Monday, May 20, 2013

ഒറ്റയാള്‍വഴികളിലൂടെ

(പി.കെ. കനകലതയുടെ കെ. സരസ്വതിയമ്മ : ഒറ്റക്കുവഴിനടന്ികള്‍ എന് കൃതിയുടെ വായന)

മലയാള സാഹിത്യചരിത്രത്തിലെ അവിസ്മരണീയമായ ഏടാണ് കെ. സരസ്വതിയമ്മയുടെ സാഹിത്യരചനകള്‍. 1938ല്‍ സീതാഭവനം എന് കഥയോടെ സാഹിത്യരംഗത്തോടെ കടന്വ സരസ്വതിയമ്മ നൂറോളം കഥകളും ഒരു നോവലും ഒരു നാടകവും അരഡസന്‍ ലേഖനങ്ങളും എഴുതിയിട്ടണ്ട്. എങ്കിലും 1958ല്‍ ഉമ്മ എന് കഥയ്ക്കുശേഷം നീണ്ട 17 കൊല്ലങ്ങള്‍ അവര്‍ എഴുത്തില്‍ നിന്ും  വിട്ടുനിന്ു. സംഭവബഹുലമെങ്കിലും തീക്ഷ്ണമായ ജീവിതത്തിനുടമയായിരുന് സരസ്വതിയമ്മയുടെ രചനാലോകത്തെ ക്കുറിച്ചുളള സമഗ്രമായൊരു പഠനഗ്രന്ഥമാണ് പി.കെ. കനകലത രചിച്ച 'ഒറ്റയ്ക്കു വഴി നടന്വള്‍'.  സരസ്വതിയമ്മയുടെ എഴുത്തിനെയും സ്വകാര്യജീവിതത്തെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടാണീ കൃതി രചിച്ചിരിക്കുന്ത്. കഥാകാരിയുടെ ജീവിതദര്‍ശനം എന്ത് എന് അന്വേഷണത്തിന്റെ ആകെത്തുകയാണ് ഈ ഗ്രന്ഥം. ജീവചരിത്രപരമായ വിമര്‍ശനപദ്ധതിയുടെ സാധ്യതകള്‍ ഈ പഠനത്തില്‍ ഗ്രന്ഥകാരി ആവതും പ്രയോജനപ്പെടുത്തിയിട്ടണ്ട്.

ആറ് അധ്യായങ്ങളിലായാണ് ഈ പഠനം നിര്‍വ്വഹിച്ചിട്ടളളത്. ഇവ കൂടാതെ സീതാഭവനം, ഉമ്മ , നിയമപരിധിക്കപ്പുറം, അവള്‍ എന്തു ചെയ്തു എന് കഥകളും ശ്രീ ശാരദാദേവി എന് ലേഖനവും അനുബന്ധമായി കൊടുത്തിരിക്കുന്. കൂടാതെ സരസ്വതിയമ്മയുമായി വ്യക്തിബന്ധം പുലര്‍ത്തിയിരുന് എഴുത്തുകാരന്‍ ടി.എന്‍. ജയചന്ദ്രന്റെ അവതാരികയും പഠനത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ ഡോ.എസ്. നാരായണന്റെ ആമുഖപഠനവും ഈ കൃതിയിലുണ്ട്. ഒന്മത്തെ അധ്യായം 'സരസ്വതിയമ്മയുടെ ജീവിതരേഖ' അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ചുളള വിവരണമാണ്. ഒപ്പം ജീവചരിത്രം ആസ്പദമാക്കിയുളള സാഹിത്യപഠനത്തിന്റെ സവിശേഷതകള്‍ വിവരിക്കുന്. സാങ്ങ്‌ബോവിന്റെ സമീപനത്തിന്റെ വിശദമായ പ്രതിപാദനത്തിലൂടെ അതിന്റെ സാധ്യതകള്‍ വിശദമാക്കുകയും ചെയ്യുന്. എഴുത്തുകാരന്റെ വ്യക്തിത്വത്തെ  സമഗ്രമായും സൂക്ഷ്മമായും  മനസ്സിലാക്കി ക്കഴിഞ്ഞാല്‍ അതിന്റെ പ്രകാശനമായ കൃതിയെ വിശദീകരിക്കാന്‍ കഴിയും  എതാണ് ഈ സമീപനത്തിന്റെ യുക്തി.  സാങ്ങ്‌ബോവിന്റെ സമീപനത്തില്‍ നിന്ും തികച്ചും വിരുദ്ധമായ നിലപാടുളള ടി.എസ്. എലിയട്ടിന്റെ സിദ്ധാന്തത്തെയും ഇവിടെ ചര്‍ച്ച ചെയ്യന്ണ്ട്. തുടര്‍ന്ന് സരസ്വതിയമ്മയുടെ  ഡയറിക്കുറിപ്പുകളും  അവരുടെ സുഹൃത്തുക്കളുമായി നടത്തിയ അഭിമുഖങ്ങളും ഉപയോഗിച്ച് വ്യക്തിജീവിതത്തെ അവതരിപ്പിക്കുന്. എഴുത്തും വ്യക്തി ജീവിതത്തിലെ കാഴ്ചപ്പാടുകളും തമ്മിലുളള കൊളളക്കൊടുക്കകളെ ഇവിടെ കണ്ടെത്തുന്.

രണ്ടാം അധ്യായത്തില്‍ സമകാലികരായ എഴുത്തുകാരുമായി ബന്ധപ്പെടുത്തി സരസ്വതിയമ്മയെ വിലയിരുത്തുകയാണ് ചെയ്യുന്ത്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സാഹിത്യസ്വത്വവുമായുളള താരതമ്യം ഇവിടെ പ്രധാനമായി കടുവരുന്. സാമ്പ്രദായിക ഭാവുകത്വത്തെ മറികടന്കൊണ്ട് കരുത്തുറ്റ ഒരു സ്‌ത്രൈണഭാവുകത്വം സരസ്വതിയമ്മയിലൂടെ മലയാളത്തില്‍ സ്ഥാപിക്കപ്പെട്ടതെങ്ങനെയെന്ും വിശദീകരിക്കുന്ു.

പ്രമേയപരമായി കഥകളെ വര്‍ഗീകരിച്ചുകൊണ്ട് വിവാഹം-മാതൃത്വം, പ്രണയം-രതി, സൗഹൃദം, സരസ്വതിയമ്മയുടെ ജീവിതദര്‍ശനം  എിങ്ങനെ തുടര്‍ുളള അധ്യായങ്ങള്‍ ചേര്‍ത്തിരിക്കുന്. ആദ്യകാല കഥകളില്‍ വിവാഹനിഷേധം കടന്വരുതിനെ, സ്ത്രീസ്വത്വത്തെ ഞ്ഞെരുക്കു ന് സാമ്പ്രദായികവിവാഹമെന് വ്യവസ്ഥയോടുളള പ്രതിഷേധമായി ഗ്രന്ഥകാരി നിരീക്ഷിക്കുന്. അതിന്റെ അനുബന്ധങ്ങളായി വരു പ്രണയവും മാതൃത്വവും അതിനിശിതമായി വിമര്‍ശിക്കപ്പെടുന്വെന്ും ഗ്രന്ഥകാരി പറുന്. വിവാഹേതരമായ മൂല്യവ്യവസ്ഥകളിലൂടെ മഹത്തായ മനുഷ്യജീവിതദര്‍ശനം ചോലമരങ്ങള്‍, പൂജാവിഗ്രഹം, വിലക്കപ്പെ' വഴി മുതലായ കഥകളില്‍ ഉണ്ടെന്ന് വിശകലനത്തിലൂടെ കനകലത കണ്ടെത്തുന്. വ്യവസ്ഥാപിത സദാചാരബോധത്തെ വെല്ലുവിളിച്ചുകൊണ്ട് വിവാഹപൂര്‍വ്വബന്ധങ്ങളും ദാമ്പത്യേതര ബന്ധങ്ങളും സരസ്വതിയമ്മ ധാരാളമായി ആവിഷ്‌ക്കരിച്ചു. അത്തരം ബന്ധങ്ങളെ ആദര്‍ശവല്‍ക്കരിക്കുകവഴി സ്‌ത്രൈണ ലൈംഗികതയെത്തന്അവര്‍ സ്ഥാപിച്ചെടുത്തുവെന്ന്  ഗ്രന്ഥകാരി സമര്‍ത്ഥിക്കുന്. അക്കാര്യത്തില്‍ മാധവിക്കുട്ടിയുടെ മുന്‍ഗാമിയാണെന്ും  ഗ്രന്ഥകാരി പറയുന്.

സൗഹൃദത്തെ വലിയൊരു മാനുഷികമൂല്യമായി ജീവിതത്തിലും എഴുത്തിലും തിരിച്ചറിഞ്ഞ കഥാകാരിയാണ് സരസ്വതിയമ്മയെന്ന് കനകലത കണ്ടെത്തുന്. ബാധ്യതകളും ഭാരങ്ങളുമില്ലാത്ത സുഹൃദ്ബന്ധങ്ങളെക്കുറിച്ചുളള തീക്ഷ്ണമായ സ്വപ്‌നങ്ങള്‍ സ്ത്രീജന്മം, പനിനീര്‍പൂവ്, പകലും രാവും തുടങ്ങിയ കഥകളിലൂടെ കണ്ടെത്തുകയും ചെയ്യുന്. പുരുഷസൗഹൃദത്തെ ലിംഗഭേദവിചാരമില്ലാതെ കാണാനുളള അദമ്യമായ ആഗ്രഹം പല കഥാപാത്രങ്ങളിലുമെന്  പോലെ സരസ്വതിയമ്മയിലും ഉണ്ടായിരുന്. വിവാഹത്തോടുളള തീവ്രമായ എതിര്‍പ്പിന്റെ പശ്ചാലത്തിലാണ് ഗ്രന്ഥകാരി ഈ പ്രവണതയെ വിശദീകരിക്കുന്ത്.

സങ്കീര്‍ണ്ണമായ വ്യക്തിത്വവും സ്വതന്ത്രമായ നിലപാടുകളും  സൂക്ഷ്മമായ ഭാവുകത്വവും വച്ചു പുലര്‍ത്തിയിരുന് സരസ്വതിയമ്മയുടെ കൃതികളിലേക്ക് പുതിയ കാലത്തുനിന്കൊണ്ടുളള ഒരു മടക്കയാത്ര അല്ലെങ്കില്‍ പുന:സന്ദര്‍ശനമാണ് ഈ പഠനഗ്രന്ഥം. പുരുഷവിദ്വേഷിയെന് മുദ്രകുത്തപ്പെട്ട  ആ പ്രതിഭയെ കാലത്തിനു യോജിച്ച മട്ടില്‍ തിരിച്ചറിയാനും വിശദീകരിക്കാനും ശ്രമിക്കുന് ഈ കൃതി അക്കാദമിക് സമൂഹത്തിനും പൊതുവായനക്കാര്‍ക്കും പ്രയോജനകരമാണെതില്‍ സംശയമില്ല.

(2013 മെയ്19 ലേജസ്  ഴ്ച്ട്ത്ില്‍ പ്രിദ്ീകിച്ത്)

Saturday, April 13, 2013

സായ - എഴുത്തിനും ജീവിതത്തിനുമിടയില്‍


പ്രവാസിജീവിതത്തെ ആവിഷ്‌കരിക്കുന്ന ഒട്ടേറെ നോവലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എം മുകുന്ദന്റെ പ്രവാസവും ബെന്യാമിന്റെ ആടുജീവിതവും വരെ എത്രയോ കൃതികള്‍ അവയ്ക്കിടയിലുണ്ട്. എന്നാല്‍, പ്രവാസി ജീവിതത്തിന്റെ സ്‌ത്രൈണാനുഭവങ്ങളെ നാം വ്യത്യസ്തമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്. കാരണം സ്ത്രീജീവിതത്തിന്റെ അനുഭവരാശികളില്‍ തന്നെ അവള്‍ സ്വയം ഒരു പ്രവാസിയെപ്പോലെയാണ് കഴിയുന്നത്. മറ്റുള്ളവരുടെ നിയമങ്ങള്‍ക്കു വിധേയമായി അന്യരുടെ അദൃശ്യമായ ഔദാര്യങ്ങളില്‍ തലകുനിച്ചു ജീവിക്കുന്ന സ്ത്രീ പ്രവാസത്തിന്റെ അനുഭവം തന്നെയാണ് ഒരു ജന്മം മുഴുവന്‍ പേറുന്നത്. അങ്ങനെയിരിക്കെ അപരിചിതവും വിദൂരവുമായ സ്ഥലഭൂമികകളിലെ വാസം അവളിലെ പെണ്മയ്ക്ക് ഇരട്ടക്കവചങ്ങള്‍ തീര്‍ക്കുന്നു; വിദേശിയെന്ന നിലയ്ക്കും സ്ത്രീയെന്ന നിലയ്ക്കും. ഖദീജാ മുംതാസിന്റെ ബര്‍സയില്‍ എന്നതുപോലെ നായികാ കേന്ദ്രിതമായ ആഖ്യാനമാണ് ഫെമിന ജബ്ബാറിന്റെ സായയിലും ഉള്ളത്. പ്രവാസിയായി ദുബായില്‍ ജിവിക്കുന്ന ഫര്‍സാനയാണ് നോവല്‍ തുറന്നിടുന്നത്. ഒപ്പം ഇതൊരു നോവലെഴുത്തിന്റെ കഥകൂടിയാണ്. സായ എന്ന എഴുതിത്തുടങ്ങിയ നോവലിനോപ്പം കൂടി ഫര്‍സാന നമ്മെ സഞ്ചരിപ്പിക്കുന്നു.
സില്‍വിയാപ്ലാത്ത് എന്ന എഴുത്തുകാരി ഈ നോവലിലെ നായകയെ സംബന്ധിച്ച് ഒരു കണ്ണാടി പ്രതിബിംബമായി സ്വരൂപിക്കപ്പെട്ടിരിക്കുന്നതു കാണാം. അനുഭവങ്ങള്‍ കൊണ്ട് പീഡിപ്പിക്കപ്പെട്ട ഒരുവളുടെ പ്രതിഭാസ്വത്വത്തിന്റെ വൈകാരികതയെ ധ്വനിപ്പിക്കാന്‍ സില്‍വിയയെ പോലെ ഉചിതമായ ഒരു പ്രാഗ്‌രുപം (ജൃീീേ്യേുല) വേറെയില്ലെന്നതുപോലെ എഴുത്തിന്റെയും ചിന്തയുടെയും വേളകളില്‍ സില്‍വിയ ഒരു ബാധതന്നെയാകുന്നു, ഈ കൃതിയില്‍. ' ഈ നശിച്ച ശൈത്യോന്മാദം തന്നെയായിരുന്നു അവള്‍ക്കും. അങ്ങനെ ടെഡ്ഹ്യൂസിന്റെ അകല്‍ച്ചയോ മറ്റു ബന്ധങ്ങളോ ജീവിതത്തില്‍ നിന്നും വിട്ടപോകാന്‍ മാത്രം അവളെ ദുഖിപ്പിച്ചിരുന്നൊന്നുമില്ല.' (പുറം 7).
ഡയറിക്കുറിപ്പിന്റ ആഖ്യാന സ്വഭാവത്തോടെ ഓരോ അധ്യായത്തിലും തിയ്യതികള്‍ക്കു താഴെ എഴുതിച്ചേര്‍ത്ത ആത്മഭാഷണങ്ങളും സുഹൃത്തുക്കള്‍ക്കായുള്ള കത്തുകളും ഈ കൃതിയിലെമ്പാടും കാണാം. ഓര്‍മകളുടെ പ്രവാഹം അനുഭവങ്ങളെ ജൈവികമായി തന്നെ പകര്‍ത്തിയെഴുതുന്നു. അരക്ഷിതമായ ബാല്യ കൗമാരങ്ങളും തകര്‍ന്നുപോയ പ്രണയദാമ്പത്യവും അവളുടെ വെറും ഓര്‍മ്മകള്‍ മാത്രമല്ല തന്നെ. അവ അവളുടെ ആകെത്തുകയെ രൂപപ്പെടുത്തിയ തായ്‌വേരുകള്‍ കൂടിയാണ്. അതിനാല്‍ സ്വന്തം വൈകാരികതകളെക്കുറിച്ചുള്ള പര്യാലോചനകളും പഴയ ഓര്‍മ്മകളും കൂടിക്കുഴഞ്ഞ ഒരു പ്രതലമാണ് ഈ നോവലിനുള്ളത്.

സായ  നോവലിന്റെ പുറം ചട്ട
ഉമ്മയും ഉപ്പയും തമ്മിലുള്ള വഴക്കുകളും അകല്‍ച്ചയും പിന്നീട് പരസ്പരമുള്ള വെറുപ്പും പകയുമായി മാറുന്നത് കണ്ടുവളര്‍ന്നവരാണ് ഫര്‍സാനയും അനുജന്‍ ഇര്‍ഫാനും. കൗലത്ത എന്ന ആയ മാത്രമായിരുന്നു അവര്‍ക്കിടയിലെ ഏക തണല്‍. എന്നാല്‍, കൗലത്തയുടെ അകാലമരണം ഫര്‍സാനയെ ഇരുട്ടിലാഴ്ത്തി. തന്റെയും അനുജന്റെയും വസ്ത്രങ്ങള്‍ കഴുകാനും ഇസ്തിരിയിടാനും അവള്‍ നിര്‍ബന്ധിതയായി. പുതിയ വേലക്കാരിയുടെ സ്നേഹരാഹിത്യം, ഉപ്പയുടെ പരസ്ത്രീബന്ധം മൂലം വീട്ടിലുണ്ടാവുന്ന കലഹങ്ങള്‍, വേലക്കാരിയുടെ ഭീഷണികളും ശാസനകളും എല്ലാം ചേര്‍ന്ന് അരക്ഷിതമായി തീര്‍ന്നു അവരുടെ ബാല്യം. ഉപ്പയോടുള്ള വാശി തീര്‍ക്കാന്‍ അയാള്‍ വൈകിയെത്തുവോളം ഉറങ്ങിക്കിടന്ന കുട്ടികളെ വിളിച്ചുണര്‍ത്തി വീട്ടിനു പുറത്താക്കി കാവല്‍ നിര്‍ത്തിക്കുന്നിടത്തോളം ഉമ്മയെത്തിയിരുന്നു. ക്ഷതമായ ബാല്യകൗമാരങ്ങളുടെ കയ്പും ഭാരവും വേദനകളും എക്കാലത്തും ഫര്‍സാനയെ ഏകാകിനിയാക്കി മാറ്റി. വേനല്‍മഴ പോലെ വന്നെത്തിയ പ്രണയത്തിന്റെ അഭയം താല്‍ക്കാലികം മാത്രമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നു പ്രണയിച്ചു വിവാഹം കഴിച്ച നന്ദന്‍ ഒരു വാഹനാപകടത്തില്‍ മരിച്ചതോടെ ഫര്‍സാനയുടെ വഴികള്‍ പൂര്‍ണമായും അടഞ്ഞു. പിന്നീട് വളരെക്കാലത്തിനു ശേഷം കാസിമുമായുള്ള വിവാഹം, ദുബായിലേക്കുള്ള പറിച്ചുനടല്‍, മകളുടെ ജനനം ഒക്കെ പുതിയ വഴിത്തിരിവുകളാവുന്നുവെങ്കിലും മുറിവുകളുടെയും ഏകാന്തതയുടെയും ആഴം കൂടിക്കൊണ്ടേയിരുന്നു.
വിലകുറഞ്ഞ വീട്ടുപകരണങ്ങളും പകിട്ടില്ലാത്ത ഭക്ഷണരീതികളും ദാരിദ്ര്യവുമായി ബാലാരിഷ്ടതകളോടെ തുടങ്ങിയ ആ പ്രവാസജീവിതം മറ്റൊരാളുടെ പാര്‍പ്പിടം ചെറിയ വാടകയ്ക്ക് പങ്കിട്ടുകൊണ്ടായിരുന്നു. ചുറ്റുമുള്ളവരുടെ പരിഹാസങ്ങളും ഉള്ളില്‍ പെരുകുന്ന ആത്മാനിന്ദയും അപകര്‍ഷതയും സ്വയം ഞെരുക്കുമ്പോഴും തന്റെ ഏക ആശ്വാസമായിരുന്ന നൃത്തത്തിലൂടെ അവള്‍ അതിനെയെല്ലാം അതിജീവിച്ചു. തനിക്കിഷ്ടമുള്ളവരെയെല്ലാം കാഴ്ചക്കാരാക്കി മുന്നിലിരുത്തി മനസ്സില്‍ പാട്ടുപാടി സ്വയം മറന്നുള്ള ആ നൃത്തം വേദനകളെ മറികടക്കാന്‍ ഫര്‍സാനക്ക് അനിവാര്യമായിരുന്നു. അനുജന്‍ ഇര്‍ഫാന്‍ കൂടി ദുബായിയില്‍ ജോലിക്കായി എത്തിയതോടെ അവരുടെ പാരസ്പര്യം കൂടൂതല്‍ ഇഴയടുപ്പമുള്ളതായി മാറി. എങ്കിലും കാസ്സിമുമായുള്ള ഉപചാരമാത്രമായ ബന്ധത്തിന്റെ തണുപ്പ് അവളില്‍ ശൂന്യത നിറച്ചിരുന്നു എന്നാല്‍, ഇര്‍ഫാന്റെ വിവാഹിതയായ കാമുകി സഫിയ അവര്‍ക്കിടയില്‍ വലിയൊരു വിള്ളലായി വളര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയില്‍  അപ്രതീക്ഷിതമായി സഫിയ ആത്മഹത്യ ചെയ്തതതോടെ അവരുടെ ബന്ധം മുമ്പത്തേക്കാള്‍ താളം തെറ്റുന്നു. ഇര്‍ഫാനെ ബാധിച്ചിരുന്ന മാനസിക പ്രശ്‌നങ്ങളും ചികില്‍സയും ഫര്‍സാനയെ കൂടുതല്‍ അലട്ടുന്നു.
മുമ്പത്തേക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സൗകര്യങ്ങളിലേക്ക് ജീവിതം വികസിച്ചിട്ടും ഏകാന്തതയും ശൂന്യതയും മാറി മാറി ഗ്രസിച്ച രോഗാതുരമായ ഉള്‍മനസ്സുമായി ഫര്‍സാന മല്ലിട്ടുകൊണ്ടിരുന്നു. നോവലെഴുത്ത് അപൂര്‍ണമായി തന്നെ തുടര്‍ന്നു. കൂട്ടുകാരായ ദീപ്തിയും ശങ്കറും അവളുടെ അന്തസംഘര്‍ഷങ്ങളെയും ഭാവനാലോകത്തേയും പങ്കുവെയ്ക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ അസംതൃപ്തയായി തന്നെ അവശേഷിച്ചു. എഴുത്തിലൂടെ, ഒന്നിനുമേല്‍ ഒന്നായി വന്നു വീഴുന്ന വിചാരങ്ങളിലൂടെ തന്നെത്തന്നെ ഉണര്‍ത്താനും പ്രചോദിപ്പിക്കാനും അവള്‍ നിരന്തരം ശ്രമിച്ചു. താന്‍പോലുമറിയാതെ ചെന്നുപെടുന്ന പ്രണയങ്ങളില്‍ അതിവേഗം മടുത്ത് സ്വയം വീണടിയുന്ന അവസ്ഥകള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. എല്ലാറ്റിന്റെയും അടിത്തട്ടില്‍ തന്നെത്തന്നെ തിരയുകയും വിശദീകരിക്കുകയും ചെയ്യുന്ന പെണ്മ അവളില്‍ ചൈതന്യവത്തായി തുടര്‍ന്നു. സായയിലും സില്‍വിയയിലുമുള്ള അന്വേഷണങ്ങള്‍ ഒരു സ്വയം തേടല്‍ തന്നെയായി മാറുകയാണ്. എന്നാല്‍ എഴുത്തിന്റെ വെല്ലുവിളികളെക്കുറിച്ചുള്ള സൂക്ഷ്മാവബോധം അവളില്‍ അതിജീവനമായി തീരുന്നതോടെ ഇടയ്‌ക്കെങ്കിലും മങ്ങിയ പ്രതീക്ഷകള്‍ തല നീട്ടുന്നുമുണ്ട്.
ആത്മനിഷ്ഠമായ സ്ത്രീരചനയുടെ സവിശേഷതകള്‍ക്കകത്തെ തീവ്രമായ അഭിരുചികള്‍ ഈ നോവല്‍ അനുഭവിപ്പിക്കുന്നുണ്ട്. പ്രണയത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമൊക്കെ മറയില്ലാതെ പറഞ്ഞുകൊണ്ട് എഴുത്തിനും ജീവിതത്തിനുമിടയിലുള്ള അതിരുകളെ പാടെ വിസ്മരിപ്പിക്കാന്‍ ഈ കൃതിക്കു കഴിയുന്നുണ്ട്. തിരിച്ചു നാട്ടിലേക്കുപോയി എഴുത്തു തുടര്‍ന്ന്  മകളുമായി ജീവിക്കണോ എന്ന ആലോചനയില്‍ മനസ്സിടറുമ്പോഴും എഴുതാനിരിക്കുന്ന സില്‍വിയാപ്ലാത്തിനെക്കുറിച്ചുള്ള ലേഖനത്തിനുവേണ്ടി വിവരങ്ങള്‍ തയ്യാറാക്കുമ്പോഴും ആത്മസുഹൃത്തുക്കളുമായി രാത്രി വൈകുവോളം ഇന്റര്‍നെറ്റില്‍ മനസ്സു തുറന്ന് ചാറ്റു ചെയ്യുമ്പോഴും വിട്ടുപോയ എന്തിനെയോ വീണ്ടെടുക്കാനുള്ള വ്യഗ്രത, അതിലൂടെ സ്വയം പൂരിപ്പിക്കാനാവുമെന്ന ദീനമായ പ്രതീക്ഷ അവളില്‍ പിടഞ്ഞുകൊണ്ടിരുന്നു.
ഒടുവില്‍ ഒട്ടും ഭയാശങ്കകളില്ലാതെ നാട്ടിലേക്കു പോകുന്നുവെന്ന മട്ടില്‍ പെട്ടിയൊതുക്കിവച്ച് മകളെ അടുത്തേക്കു വിളിച്ച് ചേര്‍ത്തണച്ച് കഴുത്തുഞെരിച്ച് കൊല്ലുകയാണവര്‍. സങ്കടത്തേക്കാളധികം ഒരുതരം ഭാരക്കുറവ് സ്വയമനുഭവിച്ചുകൊണ്ട് സ്വന്തം ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യ ചെയ്യുന്നു. പ്രണയത്തിനും സ്‌നേഹത്തിനും എഴുത്തിനുമിടയില്‍ സ്വയം തിളച്ചുപതഞ്ഞ് , തൂവിപ്പരക്കാന്‍ കൊതിച്ച്, ഒടുവില്‍ കരിപുകഞ്ഞ് വറ്റിത്തീര്‍ന്ന ഒന്നുമില്ലായ്മയിലേക്കാണ് ഇതിലെ സ്ത്രീ ജീവിതം ചെന്നെത്തുന്നത്.
പുതിയ നോവല്‍ ഭാവുകത്വത്തിനായുള്ള അന്വേഷണങ്ങളും സ്ത്രീമനസ്സിന്റെ സൂക്ഷ്മതകള്‍ക്കായുള്ള ആരായലുകളും ഈ നോവലിനെ സവിശേഷമാക്കുന്നു. എഴുത്തിനുള്ളിലെ എഴുത്തിന്റെ ആഖ്യാനം, പ്രവാസത്തിനുള്ളിലെ സ്ത്രീ പ്രവാസം എന്നിങ്ങനെയുള്ള ആന്തരികഘടനകൂടി ഈ നോവലിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ലോകത്തെ മനുഷ്യബന്ധങ്ങളുടെ സിസ്സഹായതയും ദൈന്യതയും എന്നാല്‍, അന്ധമായ പരസ്പര വൈരത്തിന്റെയും പകയുടെയും ഇരുമ്പുമറകളും ഈ കൃതിയില്‍ മറനീക്കുന്നുണ്ട്. എങ്കിലും ജീവിതം എന്ന പ്രകാശനാളത്തെ എല്ലാത്തരം ഇരുട്ടിനുമെതിരേ തെളിയിച്ചു നിര്‍ത്താനും ഈ നോവല്‍ ശ്രമിക്കുന്നുണ്ട്. എഴുത്തുകാരി കൂടിയായ നായികയുടെ ആത്മഹത്യയുടെ പരോക്ഷധ്വനി ഒടുവിലത്തെ അധ്യായവും പൂര്‍ത്തിയാക്കി ജീവിതത്തെ പൂരിപ്പിക്കുക എന്നതുതന്നെയാണ്. കാരണം എഴുത്ത് ഉയിര്‍പ്പാണ്, തുടര്‍ച്ചയുമാണ്.

                                 (ഏപ്രില്‍ 14 തേജസ് ആഴ്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Monday, April 1, 2013

സ്ത്രീവാദം: പലമകളും തനിമകളും


'' സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ ഏതെങ്കിലും ഒരു പ്രത്യേകസ്ത്രീവാദിയിലോ പ്രത്യേകസ്ത്രീസംഘടനയിലോ മാത്രമായി ഒതുങ്ങുന്നതല്ല. മനുഷ്യാവകാശത്തെ പരിഗണിക്കുന്ന ഏതൊരു ചിന്തയും പ്രവര്‍ത്തനവും -അതു സാമൂഹികമോ വൈയക്തികമോ ആവട്ടെ'- കൂടിച്ചേര്‍ന്ന വിസ്തൃതമായ, ബഹുലമായ മണ്ഡലം അതിനുണ്ട്.''-ഗ്ലോറിയ സ്‌റ്റെയ്ന്‍നെം

ഈ വാക്കുകളിലടങ്ങിയ ചിന്ത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏതൊരു സ്ത്രീവാദപരമായ പ്രതികരണത്തെയും സ്വാഗതം ചെയ്യുന്നുണ്ട്. മനുഷ്യരാശിയുടെ പുരോഗതിക്കും വികാസത്തിനുമനുസൃതമായി പോരാട്ട'ത്തിന്റെയും അതിജീവനത്തിന്റെയും രൂപമാതൃകകള്‍ ഒന്നിനൊന്നു വിഭിന്നമാിരിക്കും. സംസ്‌കാരത്തിന്റെ പ്രയോഗരീതികള്‍, അടിസ്ഥാനപരമായ മൂല്യവ്യവസ്ഥകള്‍, അധികാരബന്ധങ്ങള്‍ തുടങ്ങിയവയ്ക്കനുസൃതമായി ഓരോ കാലഘട്ടത്തിലും ഓരോ സമൂഹങ്ങളിലും സ്ത്രീവിവേചനം വ്യത്യസ്തമാണ്. സ്വാഭാവികമായും സ്ത്രീവിമോചനത്തെ സംബന്ധിക്കുന്ന  ആകാംക്ഷകളും ആശയമണ്ഡലങ്ങളും പ്രയോഗങ്ങളും വ്യത്യസ്തങ്ങളാണ്. ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ ഈ വ്യത്യസ്തതകള്‍ സ്ത്രീവിമോചനത്തെ സംബന്ധിച്ചിടത്തോളം അതീവസങ്കീര്‍ണവും പരസ്പരവൈരുധ്യം നിറഞ്ഞതുമായിത്തീരാറുണ്ട്. എങ്കില്‍ത്തന്നെയും യാഥാര്‍ഥ്യത്തിന്റെ ഘടന ഏകശിലാത്മകമല്ല എന്നും സാര്‍വത്രികത എന്നത് അധികാരിവര്‍ഗത്തിന്റെ കപടവും തന്ത്രപരവുമായ ആശയമാണെന്നും പല സ്ത്രീവാദികളും ഉറച്ചുവിശ്വസിക്കുന്നു. അധികാരഘടന എന്നതു വ്യക്തമായും ശ്രേണീബന്ധമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ വ്യത്യസ്തതകളെ ഒരിക്കലും അവഗണിക്കരുതെന്നു പറയുന്സ്ത്രീവാദികള്‍.എന്നാല്‍, വ്യത്യസ്തതാവാദത്തിന് എല്ലാ പ്രശ്‌നങ്ങള്‍ക്കും മേലെ ഉയര്‍സ്ഥാനം നല്‍കുന്നത് അധികാരത്തെ വാഴ്ത്തുന്ന അവസ്ഥതെയാണെന്നും  മറുവിഭാഗം പറയുന്നു.  ഈ ആശയസംഘര്‍ഷങ്ങള്‍ അനിവാര്യമാണ്. സ്ത്രീവാദം തന്നെ അനാവശ്യവും അപ്രസക്തവുമാണെന്നു കരുതുന്ന സാഹചര്യങ്ങള്‍പോലും ഇന്നു നിലനില്‍ക്കുന്നു എന്നതിനാല്‍ ഈ വ്യത്യസ്തതകളുടെ സംഘര്‍ഷവും സമര്‍ഥനവും സ്ത്രീജീവിതത്തിന്റെ തന്നെ മുദ്രണമാണ്. സ്ത്രീപക്ഷചിന്തകളും പ്രവൃത്തിമേഖലകളും തമ്മിലുള്ള വ്യത്യസ്തതകളിലും വൈവിധ്യങ്ങളിലുമൂന്നിയ സംവാദസംഘര്‍ഷങ്ങള്‍ സ്‌ത്രൈണമായ ചരിത്രത്തെയും ജീവിതവ്യാഖ്യാനങ്ങളെയുംകൊണ്ടു പുതിയ ഉണര്‍വു സൃഷ്ടിക്കുന്നു. അതു വിമോചനത്തെക്കുറിച്ചുള്ള സാധ്യതകളെയും പ്രതീക്ഷകളെയും സദാ ഉണര്‍ത്തിയെടുക്കുന്നു. ചലനാത്മകമാക്കുന്നു.


                  ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളിലെ പലമകള്‍ ഊന്നുന്നതു പലപ്പോഴും ചാര്‍ച്ചകളിലൂടെ എതിനേക്കാള്‍ വിമര്‍ശനങ്ങളിലൂടെ വളര്‍ത്തിയെടുക്കുന്ന നിലപാടുകളിലാണ്. അതതു ചരിത്രസന്ദര്‍ഭങ്ങളിലെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട' മേധാവിത്തപരമായ ആശയ/ പ്രയോഗങ്ങളോടാണ് അവയുടെ കലഹം. പാശ്ചാത്യലോകത്തെ കറുത്തവര്‍ഗ ഫെമിനിസ്റ്റുകള്‍ തുറുന്നുവിട്ട വിമര്‍ശനത്തിന്റെ ധാര അത്തരത്തില്‍ ഒന്നാണ്. ലിംഗവും വര്‍ണവും വ്യത്യസ്തപ്രശ്‌നങ്ങളായി കരുതുന്ന മുഖ്യധാ പാശ്ചാത്യ ഫെമിനിസത്തോടുള്ള കലാപം ആലീസ് വാക്കര്‍,
ബെല്‍ ഹുക്‌സ് തുടങ്ങിയവരുടെ നിലപാടുകളെ സൂക്ഷ്മമാക്കുന്നു.  ഒരേ സമയം കറുത്തവളായും സ്ത്രീയായും ജനിച്ചതു തങ്ങളുടെ ജീവിതത്തെ നിര്‍ണായകമാക്കി തീര്‍ത്തുവെന്ന്  അവര്‍ തിരിച്ചറിയുന്നു. ലിംഗം, വര്‍ണം, വര്‍ഗം, ദേശം തുടങ്ങിയവ പാരമ്പര്യത്തിലും എതിര്‍നിലകളിലും നിന്നുകൊണ്ടു പ്രവര്‍ത്തിക്കുതെങ്ങനെയെന്ന്  അവര്‍ നോക്കിക്കാണാന്‍ ശ്രമിച്ചു.
ചന്ദ്രാതല്‍പാടി മൊഹന്തി മൂന്നാംലോക സ്ത്രീവാദി എന്ന നിലയില്‍ മൂന്നാംലോക സ്ത്രീവാദങ്ങളുടെ രണ്ടുതരം ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു. 1. യൂറോകേന്ദ്രിതമായ സ്ത്രീവാദങ്ങളുടെ അധീശത്വത്തെ ആന്തരിക വിമര്‍ശനത്തിനു വിധേയമാക്കുക. 2. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാംസ്‌കാരികമായും നിലയുറപ്പിക്കുന്ന സ്വതന്ത്ര ഫെമിനിസ്റ്റ് താല്‍പ്പര്യങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തുക. (എലാശിശാെ ണശവേീൗ േയീമൃറലൃ:െഊൃവമാ, ഊസല ഡ്യേ ുൃല ൈ2003, ു17)
സംസ്‌കാരത്തില്‍ അടിഞ്ഞുകൂടിയ ആണധികാരത്തിന്റെ പ്രയോഗം തന്നെയാണു ശാസ്ത്രസാങ്കേതികതയും യുദ്ധവും ഒക്കെകൊണ്ടു സ്ത്രീയെയും പ്രകൃതിയെയും ചൂഷണം ചെയ്യുതെന്ന് വന്ദനാ ശിവയെപ്പോലെയുള്ള പാരിസ്ഥിതികസ്ത്രീവാദികള്‍ പറയുന്നു. ജീവന്റെ ആധാരമായ പ്രകൃതിയും സ്ത്രീയും ഒരുപോലെ കൊള്ളയടിക്കപ്പെടുതിനെയും ചവിട്ടി മെതിക്കപ്പെടുന്തിനെയും അവര്‍ ചോദ്യം ചെയ്യുന്നു. ജീവശാസ്ത്രപരമായ നിര്‍ണയനവാദങ്ങളെ സാധൂകരിച്ചുകൊണ്ടാണ് പാരിസ്ഥിതികസ്ത്രീവാദം നിലനില്‍ക്കുന്നത്. ഇന്ത്യയിലും കേരളത്തില്‍ത്തന്നെയും പാരിസ്ഥിതികസ്ത്രീവാദികളുടെ ബഹുലമായ ഒരു നിര തന്നെ കാണാം. മേധാപട്കര്‍,
അരുന്ധതിറോയ്,   ദയാബായി, മയിലമ്മ, ലീലാകുമാരിയമ്മ... അങ്ങനെ നിരവധി പ്രവര്‍ത്തകര്‍ തങ്ങളുടെ വ്യത്യസ്ത സന്ദര്‍ഭങ്ങളുടെ അനിവാര്യതകളില്‍നിന്നു വ്യത്യസ്തനിലപാടുകളിലൂന്നിയ സമരമുഖങ്ങള്‍ തുറന്നിടുകയുണ്ടായി. പാരിസ്ഥിതിക സ്ത്രീവാദത്തിനകത്തുതന്നെയുള്ള വ്യത്യസ്തകളുടെ സൂക്ഷ്മതകളെയാണവ കാണിക്കുന്നത്.

ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീപക്ഷപ്രവര്‍ത്തകര്‍ക്കിടയിലും ഈ സൂക്ഷ്മഭേദങ്ങള്‍ നാം കാണുന്നു. കുടുംബാസൂത്രണം, എയ്ഡ്‌സ് രോഗനിവാരണം, ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങള്‍, അവരുടെ പുനരധിവാസം, പെണ്‍ഭ്രൂണഹത്യക്കെതിരായ നിലപാടുകള്‍ എന്നിങ്ങനെ വേറിട്ടതും അടിസ്ഥാന ആദര്‍ശങ്ങളില്‍ പരസ്പരം ഇടയുന്നതുമായ മുഖങ്ങള്‍ അവിടെയുണ്ട്.
മുസ്‌ലിം സ്ത്രീകളുടെയും ദലിത് സ്ത്രീകളുടെയും സ്വത്വത്തെ സംബന്ധിച്ചുള്ള സംവാദങ്ങള്‍ രണ്ടായിരമാണ്ടോടുകൂടി വളരെ സജീവമായി നമ്മുടെ ആശയമണ്ഡലങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്. സ്വതന്ത്രവും വിമര്‍ശനാത്മകവുമായ നിലപാടുകളിലൂന്നി ഈ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന് സംഘടനകളും കേരളത്തിലിന്നു സജീവമാണ്. വി.പി. സുഹ്‌റയുടെ നേതൃത്വത്തിലുള്ള 'നിസ'യും അതിന്റെ പ്രസിദ്ധീകരണപ്രവര്‍ത്തനങ്ങളും രേഖാരാജിനെ

പ്പോലുള്ളവര്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച ദലിത് സ്ത്രീസംഘടന 'പഞ്ചമി'യും മറ്റും എടുത്തു പറയേണ്ടതാണ്. അത്തരം ഗ്രൂപ്പുകള്‍ക്കിടയില്‍ത്ന്നെ പലതരം രാഷ്ട്രീയാഭിമുഖ്യങ്ങളോടെ, പലപ്പോഴും വ്യത്യസ്ത ലൈംഗികാഭിരുചികളോടെ തങ്ങളുടെ സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുവരും ഉണ്ട്. മുസ്‌ലിം സ്ത്രീവാദികള്‍ക്കിടയില്‍ത്ത ന്നെ ദേശീയത പോലുള്ള ബൃഹദാഖ്യാനങ്ങളെ വിശ്വസിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന ചിന്തകള്‍ കാണാം. ഭിന്നവര്‍ഗലൈംഗികതയെയും സ്വവര്‍ഗലൈംഗികതയെയും ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചപ്പാടുകളുമുണ്ടായേക്കാം. വ്യത്യസ്തതകളെ അവയുടെ അനുഭവജൈവികതയില്‍ നിന്നുകൊണ്ട് മനസ്സിലാക്കുക എന്നതാണീ രാഷ്ട്രീയമുഖങ്ങളില്‍ നിന്നും  നാം പഠിക്കേണ്ട പാഠം.     സ്വത്വരാഷ്ട്രീയം എന്നത് ഒരു പ്രധാന ചര്‍ച്ചയായി ഉയര്‍ന്നു വന്നിരിക്കുന്ന ഉത്തരാധുനികസന്ദര്‍ഭത്തില്‍ ദളിത്, മുസ്‌ളിം എന്നിവര്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ സ്ത്രീപ്രതിനിധാനങ്ങളുടെ അടയാളങ്ങള്‍ക്ക് സവിശേഷമായ ബൗദ്ധികശ്രദ്ധ ലഭിക്കുന്നുണ്ട്. സാംസ്‌കാരികചര്‍ച്ചകളിലും രാഷ്ട്രീയസംവാദങ്ങളിലും അതിന്റെ അലയൊലി കേട്ടുതുടങ്ങിയിരിക്കുന്നു. (മുസ്‌ളിം സ്ത്രീവാദികള്‍ മുന്നോട്ടു വെയ്ക്കുന്ന സംവരണത്തിനുള്ളിലെ സംവരണം പോലുള്ള വാദങ്ങളെ അത്തരത്തില്‍ മനസ്സിലാക്കാവുന്നതാണ്.)എന്നല്‍ പച്ചയായ ജീവിതമണ്ഡലങ്ങളില്‍, സംസ്‌കാരത്തിന്റെ പുറം അടകളില്‍ അവ അധികമധികം ചലനങ്ങളെ ഉല്പാദിപ്പിക്കേണ്ടിയിരിക്കുന്നു. അത് അത്ര എളുപ്പമല്ലെങ്കിലും അത്തരമൊരു പടനീക്കം നിര്‍ണായകം തന്നെയാണ്.
അവകാശങ്ങളും ആവശ്യങ്ങളുമല്ലാതെ അഭിരുചികളെയും അഭിലാഷങ്ങളെയും  സാദ്ധ്യതകളെയും ആരായുന്ന  സമീപനങ്ങള്‍  നിലനില്ക്കുന്ന  സാഹചര്യത്തില്‍ വെല്ലുവിളികള്‍ നേരിടുന്നു.  കാരണം അവിടെ സ്ത്രീപക്ഷത്തു നിലകൊള്ളുന്ന  കര്‍തൃത്വം എന്നത് നാം പരിചയിച്ചു വെച്ച ഇരയുടേതല്ല.  ഇരയ്ക്ക് ആവിഷ്‌കാരങ്ങളില്ല. ആവിഷ്‌കാര വിധേയത്വം മാത്രം .  പരമ്പരാഗത സ്ത്രീവാദത്തിന്റെ പരികല്‍പനകളും മാനദണ്ഡങ്ങളും പ്രബലമായ ഒരു മേല്‍ക്കൈയായിത്തീര്‍ന്ന കാലത്ത് അത്തരം കാലഘട്ട'ങ്ങളില്‍ മേല്‍പ്പറഞ്ഞ വാദമുഖങ്ങളെ അപഭ്രംശമായോ ഒററപ്പെട്ട കേവലആനന്ദവാദമായോ  നിരുത്തരവാദപരമായോ അരാഷ്ട്രീയമായോ തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുണ്ട്. പ്രതിരോധം കേന്ദ്രത്തില്‍ പ്രകടമല്ലാത്തതിനാല്‍ അവ പിന്തിരിപ്പന്‍ വാദങ്ങളായി മനസ്സിലാക്കപ്പെടുകയും ചെയ്‌തേക്കാം. എന്നാല്‍ മാറിയ ഒരു കാഴ്ചപ്പാടില്‍ സ്ത്രീവാദത്തെ സംബന്ധിച്ച ഇര എന്ന സങ്കല്‍പ്പനത്തെ പുനര്‍വിചാരണ ചെയ്യുമ്പോള്‍ ഈ നിലപാടുകള്‍ക്ക്  വേറൊരു മാനം കൈവരുന്നുണ്ട്.  അവയ്ക്ക് സ്ത്രീജീവിതബോധത്തെ സംബന്ധിച്ച ഒരു സ്വയംനിര്‍വ്വാഹകത്വമുണ്ടെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.  സ്ത്രീവാദരാഷ്ട്രീയമെന്നത്  ജീവകാരുണ്യപ്രവര്‍ത്തനമോ സംന്യാസദര്‍ശനമോ അല്ല, മറിച്ച്, അത് ആത്യന്തികമായും സ്ത്രീകളുടെ ആധികാരികത അവരില്‍ത്തന്നെ ഉറപ്പിച്ചെടുക്കലാണ് എന്നുകൂടി നാം ഇവിടെ സമര്‍ത്ഥിച്ചെടുക്കുന്നു. വിലക്കപ്പെട്ട ആഗ്രഹാഭിരുചികളുടെ  മേഖലയില്‍ കടന്നു ചെന്നുകൊണ്ട് അതുവരെ പുരുഷാധിപത്യകേന്ദ്രങ്ങളില്‍ നിന്നും നിര്‍ദ്ദേശാത്മകമായി സ്വരൂപിക്കപ്പെട്ട സ്‌ത്രൈണമായ പലതിനെയും പുനര്‍വിന്യസിക്കുകയും പുനര്‍നിര്‍മ്മിക്കുകയും  ചെയ്യേണ്ടത് അങ്ങനെ സ്ത്രീവാദത്തിന്റെ പുതുക്കപ്പെട്ട ദൗത്യമായിത്തീരുന്നു. പര്‍ദ്ദ ധരിക്കുതിനെക്കുറിച്ചും മറ്റും  പുരുഷനിര്‍മിതമായ വിമോചനവാദങ്ങളെ പുറന്തള്ളിക്കൊണ്ട് (ഷെറിന്‍.ബി.എസ്. രണ്ടുകൊല്ലം മുന്‍പ് മാതൃഭൂമിയിലും  സ്‌നെമ്യ മാഹിന്‍ കഴിഞ്ഞ ആഴ്ചകളില്‍ നാലാമിടം ഡോട്ട് കോമിലും എഴുതിയ ലേഖനങ്ങള്‍ ഓര്‍ക്കുക.) അതിനെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായതെങ്കിലും  സ്ത്രീജീവിതത്തിന്റെ തലങ്ങളില്‍ നിന്നു കൊണ്ടുളള നിലപാട് ഇന്നു നാം ധാരാളമായി കാണുന്നു. '' അത് അക്കാലത്തെ കഥയല്ലേ.. ഇന്നത്തെ സമൂഹത്തില്‍ എത്ര മാന്യമായി വസ്ത്രം ധരിച്ചാലും സ്ത്രീ സുരക്ഷിതയാണോ? ഇസ്‌ളാമിലെ നിയമങ്ങള്‍ ശരിയായി ധരിച്ച് അനുശാസിച്ച് നടക്കുന്നവര്‍ എത്രപേരുണ്ടാവും ? ചുരിദാറും ഹിജാബും ധരിച്ച് മുസ്‌ളിമാണെന്ന് മുഖത്തൊ'ട്ടിച്ച്  നടക്കുന്നവര്‍ക്ക് ഓര്‍ക്കാനാകുമോ , ആ ചുരിദാര്‍ ഷേയ്പ്പ് ചെയ്യാതെ ധരിക്കുന്നത് ? എന്തിനധികം,പര്‍ദ,പര്‍ദ എന്ന് ഘോരഘോരം വാദിക്കുന്നവര്‍ പോലും അതിനെ ഷേയ്പ്പ് ചെയ്ത് മനോഹരമാക്കിയല്ലേ നടക്കു്ന്നത്? (ഇതിനപവാദമുള്ളവരുമുണ്ടാകാം) അപ്പോള്‍ പര്‍ദ ധരിക്കല്‍ സുന്നത്തോ ഫാഷനോ ? '' (പര്‍ദ സുന്നത്തോ ഫാഷനോ ?, സ്‌നെമ്യ മാഹിന്‍, നാലാമിടം പോര്‍ട്ട'ല്‍) .സഞ്ചരിച്ചിരു ന്ന തീവണ്ടിയില്‍ നിന്ും  നിര്‍ത്തിയിട്ട റെയില്‍വേ സ്റ്റേഷന്റെ പ്‌ളാറ്റ് ഫോമില്‍ നിന്നുകൊണ്ട്  പര്‍ദ്ദ  വലിച്ചൂരിക്കളഞ്ഞ ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് ഹുദാ ഷരാവിയുടെയും 
ഫ്രാന്‍സിലെ പര്‍ദനിരോധനത്തിന്റെയും ഇസ്‌ളാമോഫോബിയയുടെയും പശ്ചാത്തലത്തില്‍ കൂടുതലായി പര്‍ദയെ മുറുകെപ്പിടിക്കുന്ന  ഫ്രഞ്ച് മുസ്‌ളിം സ്ത്രീവാദികളുടെയും നിലകള്‍ വ്യത്യസ്തങ്ങളാണ്. സ്‌ത്രെണകേന്ദ്രിതമായ, ആധികാരികതയുള്ള, അവരവരില്‍ നിന്നാരംഭിക്കുന്  ശുഭകരമായ ഒരു സംവാദത്തിന്റെ സൂചനകള്‍ എന്ന നിലയില്‍ അവ മുഖ്യധാരാ സ്ത്രീവാദവുമായി നേരിടുന്നു…എതിര്‍നിലകള്‍ സ്വരൂപിക്കുന്നു.

                    ചുരുക്കിപ്പറഞ്ഞാല്‍ വ്യത്യസ്തതകളെ അവയുടെ സവിശേഷ സന്ദര്‍ഭത്തില്‍ വച്ചുകൊണ്ടു തിരിച്ചറിയുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഏതൊരു വിമോചനവും മനുഷ്യാവകാശപരവും രാഷ്ട്രീയവുമായി തീരുകയുള്ളൂ. തന്നെ ‘വ്യക്തിപരമായത് രാഷ്ട്രീയമാണ് എന്ന
സ്ത്രീവാദത്തിന്റെ മുദ്രാവാക്യം അര്‍ത്ാകുന്ത്   സൂക്ഷ്മജീവിതമണ്ഡലത്തെ രാഷ്ട്രീയവല്‍ക്കരിക്കുമ്പാണ് ആധിപത്യവിരുദ്ധത എന്ന പൊതുനിലപാടില്‍ ഊന്നിനിന്നുകൊണ്ടു വ്യത്യസ്ത ജീവിതമേഖലകളിലും ചരിത്രസന്ദര്‍ഭങ്ങളിലും ആശയമണ്ഡലങ്ങളിലും ഉരുത്തിരിഞ്ഞുവരേണ്ട സൂക്ഷ്മരാഷ്ട്രീയങ്ങള്‍ അതിനാല്‍ തന്നെ പ്രധാനമാണ്. എന്ല്‍, ഗായത്രി ചക്രവര്‍ത്തി സ്പിവാക്
പറയുന്തുപോലെ വ്യത്യസ്തകളിലുള്ള ഈ ഊന്നല്‍ തന്ത്രപരം കൂടിയായിരിക്കണം. ഈ വ്യത്യസ്തതകളുടെ തനിമകളോരോന്നും അടിസ്ഥാനപരമായും പുരുഷാധിപത്യത്തെ ചെറുക്കുന്നതിനായിരിക്കണം നാം ഉപയോഗിക്കേണ്ടത് എന്നതിനാല്‍ ഈ തന്ത്രപരത സുപ്രധാനവുമാണ്.

(തേജസ് ദ്വൈവാരികയുടെ ഏപ്രില്‍1-15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Saturday, March 30, 2013

കവിതയില്‍ പുതിയ ഒച്ചയനക്കങ്ങള്‍

മകാലിക കവിത ആധുനിക കവിതയില്‍ നിന്നു നേടിയെടുത്ത വിച്ഛേദങ്ങളെ പങ്കിടുന്ന രണ്ടു കൃതികളാണ് 'ഇംഗ്ലീഷ് പൂച്ച', 'ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍' എന്നിവ. വിപരീതോക്തികളും അകാല്‍പ്പനിക ശൈലികളും കൊണ്ടു ഭാഷയെ പുതുക്കാന്‍ ഇരുകവികളും ശ്രമിക്കുന്നു.
എം.ആര്‍. അനില്‍കുമാറിന്റെ കവിത 'ആകാശത്തേക്കുള്ള ഗോവണി' എന്ന സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളാണ്. അച്ചടിമാധ്യമത്തിന്റെ തിരസ്‌കാരരുചി അല്‍പ്പമെങ്കിലും അനുഭവിച്ചവയാണവ. അതിനാല്‍, സ്റ്റോപ്പില്ലാത്തിടത്തുവച്ച് വെറുതെ കൈ കാണിച്ചപ്പോള്‍ നിര്‍ത്തിയ ബസ്സിനുള്ളില്‍ കയറി ഫുട്‌ബോര്‍ഡില്‍ തൂങ്ങിനില്‍ക്കുന്നവന്റെ കൗതുകമാണ് പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം തനിക്കുണ്ടാക്കിയതെന്നു കവി പറയുന്നു. കവി കൂടിയായ നിരഞ്ജന്റേതാണ് അവതാരിക.

ആസക്തികളോട് പ്രതിഭാഷണം
 ആഗോളവല്‍കൃത സമൂഹത്തിലെ ആസക്തികളോടുള്ള പ്രതിഭാഷണങ്ങളായി കവിതയെ വളര്‍ത്തുകയാണ് അനില്‍കുമാറിന്റെ രീതികളിലൊന്ന്. എന്നാല്‍, രാഷ്ട്രീയ ധ്വനികളുടെ അമിതഭാരമില്ലാതെയാണവ രചനകളില്‍ കടന്നുവരുന്നത്.
''നീ തന്നെ ദുശ്ശാസനന്‍
നീ തന്നെ കൃഷ്ണനും
നീ തന്നെ
നീ തന്നെ മുതലാളിത്ത ചന്തേ''
(സൗന്ദര്യസന്ധ്യേ)
എന്നീ വരികളില്‍ പാരഡിമുഴക്കത്തിനപ്പുറമുള്ള ചരിത്രസൂചനകള്‍ കാണാം. 'തവള ഒരു വലിയ പുല്‍ച്ചാടിയെ സ്വപ്നം കാണുന്നു'വില്‍ തത്ത്വചിന്തയുടെ പൂര്‍വഭാവനകളെ കൂടി കവി കടത്തിവിടുന്നു. ''ആരുടെ ഇവന്റ് മാനേജ്‌മെന്റാണ് ഈ ജീവിതമെല്ലാം''    (ചില എപ്പിസോഡുകള്‍) എന്നു കവി ചോദിച്ചുപോവുന്നുണ്ട്.
'ആണ്‍ഭയം', 'മുപ്പത്തഞ്ചില്‍ ഒരു ചന്ദ്രിക', 'രക്ഷകന്‍', 'പെണ്ണെഴുത്ത്', 'ചോരയാണൊക്കെ', 'പെണ്‍പക', 'കാര്‍ണിവോറസ്' മുതലായ ഒട്ടേറെ കവിതകള്‍ സമകാലിക സ്ത്രീയവസ്ഥകളെ കണ്ടറിയുമ്പോഴും സ്ത്രീവിമോചനത്തോട് സന്ദിഗ്ധത പുലര്‍ത്തുകയാണ്. മരണവും മണവും കെട്ടുപിണയുന്ന അനുഭൂതിയില്‍ നിന്നാണ് 'മ(ര)ണം' എന്ന കവിത. നാക്കിന്റെയും മൂക്കിന്റെയും കൊതിസഞ്ചാരങ്ങളാണ് 'വിശ്വവിഖ്യാതമായ നാക്ക്', 'കൊതി' എന്നിവ. 'പഴയ പുസ്തകങ്ങളും' 'ബോധോദയവും' ഇല്ലായ്മകളെ ഭയപ്പെടുന്നു. പഴയ ഓര്‍മകളുടെയും വേദനകളുടെയും ശ്മശാനങ്ങളില്‍ നിന്നാണ് ചിലപ്പോള്‍ അനില്‍കുമാറിന് കവിത. ''എന്റെ പഴയവീടുകള്‍ എന്റെ
തന്നെ ശ്മശാനങ്ങളാണ്'' എന്നു കവി.
പ്രണയത്തോടും സ്‌നേഹത്തോടുമുള്ള പായ്യാരങ്ങള്‍ നിലയ്ക്കുന്നില്ല ഈ കവിതകളില്‍.
''കണ്ണ്
ഒരു സൂചിയും
നോട്ടം
നേര്‍ത്തൊരു നൂലുമാണ്'' (ഫാഷന്‍).
മറ്റൊന്നിലും കാഴ്ച കലര്‍ന്നുപോവാതെ സൂക്ഷിക്കുമ്പോഴും ചിലപ്പോള്‍ പ്രണയം മരണമാവുന്ന നിസ്സഹായതയില്‍ ചെന്നെത്തുന്നു. ഒരമ്പുപോലും തൊടുക്കും മുമ്പ് അതു പിടഞ്ഞു തീര്‍ന്നുപോവുന്നു. എങ്കിലും കവിതയല്ലാതെ കവിക്കാരുമില്ലെന്ന് ('ശ്വാനരന്‍', 'ഒടിയന്‍') കവിയറിയുന്നു. ലിപികള്‍ പുഴകളാണെന്നറിയുന്ന കവി ''ആവതില്ലെനിക്ക്  നിന്നിലൂടല്ലാതെ മറുകരയെത്തുവാന്‍'' (ലിപികള്‍ പുഴകളാണ്)
എന്നും തിരിച്ചറിയുന്നു.
അനുഭവങ്ങളുടെ ആകത്തുകയെ, അഭിരുചികളെ, അകം/പുറം പെരുമാറ്റയിടങ്ങളെയൊക്കെ 'അടിച്ചുമാറ്റിയ' ഒരവസ്ഥയില്‍ നിന്നാണ് 'ഇംഗ്ലീഷ് പൂച്ച' പോലുള്ള കവിതകളുണ്ടാവുന്നത്. ''അരിമണികള്‍ക്കിടയിലെ കല്ലുകള്‍'' പോലെ (സോര്‍ട്ടെക്‌സ് റൈസ്) ''കൊച്ചുപുസ്തകങ്ങള്‍ വായിക്കാനുള്ള ഒളിവിടമാവുന്ന തട്ടുമ്പുറങ്ങള്‍'' പോലെ (തട്ടുമ്പുറത്തപ്പന്‍) പഴയതൊക്കെ എവിടെയോ ചോര്‍ന്നുപോവുന്നത് ഉള്ളില്‍ത്തട്ടിയറിയുന്നു, കവി.
 

രാഷ്ട്രീയ സൂക്ഷ്മതകള്‍
പുതുകാലത്തിന്റെ തുടിപ്പുകളെ തീവ്രമായി തൊട്ടറിയുന്ന കവിതയാണ് 'ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍.' രാഷ്ട്രീയ സൂക്ഷ്മതകളാല്‍ ശ്രദ്ധേയമാണിതിലെ ഓരോ കവിതയും. കമ്പോളം, ചരിത്രം, ആഢ്യത്വം, ദേശീയത എന്നിങ്ങനെയുള്ള പ്രമേയങ്ങള്‍ക്കൊപ്പം വിരുദ്ധോക്തിയും നര്‍മവും നിസ്സംഗതയും പരിഹാസവും വാമൊഴിഭേദങ്ങളും കവിതയില്‍ കടന്നുവരുന്നു. എം.ബി. മനോജിന്റെ അവതാരിക കവിതകളെക്കുറിച്ചുള്ള ഭദ്രമായ പഠനം തന്നെയാണ്.
''ാസ  മനോഹരമായ
സ്ഥലമായിരിക്കാം
വിശുദ്ധമായ നാടായിരിക്കാം''
(അസാധു)
മനുഷ്യസ്‌നേഹം കൊണ്ടുനടക്കാനുള്ള ത്രാണിയില്ലെങ്കിലും ചിലതൊക്കെ അമര്‍ത്തിയെഴുതാന്‍ ഈ കവിതകള്‍ക്കു കഴിയുന്നുണ്ട്.
'ഒബാമ' എന്ന കവിത നോക്കൂ:
''കൂടുതലൊന്നും മിണ്ടിയിട്ടില്ലെങ്കിലും
പഠിപ്പിച്ചുവരുന്ന ചരിത്രത്തെ
കൃത്യമായി ആവര്‍ത്തിക്കാനും
അധ്യാപകരില്ലാതെ വന്നാല്‍
മൊത്തം ക്ലാസിനെ
അടക്കിയിരുത്താനും
അവനു കഴിയുമെന്ന്
ഉറച്ചു വിശ്വസിക്കുന്നു
ഇപ്പോഴും പി.ടി.എ.''
'ഡിസംബര്‍ 6', 'എങ്ങനെ നുള്ളണം ചെഞ്ചീര', 'ഒരു ചെടി പൂവിടുന്നതെങ്ങനെ', 'വാഗണ്‍' മുതലായ കവിതകള്‍ ദേശീയതാബോധ്യങ്ങളോടുള്ള കാവ്യപ്രതികരണങ്ങളാണ്. 'ചെങ്ങറ', 'ഭൂരിപക്ഷം' മുതലായ കവിതകള്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ചില സങ്കുചിതത്വങ്ങളെ പരിഹാസവിധേയമാക്കുന്നവയാണ്.   

(31.03.2013ലേജസ്സിന്ഴ്ച്ട്ടത്ില്‍  പ്രിദ്ീകിച്ത്)
               

Sunday, March 17, 2013

പെണ്ണെഴുത്തിന്റെ മെയ്ക്കരുത്ത്..സിതാരയുടെ കഥകള്‍



  രീരത്തെക്കുറിച്ചുള്ള പെണ്ണെഴുത്ത് മലയാളത്തില്‍ പുരുഷാധിപത്യസങ്കല്‍പ്പങ്ങളെ എതിര്‍നിലയില്‍ നിര്‍ത്തിക്കൊണ്ടാണ് പൊതുവെ കടന്നുവരാറ്. പ്രതിരോധം എന്ന ഒരു ആവശ്യാത്മകബോധം അവ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം കഥകളില്‍ ആവിഷ്‌കാരത്തേക്കാള്‍ പ്രബലമായ ഘടകം പ്രതിരോധമായിരുന്നു. ചെറുത്തുനില്‍പ്പിന്റെ അടയാളമായിക്കൊണേ്ട ശരീരം എഴുതാനാവൂ എന്നൊരവസ്ഥ ഇതിനകം സ്ത്രീരചനകളില്‍ പ്രബലമായിട്ടുണ്ട്. ഇവയില്‍നിന്നു വ്യത്യസ്തമായി പുരുഷാധിപത്യപരമായ ആഗ്രഹവസ്തുവായി സ്ത്രീയെ രൂപപ്പെടുത്തുന്ന എഴുത്തുകളും ഇല്ലെന്നല്ല.  എന്നാല്‍, പൊതുവെ പെണ്‍കഥകളിലെ ശരീരം ഒരു പടയോട്ടഭൂമിയാണ്.
ഇരയ്ക്ക് ആവിഷ്‌കാരങ്ങളില്ല, വിധേയത്വം മാത്രം. ഈയവസ്ഥയെ മറികടക്കുന്ന കഥകള്‍ മാധവിക്കുട്ടിയും ഗ്രേസിയുമൊക്കെ എഴുതിയിട്ടുണ്ട്. പെണ്ണെഴുത്തിന്റെ പരികല്‍പ്പനകള്‍ മേല്‍ക്കൈ നേടിയ കാലത്ത് അവ പിന്തിരിപ്പന്‍ കഥകളായി വായിക്കപ്പെട്ടിരുന്നു. എന്നാല്‍, മാറിയ കാഴ്ചപ്പാടില്‍ ഈ കഥകള്‍ക്കു വേറൊരു മാനം കൈവരുന്നുണ്ട്. പുതിയ തലമുറയുടെ ഘട്ടത്തിലേക്കു വരുമ്പോള്‍ ഇങ്ങനെയൊരു ചരിത്രബന്ധം നമുക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും. കെ.ആര്‍. മീരയും സിതാരയും ഇന്ദുവും രേഖയുമുള്‍പ്പെടുന്ന പുതിയ കഥാകാരികള്‍ കഥാചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്.
സിതാരയുടെ കഥകള്‍ എന്ന ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നായ'അഗ്നി' സ്ത്രീശരീരത്തിന്റെ ഇര എന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട നിലയെ അട്ടിമറിക്കുന്നുണ്ട്. 'ഓഫിസിനടുത്ത് ഫോണ്‍ബൂത്ത് നടത്തുന്ന സഞ്ജീവ്, ബസ്സില്‍വച്ച് ശല്യം ചെയ്തതിന് ഒരിക്കല്‍ താന്‍ കരണത്തടിച്ച രവി, മീശമുളയ്ക്കാത്ത മറ്റൊരുവന്‍ എന്നിങ്ങനെ മൂന്നു പേരാല്‍ ആളൊഴിഞ്ഞ ഇടവഴിയില്‍ വച്ച് ബലാല്‍സംഗം ചെയ്യപ്പെടുകയാണ് പ്രിയ. തീര്‍ച്ചയായും ബലാല്‍സംഗത്തിന് വിധേയയായ ഒരു സ്ത്രീയുടെ സംഭീതിയും തകര്‍ച്ചയും കടുത്ത രോഷവും അപമാനവുമൊക്കെ അവളനുഭവിക്കുന്നുണ്ട്. ആസക്തിയേക്കാളുപരി കീഴടക്കലും ആധിപത്യം സ്ഥാപിക്കലും അപമാനിക്കലുമാണ് ബലാല്‍സംഗത്തിന്റെ യുക്തിയെന്ന് ''ആണിയിളകിയ മരസാമാനംപോലെ' കിടന്നുകൊണ്ട് അവള്‍ ചിന്തിക്കുന്നു. ആ ആലോചനയില്‍ അവള്‍ സ്വയം കുറ്റപ്പെടുത്തുന്നുമുണ്ട്, തന്റെ അപമാനബോധം ശിഥിലീകരിച്ചതില്‍. 'ഈ ശൈഥില്യം മൂര്‍ത്തമാകുന്നത് മറ്റൊരു സന്ദര്‍ഭത്തിലാണ്. തന്നെ ഭീഷണിപ്പെടുത്താനായി കാത്തുനിന്ന ബലാല്‍സംഗികളെ പിറ്റേന്ന് അവള്‍ നേരിടുന്നു. സഞ്ജീവിനോട് ''നീ ഒട്ടും പോരായിരുന്നെ'ന്നു പറയുമ്പോള്‍ അയാള്‍ തകര്‍ന്നുപോവുകയാണ്. പുരുഷാധിപത്യം ആവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഇരയുടെ ദൈന്യതയ്ക്കു പകരം സ്വന്തം ശരീരാനുഭവം, ലൈംഗികാനന്ദം- അതു കൃത്രിമമായി നടിക്കുന്നതാണെങ്കില്‍ കൂടി- പ്രകടിപ്പിക്കുന്ന സ്ത്രീയായാണ് പ്രിയ നില്‍ക്കുന്നത്.  ബലാല്‍സംഗം ചെയ്യപ്പെട്ട  സ്ത്രീ സ്വന്തം ലൈംഗികാനുഭവത്തെക്കുറിച്ച് ഇരയുടെ അപമാനബോധത്തില്‍നിന്ന് വിട്ട് ഒരു വിധികര്‍ത്താവിന്റെ നിലയില്‍ സംസാരിക്കുന്നത് തീര്‍ച്ചയായും ഒരു വിച്ഛേദമാണ്.
പ്രണയവൈറസ് എന്ന കഥയില്‍ നാം കാണുന്നത് ലൈംഗികതയുടെ അപരിചിതമായ വേറിട്ടൊരു ലോകമാണ്. അവിടെ ലൈംഗികഅധിനിവേശത്തിന്റെ ഇരയായ ഹരി, ഒരു ആണ്‍വേശ്യയാണ്. ശരീരവില്‍പ്പനക്കാരനായ ഹരിയുടെ നനഞ്ഞു നഗ്നമായ പുരുഷശരീരം ഇസബെല്ലിന് ഒരു ആഗ്രഹവസ്തുവാണ്. അവളുമായി ബന്ധപ്പെട്ടതിനാല്‍ ഹരിക്കു ലഭിക്കുന്ന എയ്ഡ്‌സ് തന്നെ ഇഷ്ടപ്പെടുന്ന മറ്റൊരു പെണ്‍കുട്ടിക്കു ഹരി കൈമാറുന്നതോടെയാണ് കഥ         തീരുന്നത്. ഇവിടെ ലൈംഗികതയുടെ ആധികാരികതയും കര്‍തൃത്വവും സ്ത്രീയിലാണ്. നാം പരിചയിച്ചുപോന്ന സ്ത്രീപദവികളെ, ഇരയുടെ നില്‍പ്പിടങ്ങളെ, മറിച്ചിടുകയാണിവിടെ. പ്രജനനസ്വഭാവമുള്ള മാതൃശരീരങ്ങള്‍ക്കു പകരം ഇവിടെ ആസക്തി നിറഞ്ഞ ഒരുവളാണ് സ്ത്രീ.  ആണ്‍/പെണ്‍ എന്നതിലെ സ്ഥിരമായ അധികാരവിന്യാസത്തിന്റെ എതിര്‍നിലകൊണ്ട് മറ്റൊരു ദിശ തന്നെ പ്രണയവൈറസ് കണെ്ടത്തുന്നു. ഇരുപക്ഷത്തുനിന്നുമുള്ള അധികാരവും പ്രശ്‌നവല്‍കൃതമാകുന്ന ഒരിടമാണത്.  അതുകൊണ്ടുതന്നെ സ്ത്രീപക്ഷവീക്ഷണം കൊണ്ടു സാധൂകരിക്കാന്‍ കഴിയുന്നതല്ല ഈ കഥ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.  മെഹബൂബായിലും ലിംഗപദവികളില്‍ ഉറച്ചുപോയ ഇര/വേട്ടക്കാരന്‍ നിലകളെ തിരിച്ചിടുന്നുണ്ട്. സ്ത്രീപക്ഷത്തെതന്നെ സൂക്ഷ്മമായി സംവാദാത്മകമാക്കാന്‍ പ്രാപ്തിയുള്ള കഥകളാണിവ.
സിതാരയുടെ പല കഥകളിലും സ്ത്രീയുടെ ഇരനിലയെ പ്രശ്‌നവല്‍ക്കരിക്കുക മാത്രമല്ല, സ്ത്രീസംവര്‍ഗത്തെതന്നെ പലതരം സ്വത്വനിലകളായി വിന്യസിക്കുന്ന രീതി കാണാം. സ്ത്രീയെ ഒരൊറ്റ സംവര്‍ഗമായി കാണുന്നതിനുപകരം അവരെ വ്യത്യസ്ത കര്‍തൃത്വങ്ങളായി
തിരിച്ചറിയേണ്ടതുണെ്ടന്ന് ഈ കഥകള്‍ പറയുന്നു.  സ്ത്രീകള്‍ ഏകശിലാത്മകമായ സത്തയല്ല,  മുസ്‌ലിം, ദലിത്, ക്രിസ്ത്യന്‍, ബ്രാഹ്മണ, വേശ്യ, കന്യാസ്ത്രി, ഹിജഡ  എന്നുവേണ്ട ഒന്നിനൊന്നു വ്യത്യസ്തമായ ജാതി, വര്‍ഗ, ലിംഗ സ്വത്വങ്ങളാണിവിടെ. നമുക്കു പരിചിതമായ സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ യുക്തികള്‍ കൊണ്ട് ഇവരുടെ അനുഭവത്തെ അളന്നുകുറിക്കാനാവില്ല.
  ചതിയില്‍ രണ്ടു ഗേകളുടെ ലൈംഗികസ്പര്‍ധയാണ് കഥാവസ്തു.  ഇവിടെ ആധുനികതയുടെ യുക്തി അയഞ്ഞുകൊണ്ട്  കടന്നുവരുന്ന പ്രാന്തവല്‍കൃതമായ ശരീരങ്ങളെ ഇരയുടെ കളത്തിലോ നമ്മുടെ സാമാന്യവല്‍ക്കരിക്കപ്പെട്ട സ്ത്രീപക്ഷരാഷ്ട്രീയത്തിലോ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞെന്നുവരില്ല. സ്വത്വം സ്ഥിരമല്ലെന്നും അതു സാമൂഹിക-രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി നിര്‍മിക്കപ്പെട്ടതാണെന്നും പരിണാമിയാണെന്നുമുള്ള രാഷ്ട്രീയബോധ്യം ഈ കഥകള്‍ സാധൂകരിക്കുന്നു. സ്വയം നിര്‍ണയസ്വഭാവമുള്ള ശരീരമെഴുത്ത് സ്വത്വത്തെസംബന്ധിച്ച മുന്‍വിധികളോടു കലഹിക്കുന്ന കാഴ്ച  സിതാരയുടെ'കറുത്ത കുപ്പായക്കാരി' പോലെയുള്ള മറ്റു കഥകളിലും കാണാം.  ഇത്തരം നിരവധി കഥകള്‍ ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശരീരമെഴുത്തിന്റെ ഈ ബഹുലതയാണ് സിതാരയുടെ ഈ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്.                

(തേജസ്സിന്റെ ഞായറാഴ്ച്ചപ്പതിപ്പ് ആഴ്ച്കവട്ടത്തില്‍ 17.03.2013ല്‍ പ്രസിദ്ധീകരിച്ചത്, യഥര്‍ത്ഥ തലക്കെട്ട് സ്വയം നിര്‍വഹണത്തിന്റെ കഥകള്‍ എന്നായിരുന്നു)

Saturday, February 2, 2013

ആസ്വാദനത്തിന്റെ ആഴങ്ങള്‍

ഫിക്ഷന്റെ അവതാരലീലകള്‍ 
എന്ന പുസ്തകത്തെക്കുറിച്ച്

  ലോകനോവല്‍സാഹിത്യത്തിന്റെ നൂതനഭാവനകളിലേക്കുള്ള ആഴക്കാഴ്ചകളാണ് കെ.പി. അപ്പന്റെ ഫിക്ഷന്റെ അവതാരലീലകള്‍. പലപ്പോഴായി അദ്ദേഹം എഴുതിയ ആസ്വാദനപഠനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും വിചിത്രവും അപൂര്‍വവുമായ മാതൃകകളെയാണിതില്‍ അപ്പന്‍ തിരയുന്നത്. സ്വാത്മപ്രണയത്തിന്റേതും സ്വത്വാന്വേഷണത്തിന്റേതുമായ ഒരു വിമര്‍ശനഭാഷയിലൂടെയാണ് അപ്പന്‍ ഈ നോവലുകളെ അഭിസംബോധന ചെയ്യുന്നത്. നിരൂപണപ്രക്രിയയെത്തന്നെ ഇപ്രകാരം സ്വാത്മവിശകലനത്തിന്റെ പഥങ്ങളിലൂടെ വിശദീകരിക്കുകയും.
  ''എന്റെ യഥാര്‍ഥ അസ്തിത്വം പ്രകാശനം തേടുന്നതു വിമര്‍ശനത്തിലാണ്. തീക്ഷ്ണമായ പ്രണയം നെഞ്ചില്‍ പിടയുന്നതു പോലെയാണ് വിമര്‍ശനം എന്നെ ഗ്രസിക്കുന്നത്. വിമര്‍ശനം പ്രവൃത്തികളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. ആശയദാഹിയായ ഒരു അന്വേഷകനെ അത് എന്നില്‍ സൃഷ്ടിക്കുന്നു. ബഹിഷ്‌കരണത്തിന്റെ വലിയ പാഠങ്ങള്‍ അത് എനിക്കു പറഞ്ഞുതരുന്നു. വിമര്‍ശനം എനിക്കു വലിയ നീതിയാണ്. വിമര്‍ശനമെഴുതുമ്പോള്‍ ഭരണകൂടം എനിക്കെതിരാവാം. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം നില്‍ക്കും. വേണ്ടപ്പെട്ടവര്‍ എനിക്കെതിരാവാം. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം  നില്‍ക്കും. ചിലപ്പോള്‍ എന്റെ വിമര്‍ശനം തന്നെ എനിക്ക് എതിരാവും. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം നില്‍ക്കും.''
വായനയെക്കുറിച്ചുള്ള അമൂര്‍ത്തമായ സ്വപ്നഭാവനയിലമരുമ്പോഴും പുസ്തകങ്ങളുടെയും പഠനമുറിയുടെയും ഭൗതികസ്വരൂപവുമായി കണ്ണിചേര്‍ന്നുകൊണ്ടാണദ്ദേഹം നിരീക്ഷണങ്ങളെ പൂരിപ്പിക്കുന്നത്. മാര്‍ക്‌സിന്റെയും യേറ്റ്‌സിന്റെയും റസ്സലിന്റെയും പഠനമുറികളെക്കുറിച്ചദ്ദേഹം എഴുതുന്നു. ഒപ്പം തത്ത്വചിന്താപരമായ അര്‍ഥബോധം എങ്ങനെ തന്നെ സാഹിത്യകൃതികളിലെത്തിച്ചുയെന്നും വിശദീകരിക്കുന്നു.
ലാറ്റിനമേരിക്കന്‍ നോവലുകളുടെയും വിശേഷിച്ച് കാര്‍ലോസ് ഫ്യുയേന്തിസ്സിന്റെയും രചനയുടെ സ്വഭാവസവിശേഷതകളെ വിശദീകരിക്കുന്നു ചരിത്രത്തിന്റെ ഉരുക്കുപോലത്തെ യുക്തി എന്ന ലേഖനം. മനുഷ്യവ്യക്തികളെ ആശയങ്ങള്‍ കൊണ്ടു നിറഞ്ഞതായി സൃഷ്ടിക്കുന്ന തോമസ് മന്നിന്റെ മാജിക് മൗണ്ടന്‍ രോഗവും മരണവും കാലവും സ്വാതന്ത്ര്യവും സ്‌നേഹവും ദൈവവും ജ്യോതിശാസ്ത്രവും രാഷ്ട്രീയവും യാഥാര്‍ഥ്യവും ഉള്‍ച്ചേര്‍ന്ന വിശാലഭൂമികയായി നോവലിനെ ഉയര്‍ത്തിയെടുക്കുന്നതെങ്ങനെയെന്ന് അപ്പന്‍ കാണിച്ചുതരുന്നു. ഇറ്റാലിയന്‍ നോവലിസ്റ്റായ ഗ്രേസിയ ദിലേസയുടെ അമ്മ നാടകത്തിന്റേതായ ആന്തരികതീവ്രതയിലൂടെ മതനിയമങ്ങളും മനുഷ്യവികാരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളെ വൈകാരികമായി അവതരിപ്പിക്കുന്നതിനെക്കുറിച്ചാണ് ബലിയുടെ സ്തുതിയില്‍ എന്ന ലേഖനം.
പൊയ്‌പ്പോയ കാലത്തെക്കുറിച്ചുള്ള സ്മരണയും യൂളിസസ്സും ബൗദ്ധികമായ  ആത്മകഥകളായാണ് അപ്പന്‍ വിലയിരുത്തുന്നത്. ('വായനയുടെ വിപത്‌സന്ധികളില്‍ വീണുപോവാതെ...') സത്യസന്ധതയുടെ പ്രതികാരം എന്ന ലേഖനത്തില്‍ അന്നാകരനീനയുടെ  ഇതിവൃത്തപരിധിയില്‍ നിന്നുകൊണ്ട് കലയിലൂടെ വെളിപ്പെടുന്ന ജീവിതത്തിന്റെ സത്യസന്ധതയെക്കുറിച്ചാണ് അപ്പന്‍ ആരായുന്നത്. സ്ട്രിന്റ് ബര്‍ഗിന്റെനോവലിനെക്കുറിച്ചും റിച്ചാര്‍ഡ് ഹ്യൂഗ്‌സിന്റെ നിര്‍ദോഷ സമുദ്രയാത്ര എന്ന  നോവലുകളെക്കുറിച്ചുള്ള അപ്പന്റെ നിരീക്ഷണങ്ങള്‍ തന്റെ ആത്മീയാന്വേഷണങ്ങളുടെ ബദലുകളെത്തന്നെയാണ് അവതരിപ്പിക്കുന്നത്. കുള്ളര്‍ ജോഹന്ന എഴുതിയ പ്രക്ഷോഭകാരികളുടെ തലമുറ എന്ന നോവല്‍ സ്‌ത്രൈണാനുഭവങ്ങളുടെ വേറിട്ടവഴികള്‍ തേടുന്നതിനാല്‍ വ്യത്യസ്തവും പ്രധാനവുമായി അപ്പന്‍ കരുതുന്നു.
ജെയിംസ് ജോയ്‌സിന്റെ ചെറുപ്പക്കാരന്‍ എന്ന നിലയില്‍ കലാകാരന്റെ ചിത്രീകരണത്തെക്കുറിച്ചും ലാക്‌സ്‌നെസ്സിന്റെ സ്വതന്ത്ര മനുഷ്യനെക്കുറിച്ചും ദസ്തയേവ്‌സ്‌കിയുടെ ഭൂതാവിഷ്ടരെക്കുറിച്ചും കാരമസേവ്  സഹോദരന്മാരെക്കുറിച്ചുമെഴുതുമ്പോള്‍ അപ്പന്റെ തൂലിക ദാര്‍ശനികഭാഷ്യങ്ങളെ ഗോപുരങ്ങളായി പടുത്തുയര്‍ത്തുന്നു. ഒപ്പം മാനവികതയുടെ സങ്കീര്‍ണതകളെയും തിരയുന്നു.
ടോള്‍സ്‌റ്റോയിയുടെ വിഖ്യാതകൃതികളായ യുദ്ധവും സമാധാനവും സെര്‍വാന്റിസിന്റെ ഡോണ്‍ക്വിക്‌സോട്ടും മുതല്‍ സരാമാഗുവിന്റെ ഗുഹയും ഗുന്തര്‍ ഗ്രാസിന്റെ തകരച്ചെണ്ടയും വരെയുള്ള പ്രധാനപ്പെട്ട നോവലുകള്‍ ഈ കൃതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ആത്മാര്‍ഥമായ വായനയുടെയും ഉന്മേഷമുള്ള ഭാവനയുടെയും ആഴമുള്ള വിശകലനങ്ങളുടെയും അപൂര്‍വമിശ്രിതമാണ് ഇതിലെ ഓരോ ലേഖനങ്ങളും. തീക്ഷ്ണമായ വിയോജിപ്പുകളുടെയും തീവ്രമായ അഭിവാഞ്ഛകളുടെയും മുദ്രകള്‍ അവയില്‍ പതിഞ്ഞുകിടക്കുന്നു.

(2013 ഫെബ്രുവരി 3  തേജസ് ആഴ്ച്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്)

Thursday, January 31, 2013

സരസ്വതിയമ്മയുടെ അപരലോകങ്ങള്‍



പുതിയ കാലത്തുനിന്നു സരസ്വതിയമ്മയിലേക്കു ഒറ്റയടിപ്പാതകളില്ല.പലദിശകളില്‍ നിന്നു തുറക്കുന്നതും തുടരുന്നതും ഇനിയും തുടരേണ്ടതുമായ ഒന്നിലധികം വഴികളാണുള്ളത്. വൈവിധ്യമാര്‍ന്ന സംവാദാത്മകതയിലേക്കാണവ നയിക്കപ്പെടുന്നത്. അന്തരിച്ചു നാല്പതോളം കൊല്ലങ്ങള്‍ പിന്നിട്ടിട്ടും അവരുടെ കഥാലോകത്തെ ചലനം കൊള്ളിക്കുന്നത് അവര്‍  സ്വാംശീകരിച്ചു സാക്ഷാല്‍ക്കരിച്ച, ആശയ അനുഭവലോകങ്ങളുടെ ചരിത്രപരമായ പ്രസക്തി തന്നെയാണ്. കലയുടെ ശാശ്വതീകരണം എന്നത് അതതു കാലങ്ങളോടുള്ള സത്യസന്ധതയും ആര്‍ജ്ജവവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് ഈ കഥകള്‍ പറയുന്നു. തന്റെ കാലഘട്ടത്തില്‍ രൂപം കൊണ്ട ലിംഗാദര്‍ശങ്ങളോട് വിമര്‍ശനാത്മകമായ നിലപാടുള്‍ക്കൊണ്ടുകൊണ്ട് ക്രിയാത്മകമായി പുതുക്കിയെഴുതാനുള്ള പ്രേരണയാണ് സരസ്വതിയമ്മയുടെ കഥകളുടെ പ്രധാന അടിത്തറ. എന്നാല്‍ കേവലവും സാമാന്യവുമായ ഒരു വിമോചന ദര്‍ശനമല്ല അവര്‍ തന്റെ സ്ത്രീവാദ ചിന്തയില്‍ പുലര്‍ത്തിയത്. വാസ്തവത്തില്‍ അത്തരം ചിന്തകളുടെ സമഗ്രതയെ സൂക്ഷ്മാംശത്തില്‍ തന്നെ സംവാദാത്മകമാക്കുന്ന, തികച്ചും അനുരഞ്ജനങ്ങളില്ലാത്ത നിലപാടാണ് മറ്റു സ്ത്രീവാദസാഹിത്യകാരികളില്‍ നിന്നും  സരസ്വതിയമ്മയെ വ്യത്യസ്തയാക്കുന്നത്. പുരുഷാധിപത്യത്തെ സ്ത്രീകള്‍ക്കെതിരെയുള്ള നിലപാടായി കാണുന്നതിലുപരി അതിന്റെ രാഷ്ട്രീയബലതന്ത്രങ്ങളെ വ്യക്തിയുടെയും സമൂഹത്തിന്റെയും അനുഭവപരമായ അടരുകള്‍ക്കകത്തുവെച്ചുകൊണ്ട് തിരിച്ചറിയുന്നു ഈ കഥകള്‍.

സാഹിത്യം/ സാഹിത്യേതരം

അഭ്യസ്തവിദ്യയും സാഹിത്യാസ്വാദകയുമായ ഒരുവളാണ് പലപ്പോഴും സരസ്വതിയമ്മക്കഥകളിലെ പ്രധാന കഥാപാത്രം. അനുഭവങ്ങളുടെയും ആലോചനകളുടെയും മണ്ഡലം പലപ്പോഴും അവര്‍ കടന്നുപോന്ന ഒരു വായനാനുഭവം കൂടിയാണ്. ഉദാഹരണം 'രമണി' എന്ന കഥ. ചങ്ങമ്പുഴയുടെ പ്രശസ്തമായ  'രമണ'നെക്കുറിച്ച് സുഷമയും ശാന്തിയും നടത്തുന്ന ചര്‍ച്ചയാണ് ഈ കഥയുടെ മുഖ്യപ്രമേയം. സാഹിത്യം എന്ന സാംസ്‌കാരികസംവര്‍ഗത്തിനകത്ത് കാലാകാലങ്ങളായി അടിഞ്ഞുകൂടിയ ലിംഗഭേദചിന്തകളെ കല്‍പനയും ഭാഷയും ചേര്‍ന്ന് സവിശേഷ പരിചരണങ്ങളിലൂടെ നീതിമല്‍ക്കരിച്ചെടുക്കുന്നതെങ്ങനെയെന്ന് ഈ കഥ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. സാഹിത്യം / സാഹിത്യേതരം എന്നീ വേര്‍തിരുവകളെത്തന്നെ അപ്രസക്തമാക്കുന്ന പലേ ഘടനകളും ഈ എഴുത്തുകാരിയുടെ പല രചനകളില്‍ നിന്നും കണ്ടെടുക്കാം. അതവിടെ നില്‍ക്കട്ടെ.

മലയാളസാഹിത്യപാരമ്പര്യത്തെ സംബന്ധിച്ചെടത്തോളം കവിത എന്ന രചനാരൂപവും അതിലുപരി ആദ്യകാലകാല്പനികകവികളായ ആശാന്‍, ചങ്ങമ്പുഴ, ജി തുടങ്ങിയവര്‍ മുന്നോട്ടു വെച്ച കാവ്യസംസ്‌കാരവും ചെലുത്തുന്ന അധീശത്വം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു 'രമണി' പോലുള്ള പല കഥകളും വെളിവാക്കുന്നു.അത്തരം കാവ്യാവിഷ്‌കാരങ്ങളുടെയുംഅവയുടെ ആസ്വാദനവിമര്‍ശനമണ്ഡലങ്ങളുടെയും ആഭ്യന്തരസ്വഭാവം, വ്യാവഹാരികരീതികള്‍, വിനിമയസമ്പ്രദായങ്ങള്‍ എല്ലാം തന്നെ  പുരുഷകേന്ദ്രിതമായിരുന്നു എന്നു തിരിച്ചറിയുന്നുണ്ട് ഈ കഥാകാരി. കേരളത്തിന്റെ നവോത്ഥാന ആധുനികതയെ സംബന്ധിച്ച ആണ്‍-പെണ്‍ വാര്‍പ്പു മാതൃകകളിലൂന്നിയ ലിംഗഘടനയാണവയിലും സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ആദ്യകാല കാല്പനിക  സാഹിത്യകാര•ാര്‍ പൊതുവെ തങ്ങളുടെ കൃതികളുടെ വൈകാരികമണ്ഡലത്തെ ഈ ലിംഗമൂല്യങ്ങള്‍ക്കകത്താണ് സ്വരൂപിച്ചെടുക്കുന്നത്. ആണിനെയും പെണ്ണിനെയും വെവ്വേറെ മൂല്യസദാചാര സങ്കല്പങ്ങളിലും വ്യാവഹാരിക സ്ഥലികളിലും തളച്ചിടുകയും വ്യത്യസ്ത (ആന്തരിക)ഗുണങ്ങളുടെയും ചോദനകളുടെയും കടമകളുടെയും ചേരുവകളോടെ സവിശേഷമായി പുനര്‍നിര്‍വചിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ലിംഗഭേദ കല്പനയുടെ പിന്നിലെ തത്വം. മനസ്വിനി,നളിനി തുടങ്ങിയ എത്രയോ കാവ്യപാഠങ്ങളിലെല്ലാം ഈ ഭേദവിചാരം അപനിര്‍മിച്ചെടുക്കാവുന്നതാണ്.


പ്രത്യയശാസ്ത്രപരമാണ്

സാഹിത്യാദി മണ്ഡലങ്ങളില്‍ സവിശേഷമായി പതിഞ്ഞുപോയ സ്‌ത്രൈണലിംഗമുദ്രകളെയും അവയെ ചൂഴുന്ന കാല്പനികവും അയഥാര്‍ത്ഥവുമായ മിഥ്യകളെയും തകര്‍ത്തു കളയാന്‍ പാകത്തിലുള്ള ഒരു പ്രത്യയശാസ്ത്രസന്നാഹം തന്നെയായിരുന്നു സരസ്വതിയമ്മയ്ക്ക് കഥാരചന. കാല്പനികതയുടെ വഴുവഴുപ്പന്‍ യുക്തിയുടെയും വൈകാരികാഖ്യാനങ്ങളുടെയും ബദല്‍മാതൃകയെന്ന നിലയില്‍ വേണം അവരുടെ റിയലിസ്റ്റ് ശൈലിയെ വിലയിരുത്തേണ്ടത്.  മേല്‍പറഞ്ഞ ആണ്‍കോയ്മാഘടനകളെ പ്രശ്‌നവല്‍ക്കരിക്കുന്നതിനാല്‍ അത് തികച്ചും പ്രത്യയശാസ്ത്രപരവുമാണ്. ഒന്നൊഴിയാതെ എല്ലാ കഥകളുടെയും  ഒരു പ്രതലബലമായി ഈ അടിക്കല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് പലപ്പോഴും മുഖ്യധാരാസാഹിത്യപ്രമാണങ്ങളോടുള്ള കലഹങ്ങളും സംവാദങ്ങളുമായി ഈ കഥകള്‍ മാറുന്നത്. '.......... തോമസ്ഹാര്‍ഡിയുടെ 'ടെസ്'വായിച്ചു രസിക്കാനല്ലാതെ അനുകരിക്കാന്‍ കൊള്ളില്ല. പൂഞ്ചോലകളും വനതലങ്ങളും കോളെജുകളും സിനിമാഹാളുകളും നിറഞ്ഞ ഈ അഭിരാമ ഭൂമിയില്‍ നാം ജനിക്കുന്നത് സുഖിക്കാനാണ്'' (പുറം 56 രമണി, സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണ കഥകള്‍)

കഥ സൗന്ദര്യശാസ്ത്രത്തിന്റെ മാമുലുകളെ ഭേദിച്ചുകൊണ്ട് ഒന്നിലധികം മേഖലകളിലേക്ക് സംക്രമിച്ചു നില്‍ക്കുന്നു. ഏകതാനമായി, അനുക്രമഗതിയായി, അവിച്ഛിന്നം നീങ്ങുന്ന കഥാപരിണതിക്കു പകരം ഇടര്‍ച്ചകളും ഇളക്കങ്ങളും പലപ്പോഴും വലിയ തര്‍ക്കങ്ങളും ഒക്കെ കഥകളില്‍ കടന്നുവരുന്നു. സ്ത്രീകള്‍ തമ്മിലാണ് പലപ്പോഴും ഈ സംവാദങ്ങള്‍ നടക്കുന്നത് എന്നതാണ് ഇവിടെ ശ്രദ്ധേയം. പ്രണയം, ലൈംഗികത, പ്രസവം, മാതൃത്വം, കുടുംബം, കലാഭിരുചി, ഉദ്യോഗം എന്നുതുടങ്ങി സ്ത്രീജീവിതത്തില്‍ സവിശേഷമായുള്ള വിഷയങ്ങളെക്കുറിച്ചെല്ലാമുള്ള വിശദമായ ചര്‍ച്ചകളായി അവ വികസിക്കുന്നു. കഥയ്ക്കുള്ളിലെ കഥനം പുതിയ മാനങ്ങള്‍ കൈവരിക്കുന്നു. എല്ലാ കഥകളിലും ഒരു 'പതിനെട്ടാമധ്യായം' തുറക്കപ്പെടുന്നു. ഈ ഭാഷണങ്ങള്‍ വെറും തര്‍ക്കങ്ങളല്ല, കഥയുടെ ഭാഗവുമല്ല. മറിച്ച് നിലനില്‍ക്കുന്ന ചിന്തയുടെ വഴികളിലൂടെയുള്ള ചില  ആരായലുകള്‍ ആണ്. കഥയ്ക്കുള്ളിലെ കഥയ്ക്കു പകരം അവ വേറിട്ട ഒരു ആഖ്യാനഘടന തിരയുന്നു. പെണ്‍ബുദ്ധി, രമണി, സ്ത്രീജ•ം, ഒരുക്കത്തിന്റെ ഒടുവില്‍, ഇങ്ങനെ നിരവധി കഥകളില്‍ ഈ ചര്‍ച്ച കാണാം.

സ്ത്രീകള്‍ തമ്മിലുള്ള സ്വവര്‍ഗ്ഗസാമൂഹികത(homosocialisation)

ദുഃഖം കടിച്ചമര്‍ത്തി കരയുകയും ദുര്‍ബലമായി ഒതുങ്ങിക്കൂടുകയും ചെയ്യുന്നതിനു പകരം തങ്ങളുടെ എതിര്‍പ്പുകളെയും ചിന്തകളെയും സധൈര്യം തുറന്നിടുന്ന സ്ത്രീകളാണിവര്‍. ചിരിക്കുകയും തമാശ പറയുകയും പരിഹസിക്കുകയും തര്‍ക്കിക്കുകയും പ്രസ്താവന നടത്തുകയും ചെയ്യുകയാണ് ഈ കഥാപാത്രങ്ങളിലധികവും. തങ്ങളുടെ കൂട്ടായ്മയെ വികാരവിചാരങ്ങളുടെ പങ്കുവെക്കലിനുളള വേദിയെന്നതിനൊപ്പം സ്വതന്ത്രമായ ആഹ്‌ളാദനര്‍മവേളകള്‍ കൂടിയാക്കി അവര്‍ മാറ്റുന്നുണ്ട്. സ്ത്രീകളും സ്ത്രീകളും തമ്മിലുള്ള ഉത്സവീകരിക്കപ്പെട്ട ഈ സഖീത്വത്തിനും പാരസ്പര്യത്തിനും വലിയ പ്രാധാന്യമാണ് ഈ കഥാകാരി നല്‍കിയിരിക്കുന്നത്. പരസ്പരം ഇണങ്ങിയും പിണങ്ങിയുമുള്ള സജീവമായ  വൈകാരികതയില്‍ പുലരുമ്പോഴും ബൗദ്ധികമായ പങ്കുവെക്കലുകള്‍ വേണ്ടുവോളമുണ്ട്. സാഹിത്യത്തിലന്നുവരെ കണ്ടിട്ടില്ലാത്ത പുതിയൊരുതരം സ്‌ത്രൈണതയുടെ സമര്‍ത്ഥനമായി വേണം അതിനെ കാണാന്‍.

'ഡബിള്‍ ആക്റ്റ്', 'സ്വാതന്ത്രവാദക്കാരി', 'ഒരേയൊരു രാത്രി' മുതലായ കഥകളില്‍ സ്ത്രീയും പുരുഷനും തമ്മിലാണ് സംവാദം നടക്കുന്നത്. തികച്ചും ഭിന്നവര്‍ഗസാമൂഹികമാണ് അതിന്റെ അന്തരീക്ഷമെങ്കിലും സ്ത്രീയനുഭവിക്കുന്ന സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ അവിടെ ഉന്നയിക്കപ്പെടാതിരിക്കുന്നില്ല. 'ഒരേയൊരു രാത്രി'യിലെ ചിത്രയുടെ സംഭാഷണവിഷയം തന്നെ തന്റെ പുരുഷസൗഹൃദങ്ങളാണ്.  തുല്യനിലയില്‍ അടുത്തിടപഴകുന്ന ആണ്‍/പെണ്‍സൗഹൃദങ്ങളെക്കുറിച്ചുള്ള വിഭാവനമാണ് 'പെണ്‍ബുദ്ധി'യിലെ വിലാസിനിയെപ്പോലെ ചിത്രയും ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ അവര്‍ക്ക് നിരാശപ്പെടേണ്ടിവരുന്നു. തന്റെ ഒരേയൊരു നാടകത്തിലെ അഭിനയം കണ്ടിട്ട് തന്നോട് സൗഹൃദവും ആരാധനയും കാട്ടിയ ദാസും അവളിലെ സ്ത്രീയെത്തന്നെയാണ് അഭിലഷിക്കുന്നത് എന്നവള്‍ ബോധ്യപ്പെടുന്നു. ഇത്തരം അവസ്ഥകളോടുള്ള പ്രതികരണം തന്നെയാണ് സ്ത്രീകള്‍ തമ്മില്‍ പുലര്‍ത്തുന്ന പാരസ്പര്യത്തില്‍ പ്രകടമാവുന്നത്. ആ നിലക്ക് അവരുടെ സ്വവര്‍ഗസാമൂഹികത എന്നത് പുരുഷന്ര്‍ തമ്മിലുള്ള സൗഹൃദത്തില്‍ നിലനില്‍ക്കുന്ന സ്വവര്‍ഗസാമൂഹികതയില്‍ നിന്ന് വ്യത്യസ്തമാണ്. നിലവിലുള്ള ഭിന്നവര്‍ഗസാമൂഹികത(hetero sexuality)യുടെ മാമൂലുകളെ അട്ടിമറിക്കുകയോ അതിന്റെ വിമര്‍ശനാത്മകത ഉന്നയിക്കുകയോ പുരുഷന്രുടെ പാരസ്പര്യം ചെയ്യുന്നില്ല. എന്നാല്‍ സരസ്വതിയമ്മയുടെ കൃതികളില്‍ നിലനില്‍ക്കുന്ന സ്ത്രീസൗഹൃദങ്ങള്‍ക്കകത്തെ സ്വവര്‍ഗസാമൂഹികത മൂല്യസംബന്ധിയായി മേല്‍പ്പറഞ്ഞ പുരുഷസാമൂഹികതയ്ക്കും ഭിന്നവര്‍ഗസാമൂഹികതയ്ക്കുമെതിരെ ധാര്‍മികമായ പ്രതിരോധമായി മാറുന്നു. ഉല്‍ക്കടമായ പ്രണയത്തേക്കാള്‍ ശക്തമാണ് ഇവിടെ ഉയര്‍ന്നുവരുന്ന സൗഹൃദേച്ഛ എന്നത് യാദൃച്ഛികമല്ല. 'അതുമല്ല, ജ•സിദ്ധമായ സ്‌നേഹബന്ധങ്ങളില്‍ നിന്ന് വ്യതിരിക്തമായൊരു സ്‌നേഹം കിട്ടാനും കൊടുക്കാനും ഒരാവേശം തോന്നുന്ന കാലമാണ് യൗവനം. പക്ഷേ ആ സ്‌നേഹം പുരുഷനില്‍ നിന്ന് കിട്ടണമെന്ന് ഞാന്‍ ആശിച്ചേയില്ല. ബാബുവിന്റെ എന്റെ അടുത്തയച്ച ദൈവം എന്തുകൊണ്ട് ശാന്തിയെ അയച്ചില്ല! ' (പുറം 47, രമണി, സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണകൃതികള്‍)

വ്യത്യസ്തമായ അഭിരുചികള്‍

ലൈംഗികത, പ്രണയം തുടങ്ങിയവയെ സംബന്ധിച്ച വൈകാരികതകളെ യുക്തിപരമായി പ്രതിരോധിക്കുന്ന ഒരു തലം ഈ കഥകളിലെ നായികമാരില്‍ പൊതുവെ കാണാം. 'ഒരുക്കത്തിന്റെ ഒടുവില്‍' 'ഒരേയൊരു രാത്രി', 'രമണി' എന്നീ കഥകളിലൊക്കെയും ഈ യുക്തിവിചാരണ കാണാം. സരസ്വതിയമ്മയുടെ കഥകളെക്കുറിച്ചുള്ള ഏതൊരു സാമാന്യവായനയും ആ നായികമാരുടെ വേറിട്ട ധീരമായ നിലനില്പായും വ്യക്തിത്വമായും ഒരു പടികൂടി കടന്ന് വിമോചകവീര്യമായും ഈ നിലയെ വ്യാഖ്യാനിക്കാറുണ്ട്. അത്തരം വ്യാഖ്യാനങ്ങള്‍ ആവേശകരമായ  കൈയടി നേടാറുമുണ്ട്. എന്നാല്‍ ആ നായികമാര്‍ ഉല്പാദിപ്പിക്കുന്നത് നവോത്ഥാന ആധുനികത മുന്നോട്ടുവെച്ച ആണ്‍ / പെണ്‍ ദാമ്പത്യഘടനയ്ക്ക് അനുയോജ്യമായ പ്രണയവൈകാരികതയോ അതിന്റെ പ്രതിരോധമോ എന്നത് വേറിട്ടുമനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്തരം പ്രതിരോധങ്ങള്‍ക്ക് അടിസ്ഥാനമായി അവര്‍ ഉയര്‍ത്തപ്പിടിക്കുന്ന വിമര്‍ശനാത്മകതയും അതിന്റെ പ്രസക്തിയും നാമറിയേണ്ടതുണ്ട്. അതിലുപരി, പൂര്‍ണമായ പ്രണയലൈംഗികതാ നിരാസങ്ങള്‍ക്കപ്പുറം ഈ കൃതികളില്‍ ചിതറിക്കിടക്കുന്ന വൈരു(വി)ദ്ധ്യമാര്‍ന്ന ലൈംഗികാഭിരുചികളെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. തിരശ്ചീനവും ലംബവുമായ തീര്‍പ്പുകള്‍ക്കുപരിയായി ഇത്തരം ചെരിഞ്ഞ ആലോചനകള്‍ക്കും നോട്ടങ്ങള്‍ക്കുമാണ് ഇനി പ്രസക്തി.

'തെറ്റും ശരിയും' എന്ന കഥയിലെ വിധവയായ വിജയവും ഭര്‍ത്താവിന്റെ അനന്തരവനുമായി രൂപപ്പെടുന്ന 'അരുതാത്ത' ആഭിമുഖ്യം, 'പ്രഥമരാത്രി', 'സ്വപ്‌നമണ്ഡലം' എന്നീ കഥകളിലെ അച്ഛനും മകളും തമ്മിലുള്ള ദാമ്പത്യം ഒക്കെ വേറെത്തന്നെ പഠിക്കപ്പെടേണ്ടവയാണ്. 'ആചാരങ്ങള്‍ മനുഷ്യരുണ്ടാക്കിയതാണ്. ആ നരകത്തീയും മനുഷ്യര്‍ കെട്ടിയുണ്ടാക്കിയത്. ആചാരങ്ങള്‍ ഉടച്ചുവാര്‍ക്കാവുന്നതാണെങ്കില്‍ ആ നരകത്തീയും ഊതിക്കെടുത്താവുന്നതേയുള്ളൂ. പിന്നെ ആചാരങ്ങള്‍ കാലക്രമത്തില്‍ ധാര്‍മിക വ്യവസ്ഥകളായി ഗണിക്കപ്പെടുന്നതുകൊണ്ട് അവയ്‌ക്കെതിരായി ആളുകള്‍ക്ക് വേദനക്കിടയാവുന്നു എന്നതു മാത്രമാണതിലെ തെറ്റ്.' (തെറ്റും ശരിയും)

ഒരു വശത്ത് ലൈംഗികതയെയും പ്രണയത്തെയും വിവാഹ(ഇരട്ടവേഷം, ശരത്ചന്ദ്രിക, സ്വാര്‍ത്ഥത, ഒരുക്കത്തിന്റെ ഒടുവില്‍)ത്തേയും വെറുക്കുന്ന നായികമാര്‍. മറ്റൊരു വശത്ത് ഇത്തരം ലൈംഗികമായ വ്യതിചലന(?)സ്വഭാവം പുലര്‍ത്തുന്ന കഥാപാത്രങ്ങള്‍....നവോത്ഥാനപരിഷ്‌കരണവാദത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ കൂടിക്കുഴഞ്ഞു അവ്യവസ്ഥിതമായി കിടക്കുന്ന ഒരു മണ്ഡലമാണ് ഈ കഥകളിലെ ലൈംഗികത. മറ്റൊരര്‍ത്ഥത്തില്‍ ഇത്തരം യുക്തികളെ പ്രശ്‌നവല്‍ക്കരിക്കുന്ന, ലിംഗപ്രമാണങ്ങളെ അട്ടിമറിക്കുന്ന പരിചരണസ്വഭാവമാണീ കഥകളുടേത്.
സ്ത്രീശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മേല്‍പ്പറഞ്ഞ കുഴമറികളെ കൂടുതല്‍ തീവ്രമാക്കാന്‍ പോരുന്ന ചില കഥകള്‍ കൂടി സരസ്വതിയമ്മയുടെതായുണ്ട്. ബാഹ്യരൂപത്തെയും സൗന്ദര്യത്തെയും കുറിച്ചുള്ള അമര്‍ത്തിയ ചോദ്യങ്ങള്‍ പല കഥകളിലും മുഴങ്ങുന്നുണ്ട്. സ്ത്രീകളുടെ അണിഞ്ഞൊരുങ്ങലിനെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമുള്ള വിരുദ്ധവും ശക്തവുമായ നിലപാടുകള്‍ പുലര്‍ത്തുന്ന കഥകളാണ് 'ഒരുക്കത്തിന്റെ ഒടുവില്‍', 'രൂപമിച്ഛന്തി' എന്നിവ. 'സൗന്ദര്യമുള്ളയാളെ കല്യാണം കഴിക്കണമെന്ന ആശ തോന്നുന്നതെന്തെന്ന് മനസ്സിലാവുന്നില്ല..' എന്ന് 'രുപമിച്ഛന്തി'യിലെ സ്വര്‍ണലത പറയുന്നു. ഭര്‍ത്താവിന്റെ രൂപസൗകുമാര്യത്തില്‍ മതിമറന്ന അഭിമാനവും അഹങ്കാരവമുള്ള ആ നവവധു രണ്ടു ദിവസത്തിനകം, ഒരു വൈകുന്നേരം കുളികഴിഞ്ഞിറങ്ങിയ ഭര്‍ത്താവിന്റെ തല കണ്ട് അന്ധാളിക്കുന്നു. നരച്ചുവെളുത്ത മുടിയില്‍ ചായം തേച്ചിട്ടായിരുന്നു അവള്‍ ആരാധിച്ചിരുന്ന ആ കറുപ്പ് എന്നവള്‍ മനസ്സിലാക്കുന്നു. സ്ത്രീയ്ക്ക് പുരുഷന്റെ സൗന്ദര്യം പുകഴ്ത്താനും ആരാധിക്കാനും ആസ്വദിക്കാനും കഴിയുമെന്നു മാത്രമല്ല അത് തന്റെ അവകാശമാണെന്നു കൂടി പറയുന്നുണ്ട് സ്വര്‍ണ്ണലത. സത്രീസ്വത്വത്തെ ബാഹ്യസൗന്ദര്യത്തിലും അതിനനുഗുണമായി വര്‍ത്തിക്കുന്ന ആന്തരികഗുണങ്ങളിലും പൗരുഷത്തെ ബാഹ്യസൗന്ദര്യത്തില്‍ നിന്ന് വ്യത്യസ്തമായി ബുദ്ധിശക്തിയിലും കായികശേഷിയിലും ഉദ്യോഗപദവിയിലുമായി തളച്ചിടുന്ന നവോത്ഥാനലിംഗബോധത്തിന്റെ പ്രമാണങ്ങളെ ചിരിച്ചുതള്ളുകയാണ് ഇവിടെ. സൗന്ദര്യം ആസ്വദിക്കുകയെന്ന ആസ്വാദന കര്‍തൃത്വം സ്ത്രീ  പിടിച്ചെടുക്കുകയാണ് ഇവിടെ.

ഒരുക്കത്തിന്റെ ഒടുവില്‍

സ്ത്രീസൗന്ദര്യത്തിന്റെ ആസ്വാദനകര്‍തൃത്വം ആരിലാണ്? പുരുഷനു കാണാന്‍ വേണ്ടിയല്ലെങ്കില്‍, പുരുഷനെ ആകര്‍ഷിക്കാനല്ലെങ്കില്‍ സ്ത്രീ അണിഞ്ഞൊരുങ്ങുന്നതെന്തിന്? എന്ന ചില ചോദ്യങ്ങള്‍ക്കുള്ള ശക്തമായ മറുപിടിയാണ് ഈ കഥ. ശാരദയും സുഹൃത്തു വാസന്തിയും തമ്മിലുള്ള സരസമായ സംഭാഷണമാണ് കഥയിലെ മുഖ്യഭാഗവും. 'ശാരദയ്ക്ക് കുഞ്ഞുങ്ങളെന്നു വെച്ചാല്‍ ജീവനല്ലേ?' എന്ന വാസന്തിയുടെ ചോദ്യത്തിന് ''ഓ! സിനിമാ കാണാന്‍  വലിയ ഇഷ്ടമായതു കൊണ്ട് സിനിമാകമ്പനി തുടങ്ങിക്കളയാമെന്ന് വിചാരിക്കുന്നവരുടെ കൂട്ടത്തിലല്ല ഞാന്‍' എന്ന ചുട്ട മറുപടിയാണ് ശാരദയ്ക്കുള്ളത്. തെല്ലു പുരുഷവിദ്വേഷിയായ ശാരദ കൂട്ടുകാരിയ്‌ക്കൊപ്പം പുറത്തിറങ്ങാന്‍ സമയമെടുത്ത് അണിഞ്ഞൊരുങ്ങുമ്പോള്‍  വാസന്തിയുടെ ചോദ്യം ഇങ്ങനെ- 'നിത്യകന്യകയായി ജീവിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ ഒരുക്കത്തിന്റെ ആവശ്യമെന്ത്? '  ' പരാഗസംക്രമണം കൊണ്ട് ഫലമുണ്ടാകാത്ത ചെടികള്‍ക്കും പ്രകൃതി ഭംഗിയുള്ള പൂക്കള്‍ കൊടുക്കുന്നതെന്തിന്? ' എന്നായിരുന്നു ശാരദയുടെ മറുപടി. സ്ത്രീയുടെ രൂപഭംഗിയും സൗന്ദര്യബോധവും പുരുഷനെ ആകര്‍ഷിക്കാനുള്ളതല്ല; അതിലുപരി തനിക്കു തന്നെക്കുറിച്ചു തന്നെയുള്ള  സ്വപ്രമാണിത്തപരമായ ഒരു അഭിരുചിയാണതിനെ നിര്‍ണ്ണയിക്കുന്നത് എന്ന് ഈ കഥ പറയുന്നു.

സൗന്ദര്യം എന്നത് ഒറ്റപ്പെട്ട  സ്വയം പൂര്‍ണമായ  ഒരു ആശയസത്തയല്ല സരസ്വതിയമ്മയില്‍. വ്യക്തിയുടെ സ്വേച്ഛയുമായി അതിനു ബന്ധമുണ്ട്. പെണ്‍ബുദ്ധി പോലുള്ള കഥകളില്‍ അതു ബുദ്ധിശക്തിയുമായി ലയിച്ച മേധയായി തീരുന്നു. 'ഒരുക്കത്തിന്റെ ഒടുവില്‍' 'രൂപമിച്ഛന്തി' മുതലായ കഥകളില്‍ സ്ത്രീയുടെ സ്വാധികാരപരമായ സ്വയംപ്രാപ്തിയും സ്വയംഭരണശേഷിയുമായെല്ലാം  അതിനു ബന്ധമുണ്ട്. ഇപ്രകാരം ബഹുലമായ വിവക്ഷകളുള്ള സംവാദസാധ്യമായ ഒരു ബഹുസ്വരആശയമണ്ഡലമാണ് ഈ കഥകളിലെ രൂപസൗന്ദര്യപരിഗണന. പുരുഷലോകം കല്പിക്കുന്ന ആന്തിരികഗുണങ്ങളുടെ പ്രകാശനമായി സഫലീകരിക്കേണ്ട ബാഹ്യാലങ്കാരസൗന്ദര്യസങ്കല്പത്തെ മൊത്തത്തില്‍ തള്ി
ക്കളയുന്ന കഥകളാണ് ഇവ. പുരുഷാപേക്ഷമല്ല സ്ത്രീയുടെ ആന്തരികസ്വത്വമെന്നതുപോലെത്തെന്നെ രൂപസൗന്ദര്യവുമെന്നവര്‍ ഉറക്കെപ്പറയുന്നു. അതുപോലെത്തന്നെ സ്ത്രീയ്ക്ക് സൗന്ദര്യാസ്വാദനത്തെ സംബന്ധിച്ച ക്രിയാകര്‍തൃത്വവും ഇവിടെ സാക്ഷാല്‍കൃതമാവുന്നു. നവോത്ഥാനആധുനികതയുടെ മൂല്യങ്ങളിലൂന്നിയ സാഹിത്യമണ്ഡലത്തില്‍ മേല്‍ക്കൈ നേടിയ വിചാരധാരകളുടെ അപരലോകമാണ് ഈ കഥകളുടെ സൂക്ഷ്മവായനയില്‍ തെളിയുന്നത്. ആദ്യകാലസ്ത്രീവാദചിന്തയെ മുന്നോട്ട് നയിക്കുകയും സംവാദാത്മകമാക്കുകയും ചെയ്ത ഒരു എഴുത്തുകാരി എന്ന നിലയില്‍ സരസ്വതിയമ്മയുടെ കഥയിലെ ഇത്തരം അപരലോകങ്ങള്‍ക്ക് വരുംകാല വായനയില്‍ പ്രസക്തിയേറുന്നു.

(2013 ജുവി ലക്കഗ്രന്ാലോകത്ില്‍ പ്രിദ്ീകിച്ത്)

Saturday, January 12, 2013

കവിതയില്‍ പുതുവസന്തം

 മകാലികകവിതയിലെ ഏറ്റവും പുതിയ തലമുറയുടേതുള്‍പ്പെടെയുള്ള ശ്രദ്ധേയമായ ഏഴു സമാഹാരങ്ങള്‍ ഈയിടെ പുറത്തിറങ്ങി. കവിതയുടെ ഭാവുകത്വത്തില്‍ പുതിയ അടയാളങ്ങള്‍ തീര്‍ക്കുന്നവയാണ് ഇവയിലോരോന്നും. പ്രണയത്തിന്റെ ഹരിതനീലച്ഛവി വീരാന്‍കുട്ടിയുടെ പുതിയ സമാഹാരത്തില്‍ (തൊട്ടുതൊട്ടു നടക്കുമ്പോള്‍) മനുഷ്യസഹജമായ ഒരു വികാരം മാത്രമല്ല, പലപ്പോഴും ജീവിതത്തിന്റെ ആകെത്തുകയും അഭയവും കൂടിയാണ്. അതു മനുഷ്യന്റെയും മരത്തിന്റെയും പക്ഷിയുടെയും വാഴ്‌വും വിശുദ്ധിയും ഉണര്‍ത്തിയെടുക്കുന്നു. അതിനെ നിരന്തരം പുതുക്കിയെഴുതുന്നു.സൗമ്യവും സ്‌നിഗ്ധവും എന്നാല്‍, കരുതലുള്ള എപ്പോഴും കൂടെയുള്ള വിചാരങ്ങളോടുരുമ്മിക്കൊണ്ടാണീ പ്രണയസഞ്ചാരം.
അതിനാല്‍ ഈ കവിതകളില്‍ മഴയും ഇലയും ജലവും കിളികളും ഋതുക്കളും ഒപ്പം മനുഷ്യരും മൃഗങ്ങളുമുണ്ട്. ജീവിതം അങ്ങനെത്തന്െയണ്ട്. കൂണുകള്‍ എന് കവിതയുടെ സൂക്ഷ്മശില്‍പ്പം നോക്കൂ:

''മേഘങ്ങള്‍ പരസ്പരം
ചുംബിച്ച വെളിച്ചത്തില്‍
കോരിത്തരിച്ച്
പേടി മറന്ന് പെറ്റതാവണം
ഭൂമി ഈ വെളുത്ത കുഞ്ഞുങ്ങളെ''

പ്രണയത്തോടും ജീവിതത്തോടുമൊപ്പം എന്നും പതിയിരിക്കുന്ന മരണത്തെയും കവി കാണുന്നു.. മരിച്ചുപോവല്‍ പക്ഷേ, ഒരു പിണങ്ങിപ്പോക്കാണെന്നു  കവി എഴുതുന്നു. കാരണം, എവിടേക്കാണു പോവുന്നതെന്നു പറയുകയേയില്ല. എങ്കിലും പ്രണയനഷ്ടത്തേക്കാള്‍ വലിയ മരണമില്ലെന്ന്  ഈ കവിതകള്‍ പറയുന്നു:

''നീ കൊന്നിട്ടും പറയാതെ വച്ച
ആ വാക്കിന്റെ പൊരുളില്‍
മുറുകിയും അയഞ്ഞും
ഞാനിപ്പോള്‍ മരിച്ചുപോയേക്കും''
(പറയാതെവച്ച)

പ്രണയത്തിന്റെ ഇളംനിലാവില്‍ നിന്നു  ജീവിതത്തിന്റെ പൊരിവെയിലിലേക്കാണ് പവിത്രന്‍ തീക്കുനിയുടെ കവിതകള്‍ കണ്‍മിഴിതുറക്കുന്നത്. അതിനാല്‍ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനുമായി കവി നിലവിളിക്കുന്ന് എന്ന പുതിയ സമാഹാരത്തെ വായനയ്ക്കായി വിട്ടയക്കുന്നു.. വിശപ്പിന്റെ പ്രാപഞ്ചികതയെ, ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കടുത്ത യാഥാര്‍ഥ്യങ്ങളെ   പുതിയൊരു പ്രതലത്തിലേക്കു പണിതുയര്‍ത്തുന്നു,  തീക്കുനിക്കവിതകള്‍. 'വള്ളിച്ചേമ്പും വാഴക്കണ്ടയും വിശപ്പിന്റെ നിശ്ശബ്ദമായ അലര്‍ച്ചകള്‍ക്കു വഴങ്ങുന്ന കാലത്തെ'ക്കുറിച്ച് എഴുതുന്നതു പോലെ തന്റെ ഏകാന്തതയെക്കുറിച്ചും പ്രണയതിരസ്‌കാരത്തെക്കുറിച്ചും കവിയെഴുതുന്നു.  യാഥാര്‍ഥ്യങ്ങളെ തിരയുകയും ഒപ്പം നുണകളെ ഭയപ്പെടുകയും മനസ്സിലാക്കുകയും ചെയ്യു ഒരാള്‍ ഈ കവിതകളിലുണ്ട്. ആ നുണകള്‍ പോലും ഏറെ പ്രിയപ്പെട്ടതെങ്കിലും മോഷ്ടിക്കപ്പെടുമെന്ന്  കവി അറിയുന്നു. (എല്ലാവരിലും) ''ഏറ്റവും വലിയ നുണ പക്ഷേ, കണ്ണീരാണെന്ന്'' (നുണ) കവി എഴുതുന്നു. എങ്കിലും ഏതു ദുഃഖത്തിലും ജീവിതം അതിജീവനം തന്നെയൊവുന്നു ഈ കവിതകളില്‍.

''മരിച്ചുപോയെന്ന്
നമ്മള്‍ക്കെല്ലാം
ഉറപ്പുള്ളതാണ്
എന്നാലും
ജീവിച്ചിരിപ്പുണ്ടെന്ന
നമ്മുടെ ബോധത്തെ
നശിപ്പിച്ചുകൂടാ... ''(എന്നലും)

അച്ചടിമലയാളം നാടുകടത്തിയ കുഴൂര്‍ വില്‍സന്റെ കവിതകള്‍ പുതുഭാവനയുടെ അതിരുകള്‍ വികസിപ്പിക്കുന്നു . പുതുകവിതയ്ക്കു സഹജമായ അനുഭവങ്ങളുടെ പച്ചപ്പ് വേണ്ടുവോളമുണ്ട് ഈ കവിതകളില്‍. പ്രവാസദേശങ്ങളും സൗഹൃദങ്ങളും ജന്മദേശമായ കുഴൂരും കണ്ടുമുട്ടിയ മരങ്ങളും സലിംകുമാറും മറന്നുവച്ച കുടയും    കവി അയ്യപ്പനും ഗള്‍ഫില്‍വച്ചു കണ്ട                       കാസര്‍ക്കോട്ടുകാരന്‍ ഗ്രോസറിക്കാരനും ഒക്കെ നിറയുന്ന ഈ കവിതകളില്‍നിന്നു തൊട്ടെടുക്കാന്‍ കഴിയുന്നു, ജീവിതത്തെ. പില്‍ക്കാലം ഓര്‍മകളായിത്തീരാനിടയുള്ള ജീവിതമാണവ. പോയകാലം അക്ഷരത്തെറ്റുള്ള തെറികളായി സ്‌കൂളിലെ മൂത്രപ്പുരകളെ ഓര്‍ത്തെടുക്കുപോലെ, കപ്പപ്പുഴുക്കു കാണുമ്പോള്‍ വറുതിക്കാലങ്ങളിലെ ഗ്രാമീണകുടുംബത്തെ ഓര്‍ക്കും പോലെ മധുരവും തീവ്രവുമായ ജീവിതം. കുഴൂര്‍ വില്‍സന്റെ കവിതകള്‍ എന്ന കൃതി മലയാളകവിതയുടെ വേറിട്ട ഒരു വികാര ജീവിതമാവുന്നത് അങ്ങനെയാണ്.
സുധീഷ് കോട്ടേമ്പ്രത്തിന്റെ ശരീരസമേതം മറൈന്‍ ഡ്രൈവില്‍ എന്ന കവിതാസമാഹാരം തികച്ചും ഒരു നവതരംഗ ഭാവുകത്വത്തെ നിര്‍മിച്ചെടുക്കുന്നു. നഗരം, ശരീരം, കാമന എന്നീ കവിതകളെ ചുരുക്കിയെഴുതാം. ഉടലിനെക്കുറിച്ചുള്ള സൗന്ദര്യചിന്തകളും ആത്മീയഭാഷണങ്ങളും നിറയു കവിതയില്‍ നാടന്‍ വാമൊഴികളും പ്രാദേശികഭാഷണങ്ങളും നിറയുന്നു . ഉന്മേഷം നിറഞ്ഞ പുതുജീവിതാവിഷ്‌കാരങ്ങളെത്തയൊണ് ഈ ആദ്യസമാഹാരം വച്ചുനീട്ടുന്നത്.
എം.എസ്. ബനേഷിന്റെയും ശൈലന്റെയും സമാഹാരങ്ങള്‍ ശരീരത്തെ കൂസലില്ലാതെ തുറന്നെഴുതുന്നു. പുതിയ ആവിഷ്‌കാരങ്ങളുടെ ഊര്‍ജസ്വലതയും വിധ്വംസകതയും അവയിലേറെ. കാത്തു ശിക്ഷിക്കണേ എന്ന  കൃതി ബനേഷിന്റെ രണ്ടാമത്തെ കവിതാസമാഹാരമാണ്. കവിതയിലെ തരളതകളെ നുള്ളിയെറിയുന്ന  ഈ കവിതകള്‍ പുതുമയുള്ള രീതിയില്‍ ലൈംഗികതയെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെഴുതുന്നു.
ശൈലന്റെ കവിതകള്‍ (ദെജാവു) ഒറ്റ നോട്ടത്തില്‍ ഭാഷാപരവും പ്രമേയപരവുമായി അരാജകമെന്നു  തോന്മെങ്കിലും വ്യതിരിക്തമായ കാവ്യാന്വേഷണങ്ങള്‍ എന് നിലയ്ക്കു ശ്രദ്ധേയമാണ്. പി.ടി. ബിനുവിന്റെ കവിത പ്രതി എഴുതിയ കവിത പരിസ്ഥിതിയുടെ സൂക്ഷ്മജീവിതം കൂടി എഴുതുന്നു. വെളിച്ചം, മലയിടിക്കുന്ന ഒച്ച, പഴുത്ത പേരയ്ക്ക എന്നിങ്ങനെ നിരവധി കവിതകളില്‍ ഈയൊരു ഉണര്‍വുകാണാം. ദൃശ്യസമ്പന്നമായ ആവിഷ്‌കാരശൈലി  ബിനുവിന്റെ കവിതകളുടെ പ്രത്യേകതയാണ്. അലക്കുകാരി, കൈപ്പത്തി, മാഞ്ഞുപോയ ഭൂപടം തുടങ്ങി നിരവധി കവിതകളില്‍ ഇതു കാണാം.
(തേജസ് പത്രത്തിന്റെ 13.01.2013ലെ വാരാന്തപ്പതിപ്പ് ‘ആഴ്ച്ചവട്ട‘ത്തില്‍ പ്രസിദ്ധീകരിച്ചത്)

Friday, September 28, 2012

മലയാളം റിസേര്‍ച്ച് ജേണലിലെ സ്ത്രീവാദപഠനങ്ങള്‍ക്കൊരു ആമുഖക്കുറിപ്പ്



                         
                          അതിവിപുലവും ഗഹനവുമായ സംവാദസാധ്യതകളാണ്, പുതിയ കാലത്ത് സ്ത്രീവാദം തുറന്നു വെയ്ക്കുന്നത്. വളരെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ ചരിത്രപരമായും വസ്തുനിഷ്ഠമായും അഭിസംബോധന ചെയ്തുകൊണ്ടുതന്നെ സ്വകാര്യ/ പൊതു മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും ഇടപെടാന്‍ പ്രാപ്തമായ ഒരു ചിന്താപദ്ധതിയാണത്. വ്യക്തിപരമായത് രാഷ്ട്രീയ(വു)മാണ് (personal is political) എന്ന താക്കോല്‍ വാചകം തന്നെ സ്ത്രീവാദത്തിന്റെ ദാര്‍ശനിക സമഗ്രതയെയാണ് സൂചിപ്പിക്കുന്നത്. വെര്‍ണര്‍ ഹെര്‍സോഗിന്റെ 'എനിഗ്മ ഓഫ് കാസ്പര്‍ഹൗസ്'ലെ നായകന്റേതുപോലെ പൂര്‍ണ്ണവും അന്ധവുമായ നിഷ്‌കളങ്കതയില്‍ നിന്നോ നിര്‍ലേപതയില്‍ നിന്നോ അല്ല ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുക; മറിച്ച് അനുഭവപരവും വിശകലനാത്മകവുമായി ഉരുത്തിരിഞ്ഞ നിലപാടുകളും ചരിത്രപരമായ കാഴ്ചപ്പാടുകളുമായാണ് അവ സ്വരൂപിക്കപ്പെടുന്നത്. പല കോണുകളില്‍ നിന്നുള്ള പലതരം അന്വേഷണങ്ങളും ചോദ്യങ്ങളുമായി ഈ സമാഹാരത്തെ കാണാവുന്നതാണ്. ഒരു പക്ഷേ നാം സ്വയം ചോദിക്കുന്ന ചോദ്യങ്ങള്‍ അവയിലുണ്ടാകാം.. ഉത്തരങ്ങളേക്കാള്‍ സര്‍ഗ്ഗാത്മകവും ആത്മാര്‍ത്ഥവുമാണ് ഈ ചോദ്യങ്ങള്‍ എന്നു കാണാന്‍ പ്രയാസമില്ല. 
                   
                   ആധുനികവും ആധുനികോത്തരവുമായ സമീപനരീതികളും അഭിരുചികളും ഈ സമാഹാരത്തിലുണ്ട്. അവ പരസ്പരം ഇടഞ്ഞും ഇണങ്ങിയും കിടക്കുന്നതു കാണാം. അനുഭവങ്ങളും മനന നിരീക്ഷണങ്ങളും ചേര്‍ന്ന് അറിവിനെ സൈദ്ധാന്തികമാക്കാനുള്ള ശ്രമം പൊതുവേ എല്ലാ കുറിപ്പുകളിലും കാണാം. കേരളത്തിന്റെ സമകാലിക ലിംഗ വ്യവഹാരത്തിന്റെ പൊതു കാഴ്ചപ്പാടിനെയും അതിന്റെ ഔദ്യേഗിക സമീപനരീതികളെയും കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്, ഇവിടെ. വ്യത്യസ്തമായ വീക്ഷണകോണുകളും അനുഭവമേഖലകളും കൊണ്ട് അവയ്ക്കുള്ളില്‍ പ്രത്യയശാസ്ത്രപരമായ സൂക്ഷമബന്ധങ്ങള്‍ നിര്‍മിച്ചെടുക്കുക എന്നതു പ്രധാനമാണ്. അക്കാദമിക് പഠനമാതൃകകളുടെ പരിധിയ്ക്കുള്ളില്‍ നില്‍ക്കുമ്പോഴും ഈ പഠനങ്ങളുടെ രാഷ്ട്രീയപ്രസക്തി അതാണ്. പൊതുവായ ഔപചാരിക സ്ത്രീപരിഗണനകളില്‍ നിന്നു വ്യത്യസ്തമായി സവിശേഷസ്വത്വങ്ങള്‍ എന്ന നിലയില്‍ ദളിത്, പരിസ്ഥിതി, ക്വിയര്‍, മുസ്‌ളിം സംബന്ധമായ സൂക്ഷമാവബോധം ഈ സമാഹാരത്തിലെ സ്ത്രീവാദ പരിപ്രേക്ഷ്യത്തെ ബഹുലവും ബഹുസ്വരവുമാക്കുന്നതോടൊപ്പം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യുന്നു. പാശ്ചാത്യമായ സൈദ്ധാന്തിക പരികല്‍പനകളെ ആശ്രയിക്കുമ്പോഴും അവയ്ക്ക് കേരളീയസന്ദര്‍ഭത്തില്‍ ഉചിതമായ വ്യാഖ്യാനവും വിശകലനവും നിര്‍വഹിക്കപ്പെടുന്നുണ്ട്.

                           ഒരു ജ്ഞാനശാസ്ത്രവിഷയമെന്ന നിലയില്‍ സ്ത്രീവാദം ആധുനികതയുടെ നേട്ടങ്ങളെയും ഉള്‍ക്കാഴ്ച്ചകളെയും സ്വംശീകരിച്ചതെങ്ങനെയെന്ന് കെ.എം.വേണുഗോപാലന്റെ പ്രബന്ധം അന്വേഷിക്കുന്നു. സാംസ്‌കാരികമായ ബഹുതലകളോടും വ്യത്യസ്തതകളോടും പരസ്പരബഹുമാനം പുലര്‍ത്തുന്നതും അവയിലെ ആന്തരവൈരുദ്ധ്യങ്ങളെ അഭിസംബോധന ചെയ്യുന്നതും പരിവര്‍ത്തനോന്മുഖമായ ഒരു പുതിയ ദിശയിലേക്ക് സമൂഹത്തിന്റെ ഭാവനയെ തട്ടിയുയര്‍ത്താനും നയിക്കാനും കഴിയുന്നതുമായ ഒരു ജനാധിപത്യ ആധുനികതയെ ആണ് സ്ത്രീവാദം ഉള്ളടക്കുന്നത് എന്നദ്ദേഹം പറയുന്നു. ഇ.വി.രാമസ്വാമി നായ്ക്കര്‍ക്കും ജൂഡിത്ത് ബട്‌ലര്‍ക്കുമൊപ്പം വി.ടി.ഭട്ടതിരിപ്പാട്, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ കുടങ്ങിയവരുടെ നിരീക്ഷണങ്ങളെ കൂടി ഉപജീവിച്ചുകൊണ്ടാണീ പഠനം നിര്‍വഹിച്ചിരിക്കുന്നത്.
                                  
                             ഡോ. ജെ.ദേവിക എഴുതിയ '
' Fantasy echo? Reflections on Republishing Early Modern Writing by Malayalee Women in Contempoary Kerala' എന്ന ലേഖനം സ്ത്രീചരിത്രരചനയുടെ സങ്കീര്‍ണ്ണതകളെയും സന്ദിഗ്ദ്ധതകളെയും പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടുതന്നെ ആദ്യകാല സ്ത്രീവാദികളുടെ സംഭാവനകളെ വീണ്ടെടുക്കുന്നതിനെക്കുറിച്ചു പറയുന്നു. ജോവാന്‍ സ്‌ക്കോട്ട് പറയുന്നതു പോലെ വ്യത്യസ്ത സ്ഥലകാലങ്ങള്‍ക്കും സാമൂഹ്യപദവികള്‍ക്കും അതീതരായി സ്ത്രീകള്‍ ഭൂതകാലത്തില്‍ നിന്നുള്ള മാറ്റൊലിക്കു വശംവദരായിത്തീരുന്നു, പരസ്പരം ബന്ധിക്കപ്പെടുന്നു. വീണ്ടെടുക്കലിനെ ദേവിക ഒരു രാഷ്ട്രീയപ്രക്രിയ ആയി കാണുന്നു. മുഖ്യധാരാചരിത്രാഖ്യാനങ്ങളോടൊപ്പം സര്‍ഗ്ഗാത്മകതയെ സംബന്ധിക്കുന്ന പുരുഷ കേന്ദ്രിതബോധങ്ങളെയും നിശിതമായ ചോദ്യംചെയ്യലിന് വിധേയമാക്കുന്ന എഴുത്തിന്റെ നാള്‍വഴികളില്‍ ഊര്‍ജ്ജത്തിന്റെ സ്രോതസ്സുകള്‍ ആവാന്‍ മുന്‍തലമുറയിലെ പെണ്ണെഴുത്തുകളുടെ പുനര്‍വായനയ്ക്കു തീര്‍ച്ചയായും ിയും എന്നു ഡോ:ജെ.ദേവികരുന്നു.


                 ഡോ. ജാനകിയുടെ ''Acts of Survival:Afterlives of stories through women'' എന്ന പഠനം നമ്മുടെ മൈത്തിക ഭൂതകാലത്തിന്റെയും സാംസ്‌കാരിക ചരിത്രത്തിന്റെയും പുനരാഖ്യാനങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും സ്ത്രീസ്വത്വം നേടുന്ന അതിജീവനത്തെക്കുറിച്ചു പറയുന്നു. മര്‍ദ്ദകമായ പിതൃമേധാവിത്ത സമൂഹത്തില്‍ ബദല്‍ സ്വത്വങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളും ഭാവനകളുമാണ് സ്ത്രീകള്‍ വരമൊഴിയായും വാമൊഴിയായും ആവിഷ്‌കരിച്ചത്. ആചാരാനുഷ്ഠാനങ്ങള്‍, ഐതിഹ്യങ്ങള്‍, കലാരൂപങ്ങള്‍, മിത്തുകള്‍ എന്നിവയുടെ പ്രതീകാത്മകഘടനയിലേക്കു ഉള്‍ച്ചേര്‍ന്നുകൊണ്ട് സ്‌ത്രൈണതയെക്കുറിച്ചുള്ള സാംസ്‌കാരിക മിത്തുകള്‍ എങ്ങനെ ബലപ്പെടുന്നു എന്ന അന്വേഷണം പ്രധാനമാണെന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഹെലന്‍, മെഡൂസ, പണ്ടോറാ, ക്ലിറ്റംനെസ്ട്ര മുതലായ സ്ത്രീ മിത്തുകളെക്കുറിച്ചുളള വാര്‍പ്പുസങ്കല്‍പങ്ങളെക്കുറിച്ച് മറിന വെര്‍നര്‍ നടത്തിയ പഠനങ്ങള്‍,  എ.കെ. രാമാനുജനും പൗളൊ റിച്ച്മാനും വേല്‍ച്ചേരു നാരായണ റാവുവും മറ്റും സ്ത്രീകളുടെ വാമൊഴി പാരമ്പര്യത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍, സത്യവതിയെ പോലുള്ള കീഴാള കഥാപാത്രങ്ങളെക്കുറിച്ച് മന്ദാക്രാന്തബോസ് നടത്തിയ പഠനങ്ങള്‍, ശകുന്തളയെക്കുറിച്ച് റൊമീലാ ഥാപ്പറും ഗാന്ധാരിയെക്കുറിച്ച് മധുശ്രബാ ദാസ് ഗുപ്തയും മീരാബായിയെക്കുറിച്ച് നാന്‍സി കെര്‍ഷ്വായും  നടത്തിയ പഠനങ്ങള്‍, നബനീതാസെന്‍ കണ്ടെത്തിയ ചന്ദ്രബതി രാമായണം, സാറാ ജോസഫിന്റെ രാമായണകഥകള്‍, എന്നിവയുടെ പ്രാധാന്യത്തെ എടുത്തുപറഞ്ഞുകൊണ്ട് ഇത്തരം വ്യാഖ്യാനങ്ങളുടെ വിധ്വംസകത ഒരു ബദല്‍സൗന്ദര്യശാസ്ത്രത്തെ നിര്‍മ്മിച്ചെടുത്തുവെന്നും അവര്‍ വിശദീകരിക്കുന്നു.

                               ഡോ: എ.കെ.ജയശ്രീയുടെ 'ആരോഗ്യം സ്ത്രീഭാവനയില്‍' എന്ന ലേഖനം വളരെ പ്രധാനപ്പെട്ട ഒരു പരിപ്രേക്ഷ്യത്തെയാണ് സ്ത്രീവാദ കാഴ്ച്ചപ്പാടില്‍ വിശകലനം ചെയ്യുന്നത്.നമ്മുടെ വികസന കാഴ്ച്ചപ്പാടുകളെയും സ്ത്രീകളുടെ സാമൂഹ്യപദവിയും കണക്കിലെടുത്തുകൊണ്ട് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീ പരിഗണനയെ വിമര്‍ശനാത്മകമായി വിലയിരുത്തുകയാണിവിടെ. ഒപ്പം സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ ഒരു സങ്കല്‍പ്പത്തെ ആരായുന്നു. വൈദ്യശാസ്ത്രം സ്ത്രീ/പുരുഷ സംവര്‍ഗ്ഗങ്ങളെ സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ എപ്രകാരം രൂപപ്പെടുത്തുകയും ക്രമീകരിക്കുകയും ചെയ്തുവെന്ന്  പുന:പരിശോധിക്കേതുണ്ടെന്ന് അവര്‍ പറയുന്നു. സ്ത്രീകളുടെ സ്വയം നിര്‍ണയനത്തിന്റെ കാഴ്ച്ചപ്പാടില്‍ ഭക്ഷണം , മരുന്ന് മുതലായ അടിസ്ഥാന വിഭവങ്ങളുടെ ലഭ്യത മാത്രമല്ല, അബോര്‍ഷനും ഗര്‍ഭനിരോധനവുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണം.. തൊഴില്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളും ലിംഗാധിഷ്ഠിതമായ വിവേചനങ്ങളും തമ്മിലുളള ബന്ധം കണക്കിലെടുക്കേതുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിന്‍മേലുള്ള സ്വയം നിര്‍ണയാവകാശത്തെ മനസ്സിലാക്കേണ്ടത് ജനനനിയന്ത്രണം, ഭ്രൂണഹത്യ, അബോര്‍ഷന്‍, സിസേറിയന്‍ ശസ്ത്രക്രിയകള്‍, ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍, ആര്‍ത്തവപ്രശ്‌നങ്ങള്‍, പ്രത്യുല്‍പാദനനിരക്ക്, മാതൃമരണം, ലിംഗാനുപാതം, ആയുര്‍ദൈര്‍ഘ്യം ആത്മഹത്യാപ്രവണത, വിഷാദരോഗം, ഉല്‍ക്കണ്ഠ, ഹിസ്റ്റീരിയ, ഭ്രാന്ത് മുതലായ ശാരീരിക/ മാനസികാരോഗ്യ പരിഗണനകളിലാണെന്നവര്‍ പറയുന്നു.

                    സമകാലിക മാധ്യമങ്ങളിലെ സ്ത്രീ പ്രതിനിധാനത്തെ വിലയിരുത്തുന്ന മ്യൂസ് മേരി ജോര്‍ജ്ജിന്റെ ലേഖനം ചിഹ്നവിജ്ഞാനീയത്തെ അവലംബിച്ചുകൊണ്ട് മാധ്യമങ്ങളില്‍ നിര്‍മിക്കപ്പെടുന്ന സ്ത്രീ പാഠങ്ങളെ നിരീക്ഷിക്കുന്നു. പത്രങ്ങള്‍, മാസികകള്‍, ടി.വി. പ്രോഗ്രാമുകള്‍,പരസ്യങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ബ്‌ളോഗുകള്‍ തുടങ്ങിയവയിലൊക്കെ ലിംഗാധികാരം നിര്‍മ്മിക്കപ്പെടുന്നതും സാധൂകരിക്കപ്പെടുന്നതുമെങ്ങനെയെന്ന് അവര്‍ അന്വേഷിക്കുന്നു. തുടര്‍ന്നു വരുന്ന നാലു പ്രബന്ധങ്ങളും മുസ്‌ളീം,ദളിത്, പരിസ്ഥിതി,ക്വിയര്‍ തുടങ്ങിയ ന്യൂനപക്ഷ സ്വത്വങ്ങളില്‍ ഊന്നുന്നു.




            ഡോ:ഷംഷാദ് ഹുസ്സൈന്റെ  'ഇസ്‌ളാമിക സ്ത്രീവാദം' എന്ന ലേഖനം മുസ്‌ളിംസ്ത്രീ എന്ന സ്വത്വപദവിയെ തിരിച്ചറിയാന്‍ ഉതകുന്ന വിവിധ സമീപനങ്ങളെ ഉള്‍ക്കൊള്ളുന്നു. ഇസ്‌ളാമിനകത്തെ വൈവിധ്യങ്ങളെ മനസ്സിലാക്കിക്കൊണ്ടു മുസ്‌ളിം സ്ത്രീവാദികള്‍ നടത്തുന്ന വിവിധ മത പാരായണരീതികളെക്കുറിച്ചും അതിനപ്പുറം മുസ്‌ളിംസ്ത്രീപരിപ്രേക്ഷ്യം ആശയപരമായും അനുഭവപരമായും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ഈ ലേഖനം ചര്‍ച്ച ചെയ്യുന്നു.മുസ്‌ളിം സ്ത്രീകളുടെ പര്‍ദ്ദാസമ്പ്രദായത്തെയും ലൈംഗികാവയവഛേദനത്തെയുമൊക്കെ ചരിത്രപരമായി വിശകലനം ചെയ്യുകയും അവയുടെ വിവിധ വ്യാഖ്യാനങ്ങളെ വിലയിരുത്തുകുയും ചെയ്യുന്നുണ്ട്  ഇവിടെ. ഇവയിലേതെങ്കിലുമൊന്ന് ശരിയാണെന്ന നിലയ്ക്കല്ല , മറിച്ച് വ്യത്യസ്ത സംസ്‌കാരങ്ങളില്‍ പുലരുന്ന ഇസ്‌ളാമിക സ്ത്രീ വാദങ്ങളുടെ വൈവിധ്യങ്ങളെ എടുത്തുകാട്ടുകയാണിവിടെ ചെയ്യുന്നത്. പാരമ്പര്യം/ആധുനികത, പുരുഷാധികാരം/ സ്ത്രീയുടെ അടിമത്തം, മതവിശ്വാസം/ മതേതരത്വം എന്നിങ്ങനെ ഉറച്ചതും പരസ്പര വിരുദ്ധവുമായി കണക്കാക്കുന്ന ഒട്ടേറെ ദ്വന്ദങ്ങളെ ഇസ്‌ളാമിക സ്ത്രീവാദം ചോദ്യം ചെയ്യുകയും കീഴ്‌മേല്‍ മറിക്കുകയും ചെയ്യുന്നു.

                    പരിസ്ഥിതിയെയും സ്ത്രീവാദത്തെയും ദര്‍ശനപരമായി ബന്ധിപ്പിക്കുന്ന ഒരു ബൌദ്ധിക /പ്രവര്‍ത്തന പദ്ധതിയാണ് പരിസ്ഥിതിസ്ത്രീവാദം. ഡോ: സജിത കിഴിനിപ്പുറത്ത് പരിസ്ഥിതിസ്ത്രീവാദത്തെക്കുറിച്ച് എഴുതിയ പ്രബന്ധം അതിന്റെ  പ്രാഥമികമായ ആശയ ധാരകളെ അവതരിപ്പിക്കുകയും വളരെ നിര്‍ണായകമായ ഒരു വിമോചനപ്രത്യയശാസ്ത്രമെന്ന നിലയ്ക്ക് അതിന്റെ സംവാദസാധ്യതകളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ഒപ്പം സുഗതകുമാരി, മയിലമ്മ, സി.കെ.ജാനു, ലീലാകുമരിയമ്മ മുതലായവരുടെ സംഭാവനകളെ വകയിരുത്തിക്കൊണ്ട്  കേരളീയ പൊതുമണ്ഡലത്തില്‍ പാരിസ്തിഹിക സ്ത്രീവാദത്തിന്റെ ചരിത്രത്തെ കണ്ടെടുക്കുകയും ചെയ്യുന്നു. ഇക്കോഫെമിനിസത്തിന്റെ  സാമ്പ്രദായിക പരികല്‍പനകള്‍ക്കെതിരായ വാദങ്ങളെയും ക്വിയര്‍ , മൂന്നാം ലോക , ദളിത് പരിഗണനകളുമായി ബന്ധപ്പെട്ടുകൊണ്ട്  അതിനുള്ള സംവാദ സാധ്യതകളെയും ഈ പഠനം അവതരിപ്പിക്കുന്നു.

                   പി.ലിസയുടെ പ്രബന്ധം അക്കാദമിക് രീതിശാസ്ത്രത്തിനുള്ളില്‍ നിന്നുകൊണ്ട്  ദളിത് സ്ത്രീവാദത്തിന്റെ  അതിരുകളും വ്യാപ്തിയും അന്വേഷിക്കുന്ന ഒന്നാണ്.പൊതുസ്ത്രീവാദത്തിന്റെ സാര്‍വ്വലൌകിക പരികല്‍പനകളെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടും  സ്ത്രീകള്‍ ഒരൊറ്റ ഏകരൂപഗണമാണെന്ന ധാരണയെ പൊളിച്ചെഴുതിക്കൊണ്ടുമാണ് ദളിത് സ്ത്രീവാദം ഉയര്‍ന്നുവരുന്നത്. വര്‍ഗ്ഗം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്ത്രീപ്രശ്‌നങ്ങള്‍ വിശകലനം ചെയ്യേണ്ടത് എന്ന ധാരണയാണ് പാശ്ചാത്യബ്‌ളാക്ക് ഫെമിനിസത്തോടൊപ്പം ഇന്ത്യന്‍ ദളിത് സ്ത്രീവാദവും പങ്കുവെയ്ക്കുന്നത്. ഗെയില്‍ ഓംവെദ്, ഷര്‍മ്മിള രെഗ്ഗെ, സിന്തിയാ സ്റ്റീഫന്‍, മാര്‍ഗരറ്റ്, കല്‍പനാ കണ്ണബീരാന്‍, വസന്ത കണ്ണബീരാന്‍, അനുപമാറാവു, ലീലാദുബെ, പാമ, സ്വരൂപാറാണി തുടങ്ങിയവരുടെ ചിന്തകളെയും സര്‍ഗ്ഗാത്മക സംഭാവനകളേയും സൂചിപ്പിക്കുന്നുണ്ട്  ഈ ലേഖനം. ഇന്ത്യന്‍ സാംസ്‌കാരിക പൊതുമണ്ഡലത്തില്‍ സ്വവര്‍ഗ്ഗലൈംഗികതയെ സംബന്ധിച്ച വ്യവഹാരങ്ങള്‍ പരിചരിക്കപ്പെടുന്നതെങ്ങനെ എന്ന അന്വേഷണമാണ് സംഗീത വിശ്വനാഥന്റെ  പഠനം നടത്തുന്നത്.നിര്‍ബ്ബന്ധിത ഭിന്നവര്‍ഗ്ഗലൈംഗികതയും ( compulsory hetero sexuality )അതിലൂന്നിയ പ്രത്യുല്‍പാദനപരമായ കുടുംബ( reproductive family)സംവിധാനങ്ങളും എപ്രകാരം സാംസ്‌കാരികമായ അധീശത്വത്തിലൂടെ ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാകുന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. ലിജി പുല്ലാപ്പള്ളി സംവിധാനം ചെയ്ത 'സഞ്ചാരം' എന്ന സിനിമയുടെ ആഖ്യാനത്തെയും പ്രമേയത്തെയും മുന്‍ നിര്‍ത്തിയുള്ള വിശകലനം സ്ത്രീപക്ഷ രാഷ്ട്രീയവും സൈദ്ധാന്തികധാരകളും ഇനിയും കടന്നു കയറേണ്ട  മേഖലകളെ ചൂണ്ടിക്കാട്ടുന്നുണ്ട്. ദീപാ മേത്തയുടെ 'ഫയര്‍', കരണ്‍ റസ്ദാനിന്റെ 'ഗേള്‍ ഫ്രണ്ട്' എന്നിവയില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒഴിവാക്കലുകളോ നിര്‍ബ്ബന്ധമോ ഇല്ലാതെ തന്നെ സ്വവര്‍ഗ്ഗകാമനകള്‍ സ്വത്വാവിഷ്‌കാരത്തിന്റെ തളിരിടലായി 'സഞ്ചാര'ത്തില്‍ കാണാമെന്നും സംഗീത പറയുന്നു. വിര്‍ജ്ജീനിയ വുള്‍ഫ് തന്റെ  വിഖ്യാതമായ 'A room of one's own' എന്ന കൃതിയില്‍ നിര്‍വ്വചിക്കുന്ന 'ഞാന്‍' എപ്രകാരം സംസ്‌കാരം, ദേശീയത, പാരസ്പര്യം മുതലായവയ്ക്കകത്ത് കീഴായ്മപ്പെടുന്നു എന്ന അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ 'സഞ്ചാര'ത്തിലെ കാമനാവിനിമയങ്ങളെ നോക്കിക്കാണുകയാണ് സംഗീത.
                    
                               സ്ത്രീവാദ വ്യവഹാരങ്ങളില്‍ പൊതുവേ കടന്നുവരുന്ന വിഷയങ്ങളെ പരിഗണിച്ചുകൊണ്ട് അവയ്ക്ക് നവീനവും സമകാലികവുമായ പരിപ്രേക്ഷ്യങ്ങള്‍ നിര്‍മിക്കുകയാണ് മേല്‍പ്പറഞ്ഞ പ്രബന്ധങ്ങള്‍ ചെയ്തിട്ടുള്ളത്. എങ്കിലും നാടകം സിനിമ, സംഗീതം, ചിത്രകല, അനുഷ്ഠാനകല, ജനപ്രിയകല, ശാസ്ത്രം, ആഖ്യാനപാരമ്പര്യം തുടങ്ങി നിരവധി സുപ്രധാന മേഖലകള്‍ ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്. അത്തരം സവിശേഷ മേഖലകളിലൂന്നിയ സ്ത്രീ പരിപ്രേക്ഷ്യങ്ങള്‍ ഇതിനകം സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ ഇവിടെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീവാദ പഠനമേഖലയില്‍ പ്രസക്തമായ ഗ്രന്ഥങ്ങളുടെ പട്ടിക ഒടുവില്‍ ചേര്‍ത്തിരിക്കുന്നു. പൂര്‍ണവും സമഗ്രവുമായ ഒരു ഗ്രന്ഥസൂചിയല്ലെങ്കിലും അക്കാദമിക പഠിതാക്കള്‍ക്ക് പ്രയോജനപ്പെടുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.

Tuesday, August 7, 2012

അനുഭവത്തിന്റെ പര്യായങ്ങള്‍


പെണ്ണെഴുത്ത് എന്ന സാമാന്യസംജ്ഞയ്ക്കുകീഴില്‍ അനുസരണപ്പെട്ടുനില്‍ക്കുന്നവയല്ല, ഈ സമാഹാരത്തിലെ കഥകള്‍. സ്ത്രീവാദത്തിന്റെ മാത്രമല്ല, എഴുത്തിന്റെ ഏതെങ്കിലും നിര്‍ദ്ദേശാത്മയുക്തികളെ അവ പരിഗണിക്കുന്നുണ്ടെന്ന്  പറഞ്ഞുകൂടാ. എന്നാല്‍ അനുഭവങ്ങളോടുള്ള സത്യസന്ധവും വൈകാരികവുമായ പ്രതിബദ്ധത-അതൊന്നിനോട് മാത്രമാണവയുടെ വിധേയത്വം. അനുഭവപരമായത് സര്‍ഗ്ഗാത്മകമാക്കുക എന്നതിലേക്കുള്ള അന്വേഷണങ്ങളാണീ കഥകളെല്ലാംതന്നെ. വ്യത്യസ്തദേശങ്ങളിലും സമുദായ ജാതിപദവികളിലും ജീവിച്ചുകൊണ്ട് തങ്ങളുടേതായ സവിശേഷാനുഭവങ്ങളുടെ, സ്ത്രീജീവിതത്തിന്റെ കഥനമുദ്രകള്‍ അവ പേറുന്നു. ജീവിതത്തിന്റെ ഏതോ ഘട്ടങ്ങളില്‍ എഴുത്തിലേക്ക് ജ്ഞാനസ്‌നാനം ചെയ്യപ്പെടുകയും ആലീസിന്റെ അത്ഭുതലോകത്തില്‍ മുയല്‍ അപ്രത്യക്ഷമായിട്ടും തങ്ങിനിന്ന മുയല്‍ച്ചിരിപോലെ എഴുത്തിന്റെ കുതിപ്പുമാത്രം അവശേഷിച്ചു. എന്നാല്‍ ജീവിതം മറ്റൊരു വഴിക്ക് ആമയെപ്പോലെ ഇഴയുകയും. എന്നാലെപ്പോഴോ അവരുടെ ചലനവും വേഗവും കാലുകളും പരസ്പരം കെത്തി. ഒരു ഇടമുറിച്ചിലിന്റെ ഇടര്‍ച്ചകള്‍ അവ പേറുന്നുണ്ടാവാം. എങ്കിലും പൊയ്ക്കാലുകളിലല്ല, സ്വന്തം കാലുകളില്‍ തന്നെയാണവയുടെ സഞ്ചാരം.
എഴുത്തില്‍, വിശേഷിച്ചും സര്‍ഗാത്മകരംഗത്ത് പിന്മടക്കങ്ങള്‍ അത്ര അസാധാരണമല്ലെന്ന് ഒരു പിന്‍നോട്ടം നമ്മോടു പറയുന്നു. ആഴവും കരുത്തുമുള്ള രചനകള്‍ക്കുശേഷം ദീര്‍ഘമായ മൗനത്തിലേക്കു പോയിട്ടും ഒട്ടുമേ ഉറക്കച്ചടവില്ലാതെ എഴുത്തിലേക്ക് കണ്‍മിഴിച്ചവരു്ണ്ട്. എന്‍.എസ്. മാധവനും ബാലചന്ദ്രന്‍ ചുള്ളിക്കാടും മറ്റും. സി.ആര്‍.പരമേശ്വരനും  മേതിലും എം.സുകുമാരനും മാത്രമല്ല, മാനസി, നളിനിബേക്കല്‍, കെ.ജി നളിനി, സുമിത്രാവര്‍മ, എന്‍.ചന്ദ്രിക മുതല്‍ വളരെയധികം എഴുത്തുകാരികള്‍ കഥയൊഴിഞ്ഞവരായു്ണ്ട്. എങ്കിലും പ്രത്യയശാസ്ത്രപരമോ ആഖ്യാനപരമോ മാധ്യമപരമോ ആയ പ്രതിസന്ധികള്‍ക്കെല്ലാമുപരിയായി സ്ത്രീയെഴുത്തുകാരികളുടെ മൗനത്തിന്റെ അടിയൊഴുക്കില്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട് . താന്താങ്ങളുടെ മധ്യവര്‍ഗ കേരളീയ സ്ത്രീജീവിതത്തിന്റെ ഗതിവിഗതികളും പരിധിവിസ്താരങ്ങളും അനുഭവസംഘര്‍ഷങ്ങളും അവരെ അനിവാര്യമായൊരു സര്‍ഗ്ഗാത്മകമൗനത്തിലേക്കു തള്ളിവിട്ടു എന്നു കാണാന്‍ പ്രയാസമില്ല. വിവാഹം, കുടുംബം, പ്രസവം, മാതൃത്വം മുതലായ ഗാര്‍ഹികവല്‍കൃതമായ ചുമതലകള്‍ ഒരു എഴുത്തുകാരിയെ എത്രത്തോളം എഴുത്തില്‍നിന്നു പുറകോട്ടു വലിക്കും എന്ന് ലളിതാംബിക മുതല്‍ സിതാരവരെയുള്ളവര്‍ പറയുന്നുണ്ട്. കരയുന്ന കുഞ്ഞിനെ ക്രെഷിലാക്കി ലൈബ്രറിയുടെ നിശ്ശബ്ദതയിലേക്ക് ഓടിയെത്തി ഉള്ളില്‍ വെമ്പിനില്‍ക്കുന്ന ഒരു കഥയെഴുതാന്‍ തത്രപ്പെടുന്ന 'ഉണ്ണിക്കുട്ടന്റെ അമ്മയുടെ ഒരു ദിവസ'(ഗീതാഹിരണ്യന്‍)ത്തിലെ കഥാകാരി/ സ്ത്രീ തന്റെ ലിംഗകര്‍തൃത്വത്തില്‍ വന്നുവീഴുന്ന സമ്മര്‍ദ്ദങ്ങള്‍ ഒന്നൊന്നായി തുറന്നുകാണിക്കുന്നു. കരയുന്ന കുഞ്ഞിനെച്ചൊല്ലിയുള്ള വേവലാതിയടക്കിയും പാലു വിങ്ങി നിറഞ്ഞ മുല പിഴിഞ്ഞും എഴുത്തിലേക്ക് കടക്കാനാവാതെ പിടയുന്ന മനസ്സോടെ വൈകിട്ട് കുഞ്ഞിനെ തിരികെയെടുക്കാന്‍ ചെല്ലുന്നവള്‍ ചുട്ടുപൊള്ളുന്ന പനിയുള്ള കുഞ്ഞിനെ ചേര്‍ത്തു വിങ്ങുമ്പോള്‍ ബാക്കി നിര്‍ത്തുന്നത് എഴുതണോ എന്ന ചോദ്യം തന്നെയാണ്. ഇപ്രകാരം മലയാളത്തിലെ ഏതൊരു എഴുത്തുകാരിയും നേരിട്ട സ്ത്രീജീവിതത്തിന്റെ സവിശേഷസംഘര്‍ഷഭൂമികയ്ക്കുള്ളിലും അവര്‍ അതിജീവിച്ചുനേടിയെടുത്ത എഴുത്തിന്റെ ചരിത്ര പരതയ്ക്കുള്ളിലുമാണ് ഈ കഥാകാരികളുടെ നില്പിടം.
എഴുത്ത് എപ്പോഴും അധികബാധ്യതയാകേണ്ടിവരുന്നതിന്റെ ഭാരം, എഴുത്തുകാരി എന്ന പദവിയിലുള്ള ആത്മവിശ്വാസക്കുറവ്, എഴുത്തിലെ രൂപപരവും ഉള്ളടക്കപരവുമായ സന്ദിഗ്ദ്ധത, നിലനില്‍ക്കുന്ന ഭാവുകത്വവുമായ പൊരുത്തക്കേടുകള്‍, സ്വയം വെളിപ്പെടാനുള്ള മടിയും ഭയവും-  ഇതൊക്കെ സ്ത്രീയെഴുത്തില്‍ ചില മുദ്രകളാവുന്നതിനു കാരണം മേല്‍പ്പറഞ്ഞ സംഘര്‍ഷമാണ്. സ്ത്രീയവസ്ഥയുമായും അതിനാധാരമായ പൊതുകാഴ്ചപ്പാടുകളുമായുള്ള പോരാട്ടം സ്ത്രീയെഴുത്തില്‍ അനിവാര്യമാകുന്നത് അങ്ങനെയാണ്. അതുകൊുതന്നെ വ്യക്ത്യനുഭവങ്ങള്‍ ഒന്നിനൊന്ന് രാഷ്ട്രീയമാനമാര്‍ജ്ജിക്കുന്നു (personal is political)
ഈ കഥകള്‍ അവയുടെ ആവിഷ്‌കാരഘടനയേക്കാള്‍, രൂപപരവും ഭാഷാപരവുമായ സവിശേഷതകളേക്കാള്‍, അവയ്ക്കാധാരമായ അനുഭവങ്ങളില്‍ ഊന്നുന്നു. അതിലൂടെ മേല്‍പ്പറഞ്ഞ സംഘര്‍ഷങ്ങള്‍ കൂടുതല്‍ മൂര്‍ത്തവും സജീവവുമാകുന്നു. അനുഭവങ്ങളുടെ പ്രാമാണികതയെയും ആധികാരികതയെയും അനന്യതയെയും തന്നെയാണവ ഉറപ്പിക്കുന്നത്. ആവിഷ്‌കാരസങ്കേതങ്ങളുടെ ചട്ടക്കൂടുകള്‍ അവയ്ക്ക് പിന്നാലെ വന്നണയുക മാത്രമാണിവിടെ. കള്ളന്റെയും ലൈംഗികത്തൊഴിലാളിയുടെയും കന്യാസ്ത്രീയുടെയും  ഡ്യൂപ്പിന്റെയും കവിയുടെയുമൊക്കെ അനുഭവത്തിന്റെ പച്ചപ്പുകള്‍ ആത്മകഥനങ്ങള്‍ എന്നതിലുപരിയായി അപരലോകങ്ങളിലേക്കുള്ള വാതിലുകള്‍ കൂടിയായിരുന്നു. അനുഭവങ്ങളുടെ ഭാവുകത്വം അത്രമേല്‍ രാഷ്ട്രീയനിരപേക്ഷമായല്ല, ഇക്കാലം നമ്മെ അനുശീലിപ്പിച്ചത്. കഥയ്ക്കുള്ളിലെ ജീവിതസന്ദര്‍ഭങ്ങളുടെ ആഖ്യാനം നമ്മെ കൂടുതല്‍ മനുഷ്യരാക്കിത്തീര്‍ക്കുന്നത് അതുകൊണ്ടാണ്. സ്വന്തം അനുഭവങ്ങളോടുള്ള ഉത്തരവാദിത്തം ഒരു പൊതുബാധ്യതയായി ഏറ്റെടുത്തവരാണീ കഥാകാരികള്‍. ഒരേസമയം സ്ത്രീയായിരിക്കുകയും അതേസമയം സ്ത്രീയവസ്ഥകളില്‍നിന്നുകൊ് ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ സര്‍ഗ്ഗാത്മകതയിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്യുമ്പോള്‍ സ്വന്തം സ്വത്വത്തോടുള്ള തീക്ഷ്ണമായ അഭിമുഖീകരണം ഏതൊരു എഴുത്തുകാരിയും നേരിടേിവരുന്നു. ഈ കഥകളില്‍ പലതിലും കാണുന്ന അന്തര്‍മുഖത്വത്തിന്റെ, ഉള്‍വലിയലിന്റെ, ഉള്‍സഞ്ചാരങ്ങളുടെ സ്വഭാവത്തെ ഇങ്ങനെ വിശദീകരിക്കാനേ കഴിയൂ. എന്നാല്‍ സ്വത്വത്തിനു നേരെ പിടിച്ച ഈ കണ്ണാടികള്‍ ഒരേതരം പ്രതിബിംബങ്ങളെയല്ല പ്രതിഫലിപ്പിക്കുന്നത്. എ.കെ.രാമാനുജന്റെ 'സെല്‍ഫ് പോര്‍ട്രെയിറ്റ്' എന്ന കവിതയിലെന്നപോലെ ഒരേസമയം മറ്റെല്ലാവരുമായുള്ള സാമ്യവും അതേസമയം അഗാധമായ വൈരുദ്ധ്യങ്ങളും സ്വയം തോന്നുന്ന അപരിചിതത്വങ്ങളും അവ കാഴ്ചപ്പെടുത്തുന്നു.
എല്‍സി താരമംഗലത്തിന്റെ രചനകള്‍ മലയാളത്തിന് പുതുമയല്ല. 'വെളിച്ചത്തിന്റെ ഗോപുരം' എന്ന കഥാസമാഹാരത്തിനുപുറമെ മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കുള്ള ധാരാളം വിവര്‍ത്തനങ്ങളും അവരുടെതായുണ്ട്. ഏറെക്കാലത്തെ വിദേശവാസം മലയാളത്തിന് പരിചയമില്ലാത്ത ചില ജീവിതസന്ദര്‍ഭങ്ങളും ഭൂപ്രദേശങ്ങളും അവരുടെ കഥകളില്‍ എഴുതിച്ചേര്‍ത്തു. എല്‍സി താരമംഗലത്തിന്റെ കണ്ണുകളില്‍ രൂക്ഷമായ ജീവിതാനുഭവങ്ങള്‍ ഗൃഹാതുരതയും ഭ്രമാത്മകതയും ചേര്‍ന്നു പതിയുന്നു. ഭാവലോലതകള്‍ക്കും അലങ്കാരങ്ങള്‍ക്കുമപ്പുറം ജീവിതത്തിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങളും വൈചിത്ര്യങ്ങളും അവയ്ക്കിടയിലെപ്പോഴോ കടന്നുവരുന്ന ഫാന്റസിയുമാണ് എല്‍സിയുടെ കഥകളുടെ പ്രതലം.
തമിഴ്‌വംശീയതയുടെയും പ്രവാസത്തിന്റെയും കലക്കങ്ങളാണ് 'ഒറ്റയാന്മാരി'ല്‍ തെളിയുന്നത്. 'മീനച്ചൂടില്‍ ലൊയിഹി'യില്‍ പാരിസ്ഥിതികമായ ചോദനകളെ തിരിച്ചുപിടിക്കാന്‍ പണിപ്പെടുന്ന നാഗരിക മനുഷ്യന്റെ പിടച്ചിലുകള്‍ കാണാം. 'നിമിഷേന മൃഗമാകുന്ന മനുഷ്യന്‍, പെറ്റു പെരുകുന്ന മനുഷ്യജന്തുവിന് ഇരയായി അവരുടെ തീരാത്ത ആര്‍ത്തികളില്‍ ഇല്ലാതാകുന്ന മൃഗജന്മങ്ങള്‍, പറവകള്‍, പ്രാണികള്‍, പരിതഃസ്ഥിതി, കാട്, മേട്, തോട്, ഹിമധ്രുവങ്ങള്‍ ഇവയുടെ ചുടലനൃത്തത്തില്‍ അവസാനിക്കുന്ന പ്രേതഭൂമി' ഒക്കെ ആകുലതകളായി ഇക്കഥയില്‍ നിറയുന്നു.
സില്‍വിക്കുട്ടിയുടെയും ഇ.കെ.ഷാഹിനയുടെയും കഥകള്‍ സ്ത്രീയവസ്ഥകള്‍ക്കുള്ളില്‍നിന്നുകൊ്ണ്ട് പ്രണയത്തെയും ലൈംഗികതയെയും കുറിച്ചെഴുതുന്നു. എന്നാലവരുടെ കഥകള്‍ തികച്ചും വ്യത്യസ്തമായി രുതരം പരിചരണരീതികളെ വെളിപ്പെടുത്തുന്നവയാണ്. സ്ത്രീകഥകളില്‍ പൊതുവെ കുവരാത്ത നര്‍മ്മം സില്‍വിയുടെ കഥകളില്‍ വേറിട്ടൊരു ഭാഷ തന്നെയാകുന്നു. കാല്‍പനികമായ ആത്മാനുതാപത്തില്‍നിന്നും കഥാകാരി സ്വയം കുടഞ്ഞുമാറുന്നത് ഈ നിസ്സംഗതയിലൂടെയും നര്‍മ്മത്തിലൂടെയുമാണ്.
ഗാര്‍ഹികതയിലും പൊതുവിടത്തിലും സ്ത്രീയില്‍ ആരോപിതമാവുന്ന, സ്ത്രീ സ്വയം സ്വാംശീകരിക്കുന്ന 'സ്ത്രീത്വ'വും അതിലടിഞ്ഞുകൂടിയ കീഴായ്മകളും വലിച്ചു പുറത്തിടാന്‍ കഴിവുള്ള ദൈനംദിന ജീവിതസന്ദര്‍ഭങ്ങളെ ജീവനോടെ അവതരിപ്പിക്കുന്നു സില്‍വി. 'സഹയാത്രിക'യില്‍ സന്തതസഹചാരിയായിരുന്ന മാരുതിക്കാറു വില്‍ക്കേണ്ടി വരുന്ന ലതികയും മാരുതിപ്പെണ്ണും തമ്മിലുള്ള സംഭാഷണമാണ് പെണ്ണനുഭവങ്ങളെ തുറന്നിടുന്നത്. ''....മേഡത്തിനറിയില്ലേ? ഏതു പുരുഷന്മാരും അങ്ങനെയാണ്. പ്രണയം ലഭിക്കുന്നതുവരെ അതിമൃദുലഹൃദയര്‍! ദുര്‍ബലര്‍! പിന്നീട് പ്രണയപാനം ചെയ്ത് കരുത്തരാകുന്നു. പെണ്ണിന്റെ ഹൃദയത്തിലെ പ്രണയം അവരെ അമാനുഷരാക്കും. അപ്പോള്‍ ആകാശംമുട്ടെ വളര്‍ന്നുനിന്ന് നമ്മളെ കുനിഞ്ഞുനോക്കിക്കൊ്ണ്ട് അവര്‍ ഇമ്മാതിരി വചനങ്ങള്‍ മൊഴിയും.'' മാരുതിപ്പെണ്ണിന്റെ വാക്കുകളാണിത്.
'മദ്യേ ഇങ്ങനെ കാണുന്ന നേരത്ത്'' എന്ന കഥയില്‍ പുരുഷന്മാരുടെ സ്വവര്‍ഗ്ഗസൗഹൃദമേളങ്ങള്‍ക്കിടയിലേക്ക് കയറിച്ചെന്ന് എഴുത്തും ചര്‍ച്ചയും സാഹിത്യസമ്മേളനങ്ങളും പങ്കിടുന്ന സംഗീത അവരെല്ലാം ചേര്‍ന്നുള്ള ഒരു മദ്യസദസ്സ് പ്ലാന്‍ ചെയ്യുന്നു. സംഗീതയെ പാചകത്തില്‍ സഹായിച്ചില്ലെങ്കിലും ലഹരിയുടെ ആദ്യഘട്ടം പിന്നിടുമ്പോള്‍ ദ്വയാര്‍ത്ഥങ്ങളിലും സ്ത്രീസങ്കീര്‍ത്തനങ്ങളിലും നാവു കുഴയുന്ന പുരുഷന്മാരെ സംഗീതയ്ക്ക് മടുക്കുന്നു. പുലര്‍ച്ചെ അലങ്കോലപ്പെട്ട മുറിയില്‍ എച്ചില്‍പ്പാത്രങ്ങളുടെയും ഛര്‍ദ്ദിയുടെയും നടുവില്‍ തികച്ചും ഒറ്റപ്പെട്ടുനില്‍ക്കുന്ന സംഗീത ആണ്‍പെണ്‍ ലോകങ്ങള്‍ തമ്മിലുള്ള ക്രൂരമായ അന്യവല്‍ക്കരണത്തെയും ഊര്‍ജ്ജസ്വലമായ ആണ്‍പെണ്‍സൗഹൃദങ്ങളുടെ അസാധ്യതയെയും തിരിച്ചറിയുന്നു. ആക്ഷേപഹാസ്യവും സൂക്ഷ്മനിരീക്ഷണങ്ങളും തുളച്ചുകയറുന്ന വിമര്‍ശനബുദ്ധിയും കരണത്തടിപോലുള്ള പ്രതിഭാഷണങ്ങളും നിറഞ്ഞ ആഖ്യാനമാണീ കഥകളുടെ പ്രത്യേകത. മലയാളത്തില്‍ ഇതുവരെയില്ലാത്ത ഒരു വരവാണിത്. നാം പരിചയിച്ച പെണ്ണെഴുത്തിന്റെ വ്യവസ്ഥകള്‍ക്കുമപ്പുറത്താണ് സമകാലികവും ദൈനംദിനവുമായ സ്‌ത്രൈണാനുഭവം എന്നവ കലഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു.
അനുഭവങ്ങളുടെ ഒറ്റനിമിഷങ്ങളിലും ഒറ്റസന്ദര്‍ഭങ്ങളിലും ഊന്നിനിന്ന് ആഖ്യാനം ചെയ്യുന്നതിലുള്ള സാമര്‍ത്ഥ്യമാണ് ഷാഹിനയുടെ കഥകളെ വേറിട്ടതാക്കുന്നത്. 'ഒളിനോട്ട'ത്തില്‍ അമ്മയുടെ വിവാഹേതരബന്ധത്തെ ബാലികയായ മകള്‍ ഒളിഞ്ഞുനോക്കിയത് അമ്മ തിരിച്ചറിയുന്ന ഒറ്റസന്ദര്‍ഭത്തിലാണ് കഥയുടെ ഊന്നല്‍. ജീവിതത്തെ തകിടം മറിക്കാവുന്ന യാദൃഛികതയുടെ സ്‌തോഭവും നടുക്കവും ഭീഷണതയും അനുഭവിപ്പിക്കാന്‍ ഈ കഥയ്ക്ക് കഴിയുന്നു്. വിചാരങ്ങള്‍കൊണ്ട് ഭാഷയുടെ ചുളിവും മടക്കും നിവര്‍ത്തി വിരിച്ചിടാന്‍ കഴിയുന്ന ഷാഹിന കയ്യടക്കമുള്ള ഒരു കഥാകൃത്തുതന്നെ. സില്‍വിയുടെതുപോലെ പുറത്തേക്കു തുറന്ന ഭാഷയല്ല, മറിച്ച് മൂകതകള്‍ക്കകത്തും ചില നോട്ടങ്ങളിലും മൂളലുകളിലും നിശ്ശബ്ദതകളിലുമൊക്കെ പെരുമാറിക്കൊണ്ട് ബന്ധങ്ങള്‍ക്കകതത്തെ നേര്‍ത്ത നൂലിഴപോലും ഇഴ പിരിച്ചു കാട്ടിത്തരുന്നു ഷാഹിനയുടെ ഭാഷ. കഥാപാത്രങ്ങളുടെ ശക്തമായ ആന്തരികലോകത്തിന്റെ ശ്രുതിഭേദങ്ങളില്‍ ലയിച്ചുനില്‍ക്കുമ്പോഴും എവിടെയോ ചരടുവലിക്കുന്ന ഒരു അപരത്തെ നാം കാണുന്നു. ജീവിതം തന്നെ പലപ്പോഴും ഒരു പാവകളിയാണെന്നു പറയാനുള്ള ആയല്‍ ഈ കഥകളിലു്. കഥയെഴുത്തിന്റെ വഴികളും തടസ്സങ്ങളുമാണ് 'കഥാന്ത്യം'പറയുന്നത്. പെണ്ണെന്ന നിലയില്‍ എഴുത്തുകാരിക്കുാകുന്ന തുടര്‍ച്ചാഭംഗം, ഏകാഗ്രത കിട്ടായ്ക, സമയക്കുറവ്, കുടുംബത്തിന്റെ ഇടപെടലുകള്‍ മറ്റു ചുമതലകള്‍ ഒക്കെ ഈ കഥയ്ക്കുള്ളില്‍ തെളിഞ്ഞുനില്‍ക്കുന്നു. അവ സ്ത്രീയവസ്ഥയ്ക്കുമേല്‍ അടിഞ്ഞുകൂടിയ ലിംഗാധികാരക്രമത്തെത്തന്നെ പുറത്തേക്ക് വലിച്ചിടുന്നു്.
കുടുംബത്തിനകത്തെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും മൃദൂഷ്മളതയെ താങ്ങിനിര്‍ത്തുന്നത് സ്ത്രീയുടെ അദ്ധ്വാനവും ഗൃഹപരിചരണങ്ങളും കരുതലുകളുമാണെന്നുറക്കെ പറയുന്നു ദീപയുടെ 'ഒരു യാത്ര തികച്ചും അപ്രതീക്ഷിതമാകുമ്പോള്‍' എന്ന കഥ. സ്വന്തം മരണത്തെ ഒരു കാഴ്ചക്കാരിക്കുള്ളില്‍ കടന്നിരുന്നു വിശദീകരിക്കുമ്പോള്‍ കുടുംബമെന്ന മിഥ്യയും സ്‌നേഹത്തിന്റെ അനാഥത്വവും തെളിഞ്ഞുവരുന്നു. ദീപയുടെ 'കുഞ്ഞിമാളു' എന്ന കഥ എം.ടിയുടെ 'കുട്ട്യേടത്തി' യെയും കുഞ്ഞുണ്ണിമാഷുടെ 'കുറ്റിപ്പെന്‍സിലി'നെയും വികൃതമായി ഓര്‍മ്മിപ്പിക്കുന്നു. ബാഹ്യമായ വൈരൂപ്യമാണിവിടെ പ്രണയനിരാസത്തിന് കാരണമാകുന്നത്. സ്ത്രീപുരുഷവ്യവസ്ഥയ്ക്കുള്ളില്‍ സ്ത്രീയുടെ അഭിലഷണീയത അവളുടെ തൊലിപ്പുറമാണെന്ന തിരിച്ചറിവിന്റെ തീക്ഷ്ണതയും അതിനെതിരെ നാട്ടിയ കലാപക്കൊടിയും കുഞ്ഞിമാളുവിലൂടെ കടുപ്പത്തിലെഴുതുന്നു, ദീപ. 'തൂവല്‍ക്കുപ്പായ'ത്തിലും നിരാസവും സൗന്ദര്യനഷ്ടവും കൂടിച്ചേര്‍ന്ന്  സ്ത്രീയെ ഒറ്റപ്പെടുത്തുന്നു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഒരേ ഫ്‌ളാറ്റിലെ അന്തേവാസികളായി വീട്ടമ്മമാര്‍ സ്വയം നഷ്ടപ്പെട്ടവരും തിരസ്‌കൃതരുമായിത്തീര്‍ന്ന് തൂവല്‍ക്കുപ്പായം ധരിച്ച് ഒന്നിച്ച് ഇറങ്ങിപ്പോകുന്നു. അതിനുള്ളില്‍ ആകാരവടിവുകളോ ദാമ്പത്യത്തില്‍ പാലിക്കേ നിയമങ്ങളോ സഹിഷ്ണുതയുടെ പാഠങ്ങളോ പരുഷതയാര്‍ന്ന വാക്കുകളോ ഒന്നും അവരെ അലട്ടുന്നില്ല.
ശാന്തിപ്രയാഗയുടെ കഥകള്‍ ആര്‍ദ്രതയുടെയും മാര്‍ദ്ദവത്തിന്റേതുമായ ഒരു മനുഷ്യലോകത്തെ എപ്പോഴും കാത്തുവെയ്ക്കുന്നു. 'കൈതപ്പൂവിസ്മയ'ത്തിലും 'ചില്ലുവീട്ടിലെ ഒറ്റക്കുട്ടികളി'ലുമെല്ലാം ബന്ധങ്ങള്‍ക്കിടയിലെ അനുതാപത്തിന്റെയും കരുതലിന്റെയും നൂലിഴകള്‍ ഊടും പാവുമാകുന്നത് കാണാം. ചില്ലുവീട്ടിലെ മിനുസത്തറപോലുള്ള ഓരോ പിഞ്ചുമനസ്സിലും കരുതലോടെ പദം വെച്ചുനീങ്ങുന്ന ഗിരിജമിസ്സ് അതിരില്ലാത്ത വാത്സല്യവും കരുണയും മാതൃത്വവും തന്നില്‍ത്തന്നെ കുതിക്കുന്നതറിയുന്നു.
കെ.എം.ഷെരീഫയുടെ ആറുകഥകളും സമകാലികജീവിതത്തിന്റെ തി•കള്‍ക്കുനേരെയുള്ള കലഹങ്ങളാണ്. മതം ഒരു പുറംകവചമായിത്തീര്‍ന്ന അവസ്ഥയെ ഈ കഥകള്‍ കാണുന്നു. പെണ്‍കുട്ടികള്‍ സ്വന്തം പിതാവിനാല്‍ പോലും പിച്ചിച്ചീന്തപ്പെടുന്നതു നാം കാണുന്നു. ഉള്ളില്‍ പതഞ്ഞുപൊങ്ങുന്നത് പൊട്ടിത്തെറിക്കാതിരിക്കാന്‍ പ്രഷര്‍കുക്കറിന്റേതുപോലെ തലയ്ക്കുമുകളില്‍ ഒരു ദ്വാരം വേണമെന്നും എല്ലാം നിയന്ത്രിക്കാന്‍ സേഫ്റ്റി വാല്‍വും വെയ്റ്റും ഒക്കെ വേണമെന്നും ഷെരീഫയുടെ സ്ത്രീകള്‍ കരുതുന്നു. കാരണം ചുറ്റുമുള്ളതിനോടുള്ള ഗാഢമായ സംവേദനമാണ് അനുഭവങ്ങളോടുള്ള സൂക്ഷ്മസ്പന്ദനങ്ങളായി  ഇവര്‍ ഏറ്റുവാങ്ങുന്നത്.
മേല്‍പ്പറഞ്ഞ കഥകളെല്ലാം തന്നെ ജീവിതം, അനുഭവം, വൈകാരികത എന്നിങ്ങനെയെല്ലാമുള്ള പരിധികള്‍ക്കകത്തുനിന്നുകൊണ്ട് സര്‍ഗ്ഗാത്മകതയുടെ ഭാഷ്യം തേടുകയാണ്. അവ ഏതെങ്കിലുമൊക്കെ ശാശ്വതസത്യങ്ങളെ ന്യായീകരിക്കുകയോ വെളിപ്പെടുത്തുകയോ അല്ല. മറിച്ച് വാക്കുകളിലൂടെ അനുഭവങ്ങളെ വളഞ്ഞിട്ടു പിടിക്കുകയാണ്. കാരണം അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ളവരാക്കുന്നു; ഒപ്പം മാനുഷികമായ പരിധികളെ കടന്നും ഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. വരള്‍ച്ചയുടെ കാലത്ത് ആകാശത്ത് നിഴലിക്കുന്ന ശ്യാമമേഘങ്ങളെപ്പോലെ അവ അപ്രതീക്ഷിതവും അവിചാരിതവുമായി ഭാവിയിലേക്ക് പെയ്തിറങ്ങും. തുടര്‍ന്ന് അനിവാര്യമായ ഒരു പച്ചയില്‍നിന്ന് വിവിധ രാഗങ്ങളില്‍ ഋതുവിസ്താരം തുടങ്ങും.


(കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ‘ആറ് ‘ എന്ന കഥാസമാഹാരത്തിനെഴുതിയ ആമുഖം)