Monday, April 1, 2013

സ്ത്രീവാദം: പലമകളും തനിമകളും


'' സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ ഏതെങ്കിലും ഒരു പ്രത്യേകസ്ത്രീവാദിയിലോ പ്രത്യേകസ്ത്രീസംഘടനയിലോ മാത്രമായി ഒതുങ്ങുന്നതല്ല. മനുഷ്യാവകാശത്തെ പരിഗണിക്കുന്ന ഏതൊരു ചിന്തയും പ്രവര്‍ത്തനവും -അതു സാമൂഹികമോ വൈയക്തികമോ ആവട്ടെ'- കൂടിച്ചേര്‍ന്ന വിസ്തൃതമായ, ബഹുലമായ മണ്ഡലം അതിനുണ്ട്.''-ഗ്ലോറിയ സ്‌റ്റെയ്ന്‍നെം

ഈ വാക്കുകളിലടങ്ങിയ ചിന്ത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏതൊരു സ്ത്രീവാദപരമായ പ്രതികരണത്തെയും സ്വാഗതം ചെയ്യുന്നുണ്ട്. മനുഷ്യരാശിയുടെ പുരോഗതിക്കും വികാസത്തിനുമനുസൃതമായി പോരാട്ട'ത്തിന്റെയും അതിജീവനത്തിന്റെയും രൂപമാതൃകകള്‍ ഒന്നിനൊന്നു വിഭിന്നമാിരിക്കും. സംസ്‌കാരത്തിന്റെ പ്രയോഗരീതികള്‍, അടിസ്ഥാനപരമായ മൂല്യവ്യവസ്ഥകള്‍, അധികാരബന്ധങ്ങള്‍ തുടങ്ങിയവയ്ക്കനുസൃതമായി ഓരോ കാലഘട്ടത്തിലും ഓരോ സമൂഹങ്ങളിലും സ്ത്രീവിവേചനം വ്യത്യസ്തമാണ്. സ്വാഭാവികമായും സ്ത്രീവിമോചനത്തെ സംബന്ധിക്കുന്ന  ആകാംക്ഷകളും ആശയമണ്ഡലങ്ങളും പ്രയോഗങ്ങളും വ്യത്യസ്തങ്ങളാണ്. ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ ഈ വ്യത്യസ്തതകള്‍ സ്ത്രീവിമോചനത്തെ സംബന്ധിച്ചിടത്തോളം അതീവസങ്കീര്‍ണവും പരസ്പരവൈരുധ്യം നിറഞ്ഞതുമായിത്തീരാറുണ്ട്. എങ്കില്‍ത്തന്നെയും യാഥാര്‍ഥ്യത്തിന്റെ ഘടന ഏകശിലാത്മകമല്ല എന്നും സാര്‍വത്രികത എന്നത് അധികാരിവര്‍ഗത്തിന്റെ കപടവും തന്ത്രപരവുമായ ആശയമാണെന്നും പല സ്ത്രീവാദികളും ഉറച്ചുവിശ്വസിക്കുന്നു. അധികാരഘടന എന്നതു വ്യക്തമായും ശ്രേണീബന്ധമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ വ്യത്യസ്തതകളെ ഒരിക്കലും അവഗണിക്കരുതെന്നു പറയുന്സ്ത്രീവാദികള്‍.എന്നാല്‍, വ്യത്യസ്തതാവാദത്തിന് എല്ലാ പ്രശ്‌നങ്ങള്‍ക്കും മേലെ ഉയര്‍സ്ഥാനം നല്‍കുന്നത് അധികാരത്തെ വാഴ്ത്തുന്ന അവസ്ഥതെയാണെന്നും  മറുവിഭാഗം പറയുന്നു.  ഈ ആശയസംഘര്‍ഷങ്ങള്‍ അനിവാര്യമാണ്. സ്ത്രീവാദം തന്നെ അനാവശ്യവും അപ്രസക്തവുമാണെന്നു കരുതുന്ന സാഹചര്യങ്ങള്‍പോലും ഇന്നു നിലനില്‍ക്കുന്നു എന്നതിനാല്‍ ഈ വ്യത്യസ്തതകളുടെ സംഘര്‍ഷവും സമര്‍ഥനവും സ്ത്രീജീവിതത്തിന്റെ തന്നെ മുദ്രണമാണ്. സ്ത്രീപക്ഷചിന്തകളും പ്രവൃത്തിമേഖലകളും തമ്മിലുള്ള വ്യത്യസ്തതകളിലും വൈവിധ്യങ്ങളിലുമൂന്നിയ സംവാദസംഘര്‍ഷങ്ങള്‍ സ്‌ത്രൈണമായ ചരിത്രത്തെയും ജീവിതവ്യാഖ്യാനങ്ങളെയുംകൊണ്ടു പുതിയ ഉണര്‍വു സൃഷ്ടിക്കുന്നു. അതു വിമോചനത്തെക്കുറിച്ചുള്ള സാധ്യതകളെയും പ്രതീക്ഷകളെയും സദാ ഉണര്‍ത്തിയെടുക്കുന്നു. ചലനാത്മകമാക്കുന്നു.


                  ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളിലെ പലമകള്‍ ഊന്നുന്നതു പലപ്പോഴും ചാര്‍ച്ചകളിലൂടെ എതിനേക്കാള്‍ വിമര്‍ശനങ്ങളിലൂടെ വളര്‍ത്തിയെടുക്കുന്ന നിലപാടുകളിലാണ്. അതതു ചരിത്രസന്ദര്‍ഭങ്ങളിലെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട' മേധാവിത്തപരമായ ആശയ/ പ്രയോഗങ്ങളോടാണ് അവയുടെ കലഹം. പാശ്ചാത്യലോകത്തെ കറുത്തവര്‍ഗ ഫെമിനിസ്റ്റുകള്‍ തുറുന്നുവിട്ട വിമര്‍ശനത്തിന്റെ ധാര അത്തരത്തില്‍ ഒന്നാണ്. ലിംഗവും വര്‍ണവും വ്യത്യസ്തപ്രശ്‌നങ്ങളായി കരുതുന്ന മുഖ്യധാ പാശ്ചാത്യ ഫെമിനിസത്തോടുള്ള കലാപം ആലീസ് വാക്കര്‍,
ബെല്‍ ഹുക്‌സ് തുടങ്ങിയവരുടെ നിലപാടുകളെ സൂക്ഷ്മമാക്കുന്നു.  ഒരേ സമയം കറുത്തവളായും സ്ത്രീയായും ജനിച്ചതു തങ്ങളുടെ ജീവിതത്തെ നിര്‍ണായകമാക്കി തീര്‍ത്തുവെന്ന്  അവര്‍ തിരിച്ചറിയുന്നു. ലിംഗം, വര്‍ണം, വര്‍ഗം, ദേശം തുടങ്ങിയവ പാരമ്പര്യത്തിലും എതിര്‍നിലകളിലും നിന്നുകൊണ്ടു പ്രവര്‍ത്തിക്കുതെങ്ങനെയെന്ന്  അവര്‍ നോക്കിക്കാണാന്‍ ശ്രമിച്ചു.
ചന്ദ്രാതല്‍പാടി മൊഹന്തി മൂന്നാംലോക സ്ത്രീവാദി എന്ന നിലയില്‍ മൂന്നാംലോക സ്ത്രീവാദങ്ങളുടെ രണ്ടുതരം ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു. 1. യൂറോകേന്ദ്രിതമായ സ്ത്രീവാദങ്ങളുടെ അധീശത്വത്തെ ആന്തരിക വിമര്‍ശനത്തിനു വിധേയമാക്കുക. 2. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാംസ്‌കാരികമായും നിലയുറപ്പിക്കുന്ന സ്വതന്ത്ര ഫെമിനിസ്റ്റ് താല്‍പ്പര്യങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തുക. (എലാശിശാെ ണശവേീൗ േയീമൃറലൃ:െഊൃവമാ, ഊസല ഡ്യേ ുൃല ൈ2003, ു17)
സംസ്‌കാരത്തില്‍ അടിഞ്ഞുകൂടിയ ആണധികാരത്തിന്റെ പ്രയോഗം തന്നെയാണു ശാസ്ത്രസാങ്കേതികതയും യുദ്ധവും ഒക്കെകൊണ്ടു സ്ത്രീയെയും പ്രകൃതിയെയും ചൂഷണം ചെയ്യുതെന്ന് വന്ദനാ ശിവയെപ്പോലെയുള്ള പാരിസ്ഥിതികസ്ത്രീവാദികള്‍ പറയുന്നു. ജീവന്റെ ആധാരമായ പ്രകൃതിയും സ്ത്രീയും ഒരുപോലെ കൊള്ളയടിക്കപ്പെടുതിനെയും ചവിട്ടി മെതിക്കപ്പെടുന്തിനെയും അവര്‍ ചോദ്യം ചെയ്യുന്നു. ജീവശാസ്ത്രപരമായ നിര്‍ണയനവാദങ്ങളെ സാധൂകരിച്ചുകൊണ്ടാണ് പാരിസ്ഥിതികസ്ത്രീവാദം നിലനില്‍ക്കുന്നത്. ഇന്ത്യയിലും കേരളത്തില്‍ത്തന്നെയും പാരിസ്ഥിതികസ്ത്രീവാദികളുടെ ബഹുലമായ ഒരു നിര തന്നെ കാണാം. മേധാപട്കര്‍,
അരുന്ധതിറോയ്,   ദയാബായി, മയിലമ്മ, ലീലാകുമാരിയമ്മ... അങ്ങനെ നിരവധി പ്രവര്‍ത്തകര്‍ തങ്ങളുടെ വ്യത്യസ്ത സന്ദര്‍ഭങ്ങളുടെ അനിവാര്യതകളില്‍നിന്നു വ്യത്യസ്തനിലപാടുകളിലൂന്നിയ സമരമുഖങ്ങള്‍ തുറന്നിടുകയുണ്ടായി. പാരിസ്ഥിതിക സ്ത്രീവാദത്തിനകത്തുതന്നെയുള്ള വ്യത്യസ്തകളുടെ സൂക്ഷ്മതകളെയാണവ കാണിക്കുന്നത്.

ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീപക്ഷപ്രവര്‍ത്തകര്‍ക്കിടയിലും ഈ സൂക്ഷ്മഭേദങ്ങള്‍ നാം കാണുന്നു. കുടുംബാസൂത്രണം, എയ്ഡ്‌സ് രോഗനിവാരണം, ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങള്‍, അവരുടെ പുനരധിവാസം, പെണ്‍ഭ്രൂണഹത്യക്കെതിരായ നിലപാടുകള്‍ എന്നിങ്ങനെ വേറിട്ടതും അടിസ്ഥാന ആദര്‍ശങ്ങളില്‍ പരസ്പരം ഇടയുന്നതുമായ മുഖങ്ങള്‍ അവിടെയുണ്ട്.
മുസ്‌ലിം സ്ത്രീകളുടെയും ദലിത് സ്ത്രീകളുടെയും സ്വത്വത്തെ സംബന്ധിച്ചുള്ള സംവാദങ്ങള്‍ രണ്ടായിരമാണ്ടോടുകൂടി വളരെ സജീവമായി നമ്മുടെ ആശയമണ്ഡലങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്. സ്വതന്ത്രവും വിമര്‍ശനാത്മകവുമായ നിലപാടുകളിലൂന്നി ഈ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന് സംഘടനകളും കേരളത്തിലിന്നു സജീവമാണ്. വി.പി. സുഹ്‌റയുടെ നേതൃത്വത്തിലുള്ള 'നിസ'യും അതിന്റെ പ്രസിദ്ധീകരണപ്രവര്‍ത്തനങ്ങളും രേഖാരാജിനെ

പ്പോലുള്ളവര്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച ദലിത് സ്ത്രീസംഘടന 'പഞ്ചമി'യും മറ്റും എടുത്തു പറയേണ്ടതാണ്. അത്തരം ഗ്രൂപ്പുകള്‍ക്കിടയില്‍ത്ന്നെ പലതരം രാഷ്ട്രീയാഭിമുഖ്യങ്ങളോടെ, പലപ്പോഴും വ്യത്യസ്ത ലൈംഗികാഭിരുചികളോടെ തങ്ങളുടെ സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുവരും ഉണ്ട്. മുസ്‌ലിം സ്ത്രീവാദികള്‍ക്കിടയില്‍ത്ത ന്നെ ദേശീയത പോലുള്ള ബൃഹദാഖ്യാനങ്ങളെ വിശ്വസിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന ചിന്തകള്‍ കാണാം. ഭിന്നവര്‍ഗലൈംഗികതയെയും സ്വവര്‍ഗലൈംഗികതയെയും ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചപ്പാടുകളുമുണ്ടായേക്കാം. വ്യത്യസ്തതകളെ അവയുടെ അനുഭവജൈവികതയില്‍ നിന്നുകൊണ്ട് മനസ്സിലാക്കുക എന്നതാണീ രാഷ്ട്രീയമുഖങ്ങളില്‍ നിന്നും  നാം പഠിക്കേണ്ട പാഠം.     സ്വത്വരാഷ്ട്രീയം എന്നത് ഒരു പ്രധാന ചര്‍ച്ചയായി ഉയര്‍ന്നു വന്നിരിക്കുന്ന ഉത്തരാധുനികസന്ദര്‍ഭത്തില്‍ ദളിത്, മുസ്‌ളിം എന്നിവര്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ സ്ത്രീപ്രതിനിധാനങ്ങളുടെ അടയാളങ്ങള്‍ക്ക് സവിശേഷമായ ബൗദ്ധികശ്രദ്ധ ലഭിക്കുന്നുണ്ട്. സാംസ്‌കാരികചര്‍ച്ചകളിലും രാഷ്ട്രീയസംവാദങ്ങളിലും അതിന്റെ അലയൊലി കേട്ടുതുടങ്ങിയിരിക്കുന്നു. (മുസ്‌ളിം സ്ത്രീവാദികള്‍ മുന്നോട്ടു വെയ്ക്കുന്ന സംവരണത്തിനുള്ളിലെ സംവരണം പോലുള്ള വാദങ്ങളെ അത്തരത്തില്‍ മനസ്സിലാക്കാവുന്നതാണ്.)എന്നല്‍ പച്ചയായ ജീവിതമണ്ഡലങ്ങളില്‍, സംസ്‌കാരത്തിന്റെ പുറം അടകളില്‍ അവ അധികമധികം ചലനങ്ങളെ ഉല്പാദിപ്പിക്കേണ്ടിയിരിക്കുന്നു. അത് അത്ര എളുപ്പമല്ലെങ്കിലും അത്തരമൊരു പടനീക്കം നിര്‍ണായകം തന്നെയാണ്.
അവകാശങ്ങളും ആവശ്യങ്ങളുമല്ലാതെ അഭിരുചികളെയും അഭിലാഷങ്ങളെയും  സാദ്ധ്യതകളെയും ആരായുന്ന  സമീപനങ്ങള്‍  നിലനില്ക്കുന്ന  സാഹചര്യത്തില്‍ വെല്ലുവിളികള്‍ നേരിടുന്നു.  കാരണം അവിടെ സ്ത്രീപക്ഷത്തു നിലകൊള്ളുന്ന  കര്‍തൃത്വം എന്നത് നാം പരിചയിച്ചു വെച്ച ഇരയുടേതല്ല.  ഇരയ്ക്ക് ആവിഷ്‌കാരങ്ങളില്ല. ആവിഷ്‌കാര വിധേയത്വം മാത്രം .  പരമ്പരാഗത സ്ത്രീവാദത്തിന്റെ പരികല്‍പനകളും മാനദണ്ഡങ്ങളും പ്രബലമായ ഒരു മേല്‍ക്കൈയായിത്തീര്‍ന്ന കാലത്ത് അത്തരം കാലഘട്ട'ങ്ങളില്‍ മേല്‍പ്പറഞ്ഞ വാദമുഖങ്ങളെ അപഭ്രംശമായോ ഒററപ്പെട്ട കേവലആനന്ദവാദമായോ  നിരുത്തരവാദപരമായോ അരാഷ്ട്രീയമായോ തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുണ്ട്. പ്രതിരോധം കേന്ദ്രത്തില്‍ പ്രകടമല്ലാത്തതിനാല്‍ അവ പിന്തിരിപ്പന്‍ വാദങ്ങളായി മനസ്സിലാക്കപ്പെടുകയും ചെയ്‌തേക്കാം. എന്നാല്‍ മാറിയ ഒരു കാഴ്ചപ്പാടില്‍ സ്ത്രീവാദത്തെ സംബന്ധിച്ച ഇര എന്ന സങ്കല്‍പ്പനത്തെ പുനര്‍വിചാരണ ചെയ്യുമ്പോള്‍ ഈ നിലപാടുകള്‍ക്ക്  വേറൊരു മാനം കൈവരുന്നുണ്ട്.  അവയ്ക്ക് സ്ത്രീജീവിതബോധത്തെ സംബന്ധിച്ച ഒരു സ്വയംനിര്‍വ്വാഹകത്വമുണ്ടെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.  സ്ത്രീവാദരാഷ്ട്രീയമെന്നത്  ജീവകാരുണ്യപ്രവര്‍ത്തനമോ സംന്യാസദര്‍ശനമോ അല്ല, മറിച്ച്, അത് ആത്യന്തികമായും സ്ത്രീകളുടെ ആധികാരികത അവരില്‍ത്തന്നെ ഉറപ്പിച്ചെടുക്കലാണ് എന്നുകൂടി നാം ഇവിടെ സമര്‍ത്ഥിച്ചെടുക്കുന്നു. വിലക്കപ്പെട്ട ആഗ്രഹാഭിരുചികളുടെ  മേഖലയില്‍ കടന്നു ചെന്നുകൊണ്ട് അതുവരെ പുരുഷാധിപത്യകേന്ദ്രങ്ങളില്‍ നിന്നും നിര്‍ദ്ദേശാത്മകമായി സ്വരൂപിക്കപ്പെട്ട സ്‌ത്രൈണമായ പലതിനെയും പുനര്‍വിന്യസിക്കുകയും പുനര്‍നിര്‍മ്മിക്കുകയും  ചെയ്യേണ്ടത് അങ്ങനെ സ്ത്രീവാദത്തിന്റെ പുതുക്കപ്പെട്ട ദൗത്യമായിത്തീരുന്നു. പര്‍ദ്ദ ധരിക്കുതിനെക്കുറിച്ചും മറ്റും  പുരുഷനിര്‍മിതമായ വിമോചനവാദങ്ങളെ പുറന്തള്ളിക്കൊണ്ട് (ഷെറിന്‍.ബി.എസ്. രണ്ടുകൊല്ലം മുന്‍പ് മാതൃഭൂമിയിലും  സ്‌നെമ്യ മാഹിന്‍ കഴിഞ്ഞ ആഴ്ചകളില്‍ നാലാമിടം ഡോട്ട് കോമിലും എഴുതിയ ലേഖനങ്ങള്‍ ഓര്‍ക്കുക.) അതിനെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായതെങ്കിലും  സ്ത്രീജീവിതത്തിന്റെ തലങ്ങളില്‍ നിന്നു കൊണ്ടുളള നിലപാട് ഇന്നു നാം ധാരാളമായി കാണുന്നു. '' അത് അക്കാലത്തെ കഥയല്ലേ.. ഇന്നത്തെ സമൂഹത്തില്‍ എത്ര മാന്യമായി വസ്ത്രം ധരിച്ചാലും സ്ത്രീ സുരക്ഷിതയാണോ? ഇസ്‌ളാമിലെ നിയമങ്ങള്‍ ശരിയായി ധരിച്ച് അനുശാസിച്ച് നടക്കുന്നവര്‍ എത്രപേരുണ്ടാവും ? ചുരിദാറും ഹിജാബും ധരിച്ച് മുസ്‌ളിമാണെന്ന് മുഖത്തൊ'ട്ടിച്ച്  നടക്കുന്നവര്‍ക്ക് ഓര്‍ക്കാനാകുമോ , ആ ചുരിദാര്‍ ഷേയ്പ്പ് ചെയ്യാതെ ധരിക്കുന്നത് ? എന്തിനധികം,പര്‍ദ,പര്‍ദ എന്ന് ഘോരഘോരം വാദിക്കുന്നവര്‍ പോലും അതിനെ ഷേയ്പ്പ് ചെയ്ത് മനോഹരമാക്കിയല്ലേ നടക്കു്ന്നത്? (ഇതിനപവാദമുള്ളവരുമുണ്ടാകാം) അപ്പോള്‍ പര്‍ദ ധരിക്കല്‍ സുന്നത്തോ ഫാഷനോ ? '' (പര്‍ദ സുന്നത്തോ ഫാഷനോ ?, സ്‌നെമ്യ മാഹിന്‍, നാലാമിടം പോര്‍ട്ട'ല്‍) .സഞ്ചരിച്ചിരു ന്ന തീവണ്ടിയില്‍ നിന്ും  നിര്‍ത്തിയിട്ട റെയില്‍വേ സ്റ്റേഷന്റെ പ്‌ളാറ്റ് ഫോമില്‍ നിന്നുകൊണ്ട്  പര്‍ദ്ദ  വലിച്ചൂരിക്കളഞ്ഞ ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് ഹുദാ ഷരാവിയുടെയും 
ഫ്രാന്‍സിലെ പര്‍ദനിരോധനത്തിന്റെയും ഇസ്‌ളാമോഫോബിയയുടെയും പശ്ചാത്തലത്തില്‍ കൂടുതലായി പര്‍ദയെ മുറുകെപ്പിടിക്കുന്ന  ഫ്രഞ്ച് മുസ്‌ളിം സ്ത്രീവാദികളുടെയും നിലകള്‍ വ്യത്യസ്തങ്ങളാണ്. സ്‌ത്രെണകേന്ദ്രിതമായ, ആധികാരികതയുള്ള, അവരവരില്‍ നിന്നാരംഭിക്കുന്  ശുഭകരമായ ഒരു സംവാദത്തിന്റെ സൂചനകള്‍ എന്ന നിലയില്‍ അവ മുഖ്യധാരാ സ്ത്രീവാദവുമായി നേരിടുന്നു…എതിര്‍നിലകള്‍ സ്വരൂപിക്കുന്നു.

                    ചുരുക്കിപ്പറഞ്ഞാല്‍ വ്യത്യസ്തതകളെ അവയുടെ സവിശേഷ സന്ദര്‍ഭത്തില്‍ വച്ചുകൊണ്ടു തിരിച്ചറിയുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഏതൊരു വിമോചനവും മനുഷ്യാവകാശപരവും രാഷ്ട്രീയവുമായി തീരുകയുള്ളൂ. തന്നെ ‘വ്യക്തിപരമായത് രാഷ്ട്രീയമാണ് എന്ന
സ്ത്രീവാദത്തിന്റെ മുദ്രാവാക്യം അര്‍ത്ാകുന്ത്   സൂക്ഷ്മജീവിതമണ്ഡലത്തെ രാഷ്ട്രീയവല്‍ക്കരിക്കുമ്പാണ് ആധിപത്യവിരുദ്ധത എന്ന പൊതുനിലപാടില്‍ ഊന്നിനിന്നുകൊണ്ടു വ്യത്യസ്ത ജീവിതമേഖലകളിലും ചരിത്രസന്ദര്‍ഭങ്ങളിലും ആശയമണ്ഡലങ്ങളിലും ഉരുത്തിരിഞ്ഞുവരേണ്ട സൂക്ഷ്മരാഷ്ട്രീയങ്ങള്‍ അതിനാല്‍ തന്നെ പ്രധാനമാണ്. എന്ല്‍, ഗായത്രി ചക്രവര്‍ത്തി സ്പിവാക്
പറയുന്തുപോലെ വ്യത്യസ്തകളിലുള്ള ഈ ഊന്നല്‍ തന്ത്രപരം കൂടിയായിരിക്കണം. ഈ വ്യത്യസ്തതകളുടെ തനിമകളോരോന്നും അടിസ്ഥാനപരമായും പുരുഷാധിപത്യത്തെ ചെറുക്കുന്നതിനായിരിക്കണം നാം ഉപയോഗിക്കേണ്ടത് എന്നതിനാല്‍ ഈ തന്ത്രപരത സുപ്രധാനവുമാണ്.

(തേജസ് ദ്വൈവാരികയുടെ ഏപ്രില്‍1-15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

No comments: