Tuesday, July 7, 2015

വയലറ്റുനാവിലെ പാട്ടുകള്‍ (ധന്യ.എം.ഡിയുടെ 'അമിഗ്ദല'യെക്കുറിച്ച്)




രേസമയം സ്വകാര്യകവിതയെന്നും രാഷ്ട്രീയകവിതയെന്നും വിളിക്കാവുന്ന സൗന്ദര്യശാസ്ത്രമാണ് 'അമിഗ്ദല'യുടേത്.പൊതുവെ സ്ത്രീകവിതയിലും ദളിത്കവിതയിലും ഈ സംഘടന ഒരു അടിയടരായിത്തന്നെ ഇന്നു പരക്കെ കണ്ടുവരുന്നു. എന്നാലതില്‍നിന്നും വ്യത്യസ്തമാണ് ധന്യ.എം.ഡി.യുടെ കവിതകളിലെ സ്വകാര്യതയും രാഷ്ട്രീയവും തമ്മിലുള്ള  ചാര്‍ച്ചകള്‍.  പ്രകൃതിയും കീഴാളസ്ത്രീചേതനയുമായുള്ള ബന്ധം ആവാസത്തിന്റെയും അധ്വാനത്തിന്റെയും അകത്തുനിന്നുള്ള  പുതിയ അര്‍ത്ഥാനുഭൂതികള്‍ ഉണ്ടാ
ക്കുന്നവയാണ്. ആലീസ് വാക്കറുടെ 'In Our Mothers garden ' പറയുന്നതുപോലെ അതു വരേണ്യസ്ത്രീയുടെ സാഹിത്യസര്‍ഗാത്മകതയുമായുള്ള തുലനം ആവശ്യപ്പെടുന്നു. എഴുതാനുള്ള, അടച്ചുറപ്പുള്ളതും സ്വകാര്യവും സ്വന്തവുമായ ഒരു മുറിക്കു തുല്യമാണ് അവളെ സംബന്ധിച്ചിടത്തോളം ഈ സചേതനപ്രകൃതി. ചെടികളും വള്ളികളും കായ്കളും പൂക്കളും പൂമ്പാറ്റകളും അവളുടെ സൃഷ്ടികള്‍ തന്നെയാണ്. ഇപ്രകാരം മുപ്പത്തിരണ്ടോളം വരുന്ന കവിതകള്‍ക്കകത്ത് അമിഗ്ദലയുടെ ഭാവന കീഴാളസ്‌ത്രൈണതയുടെ പച്ചിലമണം വിടര്‍ത്തുന്നു. എന്നാല്‍ അതു തികച്ചും വേറിട്ട ദിശകളില്‍ പുതിയ പ്രകാശങ്ങള്‍ക്കു നേരെ തളിരിടുന്നു. എങ്കിലുമവ വേരുകളെ  മറക്കുന്നില്ല.
''ഇരുട്ടിന്റെ  ചരിത്രവും
ഭൂമിശാസ്ത്രവും
എഴുതിച്ചേര്‍ക്കപ്പെട്ട
വേരുകള്‍ ''(സസ്യശാസ്ത്രം)
'പൂവുകളുടെ ചിരികള്‍ക്കും മൃദുലമണങ്ങള്‍ക്കും കീഴെ വേദനയുടെ മഹാകാവ്യങ്ങള്‍' ധന്യ കണ്ടെടുക്കുന്നു.  'ജീവന്റെ  സൂത്രവാക്യങ്ങളെ പൂമണങ്ങളിലേക്കു പ്രസരിപ്പിക്കാന്‍' അവ എപ്പോഴും ഈ കവിതകളില്‍ പതിയിരിക്കുന്നു.തക്കം പാര്‍ത്തിരിക്കുന്ന ഓര്‍മകളെ,ഭയങ്ങളെ അതിനാല്‍ ധന്യ വേരുകളായി സസ്യപ്പെടുത്തുന്നു. അത് ആഴത്തില്‍നിന്നും പറിഞ്ഞുവരുന്ന വേദനകളാണ്. ഇരുട്ടിലും കാണാവുന്ന നിറങ്ങളുമാണവ. അതിലും കവിഞ്ഞ് നോക്കാന്‍ കരുത്തില്ലാത്ത,  നോക്കാതെയും കാണുന്ന ഭൂതത്തിന്റെ പ്രേതക്കാഴ്ച്ചകളുമാണ്.

ധന്യയുടെ പ്രകൃതിസസ്യപടലങ്ങള്‍ക്ക്  ഭൂതകാലത്തിന്റെ വേരുപടര്‍ച്ചകള്‍ക്കകത്ത് സവിശേഷമായ ഒരു അര്‍ത്ഥം വാര്‍ന്നുവീഴുന്നുണ്ട്‌
. നിറഭേദങ്ങളും നേരഭേദങ്ങളും കൂടിക്കുഴഞ്ഞ  പലതരം അര്‍ത്ഥഭേദങ്ങളാണവ. 'തമോഗര്‍ത്തം', 'വെയില്‍വരയ്ക്കും ചിത്രങ്ങള്‍', 'ഇരുട്ടില്‍ കാണാവുന്ന നിറങ്ങള്‍', 'മ്യൂട്ടേഷന്‍' എന്നീ കവിതകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. ഒറ്റവായനയില്‍ കാല്പനികമെന്നു തോന്നാമെങ്കിലും ഈ പ്രകൃതിവായനയ്ക്ക് തന്മയെക്കുറിച്ചുള്ള പ്രത്യേകമായൊരു അര്‍ത്ഥമുണ്ട്‌
.
''വെളിച്ചത്തിന്റെ
കാന്‍വാസില്‍
ഇരുട്ടുകൊെണ്ട
ഴുതുന്നു
തെളിഞ്ഞുനില്‍ക്കാന്‍
ഏറിയ തിളക്കത്തോടെ!''('ഇരുട്ടില്‍ കാണാവുന്ന നിറങ്ങള്‍')
എന്ന ഉള്ളറിവ് ആ എഴുത്തിനുണ്ട്‌

ഈ ഇരുണ്ട പച്ചകള്‍ കാറ്റായും നിലാവായും ഇരുട്ടായും സന്ധ്യയായും കവിതകളില്‍ പടര്‍ന്നുകിടപ്പാണ്. ഇരുളിമയുടെ  വ്യത്യസ്ത താനഭേദങ്ങളെ  ഇത്രമേല്‍ വിന്യസിക്കുന്ന കവിതകള്‍ കുറവ്. 'കറുത്തു തഴച്ച് തണുവാര്‍ന്ന പച്ച'കളായും 'ഹൃദയംപോലെ തുടിക്കുന്ന ചെമപ്പാ'യും 'കവിളില്‍പടര്‍ന്ന കടുംമഞ്ഞ'കളായും ഈ കറുപ്പ് വായിക്കപ്പെടുന്നു.എല്ലാ നിറങ്ങളും ഉറങ്ങിക്കിടക്കുന്ന വെളുപ്പല്ല കവിതയുടെ പരിഗണന. മറിച്ച് കറുപ്പില്‍ നിന്ന്  കവി എല്ലാ നിറങ്ങളെയും ഉണര്‍ത്തിയെടുക്കുന്നു. ഇരുട്ടിലെ കറുപ്പ് വെറും വര്‍ണബോധമെന്നതിലുമുപരിയാണ്, പ്രാഥമികമാണ്‌ എന്നര്‍ത്ഥം.

ജന്തുപാഠങ്ങള്‍
എത്രയും സ്വാഭാവികവും അനുസ്യൂതവുമായി കവി ആ കറുപ്പില്‍ തിളങ്ങുന്ന മഞ്ഞവരകളാല്‍ 'ശൗര്യമാര്‍ന്നൊരു കടുവപ്പെണ്‍മുഖം' തന്റെ നിറകണ്‍നോട്ടങ്ങളാല്‍ വരച്ചെടുക്കുമ്പോള്‍ തന്മ ഒരു മറികടക്കലാവുന്നു. മനുഷ്യത്വമെന്ന  സാംസ്‌കാരികപദവിയെത്തന്നെ ഇവിടെ കയ്യൊഴിക്കുന്നു. അതിന്റെ അര്‍ത്ഥങ്ങളും അന്വയങ്ങളും ബാധകമാകാത്ത,  കൂടുതല്‍ ജൈവമായ ലോകങ്ങള്‍ ധന്യ നിര്‍മിച്ചെടുക്കുന്നതങ്ങനെയാണ്. 'ഒരു വെറും മഞ്ഞക്കവിത'യിലെ പെരുമ്പാമ്പ് അദൃശ്യനും സുതാര്യനുമായിനിന്നു വായ്‌നോക്കുമ്പോള്‍ തിരിച്ചും വായ്‌നോക്കുന്നത് മനുഷ്യകാമനകള്‍ക്കകത്ത് വിശദീകരിക്കപ്പെടണമെന്നില്ല. കീഴാളരെ ജന്തുജീവിലോകത്തുനിന്നു 'മെരുക്കി,മിനുക്കി' 'മനുഷ്യ'പദവിയിലേക്കു കൈപിടിച്ചുയര്‍ത്തുന്ന പുരോഗമനേച്ഛയുടെ നേര്‍വിപരീതദിശയിലേക്കാണ് ഈ വായ്‌നോട്ടക്കാരി (വായനക്കാരി-പടിഞ്ഞാറേ മുറ്റത്തിരുന്നു വായിക്കുകയായിരുന്നു ,അവള്‍) ചെന്നെത്തുന്നത്. പാമ്പിനുള്ളില്‍ ചെന്നു പെട്ടവള്‍ 'വഴുവഴുത്ത ഏകാന്തതയുടെ പ്രതിദ്രവ'ത്തില്‍ അകത്തേക്കൊഴുകി.
''മഞ്ഞക്കണ്ണുകള്‍ കൊണ്ട്‌
നോക്കുമ്പോള്‍
വെളിയില്‍
ഉച്ചവെയിലിന്റെ
സുതാര്യതയില്‍ മുങ്ങി
മഞ്ഞിച്ചു തിളങ്ങുന്നൊരു ലോകം!'
ലോകത്തെ അതിന്റെ പരിനിഷ്ഠിതമായ പോക്കുവരവുകളെ (ഗതാനുഗതികത്വം?)  ഉരഗത്തിനകത്തുനിന്നു നീളുന്ന ദൃഷ്ടിയായി വരച്ചെടുക്കുന്നു ഈ കവിത.

മൃഗീയം എന്ന കവിതയിലേക്കു വരുമ്പോള്‍ നോട്ടത്തെയും കവിഞ്ഞ് വാചാലമാകുന്നു, ഇത്തരം പ്രതികരണങ്ങള്‍. മൃഗലോകങ്ങളുടെ അനിശ്ചിതത്വവും സജീവതയും ബഹുലതയും വൈവിധ്യങ്ങളും മനുഷ്യനിര്‍ണീതമോ മനുഷ്യപ്രാപ്തമോ അല്ലെന്നു പറയാന്‍ മൃഗം തന്നെ വേണം. മൃഗീയതയാണതിന്റെ തനിമ. കടുവയ്ക്ക് ആകെയുള്ള ആസ്തി അതിന്റെ തോലുതന്നെ. ചില മനുഷ്യര്‍ക്കെന്ന പോലെ അത് കടുവയ്ക്കും രക്ഷയും ശിക്ഷയുമാകുന്നു.
പ്രകൃതിയും മനുഷ്യനും എന്ന ദ്വന്ദ്വം മൃഗവും മനുഷ്യനും എന്നതിലേക്ക് നീട്ടിവായിക്കുമ്പോള്‍ അപരങ്ങളെക്കുറിച്ചുളള സൂക്ഷ്മവായനയായി കവിത വികസിക്കുന്നു. കീഴാളതയെക്കുറിച്ചുള്ള നടപ്പു കാഴ്ച്ചകളില്‍ നിന്നു വിട്ട് കൂടുതല്‍ കേവലവും അടിസ്ഥാനപരവുമായ കീഴായ്മക്കകത്തുനിന്നുകൊണ്ട്‌ മൗലികമായ ഉള്‍ക്കാഴ്ച്ച പകരുകയാണ് ഈ പ്രകൃതി/ജന്തുപാഠങ്ങള്‍
ഇരട്ടനോട്ടങ്ങള്‍
രണ്ട്‌തരം നോട്ടങ്ങളുടെ ആകെത്തുകയായി  ഈ കവിതകളുടെ സ്വത്വാവിഷ്‌ക്കാരത്തെ കണ്ടെടുക്കാമെന്നു തോന്നുന്നു.സ്വന്തം ഉള്ളില്‍ നിന്നുകൊണ്ടും അപരങ്ങളുടെ ഉള്ളില്‍ നിന്നുകൊണ്ടുമുള്ള നോട്ടങ്ങള്‍...പെരുമ്പാമ്പിന്റെ  ഉള്ളില്‍  മഞ്ഞദ്രാവകത്തില്‍ അലിഞ്ഞുകിടന്നുള്ള നോട്ടം..(ഒരു മഞ്ഞക്കവിത)
''ഇരു തൊലിക്കും
ചൂടുചോരയ്ക്കുമിടയില്‍
ഇരുട്ടു പറ്റിയൊളിച്ചു താമസിക്കുന്ന
ആ മറ്റത് '' എപ്പോഴും ഒരു ഇരട്ടയെപ്പോലെ കൂടെക്കൂടുന്നു.
ഒരു ആഭിചാരത്തിലെന്നവണ്ണം ആ മറ്റതിനെ ഇടത്തെക്കണ്ണിന്റെ താഴത്തെപ്പോളയില്‍നിന്നും ചിറകു വിരുത്തി നീന്തിത്തുടങ്ങുമ്പോള്‍ വലങ്കൈ കൊ്ണ്ട്‌  ഇടങ്കൈഞരമ്പിലൂടെ വലിച്ചെടുത്ത് ഒറ്റയടിക്ക് താഴെയിട്ട് വലിച്ചുനിവര്‍ത്തി ആണിയടിക്കാന്‍ ഒരുവള്‍ ആഗ്രഹിക്കുന്നു.എങ്കിലും ഇടയ്ക്കിടെ തന്നിലേക്കു വഴുക്കി മടങ്ങിവീഴുകയാണവള്‍.
''അനിശ്ചിതത്വത്തിന്റെ മളളുകളുടക്കിയും
അപകര്‍ഷതയുടെ
ഇരുള്‍പ്പുതപ്പു ചൂടിയും
ഞാന്‍ മാത്രം
ഇരുുണ്ട്‌
പൊയ്‌ക്കൊണ്ടിരുന്നു
നിരന്തരം
ഉള്‍വലിഞ്ഞുക്കൊണ്ടിരുന്നു.'' (തമോഗര്‍ത്തം)

ചോരത്തുടര്‍ച്ച

'ചിട്ടകളി'ലും 'തൊലിക്കടിയില്‍ വേരുള്ള മണങ്ങള'ിലുമൊക്കെ അതിജീവനത്തിന്റെ വൈകാരികപാഠങ്ങള്‍ ഒന്നുകൂടി വംശീയമായ തിരിച്ചറിവായി ഉണര്‍ത്തിയെടുക്കപ്പെടുന്നു.
ഉറക്കത്തിന്റെ അതീന്ദ്രിയമായ ഓരോ അടുക്കാക്കരകളില്‍ നിന്നും തൊട്ടുതൊട്ടു വിളിക്കുന്ന, ഞെട്ടിഞെട്ടിയുണര്‍ത്തുന്ന വിളികള്‍...പൂര്‍വികരുടെ പരമ്പരകള്‍ ഉള്ളിലേക്കൂതി നിറച്ച കരിന്തൊലിയാഴം, ഉരുണ്ട മൂക്കറ്റങ്ങളുടെയും ചുരുള്‍മുടിയുടെയും മഹിമകള്‍ ഉന്മാദവും ഞെട്ടലും ഭയവും ആഹ്‌ളാദവുമായി പതയുകയാണ്. ഉറക്കത്തിന്റെ ഇരുകരകളിലും ഐന്ദ്രിയമായ സ്പര്‍ശിനികളായി ഈ ചോരത്തുടര്‍ച്ചകളു്ണ്ട
.'ചെന്നിയില്‍ കടിച്ചിഴഞ്ഞ ചോദ്യങ്ങള്‍' ചെവിക്കല്ലു പൊട്ടുന്ന പോലത്തെ രണ്ട
ടികൊണ്ട്‌  മറ്റേച്ചെവിയിലൂടെ പറത്തുന്നത് അവരാണ്. ആ കരണത്തടി ശാസനയും ശിക്ഷയും കരുതലുമാണ്, കരുത്തും നേര്‍വഴിയുമാണ്. വംശീയമായ കൂട്ടായ്മയെ ആത്മീയമായി തിടം വെയ്പ്പിച്ച് ഉള്ളുറവകളെ ഉണര്‍ത്തി തോറ്റുകയാണ് കവി ഇവിെട. അതിന്റെ വ്യാവഹാരികമായ തുടര്‍ച്ചയാണ് 'സുജ'യിലും മറ്റും കാണുന്നത്. ഉള്ളിണക്കവും കരുതലുമുള്ള ഈ അടുപ്പം സൗഹൃദവും സാഹോദര്യവുമാണ്.

നെയ്ത്തും തുഴച്ചിലും

വംശീയതയെക്കുറിച്ചുള്ള ഈ അകം നിറവുകള്‍  ആന്തരികമായ അതിജീവനത്തിന് അനിവാര്യമാവാം. എന്നാലതിന്റെ ദൈനംദിനവും യാഥാര്‍ത്ഥ്യനിഷ്ഠവുമായ തലങ്ങള്‍ 'നെയ്തുനെയ്‌തെടുക്കുന്നവ' എന്ന മനോഹരമായ കവിതയില്‍ കാണാം. ചിത്രകലയുടെ വര്‍ണ/രേഖാസങ്കലനങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്ന ആഖ്യാനസാധ്യതകളെ മറ്റനേകം കവിതകളിലെന്നപോലെ ഇവിടെയും ധന്യ ഉപയോഗിച്ചിരിക്കുന്നു. പ്രത്യേകിച്ചും ലാന്‍ഡ് സ്്‌കേപ് പെയിന്റിംഗ്. തവിട്ടും ആനക്കൊമ്പും നിറങ്ങളില്‍ ചതുരന്‍ ആകാശങ്ങള്‍ ഒരു തഴപ്പായുടെ ഭൂപടത്തില്‍ വരച്ചെടുക്കുന്നു. പായതന്നെ നുരയും പതയും നിറഞ്ഞ ,തിരകളിരമ്പുന്ന കടലായി വരയ്ക്കുന്ന ഭാവന എത്ര പുതുമയും ഓജസ്സും നിറഞ്ഞതാണ്!  ഒരു പക്ഷേ ചിന്താപരമാണ്. വയലറ്റ് നാവ്, മണ്ണെണ്ണവിളക്കിന്‍തുമ്പത്തെ ചെമന്ന വെളിച്ചം, പായക്കു ചുറ്റുമുള്ള ആള്‍രൂപങ്ങളിലെ കറുപ്പു ചാലിച്ച ജ്യാമിതീയ രൂപങ്ങള്‍ ഒക്കെച്ചേര്‍ന്ന് അരികു ജീവിതങ്ങളിലെ അധ്വാനത്തെ വര്‍ണഭംഗിയോടെ കലയാക്കുന്നു. പായയും കടലും പരസ്പരം പകരുന്നു, നെയ്ത്തും തുഴച്ചിലുമെന്ന പോലെ. അവസ്ഥകളുടെയും അനുഭവങ്ങളുടെയും അരികും മൂലയും സ്പര്‍ശിച്ചുകൊല്ലാതെ കീഴാളരുടെ അധ്വാനത്തെ എഴുതാനരുത്. 'നാട്ടുവെടിവട്ടങ്ങളും കുറിക്കണക്കുപരാതികളും  അരിക്കണക്ക് മഞ്ഞളുപ്പു ചേരുവകളും' എല്ലാം ചേര്‍ന്ന് ആ ക്‌ളമത്തെ അന്നന്നത്തേതാക്കുന്നു. അതിനാല്‍ നെയ്തുതീര്‍ന്ന പായയെ 'സൂക്ഷ്മനോട്ടങ്ങളാല്‍ ഇടുങ്ങിയ കണ്ണുകള്‍ വിടര്‍ത്തി നോക്കുമ്പോള്‍' പടരുന്ന ആശ്വാസം 'നാളെയൊരാള്‍ക്കു വണ്ടിക്കൂലിയായ്' എന്നതാണ്. ഇപ്രകാരം വിഭവാധികാരത്തെക്കുറിച്ചുള്ള രൂക്ഷമായ ഉള്ളറിവില്‍ നില്‍ക്കുകയാണ് കവിത.  ഒരുവേള 'കിഴക്കുനിന്നു വെള്ളകീറിവരുന്നു് ഒരു കൊട്ട' (കൊട്ട-എസ്.ജോസഫ്) എന്ന കൊട്ടനെയ്ത്തിനെക്കാള്‍ മ(പെ)ണ്ണെഴുത്താവാന്‍ പിടയുന്നു, ഇക്കവിത. കീഴാളപെണ്മയുടെ പണിയും  കലയും സ്ത്രീയുടെ പതിവു  ഗാര്‍ഹികാധ്വാനത്തിന്റെ അടുക്കളപ്പുറങ്ങളേക്കാള്‍  വംശീയമായ തൊഴിലടയാളങ്ങളിലൂടെ  സ്വയം വരച്ചു ചേര്‍ക്കുന്നു. ഉറച്ച പ്രഖ്യാപനങ്ങളും  പ്രതിഷ്ഠാപിതമായ പ്രതിരോധവാക്യങ്ങളുമില്ലാതെയാണിതെന്നതും   പെണ്‍കവിത എന്ന സാമാന്യഗണത്തില്‍നിന്നും വേറിട്ടതാക്കുന്നു.  സ്ത്രീ/ദളിത്‌വാദത്തിന്റെ യാഥാസ്ഥിതികതയെക്കൂടി അതു വകയിരുത്തുന്നുണ്ട്.
. അതിജീവനം എന്നതിന്റെ വേറിട്ട ഭാഷ്യത്തെ ഉല്‍പാദിപ്പിച്ചു കൊണ്ട്
ണിതു സാധിക്കുന്നത്.

മുറ്റമടിക്കാതിരിക്കുമ്പോള്‍
കീഴാളസ്ത്രീയുടെ അധ്വാനവും സര്‍ഗാത്മകതയും സാംസ്‌ക്കാരികമായി മറ്റെല്ലാറ്റിന്റെയും  ആദിമൂലകമായ വിഭവമായി, ഊര്‍ജ്ജപ്രഭവമായി മനസ്സിലാക്കുമ്പോള്‍ത്തെന്നെയാണ് സ്‌ത്രൈണതയുടെ നിര്‍വാഹകശേഷി ഇപ്രകാരം യാഥാര്‍ത്ഥ്യനിഷ്ഠം കൂടിയാവുന്നെത്. അതിനര്‍ത്ഥം അവളുടെ തന്മ എല്ലായ്‌പ്പോഴും ചൂഷിതവും  ചൂഴ്‌െടുക്കപ്പെട്ട'തുമായ അധ്വാനശേഷിയിലാണെന്നെല്ല.  കീഴാളസ്ത്രീസംവാദങ്ങളിലെ  സത്താപരമായ നിര്‍ണയങ്ങളെ ആട്ട'ിയോടിക്കും വിധം ഉണര്‍വ്വ്ും ഊര്‍ജ്ജസ്വലതയുമുള്ള, ലാസ്യവതിയും അനുരാഗിണിയും കാമവതിയുമൊക്കെയായ ഒരുവളെ നാമിവിടെ കാണുന്നു.  സ്വന്തം മേധയ്ക്കുമേല്‍ മനോരാജ്യത്തിന്റെയും അലസലഹരികളുടെയും കാട്ടുമുന്തിരിവള്ളികള്‍ പടരാനവള്‍ അനുവദിച്ചെന്നുമിരിക്കും. മുറ്റമടിക്കാതിരിക്കുമ്പോള്‍ എന്ന കവിതയെ മുന്‍നിര്‍ത്തിയാലോചിക്കുമ്പോള്‍ കീഴാളസ്ത്രീയെ സംബന്ധിച്ചു പതിഞ്ഞുപോയ ദുര്‍ബ്ബലയും ചൂഷിതയുമായ ഇര എന്ന സ്വത്വത്തെ തകര്‍ക്കു കാഴ്ച്ചകള്‍ നാം കാണുുന്ന. കസേരയ്ക്കുള്ളിലേക്കു വളഞ്ഞിരു്ന്ന ദിനപ്പത്രത്തിന്റെ ഇളം ചൂട് ആസ്വദിക്കുമ്പോള്, മടിയുടെ ലഹരിയില്
കോട്ടുവായ് നുണഞ്ഞ് 'ആഹാ മുറ്റമടിക്കാതിരിക്കുമ്പോള്' എന്നൊരു
കവിതയുടെ സാധ്യത തിരയുുന്നു, ആഖ്യാതാവ്.
  ഇവിടെ അധ്വാനമല്ല, അധ്വാനിക്കാനുള്ള മടിയാണ് താലോലിക്കപ്പെടുന്നത്..അനിതാ തമ്പിയുടെ ' മുറ്റമടിക്കുമ്പോള്‍' എന്ന
 പൂര്‍വകവിതയുമായുള്ള പാഠാന്തരസാമീപ്യം ഇക്കവിതയുടെ രാഷ്ട്രീയ വ്യാപ്തിയെ കൂസലില്ലാതെ പ്രകാശിപ്പിക്കുുന്നു. കറുപ്പിലും ചുവപ്പിലും ഞാവല്‍നീലയായി പടര്‍റേിയ വയലറ്റുവരികളാണിവ.
ഇപ്രകാരം പുതുകവിതയുടെ ഏറ്റവും വേറിട്ടതും തരുണവുമായൊരു സ്വരമായി ധന്യയുടെ കവിതകളെ മനസ്സിലാക്കാം. ആധുനികത മുതല് കവിതയുടെ നിയോലിബരല് ഭാവുകത്വം വരെയുള്ള , കണ്‍വഴികളില്‍
ധന്യ നടന്നേറേിയ ദൂരങ്ങള് പടര്‍ന്നേറ്റിയ നിറഭേദങ്ങള് അമിഗ്ദലയിലുണ്ട്; ആഖ്യാനസ്വരങ്ങളായും  കാവ്യകല്പനകളായും തെളിഞ്ഞ ഭാഷയായും