tag:blogger.com,1999:blog-4193305399356369562024-03-12T21:22:02.547-07:00ഒരു കപ്പ് ചായ"A BIRD DOESN'T SING BECAUSE IT HAS AN ANSWER.
IT SINGS BECAUSE IT HAS A SONG"
-MAYO ANGELOUushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.comBlogger122125tag:blogger.com,1999:blog-419330539935636956.post-7453880453708410712023-12-29T07:06:00.000-08:002023-12-29T07:29:50.957-08:00ശരീരം, കാമന, ഭാവന: സ്വത്വത്തിന്റെ പൗരയുക്തികള്‍<p><br /></p><span style="font-size: large;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ സ്ത്രീകളോടു ഇടപെട്ടതെങ്ങനെ എന്നാലോചിക്കുമ്പോള്‍ത്തന്നെ നാം വഴിതടയുന്നത് എന്താണ് പുരോഗമനം എന്ന ചോദ്യത്തിലാണ്. ഈ ചോദ്യം നിരന്തരം ചോദിക്കേണ്ട ഒരു സന്ദര്‍ഭത്തിലാണ് ഇന്നു കേരളീയസമൂഹം എത്തിനില്‍ക്കുന്നത്. രാഷ്ട്രീയക്കാരി എന്ന സ്വത്വത്തെ വിവിധകാലങ്ങളിലെ സാംസ്കാരികരൂപങ്ങള്‍ ചിത്രീകരിച്ചതെങ്ങനെ എന്നു നോക്കിയാല്‍ ഇതു തിരിഞ്ഞുകിട്ടും. രാഷ്ട്രീയപ്രവര്‍ത്തകയും നേതാവും ആയ സ്ത്രീ എന്ന ഐഡന്റിറ്റിയെ ചരിത്രവല്‍ക്കരിച്ചു കൊണ്ട് ഈ വായന നടത്താനാവും. പുറമേ നിന്നുകൊണ്ട് നോക്കുമ്പോള്‍ അത്ര എടുത്തുപറയാനുള്ള എണ്ണം രാഷ്ട്രീയക്കാരികള്‍ നമുക്കില്ല എന്നു തോന്നാന്‍ എളുപ്പമാണ്. കാരണം ഈ തോന്നല്‍ തന്നെ രൂപം കൊള്ളുന്നത് രാഷ്ട്രീയമെന്ന മണ്ഡലത്തെക്കുറിച്ചുള്ള സവിശേഷമുന്‍വിധികളില്‍ നിന്നാണ്. ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാരം ഏറെയുള്ളതിനാല്‍ തന്നെ അതിലെ ഇടപെടലുകളും ധാരണകളും ഏറെക്കുറെ പുരുഷനിര്‍മിതമാണെന്നു പറയേണ്ടതില്ലല്ലോ.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><br />രാഷ്ട്രീയമെന്ന സംവര്‍ഗവും സംവര്‍ഗങ്ങളുടെ രാഷ്ട്രീയവും</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">രാഷ്ട്രീയനേതാവ് എന്ന പ്രരൂപത്തില്‍ നാം പുരുഷനെ മാത്രമേ സാധാരണയായി കാണുന്നുള്ളു. രാഷ്ട്രീയഭരണത്തിന്റെ അധികാരം കയ്യാളുന്നവര്‍ എന്ന നിലയ്ക്കു മാത്രം രാഷ്ട്രീയക്കാരികളെ സ്ഥാനപ്പെടുത്തുമ്പോള്‍ ഒരുപക്ഷേ വിരലിലെണ്ണാവുന്നത്ര എണ്ണം സ്ത്രീകളേ ഉണ്ടാവൂ. പക്ഷേ, സ്ത്രീകളെ സംബന്ധിച്ച് എന്താണ് രാഷ്ട്രീയം? അതു മറ്റൊരു തരത്തില്‍ ചോദിച്ചാല്‍ സുസ്ഥിരമായി നിരവധി സംവിധാനങ്ങളാല്‍ പരിപാലിച്ചു പോരുന്ന ലിംഗാധികാരത്തിനു കീഴ്പ്പെട്ട സവിശേഷപ്രജകള്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്കു രാഷ്ട്രീയമെന്നാലെന്ത്? ഇതേ ചോദ്യം കീഴാളപക്ഷത്തുനിന്നും മതന്യൂനപക്ഷത്തുനിന്നും നമുക്കു ചോദിക്കാവുന്നതാണ്. താഴെനിന്നും മുകളിലേക്കുള്ള ഈ ആരായലുകള്‍ തീര്‍ച്ചയായും മുകളില്‍നിന്നും താഴേക്കുള്ള രേഖീയമായ വഴികളിലല്ല. ലംബമാനമായും തിരശ്ചീനമായും കയറിയുമിറങ്ങിയും പടര്‍ന്നു കിടക്കുന്ന പലതരം ഉള്ളടരുകള്‍(ഇന്റര്സെക്ഷനാലിറ്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">റികള്‍) ഈ ഉന്നയിക്കലുകളില്‍ കടന്നുവരും. അതതുകാലത്തെ സാമാന്യപ്രത്യയശാസ്ത്രങ്ങള്ക്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">കപ്പുറം, തങ്ങളുടെ സ്വത്വപരമായ ആസന്നവും അനിവാര്യവുമായ പ്രതിസന്ധികളെയും കീഴായ്മയെയും തൊട്ടറിയാതെ ഒരു ജനതയും രാഷ്ട്രീയവല്ക്കരിക്കപ്പെടുന്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">നില്ല, വ്യക്തികളായാലും സ്വത്വസമൂഹങ്ങളായാലും. എന്നാല്‍ പൊതുധാരയിലെ രാഷ്ട്രീയം എന്ന പ്രമേയത്തെ മുന്നോട്ടുകൊണ്ടുപോയവരെയാണ് നാം രാഷ്ട്രീയക്കാരെന്നു പൊതുവെ പറയാറ്. ലിംഗാധികാരത്തോടു ദൈനംദിനജീവിതത്തില്‍ അനുനിമിഷം പൊരുതിനില്‍ക്കുന്ന സാധാരണസ്ത്രീകള്‍ക്കുള്ള രാഷ്ട്രീയപങ്കാളിത്തം തിരിച്ചറിയപ്പെടാറില്ല. പൗരത്വപദവിയിലേക്കു തിരിച്ചറിയപ്പെടാന്‍തന്നെ സ്ത്രീക്കു തന്റെ ലിംഗസ്വത്വത്തെ രാഷ്ട്രീയമായി ഉന്നയിക്കേണ്ടിവരുന്നു എന്നു മനസ്സിലാക്കുമ്പോള്‍, നേടിയതെന്നഭിമാനിക്കുന്ന പുരോഗമനത്തിന്റെ ചരിത്രം വീണ്ടും സംശയദൃഷ്ടിയിലാകുന്നു. നവോത്ഥാനസമരങ്ങള്‍ മുതല്‍ സ്ത്രീമുന്നേറ്റ, ക്വിയര്‍ പ്രസ്ഥാനങ്ങള്‍ വരെയുള്ള ചലനാത്മകചരിത്രത്തെ നാം പുനര്‍വായിക്കേണ്ടിവരുന്നു. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">കേരളത്തിന്റെ പുരോഗമനചരിത്രരചനകളില്‍ ഏറെ കൊണ്ടാടപ്പെട്ട നവോത്ഥാനകാലത്തിന്റെ സൂക്ഷ്മമായ പരിശോധനയില്‍ അതൊരു ആണ്‍പ്രോജക്ടായിരുന്നുവെന്നത് ഇതിനോടകം ചരിത്രകാരികള്‍ വിലയിരുത്തിയിട്ടുണ്ട്. ആധുനികമായ ലിംഗവിചാരങ്ങളെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സ്ത്രീയുടെ കാമനാപരമായ നിര്‍വാഹകതയെ കയ്യേറുംവിധത്തിലുള്ള മുന്‍കൈകളായി പുരോഗമന, പുരുഷനേതൃത്വം നിലനിന്നതിനെക്കുറിച്ചും മനസ്സിലാക്കാനാവും. ഗാന്ധിയന്‍ പ്രത്യയശാസ്ത്രവും ദേശീയതയുടെ വ്യവഹാരരൂപങ്ങളും തമ്മിലുള്ള കൊള്ളക്കൊടുക്കകള്‍ അത്രയേറെ വ്യാപകമായ കേരളത്തില്‍ വൈയക്തികമായ കാമനകളുടെ ത്യാഗം പലപ്പോഴും പുരോഗമനത്തിന്റെ മുന്നുപാധി ആയിരുന്നല്ലോ. ഈ ആലോചനയുടെ പശ്ചാത്തലത്തില്‍ ചെറുകാടിനെയും വി.ടിയെയും പോലുള്ള, ഇക്കാലഘട്ടത്തിലെ പുരോഗമനപുരുഷന്റെ ഭദ്രമാതൃകകളെ സാംസ്കാരികരൂപകങ്ങളെന്ന നിലയില്‍ പരിശോധിക്കാനുള്ള ശ്രമമാണ് ഈ ലേഖനം. സ്ത്രീവിമോചനത്തിന്റെ ആദ്യസ്ഫുരണങ്ങള്‍ പ്രസരിപ്പിച്ച സരസ്വതിയമ്മയും മാധവിക്കുട്ടിയും മുതല്‍ പുതുകാലത്തെ സാഹിത്യകാരികള്‍ വരെ അതതു കാലത്തെ രാഷ്ട്രീയമുന്‍കൈകളെ പരിഗണിച്ചതങ്ങനെയെന്നു കൂടി ചേര്‍ത്തുവായിക്കാനും ഇവിടെ ശ്രമിക്കുന്നുണ്ട്. പുരോഗമനസ്വഭാവമുളള പുരുഷരചനകളിലെ സ്ത്രീപ്രതിനിധാനം, ആണ്പെണ്ബന്ധങ്ങള്, സദാചാരമൂല്യങ്ങള്‍, ആണത്തബോധം എന്നിവയിലൂടെ കേരളത്തിലെ ആധുനികസ്ത്രീയെക്കുറിച്ചുള്ള ബോദ്ധ്യങ്ങളില്‍ പ്രത്യയശാസ്ത്രം ഇടപെട്ടതെങ്ങനെയെന്നു അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. അതിനു മുമ്പ് ഇന്ത്യയുടെ പൊതുരാഷ്ട്രീയസാഹചര്യത്തില്‍ ഇത്തരം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് ചില പരിശോധനകള്‍ നടത്തുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">പുരോഗമനവും ത്യാഗവും</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">പുരോഗമനത്തിനും വളര്‍ച്ചയ്ക്കും അര്ഹരാകണമെങ്കില് സ്ത്രീകള്‍ തങ്ങളുടെ സ്ത്രീസഹജമായ 'ദൗര്ബല്യ'ങ്ങളില്‍ നിന്നു മുക്തമാകേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് ഇത്തരം ചിന്തകളില്‍ എല്ലായ്പ്പോഴുമുണ്ട്. അണിഞ്ഞൊരുങ്ങലും പ്രണയചാപല്യങ്ങളുമുള്‍പ്പടെ പലതില്‍ നിന്നും സ്ത്രീ മുക്തമാകേണ്ടതുണ്ട്. ഇവിടെയെല്ലാം ദേശീയപ്രസ്ഥാനം മുതല്ക്കേ ശക്തമാകുന്ന ഗാന്ധിയന്‍ ചിന്തയുടെ പ്രബലമായ സ്വാധീനം കാണാം. കാമനാനിര്‍മുക്തയായ ആദര്‍ശാത്മകസ്ത്രീയെ സൃഷ്ടിച്ചെടുക്കുന്നതില്‍ ഗാന്ധിയന്‍ വ്യവഹാരങ്ങള്‍ക്കു വലിയ പങ്കുണ്ട്. ഉദാഹരണത്തിനു ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന സ്വര്‍ണത്യാഗങ്ങളുടെ ആഖ്യാനം ശ്രദ്ധിക്കാം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ദേശീയപ്രസ്ഥാനത്തിന് സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുനല്‍കിയ വടകരയിലെ കൗമുദിയുടെ കഥ പ്രശസ്തമാണ്. ഈ കഥയ്ക്ക് രണ്ടു ഭാഷ്യങ്ങളുണ്ട്. രണ്ടും ഗാന്ധി തന്നെയാണ് ആഖ്യാനം ചെയ്തിരിക്കുന്നത്. കൗമുദി തന്റെ ആഭരണങ്ങള്‍ ഹരിജന്‍ഫണ്ടിലേക്കു സംഭാവന നല്കുന്നു. ആദ്യ ആഖ്യാനപ്രകാരം ഈ ആഭരണങ്ങള്‍ക്ക് പകരം ഇനി മേലില്‍ ആഭരണങ്ങള്‍ ധരിക്കരുതെന്ന് ഗാന്ധി ആവശ്യപ്പെടുന്നു. മറ്റൊരു ആഖ്യാനപ്രകാരം കൗമുദി ഇക്കാര്യം അങ്ങോട്ടു വാഗ്ദാനം ചെയ്യുകയാണ്. കൗമുദിയുടെ കാര്യം എന്തായാലും ഗാന്ധി കോഴിക്കോട് സ്ത്രീകളുടെ യോഗത്തില്‍ ദേശീയപ്രസ്ഥാനത്തിനുവേണ്ടി കാമനകളെ ഉപേക്ഷിക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്നുണ്ട്: ''നല്ല സ്ഥിതിയിലുള്ള എന്റെ സഹോദരിമാരില്‍ പലരും സുഖാനുഭവത്തില്‍ നിമഗ്നരായി കാലംകഴിക്കുന്നതായിട്ടാണ് ഞാന്‍ കാണുന്നത്. വിലയേറിയ വസ്ത്രങ്ങളോടും അതിനേക്കാള്‍ വിലയേറിയ ആഭരണങ്ങളോടും അവര്‍ക്ക് അതിയായ പ്രതിപത്തിയുണ്ട്. ഒരു സ്ത്രീയുടെ സൗന്ദര്യം അലങ്കാരത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന് അവര്‍ കരുതുന്നു. ആകയാല്‍ ഒരു സ്ത്രീയുടെ യഥാര്‍ത്ഥസൗന്ദര്യം അവരുടെ ഹൃദയപരിശുദ്ധിയിലാണ് സ്ഥിതിചെയ്യുന്നതെന്നും ഈ വസ്തുത ധരിച്ച് ആന്തരമായ സൗന്ദര്യത്തെ വളര്‍ത്തുവാനാണ് അവര്‍ ശ്രമിക്കേണ്ടതെന്നും ഞാന്‍ അവരോട് ഉപദേശിച്ചു വരുകയാണ്. ഈ പ്രവൃത്തിക്കുവേണ്ടിയായതുകൊണ്ടാ</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ണ് എന്റെ സഹോദരിമാരോടും ചെറുബാലികമാരോടും അവരുടെ ആഭരണങ്ങള്‍ എനിക്കു തരണമെന്ന് ആവശ്യപ്പെടുവാന്‍ ഞാന്‍ ധൈര്യപ്പെടുന്നത്. ഞാന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം സ്ത്രീകള്‍ എന്റെ ഈ ആവശ്യത്തെ ആദരിച്ചുകാണുന്നത് എനിക്ക് അതിയായ സന്തോഷത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ എനിക്കു തരുന്ന ആഭരണങ്ങള്‍ക്കു പകരമായി പുതിയ ആഭരണങ്ങള്‍ ഉണ്ടാക്കിത്തരുവാന്‍ ഭര്ത്താക്കന്മാരോടു ആവശ്യപ്പെടുന്നതായാല്‍ നിങ്ങള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ഉദാരബുദ്ധി നിരര്‍ത്ഥകമാകുന്നതാണ''. ദേശസ്നേഹത്തിന്റെയും രാഷ്ട്രീയോന്മുഖതയുടെയും മുന്നുപാധിയായി കാമനാത്യാഗം മാറുകയാണിവിടെ. കാമനയുടെ അഭാവത്തെ ദേശീയതയുമായി ചേര്‍ത്തുവെയ്ക്കുന്നു. സ്വാഭാവികമായും കൗമുദിയുടെ കഥ കേരളീയചരിത്രനിര്‍മ്മിതിയില്‍ അലിഞ്ഞു ചേര്‍ന്ന ഉത്തമസ്ത്രീയുടെ ആദര്‍ശമാതൃകയെ പ്രതിനിധാനം ചെയ്യുന്നു. ഈ കഥ മലയാളിയുടെ പാഠപുസ്തകങ്ങളിലും ഇടംപിടിച്ചു. എത്ര തലമുറകള്‍ ഈ പാഠത്തിലൂടെ ദേശീയതയെയും പുരോഗമനപരതയെയും സ്ത്രൈണകാമനകളുടെ അഭാവമായി പഠിച്ചുവച്ചിരിക്കും!</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ഇതിന്റെ നേരെ എതിര്‍ധ്രുവമെന്ന് തോന്നിയേക്കാവുന്ന ഒരു സംഭവവും ഇക്കാലത്തുണ്ടായി. തലശ്ശേരിയിലെ കമലാഭായി പ്രഭുവിന്റെ സമരം താലിമാലക്കുവേണ്ടി നടത്തിയ പോരാട്ടമായിരുന്നു. ദേശീയസിവില്‍ നിയമലംഘനത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യപ്പെട്ട കമലാബായിക്ക് ആറുമാസത്തെ തടവും 1000 രൂപ പിഴയുമാണ് മജിസ്ട്രേറ്റ് ഡോഡ്വെല്‍ വിധിച്ചത്. പിഴ ഒടുക്കുന്നില്ലെന്നു പറഞ്ഞ കമലാബായിയോട് മജിസ്ട്രേറ്റ് ആഭരണങ്ങള്‍ അഴിച്ചുവെയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കമ്മലും മാലയും മാത്രം അഴിച്ചുവെച്ച കമാലാബായിയുടെ താലി കൂടി പൊട്ടിച്ചെടുക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. അതു വലിയ പ്രതിഷേധത്തിനിടയാക്കി. തെക്കേ ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തെ അത് ഇളക്കിമറിച്ചു. താലി തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ താലിമാല സ്വീകരിക്കാന്‍ കമലാബായി തയ്യാറായില്ല. ഒടുവില്‍ മജിസ്ട്രേറ്റ് ഡോഡ്വെല്‍ മേലധികാരിക്കു മാപ്പെഴുതിക്കൊടുത്താണ് പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ത്തത്. ദേശീയബോധത്തെ ഗാന്ധി കൗമുദിയുടെ സ്വര്‍ണത്യാഗത്തിലൂടെ ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കമലാഭായി പ്രഭുവിലൂടെ അക്കാലത്തെ കോണ്ഗ്രസ്സുകാര് സ്വര്‍ണത്താലിക്കുവേണ്ടിയുള്ള സമരത്തെയാണ് ദേശീയതയുമായി ബന്ധപ്പെടുത്തിയത്. താലിയുടെ പൗരുഷമൂല്യവുമായുള്ള ചാര്‍ച്ചയിലൂടെയാണ് ഇത് സാധ്യമായത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">വിദേശവസത്ര്ബഹിഷ്കരണം ഗാന്ധിയുടെ പ്രശസ്തമായ രാഷ്ട്രീയപദ്ധതികളിലൊന്നായിരുന്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">നു. വിദേശികളെ ആട്ടിയോടിക്കുന്നതിനുള്ള സാമ്പത്തികപദ്ധതിയായി ഇതിനെ പ്രാഥമികമായി മനസ്സിലാക്കാം. നാമത് വിശദീകരിക്കുന്നതും അങ്ങനെത്തന്നെ. പക്ഷേ, ഗാന്ധിയെ സംബന്ധിച്ചിടത്തോളം അത് ഇരട്ടപദ്ധതിയായിരുന്നിരിക്കണം. വിദേശവസ്ത്രം ബഹിഷ്കരിക്കുന്നതോടൊപ്പം അദ്ദേഹം പകരമായി ഖദര്‍ മുന്നോട്ടുവയ്ക്കുന്നു. പരുത്തതും നിശ്ചിതവും ഏകതാനവുമായ വര്‍ണവ്യവസ്ഥയോടുകൂടിയതുമായ ഒരു ബാഹ്യവസ്ത്രം. ഗാന്ധിയന്‍ അനലംകൃത- അലൈംഗിക രാഷ്ട്രീയപദ്ധതിക്ക് എന്തുകൊണ്ടും യോജിച്ച ഒരു തിരഞ്ഞെടുപ്പ്. ഖദര്‍ സാരികൂടിയായപ്പോള്‍ അത് ഒരു മാതൃക തന്നെയായി മാറി. അത്തരം വസ്ത്രങ്ങളോടുള്ള തന്റെ പ്രതിപത്തി ഗാന്ധി പലപ്പോഴും എടുത്തുപറഞ്ഞിട്ടുണ്ട്. തിരുവിതാംകൂര്‍ രാജ്ഞിയുമായി നടത്തി ഒരു കൂടിക്കാഴ്ചയ്ക്കുശേഷം ഗാന്ധി രേഖപ്പെടുത്തിയത് അവരുടെ ശുഭ്രവസ്ത്രത്തെക്കുറിച്ചാണ്. മറ്റുരാജാക്കന്മാര്‍ പളപളപ്പുള്ള വസ്ത്രങ്ങളുമായി മേനി നടിക്കുമ്പോള്‍ തിരുവിതാംകൂര്‍ രാജ്ഞിമാര്‍ ശുഭ്രവസ്ത്രം ധരിച്ച് ലാളിത്യം പ്രകടിപ്പിച്ചുവെന്ന് അദ്ദേഹം എഴുതി. ''കൈകൊണ്ടു നെയ്ത വെളുത്തസാരിയും അതുപോലുള്ള വെളുത്ത ജാക്കറ്റുമാണ് അവര്‍ ധരിച്ചിരുന്നത്. കസവോ മറ്റു തുന്നല്‍ വേലകളോ അവരുടെ ആ വ്സ്ത്രങ്ങളെ മോടിപിടിപ്പിച്ചരുന്നില്ല.'' (പുറം 628, ഗാന്ധിജിയും കേരളവും, സമ്പാ: കെ.രാമചന്ദ്രന് നായര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 2012). തുടര്‍ന്നദ്ദേഹം ആവേശപൂര്‍വം എഴുതുന്നത് മലബാറിലെ സ്ത്രീകളെക്കുറിച്ചുള്ള കടുത്ത ആരാധനയോടെയാണ്: ''ഞാന്‍ മലബാറിലെ സ്ത്രീകളെ പ്രേമിക്കാന്‍ തുടങ്ങിയിരിക്കുകയാണ് എന്ന വസ്തുത തുറന്നു സമ്മതിക്കട്ടെ....... മലബാറിലെ സ്ത്രീകള്‍ എന്നെ സീതയെക്കുറിച്ച് ഓര്മിപ്പിച്ചുഇന്യയിലെങ്ങുമുള്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ള കാടുകളും മേടുകളുമെല്ലാം തന്റെ മനോഹരമായ നഗ്നപാദങ്ങള്‍ കൊണ്ടു പരിപൂതമാക്കിയ സന്ദര്‍ഭത്തില്‍ സീത മലബാറിലെ സ്ത്രീകളെപ്പോലെ ആയിരുന്നിരിക്കണം വേഷം ധരിച്ചിരുന്നിരിക്കാന്‍ ഇടയുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം അവരുടെ ശുഭ്രവസ്ത്രം ആന്തരമായ സംശുദ്ധിയുടെ മുദ്രയാണ്. മലബാറിലെ സ്ത്രീകള്‍ സമ്പൂര്‍ണമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെങ്കിലും അവര്‍ തികഞ്ഞ പാതിവ്രത്യം അനുഷ്ഠിക്കുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കി.''(പുറം 628, ഗാന്ധിജിയും കേരളവും)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ലഹരിക്കെതിരെ ഷാപ്പ് പിക്കറ്റിങ്ങിനു പോകുന്ന ഖദര്‍ധാരികളായ കോണ്‍ഗ്രസുകാരെ തെറിപറഞ്ഞോടിക്കുന്ന തൊഴിലാളിയുടെ ചിത്രം എ.കെ.ജി വരച്ചിടുമ്പോള്‍ രാഷ്ട്രീയത്തെ കാമനാമുക്തമാക്കാനുള്ള ശ്രമങ്ങള്‍ എന്തൊക്കെ രീതിയിലാണ് പലരെയും പുറത്തുനിര്‍ത്തിയതെന്ന് ഒന്നാലോചിച്ചാല്‍ മനസ്സിലാകും. കോപം പൂണ്ട കര്‍ഷകന്റെ വാക്കുകളിങ്ങനെ: ''നിങ്ങള്‍ പറയുന്നു, നിങ്ങള്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് പണിയെടുക്കുന്നതെന്ന്. ഇതൊരു കള്ളമല്ലേ? ഞങ്ങളെപ്പോലെയുള്ള പാവങ്ങളെ പറ്റിക്കാന്‍ വേണ്ടി മാത്രമാണിത്. നിങ്ങള്‍ക്കു വേണ്ടത്ര തിന്നാനുണ്ട്. നിങ്ങള്‍ക്കു പണിയെടുക്കേണ്ട. നിങ്ങള്‍ക്കു ഞങ്ങള്‍ പണിയെടുത്തു തരുന്നു..... ഞങ്ങള്‍ക്കു ദാഹം മാറ്റാനുള്ള വെള്ളം പോലും നിങ്ങള്‍ തരാറില്ല. ഇപ്പോള്‍ നിങ്ങള്‍ കള്ളും കുടിക്കരുതെന്നു നിങ്ങള്‍ പറയുന്നു. ....ഈ കുട്ടികള്‍ കള്ളമാണ് പറയുന്നത്. ആരും അവര്‍ പറയുന്നത് ശ്രദ്ധിക്കേണ്ട.'' (പുറം 28-29, എന്റെ ജീവിതകഥ, എ.കെ.ഗോപാലന്, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2015). സമീപകാലത്തു രാഹുല്‍ഗാന്ധി ഏതോ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി നേപ്പാളിലെ നൈറ്റ് ക്ലബ്ബില്‍ പോയതുമായി ബന്ധപ്പെട്ടു നടന്ന വിവാദവും രാഷ്ട്രീയക്കാരനു കാമനകളുമായുള്ള ബന്ധത്തെ പ്രശ്നവല്‍ക്കരിക്കുന്നതാണ്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">കാമനകളുടെ അഭിമുഖീകരണത്തില്‍ ആധുനികരും ആധുനികപൂര്‍വരുമായ സ്ത്രീസാംസ്കാരികനായികമാരും സ്ത്രീയെഴുത്തുകാരും വ്യത്യസ്തനിലപാടുകള്‍ വെച്ചു പുലര്‍ത്തുന്നവരാണ്. കോണ്‍ഗ്രസ്സിലൂടെയും ഗാന്ധിയിലൂടെയും പൈതൃകമായി ലഭിച്ച ഈ കാമനാത്യാഗം പില്ക്കാലത്ത് കമ്മ്യൂണിസ്റ്റുകാരും വേണ്ടമാറ്റങ്ങളോടെയും ആവശ്യമായ തിരുത്തലുകളോടെയും ഏറ്റെടുത്തു. ഗാന്ധിയന്‍, കമ്യൂണിസ്റ്റു പുരോഗമനധാരകളിലുള്‍പ്പെട്ടവര്‍ ഏറെയും സ്ത്രീകളെ അവരുടെ ലിംഗനിര്‍മുക്തമായ, പലപ്പോഴും അലൈംഗികം പോലുമായ സ്വത്വത്തില്‍ കണ്ടതിന്റെ ചരിത്രമാണുള്ളത്. ഈ അലൈംഗികതയോടൊപ്പം തന്നെ ആധുനികപുരുഷനു യോജിച്ച രീതിയിലുള്ള സൗന്ദര്യവല്‍കൃതരൂപങ്ങളായി സ്ത്രീകളെ മാറ്റിയെടുക്കാനുമുള്ള പ്രേരണകളുടെ രാഷ്ട്രീയവും ചരിത്രവും വിസ്തരിച്ചുതന്നെ ജെ. ദേവിക രേഖപ്പെടുത്തിയിട്ടുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">അനലംകൃതവസ്ത്രങ്ങളും കാമനാത്യാഗവും കീഴാളരാഷ്ട്രീയപദ്ധതി മിക്കപ്പോഴും തള്ളിക്കളഞ്ഞിരുന്നുവെന്നതും കൂടി നമുക്കോര്‍ക്കാം. ഗാന്ധി വസ്ത്രങ്ങള്‍ പരമാവധി കുറച്ചപ്പോള്‍ അംബേദ്കര്‍ ഷര്‍ട്ടിനു പുറമേ കോട്ടിട്ടതു മാത്രമല്ല അത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈഴവസമുദായത്തിലെ പ്രമാണിമാരിലൊരാളായ ആലുമൂട്ടില്‍ ചാന്നാരുടെ വേഷഭൂഷാദികളെ കുറിച്ച് സി.കേശവന് അനുസ്മരിക്കുന്നത് നോക്കൂ: 'പുല്‍പ്പാക്കെട്ടും പിടിമൊന്തയും വാല്യക്കാരും ഒക്കെയുണ്ട്. ആജാനബാഹുവാണ്. കറുത്ത ഒരു ലോങ് കോട്ട് ഇട്ടിട്ടുണ്ട്. ഒരു കിന്നരി തലപ്പാവ് വെച്ചിരിക്കുന്നു. പക്ഷേ, അതൊന്നുമല്ല ഞാന്‍ ശ്രദ്ധിച്ചത്. ഒരു വലിയ പവന്മാല നാഭിക്കുഴി ചുറ്റിക്കവിഞ്ഞ് തെളിഞ്ഞു നീണ്ടു കിടക്കുന്നു, കഴുത്തു ചുറ്റി. ഈ ഒരു വിശേഷം മറ്റാര്‍ക്കും ഞാന്‍ കണ്ടിട്ടില്ല. ഒരു പത്തുപതിനഞ്ച് പവന്റെ മാലയാണ് അത്. കുബേരമുദ്രയാണ് അതെന്നു ഞാന്‍ കരുതി' (പുറം:259, ജീവിതസമരം, സി.കേശവന്) . കസവുമുണ്ടും തലപ്പാവും കോട്ടും ഒക്കെയായി വില്ലുവണ്ടിയില്‍ സഞ്ചരിച്ച അയ്യങ്കാളിയും ഇതേ പദ്ധതിയിലാണ് ഊന്നുന്നത്. ചെരുപ്പും കുടയും വൃത്തിയുള്ള വസ്ത്രവുമൊക്കെ ധരിച്ചു വേണം പൗരപദവി നേടാനെന്നു കേരളത്തിലെ കീഴാളമുന്നേറ്റ നേതാക്കള്‍ തങ്ങളുടെ അനുയായികളെ നിരന്തരം ഉപദേശിച്ചിരുന്നു. കൊച്ചിയില്‍ നടന്ന കായല്‍ സമരത്തിലും മറ്റും ശാരീരികമായ ഈ മാനകീകരണം പൗരത്വത്തിനും തുല്യതയ്ക്കും അനിവാര്യമാണെന്ന ധാരണ പ്രവര്‍ത്തിച്ചിരുന്നു. അതേസമയം ഈ ക്രമീകരണങ്ങളൊന്നും തന്നെ ദേശീയതയുടെ വ്യവഹാരങ്ങള്‍ക്കകത്തല്ല; മറിച്ചു സ്വത്വപദവിക്കകത്താണ് തിരിച്ചറിയേണ്ടതെന്നും കൂടി നാമോര്‍ക്കണം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">മുന്‍വിവരിച്ച രാഷ്ട്രീയപദ്ധതികള്‍ നമ്മുടെ എഴുത്തുകാര്‍ എങ്ങനെ തങ്ങളുടെ എഴുത്തുകളിലൂടെ പനഃസൃഷ്ടിച്ചുവെന്ന് പരിശോധിക്കുകയാണ് ഇനി.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">ചെറുകാടിന്റെ ആണും പെണ്ണും</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ഒരു ജനതയെന്ന നിലയില്‍ കേരളീയരുടെ ആണ്/പെണ്‍ബോധങ്ങള്‍ ചെറുകാടില്‍ ഉള്‍ച്ചേരുന്നതെങ്ങനെ? പ്രബുദ്ധതാബോധത്തിനപ്പുറം കര്‍തൃത്വത്തിലും ജൈവികമായ ആനന്ദാവേശങ്ങളിലും ഊന്നിയ ലിംഗകാമനകളെ ചെറുകാട് നിര്‍മിച്ചെടുക്കുന്നതെങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ ആത്മകഥയിലെ ഒരു ചെറുസന്ദര്‍ഭം പറയാം. തന്റെ കാരണവരായ കുഞ്ഞമ്മാവന് വീട്ടുചെലവിനുള്ളതു കൃത്യമായി തരാതെ അടക്കിഭരണം തുടരുന്നതില്‍ വളരെക്കാലമായുള്ള അമര്‍ഷം കുട്ടിയായ ചെറുകാടിനുണ്ട്. തറവാട്ടിലെ അമ്മയും സഹോദരിമാരുമാരടങ്ങുന്ന പെണ്ണുങ്ങള്‍ക്കു ഉടുക്കാനും തേയ്ക്കാനും കൊടുക്കാനുള്ളതെങ്കിലും അനുവദിക്കാത്ത കാരണവരോടു ഏറ്റുമുട്ടാന്‍തന്നെ തീരുമാനിച്ചു. പറമ്പില്‍ നിന്നു നാളികേരം കട്ടെടുത്തും പത്തായം കള്ളത്താക്കോലിട്ടു തുറന്നു വെളിച്ചെണ്ണയും പഞ്ചസാരയും മറ്റും മോഷ്ടിച്ചും കുടുംബത്തിന്റെ ദാരിദ്ര്യം അകറ്റാന്‍ശ്രമിച്ചിരുന്ന ചെറുകാടിനെ ഒരു ദിവസം കയ്യോടെ പിടികൂടി, കാരണവര്‍. ഉമ്മറത്തെ തൂണില്‍ കെട്ടിയിട്ടു വടികൊണ്ടു അടിതുടങ്ങി. രണ്ടാമത്തെ അടിക്കു വൃദ്ധനായ അമ്മാവന്റെ കൈക്കു ബലമായി പിടിച്ചു തടുത്തു, തൊട്ടുപോകരുതെന്നു രൂക്ഷമായി വിലക്കാന്‍ കഴിഞ്ഞതോടെ ധൈര്യമായി. അപ്പോഴത്തെ അദ്ദേഹത്തിന്റെ മനോഗതം ഇങ്ങനെയായിരുന്നത്രേ:</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">'പന്ത്രണ്ടു വയസ്സു തികഞ്ഞിട്ടില്ലെങ്കിലും ഞാന്‍ ഒരാളും ആണുമായതുപോലെ എനിക്കു തോന്നി' (പുറം 118, ജീവിതപ്പാത,1992, കറന്റ് ബുക്സ്,തൃശ്ശൂര്‍)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ആണത്തത്തെ സംബന്ധിച്ച താക്കോല്‍വാക്കായി എടുക്കാവുന്ന വരികളാണ് ഇവ. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട ആധുനികപുരുഷന്റെ പ്രരൂപം ഈ പന്ത്രണ്ടുകാരനില്‍ നാം കാണുന്നുണ്ട്. കുടുംബം പുലര്‍ത്തി, പെണ്ണുങ്ങളെ നോക്കാനും സംരക്ഷിക്കാനുമുള്ള ശേഷിയാണ് ആണത്തം എന്ന കല്പനതന്നെയായിരുന്നു, അത്. രാജ്യത്തെ അടിച്ചമര്‍ത്തുന്ന കൊളോണിയല്‍ ശക്തികളില്‍ നിന്നും തദ്ദേശീയരെ എന്ന പോലെ സ്ത്രീകളെയും 'രക്ഷിച്ചു സ്വതന്ത്രരാ'ക്കുക എന്നതു തങ്ങളുടെ കടമയാണെന്നു ഈ പുരോഗമനപുരുഷന്‍ ചിന്തിക്കുന്നു. പരിഷ്ക്കരിക്കപ്പെടേണ്ട നോബിള്‍ സാവേജായി, 'പ്രാകൃതയായ വിശുദ്ധ'യായി സ്ത്രീയെ വരച്ചിടുന്നു ഈ ചിന്ത. സൂക്ഷ്മാര്‍ത്ഥത്തില്‍ ഇതും സ്ത്രീകളുടെ സ്വതന്ത്രമായ നിര്‍വാഹകതയെ അവരുടെ താല്പര്യത്തിനു പുറത്തുനിന്നുകൊണ്ട് കയ്യേറലായും വ്യാഖ്യാനിക്കാം. നവോത്ഥാനകാലത്തെ രക്ഷകര്‍തൃഘടനയിലുള്ള പുരുഷനും കൊളോണിയല്‍ അധീശതയും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ ചാര്‍ച്ചകളെ നിരീക്ഷിക്കുക കൗതുകകരമാണ്. കര്‍മ്മോന്മുഖതയിലൂന്നിയ ആണിന്റെ സ്വത്വസ്ഥാപനം കുടുംബത്തില്‍ കുടുംബനാഥനിലെന്ന പോലെ പൊതുസമൂഹത്തിലും വേരുറയ്ക്കുമ്പോള്‍ പൊതുപ്രവര്‍ത്തകനായ, രക്ഷാകര്‍ത്താവായ പുരോഗമനവാദിയായ നേതാവ് രൂപപ്പെടുന്നു. ശിക്ഷിക്കാനും രക്ഷിക്കാനുമധികാരമുള്ള ആണ്മയുടെ സ്വരൂപമായി രാഷ്ട്രീയഘടനയുടെ നേതൃകേന്ദ്രങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നതിന്റെ പശ്ചാത്തലമിതാണ്. പാര്‍ട്ടിയ്ക്കുവേണ്ടി കുടുംബമോ കുടുംബത്തിനുവേണ്ടി പാര്‍ട്ടിയോ ത്യജിക്കേണ്ടി വരുന്നതിന്റെ സംഘര്‍ഷം 'ജീവിതപ്പാത'യില്‍ പലപ്പോഴായി കടന്നുവരുന്നതങ്ങനെയാണ്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">സ്ത്രീരൂപപരിചരണം</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ഒരു സാഹിത്യകാരനെന്ന നിലയില്‍ ചെറുകാട് സ്ത്രീകളെ ചിത്രീകരിച്ചതിന്റെ വിശദാംശങ്ങളിലേക്കു പോകുമ്പോള്‍ ഈ സംഘര്‍ഷത്തെ നമുക്കു മനസ്സിലാക്കാനാവും. മറ്റു സമകാലികരായ എഴുത്തുകാരില്‍ നിന്നും വ്യത്യസ്തമായി അവയവവര്‍ണനകളിലൂടെ മാദകമായ ശരീരമെന്ന നിലയില്‍ സ്ത്രീകളെ അവതരിപ്പിക്കുന്നില്ല ചെറുകാട് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വെറും പെണ്ണ് എന്നതിനു പകരം 'ഉള്ളുറപ്പും നിലപാടു'മുള്ള പൂര്‍ണവ്യക്തികളായാണ് 'മുത്തശ്ശി'യിലെ നാണിമിസ്ട്രസ്സും 'ദേവലോക'ത്തിലെ രാജമ്മയും തങ്കമ്മയുമെല്ലാം അവതരിപ്പിക്കപ്പെടുന്നത്. ശരീരം, സൗന്ദര്യം എന്നിവയെ ആന്തരികമൂല്യവുമായി ചേര്‍ത്തിണക്കിക്കാണുന്ന നവോത്ഥാനദേശീയതയുടെ ഭാവനയിലാണവ വേരൂന്നുന്നത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ചില ഉദാഹരണങ്ങളിങ്ങനെ: 'തലനരച്ച് കണ്ണ് കുണ്ടില്‍പോയിനില്‍ക്കുന്ന കാളിയില്‍ ആ പുഞ്ചിരിയില്‍, പ്രാര്‍ത്ഥനയില്‍ കൊണ്ടേരന് ഒരു രതീദേവിയെ കണ്ടു.' (പുറം24, മണ്ണിന്റെ മാറില്‍)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">'ഞാന്‍ സുന്ദരിയല്ല, പറയത്തക്ക വിരൂപിയുമല്ല, കാണാന്‍ കുറച്ചൊന്നു കറുത്തിട്ടാണ്. ചിരിച്ചാല്‍ പുറത്തുകാണുന്ന ഒരു കോന്ത്രമ്പല്ലെനിക്കുണ്ട്.'(മു</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ത്തശ്ശി)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">'ദേവലോക'ത്തില്‍ അഡ്വ.രാജമ്മയെ പെണ്ണുകാണാന്‍ രവീന്ദ്രന് എത്തുന്ന സന്ദര്‍ഭം മറ്റൊരു ഉദാഹരണമാണ്. കള്ളിമുണ്ടുടുത്ത് അണിഞ്ഞൊരുങ്ങാതെ നില്ക്കുന്ന രാജമ്മയുടെ ചിത്രണത്തെക്കുറിച്ച് തന്റെ വായനക്കാരിലൊരാള്‍ നീരസം പ്രകടിപ്പിച്ചതിനെക്കുറിച്ച് ചെറുകാട് തന്നെ പറയുന്നുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> 'പണ്ടങ്ങള് കൂടാതുള്ള സൗന്ദര്യത്തിന്</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> നിനക്കു പണ്ടേ ഞാനടിമപ്പെട്ടോനല്ലോ'</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">എന്ന വരികള്‍ ഒന്നിലധികം തവണ ജീവിതപ്പാതയില്‍ ചെറുകാട് ഉദ്ധരിക്കുന്നുണ്ട്. ബാഹ്യസൗന്ദര്യത്തോടുള്ള ഈ വേറിട്ട നില റിയലിസ്റ്റ് ആഖ്യാനത്തിന്റെ സൗന്ദര്യശാസ്ത്രപരമായ അബോധമായിത്തന്നെ കൃതികളില്‍ വികസിക്കുന്നുണ്ടോ എന്ന ആരായല്‍ ഇവിടെ പ്രസക്തമാണ്. അതിലുപരി പരമ്പരാഗതമായിരിക്കെത്തന്നെ പുരോഗമനമെന്നുറച്ചുപോയ, അത്തരം കല്പനകളാല് മെരുക്കപ്പെട്ട ആധുനികസ്ത്രീത്വത്തെക്കുറിച്ചു</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ള്ള പ്രതിരോധപരമായ നിലപാടായും ഇതു വായിച്ചെടുക്കാം. എന്നാല്‍ ഒരു പടികൂടിക്കടന്ന് മാറിയ സ്ത്രീകര്‍തൃത്വചിന്തകളുടെ വെളിച്ചത്തില്‍ നോക്കിക്കാണുമ്പോള്‍ മേല്‍സൂചിപ്പിക്കപ്പെട്ട പുരോഗമനമൂല്യം (എഴുത്തിലെ രക്ഷാകര്‍തൃസ്വഭാവം പ്രകടമായതിനാലാവാം) കുറച്ചൊന്ന് പ്രതിക്കൂട്ടിലാവുന്നതു കാണാം. അതെങ്ങനെ?</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">മാധവിക്കുട്ടിയും സരസ്വതിയമ്മയും</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">മാധവിക്കുട്ടിയുടെ മീനാക്ഷിയമ്മയുടെ മരണം എന്ന ഒരു കഥയെയും സരസ്വതിയമ്മയുടെ ഒരുക്കത്തിന്റെ ഒടുവില്‍ എന്ന കഥയെയും മുന്‍നിര്‍ത്തിക്കൊണ്ടാണിതു വിശദീകരിക്കാന്‍ കഴിയുക. രണ്ടു സ്ത്രീകള്‍ എഴുതിയ കഥകളാണെന്നപോലെതന്നെ സ്ത്രീയുടെ അണിഞ്ഞൊരുങ്ങലിനെ സ്ത്രീകര്‍തൃത്വത്തില്‍ നിന്നുകൊണ്ട് ആഖ്യാനം ചെയ്യുന്ന കഥകളുമാണ്. രണ്ടു കഥകളുടെയും ആഴത്തിലുളള വായന നവോത്ഥാനപുരുഷന്റെ മുന്‍കയ്യില്‍ നടന്ന പരിഷ്ക്കരണശ്രമങ്ങളില്‍ സ്ത്രീ ഒരു ഉപകരണം തന്നെയായിരുന്നോ എന്ന ചോദ്യം വീണ്ടും വീണ്ടും നമ്മിലുണര്‍ത്തുന്നു. പരിഷ്ക്കരണവാദിയായ പുരുഷനും പരിഷക്കരണവസ്തുവായ സ്ത്രീയും തമ്മിലുള്ള അകലം ദാതാവും സ്വീകര്‍ത്താവും തമ്മിലുള്ളതാണോ? രക്ഷാകര്‍ത്താവും അരക്ഷിതയും തമ്മിലുള്ളതാണോ? നേതാവും അനുയായികളും തമ്മിലുളളതാണോ? അതിലെ പങ്കാളിത്തസ്വഭാവമെന്ത്? എന്നൊക്കെ നമുക്ക് ആരായേണ്ടതുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> മരിക്കാന്‍ കിടക്കുന്ന മീനാക്ഷിയമ്മ എന്ന മുന്‍സ്വാതന്ത്ര്യസമരസേനാനിയും അവിവാഹിതയും വൃദ്ധയും രോഗിയുമായ വ്യക്തി കൗമാരം തൊട്ടേ ഗാന്ധിജിയില്‍ ആകൃഷ്ടയായി ഖദര്‍ മാത്രം ധരിക്കുന്നയാളാണ്. ഗാന്ധിജി ഗുരുവായൂരു തൊഴാന്‍ വന്നപ്പോള്‍ തന്റെ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഊരിക്കൊടുത്ത സ്ത്രീയാണവര്. പിന്നീട് ആഭരണങ്ങള്‍ ധരിച്ചിട്ടില്ല. എന്നാല്‍ മരണസമയത്ത് ഞെരങ്ങിക്കൊണ്ട് അവര്‍ വെളിവാക്കുന്ന അവസാന ആഗ്രഹം പച്ചപ്പട്ടുബ്ളൗസും പാലക്കാമോതിരവും അണിയണം എന്നാണ്! എന്നാല്‍ കേട്ടുനിന്നവരുടെ വിലയിരുത്തലില്‍ അതു പിച്ചും പേയും മാത്രമാണ്! മീനാക്ഷിയമ്മ ഒരിക്കലും അതു പറയില്ല! അവരുടെ നോട്ടത്തില്‍ ഗാന്ധിജിയുടെ ചിത്രം കാണാനോ രഘുപതിരാഘവ കേള്‍ക്കാനോ ത്രിവര്‍ണപതാക കാണാനോ ഒക്കെയേ മീനാക്ഷിയമ്മ ആഗ്രഹിക്കുകയുള്ളു. ആഗ്രഹം തിരിച്ചറിയപ്പെടുകയോ നിവര്‍ത്തിക്കുകയോ ചെയ്യാതെ അവര്‍ മരിച്ചു. ദേശീയതയോടുള്ള സ്ത്രീയുടെ കണ്ണിചേരല്‍ സ്ത്രൈണതയെ ഇല്ലായ്മചെയ്തുകൊണ്ടു മാത്രമേ സാധ്യമാകുമായിരുന്നുള്ളോ? എന്നാണിവിടെ ഉയര്‍ന്നു വരുന്ന ചോദ്യം. അഥവാ സ്ത്രീകള്‍ക്കു ദേശീയതയിലുള്ള പങ്കാളിത്തം സാധ്യമാവുന്നത് കാമനകളിലൂന്നിയ സ്വതന്ത്രകര്‍തൃത്വം ത്യജിക്കലിലൂടെയാണെന്നോ? ഏറെ കൊണ്ടാടപ്പെട്ട കൗമുദിട്ടീച്ചറുടെയും മറ്റു പലസ്ത്രീകളുടെയും ജീവിതങ്ങള്‍ നമുക്കു നല്കുന്ന സൂചന അതുതന്നെയല്ലേ? മാധവിക്കുട്ടിയുടെ തന്നെ 'സ്വാതന്ത്ര്യസമരസേനാനിയുടെ മകള്‍' എന്ന കഥ വൃദ്ധനും അവഗണിതനുമായ സ്വാതന്ത്ര്യസമരസേനാനിയായ പിതാവിനെ ശുശ്രൂഷിച്ചു കഴിയുന്ന അവിവാഹിതയുടെ കാമനകളെ വെളിപ്പെടുത്തുന്നു. അച്ഛനെ കാണാനെത്തിയ പത്രപ്രവര്ത്തകന് ഉപയോഗിച്ചു വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റിയെടുത്തു മണത്തു കൊണ്ടു നില്ക്കുന്ന അവള് വെളിപ്പെടുത്തുന്ന രാഷ്ട്രീയാദര്‍ശങ്ങളുടെ അപ്രസക്തി തീക്ഷ്ണമാണ്! 'കാളച്ചന്ത' എന്ന മറ്റൊരു കഥയില്‍ അതീവരൂക്ഷമായ ഹാസ്യത്തിലൂടെ സ്ത്രീകള്‍ക്കു രാഷ്ട്രീയാധികാരവും ദേശരാഷ്ട്രപൗരത്വവും എത്രയോ അപ്രസക്തമാണെന്നു മാധവിക്കുട്ടി എഴുതുന്നുണ്ട്. ശക്തമായ സദാചാരത്തിന്റെയും അടക്കമൊതുക്കത്തിന്റെയും പേരില്‍ തന്റെ പേരക്കുട്ടയായ യുവതി 'വോട്ടിടാന്‍'പോയില്ല എന്നതു ശരിതന്നെ എന്നു മുത്തശ്ശി പറയുന്നു. അന്തിക്കു കിടക്കാനൊരിടം തേടിവന്ന യുവാവിനെക്കൊണ്ട് ആരോരുമില്ലാത്ത പെണ്‍കുട്ടിയെ സംബന്ധം ചെയ്യിക്കാനാഗ്രഹിച്ച മുത്തശ്ശി പക്ഷേ അയാളുടെ പുരോഗമനം കേട്ടതോടെ കളം മാറിച്ചവിട്ടി: ''ഓട്ടിടാന്‍ പോയില്ലെങ്കിലെന്താ, എല്ലാ ഓട്ടും ഇങ്ങോട്ടു കൊണ്ടു തന്നളാ, ഞായെണ്ണിത്തരാ''ന്നു പറഞ്ഞുവേ്രത അവള്!</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">'ഒരുക്കത്തിന്റ ഒടുവിലെ' വാസന്തി പുരുഷ/വിവാഹവിരോധിയെങ്കിലും അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്നവളാണ്. 'പരപരാഗണത്തിനു സാധ്യതയില്ലാത്ത ചെടികളിലും ഭംഗിയുള്ള പൂക്കള്‍ ഉണ്ടല്ലോ' എന്നാണവളുടെ ന്യായം. സ്വപ്രമാണിത്തപരമായുള്ള ഒരു അഭിരുചിയുടെ തൃപ്തിക്കുവേണ്ടി മാത്രമാണ് താന്‍ അണിഞ്ഞൊരുങ്ങുന്നതെന്നും പുരുഷനെ സന്തോഷിപ്പിക്കാനല്ല, അതെന്നും അവള് സുഹൃത്തിനോടു വാദിക്കുന്നു. ഈ രണ്ടുകഥകളിലും പുരോഗമനസ്വഭാവിയായ/പരിഷ്ക്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">കരണവാദിയായ സ്ത്രീ എന്ന ഘടനയില്‍ ആരോപിതമായ കാമനാവിരുദ്ധത, അലൈംഗികത പ്രശ്നവല്‍ക്കരിക്കപ്പെടുന്നു. എന്നാല്‍ ചെറുകാടിന്റെ നായികമാരെ അദ്ദേഹം അണിയിച്ചൊരുക്കിയത് തന്റെ പുരോഗമനപദ്ധതിക്കനുസൃതമായി മാത്രമാണ്, വാസ്തവത്തില്‍ അവരുടെ ഇംഗിതമനുസരിച്ചല്ല. കഥാപാത്രങ്ങള്‍ തന്റെ വരുതിക്കു നില്‍ക്കാതെ പുറത്തു പോകുന്നു, സ്വതന്ത്രരായി വളരുന്നുവെന്നെല്ലാം ദേവലോകത്തിലെ രാജമ്മയെക്കുറിച്ചും താണ്ടമ്മയെക്കുറിച്ചും ശാന്തയെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ തികച്ചും സ്വതന്ത്രമായ സ്ത്രീയുടെ പൗരകര്‍തൃത്വത്തെക്കുറിച്ച് അദ്ദേഹത്തിനു സങ്കല്പിക്കാന് കഴിഞ്ഞിരിക്കില്ല. അത് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മാത്രം പരിമിതിയുമല്ല!</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">പുരുഷപ്രബലമായ സമൂഹത്തില്‍ സ്വന്തം ശരീരകാമനകളെ മുന്‍നിര്‍ത്തി എഴുത്തുകാരികളായ സ്ത്രീകള്‍ പോലും അനുഭവിക്കുന്ന സംഘര്‍ഷത്തെ ഉദാഹരിക്കുന്നു, ലളിതാംബിക അന്തര്‍ജ്ജനം തന്റെ സുഹൃത്തും എഴുത്തുകാരനുമായ വൈക്കം മുഹമ്മദു ബഷീറിനെഴുതിയ കത്തിലെ ചില വരികള്‍ ഇങ്ങനെ '''ഒരു വിശേഷം കേള്‍ക്കണോ ബഷീര്‍, എന്റെ ഭര്‍ത്താവ് എനിക്കൊരു കുണുക്ക് വാങ്ങിത്തന്നിരിക്കുന്നു. നിറയെ മുത്തുകളുള്ള രണ്ടുനിലകളുള്ള ഒന്നാന്തരം സ്വര്‍ണലോലാക്ക്. പറയൂ ബഷീര്‍, ഏഴ് പ്രസവിച്ച മുപ്പത്തിമൂന്നു വയസ്സായ ഒരു സ്ത്രീ ഇനി കുണുക്കുകള്‍ ഇടുകയോ?'' (പുറം 29, അന്തര്‍ജനത്തിന് സ്നേഹപൂര്‍വം ബഷീര്‍, എഡി. തനൂജ. എസ്.ഭട്ടതിരി, ഡി.സി.ബുക്സ്, 2009) പൊതുബോധത്തോടു കീഴടങ്ങുന്നതും എന്നാല്‍ അലങ്കാരേച്ഛ സ്ഫുരിക്കുന്നതുമായ സ്ത്രൈണകാമന ഇവിടെയുണ്ട്. അതിലുപരി പ്രായഭേദം ശാരീരികാലങ്കാരങ്ങളെ സംബന്ധിച്ച പൊതുബോധ/അബോധത്തില്‍ വളരെ അധികാരം സൃഷ്ടിക്കുന്നു. നിരവധി അരുതുകള്‍ അവിടെ നിര്‍മിക്കപ്പെടുന്നു. ഇവിടെ നാം കാണുന്നത് സ്ത്രീകളുടെ രൂപസൗന്ദര്യത്തിന്റെയും ശരീരകാമനകളുടെയും മണ്ഡലത്തില്‍ പുരോഗമനസ്വഭാവമുള്ള എഴുത്തുകാര്‍ സൃഷ്ടിച്ച സംഘര്‍ഷങ്ങളാണ്. സ്ത്രീയുടെ സ്വപ്രാമാണികതയിലുള്ള നിരന്തരമായ കടന്നേറലും മെരുക്കലുമാണ്</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">ലൈംഗികപരിശുദ്ധി</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">എന്നാല്‍ സ്ത്രീയുടെ ലൈംഗികപരിശുദ്ധിയെക്കുറിച്ചുള്ള സങ്കല്പം വ്യവസ്ഥാപിതത്വത്തിനെതിരെയുള്ള ശബ്ദമാവുന്നുണ്ട് ചെറുകാടില്‍. സമകാലികരായ മറ്റു നോവലിസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി മണ്ണിന്റെ മാറില്‍, ദേവലോകം, മുത്തശ്ശി എന്നീ നോവലുകളിലെല്ലാം തന്നെ സ്ത്രീകഥാപാത്രങ്ങള്‍ ആദ്യവിവാഹ/പ്രണയങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ക്കിണങ്ങിയ പങ്കാളികളെ കണ്ടെത്തുന്നത്. ജീവിതപ്പാതയില്‍ താന്‍ കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ച ലക്ഷ്മിക്കുട്ടി കൗമാരത്തിലേ വിവാഹിതയായി,ആ വിവാഹത്തില്‍ നിന്നു പുറത്തുകടന്നശേഷമാണ് ചെറുകാട് അവരെ വിവാഹം കഴിക്കുന്നത്. ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടാവുമ്പോഴും താന്‍ 'കരളില്‍ കുടിയിരുത്തിയ കാക്കക്കുറത്തി'യെ ചെറുകാട് 'സ്വന്ത'മാക്കുന്നു. 'മണ്ണിന്റെ മാറിലും' ഒരിക്കല്‍ മറ്റൊരാളുടെ ഭാര്യയായിരുന്ന തിരുമാളുക്കുട്ടിയെയാണ് കൊച്ചുക്കൊണ്ടേരന്‍ കാത്തിരിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നത്. ദേവലോകത്തിലെ രാജമ്മയും ആദ്യാനുരാഗത്തിന്റെ മധുരവും പിന്നീടു വന്ന കയ്പും പരിത്യക്തതയും നുകര്‍ന്ന ശേഷം തന്നെയാണ് രവീന്ദ്രനെ വിവാഹം കഴിക്കുന്നത്. ഈ ലിംഗപരിഗണനകളില്‍ നിന്നെല്ലാം വ്യക്തമാകുന്നത് മാറിക്കൊണ്ടിരിക്കുന്നതും നിരന്തരപരിണാമിയുമായ സാമൂഹ്യചലനങ്ങള്‍ക്കകത്ത് ഒരു പുരുഷന് അനുഭവിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ സമ്മര്‍ദ്ദങ്ങളാണ്. സാധാരണ ഇടതുപക്ഷകാഴ്ച്ചപ്പാടുള്ള എഴുത്തുകാരില്‍ നിന്നു വ്യത്യസ്തമായി പ്രണയത്തിന്റെയും ലൈംഗികതയുടെയും വൈകാരികരാഷ്ട്രീയത്തെ സ്വന്തം ജീവിത്തെക്കൂടി മുന്‍നിര്‍ത്തി കീറിമുറിച്ച് വിശദീകരിക്കാന്‍ ചെറുകാട് തയ്യാറായി എന്നത് കെ.പി.അപ്പന് ഉള്‍പ്പടെയുള്ള നിരൂപകര്‍ എടുത്തു പറയുന്നുണ്ട് (സമീപഭൂതകാലമനസ്സിനെതിരെ ഒരാക്രമണം കൂടി).</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">എങ്കിലും പ്രണയത്തക്കുറിച്ചു പറയുമ്പോള്‍ അതു മൂടുപടമിട്ട ലൈംഗികതയാണെന്ന വിശ്വാസം ചെറുകാടില്‍ രൂഢമൂലമാണ്. ലൈംഗികത എന്ന ജൈവികപ്രതിഭാസത്തെ അതിന്റെ ചരിത്രപരമായ പരിണാമപ്രക്രിയകള്‍ക്കകത്തു നിന്നുകൊണ്ട് മനസ്സിലാക്കേതുണ്ട്. വെറും ഉപകരണമാത്രമായ ന്യൂനീകരണയുക്തിയില്‍ അതിനെ വിശദീകരിക്കുന്ന സമീപനം പുരോഗമനവാദികളില്‍ത്തന്നെയുള്ള ഒരു യാഥാസ്ഥിതിക ന്യൂനപക്ഷം വെച്ചു പുലര്‍ത്തിയിരുന്നു. അത്തരത്തില്‍ ഒരു സന്ദര്‍ഭമാണ് ദേവലോകത്തിലേത്. കാമുകനായ പാര്ട്ടിപ്രവര്ത്തകന് രാമചന്ദ്രനോടൊപ്പം രാത്രി കഴിച്ചുകൂട്ടിയശേഷം വിഷണ്ണയായിനില്‍ക്കുന്ന സഖാവ് രാജമ്മയോട് പാപ്പച്ചന് എന്ന പാര്‍ട്ടിസഖാവ് പ്രേമം ബൂര്‍ഷ്വാസിയുടെ ഹോബിയാണെന്നു പറയുന്നുണ്ട്. തുടര്‍ന്നുള്ള രാജമ്മയുടെ ചിന്തയിങ്ങനെ ''മതത്തെപ്പോലെ തന്നെ പ്രേമവും മനസ്സിന്റെ മയക്കുമരുന്നായിത്തീര്ന്നിരിക്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">കുന്നു. ഈ ലോകത്തില്‍ സ്നേഹിക്കാന്‍ പോലും മുതലാളിത്തം സമ്മതിക്കുന്നില്ല. കാശില്ലെങ്കില്‍ കല്യാണം കഴിച്ചുകൂടാ. കാശോ കുറച്ചു പേര് കയ്യടക്കിവെച്ചിരിക്കുന്നു. ഈ സമ്പത്ത് പൊതുജനങ്ങളുടേതാകുന്നതുവരെ വയറ്റിലെ വിശപ്പുപോലെ ഹൃദയത്തിന്റെ വിശപ്പും വേണ്ടതുപോലെ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ അക്രമങ്ങള്‍ വ്യതിയാനങ്ങള്‍ വ്യഭിചാരങ്ങള്‍ എല്ലാമുണ്ടാകുന്നു. ഇപ്രകാരം ലൈംഗികതയെ മുതലാളിത്തത്തെ മുന്‍നിര്‍ത്തിയുള്ള ആലോചന മാത്രമായി കാണുകയാണ് ചെറുകാട്. സ്ത്രീചിത്രീകരണങ്ങളിലും സ്ത്രീസ്വത്വബോധങ്ങളിലും കാണിച്ച പുന:പ്രതിഷ്ഠകളേക്കാള്‍ ലൈംഗികതയെ കുറിച്ചുള്ള ആലോചനകള്‍ പ്രശ്നങ്ങള്‍ നിറഞ്ഞതാണ്. അതും അദ്ദേഹത്തിന്റെ വ്യക്തിപരമായ പരിമിതിയല്ല, തന്നെ. കാലഘട്ടത്തിന്റെ പ്രത്യയശാസ്ത്രപരമായ അന്ധതകളാണ് അവയുടെ കാരണം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">വി.ടി.യുടെ രചനകളിലേക്കു വരുമ്പോള്‍ എടുത്തുനില്‍ക്കുന്ന ഒരുദാഹരണമാണ്, അദ്ദേഹത്തിന്റെ 'കര്‍മവിപാക'ത്തില്‍ പറയുന്ന ഉമയുടെ അനുഭവം. വലിയൊരു തറവാട്ടിലേക്കു വിവാഹിതയായിച്ചെന്ന അവര്‍ ഇഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടാല്‍ അതു മോഷ്ടിച്ചെടുക്കുന്ന ദുശ്ശീലത്തിനുടമയായിരുന്നു. പലവുരു ഉപദേശിച്ചിട്ടും നേരെയാവാത്തതിനാല്‍ അവരെ പശ്ചാത്താപവ്രതം അനുശാസിച്ചുവെങ്കിലും അവരതില്‍ വിജയിച്ചില്ല. ദേവകി നരിക്കാട്ടിരിയോടൊപ്പം വാര്‍ദ്ധയിലേക്കു അയക്കപ്പെട്ട ഉമ പിന്നീടു നാട്ടില്‍ത്തന്നെ തിരിച്ചെത്തി. അധികം വൈകാതെ വീണ്ടും ഒരു വിവാഹത്തിനു വേണ്ടി അവര്‍ വിടിയുടെ സഹായം തേടിവന്നെങ്കിലും അദ്ദേഹം കര്‍ക്കശമായി അവരെ വിലക്കി മടക്കിയയച്ചു. പിന്നീടു നാട്ടുകാരനായ സുഹൃത്തുവഴി ഉമാബെന്‍ മതം മാറിയതും ഐഡോന്‍ എന്നു വിളിക്കപ്പെടുന്ന ഡ്രൈവറായ മുഹമ്മദിനെ വിവാഹം ചെയ്തതുമറിഞ്ഞു വി.ടി ചിന്താധീനനാവുകയാണ്. 'മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന മുദ്രാവാക്യം കേട്ടു മടുത്തു'വെന്നാണ് വി.ടി ആ സന്ദര്‍ഭത്തില്‍ പറയുന്നത്! പിന്നീടൊരിക്കല്‍ ഐഡോനെ നേരിട്ടു കണ്ട സന്ദര്‍ഭവും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ വി.ടിയിലെ സമ്മര്‍ദ്ദം കൂടുതല്‍ നന്നായി മനസ്സിലാവും. സ്വേച്ഛയാ അന്യമതസ്ഥനെ വിവാഹം കഴിച്ചു ജീവിച്ച സ്ത്രീയോടുള്ള മനോഭാവത്തില്‍ സ്ത്രീകാമനകളോടുള്ള നിന്ദയും അന്യമതത്തോടും അതിന്റെ ജീവിതപരിസരങ്ങളോടുമുള്ള അറപ്പും-ഇസ്ലാമികഭീതി തന്നെ- കാണാം. നിരത്തില്വെച്ചു തന്നെ അഭിമുഖീകരിച്ച ഐഡോന്റെ മുഖത്തിനു നേരെ കോപാകുലനായി ആട്ടിത്തുപ്പുന്ന വി.ടി എഴുതുന്നു: ''അനാഥയെ നായാടിപ്പിടിച്ചു പൊന്നാനിയിലെ മഊനത്തിലക്കു ആട്ടിത്തെളിച്ച് ക്ഷണിക്കപ്പെട്ട മൊല്ലമാരുടെ മുമ്പില്‍ വെച്ച് ദീന് ചെല്ലിച്ചതും നിക്കാഹ് കഴിച്ച് വെപ്പാട്ടിയാക്കിയതും എന്തിനാണ്? പ്രണയം എന്ന ഓമനപ്പേരില്‍ ഈ ധിക്കാരത്തെ ന്യായീകരിക്കാനാവില്ല...''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">നവോത്ഥാനകാലത്തുനിന്നുള്ള ഈ ഉദാഹരണങ്ങളെല്ലാം തന്നെ സ്ത്രീശരീരത്തിനും കാമനകള്‍ക്കും പൊതുവേ ലിംഗസ്വത്വത്തിനും മേല്‍ അടിച്ചേല്പിക്കപ്പെട്ട പുരുഷനിര്‍മിതമായ മൂല്യങ്ങളുടെ ഭാരമാണെന്നു കാണാം. നിലനില്‍ക്കുന്ന വ്യവസ്ഥയുടെ സാധൂകരണങ്ങളായവ മാറുന്നതോടെ സാഹിത്യമുള്‍പ്പടെയുള്ള സാംസ്കാരികതലങ്ങളില്‍ സ്ത്രീപ്രതിനിധാനം വക്രീകരിച്ചതാവുന്നു. പലപ്പോഴും ആദ്യകാലത്തെ പല എഴുത്തുകാരികള്‍ തന്നെയും അലൈംഗികമായ അടയാളങ്ങളിലൂടെ പ്രതിഷ്ഠിക്കപ്പെടുന്നതും ഈ സ്വാധീനത്തിന്റെ ഫലമായാണ്. ബാലാമണിയമ്മയെ പോലെ ബഹുവിതാനങ്ങളുള്ള വലിയൊരു കവി മാതൃത്വത്തിന്റെ കവിയായി മാത്രം വാഴ്ത്തപ്പെടുന്നതും മറ്റൊന്നു കൊണ്ടല്ല! മുതുകുളം പാര്‍വതിയമ്മയെപ്പോലെ സമസ്തമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ആദ്യകാലസ്ത്രീകവിയുടെ ജീവിതം തന്നെ അതിനൊരു ഉദാഹരണമായി കാണാം. ദേശീയത, യോഗാത്മകഭക്തി, അനാസക്തി, അലൈംഗികത മുതലായ ഉദാരവല്‍കൃതമായ ഭാവനകള്‍ക്കകത്ത് മുതുകുളത്തെപ്പോലെയൊരു ഉജ്ജ്വലയായ സ്ത്രീയെ അവതരിപ്പിക്കുന്നതിനു പിന്നിലും ഇതിന്റെ സ്വാധീനം കാണാം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">അനാസക്തിയും കവിപ്രതിഭയും</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">മലയാളസാഹിത്യപാരമ്പര്യത്തില്‍ പൊതുവേ ആരോപിക്കപ്പെടുന്ന സ്ത്രീസര്‍ഗാത്മകതയ്ക്കു നേരെയുള്ള അവഗണനയുടെയും തമസ്കരണത്തിന്റെയും പശ്ചാത്തലത്തില്‍ പാര്‍വതിയമ്മയുടെ സാഹിത്യജീവിതത്തെ പരിശോധിച്ചാല്‍ അവര്‍ ഒട്ടൊക്കെ വ്യത്യസ്തയാണെന്നു തോന്നാം. കാരണം മന്നത്തുപദ്മനാഭന്‍, സഹോദരന് അയ്യപ്പന് മുതല്‍ കെ.ദാമോദരന്‍ വരെയുള്ള സാമുദായികനേതാക്കളുടെയും ആശാന്, ഉള്ളൂര്‍, പുത്തേഴത്തു രാമന് മേനോന്, സുകുമാര്‍ അഴീക്കോട്, എം. ലീലാവതി മുതല്‍ എന്‍. ഗോപാലപിള്ള വരെയുള്ള സാഹിത്യനായകരുടെയും ശ്രദ്ധാപാത്രമാകാന്‍, അവരില്‍ പലരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ തന്റെ ജീവിതകാലത്തു തന്നെ അവര്‍ക്കു ഭാഗ്യം ലഭിച്ചതായി നമുക്കു മനസ്സിലാക്കാന്‍ കഴിയും. അവരുടെ ജീവചരിത്രത്തിലെയും ഷഷ്ഠിപൂര്ത്തിയോടനുബന്ധിച്ചി</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">റങ്ങിയ സുവനീറിലെയും പല കുറിപ്പുകളും അതിന്റെ തെളിവുകളാണ്. കൂടാതെ പാഠപുസ്തകങ്ങളിലും അവരുടെ കവിതകള്‍ ഇടംപിടിച്ചിരുന്നു. കേരളസാഹിത്യഅക്കാദമി നിര്‍വാഹകസമിതി അംഗമായി തുടക്കം മുതല്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. ഈ അംഗീകാരം അവരെ സംബന്ധിച്ചിടത്തോളം സര്‍വപ്രധാനമാണ് എന്നത് കീഴാളസമുദായത്തോട് അക്കാലത്തെ പൊതുസമൂഹത്തിന്റെ മനോഭാവം അറിയുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു. സവര്‍ണവും പുരുഷാധികാരം നിറഞ്ഞതുമായ സാംസ്കാരികാന്തരീക്ഷത്തെ മുഴുവന്‍ വെല്ലുവിളിക്കുന്ന പ്രാധാന്യം പാര്‍വതിയമ്മയ്ക്കു ലഭിച്ചു എന്നല്ല പറയുന്നത്. മറിച്ച് അത്തരം രാഷ്ട്രീയം നിലനില്‍ക്കുമ്പോഴും അതില്‍ നിന്നു വ്യത്യസ്തമായ ഒരു നില അവര്‍ പലനിലയ്ക്കും കയ്യാളിയെന്നതാണ്. അതിലേക്കു നയിച്ച ഒട്ടേറെ കാരണങ്ങള്‍ ഉണ്ടാവാം. കവി എന്ന നിലയ്ക്കു തന്റെ കാവ്യപ്രമേയങ്ങളായി സ്വീകരിച്ച ആദ്ധ്യാത്മികപരിസരങ്ങള്‍, തത്വചിന്താപരമായ കാവ്യബീജങ്ങള്‍, അനാസക്തമെന്നു വിശേഷിപ്പിക്കാവുന്ന മാനവികതയുടെ അഭിരുചികള്‍ തുടങ്ങിയ സാഹിതീയമായ കാരണങ്ങള്‍ അവരെ ഒരു ഭക്തകവിയായോ വേദാന്തകവിയായോ എളുപ്പത്തില്‍ നിര്‍വചിക്കാന്‍ ഇടയാക്കിയിരിക്കാം. അതല്ലെങ്കില്‍ പുരാണപ്രഭാഷകയായും സാമുദായിക സാംസ്കാരികപ്രാസംഗികയായും അവര്‍ തന്റെ വാഗ്മിതയാല്‍ ഉണ്ടാക്കിയെടുത്ത അവൈയക്തികവും സാമൂഹികവുമായ മാനങ്ങള്‍ അവരെ മറ്റൊരു വിധത്തില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിച്ചിരിക്കാം. സ്ത്രൈണതയെക്കുറിച്ചുള്ള പതിവു സങ്കല്പങ്ങള്ക്കകത്തു നില്‍ക്കാതെയുള്ള അവരുടെ വ്യക്തിജീവിതവും അവിവാഹിത, എക്കാലവും ഖദര്‍ വെള്ളവസ്ത്രധാരി, ഒട്ടും അണിഞ്ഞൊരുങ്ങാതെ നിരാഭരണ എന്നിങ്ങനെയുള്ള വൈയക്തികസവിശേഷതകള്‍ അതില്‍ പങ്കു വഹിച്ചിരിക്കാം. ഏതിലുമുപരിയായി വ്യക്തിയും കവിയും ഒരുപോലെ അലൈംഗികവും അനാസക്തവുമായ ഒരു ഘടനയക്കകത്തു നിലനിര്‍ത്തിയതിന്റെ പ്രത്യേകതകള്‍ അവരുടെ ജീവിതത്തിനുണ്ടെന്നു കാണാം. ദേശീയത, യോഗാത്മകഭക്തി, അനാസക്തി മുതലായ ഉദാരവല്‍കൃതമായ ഭാവനകള്‍ക്കകത്തു അവര്‍ കൃത്യമായും പാകമായിരുന്നിരിക്കണം. ഗാര്‍ഹസ്ഥ്യം കൊണ്ടുപോലും അവര്‍ സ്ത്രൈണതയുടെ അതിരുകള്‍ക്കകത്തേക്കു തിരിച്ചറിയപ്പെട്ടില്ല എന്നത് ഗുണപരമായാണ് മേല്‍പ്പറഞ്ഞ നിരൂപകരിലേറെയും എടുത്തു പറഞ്ഞത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> ലൈംഗികതയെ പ്രശ്നവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ അതിനകത്തെ പുരുഷാധികാരത്തെയും അതിന്റെ ബലതന്ത്രങ്ങളിലൂടെ രൂപപ്പെടുന്ന സ്ത്രീക്കു മാത്രം ബാധകമാകുന്ന ഏകപക്ഷീയമായ സദാചാരത്തെയും തിരിച്ചറിയാന്‍ കഴിയൂ. ഈയൊരു പരിമിതി സ്ത്രീസ്വാതന്ത്ര്യധാരണയുടെ പുരോഗമനപക്ഷത്തു നില്‍ക്കുമ്പോഴും ചെറുകാടിനെയും വി.ടിയെയും ആ കാലഘട്ടത്തിലെ നവോത്ഥാനനായകരെയും അവരുടെ പിന്മുറക്കാരെയും ഭരിക്കുന്നുണ്ട്. സാമൂഹ്യനിര്‍വഹണത്തിന്റെയും കാമനകളുടെയും സംഘര്‍ഷം കടന്നുവരുന്ന ഇടങ്ങളില്‍ ഇത് മറഞ്ഞിരിക്കുന്നത് കാണാം. തങ്ങള്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തെ നേരിട്ടു സംവദിച്ചുകൊണ്ടുതന്നെ ഇടപെടുന്ന ദയാബായിക്കും രഹനാഫാത്തിമയക്കും രണ്ടുതരം പ്രതികരണങ്ങളാണ് നമ്മുടെ പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുന്നത്. ക്വിയര്‍പ്രൈഡുകളും ചുംബനസമരവും പോലുള്ള പുതുരാഷ്ട്രീയസമരരൂപങ്ങള്‍ ഈ പിന്മുറക്കാരെ അസ്വസ്ഥതപ്പെടുത്തുന്നതും മറ്റൊന്നുകൊണ്ടല്ല!</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">അധീശ ആണ്‍ലോകങ്ങളെക്കുറിച്ചുള്ള വിചാരണ</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">സ്വത്വങ്ങളെ ഇരയായി മാത്രം കാണുക എന്ന ശീലത്തില്‍ ഉറച്ചു പോകുന്നു, ഇക്കൂട്ടര്‍. ഇരബോധത്തെ കുടഞ്ഞെറിയുന്ന എഴുത്തുകള്‍ക്കിന്നു സ്ത്രീപക്ഷ മലയാളരചനകളില്‍ പഞ്ഞമില്ല. സിതാരയുടെ 'അഗ്നി'യും രേഖയുടെ 'അന്തിക്കാട്ടുകാരിയും' പോലുള്ള അനേകം എഴുത്തുകള്‍ എപ്പോഴേ വന്നു കഴിഞ്ഞു! പഴയ രക്ഷകബിംബങ്ങളെ നല്ലതുപോലെ തലയ്ക്കു കിഴുക്കി, പടിയിറക്കി മടക്കിവിടാന്‍ കെല്പുള്ള രാഷ്ട്രീയശേഷി സ്ത്രീയെഴുത്തുകള്‍ ആര്‍ജ്ജിച്ചുകൊണ്ടേയിരിക്കുന്നു</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">സ്വാതന്ത്ര്യത്തിനായുള്ള പഴയ രൂപമാതൃകള്‍, ആര്‍ക്കിടൈപ്പുകള്‍ ഫലിക്കുന്നില്ല. അവ മുന്‍കാലങ്ങളില്‍ നിന്നും അവക്ഷിപ്തമായി ഊറിക്കൂടി ഉറച്ചുപോയതാവാം. പക്ഷേ എഴുത്തിനകത്തെ വിമോചനതൃഷ്ണകള്‍ അവയെ വിശ്വാസ്യതയ്ക്കായി പ്രയോജനപ്പെടുത്തിക്കൊണ്ടു തന്നെ, പുതുരൂപകങ്ങളെക്കൂടി ആനയിക്കുന്നു. മാര്‍ക്സിനെക്കുറിച്ചും മാക്സിം ഗോര്‍ക്കിയെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും മാവോയെക്കുറിച്ചും പറഞ്ഞുകൊണ്ടുതന്നെ സമീപഭൂതകാലങ്ങളെ വലിച്ചുകീറി പറത്തുന്നു. ഫ്രോയ്ഡും ബുദ്ധനും ക്രിസ്തുവും കൃഷ്ണനും വരെയുള്ളവരില്‍ നിന്നുള്ള ദൈവശാസ്ത്രപരവും ബൗദ്ധികവുമായ പ്രമേയങ്ങള്‍ ആവര്‍ത്തിച്ചു വരുന്ന ഈ പുതുസ്ത്രീരചനകള്‍ അധീശ ആണ്‍ലോകങ്ങളെക്കുറിച്ചുള്ള വിചാരണ തന്നെയായിത്തീരുന്നുണ്ട്. ആണുങ്ങളുടെ ലോകത്തിലേക്കുള്ള വെറും നോട്ടങ്ങളെന്നു നടിക്കുമ്പോഴും അവ അങ്ങനെയല്ല തന്നെ. അവിടേക്കു കയറിച്ചെന്നു തീന്മേശ മറിച്ചിട്ടു എല്ലാം വലിച്ചെറിഞ്ഞുടയ്ക്കാന്‍ പാകത്തിലുള്ള വിധ്വംസകതയെ ഈ ലീലാപരമായ നാട്യം ഉള്ളടക്കുന്നുണ്ട്. ഒപ്പം മറ്റൊരു സമാന്തരലോകത്തിനായുള്ള തൃഷ്ണകളും.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> മഴപെയ്യാന്‍ മുട്ടിനില്‍ക്കുമ്പോ ചുമ്മാ കാള്‍ മാര്‍ക്സ് എന്ന കവിത നോക്കൂ,</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">''ആകാശത്തൂടെ ദേ യഹോവ പോണൂ എന്ന്</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">എന്റെയടുത്തു നിന്ന ഒരു കിളുന്ത് മാലാഖക്കൊച്ച്</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">യഹോവേടെ താടി നര ഇത്ര പോരാ എന്ന്</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">അപ്പുറത്തുനിന്ന് ഒരു വല്യമ്മ തിരുത്തി</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ശ്ശ്യോ! മ്മടെ കാറല്‍ മാര്‍ക്സോ എന്നു പുളകം കൊള്ളുന്നു</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ചെല്ലിച്ച പഴേ സഖാവ്</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">(കാറലും കനപ്പു ചൊവേം ഒക്കെക്കാണും</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ഒന്നു രണ്ടു നൂറ്റാണ്ടു കഴിഞ്ഞില്ലേ?)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">അപ്പഴത്തേക്കും ഒരു കറുത്ത മേഘത്തിന്റെ മേല്‍</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">അങ്ങേര്ടെ താടീം ചുരുളന്‍ മുടീം ഒക്കെ</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ചിന്നിച്ചെതറിപ്പോയി''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ഓരങ്ങളില്‍ സാക്ഷിയായവള്‍, കവിതയ്ക്കുള്ളില്‍ വര്‍ണനാവിഷയമായവള്‍ കര്‍ത്താവായിത്തീരുന്ന സാധ്യതയാണീ രചനകള്ക്കുള്ളത്!</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">പൗരത്വത്തിന്റെ സാക്ഷാല്ക്കാരത്തില് സ്വത്വനിര്‍ണയനാവകാശങ്ങള്‍ മുന്നിരക്കാര്ക്കു തീറെഴുതിക്കൊടുക്കുന്ന പാരമ്പര്യത്തില്‍ നിന്നുള്ള വിച്ഛേദമാണ് പുതിയ സ്ത്രീ, ക്വിയര്‍, ന്യൂനപക്ഷ, കീഴാള എഴുത്തുകളില്‍ രൂപം കൊള്ളുന്നത്. അമിതമായി, ധൂര്‍ത്തമായി ആദര്ശവല്ക്കരിക്കപ്പെട്ട കോയമകളില്‍ നിന്നുള്ള വിടുതലുകളിലൂടെ സ്വയം സ്ഥാനപ്പെടുത്താനവയ്ക്കു സ്വന്തം കാമനകളെ നാട്യങ്ങള്‍ കുടഞ്ഞു കളഞ്ഞ് ആവോളം പ്രകാശിപ്പിക്കേണ്ടതുണ്ട്! പ്രതിരോധത്തിന്റെ വ്യവസ്ഥീകരിക്കപ്പെട്ട ആംഗ്യങ്ങളും ചലനങ്ങളും അവിടെ അപ്രസക്തമാണെന്നുറപ്പിച്ചു പറയാം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">റഫറന്‍സ്</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">1. ചെറുകാട്, ചെറുകാടിന്റെ ചെറുകഥകള്‍, കറന്റ് ബുക്സ്, തൃശ്ശൂര്‍, 2013</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">2. ചെറുകാട്, ജീവിതപ്പാത, കറന്റ് ബുക്സ്, തൃശ്ശൂര്‍,1992</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">3. ജെ. ദേവിക, നിരന്തരപ്രതിപക്ഷം, ഡി.സി.ബുക്സ്, കോട്ടയം, 2021</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">4. ഉഷാകുമാരി.ജി, വീട്ടകത്തെ പെണ്ണ്, ഉടല് ഒരു നെയ്ത്ത്: സംസ്കാരത്തിന്റെ സ്ത്രീവായന, എന്‍.ബി.എസ്, കോട്ടയം, 2013</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">5. ഉഷാകുമാരി.ജി, കഥയും കാമനയും, ലോഗോോസ് ബുക്സ്, പട്ടാമ്പി, 2018</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">6. വി.ടി.ഭട്ടതിരിപ്പാട്, വി.ടി.യുടെ സമ്പൂര്‍ണകൃതികള്‍, ഡി.സി.ബുക്സ്, കോട്ടയം, 2019</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">7. മാധവിക്കുട്ടി, സമ്പൂര്‍ണകൃതികള്‍, ഡി.സി.ബുക്സ്, കോട്ടയം, 2009</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">8. കെ.രാമചന്ദ്രന് നായര്‍(സമ്പാ:), ഗാന്ധിജിയും കേരളവും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 2012</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">9. എ.കെ.ഗോപാലന്, എന്റെ ജീവിതകഥ, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2015</span></span><div><span style="font-size: large;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"><br /></span></span></div><div><span style="font-size: large;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"><div>( വി.വിജയകുമാര്‍ എഡിറ്റു ചെയ്ത ജനകീയ സാംസ്കാരികസമീക്ഷ എന്ന പുസ്തകത്തില്‍ ചേര്‍ത്ത ലേഖനം)</div><div><br /></div></span></span></div>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-25104338893467187642023-12-29T06:39:00.000-08:002023-12-29T06:40:55.383-08:00പുതുനിലങ്ങള്‍<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgOlNwokJ_aAk8w8OUQYYx3tEdqtLmVM6SCpGr0ISZvAtOJUbtInbxxIFVvhwXPn6bHNAuixp64fWVjOAX_-ZVRk7RdT9QoCEg6sELBZ1-LIZMBTYvdlQPDWB0wqCU4kAMfQamCrfVjU9Ee8Uo2DawOyg0v9G5bNv0DLuxkWMqWoMUuIK6hd4V0GXjeIMk" style="margin-left: 1em; margin-right: 1em;"><span style="font-size: large;"><img alt="" data-original-height="744" data-original-width="1024" height="233" src="https://blogger.googleusercontent.com/img/a/AVvXsEgOlNwokJ_aAk8w8OUQYYx3tEdqtLmVM6SCpGr0ISZvAtOJUbtInbxxIFVvhwXPn6bHNAuixp64fWVjOAX_-ZVRk7RdT9QoCEg6sELBZ1-LIZMBTYvdlQPDWB0wqCU4kAMfQamCrfVjU9Ee8Uo2DawOyg0v9G5bNv0DLuxkWMqWoMUuIK6hd4V0GXjeIMk" width="320" /></span></a></div><span style="font-size: large;"><br /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050;"><br /></span></span><div><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: large;"><br /></span></div><div><span face="Arial, Helvetica, sans-serif" style="background-color: white;"><span style="color: #2b00fe; font-size: x-large;">പ്ര</span><span style="color: #500050; font-size: large;">വാസത്തെ, അതിന്റെ സവിശേഷമായ അനുഭവങ്ങളെ ഒരു തിണയായി മലയാളനോവല്‍ എന്നോ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. വന്‍കരകള്‍ താണ്ടി, ബഹുദൂരം യാത്ര ചെയ്ത് പലയിടങ്ങളിലായി അധിവസിച്ചു വരുന്ന മലയാളി ഡയസ്പോറയുടെ തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനമാണ് പി.മണികണ്ഠന്റെ 'എസ്കേപ്പ് ടവറില്‍ എന്റെ ജീവിതം'. പ്രവാസത്തിന്റെ വിപുലമായ അനുഭവങ്ങളെയും തീവ്രമായ ജീവിതസന്ദര്‍ഭങ്ങളെയും മലയാളിഭാവുകത്വം ഏറ്റെടുക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. എസ്.കെ.യുടെ യാത്രവിവരണങ്ങള്‍ മുതല്‍ മുസാഫിര്‍ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥ, ഖദീജ മുതാസിന്റെ ബര്‍സ, ബെന്യാമിന്റെ ആടുജീവിതം, മുകുന്ദന്റെ പ്രവാസം വരെയുള്ള അന്യദേശവാസത്തിന്റെ ഭാവനാനുഭവങ്ങള്‍ വിശാലമാണ്. അവയിലൂടെ മലയാളസാഹിത്യത്തിന്റെ സവര്‍ണഗൃഹാതുരപാരമ്പര്യം ഒട്ടൊക്കെ ശിഥിലമാകാന്‍ തുടങ്ങി. അതിലൂന്നിയ കുടുംബം, സമൂഹം, രാഷ്ട്രം, ദേശീയത മുതലായ സംവര്‍ഗങ്ങളെ ഏകശിലാത്മകമായി സ്ഥിരീകരിക്കുന്ന എഴുത്തുരൂപങ്ങള്‍ വെല്ലുവിളിക്കപ്പെടാന്‍ തുടങ്ങി എന്നത് സുപ്രധാനമാണ്. അനുഭവങ്ങളുടെയും സ്വത്വങ്ങളുടെയും ബഹുലതയെ അനിവാര്യമാക്കുന്ന ഒരു രാഷ്ട്രീയം ഇവയിലെല്ലാം അടിസ്ഥാനപരമായ ഘടകമായി വര്‍ത്തിക്കുന്നുണ്ട്. ഉത്തരാധുനികപ്രവണതകള്‍ ഏറിയും കുറഞ്ഞും മുന്നോട്ടുവെയ്ക്കുന്ന ബഹുസ്വരതയോടുള്ള ആഭിമുഖ്യം ഇതിനാക്കം കൂട്ടി.</span></span><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;">എഴുത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനങ്ങളിലേക്ക് , അവയുടെ പ്രേരണകളിലേക്ക് നിരന്തരം കയറിയിറങ്ങുന്ന ഒരു രചനയാണ് എസ്കേപ് ടവറില്‍ എന്റെ ജീവിതം. പലതരം ജീവിതങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ആഖ്യാനത്തിനകത്ത് ആഖ്യാതാവിനെ വികേന്ദ്രീകരിച്ചും ശിഥിലീകരിച്ചും ബഹുസ്വരമായ ഈ പലമയെ നോവലിസ്റ്റ് തേടുന്നു. മലയാളിസ്വത്വം എന്ന 'പതിവുബാധ'യില്‍നിന്നും നോവലിനെ മുക്തമാക്കാനിത് സഹായിക്കുന്നുണ്ട്. ആയതിനാല്‍ മലയാളത്തില്‍ എഴുതപ്പെട്ടതെങ്കിലും ഈ കൃതിയുടെ വായനക്കാരെക്കുറിച്ച് കൂടുതല്‍ വിശാലവും ഉദാരവുമായ സങ്കല്പനമാണ് നോവലിസ്റ്റിനുള്ളത്. കീറിയ സോക്സിനുള്ളിലെ പാദം(കെ.ജി.എസ്- ദേശാതുരം : കീറിയ സോക്സിനുള്ളിലെ പാദം) വെളിപ്പെടുത്തുന്ന തനിപ്രാദേശികതയെയോ പ്രവാസത്തെ തന്നെയോ ആദര്‍ശവല്‍ക്കരിക്കുന്നില്ല. കേരളത്തിന്റേതായ പ്രാദേശികത പൂര്‍വസ്മരണകളായും അനുഭവകഥനങ്ങളായും കടന്നു വരുമ്പോള്‍ തന്നെ ഇത് കേരളീയതയുടെ ഗൃഹാതുരയക്കകത്തു ഇളവേല്ക്കുന്നില്ല. അതേ സമയം ഏതൊരു പ്രവാസിയെയും പോലെ അനിശ്ചിതവും യാന്ത്രികവുമായി തുടരുന്ന മലയാളിയുടെയും സ്വത്വാനുഭവങ്ങളെ ഏറ്റവും അനുഭവപരവും വൈകാരികവുമായി തന്നെ ആവിഷ്കരിക്കുകയും ചെയ്യുന്നു.</span><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;">സെര്‍ബിയന്‍ കലാപത്തിന്റെ മുറിവുകളുള്ള ഓര്‍മകളുമായി ദുബായില്‍ കഴിയുന്ന നടാഷ അക്കോവ്സ്ക്കി, കാഴ്ച്ച നഷ്ടമായി ജോലിയില്‍ നിന്നും പുറം തള്ളപ്പെട്ട ആഖ്യാതാവിന് അന്യയല്ല. അവളുടെ തീക്ഷ്ണമായ അനുഭവങ്ങള്‍ ഭാവനാകൗതുകങ്ങള്‍ക്കപ്പുറം യാഥാര്‍ത്ഥ്യമായി അയാള്‍ തിരിത്തറിയുന്നു. യുഗോസ്ലാവ്യന്‍ യുദ്ധത്തില്‍ അച്ഛനമ്മമാര്‍ മരിച്ച്, ചെറുപ്പത്തില്‍ തന്നെ അനാഥയായിത്തീര്‍ന്ന നടാഷ കരിങ്കടല്‍ നീന്തിക്കടന്നവളാണ്. കറുത്ത അഥീനയുടെ പുത്രന് എന്നു സ്വയം വിളിക്കുന്ന ഒമര്‍ സലാമ ഹോര്‍മുസ് കടലിടുക്കിന്റെയും നൈല്‍ നദീതീരത്തിന്റെയും ആഫ്രിക്കന്‍ അറബ് സംസ്കൃതിയുടെയും ചരിത്രഗാഥകള്‍ പേറുന്നു. സലാമ അനുഭവത്തിനും ഭാവനയ്ക്കുമിടയിലൂടെ എന്നും ഉഴറുന്നു. നൊമാഡുകളുടെയും ജിപ്സികളുടെയും തൊമികളുടെയും ഭൂതകാലസ്മരണകള് എസ്കേപ് ടവറിന്റെ താഴത്തെ അതിശയ അറകളില്‍ ഉറങ്ങുന്നു. അവിടെ പലരാജ്യത്തെ നാടുകളില്‍നിന്നും വന്ന സസ്യങ്ങളുടെയും ധാന്യങ്ങളുടെയും വിത്തുകളുടെ സംഭരണികളുണ്ട്. ഗാഫും കള്ളിയും ഈന്തപ്പനയും പുല്‍ച്ചെടികളും നിറഞ്ഞുനിന്ന വൈലിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ക്കിടയില്‍ കുങ്കുമപ്പൂവുമുണ്ട്. അതിന്റെ സൗരഭ്യം ഐന്ദ്രിയമായി ആഖ്യാതാവിനെ മുണ്ടകപ്പാടത്തെ ആമ്പല്‍പ്പൂക്കള്‍ക്കും പരല്‍മീനുകള്‍ക്കുമിടയിലേക്ക് എത്തിക്കുന്നു. പൂര്‍വസ്മൃതിയുടെ ആത്മഖണ്ഡങ്ങളിലൂടെ ഈ നോവല്‍ ഇപ്രകാരം നീങ്ങുമ്പോഴും അതു ആത്മനിഷ്ഠതയുടെയോ അതിവൈകാരികതയുടെയോ കുത്തൊഴുക്കില്‍ കുതിര്‍ന്നു ചീര്‍ക്കുന്നില്ല. സലാമയും നടാഷയും മറ്റു പലരും തീര്‍ക്കുന്ന ബഹുസ്വരഭൂമികയുടെ സാംസ്കാരികപാഠമായി അതു നോവലിനെ ഉറപ്പിച്ചു നിര്‍ത്തുന്നുണ്ട്.</span><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #500050; font-family: Arial, Helvetica, sans-serif; font-size: x-large;">മെറ്റാഫിക്ഷന്‍ ഭാവന</b><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;">പ്രത്യക്ഷാനുഭവത്തെ മാത്രം പരിഗണിക്കുന്ന ഭാവനയെ ഈ നോവല്‍ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. മനുഷ്യജീവിതം ഭാവനാപരമായി അന്യാനുഭവങ്ങളുടെ സംവേദനത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്. ദൈനംദിന പ്രായോഗികജീവിതത്തിന്റെ വിരസവും ഏകതാനവുമായ ആവര്‍ത്തനങ്ങള്‍പ്പുറം മൂല്യവത്തായ ഉള്ളടക്കം, മാനവികതയുടെ അടരുകള്‍ ബോധത്തില്‍ പറ്റിക്കൂടുന്നത് അന്യജീവിത കഥനങ്ങളിലൂടെയാണ്. വായന അത്തരത്തില്‍ നോവലിന്റെ അനുഭൂതിസംസ്കാരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂതം, യന്ത്രം, ജബാലസത്യകാമന്‍, ഗോദോ, കടശ്ശിക്കളി, ശവംതീനി ഉറുമ്പ്, എസ്.കെ.യുടെ യാത്രകള്‍, മുകുന്ദന്റെ പ്രവാസം, എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളിലൂടെയും സാഹിത്യപാഠങ്ങളിലൂടെയും മെറ്റാ ഫിക്ഷന്‍ എന്നു വിളിക്കാവുന്ന ഒരു തലം നോവല്‍ ഉടനീളം നിലനിര്‍ത്തുന്നുണ്ട്. ഇപ്രകാരം രൂപപ്പെട്ട വായനാസംസ്കാരം മേല്‍പ്പറഞ്ഞ ബഹുസാംസ്കാരികതയുടെ സാധ്യതയെ പിന്തുണയക്കുന്നതാണ്. അതോടൊപ്പം മലയാളി എന്ന സ്വത്വഘടനയെ ഭാവനാത്മകമായി പുനര്‍നിര്‍മിക്കുന്നതും. ഇവിടെ മുന്നിട്ടു നില്ക്കുന്ന ഈ അഭിരുചിവ്യതിയാനം നോവലിന്റെ കലയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇവയെ സാങ്കേതികമായി ഉള്‍ച്ചേര്‍ക്കുന്നു എന്നതിലുപരി മൂല്യപരമായി ന്യായീകരിച്ചെടുക്കാന്‍ സഹായിക്കുന്ന വിചാരതലം കൂടി ഒരു അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നുണ്ട്.് മാര്‍ക്സിസം, ദേശീയത ഇവ സംബന്ധിച്ച സൈദ്ധാന്തികമായ അടിത്തറകള്‍, രാഷ്ട്രീയസാമൂഹികനിലപാടുകള്‍ ഒക്കെ ചേര്‍ന്ന് ഒരു സാംസ്കാരികമൂലധനമായി ഇവിടെ പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്.</span><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;"> പ്രവാസജീവിതത്തെ ആധാരമാക്കിയ ധാരാളം കൃതികളെക്കുറിച്ചു തന്നെയുള്ള പരാമര്‍ശം ഈ നോവലില്‍ പലയിടത്തായി കാണാം. ജോണ്‍ സിംസന്റെ 'ദ ഓക്സ്ഫോഡ് ബുക്ക് ഓഫ് എക്സൈല്‍' എന്ന കൃതി അത്തരത്തിലൊന്നാണ്. അനുഭവിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള അതിബോധം, അതിന്റെ രാഷ്ട്രീയം ഒക്കെ ഇതു വെളിവാക്കുന്നു. രേഖീയമായ സംവേദനത്തിന്റെ പതിവു സൗന്ദര്യാത്മകതയെ ഒരുപക്ഷേ ബാധിക്കാന്‍ വിട്ടുകൊടുക്കും വിധം ഈ പ്രവണത ഏറി നില്ക്കുന്നു, ഈ നോവലില്‍. അതിലുപരി, അത്തരം 'വിട്ടുവീഴ്ച്ച'-കളിലൂടെ അനുഭവമോ ആഖ്യാനമോ പ്രധാനമെന്ന ചോദ്യത്തെ നിരന്തരം ഉന്നയിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്. ആവിഷ്കാരത്തിന്റെ നവീനതകളേക്കാള്‍ അനുഭവത്തിന്റെ തീക്ഷ്ണതയെക്കുറിച്ചുളള സലാമയുടെ ഉറച്ച ബോധ്യങ്ങള്‍ എഴുത്തിന്റെ മൗലികപ്രമാണമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനര്‍ത്ഥം ഈ നോവല്‍ പഴയ പുരോഗമനസാഹിത്യത്തിന്റെ രാഷ്ട്രീയശരികളെ അനുധാവനം ചെയ്യും വിധത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ തുടര്‍ച്ചയിലും രേഖീയതയിലും പച്ചയ്ക്കെഴുതുന്നു എന്നല്ല തന്നെ. ആടുജീവിതത്തെപ്പോലെ വിഭ്രാമകവും ആഘാതതീക്ഷ്ണവുമായ അനുഭവപരമ്പരകളെ കെട്ടഴിച്ചുവിടുകയുമല്ല. അനുകമ്പയിലും നിസ്സഹായതയിലും പൊതിഞ്ഞ മനുഷ്യദൈന്യത്തെ സാംസ്കാരികമായി വിപണിവല്ക്കരിക്കുന്നതിന്റെ അപകടങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് ഈ എഴുത്ത്. അതുകൊണ്ടുതന്നെയാണ് തന്റെ മുന്‍ഗാമികളുടെ പ്രവാസരചനകള്‍ ഒരു ആത്മശോധനയക്കുതകുന്ന പുനര്‍വിചാരങ്ങളെന്ന നിലയില്‍ പലപ്പോഴും ആഖ്യാനത്തിനിടയില്‍ കടന്നു വരുന്നതും. മുകുന്ദന്റെ നോവല്‍ പ്രവാസവുമായി, എസ്.കെ.പൊറ്റക്കാടിന്റെ രചനകളുമായി ഇതിലെ വായനക്കാരനും സഹൃദയനുമായ നായകന് ഇടപെടുന്നു. പാഠന്തരബന്ധം ആഖ്യാനത്തിലേക്കു സ്വീകരിക്കുന്ന നവ ആഖ്യാനതന്ത്രം മാത്രമല്ല, ഇത്.</span><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #500050; font-family: Arial, Helvetica, sans-serif; font-size: x-large;">ആഖ്യാനമോ അനുഭവമോ?</b><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;">എഴുത്തിനെക്കുറിച്ചുള്ള എഴുത്തുമാണ് ഈ നോവല്‍. തന്റെ അനുഭവങ്ങളെ ഒന്നിച്ചു കൂട്ടിക്കെട്ടി എഴുതാന്‍ പോകുന്ന പുസ്തകത്തെക്കുറിച്ചും കൂടിയാണ് ഈ നോവല്‍. നോവല്‍ ആഖ്യാനസങ്കേതങ്ങളെ സംബന്ധിച്ചിടത്തോളം പുതുമയാര്‍ന്ന സമീപനമാണിത്. 'സ്വപ്നസദൃശമായ കഥാകഥനങ്ങളിലൂടെ മെനഞ്ഞെടുക്കുന്ന കൊളാഷ് അനുവാചകനില്‍ ചിറകുകള് വിരിയിക്കണം' എന്നു നോവലിസ്റ്റ് എഴുതുന്നുണ്ട്. (പുറം 8) എന്നാല്‍ ചിറകുകള് അരിഞ്ഞുവീഴ്ത്തപ്പെട്ട ഓവിഡ് എന്ന കവിശലഭത്തിന്റെ വിധിയെക്കുറിച്ചുള്ള ഭീതി അയാളെ വിട്ടൊഴിയുന്നില്ല. വേരറ്റ, മുറിവേറ്റ, നിസ്വരായ ജനതയെക്കുറിച്ചുള്ള വിഹ്വലതകള്‍ നിരന്തരം സ്വപ്നങ്ങളില്‍ വേട്ടയാടുന്നു. പ്രവാസകവിയും കലാകാരനും അധികാരത്തിനുമുന്നില്‍ തിരസ്കൃതരാകുന്നുവെന്നു തീക്ഷ്ണമായി തിരച്ചറിയുമ്പോഴും എഴുതാനും സ്വയം ആവിഷ്ക്കരിക്കാനുമുള്ള വെമ്പല്‍ തീര്‍ക്കുന്ന ഉദ്വേഗം നോവലിന്റെ താളത്തെ മുറുക്കമുള്ളതാക്കി മാറ്റുന്നു.</span><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;"> തൊഴില്‍ ജീവിതത്തിനിടയില്‍ മനസ്സിലാക്കിയ മരുഭൂമിയിലെ കോര്‍പ്പറേറ്റ് സാമ്പത്തികനയങ്ങളും അതിന്റെ തകര്‍ച്ചയും ആഖ്യാനത്തിന്റെ സാമൂഹികപ്രതലത്തെ നിര്‍ണയിക്കുന്ന സുപ്രധാന അടരാണ്. അമേരിക്കയിലും ബ്രിട്ടനിലും ജപ്പാനിലുമെല്ലാം സാമ്പത്തികവീഴ്ച്ചയെത്തുടര്ന്</span><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;">ന്<wbr></wbr> കോര്‍പ്പറേറ്റ് എക്സിക്ക്യൂട്ടീവുകള്‍ ആത്മഹത്യചെയ്യുന്ന വാര്‍ത്തകള്‍ സൈബര്‍ മാധ്യമങ്ങളില്‍ നിറയുന്നു. കടം താങ്ങാനാവാതെ കോര്‍പ്പറേറ്റ് ഭീമന്മാര് പോലും പിടയുന്നു. കരാര്‍ ഒപ്പുവെച്ച പ്രൊജക്ടുകള്‍ അജണ്ടകളില്‍ നിന്നും പിന്തള്ളപ്പെടുന്നു, പല സ്ഥാപനങ്ങളുടെയും നടത്തിപ്പുകാര്‍ മാനനഷ്ടം മൂലം ഓടിപ്പോയിരിക്കുന്നു. അന്താരാഷ്ടമായ പല പദ്ധതികളും കാലിടറി വീഴുന്നു. പ്രവാസികള്‍ ഏറെപ്പേര്‍ക്ക് ജോലി നഷ്ടമായിരിക്കുന്നു. ആഖ്യാതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ കരാറില്‍ പണിതീര്‍ക്കാന്‍ പോകുന്ന പഞ്ചനക്ഷത്രഹോട്ടല്‍ 'ബല്‍ഹദീഖ' യുടെ ഭാവി തുടക്കത്തിലെ നിലം പരിശാവുന്നു. അന്താരാഷ്ട്ര ഹോട്ടല്‍ ഓപ്പറേറ്റര്‍ ശൃംഖലയായ പ്ലാറ്റിനം സ്റ്റാര്‍ ഇന്റര്‍നാഷണലാണ് ഹോട്ടലിന്റെ നടത്തിപ്പുകാര്‍. അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥയുടെ തകര്‍ച്ചയ്ക്കുമുന്നില്‍ അവര്‍ക്കും മുന്നോട്ടുപോകാനാകില്ല. ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെടുന്നതിന്റെ പ്രധാന കാരണമാകുന്നത് ബല്‍ഹദീഖയുടെ പിന്മടക്കമാണ്. നോവലിസ്റ്റ് തന്നെ പറയുമ്പോലെ ലോക സമ്പദ്പ്രതിസന്ധി തോറ്റവരുടെ പട്ടിക വിപുലീകരിക്കുന്നു!</span><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;">ദുബായിലെ ജോലി നഷ്ടപ്പെടുന്നതിനു സമാന്തരമായിത്തന്നെ സംഭവിക്കുന്ന ഒന്നാണ് കണ്ണിനെ ബാധിച്ച അന്ധതയും. വലതു കണ്ണിലെ കാഴ്ച്ച നഷ്ടപ്പെടുന്നു. അത് ഒരര്‍ത്ഥത്തില്‍ അനുഭവനഷ്ടം തന്നെയാണ്. തന്നില്‍ തുടര്‍ന്നു പോന്നിരുന്ന രണ്ടനുഭവസ്ഥലികളില്‍ (ജന്മനാടും പ്രവാസനാടും) ഒന്ന് ഇല്ലാതാകുന്നു എന്ന അര്‍ത്ഥത്തില്‍. പൂര്‍ണമായ നിസ്സഹായത, പരമതീവ്രമായ അസ്തിത്വവ്യഥ ഇവയ്ക്കടിപ്പെട്ടു പോകാന്‍ എളുപ്പമായ ഒരു അഭിസന്ധി തന്നെ. എങ്കിലും അവശേഷിക്കുന്ന വെളിച്ചത്തില്‍ തന്റെ സര്‍ഗാത്മകതയിലൂടെ പുനരുജ്ജീവനത്തിനാണ് ആഖ്യാതാവ് ശ്രമിക്കുന്നത്. വലതു കണ്ണിന്റെ കാഴ്ച്ചയുടെ നഷ്ടം പരിശോധിക്കുന്നതിനായി ആശുപത്രിയില്‍ അനുഭവിക്കുന്ന പരിഭ്രമം സൃഷ്ടിക്കുന്ന പരീക്ഷണങ്ങള്‍, ഇലക്ട്രിക്കല്‍ കേബിളുകളും എമര്‍ജൈന്‍സി ബെല്ലുമായി തുരങ്കസമാനമായ സ്കാനിംഗ് ട്യൂബ് ഒക്കെ പ്രവാസിയുടെ രോഗം, ശരീരം എന്നിവ അയാളില്‍ സൃഷ്ടിക്കുന്ന അന്യഥാത്വം, ഭീതി, നിസ്സഹായത എല്ലാം വെളിപ്പെടുത്തുന്നു. പ്രവാസജീവിതത്തിലെ ഏകാന്തമായ വഴിയില്‍ പലപ്പോഴും ആശുപത്രി മാത്രമാണ് കൂട്ട് എന്ന് ഓരോ പ്രവാസിയും തിരിച്ചറിയുന്നു. ഒട്ടുമിക്കവാറും പ്രവാസികള്‍ രോഗികളാണ്. ജീവിതത്തോടുള്ള അലംഭാവമോ അരാജകജീവിതത്തോടുള്ള ആഭിമുഖ്യമോ അല്ല കാരണം. മറിച്ച്, നീണ്ട അലച്ചിലുകള്‍, യാത്രകള്‍, അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ എന്നിവയാണ് അതിനു കാരണമാകുന്നതെന്ന് നോവല്‍ തിരിച്ചറിയുന്നു. ജന്മനാട്ടില് ചികില്‍സയ്ക്കായി എത്തിയ അര്‍ബുദരോഗിയായ പ്രഭാകരന് തിരിച്ചു കുടിയേറ്റ ഭൂമിയിലെത്തേണ്ടിവന്നു, ഒരു മരണക്കിടക്ക ലഭിക്കാന്‍. ജന്മനാടിന്റെ പുറംതള്ളല്‍ എന്ന പ്രവാസിയാഥാര്‍ത്ഥ്യത്തെ തീക്ഷ്ണതയോടെ ഉള്‍ക്കൊള്ളുന്ന സന്ദര്‍ഭമായതു മാറുകയാണ്. പ്രവാസനഗരി കൊന്നു തള്ളി അളിഞ്ഞ ശവമായി കടപ്പുറത്തു വന്നടിഞ്ഞ സുബ്രഹ്മണ്യന് സമാനമായ മറ്റൊരു സ്മരണയാണ്.</span><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;">മുംബൈനഗരത്തിലെ ആദ്യനാളുകള്‍ പ്രവാസത്തിന്റെ ആദ്യഖണ്ഡമായി നോവലില്‍ നിറയുന്നുണ്ട്. മോത്തിലാല്‍ നഗറിലെ മറാത്തികുടുംബത്തിനൊപ്പം പേയിംഗ് ഗസ്റ്റായി താമസിച്ചു ജോലി തേടി നടന്ന നാളുകള്‍. കാമാത്തിപുരവും ധാരാവിയുമടങ്ങുന്ന അധോലോക ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ നേരിട്ടനുഭവിച്ച നാളുകള്‍ അതിന്റെ ഭാഗമാണ്. വ്യാജ പാസ്പോര്‍ട്ടും മയക്കുമരുന്നും കള്ളപ്പണവും പെണ്‍വാണിഭവും ആണ്‍ശരീരവും അവയവങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഒരു വിപണനശാലപോലെ ധാരാവി അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യന്‍ ഭരണകൂടത്തിനു സമാന്തരമായി ഒരു അധേലോകറിപ്പബ്ലിക്കായി അവിടെ മാറിത്തീര്‍ന്നിരുന്നു. വ്യാജമായ മറ്റൊരു ഉല്പാദന സമ്പദ്വ്യവസ്ഥ. ഇലക്ട്രിക് ട്രെയിനുകളുടെ അതിവേഗത, വന്‍നഗരങ്ങളിലെ നാടോടികളുടെ ദരിദ്രവും ദയനീയവുമായ കുടിയേറ്റ ജീവിതം, നിരക്ഷരരായ മറാട്ടികര്‍ഷകര്‍ക്കു നേരെ നടക്കുന്ന ഭൂമിചൂഷണങ്ങള്‍, ജന്മി ചൂഷണങ്ങള്‍ക്കടിപ്പെട്ട മറാട്ടി ആദിവാസികളുടെ മോചനത്തിനായി പൊരുതുന്ന കൈലേഷ് വാത്മീകി, വിപ്ലവപ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകവേദികള്‍ എല്ലാം അവിടെ ഇതള്‍ വിരിയുന്നു.</span><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;">കലോല്സവങ്ങളും കാമ്പസ് നാടകവേദികളും നാട്ടിലെ കലാസാംസ്കാരികപ്രവര്‍ത്തനങ്ങളും</span><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;"> ഒക്കെച്ചേര്‍ന്ന വൈയക്തികസ്മരണകളെ കേരളത്തിന്റെ സാംസ്കാരികചരിത്രവുമായി കണ്ണിചേര്‍ത്താണ് ഈ നോവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇടതു പ്രബുദ്ധതയുടെ സാംസ്കാരികവിമര്‍ശനയുക്തിയാണ് ഇവിടെയെല്ലാം ഒരു അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നത്. ജീവചരിത്രനോവല്‍ എന്ന ഗണസ്വഭാവത്തെക്കൂടി ഉള്‍ക്കൊണ്ട് സാംസ്കാരികചരിത്രത്തെ വ്യക്തിസന്ദര്‍ഭങ്ങളെയും സ്ഥലങ്ങളെയും അനുഭവങ്ങളെയും ചരിത്രവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. പ്രവാസകാലത്തെ ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്(ദല) പ്രവര്‍ത്തനങ്ങളെയും അതേ തുടര്‍ച്ചയില്‍ അവതരിപ്പിക്കുന്നു. ശവം തീനി നാടകാവതരണവുമായി ബന്ധപ്പട്ടുണ്ടായ പോലീസന്വേഷണത്തെയും കോടതിവിചാരണയെയും തുടര്‍ന്ന് എണ്ണപ്പാടത്തെ നാടകപ്രവര്‍ത്തനങ്ങളില്‍നിന്നും വിടവാങ്ങുകയാണ് ആഖ്യാതാവ് ചെയ്യുന്നത്. മുബൈ കാമ്പസ് അനുഭവങ്ങള്‍ അന്യായങ്ങളുടെയും അഴിമതിയുടെയും കൂടിയായിരുന്നു.</span><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;">ജീവിതത്തിന്റെ ആന്തരികമായ മൗലികപ്രമാണങ്ങളെയും അടിസ്ഥാനങ്ങളെയും തിരഞ്ഞുപോകുന്ന ഫിലോസഫിക്കലായ ചില അംശങ്ങള്‍ നോവലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍കാസ്മിയിലെ ഹതാശമായ മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കു ശേഷം പാതിരാ കഴിഞ്ഞ് ദുബായിയിലെ മള്‍ട്ടിസെപ്ഷല്‍ ഹോസ്പിറ്റലിലേക്കുളള യാത്രയില്‍ ഇരുട്ടിനെക്കുറിച്ച് അതില്‍ ജീവിച്ച് വെളിച്ചത്തെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്യുന്ന ബഹുജനതയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു, അയാള്‍. കാഴ്ച്ചയും സ്വപ്നവുമായുള്ള ബന്ധത്തെക്കുറിച്ച് നോവലിസ്റ്റ് ചിന്തിക്കുന്നു. കാഴ്ച്ചയില്ലാതെ എങ്ങനെ സ്വപ്നം കാണും? അവിടെ നിന്നും ആദിമമനുഷ്യരുടെ ഗുഹാജീവിതവും അവര്‍ പാറക്കല്ലുകളില്‍ നിര്‍മിച്ചെടുത്ത ശില്‍പവേലകളിലേക്കും അതിമഹാസമുദ്രങ്ങളിലേക്കും മനസ്സുകൊണ്ട് പ്രയാണം നടത്തുന്നു. എന്താണ് മനുഷ്യജീവിതത്തില്‍ ഏറ്റവും ശാശ്വതമായതെന്ന ചിന്ത ദുരന്തത്തിന്റെ വക്കില്‍ അള്ളിപ്പിടിച്ചു കിടക്കുമ്പോള്‍ വീണ്ടും വീണ്ടും പൊങ്ങിവരുന്നുണ്ട്. അതു വരെ കണ്ടതും കേട്ടതും മറ്റൊരു വെളിച്ചത്തില്‍ നോക്കിക്കാണാന്‍ അതു നോവലിസ്റ്റിനെ പ്രേരിപ്പിക്കുന്നുണ്ട്. മരുഭൂമിയുടെ പ്രകൃതി പരന്ന മണല്‍പ്പരപ്പും കൂര്‍ത്ത കല്ലുകളും നനുത്ത കടലിടുക്കുകളും ഉണങ്ങിയ തൊലിയുരിഞ്ഞ കൊമ്പുകള്‍ വിടര്‍ത്തി നില്ക്കുന്ന ഗാഫ് വൃക്ഷങ്ങളും മഴത്തുള്ളികളെ സ്വപനം കാണുന്ന മറ്റനേകം മരങ്ങളും പക്ഷികളും ഒട്ടകങ്ങളും ഒക്കെ ചേര്‍ന്നതാണ്. മണല്‍ക്കാറ്റും ഒട്ടകപ്പന്തയങ്ങളും ആഞ്ഞടിക്കുന്ന പലതരം ഷാമില്‍, ഗോനു തുടങ്ങിയ കൊടുങ്കാറ്റുകളും മറ്റും മരുപ്രകൃതിയുടെ വൈചിത്ര്യമാര്‍ന്ന പലതരം ഛായകളാണ്. അവയുടെ പ്രകൃതി തന്നെയാണ് അവയുടെ നിസ്സഹായതകളും. കാഴ്ച്ച നഷ്ടപ്പെടുക എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ, ബഹുലവിചിത്രമാര്‍ഗങ്ങളിലൂടെ മനസ്സുകൊണ്ട് പുനസ്സന്ദര്‍ശനം നടത്തേണ്ടത് അനിവാര്യമായിരുന്നു. കാഴ്ചാനഷ്ടത്തിനു കാരണം ഒപ്ടിക് ന്യൂറൈറ്റിസ് ആണെന്നു സ്ഥിരീകരിക്കപ്പെടുന്നതോടെ ചികില്‍സയക്കായി നാട്ടിലേക്കു തിരിയ്ക്കാനുള്ള തീരുമാനമെടുക്കുന്നു. സ്റ്റിറോയിഡ് ഇഞ്ചക്ഷനുകളും മരുന്നുകളുമായി മുന്നോട്ടു പോകുമ്പോഴും ബെല്‍ഹദീഖ എന്ന സ്വപ്നമാളികയുടെ നിര്‍മാണപദ്ധതികളുടെ സാക്ഷാല്‍ക്കാരം മനസ്സിനെ കടലിനക്കരെയിലേക്കു പായിച്ചു.</span><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #500050; font-family: Arial, Helvetica, sans-serif; font-size: x-large;">കറുത്ത അഥീന</b><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;">എന്താണ് എസ്കേപ് ടവറിനെ സവിശേഷമാക്കുന്നതെന്ന് ഒറ്റവാക്കില്‍ പറഞ്ഞൊതുക്കാനെളുപ്പമല്ല. അനുഭവത്തെയും ബോധത്തെയും സമാന്തരമായി ചേര്‍ത്തുവെയ്ക്കുന്ന ഒരു രീതി എപ്പോഴും നോവലില്‍ തീവ്രമായി നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് വ്യാഴാഴ്ച്ചകളിലെ ദുരന്തങ്ങള്‍ എന്ന അധ്യായം ഒരു തരത്തില്‍ സമയകാലങ്ങളെക്കുറിച്ചുള്ള നമ്മുടെ ബോധത്തെ പുതുക്കിയെഴുതുന്നു. വ്യാഴാഴ്ച്ച വീക്കെന്‍ഡായി അനുഭവപ്പെടുന്ന ഗള്‍ഫ് പ്രവാസികളുടെ അനുഭവമണ്ഡലമാണത്. രോഗം, പ്രവാസം, ഗൃഹാതുരത, തൊഴില്‍സുരക്ഷ, യുദ്ധഭീഷണികള്‍ എന്നിവയക്കെല്ലാമപ്പുറം ജീവിതത്തെ സംബന്ധിച്ച പ്രാപഞ്ചികവും താത്വികവുമായ ഉല്‍ക്കണ്ഠകളില്‍ നിന്നുണ്ടാകുന്ന മൗലികമായ നിലപാടാണ്, വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ ദര്‍ശനം തന്നെയാണ് നോവലിനെ ഗൗരവമുള്ളതാക്കുന്നത്.</span><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;">കൊളോണിയല്‍ ജ്ഞാനബോധത്തോടുള്ള, അധികാരതന്ത്രങ്ങളോടുള്ള വിമര്‍ശനം ഈ നോവലിന്റെ ബോധഘടനയിലെ ഒരു നിര്‍ണായകഘടകമാണ്. വന്നയിടത്തെയും അധിവസിക്കുന്ന ഇടത്തെയും അധിനിവേശാനുഭവങ്ങളെ ജ്ഞാനപരമായും വൈകാരികമായും തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളാണ് ഒമര്‍ അബദേല്‍ സലാമയുമായുള്ള കൂടിക്കാഴ്ചകളോരോന്നും. തത്വചിന്തയെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും ഗണിതത്തെക്കുറിച്ചും വാനനിരീക്ഷണത്തെക്കുറിച്ചുമെല്</span><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;">ലാം<wbr></wbr> എഴുതപ്പെട്ട യൂറോകേന്ദ്രിത നവോത്ഥാന ചരിത്രകഥകള്‍ ഈജിപ്ഷ്യന്‍ ഗ്രീക് ദേവത അഥീനയുടെ പൗരാണികസഞ്ചാരപഥങ്ങളെ മുഴുവനായും തമസ്കരിക്കുന്നതാണെന്ന ചിന്തയാണ് സലാമ മുന്നോട്ടു വെയ്ക്കുന്നത്. കറുത്ത അഥീനയുടെ മക്കളില്‍ നിന്നാണ്, അവരുടെ സഞ്ചാരപഥങ്ങളില്‍ നിന്നാണ് ലോകത്തിനു മുഴുവന്‍ വെളിച്ചം ലഭിച്ചതെന്ന വാദത്തെ ആവേശപൂര്‍വം സമര്‍ത്ഥിക്കുന്ന സലാമ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ അധിനിവേശാഹന്ത അറബ് ആഫ്രിക്കന്‍ ശാസ്ത്രീയനേട്ടങ്ങളെ അസ്പൃശ്യതയിലും ഇരുട്ടിലുമാഴ്ത്തിക്കളഞ്ഞു എന്ന സലാമയുടെ നിലപാട് നോവലിന്റെ രാഷ്ട്രീയത്തെ മൂര്‍ച്ചയുള്ളതാക്കുന്നുണ്ട്. തദ്ദേശീയമായ പ്രതിരോധങ്ങളിലൂടെ പോരാടാനും പിടിച്ചുനില്ക്കാനുമുള്ള ഗാന്ധിയന്‍ പദ്ധതികളെയുള്‍പ്പടെ നോവലില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നുണ്ട്. വിദേശമൂലധനം ആവശ്യമില്ലാത്ത ബല്‍ഹദീഖ എന്ന ഹോട്ടലിന്റെ നിര്‍മാണമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്ന മറ്റൊരു കാര്യം. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ തന്നെ പിന്തുണയ്ക്കാന്‍ സലാമയും നടാഷയും മാത്രമേയുള്ളുവെങ്കിലും മുന്നോട്ടുപോകാനുള്ള ആവേശമുണ്ട്. എന്നാല്‍ ഒടുവില്‍ എല്ലാ പദ്ധതികളെയും അട്ടിമറിച്ചുകൊണ്ട് സ്കീമാറ്റിക് പ്ലാനും കരാറുമെല്ലാം കമ്പ്യൂട്ടറില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്. പുതിയ ഒന്നു സൃഷ്ടിച്ചെടുക്കാനുള്ള ത്വരയും ആവേശവും ഡയസ്പോറാ റൈറ്റിംഗിന്റെ ഭാഗം തന്നെയാണ്. ഈ നോവലില്‍ അതു സംബന്ധിച്ച സംഘര്‍ഷങ്ങളെ തന്നെയാണ് നോവലിസ്റ്റ് എഴുതുന്നത്. പുതിയ ഹോട്ടലിന്റെ സ്കീമാറ്റിംഗ് ഡിസൈന്‍ തയ്യാറാക്കിയ നായകന് അതു നടപ്പില്‍ വരുത്താനാകാതെ പുറത്താക്കപ്പെടുന്ന സന്ദര്‍ഭം അതാണ്. </span><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #500050; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #500050; font-size: x-large;">നോവലിന്റെ തലക്കെട്ടിലെ സൂചന പോലെ ആത്മാനുഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ഒരു രചന കൂടിയാണ് ഈ നോവല്‍. ജീവചരിത്രത്തിനും ആത്മകഥയ്ക്കുമിടയിലുളള ഒരു ജനുസ്സില്‍ പെടുന്ന വിധം ആഖ്യാതാവിന്റെ അനുഭവങ്ങളുടെ തുടര്‍ച്ചയിലും ഉള്ളടക്കത്തിലുമാണ് നോവലിന്റെ ഘടന ചിട്ടപ്പെടുന്നത്. കഥയും ആത്മകഥയും കെട്ടുപിണയുന്ന ഘടനയിലുള്ള കഥപറച്ചില്‍ അതിന്റെ സവിശേഷതയാണ്. അതിലേക്ക് അധിനിവേശവിരുദ്ധവിചാരങ്ങളെ സംഘടിപ്പിച്ചെടുക്കുന്ന വിധം ബഹുസാംസ്കാരികതയുടെ ലോകങ്ങളെക്കൂടി സന്നിവേശിപ്പിച്ചെടുക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു എന്നതാണ് പ്രധാനം. പുതിയതരം ഡയസ്പോറാ സ്വത്വത്തിന്റെ സങ്കീര്‍ണതകളെ കൂടി ചലിപ്പിച്ചെടുക്കാന്‍ പാകത്തിലുള്ള രാഷ്ട്രീയസംവാദങ്ങള്‍ നോവലിനെ സാധാരണ പ്രവാസനോവലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. </span><div><span face="Arial, Helvetica, sans-serif" style="color: #500050; font-size: large;"><br /></span><div><span style="background-color: white;"><div><span face="Arial, Helvetica, sans-serif" style="color: #500050; font-size: large;">(കോട്ടയം കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച പി. മണികണ്ഠന്റ നോവല്‍ എസ്കേപ് ടവറിന്റെ പഠനം)</span></div><div style="color: #500050; font-family: Arial, Helvetica, sans-serif; font-size: small;"><br /></div></span></div></div></div>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-62265090497274507742023-07-05T20:57:00.001-07:002023-07-05T20:57:31.848-07:00വിജയന്റെ പെണ്ണുങ്ങള്, നിര്‍ണയനവാദത്തിനപ്പുറം<p><span style="font-size: large;"> </span></p><span style="font-size: large;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8yKmjr_CXLHHTUemvVA0gm4HqcehpE8A2QghtSqHVZemRHQXhz_cGR9o6UqDChbqY0x3bnQkQ61TZKsORYYknLImW09JWeiPUcGgWc2qLxfp6O4s74FlOYnAbBv4IJsQZ4sOmW9Geky6unryIeeTHO1RY6q_8E_3pp9_VObKVi9msBpMTmU0lYNA3pM0/s165/vijayan.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="165" data-original-width="150" height="165" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8yKmjr_CXLHHTUemvVA0gm4HqcehpE8A2QghtSqHVZemRHQXhz_cGR9o6UqDChbqY0x3bnQkQ61TZKsORYYknLImW09JWeiPUcGgWc2qLxfp6O4s74FlOYnAbBv4IJsQZ4sOmW9Geky6unryIeeTHO1RY6q_8E_3pp9_VObKVi9msBpMTmU0lYNA3pM0/s1600/vijayan.jpg" width="150" /></a></div><br /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><br /></b><i style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">''.......... ഈ ശിവരാമന്നായര്ടെ പാടത്ത് കൊയ്യാമ്പോണ ചെറ്മികള് റൗക്കയിടാമ്പാടില്ലെന്നാ ചട്ടം. എങ്ങനെ! മാറ് മറയ്ക്കാണ്ട് കുമ്പിട്ടു നിന്നു കൊയ്യണംന്ന്. ''<br />'' നല്ലതല്ലേ?'' രവി പറഞ്ഞു.<br />പൊടുന്നനെ ചെല്ലിച്ച സഖാവും കണ്ണിമൂത്താനും നിശ്ശബ്ദരായി. (പുറം 160, ഖസാക്കിന്റെ ഇതിഹാസം)</i><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ഒ.വി. വിജയന്റെ ചവിട്ടുവണ്ടിയില്‍ കിറുകൃത്യമായ മാനകമലയാളം പറയുന്ന ഒരു പാതിരിയെ അവതരിപ്പിക്കുന്നുണ്ട്. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവിന്റെ കാലമായിരുന്നു അത്. ഒരിക്കല്‍ പല്ലശ്ശനയിലെ ഒരു സുവിശേഷയോഗത്തില്‍ ഈഴവരുടെ സ്നാനപ്പെടല്‍ ചടങ്ങില്‍ പങ്കെടുത്തു മടങ്ങാന്‍ നേരം പാതിരിസ്സായിപ്പ് തന്റെ ഭാര്യയോടു പറഞ്ഞു: ''പ്രിയതമേ, സമയം ആറുമണി പൂര്‍ത്തിയായിരിക്കുന്നു. നമുക്കു ചവിട്ടുവണ്ടിയില്‍ ചവിട്ടിച്ചവിട്ടിപ്പോകാം.'' കേട്ടുനിന്ന സ്നാനപ്പെട്ടവര് മുഴുവന്‍ ചിരിക്കാന്‍ തുടങ്ങി. ചിരി കൂട്ടച്ചിരിയായപ്പോള്‍ സായിപ്പു പ്രാര്‍ത്ഥിച്ചു നോക്കിയത്രേ. പക്ഷേ ചിരി നിന്നില്ല! പൈശാചികമായ ആ ചിരി ദിവസങ്ങളോളം നീണ്ടു. ഭാഷയും വിനിമയവും ആത്മീയതയും പ്രണയവും സ്ത്രീപുരുഷബന്ധങ്ങളും അവയുടെ മാനകങ്ങളും സര്‍വോപരി ജീവിതം തന്നെയും എത്രമാത്രം അവ്യാകൃതത്വവും സങ്കീര്‍ണതയും അനിശ്ചിതത്വവും നിറഞ്ഞതാണെന്ന പ്രജ്ഞയുടെ ജൈവികത വിജയനില്‍ അമ്പേ നിറഞ്ഞതാണെന്നു ഇത്തരം നിരവധി സന്ദര്‍ഭങ്ങള്‍ നമ്മോടു പറയുന്നുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> കിറുകൃത്യമായ മാനകമലയാളമല്ല വിജയന്റെ കഥാപാത്രങ്ങള്‍ പറയുക. പാലക്കാട്ടെ ഉള്‍നാടന്‍ കീഴാളതയുടെ ഗോത്രപ്പഴമകളുടെ ചൂരും, പച്ചക്കുത്തും നിറഞ്ഞ അത്തരം മലയാളം, മലയാളത്തിലെ ആധുനികതയ്ക്കു തന്നെ പുതുതായിരുന്നു. നിര്‍ണയനവാദങ്ങളുടെ കിറുകൃത്യങ്ങളില്‍ ജീവിതത്തെ ശമിപ്പിക്കാനല്ല ചവിട്ടുവണ്ടിയും ചെങ്ങന്നൂര്‍വണ്ടിയും പോലുള്ള കഥകള്‍ നമ്മോടു പറയുന്നത്. ജീവിതത്തിന്റെ, ജൈവികമായ ഉണ്മയുടെ, അലിവിന്റെ, അഭിജ്ഞാനങ്ങളുടെ, സൗന്ദര്യശാസ്ത്രപരവും ആഖ്യാനപരവുമായ സാഹസികതകളുടെ സാദ്ധ്യതകളില്‍ അഭിരമിക്കുവാനാണ് വിജയന്റെ രചനകള്‍ ഇന്നു നമ്മെ പ്രേരിപ്പിക്കുന്നത്. മതം, മതേതരത്വം, രാഷ്ട്രം, ഭരണകൂടം, ദേശീയത, സ്വത്വം, ലിംഗ, ലൈംഗികതാബന്ധങ്ങള്‍, ശരീരം, കാമനകള്‍, കുടുംബം, സ്വാതന്ത്ര്യസങ്കല്പനങ്ങള് എന്നിവ സംബന്ധിച്ച ചിന്തകളുടെ പതിവുഘടനകള്‍ ഇന്നു വെല്ലുവിളി നേരിടുന്നുണ്ട്. സ്ഥലകാലങ്ങളിലും ജനജീവിതത്തിന്റെ ഉള്ളടക്കങ്ങളിലും വന്നു ചേര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ എല്ലാ പരിപ്രേക്ഷ്യങ്ങളെയും ഇളക്കിച്ചലിപ്പിക്കാന്‍ പോന്നതാണ്. ആയതിനാല്‍ നിര്‍ണയനവാദങ്ങള്‍ക്കപ്പുറമുള്ള വ്യത്യസ്തതകളെ തിരിച്ചറിയുന്ന, പല അടരുകളിലും നിരകളിലുമുള്ള സവിശേഷമായൊരു ലിംഗഭാവുകത്വത്തെ ഉള്‍ക്കൊണ്ടാലേ വിജയന്റെ സ്ത്രീപുരുഷബന്ധങ്ങളെ നമുക്കു സമീപിക്കാന്‍ കഴിയൂ. വിജയന്റെ സ്ത്രീപരിപ്രേക്ഷ്യത്തെക്കുറിച്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ചു ചിന്തിക്കുമ്പോള്‍ നിലനില്‍ക്കുന്ന സമീപനങ്ങളിലെ യാന്ത്രികതയും അജൈവികതയും നമ്മെ മടുപ്പിക്കുന്നു. വ്യത്യസ്തമായ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് എങ്ങനെ വിജയന്റെ സ്ത്രീകളെ നോക്കിക്കാണാമെന്ന ചിന്തയാണ് ഈ കുറിപ്പിന് ആധാരം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">സോഷ്യലിസ്റ്റു റിയലിസത്തിന്റെ നിര്‍ണയനവാദങ്ങള്‍ക്കപ്പുറം, മനുഷ്യജീവിതത്തിന്റെയും ചരിത്രത്തിന്റെയും ആന്തരികമായ ബഹുസ്വരതകള്‍ക്കകത്താണ് വിജയന്റെ കഥാലോകങ്ങള്‍ പടുത്തുയര്‍ത്തപ്പെടുന്നത്. വിശകലനവ്യക്തതയോടെ, സാമാന്യമായ സാമൂഹ്യാപഗ്രഥനപാടവത്തോടെ നിരൂപകരും വായനക്കാരും സമീപിച്ചിട്ടും പൂര്‍ണമായും പിടി തരാതെ ഈ രചനകളില്‍ ബാക്കി നില്ക്കുന്ന ഘടകങ്ങള്‍ ഏറെയാകുന്നതെന്തുകൊണ്ട് എന്നതിനുത്തരം ഇവിടെയാണ്. എന്തുകൊണ്ട് വിജയന്റെ രചനകളില്‍, പ്രത്യേകിച്ചും ഖസാക്കില്‍ ഒരു യുക്തിഭദ്രമായ ഇന്ത്യന്‍രീതിയിലുള്ള സവിശേഷമായ പ്രതിബദ്ധഫെമിനിസത്തിന്റെ പ്രയോഗം സാധ്യമല്ല എന്നുള്ളതിന്റെ ഉത്തരം അതിന്റെ ദര്‍ശനപരവും സൗന്ദര്യശാസ്ത്രപരവുമായ ഘടകങ്ങളുമായി ചേര്ന്നുനില്ക്കുന്നു. അവയ്ക്കു രചനയുടെ പൊതുപ്രത്യയശാസ്ത്രവുമായുള്ള ബന്ധവും ഇവിടെ നിര്‍ണായകമായ പങ്കു വഹിക്കുന്നു. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">കേരളത്തിലെ സ്ത്രീവാദപ്രവര്‍ത്തനമണ്ഡലം ഏറെയും ആക്ടിവിസത്തിന്റെ പരിധിയിലാണ് കാണപ്പെടാറുള്ളത്. നിലപാടു വിശകലനങ്ങളെയാണ് ചിന്ത എന്ന നിലയ്ക്കു അവ രൂപപ്പെടുത്തുന്നത്. അതേസമയം അവയ്ക്കു പ്രസ്ഥാനമെന്ന നിലയ്ക്കുള്ള സംഘടനാസംവിധാനം അത്രയൊന്നുമില്ല താനും. മറ്റൊരര്‍ത്ഥത്തില്‍, ക്രമം തെറ്റിയ ഋതുക്കളുടെ ജൈവികവും എന്നാല്‍ അപ്രവചനീയവുമായ ശക്തി കേരളത്തിലെ ഫെമിനിസ്റ്റു പ്രസ്ഥാനത്തിനുണ്ട്. എങ്കിലും ഈ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികതുടര്‍ച്ചയിലല്ല ഇവിടെ ഫെമിനിസ്റ്റ് അക്കാദമിക്ചിന്ത വികസിക്കുന്നത്. ഫെമിനിസത്തെ പൂര്‍വനിര്‍ണീതമായ, ഉറച്ച ആശയസങ്കല്പമായി സ്വീകരിക്കുന്ന രീതി സമകാലിക ലോകസാഹചര്യത്തിലില്ല. ഉള്ളടര് (ഇന്റര്‍സെക്ഷണലായ) ഫെമിനിസം അക്കാദമികമായ മേഖലയിലും ആക്ടിവിസത്തിന്റെ മേഖലയിലും പുതിയ ചാലുകള്‍ കീറുന്നുണ്ട്. സ്ത്രീപക്ഷത്തില് നിന്നും ലിംഗപദവികളുടെ വൈവിദ്ധ്യങ്ങളിലേക്കുള്ള ജനാധിപത്യഭാവനയായി, പലമകളില്‍ പുലരുന്ന ഫെമിനിസ്റ്റുചിന്ത ഇന്നു പല നിലയ്ക്കും ദ്വന്ദ്വഘടനയില്‍ നിന്നും മുക്തമാണ്. സ്ത്രീ/പുരുഷ ദ്വന്ദ്വങ്ങളായി, ഇര/വേട്ടക്കാരന് ഘടനയിലെ സ്ത്രീവാദവഴികള്‍ തീര്‍ത്തും അസ്തമിച്ചുവെന്നു ഇതിനര്‍ത്ഥമില്ല. അതില്‍ത്തന്നെ തുടരുന്നതിനു പകരം മാറിത്തീര്‍ന്ന ഇടങ്ങളില്‍ നിന്നുകൊണ്ട്, ദ്വന്ദ്വഘടനയിലെത്തന്നെ വ്യവസ്ഥകളെയും കോയ്മകളെയും അപനിര്‍മിക്കുകയാണ് പുതുബോധം. എല്ലാറ്റിനെയും ലംബമാനമായ അധികാരഘടനയിലേക്കു മാത്രം കണ്ണിചേര്‍ത്തു കാണുന്നതിനു പകരം തിരശ്ചീനമായ അടരുകളിലേക്കും പടലങ്ങളിലേക്കും പരസ്പരാശ്രിതമായി വിന്യസിച്ചു ഉള്‍ക്കൊള്ളുന്ന രീതിയില്‍ ആണും പെണ്ണും ക്വിയര്‍മനുഷ്യരും പ്രകൃതി, ജന്തുജീവജാലങ്ങളും നിശ്ചിതമായ അധികാരബിന്ദുവിലല്ല നിലകൊള്ളുന്നത്. അവ മാറിക്കൊണ്ടിരിക്കുന്നു. പലപ്പോഴും ഇതേ കൂട്ടരെല്ലാം തന്നെയും ഒരേ അധികാരവ്യവസ്ഥയുടെ കീഴിലെ പ്രജകള്‍ മാത്രമാണ്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">ശ്രദ്ധയുടെ തരളതകള്‍</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">പരിചരണത്തിന്റെയും തുണചേര്‍ക്കലിന്റേതുമായ ഭാവപരിസരം തരളമായ ദു:ഖച്ഛവിയോടെ ഖസാക്കില്‍ പലയിടത്തും ഒരു പാടപോലെ പടര്‍ന്നു കിടക്കുന്നു. മൊല്ലാക്ക കുട്ടികളോടു പറയുന്ന, ഗോത്രസ്മൃതി പോലെ പടരുന്ന കഥയില്‍ സൈന്യത്തിന്റെ കുതിരപ്പുറത്തേറിയ വരവുണ്ട്. ചടച്ചു കിഴവനായ കുതിരയുടെ പുറത്താണ് ഷെയ്ഖ് മിയാന്‍ തങ്ങള്‍ യാത്ര ചെയ്തത്. ആയിരം കേടറ്റ കുതിരകള്‍ വേറെയുണ്ടായിട്ടും അങ്ങനെ ചെയ്തതെന്ത് എന്നതിനുത്തരമായി മൊല്ലാക്ക പറഞ്ഞു: ''അന്ത കുതിരയ്ക്കി ആര് തൊണ?'' മൊല്ലാക്ക പറഞ്ഞു. ''അത്ക്ക് തൊണ പടച്ചവന്. ശെയ്ക്ക് തങ്ങള്‍.'' (പുറം 16, ഖസാക്കിന്റെ ഇതിഹാസം) കുതിരയ്ക്കു കാലുകഴച്ചപ്പോള്‍ പട നില്ക്കണമെന്നു കല്പിച്ചു. അന്നു രാത്രി പാണ്ടന്‍ കുതിര വീണു മരിച്ചു. അതിന്റെ-ഒരഗതിയുടെ- അന്ത്യകര്‍മങ്ങള്‍ക്കായി ഉടയവന്റെ സേനാവ്യൂഹമത്രയും കാത്തുനിന്നു. സൂക്ഷ്മമായ ശ്രദ്ധയാണ് ഇവിടെ ശ്രാദ്ധമാകുന്നത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ആബിദ എന്ന കാലിനു മുടന്തുള്ള പെണ്‍കുട്ടിയെ ഖസാക്കില്‍ കാണാം. ആബിദയുടെ ജീവിതാഖ്യാനത്തിന്റെ സന്ദര്‍ഭങ്ങളെ നനവുള്ളതാക്കിത്തീര്‍ക്കുന്നത് ഉമ്മ നഷ്ടപ്പെട്ട അവളുടെ അനാഥത്വത്തിന്റെ പശ്ചാത്തലമാണ്. കൂട്ടുകാരികളില്ലാത്ത അവളെ തോട്ടുവക്കത്തോ നെടുവരമ്പിലോ വെച്ചു കാണുമ്പോള്‍ തിത്തിബിയുമ്മ ചോദിക്കും, ''... എങ്കെപ്പോറത് പുള്ളേ? തൊണ കെടയാതാ?''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ആബിദ പറയും, ''കെടയാത് ഉമ്മാ''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">തിത്തിബിയുമ്മ നേരും, '' ഉനക്ക് ശെയ്ഖ്തങ്ങള് തൊണ.''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">മുങ്ങാങ്കോഴിയുടെ മകളായ അവള് മൈമുനയുടെ ഗര്‍വും തണ്ടും സ്വന്തം അരക്ഷിതാവസ്ഥകളും സഹിച്ചു കഴിയുമ്പോഴെല്ലാം അപ്പുക്കിളിയുടെ വിരലുകള്‍ക്കിടയിലെ പച്ചത്തുമ്പിയിലും അരശിന്‍പൂക്കളുടെ പരവതാനിയിലും ഷെയ്ഖ് തമ്പുരാന്റെ പാണ്ടന്‍ കുതിരയിലുമെല്ലാം തുണയാണ് തേടുന്നത്. ''ശെയ്ഖ് തങ്ങളേ, നിങ്ങ എയ്ക്കി തൊണയിണ്ടാ?'' എന്ന ചോദ്യം അവള് എല്ലാ ചരാചരങ്ങളോടും ആരാഞ്ഞുകൊണ്ടേയിരുന്നു. തോട്ടിലെ വെള്ളം പെട്ടന്നു നീലിച്ചതായി അവള്‍ക്കു തോന്നി. പെട്ടന്നു മഴ പോലെ വളര്‍ത്തുകാട്ടില്‍ അരശിന് പൂക്കള്‍ കൊഴിഞ്ഞു. അശരണമായ മനുഷ്യചേതനയുടെ സ്പന്ദനങ്ങളായി ഇവിടെ ഭാഷ മാറുന്നു. മുങ്ങാങ്കോഴിയുടെ, കുഞ്ഞാമിനയുടെ, രവിയുടെ, ആബിദയുടെ അപ്പുക്കിളിയുടെ ഖേദങ്ങള്‍ ഒരേ വേദനയുടെ പരമ്പരകളോ തുടര്‍ച്ചകളോ തന്നെയാവുന്നു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">വിജയനുമായി നരേന്ദ്രപ്രസാദ് നടത്തുന്ന അഭിമുഖത്തിന്റെ അവസാനത്തെ സമയത്ത് കടപ്പുറത്ത് ഇരിക്കുമ്പോള്‍ താന്‍ പൂര്‍ണ്ണ നഗ്നനാണ്, ബന്ധനങ്ങളില്‍ നിന്ന് അഴിഞ്ഞുപോകുന്നു എന്നു പറയുന്ന ഒരു ഭാഗമുണ്ട്. അതേപോലെ ഖസാക്കിലെ മിഴിവേറിയ ഒരു രംഗം- മുങ്ങാംകോഴി കിണറ്റിലേക്ക് പച്ച വില്ലീസ് പടുതകളിലൂടെ താഴേക്ക് പോകുന്നു എന്ന് പറയുന്ന ഭാഗത്തും ഒക്കെ തന്നെ വാസ്തവത്തില്‍ അശരണതകളില്‍ നിന്നും അതീതലോകത്തിലേക്കുള്ള ഒരു എത്തിപ്പെടല്‍ നാം കാണുന്നു. ഇവിടെയെല്ലാം ജീവിതത്തിന്റെ പ്രായോഗികയുക്തികള്‍ക്ക് അപ്പുറമുള്ള ഒരു ലോകത്തെ പ്രതിഷ്ഠിക്കുന്നുണ്ട്. സ്വാഭാവികമായും അതില്‍ കൂടെ ചേര്‍ന്നിരിക്കലാണ് ഉള്ളത്. എന്നാല്‍ മലയാളത്തില്‍ പ്രതിബദ്ധതയില്‍ ഊന്നിയ സാഹിത്യാവിഷ്കാരം എന്ന പാശ്ചാത്യയുക്തിയാണ് വിജയനെ അളക്കാന്‍ മലയാളനിരൂപകര്‍ ഏറെയും ഉപയോഗിച്ചത്.</span></span><div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqUaAGRrIjyRk5TIPa_Kj3nsd3n7I8pOvvejlVJVSZ1I7Ecy5UtzN8ILB4_hyTx0z6A7rUC98lDTDRDtMSt4iBHWzV9T9WR3RVxEpPl5QQ7iQg64R4cCMoAlsgkBDKYlDqe6-KINmAZ-1iIOA31OlURkRLly2gZTA4aP_EbsW20JsYlR8oGUy1Z70nTkE/s1920/njattupura.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1195" data-original-width="1920" height="101" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqUaAGRrIjyRk5TIPa_Kj3nsd3n7I8pOvvejlVJVSZ1I7Ecy5UtzN8ILB4_hyTx0z6A7rUC98lDTDRDtMSt4iBHWzV9T9WR3RVxEpPl5QQ7iQg64R4cCMoAlsgkBDKYlDqe6-KINmAZ-1iIOA31OlURkRLly2gZTA4aP_EbsW20JsYlR8oGUy1Z70nTkE/w146-h101/njattupura.jpg" width="146" /></a></div><br /><span style="font-size: large;"><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ചാന്തുമ്മയും അവരുടെ മക്കളും പേറുന്ന അപവാദാരോപണങ്ങളും അനാഥത്വവും ദാരിദ്ര്യവും ഇതുപോലെ തന്നെ തുണയില്ലാത്തവരുടെ ഗതികേടിനെയും അശരണതകളെയും ഇരട്ടിപ്പിക്കുന്നതാണ്. വര്‍ഷങ്ങളായി കെട്ടിമേയാത്ത, പള്ളിപ്പറമ്പിന്റെ അങ്ങേതില്‍ നിന്ന അവരുടെ കുടിലില്‍ ഓരോ പുതുമഴയിലും ഇടിമിന്നലിന്റെ നീലവെളിച്ചം അകത്തേക്കടിച്ചു. ''തെക്കന്‍ ബെല്താകട്ടെ''യെന്നു എന്നു അമ്മയും മകളും കുഞ്ഞുനൂറുവിനെ ഓമനിച്ചു, കാലങ്ങളോളം കാത്തുകഴിഞ്ഞത് അവിടെയാണ്. ആര്‍ദ്രതയെന്നോ ആസക്തിയെന്നോ ഉറപ്പിച്ചെടുക്കാന്‍ കഴിയാത്ത അഴിവ് ചാന്തുമ്മയോടുള്ള രവിയുടെ ബന്ധത്തില്‍ ക്രമേണ രൂപപ്പെടുന്നുണ്ട്. പക്ഷേ അവള് അതു തടയുന്നുണ്ട്. എത്ര സൂക്ഷ്മമായാണ് അതിനെ വിജയന് അവളില്‍ നിന്നും ഉരുത്തിരിച്ചെടുക്കുന്നതെന്നു കാണാവുന്നതാണ്. രവിയും ചാന്തുമ്മയും ചേര്‍ന്നിരിക്കുമ്പോഴുള്ള സംഭാഷണം:</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">''ഉങ്കളുക്ക് തെരിയാത്--'' ചാന്തുമ്മ പറഞ്ഞു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">''എന്ത്?'' രവി ചോദിച്ചു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">''ചിന്ന കൊളന്തകളോട നോവ്.'' അമ്മയില്ലാത്ത രവി, അച്ഛനില്ലാത്ത, ആളും തുണയുമില്ലാത്ത ചെറിയ കുട്ടികളുടെ വേദനയെ ഉള്ളുനൊന്തു കരുതുന്ന ചാന്തുമ്മയെ മനസ്സിലാക്കുന്നത് താദാത്മീകരണത്തിലൂടെയാണ്. ഞാറ്റുപുരയിലെ താഴ്വാരത്തില്‍ അവരിരുവരും ചേര്‍ന്നിരിക്കുന്നു, രവി ചാന്തുമ്മയുടെ കണ്ണീരൊപ്പുന്നു. എന്നാല്‍ വിജയന്റെ സാഹിത്യത്തിലെ സ്ത്രീപരിേ്രപക്ഷ്യം അതില്‍ത്തന്നെ നിരവധി വൈരുദ്ധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതായി നമുക്കു തോന്നാനിടയുണ്ട്. മുമ്പു സൂചിപ്പിച്ച യാഥാര്‍ത്ഥ്യവും അതിന്റെ പ്രതിനിധാനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളോടുള്ള കലാപരമായ പ്രതികരണങ്ങളായവയെ വായിക്കേണ്ടതുണ്ട്. അതിലെ അടിസ്ഥാനസംവാദം തന്നെ മനുഷ്യന്റെയും ജീവിതത്തിന്റെയും ആന്തരികമായ ബഹുലതകളെ അഭിസംബോധന ചെയ്തുകൊണ്ടാണ്. അത്തരത്തില്‍ 'സത്തിയം പലത്' എന്ന വാക്യം കൊണ്ടു അടിവേരു പാകിയതാണ് വിജയന്റെ രചനകളേറെയും.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">രവി ആരെയും ബലാല്ക്കാരം ചെയ്യുന്നില്ല. തന്റെ മുന്നില്‍ വന്നുപെട്ട സ്ത്രീകളായ പലരെയും അയാള്‍ ലൈംഗികമായി ഉപയോഗിച്ചു എന്ന ചില സ്ത്രീവാദികളുടെ ആരോപണത്തിനു കലാപരമായ അടിസ്ഥാനമില്ല. പത്മയും മൈമുനയും കേശിയും ഉള്‍പ്പടെയുള്ള സ്ത്രീകള്‍ പിന്നെയും പിന്നെയും കടന്നു വരുന്ന ജീവിതത്തില്‍ അയാള്‍ സ്വയം ലൈംഗികാതിക്രമത്തിലേക്കു മുന്‍കൈയെടുക്കുന്നതായ സന്ദര്ഭങ്ങളില്ല തന്നെ! ഒരു സ്ത്രീയിലും മാത്രമായി തളഞ്ഞു കിടക്കുന്നില്ല എന്നതു ലൈംഗികാതിക്രമത്തിന്റെ ഹിംസയിയിലേക്കു വളര്‍ത്തി വലുതാക്കാന്‍ കഴിയില്ലല്ലോ. മൈമുനയും ഒരാളില്‍ മാത്രമായി തന്റെ ലൈംഗികതയെ പരിമിതപ്പെടുത്തുന്നില്ല. ദേഹവും ദേശവും പരസ്പരം പകരുന്ന കാമനകളാണവളുടേത്. ഖസാക്കിലെന്ന പോലെ ധര്‍മപുരാണത്തിലും സ്ത്രൈണത എന്ന ആശയത്തെ ആധുനികമായി വിജയന് പുനര്‍നിര്‍വചിക്കുന്നുണ്ട്. അധീശമണ്ഡലങ്ങളിലെ സ്ത്രൈണതയിലുള്ള അധികാരദാസ്യവും ഹിംസയും തെല്ലും അവഗണിക്കാത്ത കൃതിയാണ് ധര്‍മപുരാണം. സ്വേച്ഛാചാരിയായ മൈമുനയുടെ കാമനോന്മാദങ്ങളെ എഴുതുന്നതിലെ വ്യത്യസ്തത പലരും എടുത്തു പറഞ്ഞിട്ടുണ്ട്. സ്വന്തം കാമനകളിലൂടെ നേടുന്ന സ്വയംനിര്‍വാഹകപരമായ കര്‍തൃത്വമാണ് മൈമുനയുടെ സ്വത്വത്തെ മറ്റുസ്ത്രീകളില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. ശിവരാമന്നായരുടെ ഭാര്യ നാരായണിയമ്മയുടെ സ്വതന്ത്രവിഹാരങ്ങളും മൈമുനയുടെ രതിസഞ്ചാരങ്ങളും പുരുഷാധികാരത്തിന്റെ നിയന്ത്രണങ്ങളെ ഉല്ലംഘിക്കുന്നവയാണ്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി, പത്മയില്‍ രൂപപ്പെട്ടു കിടക്കുന്ന സ്വാതന്ത്ര്യാനന്തരകാലത്തെ, അഭ്യസ്തവിദ്യയായ സ്ത്രീയുടെ കാമനകളുടെ ആധാരമെന്തെന്നു വ്യക്തമാകുന്നുണ്ട്. ആധുനിക ഏകദാമ്പത്യവ്യവസ്ഥയുടെ വൈകാരികതയിലധിഷ്ഠിതമായ, അനുരാഗത്തെയും കാമനാശ്രിതത്വത്തെയും പത്മയുടെ സ്ത്രൈണതയിലൂടെ ഭംഗിയായി വിജയന് വരച്ചെടുക്കുന്നുണ്ട്. അത്തരത്തില്‍ നോക്കിയാല്‍ മറ്റു പല എഴുത്തുകാരേക്കാളും സ്ത്രീയെ സംബന്ധിച്ച സത്താവാദത്തെ മറികടക്കുന്നുണ്ട് വിജയന്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">അപ്പുക്കിളിക്ക് 5 അമ്മമാരാണ്. പരിചരണത്തിന്റെ പരമാവധികളെ വിജയന് ഇവിടെ വിസ്തരിച്ചിടുന്നു. അമ്മയും രവിയും കൂടിയുള്ള സന്ദര്‍ഭങ്ങളും ഇത്തരം തന്നെ. പരസ്പരബന്ധങ്ങള്‍ ഏറെ സ്നിഗ്ദ്ധമാണ് ഖസാക്കില്‍. സര്‍ക്കാര്‍ നിയുക്തനായ സ്ക്കൂളധ്യാപകനായിരിക്കേ തന്നെ രവി അസുഖം ബാധിച്ച അപ്പുക്കിളിക്കും മറ്റും മരുന്നു വാങ്ങാന്‍ ടൗണിലേക്കു സൈക്കിള്‍ ചവിട്ടി പോകുന്നു. തലവേദന വന്ന ഇന്‍സ്പെക്ടറെ പരിചരിക്കുന്നു. തന്റെ ദുരിതജീവിതത്തെ ഓര്‍ത്തു കരഞ്ഞു, കവിള് നനഞ്ഞ ചാന്തുമ്മയെ കണ്ണീര് തുടച്ചാശ്വസിപ്പിക്കുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നതെന്താണ?! ഇരപിടിയന്‍ സ്വഭാവത്തിലുള്ള പുരുഷനെങ്കില്‍ രവിക്ക് അത്തരം അവസരങ്ങള്‍ ഖസാക്കില്‍ സുലഭമായി ലഭിച്ചേനെ. എന്നാല്‍ പൊതുവേ മലയാളിവായനക്കാരുടെ, സ്ത്രീപക്ഷവിശകലനങ്ങളില്‍ രവി തികച്ചും സ്ത്രീവിരുദ്ധനായാണ് വിലയിരുത്തപ്പെട്ടത്. ആധുനിക നോവല്‍പ്രസ്ഥാനത്തിന്റെ, പ്രത്യേകിച്ചും മുകുന്ദന്, കാക്കനാടന് എഴുതിയ കൃതികളിലെ നായകഘടനയിലെ ആസക്തികളെയും സ്ത്രീചൂഷണത്തെയും വിജയന്റെ രവിയിലേക്കു സൂക്ഷ്മവിചാരങ്ങളേതുമില്ലാതെ ആരോപിച്ചു കൂട്ടിക്കെട്ടിയതിന്റെ ഫലമാണത്. പ്രസ്ഥാനപരമായ നിരൂപണവ്യഗ്രതകളുടെ ഫലം. ശ്രദ്ധ എന്നതു സ്ത്രീകള്‍ക്കു സഹജമായി വിലയിരുത്തുന്നതില്‍ സത്താപരതയുടേതായ നിഴലുണ്ട്. എങ്കിലും വിജയന്റെ പ്രധാനരചനകളിലെല്ലാം അപൗരുഷമായ, പേലവതകളെയും ശ്രദ്ധയെയും നമുക്കു കാണാം. അത്തരം രചനകളിലെ ആഖ്യാനസ്വഭാവത്തിലും പദകോശങ്ങളിലും അതു വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. എന്നാലിത് ഉള്‍ക്കാഴ്ച്ചയോടെ കണ്ടെടുക്കുന്നതില്‍ വായനാസമൂഹം വിജയിച്ചോ എന്ന ചോദ്യം അവശേഷിക്കുന്നു. ഖസാക്കിലെയും മറ്റും അപകേന്ദ്രിതമായ ആഖ്യാനഘടന തന്നെ നായകനെ പലരിലൊന്നാക്കി മാറ്റുന്നുണ്ട്. ആഖ്യാനത്തിലെ ഏകോപിതവും നായകകേന്ദ്രിതവുമായ ഘടനയെ മുകുന്ദനോ കാക്കനാടനോ ബലികഴിക്കുന്നില്ല എന്നതിനാലാവണം (ശിഥിലമായ വൈകാരികതകള്‍ക്കകത്തു നായകനെ പ്രതിഷ്ഠിക്കുമ്പോഴും) അവ പുരുഷകേന്ദ്രിത രചനകളായിത്തീര്‍ന്നത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">രവി വരുന്നത് കോണെഴുത്തു പഠിപ്പിക്കാനാണ് എന്നാണ് നോവലിന്റെ ഭാഷ്യം. എന്നാല്‍ അയാള്‍ പഠിപ്പിക്കുകയല്ല, പുതിയതു പലതും പഠിക്കുകയായിരുന്നുവല്ലോ. യഥാര്‍ത്ഥത്തില്‍ കോണെഴുത്തിന്റെ അപപഠന(unlearning)മാണ് അയാള്‍ ഖസാക്കില്‍ നിന്നും നേടുന്നതും. 'കവറപ്പേച്ച് എല്ലാറ്റിലും മുന്തിയ പേച്ചാ'ണെന്നത് രവിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു തിരിച്ചറിവാണ്. ആധുനികതയുടെയും ആധുനിക ലിംഗഭേദങ്ങളുടെയും സംഘര്‍ഷങ്ങളെ വളര്‍ത്തിയെടുത്തുകൊണ്ട്, നോവല്‍പാഠത്തിലും കഥാപാത്രങ്ങളിലും കഥാഗതിയിലും അതു പെരുമാറുന്നു. കീഴടക്കപ്പെട്ട ജനതയുടെ അവ്യവസ്ഥിതവും ആധുനികപൂര്‍വവുമായ ചിതറിച്ച ഖസാക്കില്‍ നാം കാണുന്നു. നൈജാമലി മുതല്‍ മൊല്ലാക്കവരെ, പള്ളിയും കുതിരയും ചെതലിമലയും ഒക്കെയും അവിടെ പ്രാക്തനവും അസംസ്കൃതവും സ്ത്രൈണവുമായ ഉരുവം തന്നെ! സ്ത്രൈണമാക്കപ്പെട്ട(</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">effeminated) ഭൂമികയുടെ സ്വയം കുതറലിന്റെ സ്വരസംഘര്‍ഷങ്ങളാണ് ഖസാക്കിനെ സൗന്ദര്യശാസ്ത്രപരമായ വിജയമാക്കുന്നത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">യാത്ര</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">യാത്ര വിജയനില്‍ വളരെ മൂര്‍ത്തവും സജീവവുമായ ഘടകമാണ്, രതിയായും മടക്കയാത്രയായും. മുതലാളിത്തത്തിനും ഹിംസാത്മകമായ ആധുനികതയ്ക്കും വികസനത്തിനും നേരെ നടത്തുന്ന ഒരു തിരിഞ്ഞുനടത്തം, മടക്കയാത്ര ഉണ്ട് ഖസാക്കില്‍. 'മനുഷ്യനാവണമെന്നില്ലേ? പുരോഗതി പ്രാപിക്കാനും സാമ്രാജ്യങ്ങള്‍ സ്ഥാപിക്കാനും കൂട്ടക്കൊല നടത്താനും വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളും നടത്താനും മോഹമില്ലേ?' എന്ന ചോദ്യപരമ്പരയ്ക്കു എന്റെ കഴിവില്ലായ്മയ്ക്കായി ദൈവത്തിനു സ്തുതി എന്നു മറുപടി പറയുന്നുണ്ട്, ഒരു കാര്‍ട്ടൂണില്‍. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ഖസാക്ക് എന്ന രചന വാസ്തവത്തില്‍ തിരശ്ചീനപ്രതലത്തിലുള്ള വര്‍ത്തുളമായ ഒരു ആഖ്യാനഘടന ആണ്. ആരും എവിടെയും പോകുന്നില്ല, വരുന്നുമില്ല, ശിവരാമന്നായര് ഒഴികെ. ഒരിക്കല്‍ വന്ന രവി പോകുന്നില്ലല്ലോ. ഇത് അതിനെ വര്‍ത്തുളവും തിരശ്ചീനവുമായ അനുഭവഭൂമികയായി രൂപപ്പെടുത്തുന്നു. തിരശ്ചീനതയുടെയും വര്‍ത്തുളതയുടേതുമായ, ശമം തേടലിന്റേതായ ജീവിതയാനം തുടങ്ങിയേടത്തു തന്നെ നില്ക്കുന്നു! ഇവിടെ ഒരു minimal അവസ്ഥ പോലുമുണ്ട്. തിരിച്ചുവരവാണ് അതിന്റെ ഘടന. രവി പലതും കൊഴിച്ചു കൊഴിച്ചു കളഞ്ഞ് മാതൃഗര്‍ഭത്തിലേക്കെന്നവണ്ണം ചുരുണ്ടു കൂടുന്നത് ഖസാക്കിലാണ്. പ്രിന്‍സ്റ്റണിലെ ആസ്ട്രോഫിസിക്സ് ഗവേഷണത്തില്‍ നിന്നും ആദിമപ്രകൃതിയിലേക്ക് മടങ്ങാനുള്ള അയാളുടെ ത്വരകള്‍ അധികാരനിരപേക്ഷമായ, വര്‍ത്തുളമായ സ്ത്രൈണഭൂമികയില്‍ സ്വയം സമര്‍പ്പിക്കലാവുന്നു. മാതൃപൂജയില്‍ സഹജമായ സ്വയം ബലിയര്‍പ്പിക്കലായി അതവസാനിക്കുന്നുവെന്നത് ഏറ്റവും സ്വാഭാവികമാണ്. ധര്‍മപുരാണത്തിലെ സിദ്ധാര്‍ത്ഥനും ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയുമെല്ലാം ഇപ്രകാരം അവരവരിലൂടെയുള്ള ആത്മാന്വേഷകരാണ്. ഇടയ്ക്കിടെ സ്വന്തം വാഴ്വിന്റെ, നിയതിയുടെ കരകളിലേക്കവര്‍ ഒഴുകിയെത്തുന്നു എന്നു മാത്രം. ഖസാക്കിന്റെ അവസാനഭാഗത്തു ഒരിടത്ത് ചുവന്ന ഒരുതരം പരല്‍മീനെ കാണുന്നതിനെപ്പറ്റി പറയുന്നുണ്ട്. ''ചുവന്ന പുള്ളിയും നെറുകയില്‍ ചൂട്ടുമുള്ള ഒരുതരം പരല്‍മീനുണ്ട്. ചെതലിയിലെ കാട്ടുചോലയില്‍ കല്പടവിന്റെ അഗാധമായ വിള്ളലുകളില്‍ അവന് ഉറങ്ങിക്കിടന്നു. കാലം ചെല്ലുമ്പോഴൊരിയ്ക്കല്‍ അവന് തോട്ടിലേയ്ക്കു തുഴഞ്ഞു വന്നു. തീമഴ പെയ്യുമ്പോഴാണേ്രത അവന് വരുക. കോരിച്ചൊരിയുന്ന മഴയത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ ഖസാക്കുകാര് ചുവന്ന പരല്‍ മീനിനെ കണ്ടു.'' (പുറം 161, ഖസാക്കിന്റെ ഇതിഹാസം)</span></span></div><div><span style="font-size: large;"><br /></span></div><div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoA2iQOLFsDjXHbr9BvDnjzkg0bHEG59qO_WzjiPNs6zVqWeZ9ISGnbW9JcWNMZH5f8-rpLYBuJZShUZx_79xfe0pLSrZ8OdcHJ7Cn6t9ck9YfJnmFJ0atukACZCrwO8pKRJ_HQU5AXQwK12vI8SKHhXCWfox9WfrkNhXmdGqZtBQZ9tb3QCpVUKahwaA/s475/khasak.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="475" data-original-width="316" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoA2iQOLFsDjXHbr9BvDnjzkg0bHEG59qO_WzjiPNs6zVqWeZ9ISGnbW9JcWNMZH5f8-rpLYBuJZShUZx_79xfe0pLSrZ8OdcHJ7Cn6t9ck9YfJnmFJ0atukACZCrwO8pKRJ_HQU5AXQwK12vI8SKHhXCWfox9WfrkNhXmdGqZtBQZ9tb3QCpVUKahwaA/s320/khasak.jpg" width="213" /></a></div><br /><span style="font-size: large;"><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">നൈജാമലിയുടെ പാത്രഘടനയും ഇപ്രകാരം പ്രയാണത്തിന്റെ ആന്തരികമായ ഉള്ളടക്കമുള്ള ഒന്നാണ്. മൊല്ലാക്കയെ ആശ്രയിച്ചു നിന്ന ബാലകനില്‍ നിന്നും ബീഡിതെറുപ്പു തൊഴിലാളിയായും തടവുപുള്ളിയായും കമ്യൂണിസ്റ്റുകാരനായും പിന്നീടു ഖാലിയാരായും പല വഴികളിലൂടെയുള്ള സഞ്ചാരമാണത്. അശാന്തവും അക്ഷമവുമായ ഒരു പ്രേരണ അയാളെയും യാത്രികനാക്കി മാറ്റുന്നു. നോവലിന്റെ ഒടുവില്‍ രവിയുടെ സ്കൂള്‍ നഷ്ടപ്പെടുന്നതിനെ ചെറുക്കാന്‍ ഒത്തു കൂടുന്നവരോടൊപ്പം നില്ക്കുന്ന നൈസാമലിയെ കാണാം. സഖാക്കന്മാര് അയാളോടു നടത്തുന്ന അഭ്യര്‍ത്ഥന രാഷ്ട്രീയമായ ഉള്‍ക്കാഴ്ച്ച നിറഞ്ഞ ഉപഹാസധ്വനിയോടെയാണ് വിജയന് എഴുതുന്നത്:</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">''നമ്മളൊക്കെ പഴേ സഗാക്കളാണ്. കൂമങ്കാവ് സമരത്തിലെ സഗാക്കളാണ്. മറക്കാമ്പറ്റ്ണ ഒന്നല്ല.''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">''മറക്ക മുടിയുമാ?''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ചെല്ലിച്ച സഖാവ് ഒരു വിവാഹാഭ്യര്‍ത്ഥന പോലെ ഖാലിയാരോടടുത്തുകൊണ്ടു പറഞ്ഞു, '' കാലിയാര് ഇങ്ങനിര്ന്നാപ്പോരാ. പ്രസ്താനത്തിലിയ്ക്ക് തിരിച്ചു വരണം.''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> നൈസാമലി എണീറ്റു. അവരുടെ മുമ്പിലേയ്ക്കടുത്തു നിന്നു. കണ്ണുകള്‍ മറിഞ്ഞു. കൈകള്‍ മേലോട്ടുയര്ത്തിപ്പിടിച്ചുകൊണ്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ട് അയാളുരുവിട്ടു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">'' അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ അര് റഹമാനീ റഹീം...അല്ഫാത്തിഹ! '' (പുറം161, ഖസാക്കിന്റെ ഇതിഹാസം)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">രാഷ്ട്രീയവും ആത്മീയതയും തമ്മിലുള്ള പാരസ്പര്യത്തിന്റെയും ഉള്ളുതുറന്ന ആത്മസംവാദത്തിന്റെയും സാദ്ധ്യതകളുടെ സൂചനകള്‍ ഇവിടെ സുവ്യക്തമാണല്ലോ. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">ദൈവശാസ്ത്രപരിസരങ്ങള്‍</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">എന്താണ് ഖസാക്കിലെ ആത്മീയതയുടെ പരിസരങ്ങള്‍? അതേക്കുറിച്ചുള്ള സാമാന്യമായ വായനകള്‍ സുലഭമാണ്. മേല്‍പ്പറഞ്ഞ ആദിമപ്രകൃതിസ്ഥാനങ്ങളോടു ചേര്‍ന്നു കിടക്കുന്നു ഖസാക്കിലെ ദൈവ, പ്രകൃതി ഭാവനകളും. ഹൈന്ദവമായ, പ്രകൃതി, ദൈവാനുഭൂതികള്‍ വിജയന്റെ എഴുത്തിലും ദര്‍ശനത്തിലുമുണ്ട്. പക്ഷേ എങ്കിലും അതു ഹിന്ദുത്വവാദപരമല്ല തന്നെ! ദ്വന്ദ്വചിന്തയുടെ ഫലമായാണ് ആത്മീയമായ ഉള്ളടക്കമേതും മതത്തിന്റെ ചട്ടക്കൂടുള്ള ഹിന്ദുത്വമാണെന്ന തീര്‍പ്പിലേക്കെത്തിക്കുന്നത്. ദു:ഖത്തിന്റെയും അന്യതാബോധത്തിന്റെയും നിമിഷങ്ങളില്‍ ഷേഖ് തമ്പുരാന്റെ പ്രേതത്തെ കാത്തിരിക്കുന്ന ആബിദ, പിന്നാലെ പൂതം കൂടിയെന്ന ധാരണയുടെ പുറത്തു 'ഊരകാട്ടി' അതിനെ ഓടിക്കാന്‍ ശ്രമിക്കുന്ന കുട്ടാപ്പു നരിയെ ഒക്കെ നാം ഇതില്‍ കാണുന്നു.... വേനല്‍ക്കാല സന്ധ്യകളില്‍ തോട്ടിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കുളിച്ചു കയറി ഞാറ്റുപുരയിലെത്തി കിടക്ക നിവര്‍ത്തുന്ന രവി, പള്ളിയില്‍ നിന്നുള്ള അവസാനത്തെ വാങ്കുവിളി കേള്‍ക്കുന്നു. '' സ്മൃതിധാരയെ പൊട്ടിച്ച് വാങ്കുവിളി വീണ്ടും രാത്രിയിലൊടുങ്ങി. ഈശ്വരാ, രവി പറഞ്ഞു. ഇപ്പോള്‍ ആ പദം അത്രയ്ക്കു പരുഷവും നിരര്‍ത്ഥകവുമായി തോന്നിയില്ല...'' (പുറം 80, ഖസാക്കിന്റെ ഇതിഹാസം). പരിനിഷ്ഠിതപ്പെട്ട ഈ ദൈവബോധത്തോടു സംവാദപ്പെടുന്ന ഇടങ്ങളായി അനേകം സന്ദര്‍ഭങ്ങളുണ്ട് നോവലില്‍ത്തന്നെ. കുട്ടാപ്പു നരിയുടെ പ്രേതഭാവനയും ഖാലിയാരുടെ ഷെയ്ഖ് മിയാന്‍ തങ്ങളും പുളിങ്കൊമ്പിലെ പോതിയും അവയില്‍ ചിലതാണ്. പ്രേതഭയം കൊണ്ടു കുട്ടാപ്പു വലയുകയാണ്. ഖാലിയാരുടെ കൈവശം ഷേഖിന്റെ പ്രേതം ഉണ്ട്, ചെതലിമലയില്‍ വിറകൊടിക്കാന്‍ ചെല്ലുമ്പോള്‍ തന്നെ അതു പിടികൂടുമെന്നയാള്‍ ഭയന്നു. ഇക്കാലമത്രയും തന്റെ ദൈവങ്ങളും റാവുത്തന്മാരുടെ ദൈവങ്ങളും തമ്മില്‍ കലഹിക്കാതെ കഴിഞ്ഞുപോന്നതാണ്. ഭയത്തിന്റെ പാരമ്യത്തില്‍ അന്ധമായൊരു പ്രേരണയില്‍ കുട്ടാപ്പു കൂമന്‍കാവിനെ ലക്ഷ്യമാക്കി ഓടുകയാണ്. തിരിച്ചു പോരുമ്പോള്‍ ലഹരിയുടെ ബലത്തില്‍ പൂതഭയം ഒഴിഞ്ഞു തിരികെ ഖസാക്കിന്റെ വഴികളിലൂടെ നടന്നു. 'പൂതമേ വാടാ തരനനാ' എന്നു വിളിച്ചു പായുന്നു. ആധുനികമായ ചട്ടക്കൂടിലുള്ള മതത്തിലെ ദൈവശാസ്ത്രബോധത്തിന്റെ അപരമാണിത്. പുളിങ്കൊമ്പിലെ പോതിയും ഷേഖ് മിയാന്‍ തങ്ങളും ഒക്കെ ഇഴുകിച്ചേര്‍ന്നു കലര്‍ന്നു കിടക്കുന്ന, (ഏറെ എടുത്തു പറയപ്പെട്ട) വിശ്വാസഭൂമികയില്‍ കീഴാളവും ബ്രാഹ്മണേതരവുമായ ദൈവശാസ്ത്രധാരകള്‍ തുണയായും ബലമായും കുടികൊള്ളുന്നു. ആധുനിക മതേതരസങ്കല്പത്തിനും മതാധിനിവേശിത സംസ്കാരത്തിനും പ്രബലമായ ഏകദൈവവിശ്വാസത്തിനും മുന്നേയുള്ള ഒരിടത്തെ അതു പ്രതിഫലിപ്പിക്കുന്നു. ഇടിമിന്നലിന്റെ നീളത്തിലെ കുട്ടി, നാം പഠിക്കേണ്ടതായ, ദൈവത്തിന്റെ ഒരേയൊരു വചനമായി ഇടിമിന്നലിനെ മനസ്സിലാക്കുന്നു. അവസാനത്തെ ഈയം പൂശലെന്ന കഥയിലും ദൈവസംവാദം കാണാം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">യാഥാര്‍ത്ഥ്യങ്ങളോടുള്ള ഹതാശമായ സംഘര്‍ഷങ്ങള്‍</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ജനാധിപത്യത്തെക്കുറിച്ചു ഏറെ എഴുതിയ ആളാണ് വിജയന്. ഭരണകൂടം, രാഷ്ട്രസംവിധാനം ഇവ എത്രമാത്രം ജനാധിപത്യവിരുദ്ധവും അധികാരപൂരിതവുമാണെന്നു അത്രയധികം തിരിച്ചറിഞ്ഞ മറ്റൊരു ആധുനികസാഹിത്യകാരനും മലയാളത്തില്‍ ഇല്ല. ദു:ഖവും ഭീതിയും നിരാശയും നിറഞ്ഞ അധികാരദുഷ്പ്രഭുത്വത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും കാലത്തെ മനുഷ്യജീവിതം കഥകളിലും കാര്‍ട്ടൂണുകളിലും ലേഖനങ്ങളിലുമെല്ലാമായി വിജയന് എഴുതി. ഈ യാഥാര്‍ത്ഥ്യങ്ങളോടുള്ള ഹതാശമായ സംഘര്‍ഷങ്ങള്‍ തന്നിലെ എഴുത്തുകാരനെ മാനസികമായും ശാരീരികമായും തളര്‍ത്തിയിട്ടുണ്ട് എന്നതിനു അദ്ദേഹത്തെക്കുറിച്ചു പലരും എഴുതിയിട്ടുള്ള വ്യക്തിചിത്രങ്ങളും സൂചന നല്കുന്നു. തന്റെ സ്വന്തം രചനകളില്‍ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിരൂപങ്ങളായി വരുന്ന സാമൂഹികതയ്ക്കു നേരെ സൂക്ഷ്മമായ പ്രതികരണങ്ങളാണ് വിജയന് ഉല്പാദിപ്പിച്ചത്. ലൈംഗികത, വിശ്വാസം, ആത്മീയത, അറിവ് തുടങ്ങിയ ആത്മനിഷ്ഠമെന്നു കരുതപ്പെടുന്ന പ്രമേയങ്ങളുടെ സാമൂഹികതയെയും ചരിത്രപരതയെയും ഒന്നിച്ചു മറനീക്കി മര്മത്തില് സൂക്ഷിക്കുകയായിരുന്നു വിജയന്. കൃത്യമായി നിര്‍വചിക്കപ്പെട്ട വിരൂദ്ധദ്വന്ദ്വങ്ങള്ക്കകത്തല്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ല, ബോധാബോധങ്ങളുടെ സൂക്ഷ്മഭേദങ്ങളായും അനുഭവിതജീവിത(lived experience)ങ്ങളിലെ തിരിച്ചറിവുകളുടെ പടലങ്ങളായും വകയിരുത്താവുന്ന രീതിയിലാണവ ആവിഷ്കരിക്കപ്പെട്ടത്. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">പി. പവിത്രന് തന്റെ വിജയന്റെ യാത്രകള്‍ എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നതു പോലെ പ്രത്യയശാസ്ത്രപരമായ ഏകോപിതബലം ഖസാക്കിലില്ലാത്തതിനാല്‍ അതു നല്കുന്ന സര്‍ഗാത്മക സ്വാച്ഛന്ദ്യം വലുതാണ്. ആണുമല്ല പെണ്ണുമല്ല, മനുഷ്യനോ കിളിയോ എന്നു തോന്നിപ്പിക്കുന്ന അപ്പുക്കിളിയുടെ ആദിമമായ കൈശോരവും ദൈവമോ പൂതമോ മനുഷ്യനോ എന്നറിയാത്ത ആത്മീയശക്തികളും എല്ലാം തന്നെ ആധുനികമായ നിര്‍ണയനങ്ങള്‍ക്കതീതമാണ്. യാഥാര്‍ത്ഥ്യം എന്നതു വേറെ, യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള പ്രതിനിധാനം എന്നത് വേറെ എന്ന ലകാന്‍ പറയുന്ന ഒരു പ്രശ്നം (ഡോ.കെ.അഷ്റഫ്, പോസ്റ്റ് സെക്കുലറിസം) വിജയന്റെ രചനകളെക്കുറിച്ചുള്ള മലയാളത്തിലെ സ്ത്രീപക്ഷവിശകലനത്തില്‍ ഉണ്ട്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ കേവലമായ പുരോഗമന, സ്ത്രീപക്ഷപൊതുബോധം ഈ വിശകലനങ്ങളെ ഭരിക്കുന്നു എന്നു പറയാം. വിജയന്റെ കൃതികളുടെ സാമൂഹികവിശകലനങ്ങള്‍ ഏറെയും ഈ രീതിയിലാണ് നിര്‍വഹിക്കപ്പെട്ടത്. നാം മുന്‍കൂട്ടി കരുതുന്ന യാഥാര്‍ത്ഥ്യങ്ങളെ എടുത്തുവെച്ച് അവയുടെ മാനകങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ജീവിതത്തിന്റെ അവ്യാകീര്‍ണമായ, അവ്യവസ്ഥ നിറഞ്ഞ യഥാര്‍ത്ഥസന്ദര്‍ഭങ്ങളെ ആവിഷ്കരിക്കുന്നു, എഴുത്തിനെ വിശദീകരിക്കാനും വിലയിരുത്താനും ശ്രമിക്കുന്നു. ആ നിലയ്ക്ക് വിജയന് സ്ത്രീപക്ഷവീക്ഷണത്തില്‍ അമ്പേ അടഞ്ഞു പോകുന്നു. ആധുനിക ലിംഗബോധത്തിന്റെ ദൃഷ്ടിയില് പലപ്പോഴും സ്ത്രീവിരുദ്ധനായി പോകുന്നു. ഇതു ചെറുതല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ശിവരാമന് നായരുടെ കണ്ടത്തില്‍ കൊയ്യുന്ന ചെറുമികള്‍ക്കു ബ്ലൗസിടാനനുവാദമില്ല എന്ന കുറ്റപ്പെടുത്തലിനു നേരെയുള്ള രവിയുടെ ''നല്ലതല്ലേ? '' എന്ന പ്രതികരണം ഖസാക്കു സംവാദങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴി വെച്ചതാണ്. കേവലം ബ്ലൗസിടുന്നതിലൂടെ, വസ്ത്രധാരണത്തിലൂടെയുള്ള, കപടവും ക്ഷിപ്രവുമായ പുരോഗമനപ്രതിഷ്ഠയെ നിസ്സാരമായി പുറന്തള്ളുന്നതായിരുന്നു ആ മറുപടി. പുരോഗമനപരമായ ആണധീശബോധങ്ങള്‍ അടിച്ചേല്‍പ്പിച്ചതില്‍ നിന്നു മുക്തി നേടുമ്പോഴുള്ള കര്‍തൃത്വലബ്ധിയായും ഇതു നീട്ടിവായിക്കാം. അനുഭവിതജീവിതം കേവലം സ്വീകരണത്തിലോ പുറന്തള്ളലിലോ മാത്രമായി ഒതുങ്ങുന്നില്ല താനും!</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അനുഭവപരമായ സംഘര്‍ഷമായി വായിച്ചെടുത്താല്‍ വിജയന്റെ കലാപരമായ സമസ്യകള്‍ കുരുക്കഴിയും. പൊതുബോധത്തോടു സംഘര്‍ഷപ്പെടുന്ന ഘടകങ്ങള്‍ ഏറെയാണ് വിജയന്റെ രചനകളില്‍. അതില്‍ത്തന്നെ എഴുത്തുകളില്‍ കടന്നു വരുന്ന സാഹിത്യത്തിന്റേതായ അധികാരബലതന്ത്രങ്ങളെ തിരിച്ചറിയുന്നു എന്നതാണ് വിജയനില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും സംവേദനതീക്ഷ്ണമായ അംശം. ഉദാഹരണത്തിനു ചെമ്മീന്‍ എന്ന ചെറിയ കഥയ്ക്കുള്ളിലെ പാഠാന്തരതയിലൂടെ ബ്യൂറോക്രസിയെയും ഹിന്ദുത്വ അബോധത്തെയും സാഹിത്യവായനകളെ ഗ്രസിക്കുന്ന കൃത്രിമമായ ഭാവുകത്വപരിസരങ്ങളെയും ഒന്നിച്ചാണ് വിജയന് അമര്‍ത്തിത്തോണ്ടുന്നത്. ഭ്രൂണത്തിലും ഭഗവല്‍സന്നിധിയിലും മറ്റനേകം രചനകളിലും ഇടുങ്ങിയ രാഷ്ട്രീയസംഘാടനത്തിന്റെ കോയ്മകളെ കുത്തിനോവിച്ചുകൊണ്ടാണ് കഥ മുന്നേറുന്നത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">രതിവര്‍ണനകളിലെല്ലാം സ്ത്രീശരീരമാകട്ടെ, ശാരീരികവേഴ്ച്ചയാകട്ടെ ഇന്ദ്രിയപരമായ സംവേദനസാദ്ധ്യതകളില്‍ നിന്നു വിസ്തരിച്ചു എഴുതുമ്പോഴും യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള മൂന്നാമതും നാലാമതുമൊക്കെയായ ദൃഷ്ടികള്‍ ഒരേസമയം വിജയനില്‍ പ്രവര്‍ത്തിക്കുന്നു. സ്രവങ്ങള്‍ പരസ്പരം കലര്‍ന്നു നില്ക്കുന്ന വഴുക്കുന്ന ശരീരങ്ങളെ ജൈവികവും നിത്യയാഥാര്‍ത്ഥ്യവുമായ സഹജപ്രേരണ എന്ന നിലയിലാണ് വിജയന് ഉള്‍ക്കൊണ്ടത്. അമ്മ, അച്ഛന്, മക്കള്‍ എന്നൊന്നും ഭേദമില്ലാതെ, ആരോപിക്കപ്പെട്ട മൂല്യങ്ങളില്‍ നിന്നും പരമാവധി മുക്തമായാണ് രതിയെ വിജയന് എഴുതുന്നത്. മൂല്യങ്ങളെ സംഘര്‍ഷത്തിന്റെ മണ്ഡലമാക്കി വളര്‍ത്തുന്നു എന്നതിലൂടെയാണ് യാഥാര്‍ത്ഥ്യത്തെ മറനീക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യമെന്ത് എന്ന അശാന്തി നിറഞ്ഞ അന്വേഷണമാണ് വിജയനെ പ്രബലധാരണകളോടും പൊതുബോധത്തോടും പലപ്പോഴും കടുത്ത സന്ദേഹിയാക്കി നിര്‍ത്തുന്നത്. നിര്‍ണയനവാദത്തിനപ്പുറം വിജയന്റെ രചനകള്‍ എന്നും ജൈവികമായ പ്രേരണകള്‍ക്കു നേരെ ഉന്മുഖമായിരുന്നു, സന്ദേഹത്തോടെയെങ്കിലും. ഭ്രൂണം, എട്ടുകാലി, അരിമ്പാറ, ആല്‍മരം തുടങ്ങി അനേകം കഥകളില്‍ ശാരീരികകാമനകളെയും രതിവേഗങ്ങളെയും ഭൗതികവും ആസുരവുമായ തലത്തില്‍ നിന്നുകൊണ്ടു എഴുതുമ്പോഴും യാഥാര്‍ത്ഥ്യത്തിന്റെ നെറ്റിക്കണ്ണ് സത്യത്തെ സസൂക്ഷ്മം മറനീക്കുന്നുണ്ട്. പാരമ്പര്യവാദികള്‍ക്കെന്നപോലെ തന്നെ പുരോഗമനവാദികള്‍ക്കും നെറ്റിചുളിയുന്ന ത്രികോണരതി കല്പനകള്, ആണ്/പെണ് അതിരുകള്‍ മായുന്ന ശരീരങ്ങള്‍ ഒക്കെയും ഈ കഥകളില്‍ നിറയുന്നുണ്ട്. ഇതു കാമനകളുടെ പ്രതിസന്ധിയെ വെളിവാക്കുന്നുവെന്നാണ് പവിത്രന് നിരീക്ഷിക്കുന്നത്. എന്നാല്‍ സാഹസികമായ പലതരം മറികടക്കലിലൂടെയും പൊതുബോധത്തിന്റെ വിമോചനനാട്യങ്ങളെ വിജയന് മറനീക്കുന്നതിലൂടെയും കാമനകളുടെ സാദ്ധ്യതയും നിര്‍വാഹകത്വവും തന്നെയല്ലേ വെളിപ്പെടുന്നത് എന്ന ആരായലിനാണ് ഊന്നല്‍ കൊടുക്കേണ്ടത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">സ്ത്രീയുടെ, പ്രകൃതിയുടെ ഉര്‍വരതയും പുഷ്കലതയും താരള്യങ്ങളും എന്നും വിജയനില്‍ ആവേശമായി നിലക്കൊണ്ടിരുന്നു. ആര്‍ത്തവത്തെക്കുറിച്ചുള്ള ആഖ്യാനസന്ദര്‍ഭങ്ങള്‍ ഈ രചനകളില്‍ നിറയുന്നതു നമുക്കു കാണാം. പാറകളിലും ഖസാക്കിലും മറ്റും. ഖസാക്കില്‍ ഒരിടത്തു ശ്രാദ്ധാവശിഷ്ടങ്ങളെ ആര്‍ത്തവരക്തം കട്ടകെട്ടിയ പഴന്തുണിക്കഷ്ണങ്ങളോടാണ് വിജയന് ഉപമിക്കുന്നത്. ഇതു സാഹസികതയായും പ്രാകൃതമായ പരിഹാസമായുമാണ് കെ.പി. നിര്‍മല്‍കുമാര്‍ നിരീക്ഷിക്കുന്നത് (പുറം 82, നോവലിന്റെ പുതിയ മുഖം, ഖസാക്ക് പഠനങ്ങള്‍). എന്നാലിതു ആത്മീയമായ അനുഷ്ഠാനചര്യ അഥവാ ശ്രാദ്ധത്തെക്കുറിച്ചെന്നതിലേറെ സ്ത്രീയെക്കുറിച്ചുള്ള വിനീതവും ശ്രദ്ധയോടെയുമുള്ള തിരിച്ചറിവായി മനസ്സിലാക്കുവാനുള്ള സാദ്ധ്യതകളായും വകയിരുത്താനാവും.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">''ആമിനക്കുട്ടിയ്ക്കെന്താ സങ്കടം?'' അയാള്‍ ചോദിച്ചു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> ''സങ്കടം, '' അവള് പറഞ്ഞു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">രവി പതുക്കെ അവളെ തന്നോടടുപ്പിച്ചു. അവള് അയാളുടെ മടിയിലിരുന്നു. മടിയില്‍ അവളുടെ ഘനസ്പര്‍ശം നിറയുന്ന പോലെ തോന്നി.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">'' കുഞ്ഞാമിന പോവൂ,'' അയാള്‍ പറഞ്ഞു, ''പോയി കളിക്കൂ''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> അവള് എണീറ്റു നിന്നു. അവള് ഇത്തിരിനേരം നടന്ന്, പിന്നെ തിരിച്ചു വ്ന്നു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">''എനിക്കു വയ്യ'' അവള് പറഞ്ഞു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">കണ്ണുകള്‍ അസാധാരണമായി തിളങ്ങുകയാണ്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">'' എന്താ സൂക്കേട്? ''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">അവളൊന്നും പറഞ്ഞില്ല. ഇപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">'' അയ്യേ, നോക്കൂ,'' രവി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. '' കരയ്യാണോ?-''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">കുഞ്ഞാമിന അടിവയറ്റില്‍ കയ്യമര്‍ത്തി. അവള് ചെറുതായി മുന്നോട്ടു ചാഞ്ഞു. രവി അവളെ താങ്ങി. പെട്ടന്ന്, വെള്ളിത്തണ്ടയുടെ മേല്‍, കാല്പടത്തില്, സിന്ദൂരക്കുറി പോലെ. രവി മിഴിച്ചു നോക്കി. വീണ്ടുമൊരു ചോരത്തുള്ളി താഴോട്ടു വീണു. കുഞ്ഞാമിനയെ നിലത്തിരുത്തിയപ്പോള്‍ അവള് കരയുകയായിരുന്നു. രവിയുടെ കൈപ്പടം നനഞ്ഞിരുന്നു. കൈപ്പടം നിവര്‍ത്തി ഇമ തല്ലാതെ അയാള്‍ അതിലേക്കു നോക്കി. വരണ്ട കൈവരകള്‍ക്കുമേല്‍ ചോരയുടെ പുതുമഴത്തുള്ളികള്‍ ഊറിക്കിടന്നു. (പുറം 148, ഖസാക്കിന്റെ ഇതിഹാസം)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">തിന്മയും ദുരയും ഭ്രമാത്മകതയും അതീതലോകങ്ങളും നിറഞ്ഞു കവിയുന്ന എണ്ണ എന്ന കഥയില്‍ ചെട്ടിച്ചിയാര്‍ സ്ത്രീകളെ ചികിത്സിക്കാന്‍ വേണ്ടി പെണ്ണുങ്ങളെ പരിശോധിച്ചു വിവരങ്ങള്‍ എല്ലാം അറിഞ്ഞശേഷം ചെട്ടിയാരോട് വിവരം പറഞ്ഞുകൊടുത്തു ചികിത്സ, മരുന്ന് ഒക്കെ നിശ്ചയിക്കുന്ന ഒരു സന്ദര്‍ഭം കടന്നുവരുന്നുണ്ട്. ആര്‍ത്തവകഷായം സേവിക്കാന്‍ വേണ്ടി എത്തുന്ന പെണ്ണുങ്ങളെ കുടികളില്‍ ചെന്ന് തുണിയഴിച്ച് തൊട്ടും പിടിച്ചും വിസ്തരിച്ചു പരിശോധിച്ച ശേഷം ചെട്ടിച്ചിയാര്‍ ചെട്ടിയാരോടു വിവരങ്ങള്‍ ബോധിപ്പിക്കും. തിരിച്ചുവന്ന് ചെട്ടിച്ചിയാര്‍ പെണ്ണുങ്ങളോട് ഇങ്ങനെ പറയും: 'വിവരവൊക്കെ ചെട്ടിയാറ് എന്നോടു കേ്ട്ടു.' പെണ്ണുങ്ങള്‍ക്ക് നാണം വരും. 'ചെട്ടിയാറിനോട് കേള്‍ക്കാണ്ട് മരുന്ന് തരാമ്പഷ്തുണ്ടോ?' മുലകള്‍ ഇടിഞ്ഞോ അല്ലയോ എന്ന് മുലക്കണ്ണുകള്‍ വലുതോ എന്ന് തുടകള്‍ ഉരഞ്ഞോ അകന്നോ എന്ന് അടിവയറിന്റെ് നിറമെന്തെന്ന് യോനീമുഖത്ത് നനവ് എത്രയെന്ന് ഇങ്ങനെ ശാസ്ത്രം പഠിച്ചവര്‍ക്ക് താല്പര്യമുള്ള വിവരങ്ങള്‍ മുഴുവനും ചോദിച്ചറിഞ്ഞിരിക്കും. ചോദിച്ചറിഞ്ഞെന്ന് ചെട്ടിച്ചിയാര്‍ പെണ്ണുങ്ങളോട് പറഞ്ഞത് പെണ്ണുങ്ങള് അവരുടെ കെട്ടിയവന്മാരോടും പറഞ്ഞു. ഗോപ്യമായ ഈ അറിവുകള്‍ അവരെ അത്രയും ചാര്‍ച്ചക്കാരാക്കി. പാറകളില്‍ ശത്രുവായ താന്‍വാനെ സുനന്ദ എന്നു വിളിക്കാനാണ് മൃഗാംഗമോഹനന്‍ ആഗ്രഹിക്കുന്നത്. ബാല്യകാലത്തെ അയല്‍ക്കാരി. ആര്‍ത്തവരക്തം പൊടിഞ്ഞ അവളുടെ അടിവയറിനു താഴെ അയാള്‍ അലിവോടെ നോക്കി പറഞ്ഞു: നീ സുന്ദരിയാണ്. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">സ്വത്വപ്രകാശനത്തിന്റെ വഴികള്‍</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">സ്ത്രീയെക്കുറിച്ചുള്ള, വിശ്വാസത്തെക്കുറിച്ചുള്ള ഇന്ദ്രിയപരവും ആത്മീയവുമായ ഈ സവിശേഷപരിചരണത്തെ മനസ്സിലാക്കാന്‍ നവഭൗതികവാദത്തില്‍ അധിഷ്ഠിതമായ ചിന്തകള്‍ നമ്മെ സഹായിച്ചേക്കും. നവഭൗതികവാദം സ്ത്രീയുടെ സ്വത്വബോധത്തെ സംബന്ധിച്ച പദാര്‍ത്ഥഘടനയെക്കുറിച്ചു പറയുന്നു. അതീതദൈവസങ്കല്പത്തെ അപനിര്‍മിക്കുന്നതിലൂടെ ദൈവഭാവനയിലെ ഭൗതികതയുടെ തന്നെ വീണ്ടെടുപ്പ് സാധ്യമാണെന്നു നവഭൗതികവാദം കരുതുന്നു. അതീതമായ ദൈവാനുഭൂതിയേക്കാള്‍ അനുഭവനിഷ്ഠതയിലേക്കുള്ള പരിണാമം ഇവിടെ പ്രധാനമാണെന്നും വരുന്നു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ആധിപത്യത്തെ ചെറുക്കുന്ന, അതിനെതിരായ ജീവിതക്രമം മുന്നോട്ടുവെയ്ക്കുന്ന ഏതൊരു ചിന്താധാരയും സ്ത്രീവിമോചനവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നു നവഭൗതികവാദം പറയുന്നു. കാരണം സ്ത്രീവിമോചനം ഇന്നു സ്ത്രീകളുടെ മാത്രം വിമോചനമല്ല, മറിച്ച് എല്ലാ കീഴാളസമൂഹങ്ങളുടെയും പ്രകൃതിയുടെയും ജന്തുജീവജാലങ്ങളുടെയും വിമോചനവുമായി കണ്ണിചേര്‍ന്നാണ് നിലനില്‍ക്കുന്നത്. ഇക്കോ ഫെമിനിസ്റ്റിക് ആയ ചിന്താധാരകളില്‍ സ്ത്രീയുടെ പദാര്‍ത്ഥഘടന കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എങ്കിലും പാരിസ്ഥിതിക സ്ത്രീവാദം സത്താപരമായസ്ത്രീ കാഴ്ച്ചപ്പാടുകളെ ഊട്ടിവളര്‍ത്തുന്നു എന്ന വിമര്‍ശനം രൂപപ്പെട്ട ഘട്ടം പ്രധാനമാണെന്നു വൈ.ടി. വിനയരാജ് എടുത്തു പറയുന്നു. '' സ്ത്രീ അഥവാ പ്രകൃതി നിത്യമായ ദൈന്യതയുടെ അടയാളങ്ങളായും നിത്യ ശുശ്രൂഷകരുടെ പ്രതിനിധാനങ്ങളായെന്നും വിമര്‍ശിച്ചു കൊണ്ടാണ് ഫെമിനിസ്റ്റു നവഭൗതികവാദം രൂപം കൊള്ളുന്നത്.'' (പുറം 80, നവഭൗതികവാദത്തിന്റെ വര്‍ത്തമാനകാലം). വിനയരാജ് എഴുതുന്നു, '' നവഭൗതികവാദ ഫെമിനിസം, സത്താവാദത്തെ മറികടക്കുന്നതുപോലെ തന്നെ ഹ്യൂമനിസത്തെയും വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. ഹ്യൂമനിസം മനുഷ്യനിര്‍വാഹകത്വത്തെ പദാര്‍ത്ഥലോകത്തിന്റെ സ്വയംനിര്‍വാഹകത്വമണ്ഡലത്തിന് പുറത്താണ് നിര്‍വചിക്കുന്നതെങ്കില്‍ നവഭൗതികവാദ ഫെമിനിസം എല്ലാത്തിന്റെയും സ്വയം പരിവര്‍ത്തനാത്മകത becoming ഉയര്‍ത്തിപ്പിടിക്കുന്നു.'' (പുറം 81, നവഭൗതികവാദത്തിന്റെ വര്‍ത്തമാനകാലം) പ്രതിപ്രവര്‍ത്തനപരമായ അസ്തിത്വത്തിന്റെ പരിധിക്കകത്താണ് വിജയന്റെ സ്ത്രീകഥാപാത്രങ്ങള്‍ രൂപം കൊള്ളുന്നത്. അവരുടെ സ്വയംനിര്‍വാഹകത്വം മൈമുനയിലൂടെ, നാരായണിയമ്മയിലൂടെ, പത്മയിലൂടെ ഒക്കെത്തന്നെ വെളിപ്പെടുന്നുണ്ട് എന്നു സമ്മതിക്കേണ്ടതുണ്ട്. കുഞ്ഞാമിന, ആബിദ, ചാന്തുമ്മ തുടങ്ങിയ സ്ത്രീകഥാപാത്രങ്ങളില്‍ കാമനാപരമായ പ്രകാശനങ്ങള്‍ പ്രകടമല്ലെങ്കിലും അവരിലെ കര്‍തൃത്വസാദ്ധ്യതകള്‍ ആധിപത്യപരമായ വാസനകള്‍ക്കു പകരം ശ്രദ്ധയുടെയും കരുതലിന്റേതുമായ, സ്വയം സംരക്ഷണത്തിന്റേതും താദാത്മീകരണത്തിന്റേതുമായ ഘടനകളാലാണ് നിര്‍വചിക്കാനാവുക. അതു സവിശേഷമായ ഈ കാഴ്ച്ചപ്പാടിനകത്തു വരുന്ന ഉണ്മയുടെ സാദ്ധ്യതകളെത്തന്നെയാണ് മുന്നോട്ടു വെയ്ക്കുന്നത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> എന്നാല്‍ വിജയന്റെ ദുര്‍ബ്ബലസൃഷ്ടികളായാണ് ഖസാക്കിലെ ചാന്തുമ്മ, കുഞ്ഞാമിന, ആബിദ, ധാത്രി എന്നിവരെന്നു ടി.ആര് വിലയിരുത്തുന്നുണ്ട്. (പുറം 76, പാപബോധത്തിന്റെ പുണ്യധാര, ഖസാക്ക് പഠനങ്ങള്‍). ഇവരില്‍ ഇഴുകുന്ന അതിഭാവുകത്വം കലര്‍ന്നിരിക്കുന്നുവെന്നും വിജയന്റെ അസ്തിത്വമില്ലാത്ത കഥാപാത്രങ്ങളാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ''തന്റെ പത്നിയുടെ ആദ്യവും ഉല്‍ക്കടവുമായ കാമാവേശത്തെ ഭയപ്പെടുന്ന ശിവരാമന് നായര്‍, കുറ്റബോധത്തിന്റെ സ്പര്‍ശനമില്ലാതെ തന്റെ പാപത്തില്‍ ഒരോര്‍മയുടെ പ്രപഞ്ചം സൃഷ്ടിക്കുന്ന മാധവന്‍നായര്‍, പുത്രപത്നിയെ മറ്റൊരുവനു നല്കുന്ന കുപ്പുവച്ചന്, പോതി പാര്‍ക്കുന്ന പുളിയിലെ ഉറുമ്പുകള്‍ക്ക് തന്റെ പതിയെ കൊടുത്ത ചാന്തുമ്മ, ഇരുട്ടില്‍ മാത്രം ജലവിതാനത്തിനു മുകളിലെത്തുന്ന മുങ്ങാങ്കോഴി, അയാളെ ദയാപൂര്‍വം വഞ്ചിക്കുന്ന മൈമുന- അങ്ങനെ എല്ലാവരും അംഗീകൃതശല്യങ്ങളെ തകര്‍ക്കുന്നു. മൈമുനയുടെ കൈത്തണ്ടയിലെ നീലഞരമ്പ് ഖസാക്കിന്റെ മേനിയിലെ നീലഞരമ്പുകളുടെ ഒരു ശാഖയാണ്. രവിയാകട്ടെ മൈമുനയും ചാന്തുമ്മയും കേശിയുമായി ബന്ധപ്പെടുന്നത് ഇരുണ്ട കൃതാര്‍ത്ഥതയോടെയും അയാളുടെ ഏകാദ്ധ്യാപകവിദ്യാലയത്തിന്റെ വേരുകള്‍ ശിവരാമന്നായരുടെ ഭീരുത്വവും പ്രതികാരവുമാണ്''. ഇങ്ങനെ പോകുന്നു വായനകള്‍.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> ഇവിടെ പ്രധാനമായും മുന്നോട്ടു വെയ്ക്കപ്പെടുന്നത് ലൈംഗികതയിലെ പാപബോധമാണ്. അതിന്റെ അടിസ്ഥാനം തന്നെ ആധുനികതയിലൂന്നിയ, യൂറോകേന്ദ്രിതമായ മൂല്യസങ്കല്പനങ്ങളിലാണ് എന്നതു വ്യക്തമാണ്. ലൈംഗികത, എന്തിന് സ്ത്രീയുടെ ആനന്ദം തന്നെ പാപമാണ് എന്ന ചിന്തയുടെ വേരിനു ആഴമേറുന്നതങ്ങനെയാണ്. യഥാര്‍ത്ഥത്തില്‍ മൂന്നാംലോക രാജ്യങ്ങളിലെ കാമനാവിനിമയങ്ങളില്‍ ഊറിക്കൂടിയ പാപബോധത്തിന്റെയും കൊളോണിയല്‍ ആധുനികതാബോധത്തിന്റെയും ബാക്കിപത്രമാണ് മേല്‍പ്പറഞ്ഞ പല വാദഗതികളും. കാമനകളുടെ കൊളോണിയല്‍ യുക്തി തന്നെയാണ് പുരോഗമനകാരികളുടെ കാമനകളെ സംബന്ധിച്ച പാപബോധയുക്തിയും. മുസ്ലിം സാമുദായികതയുടെ ധാര പരിശോധിച്ചാല്‍ അവിടെ ശാരീരികകാമനകള്‍ പാപമായി കാണുന്ന രീതി പ്രബലമല്ല. യൂറോപ്യനിതരദേശങ്ങളിലെ തദ്ദേശീയമായ, സാമുദായിക പ്രയോഗങ്ങളിലും അതില്ല. മിനുസമുള്ള വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ ഒക്കെ മുസ്ലിം ജീവിതപരിസരങ്ങളില്‍ കാണാം. ഹിന്ദു ആത്മീയപൊതുബോധത്തില്‍ കാമം ഉള്‍പ്പടെയുള്ള കാമനകള്‍ പാപമാണ്, കാമസൂത്രം പോലുള്ള കൃതികള്‍ എഴുതപ്പെടുന്ന ആധുനികപൂര്‍വ കാലത്ത് അതത്ര പ്രബലമല്ലായിരിക്കാമങ്കിലും. അധീശപരമായ കൊളോണിയല്‍ ബന്ധങ്ങളിലൂടെ ചരിത്രപരമായി പരിണമിച്ചും പരിവര്‍ത്തനപ്പെട്ടും രൂപം കൊണ്ട ഒന്നായി വേണം തദ്ദേശീയമണ്ഡലങ്ങളിലെ സ്ത്രീസ്വത്വരൂപീകരണത്തെ മനസ്സിലാക്കുവാന്‍.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">അങ്ങനെ നോക്കിയാല്‍ വിജയന്റെ പെണ്ണുങ്ങളുടെ കാമനകള്‍ പുരുഷന്റെ ആക്രമണപരതയുടെ പരിസരത്തില്‍ വെച്ചാണോ മനസ്സിലാക്കേണ്ടത്, വിജയന്റെ പെണ്ണുങ്ങളുടെ കാമനകളെ പാപബോധത്തിന്റെ പശ്ചാത്തലത്തിലാണാ വായിക്കേണ്ടത് എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രവിയെന്ന ഒരേയൊരു പുരുഷനെ തേടി വര്‍ഷങ്ങളോളം കാത്തിരിക്കുന്ന പത്മ, എം.ടി.യുടെ മഞ്ഞിലെ വിമലയെപ്പോലെ ഏകദാമ്പത്യത്തിലെ ചാരിത്ര്യവും പേറിനടക്കുകയാണോ എന്ന ചോദ്യത്തിനു വെളിയിലല്ല നിലകൊള്ളുന്നത്. സ്വന്തം കാമനകളുടെ നിര്‍വാഹകത്വത്തിന്റെ ആധുനികസാദ്ധ്യതകള്‍ പേറുമ്പോഴും സ്വത്വത്തിന്റെ ഈ സന്ദിഗ്ദ്ധതകള്‍ അവരെ വിട്ടൊഴിയുന്നില്ല. വാസ്തവത്തില്‍ ആധുനികതയുടെ തടവുകാരായി ഈ സ്വത്വഘടനകള്‍ പെരുമാറുന്നത് ഇവിടെയൊക്കെയാണ്. അവയെ ഏതെങ്കിലും ഒറ്റ ബിന്ദുവില്‍ തളച്ചിട്ടുകൊണ്ട് രാഷ്ട്രീയമായി നിര്‍വചിക്കുക ദുസ്സാദ്ധ്യമാണ്. പലരിലൂടെ പടര്‍ന്നേറുന്ന മൈമുനയുടെ രതിഭൂമികയും വേറൊരളവിലെങ്കിലും അടിച്ചേല്‍പ്പിക്കപ്പെട്ട ചാരിത്ര്യ/സദാചാരത്തിന്റെ സംഘര്‍ഷബിന്ദുവായിത്തന്നെ നിലകൊള്ളുകയാണ്!</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">തങ്ങള്‍ക്കു പാകമാകാത്ത സ്വത്വത്തിനു നേരെയുള്ള ഏതൊരന്വേഷണത്തിലും അസംബന്ധഭാവവും വിരോധാഭാസവും കലര്‍ന്ന അസംതൃപ്തി അനിവാര്യമാണെന്നു ഇ.വി.രാമകൃഷ്ണന് നിരീക്ഷിക്കുന്നത് ഇവിടെയോര്‍ക്കാം. (പുറം 24, അക്ഷരവും ആധുനികതയും) രവിയും മാധവന്‍നായരും വേശ്യാഗൃഹത്തിലേക്കുള്ള രാത്രിസഞ്ചാരങ്ങള്‍ക്കു ശേഷം മടങ്ങുമ്പോള്‍ രവി ബാങ്കുവിളിക്കുന്നതിനെപ്പറ്റി പറയുന്നിടത്താണ് അദ്ദേഹം ഇതു എടുത്തു പറയുന്നത്. ആശ്രമത്തില്‍ നിന്നും വന്ന രവി കാവിയുടുത്തു പുറപ്പെട്ടതിലും വിദ്യാലയമായ ഞാറ്റുപുരയിലും ഭോഗത്തിന്റെ മുദ്രകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി, അനുഭവങ്ങളെ സംയുക്തീകരിച്ച് (rationalize) തത്വചിന്തകളുടെ സമവാക്യങ്ങളുണ്ടാക്കാനുള്ള വ്യഗ്രതയെ നിരോധിക്കുന്നരീതിയിലാണ് വിജയന് ലൈംഗികതയെ ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. (പുറം 25, അക്ഷരവും ആധുനികതയും)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">ആണത്തത്തിലെ പലമകള്‍</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">പരമ്പരാഗത സ്ത്രീവാദപഠനങ്ങളിലെ പിതൃമാതൃകകള്‍ പലപ്പോഴും അധീശവും ബലിഷ്ഠവുമായ എതിര്‍ദ്വന്ദ്വത്തെ പേറുന്നു. ആണത്തത്തിലെ പലനിരകളെ വിജയന് എടുത്തു പെരുമാറുന്നുണ്ട്. അതില്‍ത്തന്നെ അപൗരുഷമായ മാതൃകകള്‍ ഏറിനില്‍ക്കുന്നു. അച്ഛന്മാരിലെല്ലാം ശക്തിയേക്കാളേറെ തളര്‍ച്ചയാണ് വിജയന് കാണുന്നത്. പിതൃവിദ്വേഷമല്ല, പിതൃസ്നേഹമാണിതില്‍. പാറകളില്‍ അഛന്റെ കൈവിരലുകളില്‍ പിടിച്ചു നടന്ന കുട്ടി മൃഗാംഗമോഹനനെ കാണാം. സായാഹ്നങ്ങളില്‍ ഇളം ചൂടുള്ള പാറകളും പിതൃസ്മൃതികളും ആവര്‍ത്തിക്കുന്നു, കാലത്തിന്റെ തിരിച്ചറിവുകള്‍ പോലെ. അരിമ്പാറയില്‍ ഏച്ചു മേനോനെ കണ്ടു വരുമ്പോഴും കുട്ടിയും അഛനും ഒന്നിച്ചു തന്നെ. കുളത്തിലെ മീനുകളെ നോക്കുന്ന കുട്ടി! ഇനിയും എത്രയോ പിതൃസാന്നിദ്ധ്യങ്ങള്‍. ഇതെല്ലാം സൂചിപ്പിക്കുന്ന ആധുനികതയുടെ വിശകലനാത്മകയുക്തിയില്‍ പിതൃസാന്നിദ്ധ്യം പ്രബലം തന്നെ. പക്ഷേ അതിനകത്തു പുരുഷയുക്തിയുടെ കോയ്മകളേക്കാള്‍ തോല്‍വിയുടെയും തകര്‍ച്ചകളുടെയും കൂടുതല്‍ മാനവികമായ തരളതകള്‍ ഉണ്ട്. ദു:ഖത്തിന്റെ നൈര്‍മല്യങ്ങളുണ്ട്. ഈ തോല്‍വികളെ പിതാവും പുത്രനുമായുള്ള ബന്ധവിച്ഛേദമായാണ് പി.കെ.രാജശേഖരന് വിലയിരുത്തുന്നത്. അള്ളാപ്പിച്ച മൊല്ലാക്കയും നൈസാമലിയും തമ്മിലും രവിയും അച്ഛനും തമ്മിലുമുള്ള ബന്ധത്തെ മുന്‍നിര്‍ത്തിയാണ് രാജശേഖരന്റെ ഈ നിരീക്ഷണം. എന്നാല്‍ അതിലുപരിയായി ഷെയ്ഖ് മിയാന്‍ തങ്ങളുടെ അനന്തമായ അലിവും ശ്രദ്ധയും മൊല്ലാക്കയിലും രവിയിലും മുങ്ങാങ്കോഴിയിലും മാധവന് നായരിലും നൈജാമലിയിലുമായി തുടരുന്ന ഖേദത്തിന്റെയും തരളതകളുടെയും തുടര്‍ച്ചകളും പിതൃത്വത്തിന്റെ അപൗരുഷേയമായ സാദ്ധ്യതകളായാണ് കാണാന്‍ കഴിയുക. 'എന്റെ കുട്ടിമക്ള്ക്കൊരു മണി കൊണ്ടുവായോ' എന്ന, തുരുമ്പെടുത്ത അപസ്വരത്തിലുള്ള മുങ്ങാങ്കോഴിയുടെ പാട്ട് അശരണന്റെ നിര്‍മലമായ പ്രാര്‍ത്ഥനയായി നിറയുന്നത് അതുകൊണ്ടാണ്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">അസ്ഥിരതയുടെ അഴിവ്</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും കിറുകൃത്യമായ ആധുനികതായുക്തികള്‍ വിജയന്റെ രചനകള്‍ തകര്‍ക്കുന്നു. അപ്പുക്കിളി തലയില്‍ തൊപ്പിവെച്ചു റാവുത്തരാകുന്നു. പിന്നെ കുറച്ചു നാള് ഹിന്ദുവും ഈഴവനുമായി കഴിയുന്നു. നിര്‍ണയനവാദങ്ങള്‍ക്കപ്പുറം അസ്ഥിരവും ചഞ്ചലവും ജൈവികവുമായ തിരിച്ചറിവുകളാലും അനുഭൂതികളാലും മനുഷ്യാവസ്ഥകളാലും നിറഞ്ഞ ഭാവലോകങ്ങളാണ് ഈ കഥകള്‍. അവിടെ സ്ത്രീ/പുരുഷ ദ്വന്ദ്വം, സ്വദേശി/വിദേശി ദ്വന്ദ്വം, ശത്രൂ/മിത്ര ഘടന ഒക്കെ അപ്രസക്തമാകുന്നു. ആല്‍മരം എന്ന കഥയില്‍ ആയുസ്സിന്റെ പരിണതപക്വതയില്‍ വൈരവും പകയും കാമവും നിര്‍ജ്ജീവമായിത്തീര്‍ന്നു ശമത്തിലേക്കും ധ്യാനത്തിലേക്കും നടന്നടുക്കുന്ന രണ്ടു പുരുഷന്മാരെ കാണാം. അപാരമായ കരുണയും ശാന്തിയും ആഴത്തില്‍ തെളിയുന്ന കഥാവസാനത്തില്‍ പാറകളിലെന്ന പോലെ വിജയനിലെ ശാന്തി കനിഞ്ഞരുളുന്നു: '' നിനക്കു ശാന്തി വരട്ടെ'' (പുറം 295, ഒ.വി.വിജയന്റെ കഥകള്‍). പുഴയിലെ പരമേശ്വരനും തിരിച്ചറിവുകളുടെ സീമയില്‍, ശമം പൂണ്ട് വെള്ളമായും താമരയായും അലിഞ്ഞൊഴുക്കി സ്വയം മുക്തനാകുന്നു. ഇതേ ആത്മജ്ഞാനത്തിന്റെ സംവാദമാണ് ഉപനിഷത്തിലെ അച്ഛനും മകനും പങ്കു വെയ്ക്കുന്നത്. ശൈശവത്തിന്റെ അലിവുകളും അന്വേഷണനിഗൂഢതകളും പേറുന്ന കഥകൡും ഇതേ ആത്മസംവാദത്തിന്റെ ഉറവകള്‍ ഒലിച്ചിറങ്ങുന്നു. രാവുണ്ണി മേസ്തിരിയുടെ ചാര്‍ച്ചക്കാര്‍ എന്ന കഥയിലെ അരിപ്രാവുകളുടെ കുറുകല്‍ കാത്തിരുന്ന കുട്ടിയും പശുവിന്റെ കണ്ണുകളിലെ ചൂട്ടി എന്ന പശുവിനെ സ്നേഹിച്ച രാഘവന്‍കുട്ടിയും പ്രാര്‍ത്ഥനയിലെ പാമ്പിനെ സ്നേഹിച്ച കുട്ടിയുമെല്ലാം ഇതു തന്നെ പറയുന്നു. ജീവിവംശത്തിന്റെ അതിരുകള്‍ ഭേദിച്ചു സഹജമായ താദാത്മ്യവും, പാരസ്പര്യവും വഴിയുന്നു. മയിലും കുതിരയും മുയലുകളും പശുക്കുട്ടിയും പാമ്പിന്‍കുഞ്ഞുങ്ങളും ആല്‍മരവും ചെമ്പകപ്പൂക്കളും എല്ലാം സഹജീവനം നടത്തുന്ന, അവയെല്ലാം മനുഷ്യജീവിതങ്ങളോടു തുല്യതപ്പെടുന്ന മാനവാനന്തരജീവഭാവന തളിരിട്ടു നില്ക്കുന്നു. ഖസാക്കിലെ ജീവബിന്ദുക്കളുടെ സംഭാഷണവും മധുരം ഗായതിയും പ്രാര്‍ത്ഥന പോലുള്ള കഥകളും പ്രസരിപ്പിക്കുന്ന സാകല്യദര്‍ശനം കേവലമായ മാനവികതാബോധത്തിനുമപ്പുറം തന്നെ! അതിനെ ഹിംസ കൊണ്ടു പകരം വെയ്ക്കാനാവില്ല എന്ന തിരിച്ചറിവാണ് ഈ രചനകളുടെ കാതല്‍. അവ ആധുനിക ജ്ഞാനബോധത്തെ അസ്ഥിരപ്പെടുത്തിക്കൊണ്ട് ഇന്നും അര്‍ത്ഥവത്തായി തുടരുന്നു. കൊളോണിയല്‍ ആധുനികതയെ, ഏറെ ഘോഷിക്കപ്പെട്ട നവോത്ഥാനപുരോഗതിയെ എല്ലാം സന്ദിഗ്ദ്ധപ്പെടുത്തുന്ന ദൃഷ്ടി അനേകം സന്ദര്‍ഭങ്ങളില്‍ ഈ കഥകളില്‍ നിറയുന്നുണ്ട്. മുയലുകളുടെ ചക്രവര്‍ത്തി, പാറകള്‍, ചവിട്ടുവണ്ടി എന്നിങ്ങനെയുള്ള പല കഥകളിലും സാമ്രാജ്യത്വത്തിന്റെയും അധീശവ്യവസ്ഥകളുടേതുമായ അഭിജ്ഞാനങ്ങള്‍ അസ്ഥിരപ്പെടുന്നതു നാം കാണുന്നു. 'ആങ്കളോ അമേരിക്കന്‍ ചൊരണ്ടല്- നസിക്കട്ടെ' എന്ന നൈജാമലിയുടെ മുദ്രാവാക്യത്തിന്റെ വിദൂരവ്യാപ്തി എങ്ങോളവുമെത്തുന്നതും മനസ്സിലാക്കാം. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">അതതുകാലത്തെ രാഷ്ട്രീയശരികളുടെ കൃത്യതകള്‍ വിജയന്റെ രചനാലോകത്തെ വിലയിരുത്തുന്നതില്‍ നേരിടുന്ന പരിമിതികളെ നോക്കിക്കാണാനും അവയിലെ നിര്‍ണയനവാദങ്ങളില്‍ തമസ്കരിക്കപ്പെട്ട അസ്തിത്വത്തെ സംബന്ധിച്ച വിമോചനലോകങ്ങളെ കണ്ടെടുക്കാനുമാണ് ഈ ലേഖനം സാമാന്യമായി ശ്രമിച്ചത്. സ്ത്രീവാദത്തിന്റെ പുതുബോധധാരകളെ മുന്‍നിര്‍ത്തി, വിജയന്റെ കാമനാലോകങ്ങളിലൂടെ, സ്ത്രീകഥാപാത്രങ്ങളിലൂടെ വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീപുരുഷബന്ധത്തെ സംബന്ധിച്ച ആധുനികതായുക്തികള്‍ പ്രതിചേര്ക്കപ്പെടുന്നുണ്ടെന്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">നു മനസ്സിലാവുന്നു. ഈ വഴിയേ നടന്നു വരുമ്പോള്‍ ആധുനികതായുക്തിക്കപ്പുറം ലൈംഗികതയെ സംബന്ധിച്ച പാപ/പുണ്യങ്ങളും ഇര/ വേട്ടക്കാരന് ഘടനയും അസ്ഥിരപ്പെടുകയും അനുഭവിതജീവിതത്തിലൂടെ, ഉണ്മയുടെ ആയിത്തീരലിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നു തിരിച്ചറിയാം. അഹിംസാത്മകമായ ദര്‍ശനത്തില്‍ ശ്രദ്ധയുടെ താരള്യങ്ങളും അന്വേഷണത്തിന്റെ സഹനങ്ങളും അപൗരുഷേയമായ പിതൃഛായകളും സ്വത്വത്തിന്റെ അപരത്തിലേക്കുള്ള സാദ്ധ്യതകളായി കൂടി വളരുന്നു. അവയാകട്ടെ ഒറ്റബിന്ദുവില്‍ തളയക്കപ്പെട്ടു നിര്വചനവിധേയമായിരിക്കുന്നില്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ല. മറിച്ച്, സന്ദിഗ്ദ്ധതകളിലൂടെ കൂടുതല്‍ വ്യാപ്തി തേടുകയാണ്!</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">റഫറന്‍സ്:</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">1. ഇ.വി.രാമകൃഷ്ണന്, അക്ഷരവും ആധുനികതയും, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 2020 (മൂന്നാം പതിപ്പ്)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">2. ഒ.വി.വിജയന്, ഒ.വി.വിജയന്റെ കഥകള്‍, ഡി.സി.ബുക്സ്, കോട്ടയം, 2017</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">3. ഒ.വി.വിജയന്, ഒ.വി.വിജയന്റെ ലേഖനങ്ങള്‍, ഡി.സി. ബുക്സ്, കോട്ടയം, 2006</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">4. ഒ.വി. വിജയന്, ഖസാക്കിന്റെ ഇതിഹാസം, ഡി.സി. ബുക്സ്, കോട്ടയം, 2011, (49-ാം പതിപ്പ്)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">5. ഡോ.കെ.അഷ്റഫ്, പോസ്റ്റ് സെക്കുലറിസം, ഐ.പി.എച്ച്, കോഴിക്കോട്, 2022</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">6. പി. പവിത്രന്, ഭൂപടം തലതിരിക്കുമ്പോള്‍ , ഡി.സി. ബുക്സ്, കോട്ടയം, 2022</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">7. പി.കെ. രാജശേഖരന്, പിതൃഘടികാരം ഒ വി വിജയന്റെ കലയും ദര്‍ശനവും, ഡിസി ബുക്സ്, കോട്ടയം, 1994)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">8. വൈ.ടി. വിനയരാജ്, നവഭൗതികവാദത്തിന്റെ കാലം, കോണ്‍കോഡ് പബ്ലിക്കേഷന്‍സ്, കോട്ടയം, 2021</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">9. കെ.ജി.കാര്ത്തികേയന്, എം.കൃഷ്ണന് നമ്പൂതിരി, ഖസാക്ക് പഠനങ്ങള്‍, ഡി.സി.ബുക്സ്, കോട്ടയം, 1994</span></span></div><div><span face="Arial, Helvetica, sans-serif" style="color: #222222; font-size: large;"><br /></span></div><div><span face="Arial, Helvetica, sans-serif" style="color: #222222; font-size: large;">(Published in 2023 June Anyaonyam)<br /></span><div class="yj6qo" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></div><div class="adL" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><br /></div></div>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-46366548896831408472023-03-22T09:34:00.016-07:002023-03-22T09:38:13.887-07:00മലബാര്‍സമരത്തിലെ വമ്പത്തികള്.<p><span style="font-size: large;"> </span><b><span style="color: #2b00fe; font-size: x-large;">താ</span>ക്കോൽ വാക്കുകൾ :</b> മലബാർ സമരം, മാപ്പിളപ്പെണ്ണ്, മതേതര നാട്യം </p><div><div><b>സംഗ്രഹം:</b> മലബാർ സമരം എന്ന കേരളീയചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തിലെ സ്ത്രീ പങ്കാളിത്തത്തെ മുൻ നിർത്തിയുള്ള ലേഖനം . ഇരകളും വിധേയരുമെന്ന നിലയിൽ നിന്നും വ്യത്യസ്തരായി പോരാട്ടത്തിൽ നേരിട്ടു പങ്കെടുത്തവരും പരോക്ഷമായി പിന്തുണച്ചവരും ഒക്കെയായ സ്ത്രീകളുടെ കർതൃ നിലയെ മനസ്സിലാക്കാനുള്ള ശ്രമം.<br />കേരളത്തിലെ മുസ്ലിം ജനത മലബാർ സമരത്തിൽ മുന്നോട്ടുവെച്ച അധിനിവേശവിരുദ്ധ പാരമ്പര്യം എന്ന രാഷ്ട്രീയത്തെ പൊതുവായും അതിൽ സവിശേഷമായി സ്ത്രീകളുടെ പ്രതിനിധാനവും അന്വേഷിക്കുന്ന 'വമ്പത്തി' എന്ന നോവലിൻറെ രാഷ്ട്രീയപ്രസക്തിയാണ് ഡോ.ജി.ഉഷാകുമാരിയുടെ പഠനത്തിൽ ചർച്ച ചെയ്യുന്നത് . ചരിത്രവും സ്ത്രീയും തമ്മിലുള്ള സവിശേഷബന്ധം നിർണായകമാണ്. ഇതിൽ അന്വേഷിക്കുന്നുണ്ട് .അതുപോലെ മലബാർ കലാപം വിഷയമായ കെ ജി രഘുനാഥിൻ്റെ 'അന്തിമഹാകാലത്തിലെ ' സവിശേഷ സന്ദർഭങ്ങളും അന്വേഷണ വിധേയമായിട്ടുണ്ട് . സ്ത്രീകളുടെ വിദ്യാഭ്യാസം അന്വേഷണം സാഹസികത അലച്ചിൽ ആകുലതകൾ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക അതിക്രമങ്ങൾ സാംസ്കാരിക വിലക്കുകൾ തുടങ്ങിയവയൊക്കെ ഈ നോവലുകളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വീരവനിത എന്ന സങ്കല്പനത്തിന്റെ സങ്കീർണതകളെ കുറിച്ചും പഠനം സൂചനകൾ നൽകുന്നു.</div><div><span style="font-size: large;"><br /></span></div><div><span style="font-size: large;"><br /></span></div><div><span style="font-size: large;"><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"> </b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /></span><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-large;">മലബാര്‍സമരത്തിലെ വമ്പത്തികള്.</b><span style="font-size: large;"><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">മലബാര്‍സമരത്തിന്റെ ചരിത്രപരവും സര്‍ഗാത്മകവുമായ പുനര്‍വായനകളും വീണ്ടെടുപ്പുകളും ഏറെ നടന്നുകൊണ്ടിരിക്കുന്ന സമകാലികമണ്ഡലത്തില്‍ കെ.കെ.ആലിക്കുട്ടിയുടെ വമ്പത്തി എന്ന നോവല്‍ സ്ഥാനപ്പെടുന്നതെങ്ങനെ? മലബാര്‍സമരം പ്രമേയമായ ഒട്ടേറെ സാഹിത്യകൃതികളുണ്ട്, ചരിത്രപരമായ ഓര്‍മക്കുറിപ്പുകളും ആത്മകഥകളുമുണ്ട്. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി വമ്പത്തി എന്ന നോവല്‍ ഉയര്‍ത്തുന്ന സാംസ്കാരികരാഷ്ട്രീയമെന്താണ് എന്ന ആലോചനയാണ് ഈ പഠനത്തിനാധാരം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">മലബാര്‍സമരത്തെ മുന്‍നിര്‍ത്തിയുള്ള ആഖ്യാനമെന്ന നിലയില്‍, രണ്ടു ഭാഗങ്ങളായി എഴുതപ്പെട്ട നോവലാണ് വമ്പത്തി. ആദ്യഭാഗം സമകാലികമായ ചരിത്രഗവേഷണത്തിന്റെ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി എഴുതപ്പെടുന്നു. രണ്ടാംഭാഗം ചരിത്രസ്മരണകളെ ഭൂതകാലത്തുനിന്നും ഉത്ഖനനം ചെയ്തെടുത്തുകൊണ്ട് കഥാത്മകമായി നീങ്ങുന്നു. രാഷ്ട്രീയവും ചരിത്രവും പരസ്പരം അഭിമുഖീകരിക്കുന്നതിനുള്ള ഉപാധിയെന്ന നിലയ്ക്കു സമകാലികതയും ഐതിഹാസികതയും പങ്കുവെയ്ക്കുന്ന ആഖ്യാനപ്രതലമാണ് ഈ നോവലിന്റേത്. കേരളത്തിലെ മുസ്ലിംജനത മലബാര്‍സമരത്തില്‍ മുന്നോട്ടുവെച്ച അധിനിവേശവിരുദ്ധപാരമ്പര്യം എന്ന രാഷ്ട്രീയത്തെ പൊതുവായും അതില്‍ സവിശേഷമായി സ്ത്രീകളുടെ പ്രതിനിധാനവും അന്വേഷിക്കുന്നു എന്നതാണ് ഈ നോവലിന്റെ രാഷ്ട്രീയപ്രസക്തി. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">ചരിത്രം എന്ന ജ്ഞാനവിഷയം</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">എന്താണ് ചരിത്രം എന്ന ചോദ്യം ഈ നോവലിലെമ്പാടും ഉണ്ട്; അതിലേറെ സ്ത്രീയും ചരിത്രവും തമ്മിലെന്ത് എന്ന ചോദ്യവും. ചരിത്രം എന്നത് ഒരു ജ്ഞാനവിഷയം എന്നതിലുപരി സ്വത്വപരമായ നിര്‍ണയനത്തിനാവശ്യമായ രാഷ്ട്രീയോപാധികൂടിയാണെന്നു തിരിച്ചറിയുന്ന കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഈ നോവലിലുണ്ട്. മലബാര്‍സമരത്തിന്റെ ശതാബ്ദിസ്മരണയോടനുബന്ധിച്ചു പ്രസിദ്ധീകരിക്കപ്പെട്ട നിരവധി നോവലുകളുണ്ട്. അവയിലൊന്നായ അന്തിമഹാകാലം ചരിത്രത്തെ തിരയുന്നത് ഗവേഷകയായ സ്ത്രീയിലൂടെയാണ്. ഗവേഷണത്തിന്റെ വഴികളും യാത്രകളും എന്ന നിലയില്‍ ചരിത്രത്തെ വീണ്ടെടുക്കുകയാണ് രണ്ടുകൃതികളും പൊതുവായി ചെയ്യുന്നത്. എങ്കിലും കെ.ജി.രഘുനാഥിന്റെ അന്തിമഹാകാലത്തിലെ സവര്‍ണമായ അബോധരാഷ്ട്രീയം ആ വിഷയത്തിന്റെ പ്രതിരോധസ്വഭാവത്തിനു മങ്ങലേല്‍പ്പിക്കുകയാണ് ചെയ്തതെന്നു പറയാം. നേര്‍വിപരീത ദിശയിലാണ് വമ്പത്തി തിളങ്ങി നില്‍ക്കുന്നത്. രാഷ്ട്രീയചരിത്രത്തെ സംബന്ധിച്ച സൂക്ഷ്മതയും ആഖ്യാനത്തിലേക്കു അതിനെ സമകാലികമായ ഉള്‍ക്കാഴ്ച്ചയോടെ സമന്വയിപ്പിച്ചെടുക്കാനുള്ള കരുതലും ഈ നോവല്‍ കാണിക്കുന്നുണ്ട്. ചരിത്രത്തെയും ചരിത്രപ്രക്രിയകളെയും മുന്നില്‍ നിന്നു കൊണ്ടു നയിച്ചു രൂപീകരിക്കുന്നതും അതിലുള്‍പ്പെട്ടു നിന്നു പടപൊരുതി മുന്നേറുന്നതും തമ്മിലുള്ള വ്യത്യാസം ഈ നോവലിലൂടെ വായിക്കാം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">മാപ്പിളപ്പെണ്ണ്</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">തെക്കേ മലബാറിലെ ബിരുദവിദ്യാര്‍ത്ഥിനികളായ ചില സുഹൃത്തുക്കള്‍ തങ്ങളുടെ അദ്ധ്യാപികയുടെ പ്രേരണയാല്‍ ഒന്നിച്ചു ചേര്‍ന്നു നടത്തുന്ന അന്വേഷണമായാണ് വമ്പത്തിയുടെ ആദ്യഭാഗം. ആഢ്യന്‍പാറ വെള്ളച്ചാട്ടം കാണാന്‍ സാഹസികമായി ഇറങ്ങിത്തിരിച്ച അവര്‍ ചുഴിയില്‍ പെട്ട സമയത്തു രക്ഷിക്കാന്‍, കൂടെ ഇറങ്ങിപ്പുറപ്പെട്ട പ്രിന്‍സിപ്പാളായ അദ്ധ്യാപിക തന്നെ വന്നു. പ്രിയങ്ക, ചിഞ്ചു, ഖമറുന്നിസ, ശില്പ, മര്‍വ എന്നീ അഞ്ചു യുവതികളും സംഘം ചേര്‍ന്നുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്ന സാഹസികരാണ്. അവരില്‍ മൂന്നുപേര്‍ വീണ്ടും മറ്റൊരു യാത്രയ്ക്കു പദ്ധതിയിട്ടിരിക്കുന്ന സമയത്ത് അതു മാറ്റിവെച്ച് പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശാനുസാരം സ്ത്രീപോരാട്ടങ്ങളെപ്പറ്റിയുള്ള സെമിനാറില്‍ അവര്‍ പങ്കു ചേരുന്നു. അതോടെ അറിയപ്പെടാതെ കിടക്കുന്ന സത്യങ്ങളിലേക്കുള്ള ജിജ്ഞാസ അവരില്‍ നാമ്പിട്ടു കഴിഞ്ഞു. മലബാര്‍സമരത്തില്‍ ആയുധമെടുത്തു പോരാടിയ സ്ത്രീകള്‍ ആരെല്ലാമായിരിക്കാം? കലാപത്തിലെ സ്ത്രീകളുടെ ദൗത്യം എന്തായിരുന്നു? യുദ്ധപരിശീലനം നേടിയ, പടനയിച്ച ആ വീരവനിത ആരായിരിക്കാം? എന്തുകൊണ്ടാവാം അവര്‍ രക്തസാക്ഷികളുടെ കൂട്ടത്തിലെങ്ങും പരാമര്‍ശിക്കപ്പെടാതിരുന്നത്? പൊതുബോധത്തില്‍, ചരിത്രത്തിനകത്തു പെണ്ണിന്റെ അദൃശ്യത, അസാന്നിദ്ധ്യം പിന്നെയും ഉറപ്പിക്കപ്പെടുന്നതെന്തുകൊണ്ടാ</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">വാം? മൗലികമായ ഒരു രാഷ്ട്രീയചോദ്യമായി കഥയ്ക്കകത്തും പുറത്തും ഈയൊരു പ്രതിസന്ധിയെ ചലിപ്പിച്ചു നിര്‍ത്തിക്കൊണ്ടാണ് നോവല്‍ നീങ്ങുന്നത്. വമ്പത്തിയെന്ന പേരില്‍ കലര്‍ന്ന ലിംഗസൂചനയും പ്രാദേശികച്ചുവയും അതിന്റെ ഉത്തരത്തെ സമര്‍ത്ഥിക്കാനുള്ള സാഹസികമായ ശ്രമമാണ്! മാപ്പിളപ്പെണ്ണ് എന്ന സ്വത്വസംവര്‍ഗത്തെ തെളിച്ചെടുത്തു അഭിമുഖീകരിക്കാനുള്ള ശ്രമമാണ് ഈ നോവല്‍.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">മൊയ്തുണ്ണിപ്പാടം, വീട്ടിപ്പാടം, കുരുവമ്പലം എന്നിങ്ങനെ പ്രാദേശികമായ ചെറുചെറു ഇടങ്ങളെ കേന്ദ്രീകരിച്ചാണ് ഈ നോവലിന്റെ ഭൂമിക നിലകൊള്ളുന്നത്. മലപ്പുറത്തിന്റെ ഏറനാടന്‍ തന്മയെ ഭൂതകാലത്തിന്റെ അടയാളങ്ങളോടെ സ്ഥലപരമായി അടയാളപ്പെടുത്താന്‍ ഇതു സഹായിക്കുന്നു. ചരിത്രകഥകളും കഥാപാത്രങ്ങളും അതേ വിശദാംശങ്ങളോടെ നോവലില്‍ കടന്നു വരുന്നു. മോഴികുന്നത്ത് ബ്രഹ്മദത്തന് നമ്പൂതിരിപ്പാടും ഇ.എം.എസ്സും ആലിമുസലിയാരും ലവകക്ുട്ടിയും മറ്റുമായ ചരിത്രപുരഷന്മാര്‍ അതേ പേരുകളില്‍ത്തന്നെ നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മറ്റൊന്ന് ഈ നോവലിനെ സംബന്ധിച്ച് ചരിത്രമെന്നത് തുടര്‍ച്ചയാണ്, ആനുഭവികജീവിതത്തിന്റെ ആകെത്തുകയാണെന്നു പറയാനാണു ശ്രമിക്കുന്നത്. എഴുതപ്പെടാത്ത ചരിത്രങ്ങള്‍ക്കകത്തും നൈതികമായ വീറ് ഒളിഞ്ഞിരിക്കുന്നുവെന്നു വിദ്യാര്‍ത്ഥിനികള്‍ക്കു ബോദ്ധ്യമാകുന്ന സന്ദര്‍ഭം ഒരിടത്തുണ്ട്. പഴയ കാര്യങ്ങള്‍ പറയുമ്പോള്‍, പാണക്കാട്ടു തങ്ങളെ അറസ്റ്റു ചെയ്തു വെല്ലൂര്‍ക്കയച്ച സംഭവം ഡോ.പ്രിയ വിശദീകരിക്കുമ്പോഴാണത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതാനുള്ള ശക്തിക്കായി തങ്ങളോട് ഏലസ്സു നല്‍കാനാവശ്യപ്പെട്ട് പോരാളികള്‍ അദ്ദേഹത്തെ സമീപിച്ചുവത്രേ. വിചാരണക്കോടതിയില്‍ സത്യം തുറന്നു പറഞ്ഞതിനു അദ്ദേഹത്തെ നാടുകടത്തുകയാണ് ചെയ്തത്. പോരാട്ടത്തിനായി സ്ത്രീകളെ പരിശീലിപ്പിക്കാനായി പ്രത്യേകമായി ഒരു റെജിമെന്റ് എന്ന ആശയം മുന്നോട്ടു വെച്ചത് സുലൈമാനായിരുന്നു. അതു പ്രകാരം പോര്‍ച്ചുഗീസ് ഇതിഹാസമായി മാറിയ ആയിശയുടെ പേരിലുള്ള ആയിശാ റെജിമെന്റ് രൂപീകരിച്ചതിനെപ്പറ്റിയും അതിന്റെ ക്യാപ്റ്റനായി കുഞ്ഞീബിയെ നിയമിച്ചതിനെപ്പറ്റിയും പറയുന്നുണ്ട്. പ്രധാനമായും നഫീസ, മറിയ, കുഞ്ഞീബി, കദീശ, മമ്മീര്യം എന്നിങ്ങനെ അഞ്ചു സ്ത്രീകള്‍ അതിന്റെ മുന്‍നിരയിലുണ്ടായിരുന്നു. അരിമ്പ്ര, മണ്ണാര്‍ക്കാട്, പൂക്കോട്ടൂര്‍, കാളികാവ്, കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി വളരെ പെട്ടന്നു തന്നെ വ്യാപിച്ച ഒന്നായിരുന്നു അത്. പരമരഹസ്യമായി തന്നെ ആയുധപരിശീലനത്തിലൂടെ സമരത്തിനു സ്ത്രീകളെ സജ്ജരാക്കുകയായിരുന്നു പ്രധാനപരിപാടി. ഖിലാഫത്ത് നിസ്സഹകരണപ്രസ്ഥാനം എന്നല്ലാതെ വിപ്ലവക്കമ്മിറ്റിയെന്നോ ആയിശാ റെജിമെന്റെന്നോ ഒരു രേഖയും വരാതിരിക്കാനുള്ള മുന്‍കരുതലുകളും അവര്‍ എടുത്തിരുന്നു. അതിലെ സ്ത്രീകള്‍ പോരാട്ടത്തിനിടയില്‍ മരിച്ചാല്‍ വനിതാപോരാളിയാണെന്നു പോലും വെളിപ്പെടുത്താതെ രഹസ്യമായി മറവി ചെയ്യണമെന്നായിരുന്നേ്രത തീരുമാനം. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">നോവലിനെ സ്ത്രീപക്ഷപരമായ ഉണര്‍വിടമാക്കി നിര്‍ത്താന്‍ ആഖ്യാനത്തിലുടനീളം നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. സ്ത്രീകളായ ആവേദകരും അന്വേഷകരും കഥാപാത്രങ്ങളാവുന്നതിലൂടെ മാത്രമല്ല ഇതു സാധിക്കുന്നത്. മറിച്ച്, സ്ത്രീപക്ഷജ്ഞാനത്തിലൂന്നിയ സമീപനം അടിയടരായി സ്വീകരിക്കുന്നതോടൊപ്പം അധിനിവേശവിരുദ്ധചരിത്രവുമായി അതിനെ കണ്ണി ചേര്‍ക്കുകയും ചെയ്യുന്നതിലൂടെയാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം, അന്വേഷണം, സാഹസികത, അലച്ചില്‍, ആകുലതകള്‍, സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങള്‍, സാംസ്കാരികവിലക്കുകള്‍ ഒക്കെ ചര്‍ച്ച ചെയ്യുന്നു. പടപൊരുതി മരിച്ച സ്ത്രീയാരാവും എന്ന അന്വേഷണങ്ങള്‍ക്കിടയില്‍ ഒരു സന്ദര്‍ഭത്തില്‍ മര്‍വയുടെ എളേമയെക്കാണാന്‍ എല്ലാവരും കൂടി പോകുന്ന സമയത്ത് അവര്‍ കുഞ്ഞുമരയ്ക്കാരെക്കുറിച്ചുള്ള പാട്ട് എളേമ പാടുന്നതു കേള്‍ക്കുന്നു. പെണ്ണിനെ രക്ഷിക്കാന്‍ ഷഹീദായ കുഞ്ഞുമരയക്കാര്‍. പക്ഷേ ആ പെണ്ണിന്റെ പേരെന്താണ്? ''അമ്മാതിരി ചോദ്യം ചോദിച്ചാല്‍ ഞാന്‍ കുഴങ്ങും. ഉമ്മാക്കും അറിയില്ല. നിങ്ങള്‍ പഠിച്ച കുട്ടികളാണ്. കന്യകയുടെ പേര് പാട്ടിലും പറയുന്നില്ല. പടപ്പാട്ടിലും കിസ്സയിലുമൊക്കെ പെണ്‍പേരുകള്‍ അങ്ങനെ മറച്ചു വെയ്ക്കലാണ് ....അവര്‍ക്കു പേരില്ല''.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">നോവലിന്റെ രണ്ടാം ഭാഗത്തുള്ള ചരിത്രത്തിന്റെ കഥാഗതിയിലും സ്ത്രീപ്രശ്നം പലവുരു കടന്നു വരുന്നുണ്ട്. സ്ത്രീശരീരത്തിനു നേരെയുള്ള കടന്നുകയറ്റം കുഞ്ഞീബിക്കും വിട്ടുകൊടുക്കാനാവാത്ത പ്രശ്നമാണ്. '' ഈ കൊടും ക്രൂരന്മാരുടെ മുമ്പില്‍ മാനം കളയുന്നതിനേക്കാള്‍ രക്തസാക്ഷിത്വം വരിക്കുന്നതല്ലേ നല്ലത്'' എന്നു തന്റെ പ്രതിശ്രുതവരനായ സുലൈമാനോടവള്‍ ചോദിച്ചുപോകുന്നത് അതുകൊണ്ടാണ്. മറ്റൊരു നിര്‍ണായകസന്ദര്‍ഭത്തില്‍ അവള് തന്നെ സദാചാരവിചാരണയക്കു വിധേയയാവുന്നുമുണ്ട്. സാഹസികയും കുതിരയോട്ടത്തില്‍ തല്പരയുമായ അവള് ഒളിജീവിതത്തിനിടയില്‍ കുതിരപ്പുറത്തു കേറി സ്വന്തം വീട്ടിലെത്തി. അവിടന്നു കാട്ടിലുമെത്തി. അപ്പോഴാണ് കടുവ ഇറങ്ങിയത്. വീട്ടില്‍ നിന്നും തന്നെ തിരഞ്ഞുവന്ന കോമുട്ടിയ്ക്കൊപ്പം മൂന്നു നാലു ദിവസം കാട്ടില്‍ പതുങ്ങിക്കഴിഞ്ഞ അവള് തിരിച്ചെത്തിയപ്പോഴേക്കും കൂട്ടക്കാര്‍ക്കിടയില്‍ അപവാദം പരന്നു കഴിഞ്ഞിരുന്നു. സുലൈമാനും മനസ്സില്‍ തെറ്റിദ്ധാരണയുടെ നിഴലുകള്‍ പടര്‍ന്നെങ്കിലും പിന്നീട് എല്ലാം കലങ്ങിത്തെഴിഞ്ഞു. പക്ഷേ ദു:ഖിതനായ കോമുട്ടി തരികെ വരാത്തതിനെച്ചൊല്ലി ആളുകള്‍ അയാളെ തേടി പോയി. കാട്ടില്‍ അയാളെ കണ്ടെത്തി; പക്ഷേ സ്വന്തം ലിംഗം മുറിച്ചു ചോരയില്‍ കുളിച്ചു മൃതപ്രായനായ അയാള്‍ കാട്ടുജാതിക്കാരുടെ ചികില്‍സയിലായിരുന്നു. തന്റെ പുരുഷശരീരം മാതാപിതാക്കളെപ്പോലെയുള്ളവരില്‍ നിന്നു പോലും തന്നെ അകറ്റി എന്നയാള്‍ ദു:ഖിക്കുന്നു. ഇപ്രകാരം പലവിതാനങ്ങളില്‍ നിന്നുകൊണ്ട് ലിംഗരാഷ്ട്രീയത്തിന്റെ സൂക്ഷ്മാവബോധം ഈ നോവലിനകത്തു പ്രവര്‍ത്തിക്കുന്നുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">നോവല്‍ചരിത്രത്തിലെ മുസ്ലിം സ്ത്രീ</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">50കള്‍ക്കു മുമ്പുള്ള സാഹിത്യകൃതികളിലൂടെ, പ്രധാനമായും ഉറൂബിന്റെ ഉമ്മാച്ചു, ചെറുകാടിന്റെ പ്രമാണി പോലുള്ള പല നോവലുകളിലൂടെ നാം കണ്ട മാപ്പിളപ്പെണ്ണ് ഉശിരുള്ള, 'എരിവും പുളിയുമുള്ള' പെണ്ണുതന്നെയായിരുന്നു. ചെറുകാടിന്റെ 'പ്രമാണി' സമര്‍പ്പിച്ചിട്ടുള്ളതു തന്നെ വളരാനും വിരിയാനുമാഗ്രഹിക്കുന്ന മാപ്പിളപ്പെണ്കിടാങ്ങള്ക്കായാ</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ണ്. 'പ്രമാണി'യിലെ കുഞ്ഞാമിന പത്താം ക്ലാസിലെത്തിയ, തന്റേടവും വിവേകവുമുള്ള പെണ്‍കുട്ടിയാണ്. ക്ലാസിലേക്കു കടന്നു വരുമ്പോള്‍ വികൃതികളായ ആണ്‍കുട്ടികളിലൊരാള്‍ അവളുടെ തലയിലെ മക്കന വലിച്ചൂരിക്കളയുന്നു. 'മക്കനയിടാതെ നടന്നാല്‍ ആകാശം പൊട്ടിവീഴുമോ?' എന്നും 'ഇങ്ങനെ ഈ ലോകത്തുനിന്നും ഒഴിഞ്ഞുനില്ക്കാന് മാത്രം മാപ്പിളപ്പെണ്ണ് എന്തു പിഴച്ചു', എന്നുമെല്ലാം അവള് പുരുഷാധിപത്യത്തോടും മതാധികാരത്തോടും കലഹിക്കുന്നുണ്ട്. അവളേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ നാട്ടിന്‍പുറത്തുകാരിയായ കുഞ്ഞിക്കുനുത്തും പോരാടുന്നുണ്ട്. തന്റെ വിവാഹജീവിതത്തിലെ ദുരിതങ്ങളോടാണ്, സംശയക്കാരനായ ഭര്‍ത്താവിനോടാണ് ആ പോരാട്ടം എന്നു മാത്രം. ''ഇതുവരെ ഞാന്‍ മ്മ്ണി പേടിച്ചു. ഞ്ഞിച്ച് ഈ ദുനിയാവിലൊരാളേം പേടില്ല. ച്ച് പടിഞ്ഞു. പെണ്ണിനും വേണം ഒരുറപ്പ്. വേട്ടാളനെപ്പോലെ ഊതീംകൊണ്ടു വരണ ങ്ങടെ കണ്ണും മോറും കണ്ട് പേടിച്ചിട്ട് ഞാമ്മ്ണി നൊണ പറഞ്ഞു. ഇന്നാട്ടിലുള്ള ആണുങ്ങളൊക്കെ ന്റെ ഒളിസേവക്കാരാന്നു പച്ചപ്പൊള്ളു പറഞ്ഞു. ഞിച്ചൂണ്ട് ഒരു നില...'' എന്നു ഭര്‍ത്താവിനോടവള്‍ കയര്‍ക്കുന്നുണ്ട്. ഈ പ്രതികരണങ്ങള്‍ രണ്ടും സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വത്വപരമായ മുന്നേറ്റത്തിലും ഊന്നിയവയാണെന്നു വ്യക്തം. ഇവിടെയെല്ലാം മതാധികാരത്തെയും മതത്തെതന്നെയും വളരെ എളുപ്പം നിസ്സംശയം പ്രതിചേര്‍ക്കാന്‍ നമുക്കാവും. ലിബറല്‍ മൂല്യബോധത്തിലുള്ള സ്ത്രീസ്വാതന്ത്ര്യത്തിന്റെ ചട്ടക്കൂടില്‍ അതു ഭംഗിയായി ന്യായീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മതാധികാരത്തിന്റെ പുരുഷാധിപത്യം മുസ്ലിങ്ങളില്‍ മാത്രമാണോ ഉള്ളത്? മറ്റു സാമുദായികമണ്ഡലങ്ങളില്‍ സ്ത്രീപുരുഷതുല്യത സാദ്ധ്യമക്കാനുള്ള സാഹചര്യങ്ങള്‍ എത്രത്തോളമാണ്? സ്ത്രീയുടെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് യഥാര്‍ത്ഥത്തില്‍ മതകീയജീവിതത്തിന്റെ കാഴ്ച്ചപ്പാടാണോ?! എങ്കില്‍പ്പിന്നെ നാം ചര്‍ച്ചചെയ്യുന്ന 'വമ്പത്തി'യിലെ മാപ്പിളപ്പെണ്ണ് എപ്രകാരം വ്യത്യസ്തയായി നില്ക്കുന്നു?</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">വമ്പത്തിയിലെ അധികാരം സാമ്രാജ്യത്വമാണ്. എതിരുനിന്ന മുസ്ലിങ്ങളെ ഉന്മൂലനാശം ചെയ്യാനിറങ്ങിത്തിരിച്ച ദുരധികാരപ്രമത്തതയാണത്. മതത്തിനുള്ളില്‍ത്തന്നെയുള്ള ആഭ്യന്തരകലഹത്തിന്റെ സ്വഭാവത്തിലല്ല, പോരാളിയായ ഒരു സ്ത്രീ അതിനോടു ചെറുത്തുനില്ക്കുന്നത്. മതത്തെ സ്വന്തം വംശീയതയുടെയും സാമുദായികതയുടെയും ഗോത്രപരമായ കെട്ടുറപ്പിന്റെ ഭാഗമായാണ് അവള് കാണുന്നത്. സാമ്രാജ്യത്വത്തിനെതിരെ പൊരുതിമുന്നേറാനുള്ള ധാര്‍മികസ്രോതസ്സായി മതം അവളുടെ നിത്യജീവിതത്തിലെ അടിയാധാരമായി പ്രവര്‍ത്തിക്കുന്നു. അധികാരത്തിനെതിരായ യുദ്ധത്തില്‍ പുരുഷനെ അവള് സഹപോരാളിയായി കൂടെ കൂട്ടുകയാണ്! തന്നിലെ പെണ്ണ് രാഷ്ട്രത്തിലെ പൗരയായി വളരുന്നതിനു അവള്‍ക്കു മതം തടസ്സമല്ല തന്നെ! മറിച്ചു അതിനു സഹായിക്കാന്‍ തക്കവണ്ണം അതൊരു ഊര്‍ജ്ജമാവുകയാണ് ചെയ്യുന്നത്. മേല്‍പ്പറഞ്ഞ നോവലുകള്‍ തമ്മില്‍ എഴുതപ്പെട്ട കാലത്തിലും ചരിത്രഘട്ടങ്ങളിലും വ്യത്യാസം നില്‍ക്കുമ്പോഴും മതത്തോടുള്ള ഈ വ്യത്യസ്തപരിഗണനകള്‍ ഒരു ചൂണ്ടുപലകയാണ്. മതത്തെയും മതസ്വത്വമെന്ന നിലയില്‍ മുസ്ലിം സാമുദായികതയെയും തള്ളിപ്പറയാതെ തന്നെ പോരാട്ടവും വിമോചനവും സാദ്ധ്യമാണോ എന്ന ചിന്തയക്കു പല അടരുകളുണ്ട്. അതിലേറ്റവും പ്രധാനം അന്താരാഷ്ട്രതലത്തില്‍ തന്നെ പാശ്ചാത്യകേന്ദ്രിതമായി നടപ്പായിക്കൊണ്ടിരിക്കുന്ന മുസ്ലിംവിരോധവും വംശീയമായ ഉന്മൂലനവുമാണ്. അതിന്റെ പശ്ചാത്തലത്തില്‍ മുസ്ലിങ്ങള്‍ അപരിഷ്കൃതരും മതമൗലികരും യാഥാസ്ഥിതികരുമാണെന്നും ആയതിനാല്‍ സ്ത്രീകളുടെ വിമോചനത്തിന് ഏറ്റവും തടസ്സം നില്‍ക്കുന്നവരാണ് എന്നുമുള്ള പ്രചാരം ഏറെയാണ്. മതയാഥാസ്ഥികത്വവും അക്രമാസക്തമായ മുസ്ലിം പുരുഷാധിപത്യവും ചേര്‍ന്ന് സ്ത്രീകളെ തടവിലാക്കി ഞെരുക്കുന്നു എന്നതാണ് ഈ കാഴ്ച്ചപ്പാടിന്റെ കാതല്‍. ആയതിനാല്‍ തന്നെ പുരോഗമന/വിമോചനസങ്കലപങ്ങള്‍ പേറുന്ന ഒരു മുസ്ലിംസ്ത്രീ സ്വന്തം മത/സാമുദായികതയെയും അതിനകത്തെ പുരുഷന്മാരെയും തള്ളിപ്പറയേണ്ടതുണ്ട് എന്നു വരുന്നു. ലിബറല്‍ കാഴ്ച്ചപ്പാടിലുള്ള ഈ സ്ത്രീവിമോചനത്തിനു അധിനിവേശസാമ്രാജ്യത്വത്തിന്റെ ഭാഗത്തുനിന്നുള്ള അധീശനിലകള്‍ ഒളിപ്പിച്ചുവെയ്ക്കുന്ന ഇസ്ലാമോഫോബിയയും വംശീയവിദ്വേഷവും അദൃശ്യമായിപ്പോകുന്നു. അതിനാല്‍ മുസ്ലിം സ്ത്രീവാദിയെ സംബന്ധിച്ചിടത്തോളം മതത്തെയും പുരുഷനെയും എതിരാളികളായി സ്ഥാപിക്കുന്ന വാദങ്ങള്‍ക്കാണ് സ്വീകാര്യത. ആയതിനാല്‍തന്നെ മുസ്ലിംസ്ത്രീക്കു പലപ്പോഴും തന്റെ സാമുദായികനില എന്നതുതന്നെ തന്റെ സ്വത്വനിലയായി ഉയര്‍ത്തിക്കാട്ടേണ്ടതായും വരുന്നു. ലോകമെമ്പാടുമുള്ള ഇസ്ലാമികസ്ത്രീവാദികള്‍ പലപ്പോഴായി ഈ പ്രശ്നത്തെ ഉന്നയിക്കുകയും ഫലപ്രദമായി നേരിടുകയും സംവദിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമികസ്ത്രീവാദികളായ സബ മഹമൂദ്, ലൈലാ അബു ലുഗോദ് പോലുള്ള പലരും സാമുദായികതയും മതസ്വത്വവും സ്ത്രീക്കു അനുകൂലമായി വ്യാഖ്യാനിക്കുന്നവരാണ്. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഉറൂബിന്റെയും ചെറുകാടിന്റെയും മുസ്ലിംസ്ത്രീകള്‍ ലിബറല്‍ കാഴ്ച്ച്പ്പാടുകള്‍ക്കകത്താണ് പാകമാകുന്നതെന്നു കാണാം. എന്നാല്‍ വമ്പത്തിയിലെ ഉശിരത്തികളാവട്ടെ നിസര്‍ഗസ്വച്ഛതയോടെ മതധാര്‍മികതയക്കുള്ളിലെ മാനുഷികതയും വീറും സ്വാതന്ത്ര്യത്തിനായി പ്രസരിപ്പിക്കുന്നവരാണെന്നു പറയാനാവും.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">രക്തസാക്ഷികളും പോരാളികളും</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">മലബാര്‍സമരത്തില്‍ സ്ത്രീകളുടെ പങ്ക് അന്വേഷിക്കുന്ന നിരവധി ലേഖനങ്ങളുണ്ട്. കേവലം പങ്കാളിത്തം എന്നനിലയില്‍ നിന്നു വ്യത്യസ്തമായി, സമരത്തെ സഹായിക്കുക എന്നതായിരുന്നു അവരുടെ ദൗത്യമെന്നു പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സമരത്തില്‍ സഹായിച്ചതിന്റെ പേരില്‍ കേസ് ചുമത്തപ്പെട്ടവരും അറസ്റ്റിലായവരുമായ സ്ത്രീകള്‍ ഏറെയുണ്ടെന്നു സി. അബ്ദുല്‍ഹമീദും എ.കെ. കോഡൂരും മറ്റും പറയുന്നു. മണ്ണാര്‍ക്കാട്ടു നടന്ന ഒരു പോലീസ് അന്വേഷണത്തെ കുറിച്ചു അദ്ദേഹം എഴുതുന്നുണ്ട്. കുഞ്ഞിപ്പാത്തുമ്മ എന്ന സ്ത്രീ പോരാളികളിലൊരാളായ പുരോണന്‍ മൊയ്തീന്‍കുട്ടിയുടെ ഉമ്മയായിരുന്നു. മണ്ണാര്‍ക്കാട്ടെ പള്ളിക്കുറുപ്പില് പോരാട്ടത്തിനെത്തിയവര്‍ക്ക് അവര്‍ ഭക്ഷണമുണ്ടാക്കിക്കൊടുത്തുവെന്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">നതായിരുന്നു കേസ്. മലപ്പുറം മേല്‍മുറിയില്‍ ഇരുന്നൂറിലധികം പേരെ പട്ടാളക്കാര്‍ വീട്ടില്‍ കയറിച്ചെന്നു നിരനിരയായി വെടിവെച്ചു കൊന്ന സംഭവത്തിലും സ്ത്രീകളുടെ രക്തസാക്ഷിത്വമുണ്ടായിട്ടുണ്ട്. ഇതില്‍ തങ്ങളുടെ പിതാക്കളോടൊപ്പം പട്ടാളത്തിന്റെ വെടിയേറ്റ് രണ്ടു പെണ്‍കുട്ടികള്‍ മരിച്ചിരുന്നു. അവരെക്കുറിച്ചു എ. സമീല്‍ എഴുതുന്നു: ''അവയിലൊന്ന് അധികാരത്തൊടിയിലെ കീടക്കാടന്‍ കുടുംബത്തില്‍പ്പെട്ട 11 വയസ്സുകാരിയാണ്. വെടിവെച്ചു കൊല്ലാനായി പിതാവിനെ വീടിനകത്തുനിന്ന് ബ്രിട്ടീഷുകാര്‍ പിടിച്ചുകൊണ്ടുപോകുന്നതു തടഞ്ഞ ആ പെണ്‍കുട്ടിയെ സൈനികര്‍ തോക്കിന്റെ ചട്ടകൊണ്ടു കുത്തിയകറ്റാന്‍ ശ്രമിച്ചു. ഏറെ ബലപ്രയോഗം നടത്തിയിട്ടും പെണ്‍കുട്ടി പിതാവിനെത്തന്നെ കെട്ടിപ്പിടിച്ചു നി്ന്നു. അതോടെ ഇരുവരെയും സൈനികര്‍ ഒരുമിച്ചു വെടിവെച്ചു കൊന്നു'' (മാധ്യമം ആഴ്ച്ചപ്പതിപ്പ്, 2018 ഒക്ടോബര്‍ 8). കിടപ്പുരോഗിയായ പിതാവ് കുഞ്ഞീന്‍ ഹാജിയെ പട്ടാളക്കാര്‍ വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട മകള്‍ കതിയാമു തടയാന്‍ ചെന്നപ്പോള്‍ തോക്കിന്റെ പാത്തി കൊണ്ട് പട്ടാളക്കാര്‍ അവളെ കുത്തിയൊഴിവാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ബലപ്രയോഗത്തിലൂടെ കുഞ്ഞീന്‍ ഹാജിയെ വീടിന്റെ കിഴക്കേ മുറ്റത്തേക്കു കൊണ്ടുപോയി കമിഴ്ത്തിക്കിടത്തി. മകള്‍ ഉപ്പായ്ക്കു വെടിയേല്‍ക്കാതിരിക്കാന്‍ കതിയാമുവും ഹാജിയെ കെട്ടിപ്പിടിച്ചു കിടന്നു. ഒടുവില്‍ ഇരുവരും വെടിയേറ്റു മരിച്ചു എന്നാണ് സമീല്‍ എഴുതുന്നത്. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">പുലിക്കോട്ടില്‍ ഹൈദറും മറ്റും എഴുതിയ കത്തുപാട്ടുകള്‍ മലബാര്‍സമരവുമായി ബന്ധപ്പെട്ടു സ്ത്രീകള്‍ അനുഭവിച്ച മറ്റൊരു തരം പീഡനത്തെക്കുറിച്ചു പറയുന്നുണ്ട്. സമരത്തില്‍ പങ്കെടുത്തു ബെല്ലാരിജയിലിലായ പോരാളി തന്റെ ഭാര്യ മറിയക്കുട്ടിയെ പറ്റി ആളുകള്‍ പറഞ്ഞ അപവാദവൃത്താന്തങ്ങള്‍ കേട്ടു വിഷമിക്കുന്നു. കോപതാപങ്ങളോടെ അയാളെഴുതിയ കത്തിനു മറുപടിയായി ഹൃദയംതുറന്നു മറിയക്കുട്ടി തന്റെ വേദനകള്‍ പങ്കുവെയ്ക്കുകയാണ് ഇതിലൂടെ. കത്തുവായിച്ചിട്ടു ഭര്‍ത്താവിനു തെറ്റിദ്ധാരണ മാറിയോ ഇല്ലയോ എന്നതിനേക്കാള്‍ പ്രധാനം അവര്‍ അനുഭവിച്ച വേദന തന്നെയാണ്. ആണുങ്ങളേറെയും ജയിലില്‍ പോയതോടെ പെണ്മക്കളെയും സഹോദരിമാരെയും തങ്ങളെത്തന്നെയും വെള്ളക്കാരുടെ അതിക്രമങ്ങളില്‍ നിന്നും രക്ഷിക്കേണ്ട ബാദ്ധ്യതയും സ്ത്രീകള്‍ക്കുതന്നെയായി. പുരുഷന്മാരുടെ അഭാവത്തില്‍ ഏതാണ്ട് ഇരുപതോളം സ്ത്രീകള്‍ ഒന്നിച്ചു കഴിഞ്ഞപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച ജാഫര്‍ ഈരാറ്റുപേട്ട എഴുതുന്നു: ...''പട്ടാളം വരികയും അതില്‍ ഒരു പെണ്‍കുട്ടിയെ പട്ടാളം പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ആ സ്ത്രീകള്‍ കയ്യില്‍ കിട്ടിയ ആയുധവുമായി സംഘടിതമായി ചെറുക്കുകയും പെണ്‍കുട്ടിയെ മോചിപ്പിച്ച് തോക്ക് പിടിച്ചെടുക്കുകയുണ്ടായി. കൂട്ടത്തിലുള്ള രണ്ടുപേര്‍ വെടിയേറ്റു വീണിട്ടും ആ സ്ത്രീകള്‍ പിന്തിരിഞ്ഞില്ല.'' (പുറം107, മാളു: മലബാര്‍സമരത്തിലെ പെണ്‍കരുത്ത്) 1854ല്‍കലക്ടര്‍ കനോലി സായ്പിനെ വധിച്ചതിന്റെ രണ്ടാം പ്രതി ഒരു സ്ത്രീയായിരുന്നുവത്രേ. കേസെടുക്കപ്പെട്ട 164 പേരില്‍ ഇരുപതോളം സ്ത്രീകള്‍ ഉണ്ടായിരുന്നതായും കരുതപ്പെടുന്നു. വെള്ളക്കാര്‍ക്കെതിരായ അധിനിവേശപ്പോരാട്ടത്തിലെ പോരാളികളെന്ന നിലയില്‍ ഈ പ്രതിനിധാനങ്ങളൊക്കെയും പ്രധാനമാണ്. ആദ്യഘട്ടത്തില്‍ മണ്ണാര്‍ക്കാട്ടു നടന്ന പോരാട്ടത്തിലും സ്ത്രീകളുടെ പങ്കാളിത്തം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സഹനവും പോരാട്ടവും ഇടകലര്‍ന്ന ഈ സ്ത്രീജീവിതങ്ങള്‍ ആരോ നയിക്കുന്ന വിപ്ലവത്തിനു പിന്നാലെ അതിനു വിധേയരായ വിഷയങ്ങളായിരുന്നില്ല, മറിച്ചു സ്വയം മാറ്റത്തിനായി കൊതിക്കുകയും അതിനായി സഹിക്കാനും പോരാടാനും തയ്യാറായവരാണ്!! അവരില്‍ മാളുഹജ്ജുമ്മയുടെ സഹായിയും പോരാളിയുമായ ചിരുതയെപ്പോലെ അനേകരായ കീഴാളസ്ത്രീകളുമുണ്ട്. അവരില്‍ ചിലരുടെ പേരുകള്‍ ജാഫര്‍ ഈരാറ്റുപേട്ട എഴുതുന്നു: പറവെട്ടി കോയാമു ഹാജിയുടെ ഭാര്യ ആമിനക്കുട്ടി, കടൂരാന്‍ ഉണ്ണിമമ്മതിന്റെ മകള്‍ ഉമ്മു ഹാനി, പള്ളിക്കുറുപ്പ് കുഞ്ഞിനിയില്‍ കുഞ്ഞിപ്പാത്തുമ്മ, എം,പി.നാരായണമേനോന്റെ അമ്മ പാണ്ടിയാട്ട് ദേവകിയമ്മ, കൊല്ലറമ്പന്‍ ബിയ്യാത്തു ഹജ്ജുമ്മ, പാപ്പാട്ടൂരില്‍ തായുമ്മ, പന്തല്ലൂര്‍ വള്ളിയമ്മ, പാറപ്പുറത്തു പാത്തുമ്മക്കുട്ടി, മേല്‍മുറിയില്‍ കദിയുമ്മ, കീടക്കാട്ട് ഫാത്തിമ തുടങ്ങി പുരഷവേഷം ധരിച്ച് പൂക്കോട്ടൂര്‍ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീരയുവതിയടക്കം ഈ നിര എത്രയോ നീണ്ടു പോകും.'' (പുറം 119, മാളു: മലബാര്‍സമരത്തിലെ പെണ്‍കരുത്ത്)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ഹിച്ച് കോക്കിന്റെ A History of the Malabar Rebellion എന്ന കൃതിയിലും സര്‍ക്കാര്‍ അനുകൂലികളായവരുടെ വീടു കത്തിച്ചു പ്രദേശത്താകെ ഭീതിപരത്തിയ ഉശിരുള്ള മാപ്പിളപ്പെണ്ണുങ്ങളുടെ കഥ പറയുന്നുണ്ട്! പൂക്കോട്ടൂര്‍ യുദ്ധത്തിലും ഉമ്മമാര് മക്കളെ പോരാട്ടത്തിനു പറഞ്ഞയച്ചതായ അനുഭവമാണുള്ളത്. ഇതിനു പുറമേ ആണുങ്ങള് യുദ്ധത്തിനിറങ്ങിയപ്പോള്‍ അവര്‍ക്കു പ്രോല്‍സാഹനം നല്‍കിക്കൊണ്ട് ബദര്‍ ബൈത്തും ബദ്റുല്‍ കുബ്റയും പോലുള്ള അറബിഗാനങ്ങള്‍ പാടിയതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാരായണ മേനോന്റെ റിപ്പോര്‍ട്ടിലും ക്യാപ്റ്റന്‍ മെക്കന്റോയ് മദ്രാസ് ഗവര്‍ണര്‍ക്കയച്ച റിപ്പോര്‍ട്ടിലുമുണ്ട്. ഏറ്റുമുട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിശോധിച്ച ഹിച്ച് കോക്ക് സായിപ്പ് പുരഷവേഷം ധരിച്ച സ്ത്രീയെക്കണ്ട് അമ്പരന്നതായി പലയിടത്തും പറയുന്നുണ്ട്. പുരുഷവേഷം ധരിച്ച സ്ത്രീയെക്കുറിച്ചു ഭാവനാപരമായ പല സൂചനകളും പലയിടങ്ങളിലും കാണാം. സി. അബ്ദുല്‍ ഹമീദിന്റെ അഭിപ്രായത്തില്‍ കുഞ്ഞാമിനയാണെന്നു പല പുസ്തകങ്ങളും പറയുന്നു. വാരിയന്‍കുന്നത് കുഞ്ഞഹമ്മദാജിയോടൊപ്പം പോരാട്ടത്തിനിറങ്ങിയ അദ്ദേഹത്തിന്റെ ഭാര്യ മാളുഹജ്ജുമ്മയാണെന്നും ചിലര്‍ പറയുന്നു. സ്ത്രീകളില്‍ ആയുധങ്ങള്‍ക്കിരയായവരും ലൈംഗിക അതിക്രമങ്ങള്ക്കിരയായവരുമേറെയാ</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ണ്. പുരുഷന്മാര് യുദ്ധത്തിനു പോവുകയോ ഒളിവില്‍ പോവുകയോ ചെയ്താല്‍ പ്രദേശത്തിന്റെ സംരക്ഷണവും നിയന്ത്രണവും കയ്യാളിയിരുന്ന എടപ്പറ്റയിലെ ബീവിയെപ്പോലെയുള്ള സ്ത്രീകളെക്കുറിച്ചും സി.അബ്ദുല്‍ ഹമീദ് എഴുതുന്നുണ്ട്. ഖിലാഫത്ത് നേതാവായിരുന്ന മാടമ്പാട്ട് അവറാന് മുസ്ല്യാരുടെ ഭാര്യ പാത്തുമ്മക്കുട്ടി അത്തരത്തിലൊരാളാണ്. താനാളൂരില്‍ പട്ടാളമിറങ്ങിയപ്പോള്‍ സ്ത്രീകളുമായി സുരക്ഷിതസ്ഥാനത്തേക്കു പോകുന്നതിനിടയിലായിരുന്നു അവര്‍ക്കു വെടിയേറ്റത്!</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ഡോ. ഷംഷാദ് ഹുസൈന് മലബാര്‍സമരത്തിലെ സ്ത്രീ ഇടപെടലുകളെക്കുറിച്ചു സവിശേഷമായി പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മലബാര്‍സമരത്തിന്റെ ഓര്‍മകളിലൂടെ വാമൊഴികളിലൂടെ ഒരു ജനത ആ ചരിത്രത്തെ സ്വരൂപിക്കുന്നതെങ്ങനെ എന്നതാണ് അവരന്വേഷിക്കുന്നത്. മലബാര്‍സമരത്തിന്റെ വാമൊഴിചരിത്രമെന്നു വിളിക്കാവുന്ന ആ പഠനത്തിലെ മുഖ്യ ആവേദകര്‍ സ്ത്രീകളാണ്. അതുതന്നെ ചരിത്രരചനയെ സംബന്ധിച്ചിടത്തോളം ഒരു വിച്ഛേദമാണെന്നു പറയാതെ വയ്യ! വിധേയരെങ്കിലും പ്രബലമായ അധികാരത്തിനു കീഴ്പ്പെടാത്ത ചില അംശങ്ങള്‍ അവരുടെ മൊഴികളില്‍ നിന്നും മൗനങ്ങളില്‍ നിന്നും വായിച്ചെടുക്കുന്നത് പ്രതിരോധപരമാണ്. മുഖ്യധാരാ ചരിത്രരചനകളില്‍ നിന്നു വ്യത്യസ്തമായി പ്രാദേശികമായ കൂട്ടായ്മകളെയും അതിലെ നായകരെയും കൂടുതല്‍ തെളിച്ചത്തോടെ കണ്ടെടുക്കാനും സ്ഥാനപ്പെടുത്താനും ഇത്തരം പഠനങ്ങള്‍ക്കു കഴിയും. സ്ത്രീകളെ മലബാര്‍സമരത്തിന്റെ ആനുഭവികപരിസരങ്ങളില്‍ സ്വത്വപരമായി സ്ഥാനനിര്‍ണയം നടത്തുന്നതോടൊപ്പം സ്വകാര്യമായ ഓര്‍മകള്‍ക്കും അവയുടെ ആവിഷ്കാരങ്ങള്‍ക്കും ചരിത്രരചനയിലുള്ള പങ്കും ഇവിടെ ചര്‍ച്ചചെയ്യുന്നു. സ്വന്തം കുടുംബത്തിലെ രക്തബന്ധുക്കളായ ആളുകളെ സമരക്കാര്‍ കൊന്നു എന്നറിഞ്ഞു വിഷമിക്കുമ്പോഴും സമരക്കാരുടെ വീരസ്മരണയെ ഉള്ളില്‍ പേറുകയും ചെയ്യുന്നു. ഇതൊരു വൈരുദ്ധ്യമല്ല, സ്വാഭാവികമാണ് എന്നു മനസ്സിലാക്കാന്‍ വിഷമമില്ല. ''ഉറ്റവരുടെയും ബന്ധുക്കളുടെയും അഭാവത്തില്‍ സ്വയം രക്ഷിക്കേണ്ടിവന്നവരും കുടുംബബാദ്ധ്യതകള്‍ ഏറ്റെടുക്കേണ്ടിവന്നവരുമാണ് അധികസ്ത്രീകളും. ഇതു നേരിട്ടുള്ള ഏറ്റുമുട്ടലോ ഒളിച്ചുള്ള എതിര്‍പ്പുകള്‍ പോലുമോ അല്ല. പലപ്പോഴും കൊച്ചു കൊച്ചു കൗശലങ്ങളിലൂടെയാണിവര്‍ രക്ഷപ്പെടുന്നത്. അറപ്പു തോന്നിക്കാന്‍ കുഞ്ഞിന്റെ തീട്ടവും ദയതോന്നിക്കാന്‍ കുഞ്ഞിന്റെ കരച്ചിലും ഉപയോഗിച്ചതിനെക്കുറിച്ചു മമ്മാതു പറയുമ്പോള്‍ കുഞ്ഞികദിയയുടെ വിവരണത്തില്‍ പ്രസവിച്ചു കിടക്കുന്ന തന്റെ ഉമ്മാനെ രക്ഷിക്കാന്‍ വല്യുമ്മ പുതപ്പു വലിച്ചിടുന്ന കഥയുണ്ട്. '' (പുറം 412, മലബാര്‍കലാപത്തിന്റെ വാമൊഴിപാരമ്പര്യം) മലബാര്‍ സമരത്തില്‍ ഉള്‍പ്പെട്ട ചിരുത എന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള വിവരണങ്ങള്‍ മാത്രമേ തന്റെ ഗവേഷണകാലത്തു ആവേദകരില്‍ നിന്നും കേട്ടിട്ടുള്ളൂ എന്നും ഡോ. ഷംഷാദ് പറയുന്നു. ചുരുക്കത്തില്‍ ദേശരാഷ്ട്രത്തെ ചുറ്റിപ്പറ്റി നിര്‍മിക്കപ്പെടുന്ന ബൃഹദാഖ്യാനങ്ങള്‍ക്ക് മെരുങ്ങാത്ത തരം വൈരുദ്ധ്യവും വൈവിദ്ധ്യവും കലര്‍ന്ന സ്വത്വങ്ങള്‍ ഈ ആഖ്യാനങ്ങളിലൂടെ നാം കാണുന്നു. അവയുടെ ജൈവികത ചരിത്രം വളരെ ദൂരെ നില്ക്കുന്ന ആധികാരികവും ബലിഷ്ഠവുമായ ജ്ഞാനഘടന പുലര്‍ത്തുന്ന ഒന്നാണെന്ന ധാരണയെതിരുത്തിക്കൊണ്ട്, നമ്മുടെ ദൈനംദിനങ്ങളിലെ സമസ്തജീവിതമണ്ഡലങ്ങളിലും നിറഞ്ഞു നില്ക്കുന്ന ഒന്നാണെന്നുറപ്പിക്കുന്നു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">വീരവനിത</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ചരിത്രരചനകളില്‍ കേന്ദ്രമായി നില്ക്കുന്ന വീരനായകന്റെ പരിവേഷത്തെ ഓര്‍മിപ്പിക്കുന്ന വിധം തന്നെ മലബാര്‍ സമരകഥകളില്‍ പാടിപ്പതിഞ്ഞ മാളുവിനെപ്പോലുള്ള വീരനായികമാരുടെ കഥകളുമുണ്ട്. മുഖ്യധാരാചരിത്രരചനകളോട് ഒരു വിധത്തില്‍ ഇടഞ്ഞുനില്‍ക്കുമ്പോഴും വീരനായികാപദവിയുടെ ബാധ ചെറു ആഖ്യാനങ്ങളിലുണ്ട്. മലബാര്‍സമരത്തിലെ സ്ത്രീപ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം ഉള്‍ക്കൊള്ളുമ്പോഴും മാളു ഹജ്ജുമ്മയെ വീരയായ പടനായികയായും വാരിയന്‍കുന്നന്റെ പ്രണയിനിയായും കൊണ്ടാടുന്ന ജനപ്രിയ ആഖ്യാനങ്ങള്‍ ഏറെയാണ്. അവയില്‍ പലതും ശതാബ്ദിയുടെ ചരിത്രസന്ദര്‍ഭത്തില്‍ കാല്‍പനികച്ചിറകുകളില്‍ പറന്നു നടക്കുന്നുമുണ്ട്. പ്രദേശികമായ ചെറുത്തുനില്‍പ്പുകളിലെ വീരയും ധീരയുമായ ബുദ്ധിശാലിയായ മാപ്പിളപ്പെണ്‍ പോരാളിയായാണ് അബ്ദുള്‍ കലാം മാട്ടുമ്മലിന്റെ ചേറുമ്പിലെ ചെറുത്തുനില്‍പ്പുകളില്‍ മാളുഹജ്ജുമ്മയെ നാം കാണുന്നത്. ചേറുമ്പ് ദേശത്ത് കോയാമുഹാജിയുടെ മകളായി 1879 ലാണ് അവര്‍ ജനിച്ചത്. കാല്പനികചരിത്രകാരന്മാര്‍ അവതരിപ്പിച്ച വാരിയന്‍കുന്നത്തുമായുള്ള മാളുഹജ്ജുമ്മയുടെ പ്രണയം എന്ന പഴങ്കഥയെ അബ്ദുള്‍ കലാം പാടെ നിരസിക്കുന്നുണ്ട്. സ്വതന്ത്രവ്യക്തിത്വമായിരുന്ന മാളുഹജ്ജുമ്മ തന്റെ പ്രണയഭാജനമായി അദ്ദേഹത്തെ കണ്ടിരുന്നെങ്കില്‍ അങ്ങനെ വിവാഹത്തിനു നിന്നുകൊടുക്കുമായിരുന്നില്ല എന്ന സരളവും ഭദ്രവുമായ യുക്തിയിലൂടെ ജനപ്രിയമായ ചരിത്രാഖ്യാനങ്ങളുടെ ഉദാസീനതയെ അദ്ദേഹം ചെറുക്കുന്നുണ്ട്. ചരിത്രരേഖകള്‍ സംസാരിക്കട്ടെ എന്നദ്ദേഹം വെല്ലുവിളിക്കുന്നു. എന്നാല്‍ കുടുംബാഗംങ്ങളുടെ നേരനുഭവങ്ങളില്‍, ''വാരിയംകുന്നനെ വിവാഹം കഴിച്ചാല്‍ തൂക്കിലേറ്റുന്ന പട്ടാളമുണ്ടെങ്കില്‍ അതൊന്നു കാണണമെന്ന'' ധീരമായൊരു തീരുമാനത്തിലേക്കു സാഹസികമായി കടന്നുവന്ന ഒരുസ്ത്രീയെ വരച്ചിടുന്നുണ്ട്. സ്ത്രീകള്‍ക്കൊപ്പം നിന്നുകൊണ്ട് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ യുദ്ധത്തിനു വീര്യം പകരാനും അവര്‍ ശ്രമിച്ചതിന്റെ ഓര്‍മകള്‍ വാമൊഴികളിലൂടെ പകര്‍ന്നിടുന്നു. 'നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ആണുങ്ങള്‍ക്ക് ധൈര്യം പകരേണ്ടത് നമ്മുടെ കടമയാണെന്ന വിശ്വാസത്തില്‍' അവര്‍ സ്ഥൈര്യത്തോടെ നിന്നു. ബ്രിട്ടീഷുകാരന്റേതാണെങ്കില്‍ പോലും മൃതദേഹം ജീര്‍ണിക്കാനിടവരാതെ മറവുചെയ്യാനുള്ള കടമയുണ്ട് എന്ന ദീനിന്റെ മാനവികത അവര്‍ പ്രസരിപ്പിച്ചു. പോരാട്ടത്തില്‍ ഭര്‍ത്താവും പിതാവുമെല്ലാം നഷ്ടപ്പെട്ടിട്ടും സ്വത്തുവഹകള്‍ ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയിട്ടും വെള്ളക്കാരനോട് നിയമയുദ്ധത്തിലൂടെ വിജയം വരെ പോരാടുകയായിരുന്നു മാളുഹജ്ജുമ്മ. തിരിച്ചുകിട്ടിയ സ്വത്തുക്കള്‍ പലതും പള്ളികള്‍ക്കും മറ്റുമായി ദാനം ചെയ്യാനവര്‍ മടിച്ചില്ല. കരുവാരക്കുണ്ടിലെ ആദ്യത്തെ പൊതുവിദ്യാലയം സ്ഥാപിച്ചത് അവര്‍ നല്കിയ ഭൂമിയിലായിരുന്നുവെന്നതും പ്രധാനമാണ്. ചീനിപ്പാടത്തെ വീട്ടില്‍ ഒരുക്കിയ 'ദര്‍സി'ല്‍ വിദ്യാര്ത്ഥികളായിരുന്നവരിലേ</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">റെയും പില്ക്കാലത്ത് പ്രദേശത്തിന്റെ മത, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രഗല്ഭരായിരുന്നു. 1962ല്‍ തന്റെ എണ്‍പത്തിമൂന്നാം വയസ്സില്‍ മരിക്കുന്നതു വരെ ഉജ്ജ്വലമായ മാതൃകയായിത്തുടര്‍ന്നു, അവരുടെ താന്‍പോരിമ. ഹിച്ച് കോക്കിനെപ്പോലുള്ളവരുടെ സാമ്രാജ്യത്വകേന്ദ്രിതമായ ചരിത്രരചനകളില്‍ കാണുന്ന ഫാത്വിമയും ഈ ഫാത്വിമയും ഒന്നാണെന്ന ധാരണയെ തിരുത്തുകയും ചെയ്യുന്നുണ്ട് വിശദാംശങ്ങളോടെയുള്ള ഈ ആഖ്യാനം. പള്ളിയിലെ മീറ്റിംഗുകളില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന സ്വാധീനമായിത്തീരുകയും പെണ്ണാണെന്നു പെട്ടന്നു തിരിച്ചറിയാതിരിക്കാന്‍ നീളന്‍കുപ്പായത്തില്‍ മുഖം മറച്ചു വാരിയന്‍ കുന്നത്തിനൊപ്പം യുദ്ധത്തില്‍ പങ്കുചേരുകയും മലബാറിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായി ബലിയറുത്ത സ്ത്രീയായി അടയാളപ്പെടുകയും ചെയ്ത മാളുഹജ്ജുമ്മയുടെ നാനാവിധത്തിലുള്ള ചിത്രങ്ങളെല്ലാം മുഖ്യാധാരാ പുരോഗമനസ്ത്രീകളുടെ ഘടനയില്‍ നിന്നെല്ലാം എത്രയോ വ്യത്യസ്തമാണ്! മതം സാമൂഹികനിര്‍വഹണശേഷിക്കെതിരല്ല എന്നു മാത്രമല്ല ഇതു പറയുന്നത്. മറിച്ച്, അതിനുള്ള ഊര്‍ജ്ജമായിത്തന്നെ അവരില്‍ ഉള്‍ച്ചേര്‍ന്നതായാണ് ഈ വിവരണങ്ങളിലൂടെ നാം കാണുന്നത്! പില്ക്കാലത്തെ പുരോഗമന മതേതരത്വത്തിന്റെ നാട്യപരതകളെ ഈ ചരിത്രസ്മരണകളുടെ ജൈവികത തെല്ലൊന്നുമല്ല, ഇളക്കുന്നതും.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ജാഫര്‍ ഈരാറ്റുപേട്ടയുടെ മാളു: മലബാര്‍സമരത്തിന്‍രെ പെണ്‍കരുത്ത് എന്ന കൃതിയുടെ ആഖ്യാനത്തില്‍ ഈ കാല്പനികാവേശത്തിന്റെ അംശങ്ങള്‍ പ്രബലമാണ്. എ.കെ.കോടൂരിന്റെ ആംഗ്ലോ മാപ്പിളയുദ്ധവും കെ. മാധവന്നായരുടെ മലബാര്‍കലാപവും മാളുഹജ്ജുമ്മയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പരസ്പരം എതിര് നില്ക്കുന്നു. ബ്രിട്ടീഷ് അനുകൂലപത്രമായ കേരളപത്രികയിലെ വിവരങ്ങള്‍ വെച്ചുകൊണ്ടു തെറ്റായരീതിയില്‍ വ്യഖ്യാനങ്ങള്‍ ചമയക്കുകയാണ് മാധവന് നായര്‍ ചെയ്യുന്നത്. പ്രത്യേകിച്ചും മാളുഹജ്ജുമ്മയും വാരിയന്‍കുന്നനുമായുള്ള പ്രായവ്യത്യസത്തെ പെരുപ്പിച്ചു കാട്ടിയതും അതേ പോലെ വാരിയന്‍കുന്നന്റെ അനുജനും മാളു ഹജ്ജുമ്മയുമായുണ്ടായിരുന്ന ബന്ധത്തിലേക്കു കൂടുതല്‍ നിറങ്ങള്‍ വാരിപ്പൂശുന്നതുമെല്ലാം ചരിത്രരചനകളിലെ ദുഷ്ടലാക്കിനെയും വൈകൃതബുദ്ധിയെയുമാണ് കാട്ടിത്തരുന്നത്. വാരിയന്‍ കുന്നനെ കാണാനായി വനത്തിലൂടെ വീട്ടിക്കുന്ന് ക്യാമ്പില്‍ എത്താന്‍ ശ്രമിച്ച മാളു ഹജ്ജുമ്മയക്കു പട്ടാളം പിന്തുടരുന്നതിനാല് അവിടെ എത്താന്‍ കഴിഞ്ഞില്ല. അവിടെ പോരാട്ടം നടക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് കരുവാരക്കുണ്ട് അങ്ങാടിയില്‍ മാളു ഹജ്ജുമ്മ നടത്തിയ പ്രസംഗത്തെക്കുറിച്ചു ജാഫര്‍ തന്റെ കൃതിയില്‍ പറയുന്നുണ്ട്.: ''നമ്മുടെ പുരുഷന്മാര് യുദ്ധത്തിനു പുറപ്പെടുമ്പോള്‍ നാം സ്ത്രീകളായിരിക്കണം സന്തോഷത്തോടെ സലാം ചൊല്ലി അവരെ യാത്രയാക്കേണ്ടത്. കൂടെ പോകാന്‍ കഴിയുന്നോര്‍ പോണം. കയ്യാത്ത സ്ത്രീകള്‍ കാട്ടിലും പാറക്കൂട്ടത്തിലും ഒളിച്ചിരിക്കണം. കയ്യുന്നത്ര ഭക്ഷണസാമാനങ്ങള്‍ നാം സ്വരുക്കൂട്ടണം. സമരത്തില്‍ ഹൈന്ദവസഹോദരങ്ങളും സുല്‍ത്താനോടൊപ്പണ്ട്. ശഹീദാകുന്ന പോരാളികളെ കല്ലുവെട്ടാംകുഴിയില്‍ പനമ്പും പായയും വിരിച്ച് അടക്കം ചെയ്യണം. ......ഒറ്റ മയ്യിത്തും ജീര്‍ണിക്കാനിടവരരുത്. അത് വെള്ളക്കാരന്റേതാണെങ്കിലും ശരി.'' നിര്‍ണായകസന്ദര്‍ഭങ്ങളില്‍ കാര്യശേഷിയോടെ നേതൃത്വശേഷി കയ്യാളാനും നയിക്കാനുമുള്ള അവരുടെ കഴിവ് ഈ വാക്കുകളിലുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> മലബാര്‍സമരത്തില്‍ ചാരത്തിയായി ബ്രിട്ടീഷ് അനുകൂലപക്ഷത്തു നിന്നിരുന്ന പൂവുമ്മ എന്ന സ്ത്രീയുടെ സൂചനകള്‍ കോടൂരിന്റെ കൃതിയിലുണ്ട്. വാറ്റുചാരായവും സ്വന്തം ശരീരവും വിറ്റു ജീവിച്ച അവരുടെ വീട്ടിലിരുന്നാണ് പലപ്പോഴും കലാപകാരികള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ പോലീസ് പ്രമാണിമാരുമായിച്ചേര്‍ന്നു ആസൂത്രണം ചെയ്തിരുന്നതത്രേ. പോരാളികളായും സാക്ഷികളായും ഇരകളായും രക്തസാക്ഷികളായുമെല്ലാം പെണ്ണുങ്ങള് ഉള്ളതു പോലെ ഇത്തരക്കാരുമുണ്ടായിരുന്നു. ഒരു സവിശേഷവിഭാഗമെന്ന നിലയില്‍ അനുഭവിച്ച യാതനകളെ ഈ കൃതിയും അനുഭാവത്തോടെ പരിഗണിക്കുന്നുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി എന്നു ഗ്രന്ഥകാരന് സാക്ഷ്യപ്പെടുത്തുന്നത്. ചേറുമ്പിലെ ചെറുത്തു നില്പ്പുകള് എന്ന കൃതിയിലെ 'കിഴക്കു പടിഞ്ഞാറ് ദിശയിലെ ഖബര്‍' എന്ന അദ്ധ്യായം പ്രധാനമാകുന്നത് അതിനാലാണ്. പെരിന്തല്‍മണ്ണയില്‍ നിന്നും കരുവാരക്കുണ്ടിലേക്കുള്ള വഴിയില്‍ തരിപ്പയില്‍ക്കാരെന്നു അറിയപ്പെടുന്ന ചാലില്‍ തറവാട്ടു വീടിന്റെ അടുക്കളഭാഗത്തായുള്ള ഖബറിന്റെ ദിശ കിഴക്കു പടിഞ്ഞാറായതിനെക്കുറിച്ചാണ് സൂചന. ഇസ്ലാമികവിശ്വാസപ്രമാണമനുസരിച്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ച് പൊതുവേ ഖബറുകളുടെ ദിശ തെക്കു-വടക്ക് ദിശയിലാണ്. ഗൂര്‍ഖപ്പട്ടാളത്തിന്റെ ആക്രമണത്തെ ഭയന്ന് ഒളിച്ചിരുന്ന സമരക്കാരല്ലാത്ത നൂറിലധികം പേരെ കൊലചെയ്തതിനു പിന്നാലെ നാട്ടു പോലീസിന്റെ മൃഗീയത വീണ്ടും അരങ്ങേറി. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതു തടയാന്‍ ശ്രമിച്ച പാലേമ്പിടിയന്‍ ബീവി എന്ന ഗര്‍ഭിണിയായ സ്ത്രീയെ പോലീസ് മര്‍ദ്ദിച്ചു. ഉമ്മയെ ഉപദ്രവിക്കുന്നതു കണ്ട് അവരുടെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ ചെറിയ മകളെ പോലീസ് മുകളിലേക്കു വലിച്ചെറിഞ്ഞു. രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടിയെ ബയണറ്റില്‍ കോര്‍ത്തെടുത്തു. കുടല്‍മാലകള്‍ പുറത്തേക്കു തൂങ്ങി പിടയുന്ന മകളുടെ ചിത്രം, എണ്‍പതാം വയസ്സില്‍ മരണം വരെ ഉള്ളില്‍ പേറേണ്ടിവന്ന ഉമ്മ! മറവുചെയ്യാന്‍ ഉറ്റവരാരും ഇല്ലാത്തതിന്റെ പേരില്‍ അഴുകിയ ജഡങ്ങള്‍ ചുറ്റിലും വേറെ ഒറ്റയടിക്ക് ഇല്ലാതായ ഒരു ഗ്രാമത്തിലെ തന്നെ നൂറോളം പുരുഷന്മാരെ പലരെയും ഒരേ കുഴിയില്‍തന്നെ അടക്കേണ്ടിവരുന്നു. അവശേഷിച്ച സ്ത്രീകളാണ് ഇതെല്ലാം ചെയ്തതും. ചോരയും മാംസവുമായി ഛിന്നഭിന്നമാക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ പിറ്റേന്നു മറവുചെയ്തത് പ്രദേശത്തെ ദളിതരാണ്. വീടിനടുത്തായി സ്ഥലസൗകര്യം നോക്കി മറവു ചെയ്തതിനു ശേഷമാണ് കിഴക്കു-പടിഞ്ഞാറല്ല, തെക്കു-വടക്കു ദിശയിലാണ് മറവുചെയ്യേണ്ടത് എന്നു മനസ്സിലാക്കുന്നത്. ലഭ്യമായ വിവരങ്ങളില്‍ ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞിന്റെ ഖബറിടമായതു ഗ്രന്ഥകാരന് അടയാളപ്പെടുത്തുന്നു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ചരിത്രപ്രസിദ്ധമായ പൂക്കോട്ടൂര്‍യുദ്ധത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഏറെയായിരുന്നു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ദേശത്തെക്കുറിച്ചുള്ള സ്ത്രീ ആഖ്യാനം എന്നു വിശേഷിപ്പിക്കാവുന്ന ഗീതയുടെ '1921 ചരിത്രവര്‍ത്തമാനങ്ങള്‍' വ്യത്യസ്തമാണ്. ഈ കൃതി പുരുഷചരിത്രാഖ്യാനങ്ങളിലെ വിടവുകളെ പൂരിപ്പിക്കുവാനും സ്ത്രീയെന്ന നിലയില്‍ താന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്തിന്റെ ഗതകാല ചരിത്രസ്മരണകളെ വീണ്ടെടുക്കുവാനുമുള്ള ശ്രമമാണ് എന്നു ഗ്രന്ഥകാരി പറയുന്നുണ്ട്. അക്കാദമികപഠനത്തിനും സ്വതന്ത്രമായ ചരിത്രാന്വേഷണങ്ങള്‍ക്കുമിടയില്‍</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> നിന്നുകൊണ്ടുള്ള രീതിശാസ്ത്രമാണ് ഈ കൃതി അവലംബിക്കുന്നത്. ഡോ. കെ.എന്‍. പണിക്കരുടേതുള്‍പ്പടെയുള്ള ലബ്ധപ്രതിഷ്ഠമായ ചരിത്രകൃതികളിലൊക്കെയും കാണുന്ന സ്ത്രീയുടെ അദൃശ്യതയെ വിമര്‍ശിച്ചുകൊണ്ടാണ് ഗീത തന്റെ വാദമുഖങ്ങളെ തുറന്നിടുന്നത്. മോഴികുന്നത്തു ബ്രഹ്മദത്തന് നമ്പൂതിരിപ്പാടിന്റെ 'ഖിലാഫത്ത് സ്മരണകളി'ല്‍ അമ്മയുടെ ഭീതിയും ദു:ഖവും അനാവരണം ചെയ്യപ്പെടുന്നുണ്ട്. തന്റെ മകനെ പോലീസ് കൊണ്ടുപോകുമ്പോള്‍ മുറവിളികൂട്ടുന്നതും ഒടുവില്‍ ജാമ്യം കിട്ടി പുറത്തുവരുമ്പോള്‍ വിട്ടുകിട്ടിയ സന്തോഷം മകന് തീണ്ടിത്തിന്നതിലുള്ള വിഷമത്തിനു കീഴ്പ്പെടുന്നതുമെല്ലാം വിവരിക്കുന്നുണ്ട്. എം.പി.നാരായണമേനോന്റെ അമ്മയും മകനെച്ചൊല്ലി ഏരെ ഭീതി അനുഭവിക്കുകയും മുസ്ലിം വേഷത്തില്‍ നടന്ന മകനെ ഒരു നോക്കു കാണാനായി അങ്ങാടിപ്പുറത്തെ റോഡരികില്‍ കാത്തുനിന്നിരുന്നതായും ചരിത്രാഖ്യാനങ്ങളില്‍ പറയുന്നുണ്ട്. മലബാര്‍സമരത്തിന്റെ അനുഭവങ്ങളും ഓര്‍മകളും അതു ബാധിച്ച സ്ത്രീകളിലൂടെ, അവരുടെ വാമൊഴികളിലൂടെ ആവിഷ്കരിക്കുകയാണ് ഈ കൃതി. ആലിമുസല്യാരുടെ മകള്‍ ആമിനയുമായുള്ള സംഭാഷണത്തില്‍ കേവലം ഏഴുവയസ്സുള്ളപ്പോള്‍ ബാപ്പയെക്കണ്ട്, പിന്നീടൊരിക്കലും കാണാന്‍ കഴിയാതിരുന്ന അനുഭവം പറയുന്നു. തനിക്കു പിറന്നാള്‍ക്കുപ്പായം വാങ്ങിവരുമെന്നു പറഞ്ഞ ബാപ്പയെ കാത്തിരുന്ന ബാലികയുടെ ചിത്രം അവിടെ നാം കാണുന്നു. പില്ക്കാലത്തു വന്ന രാഷ്ട്രീയത്തിലെയും ജീവിതത്തിലെയും കലങ്ങിമറിയലുകളെക്കുറിച്ചും അവര്‍ പറയുന്നു. പറമ്പോട്ടു കല്യാണിക്കുട്ടിയമ്മ എന്ന, എം.പി.നാരായണമേനോന്റെ ഭാര്യയെക്കുറിച്ചു അനുജത്തിയുടെ മക്കള്‍ ഓര്‍ത്തെടുക്കുന്നതില്‍ നിന്നുമുള്ള വിവരങ്ങള്‍ കൂടി ഗീത പരിഗണിക്കുന്നുണ്ട്. എം.പി.യുടെ വീട് പട്ടാളക്കാര്‍ ആക്രമിച്ചതും വീട്ടിലുള്ളവര്‍ രായ്ക്കുരാമാനം രക്ഷപ്പെട്ടോടിയതും മറ്റും അവര്‍ കേട്ടുകേള്വിയിലൂടെ അറിഞ്ഞിരുന്നു. സമരകാലത്തു തോക്കുണ്ടാക്കിയ കുറ്റത്തിനു പിടിയിലായ ചാമിയുടെ ഭാര്യ വള്ളിയമ്മയും പാണ്ടിക്കാട് പ്രദേശത്തുള്ള തിത്തിയുമ്മ, കൊടലിയില്‍ കദീജ, തുടങ്ങിയവരും തങ്ങളുടെ സാക്ഷ്യങ്ങളും കേട്ടറിവുകളും പങ്കുവെയ്ക്കുന്നു. പട്ടിണിയും ദുരിതവും അരക്ഷിതാവസ്ഥകളും മാത്രമല്ല, ഊരുവിലക്കും കുടുംബഭ്രഷ്ടും പരിഹാസങ്ങളും അക്കാലത്തെ മുസ്ലിം സ്ത്രീജീവിതങ്ങള്‍ അനുഭവിച്ചു. സ്ത്രീജീവിതത്തിന്റെ അറിയപ്പെടാത്ത മറ്റൊരു വശത്തേക്കുകൂടി ഈ കൃതി വെളിച്ചം വീശുന്നു.വാരിയന്‍കുന്നനും ചെമ്പ്രാശ്ശേരിത്തങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായ വിഷയമാണത്. ഇസ്ലാമിക ശരീഅത്തിന്റെ പേരില്‍ ലൈംഗികത്തൊഴിലാളികളായിരുന്ന സ്ത്രീകളെ വധിച്ചതിന്റെ പേരിലായിരുന്നു, അത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">'വമ്പത്തി'യിലെ നായിക കുഞ്ഞീബി ഒരു വീരനായികയുടെ ഘടനയിലാണ് ചിത്രീകരിക്കപ്പെടുന്നത്. കുതിരപ്പുറത്തു കയറി കാടും മലകളും താണ്ടി ഒറ്റയ്ക്കു സഞ്ചരിക്കുകയും ആരോടും ഒറ്റയ്ക്കു നിന്നു പോരാടാനും ധൈര്യമുള്ള വമ്പത്തി! ആ പേരില്‍ തന്നെ വീരസൂചന ഉണ്ട് . ബൃഹദ്ചരിത്ര രചനകളുടെ ആഖ്യാനത്തില്‍ കേന്ദ്രമായി നില്ക്കുന്ന വീരയോദ്ധാവ് / യോദ്ധ്രി എന്നതാണ് ഇവിടെ രൂപം കൊള്ളുന്ന ഘടന. പ്രതിരോധാത്മകമായ യുദ്ധത്തെയും അതിന്റെ പിന്നിലെ രാഷ്ട്രീയചലനങ്ങളെയുമെന്നപോലെ തന്നെ യുദ്ധത്തിന്റെ പ്രായോഗികരീതികളും മറ്റു ആസൂത്രണങ്ങളുമെല്ലാം ഈ കൃതിയില്‍ കടന്നു വരുന്നുണ്ട്. വനിതകളുടെ ആയുധപരിശീലനക്യാമ്പിനെക്കുറിച്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ചു പറയുന്നിടത്ത് (പുറം 116,117) അതു വിശദമായി കാണാം. സമരക്കാര്‍ക്കു ഒളിച്ചിരിക്കാന്‍ കരുതിയ ഗുഹയും വെടിക്കോപ്പുകളും ക്യാമ്പിലെ മറ്റു സജ്ജീകരണങ്ങളുമെല്ലാം പറയുന്നുണ്ട്. കുളിക്കാന്‍ പോയപ്പോള്‍ ഒളിച്ചുനില്‍ക്കുന്നതു കണ്ട ചാരനായ ഉണ്ടപക്രുവിനെ കുഞ്ഞീബി ഒറ്റയക്കു തന്നെ നേരിടുകയും കൊന്നു കളയുകയും ചെയ്യുന്നു. ഖിലാഫത്ത് എന്ന ചരിത്രാനുഭവത്തെ ചലനാത്മകമാക്കി അവതരിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണിത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">തീ പാറുന്ന യുദ്ധത്തിനിടയില്‍ പൈക്കാടന്‍ ഹൈദര്‍ഹാജി മണ്കുടത്തില് വൈക്കോല്‍ കത്തിച്ച് പുകപരത്തി പരിഭ്രാന്തി സൃഷ്ടിച്ചു. കുറേ പട്ടാളക്കാര്‍ ആ വഴിയേ നീങ്ങി. ആ നാടന്‍ പ്രതിരോധതന്ത്രത്തില്‍ അവര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ കൃത്യമായി പുറം ലോകം അറിയരുത്. വെള്ളക്കാരുടെ എണ്ണം പുറം ലോകമറിയരുത്- ഇതായിരുന്നു കമാന്‍ഡര്‍ ലങ്കാസ്റ്ററിന്റെ നിര്‍ദ്ദേശം. കൊല്ലപ്പെട്ടവരെ കൂട്ടിയിട്ടു മണ്ണെണ്ണ ഒഴിച്ചു കത്തിക്കണം എന്ന ഉത്തരവുണ്ടായിട്ടും അതു കഴിയുന്നില്ല. എത്ര ശ്രമിച്ചിട്ടും മൃതദേഹങ്ങള്‍ കത്തുന്നില്ല!! പട്ടാളക്കാര്‍ അതില്‍ ലിംഗമില്ലാത്ത ഒരാളെയും ആണ്‍വേഷത്തിലുള്ള ഒരു സ്ത്രീയെയും കണ്ടു ഞെട്ടിത്തെറിക്കുന്നു. ഇവിടെ വെച്ചാണ് നോവല്‍ പര്യവസാനിക്കുന്നത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">മാളുവും കുഞ്ഞീബിയുമെല്ലാം തന്നെ ചരിത്രത്തെ പിന്‍ദൃഷ്ടിയില്‍ നിന്നും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഈ നോവലുകളിലും മുന്‍സൂചിപ്പിച്ച ചരിത്രവായനകളിലുമെല്ലാം ഏറനാട്ടിലെ ത്സാന്‍സി റാണിയെന്നും മറ്റും വിശേഷിപ്പിക്കപ്പെടുന്നതു കാണാം. അതിലൂടെ രണ്ടു കുഴപ്പങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒന്ന് അവരോളം മുന്‍നിരയില്‍ വരാത്തവരും ശ്രദ്ധ കിട്ടാത്തവരുമായ സ്ത്രീ പടയാളികള്‍ തുലോം ആദ്യശ്യരും പരിമിതരും ആയി മാറുന്നു. മറ്റൊന്ന് ഈ വീരസാഹസികതകള്‍ എല്ലാം തന്നെ പുരുഷധീരതയോടു സമീകരിച്ചാണ് രൂപീകരിക്കുന്നത്. അതിലൂടെ വീരത്വം എന്നത് പുരുഷസമാനമായ ധീരസാഹസികകൃത്യങ്ങളായി മാറുന്നു. സ്ത്രീകളുടെ നിശബ്ദമായ പിന്തുണകളും സഹായ സഹകരണങ്ങളും അനന്തമായ ത്യാഗങ്ങളും അതിലേറെ സഹനങ്ങളും ഇല്ലായിരുന്നെങ്കില്‍ പുരുഷപടയാളികള്‍ക്ക് ഇതൊന്നും അത്രകണ്ട് എളുപ്പമാകുമായിരുന്നില്ല! വെറും സ്ത്രീധര്‍മം എന്നതിനെ ചെറുതാക്കാനാവില്ല തന്നെ! അനിവാര്യമായ അവയെ അവഗണിച്ചു പുറത്തു നിര്‍ത്തുന്ന ഒന്നാണ് ചിലപ്പോഴെങ്കിലും വീരവനിതാ സങ്കല്പം. ലിബറല്‍ കാഴ്ചപ്പാടിനു പാകമായ ഈ മുദ്രവെയ്ക്കല്‍ ചരിത്രാഖ്യാനങ്ങളെ പ്രശ്നഭരിതമാക്കുന്നുണ്ട്. വമ്പത്തി അതിനെ മറികടക്കുന്നത് അതിലെ സമകാലികതയുടെ ഇടപെടലിലൂടെയാണ്. ചരിത്രകുതുകികളായ യുവതികളുടെ ഗവേഷണതാല്പര്യം, അതിനുയോജിച്ച രാഷ്ട്രീയനിലപാടുകള്‍, എല്ലാം അതിനെ നേരിട്ടുള്ള ആഖ്യാനത്തില്‍ നിന്നും കുറച്ചു അകലത്തിലേക്കു വെയക്കുന്നുണ്ട്. പഠനത്തിനും മനസ്സിലാക്കലിനും ആവശ്യമായ വസ്തുനിഷ്ഠസമീപനത്തിനു അതു അനിവാര്യമാണല്ലോ. നോവലിന്റെ ആഖ്യാനത്തിലെ വിമര്‍ശനാത്മകമായ അകലം മുസ്ലിം സ്ത്രീയെ ചരിത്രഘടനയക്കുള്ളില്‍ വെച്ചു നോക്കിക്കാണാനും നമ്മെ സഹായിക്കുന്നു. മതചര്യകളും മതബോധവും ആത്മീയതൃഷ്ണകളുമെല്ലാം തന്നെ ധാര്‍മികമായ നിലപാടുകളോടു പ്രതിപ്രവര്‍ത്തിച്ചുകൊണ്ട് ഈ നോവലിലെ കഥാസന്ദര്‍ഭങ്ങളില്‍ നില്ക്കുന്നു. വിവിധമതങ്ങളില്‍ നിന്നള്ള സ്ത്രീകളിലൂടെ കഥാഖ്യാനം നീങ്ങുമ്പോഴും മതേതരനാട്യത്തിന്റെ ഉദാരതകള്‍ വെച്ചു നീട്ടുന്നില്ല എന്നത് പ്രധാനമാണ്. കഥയിലായാലും ചരിത്രത്തിലായാലും മതം കഥാപാത്രങ്ങളുടെ സ്വാഭാവികതന്മയില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നു എന്നതിനാലാണത്. സ്ത്രീപക്ഷമെന്ന നിലപാടുദൃഷ്ടി അല്പം ഉറക്കെയാകുന്നുവെങ്കിലും അസ്വാഭാവികമായിത്തീരുന്നില്ല.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">റഫറന്‍സ്:</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">1. മലബാര്‍കലാപം: സാംസ്കാരികമാനങ്ങള്‍, എഡി.കെ.എം.അനില്‍, </span></span></div><div><span style="font-size: large;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"> സാഹിത്യപ്രവര്‍ത്തകസംഘം, കോട്ടയം, 2021</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">2. മലബാര്‍സമരം പടനായകര്‍, സി.അബ്ദുല്‍ ഹമീദ്, തേജസ് ബുക്സ്, കോഴിക്കോട്, 2021</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">വമ്പത്തി, കെ.കെ.ആലിക്കുട്ടി, ഡെസ്റ്റിനി പബ്ലിക്കേഷന്‍സ്, മലപ്പുറം, 2015</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">3. മലബാര്‍കലാപത്തിന്റെ വാമൊഴിപാരമ്പര്യം, ഷംഷാദ് ഹുസൈന് കെ.ടി, സാഹിത്യപ്രവര്‍ത്തകസംഘം, കോട്ടയം, 2020</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">4. മാളു മലബാര്‍സമരത്തിന്റെ പെണ്‍കരുത്ത് , ജാഫര്‍ ഈരാറ്റുപേട്ട, യുവത ബുക്സ്, കോഴിക്കോട്, 2021</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">5. ചേറുമ്പിലെ ചെറുത്തുനില്‍പ്പുകള്‍, അബ്ദുള്‍ കലാം മാട്ടുമ്മല്‍, ഗ്രേസ് ബുക്സ്, തേഞ്ഞിപ്പലം, 2021</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">1921 ചരിത്രവര്‍ത്തമാനങ്ങള്‍, ഗീത, കറന്റ് ബുക്സ്, തൃശൂര്‍, 2016</span></span><div class="yj6qo" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></div><div class="adL" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></div></div></div><div><span style="font-size: large;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"><br /></span></span></div><div><span style="font-size: large;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">(</span></span><span style="color: #222222; font-size: large;">2023 മാര്‍ച്ചിലിറങ്ങിയ കെ.കെ.ടി.എം. കോഗ്നിസന്‍സിന്റെ നാലാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്</span><span style="background-color: white; color: #222222; font-size: x-large;">)</span></div><div><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: small;"><br /></span></div>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-40121081650474071072023-03-15T10:16:00.006-07:002023-03-17T10:17:59.539-07:00 ലിപികളില്ലാത്ത ഭാഷയിലേക്കവര്‍ എന്നെയും കൂട്ടി നടക്കുന്നു..<p><br /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;"></span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDGXvH4a1B6w8HxONsuA5gJo0hi0-wvEotQ--6vuqYzw2T5WUuN7_h8V63iIqnZgGWr5nBEPKXDJd5naszZZ6oT7FeqsDKqY0T3bWBxMJ18KQoLNYWoGRAha_hkq5GHuWVFcSlO1UDEhHpq8v4Qs8wzkYICEW1fW6ou9hGwE7llK9KGywrtY2Vz3wi/s1577/330821773_3234139890211246_8378553812484834270_n.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1577" data-original-width="1316" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDGXvH4a1B6w8HxONsuA5gJo0hi0-wvEotQ--6vuqYzw2T5WUuN7_h8V63iIqnZgGWr5nBEPKXDJd5naszZZ6oT7FeqsDKqY0T3bWBxMJ18KQoLNYWoGRAha_hkq5GHuWVFcSlO1UDEhHpq8v4Qs8wzkYICEW1fW6ou9hGwE7llK9KGywrtY2Vz3wi/s320/330821773_3234139890211246_8378553812484834270_n.jpg" width="267" /></a></div><br /><span face="Arial, Helvetica, sans-serif" style="background-color: white;"><span style="color: #2b00fe; font-size: x-large;">വം</span></span><span style="font-size: large;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ശീയാനുഭവങ്ങള് എന്നു വിളിക്കാവുന്ന വ്യത്യസ്തമായ ജീ</span><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">വിതരേഖകളുടെ സമാഹാരമാണ് ഈ കൃതി. രജനി പാലാമ്പറമ്പില്‍ കേട്ടെഴുതിയ പതിനൊന്നു ദളിത്സ്ത്രീ ജീവിതകഥനങ്ങള്‍ എന്നു ഈ കൃതിയുടെ ഘടനയെ ഒറ്റവരിയില്‍ ചുരുക്കിപ്പറയാം. 90 കള്‍ക്കു ശേഷമുണ്ടായ നവസാമൂഹികതയുടെ ഉള്ളടരുകളില്‍ നിന്നും രാഷ്ട്രീയത്തിന്റെ ചൂടുള്ള പുതുലാവ ഉറന്നു വരുന്നത് ദളിത് പ്രത്യയശാസ്ത്രത്തില്‍ നിന്നു കൂടിയാണ്. ദളിത്, സ്ത്രീ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്ന സാമൂഹികസംവര്‍ഗത്തെ ഇളക്കാന്‍ പാകത്തില്‍ തന്നെ സാംസ്കാരികമായ ഉഴുതുമറിയ്ക്കല്‍ നടന്നിട്ടുണ്ട്. അതിന്റെ സജീവവും മുഖ്യവുമായ ഒരു പ്രതലമാണ് ദളിതെഴുത്തുകള്‍. കര്‍തൃത്വത്തെയും പ്രതിനിധാനത്തെയും കാനോനീകരണത്തെയും സംബന്ധിച്ച മാമൂലുകള്‍ കൊഴിഞ്ഞു വീഴുന്നത് ഇപ്പോഴും അത്ര സ്വാഭാവികമായല്ല മുഖ്യധാരയില്‍ പരിഗണിക്കപ്പെടുന്നത്. അരികുകളെ മുന്നോട്ടേയ്ക്കു തെളിച്ചു അടയാളങ്ങള്‍ പതിക്കുകയും ചില ചോദ്യങ്ങളിലൂടെ രാഷ്ട്രീയമായ ഉന്നയിക്കലുകള്‍ നടത്തുകയും ചെയ്യുന്നു ഇവിടെ.</span></span><p></p><div class="ii gt" id=":2b5" jslog="20277; u014N:xr6bB; 1:WyIjdGhyZWFkLWE6ci02NjEwMDQxMjc5NjM2NTQyNzkwIixudWxsLG51bGwsbnVsbCxudWxsLG51bGwsbnVsbCxudWxsLG51bGwsbnVsbCxudWxsLG51bGwsbnVsbCxbXV0.; 4:WyIjbXNnLWE6cjg3MDkxNjA3MDg2NjA3ODE1NDIiLG51bGwsW11d" style="background-color: white; color: #222222; direction: ltr; font-family: "Google Sans", Roboto, RobotoDraft, Helvetica, Arial, sans-serif; margin: 8px 0px 0px; padding: 0px; position: relative;"><div class="a3s aiL" id=":2b4" style="font-family: Arial, Helvetica, sans-serif; font-feature-settings: normal; font-kerning: auto; font-optical-sizing: auto; font-stretch: normal; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; font-variation-settings: normal; line-height: 1.5; overflow: hidden;"><div dir="ltr"><span style="font-size: large;"><br /><b>അനുഭവപരത</b><br />അനുഭവങ്ങളാണീ കൃതിയുടെ ആകെത്തുക. സുപ്രതിഷ്ഠിതമായ ദര്‍ശനങ്ങള്‍, പ്രവര്‍ത്തനരേഖകള്‍, കാല്‍പനികഭാവനകള്‍ രാഷ്ട്രീയ, സാമൂഹിക നിലപാടുകള്‍ എന്നിവയ്ക്കു പകരം അനുഭവപരതയെ സുപ്രധാനമായി കാണുന്ന തരം എഴുത്തുകളാണിവ. സ്വന്തം അനുഭവങ്ങളുടെ പുറത്തുളള ആധികാരികതയാണ് ഇതിലെ ഓരോ പെണ്ണിനെയും ഭാഷകയാക്കുന്നത്. ആത്മനിഷ്ഠമായ അനുഭവങ്ങളെ കേന്ദ്രീകരിച്ചെഴുതപ്പെടുന്ന എഴുത്തുകളാണിവ. എങ്കിലും ഈ കുറിപ്പുകളിലെ ഓരോരുവളും ഒരു കൂട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. ആഫ്രോ അമേരിക്കന്‍ കീഴാള ആത്മകഥകള്‍ ഒരേ സമയം വൈയക്തികവും പ്രതിനിധാനപരവും ആയിരിക്കുന്നതിനെക്കുറിച്ച് ടോണിമോറിസണ്‍ പറയുന്നുണ്ടല്ലോ. (Rootedness: The Ancestor as Foundation എന്ന ലേഖനം). കേട്ടെഴുതപ്പെടുക എന്നതിനാല്‍ തന്നെ അവയ്ക്കു അനുഭവത്തിന്റെ ജൈവികമായ പച്ചയും പടര്‍ച്ചയുമേറും. എഴുത്തിന്റെയും ഭാഷയുടെയും സാമാന്യീകരിക്കപ്പെട്ട മാനകസ്വഭാവത്തേക്കാള്‍ പറച്ചിലുകളിലെ പ്രാദേശികതയും താളഭേദങ്ങളും അരേഖീയതകളും വൈയക്തികമായ തുള്ളിത്തുളുമ്പലുകളും അനുഭൂതിപരമായി സന്നിവേശിപ്പിക്കാനാണ് രജനി ശ്രമിച്ചിട്ടുള്ളത്. വേരും മണ്ണും നനവും ചേര്‍ന്നു ചരിത്രത്തിലതു പച്ചിലനാമ്പു നീട്ടുന്നു!<br /><br />എഴുത്തില്‍ നിന്നും പറച്ചിലുകളുടെ സന്ദര്‍ഭം വളരെ വ്യത്യസ്തമാണ്. എഴുത്തിനുള്ളതു പോലെ ഭാഷണത്തിനു പലപ്പോഴും പൂര്‍വഭാരങ്ങളില്ല. ആയതിനാല്‍ തന്നെ നാം പ്രതീക്ഷിക്കുന്നതു പോലെ കദനം നിറച്ചുവെച്ച കാല്പനികമായ ഓര്‍മകളല്ല ഇവ. ഗോമതി എന്ന വൃദ്ധ തന്റെ അനുഭവങ്ങളെ നോക്കിക്കാണുന്നതിലെ രസകരമായ സവിശേഷത നോക്കൂ. ജനപ്രിയസിനിമകളുടെ ഉപമാനമുപയോഗിച്ചാണ് ഗോമതി തന്റെ ജീവിതത്തെ ചിലപ്പോഴെല്ലാം ആഖ്യാനം ചെയ്യുന്നത്. 80 വയസുള്ള തന്റെ ജീവിതം ആകാശദൂത് സിനിമ പോലെയാണെന്നവര്‍ പറയുന്നു. എന്നും കണ്ണീരും കയ്യും തന്നെ! മറ്റൊരിക്കല്‍ ചെറുപ്പം മുതലേ പഠിക്കാന്‍ കഴിയാത്ത നിരാശയും സങ്കടവും പറയുമ്പോഴും സിനിമയുമായാണ് സാദൃശ്യപ്പെടുത്തി പറയുന്നത്. മണിച്ചിത്രത്താഴിലേതു പോലെ ചെറുപ്പത്തില്‍ ഒരു ദുഃഖകരമായ പ്രശ്നം ഉണ്ടെങ്കില്‍ അതു വലുതായാലും മനസ്സിനെ ദുഃഖിപ്പിക്കും എന്നവര്‍ ഒരു ഘട്ടത്തില്‍ നിരീക്ഷിക്കുന്നുണ്ട്. മറ്റൊന്ന് ഈ പറച്ചിലുകളൊന്നും തന്നെ സമഗ്രമായ വലിയ തത്വദര്‍ശനങ്ങളുടെ ഉച്ചസ്വരങ്ങളല്ല എന്നതുമാണ്.<br /><br /><b>കുടുംബം</b><br />തൊഴില്‍ അടിമസമ്പ്രദായവും മറ്റും വ്യാപകമായിരുന്ന കാലത്തെ കീഴാളരുടെ ശിഥിലമായ കുടുംബബന്ധങ്ങളെക്കുറിച്ചു പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളില്‍ പറയുന്നുണ്ടല്ലോ. അപ്പനമ്മമാര്‍ മക്കളുമായും വേണ്ടപ്പെട്ട ബന്ധുക്കളുമായും ഒക്കെ വേര്‍പിരിഞ്ഞു കഴിയുന്നത് പഴയ കേരളീയ കീഴാളജീവിതത്തില്‍ പതിവാണ്. അമ്മയും അപ്പനും മക്കളും പലയിടങ്ങളിലായി പരസ്പരം വേര്‍പിരിക്കപ്പെട്ടു പണി ചെയ്തു കഴിയുന്ന അവസ്ഥ. പരസ്പരം കാണാനാവാതെ, സ്നേഹവും ദു:ഖവും പങ്കുവെയ്ക്കാതെ പീഡനങ്ങളേറ്റു, അന്യഥാത്വമനുഭവിച്ചു, എല്ലാം സഹിച്ചമര്‍ത്തി ഒറ്റപ്പെട്ടു കഴിയുന്ന ക്രൂരമായ അവസ്ഥ. എന്നെങ്കിലും എവിടെയെങ്കിലും അവര്‍ തമ്മില്‍ കാണാന്‍ പറ്റുമ്പോഴുളള വൈകാരികത്തളളിച്ചയുടെ പ്രവാഹം!<br /><br />അപ്പനമ്മമാര്‍ വേര്‍പെട്ടു ജീവിക്കുന്നതില്‍ മക്കളനുഭവിക്കുന്ന വേദന മേല്പറഞ്ഞ സാമൂഹികഘടനയില്‍ അസാധാരണമല്ല. എന്നാല്‍ വിലാസിനിയുടെ ജീവിതത്തില്‍ പക്ഷേ അമ്മയുടെ പരപുരുഷ ബന്ധം അതിനൊരു കാരണമായി. കുഞ്ഞുന്നാള് മുതല്‍ അപരിചിതനായ ഒരാള്‍ ആ കുടുംബത്തിലെ കരടായി തീരുന്നു. അമ്മയുടെ പുതിയ പങ്കാളിയെ കൊല്ലാന്‍ കഠാരയുമായി നടക്കുന്ന അച്ഛനും മക്കളെ മാറ്റിയകറ്റി സ്വന്തം താല്പര്യം മാത്രം നോക്കുന്ന അമ്മയും വിലാസിനിയുടെ അനാഥത്വം വര്‍ദ്ധിപ്പിച്ചു. വേര് പിരിഞ്ഞ അച്ഛനും അമ്മയുമെങ്കിലും അച്ഛന് പണിയെടുത്തു മക്കള്‍ക്കു എല്ലാം തികഞ്ഞ ജീവിതം നല്കാന് ശമിച്ചു. . ജീവിതം യൗവനത്തിലേക്കു കടന്നപ്പോള്‍ വിവാഹത്തിലൂടെ വീണ്ടും ക്രൂരമായ അനുഭവങ്ങള്‍ തുടര്‍ന്നു. ഭര്‍ത്താവിന്റെ അലസതയും മദ്യപാന ഹിംസയും ദാരിദ്ര്യം നിറഞ്ഞ ജീവിതവും ഇരുളിലാഴ്ത്തിയ വര്‍ഷങ്ങള്‍ ...!! ഭര്‍ത്താവ് ചീത്തവിളിയും അലര്‍ച്ചയുമായി ഉറഞ്ഞാടുമ്പോള്‍ മക്കളുമായി ദൂരെ കുറ്റിക്കാട്ടില്‍ പേടിച്ചും ഉറക്കം കളഞ്ഞു ഒളിച്ചിരുന്നുമുള്ള രാത്രികള്‍ അവര്‍ അയവിറക്കുന്നു. ആണധികാര ഹിംസയുടെ ക്രൂരമായ വിളയാട്ടം നിറം കെടുത്തിയ ജീവിതദിനങ്ങളിലൊന്നില്‍ അമ്മ മരിച്ചതറിയുന്നു. കാണാന്‍ പോലും പോകാതെ വൈകാരികമായ മരവിപ്പിലായിരുന്നു വിലാസിനി.<br /><br /><b>വിശ്വാസത്തിന്റെ വഴികള്‍</b><br />ഗോമതി കുഞ്ഞുകുഞ്ഞും തങ്കമ്മയും തങ്ങളുടെ വഴികളില്‍ വിശ്വാസത്തിന്റെ ആത്മീയധാര കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പ്രബുദ്ധതയുടെയും യുക്തിചിന്തയുടെയും പ്രബലധാരകള്‍ക്കപ്പുറം ജീവിതയാതനകളില്‍ നിന്നുള്ള മോചനത്തിനായി വൈകാരികമായ സമര്‍പ്പണമായാണ് അവര്‍ ഭക്തിയെ സാധൂകരിക്കുന്നത്. തന്റെ വല്യച്ഛന് ഭദ്രകാളിപ്രതിഷ്ഠയുടെ മുന്നില്‍ തലയില്‍ കൈവെച്ചു പ്രാര്‍ത്ഥിച്ച ശേഷമാണ് 15 കൊല്ലം കഴിഞ്ഞപ്പോള്‍ തനിക്കു കുട്ടികളുണ്ടായതെന്നു തങ്കമ്മ പറയുന്നു. ഭൂതപ്രേതപിശാചുക്കളും മണ്മറഞ്ഞ ആത്മാക്കളുമെല്ലാം ജീവിതത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നു. കുട്ടിപ്പെണ്ണിന്റെ അനുഭവകഥനത്തില്‍ മന്ത്രവാദം പോലും കടന്നുവരുന്നുണ്ട്. അവരുടെ അച്ഛന് മന്ത്രവാദത്തിനു പോയപ്പോള്‍ പശുവിന്റെ കാല് തളര്‍ന്നു പോയതായി അതില്‍ പറയുന്നു. ഒരു ജ്ഞാനസമൂഹത്തിന്റെ ചരിത്രപരമായ ധാരയിലെ വിടവുകളായാണ് ഈ അനുഭവങ്ങളെ നാം മനസ്സിലാക്കുന്നത്. ശാസ്ത്രപുരോഗതിയും അന്ധവിശ്വാസത്തിനെതിരായ പ്രക്ഷോഭങ്ങളും നിറഞ്ഞ 20-ാം നൂറ്റാണ്ടിന്റെ വഴികളില്‍ ഇവര്‍ പങ്കുവെയ്ക്കുന്ന ദൈവാനുഭൂതികള്‍ പിന്നോട്ടു പോക്കായി പരിഗണിക്കപ്പെട്ടേക്കാം. എങ്കില്‍ അതിനുത്തരവാദികളാര് എന്ന ചോദ്യം സര്‍വപ്രധാനമാണ്. അറിവില്‍ നിന്നും പുരോഗതിയില്‍ നിന്നും ദളിതരെ ആട്ടിയകറ്റിയതാര്? അറിവിന്റെ മുന്നണിയാത്രക്കാരായ സവര്‍ണസമൂഹങ്ങളില്‍ അന്ധവിശ്വാസം കുടിയൊഴിഞ്ഞിരുന്നുവോ? എന്താണ് അന്ധവിശ്വാസം തന്നെ? യക്ഷിയും പേയുമിവര്‍ക്കു ദൈവമെന്നു കുമാരനാശാന് ദുരവസ്ഥയില്‍ ആരോപിക്കുന്ന ദൈവശാസ്ത്രഘടനയക്കു എന്തുകൊണ്ടു പതിതത്വം? ചെറുകാടിന്റെ ഏറെ കൊണ്ടാടപ്പെട്ട ജീവിതപ്പാത എന്ന ആത്മകഥയിലൊരിടത്ത് ഒടിയനെ ഭയന്നു ജീവിച്ചിരുന്ന, കമ്യൂണിസ്റ്റുകാരനായ തന്റെ യൗവനകാലത്തെ അദ്ദേഹം തെല്ലു ജാള്യതയോടെ ഓര്‍ത്തെടുക്കുന്നുണ്ട്.<br /><br />തന്റെ പണിക്കൂട്ടാളിയായ ചെല്ലമ്മ ചേച്ചി രാത്രി പാടത്തു കൊയ്യാന്‍ പോയി വരുമ്പോള്‍ ഒരു കൊച്ചു മനുഷ്യന് മുന്നില്‍ നടന്നു പോകുന്നതായി കാണുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ രൂപം ആകാശത്തേക്കു പൊങ്ങി വലുതായി. അകത്താം തറ മുത്തനെ വിളിച്ചു ഉറക്കെ കരഞ്ഞപ്പോള്‍ ആ രൂപം കണ്ടത്തില്‍ അപ്രത്യക്ഷമായെത്രെ. കുറേ നാള് മുമ്പു അവിടെ ഇടിവെട്ടി ആരോ മരിച്ചിട്ടുണ്ടായിരുന്നുവത്രെ.<br />തങ്കമ്മയുടെ ഇതേ ആത്മാഖ്യാനത്തില്‍ തന്നെ തന്റെ ഒരു ചേച്ചിയുടെ സ്വര്‍ണക്കമ്മല്‍ തോട്ടില്‍ വീണു പോയ സംഭവം വിവരിക്കുന്നുണ്ട്. മുത്തനോടു പറഞ്ഞപേ ക്ഷിച്ചാല്‍ കമ്മല്‍ കിട്ടുമെന്നു കേട്ട അവര്‍ കുറച്ചു ചില്ലറ ഉഴിഞ്ഞു വെച്ച് തോട്ടിലിറങ്ങി. മൂന്നാമത്തെ മുങ്ങലിനു കമ്മല്‍ കിട്ടിയെന്നും സത്യമുള്ള ആളാണ് മുത്തന് എന്നും തങ്കമ്മ പറയുന്നു.<br /><br />വൈക്കം ഇടയാഴത്തുള്ള പ്രമാണിമാര്‍ വെച്ചു പൂജനടത്തിയയിരുന്ന പ്രതിഷ്ഠ പില്ക്കാലത്ത് ദളിതര്‍ ഏറ്റെടുത്തു നടത്തിയതേപ്പറ്റി അമ്മിണി പറയുന്നുണ്ട്. സവര്‍ണര്‍ക്കു ദോഷമായതിനാലാണേ്രത അവരതു പുലയര്‍ക്കു വിട്ടുകൊടുത്തത്. അങ്ങനെ പുലയര്‍ വിളക്കുവെയ്ക്കല്‍ പുലയര്‍ ഏറ്റെടുത്തു. പിന്നീടതു തിരിച്ചു പിടിക്കാന്‍ സവര്‍ണര്‍ക്കു കഴിഞ്ഞതുമില്ലത്രേ. ഭ്ദ്രകാളിയും സര്‍പ്പങ്ങളുമുള്ള ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും മുടിയേറ്റും നടത്താറുണ്ട്. ആടും പശുവുമെല്ലാം മേയ്ക്കാന്‍ പോകുന്ന കാട്ടില്‍ വെറുതെ ഒരു കല്ലിനു മുമ്പില്‍ പൂവെച്ചു ആരാധിച്ചു തുടങ്ങിയ ഇടെ വലിയ അമ്പലമായി മാറിയ കഥ ചെല്ലമ്മ ഓര്‍ത്തെടുക്കുന്നു. പന്തളത്തിനടുത്ത് പുരമ്പാല തെക്കു ഭാഗത്തു ശിവപാര്വതിയുടെ പ്രതിഷ്ഠയുള്ള ആ അമ്പലത്തില്‍ വളരെക്കാലം വിളക്കു വെച്ച കഥയും പറയുന്നുണ്ട്. കൊടുങ്ങല്ലൂരുമായി ബന്ധപ്പെട്ട ദേവീ പ്രതിഷ്ഠയുള്ളതും അടവി വഴിപാടു നടത്തുന്നതുമായ മറ്റൊരു ദേവീക്ഷേത്രത്തിന്റെ ഐതിഹ്യം കൂടി അവരോര്‍ത്തു പറയുന്നു. തന്റെ പ്രദേശത്തെ നെയ്തശ്ശേരി മനയിലെ അമ്പലത്തിലെ കൃഷ്ണനു എല്ലാവരും വിളക്കുവെയ്ക്കുന്നതിനെപ്പറ്റി കറമ്പിയും പറയുന്നുണ്ട്.<br /><br /><b>അധ്വാനത്തിന്റെ ഊറ്റവും സര്‍ഗാത്മകതയും</b><br />ഈ അനുഭവങ്ങളിലെല്ലാം തൊഴില്‍ സവിശേഷമായ ഒരു ആഖ്യാനമേഖലയാണ്. സാമാന്യമായ സ്ത്രീ അനുഭങ്ങളില്‍ കടന്നു വരാറുള്ള ഗാര്‍ഹിക അധ്വാനസംസ്കാരത്തില്‍ നിന്നു വ്യത്യസ്തമാണ് ഇവിടെയുള്ള അധ്വാനം. സ്വാതന്ത്ര്യപൂര്‍വകാലത്തെ കേരളീയതൊഴില്‍സംസ്കാരത്തിന്റെ വിശദാംശങ്ങളും അവയുടെ വൈവിദ്ധ്യങ്ങളും അമ്പരപ്പിക്കുന്ന വിധം ഇവിടെ കടന്നു വരുന്നു. ഞാറു നടീലും കൊയ്ത്തും മെതിയും കിളയും പറമ്പില്‍പ്പണികളും മാത്രമല്ല, മീന്‍പിടുത്തം, പായ നെയ്ത്ത് എന്നിങ്ങനെയുള്ള പല പണികളും വിസ്തരിച്ചു പ്രതിപാദിക്കപ്പെടുന്നുണ്ട്. പണികള്‍ ചെയ്യുന്ന രീതികളും അവയക്കു കിട്ടുന്ന കൂലിയുമെല്ലാം അക്കാലത്തെ തൊഴില്‍ ചരിത്രത്തിലെ വിവേചനങ്ങളെയും കൂടി വെളിപ്പെടുത്തുന്നു. കിഴക്കന്‍ നാട്ടില്‍ പണിക്കാരിയായിരുന്ന കറമ്പി എന്ന തൊഴിലാളി തനിക്കു പകലന്തിയോളം പണിയെടുത്താല്‍ കിട്ടുന്ന ആകെയുള്ള കൂലി ഇടങ്ങഴിയരി കുറ്റിയിലളന്നു കിട്ടുന്നതാണെന്നു ഓര്‍ക്കുന്നു. കൃഷിപ്പണിയും മീന്‍പിടുത്തവും പ്രസവിച്ചപെണ്ണുങ്ങളെ കുളിപ്പിക്കാന്‍ പോകലും ഒക്കെയായി പലതരം പണികളാണ് കറമ്പി ഏറ്റെടുത്തു ചെയ്തത്. ചിലപ്പോഴത്തെ കൂലി പത്തണയും ചോറുമാണ്. കല്ലറയിലെ പെരുന്തുരുത്തില്‍ വീടുള്ള അമ്മിണി എന്ന എഴുപതുകാരി തന്റെ ജീവിതത്തെ ഒട്ടാകെ തൊഴിലിനകത്തെ ജീവിതമായി മനസ്സിലാക്കുന്നു. പണിക്കിടയില്‍ കൂട്ടക്കാരെല്ലാം ചേര്‍ന്നു പാടുന്ന പാട്ടുകേള്‍ക്കാനുള്ള ഇഷ്ടവും പണിക്കാശു കൂട്ടിവെച്ചു ഇത്തിരി പൊന്നുണ്ടാക്കുന്നതും നല്ലൊരു വീടുണ്ടാക്കാനുള്ള സ്വപ്നവും എല്ലാം അമ്മിണി പറയുന്നു. തങ്കമ്മയുടെ ഭര്‍ത്താവു പാടത്തെ ചെളി കുത്തി അതിനകത്തു നിന്നും കരിയെടുക്കുന്ന പണി ചെയ്യുന്നതിനെ പറ്റി പറയുന്നുണ്ട്. അതു പാടവരമ്പത്തു കൊണ്ടു വെയ്ക്കുമ്പോള്‍ ഉണങ്ങിക്കിട്ടും . അതു കൊല്ലന്മാര് വന്നു എടുത്തു കൊള്ളും. ഈ ഓര്‍മകള്‍ക്കും തോറ്റങ്ങള്‍ക്കും പോക്കുവെയിലിന്റെ ലാളിത്യമെങ്കിലും ഈ അനുഭവങ്ങളുടെ ചരിത്രയാനം ഉള്‍ച്ചൂടു കുറഞ്ഞവയല്ല!<br /><br />ചക്കിയുടെ ജീവിതാഖ്യാനത്തില്‍ അക്കാലത്തെ തൊഴില്‍സാഹചര്യങ്ങളുടെ അരക്ഷിതാവസ്ഥകളെല്ലാം നിറയുന്നുണ്ട്. കൂലിയൊന്നും കിട്ടാതെ വലിയവീട്ടിലെ പശുക്കളെ നോക്കലും വീടു വൃത്തിയാക്കലും ചെയ്യുന്ന സാഹചര്യങ്ങള്‍ ചെറുപ്പകാലത്തു അനുഭവിക്കേണ്ടി വന്നു. 'സൗന്ദര്യക്കുറവി'ന്റെ പേരില്‍ വിവാഹാലോചനകള്‍ പലതും മുടങ്ങിയെങ്കിലും സ്നേഹമുള്ളയാളെ തന്നെ കിട്ടിയതിലുള്ള തൃപ്തി അവര്‍ക്കുണ്ട്. പണിക്കായി ചേറധികം നിറഞ്ഞ പാടത്തിറങ്ങിയാല്‍ ചിലപ്പോള്‍ അരക്കെട്ടു വരെ ചേറില്‍ താണു പോകുന്ന അവസ്ഥയായതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നുവങ്കി<wbr></wbr>ലും അതിലേറെ പ്രയാസം ആര്‍ത്തവകാലത്തെ പണിയാണ്. ''പാഡൊന്നും ഇല്ല. തുണിയാണ് ഉപയോഗിക്കുന്നത്. ആ സമയത്ത് അരയ്ക്കൊപ്പം ചേറില്‍ ജോലി ചെയ്യേണ്ടി വരും. വൃത്തിഹീനമായ അവസ്ഥയില്‍ ഇതും ഉടുത്തുകൊണ്ട് മണിക്കൂറുകളോളം ചെളിയില്‍ നില്‍ക്കണം. മാറാന്‍ സൗകര്യങ്ങള്‍ ഒന്നുമില്ല. പാടത്തിന്റെ നടുവില്‍ ആയിരിക്കും. പുരുഷന്മാര് ഉണ്ടെങ്കില്‍ അസൗകര്യം ആണ. പണി കഴിഞ്ഞ് നനഞ്ഞ തുണിയോടെ കിലോ മീറ്ററുകളോളം നടന്നു വീട്ടില്‍ എത്തണം. വല്ലാത്ത അവസ്ഥയാണ്. ചേറിന്റെയും മെന്‍സസിന്റെയും വല്ലാത്ത ദുര്‍ഗന്ധം വരും. അതിനെക്കുറിച്ചൊക്കെ ഇപ്പോ ഓര്‍മിക്കുമ്പോള്‍ സമവര്‍ഗരാജ്യത്ത് വന്നെന്നു തോന്നും''. (പുറം 90)<br /><br />ചെല്ലമ്മ പറയുന്ന വീറുറ്റ കഥയില്‍ കറ്റ മെതിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന തര്‍ക്കവും വിലപേശലും കാണാം. കൊയ്ത പാടത്തിട്ടു തന്നെ കറ്റമതിക്കണമെന്നു തൊഴിലാളികളും ചുമന്നു കൊണ്ടുപോയി മുതലാളി പറയുന്നിടത്തു വെച്ചു മെതിക്കണമെന്നു മുതലാളിമാരും. കൂലിയായി ഏഴിലൊന്നു പതം കിട്ടണമെന്നു കൂടി അവരാവശ്യപ്പെട്ടു. ഒടുവില്‍ പോലീസെത്തി തര്‍ക്കം പരിഹരിക്കുന്നതുവരെ വിട്ടുവീഴ്ച്ചയില്ലാതെ തൊഴിലാളികള്‍ ധീരതയോട പിടിച്ചുനിന്നു. കൊയ്ത്തു രണ്ടുതരത്തിലുണ്ട്. താഴ്ത്തി വേരറുത്തുള്ള കൊയ്യലും കതിരുമാത്രം കൊയ്യലും. കതിരുമാത്രം കൊയ്യാനാണ് തൊഴിലാളികള്‍ തീരുമാനിച്ചത്. വേരറുത്തു കൊയ്താല്‍ കച്ചിയും നെല്ലുമെല്ലാം കൂലികൊടുക്കാതെതന്നെ വീട്ടിലെത്തുമെന്ന ലാഭം അനുവദിക്കാനവര്‍ ഒരുക്കമല്ലായിരുന്നു. അതിനെതിരെയും സമരം നടന്നു. ഇതിനെല്ലാം പശ്ചാത്തലമായോ പിന്തുണയായോ നില്ക്കുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രവും കടന്നു വരുന്നുണ്ട്. ചെല്ലമ്മ തന്റെ കമ്യൂണിസ്റ്റ് അനുഭാവവും വിശ്വാസവും വീറോടെയും അഭിമാനത്തോടെയുമാണ് എടുത്തു പറയുന്നത്. അതിനിടയില്‍ തെറ്റിദ്ധരിപ്പിച്ചു പാര്‍ട്ടി മാറ്റിച്ച ബന്ധുവിന്റെ കുതന്ത്രങ്ങളും ഉള്‍പ്പെടുന്നു. ടി. എസ് എന്ന പ്രാദേശികനേതാവിന്റെ പിന്തുണയോടെ ചെല്ലമ്മ എന്നും പാര്‍ട്ടിക്കാരിയായി ഉറച്ചുനിന്നു. അടിയന്തരാവസ്ഥക്കാലത്തെ നിയന്ത്രണങ്ങളെ ചെല്ലമ്മ കൊറോണക്കാലവുമായി സാമ്യപ്പെടുത്തുന്നു.അക്കാലത്തു രഹസ്യമായി നടന്ന പാര്‍ട്ടിയുടെ സമരപരിപാടികളൊക്കെ അഭിമാനത്തോടെയാണ് അവര്‍ ഓര്‍ത്തെടുക്കുന്നത്. കുപ്പിച്ചില്ലു പാടത്തു വിതറി സമരക്കാരായ പണിക്കാരെ കീഴ്പ്പെടുത്താന്‍ നോക്കിയ ഭൂവുടമകളെക്കുറിച്ചും വെള്ളം ചോദിച്ചു വന്ന പണിക്കൂട്ടത്തില്‍ നിന്നു വിവാഹാലോചന വന്നതും അതു പിന്നീടു വിവാഹത്തിലെത്തിയതുമെല്ലാം ചെല്ലമ്മ ഓര്‍ക്കുന്നു.<br /><br /> ഈ ആഖ്യാനങ്ങളില്‍ ഒക്കെ വയലും കാടും മേടും പുഴയും വഴികളും പൂക്കളും വള്ളികളും ഉണ്ട്. പ്രകൃതിയോടു ചേര്‍ന്ന് കിടക്കുന്ന ജീവിതാഖ്യാനങ്ങള്‍ക്ക് അത് സഹജവും സ്വാഭാവികവും. പ്രകൃതിയിലെ വിളവുകളും അഴകുകളും ഈ പരുക്കന്‍ കൈകളുടെ സൃഷ്ടി. സ്ത്രീ സര്‍ഗാത്മകതയെ കുറിച്ചു ചിന്തിച്ച ആലീസ് വാക്കര്‍ കീഴാളസ്ത്രീകളുടെ സൗന്ദര്യത്മകതയ്ക്കു വരേണ്യ സൗന്ദര്യസങ്കല്പങ്ങളില് നിന്നുള്ള വ്യത്യാസത്തെക്കുറിച്ച് പറയുന്നുണ്ട്. അധ്വാനം ചൂഷണാത്മകമായിരിക്കുമ്പോഴും അതിലെ കലയെ തരിമ്പും അവഗണിക്കുന്നില്ല, അവര്‍. വാഷിംഗ്ടണില്‍ കണ്ട, കുരിശാരോഹണത്തിന്റെ ചിത്രങ്ങളുള്ള, പഴകിയതെങ്കിലും വിചിത്രവും വര്‍ണമനോഹരവുമായ ആ പുതപ്പ് തുന്നിയ അജ്ഞാതയായ കറുത്തവര്‍ഗസ്ത്രീയെക്കുറിച്ചു പറയുമ്പോള്‍ അവര്‍ വികാരാധീനയാകുന്നു. ആരായിരിക്കുമവര്‍? തുണ്ടുതുണികള്‍ ഉപയോഗിച്ചു തുന്നിയ ചിത്രങ്ങള്‍ കൊണ്ടു അലംകൃതമായ ആ പുതപ്പ് ശക്തമായ ഭാവനയുടെയും അഗാധമായ ആത്മീയതയുടെയും കലര്‍പ്പിനെയാണ് വെളിപ്പെടുത്തുന്നതെന്നവര്‍ പറയുന്നു. തനിക്കു സമൂഹമനുവദിച്ച ജീവിതനിലയില്‍ നിന്നുകൊണ്ട് അനുവദനീയമായ മാധ്യമത്തില്‍, ലഭ്യമായ പ്രതലത്തില്‍ അവര്‍ ചിത്രങ്ങള്‍ കോറിയിട്ടു. അവയെല്ലാം തങ്ങളുടെ കലയുടെ മാതൃപാരമ്പര്യത്തെ തന്നെയാണ് ഉദ്ഘോഷിക്കുന്നത്.<br />ഇന്‍ സെര്‍ച്ച് ഓഫ് ഓവര്‍ മദേഴ്സ് ഗാര്ഡന് എന്ന അവരുടെ കൃതി ഓര്‍ക്കാം. അധ്വാനം അതില്‍ സവിശേഷമാണ്. സ്വച്ഛതയും സ്വാസ്ഥ്യവും അരുളുന്ന ഒരു മുറി - A room of one's own -ന്റെ കല്‍പ്പനയെ അവര്‍ അപനിര്‍മ്മിക്കുന്നു. സ്വന്തമായൊരു ശരീരം പോലും അവകാശപ്പെടാന്‍ ആവാത്ത അടിമദേഹങ്ങള്‍ക്ക് മുറിയില്ല. തുറന്ന ഈ പ്രകൃതിയാണ് അവരുടെ ഇടം. നട്ടു നനച്ചുണ്ടാക്കുന്ന പൂവും കായും വള്ളികളും നെയ്യുന്ന പായ, കുട്ട, വട്ടികളും പാത്രങ്ങളും അവരുടെ സര്‍ഗാത്മകതയുടെ ശേഷിപ്പുകള്‍! ''ചേര്ക്കുണ്ടില്ത്താഴ്ത്തുമീ<wbr></wbr>ത്തൂവിരല്ത്തുമ്പത്രെ നാടിന്റെ നന്മകള് നെയ്തെടുപ്പൂ!'' (ഗ്രാമശ്രീകള്‍) എന്നു കടത്തനാട്ടു മാധവിയമ്മ എഴുതുന്നു. എഴുതാനുള്ള ഭൗതികസാഹചര്യവും പാരമ്പര്യവും നിഷേധിക്കപ്പെട്ട തലമുറകളില്‍ നിന്നുള്ള ഈ പറച്ചിലുകള്‍ ഉറച്ചുപോയ എഴുത്തധികാരഘടനകളെ ഭേദിക്കുംവിധം ഊര്‍ജ്ജസ്വലവും തെളിമയാര്‍നന്നതുമാണ്. ദളിത് സ്ത്രീരചനകളുടെ രണ്ടാം തലമുറ രചനകള്‍ ഗൗരവമുള്ള അക്കാദമികവായനകള്‍ക്കും രാഷ്ട്രീയവിചാരങ്ങള്‍ക്കും വലിയ വേദിയായി നിലകൊള്ളുന്ന ഇന്നു ഈ കൃതി അതിന്റെ ടെസ്റ്റിമോണിയല് സ്വഭാവംകൊണ്ടുതന്നെ വ്യത്യസ്തമായിരിക്കുന്നു.<br />കുടുംബബന്ധങ്ങളുടെയും പ്രാദേശികമായ നാട്ടിടവഴികളുടെയും ആരാധനാരീതികളുടെയും തൊഴില്‍ സംസ്കാരത്തിന്റെയും ജാതിജീവിതചിത്രങ്ങളായിരിക്കേ തന്നെ ഇവയിലെ ഫോക്ലോറിസ്റ്റിക്കായ അംശങ്ങളെ തള്ളിക്കളയാനാവില്ല! കപ്പ തിളപ്പിച്ചും നെല്ലു വറുത്തു കുത്തിയും പഴങ്കഞ്#ിയും ഉണക്കമുള്ളനും ചേര്‍ത്തുള്ള പ്രഭാതഭക്ഷണവുമെല്ലാം ഒരു കാലത്തെ കേരളീയ കീഴാള ജനജീവിതത്തിന്റെ ഹാബിറ്റാറ്റിനെ തന്നെ വരച്ചിടുന്നു. കാപ്പിത്തൊണ്ടു വറകലത്തിലിട്ടു വറുത്തു ജീരകവും ചേര്‍ത്തു പൊടിച്ചെടുക്കുന്ന കാപ്പിപ്പൊടി ചിരട്ടക്കുടുക്കയിലിട്ടു അടുക്കളയുടെ മൂലയില്‍ കെട്ടിത്തൂക്കുന്ന ഒരോര്‍മ, ദൂരെയുള്ള കാളച്ചന്തയിലെ പുല്ലു വില്പന, മകരക്കൊയ്ത്തു കഴിഞ്ഞ വിശാലമായ പാടത്തിന്റെ വൈകുന്നേരത്തെ പുതുവെളിച്ചത്തിന്റെ ഉജ്ജ്വലചിത്രം ചക്കി എന്ന കര്‍ഷകസ്ത്രീ പറയുമ്പോള്‍ അക്കാലത്തെ ദൈനംദിനജീവിതസംസ്കാരത്തിന്റെ സാമ്പത്തികശാസ്ത്രവും സാമൂഹികസാംസ്കാരികചരിത്രവുമെല്<wbr></wbr>ലാം വിടര്‍ന്നു വരുന്നുണ്ട്. സര്‍വോപരി ഇതു ദൈന്യങ്ങളും ദുരിതങ്ങളും മാത്രമാണ് കീഴാളസ്ത്രീജീവിതമെന്ന വാര്‍പ്പുഘടനയെ പൊളിച്ചെഴുതുന്നുണ്ട്. ജീവിതത്തിലെ അഭിമാനകരമായ മുഹൂര്‍ത്തങ്ങള്‍, പോരാട്ടസ്മരണകള്‍, സ്വപ്നങ്ങള്‍, ഭാവിയെക്കുറിച്ചുള്ള തീര്‍ച്ചകളും സ്വപ്നങ്ങളും മറ്റു ജീവിതങ്ങള്‍ക്കു നേരെയുള്ള അറിവും അലിവും- ഇവയെല്ലാം ചേര്‍ന്ന സഹവര്‍ത്തിത്തത്തിന്റെ അകം നിറവുകളും കാണാം! പുതുജനാധിപത്യഭാവനയുടെ മുന്നോട്ടു പോക്കിനും കീഴാളരുടെ ആന്തരികമായ അതിജീവനത്തിനും അനിവാര്യമായ ഈടുകളാണ് ഈ ഉള്ളുറവുകള്‍!!<br /><br />രണ്ടായിരങ്ങളോടെ മലയാളത്തില്‍ പൊട്ടിപ്പുറപ്പെട്ട ആത്മകഥാപ്രവാഹങ്ങളില്‍ ഏറെയും ദേവകി നിലയങ്ങോടു പോലുള്ള സവര്‍ണപശ്ചാത്തലത്തിലുള്ള സ്ത്രീകളാണ് അടയാളപ്പെട്ടത്. എന്നാല്‍ പതുക്കെപ്പതുക്കേ നിഷേധിക്കാനാവാത്തവിധം മറിയാമ്മച്ചേടത്തിയുടെ എഴുത്തുകളും ജാനു, സെലീനപ്രക്കാനം, അടിയാറു ടീച്ചര്‍, തുടങ്ങിയവരുടെ അനുഭവമെഴുത്തുകളും കടന്നു വന്നു. രജനി പാലാമ്പറമ്പിലിന്റെയും എം. ആര്.രാധാമണിയുടെയും രേഖാരാജിന്റെയും ജീവിതാഖ്യാനങ്ങള്‍ മലയാളി സാമാന്യബോധത്തെയും സ്ത്രീവാദചിന്തയെയും പുതുക്കിയെഴുതുന്നവ തന്നെയായിരുന്നു. അതിനൊക്കെ തുടര്‍ച്ചയായാണ് മലയാളത്തിലെ മറഞ്ഞു കിടന്ന മഹത്തായ ഒരു മാതൃപരമ്പരയുടെ പുതുധാരയായി അനാര്‍ഭാടമായ ഈ സ്മൃതിവാങ്മയം വരുന്നത്. രജനിയുടെ കേട്ടെഴുത്തിലൂടെ ചരിത്രത്തില്‍ നിന്നും ഓര്‍മകളില്‍ നിന്നും കൊളുത്തിയെടുത്ത ഈ പുതുവെളിച്ചം തുടര്‍ത്തിരികളിലേക്കു പകരുമാറാകട്ടെ!!<br /></span>( രജനി പാലാമ്പറമ്പിലിന്റെ പെണ്‍കനല്‍രേഖകള്‍ എന്ന കൃതിക്കെഴുതിയ പഠനം)<span style="font-size: large;"><br /><b>(തലക്കെട്ടിനു എം.ആര്. രാധാമണിയുടെ 'നിലത്തെഴുത്തുകള്‍' എന്ന കവിതയോടു കടപ്പാട്)</b></span></div><div><br /><div class="yj6qo"></div><div class="adL"><br /></div></div><div class="adL" style="font-size: small;"></div></div></div><div class="hq gt" id=":2db" style="background-color: white; clear: both; color: #222222; font-family: "Google Sans", Roboto, RobotoDraft, Helvetica, Arial, sans-serif; font-size: 0.875rem; margin: 15px 0px;"></div>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-46845580757593148902023-03-01T07:20:00.009-08:002023-03-14T08:50:57.052-07:00മുതുകുളം പാര്‍വതിയമ്മയെ വീണ്ടെടുക്കുമ്പോള്‍<p><span style="font-size: large;"> </span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLh0c1PiHUrKrqjPXvKKwntHKmizBWbdmRKt3Wi8C4GDP9BB1DDtpjNsTyzK011dq__vz9XP2V70pHVf8XuvNAjku5Jn5TkUYjXGSV87Nx2ZAjNgZX0WZIaAE90CznqYO7ZmI3DCUXGfuZE7Pb4BQ7BLZI93dEuX507t38dSM8fbnA8KiR_i568qNJ/s499/Muthukulam.jpg" style="margin-left: 1em; margin-right: 1em;"><span style="font-size: large;"><img border="0" data-original-height="499" data-original-width="340" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLh0c1PiHUrKrqjPXvKKwntHKmizBWbdmRKt3Wi8C4GDP9BB1DDtpjNsTyzK011dq__vz9XP2V70pHVf8XuvNAjku5Jn5TkUYjXGSV87Nx2ZAjNgZX0WZIaAE90CznqYO7ZmI3DCUXGfuZE7Pb4BQ7BLZI93dEuX507t38dSM8fbnA8KiR_i568qNJ/s320/Muthukulam.jpg" width="218" /></span></a></div><span style="font-size: large;"><br /><b><br /></b> </span><div><span style="font-size: large;"><br /></span></div><div><span style="font-size: large;"> എന്തുകൊണ്ട് അല്ലെങ്കില്‍ എന്തിനു വേണ്ടി മുതുകുളം പാര്‍വതിയമ്മയെ വീണ്ടെടുക്കണം എന്ന ചോദ്യം പ്രസക്തമാണെന്നു കരുതുന്നു. ഇന്ത്യന്‍ചരിത്രത്തില്‍ തന്നെ സ്ത്രീരചനാപാരമ്പര്യങ്ങള്‍ പലതും തുടച്ചു നീക്കപ്പെടുകയോ അമര്‍ച്ച ചെയ്യുകയോ വിലക്കപ്പെടുകയോ ഒക്കെ ചെയ്തിട്ടുണ്ട്. മുദ്ദുപ്പളനിയുടെ The appeasement of Radhika അഥവാ 'രാധികാസാന്ത്വനം' അതിന്റെ വലിയൊരുദാഹരണമാണ്. പില്ക്കാലത്തു മൈസൂര്‍ നാഗരത്നമ്മ ആ കൃതി വീണ്ടെടുത്തു. ലൈംഗികാഹ്ലാദത്തെക്കുറിച്ചുള്ള സ്ത്രീകളും സ്ത്രീകളും തമ്മിലുള്ള പ ങ്കുവെയ്ക്കലാണാ കൃതി. ചെറിയ പെണ്‍കുട്ടിക്കു ലൈംഗികതയുടെ വശങ്ങള് വിവരിച്ചു കൊടുക്കുന്ന ആ കൃതി അശ്ലീലമാണെന്നു കൊളോണിയല്‍ അധികാരികള്‍ വിധിയെഴുതി. സ്ത്രീകളുടെ സര്‍ഗാത്മകാവിഷ്കാരങ്ങളെ സംബന്ധിച്ച യഥാര്‍ത്ഥമായ വിലയിരുത്തല്‍, അവയുടെ ശരിയായ വായന പലപ്പോഴും അസാദ്ധ്യമാകുന്നതിനു പിന്നെയും നിരവധി ഉദാഹരണങ്ങളുണ്ട്. പുതിയകാലത്തെ മലയാളത്തിലാണെങ്കില്‍ മാധവിക്കുട്ടിയും നളിനിജമീലയും പോലെ. മലയാളസ്ത്രീകവിതയില്‍ വേറിട്ട വഴി സ്വീകരിച്ച മുതുകുളം പാര്‍വതിയമ്മയെക്കുറിച്ചാണ് നാം ആലോചിക്കുന്നത്. 1904 ല്‍ ജനിച്ച് 1977ല്‍ മണ്മറഞ്ഞുപോയ ഈ കവിയുടെ ആഭിമുഖ്യങ്ങളില്‍ സര്‍വപ്രധാനമായ സവര്‍ണേതരമായ ആത്മീയതയുടെ ധാര ഇന്ന്, പ്രത്യേകിച്ചും ഹൈന്ദവവാദപരമായ ഹിംസാത്മക ആത്മീയധാരകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. കരുണയും മൈത്രിയും പുലരുന്ന സാമൂഹിക, മാനവിക ലോകങ്ങളെക്കുറിച്ചുള്ള അവരുടെ വിഭാവനങ്ങള്‍ ഒരു കവിയുടെ കേവല ആത്മീയചിന്തകള്‍ക്കപ്പുറം ആഴം നിറഞ്ഞതും പുരോഗമനപരവുമാണ്. ഇവിടെ നാം ചില നടപ്പു ചോദ്യങ്ങളില്‍ വഴി മുട്ടിയേക്കാം. സെക്കുലറായ പുരോഗമനസ്വഭാവമുള്ള ബൗദ്ധികാന്തരീക്ഷത്തില്‍ പരമ്പരാഗതസ്വഭാവമുള്ള കവിതകളും അവയുടെ രചനാപദ്ധതികളും അതിനുള്ളിലെ വേദാന്തചിന്തയുള്ള ആന്തരികഭാവങ്ങളും എപ്രകാരം നാം വകയിരുത്തും?<br /><br />ബി.സി ആറാം നൂറ്റാണ്ടിലെ ബുദ്ധഭിക്ഷുണികളുടെ 'ഥേരീ ഗാഥ'യുടെ പാരമ്പര്യത്തിലെ ആത്മീയതയുടെ സ്പര്ശങ്ങള് നാം കേട്ടറിഞ്ഞിട്ടുണ്ട്. മഗധി ഭാഷയിലെ ആ കവിതകള്‍ വാമൊഴിയായി പടര്‍ന്നു, പിന്നീടു പാലി ഭാഷയില്‍ എഴുതിവെയ്ക്കപ്പെടുകയുമായിരുന്<wbr></wbr>നല്ലോ. ഥേരിഗാഥയിലെ ഓരോ കവിതയും സ്ത്രീയുടെ സംസാരമാണ്. അവരാണ് ആഖ്യാനം ചെയ്യുന്നത്. ശുഭ എന്ന, സ്വന്തം കണ്ണു ചൂഴ്ന്നു കൊടുത്തു തന്റെ പിന്നാലെ കൂടി ശല്യം ചെയ്തയാളെ ഓടിച്ച ബുദ്ധഭിക്ഷുണിയെ നാം കേട്ടിട്ടുണ്ട്. ശരീരമുക്തിയുടെ അങ്ങേത്തല എന്നു പറയാമെങ്കിലും തന്റെ ശരീരത്തെയും സൗന്ദര്യത്തെയുമല്ലാതെ, ജ്ഞാനത്തെ തിരിച്ചറിയാന്‍ കൂട്ടാക്കാത്തവരോടുള്ള ശക്തമായ പ്രതിരോധമായിത്തന്നെ അതു മനസ്സിലാക്കാമെന്നു പലരും വ്യാഖ്യാനിച്ചിട്ടുണ്ട്. ഉപനിഷത്തില്‍, ഉമ എല്ലാവര്ക്കും ജ്ഞാനം പകര്‍ന്നു കൊടുത്തവളായിട്ടും ജ്ഞാനിയെന്ന നിലയ്ക്കല്ല, സുന്ദരിയെന്ന നിലയ്ക്കാണ് തിരിച്ചറിയപ്പെട്ടത് എന്ന പ്രശ്നവും കേട്ടിട്ടുണ്ട്. ആണ്ടാളെയും അക്കമഹാദേവിയെയും ഭക്തമീരയെയും ലാല്‍ ദെദ്ദിനെയും നമ്മള് കേട്ടിട്ടുണ്ട്. അവരൊക്കെത്തന്നെയും ഭ്രാന്തിയായും കുഴപ്പക്കാരികളായുമാണ് കരുതപ്പെട്ടത്. ദി വിമന്‍ വോര്‍ ദെം സെല്‍സ് എന്ന കൃതിയില്‍ ഇന്ത്യനിംഗ്ലീഷ് കവി അരുന്ധതി സുബ്രഹ്മണ്യം അന്നപൂര്‍ണിയമ്മ, ബാലഋഷി വിശ്വശിരസിനി, ലതാ മണി, മാകര്‍പ്പൂരി എന്നിങ്ങനെ 4 യോഗിനികളുമായുള്ള തന്റെ ആത്മീയ സംഭാഷണങ്ങളെക്കുറിച്ചു പറയുന്നുണ്ട്. പോണ്ടിച്ചേരിയിലെ അന്നപൂര്‍ണി അമ്മ മുതല്‍ കൊല്ലത്തെ അമൃതാനന്ദമയി വരെയുള്ള സമകാലിക സന്യാസിനീമാതാക്കളെ കുറിച്ചും അവര്‍ പറയുന്നു. ശാന്തമായും ശ്രദ്ധയോടെയും കേള്‍ക്കാനുള്ള ശ്രമങ്ങളെക്കുറിച്ചവര്‍ പറയുന്നു. ലാല്‍ ദെദ്ദിനെയും അക്കമഹാദേവിയെയും പോലെ നഗ്നയായി ജീവിച്ച സന്യാസിനിയായിരുന്നു അന്നപൂര്‍ണിയമ്മയും. പറഞ്ഞു വരുന്നത് സ്ത്രീയെഴുത്തിലെ വ്യത്യസ്തമായ ഒരു തിണയായി ഈ രചനകള്‍ നില്‍ക്കുന്നുവെന്നാണ്.<br />അത്തരത്തില്‍ മറയ്ക്കപ്പെടുകയോ വേണ്ടത്ര പരിഗണിക്കപ്പെടാതിരിക്കുകയോ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്തിരുന്ന ഒരു ധാരയാണ് മലയാളത്തിലെ പല സ്ത്രീയെഴുത്തുകാരും. മനോരമത്തമ്പുരാട്ടിയെക്കുറിച്ചു<wbr></wbr>ള്ള വായനയില്‍ ഗീതട്ടീച്ചര്‍ അവരെ കേരളത്തിന്റെ ആദ്യകാലപാണ്ഡിത്യത്തെ സൃഷ്ടിച്ചെടുത്ത പ്രഥമഗുരുവായിത്തന്നെ കണ്ടെടുക്കുന്നിടത്തു തെറ്റായ ഈ വായനകളെ എടുത്തു പറഞ്ഞു തിരുത്തുന്നുണ്ട്.<br />ടി.എം ചുമ്മാര്‍ എഴുതിയ പദ്യസാഹിത്യചരിത്രത്തിലാണ് മലയാളത്തിലെ സ്ത്രീകവികളെ ആ നിലയില്‍ ആദ്യമായി വര്‍ഗീകരിച്ചു കാണുന്നതു തന്നെ.<br /><br />ഇവിടെ നാം ചര്‍ച്ച ചെയ്യുന്ന മുതുകുളം പാര്‍വതിയമ്മയെ പലനിലയില്‍ നോക്കിക്കാണാം. മേല്‍പ്പറഞ്ഞ ഈ പാരമ്പര്യങ്ങളോടു കണ്ണി ചേര്‍ക്കുമ്പോള്‍ അവരുടെ രചനകളിലെല്ലാം ഒരേ സമയം പാരമ്പര്യവും അതേ സമയം പൊതുപാരമ്പര്യവുമായുള്ള വിച്ഛേദമെന്ന നിലയിലുള്ള അപാരമ്പര്യവും എന്നിങ്ങനെ രണ്ടു ഘടകങ്ങളും ലയിച്ചു കിടക്കുന്നു. <br /><br />ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ദേശീയതാവാദപദ്ധതികളോടും കേരളമെന്ന പ്രദേശത്തെ സംബന്ധിച്ച സാമൂഹികഭാവനകളോടും അന്നത്തെ സ്ത്രീയെഴുത്തുകാരികള്‍ ഇടപെട്ടതെങ്ങനെ എന്നതു വളരെയധികം തിരിച്ചറിയപ്പെടേണ്ടതുണ്ട്. എഴുത്തിന്റെ വിഷയമായവര്‍ എന്ന നിലവിട്ടു എഴുത്തുകാരികള്‍ എന്ന ഒരു വിഭാഗം തന്നെ രൂപപ്പെടുന്നതിന്റെ സംഘര്‍ഷങ്ങള്‍, കേരളീയനവോത്ഥാനവും അതിന്റെ വിവിധതരം സംഘര്‍ഷങ്ങളും, ജാതി, ലിംഗം തുടങ്ങിയ മണ്ഡലങ്ങളില്‍ രൂപപ്പെട്ട പല സ്വഭാവത്തിലുള്ള ചലനങ്ങള്‍, അതിലൂടെ സൃഷ്ടിക്കപ്പെട്ട ഉണര്‍വുകള്‍ എന്നിവയെല്ലാം ഈ ആലോചനയുടെ പശ്ചാത്തലമാണ്. എഴുത്തിലേക്കു കടന്നു വരുന്ന പുതിയ സ്ത്രീകള്‍ തങ്ങളുടേതായ പാരമ്പര്യത്തെ എപ്രകാരം സ്വരൂപിക്കുന്നു എന്നത് കൗതുകകരമാണ്. പ്രത്യേകിച്ചും എഴുത്തുകാരികള്‍ എന്ന സവിശേഷമായ ലിംഗപരമായ കൂട്ടായ്മ അന്നത്ര സാധാരണമല്ലാത്തതിനാല്‍ അതിന്റെ ലിംഗതാല്പര്യങ്ങള് ഫെമിനിസ്റ്റ് നോട്ടങ്ങള്‍ക്കു വിധേയമാണ്. പുതിയ സാമൂഹികചലനങ്ങള്‍ അതിനെ നവോത്ഥാനമെന്നു വിളിച്ചാലും ദേവികയുംമറ്റും വിളിക്കുന്നതു പോലെ മഹാതുറവി എന്നു വിളിച്ചാലും ശരി, അതിന്റെ നന്മതിന്മകളെല്ലാം അവരവരുടെ ജീവിതത്തിലൂടെ, ശരീരത്തിലൂടെ തന്നെ അനുഭവിച്ചവരായിരുന്നു ഇവരില്‍ പലരും.<br /><br /><b>കവിതകളിലൂടെയും എഴുത്തുജീവിതത്തിലൂടെയും</b><br />തോട്ടയക്കാട്ട് ഇക്കാവമ്മയ്ക്കും കുട്ടിക്കുഞ്ഞു തങ്കച്ചിക്കും തരവത്ത് അമ്മാളുവമ്മയ്ക്കും ശേഷം കടത്തനാട്ടു മാധവിയമ്മ, ലളിതാംബിക, തെക്കേക്കുന്നത്ത് കല്യാണിക്കുട്ടിയമ്മ, ടി.ആര്.വിമല, സിസ്റ്റര്‍ മേരീ ബനീഞ്ഞ ഇങ്ങനെയുള്ള രണ്ടാംനിര സ്ത്രീകവികള്‍ പലരും ഉള്‍പ്പെട്ട കാലത്താണ് മുതുകുളവും എഴുതുന്നത്. മുതുകുളം പാര്വതിയമ്മയെക്കുറിച്ചോര്ക്<wbr></wbr>കുമ്പോഴൊക്കെ തരുനിരകളും പൂവള്ളികളും കല്‍വിഗ്രഹങ്ങളും ചൂഴുന്ന ഗ്രാമീണമായൊരു കാവിനകത്തു ഇരുണ്ടുവരുന്ന ഗഹനമായൊരു സന്ധ്യ നമ്മുടെ ഓര്‍മയിലെത്തും. കണ്ണടച്ചു നിശ്ശബ്ദധ്യാനയായി നില്ക്കുന്ന വെള്ളയുടുത്ത ഒരാളെയാണ് ഈ പേരു കേള്‍ക്കുമ്പോള്‍ ഓര്‍മവരുക. കവിതയിലും വ്യക്തിത്വത്തിലും വേറിട്ടുനിന്ന ഒരുവളുടെ ശാന്തഗംഭീരത നിറഞ്ഞ ആ നിശ്ശബ്ദതയെ കാലങ്ങള്‍ക്കിപ്പുറം നിന്നു പിടിച്ചെടുക്കാനാണ് ശ്രമം. അതാകട്ടെ, കാല്പനികമായ ഒരാഗ്രഹമല്ല! മറിച്ചു പുതിയകാലം ആവശ്യപ്പെടുന്ന സ്ത്രീപക്ഷപരമായ ഒരു വീണ്ടെടുക്കലായതിനെ കാണാം. മലയാളകവിതാപാരമ്പര്യത്തിലെ സ്ത്രീ അടയാളങ്ങളെ എന്ന പോലെതന്നെ അവയിലെ വ്യത്യസ്തങ്ങളും സ്വതന്ത്രങ്ങളുമായ ആവിഷ്കാരപ്രകാരങ്ങളെയും വകയിരുത്തേണ്ടത് അത്തരത്തില്‍ പ്രധാനമാണ്! മുമ്പു സൂചിപ്പിച്ച തമസ്കരണങ്ങളെ ചെറുക്കാന്‍ അതാവശ്യമാണ്. മുതുകുളം പാര്‍വതിയമ്മയെന്ന കവിയെ ആദ്യമായി കണ്ട സന്ദര്‍ഭം 1964 ല്‍ ഇറങ്ങിയ അവരുടെ ഷഷ്ഠിപൂര്‍ത്തി സുവനീറില്‍ പുത്തേഴത്തു രാമന് മേനോന് ഇങ്ങനെയെഴുതി: ''ഏതാണ്ടൊരിരുപതു കൊല്ലങ്ങള്‍ക്കു മുമ്പു, ഞാനൊരിക്കല്‍, വര്‍ക്കലയിലെ ശ്രീ നാരായണ ജയന്തി ആഘോഷങ്ങള്‍ക്കു ക്ഷണിക്കപ്പെട്ട കാലത്ത്, ആ മഹോത്സവത്തിലെ മഞ്ഞ വസ്ത്രധാരികളായ തീര്‍ത്ഥാടകരുടെ തിക്കും തിരക്കും നോക്കിക്കൊണ്ടങ്ങനെ ആ പുണ്യ പ്രദേശം ചുറ്റി നടന്നു കാണുമ്പോള്‍ അവിടെ, പാവനമായ സമാധി മണ്ഡപത്തിന്നു സമീപത്തൊരു വിജനമൂലയിലുണ്ടൊരു സ്ത്രീ. അരോഗദൃഢഗാത്രയും ദ്രൗപദിയെപ്പോലെ 'കൃഷ്ണ'യുമായ ഒരു തന്റേടക്കാരത്തി, ഇളം വെയിലത്ത് സ്വന്തം അധരങ്ങളെ മാത്രം അറിയിക്കുമാറ് നാമോച്ചാരണത്തില്‍ നിമഗ്നയായി ബ്രഹ്മത്തെ ദൂരത്തു ദര്‍ശിച്ചു കൊണ്ട്, നിശ്ചേഷ്ടയായി, നീലോല്പല നേത്രങ്ങളെ അര്ദ്ധനിമീലിതങ്ങളാക്കിക്കൊണ്<wbr></wbr>ടു, നീണ്ടു നിവര്‍ന്നു സുഖാസനത്തില്‍ വര്‍ത്തിക്കുന്നു! അതെന്നെ അത്ഭുതപ്പെടുത്തി! ആള് ആരെന്നു ഞാന്‍ അന്വേഷിച്ചു.'മുതുകുളം പാര്‍വ്വതി അമ്മ' എന്നറിഞ്ഞു ഞാന്‍ കൂടുതല്‍ ആശ്ചര്യഭരിതനായി, നിസ്സങ്കോചം ഞാന്‍ അടുത്തുചെന്നു''. അക്കാലത്തെ സാഹിത്യപ്രമാണികളിലൊരാളായ പുത്തേഴത്തിനാല്‍ അമ്മട്ടില്‍ ആരാധനാപൂര്‍വം പ്രശംസിക്കപ്പെടുക എന്നത് പ്രധാനമായി കാണേണ്ടതുണ്ട്, പ്രത്യേകിച്ചും സവര്‍ണേതരമായ ജാതിയില്‍ പിറന്ന സ്ത്രീയായ ഒരു എഴുത്തുകാരിയാണ് അവരെന്ന നിലയക്ക്. <br /><br />1904 ല്‍ ആലപ്പുഴജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലുള്ള മുതുകുളത്താണ് പാര്‍വതിയമ്മ ജനിച്ചത്. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും വിദ്വാന് പരീക്ഷ ജയിച്ച ശേഷം അധ്യാപികയായി ജീവിച്ച മുതുകുളം തന്റെ സാഹിത്യപരിശ്രമങ്ങളുടെ ആദ്യവേദിയായി മലയാളത്തിലെ ആദ്യകാല സ്ത്രീമാസികകളെ കണ്ടു എന്നത് സ്വാഭാവികമാണ്. യഥാര്‍ത്ഥജീവിതം എന്ന രചന ടി.സി. കല്യാണിയമ്മയുടെ ശാരദയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ശാരദ, മഹിള, ലക്ഷ്മീഭായി തുടങ്ങിയ സ്ത്രീമാസികകളിലൂടെ നമുക്കു നോക്കിക്കാണാവുന്ന, ആദ്യകാലസ്ത്രീകളുടെ ബുദ്ധിജീവിതവും സാംസ്കാരികവീക്ഷണങ്ങളും മലയാളി ആധുനികതയില്‍ വലിയ രീതിയിലുള്ള സ്വാധീനമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവയുടെ തിരുത്തല്‍ശേഷി സാഹിത്യത്തില്‍ ചെറുതല്ലാത്ത ചലനവും ഉണ്ടാക്കിയിട്ടുണ്ട്. അക്കാലത്തെ സ്ത്രീമാസികകളില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്ന സ്ത്രീരചനകളും അവയുടെ മറുപടിലേഖനങ്ങളും ഈ സംവാദാത്മകതയെ വെളിച്ചത്തു കൊണ്ടുവരുന്നവയാണ്. കൗമാരകാലം മുതല്‍ക്കാരംഭിച്ച കാവ്യരചനാകൗതുകങ്ങള്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ നിരന്തരഅഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ പാര്‍വതിയമ്മയ്ക്കു കഴിഞ്ഞു. മികച്ച പ്രാസംഗിക കൂടിയായിരുന്നു മുതുകുളം പാര്‍വതിയമ്മ എന്ന് അവരുടെ ജീവചരിത്രവും അവരെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളും പറയുന്നുണ്ട്. മൂര്‍ക്കോത്തു കുമാരന് അവര്‍ക്കു സമര്‍പ്പിച്ച മംഗളപത്രത്തില്‍ എഴുതുന്നതിങ്ങനെ:<br />''പാര്‍വതിയ്ക്കെവിടുന്നു ഗംഗതന്‍ പ്രവാഹം പോല്‍<br />വാഗ്ധാടി ലഭിച്ചതു ശിവസാന്നിദ്ധ്യത്താലോ?''<br />സാക്ഷാല്‍ ശ്രീനാരായണഗുരുതന്നെ അവരെഴുതിയ മംഗളപത്രം വായിച്ച്, ''എഴുത്തച്ഛനു ശേഷം ഇത്ര അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന കിളിപ്പാട്ട് നാം അപൂര്‍വമായേ കേട്ടിട്ടുള്ളൂ'' എന്നാണ്രേത പറഞ്ഞത്! അന്ന് ഗുരു വിലയേറിയ ഒരു പട്ട് പാര്‍വതിയമ്മയ്ക്കു നില്കിയതായും കഥയുണ്ട്.<br /><br />വൃത്തം, അലങ്കാരം, ഭാഷാപരമായ നവീനത, പരീക്ഷണങ്ങള്‍ എന്നിങ്ങനെ സാങ്കേതികവും ഭാവനാത്മകവുമായ ശേഷി തികച്ചും വശത്താക്കിയ അഭ്യസ്തവിദ്യരായ പുതിയ സ്ത്രീയുടെ സര്‍ഗാത്മകതയുടെ ദാഹങ്ങള്‍ ഇവിടെ വായിച്ചെടുക്കാം. ചലനാത്മകമായ ഒരു കാലഘട്ടത്തിന്റെ പ്രചോദനത്തെ ഉള്‍ക്കൊള്ളുവാനുള്ള പ്രേരണ എണ്ണത്തില്‍ കുറവെങ്കിലും ഒരുനിര സ്ത്രീകളെത്തന്നെ കവികളാക്കിയിരുന്നു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ പറയാന്‍ കഴിയും. എഴുത്തുകാരികള്‍ എന്ന ഒരു വിഭാഗത്തെ വിഭാവനം ചെയ്യാന്‍ നിര്‍ബ്ബന്ധിതമായ സാഹചര്യം അതുണ്ടാക്കി. എഴുത്തിലെ വിഷയമായും വിഭവമായും നിലനിര്‍ത്തപ്പെട്ട ഇടത്തുനിന്നും എഴുത്തുകാരികളാകുന്ന സക്രിയമായ, കര്‍തൃസ്ഥാനത്തേക്കു കടന്നിരിക്കുന്ന ഈ പ്രക്രിയ ചരിത്രപരമായി പ്രധാനമാണ്. മനോരമത്തമ്പുരാട്ടിയും കുട്ടിക്കുഞ്ഞു തങ്കച്ചിയും തോട്ടയ്ക്കാട്ട് ഇക്കാവമ്മയുമടങ്ങുന്ന ആദ്യനിരയ്ക്കു ശേഷം സാഹിത്യമണ്ഡലത്തില്‍ ഉയര്‍ന്നു വന്ന സ്ത്രീസ്വരങ്ങള്‍ ബാലാമണിയമ്മയും കടത്തനാട്ട് മാധവിയമ്മയും തരവത്ത് അമ്മാളുവമ്മയും സി.കെ.രേവമ്മയും മേരി ബനീഞ്ഞയും മേരി ജോണ്‍ തോട്ടവും ബി. കല്യണിയമ്മയും കൊച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മയും മറ്റുമായിരുന്നു. ഉന്നതകുലജാതരായ തമ്പുരാട്ടിമാരോ സാഹിത്യമണ്ഡലത്തിലെ നായകന്മാരായ പുരുഷകേസരിമാരുടെ ശിഷ്യകളോ കുടുംബബന്ധുക്കളോ അല്ലാതെ സ്വതന്ത്രരായി വാസനാബലംകൊണ്ടും സര്‍ഗാത്മകശേഷികൊണ്ടും എഴുത്തുരംഗത്തു ഉറച്ചവരായിരുന്നു ഈ രണ്ടാം നിരയിലെ കവികള്‍. അതില്‍ തന്നെ സ്വാതന്ത്ര്യാനന്തരമുണ്ടായ പുതിയ രാഷ്ട്രീയ സാമൂഹികചലനങ്ങളെ സ്വന്തം വ്യക്തിജീവിതത്തിന്റെ പരിവര്‍ത്തനങ്ങളിലേക്കും സര്‍ഗാത്മകതയിലേക്കുമുള്ള ചാലകബലമായി ഉപയോഗിച്ചവരാണ് ഇവരൊക്കെയും.<br /><br />മുതുകുളത്തിന്റെ മറ്റൊരു കര്‍മമണ്ഡലം വിവര്‍ത്തനമായിരുന്നു. പോള്‍ കാറസ് എഴുതിയ വിഖ്യാതമായ ഇംഗ്ലീഷ് കഥ കര്‍മ, നടരാജഗുരുവിന്റെ ' വേ ഓഫ് ദ ഗുരു ' ഇതൊക്കെ അവര്‍ വിവര്‍ത്തനം ചെയ്തു. ശ്രീനാരായണധര്‍മം എന്ന ആചാരശാസ്ത്രഗ്രന്ഥം വിവര്‍ത്തനം ചെയ്തതും പാര്‍വതിയമ്മയാണ്. ദ്വിജേന്ദ്രലാല്‍ റായ് രചിച്ച ബംഗാളി നാടകത്തിന്റെ സ്വതന്ത്രവിവര്‍ത്തനം ഭുവനദീപിക, കൂടാതെ ഭഗവദ്ഗീതയുടെ വിവര്‍ത്തനവും എടുത്തു പറയേണ്ടതാണ്. കവിതകളിലെന്ന പോലെ ലാളിത്യവും അക്ലിഷ്ടതയുമാണ് വിവര്‍ത്തനങ്ങളുടെ ഗുണം.<br />'വാസാംസി ജീര്‍ണാനി യഥാ വിഹായ<br />നവാനി ഗൃഹ്ണോതി നരോപരാണി<br />യഥാ ശരീരാണി വിഹായ ജീര്‍ണാ<br />നന്യാനി സംയാതി നവാനി ദേഹി' എന്ന ഭഗവത്ഗീതയിലെ പ്രശസ്തമായ ശ്ലോകം മുതുകുളം വിവര്‍ത്തനം ചെയ്തത് എത്രയോ അയത്ന ലളിതമായാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തും<br />'പഴകും വസ്ത്രങ്ങളെ കൈവിട്ടു മര്ത്ത്യന് സ്വയ<br />മഴകില്‍ പുതുവസ്ത്രമണിയും പ്രകാരത്തില്‍<br />അഴിയും ദേഹങ്ങളെയകലെത്തള്ളി ദേഹി<br />വഴിയാം വണ്ണം നവദേഹങ്ങള്‍ വരിക്കുന്നു ' എന്ന വരികളുടെ മലയാളത്തനിമ ശ്രദ്ധേയമാണ്!<br />മൂര്‍ക്കോത്തു കുമാരന് പാര്‍വതിയമ്മയുടെ പ്രഭാഷണ സാമര്‍ത്ഥ്യത്തെ പ്രശംസിക്കുന്ന വരികളിലും ഈ ഭാഷാപരമായ അക്ലിഷ്ടതയെ<br />ക്കുറിച്ചു സൂചന ഉണ്ടല്ലോ.<br />:'പാര്‍വതിക്കെവിടുന്നു<br />ഗംഗതന്‍ പ്രവാഹം പോല്‍<br />വാഗ്ദ്ധാടി ലഭിച്ചതു<br />ശിവസാന്നിദ്ധ്യത്താലോ ?<br />അര്‍ദ്ധനാരീശ്വരന്റെ<br />കാരുണ്യമില്ലാതുണ്ടോ<br />വിദ്വാനും വിദുഷിയും<br />ഏകയില്‍ ലയിക്കുന്നു?'<br /><br />എഴുത്തിന്റെ പൊതുരീതിയ്ക്കപ്പുറം ഈ കവിതകളില്‍ പ്രവര്‍ത്തിച്ചിരുന്ന സാമൂഹികതയുടെ ഉള്ളടക്കമെന്ത് എന്നിനി ചിന്തിക്കാം.<br /><br /><b>കവിതയിലെ ജനാധിപത്യം</b><br />സാഹിത്യം എന്ന സ്ഥാപനത്തെക്കുറിച്ചുള്ള പാര്‍വതിയമ്മയുടെ നിലപാടു ധാരണകള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. എഴുത്തുകാരിയെന്ന നിലയ്ക്ക് അതിന്റെ സാമൂഹികധര്‍മത്തെ അവര്‍ നിര്‍വചിച്ച വിധം കൂടി ചേര്‍ത്തു കൊണ്ടേ അതു കഴിയൂ. 1904ല്‍ ജനിച്ചു 1920കളില്‍ കാവ്യലോകത്തു തെളിഞ്ഞുനിന്ന ഒരാള്‍ക്കു ആ കാലഘട്ടത്തിന്റെ പ്രധാനപ്രേരണയായ നവോത്ഥാനത്തിന്റെ ആശയമണ്ഡലങ്ങള്‍, അതിന്റെ പ്രധാന ആവിഷ്കാരസങ്കേതമായ റിയലിസം, എന്നിവയിലൂടെ കടന്നു പോകാതിരിക്കാനാകുമായിരുന്നില്ല. ദരിദ്രരോടുള്ള അനുതാപം വ്യാപ്തിയോടെ പ്രസരിപ്പിച്ചിരുന്ന ആ കാലത്തിന്റെ സ്പന്ദനങ്ങള്‍ കൂടിയാണ് മുതുകുളം പാര്‍വതിയമ്മയുടെ കവിതകളെ സവിശേഷമാക്കുന്നത്. സോഷ്യലിസ്റ്റു റിയലിസത്തിന്റെ ഭാവുകത്വവുമായി ചേര്‍ന്നു നില്ക്കുന്ന ഒട്ടേറെ കവിതകള്‍ അവര്‍ എഴുതുന്നുണ്ട്. കടത്തനാട്ടു മാധവിയമ്മയുടെ ഗ്രാമശ്രീകളുടെ അന്തരീക്ഷവുമായി സമാനത പുലര്‍ത്തുന്ന, കീഴാളസ്ത്രീയുടെ അനുഭവചിത്രണം എന്ന നിലയില്‍ ശ്രദ്ധേയമായ 'മധുരഗീതം' എന്ന കവിത എടുത്തു പറയേണ്ടതാണ്. സമകാലികകവിയായ ബാലാമണിയമ്മയുടെ 'ഒരു പഴത്തിന്റെ കഥ', 'വേലക്കാരി', 'കുളക്കടവില്‍', തുടങ്ങി അനേകം കവിതകളിലെ ആഖ്യാനകര്‍തൃത്വങ്ങളുടെ സാദ്ധ്യതയുമായും ഇതിനെ ചേര്‍ത്തു പരിശോധിക്കാം.<br /> കടത്തനാട്ടിന്റെ കവിതയില്‍ കവിയാണു സംസാരിക്കുന്നതെങ്കില്‍ മുതുകുളത്തിന്റെ കവിതയില്‍ ചെറുമക്കിടാത്തിയാണ് സംസാരിക്കുന്നത് എന്ന മൗലികമായ വ്യത്യാസവും പ്രധാനമാണ്. അതിലേറെ ഈ കവിതയില്‍ ശക്തമായി നില്‍ക്കുന്നത് ജാതിയില്‍ താഴ്ന്ന, പണിയാളരായ നിസ്വവര്‍ഗത്തോടു മേലാളര്‍ കാട്ടുന്ന നന്ദിയില്ലായ്മയും വിവേചനവും എടുത്തു കാട്ടുന്നതാണ്.<br />''ഉണ്ണുന്ന ചോറ്റിന്നുചിതം നിനയ്ക്കാ<br />തെണ്ണാവതല്ലാത്ത കൃതഘ്നഭാവം<br />വര്‍ണ്ണപ്പകിട്ടറ്റ നിജാന്വയത്തോ<br />ടെന്നും സവര്‍ണാഢ്യര്‍ നടിച്ചു കഷ്ടം!<br /><br />ശ്വാക്കള്‍ക്കു പാത്രത്തില്‍ മുറിക്കകത്തു<br />സല്ക്കാരമുള്പ്രീതിയോടാചരിക്<wbr></wbr>കേ<br />വായ്ക്കുന്നഴുക്കാര്‍ന്ന പറമ്പില്‍ വെയ്ലി<br />ലക്കാടി പാളച്ചെറുകീറ്റിലയ്യോ!'' (മധുരഗീതം)<br />തൊഴിലാളികളുടെ അടിമത്തത്തിലും ദാരിദ്ര്യത്തിലും അനുഭാവം പ്രകടിപ്പിക്കുന്ന 'ഒരു ദരിദ്രത്തൊഴിലാളിയുടെ കുടുംബജീവിതം' എന്ന കവിത അതിനുദാഹരണമാണ്. തൊഴിലാളി മുതലാളി സംഘര്‍ഷങ്ങള്‍ കവിതകളിലേക്കു വന്നു തുടങ്ങുന്ന കാലത്താണ് അയത്നലളിതവും വികാരോജ്ജ്വലവുമായി അവരിതെഴുതുന്നത്.<br />''ഉടഞ്ഞമണ്‍ചട്ടിയി<br />ലൊന്നില്‍ വച്ചതാ കഞ്ഞി<br />കുടിപ്പൂ മൂന്നു വെറുമസ്ഥിമാത്രരാം ബാലര്‍<br />കടുത്ത വിശപ്പുണ്ടെ<br />ന്നാകിലും പാത്രം കിട്ടാന്‍<br />അടുത്തു നോക്കി നോക്കി<br />യിരിപ്പൂ ഗൃഹനാഥന്<br />വിളക്കില്ലാഞ്ഞിട്ടഗ്നി<br />യടുപ്പില്‍ തെളിയിച്ചും<br />തിളയ്ക്കും കഞ്ഞി മെല്ലേ<br />യിളക്കി ചൂടാറ്റിയും<br />മരുവും കൃശശുഷ്ക<br />ഗാത്രിയഗ്ഗൃഹേശ്വരി<br />ചോരിയും ബാഷ്പമാണ<br />ന്നുപ്പിനു പകരമായ്<br />പരന്നു രുചി കഞ്ഞി<br />ക്കേകിയതെന്ന തത്വം<br />പെരുകുമത്യാര്‍ത്തിയാല്‍<br />അറിഞ്ഞീലാരുമപ്പോള്‍'' എന്നാണ് കവിത അവസാനിക്കുന്നത്.<br /><br />'ആ സുവര്‍ണസുപ്രഭാതം' എന്ന കവിതയിലും സമാനമായ രീതിയില്‍ ഏഴകളുടെ ജീവിതത്തോടു അനുകമ്പ കൂറുന്ന കവിയെ കാണാം.<br />''താഴെയഴുക്കിലിരുളിലത്യാര്ത്<wbr></wbr>തിയില്‍<br />കേഴും സഹജാതരെത്രയോ ലക്ഷങ്ങള്‍<br />ഏഴകളുണ്ണാനുടുക്കാന്‍ കിടക്കുവാ<br />നൂഴിയിലെങ്ങും വക ലഭിക്കാത്തവര്‍''<br />ഈ അസമത്വങ്ങളെ മാറ്റുവാന്‍ ചട്ടങ്ങള്‍ മാറ്റണമെന്നു കൂടി കവി പയുന്നുണ്ട് .<br />''ചട്ടങ്ങളാകയാല്‍ പെട്ടന്നു മാറ്റുവിന്‍<br />നിഷ്ഠുരനീതികള്‍ തട്ടിത്തകര്‍ക്കുവിന്‍<br />കെട്ടിപ്പടുത്തുള്ളൊരുച്ചനീചത്<wbr></wbr>വങ്ങള്‍<br />തിട്ടമിടിച്ചു നിരത്തുവാനോര്‍ക്കുവിന്‍''<br /><br />സ്ത്രീപുരുഷബന്ധങ്ങളെ കുറിച്ചും ഈ കവിതകളില്‍ പുരോഗമനസ്വഭാവമുള്ള വിധത്തിലുള്ള ആലോചനകള്‍ കാണാം.<br />സ്ത്രീപുരുഷബന്ധത്തെ സംബന്ധിച്ച സദാചാരവീക്ഷണങ്ങള്‍ മീരയെക്കുറിച്ചുള്ള കവിത 'അശ്രുകുടീര'ത്തിലും 'ആ രാത്രിയില്‍' എന്ന 1930 കളിലെ ആദ്യകാലത്തെ അപ്രകാശിത കവിതയിലും കാണാം.<br />''ചെറിയ ദുശ്ശങ്കമൂലം നരരെത്ര<br />വരസതികളെ നിര്‍ദ്ദയം കഷ്ടമേ<br />കുരുതി ചെയ്യുന്നു, തോരാത്ത കണ്ണുനീര്<br />ത്തിരയില്‍ മുക്കുന്നു നീറ്റുന്നു വഹ്നിയില്‍''<br />എന്നും<br />''പെരിയ ലോകാപവാദത്തേക്കാളുമീ<br />ധരയില്‍ മാനിനിക്കുത്തമം മൃത്യുതാന്‍<br />അരുതു ചാരിത്ര്യനിര്‍മലഭിത്തിയില്‍<br />കരിയടിപ്പതു കണ്ടു പൊറുക്കുവാന്‍''<br />എന്നും അവരെഴുതുന്നു.<br /><br />ഗോപികാപ്രേമം എന്ന കവിതയില്‍ ഇന്ത്യന്‍ മിത്തുകളിലെ പ്രസിദ്ധമായ കൃഷ്ണഗോപികാസംഗമം ആത്മീയപ്രേമത്തിലേക്കു അലിഞ്ഞുനില്‍ക്കുന്നതു കാണാം. അനുരാഗം ആത്മരാഗത്തിന്റെ പരിധികള്‍ വിട്ടു ലോകാനുരാഗമാകുന്നതിന്റെ ധ്വനികള്‍ ഈ കവിതയിലുണ്ട്. മുരളീനാദത്തിനൊപ്പം നൃത്തമാടുന്നവര്‍ക്കുള്ളിലെ ചിത്പ്രഭയുടെ സൂചന അതാണ്. ഭഗവത്പ്രേമത്തിലേക്കുള്ള വിലയം സിദ്ധിച്ച ലലനമാര്‍ ആ നാദത്തില്‍ അലിഞ്ഞുവത്രേ. ഈശ്വരസാക്ഷാല്‍ക്കാരത്തിലൂടെ സ്ത്രീപുരുഷവ്യത്യാസങ്ങളെ മറികടക്കുന്ന, മറികടക്കാനുള്ള താല്പര്യങ്ങളുടെ സൂചനയായും ഇതിനെ നീട്ടി വായിക്കാം.<br /><br /><b>പ്രകൃതി: വൈവിധ്യവും ബഹുലതയും</b><br />ആദ്യകാലകവിതകളിലെ റിയലിസ്റ്റു ശൈലിയിലുള്ള ആഖ്യാനപ്രവണതകള്‍ ആ കാലഘട്ടത്തിന്റെ ജനാധിപത്യാകാംക്ഷകളുമായി ചേര്‍ന്നു പോകുന്നതായി കരുതാം. റിയലിസ്റ്റു ശൈലിയോടൊപ്പം തന്നെ പിന്നീടു കാല്പനികതയുടെ ചാരുതകള്‍ കവിതയിലേക്കു നിറഞ്ഞൊഴുകുന്ന കവിതകള്‍ 40കളോടെ വീണ്ടും കാണാം. പ്രകൃതിയുടെ ബഹുലതകളും വൈവിദ്ധ്യങ്ങളും എത്രയും ചലനാത്മകമായി എഴുതിയ കവി കൂടിയാണ് മുതുകുളം. കേരളീയപ്രകൃതിയുടെ സൗകുമാര്യങ്ങളെല്ലാം വാരിയണിഞ്ഞ ആഖ്യാനങ്ങള്‍ നിറഞ്ഞതാണ് ഈ കവിത. മലര്‍വാടി എന്ന കവിത നോക്കാം. പനിനീര്‍പ്പൂവും മുല്ലയും പാരിജാതവും ജമന്തിയും പിച്ചിയും ലില്ലിയും ആമോദത്തോടെ ഒന്നിച്ചു നില്ക്കുന്ന ഈ പുഷ്പവാടി കേരളീയസമൂഹത്തിന്റെ തന്നെ വൈവിദ്ധ്യത്തിന്റെയും ബഹുലതയുടെയും പ്രതിരൂപമാണ്. ലാവണ്യം തിരതല്ലുന്ന ഈ സുമവനം പാലിക്കുന്ന ഉദ്യാനപാലകനായി ഈശ്വരനെ സങ്കല്‍പ്പിക്കുന്നു, കവി. 'വര്‍ണവിഭേദചിന്ത'യേശാതെ എല്ലാറ്റിനെയും സമഭാവനയില്‍ സംരക്ഷിക്കുന്ന പാലകനെ കവി കൂപ്പുന്നു.<br /><br /> തനി നാടന്‍ പൂക്കളും മരങ്ങളും ചെടികളും മണങ്ങളും നിറങ്ങളും നിറഞ്ഞു നില്ക്കുന്ന പ്രകൃതിബോധം നിറഞ്ഞ കവിത തന്നെയാണിത്. അതേ സമയം തന്നെ എപ്പോഴും അതിനെ വലയം ചെയ്തു നില്ക്കുന്ന സവിശേഷമായ ഒരു പ്രപഞ്ചമണ്ഡലം ഉണ്ട്. ശാസ്ത്രീയമായ പുതിയ പ്രപഞ്ചധാരണകളും ജ്യോതിശാസ്ത്രതത്വങ്ങളും അപൂര്‍വമായി സമ്മേളിക്കുന്നതിന്റെ മുമ്പെങ്ങും കാണാന്‍ കളിയാത്ത സന്ദിഗ്ധമായ പ്രകൃതിലയം ആണിത്. പില്ക്കാലത്തു ജി.ശങ്കരക്കുറുപ്പിലും മറ്റും നാം കാണുന്ന തദ്ദേശീയമായ ജൈവപ്രകൃതിയും പ്രപഞ്ചഗോളങ്ങളും നിറഞ്ഞ, അവ പരസ്പരം സംവദിക്കുന്ന, മിസ്റ്റിക്, കോസ്മിക് മിശ്രിതമായ ഒരു ധാരയാണിത്. നിര്‍മിതിയും പ്രകൃതിയും ചേര്‍ന്ന ഒന്ന്. ''അണ്ഡഗോളങ്ങളാം വൈദ്യുതദീപങ്ങ-<br />ളെണ്ണമില്ലാതെ നിരന്നു<br />സ്വര്‍ണപ്രഭാപൂരമെങ്ങും പൊഴിക്കുമ-<br />ക്കണ്ണഞ്ചുമുദ്യാന മദ്ധ്യേ'' തുടങ്ങിയ വരികളിലൊക്കെ ഈ നിര്‍മിതപ്രകൃതിയും ജൈവപ്രകൃതിയും കാണാം. ആ മധുരസ്വപ്നമെന്ന കവിതയിലെമ്പാടും ഈ മിശ്രധാരയുണ്ട്.<br /><br />''കേരങ്ങള്‍ തിങ്ങുന്ന തീരപ്രദേശങ്ങള്‍<br />ചാരുസമതലജാലം<br />ചീറിയലറിപ്പരന്നു നീളും ഘോര<br />വാരിധി, കാനല്‍ സ്ഥലങ്ങള്‍<br /><br />പച്ചപ്പുതപ്പു പുതച്ച നെല്‍പ്പാടങ്ങള്‍<br />പച്ചിലക്കാടുകള്‍, നീളേ<br />ഉച്ചിയില്‍ മഞ്ഞണിഞ്ഞീടുന്ന മാമല<br />കൊച്ചു കാട്ടാറിന് നിരകള്‍<br /><br />എന്നിവ പിന്നിട്ടു പിന്നിട്ടു മുന്നോക്ക<br />മൊന്നുലഞ്ഞാടിപ്പറന്നു<br />ഉന്നതമജ്ഞാതമേകലക്ഷ്യത്തിലാ<br />യെന്നുടെ വാഹനം ചെന്നു.<br /><br />ജീവകാരുണ്യവും ശാന്തിയും സ്നേഹവും കാവ്യസൗന്ദര്യവുമൊന്നായ് മേവി മേളിക്കുന്ന അതുല്യമായ ഒരിടത്തേക്കാണ് കവി ചെന്നു പറ്റുന്നത്.<br />'കവിയുടെ ലോകം' എന്ന കവിതയില്‍ സുന്ദരമായ ഈ പ്രകൃതിയില്‍ കവി അനുഭവിക്കുന്ന ഭാവഭംഗികളും ആനന്ദാവേശങ്ങളും കവി വിവരിക്കുന്നു. എന്നാല്‍ സൗന്ദര്യത്മകതയെ ധാര്‍മികതയക്കു അഭിമുഖം നിര്‍ത്തി കവിയുടെ നൈതികമായ ഇടത്തെ കൂടുതല്‍ കൃത്യതയോടെ നിര്‍വചിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. 'മനം തകര്‍ന്നെന്നും കരയും ദീനര്‍തന്‍<br />മിനുത്ത ബാഷ്പത്തിന് ചാലില്‍' കവിക്കു മറ്റു വഴികളില്ലതന്നെ! 'കാട്ടുമങ്ക'യില്‍ വന്യവും ജൈവവുമായ പ്രകൃതിയുടെ മേളനത്തെ വാഴ്ത്തിപ്പാടുന്നുണ്ട്.<br /><br /><b>സ്ത്രീ-പുരുഷ സാഹിത്യസൗഹൃദങ്ങള്‍</b><br />പുരുഷന്മാര്ക്കിടയില് സാഹിത്യസൗഹൃദങ്ങള്‍ സുലഭമായിരുന്നെങ്കിലും സ്ത്രീകള്‍ക്കിടയില്‍ അക്കാലത്ത് അത് അധികം കണ്ടിരുന്നില്ല. സാമൂഹികമായ ഇടപഴകലിനു തന്നെ പൊതുവേ അലിഖിതമായ വിലക്കുകളും നിയന്ത്രണങ്ങളും നിലനിന്ന കാലത്ത് അതില്‍ അത്ഭുതമില്ല. എന്നാല്‍ മുതുകുളം പാര്‍വതിയമ്മ ചെറുപ്പം മുതലേ എഴുത്തുകാരികളായ ചിലരുമായി താന്‍ പങ്കിട്ട സൗഹൃദം മുറിയാതെ സൂക്ഷിച്ചിരുന്നു. സിസ്റ്റര്‍ മേരി ബനീഞ്ജയുമായുള്ള സൗഹൃദം മരിക്കും വരെയും തുടര്‍ന്നിരുന്നു. ഇരുവരുടെയും കവിതയെഴുത്തിനെ അതു വളരാനുമിടയാക്കി. മുണ്ടയ്ക്കല്‍ ലക്ഷ്മി, മയ്യനാട് ലക്ഷ്മി എന്നീ സതീര്‍ത്ഥ്യകളും ഇവരോടൊപ്പം ചേര്‍ന്നു കവിതകള്‍ എഴുതാന്‍ ഉണ്ടായിരുന്നു. അവരുമൊന്നിച്ചുള്ള കവിതക്കത്തു അവരുടെ ബന്ധത്തെ കൂടുതല്‍ ഉറപ്പിച്ചു. സുകുമാര്‍ അഴീക്കോടിന് അവരെഴുതിയ കവിതക്കത്തിലെ വരികള്‍ പലയിടത്തും ഉദ്ധരിച്ചു കാണുന്നുണ്ട്. കവിതക്കത്തും കൂട്ടുകവിതാരചനയും പോലെ തന്നെ അക്കാലത്തെ രചനാസങ്കേതങ്ങളില്‍ പ്രധാനം നിമിഷകവിതയായിരുന്നു. ദ്രുതകവനമായും പാര്‍വതിയമ്മ ഏറെ എഴുതിയിട്ടുണ്ട്. കാവ്യരചന ആധുനികതയിലേക്കുള്ള പാതയില്‍ ഒട്ടൊക്കെ മുന്നേറിയെങ്കിലെങ്കിലും രൂപപരമായി തികച്ചും സങ്കേതബദ്ധമായിത്തന്നെ തുടര്‍ന്ന ആ കാലത്തെ ഇന്നു ചരിത്രപരമായി നോക്കികാണുമ്പോള്‍ ഏതാണ്ടെല്ലാ രൂപങ്ങളിലും പയറ്റിനോക്കാന്‍ പാര്‍വതിയമ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്. മഹാകാവ്യം, ഖണ്ഡകാവ്യം, വിലാപകാവ്യം, ഭാവകാവ്യം, ദ്രുതകവനം, കവിതക്കത്ത്, കൂട്ടുകവിത, ബാലകവിത ഒക്കെയും അവര്‍ക്കു സ്വായത്തമായ രൂപങ്ങളായിരുന്നു. ഛന്ദോബദ്ധമായിത്തന്നെ കാവ്യഭാഷയെകണ്ട കവിയായിരുന്നു അവര്‍. നാടകം, വിവര്‍ത്തനം, ജീവചരിത്രം, കഥ എന്നിങ്ങനെ ഒട്ടേറെ രചനാരൂപങ്ങളില്‍ അവര്‍ കൈവെച്ചിട്ടുണ്ട്.<br /><br />കവിത കൂടാതെ നാടകം, ഖണ്ഡകാവ്യം, വിവര്‍ത്തനം മുതലായ രൂപങ്ങളിലും അവര്‍ പണിയെടുത്തിട്ടുണ്ട്. കുമാരനാശാന്റെ ബുദ്ധചരിതം എഴുതിപ്പൂര്ത്തിയാക്കിയിട്ടുണ്<wbr></wbr>ട്. ലേഡി വിദ്വാന് എന്നറിയപ്പെട്ടിരുന്ന അവര്‍ക്കു ഇന്നു നാം വിവക്ഷിക്കുന്ന അര്‍ത്ഥത്തിലുള്ള സ്ത്രീപക്ഷകാഴ്ച്ചപ്പാട് ഉണ്ടായിരുന്നതായി പറയാന്‍ കഴിയില്ലെങ്കിലും സ്ത്രീത്വത്തെക്കുറിച്ച് സ്വന്തമായ ഒരു രാഷ്ട്രീയം അവര്‍ സ്വരൂപിച്ചതായി കരുതാന്‍ കഴിയും. പ്രത്യേകിച്ചും തന്റെ മാതൃവിലാപം എന്ന കവിതയിലതു കാണാന്‍ കഴിയും. തന്റെ ഗുരുനാഥയായ മിസിസ് മേരി സി കോശിയുടെ പത്തുവയസ്സുകാരിയായ മകള്‍ മരിച്ചതിനെത്തുടര്‍ന്ന് എഴുതിയ ഈ കൃതി വിലാപകാവ്യങ്ങളുടെ ഗണത്തില്‍ പെടുന്നവയാണ്. ഇതിന് അവതാരികയെഴുതാന്‍ ഒരു സ്ത്രീ തന്നെ വേണമെന്ന ചിന്ത സ്ത്രൈണാനുഭവത്തിന്റെ വേറിട്ടുള്ള കാഴ്ച്ചപ്പാട് അവര്‍ക്കുണ്ടായിരുന്നു എന്നതിന് തെളിവാണ്. എ. ആര് രാജരാജവര്‍മയുടെ മകള്‍ എം. ഭാനുമതിയമ്മയായിരുന്നു ആ അവതാരികാകാരി. ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട കവിതയുടെ പേര് 'യഥാര്‍ത്ഥജീവിതം' എന്നായിരുന്നുവത്രെ. കൊല്ലത്തുനിന്നും ഇറങ്ങിയ ശാരദ എന്ന മാസികയിലാണത് അടിച്ചുവന്നത്. സ്വപ്നദര്‍ശനം എന്ന കവിത വിവേകോദയത്തില്‍ അടിച്ചുവരുകയും അതു ആശാന്റെ പ്രശംസയ്ക്കു പാത്രമാവുകയും ചെയ്തു.<br /><br />സ്ത്രീകളുമായുള്ള സൗഹൃദം കവിതയെഴുത്തിന്റെ ആദ്യകാലങ്ങളില്‍ വളര്‍ച്ചയ്ക്കു കാരണമായതുപോലെ തന്നെ ആശാന് തുടങ്ങിയ പ്രമുഖകവികളും മറ്റു പുരുഷഎഴുത്തുകാരും സാമൂഹികനേതാക്കന്മാരുമായുള്ള പരിചയവും അടുപ്പവും പാര്‍വതിയമ്മയ്ക്കു തന്റെ രചനാജീവിതത്തില്‍ ഗുണം ചെയ്തിരുന്നു. ചങ്ങമ്പുഴയുമായി ആത്മബന്ധം പുലര്‍ത്തിയ ടി.ആര് വിമലയുടെയും മറ്റും കഥ നേര്‍വിപരീതമായിരുന്നല്ലോ.<br />ഇതരകവികളില്‍ നിന്നു വ്യത്യസ്തരായി തന്റെ പൂര്‍വസൂരികളുമായ സമുദായനേതാക്കളുമായുള്ള വ്യക്തിബന്ധം ഏറെയുണ്ടായിരുന്ന പാര്‍വതിയമ്മ അവരില്‍ ചിലരെക്കുറിച്ചു ജീവചരിത്രപരമായ സൂചനകളോടെ കവിത എഴുതിയിട്ടുണ്ട്. നാരായണഗുരു, സി.കേശവന്(സിംഹളനാദം) മിതവാദി സി.കൃഷ്ണന്(ആരാണമ്മഹാശയന്‍), മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍(ഒരു അനുസ്മരണം), കുമാരനാശാന്(പുഷ്പാഞ്ജലി), പനമ്പിള്ളി ഗോവിന്ദമേനോന്(സിംഹനാദം), ആ യുവയോഗി(വിവേകാനന്ദന്) തുടങ്ങി പലരും അക്കൂട്ടത്തിലുണ്ട്. ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ഒന്നിലേറെ കവിതകളുമുണ്ട്. 'എന്റെ ഗുരുദേവന്', 'അരുവിപ്പുറത്തെ ആകാശവാണി', 'നമോവാകം' എന്നിങ്ങനെ. ഇതിനെ രണ്ടു തരത്തില്‍ നോക്കിക്കാണാം. കോളനിയനന്തരസമൂഹത്തിലെ അഭ്യസ്തവിദ്യരുടെ ആത്മത്തെയും വ്യക്തിത്വത്തെയും രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കകത്തു ഈ പ്രവണതയക്കു സവിശേഷമായ ഒരു അര്‍ത്ഥം സാദ്ധ്യമാണ്. ആധുനികവ്യക്തിയെന്ന നിലയില്‍ സ്വയം രൂപീകരിക്കാനാഗ്രഹിക്കുന്ന പാര്‍വതിയമ്മ എന്ന സ്ത്രീകവിയുടെ ആത്മപ്രതിഷ്ഠയക്കുള്ള മാതൃക ആയി ഈ ചായ്വിനെ കാണാം. ക്രൂശില്‍ എന്ന യേശുവിനെക്കുറിച്ചുള്ള കവിതയില്‍ സത്യധര്‍മങ്ങളോടു ചിരപുരാതനകാലം മുതല്ക്കുള്ള അധികാരിസമീപനങ്ങളെ നോക്കിക്കാണുന്നു. യുവയോഗിയില്‍ ലോകത്തിനു മാതൃകയാവുന്ന ആദ്ധ്യാത്മികസാരം പ്രസരിപ്പിച്ച വിവേകാനന്ദനെ ഉയര്‍ത്തിപ്പിടിക്കുന്നു. ഇവിടെയെല്ലാം തന്റെ ആത്മപ്രതിഷ്ഠാപനത്തിനു യോജിച്ച നൈതികസ്ഥാനം പ്രകാശിപ്പിക്കുകയാണ് കവി ചെയ്യുന്നത്!<br /><br /><b>പൗരമണ്ഡലവും ദേശഭാവനയും</b><br />മുതുകുളം പാര്‍വതിയമ്മ കാല്പനികവും ആത്മീയവുമായ സ്വന്തം ആന്തരികതയെ വ്യക്തിയെന്ന നിലയില്‍ ഉറപ്പിച്ചതിനെക്കുറിച്ചാണ് പറഞ്ഞത്. ദേശീയതയോടു ബന്ധപ്പെട്ടുള്ള താല്പര്യങ്ങളിലൂടെ കവി, സ്വയം തന്നിലെ പ്രജയെ സ്ഥാനപ്പെടുത്തുന്നതിന്റെ അടയാളങ്ങള്‍ കൂടി മനസ്സിലാക്കുന്നതു നന്നായിരിക്കും. സ്ത്രീയുടെ ദേശീയതാബോധത്തിന്റെ ആധികാരികത പലപ്പോഴും ഉദാസീനമാണ് എന്ന കാഴ്ച്ചപ്പാട് പല സാംസ്കാരികനിരൂപകരും നിരീക്ഷിച്ചിട്ടുണ്ട്. അധികാരത്തിന്റെ രണ്ടോ മുന്നോ നിര താഴെ നില്ക്കുന്ന ഒരു ശ്രേണീക്രമത്തില് സ്ത്രീകളെയും കീഴാളരെയും സംബന്ധിച്ചിടത്തോളം ദേശീയതാവ്യവഹാരം 'മുകളിലുള്ളവരുടെ കാര്യമാണ്'! സ്വതന്ത്രഭാരതത്തിന്റെ സങ്കല്പങ്ങളെ അവരുടെ കവിതകള്‍ സാമാന്യമായി ഏറ്റെടുക്കുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. ഇടപെടല്‍ ശേഷിയുള്ള ആധികാരികകര്തൃത്വമെന്നതിനേക്കാ<wbr></wbr>ള്‍ സാക്ഷിയുടെ, പ്രജയുടെ സ്വരം നാമവിടെ കേള്‍ക്കുന്നു.<br /><br />'സ്വാതന്ത്ര്യദിനത്തിലും' എന്ന കവിത പ്രകടമായ ഗാന്ധിഭക്തിയാണ്. 'ഭാരതാംബയും ഭാരതിയും' എന്ന കവിത ദേശത്തെ തന്നെ ഒരു സ്ത്രൈണമണ്ഡലമായി സങ്കല്പ്പിക്കാന് ശ്രമിക്കുന്നുണ്ട് എന്നതിനാല്‍ ശ്രദ്ധേയമാണ്. സാഹിത്യമാകുന്ന വാണിയും ദേശമാകുന്ന ഭാരതാംബയും സ്ത്രീകള്‍ തന്നെ. ഇരുവരും സഖിമാരായി 'മന്ദാരപ്പൂമെത്ത'യിലിരുന്നു വേദനകള്‍ പങ്കുവെയ്ക്കുന്നു. വാണീശ്വരിയോടു ഭാരതാംബയക്കു പറയാനുള്ളതു ഇത്രമാത്രം<br />''ഭവതി നിനയ്ക്കുകില്‍ സാഹിത്യസേവകര്‍<br />ഭുവനസമാധാനഗാനലോലര്‍<br />തവപുത്രര്‍ മൂലമീ ദുര്‍ഗ്ഗതി പോക്കാനും<br />നവശാന്തി ചേര്‍ക്കാനും സാദ്ധ്യമല്ലേ?''<br />കലാകാരരൊത്തു ചേര്‍ന്നാല്‍ അണുബോബും യുദ്ധവും മറ്റും ഇല്ലായ്മ ചെയ്യാനാവുകയില്ലേ എന്നാണ് ആരായുന്നത്. രാഷ്ട്രത്തെ ഗാര്‍ഹികവും അതോടൊപ്പം സ്ത്രൈണവുമായ മണ്ഡലമായി സങ്കല്പിക്കുന്ന വേറിട്ട ഈ ദേശഭാവന കൗതുകകരമാണ്. ഗാന്ധിജിയും കസ്തൂര്‍ബയും തമ്മിലുള്ള സംവാദമായി എഴുതപ്പെട്ട 'സ്വര്‍ഗത്തില്‍' എന്ന കവിതയിലും ഗാര്‍ഹികതയുടെ അകംലോകമാണ് ദൃശ്യമാകുന്നത്. ഗാന്ധിജിയുടെ ജന്മദിനം കൊണ്ടാടാന്‍ എല്ലാവരും ഉല്‍സാഹിക്കുമ്പോള്‍ കൂടെ നില്ക്കാനാവശ്യപ്പെടുന്ന കസ്തൂര്‍ബയോടു രാജ്യത്തിന്റെ അഖണ്ഡതയെ തകരാതെ നോക്കലാണ് തന്റെ കര്‍ത്തവ്യമെന്നു ഗാന്ധിജി മറുപടി പറയുന്നു. സ്ത്രീയും പുരുഷനും കയ്യാളുന്ന അകം/ പുറം ലോകങ്ങളുടെ ധാര്‍മികതയെ ചെറിയ മിന്നല്‍ വെളിച്ചത്തില്‍ കാട്ടിത്തരുവാനാണ് ഈ കവിത ശ്രമിക്കുന്നത്. (ഇവിടെ സ്ത്രീയായി രാജ്യത്തെ, ദേശത്തെ സങ്കല്പിക്കുന്നത് പുരുഷകല്പനകളിലെ ഭാരതമാതാവ്, രാജ്യമാതാവ് തുടങ്ങിയതില്‍ നിന്നുള്ള വ്യത്യാസത്തോടെ കാണേണ്ടതുണ്ട്. കൂടുതല്‍ ഉറ്റതും അടുപ്പമേറിയതും കണ്ണാടിയിലെന്ന പോലെ തിരിച്ചറിയാവുന്നതും തുല്യദു:ഖം അനുഭവിക്കുന്നവര്ക്കിടയിലുള്<wbr></wbr>ളതുമായ പാരസ്പര്യമായാണ് കാണേണ്ടത്. അല്ലാതെ ആദര്‍ശാത്മകമായി അകറ്റിനിര്‍ത്തി, സ്വയം പ്രജയായി താഴ്ന്നു നിന്നു ആരാധിക്കുന്ന നിലപാടല്ല.) അത്തരം ഭാവന വാസ്തവത്തില്‍ ബാലാമണിയമ്മയില്‍ നിന്നുള്ള ചരിത്രപരമായ തുടര്‍ച്ചകളാകുകയും ചെയ്യുന്നുണ്ട്.<br />(ഹിംസയക്കെതിരെ, പ്രത്യേകിച്ചും നവീനമായ അണുവായുധ ഹിംസയക്കെതിരെ അവര്‍ 'ഹിരോഷിമയുടെ രോദനം' പോലെയുള്ള ഏറെ കവിതകളെഴുതി. ശാസ്ത്രത്തിന്റെ വികാസം നശീകരണത്തിനുപയോഗിക്കുന്നതിലെ അപമാനവീകരണം നിരന്തരം പറയുകയും ചെയ്തു. )<br /><br />വാസ്തവത്തില്‍ ദേശീയപ്രസ്ഥാനത്തോട് അനുഭാവത്തോടെ ചലിക്കുമ്പോഴും ഔപചാരികമായ ദേശരാഷ്ട്രത്തെ അക്കാലത്തെ പല സ്ത്രീകവികളും, പ്രത്യേകിച്ചു ബാലാമണിയമ്മയെപ്പോലുള്ളവര്‍ സംശയത്തോടെയാണ് സമീപിച്ചത്. അവരുടെ 'പാടാത്ത പാട്ടുകള്‍' അതിനു തെളിവാണ്. യുദ്ധഭൂമിയില്‍ ശത്രുവുമായി ഏറ്റുമുട്ടി വീണ പടയാളിയുടെ സ്വരത്തിലാണ് കവിത. മഞ്ഞു മൂടിയ മലനിരകള്‍ ചുറ്റിലും. നീലാകാശം മുകളില്‍. വീണുകിടന്ന സ്ഥലത്തുനിന്നുകൊണ്ട് യുവാവായ എതിരാളിയുടെ മുഖത്തേക്കുറ്റുനോക്കുന്നു, പടയാളി. താന്‍ നശിപ്പിച്ച ശരീരം കണ്ടു കണ്നിറയുന്നു. ചുറ്റിനും പടക്കോപ്പു വണ്ടിയിരമ്പുന്ന ശബ്ദത്തിലും 'അന്യോന്യഹിംസയാല്‍ നോവുന്ന കൈകള്‍ കോര്‍ത്തങ്ങോട്ടവശരായുണ്ണി നീങ്ങീടവേ, ''പ്രാണനെ ഭേദിച്ചുയരുന്ന പാട്ട് അതുവരെ പാടാത്ത പാട്ടുകള്‍, എത്രയോ നൂറ്റാണ്ടുകളായി പാടിയിട്ടും നരന് കേള്‍ക്കാത്ത പാട്ടുകള്‍ അയാള്‍ കേള്‍ക്കുന്നു.<br />'നന്നെന്നു കേള്‍ക്കുകിലുമോരോതലമുറയ<br />ന്നന്നു തന്നെ മറക്കുന്ന പാട്ടുകള്‍'.<br />അഹിംസയിലും അപരസ്നേഹത്തിലും ഊന്നിയ കാവ്യചേതന ഔപചാരികമായ രാഷ്ട്രപൗരത്വത്തിന്റെ അളവുകളെ മറികടന്നുള്ള കാരുണ്യമേറിയ മാനവലോകത്തില്‍ സ്വയം തേടുന്നു. കാശ്മീരിനെക്കുറിച്ചുള്ള ബാലാമണിയമ്മയുടെ അപ്രകാശിതമായ ഒരു രചനയെക്കുറിച്ചു കവി ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞതോര്‍ക്കുന്നു. കാശ്മീരിനെ വിട്ടുകൊടുക്കാം, വലിയൊരു തറവാട്ടിലെ ഒരു മുതിര്‍ന്ന കുടുംബാംഗം തന്റെ ഭാഗം ചോദിക്കുമ്പോള്‍ അതു വിട്ടുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്! എന്നായിരുന്നു കവിതയുടെ ഉന്നം. കവിത കയ്യെഴുത്തായി വായിച്ച വി. എം. നായര്‍ അതു രാജ്യദ്രോഹമാകുമെന്നു പറഞ്ഞ്, പ്രസിദ്ധീകരിക്കാന്‍ അയക്കാന്‍ അനുവദിക്കാതെ ചുരുട്ടിക്കൂട്ടി കളഞ്ഞതായാണ് ബാലാമണിയമ്മ ചുള്ളിക്കാടിനോടു പറഞ്ഞതത്രേ. 'ക്ഷേമരാഷ്ട്രം' എന്ന കവിത ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാനായി അക്ഷീണം പ്രയത്നിക്കുന്നവരോടാണ് സംസാരിക്കുന്നത്. നിറഞ്ഞു കവിയുന്ന നെല്ലറകളും ആരും വാങ്ങാന്‍ കൊതിക്കുന്ന കൈവേലത്തരങ്ങളും അഴുക്കില്ലാത്ത പുരനഗരങ്ങളും സമൃദ്ധമായ ഗ്രാമങ്ങളും, ബുദ്ധിശക്തിയും ഒന്നും തന്നെ ക്ഷേമരാഷ്ട്രത്തെ നിര്‍മിച്ചെടുക്കില്ല.<br />''നാണയങ്ങള്‍ തന് കഴിവത്രയും തുച്ഛം; മര്‍ത്യ<br />മാനസമഹത്വമേ ക്ഷേമരാഷ്ട്രത്തെത്തീര്‍ക്കൂ''<br />('നവകേരളം' എന്ന കവിതയില്‍ സമത്വവും സമൃദ്ധിയും പുലരുന്ന നിസ്തുലമായ ഈ ഭാവനാദേശത്തെ സ്വരൂപിച്ചെടുക്കാന്‍ കവി ശ്രമിക്കുന്നുണ്ട്. ഇവിടെയും ദേശാഭിമാനത്തിന്റെ ഊറ്റത്തിനല്ല, തുല്യമാനവികതയക്കും ജനതകളുടെ പാരസ്പര്യത്തിനുമാണ് ഊന്നല്‍. 'പിറന്ന നാട്ടില്‍' എന്ന കവിതയില്‍ നാടിനോടുള്ള ഗൃഹാതുരതയെ സ്പര്‍ശിച്ചുകൊണ്ടുള്ള ദേശഭാവനയാണ് കാണുന്നത്.<br />'പൗരഗീതം' ധാര്‍മികതയിലും സ്വാശ്രയത്വത്തിലുമൂന്നിയ ആദര്‍ശാത്മകമായ ഒന്നായി ദേശത്തെ ആഖ്യാനം ചെയ്യുകയാണ്. അധിനിവേശിതജനത സ്വയം രൂപകല്പന ചെയ്തെടുക്കുന്ന സ്വയംഭരണാധിഷ്ഠിതമായ പൗരരാഷ്ട്രത്തെയാണ് കവി ഇവിടെ വിഭാവനം ചെയ്യുന്നത്.<br />''മാനിയ്ക്കുമേതിനെ, പ്പൂജിക്കുമേതിനെ<br />ജ്ഞാനപ്രകൃഷ്ടമാം ഭാവിലോകം.<br />നമ്മള് പഠിപ്പിച്ച, നമ്മള് വളര്‍ത്തിയ,<br />സാമ്രാജ്യപ്പൂണ്‍പാമിതിനെയെന്യേ<wbr></wbr>?''<br /><br />'ഐക്യകേരളം' എന്ന കവിതയില്‍ എല്ലാ ദുര്‍ഗുണങ്ങളോടും പോരാടുന്ന നെഞ്ഞൂക്കിന്റെ കേന്ദ്രമാണ് കേരളമെന്നും കവി ഉപദര്‍ശിക്കുന്നു.<br />''കേവലം സമത്വസ്വാതന്ത്ര്യസൂനൃതമൂര്ത്<wbr></wbr>തീ<br />ഭാവമായ് ഞങ്ങള്‍ക്കിന്നു കാണാകുമദ്ദര്‍ശനം.<br />ആ വിശിഷ്ടമാമദ്വൈതാലയം ജയിക്കുന്നു<br />ദേവലാളിതമൈക്യകേരളം ജയിക്കുന്നു''<br />ഭാരതമെന്നതിനേക്കാള്‍ കേരളമെന്ന ദേശഭാവനയിലേക്കുള്ള ആനുപാതികമായ കൂടുതല്‍ ഊന്നല്‍ ഈ കവിയിലുണ്ട്. നാടുവിട്ടു ജീവിക്കേണ്ടിവന്നതിന്റെ അനുഭവപരമായ പശ്ചാത്തലവും 40 കളിലെ തദ്ദേശീയതയുടെ രാഷ്ട്രീയഭാവനയും അതില്‍ പ്രവര്‍ത്തിച്ചിരിക്കാം.)<br />മേരി ജോണ്‍ കൂത്താട്ടുകുളത്തിന്റെ 'ഉണരുക' എന്ന കവിത ദേശാഭിമാനത്തിലും ദേശസ്വാതന്ത്ര്യത്തിലും പ്രതീക്ഷയര്‍പ്പിക്കുന്ന കവിതയാണ.് ഭാരതം എന്ന ദേശത്തെ മുതുകുളത്തിന്റെ കവിതയിലെന്ന പോലെ അമ്മയും സ്ത്രീയുമായിക്കാണുകയും ഹിന്ദു, മുസ്ലിം, പാഴ്സി, ക്രിസ്ത്യാനി വിഭാഗങ്ങളിലെ ആള്‍ക്കാരൊത്തു ചേര്‍ന്ന് സ്തുതികള്‍ പാടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമാണ്. 'യുദ്ധരംഗത്തില്‍' എന്ന കവിത യുദ്ധവൈദഗ്ദ്ധ്യം ആതുരശുശ്രൂഷയേക്കാള്‍ എത്രയോ ചെറുതാണെന്ന പാഠത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഏതു യുദ്ധവും ആത്യന്തികമായി പരാജയം തന്നെ എന്നും ഈ കവിത പറയുന്നു. 'ഗാന്ധിജയന്തി', 'കേഴുക മമ നാടേ', 'ആര്‍ഷഭാരതത്തിന്റെ ആത്മാവ്' തുടങ്ങിയ കവിതകളില്‍ അക്കാലത്തെ കവികളുടെ പൊതുബോധത്തിലുള്ള കേവലവും സാമാന്യവുമായ രാജ്യഭക്തിയും ഗാന്ധിപൂജയുമാണ് കാണാനാവുന്നത്. മുമ്പു സൂചിപ്പിച്ച പൊതുബോധ, പുരോഗമനപുരുഷഘടനയിലുള്ള ദേശീയതയുടെയും കൂടി ഭാഗമായിരുന്നു അവരുടെ ചില കവിതകള്‍ എന്നേ ഇതിനര്‍ത്ഥമുള്ളു. കേരളീയതയുടെ കവി എന്നു വിശേഷിപ്പിക്കാവുന്ന മട്ടില്‍ കേരളീയസംസ്കാരത്തിന്റെയും പ്രകൃതിയുടെയും ലാളിത്യമാര്‍ന്ന ശൈലിയാണ് കവിതയിലവര്‍ ദീക്ഷിച്ചത്. സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കവിതകള്‍ കാലഘട്ടത്തിന്റെ ദേശീയതാഭിരുചികളെ കൃത്യമായും സാമാന്യമായും പ്രതിഫലിപ്പിച്ചു. വഞ്ചിനാട്, ഭാരതലക്ഷ്മി, ഗാന്ധിജയന്തി, കണ്ണാടിക്കൂട്ടില്‍ മുതലായ രചനകള്‍ അതാണ്. ദേശീയതാപ്രചോദിതമായ സാംസ്കാരികാഭിരുചിയില്‍ ഗാന്ധി പിതൃബിംബം തന്നെയായിരുന്ന പൊതുബോധമാണ് 'ഗാന്ധിജയന്തി'യുടെ വായനയില്‍ തെളിയുന്നത്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കവിതകളില്‍ ദേശീയതയും സ്വാതന്ത്ര്യവും കൈകോര്‍ത്തു വരുന്ന ഒട്ടേറെ രചനകളുണ്ട്. 'കൂട്ടിലെ പൈങ്കിളിയോട്' എന്ന കവിത ബാലാമണിയമ്മയുടെ 'വിട്ടയക്കുക'യക്കു സമാനമായി പക്ഷിയുടെ പഞ്ജരാവസ്ഥയും സ്വാതന്ത്ര്യവാഞ്ഛയും ധ്വന്യാത്മകമായി ദേശീയസ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവുമായി ചേര്‍ത്തുവെയ്ക്കുന്നു. സ്വാതന്ത്ര്യക്കൊടി, തടവുകാരന്, പടയാളി, ഒരു പടയാളിയുടെ പ്രാര്‍ത്ഥന, മാമൂല്‍ഭയം, സ്വാതന്ത്ര്യകാഹളം, എന്നിങ്ങനെ ദേശീയതാപ്രധാനമായ ഒട്ടേറെ കവിതകള്‍ അവരുടേതായുണ്ട്.<br /><br />ദേശീയതാവാദത്തിന്റെ മൂര്‍ത്തമായ ചരിത്രസാഹചര്യങ്ങളെ മുന്‍നിര്‍ത്തിയുളള കവിതകളാണ് കടത്തനാട്ടും ലളിതാംബികയും ബനീഞ്ഞയും എഴുതിയത്. നെഹ്രുവിന്റെ മരണം, ഇന്ദിരയുടെ സന്ദര്‍ശനം, ഗാന്ധിജിയുടെ ജന്മദിനവും ജീവിതവും, സ്വാതന്ത്ര്യപ്പോരളികളായ തടവുകാര്‍ ഇവരെല്ലാംകവിതകളിലേക്കു കടന്നു വരുന്നു. മുതുകുളത്തിന്റെ ദേശീയതാബോധത്തിലുള്ള ധാര്‍മികതയുടെ വലിയ വിതാനങ്ങളെക്കാള്‍ സാമൂഹികചലനങ്ങളുടെ സമകാലികചരിത്രമെന്ന നിലയിലാണ് ഈ കവിതകളിലെ പൗരത്വബോധം പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗതമായ ദേശീയതാസങ്കല്പങ്ങളിലെ രാഷ്ട്രഭക്തി മുതുകുളത്തിന്റെ കൃതികളില്‍ ഇല്ലെന്നല്ല. ഗാന്ധിയെ പിതൃസ്വരൂപമായി കണ്ടെടുക്കുന്ന കവിതകളിലെ പൊതുരീതിയോടൊത്തു നില്ക്കുന്ന ചില രചനകള്‍ ഉണ്ട്. 'സ്വാതന്ത്ര്യദിനത്തിലും' എന്ന കവിതയില്‍ ഗാന്ധിസ്തുതി ആണ്. സ്വാതന്ത്ര്യം കിട്ടുന്ന ആ ദിനത്തിലും ഗാന്ധി ബംഗാളില്‍ വര്‍ഗീയതക്കെതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു എന്നതില്‍ കവി ആദരവോടെ അത്ഭുതം കൂറുന്നു.<br /><br />ധാര്‍മികമൂല്യങ്ങളെപ്പറ്റിയുള്ള വിചാരസന്ദര്‍ഭങ്ങളില്‍ ഏറെയും ഭാരതം എന്ന ദേശഭാവനയുമായി ചേര്‍ന്നു നിന്നുകൊണ്ടും അതിന്റെ ഭൂതപാരമ്പര്യമായി പുരാണങ്ങളെയും മഹത്തുക്കളായവരുടെ ചിന്തയെയും ജീവിതത്തെയും ആദരവോടെ ആഖ്യാനം ചെയ്തുമാണ് പാര്‍വതിയമ്മ എഴുതുന്നത്. എന്നാല്‍ പ്രകൃതിസൗന്ദര്യം, സമൂഹത്തിന്റെ ചലനാത്മകത, ഉച്ചനീചത്വങ്ങള്‍, ആത്മീയത, സംസ്കാരത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും പുതിയ ഇടങ്ങള്‍ ഇവയുടെ വേദി പലപ്പോഴും പ്രാദേശികതയുമായി, കേരളവുമായി ഇണങ്ങി നില്ക്കുന്നു. 50കളുടെ അവസാനത്തോടെ പൊതുവില്‍ സംഭവിക്കുന്ന ദേശീയതാവാദകാഴ്ച്ചപ്പാടുകളിലെ മങ്ങല്‍ സ്വാധീനിച്ചിട്ടുമുണ്ടായിരിക്<wbr></wbr>കണം. മലയാളരാജ്യം എന്ന 1967 ല്‍ എഴുതപ്പെട്ട കവിതയില്‍ സാംസ്കാരികമായി രൂപീകരിക്കപ്പെട്ട കേരളം എന്ന ദേശത്തെ കവി സ്വരൂപിച്ചു പുരസ്കരിക്കുന്നതു കാണാം. കടലും പുഴയും മരങ്ങളും പൂക്കളും മലകളും ചേര്‍ന്ന മനോഹരമായ പ്രകൃതിയുള്ള, കവികളും ഗായകരും ചിത്രകാരരും സന്യാസിനിമാരും എല്ലാം ചേര്‍ന്ന, ജി.യുടെ ഓടക്കുഴലും തകഴിയുടെ ചെമ്മീനും ചേര്‍ന്ന കേരളത്തെയാണ് ഈ കവിതയില്‍ കാണുന്നത്. സൗന്ദര്യാനുഭൂതിയുടെ ദേശമായി, കൂടുതല്‍ തൊട്ടുരുമ്മുന്ന അനുഭവസ്ഥലിയായി കവിയെ സ്പര്‍ശിച്ചു നില്ക്കുന്നതു കേരളമെന്ന വിഭാവന തന്നെയാണ്. ഭാരതത്തില്‍ നിന്നും കേരളത്തിലേക്കു വളരാനുള്ള, വലുതായി വികസിച്ചു വരുന്ന കാവ്യഭാവനയാണ് ഇവിടെ നാം കാണുന്നത്.<br />തന്റേതായ കര്‍തൃനിലകളുടെ സംഘര്‍ഷഭൂമികയായി കേരളത്തെ തിരിച്ചറിയുന്നതിന്റെ സാദ്ധ്യതയായും ഇതിനെ കാണാം. ഈ കാലഘട്ടത്തിലെ മാറിത്തീര്‍ന്ന കേരളത്തില്‍ താന്‍ ചേര്‍ന്നു നിന്ന കീഴാളസാമുദായികതയുടെ സ്പന്ദനങ്ങള്‍ക്കുള്ള പ്രാധാന്യവും അവര്‍ തിരിച്ചറിഞ്ഞിരിക്കാം. എന്തായിരുന്നു മുതുകുളത്തിനു തന്റെ സമുദായവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന വ്യവഹാരം എന്നു ആലോചിക്കേണ്ടതുണ്ട്.<br /><br /><b>മുതുകുളവും ഈഴവസാമൂഹികതയും</b><br />മുമ്പു സൂചിപ്പിച്ച ജീവചരിത്രകവിതകളിലെ മറ്റൊരു ദിശ കുറച്ചുകൂടി സമൂര്‍ത്തമാണ്. ശ്രീനാരായണഗുരു, ആശാന്, സി.വി കുഞ്ഞുരാമന്, മിതവാദി തുടങ്ങി ഈഴവപ്രമുഖരായ പലരെയും കുറിച്ചവര്‍ എഴുതുന്നുണ്ട്. ദേശീയതയുടെ പലതരം വ്യവഹാരങ്ങള്‍ കലങ്ങിമറിഞ്ഞ കാലത്തു ഈഴവസമുദായത്തില്‍ പിറന്ന കവിയെഴുതുന്നു എന്ന നിലയ്ക്കാണതിനെ കാണേണ്ടത്. ഈഴവസാമുദായികതയും അതിന്റെ നവോത്ഥാനപരമായ ഉണര്‍വും നിറഞ്ഞുനിന്ന കാലത്തു ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെ ദേശീയതയും പൗരത്വവും സാമൂഹികബോധവും സംബന്ധിച്ച പൊതുധാരയില്‍ നിന്നെല്ലാം വേറിട്ട ചിന്താഗതി പാര്‍വതിയമ്മയിലേക്കും പകര്‍ന്നിരുന്നോ എന്നു ചിന്തിക്കാവുന്നതാണ്. ബൗദ്ധമായ പ്രമേയങ്ങള്‍ ആവര്‍ത്തിക്കുന്ന അവരുടെ രചനാലോകവും ഈഴവസാമുദായികപ്രവര്‍ത്തകരില്‍ ചിലരുടെ ബൗദ്ധചിന്താഗതികളും തമ്മിലും ചാര്‍ച്ച കാണുന്നുണ്ട്. മലബാര്‍ കേന്ദ്രീകരിച്ചുനിലനിന്ന ദേശീയപ്രസ്ഥാനസംരഭങ്ങളോടു മിതവാദിയെപ്പോലുള്ളവരെടുത്ത വ്യത്യസ്ത സമീപനങ്ങള്‍ നിലനില്‍ക്കേ, അദ്ദേഹത്തെ മഹാശയനായി കാണുന്ന 'ആരാണമ്മഹാശയന്‍' എന്ന കവിത എടുത്തു പറയേണ്ടതുണ്ട്. സാമുദായികതയുടെയും ദേശീയതയുടെയും വ്യത്യസ്തധാരകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ അടുത്തു നോക്കി മനസ്സിലാക്കുമ്പോഴേ അവരിലെ ദേശരാഷ്ട്രപരമായ പൗരബോധത്തിന്റെ അടരുകളെ നമുക്കു വേര്‍തിരിച്ചെടുക്കാനാവൂ. തിരുവിതാംകൂറിലെ ഒരു പൗരയായി വളര്‍ന്ന പാര്‍വതിയമ്മയുടെ ഈഴവസാമുദായികതയുമായുള്ള ബന്ധത്തെ ദേശീയതയുടെ സംഘര്‍ഷങ്ങളുമായി ചേര്‍ത്തു വെച്ചേ കാണാനാവൂ.<br /><br />അപ്രകാശിതമായ ഒരു പഠനത്തില്‍ ബാബുരാജ് ഭഗവതി നിരീക്ഷിക്കുന്നതു പോലെ, തിരുവിതാംകൂറിലെ ഈഴവപ്രബുദ്ധതയുടെ മണ്ഡലത്തില്‍ മൂന്നോ നാലോ ധാരകളെ വായിച്ചെടുക്കാം. നാലു സാമുദായപ്രമുഖര്‍ തന്നെയാണവയുടെ നേതൃനിരയിലുള്ളതും. ഔപചാരികവും മതേതരവുമായ ദേശരാഷ്ട്രസങ്കല്പത്തില്‍ നിലകൊണ്ട ടി.കെ.മാധവന് അതിലൊരാളാണ്. ജാതിക്കെതിരെയുള്ള വിലപേശലുകളും ഗാന്ധിജിയുടെ സമരമുറകളുമായുള്ള അടുപ്പവുമെല്ലാം അദ്ദേഹത്തെ 'ലക്ഷണമൊത്ത ചരിത്രനായക'നാക്കി മാറ്റുന്നുണ്ട്. ഹിന്ദു മഹാസഭയുമായി, ഹിന്ദു മിഷനുമായി സഹകരിച്ചുകൊണ്ടുള്ള ദേശീയതാബോധമാണ് അദ്ദേഹത്തിനുള്ളതെന്നും ചരിത്രം പറയുന്നു. മറ്റൊരു പ്രബലധാരയുടെ നായകനായ നാരായണഗുരുവാകട്ടെ സവര്‍ണ ആത്മീയതാപാരമ്പര്യങ്ങളെ മുഴുവനായും തള്ളിക്കളഞ്ഞു. ഔപചാരികമായ ദേശരാഷ്ട്രസങ്കല്പത്തെയും അധിനിവേശവിരുദ്ധതയെയും മറ്റൊരു രീതിയില്‍ നോക്കിക്കാണാനാണ് കേരളത്തിലെ ജാതിയനുഭവങ്ങള്‍ അദ്ദേഹത്തെ പഠിപ്പിച്ചത്. 'നമുക്കു സന്യാസം തന്നത് ബ്രിട്ടീഷുകാരാണെ''ന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ വാചകം ഓര്‍ക്കാം. അദ്ദേഹത്തിന്റെ അനുയായിയും ശിഷ്യനുമായിരുന്ന കുമാരനാശാനും ദേശീയതയോടുള്ള പ്രതിബദ്ധതയെ ഉദാസീനമായാണ് കണ്ടത്. കേരളത്തിലെ ജാതിഘടനയ്ക്കെതിരായ ചിന്തകള്‍ക്കാണദ്ദേഹം മുന്‍തൂക്കം കൊടുത്തത്. കേരളത്തിലെ ഈഴവരുടെ ബുദ്ധമതത്തിലേക്കുള്ള മതം മാറ്റത്തെക്കുറിച്ചു പറയുമ്പോള്‍ മതം മാറുന്നതില്‍ അര്‍ത്ഥമില്ല എന്നു തന്നെയാണദ്ദേഹം കരുതിയത്. ഈഴവരുടെ ശക്തി കുറയരുതെന്ന കാരണവും ചൂണ്ടിക്കാട്ടി. താന്‍ ബംഗാളിലും മറ്റും ജീവിച്ചതിന്റെ ഭാഗമായി കിട്ടിയ വിവേകാനന്ദന്റെ ചിന്തകളുള്‍പ്പടെയുള്ള ഹിന്ദു പാരമ്പര്യങ്ങളെയും അദ്ദേഹം പ്രധാനമായി കണ്ടു. സഹോദരന് അയ്യപ്പന് ഈഴവസാമുദായികതയുടെ വേറൊരു ദിശയെ ഉയര്‍ത്തിക്കാട്ടുന്നുവെന്നു പറയാം. അടിമുടി ഹൈന്ദവമൂല്യങ്ങളെ ചെറുത്തു നിന്ന അയ്യപ്പന്, ഈഴവരെ ഒരു ആധുനികസമൂഹമായി വിഭാവനം ചെയ്തു. ശാസ്ത്രത്തെയും അതിലൂന്നിയ യുക്തിചിന്തയെയും സദാ ഉയര്‍ത്തിപ്പിടിച്ചു. 'പട്ടേരിമാരുടെയും ഗോസായിമാരുടെയും ഇടയിലേക്കു നമ്മളെന്തിനാണ് നമ്മെ വിട്ടുകൊടുക്കുന്നതെ'ന്നായിരുന്<wbr></wbr>നു അദ്ദേഹത്തിന്റെ ചോദ്യം. ഇവിടെ വിശദീകരിച്ച നാലു ധാരകളും സാമാന്യമായി പാര്‍വതിയമ്മയെ സ്വാധീനിച്ചിരുന്നിരിക്കാം. എങ്കിലും ശ്രീനാരായണഗുരുവിന്റെ ഉറ്റഅനുയായി എന്ന നിലയില്‍ ഗുരുവിന്റെ ചിന്തകള്‍ അവരെ നിരന്തരം പ്രചോദിപ്പിച്ചു. മറ്റൊരു സ്വാധീനം കുമാരനാശാന്റെ ചിന്തയും ഭാവനാപരിസരങ്ങളുമാണ്. ബൗദ്ധികതലത്തില്‍ ഗുരുവിനെയും വൈകാരികതലത്തിലും കലാവിഷ്കാരത്തിന്റെ തലത്തിലും ആശാനുമായിരുന്നു, അവരുടെ പ്രേരണകള്‍.<br /><br />'സ്വാതന്ത്ര്യസപ്തകം' എന്ന കവിതയില്‍ സാമുദായികതയും ജാതിയും സാമ്രാജ്യത്വവും തമ്മിലുള്ള സംഘര്‍ഷങ്ങളെ കവി എഴുതുന്നുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള ആഹ്വാനത്തെ മുന്‍നിര്‍ത്തി സാമ്രാജ്യത്താധികാരമോ ജാതിചിന്തയോ മതവ്യത്യാസങ്ങളോ ഏതാണ് സ്വാതന്ത്ര്യത്തിനു തടസ്സം സൃഷ്ടിക്കുന്നത് എന്നു ചോദിക്കുന്നുണ്ട് പാര്‍വതിയമ്മ. അവയെ ഇണക്കി പ്രകാശം പരത്തുന്ന ആദ്ധ്യാത്മികമായ ഊര്‍ജ്ജത്തിനായാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും അവര്‍ പറയുന്നുണ്ട്. <br /><br />'എന്റെ ഗുരുദേവനി'ല്‍ ശ്രീനാരായണഗുരുവിനെക്കുറിച്ചുള്<wbr></wbr>ള അഭിമാനവും ഭക്തിയും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. കൂടാതെ തന്റെ ഭാവനയിലെ ഏറ്റം മഹത്തരമായ ജനത എന്ന നിലയില്‍ സ്വയം നിര്‍മിക്കാനുള്ള പ്രേരണകളും മാതൃകകളുമായി നിലനിന്ന പലരെയും ചേര്‍ത്തു എഴുതുന്നുണ്ട്. യേശു, ബുദ്ധന്, ഗാന്ധി, കൃഷ്ണന്, നബി എന്നിങ്ങനെ ലോകനായകരും ദൈവബിംബങ്ങളും എല്ലാം പലയളവില്‍ ഇണക്കിച്ചേര്‍ത്താണ് ഈ കവിതയിലെ രക്ഷക ബിംബത്തെ കവി സ്വരൂപിക്കുന്നത്.<br />'ഒരന്വേഷണം' എന്ന കവിത ആത്മീയാന്വേഷണത്തിന്റെ തീവ്രമായ അക്ഷമ കലര്‍ന്ന സ്വരം നിറഞ്ഞതാണ്.<br />''താരങ്ങള്‍ ചന്ദ്രനഖിലേശ്വരനെന്നു ചൊല്ലും<br />സൂര്യന് സമസ്തവിഭുവെന്നു കഥിക്കുമബ്ജം<br />പാരാതുലൂകമിരുളാണിഹ ദൈവമെന്നു<br />മോരോതരത്തിലനിഭിജ്ഞതമൂലമോതും<br /><br />എന്നാലിവയക്കു സകലത്തിനുമപ്പുറത്തായ്<br />മിന്നിത്തിളങ്ങുമവിടുത്തെയഖണ്<wbr></wbr>ഡരൂപം<br />എന്നക്ഷികള്‍ക്കു ഭവനാശന ലക്ഷ്യമാവതെ<br />ന്നദ്ദിനം വരെ അലഞ്ഞു തിരഞ്ഞിടും ഞാന്‍''<br />ഇവിടെ മതേതരമായ ആത്മീയതയുടെ ഛായ ഉപരിതലത്തില്‍ നിലനിര്‍ത്തുമ്പോഴും 'മായാമയം മറകളാകെ വലിച്ചു കീറ്ി', 'ഭവനാശനം' തുടങ്ങിയ ഹൈന്ദവവേദാന്തകല്‍പനകളും ഇതിലുണ്ടെന്നു കാണാം.<br /><br /><b>ബുദ്ധനിലേക്കുള്ള വഴികളും ആത്മീയതയും</b> <br />കവിത്വത്തെ സന്യാസിനീത്വവുമായി ചേര്‍ത്തുവെച്ചുള്ള ഒരു ധാരണ പാര്‍വതിയമ്മയില്‍ നിലനിന്നിരുന്നു.- അക്കാലത്തെ ഈഴവ സാമുദായികതയുടെ അവിഭാജ്യഭാഗമായ ശ്രീനാരായണ ഗുരുവിന്റെ പ്രഭാവം അതിനെ പരിപോഷിപ്പിച്ചു. കുമാരനാശാനില്‍പ്പോലും കവിത്വവും സന്യാസിത്വവും തമ്മില്‍ ഇഴപിരിക്കാനാവാതെ കിടന്നിരുന്നല്ലോ. ഗുരുവുമായി ഇക്കാര്യത്തില്‍ ചില പിണക്കങ്ങള്‍ ഉള്ളതായിപ്പോലും കരുതപ്പെട്ടിരുന്നു. തീര്‍ച്ചയായും ഈ ആത്മീയത പൊതു ഹൈന്ദവപദ്ധതിയുടെ ഭാഗമായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.<br /><br />സ്ത്രീകളുടേതായ ഒരു ശിഷ്യസംഘമെന്ന നിലയില്‍ ഒരു മഹിളാശ്രമം സ്ഥാപിക്കാന്‍ ശ്രീനാരായണഗുരുവിനോട് അപേക്ഷിച്ചിരുന്നതായി ജീവചരിത്രകാരന്‍ പറയുന്നുണ്ട്. അശ്രുകുടീരം എന്ന മീരാബായിയെക്കുറിച്ചുള്ള ഖണ്ഡകാവ്യം അതിനു നിദര്‍ശനമാണ്. ആ കൃതിയുടെ മുഖവുരയില്‍ അവരതു സൂചിപ്പിക്കുന്നുണ്ട്. ഭാരതയോഗിനികളുടെ മണി മകുടമെന്നാണ് മീരയെ വിശേഷിപ്പിക്കുന്നത്. ശാരദാദേവിയെക്കുറിച്ചുള്ള ചരമാനന്തരകവിത 'പുഷ്പാഞ്ജലി'യിലും ഇതുണ്ട്. കൂടാതെ 'യോഗിനി അമ്മ' എന്ന കവിതയും ഇതോടു ചേര്‍ന്നു നില്ക്കുന്നു. സവിശേഷമായ ആദ്ധ്യാത്മിക സ്ത്രീപാരമ്പര്യത്തെ തിരിച്ചറിയാനും അതില്‍ കണ്ണി ചേരാനുമുള്ള വാസനയെ ഇവിടെ ദര്‍ശിക്കാം. കവിത്വത്തെ മാത്രമല്ല, സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചു<wbr></wbr>ള്ള തന്റെ അന്വേഷണങ്ങളും പരികല്പനകളും ആധ്യാത്മികതയുടെ ഉള്ളടക്കങ്ങളിലൂടെയാണ് അവര്‍ തിരഞ്ഞത്. (അക്കാലത്തെ സ്ത്രീകവിതകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട, ഒരുതരം അലൈംഗികതയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി നമുക്കു വിലയിരുത്താനാവും. അതേസമയം ചങ്ങമ്പുഴ, ബഷീര്‍ ഉള്‍പ്പടെയുള്ള എഴുത്തുകാരന്മാരില്‍ സ്ത്രീപുരുഷബന്ധങ്ങളെ തുറന്നെഴുതാനും അതു സംബന്ധിച്ച താന്താങ്ങളുടെ കാമനാപരമായ നവഭാവനയെ ഉച്ഛൃഖലമായി കെട്ടഴിച്ചുവിടാനുമുള്ള പ്രവണതയാണുണ്ടായത്.) കുമാരനാശാന്റെ ആരാധികയും ശിഷ്യകല്‍പിതയുമെന്നു അക്കാലത്തെ പ്രമുഖസാഹിത്യവൃന്ദങ്ങള്‍, പ്രത്യേകിച്ചും ഉള്ളൂരും മറ്റും അവരെ വിലയിരുത്തുന്നുണ്ട്. ആശാന്റെ നളിനിയിലും ചണ്ഡാലഭിക്ഷുകിയിലും കരുണയിലുമെല്ലാമുള്ള സ്നേഹാന്വേഷണം എന്ന കേന്ദ്രപ്രമേയത്തിനു സ്ത്രീപുരുഷബന്ധത്തിനോടും അതിലെല്ലാമുപരിയായി ആധ്യാത്മികതൃഷ്ണകളോടുമുള്ള സവിശേഷബന്ധം അവരെ സ്വാധീനിച്ചിരിക്കാമെന്നു കരുതുവാന്‍ ന്യായമുണ്ട്. കരിഞ്ഞ പൂമൊട്ട്, എന്റെ പിച്ചി മുതലായ കവിതകളില്‍ പുഷ്പമെന്നത് കേവലമായ രൂപകമോ ബാഹ്യപ്രമേയമോ എന്നതിലുപരിയായി അസുലഭമായ സൃഷ്ടിവൈഭവത്തിന്റെയും അനിത്യതയുടെയും നിസ്സഹായതയുടെയും മറ്റും അടരുകളെക്കൂടി ആവാഹിക്കുന്നതിലൂടെ ആശാന്റെ വഴികളെ പാര്‍വതിയമ്മ പിന്തുടരുന്നുണ്ട്. പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ ആശാന് മരിക്കുന്നതിന്റെ അന്നു ആ യാത്രയ്ക്കിടെ ആലപ്പുഴ ബോട്ടു ജെട്ടിയില്‍ വെച്ച് പാര്‍വതിയമ്മ ആശാനെ കാണാന്‍ പദ്ധതിയിട്ടെങ്കിലും അതു നടന്നില്ല.<br /><br />ശ്രീബുദ്ധനിലും ശ്രീനാരായണനിലുമെന്ന പോലെ വിവേകാനന്ദനിലും ശ്രീകൃഷ്ണനിലും അവര്‍ ആദ്ധ്യാത്മികതയുടെ അനുഭുതികള്‍ തന്നെയാണ് തിരഞ്ഞത്. നിശ്ചയമായും അക്കാലത്തെ ഇന്ത്യന്‍ പ്രപഞ്ചബോധത്തോടും വേദോപനിഷത്തുകളോടുമെല്ലാം അതു സഹവസിച്ചുനില്‍ക്കുമെങ്കിലും ചലനാത്മകമായ സാമൂഹികമണ്ഡലത്തിലേക്കതിനെ സംക്രമിപ്പിക്കാനുള്ള ശേഷി അവര്‍ നേടിയിരുന്നു. സോക്രട്ടീസിന്റെ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് 'ഒരു മഹാന്റെ അന്ത്യനിവേദനം' എന്ന കവിത<br />ശ്രീനാരായണചിന്തയുടെ സ്വാധീനം ഈ കവിയിലുണ്ട്. കണ്ണാടി എന്ന രൂപകം ശബരിയുടെ ഭക്തിയില്‍ കടന്നു വരുന്നുണ്ട്.<br />''ശുദ്ധസ്ഫടിക'സമാനമായ്ത്തീരണം<br />ഹൃത്തടം നൈര്‍മല്യമേറുന്ന പൊയ്കപോല്‍''<br /> ഔപചാരികമായ വിദ്യാഭ്യാസത്തിനും പ്രബുദ്ധതയക്കും അപ്പുറമാണ് ആദ്ധ്യാത്മികതയുടെ തലങ്ങള്‍ എന്ന വീക്ഷണം ഈ കവിതയെ ഭരിക്കുന്നുണ്ട്.<br />''ആകയാലക്ഷരവിദ്യ പഠിക്കാതെ<br />ഏകമാം ബ്രഹ്മത്തിലാത്മൈക്യമേലുവാന്‍<br />ശോകമോഹങ്ങളൊഴിഞ്ഞു സുഖിക്കുവാന്‍<br />പാകമായ്ത്തീര്‍ന്നെന്റെ ചിത്തമീ വേളയില്‍''<br /><br />ഈ കവിയുടെ ആത്മീയതയില്‍ പ്രകൃതിശക്തികള്‍ക്കു മുമ്പില്‍ നിസ്സഹായമാകുന്ന മനുഷ്യശക്തിയെക്കുറിച്ചുള്ള അഗാധബോധം ഉണ്ട്. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ പോലും പ്രകൃതിയുടെയും അനന്തമായ ജ്യോതിര്‍ഗോളങ്ങളുടെയും ഭ്രമണങ്ങളെ മനസ്സിലാക്കാന്‍ പ്രാപ്തമല്ല. വൈജ്ഞാനികവികാസം, ആധുനികസൗകര്യങ്ങള്‍, പതുതായി വളര്‍ന്ന ശാസ്ത്രബോധം, ജ്ഞാനാഹന്തകള്‍ എല്ലാം തന്നെ നിസ്സാരമാണ് എന്നു പറഞ്ഞുവെയ്ക്കാനും കവി ശ്രമിക്കുന്നുണ്ട്.<br />''മനുജനേത്രങ്ങള്‍ക്കു ലക്ഷ്യമാകാതെത്ര<br />ഘനമേറും ഗോളങ്ങളുണ്ടിനിയും അണുബോംബുകൊണ്ടവയൊന്നും തകര്‍ക്കുവാ<br />നണുവും നിപുണരേ സാദ്ധ്യമല്ല<br /><br />പെരിയൊരീ ബ്രഹ്മാണ്ഡഭാണ്ഡത്തിനുള്ളിലെ<br />ച്ചെറുകടുകല്ലേയീ ഭൂതധാത്രീ<br />ഒരു ധൂളിയല്ലയോ വന്പന് നരനതില്‍<br />ശരിയോ നിനയ്ക്കിലഹന്തയപ്പോള്‍?<br /><br />വിരുതേറും ലോകജേതാക്കളേ! നിങ്ങളീ<br />പ്പരമാര്‍ത്ഥമറിഞ്ഞു മേലില്‍<br />ദുരയും പരദ്രോഹചിന്തയും കൈവിട്ടു<br />പരമേശപാദം വണങ്ങിവാഴ്ക''<br /><br />ആത്മീയമായ ജ്ഞാനശക്തിയെ വലിയൊരു തിരുത്തല്‍ ശേഷിയായി ഉപയോഗിക്കുകയാണ് കവി.<br /><br /> അഹിംസാത്മകവും സൗഹാര്‍ദ്ദം നിറഞ്ഞതുമായ ഒരു മൈത്രീലോകത്തെ തന്റെ ഉട്ടോപിയ ആയി നിരന്തരം സങ്കല്പ്പിച്ചിരുന്ന കവിയാണ് പാര്‍വതിയമ്മ. 'ആ മധുരസ്വപ്നം' എന്ന കവിതയില്‍ അതിനായുള്ള തന്റെ അദമ്യമായ ദാഹത്തെ അവര്‍ ആവിഷ്കരിക്കുന്നുണ്ട്. മായികവുംമാന്ത്രികവുമായ ഒരു അതീത ലോകത്തിലേക്കു വിമാനത്തിലേറിച്ചെല്ലുന്നതും അവിടെ മനംമയങ്ങി ധന്യതയാര്‍ന്നു മരുവുന്നതും പിന്നീട് 'ഏകമാം തമ്പുരാന്റെ സവിധ'ത്തിലേക്കു നയിച്ചു എത്തിപ്പെടുന്നതുമാണ് കവിത. സ്വന്തം അമ്മയെ പോലും മക്കള്‍ കൊല്ലുന്ന, അണുബോംബു വര്‍ഷിച്ചു സഹജരെ ഇല്ലായ്മ ചെയ്യുന്ന. ദയനീയരായ സഹോദരങ്ങളെ പിന്നെയും ദ്രോഹിക്കുന്ന നാട്ടില്‍നിന്നെത്തി, സ്വര്‍ഗീയശാന്തി വഴിയുന്ന ഒരിടത്തെത്തിയ നിര്‍വൃതിയാണ് സ്വപ്നം. ജിയുടെ പില്‍ക്കാലത്തെഴുതപ്പെട്ട 'എന്റെ വേളി'ക്ക് ഈ കവിതയുമായി നല്ല ചാര്‍ച്ചയുണ്ട്. സൂക്ഷ്മമായി നോക്കിയാല്‍ ബുദ്ധപാരമ്പര്യത്തിലെ മൈത്രീമണ്ഡലമാണ് ഈ സ്വപ്നത്തില്‍ തെളിയുന്നത്. കവിതയില്‍ നിര്‍വാണം, ശാന്തി, മൈത്രി, അഹിംസ എന്നീ പദാവലികള്‍ ആവര്‍ത്തിക്കുന്നുണ്ട്.<br />''സര്‍വചരാചരജാലവുമൊന്നുപോല്‍<br />നിര്‍വൈരരായ് മൈത്രിയാര്‍ന്നു<br />നിര്‍വൃതിയേലുമീലോകത്തിലേവരും<br />നിര്‍വാണസൗഖ്യം സ്വദിപ്പൂ''<br /> ആത്മീയസ്വച്ഛമായ ഈ ബുദ്ധമണ്ഡലത്തെക്കുറിച്ചുള്ള ഭാവനയില്‍ പക്ഷേ മറ്റൊരു ബദല്‍ പൗരലോകത്തിന്റെ സാദ്ധ്യതകളെക്കുടിയാണ് കവി കാംക്ഷിക്കുന്നത്. സമ്പൂര്‍ണമായ നിഷ്ക്രിയ, നിശ്ചേതനത്വം കലര്‍ന്ന ധ്യാനാത്മകതയല്ല അതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. തത്വവും പ്രയോഗവും അഭിമുഖീകരിക്കുകയാണ് എന്നര്‍ത്ഥം. 'തത്വഗീത'ത്തില്‍ ശാസ്ത്രത്തിന്റെ നിസ്സാരതയെക്കുറിച്ചും ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും ആവര്‍ത്തിച്ചു പറയുന്നു. മരണശാസനയെ ഒരു നിമിഷത്തേക്കെങ്കിലും മാറ്റി വെയ്ക്കാന്‍ സയന്‍സിനും ശുപാര്‍ശയക്കും ഒന്നിനും കഴിയില്ലെന്നു കവി തിരിച്ചറിയുന്നു.<br /><br />ഇതു കൂടാതെ ബൗദ്ധമായ പ്രമേയങ്ങളിലേക്കുള്ള അവരുടെ താല്പര്യം വളരെ പ്രകടമായിരുന്നുവെന്നു ധരിക്കുവാന്‍ വേറെയും ഒട്ടേറെ കാരണങ്ങളുണ്ട്. ആശാന് കവിതകളിലൂടെ പുതിയൊരു സൗന്ദര്യചിന്തയും തത്വദര്‍ശനവുമായി അവ പ്രസരിച്ചതും നാമോര്‍ക്കേണ്ടതുണ്ട്. അതിലെല്ലാമുപരിയായി അക്കാലഘട്ടത്തിലെ സാമുദായികതയുടെ രാഷ്ട്രീയം ബൗദ്ധചിന്തയുമായി ബന്ധപ്പെട്ടു വികസിച്ചതിന്റെ ചരിത്രപരമായ അടിസ്ഥാനങ്ങള്‍ അവയിലേക്കു വെളിച്ചം വീശിയേക്കാം. ആശാനെ സംബന്ധിച്ചിടത്തോളം ബുദ്ധദര്‍ശനം പ്രധാനമായും ജാതിവിരുദ്ധതയുടെയും സമത്വചിന്തയുടെയും പ്രഭവമായിരുന്നു. സവിശേഷമായ ഈ ധാരയിലേക്ക് അന്വയിക്കപ്പെടുന്നതിന്റെ കൂടി ഭാഗമായാവണം ശ്രീബുദ്ധചരിതം പൂര്‍ത്തിയാക്കാനുള്ള പ്രേരണ അവര്‍ക്കുണ്ടായത്. മകന് മരിച്ചു, അവനെ പുനര്ജ്ജനിപ്പിക്കാനാവശ്യപ്പെ<wbr></wbr>ട്ടു കേഴുന്ന അമ്മയോട് ആരും മരിക്കാത്ത വീട്ടില്‍ നിന്നും കടുകു തേടിക്കൊണ്ടുവരാനുപദേശിച്ച ബുദ്ധകഥയെ ആഴത്തില്‍ അനുസ്മരിപ്പിക്കുന്ന പൂക്കാരിയെന്ന കവിത ഈ ചായ്വിനെ കൂടുതല്‍ ബലപ്പെടുത്തുന്നു.<br />''കൊഴിയാത്ത പൂവുണ്ടോ വാടിക്കൊഴിയാത്തോ<br />രഴിവറ്റ പൂവുണ്ടോ പൂവനത്തില്‍?<br />വഴിയേറെപ്പിന്നിട്ടു ചുറ്റിത്തിരിഞ്ഞു ഞാന്‍<br />കൊഴിയാത്ത പൂ തേടി വന്നിവിടെ.'' അനന്തമായ അന്വേഷണത്തിനൊടുവില്‍ കവി തിരിച്ചറിയുന്നു അങ്ങനെ നിത്യമായ കൊഴിയാത്ത പൂ ഈ ലോകത്തിലെവിടെയുമില്ല. സൂര്യചന്ദ്രന്മാര് അസ്തമിക്കുന്നു, മനുഷ്യരും വീണുമരിക്കുന്നു. പക്ഷേ<br />''അവികലജ്യോതിസ്സിനുള്ളിലുയരെ<wbr></wbr>യായ്<br />കവിയും സുഷമ വഴിഞ്ഞൊഴുകും<br /> ഭുവനപ്രദീപമാം വാടാമലരൊന്നു<br />നവമായ്, മണം വീശി മിന്നുന്നെന്നും'' എന്നു മനസ്സിലാക്കുന്നു. അവരവരിലെ ആത്മത്തിനുള്ളിലെ പ്രകാശനാളം തന്നെ ആ കൊഴിയാത്ത പൂവ്.<br /><br />ഒരു കരിഞ്ഞ മൊട്ട് എന്ന കവിത വീണപൂവിലെ അതേ ആന്തരികഭാവത്തെ, ക്ഷണികജീവിതത്തിന്റെ വ്യഥയെ ഉള്‍ക്കൊള്ളുന്നു.<br />''മാഴ്കിടുന്നു ഞാന്‍ കോരകമേ തവ<br />ഭീകരമാം ദുരന്തമോര്‍ത്തുമാര്‍ത്തിയാല്‍'<wbr></wbr>' എന്നും<br />''ഹന്ത കഷ്ടം പുലര്‍കാലവായുവില്‍<br />ബന്ധുരദ്യുതി തൂകി വിടര്‍ന്നിടാന്‍<br />നൊന്തുഴന്ന നവമലര്‍മൊട്ടേ! നിൃ<br />ന്നന്തമേവമെന്നാരറിഞ്ഞോമലേ!''<br /><br />ക്ഷണികത, അനിത്യത ഇവയെ സൂചിപ്പിക്കാന്‍ തന്റെരചനാകാലത്തിന്റെ ആദ്യഘട്ടത്തില്‍ പൂക്കളെ രൂപകമാക്കിയപോലെ പിന്നീടൊരു ഘട്ടത്തില്‍ സിനിമയെ അവര്‍ ഉപയോഗിക്കുന്നുണ്ട്. 'തത്വഗീതം' എന്ന കവിത നോക്കൂ:<br />''ക്ഷണികജീവിതമൊരു ചലത് ചിത്രം<br />മനുജരോ വെറും നിഴലുകള്‍<br />ഘനമറപൊങ്ങി ഝടിതി വീഴുമ്പോള്‍<br />കനകദീപവും പൊലിയുമേ''<br />ആധുനിക ദൃശ്യകലാരൂപമെന്ന നിലയിലും ജനപ്രിയ പൊതുമണ്ഡലത്തിന്റെ ഭാവുകപരിസരമെന്ന നിലയിലും സിനിമ വളര്‍ന്നേറിയ 50കളില്‍ അതു സ്വാഭാവികമാണ്. സമാഹരിക്കാത്ത കവിതകളിലും സിനിമയെക്കുറിച്ചുള്ള ഒരു കവിതയുണ്ട്. 1946ല്‍ എഴുതിയ 'ചലനചിത്രത്തില്‍' എന്ന കവിതയില്‍ കാണികളുടെ ചോദനകളെയും കാമനകളെയും ഹരം പിടിപ്പിക്കുന്ന യുവസുന്ദരിയായ നായിക രംഗത്തു വരുന്നതും അന്ത്യരംഗത്തില്‍ അവള് മാദകത്വം മുഴുവന്‍ ചോര്‍ന്നു രോഗബാധിതയായി, വിരൂപയും മരണാസന്നയുമായി കാണുമ്പോള്‍ നടുങ്ങിപ്പോകുന്നതുമായ ആഖ്യാനത്തിലൂടെയാണ് കവിത നീങ്ങുന്നത്.<br />''ആദിയിലിരുള്‍ പിന്നെ വെളിച്ചമന്ത്യത്തിലും<br />ഭീതി ചേര്‍ത്തിടുമന്ധകാരത്തിന്‍ യവനിക<br />ഖ്യാതമാം നരജന്മചലനചിത്രം പാര്‍ക്കില്‍<br />ഖേദത്തിനല്ലാതുണ്ടോ വകയീപ്രപഞ്ചത്തില്‍?'' മനുഷ്യജീവിതത്തിനും ചലച്ചിത്രത്തിനുമുള്ള ആദിമദ്ധ്യാന്തഘടനകളും ചഞ്ചലതയും ഒന്നിച്ചു വെയ്ക്കുന്നു കവി.<br /><br />മുതുകുളത്തിന്റെ അപ്രശസ്തവും അസമാഹൃതവുമായ ആദ്യകാലകവിതകളിലൊന്നായ 'മനസ്സിനോട്' തുടങ്ങിയ കവിതകളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂത്താട്ടുകുളം മേരി ജോണിന്റെ 'ഞാന്‍' പോലെ വ്യത്യസ്തതയുള്ള ഒന്ന്. ആധുനികതാവാദപ്രവണതകള്‍ മലയാളത്തില്‍ പതുക്കെ തലനീട്ടിത്തുടങ്ങിയ 60 കളില്‍ അതിനുമുമ്പേ തന്നെ സ്വന്തം ആത്മത്തോടുള്ള സംവാദമെന്ന നിലയില്‍ ആണീ കവിതകള്‍ എഴുതപ്പെടുന്നത്. മുതുകുളത്തിന്റെ ഈ കവിതയില്‍ സ്വന്തം മനസ്സിനോടു നടത്തുന്ന സംഭാഷണത്തില്‍ തത്വചിന്തയും ജീവിതബോധവും സാന്ദ്രീഭവിച്ചു നില്ക്കുന്നു. 1928ല്‍ മഹിളാമന്ദിരത്തില്‍ എഴുതപ്പെട്ട ഈ കവിത എഴുതപ്പെടുമ്പോള്‍ കവിക്കു കേവലം 24 വയസ്സു മാത്രമാണ്!. സ്വന്തം ജീവിതത്തിന്റെ തീക്ഷ്ണമായ തീരുമാനങ്ങള്‍ എടുത്തു വേറിട്ടവഴിയെന്നുറച്ചു ആത്മീയതയുടെ സാധനകളിലേക്കു മനസ്സൂന്നിയതിന്റെ സൂചനകളിവിടെയുണ്ട്. ''സര്‍വദു:ഖസംകരമാകും പൊരുളാശ'' എന്നും ''സ്ഥിരമാം സ്നേഹമതീവദുര്‍ല്ലഭം അതിനാലകളങ്കമിത്രമായ് നിരുപിച്ചീടുക നിന്നെ നീ സ്വയം'' എന്നുമെല്ലാം കവി തിരിച്ചറിയുന്നു. അവനവനില്‍ തന്നെയുള്ള വെളിച്ചത്തെ തിരിച്ചറിഞ്ഞ് അതിലുറച്ചു ആത്മജ്ഞാനത്തിന്റെ വഴിയിലൂടെ നീങ്ങുന്ന സവിശേഷമായ വിഭാവനമാണ് അവരുടെ ആത്മീയതയായി പരിണമിച്ചത്. നേരെ മറിച്ചു കാല്പനിക അസ്തിത്വവാദത്തിലൂന്നിയ അഹംബോധത്തിന്റെ അപ്രതീക്ഷിതമായ സ്ഫുരണങ്ങളാണ് മേരി ജോണ്‍ എഴുതിയ കവിതയെ വ്യത്യസ്തമാക്കിയത്. ടി.ആര് വിമലയാകട്ടെ ഉന്മാദംകലര്‍ന്ന ഉച്ഛ്ൃഖലമായ വൈകാരികതകളെത്തന്നെയാണ് അനര്‍ഗ്ഗളം പ്രവഹിപ്പിച്ചത്!<br /><br />കര്‍മഫലം എന്ന ബുദ്ധചിന്തയുമായി ബന്ധപ്പെട്ട ഒരു സ്വതന്ത്രവിവര്‍ത്തനകൃതിയും ഇവരുടേതായിട്ടുണ്ട്. (പോള്‍ കാറസ് എഴുതിയ ഇംഗ്ലീഷ് കഥ കര്‍മയുടെ വിവര്‍ത്തനം) വളരെ ദൂരെ പ്രയാഗില്‍ നിന്നും അയച്ചു വരുത്തിയ ആ കൃതി അവരെ ഏറെ സ്വാധീനിച്ചിരുന്നതായും ജീവചരിത്രകാരനായ വി ദത്തന് പറയുന്നുണ്ട്. വിവര്‍ത്തനം ചെയ്ത മറ്റു കൃതികള്‍ ഭഗവദ്ഗീത, ഭുവനദീപിക (ദ്വിജേന്ദ്രലാല്‍ റോയ് എഴുതിയ നാടകം.) എന്നിവയും ആത്മീയതാപ്രധാനമാണ്.<br /> <br />ആശാനെ സംബന്ധിച്ചിടത്തോളം ബംഗാളിലെയും ബര്‍മയിലെയും മറ്റും തന്റെ യാത്രകളും ജീവിതവും വഴി സ്വരൂപിച്ച പല സാംസ്കാരികാനുഭവങ്ങളിലൂടെ ബുദ്ധന്റെ വഴികളെ സ്വാഭാവികമായും തിരിച്ചറിയുകയായിരുന്നുവെന്നു സൂചിപ്പിച്ചല്ലോ. അക്കാലത്തെ ഈഴവ സാമുദായിക നേതാക്കളില്‍ ചിലര്‍ സിവി കുഞ്ഞുരാമനും മറ്റും ബുദ്ധമതത്തിലേക്കുള്ള ചായ്വു പ്രകടമാക്കിയതു നാം ഓര്‍ക്കേണ്ടതുമുണ്ട്. മതം മാറ്റത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ ഈഴവസമുദായ നവോത്ഥാനവുമായി ബന്ധപ്പെട്ടു ഏറെ മുഴങ്ങിയ കാലമായിരുന്നു അത്. ക്രിസ്തുമതത്തിലേക്കുള്ള മതംമാറ്റവും ഈ കാലയളവില്‍ സിവിയും മറ്റും മുന്നോട്ടുവെച്ചിരുന്നു. ആശാന് ബുദ്ധമതത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചു മുന്നോട്ടുവെച്ച ധാരണ വേറെയായിരുന്നുവെങ്കിലും ബുദ്ധമതത്തിന്റെ അന്തസ്സത്തയെ ഭാവനാപരമായി പ്രസരിപ്പിക്കുന്നതില്‍ കൃതികളിലൂടെ മറ്റാരെക്കാളും മുന്നേറിയ കവിയാണ്. സ്ത്രീകവികളില്‍ പക്ഷേ ആ വഴിക്കു തിരിഞ്ഞവര്‍ മുതുകുളത്തെപ്പോലെ മറ്റാരുമില്ല എന്നു തന്നെ പറയാം. തന്റെ സമകാലികരായ ബനീഞ്ഞയെയും ലളിതാംബികയെയും കടത്തനാട്ടിനെയും ബാലാമണിയമ്മയെയും ഒക്കെ വെച്ചു നോക്കുമ്പോള്‍ ഈ വേറിട്ട താല്പര്യത്തിന്റെ സാമുദായിക ധൈഷണികമാനങ്ങള്‍ തെളിയുന്നുണ്ട്. 'ബുദ്ധസമക്ഷം' എന്ന കവിതയില്‍ സമകാലികമായ സാമൂഹികതിന്മകളെ, പ്രത്യേകിച്ചും വര്‍ഗീയമായ വിഭാഗീയതകളെ ചെറുക്കുവനുതകുന്ന കരുണയുടെയും മൈത്രിയുടെയും പ്രഭവമായി അവര്‍ ബുദ്ധനെ കുടിയിരുത്തുന്നു.<br />''നമസ്കാരം മഹാബുദ്ധാ വരിക ഭവാന് നിര്‍വ്വാണ<br />നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്<br />സമസ്തവിശ്വവുമങ്ങേ വരവു കാത്തിടുന്നിപ്പോ<br />ളമര്‍ത്യപൂജിത! ഭവാന് വരിക വേഗം''<br />ധ്യാനസ്ഥനായ ബുദ്ധനേക്കാള്‍ കര്‍മനിരതനായ, ലോകസേവയക്കിറങ്ങുന്ന ബുദ്ധനെയാണ് ഇവിടെ കവി തുയിലുണര്‍ത്തുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കാനുണ്ട് ഒരു പക്ഷേ, ശ്രീനാരായണചിന്തയിലെ കര്‍മസന്യാസിത്വവും ആശാനിലെ ബൗദ്ധപ്രമേയവും പരസ്പരം സമ്മേളിച്ചു കൊണ്ടാണ് പാര്‍വതിയമ്മയില്‍ പ്രകാശിച്ചതെന്നു കരുതാം.<br /><br />തികഞ്ഞ ഹൈന്ദവഭക്തിയുടെ ഒറ്റപ്പെട്ട കേരളീയപരിസരം ശ്രീ അയ്യപ്പനെക്കുറിച്ചും മറ്റുമുള്ള കവിതകളില്‍ കാണാം. മുമ്പു നാം സൂചിപ്പിച്ച പോയ നൂറ്റാണ്ടുകളിലെ ഇന്ത്യന്‍ പാരമ്പര്യത്തിലെ സന്യാസിനീവംശങ്ങളോടു വിദൂരമായ ബന്ധം മാത്രമേ ഇവരില്‍ നാം കാണുന്നുള്ളു. സ്ത്രൈണത, ഉടല്, കാമന എന്നിവയെ രാഷ്ട്രീയാര്‍ത്ഥങ്ങളോടെ വായിക്കാവുന്ന ആശയസാരങ്ങള്‍ അവരില്‍ ഉണ്ടായിരുന്നുവെങ്കില്‍ മുതുകുളത്തില്‍ അതു സാമൂഹികതയുടെ മറ്റൊരു പ്രതിഫലനമായാണ് വര്‍ത്തിച്ചത്. ബൗദ്ധപാരമ്പര്യത്തോടുള്ള ചായ്വിലൂടെ തന്റെ വംശത്തെ ഒരു പക്ഷേ സവണേതരമായ, സവിശേഷമായ ഒരു കീഴാളആത്മീയതയായി സ്വരൂപിക്കുകയാണ് പാര്‍വതിയമ്മ ചെയ്തത്.<br /><br /><b>അംഗീകാരമോ അനാസക്തിപ്രിയമോ? </b><br />മലയാളസാഹിത്യപാരമ്പര്യത്തില്‍ പൊതുവേ ആരോപിക്കപ്പെടുന്ന സ്ത്രീസര്‍ഗാത്മകതയ്ക്കു നേരെയുള്ള അവഗണനയുടെയും തമസ്കരണത്തിന്റെയും പശ്ചാത്തലത്തില്‍ പാര്‍വതിയമ്മയുടെ സാഹിത്യജീവിതത്തെ ഒന്നാകെ പരിശോധിച്ചാല്‍ അവര്‍ ഒട്ടൊക്കെ വ്യത്യസ്തയാണെന്നു തോന്നാം. കാരണം മന്നത്തു പദ്മനാഭന്, സഹോദരന് അയ്യപ്പന് മുതല്‍ കെ.ദാമോദരന്‍ വരെയുള്ള സാമുദായികനേതാക്കളുടെയും ആശാന്, ഉള്ളൂര്‍, പുത്തേഴത്തു രാമന് മേനോന്, സുകുമാര്‍ അഴീക്കോട്, എം. ലീലാവതി മുതല്‍ എന്‍. ഗോപാലപിള്ള വരെയുള്ള സാഹിത്യനായകരുടെയും ശ്രദ്ധാപാത്രമാകാന്‍, അവരില്‍ പലരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ തന്റെ ജീവിതകാലത്തു തന്നെ അവര്‍ക്കു ഭാഗ്യം ലഭിച്ചതായി നമുക്കു മനസ്സിലാക്കാന്‍ കഴിയും. അവരുടെ ജീവചരിത്രത്തിലെയും ഷഷ്ഠിപൂര്ത്തിയോടനുബന്ധിച്ചി<wbr></wbr>റങ്ങിയ സുവനീറിലെയും പല കുറിപ്പുകളും അതിന്റെ തെളിവുകളാണ്. കൂടാതെ പാഠപുസ്തകങ്ങളിലും അവരുടെ കവിതകള്‍ ഇടംപിടിച്ചിരുന്നു. കേരളസാഹിത്യഅക്കാദമി നിര്‍വാഹകസമിതി അംഗമായി തുടക്കം മുതല്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. ഈ അംഗീകാരം അവരെ സംബന്ധിച്ചിടത്തോളം സര്‍വപ്രധാനമാണ് എന്നത് കീഴാളസമുദായത്തോട്, സ്ത്രീകളോട് അക്കാലത്തെ പൊതുസമൂഹത്തിന്റെ മനോഭാവം അറിയുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു. സവര്‍ണവും പുരുഷാധികാരം നിറഞ്ഞതുമായ സാംസ്കാരികാന്തരീക്ഷത്തെ മുഴുവന്‍ വെല്ലുവിളിക്കുന്ന പ്രാധാന്യം പാര്‍വതിയമ്മയ്ക്കു ലഭിച്ചു എന്നല്ല പറയുന്നത്. മറിച്ച് അത്തരം രാഷ്ട്രീയം നിലനില്‍ക്കുമ്പോഴും അതില്‍ നിന്നു വ്യത്യസ്തമായ ഒരു നില അവര്‍ പലനിലയ്ക്കും കയ്യാളിയെന്നതാണ്. അതിലേക്കു നയിച്ച ഒട്ടേറെ കാരണങ്ങള്‍ ഉണ്ടാവാം. കവി എന്ന നിലയ്ക്കു തന്റെ കാവ്യപ്രമേയങ്ങളായി സ്വീകരിച്ച ആദ്ധ്യാത്മികപരിസരങ്ങള്‍, തത്വചിന്താപരമായ കാവ്യബീജങ്ങള്‍, അനാസക്തമെന്നു വിശേഷിപ്പിക്കാവുന്ന മാനവികതയുടെ അഭിരുചികള്‍ തുടങ്ങിയ സാഹിതീയമായ കാരണങ്ങള്‍ അവരെ ഒരു ഭക്തകവിയായോ വേദാന്തകവിയായോ നിര്‍വചിക്കാന്‍ ഇടയാക്കിയിരിക്കാം. അത്തരം പ്രമേയങ്ങള്‍ സ്വീകരിച്ച മറ്റു പലരും അക്കാലത്തുണ്ടായിരുന്നെങ്കിലും അവരേക്കാളെല്ലാം ലളിതസുന്ദരമായ ശൈലി പാര്വതിയമ്മയ്ക്കുണ്ടായിരുന്<wbr></wbr>നതിനാല്‍ അവര്‍ കൂടുതല്‍ തിരച്ചറിയപ്പെട്ടു എന്നതാവാം അതിനു കാരണം. അതല്ലെങ്കില്‍ പുരാണപ്രഭാഷകയായും സാമുദായിക സാംസ്കാരികപ്രാസംഗികയായും അവര്‍ തന്റെ വാഗ്മിതയാല്‍ ഉണ്ടാക്കിയെടുത്ത അവൈയക്തികവും സാമൂഹികവുമായ മാനങ്ങള്‍ അവരെ മറ്റൊരു വിധത്തില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിച്ചിരിക്കാം. സ്ത്രൈണതയെക്കുറിച്ചുള്ള പതിവു സങ്കല്പങ്ങള്ക്കകത്തു നില്‍ക്കാതെയുള്ള അവരുടെ വ്യക്തിജീവിതവും അവിവാഹിത, എക്കാലവും ഖദര്‍ വെള്ളവസ്ത്രധാരി, ഒട്ടും അണിഞ്ഞൊരുങ്ങാതെ നിരാഭരണ എന്നിങ്ങനെയുള്ള വൈയക്തികസവിശേഷതകള്‍ അതില്‍ പങ്കു വഹിച്ചിരിക്കാം. ഏതിലുമുപരിയായി വ്യക്തിയും കവിയും ഒരുപോലെ അലൈംഗികവും അനാസക്തവുമായ ഒരു ഘടനയക്കകത്തു നിലനിര്‍ത്തിയതിന്റെ പ്രത്യേകതകള്‍ അവരുടെ ജീവിതത്തിനുണ്ടെന്നു കാണാം. ദേശീയത, യോഗാത്മകഭക്തി, അനാസക്തി മുതലായ ഉദാരവല്‍കൃതമായ ഭാവനകള്‍ക്കകത്തു അവര്‍ കൃത്യമായും പാകമായിരുന്നിരിക്കണം. ഗാര്‍ഹസ്ഥ്യം കൊണ്ടുപോലും അവര്‍ സ്ത്രൈണതയുടെ അതിരുകള്‍ക്കകത്തേക്കു തിരിച്ചറിയപ്പെട്ടില്ല എന്നത് ഗുണപരമായാണ് മേല്‍പ്പറഞ്ഞ നിരൂപകരിലേറെയും എടുത്തു പറഞ്ഞത്. അഴീക്കോടും ഈഴവസാമുദായികതയെ ഉയര്‍ത്തിപ്പിടിച്ച കെ. ദാമോദരനും അവരെ അവര്‍ണസമുദായത്തില്‍പ്പെട്ട കവിയെന്ന നിലയക്കും സ്ത്രീയെന്ന നിലയ്ക്കും നോക്കിക്കാണാന്‍ ശ്രമിക്കുന്നുണ്ട് എന്നതു നാം കാണാതിരുന്നുകൂടാ. ആശാനു ശേഷം എം.പി.അപ്പനും പാര്‍വതിയമ്മയും അവര്‍ണസമുദായത്തില്‍ നിന്നും ഉയര്‍ന്നു വന്ന പ്രഗത്ഭകവികളാണെന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട് (പരിണതപ്രജ്ഞ, മുതുകുളം പാര്‍വതിയമ്മ ഷഷ്ടിപൂര്‍ത്ത്യുപഹാരം). ''എത്ര വലിയ കവയിത്രിയോ കാഥികയോ ആയിരുന്നാലും അവരെ വര്‍ണിക്കാനും പ്രോല്‍സാഹിപ്പിക്കാനും പുരുഷലോകം സന്നദ്ധമല്ലെന്ന വസ്തുത സമര്‍ത്ഥിക്കുകയാണ്'', മേരികോറല്ലി എന്ന കഥാകാരി തന്റെ ഡലീഷിയ എന്ന കൃതിയിലൂടെ ചെയ്തതെന്ന് അദ്ദേഹം എഴുതുന്നുണ്ട്. <br /><b><br />ഉപസംഹാരം</b><br />പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യശതകം മുതല്‍ കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ കീഴാളമായ ഉണര്‍വുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനോടു ചേര്‍ന്നാണ് ഈഴവരുടെ സാമുദായികവളര്‍ച്ചയെയും കാണേണ്ടത്. സംസ്കൃതപണ്ഡിതരും കവികളും കഥാകാരന്മാരും ആയുര്‍വേദവിജ്ഞരുമായ അനേകര്‍ ഈഴവസാമുദായികതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു ഉണ്ടായിരുന്നുവെന്നത് ചരിത്രത്തിലുണ്ട്. സി.കെ.രേവതി അമ്മയുടെ 'സഹസ്രപൂര്‍ണിമ' എന്ന ആത്മകഥയ്ക്ക് എഴുതിയ അവതാരികയില്‍ മൂര്‍ക്കോത്തു കുഞ്ഞപ്പ അതേക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സാംസ്കാരികമായ സങ്കലനം ഏറെ നടക്കുന്ന ജാതിവിഭാഗമെന്ന നിലയക്ക് വടക്കേമലബാറിലെ തിയ്യരുടെ ജീവിതം സവിശേഷമാണെന്ന് അദ്ദേഹം പറയുന്നു. ഗുജറാത്തികളും പഞ്ചാബികളും വിദേശീയരും മറ്റുമായവരുമായുള്ള മിശ്രവിവാഹം ഇതിലൊരു പങ്കു വഹിച്ചു. ഒരു വിഭാഗം തിയ്യര് നിത്യവൃത്തിക്കാരായ ദരിദ്രരാണെങ്കിലും മറ്റു പല കീഴാളവിഭാഗങ്ങളെ അപേക്ഷിച്ചു ധനികരായ ജന്മിമാരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. സാക്ഷരതയുടെ കാര്യത്തിലും ഒട്ടും മോശമായിരുന്നില്ല ഈ സമുദായം. ഗ്രന്ഥസമാജം, സാഹിത്യസദസ്സ് പോലുള്ള വേദികളിലും പ്രവര്‍ത്തനപരിചയം കാഴ്ചവെയ്ക്കുന്ന പഴയകാലത്തെ ഈഴവസാമുദായികതയുടെ സാസ്കാരികമണ്ഡലത്തിന്റെ പരിച്ഛേദം തന്നെയാണ് മുതുകുളം പാര്‍വതിയമ്മയുടെ രചനാജീവിതത്തെയും രൂപപ്പെടുത്തിയത് എന്നു കാണാനാണ് ഇതു നമ്മെ പ്രേരിപ്പിക്കുന്നത്. ചുരുക്കത്തില്‍ സാമുദായികതയും ആത്മീയതയും സാമൂഹികതയും സവിശേഷമായി രൂപപ്പെടുത്തിയ ഒന്നാണ് മുതുകുളം പാര്‍വതിയമ്മയുടെ സാഹിത്യപ്രതിഭ എന്നു പറയാവുന്നതാണ്. സമ്പൂര്‍ണമായ അവഗണനയോ, തിരസ്കാരമോ അവര്‍ അനുഭവിച്ചില്ലെന്നു മാത്രമല്ല, മറ്റു സ്ത്രീ എഴുത്തുകാരെ അപേക്ഷിച്ചു കുറെയൊക്കെ ആദരിക്കപ്പെട്ടു. അതില്‍ മേല്‍ പറഞ്ഞ ഘടകങ്ങള്‍ക്കു വലിയ ധര്‍മം ആരോപിക്കാന്‍ കഴിയും എന്നാണ് ഇവിടെ പറഞ്ഞു വെയ്ക്കുന്നത്. അതു കേരളീയ ബൗദ്ധികലോകത്തിലെ സ്ത്രീസമീപനത്തിന്റെ നേര്‍ച്ചിത്രത്തെ തന്നെ പ്രതിഫലിപ്പിക്കുന്നു എന്നും പറയാം! അന്നപൂര്‍ണിയമ്മയെപ്പോലെ ഉന്മാദിനിയോ നഗ്നയോ മീരയെപ്പോലെ പ്രണയിനിയോ ആയ ഒരു പാര്‍വതിയമ്മയെ പരിമിതയായ ചെറുകവിയെന്ന നിലയ്ക്കെങ്കിലും സ്വീകരിക്കാന്‍ പോയകാലം, ഇന്നും തയ്യാറാവുമോ എന്നതു കൂടി ആലോചിക്കാം.<br /><br /><br /><b>റഫറന്‍സ്:<br /></b><br />1. ദത്തന്. വി., മുതുകുളം പാര്‍വതിയമ്മ (ജീവചരിത്രം) , മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം ഫേബിയന്‍ ബുക്സ<br />2. പാര്‍വതിയമ്മ മുതുകുള,ം ശ്രീമദ് ഭഗവത്ഗീത (വിവര്‍ത്തനം കിളിപ്പാട്ട്) മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം ഫേബിയന്‍ ബുക്സ<br />3. പാര്‍വതിയമ്മ മുതുകുളം, പാര്‍വതിയമ്മയുടെ കവിതകള്‍, മുതുകുളം മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം: എന്‍.ബി.എസ്, 2015<br />4. രേവതി അമ്മ സി.കെ, സഹസ്രപൂര്‍ണിമ, നാഷനല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം, 1977</span><div><span style="font-size: large;"><br /></span><div class="yj6qo"></div><div class="adL"></div><div class="adL"></div><div class="adL"><span style="font-size: large;">(2023 മാര്‍ച്ച്, ഭാഷാപോഷണി)</span></div></div></div>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-74823463988935939362022-07-02T03:52:00.005-07:002022-09-30T10:17:38.018-07:00സ്വത്വവും ചരിത്രവും : കൊടുവള്ളി അബ്ദുള്‍ഖാദറിന്റെ ചുവന്ന തിരമാലകള്‍, പന്താരങ്ങാടി എന്നീ നോവലുകളെ മുന്‍നിര്‍ത്തിയുള്ള വായന<p><span style="font-size: large;"> </span></p><div class="separator" style="clear: both; text-align: center;"></div><span style="font-size: large;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEihCYlJVs24IC7phElq5wp_xlKJOYtO2tPNuMbg3P4xGO6K-ohhvvH9TmnBFqmS-zvAgQpTnC0zM9CdLY-68QklfSnZkkdQBGHXIGvvPhZGUBzz3iGF8e7gDQPtZgDTm8ta_HtRACd0QT6rdvhyjPreTzHTlcJZvQvERzGAreQyTdMvWIFna7EECcAy" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="" data-original-height="1000" data-original-width="750" height="240" src="https://blogger.googleusercontent.com/img/a/AVvXsEihCYlJVs24IC7phElq5wp_xlKJOYtO2tPNuMbg3P4xGO6K-ohhvvH9TmnBFqmS-zvAgQpTnC0zM9CdLY-68QklfSnZkkdQBGHXIGvvPhZGUBzz3iGF8e7gDQPtZgDTm8ta_HtRACd0QT6rdvhyjPreTzHTlcJZvQvERzGAreQyTdMvWIFna7EECcAy" width="180" /></a><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfGyGfVudd7QQrUYUfaCEl9zg1rhQRCEUsy2fcCf6EIlrCSN0IteSnCnmb4sXwJfNzX8-Xzt-OQhXiTCB0vAKgL94zCMfX8PK6G0xT2gHSVh9hWJ_QnqtaxnbV3JaNrKcAqIgah1q_QqL0PK1QBm5dw2F-L9EtIPiOMlXOxiu35VlLF0wV66vZOTeH/s272/pantharangadi.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="272" data-original-width="185" height="272" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfGyGfVudd7QQrUYUfaCEl9zg1rhQRCEUsy2fcCf6EIlrCSN0IteSnCnmb4sXwJfNzX8-Xzt-OQhXiTCB0vAKgL94zCMfX8PK6G0xT2gHSVh9hWJ_QnqtaxnbV3JaNrKcAqIgah1q_QqL0PK1QBm5dw2F-L9EtIPiOMlXOxiu35VlLF0wV66vZOTeH/s1600/pantharangadi.jpg" width="185" /></a></span></div><br /><br /></span><p></p><span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="color: #6fa8dc;"><b style="background-color: white; font-family: Arial, Helvetica, sans-serif;">സംഗ്രഹം:</b><span face="Arial, Helvetica, sans-serif" style="background-color: white;"> കൊടുവള്ളി അബ്ദുള്‍ ഖാദറിന്റെ ചുവന്ന തിരമാലകള്‍, പന്താരങ്ങാടി എന്നീ നോവലുകളെ മുന്‍നിര്‍ത്തി മലബാര്‍സമരവുമായി ബന്ധപ്പെട്ട ചരിത്രം എങ്ങനെ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു എന്നു അന്വേഷിക്കുന്നു. സമരത്തിലുള്‍പ്പെട്ട ദരിദ്രരും കര്‍ഷകരുമായ മുസ്ലിങ്ങളുടെ സ്വത്വപ്രതിനിധാനത്തിന്റെ സവിശേഷതകള്‍ വിശകലനം ചെയ്യുന്നു. സാഹിത്യചരിത്രങ്ങളുടെ പീഠവല്ക്കരണങ്ങളില് യഥാതഥാഖ്യാനങ്ങളെന്ന നിലയ്ക്കും ദരിദ്രരും അതിസാധാരണക്കാരുമായ മുസ്ലിം ജീവിതപ്രമേയങ്ങളെന്ന നിലയ്ക്കും ഈ കൃതികള്‍ തമസ്കരിക്കപ്പെട്ടതെങ്ങനെയെന്</span><wbr style="background-color: white; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white;">ന് ആരായുന്നു. യാഥാര്‍ത്ഥ്യവും ചരിത്രവും ഇടകലരുന്ന ആഖ്യാനങ്ങളിലൂടെ സ്വത്വത്തിന്റെ വിശ്വാസ്യതയെ ആധികാരികതയെ സമര്‍ത്ഥിച്ചെടുക്കുന്നു. കൂടാതെ മുസ്ലിങ്ങളുടെ മതപരമായ ദൈനംദിനജീവിതത്തെ ചിത്രീകരിക്കുന്നതിലൂടെ ഈ നോവലുകള്‍ സാമുദായികസ്വത്വത്തെ സംബന്ധിച്ച അന്യവല്ക്കരണങ്ങള്ക്കു തടയിടുന്നു.</span><br style="background-color: white; font-family: Arial, Helvetica, sans-serif;" /><b style="background-color: white; font-family: Arial, Helvetica, sans-serif;"><br />താക്കോല്‍ വാക്കുകള്‍:</b><span face="Arial, Helvetica, sans-serif" style="background-color: white;"> മലബാര്‍സമരം, ആന്തമാന്‍ നോവലുകള്‍, സാമുദായികസ്വത്വം</span></span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; font-size: x-large;"><b><span style="color: #2b00fe;">മ</span></b><span style="color: #222222;">ലബാര്സമരത്തിന്റെ ഒരു നൂറ്റാണ്ടു പിന്നിടുന്ന വേളയില്‍ സമരവുമായി ബന്ധപ്പെട്ട സാഹിതീയമായ ആവിഷ്കാരങ്ങളെ പുനര്‍വായിക്കുക എന്ന സമകാലിക അനിവാര്യത അതിന്റെ സാംസ്കാരികരാഷ്ട്രീയത്തിന്റെ നിര്‍ണയനത്തിനും അത്യാവശ്യമാണ്. മലയാളനോവലിന്റെ ഒന്നേകാല്‍ നൂറ്റാണ്ടിലധികം വരുന്ന നാള്‍വഴികളും മലബാര്‍സമരത്തിന്റെ ഒരു നൂറ്റാണ്ടു പിന്നിടുന്ന ചരിത്രവഴികളും ചേര്‍ത്തുവെച്ചുള്ള ആലോചനകള്‍ പല നിലയ്ക്കു പ്രസക്തമാണ്. മലബാര്‍സമരത്തിന്റെ സാഹിത്യപ്രത്യക്ഷങ്ങളായ പാട്ടുകളും നാടകങ്ങളും സ്മരണകളും എന്ന പോലെതന്നെ നോവലുകളും ഒരു സവിശേഷകാലത്തിന്റെ അടയാളമാണ്. മലയാളനോവല്‍സാഹിത്യത്തിലെ അതികായര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരുകൂട്ടം എഴുത്തുകാരെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന ഒരു ഭാവുകത്വപരിസരമുണ്ട്. അവരുടെ സാഹിത്യപ്രതിഭയെ കേന്ദ്രമാക്കിയുള്ള വിലയിരുത്തലുകളില്‍ എക്കാലത്തെയും മികച്ചനോവലുകള്‍ എന്നു കരുതപ്പെടുന്ന ചില കൃതികളുമുണ്ട്. 'ഒരു ദേശത്തിന്റെ കഥ'യും 'സുന്ദരികളും സുന്ദരന്മാരും' 'ഖസാക്കും' 'ആള്‍ക്കൂട്ട'വും 'ദല്‍ഹി'യും 'മഞ്ഞും' 'സ്മാരകശിലകളും' പോലുള്ളവ. ഈ കൃതികളൊക്കെയും നോവലിസ്റ്റിന്റെ പ്രതിഭ/നായകത്വവുമായി ചേര്‍ത്തുവെച്ചാണ് പരിഗണിക്കപ്പെടുന്നത്. മുഖ്യധാരാസാഹിത്യാസ്വാദനങ്ങളില്</span></span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;"> ഈ 'ഒന്നാംകിട' എഴുത്തുകാര്‍ സൃഷ്ടിക്കുന്ന സവിശേഷവ്യവഹാരങ്ങളാണ് ശ്രേഷഠഭാവുകത്വമായി പ്രതിഷ്ഠനേടുന്നത്. നിരൂപകര്‍, വിപണി, പുരസ്കാരങ്ങള്‍ ഇവയെല്ലാം ഇതില്‍ പലകാലങ്ങളിലായി പങ്കുവഹിക്കുന്നുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">ഈ ഒരു പശ്ചാത്തലത്തില്‍ നോക്കിയാല്‍ അപ്രശസ്തരായ, ജനപ്രിയ നോവലിസ്റ്റുകള്‍ ഈ രംഗത്തു വലിയ വെല്ലുവിളി നേരിടുന്നുണ്ട്. അവരുടെ വിരലിലെണ്ണാവുന്ന കൃതികളുടെ ആയുസ്സു പലപ്പോഴും ഏറെ നീണ്ടുനില്‍ക്കാറില്ല. പക്ഷേ ചരിത്രബദ്ധമായ പ്രമേയങ്ങള്‍ കടന്നു വരുന്ന കൃതികള്‍ അത്തരമൊരു പ്രാധാന്യം കൊണ്ടുതന്നെ വീണ്ടെടുത്തു വായിക്കേണ്ടതായുണ്ട്. മലബാര്‍സമരത്തിന്റെ ചരിത്രത്തെ സമൃദ്ധമായിത്തന്നെ നോവല്‍ ഭാവനയില്‍ എടുത്തുപയോഗിച്ചു മൂന്നു കൃതികള്‍ എഴുതിയ കൊടുവള്ളി അബ്ദുള്‍ഖാദര്‍ ഈയര്‍ത്ഥത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. കുണ്ടനി മുഹമ്മദ്, ജി.സി.കാരയ്ക്കല്‍, സി.കെ.വിജയന് മടപ്പള്ളി, കെ.എം.അബൂബക്കര്‍, സുകുമാര്‍ കക്കാട്, ബഷീര്‍ ചുങ്കത്തറ, ഒമര്‍, ഹബീബ് എന്നിങ്ങനെ വേറെയും എഴുത്തുകാരുണ്ട്. ഹരിഹരന് പരമാരയെപ്പോലെയുള്ള ക്രൈം നോവലിസ്റ്റുകളുമുണ്ട്. ഇതിലെല്ലാം ഉപരിയായി മലബാര്‍സമരത്തിന്റെ അനുഭവചിത്രങ്ങള്‍ മുഖ്യകഥാഖ്യാനത്തിന്റെ പശ്ചാത്തലമായി കടന്നു വരുന്ന നോവലുകളുമുണ്ട്. എസ്.കെ.പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും, മേനോന് മാരാത്തിന്റെ വസന്തത്തിന്റെ മുറിവ്, പി.വല്‍സലയുടെ വിലാപം തുടങ്ങിയ നോവലുകള്‍ അക്കൂട്ടത്തില്‍ പെടുന്നു. മറഞ്ഞു കിടക്കുന്ന ഒരു ചരിത്രത്തെ വീണ്ടെടുക്കുന്നു എന്നതാണ് ഇത്തരം നോവലുകളുടെ പ്രസക്തി.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-large;">സമകാലികതയും ചരിത്രവും</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">എന്താണ് സമകാലികതയും ചരിത്രവും തമ്മിലുള്ള ബന്ധം? ഉത്തരം പറയാന്‍ എളുപ്പമല്ല ആ ചോദ്യത്തിന്. ഓസിപ്പ് മാന്ഡല്സ്താമിന്റെ നൂറ്റാണ്ട് എന്ന കവിതയില്‍ പറയുന്നതു പോലെ രണ്ടു നൂറ്റാണ്ടിന്റേതായ കശേരുക്കളെ സ്വന്തം രക്തം കൊണ്ട് ഉരുക്കി യോജിപ്പിക്കുകയാണ് ചരിത്രം ചെയ്യുന്നത്. സമകാലികതയുടെ അര്‍ത്ഥങ്ങളെ നിര്‍വചിക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നതില്‍ ചരിത്രത്തിനുള്ള പങ്ക് വലുതാണ്. സാഹിത്യം എന്നതു സാമാന്യമായ പരിഗണനകള്‍ മുന്‍നിര്‍ത്തി വകയിരുത്തിയിരുന്ന കാലത്തില്‍ നിന്നു സവിശേഷതകളും വ്യത്യാസങ്ങളും അടയാളപ്പെടുത്തുന്നതായി തിരിച്ചറിയപ്പെട്ടു തുടങ്ങിയ പുതുകാലത്തേക്കു എത്തുമ്പോള്‍ സമകാലികതയുടെ സ്ഥാപിതമായ അര്ത്ഥമൂല്യങ്ങളും എന്തിന്, സാഹിതീയത എന്ന മൂല്യം തന്നെ ഇളക്കപ്പെടുന്നുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട അംഗീകൃത ചരിത്രാഖ്യാനങ്ങളിലൊന്നും തന്നെ വസ്തുനിഷ്ഠമായി രേഖപ്പെടുത്താതെ പോയ ഒട്ടേറെ അടരുകള്‍ മലബാര്സമരത്തിനുണ്ട്. പല തരം അനുഭവകഥനങ്ങളും പ്രാദേശികമായ ചെറുത്തുനില്‍പ്പുകളും പ്രത്യയശാസ്ത്രധാരകളും ഈ സമരത്തില്‍ കണ്ടെടുക്കപ്പെടേണ്ടതായുണ്ട്. മലബാര്‍ സമരത്തിന്റെ സര്‍ഗാത്മകമായ വീണ്ടെടുപ്പുകള്‍ എന്ന നിലയില്‍ പ്രസക്തമായ ഒട്ടേറെ കൃതികളെക്കുറിച്ചു നാമിന്നു ചര്‍ച്ച ചെയ്യുന്നുണ്ട്. നോവലുകള്‍ എന്ന രൂപത്തില്‍ പത്തും പതിനഞ്ചും എണ്ണം വരുന്ന കൃതികള്‍ ഉണ്ട്. മലയാള നോവല്‍ചരിത്രത്തിന്റെ പല ഘട്ടങ്ങൡലൊന്നില് പോലും നാമമാത്രമായ പരാമര്‍ശം പോലുമില്ലാത്തവയാണ് അവയില്‍ പലതും എന്നത് ഞെട്ടിപ്പിക്കുന്ന വാസ്തവമാണ്. എന്താണ് ഈ യാഥാര്‍ത്ഥ്യത്തിനു പിന്നിലെ കാരണങ്ങള്‍? പ്രസാധനവും വായനയും ആസ്വാദനവും വിമര്‍ശനവും മറ്റുമായി മലയാളനോവല്‍ രംഗം മോശമല്ലാത്ത രീതിയില്‍ പുഷ്കലമാണ് ഇന്ന്. എന്നിട്ടും ഈ കൃതികള്‍ അദൃശ്യമാക്കപ്പെടുന്നതെന്തുകൊണ്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">ട്? ഈ നോവലുകള്‍ മുന്നോട്ടുവെയ്ക്കുന്ന ജീവിതാവസ്ഥകളും അവയുടെ പ്രാദേശികമായ ജീവിതസ്ഥലികളും മലയാളിയുടെ സാഹിത്യബോധത്തില് ചരിത്രപരമായി മുമ്പുതന്നെ സൃഷ്ടിച്ചുവെച്ച അപകൃഷ്ടമനോഭാവമാണോ എന്നത് ചിന്തിക്കേണ്ടതുണ്ട്. 'സാഹിത്യഗുണം' എന്ന പേരില്‍ കൊണ്ടാടപ്പെടുന്നത് ചില വരേണ്യതകള്‍ മാത്രമാകുന്നതിലെ അധാര്‍മികതയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും യഥാര്‍ത്ഥത്തില്‍ വേണ്ടത്രയുണ്ടോ? അതോടൊപ്പം ചരിത്രം എന്ന പ്രമേയത്തെ ഈ നോവലുകളെല്ലാം എഴുതപ്പെട്ട കാലത്തുനിന്നും വ്യത്യസ്തമായി പുതിയ ഒരു രാഷ്ട്രീയസംവേദനത്തോടെ രണ്ടാമതും കണ്ടെടുക്കാന്‍ നമുക്കു കഴിയേണ്ടതാണ്. പ്രത്യേകിച്ചും ഈ 'രണ്ടാമത്തെ കണ്ടത്തല്‍' ആഭ്യന്തരമായ ആധിപത്യശക്തികള്‍ പല ചരിത്രങ്ങളിലും തോന്നുംപോലെ വെള്ളയും കരിയും വാരിപ്പൂശുന്ന സമകാലികതയില്‍ അത് അനിവാര്യമാണ്!</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">മലബാര്‍സമരം പ്രമേയമായ 'ചുവന്ന തിരമാലകള്‍', 'പന്താരങ്ങാടി' എന്ന രണ്ടു നോവലുകളാണ് ഇവിടെ നാം ചര്‍ച്ചചെയ്യുന്നത്. കൊടുവള്ളി അബ്ദുള്‍ഖാദറിന്റെ രചനകളാണ് ഇവ രണ്ടും. ചരിത്രാദ്ധ്യാപകനായ നോവലിസ്റ്റ് ഇവയെ ചരിത്രനോവല്‍ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ ചരിത്രനോവല്‍ എന്ന ജനുസ്സില്‍പ്പെട്ട പല കൃതികളും രാമരാജബഹദൂര്‍ ഉള്‍പ്പടെയുള്ള സി.വി കൃതികളുമൊക്കെത്തന്നെ, പ്രബലവായനകളില് ഉന്നതമായ സാഹിത്യഗുണത്തെ പ്രതിഫലിപ്പിക്കുന്നവയായാണ് കരുതപ്പെടുന്നത്. പക്ഷേ നോക്കൂ, സ്വാതന്ത്ര്യസമരകാലത്തെയും കമ്യൂണിസ്റ്റ് പോരാട്ടചരിത്രത്തെയും ചരിത്രപരമായി ഉള്‍ച്ചേര്‍ത്ത നോവലുകള്‍ ഒക്കെത്തന്നെയും സാഹിത്യമെന്ന പരിഗണനയ്ക്കകത്തു തന്നെയാണ് വകയിരുത്തപ്പെട്ടത്. എന്നാല്‍ മുമ്പു സൂചിപ്പിച്ച നോവലുകള്‍ പലതും- ബ്രിട്ടീഷ് സൈക്കിള്‍, ചുവന്ന തിരമാലകള്‍, പന്താരങ്ങാടി, കടലിലെ ചെകുത്താന്, കാലവും കാലാപാനിയും കടന്ന്, നെരിപ്പോട്, ഉണ്ണിക്കൗസു, കലാപം കനല് വിതച്ച മണ്ണ്, കാലാപാനി: അധിനിവേശത്തിന്റെ നാള്‍വഴികള്‍, ഖിലാഫത്ത്, ഒരു മലപ്രങ്കഥ മുതലായവ- പലരീതിയില്‍ തമസ്കരണങ്ങള്‍ നേരിട്ടവയാണ്. സി.വി നോവലുകളിലെ ആഖ്യാനത്തിലും പ്രമേയത്തിലുമെല്ലാം വീരചരിത്രപരിവേഷം സര്‍വ്വഥാ ചാര്ത്തിക്കിട്ടിയിരുന്നുവെന്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">നു നമുക്കറിയാം. എന്നാല്‍ ഇന്ത്യയുടെ തന്നെ, ഒരുപക്ഷേ ലോകചരിത്രത്തിലെ തന്നെ സുപ്രധാനമായ വീരേതിഹാസങ്ങളിലൊന്നായ മലബാര്‍സമരത്തെ വിസ്തരിച്ച് ആഖ്യാനം ചെയ്യുന്ന ഈ നോവലുകള്‍ എന്തുകൊണ്ടോ ചര്‍ച്ചയില്‍ കടന്നു വന്നിട്ടില്ല. എഴുത്തിന്റെയും എഴുത്തുകാരുടെയും നായകത്വത്തെ, നിര്‍ണയിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്ന പല തരം ബലതന്ത്രങ്ങള്‍ ഇതില്‍ പങ്കു വഹിച്ചിരിക്കാം. ചുവന്ന തിരമാലകള്‍, പന്താരങ്ങാടി എന്നീ നോവലുകളെ മുന്‍നിര്‍ത്തിയുള്ള ഈ വായനയില്‍ അവയെക്കുറിച്ചും കൂടി അന്വേഷിക്കാമെന്നു കരുതുന്നു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-large;">മുസ്ലിം ജീവിതപരിസരങ്ങള്‍</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">തികച്ചും മുസ്ലിം ജീവിതപരിസരത്തുനിന്നു കൊണ്ടാണ് ഈ നോവലുകള്‍ എഴുതപ്പെട്ടത്. മുസ്ലിം ജീവിതപരിസരങ്ങളെ മുന്‍നിര്‍ത്തി മുസ്ലിമിതര സമൂഹത്തില്‍ പെടുന്നവര്‍ എഴുതുന്ന ധാരാളം നോവലുകള്‍ മലയാളത്തിലുണ്ട്. ചെറുകാടിന്റെ പ്രമാണി, ഉറൂബിന്റെ ഉമ്മാച്ചു പോലുള്ള അനേകം കൃതികള്‍ ഉണ്ട്. എന്നാല്‍ ബഷീര്‍, പുനത്തില്‍, എന്‍.പി.മുഹമ്മദ്, ഖദീജ മുംതാസ് തുടങ്ങിയവരെ പോലെയുള്ള എഴുത്തുകാരുടെ കൃതികളിലെ ആഖ്യാനത്തിലുള്ള സഹജമായ ആധികാരികതയും ആര്‍ജ്ജവവും മേല്‍പ്പറഞ്ഞ കൃതികളില്‍ ദൃശ്യമല്ല. 'അന്യ'ത്തോടും 'അപര'ത്തോടുമുള്ള അകല്‍ച്ച കലര്‍ന്ന കരുതല്‍ അവിടെ ഉണ്ട്. സാമുദായികസ്വത്വത്തിലുള്ള സ്വാത്മ/അപരം സംബന്ധിച്ച സന്ദിഗ്ദ്ധതകളെയും സംഘര്‍ഷങ്ങളെയും ഒട്ടും തന്നെ ഉണര്‍ത്താതെ 'സാമാന്യ'വും 'സാര്‍വജനീന'വുമായി എഴുതുന്ന കേവലസാമൂഹിക ജീവിതമല്ല കൊടുവള്ളിയുടെ നോവലുകളിലേത്. സത്യത്തില്‍ കുടുംബം എന്ന ഘടന തന്നെയാണ് ഈ കൃതിയിലെ സാമൂഹികതയെ ചലിപ്പിക്കുന്നതു തന്നെ. നട്ടപ്പാതിരയ്ക്കു പള്ളിയില്‍ നിന്നും നകാര മുട്ടുന്നതു കേട്ടുണര്‍ന്നു ഗര്‍ഭിണിയായ ഭാര്യക്കും വൃദ്ധയായ അമ്മയ്ക്കുമിടയില്‍ നിന്നും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലേക്കു ഇറങ്ങിച്ചെല്ലുന്ന കുഞ്ഞലവിയുടെ കഥയാണ് ചുവന്ന തിരമാലകള്‍. പോത്തുവണ്ടിയില്‍ കോഴിക്കോട്ടെ അങ്ങാടിയിലേക്ക് ചരക്കുമായി പോയ മകന് അലവിക്കുട്ടിയെ കാത്തിരിക്കുന്ന കര്‍ഷകനായ കുഞ്ഞാപ്പു ഹാജിയുടെയും കുടുംബത്തിന്റെയും കഥയാണ് പന്താരങ്ങാടി. അകങ്ങളിലൂടെ വികസിക്കുന്ന പുറം ലോകത്തിലെ സാമൂഹികനീതിയുടെ ഈ ഘടന സാമുദായികതയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. ചുവന്ന തിരമാലകളുടെ സാമൂഹികമാനത്തെ നിര്‍ണയിക്കുന്നതില്‍ ഒരു ഭാഗം മലബാര്‍സമരം തന്നെയാണ്. സമരത്തില്‍ പങ്കെടുത്തവരെ കുറ്റവാളികളാക്കി നാടുകടത്തി ആന്തമാനിലേക്കു നാടുകടത്തപ്പെടുന്നതും ജയിലില്‍ തടവുകാര്‍ അനുഭവിക്കുന്ന യാതനകളും കൂടി ചേര്‍ന്ന് അതു പൂര്‍ണമാകുന്നു. ആന്തമാനിന്റെ മുഖച്ഛായ മാറി വരുന്നതും പുതിയ നഗരം, വഴികള്‍, കെട്ടിടങ്ങള്‍ ഒക്കെ ഉയരുന്നതും മറ്റും ഈ നോവലിന്റെ സാമൂഹികമാനത്തെ നിര്‍ണയിക്കുന്നുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-large;">മറവി</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന രാഷ്ട്രീയസംഭവങ്ങള്‍ ചുവന്ന തിരമാലകള്‍ എന്ന നോവലിന്റെ അവസാനഭാഗങ്ങള്ക്കു പശ്ചാത്തലമാകുന്നുണ്ട്. ആന്തമാനില്‍ ജപ്പാന്‍കാര്‍ തടവുകാരെ പീഡിപ്പിക്കുന്നതിന്റെ വിവരണങ്ങള്‍ കടന്നു വരുന്നുണ്ട്. കടലിലെറിഞ്ഞും മലഞ്ചെരുവില്‍ കൊണ്ടു പോയി വെടിവെച്ചു വീഴ്ത്തിയും മറ്റും നടത്തുന്ന കൊലപാതകങ്ങള്‍ വരെ അവയിലുള്‍പ്പെടുന്നു. ജപ്പാന് കാര്‍ക്കു ശേഷം ബ്രിട്ടീഷുകാര്‍ അധികാരമാളുമ്പോഴും സ്ഥിതി ഏറെയൊന്നും വ്യത്യസ്തമല്ല. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ രാഷ്ട്രീയം എന്ന നിലപാട് ഈ രണ്ടു കൊടുവള്ളി നോവലുകളുടെയും ആഖ്യാനത്തില്‍ ഉടനീളം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി മലബാര്‍ സമരത്തിനുള്ള നാഭീനാളബന്ധം ചുവന്ന തിരമാലകളിലെ കുഞ്ഞലവി തന്റെ മകനോടു നടത്തുന്ന സംഭാഷണത്തില്‍ കാണാം. ''ബാപ്പാ, വെള്ളക്കാര്‍ കെട്ടു കെട്ടാന്‍ പോവുന്നു.''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;"> ''ങേ, എന്താണ്ു പറഞ്ഞത്?''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">''അതേ ബാപ്പാ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടും. വെള്ളക്കാര്‍ ഇവിടം വിട്ടു പോവും''.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;"> ''അതൊന്നും അത്ര എളുപ്പമല്ല മോനേ...''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">''അങ്ങനെയല്ല ബാപ്പാ... വലിയ വലിയ ഉദ്യോഗസ്ഥന്മാരൊക്കെ സ്ഥലം വിട്ടു കഴിഞ്ഞു ''</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">കുഞ്ഞലവി ചിന്തയിലാണ്ടു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">ഇന്ത്യക്കു സ്വാതന്ത്ര്യം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">ആ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് 1921 ല്‍ സമരത്തിന്നിറങ്ങിയത്. ആ സമരം ഇവിടം വരെ എത്തിച്ചു. ഒരായുഷ്കാലം മുഴുവന്‍ അതിന്നു വേണ്ടി അര്‍പ്പിക്കപ്പെട്ടു. ഇപ്പോള്‍ വൃദ്ധനായി, രോഗിയായി, വയസ്സ് അമ്പത്തിയാറ് കഴിഞ്ഞതേയുള്ളു. എങ്കിലും എണ്‍പതുകാരന്റെ അവസ്ഥ. (പുറം 114, 115). നോവലിന്റെ ആഖ്യാനത്തിനകത്തു കഥാഗതിക്കിണങ്ങുന്ന സ്വാഭാവികമായ സന്ദര്‍ഭത്തെയാണ് ഈ ഭാഗം പ്രതിനിധീകരിക്കുന്നത്. എങ്കിലും സൂക്ഷ്മമായ ഒരു രാഷ്ട്രീയവിച്ഛേദത്തിന്റെ സൂചനകള്‍ നാമിവിടെ കാണുന്നുണ്ട്. സ്വാതന്ത്ര്യാനന്തരമുണ്ടായ മതേതരത്വസങ്കല്പനങ്ങളിലും ദേശരാഷ്ട്രഭാവനയുടെ അടിത്തറയിലും പതുക്കെ പതുക്കെയെങ്കിലും മലബാര്സമരപ്പോരാളികളും പോരാട്ടവും അതിന്റെ സാമ്രാജ്യത്വവിരുദ്ധമായ ആശയാസ്പദങ്ങളും മാഞ്ഞുപോകുമെന്ന ദുര്‍ബ്ബലമെങ്കിലും വിശ്വസ്തമായ സൂചനയാണിത്. തന്റെ മകനോടും കൂട്ടുകാരോടും പുതുതലമുറയിലെ പൗരരോടും സംവദിക്കാനാവാതെ മൗനത്തിലേക്കു പൂണ്ടുതാഴുന്ന കുഞ്ഞലവി സ്വയം ഒരു പ്രതീകമായി മാറുന്നുണ്ട്. സാംസ്കാരികമായ മറവിയുടെയും മൗനത്തിന്റെയും പ്രതീകം. പുതിയ തമസ്കരണങ്ങള്‍ പ്രതിരോധിക്കാനാവാതെ, നിസ്സഹായമായി അതിനുള്ള ഭാഷ തേടുന്ന കുഞ്ഞലവിമാരെ കോറിയിടുന്നു എന്നതാണ് ഇത്തരം നോവലുകളുടെ പ്രാധാന്യം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-large;">ആഖ്യാനം</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">ഇവിടെ പരാമര്‍ശിക്കപ്പെടുന്ന രണ്ടു നോവലുകളും അവയുടെ ആഖ്യാനത്തില്‍ വളരെ യഥാതഥമായ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ചരിത്രനോവല്‍ എന്ന ഗണത്തില്‍ പെടുത്തുമ്പോഴും ചരിത്രപശ്ചാത്തലത്തിലുള്ള സാമൂഹികസൂചനകളോടെ കുടുംബകഥനമായാണ് ഈ രചനകള്‍ നിലനില്‍ക്കുന്നത്. നായകകേന്ദ്രിതമായി രേഖീയമായി കഥ പറയുന്ന അടിസ്ഥാനരീതിയാണ് ഈ നോവലുകളില്‍ നാം കാണുന്നത്. ലളിതവും ഋജുവുമായ പ്രതിപാദനം, തുടക്കം മുതല്‍ ഒടുക്കം വരെ സംഭവങ്ങളുടെ ആഖ്യാനം നടത്തുന്ന സ്വഭാവം വായനയെ വളരെ സുഖകരമാക്കുന്നു. ദൈര്‍ഘ്യം കുറഞ്ഞ ചെറിയ ചെറിയ അദ്ധ്യായങ്ങളിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. കഥ പറച്ചില് എന്നത് സംഭവകഥനത്തിന്റെ വസ്തുനിഷ്ഠമായ ആഖ്യാനഘടനയിലാണ് രണ്ടു നോവലുകളിലുമുള്ളത്. മലപ്പുറം നേര്ച്ചയില് പങ്കു കൊള്ളാനായി കുഞ്ഞലവി തയ്യാറെടുക്കുന്നതും തിരൂരങ്ങാടി പള്ളി പട്ടാളം വളഞ്ഞതും വെടിപൊട്ടിയതും എല്ലാം വിവരണാത്മകമായി നോവലില്‍ എഴുതുന്നുണ്ട്. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">നാടകീയവും ഉദ്വേഗജനകവുമായ തുടക്കങ്ങള്‍ ആണ് കൊടുവള്ളി നോവലുകളുടെ പ്രധാന സവിശേഷതകളിലൊന്ന്. നട്ടപ്പാതിരയ്ക്കു കേള്‍ക്കുന്ന 'നകാരമുട്ടലി'ന്റെ പരിഭ്രമം ചുവന്ന തിരമാലകളുടെ പ്രാരംഭത്തില്‍ ഉള്ളതു പോലെ എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്ന അന്തരീക്ഷത്തില്‍, ഉത്കണ്ഠയോടെ അടയ്ക്ക വില്ക്കാന് പോയ മകന് അലവിക്കുട്ടി വൈകുന്നതിനെക്കുറിച്ചു ചിന്തിച്ച്, അകാരണമായ ഭീതി നിറഞ്ഞ സായാഹ്നം കഴിച്ചു കൂട്ടി, പിന്നീട് അര്‍ദ്ധരാത്രിയില്‍ വെടിവെപ്പിന്റെ വിവരമറിഞ്ഞുണരുന്ന കുഞ്ഞാപ്പു ഹാജിയെ പന്താരങ്ങാടിയിലും കാണാം. ആസന്നമായ നാടകീയദുരന്തമുഖങ്ങളിലേക്കു വലിച്ചെറിയപ്പെടുന്ന കഥാപാത്രങ്ങളുടെ യാതനകളും പിടച്ചിലുകളുമാണ് കഥപറച്ചിലില്‍ നാം കാണുന്നത്. കഥാപാത്രങ്ങളുടെ സംഭാഷണത്തിലും നോവല്‍ വിവരണത്തിലുമെല്ലാം ചരിത്രപുരുഷന്മാരുടെ പേരുകള്‍ അതേപടി പരാമര്‍ശിക്കുന്നുണ്ട്. വാരിയംകുന്നത്ത് മൊയ്തീന് കുട്ടി ഹാജി അദ്ദേഹത്തിന്റെ മകന് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അദ്ദേഹത്തിന്റെ പിതാവിനെ നാടുകടത്തിയത് എന്നിങ്ങനെ വംശീയതയുടെ ചരിത്രം നേരിട്ടു കടന്നു വരുന്നു. ഈ കൃതിയില്‍ വാര്യംകുന്നന് കപ്പലില്‍ സഞ്ചരിച്ച് ആളറിയാതെ മെക്കയില്‍ എത്തുന്നതും വിവരിക്കുന്നുണ്ട്. ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെട്ട സ്വന്തം പിതാവിന് വേണ്ടി അദ്ദേഹം വെള്ളക്കാരോട് പൊരുതുവാന്‍ തീരുമാനിക്കുന്നു. പന്താരങ്ങാടിയില്‍ കച്ചവടത്തിന് പോയ മകനെ കാണാതിരുന്ന കുഞ്ഞാപ്പുഹാജി, സുഹൃത്തായ യൂസഫ് ഹാജിയുമായി സംസാരിക്കുന്ന ഭാഗത്തു ഭരണകൂടം നടത്തുന്ന വംശീയമായ അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള പൊതുബോധ ഭീതി അലയടിക്കുന്നതു കാണാം. ചരിത്രപരമായി കോണ്‍ഗ്രസ് പ്രസ്ഥാനവും ദേശീയസമരവും കൂടാതെ കര്‍ഷകരുടെ ജീവിതവുമാണ് മലബാര്സമരത്തിലേക്കു നയിച്ചതെന്ന സവിശേഷവീക്ഷണത്തെ ഊന്നലോടെ സ്ഥാപിക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. ജന്മിയുടെ ചൂഷണവും ക്രൂരതകളും കുഞ്ഞലവിയും മാധവനും ഉള്‍പ്പെടുന്ന ദരിദ്രരായ കുടിയാന്മാരെ തളര്ത്തുന്നതിനെക്കുറിച്ചുള്ള വിവരണം നോവലില്‍ അവതരിപ്പിക്കുന്നുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-large;">ദേശഭാവന</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">ലഹളയും പ്രതിരോധങ്ങളും സജീവമായതിനെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ നിന്നും ഗര്‍ഭിണിയായ മറിയക്കുട്ടി തന്റെ വീട്ടിലേക്കു പോകാന്‍ നിര്‍ബന്ധിതയാവുന്നു. കുഞ്ഞലവി പാട്ടത്തിനെടുത്ത നെല്‍വയല്‍ ജന്മി തിരിച്ചെടുത്തു. ജന്മിമാരും ഗുണ്ടകളും ചേര്‍ന്ന് നാടു വിറപ്പിക്കുകയാണ്. ഉറ്റസുഹൃത്തായ മാധവന് ജന്മിയുടെ ഭീഷണിയില്‍ അകന്നു പോയതോടെ കുഞ്ഞലവി ഒറ്റപ്പെട്ടു പോകുകയാണ്. കുഞ്ഞലവിയുടെ വീടുതന്നെ ജന്മി കത്തിച്ചുകളയുന്നു. ഒളിവില്‍ നിന്നു കുഞ്ഞലവിയെ പിടിച്ചു കൊടുക്കുന്നവര്‍ക്കു ഇനാം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ വന്നു. ഇതിനിടെ രഹസ്യമായി മറിയക്കുട്ടിയെയും നവജാതശിശുവിനെയും കാണാനെത്തിയ അലവിക്കുട്ടി പോലീസിന്റെ പിടിയില്‍ പെടുന്നു. മറിയക്കുട്ടി കുഞ്ഞിനെ അച്ഛനമ്മമാരെ ഏല്‍പ്പിച്ച് ആന്തമാനിലേക്കു നാടുകടത്തപ്പെട്ട കുഞ്ഞലവിക്കൊപ്പം പോകുന്നു. ആന്തമാനിലെത്തിയ ശേഷം അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമാണ് നോവലിന്റെ അവസാന പകുതി. ആ നിലയ്ക്ക് ഇതും ഒരു ആന്തമാന്‍ നോവലാണെന്നു പറയാം. 'കാലവും കാലാപാനിയും കടന്ന്', 'കാലാപാനി: അധിനിവേശത്തിന്റെ നാള്‍വഴികള്‍' മുതലായ നോവലുകളിലെന്ന പോലെ ആന്തമാന്കുടിയേറ്റത്തിന്റെ അനുഭവങ്ങള്‍ ഇതില്‍ തീവ്രമായി വിവരിക്കുന്നുണ്ട്. കുടിയേറ്റത്തിന്റെ ദുരനുഭവങ്ങളും ഉദ്വിഗ്നതകളും അതിന്റെ അതിജീവനങ്ങളും ദമ്പതികളെ തളര്‍ത്തി. ചതുപ്പുനിലത്തു കുടില്‍ കെട്ടി, മലമ്പനിയും കൊതുകും ജവറകളോടുള്ള ഭീതിയുമായി വേദനിച്ചു കഴിയുന്ന ഒരു പറ്റം മനുഷ്യര്‍! തങ്ങള്‍ വിട്ടു പോന്ന സ്വദേശത്തിന്റെ ഓര്‍മയെ പുന:സൃഷ്ടിക്കാന്‍ ഒരു ഗ്രാമം സൃഷ്ടിച്ചെടുത്ത് പൂക്കോട്ടൂരെന്നു പേരിട്ടു കഴിയുന്നു. ദേശഭാവന അക്ഷരാര്‍ത്ഥത്തില്‍ അതിജീവനത്തിനു ഉതകുകയാണ് ഇവിടെ!!</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">'ഇന്ദുലേഖ'യില്‍ പതിനെട്ടാം അദ്ധ്യായമെന്നപോലെ 'ചുവന്ന തിരമാലകളി'ല്‍ പതിനാറാം അദ്ധ്യായം സുപ്രധാനമാണ്. നൂറ്റാണ്ടുകളായി പഞ്ചാബിലും സിന്ധിലും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലും ഒക്കെയായി സ്വാതന്ത്ര്യമെന്ന ആശയത്തിനായി പോരാടിയ മുസ്ലിംകളുടെ കഥകള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ ഈ അദ്ധ്യായം കൃതിയുടെ ചരിത്രപരതയെ നിര്‍മിച്ചെടുക്കുന്നതില്‍ സുപ്രധാനപങ്കു വഹിക്കുന്നു. ജയിലില്‍ വെച്ചു പരിചയമായ മലയാളികളല്ലാത്ത തടവുകാരില്‍ നിന്നും താനേശ്വരിയെക്കുറിച്ചും മൗലവി നൂറുദ്ദീനെക്കുറിച്ചും കുഞ്ഞലവി അറിയാനിടവരുന്നു. മതപണ്ഡിതരും വൃദ്ധരുമായ നിരവധിപേര്‍ പീഡനത്തിനും മരണത്തിനുമിരയായി. മുഗള്‍ ചക്രവര്ത്തിമാരുള്പ്പടെ അനേകം പേര് വെള്ളക്കാരുടെ ക്രൂരതയക്കിരയായതിന്റെ വിശദമായ ചിത്രം കുഞ്ഞലവിക്കു കിട്ടി.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">ആദ്യത്തെ കുഞ്ഞിനെ വീട്ടില്‍ ഉമ്മായെ ഏല്‍പ്പിച്ചു ആന്തമാനിലേക്കു തിരിച്ച മറിയക്കുട്ടിക്കു വീണ്ടും ഒരു കുഞ്ഞു കൂടി പിറന്നു. 1942 കാലമാകുമ്പോഴേക്കും ആന്തമാനില്‍ ബ്രിട്ടീഷ് ഭരണം മാറി, പകരം ജപ്പാന് ഭരണം വന്നു. തുടര്‍ന്ന് ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ പെട്ട് ജനത നട്ടം തിരിഞ്ഞു. ഭക്ഷ്യക്ഷാമം അവരെ വല്ലാതെ തകര്‍ത്തു. പലരും കാട്ടിലേക്കോടി. അവരില്‍ പലരും തിരിച്ചുവന്നില്ല. പട്ടിണികിടന്നു ജോലി ചെയ്ത പലരും തളര്‍ന്നു വീണു. അവരെ മര്‍ദ്ദിച്ചു പണിയെടുപ്പിക്കാന്‍ നോക്കി. അതില്‍ പലരും മരണപ്പെട്ടു! നാലകത്തു സുലൈമാനും യുസൂഫും അങ്ങനെ മരണപ്പെട്ടവരാണ്. സ്വാതന്ത്ര്യത്തിനായി പൊരുതിയവര്‍ പലരെയും ബോട്ടില്‍ കയറ്റി കൊണ്ടുപോയി. കടലിനു നടുവില്‍ നിന്ന ബോട്ടില്‍ നിന്നും കടലിന്റെ ആഴങ്ങളിലേക്ക് അവരെ വലിച്ചെറിഞ്ഞു കൊല്ലുന്നു!! പിന്നെ വെള്ളക്കാരന്റെ ഭരണത്തിന് കീഴിലും ദുരിതം തന്നെ. അപ്പോഴേക്കും ആരോഗ്യം തകര്‍ന്ന കുഞ്ഞലവി തന്റെ നിരാശകളുമായി പൊരുത്തപ്പെട്ടിരുന്നു. യുവാവായ മകന് ബിസിനസ് ചെയ്യാനാണ് മോഹം. നാട്ടില്‍ ഇട്ടു പോന്ന മകളെക്കുറിച്ചോര്‍ത്തു വെന്തു നീറി അമ്മ മറിയക്കുട്ടിയും വിട ചൊല്ലിയതോടെ കുഞ്ഞലവി തികച്ചും ഒറ്റപ്പെട്ടു പോകുന്നു. മകനുമായുള്ള തലമുറവിടവ് അദ്ദേഹം തിരിച്ചറിയുന്നു. ഇതിനിടയില്‍ സ്വാതന്ത്ര്യാനന്തരം നാട്ടിലേക്കു പോയ സുഹൃത്തു വഴി കുടുംബക്കാരുള്പ്പെടെയുള്ള ഏറനാട്ടിലെ വിവരങ്ങള്‍ അറിഞ്ഞ് കുഞ്ഞലവി തളര്‍ന്നു പോകുന്നുണ്ട്. പുതിയ തലമുറയക്ക് അന്യമായ പഴയ പോരാട്ടത്തിന്റെ ആദര്‍ശാത്മകത അവര്‍ക്കു ഭാരവുമാണ് എന്നു പതിയെ കുഞ്ഞലവി ഉള്‍ക്കൊണ്ടു തുടങ്ങി. അതിലേറെ സ്വന്തം ഉമ്മ മരിച്ചു പോയതറിഞ്ഞ് അയാള്‍ ദു:ഖഭാരത്തിലാവുന്നു. മകളെക്കുറിച്ചും വിവരമൊന്നുമില്ല. സ്വന്തമെന്നു കരുതിയത് എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയും ജീവിതത്തിന്റെ വ്യര്‍ത്ഥതയും അയാളെ തകര്‍ത്തു. തന്റെ നാട്ടിലെ വഴികളും സ്ഥലങ്ങളും പള്ളികളും ആളുകളുമെല്ലാം തിരിച്ചുകിട്ടാന്‍ കഴിയാത്തവിധം മാറുകയോ നഷ്ടപ്പെടുകയോ ചെയ്തുവെന്ന ബോധം താങ്ങാന്‍ കുഞ്ഞലവിക്കു കഴിയുമായിരുന്നില്ല! ബിസിനസ് പുരോഗമിച്ചതോടെ ജനിച്ച വീട് വിട്ടു പുതിയ വീട് പണിതുയര്‍ത്തുവാന്‍ മകന് അബ്ദുള്‍ മജീദ് ആഗ്രഹിക്കുമ്പോള്‍ അതിനൊപ്പം ചലിക്കുവാന്‍ കുഞ്ഞലവിക്കു കഴിയുന്നില്ല. മകളുടെ മകന് അയച്ച കത്തു വായിച്ചു എന്തെന്നില്ലാത്ത വികാരഭേദങ്ങളിലൂടെ അയാള്‍ കടന്നു പോയി. ചരിത്രം സൃഷ്ടിച്ചവര്‍ ചരിത്രത്തില്‍ അനാവശ്യമായി മാറിയോ എന്ന ആശങ്ക അയാളെ മരണക്കിടക്കയിലും ഭരിച്ചു. അതേ വിഹ്വലതകളോടെ വിഭ്രമത്തോടെ കുഞ്ഞലവി എന്ന ചരിത്രനായകന് മരണക്കിടക്കയില്‍ നിന്നും ജീവിതത്തോടു വിട പറയുന്നതോടെ നോവല്‍ അവസാനിക്കുന്നു. തികച്ചും നായകകേന്ദ്രിതമായ നോവലെന്നും ഈ കൃതിയെ വിശേഷിപ്പിക്കാം. തിളച്ചു മറിയുന്ന ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കു വിധേയമായി തൂത്തെറിയപ്പെട്ട കുഞ്ഞലവിയന്ന നായകന്റെയും നിസ്സഹായമായ മനുഷ്യജീവിതങ്ങളുടെ കഥ പറയുന്ന ചുവന്ന തിരമാലകള്‍ രേഖീയമായി പറയുന്ന കഥാതന്തുവിനപ്പുറം മറ്റു പലതും മുന്നോട്ടുവെയ്ക്കുന്നുണ്ട്; നോവല്ചരിത്രത്തോടും നമ്മുടെ രാഷ്ട്രീയചരിത്രത്തോടും ചോദിക്കാനുള്ള ഒട്ടനേകം ചോദ്യങ്ങള്‍...</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-large;">സമരം എന്ന ആഖ്യാനം</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">മലബാര്‍സമരം എന്ന ആശയത്തെ സുവ്യക്തമായി വിസ്തൃതമായി സജീവമായി അവതരിപ്പിക്കാന്‍ നോവലുകള്‍ക്കു കഴിയുന്നത് ചെറു സ്ഥലങ്ങളില്‍ നടന്ന പോരാട്ടങ്ങള്‍ വിശദീകരിച്ച് അവതരിപ്പിക്കുന്നതിലൂടെയാണ്. പ്രാദേശികമായി നടന്ന ചെറു ചെറു പ്രതിരോധങ്ങളിലൂടെയാണ് മലബാര്‍സമരം നടന്നത് എന്നും സമരമല്ല, മറിച്ച് സമരങ്ങളാണ് എന്നും ഇത് പറയുന്നു. മണ്ണാര്‍ക്കാട് സമരം, അങ്ങാടിപ്പുറത്തെ പ്രക്ഷോഭം ഒക്കെ വെവ്വേറെയായി വേറെ വേറെ പ്രാദേശികസാഹചര്യങ്ങള്ക്കകത്ത് നിര്‍വഹിക്കപ്പെടുന്നു. സ്ഥലങ്ങള്‍, വ്യക്തികള്‍ എന്നിവയുടെ സവിശേഷമായ പ്രതിപാദനത്തിലൂടെ ആണ് ഇതു സാദ്ധ്യമാക്കുന്നത്. സമരത്തിന്റെ ജനകീയവും പ്രാദേശികവുമായ മുഖം ഇതോടെ വ്യക്തമാകുന്നുണ്ട്. 1884ല്‍ മണ്ണാര്‍ക്കാട് യുദ്ധം നടന്നതിനെക്കുറിച്ചും 1797ല്‍ മഞ്ചേരി യുദ്ധം നടന്നതിനെക്കുറിച്ചും പറയുന്നുണ്ട്. രക്തസാക്ഷികളായവരെ വിശദമായിത്തന്നെ ചിത്രീകരിക്കുന്നുണ്ട്. ചരിത്രപുരുഷന്മാരുടെ പേരുകള്‍ അതേപടി ഉപയോഗിച്ചിരിക്കുന്നു. ജയിലില്‍ അടയ്ക്കപ്പെട്ട മൂന്ന് തടവുകാര്‍ ഉണ്ടായിരുന്നതിനെപ്പറ്റി പറയുന്നുണ്ട്. വാരിയംകുന്നന്, എരിക്കുന്നന്‍, പുന്നക്കാടന് ഇങ്ങനെ മൂന്നു പേരെ കുറിച്ചാണ് കാര്യമായിട്ട് തടവുകാരായും രക്തസാക്ഷികളായും അവതരിപ്പിക്കുന്നത്. ചരിത്രവും ഭാവനയും തമ്മിലുള്ള അതിര്‍വരമ്പുകള്‍, ചരിത്രപുരുഷന്മാരുടെ പേരുകള്‍ ഒക്കെ യഥാതഥമായി തന്നെ കടന്നുവരുന്നു. സംഭവങ്ങളും ചരിത്രത്തിന്റെ വസ്തുനിഷ്ഠതയോടെ ഈ നോവലുകളില്‍ ആഖ്യാനം ചെയ്യപ്പെടുന്നു. ആന്തമാന്‍ ദ്വീപിലേക്കു രാഷ്ട്രീയത്തടവുകാരായി കുടിയേറിയതിനെക്കുറിച്ചുള്ള പരാമര്‍ശവും ഈ കൃതിയിലും ഉണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">വെടിവെപ്പില്‍ പരിഭ്രാന്തരായി നടുങ്ങിയ കാലം മുതല്ക്കുള്ള പഴയത് പലതും ഓര്‍ത്തെടുക്കുന്ന അലവിക്കുട്ടിയെ ചുവന്ന തിരമാലകളുടെ അവസാനം കാണാം. പന്താരങ്ങാടിയില്‍ കുഞ്ഞാപ്പുഹാജിയുടെ മകള്‍ കുഞ്ഞാറ്റയും കുടുംബവും ഭര്‍ത്താവ് കുഞ്ഞുമൊയ്തീനും തുടര്‍ന്ന് പട്ടാളത്തെ ഭയന്ന് കഴിയുന്നു. അലവിക്കുട്ടി എല്ലാം നിരീക്ഷിച്ച് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നു. അവിടെ കുഞ്ഞുമോനും ഒളിച്ചിരുന്നു ഇരുവരും ചേര്‍ന്ന് കുടുംബത്തെ രക്ഷപ്പെടുത്തുന്നു. സംഘര്‍ഷഭരിതമായ സമരങ്ങളുടെ പ്രായോഗിക മുറകളാണ് ഈ അദ്ധ്യായങ്ങളില്‍ ഏറെയുള്ളത് കല്ലേറും കത്തിക്കുത്തും വെടിവെപ്പും കത്തിക്കലും വാരിക്കുന്തം കൊണ്ടുള്ള ആക്രമണങ്ങളും ഒക്കെയുള്ള ജീവന്മരണപോരാട്ടം തന്നെ. അകത്തും പുറത്തുമായി മരിച്ചുവീഴുന്ന തദ്ദേശിയ ജനങ്ങള്‍, പട്ടാളക്കാര്‍, ആലിമുസ്ലിയാരുടെ കീടങ്ങല്‍ എല്ലാം ഏറെ ചലനാത്മകമായി ആഖ്യാനം ചെയ്തിട്ടുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-large;">മതസാമുദായികതയുടെ ദൈനംദിനജീവിതം</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">രണ്ടു നോവലുകളിലും ധാര്‍മികതയും രാഷ്ട്രീയനിലപാടുകളും മതവിശ്വാസങ്ങളും വളരെ പ്രാധാന്യത്തോടെ ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. പന്താരങ്ങാടിയുടെ തുടക്കത്തില്‍ വിസ്തരിച്ചു ആഖ്യാനം ചെയ്യുന്ന നിസ്കാരവും വഴിപാടും കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളില്‍ ആത്മീയബോധത്തിനും സങ്കല്പങ്ങള്ക്കുമുള്ള പ്രാധാന്യം ന്യായീകരിക്കാന്‍ സഹായകമാകുന്നു. രണ്ടു കൃതികളിലും മതപരമായ വിശ്വാസചര്യകളിലൂടെ വൈകാരികമായ അതിജീവനത്തിനു ശ്രമിക്കുന്നതു കാണാം. ഈ കൃതികളില്‍ മലയാളസാഹിത്യത്തില്‍ പതിവില്ലാത്തതും എന്നാല്‍ മലയാളി മുസ്ലിം ജീവിതത്തില്‍ സ്വാഭാവികമായി നിലനില്ക്കുന്നതുമായ ഒട്ടേറെ പദങ്ങള്‍ കടന്നു വരുന്നുണ്ട്. ദുആ, ഇബാദത്ത്, നഫ്സ്, യാസീന്‍ ഓതല്‍, മഗ്രിബ്, ഇശാ നമസ്കാരം എന്നിങ്ങനെ മതപരമായ അനുഷ്ഠാനചര്യകളെ സൂചിപ്പിക്കുന്ന ഒട്ടേറെ പദങ്ങള്‍ കാണാം. ഇതൊക്കെ മലയാളസാഹിത്യത്തിന്റെ മുഖ്യാധാരാപാരമ്പര്യത്തില് പൊതുവേ അന്യമാക്കപ്പെട്ട മേഖലകളാണ്. അവയെ സങ്കോചമോ അപകര്‍ഷതയോ ആദര്ശാത്മകതയോ ഇല്ലാതെ സ്വാഭാവികമായി സാധാരണീകരിക്കപ്പെട്ട രീതിയില്‍ എഴുതുകയാണ് ഈ നോവലുകളില്‍. അതിലൂടെ മതത്തിനകത്തെ മുസ്ലിംജീവിതത്തിന് സാധൂകരണം നല്‍കുകയും അതിലൂടെ മുസ്ലിംകര്തൃത്വം രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നു കരുതാനും പ്രയാസമില്ല. ന്യൂനപക്ഷ മതവിഭാഗങ്ങളെ സംബന്ധിച്ച രാഷ്ട്രീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥകള്‍ ഉന്നയിക്കപ്പെടുന്ന സമകാലികസാഹചര്യത്തില്‍ അത്തരം അടയാളങ്ങള്‍ സ്വത്വസമര്ത്ഥനത്തെ സാധൂകരിക്കുന്നവ കൂടിയാണ്. കാരണം മുസ്ലിം ജീവിതചര്യയെയും അതിന്റെ ആഖ്യാനത്തെയും സവിശേഷമായി കണ്ടുകൊണ്ട് ആത്മവിശ്വാസത്തോടെ മലയാളത്തില്‍ എഴുതുന്നു എന്നത് പ്രധാനമാണ്. സാമ്പത്തികമായി താഴ്ന്ന, അടിസ്ഥാനവിഭാഗങ്ങളിലെ മുസ്ലിം ജീവിതങ്ങളാണ് ഇവിടെ വരുന്നത് എന്നതും പ്രധാനം തന്നെ. റേഷനരിയും പരിപ്പും ഉണക്കമീനും കഴിക്കുന്ന, കൃഷിക്കാരായ, ഓലപ്പുരയില്‍ കഴിയുന്ന, മേല്‍ക്കൂര ഓടിട്ട ഒരു കൊച്ചുവീടു പോലും അഭിമാനമായി കരുതുന്ന അതിസാധാരണക്കാരായവരെ കഥാപാത്രങ്ങളാക്കി എഴുതപ്പെടുന്ന ഈ നോവലുകള്‍ക്കു ജനകീയമായ വിനിമയശേഷി ഏറുന്നു. ചട്ടയും മുണ്ടും കവിണിയും ധരിച്ചു പള്ളിയില്‍ പോകുന്ന ഇടത്തട്ടുകാരായ കൃസ്ത്യാനികളും, കോട്ടയത്തെ ഇടവഴികളും നാട്ടുവഴക്കങ്ങളും വാമൊഴികളും നിറഞ്ഞ മുട്ടത്തു വര്‍ക്കി നോവലുകളിലേതു പോലെ ദൈനംദിന ജീവിതത്തിന്റെ അതിസാധാരണമായ ആഖ്യാനങ്ങളിലൂടെ, സാമുദായികതയുടേതായ അന്യവല്‍ക്കരണത്തെ പതുക്കെ തുടച്ചു നീക്കി, അതിനെ തുറന്നിടുകയാണ് ഈ നോവലുകള്‍ ചെയ്യുന്നത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-large;">റഫറന്‍സ്:</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">1. അബ്ദുള്‍ഖാദര്‍ കൊടുവള്ളി, ചുവന്ന തിരമാലകള്‍, പൂങ്കാവനം ബുക്സ്, കോഴിക്കോട്, 2007(നാലാം പതിപ്പ്)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-large;">2. അബ്ദുള്‍ഖാദര്‍ കൊടുവള്ളി, പന്താരങ്ങാടി, പൂങ്കാവനം ബുക്സ്, കോഴിക്കോട്, 2012(മൂന്നാം പതിപ്പ്)</span></span><div><span style="font-size: large;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">(</span></span><span face="Arial, Helvetica, sans-serif" style="color: #222222; font-size: large;">2022 ജൂണ്‍ 30 നു ഇശല്പൈതൃകത്തില് പ്രസിദ്ധീകരിക്കപ്പെട്ടത്)</span></div><div><span face="Arial, Helvetica, sans-serif" style="color: #222222; font-size: large;"><br /></span></div><div><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: small;">: </span><a data-saferedirecturl="https://www.google.com/url?q=https://www.ishalpaithrkam.info/p/current-issue.html&source=gmail&ust=1656844440294000&usg=AOvVaw3WB-fwOrVidy-aWcHuS0RA" href="https://www.ishalpaithrkam.info/p/current-issue.html" style="background-color: white; color: #1155cc; font-family: Arial, Helvetica, sans-serif; font-size: small;" target="_blank">https://www.<wbr></wbr>ishalpaithrkam.info/p/current-<wbr></wbr>issue.html</a></div><div><br /></div><div><span style="font-size: large;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"><br /></span></span></div><div><span style="font-size: large;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"><br /></span></span></div><div><span style="font-size: large;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"><br /></span></span></div><div><span style="font-size: large;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"><br /></span></span></div>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-39996004673269048942022-04-10T10:35:00.001-07:002022-04-10T10:36:37.093-07:00നഗ്നതയും വെളിപ്പെടുത്തലും : ഇച്ഛാധികാരത്തിന്റെ ആലോചനകള്‍<p><span style="font-size: large;"> </span><span face="Arial, Helvetica, sans-serif" style="background-color: white;"><span style="color: #2b00fe; font-size: x-large;">സ</span><span style="color: #222222; font-size: large;">മീപകാലത്തു ഏറെ രാഷ്ട്രീയമായി ചര്‍ച്ചചെയ്യപ്പെട്ട ഹിജാബ്, അമ്പതിലേറെക്കൊല്ലമായി ചര്‍ച്ചചെയ്യുന്ന ഏറെക്കുറെ പൊതുവായിത്തീര്‍ന്ന സ്ത്രീ വസ്ത്രമായ സാരി ഇവ രണ്ടും നോക്കുമ്പോഴേ മനസ്സിലാകുന്നത്, ദുര്ബലവിഭാഗങ്ങളെയാണ് വസ്ത്രത്തിന്റെ/മറയ്ക്കലും വെളിപ്പെടുത്തലുമുള്‍പ്പെടുന്ന സാംസ്കാരികചര്ച്ചകള് ഉന്നം വെയ്ക്കുന്നതെന്നതാണ്. ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം ദുര്‍ബലവിഭാഗങ്ങളുടെ സാമൂഹികനീതി ഉറപ്പാക്കലാണ് പ്രധാനം. സാമൂഹികനീതിയുടെ നടപ്പു ദൈനംദിനങ്ങളുടെയുമപ്പുറത്ത് വസ്ത്രത്തിന്റെ കാമനാപരമായ ഇച്ഛാധികാരം എന്നതു നില്‍ക്കുന്നുണ്ട്. നടി റിമയുടെ പാവാടയിറക്കം വരെ എത്തി നില്ക്കുന്ന സദാചാരച്ചര്‍ച്ചകളിലും</span></span></p><span style="font-size: large;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">എല്ലാം അവഗണിക്കപ്പെടുന്നത് സ്ത്രീയുടെ സ്വശരീരത്തിന്മേലുള്ള ഇച്ഛാധികാരമാണ്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><br />ഇച്ഛാധികാരം</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">കാമനകള്‍ സര്വതന്ത്രസ്വതന്ത്രമല്ലെന്നു വാദിക്കുമ്പോഴും അവയുടെ അനിശ്ചിതവും ഉച്ഛൃഖലവും സമര്ത്ഥനപരവുമായ സ്വത്വമാനങ്ങള്‍ നാം കാണാതിരുന്നുകൂടാ. സാമൂഹികചലനങ്ങള്ക്കനുരോധമായല്ല കാമനകള്‍ പ്രവര്‍ത്തിക്കുക, ഒരുപക്ഷേ അവയക്കെതിരായിപ്പോലുമായിരിക്കാം</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">. ഓരോരുത്തരിലും വൈയക്തികമായ സാധ്യതകളെ വ്യതിരിക്തമായി നിലനിര്‍ത്തിത്തന്നെയാണ് വസ്ത്രധാരണത്തിന്റെ കാമനകള്‍ പ്രവര്‍ത്തിക്കുന്നത്. സാരിത്തുമ്പും മുണ്ടിന്‍കരയും മുതല്‍ ഷൂലേസ് വരെ പ്രവര്‍ത്തിക്കുന്ന ഇച്ഛാധികാരത്തെ നാം കാണേണ്ടതുണ്ട്. അതു അവരവരുടെ ശരീരത്തിനുമേല്‍ അവനവനുള്ളതിനേക്കാള് അധികാരം ഇച്ഛകള്ക്കാണെന്നു തന്നെയാണ് അര്‍ത്ഥമാക്കുന്നത്!</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">സിസ്റ്റര്‍ മേരി ബനീഞ്ഞ ഇരുപതാംനൂറ്റാണ്ടിന്റെ പകുതിയില്‍(19) എഴുതിയ കണ്ണാടിക്കൂട്ടില്‍ എന്ന കവിത വസ്ത്രവുമായ ചില രസകരമായ ചര്‍ച്ചകള്‍ പങ്കുവയ്ക്കുന്നുണ്ട്. വസ്ത്ര ചര്‍ച്ച അവര്‍ പിന്നീട് ഖദറിലേക്കും കൊണ്ടുപോകുന്ന കൗതുകം നമുക്ക് രണ്ട് പേജ് വരുന്ന ആ കവിതയില്‍ കാണാം. കവിതയിലെ നായികയായ കോളേജുകുമാരി ലില്ലി സുതാര്യമായ, ഒഴുകുന്ന പുതുതരം പരിഷ്കാരസാരിയുടുത്തപ്പോള് ആകെ പുകിലായി.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">''വയറൊന്നു മൂടിക്കെട്ടാന്‍</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">കുറച്ചു വല്ലതും കൂടി കൊടുക്കൂ കുഞ്ഞേ</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">വഴങ്ങില കാണുമല്ലോ</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">പറമ്പില്‍, നീ ചെന്നു നോക്കൂ'' എന്നു മുത്തച്ഛനും</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">'' അധികപ്രസംഗീ, നിന്റെ</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">പെട്ടിക്കകത്തില്ലേ നല്ല ഖദര്‍സാരി?'' എന്ന് പിതാവും മുഖം കനപ്പിച്ചു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">''പല്ലിറുമ്മിച്ചോദിച്ചു താതന്</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">എടുക്കടീയതുതന്നെ</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">യുടുത്തു കോളേജില്‍ പോയ്</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">പഠിക്കണം പറഞ്ഞതു ഞാനാണെന്നോര്‍ക്കൂ</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">കനത്ത നിന് തന്നിഷ്ടത്തി-</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ന്നൊരു ശിക്ഷ ഖദറെന്യേ</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">നിനക്കൊരു വസ്ത്രം മേലാല്‍ തരികില്ല ഞാന്‍'' എന്നിട്ടും അരിശം തീരാതെ അദ്ദേഹം അകത്ത് ചെന്ന് അമ്മയെയും മകളെയും കണക്കറ്റ് ശകാരിച്ചു. മകളുടെ സാരിയെടുത്ത് അടുപ്പിലുമിട്ടു. (ബനീഞ്ഞാക്കവിതകള്‍, ഡിസി ബുക്സ്, കോട്ടയം, 1997).</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">വയറ് മൂടിക്കെട്ടാത്ത, സാരിയുടുത്ത ലില്ലിയെ 'നന്നാക്കാ'നായി ഖദറാണ് ഇവിടെ ഉപയോഗിക്കുന്നതെന്നു ശ്രദ്ധേയം. കാമനകള്‍ക്കു നേരെയുള്ള ദേശരാഷ്ട്രപരമായ അച്ചടക്ക, ശാസകദണ്ഡായി ഖദര്‍ കടന്നു വരികയാണ്. സമാനമായ സന്ദര്‍ഭം മാധവിക്കുട്ടിയുടെ 'മീനാക്ഷിയമ്മയുടെ മരണ'ത്തിലും കാണാം. സാരി മാറി സ്ത്രീവേഷമായി പരക്കെ ചുരിദാര്‍ കടന്നു വന്നപ്പോഴും മുസ്ലിം വേഷമാണെന്നും അശ്ലീലമാണെന്നുമൊക്കെയുള്ള ആരോപണങ്ങളുണ്ടായിരുന്നു. സാരിയെ അപേക്ഷിച്ചു രണ്ടു കാലുകളും ഒരൊറ്റ വലയത്തിലെന്ന വണ്ണം നിര്‍ത്തുന്നതിനു പകരം രണ്ടാക്കി ചലനസൗകര്യമേറിയവിധം ദൃശ്യതപ്പെട്ടതാണ് പലര്‍ക്കും കുരുപൊട്ടാന്‍ കാരണം. എന്തായാലും ചുരിദാറിന്റെ കടന്നുവരവോടെ ചരിത്രത്തിലാദ്യമായി മലയാളിസ്ത്രീകള്‍ രണ്ടുകാലുകളുള്ള മനുഷ്യജീവികളായി മാറി!! (ചുരിദാറിന്റെ വിപ്ലവമാറ്റങ്ങള്, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, 2010 ജനുവരി 31)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">ഹിജാബും ഖദറും</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">വിധേയരുടെ തെരഞ്ഞടുക്കാനുള്ള അവകാശ(ചോയ്സ്)ത്തിനു മുകളില്‍ വരുന്ന കയ്യേറല്‍ ആണീ ആഖ്യാനങ്ങളിലെ പ്രശ്നം. ഇപ്പോള്‍ ഹിന്ദുത്വരുടെ ആക്രമണത്തിനിരയായിരിക്കുന്ന ഹിജാബിന്റെ കാര്യത്തിലാകട്ടെ കൂടുതല്‍ രൂക്ഷമായ പൗരാധികാരവും വെല്ലുവിളിക്കപ്പെടുന്നുണ്ട്. മറയ്ക്കല്‍ എന്നത് എത്രത്തോളമാകാം, ആര്‍ക്കൊക്കെയാകാം എന്നതിന്റെയൊക്കെ നിയന്ത്രണകര്തൃത്വം മറ്റാരോ ഏറ്റെടുക്കുന്നു. പക്ഷേ, അവതരിപ്പിക്കപ്പെടുന്നത് മറിച്ചാണ്- മുസ്ലീംസ്ത്രീയെ സംബന്ധിച്ചുള്ള പൊതുബോധചര്ച്ചകളില് എല്ലായ്പ്പോഴും വില്ലനായി വരുന്ന മുസ്ലിംപുരുഷനോ മതപൗരോഹിത്യമോ തന്നെയാണ് പര്‍ദ്ദയുടെയും ഹിജാബിന്റെയും ഉത്തരവാദിയായി ചിത്രീകരിക്കപ്പെടുന്നതും.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ശരീരത്തിനും ചര്യകള്‍ക്കുമേലുമുള്ള സ്വന്തമായ നിര്‍വാഹകശേഷി എന്നതു എല്ലാവര്‍ക്കുമില്ല, ചില കല്പിത സ്വത്വങ്ങള്‍ക്കു മാത്രമാണെന്നു വരുന്നു! ഇതു കൃത്യമായും നിലനില്‍ക്കുന്ന ലിംഗാധികാരത്തിന്റെ സാധൂകരണമാണ്. മുസ്ലിംസ്ത്രീക്ക് അവരുടെ വസ്ത്രം തിരഞ്ഞെടുക്കാന്‍ ഏജന്‍സി അനുവദിക്കാത്ത 'പുരോഗമനകാരി' പുരുഷന്, പാന്റും ഷര്‍ട്ടും ധരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരുടെ ഏജന്‍സിയെ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. അതിലെ പാശ്ചാത്യസ്വാധീനമോ വരേണ്യബോധമോ എടുത്തു പറയപ്പെടാറില്ല തന്നെ.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">സ്ത്രീകളടക്കമുള്ള വിഭാഗങ്ങളുടെ ഏജന്‍സിയെ നിഷേധിക്കുന്നത് പുതിയ കാര്യമല്ല, ദേശീയപ്രസ്ഥാനത്തോളം നീളുന്ന വേരുകളുണ്ട് അതിന്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ത്യാഗത്തെ കാമനകളുടെ വിപരീതദ്വന്ദ്വമാക്കി നിര്‍ത്തിക്കൊണ്ടും കൂടിയല്ലേ ദേശീയപ്രസ്ഥാനം ആദര്‍ശവല്‍ക്കരിക്കപ്പെട്ടത്? മാധവിക്കുട്ടിയുടെ കഥയിലെ മരിക്കാന്‍ കിടക്കുന്ന മീനാക്ഷിയമ്മ എന്ന മുന്‍സ്വാതന്ത്ര്യസമരസേനാനിയും അവിവാഹിതയും രോഗിണിയുമായ വൃദ്ധ, കൗമാരം തൊട്ടേ ദേശീയപ്രസ്ഥാനത്തില്ല് ആകൃഷ്ടയായി ഖദര്‍ മാത്രം ധരിക്കുന്നയാളാണ്. ഗാന്ധിജി ഗുരുവായൂരു തൊഴാന്‍ വന്നപ്പോള്‍ തന്റെ സ്വര്‍ണം മുഴുവന്‍ ഊരിക്കൊടുത്തവര്‍. പിന്നീട് ആഭരണങ്ങള്‍ ധരിച്ചിട്ടില്ല. എന്നാല്‍ മരണസമയത്ത് ദയനീയമായി ഞെരങ്ങിക്കൊണ്ട് അവര്‍ വെളിവാക്കുന്ന അന്ത്യഭിലാഷം പച്ചപ്പട്ടുബ്ലൗസും പാലയ്ക്കാമോതിരവും അണിയണം എന്നാണ് ! എന്നാല്‍ കേട്ടുനിന്നവരുടെ മനസ്സിലാക്കലില്‍ അതു പിച്ചും പേയും മാത്രമാണ്! ചിലപ്പോള്‍ പച്ചനിറമുള്ള ദേശീയപതാകയെ ഓര്ത്തതാവാമെന്നാണ് ഉറ്റ സഹോദരന്റെ പോലും അഭിപ്രായം! മീനാക്ഷിയമ്മ ഒരിക്കലും അതു പറയില്ലത്രേ! അവരുടെ നോട്ടത്തില്‍ ഗാന്ധിജിയുടെ ചിത്രം കാണാനോ 'രഘുപതിരാഘവ' കേള്‍ക്കാനോ ത്രിവര്‍ണപതാക കാണാനോ ഒക്കെയേ മീനാക്ഷിയമ്മ താല്പര്യപ്പെടുകയുള്ളു. ആഗ്രഹം തിരിച്ചറിയപ്പെടുകയോ നിവര്‍ത്തിക്കുകയോ ചെയ്യാതെ അവര്‍ മരിച്ചു. ദേശീയതയോടുള്ള സ്ത്രീയുടെ കണ്ണിചേരല്‍ സ്ത്രൈണതയെ ഇല്ലായ്മചെയ്തുകൊണ്ടു മാത്രമേ സാധ്യമാകുമായിരുന്നുള്ളോ? എന്നതാണിവിടെ ഉയര്‍ന്നു വരുന്ന ചോദ്യം. അഥവാ സ്ത്രീകള്‍ക്കു ദേശീയപുരോഗതിയിലുള്ള പങ്കാളിത്തം സാധ്യമാവുന്നത് കാമനകളിലൂന്നിയ സ്വതന്ത്രകര്‍തൃത്വം ഒഴിവാക്കുന്നതിലൂടെയാണെന്നോ? ഏറെ കൊണ്ടാടപ്പെട്ട കൗമുദിട്ടീച്ചറുടെയും ഇന്ദിരാമ്മയുടെയും മറ്റു പല സ്ത്രീകളുടെയും ജീവിതങ്ങള്‍ ഓര്‍ക്കുക!</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">സ്ത്രീയുടെ ശരീരത്തിന്റെ രൂപസംവിധാനം ശരീരത്തിന്റെ ഉടമയില്‍ നിന്നും അടര്‍ത്തിമാറ്റി പൂര്‍ണമായും മൂല്യബദ്ധമാക്കി സാമാന്യവല്‍ക്കരിച്ചും സത്താവല്‍ക്കരിച്ചുമാണ് പുരുഷാധിപത്യം നിരന്തരമായി അതിന്റെ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എത്രത്തോളം മറയ്ക്കാം, എത്രയ്ക്കു വെളിപ്പെടാം എന്നതിന്റെ യുക്തി എപ്പോഴും ഈ മൗലികവാദവിധിക്കു വിധേയമാണ്. കേരളത്തിലെ സുപ്രസിദ്ധമായ മാറുമറയക്കല്‍ സമരത്തിന്റെ വിവിധസന്ദര്‍ഭങ്ങള്‍ ശ്രദ്ധിച്ചാല്‍ എത്രത്തോളം വ്യവഹാരങ്ങളാണ് സ്ത്രീയുടെ മാറിടമെന്ന ഒറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ചു നടന്നതെന്നു മനസ്സിലാവും. ഫ്യൂഡല്‍ കാലഘട്ടത്തിലെ ആചാരശൈലികളും ശാരീരികമായ അന്തസ്സും ജാതിപദവിയും ആധുനികഘട്ടത്തിലെ ലിംഗകേന്ദ്രിതത്വവും അങ്ങനെ സാംസ്കാരികമായ പല ഘടകങ്ങള്‍ കയറിയിറങ്ങുന്ന ഒന്നായി അതു മാറി.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">നഗ്നത ഒരു സാമൂഹികനിര്‍മിതിയാണ്</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">നഗ്നത ഓരോ സമൂഹങ്ങളിലും ഓരോ സന്ദര്‍ഭങ്ങളിലും വ്യത്യസ്തമായ സാംസ്കാരികാര്ത്ഥങ്ങളാണ് ഉല്പാദിപ്പിക്കുന്നത്. മാറുമറയ്ക്കുന്നതു ഒരു പുതിയ രീതിയായി അതു അന്തസ്സിന്റെയും സഭ്യതയുടെയും വിഷയമായി രൂപപ്പെടുന്നതുവരെയുള്ള കാലം ചരിത്രകൃതികളും ഓര്‍മക്കുറിപ്പുകളും ശ്രദ്ധിച്ചാല്‍ മാറിടത്തിന്റെ നഗ്നത എത്ര സ്വാഭാവികവും സഹജവുമായാണ് നാം കണ്ടിരുന്നതെന്നു മനസ്സിലാകും. മറയ്ക്കപ്പെട്ടു കഴിഞ്ഞപ്പോഴാണ് അതില്‍ നിശ്ചിതമൂല്യങ്ങള് രൂപപ്പെടുന്നതും ഉറയ്ക്കുന്നതും. അതുവരെ പഴയമൂല്യങ്ങളിലേക്കും രൂപപ്പെട്ടുവരുന്ന പുതിയ മൂല്യങ്ങളിലേക്കു സന്ദര്‍ഭാനുസരണം ചഞ്ചലപ്പെട്ടു നീങ്ങുകയാണ് ശരീരങ്ങള്‍ ചെയ്യുന്നത്. തന്റെ ഇല്ലത്തു പണിക്കു വന്നിരുന്ന സ്ത്രീകള്‍ ബ്ലൗസൂരിയശേഷമാണ് അകത്തു കയറുന്നതെന്നും പണികഴിഞ്ഞു പുറത്തേക്കു പോകുമ്പോഴാണ് പിന്നെ ബ്ലൗസിടാറുള്ളതെന്നും കാണിപ്പയ്യൂര്‍ 'എന്റെ സ്മരണകളി'ല്‍ പറയുന്നുണ്ട്. മാന്യന്മാരുടെ സമീപത്തു സ്ത്രീകള്‍ റൗക്ക ധരിച്ചോ മാറുമറച്ചോ നില്‍ക്കുന്നത് അഹങ്കാരമായേണേ്രത കണ്ടിരുന്നത്. ബഹുമാന്യരായവരെ കണ്ടാലുടന്‍ ബ്ലൗസോ മേല്‍ മുണ്ടോ എടുത്തു കക്ഷത്തില്‍ തിരുകുകയാണ്രേത ചെയ്യുക. കെ.പി.എസ് മേനോനും പി. ഭാസ്കരനുണ്ണിയും മറ്റും സമാനമായ സംഭവങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. മിസിസ് കണ്ണന് നായരും താന്‍ കേരളം വിട്ടു പരദേശത്തു താമസിക്കുമ്പോള്‍ റവുക്കയും മേല്‍മുണ്ടും ധരിച്ചിരുന്നുവെന്നും അതിനാല്‍ ആക്ഷേപങ്ങള്‍ സഹിക്കേണ്ടിവന്നിട്ടില്ലെന്നും പറയുന്നു. അവിടെയുള്ളവര്‍ കേരളത്തിലെ രീതിയെ വളരെ അവജ്ഞയോടെ നോക്കിക്കണ്ടതിനെക്കുറിച്ചും അവര്‍ പറയുന്നുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">നഗ്നതയും സത്താവാദസമീപനങ്ങളും</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">'ദേശാടനക്കിളി' സിനിമയില്‍ രസകരമായ ഒരു രംഗം ഉണ്ട്. കാര്‍ത്തികയും ശാരിയും തകര്‍ത്തഭിനയിച്ച ചിത്രം. ഒരാള്‍ ശാലീന, മറ്റേയാള്‍ ഫ്രീക്കത്തി. ചുരിദാര്‍ അത്ര നല്ല വേഷമല്ലെന്നും സാരിയാണ് അന്തസ്സുള്ളതന്നും പറയുമ്പോള്‍ ചുരിദാര്‍ എല്ലാ ഭാഗവും മൂടുന്നതാണെന്നും സാരിയാവട്ടെ അവിടവിടെ പലഭാഗവും തുറന്നു കാണിക്കുന്നതാണെന്നും ശാരി വാദിക്കുന്നുണ്ട്. സാരി 'അടക്കമൊതുക്ക'ത്തിന്റെയും പക്വതയുടെയും ചിലപ്പോള്‍ അധികാരപദവിയുടെയും വേഷമായി പൊതുബോധം സ്വീകരിക്കുമ്പോഴും അല്പാല്പമായ നഗ്നതയുടെ പ്രശ്നം അതില്‍ മുങ്ങിപ്പോകാറാണ് പതിവ്. എല്ലാവരും തന്നെ മുഖാവരണം ധരിക്കുന്ന പുതിയകാലത്ത് നഗ്നതയും മറയക്കലും സംബന്ധിച്ച വാദങ്ങളുടെ വൈരുദ്ധ്യം കൂടുതല്‍ ബോദ്ധ്യപ്പെടും. ഇസ്ലാമികസ്ത്രീവാദ ചിന്തകയായ ഉമ്മുല്‍ ഫായിസ എഴുതിയ ലേഖനം നിഖാബും മുഖാമുഖമുള്ള ആശയവിനിമയവും തമ്മിലുള്ള ബന്ധത്തെപറ്റി സൂക്ഷമമായ ചില നിലപാടുകള്‍ തുറന്നിടുന്നുണ്ട്. ഫായിസ എഴുതുന്നു: ''മുഖം അദൃശ്യമാകുന്നുവെന്നതാണ് നിഖാബ് നിരോധനത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാറുള്ളത്. ഈ വീക്ഷണപ്രകാരം ലിബറല്‍ ജനാധിപത്യക്രമത്തില്‍ പൗരന്മാര് തമ്മിലുള്ള പരസ്പരവിനിമയം ഇല്ലാതാക്കുന്ന വസ്ത്രമാണ് നിഖാബ്. ഒരാളെ മുഖാമുഖം കാണുന്നതിലൂടെയാണ് പൗരത്വത്തിന്റെയും സക്രിയമായ പൊതുമണ്ഡലത്തിന്റെയും പ്രധാനപ്പെട്ട ഉപാധികള്‍ പൂര്‍ത്തിയാകുന്നത്. പക്ഷേ ഈ സമീപനം പലരും കരുതുന്ന പോലെ സ്വാഭാവികമല്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പൊതുബോധത്തിന്റെ ഭാഗമായി തുടരുന്നതിനാല്‍ ഈ സമീപനത്തിന്റെ ചരിത്രം പലര്‍ക്കും അറിയില്ല. ഇമ്മാനുവല്‍ ലെവിനാസ് എന്ന ഫ്രഞ്ച് തത്വചിന്തകന്റെ പേരിലാണ് ഈ കാഴ്ചപ്പാട് പ്രചരിച്ചിട്ടുള്ളത്. ഫ്രഞ്ച് നിഖാബ് നിരോധന കാലത്താണ് ലെവിനാസിന്റെ പഠനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മുഖത്തിന്റെ ദൃശ്യതയുടെയും പൗരന്മാര് തമ്മിലുള്ള ആശയവിനിമയത്തിന്റെയും അടിസ്ഥാനങ്ങള്‍ വിശദീകരിപ്പെട്ടത്. ലെവിനാസിന്റെ Totaltiy and Infintiy: An essay on exteriortiy എന്ന ശ്രദ്ധേയമായ തത്വചിന്താപഠനത്തിന്റെ സവിശേഷവായനയിലൂടെയാണ് മുഖത്തിന്റെ ദൃശ്യതയും സാമൂഹിക സ്വത്വവും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേകതകള്‍ സംവാദവിധേയമായത്.'' (മുഖംമറച്ച മുസ്ലിം സ്ത്രീയുമായി മുഖാമുഖം മിണ്ടാനാവില്ലേ? ഏഷ്യാനെറ്റ് ന്യൂസ് മെയ് 8, 2019)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">എന്തായാലും ദൃശ്യപരമായ പരസ്പരവിനിമയങ്ങള്‍ പലപ്പോഴും ലിബറല്‍ ജനാധിപത്യത്തിന്റെ പരിധിയില്‍ ആണ് പ്രധാനമായും അടിസ്ഥാനമാകുന്നതെന്നു ഫായിസ പറയുന്നു. 'മുഖം നോക്കി'യുള്ള ഇടപെടലാണ് പ്രധാനമെന്നു സത്താപരമായി ഏറ്റെടുക്കുമ്പോഴും 2 കൊല്ലത്തിലേറെയായി നാം മുഖാവരണം സ്ഥിരമായി അണിഞ്ഞു തന്നെയാണ് ഇടപെടുന്നതെന്നതും ഓര്‍ക്കാം. മുഖത്തേക്കു നോക്കുന്നതില്‍ നിര്‍ബ്ബന്ധമുള്ള സദാചാരലിബറുകള് തുടകളിലേക്കു നോക്കി 'കഷ്ടപ്പെടു'ന്നതില്‍ പക്ഷേ നഷ്ടമാകുന്നത് ഒരു വിഭാഗം ക്ലേശിച്ചു നേടിയ ഇച്ഛാധികാരമാണ്! അതു തിരിച്ചു പിടിച്ചേ മതിയാകൂ !!</span></span><div><span face="Arial, Helvetica, sans-serif" style="color: #222222; font-size: large;"><br /></span><div><span face="Arial, Helvetica, sans-serif" style="color: #222222; font-size: large;">(09.04.2022ലെ ട്രൂ കോപ്പി വെബ്സീനിൽ പ്രസിദ്ധീകരിച്ചത്) <br /></span><div class="yj6qo" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></div><div class="adL" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><br /></div></div></div>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-48881862807315874252022-02-01T09:09:00.004-08:002022-02-01T09:11:28.262-08:00ഇച്ഛാധികാരവും ആനന്ദവും: സ്ത്രീകര്‍തൃത്വത്തിന്റെ സാധ്യതകള്‍<p><span style="font-size: large;"> </span><span face="arial, sans-serif"><span style="color: #2b00fe; font-size: x-large;">എ</span><span style="font-size: large;">ന്താണ് ഇച്ഛാധികാരം? സ്വന്തം ശരീരത്തിനുമേല്‍ അതതു വ്യക്തികള്‍ക്കുള്ള അവകാശാധികാരം എന്ന സാമാന്യാര്‍ത്ഥത്തിലാണ് സി.കേശവന് അറുപതോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇച്ഛാധികാരമെന്ന വാക്കു പ്രയോഗിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തര്ാദ്ധത്തില് തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധം അവസാനിക്കുന്നതുവരെയുള്ള കാലഭൂമികയെ തന്റെ ജീവിതാഖ്യാനത്തിലൂടെ വിശദമാക്കുന്നതിന്റെ ഭാഗമായി ശരീരത്തെക്കുറിച്ചുള്ള പ്രസക്തമായ ഒരു രാഷ്ട്രീയപ്രമേയം അവതരിപ്പിക്കുകയായിരുന്നു, അദ്ദേഹം. അവരവരിലൂടെ സഞ്ചരിക്കാനാവുന്ന ഒരു ആത്മദൃഷ്ടിയെക്കൂടി ഇതു സ്വരൂപിക്കുന്നുണ്ട്. ആനന്ദമാകട്ടെ, വലിയൊരുനിര ആശയങ്ങള്ക്കത്തു നിര്‍വചിക്കപ്പെടുന്നു. അനുഭവപരവും സങ്കല്പനപരവുമായ സങ്കീര്‍ണത ഏറെയുള്ള പദമാകയാല്, അതിനെ വസ്തുനിഷ്ഠമായി ഒതുക്കി വിശദീകരിക്കുക എളുപ്പമല്ല. സ്ത്രീവാദത്തെ സംബന്ധിച്ചിടത്തോളം പൗരത്വം, കര്‍തൃത്വം, സ്വയംനിര്‍ണയാവകാശം, എന്നിങ്ങനെ ലിംഗപദവിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നിലധികം സാമൂഹികസംവര്ഗങ്ങളോടു ചേര്‍ന്നുകൊണ്ടാണ് രാഷ്ടീയമായ അര്‍ത്ഥം സ്വരൂപിക്കാന്‍ കഴിയുക. കേവലം വൈയക്തികമാത്രമായ മണ്ഡലത്തിലല്ല അതിന്റെ സാധുത എന്ന ധാരണ കൂടി ഇവിടെ ആവശ്യമാണ്. ഇച്ഛാധികാരത്തിലൂടെ, അതിന്റെ നിര്‍വഹണപരമായ ആനന്ദത്തിലൂടെ സ്ത്രീകളുടെ കര്‍തൃത്വത്തിന്റെ സാധ്യതകളെ തിരിച്ചറിയാനുള്ള ശ്രമമാണ് ഈ പ്രബന്ധം. സ്വതന്ത്രമായ ഏതൊരു സ്വത്വഘടനയെ സംബന്ധിച്ചിടത്തോളവും വിലക്കുകളില്ലാത്ത ആനന്ദത്തിലേക്കുള്ള പ്രവേശനമാണ് പ്രാഥമികമായത്. പൗരത്വം ആനന്ദത്തിനുള്ള അവകാശത്തെ കൂടുതല്‍ ഉറപ്പിക്കുന്നു. വ്യവസ്ഥയുടെ വിലക്കുകളെ നിരന്തരം ഉലച്ചുകൊണ്ടാണ്, കീഴ്പ്പെടുത്തിക്കൊണ്ടാണ് പൗരത്വം സമര്‍ത്ഥിക്കപ്പെടുന്നത്. ഈ വിലപേശല്‍ വളരെ ചലനാത്മകവും ദൈനംദിനസ്വഭാവമുള്ളതുമായ ഒരു മണ്ഡലം കൂടിയാണ്. മലയാളിസ്ത്രീകളുടെ സാമൂഹികജീവിതത്തെ മുന്‍നിര്‍ത്തിയുള്ള ഈ അന്വേഷണത്തിന്റെ പ്രധാന മേഖല ഫാഷനും ലെഷറുമാണ്. ശാരീരികമായ പുതുക്കലിലൂടെ ഫാഷനും ഉല്ലാസവേളകളിലൂടെ ലെഷറും സ്ത്രീയുടെ ഇച്ഛാധികാരത്തെ സ്വരൂപിക്കുന്നതെങ്ങനെ? ആനന്ദത്തിന്റെ സാധ്യതകളിലൂടെ അവളുടെ കര്‍തൃത്വനിര്‍മിതി സവിശേഷമാകുന്നതെങ്ങനെ എന്നാണ് നാം ആലോചിക്കുന്നത്. അതിനുവേണ്ടി ഫാഷന്‍ ചരിത്രത്തെ സാമാന്യമായും ലെഷറിന്റെ ചരിത്രത്തെ വിശദമായും ഈ ലേഖനം പരിശോധിക്കുന്നു.</span></span></p><span style="font-size: large;"><br style="font-family: arial, sans-serif;" /><span face="arial, sans-serif">ഫാഷനും ലെഷറും രണ്ടും മൂല്യവത്തായ ഗൗരവമര്‍ഹിക്കുന്ന ആലോചനാവിഷയമായി പരിഗണിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് ആദ്യമായി ഉയര്‍ന്നു വരുന്നത്, അതിലുമധികം ആനന്ദവും. ശരീരം, മനസ്സ് എന്ന ദ്വന്ദ്വകല്പന സാര്‍വത്രികമായി പ്രവര്‍ത്തിക്കുന്ന മധ്യവര്‍ഗ ഇന്ത്യന്‍സമൂഹത്തെ സംബന്ധിച്ചിടത്തോളം ആനന്ദം ഉപരിവര്‍ഗത്തിന്റേതായ അനുഭൂതിയാണ്. ആനന്ദത്തെ പാപബോധത്തോടെ കാണുന്ന രീതിയാണ് പൊതുവെ മതങ്ങളും പൊതുസമൂഹവും വെച്ചു പുലര്‍ത്തുന്നത്. ഉല്‍സവങ്ങളിലും ആഘോഷങ്ങളിലും പോലും നിയന്ത്രണങ്ങള്‍ ഏറെയാണല്ലോ. ഏതാനും വര്‍ഷം മുമ്പ് ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച മൗനിയ മെദ്ദൂറിന്റെ പാപ്പിച്ച എന്ന ഫ്രഞ്ച് സിനിമയില്‍ ഇത്തരം ചില സൂചനകള്‍ ഉള്ളടങ്ങിയിട്ടുണ്ട്. തീവ്രമായ അടിച്ചമര്‍ത്തലുകളെ മറികടക്കാന്‍ വിലക്കുകളെ ലംഘിച്ച് രാത്രി കറങ്ങിനടക്കുകയും നിശാക്ലബുകളിലൂടെ അലയുകയും ചെയ്യുന്ന നജ്മയുടെയും കൂട്ടുകാരികളുടെയും കഥയാണ് ഈ സിനിമ പറയുന്നത്. ആഭ്യന്തരകലാപങ്ങള്ക്കിടയില് ശാരീരികമായ വിലക്കുകള്‍ വളരെ രൂക്ഷമാകുന്നതോടെ തന്റെ സ്വപ്നത്തിലുള്ള ഒരു ഫാഷന്‍ ഷോ നടത്താന്‍ അവളും കൂട്ടുകാരികളും ശ്രമിക്കുകയാണ്. പ്രതിരോധത്തിന്റെയും സ്ത്രൈണതയുടെയും സൗന്ദര്യത്തിന്റെയും രാഷ്ട്രീയത്തെ പരസ്പരം കണ്ണിചേര്‍ത്തുകൊണ്ടുള്ള തീവ്രമായ ഒരു ഇച്ഛാശക്തിയാണതിന് അവളെ പ്രാപ്തയാക്കുന്നത്. 40 കളില്‍ പാര്‍വതീ മെമ്മോറിയല്‍ തൊഴില്‍ കേന്ദ്രത്തിലേക്ക് എല്ലാ വിലക്കുകളെയും അതിലംഘിച്ച് ഒത്തു ചേര്‍ന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്കു പിന്നിലും മറ്റൊന്നല്ല. സ്വന്തം തൊഴില്‍ സ്വത്വത്തെ ഉറപ്പിച്ചെടുക്കുന്നതിലൂടെ സ്വതന്ത്രപദവിയെ വിഭാവനം ചെയ്യലാണത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif"> സ്വന്തം ശരീരത്തെക്കുറിച്ചുള്ള സ്വയംനിര്‍ണയാവകാശവുമായി ബന്ധപ്പെട്ടാണ് ഫാഷന്റെ രാഷ്ട്രീയം പൊതുവെ മനസ്സിലാക്കപ്പെടുന്നത്. സ്ത്രീയുടെ പൗരത്വപരമായ അവകാശത്തിന്റെയും വൈയക്തികമായ കാമനകളുടെയും സമര്‍ത്ഥനമാണ് ഫാഷനിലൂടെ നടക്കുന്നത്. സ്ത്രീപക്ഷരാഷ്ട്രീയത്തില് പൊതുവെ ദൃശ്യമായ ഇരവാദങ്ങള്ക്കും മുറവിളികള്‍ക്കുമപ്പുറം ആനന്ദത്തിന്റെ സാധ്യതകളും ഫാഷന്‍ തേടുന്നു. എന്നാല്‍ സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍, സാമാന്യമായി കേരളത്തിന്റെ സാമൂഹ്യസംവാദങ്ങള്ക്കകത്തു തന്നെയും പലപ്പോഴും ആനന്ദത്തെയും ആനന്ദകര്തൃത്വത്തെയും നിശ്ശബ്ദീകരിക്കാനുള്ള ശ്രമവും ശക്തമാണ്. മാര്‍ക്സിയന്‍, ഗാന്ധിയന്‍ ചിന്തകള്‍ക്കു ഏറെ വേരോട്ടമുള്ള കേരളത്തിലെ ചിന്താമണ്ഡലത്തില്‍ ത്യാഗം, അവകാശനിഷേധങ്ങള്ക്കെതിരായ നില ഒക്കെയാണ് ന്യായീകരിക്കപ്പെടാറുള്ളത്. സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചു</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif">ള്ള ചര്‍ച്ചകള്‍ സ്ത്രീവാദത്തില്‍ സജീവമാണെങ്കിലും പലപ്പോഴും സ്ത്രീയെ ഇരപദവിയില് സ്ഥിരീകരിക്കുവാനുള്ള ശ്രമങ്ങളാണ് അവയിലധികവും. സ്വതന്ത്രമായ ഇച്ഛകളും കാമനകളും നിര്‍വാഹകത്വവുമുള്ള പൗരരായി സ്ത്രീകളെ നോക്കിക്കാണാന്‍ കഴിയുക എന്നത് പ്രധാനമാണ്. പൗരത്വത്തിന്റെ പാതയിലേക്കുള്ള പ്രയാണത്തില്‍ ഇച്ഛാധികാരത്തെ വിനിയോഗിക്കാന്‍ മലയാളിസ്ത്രീകള്‍ നടത്തിയ സംഘര്‍ഷഭരിതമായ ശ്രമങ്ങള്‍ കൂടിച്ചേര്‍ന്നാണല്ലോ സ്ത്രീപക്ഷചരിത്രവും സാമൂഹികചരിത്രം തന്നെയും സമഗ്രമാകുന്നത്. ലിംഗവിവേചനം ഉള്ളടക്കുന്ന പൊതുബോധവുമായി നടത്തിയ കലഹവും സാഹസികമായ ഇടപെടലുകളും ചേര്‍ന്നാണ് ഈ രാഷ്ട്രീയം ഊര്‍ജ്ജസ്വലമാകുന്നത്. </span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">ഫാഷനുമായി ബന്ധപ്പെട്ട മേല്പറഞ്ഞ ആനന്ദകര്തൃത്വത്തിനെതിരെ പലപ്പോഴും ഉന്നയിക്കപ്പെടുന്ന ഒരു യുക്തി അതു മുതലാളിത്തതാല്പര്യങ്ങളോടു ചേര്‍ന്നുപോകുന്നു എന്നതാണ്. ആഗോളവല്‍ക്കരണം, വിപണി, മുതലാളിത്തം തുടങ്ങിയ സാമ്പത്തികസംവര്ഗങ്ങള് ഉപയോഗിച്ചു സാംസ്കാരികമായ എന്തിനെയും അളക്കാന്‍ കഴിയുമെന്ന, സങ്കീര്‍ണതകളെ അഭിസംബോധനചെയ്യാന്‍ കെല്‍പ്പില്ലാത്ത ലളിതയുക്തിയായി ഇതിനെ കാണാം. പ്രധാനമായും മാര്‍ക്സിയന്‍, ഗാന്ധിയന്‍ ഉപരിതലവായനകളില് നിന്നാണ് ഇത്തരം ആക്ഷേപങ്ങള്‍ പുറപ്പെടാറുള്ളത്. സ്വത്വത്തിന്റെയും സാമൂഹികമൂല്യങ്ങളുടെയും സ്ഥിരതയിലുള്ള അമിതമായ ഊന്നല്‍ മൂലം സംഭവിക്കുന്നതാകണം ഇത്. ഉണ്മയെ സംബന്ധിച്ച ബഹുതലസ്പര്‍ശിയായ ആനുഭവികതയക്കുള്ളില് ശരീരത്തെയും അതു സംബന്ധിച്ച ഇച്ഛാമണ്ഡലങ്ങളെയും നോക്കിക്കാണുന്നതിന് ഇതു തടസ്സം നില്ക്കുന്നു. താരതമ്യേന പുരോഗമനപക്ഷമായി കരുതപ്പെടുന്ന ഈ വാദക്കാര്‍ ഫലത്തില്‍ അമ്പേ യാഥാസ്ഥിതികരെന്നു കരുതപ്പെടുന്ന പാരമ്പര്യ/ മാമൂല്ക്കാരുമായി ഏറെയൊന്നും വ്യത്യസപ്പെടുന്നില്ല. മാത്രമല്ല, ഇരുകൂട്ടരും അവഗണിക്കുന്നത് ജനായത്തപരമായ ഇടപെടലുകളുടെ പ്രേരണയെയും ചരിത്രത്തെയും തന്നെയാണ്. ചരിത്രത്തെ മുന്‍കൂട്ടി സ്വരൂപിച്ച ഭൂതകാലമായാണിവര് മനസ്സിലാക്കുന്നത്. ഉദാഹരണത്തിന് മാറുമറയ്ക്കാന്‍ വേണ്ടി, മുക്കുത്തിയിടാനും കുടുമ മുറിക്കാനും വേണ്ടി നടത്തിയ പോരാട്ടങ്ങളെ ഗതകാലമെന്ന നിലയില്‍ (അവകാശ)ചരിത്രമായി മാത്രം ഇവര്‍ കാണുന്നു. എന്നാല്‍ സമകാലികമായതിന്റെ തന്നെ ചരിത്രവല്‍ക്കരണമാണ് ഫാഷന്റെ രാഷ്ട്രീയത്തിന്റെ കാതല്‍ എന്ന അടിസ്ഥാനപരമായ തിരിച്ചറിവിലേക്ക് ഈ വാദക്കാര്‍ എത്തുന്നില്ല. അവിടെ പോരാട്ടത്തെയും കാമനകളെ തന്നെയും സത്താവല്ക്കരിക്കുന്നതിലേക്കു അവര്‍ കൂപ്പു കുത്തുന്നു. അതിലൂടെ ഫലത്തില്‍ കര്‍തൃത്വ(Agency)നിഷേധമായിത്</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif">തന്നെ അതു മാറുകയും ചെയ്യുന്നു. നിശ്ചിതരീതിയിലുള്ള പ്രതിരോധത്തെ എപ്പോഴും മുന്നുപാധിയായി കണ്ടുകൊണ്ടുള്ള ഈ രീതിശാസ്ത്രം സ്വത്വത്തിന്റെ സാധ്യതകളെ അടച്ചുകളയുന്ന നിലയിലേക്കാണ് ചെന്നെത്തുന്നത്. സംഘടിതരൂപത്തിലുള്ള പ്രതിരോധസമരങ്ങള്‍ മാത്രമല്ല രാഷ്ട്രീയവ്യതിയാനത്തെ സൃഷ്ടിക്കുന്നത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif;">ഫാഷന്‍: നശ്വരത, സമകാലികത</b><br style="font-family: arial, sans-serif;" /><span face="arial, sans-serif">പൂര്‍ണതയ്ക്കായുള്ള ദാഹത്തെ ശരീരത്തില്ക്കൂടിയുമാണ് നാം ശമിപ്പിക്കുന്നത്. നിത്യയൗവനവും അനശ്വരതയും ശരീരത്തിന്മേലാണു നാം സാക്ഷാല്‍ക്കരിക്കുന്നത്. ശരീരത്തെ പുനഃക്രമീകരിച്ച് അതിനെ പുനര്‍നിര്‍വ്വചിച്ചുകൊണ്ട് (ആഗ്രഹിച്ചത്രതന്നെ) പൂര്ണതയിലേക്കു നടത്തുന്ന വ്യവഹാരമാണ് ഫാഷന്‍. ഇവിടെ നശ്വരതയെ സംബന്ധിച്ച് ഒരു വൈരുദ്ധ്യമുണ്ട്. ഓരോ ഫാഷനും തുടങ്ങുന്നത് അതിനു മുമ്പുള്ള ഫാഷനുമായി കൃത്യമായ വേര്‍തിരിവിലും നിശ്ചിതമായ തുടര്‍ച്ചയിലുമാണ്. പെട്ടന്നു മാറാന്‍ തയ്യാറാണെന്ന ഉറപ്പ് ഓരോ ഫാഷന്റെയും മുന്നുപാധിപോലുമാണ്. ഫാഷന്റെ ഈ നശ്വരതയാണ് വ്യക്തിയുടെ ശാരീരിക അനശ്വരതയ്ക്കായുള്ള ഇച്ഛയെ നിലനിര്‍ത്തുന്നത് എന്നുപോലും പറയാം.ശരീരത്തിന്റെ, ശരീരപ്രതീതിയുടെ അധികമാനം എപ്പോഴും ഫാഷന്‍ ലക്ഷ്യമാക്കുന്നുണ്ട്. അതൊരു മൂല്യത്തെ ലക്ഷ്യം വെയ്ക്കുന്നു. സൗന്ദര്യത്തിന്റെയും അപ്പിയറന്സിന്റേയും ഇംപ്രഷന്റെയും ഇഫക്റ്റിന്റെയും വ്യത്യസ്തവും സദാമാറികൊണ്ടിരിക്കുന്നതും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധവുമായ ഒരിടത്തെ ലക്ഷ്യമാക്കി അതു നീങ്ങുന്നു. ഏറ്റവും മുന്നിലാണെന്ന, അപ്-റ്റു-ഡേറ്റാണെന്ന (മോഡേണ്‍/ സുന്ദരം) പ്രതീതിയാണത് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ തൊട്ടുമുന്നിലുള്ളതുമായി സ്പഷ്ടമായ വേറിട്ടു നില്ക്കല് ഫാഷനില്‍ അനിവാര്യവുമാണ്. (ഉടല് ഒരു നെയ്ത്ത്: സംസ്കാരത്തിന്റെ സ്ത്രീവായന. പുറം. ) ഫാഷന്‍ രൂപപ്പെടുന്നത് തന്നെ പലപ്പോഴും ലെഷറിനുവേണ്ടിയുള്ള ശ്രമങ്ങള്ക്കകത്താണ്... പുറത്തേക്കു പോകുന്ന സ്ത്രീകള്‍ ആഹ്ലാദപൂര്‍വം അണിഞ്ഞൊരുങ്ങുകയും അതില്‍ അഭിമാനിക്കുകയുമെല്ലാം ചെയ്യുന്നത് ലെഷറിന്റെ കൂടി ഭാഗമായാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">പ്രശസ്ത ചിന്തകനായ ജോര്‍ജിയോ അഗമ്പന്‍ സമകാലികത എന്ന ആശയത്തെ അവതരിപ്പിക്കുന്നതു തന്നെ ഫാഷനെ മുന്‍നിര്‍ത്തിയാണ്. സ്വന്തം കാലവുമായി ഒരാള്‍ ഒറ്റയ്ക്കു നടത്തുന്ന അഭിമുഖീകരണമാണത്. ഒരേസമയം അതിനോട് ഒട്ടി നില്‍ക്കുകയും അതേസമയം അതില്‍ നിന്നും ഒരല്പം അകന്നു നില്‍ക്കുകയും ചെയ്തുകൊണ്ടാണ് ഒരാള്‍ സമകാലികനാവുന്നത് എന്നു അഗമ്പന്‍ പറയുന്നുണ്ട്. സമകാലികതയെ ഫാഷനിലൂടെ മനസ്സിലാക്കാമെന്നു പറയുന്നതിനര്‍ത്ഥം ഒരു സവിശേഷസമയകാലത്തിലേക്കുള്ള പ്രവേശകമായി ഫാഷനെ കാണാമെന്നാണ്. ഫാഷനിലായിരിക്കുക, അല്ലാതിരിക്കുക എന്നത് ആ പ്രത്യേകസമയകാലത്തെ സമകാലികതയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. സമകാലികത എന്നത് വഴുതുന്ന ഒരു സമയബിന്ദു ആണെന്ന അര്‍ത്ഥമാണുള്ളത്. സ്വന്തം ശരീരത്തിന്മേലുള്ള സ്വതന്ത്രമായ ഇച്ഛാധികാരത്തിലൂടെ അതതു സമകാലികതയില്‍ മനുഷ്യര്‍ നടത്തുന്ന സ്വത്വപ്രകാശനത്തിന് അതിന്റേതായ ഒരു ചരിത്രമുണ്ട്. സാമൂഹികമായ ചലനങ്ങള്‍ക്കും ജനാധിപത്യവികാസത്തിനും അനുരോധമായ, അതിനു സമാന്തരമായ ചരിത്രം തന്നെ ആവണമെന്നില്ല ഇത്. എന്നാല്‍ പലപ്പോഴും അതിനോടു സംവദിച്ചുകൊണ്ടാണിതു സാധ്യമാവുക. </span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">ഇപ്രകാരമുള്ള പ്രകാശനങ്ങളിലൂടെ മൂല്യപരമായ സമര്‍ത്ഥനങ്ങളും വിച്ഛേദങ്ങളും തിരുത്തിയെഴുത്തുകളും ഏറെ നടക്കുന്നുണ്ട്. ഉദാഹരണത്തിന് ഗാന്ധിയുടെ സ്വര്‍ണാഭരണ വ്യവഹാരങ്ങളിലൂടെ ദേശീയതയും സ്ത്രീയും എന്ന പുതിയൊരു ഘടന നിര്വചിക്കപ്പെടുന്നുണ്ട്. ത്യാഗം മുതലായ ആന്തരികമായ മൂല്യങ്ങളാല്‍ വിശുദ്ധമാക്കപ്പെട്ടവളും നിരലങ്കാരയും ആയ ഒരു മാതൃകാസ്ഥാനമായി ഈ സ്ത്രീ സമര്‍ത്ഥിക്കപ്പെടുന്നത് കൗമുദിയുടെ കഥകളിലൂടെ നാം മനസ്സിലാക്കി. അതല്ലെങ്കില്‍ വടക്കേമലബാറിലെ ദേശീയപ്രവര്ത്തകയും സിവില്‍ നിയമലംഘനത്തില്‍ ജയിലില്‍ അടയ്ക്കപ്പെട്ടവളുമായ കമലാഭായി പ്രഭുവിലൂടെ, സ്വര്ണത്താലിക്കായി സമരം ചെയ്ത മറ്റൊരു സ്ത്രീയിലൂടെ ദേശീയസ്ത്രീ എന്ന ഘടനയില്‍ വിച്ഛേദം സംഭവിക്കുന്നു എന്നു പറയാം. സ്വശരീരത്തിന്മേല് അവരവര്ക്കുതന്നെയുള്ള അവകാശത്തിന്മേലാണ് ഈ മൂല്യങ്ങളൊക്കെയും അര്‍ത്ഥവത്താകുന്നത്. കര്‍തൃപരമായ നിര്‍വാഹകശേഷി എന്നത് അലങ്കാരകാമനകളുടെ നിര്‍ണായകബിന്ദുവായി മാറുന്നതങ്ങനെയാണ്. ജാതി, പുരുഷാധികാരം, വിഭവാധികാരം ഇവയെല്ലാം ചേര്‍ന്നുണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങള്‍ക്കു നേരെ ചെറുത്തുകൊണ്ടാണ് സ്വത്വങ്ങള്‍ നിര്‍വാഹകശേഷി സ്വരൂപിക്കുന്നത്. സ്വന്തം ശരീരത്തിനുമേല്‍ അവരവര്‍ക്കു തന്നെയുള്ള അധികാരത്തെ തെളിയിച്ചെടുക്കലാണത്. സ്ത്രീശരീരത്തിനുമേല്‍ പരിഷ്കാരവും സഭ്യതയും മറ്റനേകം മൂല്യങ്ങളും നിര്‍മിച്ചെടുത്ത നവോത്ഥാനത്തെ പ്രശ്നവല്‍ക്കരിക്കല്‍ കൂടിയാണ് ഈ ഉടമസ്ഥത കയ്യാളലിലൂടെ സംഭവിക്കുന്നത്. അതിലുപരി സ്ത്രീശരീരത്തിനുമേല്‍ കടന്നാക്രമണം നടത്തുന്ന എക്കാലത്തെയും പുരുഷാധിപത്യത്തിനു നേരെയുമാണ് ഈ ഉടമസ്ഥതാബോധം വെല്ലുവിളി ഉയര്‍ത്തുന്നത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">പുരുഷന്റെ ആസ്വാദനത്തിനും കാഴ്ച്ചകള്‍ക്കും വിധേയമായി നില്‍ക്കുന്നതാണ് സ്ത്രീയുടെ അലങ്കാരകാമനകള് എന്ന ആശയത്തെ പ്രതിരോധിക്കാന്‍ സരസ്വതിയമ്മയും മാധവിക്കുട്ടിയും പോലുള്ള പല സ്ത്രീവാദികളുംഅത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലൂടെ ശ്രമിച്ചിട്ടുണ്ട്. സരസ്വതിയമ്മയുടെ ഒരുക്കത്തിന്റെ ഒടുവില്‍ എന്ന കഥയില്‍ സുഹൃത്തുക്കളായ വാസന്തിയും ശാരദയും നടത്തുന്ന സംഭാഷണം ഇങ്ങനെ: ''നിത്യകന്യകയായി ജീവിക്കാനുദ്ദേശിക്കുന്നവര്ക്</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif">ക് ഈ ഈ ഒരുക്കത്തിന്റെ ആവശ്യമെന്ത്?''</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">''പരാഗസംക്രമണം കൊണ്ടു ഫലമുണ്ടാകാത്ത ചെടികള്‍ക്കും പ്രകൃതി, ഭംഗിയുള്ള പൂക്കള്‍ കൊടുക്കുന്നതെന്തിന്?''(പുറം</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif">457, കെ.സരസ്വതിയമ്മയുടെ സമ്പൂര്‍ണകൃതികള്‍, ഡി.സി.ബുക്സ്, കോട്ടയം, 2001) മരിക്കാന്‍ കിടക്കുന്ന മീനാക്ഷിയമ്മ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കഥ പറയുന്ന മീനാക്ഷിയമ്മയുടെ മരണത്തിലൂടെ കാമനകളെ സംബന്ധിച്ച ഇച്ഛാധികാരത്തിന്റെ പ്രശ്നമാണ് മാധവിക്കുട്ടിയും വെളിപ്പെടുത്തുന്നത്. ജീവിതകാലം മുഴുവന്‍ ഖദര്‍ധാരിയായിരുന്ന അവര്‍ അവസാനാഭിലാഷമായി, ദുര്‍ബ്ബലമായ ഒച്ചയില്‍ ആവര്‍ത്തിച്ചു പറയുന്നത് പച്ചപ്പട്ടുബ്ലൗസും പാലയ്ക്കാമോതിരവും ധരിക്കണമെന്നാണ്. ഓര്‍മയില്ലാതെ പിച്ചും പേയും പറയുകയാണെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍ അവര്‍ തന്റെ ആഗ്രഹം ദയനീയമായി ആവര്‍ത്തിക്കുന്നു, യാചനയോടെ എല്ലാവരെയും ഉറ്റുനോക്കുന്നു. കേരളീയനവോത്ഥാനം നിര്‍മിച്ചുവെച്ച 'പുരോഗമനസ്ത്രീ'- എന്ന ഘടനയുടെ നിസ്സാരമല്ലാത്ത ഒരു പൊളിച്ചെഴുത്താണ് ഈ കഥ. ചെറുകാടിന്റെ മുത്തശ്ശിയിലെ നാണിമിസ്ട്രസിലൂടെയും ദേവലോകത്തിലെ രാജമ്മയിലൂടെയും മറ്റും സ്ത്രീയുടെ ഉണ്മകള്കകത്തു ഈ ഘടന എതിര്ബലത്തോടെ എഴുതപ്പെടുന്നതു കാണാം. എന്നാല്‍ ത്യാഗത്തിനും സ്വാതന്ത്ര്യബോധത്തിനും രാഷ്ട്രീയസ്വത്വത്തിനും എതിര്നില്ക്കുന്ന ഒന്നല്ല കാമനാകര്തൃത്വം എന്ന തിരിച്ചറിവ് പ്രധാനമാണ്. ആനന്ദത്തിനായുള്ള അവകാശം രാഷ്ട്രീയേച്ഛകള്ക്കു എതിരല്ല; മറിച്ച് കൂടുതല്‍ ഊക്കു പകരുകയാണ് ചെയ്യുക എന്ന് ഇത്തരം ആഖ്യാനങ്ങള്‍ പറയുന്നു. കാരണം ആനന്ദാവകാശവും കൂടി ചേര്‍ന്നാണ് പൗരത്വം പൂരിപ്പിക്കപ്പെടുക.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif;">ലെഷറും സമയാധികാരവും</b><br style="font-family: arial, sans-serif;" /><span face="arial, sans-serif">ലെഷര്‍ എന്ന ആശയത്തെ വ്യാവഹാരികതലത്തില്‍ പലരും പല നിലയ്ക്കാണ് ഉള്‍ക്കൊള്ളുന്നത്. ചിലര്‍ക്ക് വിനോദവേളകളാണ്, ചിലര്‍ക്ക് ഒന്നും ചെയ്യാതിരിക്കുന്ന അവസ്ഥയാണ്. ചിലര്‍ക്ക് മടിപിടിച്ചിരിക്കുന്നതാണ് ലെഷര്‍. മറ്റു ചിലര്‍ക്കാവട്ടെ അധ്വാനത്തില്‍ നിന്നു വിടുതലായി വിശ്രമിക്കുന്ന അവസ്ഥയാണ്. ഫാഷന്‍ പോലെതന്നെ സ്വത്വപരമായ ഇച്ഛാധികാരവുമായി, സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഏകകമാണ് ലെഷറും. ലിഷറിനു മലയാളമില്ലാത്തത് എന്തുകൊണ്ട് എന്നു കല്‍പ്പറ്റ നാരായണന് ചോദിക്കുന്നുണ്ട്. ''ഇംഗ്ലീഷുകാരനു വര്‍ക്ക് ടൈം, ഫ്രീ ടൈം, ലിഷര്‍ ടൈം എന്ന് മൂന്നു സമയങ്ങളുള്ളപ്പോള് മലയാളിക്ക് പ്രവൃത്തിസമയം, ഒഴിവുസമയം എന്ന് രണ്ടു സമയങ്ങളേയുള്ളു. പ്രതിഫലത്തിലെത്തുന്നതൊക്കെയും മലയാളിക്ക് പ്രവൃത്തിസമയം, പ്രതിഫലത്തിലെത്താത്തതൊക്കെയും മലയാളിക്ക് നേരമ്പോക്ക്. (രതിയെപ്പോലും നേരമ്പോക്കെന്ന് മലയാളി പറയുന്നതിന്റെ പിന്നില്‍ ഉള്ള പരിമിതി ലിഷര്‍ ടൈമിന് വാക്കില്ലാത്തത് കാണിക്കുന്ന സാംസ്കാരികപരിമിതി തന്നെ) പ്രതിഫലത്തിനതീതമായതെന്തെങ്കിലും</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif"> ഉണ്ടെന്ന് സാമാന്യമലയാളി സമ്മതിക്കുകയില്ല'' (പുറം.62, തത്സമയം). സമയത്തെ സംബന്ധിച്ച മലയാളിയുടെ സ്വത്വപരമായ നിലപാടുകളെയാണ് കല്‍പ്പറ്റ വിമര്‍ശിക്കുന്നത്. എന്തെങ്കിലും ബോധപൂര്‍വകവും ധാര്‍മികവുമായ ഉദ്ദേശ്യമില്ലാത്ത, ഭൗതികമായ ഫലനിരപേക്ഷമായ, എന്നാല്‍ ആനന്ദപ്രദവും നിര്‍വൃതികരവുമായ ഉല്ലാസവേളകളാണ് ലെഷറെന്നു സാമാന്യമായി മനസ്സിലാക്കാം. ഉല്ലാസം, വിഹാരം എന്നൊക്കെയുള്ള പദങ്ങളെ ലെഷറിന്റെ സാമാന്യാര്ത്ഥത്തോടു ചേര്‍ത്തുപയോഗിക്കാവുന്നതാണ്. സ്വത്വത്തിന്റെ സ്വയംഭരണാധികാരത്തെയും സ്വാതന്ത്ര്യത്തെയും കുറിക്കുന്ന അവസ്ഥ തന്നെയാണത്.</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">ഇനി, സമയത്തെക്കുറിച്ചുള്ള വിവിധകാലങ്ങളിലെ കേരളീയവ്യവഹാരങ്ങളിലൂടെ ലെഷറിനെ മനസ്സിലാക്കാന്‍ കഴിയുമോ എന്നു ശ്രമിക്കാവുന്നതാണ്. ലിംഗഭേദവും സമയസങ്കല്പനങ്ങളും ലെഷറില്‍ ഇടപെട്ടതിന്റെ താല്പര്യങ്ങളെന്തെല്ലാമാണ് എന്നതാണ് ഇവിടെ പ്രാഥമികമായെങ്കിലും അന്വേഷിക്കാന്‍ ശ്രമിക്കുന്നത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">മലയാളിയുടെ സമയസങ്കല്പനങ്ങളിലേക്കു കടന്നു ചെന്നാല്‍ അത് ജാതി, ലിംഗാധികാരങ്ങളില്‍ നിന്നും ഒട്ടും തന്നെ മുക്തമല്ല എന്നു വ്യക്തമാണ്. സമയം നിരപേക്ഷവും അമൂര്‍ത്തവുമായ ഒരു കേവലസത്തയല്ല; അധികാരവുമായി ബന്ധപ്പെട്ട ഒന്നാണെന്ന സാമാന്യയാഥാര്‍ത്ഥ്യം പലപ്പോഴും തിരിച്ചറിയപ്പെടണമെന്നില്ല. കേരളീയര്‍ ഔപചാരികമായ സമയത്തെ സ്വരൂപിച്ചതിന്റെ സാമൂഹികചരിത്രം അതു വെളിവാക്കുന്നുണ്ട്. ഫ്യൂഡല്‍ജന്മികളെ സംബന്ധിച്ചേടത്തോളം സമയം കണക്കാക്കിയിരുന്നത് രാഹുകാലം, ശുഭമുഹൂര്‍ത്തം തുടങ്ങിയ ജ്യോതിഷസങ്കല്പത്തിന്റെയും പാട്ടക്കരത്തിന്റെയും മറ്റും സമയചക്രത്തിനുള്ളിലാണ്. സന്ധ്യാവന്ദനവും ക്ഷേത്രദര്‍ശനവും അന്നപാനാദികള്‍ക്കുള്ള ഇടവേളകളും ഉള്ളടങ്ങുന്ന സമയക്രമം അനൗപചാരികമാണ്. കീഴാളരെ സംബന്ധിച്ചും ഇതുതന്നെ സ്ഥിതി. എങ്കിലും അതിലുപരിയായി കൂലിയുടെയും വിഭവാശ്രിതത്വത്തിന്റെയും മറ്റു പലതരം കീഴായ്മകളുടെയും ഭാഗമായി വരേണ്യാധികാരത്തിനു വിധേയമായിരുന്നു അതെന്നുമാത്രം.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">എന്നാല്‍ കൊളോണിയല്‍ അധികാരം സമയത്തിന്റെ ഫ്യൂഡല്‍ വ്യവസ്ഥയെ പിടിച്ചുലയ്ക്കുക തന്നെ ചെയ്തു. ഫ്യൂഡല്‍ നാടുവാഴിയുടെ സമയം കൊളോണിയല്‍ ഭരണാധികാരിയുടെ സമയത്തിനു കീഴ്പ്പെട്ടു നില്‍ക്കേണ്ടിവരുന്ന ആധുനികമായ ഒരു സന്ദര്‍ഭം 'സരസ്വതീവിജയ'ത്തിലുണ്ട്. കുബേരന് നമ്പൂതിരിക്കു കോഴിക്കോട് കലക്ടര്‍ ഔദ്യോഗികമായ ഒരു ഉത്തരവ് കൊടുത്തയച്ചു. 'കല്പന വാങ്ങാം, കുപ്പന്‍ വരട്ടെ' എന്നു പറഞ്ഞ നമ്പൂതിരിയോട് ഔപചാരികവും ഔദ്യോഗികവുമായ സമയക്രമത്തിന്റെ അധികാരഭാഷയാണ് ശിപായി ഉപയോഗിക്കുന്നത്: 'അത്രയൊന്നും എനിക്കു താമസിക്കാന്‍ പാടില്ല, ഇവിടെ കല്പന കിട്ടിയ വിവരത്തിനും ഇത്രമണിക്കു കിട്ടിയെന്നും ഒപ്പു വാങ്ങി അടിയന്തരമായി മടങ്ങിച്ചെല്ലാന്‍ താസില്ദാര് എജമാനന്റെ കല്പനയാണ്'. ഈ സമയനിഷ്ഠ കാശിനു ഗതിയില്ലാത്ത ശിപായി നായരുടെ അഹങ്കാരമായാണ് നമ്പൂതിരിയ്ക്ക് അനുഭവപ്പെടുന്നത്. എങ്കിലും അതനുസരിക്കാന്‍ നമ്പൂതിരി നിര്‍ബന്ധിതനാകുന്നു. കത്തു കിട്ടി, പത്താം നാള് എത്താനാണ് ഉത്തരവ്. മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ ഇല്ലത്തിനു പുറത്തു കടക്കുകയും എന്നാല്‍ വയലും പറമ്പും നാട്ടുപാതകളും പിന്നിട്ടുള്ള രാത്രിയാത്ര ബുദ്ധിമുട്ടായതിനാല്‍ വീടിന്റെ പടിപ്പുരയില്‍ തന്നെ താമസമാക്കുകയാണ് നമ്പൂതിരി. ദീര്‍ഘമായ യാത്രയ്ക്കു ശേഷം പത്താം നാള് ഓഫിസ് സമയം തുടങ്ങുന്ന പത്തുമണിയ്ക്കു തന്നെ നമ്പൂതിരി, കളക്ടര്‍ മുമ്പാകെ ഹാജരാകുന്നു. ഇപ്രകാരം പുതിയ ഓഫീസ് ഭരണവ്യവസ്ഥ, ഫാക്ടറികള്‍, തോട്ടങ്ങള്‍, ഇംഗ്ളീഷ് സമ്പ്രദായത്തിലുള്ള സ്ക്കൂളുകള്‍, കോളേജുകള്‍, ഇവ കേന്ദ്രീകരിച്ചുള്ള പുതിയ തൊഴില്‍സംസ്കാരം എന്നിവ തദ്ദേശീയസമൂഹത്തിന്റെ അനൗപചാരികമായ സമയക്രമങ്ങള്‍ മാറ്റിമറിച്ചു. തീവണ്ടി പോലുള്ള പൊതുവാഹനങ്ങളും സമയക്ലിപ്തത ആവശ്യപ്പെട്ടു. ആചാരപരവും ചഞ്ചലവുമായ സമയസങ്കല്പം നിശ്ചിതമായ അളവുകളുള്ള മൂര്‍ത്തവും ആധികാരികവുമായ ഘടനയിലേക്ക് സംക്രമിക്കുകയാണിവിടെ.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">സമയം അധികാരപരമാണ് എന്ന ചിന്ത മുസ്ലിം സ്ത്രീകളെ കുറിച്ചുള്ള തന്റെ പഠനത്തില്‍ ഫാത്തിമാ മെര്‍നിസിയും പങ്കുവെയ്ക്കുന്നുണ്ട്. ഏതൊരു രാഷ്ട്രത്തിന്റെയും സാമ്പത്തികവും രാഷ്ട്രീയവുമായ പരമാധികാരത്തിന്റെ അടിസ്ഥാനമായ സ്ഥലത്തിനെ (space) നിയന്ത്രിക്കാനുള്ള പഴയ സംവിധാനങ്ങള്‍ക്കു പകരം സമയത്തിനെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ന് സമയത്തിനെ നിയന്ത്രിക്കാനുള്ള കഴിവാണ് അധികാരത്തിന്റെ അടിസ്ഥാനമെന്ന് അവര്‍ കണ്ടെത്തുന്നു.*1</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">സമയത്തെ അധികാരത്തിന്റെ വരുതിയിലാക്കുന്നതില്‍ വിചിത്രമായ ഒരു പരിഷ്കാരം കേരളത്തില്‍ നടപ്പാക്കിയത് സി.പി.രാമസ്വാമി അയ്യരാണ്. തിരുവിതാംകൂറിലെ ഓഫീസ് സമയം അദ്ദേഹം യഥാര്ത്ഥസമയത്തില് നിന്നും ഒരു മണിക്കൂര്‍ മുമ്പാട്ടാക്കി വെച്ചിരുന്നുവത്രെ. കേരളത്തില്‍ മറ്റെല്ലായിടത്തും 3 മണിയാകുമ്പോള്‍ തിരുവിതാംകൂറില്‍ 4 മണിയായിരിക്കും. ഇതു സംബന്ധിച്ച ചരിത്രരേഖകള്‍ അധികം കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഈ പരിഷ്കാരം മൂലം തനിക്കു സംഭവിച്ച ഒരു പ്രതിസന്ധിയെക്കുറിച്ചു ഗൗരിയമ്മ അവരുടെ ആത്മകഥയിലൊരിടത്തു പറയുന്നുണ്ട്. പഠനകാലത്ത് ബാര്‍കൗണ്‍സില്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ സുഹൃത്തായ അന്നക്കുട്ടിയോടൊപ്പം രാഹുകാലം കഴിഞ്ഞ് 10 മണിക്കു പരീക്ഷയ്ക്കു പുറപ്പെട്ട ഗൗരിയമ്മ പാതിവഴിയെത്തിയപ്പോള്‍ ഹാള്‍ ടിക്കറ്റ് നോക്കാന്‍ കൂട്ടുകാരിയോടു പറഞ്ഞു. 'രണ്ടുപേരുടെയും ഹാള്‍ ടിക്കറ്റ് അന്നക്കുട്ടിയുടെ ബാഗിലായിരുന്നു. കൈയിലിരുന്ന ബുക്ക് എന്നെ ഏല്പിച്ച് ബാഗില്‍ നോക്കിയിട്ട് അവള് എന്നോട് അയ്യോ ഗൗരീ, പരീക്ഷ ഇപ്പോഴത്തെ പത്തുമണിക്കാണെന്നു പറഞ്ഞു. എന്തു ചെയ്യും. അവള് കളിയാക്കുകയാണെന്നു ഞാന്‍ കരുതി. അതിനാല്‍ ഞാന്‍ മൂളിക്കൊണ്ട് എന്നെ കളിയാക്കുകയാണോ എന്നു ചോദിച്ചു. അങ്ങനെയെങ്കില്‍ ഓടിയെത്താന്‍ നോക്കൂ എന്നു പറയലും അന്നക്കുട്ടിയുടെ ഓട്ടവും ഒരുമിച്ചായിരുന്നു...'' (പുറം 233, ആത്മകഥ, കെ.ആര്. ഗൗരിയമ്മ, മാതൃഭൂമി ബുക്സ്, 2010) റോഡില്കൂടിപ്പോകുന്നവര് ഓട്ടം കണ്ടു തിരിഞ്ഞുനോക്കി അഞ്ചലോട്ടമാണോ എന്ന് പരിഹസിച്ചതിനെക്കുറിച്ചും ഗൗരിയമ്മ ഓര്‍ക്കുന്നു.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif;">മടിയും ഒഴിവുസമയവും</b><br style="font-family: arial, sans-serif;" /><span face="arial, sans-serif">ഇപ്രകാരം സമയം എന്ന ആശയസങ്കലപ്നം മലയാളിയുടെ ദൈനംദിനജീവിതത്തിലെ പൗരാധികാരത്തെ പലവിധത്തില്‍ നിയന്ത്രിച്ചും സ്വാധീനിച്ചും മുന്നേറിയിട്ടുണ്ട്. എന്നാല്‍ ഈ സങ്കല്പനങ്ങളിലെല്ലാം പ്രവര്‍ത്തി എന്നതിന്റെ നേരെ എതിര്ദ്വന്ദ്വമായാണ് ലെഷറിനെ കാണുന്നതെന്നു തോന്നുന്നു. പ്രവര്‍ത്തി ചെയ്യാതിരിക്കല് എന്നതിനെ മടി ആയിത്തന്നെ നിര്‍വചിക്കാനാണ് പൊതുവെ എല്ലാരും ശ്രമിക്കുന്നത്. എന്നാല്‍ മടി എന്ന ഉപന്യാസത്തില്‍ മുത്തിരിങ്ങോട്ടു ഭവത്രാതന് നമ്പൂതിരിപ്പാട് പറയുന്നത് മടി വളരെയധികം സര്ഗാത്മകമാണെന്നാണ്. സമയത്തിന്റെ അങ്ങേയറ്റം ഗതിവേഗം കുറഞ്ഞ ചലനത്തെയാണ് മടി എന്നു മുത്തിരിങ്ങോടു പറയുന്നത്. കലാപരമാണ് മടി. ''ഒരു മാത്രയില്‍ ഒരു മാത്രയേക്കാള്‍ കൂടുതല്‍ ഇരിക്കുന്ന''വരത്രേ, മടിയര്‍ (പി.എന്‍.ഗോപീകൃഷ്ണന്). ലോലലോലമായ ഇതള്വിടര്ത്തലിനെ അറിഞ്ഞുകണ്ട് അടുത്തു ചെന്നാസ്വദിക്കുന്നതാണ് മടി എന്നതാണ് മുത്തിരിങ്ങോടിന്റെ ഭാവന പറയുന്നത്. മടി കേവലം ഒന്നും ചെയ്യാതിരിക്കുക എന്ന അവസ്ഥയല്ല അദ്ദേഹത്തിന്. അതിദ്രുതം ഓടിനടന്നു ഒന്നും കണ്ടറിയാന്‍ സാവകാശം ലഭിക്കാത്ത ഓട്ടപ്പിടച്ചിലിന്റെ എതിര്ദ്വന്ദ്വമാണത്. ആസ്വാദനത്തിലും ക്ഷമയോടെയുള്ള കാത്തിരിപ്പിലുമാണ് കല. അലസത ആസ്വാദനക്ഷമതയെ സൂക്ഷ്മമാക്കുന്നു എന്നാണദ്ദേഹത്തിനു പറയാനുള്ളത്. മടിയും മനോരാജ്യവും തമ്മിലുള്ള ഇഴുകിച്ചേരലിന്റെ സാംഗത്യവും അദ്ദേഹം കണ്ടെടുക്കുന്നു. സര്‍ഗാത്മകതയുടെയും ധ്യാനാത്മകതയുടെയും സ്വാതന്ത്ര്യത്തിന്റെയും ഉള്ളടക്കങ്ങളെ ബാഹ്യനിയന്ത്രണങ്ങള്‍ക്കതീതമായി സ്വേച്ഛാനുസൃതമായി ഉപയോഗിക്കുന്നതിലെ കലാപരതയിലാണ് മുത്തിരിങ്ങോടിന്റെ ഊന്നല്‍.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif"> 1908 സെപ്തംബറില്‍ ശാരദ എന്ന സ്ത്രീമാസികയില്‍ വ്യായാമവും വിശ്രമവും എന്ന തലക്കെട്ടില്‍ വന്ന ലേഖനം ലെഷറിന്റെ സങ്കല്പനങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. അതില്‍, നിരന്തരം ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു ജോലിയില്‍ നിന്നുള്ള വിടുതല്‍ തന്നെ വിശ്രമമാണ് എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. 'വിഹാരം'എന്ന വാക്കാണ് ഇവിടെ ഉല്ലാസത്തിനായി ഉപയോഗിച്ചിട്ടുള്ളത്. വിശ്രമവും വിഹാരവും ഒരേപോലെ ആരോഗ്യത്തിനാവശ്യമാണെന്ന ഉദ്ബോധനമാണ് ഇവിടെ പറയുന്നത്. ''വളരെ നേരം എഴുതിക്കൊണ്ടിരുന്നിട്ടുള്ള ഒരു ഗുമസ്തന്, നടക്കുകയോ വള്ളം തുഴയുകയോ ചവിട്ടുവണ്ടി ഓടിക്കുകയോ ചെയ്യുന്നത് വിശ്രമമാകുന്നു. കുതിരപ്പുറത്തു കയറി വളരെദൂരം സവാരി ചെയ്ത ഒരുവന് ഒരേടത്ത് അനങ്ങാതിരുന്നു വായിക്കുന്നത് വിശ്രമമാകുന്നു. ആയാസപ്പെട്ട് പഠിച്ചുകൊണ്ടിരുന്ന ഒരുവന് ചൊക്കട്ടാന് കളി ഒരു വിശ്രമമാകുന്നു....''</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">എന്നാല്‍ ജാതി, ലിംഗാധികാരങ്ങളെക്കുറിച്ചുള്ള ഉന്നയിക്കലുകള്ക്കകത്ത് ലെഷര്‍ കേവലമായ ഒരു സ്വാതന്ത്ര്യവാദം മാത്രമാണെന്നു വരുന്നുണ്ട്. ആര്‍ക്കാണ് മടിപിടിച്ചിരിക്കാന്‍ കഴിയുക എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. വിശ്രമം, ഒഴിവുസമയം, ലെഷര്‍ എന്നിവയൊക്കെ വക തരിച്ചു അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്നതാര്‍ക്കാണ്?</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ ഘാതകവധം തുടങ്ങുന്നതു തന്നെ പ്രവൃത്തിദിനങ്ങളില്‍ നിന്നുള്ള വിടുതലിനായി ഞായറാഴ്ച്ച സാബത്തു ദിനമായി ആചരിക്കണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ്. ഞായറാഴ്ച്ച പണിയെടുക്കാന്‍ വരാത്ത പുലയരെ കോശി കുര്യന് ക്രൂരമായി ശകാരിക്കുകയാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">''നിങ്ങള്‍ എന്റെ ചോറു തിന്നു കളഞ്ഞും വച്ചു വേലയെടുക്കാതെ കുറുക്കനെപ്പോലെ ഒളിച്ചു നടക്കുന്നോ?''</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">അതിനു പുലയര്‍ പറയുന്ന മറുപടി ശ്രദ്ധേയമാണ്: '' തമ്പുരാനേ, ഞങ്ങള്‍ ആറു ദിവസം നല്ലപോലെ വേലയെടുത്തല്ലോ? എന്നാല്‍ ഈ ദിവസം തമ്പുരാന്റേതുമല്ല, ഞങ്ങളുടേതുമല്ല. പ്രാര്‍ത്ഥിപ്പാനായി ഉടയതമ്പുരാന് കല്പ്പിച്ചിരിക്കുന്ന ദിവസം തന്നെ''. </span><br style="font-family: arial, sans-serif;" /><span face="arial, sans-serif">ഇതുകേട്ട കോശി വടികൊണ്ട് അടിക്കാന്‍ തുടങ്ങിയപ്പോള്‍, ''അയ്യോ തമ്പുരാനേ, ഞങ്ങളെ അടിക്കരുതെ! ഞങ്ങള്‍ മൃഗങ്ങളല്ലെ! ഞങ്ങള്‍ മനുഷ്യരാണെ! ഞങ്ങള്‍ക്കു ആത്മാവുണ്ടെ! ആറു ദിവസം ഞങ്ങള്‍ കഴിയും പോലെ വേലയെടുക്കാം. എന്നാല്‍ ഞായറാഴ്ച്ച ഞങ്ങളുടെ ആത്മാക്കളെക്കുറിച്ചും മേലിരിക്കുന്ന വലിയ തമ്പുരാനെക്കുറിച്ചും വിചാരിക്കേണ്ട ദിവസമാകുന്നു.''</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">എന്നു പറഞ്ഞു. എന്നാല്‍, ''ആത്മാവോ? പുലയനുണ്ടോ ആത്മാവുള്ളു? ദിവസവും വേലയെടുത്തില്ലെങ്കില്‍ നിങ്ങളെ ഞാന്‍ പൂട്ടിയിടും'' എന്നാണയാളുടെ ഭീഷണി.</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">ഇവിടെ പതിവു ജോലികളില്‍ നിന്നുള്ള വിടുതലാണ്, ഒഴിവാണ് സ്ഥാപിക്കപ്പെടുന്നത്. ആത്മാവിന്റെ ഉള്ളടക്കത്തില്‍ പ്രാര്‍ത്ഥന മാത്രമല്ല, വൈയക്തികമായ ആന്തരികലോകത്തിന്റെ, അതിന്റെ സ്വാച്ഛന്ദ്യത്തിന്റെ, സര്‍ഗാത്മകത മുഴുന്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നു തന്നെ വ്യാഖ്യാനിക്കാം. അതിലുപരി മനുഷ്യന് എന്ന ആശയത്തെ പ്രാര്‍ത്ഥനയിലൂടെ, ആത്മീയതയിലൂടെ, ഒഴിവുസമയത്തിലൂടെ നിര്‍വചിക്കുന്നു. ഒഴിവുസമയമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് എന്ന ധാരണയുമുണ്ട്. അതുപോലെ അധ്വാനത്തില്‍ നിന്നും വിടുതലുള്ള സ്വച്ഛന്ദമായ സമയം എന്ന സങ്കല്പനവും ഉള്ളടങ്ങുന്നു.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif;">സ്ത്രീയുടെ സമയം</b><br style="font-family: arial, sans-serif;" /><span face="arial, sans-serif">സ്ത്രീകളുടെ സമയത്തെ ക്രമീകരിക്കാനും അവയുടെ മൂല്യത്തെ നിര്‍വചിക്കാനും കൊളോണിയല്കാലത്തെ മാസികകളിലെ പല ലേഖനങ്ങളും ശ്രമം നടത്തിയിട്ടുണ്ട്. അവയിലേറെയും ആധുനികപൗരുഷത്തിന്റെയും ആധുനികഗാര്ഹികമൂല്യങ്ങളുടെയും പ്രധാന അളവുകോലുകള്‍ക്കു വിധേയമായാണ് ചിട്ടപ്പെട്ടത്. വീട് അലങ്കരിക്കല്‍ അവയിലെ പ്രധാനമായ ഒരു മൂല്യമായിരുന്നു. സ്ത്രീകളും സാഹിത്യവും (അമ്പാടി കാര്‍ത്യായനിയമ്മ, വാചാപ്രസംഗം, പുറം282, എഴുത്തമ്മമാര്‍) എന്ന ലേഖനത്തില്‍ ''കൗതുകകരമായ സാധനങ്ങളെക്കൊണ്ട് ഒരു ഗൃഹത്തെ ഭംഗിയായി സൂക്ഷിക്കുന്നതു പോലെ തന്നെ സാത്വികവും നിര്‍മലവുമായ വിചാരങ്ങളെക്കൊണ്ട് അതിനെ അലങ്കരിക്കേണ്ടതാണെന്നു മഹാന്മാര് അഭിപ്രായപ്പെടുന്നു' എന്നു കാണുന്നു. ഇവിടെ പുരുഷന്മാര്ക്കു വിശ്രമമേകുന്ന ഒരിടമായാണ് വീടിനെ കാണുന്നത്. വിശ്രമം ഉണ്ടാക്കിയെടുക്കേണ്ടത് സ്ത്രീകളുടെ ചുമതലയായും. സ്വാഭാവികമായും സ്ത്രീയുടെ സമയം എല്ലായ്പ്പോഴും പുരുഷ/അധീശ നിയന്ത്രണങ്ങള്‍ക്കുള്ളിലാണ് ചിട്ടപ്പെടുന്നത്. 'കേരളീയസ്ത്രീകള്ക്കൊരു ഉപദേശ'മെന്ന ലേഖനത്തില്‍ സ്ത്രീകളുടെ വിശ്രമം, ആനന്ദം എന്നിങ്ങനെയുള്ള ഘടകങ്ങളില്‍ ഊന്നി ജെ. കുഞ്ഞുലക്ഷ്മിയമ്മ എഴുതുന്നുണ്ട്. സമയമാണ് ഏറ്റവും വിലപിടിച്ചതെന്നവര് പറയുന്നു. (ഗീത, എഴുത്തമ്മമാര്‍,പുറം 259.)</span><br style="font-family: arial, sans-serif;" /><span face="arial, sans-serif"> </span><br style="font-family: arial, sans-serif;" /><span face="arial, sans-serif">പുരുഷന്മാരും സ്ത്രീകളും വാച്ചുപയോഗിക്കുന്നതിലെ വ്യത്യാസത്തില്‍ തന്നെ അവരുടെ സമയത്തിന്റെ ലിംഗമൂല്യം പ്രകടമാണ്. പുരുഷന്മാരുടെ വാച്ച,് സമയം അറിയുക എന്ന ഉപകരണയുക്തിയിലാണ് ഊന്നുന്നതെങ്കില്‍ സ്ത്രീയുടേത് അലങ്കാരമൂല്യത്തിലാണ്. സ്ത്രീയുടെ വാച്ച് എല്ലായപ്പോഴും വള, ബ്രേസ്ലെറ്റ് , മോതിരം പോലുള്ള ആഭരണങ്ങളുടെ പദവിയിലായിരുന്നു എന്നത് ചരിത്രത്തിലുണ്ട്. 50കള്‍ക്കു ശേഷം പെണ്വാച്ചിന്റെ ഇടതുകയ്യില്‍ നിന്നും വലതുകൈയ്യിലേക്കുള്ള മാറ്റം സ്ത്രീയുടെ ഗാര്‍ഹികവല്‍ക്കരണം, സ്ത്രീശരീരത്തിന്റെ വസ്തുവല്‍ക്കരണം എന്നിവയിലേക്കുള്ള സൂചനകളായെടുക്കാം. പണിയിടങ്ങളിലോ നഗരത്തിലോ ബസ്സിലോ ആയിരിക്കുമ്പോഴും അവര്‍ മക്കളുടെ ട്യൂഷന് സമയത്തിനകത്തോ വീട്ടിലെ രോഗികളും വൃദ്ധരുമായ മാതാപിതാക്കളുടെ ശുശ്രൂഷകളിലോ ഒക്കെയാണ്. സ്വന്തമല്ല, അന്യമാണ്, അവരുടെ സമയം. മറ്റുള്ളവര്‍ക്കു വിശപ്പു വരുമ്പോഴാണ് അവരുടെ ഭക്ഷണസമയം. അവര്‍ക്കു വേണ്ടിയുള്ള സേവനങ്ങള്‍ക്കനുസൃതമായാണ് അവളുടെ വിശ്രമം. പൗരത്വവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ സ്ത്രീയുടെ സമയക്രമത്തില്‍ ലെഷര്‍ പ്രവര്‍ത്തിക്കുന്നതെങ്ങിനെ എന്ന് തിരിച്ചറിയാനുള്ള താക്കോലായി ഇതെടുക്കാം. ഒപ്പം സ്വതന്ത്രവും കര്‍തൃനിഷ്ഠവുമായ ലെഷര്‍ സ്ത്രീക്കു സാധ്യമാകാത്തതെന്തെന്ന ചോദ്യത്തിലേയ്ക്കുള്ള പീഠികയായും കണക്കാക്കാം.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif;">ലെഷറിന്റെ സാമാന്യചരിത്രത്തിലേക്ക്</b><br style="font-family: arial, sans-serif;" /><span face="arial, sans-serif">ഒരു സമൂഹത്തിന്റെ സ്വാഭാവികമായ ആധുനികവല്‍ക്കരണത്തിലേക്കും വികാസത്തിലേക്കുമുള്ള യാത്രയില്‍ ലെഷറിന്റെ അഭിരുചികള്‍ക്കു വലിയ പങ്കുണ്ട്. അതേ സമയം അത് വരേണ്യമായ കോയ്മകളാല്‍ നിര്‍ണയിക്കപ്പെടുകയും ചെയ്യുന്നു. സാമാന്യര്‍ത്ഥത്തില്‍ ലെഷര്‍ എല്ലാ സമൂഹത്തിലുമുണ്ട്. വൈയക്തികമായ ലെഷറില്‍ നിന്നും പൊതുവായ ലെഷറിന്റെ ഇടങ്ങളിലേക്കു വരുമ്പോഴാണ് സമൂഹത്തിലെ അടിസ്ഥാനപരമായ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും അവയുടെ സംഘര്‍ഷങ്ങളും വെളിയിലേക്കു പ്രകാശിപ്പിക്കപ്പെടുക. ജാതി, മതം, വര്‍ഗം, ലിംഗപദവി ഒക്കെയും അത്തരം സംഘര്‍ഷങ്ങളുടെ വേദിയാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">തിരുവിതാംകൂര്‍ ചരിത്രം എഴുതിയ പി.ശങ്കുണ്ണിമേനോന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ രാജവിനോദങ്ങളെപ്പറ്റി പറയുന്നുണ്ട്. സ്വദേശി, വിദേശി ഭേദമില്ലാതെ ധാരാളം വിദഗ്ദ്ധര്‍ ഉണ്ടായിരുന്ന രാജസദസ്സിനകത്ത് കായികാഭ്യാസികളെ നിയമിച്ചിരുന്നുവത്രെ. ''ഗുസ്തി, ദ്വന്ദ്വയുദ്ധം,വടിവാള്‍ തുടങ്ങിയവ കൊണ്ടുള്ള മല്‍സരങ്ങള്‍, മറ്റു പലതരം കായികാഭ്യാസങ്ങള്‍ ഇവയില്‍ വിദ്ഗ്ദ്ധ പരിശീലനം ലഭിച്ചിരുന്നവരായിരുന്നു ഇവര്‍. മറ്റുരാജ്യങ്ങളിലെ ഇത്തരം അഭ്യാസമുറകള്‍ മനസ്സിലാക്കുന്നതിനു വേണ്ടി മൈസൂര്‍ കൊട്ടാരത്തില്‍ നിന്നും കായികാഭ്യാസികളെ മഹാരാജാവ് വരുത്തി. എതിരാളി ചോരയില്‍ മുങ്ങിക്കുളിക്കുന്നതു വരെ ആക്രമിക്കുക എന്നതായിരുന്നു അവരുടെ ദ്വന്ദ്വയുദ്ധരീതി. മഹാരാജാവിന്റെ കൗതുകം ഒന്നു പ്രത്യേകമായിരുന്നു. അത്ഭുതകരമായ അഭ്യാസങ്ങള്‍ കാണുന്നതിനും അസുലഭവസ്തുക്കള്‍ ദര്‍ശിക്കുന്നതിനും അമിതമായ താല്പര്യം കാട്ടി. യൂറോപ്യന്മാരില് ഒരുവിധം എല്ലാ ദേശക്കാരെയും കണ്ടിട്ടുള്ള അദ്ദേഹത്തിന് കരവിരുതും കലാകൗശലവുമുള്ള ചൈനാക്കാരെ കാണണമെന്നാഗ്രഹമുദിച്ചു. ഇവരെപ്പറ്റി അദ്ദേഹം കേട്ടിരുന്നു. ചൈനാക്കാരായ രണ്ടു ജാലവിദ്യക്കാരെ അദ്ദേഹം വരുത്തി. വളരെക്കാലം ഇവര്‍ അരമനയില്‍ കഴിച്ചുകൂട്ടുകയും ചെയ്തു. ചെറിയ രണ്ടു കമ്പുകള്‍ ഉപയോഗിച്ചു ഭക്ഷണം കഴിക്കുന്ന അവരുടെ രീതിയില്‍ ഏറെ തമാശ തോന്നിയ മഹാരാജാവ് അവരുടെ ഭക്ഷണരീതി കണ്ടിരിക്കുക പതിവായിരുന്നു. ഇവര്‍ വളരെക്കാലം കൊട്ടാരത്തില്‍ താമസിച്ചു. നാട്ടിലേക്കു മടങ്ങുമ്പോള്‍ കനപ്പെട്ട സമ്മാനങ്ങള്‍ നല്‍കിയാണ് ഇവരെ പറഞ്ഞയച്ചത്. അറബികള്‍, നീഗ്രോകള്‍, ടര്‍ക്കികള്‍, മലയക്കാര്‍, ജപ്പാന്‍കാര്‍, നീപ്പാളികള്‍ തുടങ്ങിയവരും ഇന്ത്യയില്‍തന്നെയുള്ള പലവര്‍ഗക്കാരും മഹാരാജാവിന്റെയടുത്ത് പലസമയങ്ങളിലായി വന്നിട്ടുണ്ട്. അസാധാരണമായ കായികാഭ്യാസങ്ങളും മാംസപേശികള്‍ കൊണ്ട് അത്ഭുതവിദ്യകളും കാണിച്ചിരുന്ന ഒരു കൂട്ടം ഫയല്വാന്മാരെ (മുസല്മാന് ഗുസ്തിക്കാര്‍) ഹൈദരാബാദില്‍ നിന്നും ഇവിടെ വിളിച്ചു വരുത്തി. അവരുടെ ഗുസ്തിയെപ്പറ്റി പറഞ്ഞാല്‍ അതിശയോക്തിയെന്നേ ആര്‍ക്കും തോന്നൂ. ഇവരില്‍ 30 വയസ്സു പ്രായമുള്ള ഒരാള്‍ മലര്‍ന്നു കിടന്ന് ഒരു വലിയ കരിങ്കല്‍ നെഞ്ചില്‍ വയ്പ്പിക്കുകയും കട്ടി കൂടിയ ഇരുമ്പുലക്ക കൊണ്ട് ഇതു രണ്ടായി പിളരുന്നതുവരെ ആഞ്ഞിടിപ്പിക്കുകയും ചെയ്തിരുന്നു. വലിയ ഇരുമ്പുണ്ടകള്‍ എറിഞ്ഞു ദേഹത്തു തട്ടിച്ചു.'' (പുറം 360,361 തിരുവിതാംകൂര്‍ ചരിത്രം, പി.ശങ്കുണ്ണിമാനോന്). രാജാക്കന്മാര് മാത്രമല്ല, പൗരപ്രമുഖരും ഈ ഒഴിവുസമയവിനോദങ്ങളുടെ ഭാഗമായി.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">കേരളവര്‍മ വലിയകോയിത്തമ്പുരാന് തന്റെ വിനോദവേളകളെക്കുറിച്ച് എഴുതിയ രസകരമായ 'എന്റെ മൃഗയാസ്മരണകള്‍' നായാട്ടിനെപ്പറ്റിയാണ്. ചെറുപ്പത്തില്‍ തനിക്കു വെടിവെയ്പ്പിലും വേട്ടയിലുമുണ്ടായിരുന്ന കൗതുകോല്സാഹങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ സ്മരണ എഴുതിയിട്ടുള്ളത്. മൃഗങ്ങളെ 'വരുത്തി വെടിവെയ്ക്കലി'നെപ്പറ്റിയും തോക്കുമായി കാട്ടില്‍ കൂട്ടം കൂടിപ്പോയി പന്നികളെ വെടിവെച്ചതുമായ കഥ വിവരണാത്മകമായി ഇവിടെ എഴുതുന്നുണ്ട്. മനസ്സിനു സുഖമില്ലാത്തതിനാലാണ് ഇന്ദുലേഖയിലെ മാധവനും നായാട്ടിനു പോകാന്‍ ശ്രമിക്കുന്നത്. ഡോ. കെ.പി. ജയകുമാര്‍ രൂപകല്പന ചെയ്ത കൊളോണിയല്‍ കാലഘട്ടങ്ങളിലെ വേട്ടയുടെ വിശദാംശങ്ങളിലേക്കു കൗതുകപൂര്‍വം സഞ്ചരിക്കുന്ന ഒരു ഫോട്ടോ പ്രദര്‍ശനം എറണാകുളം ഡര്‍ബാര്‍ ഹാളില്‍ ഒരുക്കിയിരുന്നു.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">കൊളോണിയല്‍ കാലത്തെ വിനോദങ്ങള്‍ ഏറെയും ഹിംസാത്മകതയെ ഒരു പ്രശ്നമായി കണ്ടിരുന്നില്ല. എങ്കിലും ഇത്തരമൊരു സംഘര്‍ഷം വസുമതിയിലെ ഒരു കഥാപാത്രത്തിലൂടെ മൂര്‍ക്കോത്തു കുമാരന് അവതരിപ്പിക്കുന്നുണ്ട്. ബാങ്കിലെ 'കാഷ് കീപ്പറാ'യ സുബ്രഹ്മണ്യയ്യര്‍ കൂട്ടുകാരോടൊപ്പം ശിക്കാറിനു പോകുന്നതാണ് സന്ദര്‍ഭം. ''ശിക്കാര്‍ ഒരു വിനോദമെന്നല്ലാതെ ഈ 'സാധുബ്രാഹ്മണന്' അധികമൊന്നും വിചാരിച്ചിരുന്നില്ല. പുലരുന്നതിനു നാലുനാഴികമുമ്പുതന്നെ കൂട്ടരൊക്കെ തോക്കും താങ്ങി പുറപ്പെട്ടു. ഒന്നിച്ചു നമ്മുടെ അയ്യരും കൂടി. നേരം ഉദിച്ചുയരുന്നതിനോടുകൂടി പക്ഷികള്‍ കൂടുകളില്‍ നിന്നിറങ്ങി ഇരതേടി സഞ്ചരിച്ചു തുടങ്ങുന്ന അവസരത്തില്‍ ശിക്കാറികള്‍ അവയെ വെടിവെച്ചു കൊല്ലാന്‍ ആരംഭിച്ചു. അത് കണ്ടപ്പോള്‍ ബ്രാഹ്മണന് ആ വക കാര്യങ്ങള്‍ ചെയ്യുന്നതില്‍ ജനലാലുള്ള വൈമനസ്യം പ്രത്യക്ഷപ്പെടുകയും അതുസൂക്ഷിച്ചു മനസ്സിലാക്കിയ ഒരു സ്േനഹിതന് അദ്ദേഹത്തോട് ഇങ്ങനെ പറകയും ചെയ്തു.</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">''എന്താ സാമീ, പക്ഷികളെ കൊല്ലുന്നത് പാപമാണ് അല്ലേ?''</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">സുബ്ര: ''എന്ന സന്ദേഹം? പാപം തന്നെ. കഷ്ടമേ കഷ്ടം. നിങ്ങളെല്ലാം എത്തിന കഠിനഹൃദയന്മാര്! നാനും നീങ്കളെക്കൂടെ ചേര്ന്തല്ലോ ശിവനേ''</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">സ്നേഹിതന്: ''സ്വാമീ ഈ ഇരുപതാം നൂറ്റാണ്ടില്‍ ഇത്ര നല്ല ആളുകളുണ്ടോ? യൂറോപ്യന്മാരുടെ വിനോദമെന്താണ് അറിയോ? നായാട്ട്, ശിക്കാറ് ഇവയല്ലേ? അവരൊക്കെ പാപികളാണോ? സ്വാമി വിചാരിക്കുന്നോ ഈ സായ്പുമാരൊക്കെ നേരെ നരകത്തിലേക്കാണ് യാത്രയെന്ന്?'' (പുറം.51, വസുമതി)</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">എന്തായാലും ഈ സ്വാമി പിന്നീടു ചവിട്ടുവണ്ടിയില്‍ കയറി സുഹൃത്തിനോടൊന്നിച്ചു ഓടിച്ചു രസിച്ചു. കൂട്ടുകാരോടൊത്തുള്ള വിനോദത്തിലും ഉല്ലാസരസത്തിലുമാണ് സ്വാമിയുടെ കഥാപാത്രത്തെ ഘടനാവല്ക്കരിച്ചതെന്നും കാണാം. ഏറെക്കാലം പ്രബലമായി നിലനിന്ന വരേണ്യവിനോദം തന്നെയായി നായാട്ടിനെ കാണാം എന്നത് 40കളിലും പ്രചരിച്ചിരുന്ന തോക്കുകളുടെ വാണിജ്യപരസ്യങ്ങള്‍ സൂചിപ്പിക്കുന്നു. സ്വീകരണമുറികളിലെ അലങ്കാരമായി മാന്‍കൊമ്പുകളും ആനക്കൊമ്പുകളും നിരന്നതിനു പിന്നിലും അതുണ്ടാവണം. കേരളത്തിലെ നായാട്ടുവിനോദങ്ങളെപ്പറ്റി ഒട്ടേറെ തെളിവുകള്‍ മുന്‍നിര്‍ത്തി പഠിക്കുന്ന വിനില്‍ പോള്‍ അവ അടിമകളുടെ ജീവിതത്തെയും കീഴാളപ്രകൃതിവിഭവങ്ങളെയും ബാധിച്ചതെങ്ങനെയെന്നും വിശദമായി അന്വേഷിക്കുന്നുണ്ട്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif;">ലെഷറും ഭരണകൂടസ്ഥാപനവും</b><br style="font-family: arial, sans-serif;" /><span face="arial, sans-serif">ജനതയുടെ കലാപരമായ അഭിരുചികളെയും സാംസ്കാരികമായ ഉല്‍സവങ്ങളെയും എല്ലാം ഭരണകൂടപരമായ നയങ്ങളിലൂടെ ആദ്യകാലം മുതല്ക്കുള്ള ഭരണാധികാരികള്‍ എങ്ങനെ രൂപപ്പെടുത്തി എന്നന്വേഷിക്കേണ്ടത് ഈ പഠനത്തിന്റെ പ്രാഥമികദൗത്യമാണ്. പലതരം വേലകളും പൂരങ്ങളും പൂയങ്ങളും കാര്‍ണിവെലുകളും മറ്റുല്‍സവങ്ങളും വരെ അതിന്റെ ഭാഗമാണ്. പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍, നാടകം, സിനിമ തുടങ്ങിയ മാധ്യമങ്ങളേറെയും ഇത്തരം ഭരണകൂട ഇടപെടലുകളെ സാധൂകരിക്കുകയോ അവയുമായി പലയളവുകളില്‍ വിലപേശിയോ ആണ് അതതുകാലത്തെ ലെഷറിനെ രൂപപ്പെടുത്തുന്നത്. താരതമ്യേന ആധുനികവും വിസ്തൃതവുമായ ആ മണ്ഡലം പലരാലും ഒട്ടൊക്കെ പഠിക്കപ്പെട്ടതുമാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">ആദ്യകാലകേരളത്തിന്റെ ലെഷര്‍ സംബന്ധിച്ച പുതിയൊരു താല്പര്യം രൂപപ്പെട്ട സാഹചര്യത്തിലേക്കു നോക്കുമ്പോള്‍ കാഴ്ച്ചബംഗ്ലാവിന്റെ സംസ്കാരം പ്രധാനമാണ് എന്നു കാണാം. സ്വാതിതിരുന്നാളിന്റെ ഭരണകാലത്ത് സൈനികസമ്പത്തു മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ധാരാളം കുതിരകളെ സൂക്ഷിക്കുന്ന ഒരു കുതിരലായം തുടങ്ങിയിരുന്നുവത്രെ. അതോടനുബന്ധിച്ച് ഒരു വന്യമൃഗശാല കൂടി തുറന്നിരുന്നതായും അതില്‍ കടുവ, പുലി, പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെ വളര്ത്തിയരുന്നതായും ചരിത്രകാരന്മാര് പറയുന്നു. ആഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത പെണ്‍സിംഹത്തെ വരെ വിലയക്കു വാങ്ങിയിരുന്നതായും പറയുന്നു. അന്നു വരെ കേരളത്തില്‍ ഒരിടത്തുമില്ലാതിരുന്ന പുതിയൊരു അഭിരുചിയുടെ പ്രകാശനമായി വേണം ഈ സമ്പ്രദായത്തെ കാണാന്‍. നല്ലയിനം പശുക്കളെയും കാളകളെയും കുതിരകളെയും കൂടാതെ നാടനും വിദേശിയുമായ പലതരം പക്ഷികളെയും എല്ലാം ശേഖരിച്ചു സൂക്ഷിച്ചിരുന്ന ഈ മൃഗശാലയെക്കുറിച്ച് പി.ശങ്കുണ്ണിമേനോന്‍ എഴുതുന്നു: ''ഈ വന്യമൃഗങ്ങളെ സൂക്ഷിച്ചിരുന്നത് സഞ്ചാരകുതുകികളെ മാത്രം ഉദ്ദേശിച്ചുകൊണ്ടല്ല; ഒരു വിനോദമെന്ന നിലയ്ക്കു കൂടിയായിരുന്നു. ഇതിനു വേണ്ടി വളരെ താഴ്ത്തി കുറ്റികളടിച്ച് വൃത്താകൃതിയില്‍ സ്ഥലം തയ്യാറാക്കി വലയിട്ടു സൂക്ഷിക്കുന്നു. ഈ സ്ഥലത്തേക്ക് പലതരം കാട്ടുമൃഗങ്ങളെ ഓരോന്നായി അഴിച്ചുവിടുകയും അവയുടെ ചാട്ടവും പോരാട്ടവുമെല്ലാം കണ്ട് മഹാരാജാവും കാണികളും രസിക്കുകയും ചെയ്യുന്നു. യാദൃച്ഛികമായി വലയില്‍ നിന്നും ഏതെങ്കിലും മൃഗം പുറത്തു ചാടുകയാണെങ്കില്‍ ഉടനടി അതിനെ പിടിക്കുവാന്‍ വേണ്ടി വലയ്ക്കു ചുറ്റും കുന്തങ്ങളും തോക്കുകളും ധരിച്ച ആളുകള്‍ ശ്രദ്ധാപൂര്‍വം കാത്തു നില്‍ക്കുകയും ചെയ്യുക പതിവാണ്.'' (പുറം 351,352, തിരുവിതാംകൂര്‍ ചരിത്രം, പി.ശങ്കുണ്ണിമേനോന്‍). വാനനിരീക്ഷണകേന്ദ്രം സ്ഥാപിക്കപ്പെട്ടതും ഇതേ ഭരണാധികാരിയുടെ താല്പര്യത്തിന്റെ പുറത്താണ്. പ്രസിദ്ധരായ അനേകം മുസ്ലിം സംഗീതവിദ്ഗ്ധരുള്പ്പടെ പല കലാകാരന്മാരും രാജസദസ്സിനെ അലങ്കരിച്ചിരുന്നു. യൂറോപ്യന്‍ സംഗീതം പരിശീലിപ്പിക്കുവാന്‍ വേണ്ടി ഒരു ആംഗ്ലോ ഇന്ത്യനെ നിയമിക്കുകയും ചെയ്തു. ഇക്കാലത്ത് രാജാവ് പലതരം സംഗീതോപകരണങ്ങളും വിലയ്ക്കു വാങ്ങുകയും ചെയ്തു. </span><br style="font-family: arial, sans-serif;" /><span face="arial, sans-serif">ഭരണകൂടത്തിന്റെ മുന്‍കയ്യില്‍ ആധുനികസമൂഹങ്ങളില്‍ ലെഷര്‍ കൃത്യമായ വ്യവസ്ഥകളോടെ പ്രോല്‍സാഹിക്കപ്പെടുന്നു എന്നതു പോലെ അതു സവിശേഷതാല്പര്യങ്ങളാല് നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വാസ്തവത്തില്‍ ശരീരങ്ങളുടെ പ്രത്യക്ഷീകരണത്തെയാണ് ഈ നിയന്ത്രണങ്ങള്‍ ഉന്നം വെയ്ക്കുന്നതെന്നു തിരിച്ചറിയാന്‍ വിഷമമില്ല. സമയം, സദാചാരം, ലിംഗം, സന്മാര്ഗം, പണം, വര്‍ഗം, ജാതി, മതം തുടങ്ങി പലവിധ മാനകങ്ങളാല്‍ പൊതുവിടവും പൊതുവിടത്തിലെ പൗരസാന്നിധ്യവും നിര്‍ണയിക്കപ്പെടുന്നുണ്ട്. ദരിദ്രരും അനഭിജാതരും കീഴാളരും അപരരുമായവരുടെ സാന്നിധ്യം, അത്തരം അപരശരീരങ്ങള്‍ തന്നെ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുണ്ട്. ഇതാണ് ലെഷറിനുമേലുള്ള നിയന്ത്രണങ്ങള്‍ മുറുകുന്നതിനുള്ള ഒരു കാരണം. ഭരണകൂടത്തില്‍ നിന്നു മാത്രമല്ല, പൊതുസമൂഹത്തില്‍ നിന്നും ഇത്തരം ആഖ്യാനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. </span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif"> കെ.പി.എ.സി.യുടെ ചരിത്രത്തില്‍ സുപ്രധാനമായ ഏടായിത്തീര്ന്ന നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ പ്രദര്‍ശനം 50കളില്‍ തിരുവനന്തപുരം കോവളത്തു കളക്ടര്‍ അബ്ദുള്‍സലാം നിരോധിച്ചപ്പോള്‍ കാരണമായി പറഞ്ഞത് പ്രദേശത്ത് വസൂരി പടര്‍ന്നു പിടിച്ചിട്ടുണ്ട് എന്നാണ്. തിരുകൊച്ചി നിയമസഭയില്‍ അംഗമായിരുന്ന കാമ്പിശ്ശേരി കരുണാകരന് ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. നാടകത്തിന്റെ അവതരണമാണ് സര്‍ക്കാര്‍ തടയുന്നതെന്നും എന്നാല്‍ ഇതിന്റെ അച്ചടി കോപ്പി തിരു-കൊച്ചി സംസ്ഥാനത്തെ മിക്ക പുസ്തകശാലകളിലും ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലെഷറുമായി ബന്ധപ്പെട്ട കലാരൂപങ്ങളെയും അവയുടെ പ്രദര്‍ശനങ്ങളെയും ഭരണകൂടവും സമൂഹത്തിലെ കുലീനരും ഒരേപോലെ രോഗവും പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെടുത്തുകയാണ്. ഇതു പക്ഷേ, ഒരു പുതിയ കാര്യമല്ല. ബിന്ദുമേനോന്‍ ഇതു സംബന്ധിച്ചു വിസ്തരിച്ചുള്ള പഠനം തന്നെ നടത്തിയിട്ടുണ്ട്.</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">വിവിധ ജാതി, മത, വര്‍ഗ വിഭാഗങ്ങള്‍ ഒത്തുചേരുന്ന തിയ്യറ്ററുകളെയും എക്സിബിഷനുകളെയും നാടകശാലകളെയും മലിനീകരിക്കപ്പെട്ട ഇടങ്ങളായോ ശുചിത്വത്തിനു ഭീഷണിയായ പ്രദേശങ്ങളായോ കരുതപ്പെട്ടിരുന്നതിനെക്കുറിച്</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif">ച് അവര്‍ എഴുതുന്നു: ''പൊതുജനാരോഗ്യത്തിനും ശുചിത്വത്തിനും ഭീഷണിയായി പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്ന സ്ഥലമാണെന്നതിന്റെ അടിസ്ഥാനത്തില്‍ 1928 ഏപ്രിലില്‍, ആലപ്പുഴ മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് എംഡന് സിനിമാ ടൂറിംഗ് എക്സിബിഷനു നിരോധനം ഏര്‍പ്പെടുത്തി. പ്രമുഖ അഭിഭാഷകരും സാംസ്കാരിക ഗ്രൂപ്പുകളും ഉള്‍പ്പെടെ വലിയൊരു വിഭാഗം പൊതുജനങ്ങള്‍ നിരോധനത്തെ എതിര്‍ത്തു. 1935-ല്‍, തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റും നഗര പരിഷ്കര്‍ത്താവും സ്ത്രീയവകാശങ്ങളുടെ വക്താവുമായ അന്നാ ചാണ്ടി, തൈക്കാട് വനിതാ ആശുപത്രിക്ക് സമീപം 'പുതിയ തിയേറ്റര്‍' നിര്‍മ്മിക്കുന്നതിനെതിരെ ആദ്യ അപ്പീലായി ഒരു നിവേദനം നല്‍കുകയും ചെയ്തു. പ്ലേഗ് പകര്‍ച്ചവ്യാധി മൂലം മട്ടാഞ്ചേരി, കൊച്ചി മുതലായ ഇടങ്ങളില്‍ സിനിമ, നാടക ലൈസന്‍സുകള്‍ നിര്‍ത്തലാക്കുന്നത് കൊച്ചി നിയമസഭാസമിതി ചര്‍ച്ച ചെയ്യുകയും ചെയ്തു.'' (ബിന്ദു മേനോന്, Miasmic Screens: Contagion and Control in Early 20th Century Cinema Hall, അല ബ്ലോഗ്)</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif;">പുരുഷലെഷര്</b><br style="font-family: arial, sans-serif;" /><span face="arial, sans-serif">നായാട്ടുള്പ്പെടെയുള്ള വിനോദങ്ങളിലെ ഹിംസാത്മകത പോലെത്തന്നെ കൊളോണിയല്‍കാല ലെഷറുകളേറെയും പുരുഷകേന്ദ്രിതമായിരുന്നു. പുരുഷലക്ഷണമായി എടുത്തു പറയുന്ന 'വെടിക്കല'തന്നെ ലെഷറിന്റെ പുരുഷകേന്ദ്രിതത്വത്തിലേക്കുള്ള വ്യക്തമായ സൂചനയാണ്. ഇന്ദുലേഖയിലെ മാധവന് പുതിയ ഈ പൗരുഷത്തിന്റെ ഘടനയിലേക്കാണ് പരുവപ്പെടുന്നത്. മാധവന് തന്റെ രാജ്യസഞ്ചാരത്തിനിടയയ്ക്കു കല്‍ക്കത്തയില്‍ വെച്ചു കാണുന്ന മൃഗശാലയെ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. കൂട്ടിലിട്ട പുലിക്കു ഇര നല്കാന് കൂടുതുറന്നശേഷം അടയ്ക്കാന്‍ മറന്നപ്പോള്‍ അതു ചാടി പുറത്തേക്കുവന്നതും അതില്‍ പേടിച്ചരണ്ട കാണികള്‍ ഓടിപ്പോയതും എല്ലാം ഒന്നിച്ചായിരുന്നു. എന്നാല്‍ തക്കസമയത്തിന് മാധവന് ആ പുലിയെ വെടിവെച്ചിട്ടു. മാധവന്റെ നായകസ്ഥാനത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട പരിഷ്കാരിയായ ആധുനികപുരുഷനെയാണിവിടെ വരച്ചിടുന്നത്. ക്രിക്കറ്റിനും ചെസ്സുകളിക്കും നായാട്ടിനും കമ്പമുള്ള മാധവന് 'കളിഭ്രമ'ക്കാരനായ സൂരിയുടെ അപരമായ, ആധുനികപൗരുഷത്തിന്റെ പ്രതിനിധാനമാണ്. അതിനനുസൃതയായ ആധുനികസ്ത്രീയുടെ നിര്‍മിതിയിലും അതിനു തുണ നില്ക്കുന്നതും അനുയോജ്യമായതുമായ അഭിരുചിഘടകങ്ങള് ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നു പ്രത്യേകം പറയേണ്ടതില്ല. ശാസ്ത്രീയസംഗീതവും ഫിഡില്‍, വീണ, പിയാനോ തുടങ്ങിയ ഉപകരണസംഗീതങ്ങളും കൂടാതെ തുന്നലും ചിത്രകലയും കൂടി ഇന്ദുലേഖയെ ശീലിച്ചിരുന്നതായി നോവലില്‍ പറയുന്നുണ്ട്. പാട്ടും പിയാനോയും ചതുരംഗവും കൊണ്ട് മാധവനുമായി ചേര്‍ന്ന് പരസ്പരം വിനോദിക്കുക പതിവാണ്. ആധുനികമായ ലിംഗഭേദത്തെയും ലിംഗബന്ധങ്ങളെയും സംബന്ധിച്ച ധാരണകളില്‍ പുതിയ വിനോദാഭിരുചികള്ക്കു കൂടി സ്ഥാനമുണ്ടെന്ന ധാരണ ഇവിടെ ഉറയ്ക്കുന്നു. അവയുടെ പ്രഭവമാകട്ടെ, പടിഞ്ഞാറന്‍ ആധുനികതാസങ്കല്പങ്ങളുമാണ്. ചവിട്ടുവണ്ടിയെന്നു പറഞ്ഞുപോരുന്ന സൈക്കിള്‍ സവാരിയും ടെന്നീസ്, ക്രിക്കറ്റ് കളികളും മറ്റും അവയില്‍ ചിലതുമാത്രം. മറ്റൊന്ന്, ലെഷറിനെക്കുറിച്ചുള്ള പല വായനകളും അവ വൈദേശികമാകുന്നതില് സമ്മിശ്രമായ പ്രതികരണങ്ങളാണ് പുറപ്പെടുവിക്കുന്നത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">പഠിക്കാനും തൊഴിലെടുക്കാനുമായി മറുനാട്ടിലെത്തുന്ന മലയാളികള്‍ പലപ്പോഴും ക്ലബ്ബുകളിലും സമാജങ്ങളിലും ഒത്തുകൂടി വിനോദങ്ങളും കൂട്ടായ്മകളും നടത്തിവരാറുണ്ട്. ഇപ്രകാരം രൂപപ്പെടുന്ന മലയാളിസംസ്കാരത്തെക്കുറിച്ചു സവിശേഷമായ നിരീക്ഷണങ്ങള്‍ നടത്തുന്ന സൂസന് ലെവിന്ദോവ്സ്കിയെ ഉപജീവിച്ചുകൊണ്ട് ഡോ.പി.രഞ്ജിത് ഭക്ഷണത്തിലൂടെയും വസ്ത്രത്തിലൂടെയും മറ്റ് നിരവധി ആചാരമര്യദകളും ശീലങ്ങളും വഴി വന്ന മാറ്റങ്ങളിലൂടെയും രൂപപ്പെട്ട മലയാളിത്തത്തെക്കുറിച്ചു പഠിക്കുന്നുണ്ട്. ''മദിരാശിയില്‍ ലോഡ്ജുകളിലും ഹോസ്റ്റലുകളിലും ഒറ്റയ്ക്കു താമസിച്ച് പഠിക്കുകയോ ജോലിയെടുക്കുകയോ ചെയ്തിരുന്ന യുവാക്കളായ പുരുഷന്മാരാണ് നാട്ടിലെ രീതികളില്‍ നിന്ന് കൂടുതല്‍ അകന്ന് കൊളോണിയല്‍ മൂന്നാം സംസ്കാരം സൃഷ്ടിക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചവര്‍. തറവാടിന്റെയോ കുടുംബത്തിന്റെയോ പഴയതുപോലുള്ള നിലനില്‍പ്പ് അവരുടെ താല്പര്യങ്ങള്ക്കു വിഘാതവുമായിരുന്നു. യൂറോപ്യന്മാരും മലയാളികളും അംഗങ്ങളായ കോസ്മോ പോളിറ്റന്‍ ക്ലബ്ബ് (1873ല്‍ സ്ഥാപിക്കപ്പെട്ടത്)പോലുള്ള സ്ഥാപനങ്ങള്‍ കൊളോണിയല്‍ മൂന്നാം സംസ്കാരത്തിന്റെ പല ഘടകങ്ങളേയും നിര്‍ണയിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ ഇംഗ്ലീഷ് എന്ന സംസാരഭാഷയും ചായകുടി, ശീട്ടുകളി പോലുള്ള ശീലങ്ങളും മലയാളി അഭ്യസിച്ചു'' (പുറം 151, മലയാളിയുടെ ഭൂതകാലങ്ങള്‍ ഓണവും സാമൂഹ്യഭാവനയും, കറന്റ് ബുക്സ്, തൃശൂര്‍ 2011). പില്ക്കാലത്ത് രൂപം കൊണ്ട മദ്രാസ് മലയാളിക്ലബ് ഓണാഘോഷമുള്‍പ്പടെയുള്ള വിനോദങ്ങള്‍ക്കു പ്രത്യേക പ്രാധാന്യം നല്‍കിയതായി പറയുന്നു. കൈകൊട്ടിക്കളിപ്പാട്ടും സദ്യയും പന്തടിക്കളികളും നാടകവും എല്ലാം ചേര്‍ന്ന ഓണാഘോഷത്തിന്റെ ആധുനികമായ ഒരു മാതൃക രൂപപ്പെടുന്നതിവിടെയാണത്രെ. 'ശാരദ'യിലെ കൊളമ്പ് ഇപ്രകാരം വക്കീലന്മാര് കൂട്ടുകൂടി രസിച്ചു ചര്‍ച്ചചെയ്തിരിക്കുന്ന ക്ലബ്ബു തന്നെയാണല്ലോ. പലതരം കോയ്മകള്‍ക്കു വിധേയമായാണ് ഇത്തരം ക്ലബ്ബുകളിലെ അംഗത്വവും പങ്കാളിത്തവും. എങ്കിലും നാട്ടിലും ഇത്തരം ക്ലബ്ബുകളിലൂടെ ഉല്ലാസത്തിനുള്ള അവസരങ്ങള്‍ രൂപപ്പെടുത്തുവാനും ശ്രമിച്ചിരുന്നു. </span><br style="font-family: arial, sans-serif;" /><span face="arial, sans-serif"> </span><br style="font-family: arial, sans-serif;" /><span face="arial, sans-serif">ആദ്യകാലത്തെ പൗരുഷത്തെ ഘടനവല്ക്കരിക്കുന്നതില് മലയാളിപുരുഷന്മാര്‍ തദ്ദേശീയമായും അല്ലാതെയും സ്വരൂപിച്ചെടുത്ത ലെഷറിന്റെ ഉപാധികളുമായി അഭേദ്യബന്ധമുണ്ട്. സിഗററ്റും ബീഡിയും മദ്യവും മറ്റും പങ്കുവെയ്ക്കുന്ന ആണ്‍കൂട്ടങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന പ്രത്യേകതരം ലിംഗപരമായ ചാര്‍ച്ചകള്‍ ഉണ്ട്. പഴയകാലത്തെ മദ്യത്തിന്റെയും സിഗററ്റിന്റെയും മറ്റും പരസ്യങ്ങള്‍ അതിനു തെളിവാണ്. 'വസുമതി' മദ്യപാനത്തെ പുരുഷന്മാരുടെ കൂട്ടുകെട്ടുമായി, ആണ്മാത്രവിനോദവുമായി ചേര്‍ത്തുവെച്ചു പറയുന്നുണ്ട്. മദ്യപാനത്തിന്റെ വിവിധഘട്ടങ്ങളെ പലതരം പക്ഷികളോട് ഉപമിച്ചുകൊണ്ടുള്ള രസകരമായ ഒരു പ്രയോഗവും ഇതേ കുറിച്ച് മൂര്‍ക്കോത്ത് നടത്തുന്നുണ്ട്.*2 വൈകീട്ടെന്താ പരിപാടി എന്ന ചോദ്യം വാസ്തവത്തില്‍ മുഴുവന്‍ മലയാളി ആണുങ്ങളോടെന്ന വണ്ണം തന്നെയാണ് സ്വരൂപിക്കപ്പെട്ടിട്ടുള്ളത്. വിരലുകള്‍ക്കിടയില്‍ സിഗററ്റു പിടിച്ച്, ആണ്വേഷത്തിനു സമാനമായ പൈജാമധരിച്ചുകൊണ്ട് ഗായിക സുബ്ബലക്ഷമിയും ബാലസരസ്വതിയും ചേര്‍ന്നെടുത്ത ഫോട്ടോ ലിംഗപരമായ അട്ടിമറിയുടെ, പകര്ന്നാട്ടകളുടെ കാമനയെ സൂക്ഷ്മമായി വെളിവാക്കുന്നുണ്ട്.</span><br style="font-family: arial, sans-serif;" /><span face="arial, sans-serif"> </span><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif;">കുടുംബം, സ്ത്രീ, ലെഷര്‍</b><br style="font-family: arial, sans-serif;" /><span face="arial, sans-serif">ലെഷറിന്റെ ലിംഗവല്‍കൃതമായ ഘടന വെളിപ്പെടുന്നത് പൊതുവെ കുടുംബം എന്ന സ്ഥാപനത്തിനുളളിലെ അദ്ധ്വാനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകളിലൂടെയാണ്. അതോടൊപ്പം ലിംഗസ്വത്വനിര്മിതിയില് ലെഷര്‍ എങ്ങനെ സങ്കല്പനപരമായും വ്യാവഹാരികമായും ഉള്ച്ചേര്ത്തിരിക്കുന്നുവെന്</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif">നതും പ്രധാനമാണ്. വീട്ടമ്മ എന്ന ഘടനയിലെ സ്ത്രീയുടെ അധ്വാനത്തെയും അതിലുള്ളടങ്ങിയ ചൂഷണാത്മകമായ മൂല്യങ്ങളെയും കുറിച്ചുള്ള പലതരം സാമൂഹികവിചിന്തനങ്ങള് ഏറെയായി നടന്നു വരുന്നു. 'കാണാപ്പണി' എന്ന രീതിയില്‍ സ്ത്രീയുടെ ഗാര്‍ഹികവും കുടുംബപരവുമായ ചുമതലകളെ നിര്‍വചിക്കാന്‍ സാമൂഹികവ്യാഖ്യാതാക്കള് ശ്രമിക്കുന്നു. ശാസ്ത്രസാഹിത്യപരിഷത്തിന്റെയും കേരളത്തിലെ വിവിധ സ്ത്രീപ്രസ്ഥാനങ്ങളുടെയും കാല്‍ശതകം മുമ്പുവരെയുളള സംവാദങ്ങളില്‍ ഇതു പ്രശ്നവല്ക്കരിക്കപ്പെട്ടിരു</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif">ന്നു. സമീപകാലത്തു വന്ന സ്ത്രീക്കു വീട്ടുജോലിക്കു വേതനം നല്കുന്നതു സംബന്ധിച്ച സുപ്രീം കോടതി വിധിയെത്തുടര്‍ന്നുണ്ടായ സംവാദങ്ങളില്‍ വേറെയും ചില നിര്‍ണായകപ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. വീട്ടുജോലി സ്ത്രീയിലേക്കു മാത്രമായി സ്ഥിരീകരിക്കാന്‍ അതു കാരണമാകുന്നില്ലേ? ആണ്/പെണ് മാനകതാഘടനയിലുള്ള കുടുംബസംവിധാനങ്ങളെ മാത്രമേ അതു പരിഗണിക്കുന്നുള്ളോ? വീട്ടുജോലി എന്നതില്‍ വെറും പണികള്‍ മാത്രമാണോ, അതില്‍ അഭിരുചി, പരിചരണം എന്നിവ സംബന്ധിച്ച വൈകാരികമായ മൂല്യങ്ങളും ബാധ്യതകളും കൂടി ഉള്ളടങ്ങുന്നില്ലേ? സര്‍ക്കാര്‍ വേതനം പറ്റുന്ന പങ്കാളിക്കു മാത്രമാണോ ഈ നിയമം ബാധകമാവുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ അവിടെ അഭിസംബോധന ചെയ്യപ്പെടേണ്ടതായുണ്ട്. (ഡോ. ടി.കെ.ആനന്ദിയുടെ എഫ്.ബി. പോസ്ററ്.)</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">പാചകമുള്‍പ്പടെയുള്ള വീട്ടുജോലികളില്‍ ഗ്രൈന്റര്‍, മിക്സി, വാഷിംഗ് മെഷീന് തുടങ്ങിയ യന്ത്രങ്ങളുടെ ഉപയോഗം ഉണ്ടായിട്ടും വിശ്രമം, ലെഷര്‍ എന്നതില്‍ പറയത്തക്ക വ്യത്യസങ്ങളില്ല എന്നു സ്ത്രീകള്‍ പരാതിപ്പെടുന്നത് ലിംഗപരമായ ബാധ്യതകള്‍ എല്ലാറ്റിനും മീതെ സമ്മര്‍ദ്ദത്തോടെ ഏറിനില്ക്കുന്നതിനാല് തന്നെയാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് പോലുള്ള സമകാലികസിനിമകള് പങ്കുവെയ്ക്കുന്ന പ്രധാനരാഷ്ട്രീയം ഗാര്‍ഹികാധ്വാനത്തിലെ ലിംഗവിവേചനവും അതിലുപരിയായി മൂല്യപരമായ സമ്മര്‍ദ്ദവുമാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">വിരസമായ ആവര്‍ത്തനസ്വഭാവവും അതിലുള്ളടങ്ങിയ കീഴായ്മാമൂല്യങ്ങളും വീട്ടുജോലിക്കുണ്ടെന്നു പറയുമ്പോഴും ഇതിനെല്ലാമപ്പുറം അതു ആസ്വദിച്ചു ചെയ്യുകയും അതില്‍ സ്വന്തമായ ചില ശൈലികളിലൂടെ അഭിനിവേശരസങ്ങള് വളര്‍ത്തിയെടുക്കുകയും ചെയ്യുന്നവരുമുണ്ട്. അതിനെയും നിഷേധിക്കാന്‍ കഴിയുകയില്ലതന്നെ. ഏകാന്തമായ വീട്ടകത്തിന്റെ അനന്യതകളെ വിശദീകരണത്തിനു വഴങ്ങാത്തവിധം സ്വന്തം ഉള്ളിലേക്കു ഇണക്കിയെടുത്ത് സ്വകാര്യതയുടേതായ പരമാധികാരം സ്വരൂപിക്കുന്നതിനുള്ള സാധ്യതയും അതു സ്ത്രീക്കും അതിലേര്‍പ്പെടുന്ന ഏതൊരാള്‍ക്കും നല്കുന്നു. ചാരുലതമാരുടെ മനോരാജ്യഭൂമികയ്ക്ക് അവ വളക്കൂറാവുന്നു. കെ.ജി.എസ് കവിതയിലെന്ന പോലെ 'വളയെണ്ണിയും വനിത വായിച്ചു'മാണെങ്കിലും അതവരുടെ സ്വേച്ഛാപ്രകാരമുള്ള പൗരസമയമാകുന്നു. പൊതുമണ്ഡലം എന്ന ലിബറല്‍ യുക്തിക്കപ്പുറം വളരുന്ന രാഷ്ട്രീയഭാവനയില്‍ അതു പ്രസക്തമാണുതാനും. അതും ലെഷറിന്റെ സാധ്യത തന്നെ! കോലായകളിലും തിണ്ണകളിലുമിരുന്ന് ഒഴിവുനേരങ്ങളില്‍ സല്ലപിക്കാനും രസിക്കാനും അത്തരം വാസ്തുവിദ്യാ ഘടനകള്‍ സഹായിക്കുന്നത് എങ്ങനെയെന്നാലോചിക്കാവുന്നതാണ്. തമിഴ്നാട്ടിലെ ചരിത്രപഠിതാക്കള്‍ അന്നാട്ടിലെ തിണ്ണസംസ്കാരത്തെക്കുറിച്ചു ഇത്തരത്തില്‍ ചില വായനകള്‍ നടത്തിയിട്ടുണ്ട്. അപരിചിതരായ വഴിപോക്കര്‍ക്കും കൂടി പങ്കു ചേരാവുന്ന പൊതു/സ്വകാര്യം ബാധകമാകാത്ത ഒരിടമായി, തിണ്ണയെ ഇവിടെ തിരിച്ചറിയുന്നു. പേന്‍ നോക്കലും വര്‍ത്തമാനം പറച്ചിലും കല്ലുകളിയും എല്ലാം സാധ്യമാകുന്ന അകത്തിനും പുറത്തിനുമിടയിലുള്ള ഒരു 'ലിമിനല്‍' ഇടമായി, ലെഷറിടമായി ഈ കോലായകള്‍, ഇടനാഴികള്‍, തിണ്ണകള്‍ മാറുന്നു.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">ആദ്യകാലമാസികകളിലെ പല പരസ്യങ്ങളെയും ശ്രദ്ധിച്ചാല്‍ ആ കാലഘട്ടങ്ങളിലെ ലെഷറിനെക്കുറിച്ചുള്ള സങ്കല്പനങ്ങള് വെളിവാകും. ആധുനികമായ സൗന്ദര്യബോധത്തിലൂന്നിയ വരേണ്യവും സുശിക്ഷിതവുമായ ഒരു ശൈലിയെ അവ ഉപദര്ശിക്കുന്നതായി നമുക്കു കാണാം. പ്രകൃതിസൗന്ദര്യം ആസ്വദിക്കുകയും അതു പകര്‍ത്തി സൂക്ഷിക്കുകയും ചെയ്യുക എന്നത് പ്രധാനപ്പെട്ട, താല്പര്യമുള്ള ഒരു വിനോദമായി കരുതപ്പെട്ടിരുന്നു. ക്യാമറയുടെ പരസ്യങ്ങള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ മാധ്യമങ്ങള്‍, പ്രത്യേകിച്ചും മാതൃഭൂമിയും മറ്റും അത് ഉചിതവും ആധുനികവുമായ ഒരു ഹോബിയാണെുള്ള ധാരണയാണ് പങ്കുവെയ്ക്കാന്‍ ശ്രമിച്ചത്. ക്യാമറകള്‍ സമ്മാനമായി നല്‍കുന്നതിനുള്ള സാധ്യതകളെക്കൂടി പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 'ഈ സമ്മാനം ആജീവനാന്തം വിനോദത്തിനുള്ളതാണ്' എന്നാണ് 60-70 കളില്‍ പ്രചരിച്ചിരുന്ന ആഗ്ഫാ ക്യാമറയുടെ പരസ്യവാചകം. പടിഞ്ഞാറന്‍ ആധുനികതയിലേക്കുള്ള ഒരു വാതിലായി പരസ്യങ്ങളുടെയും ചിത്രങ്ങളുടേതുമായ ഈ ദൃശ്യസംസ്കാരം പ്രവര്‍ത്തിച്ചിരുന്നതായും മനസ്സിലാക്കാം. ചിത്രങ്ങളും പെയിന്റിംഗുകളും വീടുകള്‍ക്കകത്തു പ്രദര്‍ശിപ്പിക്കുന്നതിലൂടെ എങ്ങനെയാണ് അന്തസ്സും ഭംഗിയുമുള്ള ഒരു 'ഇന്റീരിയര്‍' രൂപപ്പെടുത്തുക എന്നതിലേക്കുള്ള ഉപദേശങ്ങളായും ഇവ നീളുന്നു. (ലക്ഷ്മീഭായി മാസിക)</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">ഒരു നിശ്ചിതസമൂഹത്തെ ജനാധിപത്യപരമായി മനസ്സിലാക്കാന്‍ സന്തോഷസൂചിക (ഹാപ്പിനെസ് ഇന്‍ഡെക്സ) എന്ന സംജ്ഞ സാമൂഹികപഠിതാക്കളില് പലരും പൊതുവെ ഉപയോഗിക്കുന്നു. പ്രതിശീര്‍ഷവരുമാനം, സാമൂഹികപരിരക്ഷ, ആയുര്‍ദൈര്‍ഘ്യം, ആരോഗ്യം, തെരഞ്ഞെടുപ്പുകള്‍ക്കുള്ള സ്വാതന്ത്ര്യം തുടങ്ങി സാമൂഹികമായ അനേകം അളവുകോലുകള്‍ അതിനായി അവര്‍ സ്വീകരിക്കുമെങ്കിലും അതിനെല്ലാം ഉപരിയായി സാംസ്കാരികവും വ്യക്തിപരവുമായ എന്നാല്‍ പിടികിട്ടാത്ത വേറെ അനേകം ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ച്ചയായും ലെഷറിന് അതിലൊരു പങ്കുണ്ട്. ആഗോളവല്‍കൃതമായ പുതുകാലത്ത് ലെഷര്‍ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ തന്നെ പ്രധാനസ്രോതസ്സാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">സ്ത്രീകളുടെ ആദ്യകാലത്തെ ലെഷര്‍ സംബന്ധിച്ച ഘടന നിര്‍ണയിക്കുന്നത് സ്ത്രീസമാജങ്ങളും കൂടിചേര്‍ന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആധുനികവനിത എന്ന സങ്കല്പത്തില് ഉള്‍ച്ചേര്‍ന്ന പരിഷ്കാരങ്ങളുടെയും നവീനാഭിരുചികളുടെയും പ്രേരണകൂടിയായിരുന്നു, ഈ സ്ത്രീ കൂട്ടായ്മകള്‍. യൂറോപ്യന്‍ വനിതകളും ഭരണാധികാരികളായ ആറ്റിങ്ങല്‍ റാണിയെ പോലുള്ള സ്ത്രീകളുമെല്ലാം ഇത്തരം മീറ്റിങ്ങുകളില്‍ സംബന്ധിച്ചിരുന്നതായാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. പുതുതായി ആര്‍ജ്ജിച്ച ഉണര്‍വും ഉന്മേഷവും സ്ത്രീകളുടെ പൊതുമണ്ഡലസംവാദത്തിനും സാമൂഹികമായ ഇടപെടല്‍ ശേഷിക്കും ആക്കം കൂട്ടി. അതുപോലെതന്നെ ലെഷറിന്റെ മൂല്യങ്ങളെ ഇളക്കിയുറപ്പിക്കുകയും ചെയ്തു. സമുദായത്തിലെ പ്രമാണിമാരുടെയും ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടെയും ഭാര്യമാരായിരുന്നു ഭാരവാഹികളില്‍ പലരും. ദാമ്പത്യം, ശിശുപരിപാലനം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള ഉപന്യാസങ്ങളുടെ അവതരണങ്ങളും ചര്‍ച്ചയും നാടകാഭിനയം, ഫിഡില്‍ വായന മുതലായ കലാപരിപാടികളുടെ അവതരണവുമാണ് നടക്കാറുള്ളത്. സ്ത്രീകള്ക്കുണ്ടാവേണ്ട ഹോബികളെക്കുറിച്ചുള്ള ചിന്തകളും അക്കാലത്തെ സ്ത്രീമാസികകള്‍ പങ്കുവെച്ചിരുന്നു. പലവര്‍ണങ്ങളിലും വലുപ്പത്തിലുമുള്ള പളുങ്കുകൊണ്ട് പേഴ്സ്, തട്ടങ്ങള്‍, കിണ്ണങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിനും കുതിരവാല്, കമ്പിളിനൂല് മുതലായവ ഉപയോഗിച്ച് വടികളും ബ്രഷുകളും തൂലികകളും ഹോള്‍ഡറുകളും ഉണ്ടാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അവയില്‍ സുലഭമായിരുന്നു. കൂടാതെ കൃഷിത്തോട്ടങ്ങളും പൂന്തോട്ടങ്ങളും പരിപാലിക്കുന്നതും ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു. അപൂര്‍വമായ നാണയങ്ങള്‍ സ്റ്റാമ്പുകള്‍ മുതലായവ ശേഖരിക്കുവാനും മൃഗത്തോലും കൊമ്പും പല്ലുകളും ശേഖരിക്കുന്നതും നോക്കിരസിക്കുന്നതുമെല്ലാം ഹോബികളുടെ കൂട്ടത്തില്‍ പെടുത്തിയിരുന്നു. ഇതിനെല്ലാമുപരിയായി ചിത്രകലയെ സ്ത്രീകള്‍ക്കനുയോജ്യമായ ഹോബിയായി എ. ശങ്കുണ്ണിമേനോന്‍. ബി.എ എടുത്തു പറയുന്നു (ശാരദ, 1909 ജനുവരി). അതിനദ്ദേഹം പറയുന്ന കാരണം വീട്ടുസാമാനങ്ങള്‍ ക്രമീകരിച്ചു ഭംഗിയായി വെയ്ക്കുന്നതിലും വീടിനെ അലങ്കരിക്കുന്നതിലും സ്ത്രീകള്‍ക്കതു ഗുണം ചെയ്യുമെന്നതാണ്. സംഗീതവും ചിത്രകലയും സ്ത്രീകളുടെ സഹജമായ ഗാര്ഹികധര്മങ്ങള്ക്കനുഗുണമായ അലങ്കാരവാസനയും സൗന്ദര്യബോധവും വര്‍ധിപ്പിക്കുന്ന കലകളായതിനാലാണ് നിര്‍ദ്ദേശിക്കപ്പെടുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">മലയാളിസ്ത്രീയുടെ ലെഷര്‍ അഭിരുചികളെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ച ഘടകങ്ങളിലൊന്ന് യൂറോപ്യന്‍ സ്ത്രീകളുമായി അവര്‍ക്കുള്ള സമ്പര്‍ക്കമാണ്. സ്ത്രീസമാജത്തിന്റെ യോഗങ്ങള്‍ പലതും അത്തരം സമ്പര്‍ക്കങ്ങളുടെ വേദിയായി മാറിയതിനെകുറിച്ചു റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരുവനന്തപുരം വനിതാസമാജത്തെക്കുറിച്ചു 1909 മാര്‍ച്ചിലെ ശാരദയില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ നിന്നും ഒരു ഭാഗം: '' പരേതനായ മിസ്റ്റര്‍ എച്ച്.ബി.ഗ്രിഗ് ബ്രിട്ടീഷ് റസിഡണ്ടായിരുന്ന കാലത്ത് എല്ലാ വര്‍ഗത്തിലുമുള്ള സ്ത്രീകളെ ആകര്‍ഷിച്ചു ചേര്‍ക്കുന്നതിനും, വിശിഷ്യ യൂറോപ്യന്‍ സ്ത്രീകളും ഇന്ത്യന്‍ സ്ത്രീകളും തമ്മിലുള്ള സാമൂഹ്യസംസര്ഗം സുകരമാക്കുന്നതിനും വേണ്ടി സ്നിഗ്ദ്ധയും ദയാലുവും ആയ അദ്ദേഹത്തിന്റെ പത്നി ജാഗ്രതയോടുകൂടി പ്രവര്‍ത്തിച്ചുവന്നു. ഇന്ത്യാക്കാരായ സഹോദരിമാരുടെ അറിവിനും ആനന്ദത്തിനും ഉതകുന്നതായ ഉദ്യാനവിരുന്നുകള്‍, പുസ്തകവായനകള്‍, സദിരുകള്‍, സമ്മേളനങ്ങള്‍ ഇത്യദി അവര്‍ നടത്തിയിരുന്നു.....''. പ്രസ്തുത സമ്മേളനത്തില്‍ മിസിസ് ബെന്സിലി ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തില്‍ ലണ്ടനിലെ ലൈസിയം എന്ന ലേഡീസ് ക്ലബ്ബിനെ പരിചയപ്പടുത്തുന്നുണ്ട്. വിശാലമായ വായനാമുറികളും ധാരാളം ആനുകാലികങ്ങളും നല്ല കിടക്കകളും വിരുന്നു ശാലയും എല്ലാമുള്ള അവിടെ നിത്യേനയെന്ന വണ്ണം അംഗങ്ങളുടെ ചിത്രപ്രദര്‍ശനവും കരകൗശലവസ്തുക്കളുടെയും തുന്നല്പ്പണികളുടെയും ആഭരണങ്ങളുടെയും ബുക്ക് ബൈന്റിംഗ്, എംബ്രോയ്ഡറി തുടങ്ങിയ മേഖലയിലെ കഴിവുകളുടെ പ്രദര്‍ശനവും മറ്റും കാഴ്ച്ചയായിരുന്നു എന്നു പറയുന്നുണ്ട്. പരസ്പരം മനസ്സിലാക്കാനും വളരാനും പറ്റിയ രീതിയിലുള്ള വിശാലമായ സ്ത്രീസാഹോദര്യത്തിന്റേതായ ഒരു അന്തരീക്ഷം അവിടെ സജ്ജമായിരുന്നുവെന്നും പറയുന്നു. എന്നാല്‍ കേരളത്തിന്റെ പുരുഷകേന്ദ്രിതമായ ബൗദ്ധികപൊതുമണ്ഡലത്തില്, പുറത്തേക്കിറങ്ങുന്ന, അഭ്യസ്തവിദ്യയും പരിഷ്കാരിയും സ്വതന്ത്രബുദ്ധിയുമായ സ്ത്രീയോടുള്ള സമീപനം എത്ര മാത്രം അറപ്പുളവാക്കുന്നതാണെന്ന് സഞ്ജയന്റെ ചില രചനകളും കാര്‍ട്ടൂണുകളും പഞ്ചുമേനോനും കുഞ്ചിയമ്മയും പോലുള്ള എഴുത്തുകളും വെളിപ്പെടുത്തും. മലയാളനോവലിലെ സുപ്രധാനമായ ഘട്ടത്തിനു വഴിതെളിച്ച 'ഫുല്‍മോനിയെന്നും കോരുണയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ'യ്ക്കു ഉപശീര്‍ഷകമായി ഇന്ത്യയിലെ സ്ത്രീജനങ്ങള്‍ക്കു പ്രയോജനത്തിനായിട്ട് ഒരു മദാമ്മ അവര്‍കള്‍ എഴുതിയ ഇമ്പമായ ചരിതങ്ങള്‍ ' എന്ന വരിയില്‍ മേല്‍ സൂചിപ്പിച്ച ആദാനപ്രദാനങ്ങളെക്കുറിച്ചുള്ള സൂചനകളുണ്ട്. വായനയും വിദ്യാഭ്യാസവും അന്യോന്യപോഷകമായ ഉയര്‍ന്ന ഗുണങ്ങളായിത്തന്നെ അക്കാലത്തെ ലെഷറിനെ സ്വാധീനിച്ചിട്ടുണ്ട്. വായനയില്‍ത്തന്നെ, നോവല്‍വായന അക്കാലത്തെ സ്ത്രീപദവിയെ സവിശേഷമായി നിര്‍മിച്ചെടുത്തു. നോവല്‍ വായന സ്ത്രീകള്‍ക്കേറ്റവും നല്ലതാണെന്നും അതേസമയം അതു സ്ത്രീകളെ ദുഷിപ്പിക്കുന്നുവെന്നും മറ്റുമുള്ള പലതരം വ്യവഹാരങ്ങള്‍ അക്കാലത്തുണ്ടായിരുന്നു.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">വാലെന്ഷാ എന്ന രാജ്യത്തില്‍ തടവുകാരികള്ക്കിടയില് സൗന്ദര്യമല്‍സരം നടത്തിയതിനെക്കുറിച്ചു ശാരദയില്‍ വന്ന വാര്‍ത്ത കൗതുകകരമാണ്. മിസ് തടവുകാരിയെ തിരഞ്ഞെടുത്തതായുള്ള വാര്‍ത്ത, തടവിലാണെങ്കില്‍ പോലും അവര്‍ക്കിടയില്‍ രൂപപ്പെട്ട പുതിയ ലെഷര്‍ അഭിരുചിയുടെ സ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. അമേരിക്കയിലെ പുരുഷന്മാരായ തടവുകാര്‍ക്ക് ഫുട്ബാള്‍ കളിക്കാമെങ്കില്‍ എന്തുകൊണ്ട് തടവുകാരായ സ്ത്രീകള്‍ക്കു സൗന്ദര്യമല്‍സരം നടത്തിക്കൂടാ എന്നാണ് 1930കളില്‍ ഗാര്ഡിയന് പത്രത്തിലെ ഒരു ലേഖകന്‍ ചോദിച്ചത്. ഫുട്ബോളിന്റെ സ്ത്രീലിംഗമല്ലേ സൗന്ദര്യമല്സരമെന്നും രസകരമായൊരു താരതമ്യംകൂടി അദ്ദേഹം നടത്തിയതായി മാതൃഭൂമിയുടെ നാനാദേശങ്ങള്‍ എന്ന കുറിപ്പില്‍ എം.ജി.എച്ച്. ചോദിക്കുന്നു.(1933 ഒക്ടോബര്‍2, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്)</span><br style="font-family: arial, sans-serif;" /><span face="arial, sans-serif"> ജയിലിനുള്ളിലെ ലെഷറിന്റെ അനുഭവങ്ങള്‍ ദേശീയസമരത്തിന്റെ ഭാഗമായി വെല്ലൂര്‍ ജയിലില്‍ തടവിലാക്കപ്പെട്ട, എടപ്പാളിനടുത്തുള്ള പ്രസിദ്ധമായ ആനക്കരവടക്കത്തു കുടുംബത്തിലെ സുശീല വിവരിക്കുന്നതിങ്ങനെ: ''ഞങ്ങള്‍ക്ക് ജയിലില്‍ എന്തെങ്കിലും കുറവുകളുണ്ടോ എന്നന്വേഷിക്കാന്‍ ജയിലിലെ തടവുകാരുടെ ആവശ്യങ്ങളറിയാനുള്ള ഉദ്യോഗസ്ഥരുടെ കമ്മറ്റി. അവര്‍ ഞങ്ങളോടു ചോദിച്ചു, വിഷമങ്ങളെന്തെങ്കിലുമുണ്ടോയെന്</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif">ന്. കാര്യമായ വിഷമങ്ങളൊന്നുമില്ല. പക്ഷേ ഞങ്ങളൊക്കെ ഒരേ പോലെ ചെറുപ്പക്കാരാണ്. കളിക്കാന്‍ ഒരു കോര്‍ട്ടുണ്ടാക്കിത്തരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ഒരാഴ്ച്ചയ്ക്കുള്ളില്‍ അവരൊരു ടെന്നിസു കോര്ട്ടുണ്ടാക്കിത്തന്നു.'' (പുറം 65-66 , പെണ്‍കാലങ്ങള്‍, ഗീത, കറന്റ് ബുക്സ്, തൃശ്ശൂര്‍, 2010)</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">സ്ത്രീകള്‍ മറ്റുള്ളവരുടെ വിനോദത്തിനുവേണ്ടി സ്വന്തം സ്വത്വത്തെതന്നെ മുറിവേല്പ്പിക്കേണ്ടി വന്ന കഥയാണ് ആദ്യകാല നാടകനടിമാര്ക്കും സര്‍ക്കസ് താരങ്ങള്‍ക്കും പറയാനുണ്ടായിരുന്നത്. നിലമ്പൂര്‍ അയിഷയെയും മാവേലിക്കര പൊന്നമ്മയെയും കൊടുങ്ങല്ലൂര്‍ അമ്മിണിയമ്മയെയും പോലുള്ള ആദ്യകാല നാടകനടിമാര്‍ അതെല്ലാം ഓര്‍മിപ്പിക്കുന്നു. നാടകമെന്ന കലാരൂപത്തെ നിലനിര്‍ത്താനും വളര്‍ത്താനും അവരനുഭവിച്ച യാതനകള്‍ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. വിനോദനികുതി അധികരിപ്പിച്ചുകൊണ്ടുള്ള നിയമത്തിനെതിരെ സമരം ചെയ്യാന്‍ ധാരാളം നടിമാര്‍ മുന്നോട്ടു വന്നതിനെക്കുറിച്ച് സജിത മഠത്തിലിനെപ്പോലുള്ള നാടകചരിത്രകാരികള് പറയുന്നുണ്ട്.</span><br style="font-family: arial, sans-serif;" /><span face="arial, sans-serif"> </span><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif;">കലാകാരിയും കലാസ്വാദകയും</b><br style="font-family: arial, sans-serif;" /><span face="arial, sans-serif">കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, കലാസ്വാദനവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരുന്നു. അത്തരം നിരവധി തെളിവുകള്‍ ചരിത്രത്തിലുണ്ട്. കലാസ്വാദനത്തിന്റെ ബൃഹത്തും ബഹുമുഖവുമായ തലങ്ങളിലൂടെ ലെഷെറെന്ന വിഷയത്തെ കൂടുതല്‍ സമഗ്രമായി മനസ്സിലാക്കാന്‍ കഴിയും. കഥകളി, കൂടിയാട്ടം, ഹരികഥ, കഥാപ്രസംഗം, ചവിട്ടുനാടകം, കാക്കാരശ്ശിനാടകം, പ്രഹസനം, വിവിധനാടകരൂപങ്ങള്, മിമിക്രി, ഗാനമേള, എന്നിങ്ങനെ അനേകം ആസ്വാദമനമണ്ഡലങ്ങളിലൂടെ മലയാളി നടന്നു തീര്‍ത്ത ആധുനികവല്‍ക്കരണത്തിന്റെ പാത സ്വത്വനിര്‍മാണവുമായി ചേര്‍ത്ത് പഠിക്കപ്പെടേണ്ടതു തന്നെയാണ്. ബോധോദയത്തിന്റെയും സ്വയം മാറിത്തീരലിന്റെയും സാമൂഹികമാറ്റങ്ങളുടെയും ധ്വനികള്ക്കകത്താണവ നിര്‍വചിക്കപ്പെട്ടത്. ഇടര്‍ച്ചകളും തുടര്‍ച്ചകളുമായി കലങ്ങിമറിയുന്ന ഒരു മണ്ഡലം. അതിലുപരി കാമനകളിലൂടെ, അവയുടെ വിനിമയങ്ങളിലൂടെ, സാക്ഷാല്ക്കാരത്തിലൂടെ പൗരത്വത്തിലേക്കു മലയാളി നടന്ന ദൂരങ്ങള്‍ അതിലുണ്ട്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നടന്ന പല ഫാക്ടറി പരിഷ്കരണങ്ങളും സ്ത്രീകളുടെ വിശ്രമം ഉറപ്പുവരുത്താനായിരുന്നില്ല, മറിച്ച് കുടുംബഘടനയെ ഉറപ്പിക്കാനായിരുന്നെന്ന് അന്നാ ലിന്റ്ബര്‍ഗ് പറയുന്നതിനെക്കുറിച്ച് ജെ. ദേവിക എഴുതിയിട്ടുണ്ട്. '' 1930കളില്‍ ഇന്ത്യയുടെ പലഭാഗങ്ങളിലും തൊഴിലാളിസ്ത്രീകളെ ഭാരമേറിയ വേലകളില്‍ നിന്നു ഒഴിവാക്കാനെന്ന പേരില്‍ നടപ്പാക്കിയ നിയമങ്ങളും യന്ത്രസംവിധാനങ്ങളുടെ വരവോടെ സ്ത്രീകളെ തൊഴിലിടത്തുനിന്നും പുറത്താക്കുന്ന രീതിയും ശക്തമായെന്നു സ്ത്രീചരിത്രകാരികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മേല്‍ വിവരിച്ച മാതൃത്വ പ്രത്യയശാസ്ത്രം തൊഴിലാളിസ്ത്രീകള്‍ക്കിടയില്‍ പ്രചരിക്കാനുള്ള അന്തരീക്ഷം ഇതോടുകൂടി സജ്ജമായിത്തുടങ്ങിയെന്നും ഇവര്‍ നിരീക്ഷിക്കുന്നു. 1939 ല്‍ തിരുവിതാംകൂറില്‍ സ്ത്രീകള്‍ രാത്രിസമയത്ത് പണിയെടുത്തുകൂടെന്നു നിയമം വന്നു... രാവിലെ 7നും വൈകിട്ട് 5നും ഇടയില്‍ മാത്രമേ അവര്‍ക്കു പണി നല്‍കാവൂ. ഇതവര്‍ക്കു കൂടുതല്‍ വിശ്രമം കിട്ടട്ടെ എന്ന കരുതലില്‍ നിന്നല്ല ജനിച്ചതെന്ന് കശുവണ്ടിത്തൊഴിലാളികളുടെ ചരിത്രം പഠിച്ച അന്നാ ലിന്റ്ബര്‍ഗ് പറയുന്നു. സ്ത്രീകളുടെ ഗൃഹജോലികളെ ഫാക്ടറിസമയം ബാധിക്കരുതെന്ന കരുതലേ നിയമത്തെ അനുകൂലിച്ചവര്ക്കുണ്ടായിരുന്നു</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif">ള്ളു.'' (പുറം122, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? ദേവിക, സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം 2010)</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif;">നെന്മാറക്കാരിയുടെ രക്തസാക്ഷിത്വം</b><br style="font-family: arial, sans-serif;" /><span face="arial, sans-serif">മലയാളിയുടെ സിനിമാക്കാഴ്ച്ചയുടെ വലിയൊരു ചരിത്രത്തില്‍ നിന്നും ലെഷറിനെക്കുറിച്ചുള്ള ആധുനികമായ ധാരണകള്‍ കണ്ടെത്താനാകും. ആദ്യകാലത്തെ സ്ത്രീപ്രേക്ഷകരെക്കുറിച്ചുള്ള ചരിത്രപരവും വസ്തുനിഷ്ഠവുമായ വിശദാംശങ്ങള്‍ ഏറെയൊന്നും ലഭ്യമല്ല. അതേക്കുറിച്ചു ഗൗരവമായ അന്വേഷണങ്ങള്‍ നടത്തിയ ബിന്ദു മേനോന്റെ പഠനത്തില്‍ കൊല്ലം പട്ടണത്തിലെ സിനിമാശാലകളുടെ പ്രവര്‍ത്തനം തങ്ങളുടെ കൂടി സൗകര്യത്തിനായിരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫാക്ടറിത്തൊഴിലാളികളായ സ്ത്രീകള്‍ സമരം ചെയ്തതിന്റെ പത്രറിപ്പോര്‍ട്ട് മലയാള മനോരമ പ്രസിദ്ധീകരിച്ചതായി പറയുന്നുണ്ട്. (പുറം185, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? ദേവിക, സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം 2010)</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">പി കെ റോസിയെപ്പോലെ കലാകാരികളായ സ്ത്രീകള്‍ മാത്രമല്ല, കലാസ്വാദകരായ സ്ത്രീകളും ആക്രമിക്കപ്പെട്ട ചരിത്രം കേരളത്തിനുണ്ട്. എവിടത്തെയുമെന്നപോലെ പുരുഷന്മാര് കയ്യടക്കിവച്ചിരുന്ന നെന്മാറയിലെ സ്വാമിയുടെ ഉടമസ്ഥതയിലുള്ള കൊട്ടകയിലേക്ക് സിനിമ കാണാന്‍ കയറിച്ചെന്ന നാട്ടുകാരിയായ സ്ത്രീ ക്ക് സ്വന്തം ജീവന് തന്നെ നഷ്ടപ്പെടുത്തേണ്ടിവന്നു. അതേ കുറിച്ച് സാജു ചേലങ്ങാട് എഴുതുന്നു: ''രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ അരികിലെത്തുമ്പോഴും മലബാറില്‍ സ്ത്രീകള്‍ക്ക് തീയറ്ററുകളില്‍ പ്രവേശനമില്ലായിരുന്നു. പുരുഷന്മാര് മാത്രം കയ്യടക്കിവച്ചിരുന്ന സിനിമാസ്വാദനത്തെ നെന്മാറയില് ഒരു യുവതി ചോദ്യം ചെയ്തു. രണ്ടും കല്പ്പിച്ചവള് സ്വാമിയുടെ കൊട്ടകയില്‍ സിനിമകാണാനെത്തി. പുരുഷന്മാര് വെറുതെയിരിക്കുമോ? ഇടവേളയില്‍ പുറത്തുപോയ അവളെ അടുത്ത ദിവസം തൊട്ടടുത്ത പറമ്പില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്. ചവിട്ടും അടിയുമേറ്റു മരിച്ച ആ നെന്മാറക്കാരി ആരായിരുന്നു? ഇന്നുമറിയില്ല, ആ രക്തസാക്ഷിയെക്കുറിച്ച്. പക്ഷേ സ്വാമിക്കത് വലിയ ആഘാതമായി. എന്തു വിലകൊടുത്തും സ്ത്രീകള്‍ക്ക് കൊട്ടകപ്രവേശനം സാധ്യമാക്കുക എന്ന ലക്ഷ്യവുമായി മലബാറിലെ തീയറ്ററുടമകളെ അദ്ദേഹം കണ്ടു. പുരുഷസമൂഹത്തിന്റെ രൂക്ഷപ്രതികരണത്തെ ഭയന്ന് പലരും ഒഴിഞ്ഞുമാറിയെങ്കിലും സ്വാമിയുടെ ബോധവല്‍ക്കരണ ശ്രമം അവസാനം ഫലം കണ്ടു. പതുക്കെ പതുക്കെ സ്ത്രീകള്‍ക്കായി കൊട്ടകവാതിലുകള് തുറന്നുകൊടുത്തു. അവരുടെ സാന്നിദ്ധ്യം തീയറ്ററുകളുടെ വരുമാനം ഉയര്‍ത്തിയതോടെ സ്വാമിയുടെ വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് ഉടമകള്‍ മനസ്സിലാക്കി.'' (സാജു ചേലങ്ങാട്, തേജസ്സ് ആഴ്ച്ചവട്ടം 2018)*2. ആദ്യകാല നാടകപ്രദര്ശനങ്ങള്ക്കിടയില് നാട്ടുചട്ടമ്പികള്‍ അഴിച്ചുവിടുന്ന അക്രമങ്ങള്‍ വലിയ തോതില്‍ സ്ത്രീകളെ നാടകാസ്വാദനത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തിയിട്ടുണ്ട്. നാടകവേദികളിലെ പൂവാലശല്യത്തെക്കുറിച്ചും ലൈംഗികശല്യങ്ങളെക്കുറിച്ചും പലരും തുറന്നെഴുതിയിട്ടുണ്ട്.</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">അതിവിദൂരമല്ലാത്ത സമീപകാലത്ത് 'മ' പ്രസിദ്ധീകരണങ്ങളുടെ വായനക്കാരായ സ്ത്രീകള്‍ക്കെതിരേ കടുത്ത തോതില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും വഴിതെറ്റിക്കുന്നുവെന്നാരോപിച്</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif">ച് യുവജന പുരോഗമന പ്രസ്ഥാന പ്രവര്‍ത്തകര്‍ നേരിട്ടുതന്നെ സമരരംഗത്തിറങ്ങിയിരുന്നു. ടിവി സീരിയലുകളുടെ പ്രേക്ഷകരെന്ന നിലയിലും സ്ത്രീകള്‍ ആക്ഷേപിക്കപ്പെടാറുണ്ടല്ലോ. ജനപ്രിയകലയിലെ സ്ത്രീപ്രേക്ഷകത്വം സവിശേഷമായിത്തന്നെ പഠിക്കപ്പെടേണ്ടതാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">പുതുകാലത്തെ ഡിജിറ്റല്കലയുടെ സ്ക്രീന്‍ തികച്ചും വ്യക്തിപരവും സ്വകാര്യവുമായിരിക്കേ സ്ത്രീയുടെ കാഴ്ച്ച, ആനന്ദം എന്നിവയുടെ മൂല്യങ്ങള്‍ മാറിയത് മനസ്സിലാക്കേണ്ടതാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif;">വിനോദഭ്രാന്തും സദാചാരലംഘനവും</b><br style="font-family: arial, sans-serif;" /><span face="arial, sans-serif">ആധുനികതയിലേക്കു കടന്നുചെല്ലുന്ന സ്ത്രീകള്‍ ഏതുതരത്തിലാണ് തങ്ങളുടെ സമയത്തെയും പഠനത്തെയും വിനോദത്തെയും രൂപപ്പെടുത്തി ക്രമീകരിക്കേണ്ടത് എന്നതിനെപ്പറ്റിയുള്ള സംവാദങ്ങള്‍ ആദ്യകാലനോവലുകളില്‍ പലതിലും കാണാം. പറങ്ങോടീപരിണയത്തിലെ പറങ്ങോടിക്കുട്ടിയുടെ നാഗരികവും പാശ്ചാത്യവുമായ ലെഷര്‍ താല്പര്യങ്ങള് പലപ്പോഴും പരിഹാസ്യവും വിവരമില്ലായ്മയുമായാണ് സ്വീകരിപ്പെടുന്നത്. താഴത്തെനിലയില്‍ കൈകൊട്ടിക്കളിപ്പാട്ടു പാടി ചുവടുവെച്ചു രസിച്ചിരുന്ന അമ്മാളുവും കൂട്ടുകാരികളും കൂടി മുകളിലത്തെ നിലയില്‍ കോച്ചില്‍ പറങ്ങോടിയെ തിരഞ്ഞു വരുന്നതാണ് സന്ദര്‍ഭം.</span><br style="font-family: arial, sans-serif;" /><span face="arial, sans-serif"> ''എന്താണ് ഹേ, താഴത്തേക്ക് ഒന്നും കണ്ടില്ല. കൈകൊട്ടിക്കളിയും പാട്ടും അത്ര പിടുത്തമില്ലെന്നുണ്ടോ? എന്നു ലോഗ്യമായി ചോദിച്ചു. താഴത്തുനിന്നു കേട്ടിരുന്ന ആര്‍പ്പും വിളിയും കൊണ്ടാണോ ചോദിച്ചത്? ഞാന്‍ അത് ആഫ്രിക്കയില്‍ നീഗ്രോസ്സിന്റെ ഡിവള് ഡാന്‍സ് ആണോ എന്നു ഡോട്ട് ചെയ്തു''</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">ഈ മറുപടികേട്ടപ്പോള്‍ അമ്മാളുവിന്റെ ക്ഷമ നില്ക്കാണ്ടായി.</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">''വെള്ളക്കാരുടെ മാതിരി ഏതെങ്കിലും ഒരാണും പെണ്ണും കൂടി കോര്‍ത്തു പിടിച്ചു കുതിച്ചു ചാടിക്കൊണ്ട് ഒരുമാതിരി പാട്ടും കളിയും ഇല്ലേ, അതായാലോ'' ഈ ചോദ്യം പരിഹാസമായിട്ടാണെന്ന് പറങ്ങോടിക്കുട്ടിക്ക് അത്ര മനസ്സിലായില്ല.</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">''അത് എവിടെ കിടക്കുന്നു, ഇത് എവിടെക്കിടക്കുന്നു എന്നു മറുപടി പറഞ്ഞു. '' കുറെ ഉമ്മത്തുംകള്ളും കൂടി കുടിച്ചിട്ടാണെങ്കില്‍ അധികം നന്നാവും ഇല്ലേ എന്നും പറഞ്ഞു പുറത്തോട്ടു കടന്നു വാതിലും ചാരി അമ്മാളുവും കൂട്ടരും താഴത്തോട്ടു പോന്നു.'' (പുറം 66, പറങ്ങോടീപരിണയം, കിഴക്കേപ്പാട്ട് രാമന്‍കുട്ടി മേനോന്, ചിന്ത പബ്ലിഷേഴ്സ്, 2013) ആധുനികമായ ലെഷര്‍ അഭിരുചികളിലേക്കും ആനന്ദകാമനകളിലേക്കും നടന്നടുക്കുന്ന സ്ത്രീകള്‍ ഇത്തരത്തില്‍ പരിഹസിക്കപ്പെടുക എന്നതു സ്വാഭാവികമായിരുന്നു.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കലയും ധാര്‍മികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ പൊതുമണ്ഡലത്തില്‍ ഏറെ മുഴങ്ങിക്കേട്ടിരുന്നു. പലപ്പോഴും അവ സ്ത്രീമാസികകളിലൂടെയും പുറപ്പെട്ടിരുന്നു. 'വിനോദഭ്രാന്ത്' സദാചാരഭ്രംശമുണ്ടാക്കുമെന്നു തന്നെയാണ് അത്തരം ലേഖകര്‍ പൊതുവേ കരുതിയിരുന്നത്. നഗരജീവിതവും കലാസ്വാദനവും കൂടിച്ചേര്‍ന്ന് ജനങ്ങള്‍ക്കു സദാചാരഭ്രംശം സംഭവിക്കുന്നു എന്നാരോപിക്കുന്നതാണ് എരമല്ലൂര്‍ പരമേശ്വരന്‍പിള്ള 1924ല്‍ ചിങ്ങമാസം ലക്കത്തില്‍ ശാരദയില്‍ എഴുതിയ അധര്മചാരിത എന്ന ലേഖനം.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif"> '' ദാസിയാട്ടവും പാട്ടും കാണുന്നതിനും കേള്‍ക്കുന്നതിനും നമ്മുടെ ഇടയില്‍ ഉല്കൃഷ്ടസമുദായാംഗങ്ങളെന്നു നിരാക്ഷേപം വിചാരിക്കപ്പെട്ടുവരുന്ന പല യോഗ്യന്മാര്ക്കും കലശലായ ആഗ്രഹവും താല്പര്യവും കാണുന്നുണ്ട്. ആട്ടവും പാട്ടും തൊഴിലാക്കി സഞ്ചരിക്കുന്ന സ്ത്രീകളെ പ്രോല്‍സാഹിപ്പിക്കുന്നതിലും അവര്‍ക്കു വേഷമുള്ള നാടകസംഘങ്ങളെ 'തലയില്‍ കയറ്റിവെച്ച്' ഓമനിക്കുന്നതിലും ഇവര്‍ക്കുള്ള കൗതുകം സീമാതീതമാണ്. സംഗീതവും നൃത്തവും തൊഴിലാക്കി സ്വീകരിച്ചിട്ടുള്ള യാതൊരു സ്ത്രീകളെയും പ്രോല്സാഹിപ്പിക്കരുതെന്നോ അവര്‍ അംഗങ്ങളായിട്ടുള്ള നാടകസംഘങ്ങളെ അഭ്യവകര്‍ഷണം ചെയ്യണമെന്നോ ഇവിടെ അഭിപ്രായമില്ല; ആട്ടഭ്രാന്തും സംഗീതഭ്രാന്തും ബാധിച്ചിട്ടുള്ള മാന്യന്മാരെല്ലാവരും അസന്മാര്‍ഗികളാണെന്നും പറഞ്ഞുകൂടാ. എന്നാല്‍ 'മലകളിളകിലും' ഇളകാത്ത മനസ്സുള്ളവരായേക്കാവുന്ന ഈ ഏതാനും ചില 'മഹാജനങ്ങളു'ടെ വിനോദഭ്രാന്തി, സാധാരണന്മാരില്‍ ഒട്ടധികം പേരെ അധര്മചാരിതയിലേക്ക് വലിച്ചിഴയക്കുന്നത് അനുവദിക്കത്തക്കതല്ല. ഈ തൊഴിലോടുകൂടി യൂറോപ്പ്, അമേരിക്ക, ജപ്പാന് മുതലായ രാജ്യങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീ നാടകസംഘങ്ങളിലുള്പ്പെട്ടവര്, പ്രായേണ അസാന്മാര്ഗികളെല്ലെന്ന് ചിലര്‍ വാദിച്ചേക്കാം. അവരുടെ സ്വഭാവം എങ്ങനെയുമിരിക്കട്ടെ, നമ്മുടെ നാടുകളില്‍ ഇത്ര നന്നായി നടക്കുന്ന സ്ത്രീപുരുഷന്മാര്, പൊതുവേ കളങ്കിതചരിത്രന്മാര് തന്നെയാണെന്നു പറയാതെ നിവൃത്തിയില്ല. അതുകൊണ്ട് സമുദായത്തിലെ ഉല്കൃഷ്ടാംഗങ്ങളും സമുദായപരിഷ്കാരികളും ആയിരിക്കണമെന്ന് അഭിവാഞ്ഛിക്കുന്നവര്, ഇത്തരം സന്മാര്ഗ ദൂഷകതാബീജങ്ങളെ സമുദായമധ്യത്തില്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് യാതൊരുവിധ പ്രോല്‍സാഹനങ്ങളും നല്‍കാതിരിക്കേണ്ടത് അത്യന്താവശ്യമാകുന്നു.''</span><br style="font-family: arial, sans-serif;" /><span face="arial, sans-serif"> നാലുപേരിലൊരുത്തന്‍ എന്ന നോവലിന്റെ അവതാരികയില്‍ ഉദയകുമാര്‍, ''നാടകത്തിനും നാടകകാരന്മാര്‍ക്കും സ്ത്രീകളെ വശീകരിക്കാനുള്ളതായിക്കാണുന്ന ശക്തി'' യെക്കുറിച്ചുള്ള ആശങ്ക ആദ്യകാല ജനപ്രിയകലാരംഗത്ത് നിലനിന്നതിനെക്കുറിച്ച് പറയുന്നുണ്ട്. നാടകം ഉണ്ടാക്കുന്നതു തന്നെ പെണ്ണുങ്ങളെ വശത്താക്കുവാനാണെന്ന മട്ടിലുള്ള ചിന്തകളും കാണാം. കലാപരമായ അഭിരുചി സദാചാരപരമായ അച്ചടക്കത്തിനു വിധേയമായിരിക്കണം എന്ന തത്വമാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. മീനാക്ഷി എന്ന ആദ്യകാലനോവലില് മോഹിനിയാട്ടം എന്ന കലാരൂപം തന്നെ ആണുങ്ങളെ വശീകരിക്കാനുള്ളതാണെന്നുമുള്ള മുന്‍വിധി കഥാസന്ദര്ഭത്തിനുള്ളില് കാണാം. സാഹിത്യവും കലയുമുള്പ്പടെ ലെഷറിന്റെ ഉയര്‍ന്ന സാംസ്കാരികതയിലുള്ള എന്തിനെയും സദാചാരപരമായും സ്ത്രീത്വാദര്ശാത്മകമകതയെ സംബന്ധിച്ചുള്ളതായും കരുതപ്പെട്ടിരുന്നു. എങ്കിലും 1920-30കളോടെ പരിഷ്കൃതജീവിതത്തിന് നൃത്തം, സംഗീതം മുതലായ കലാസ്വാദനമുള്പ്പടെയുള്ള ലെഷറും വളരെ അത്യാവശ്യമാണെന്ന ധാരണ അടിയുറച്ചിരുന്നു. മാതൃഭൂമി തുടങ്ങിയ പല ആനുകാലികങ്ങളുടെയും അക്കാലത്തെ താളുകളില്‍ വിവിധ പാശ്ചാത്യരാജ്യങ്ങളില്‍ സ്ത്രീകളെ നൃത്തപരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ലേഡീസ്ക്ലബുകളിലെ സ്പോര്‍ട്സ് മല്‍സരങ്ങളിലെ സമ്മാനാര്‍ഹരുടെ ഫോട്ടോകളും പതിവായി പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഏറെക്കുറെ ഗാര്ഹികവല്ക്കരണത്തെയും കുടുംബിനീപദവിയെയും ന്യായീകരിക്കുന്ന മട്ടില്‍ തന്നെയാണ് സ്ത്രീയുടെ കലാപരമായ വളര്‍ച്ച ക്രമീകരിക്കപ്പെട്ടത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">സ്ത്രീയുടെ ഗാര്ഹികവല്ക്കരണത്തെ ഉറപ്പിക്കുന്ന മട്ടില്‍ തന്നെ വീടിനകത്തെ ആനന്ദം എന്നതില്‍ സവിശേഷമായ ഒരു ഊന്നല്‍ ആദ്യകാലമാസികകളിലെ പരസ്യങ്ങളിലെല്ലാമുണ്ട്. കൂടാതെ തന്നെ നിരന്തരമായി റേഡിയോവിന്റെ പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. 30-40 കളോടെ മര്‍ഫി റേഡിയോ വളരെയധികം ജനപ്രീതി ആര്‍ജ്ജിച്ചിരുന്നു. 'വീട്ടിനാനന്ദമേകുന്നു' എന്നായിരുന്നു അതിന്റെ പരസ്യവാചകം തന്നെ! 30കളിലെ പ്രധാനപ്പെട്ട മറ്റൊരു പരസ്യം 'ഹോം സിനി പ്രൊജക്ടറി'ന്റേതായിരുന്നു. ഭയങ്കരവും വിചിത്രവും സാഹസികവുമായ രംഗങ്ങള്‍ വീട്ടിലിരുന്നു തന്നെ സ്വന്തം പ്രൊജക്ടറിലൂടെ കണ്ട് ആനന്ദിക്കാമെന്നാണ് പരസ്യം അവകാശപ്പെടുന്നത്. സ്ക്രീനില്‍ തനിയേ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും പലവര്‍ണങ്ങളില്‍ നൃത്തരംഗങ്ങള്‍ കാണാന്‍ കഴിയുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">വീടുവിട്ടു പുറത്തു പോയിട്ടുള്ള ആനന്ദാനുഭവങ്ങളേക്കാള് അഭികാമ്യമായത്, പ്രത്യേകിച്ചും സ്ത്രീകള്‍ക്കു യോജിച്ചത് എന്ന നിലയ്ക്കാണ് ഈ പരസ്യങ്ങളേറെയും പ്രവര്‍ത്തിച്ചത്. സൂചിത്തയ്യല്, കംഫര്‍ട്ടര്‍ തയ്യല്‍, തൊപ്പിത്തയ്യല്, മെഷീന്തയ്യല്, റേന്ത തുന്നല്‍, എംബ്രോയ്ഡറി തുന്നല്‍ എന്നിങ്ങനെ അനേകം മാതൃകകളിലുള്ള തൊഴില്‍ പരിശീലനങ്ങളെയും ഇതുമായി ചേര്‍ത്തുവെയ്ക്കാം. അതു അത്യവശ്യം ധനസമ്പാദനത്തിനും ഉപകരിക്കും എന്ന ന്യായേന പലരും സ്ത്രീകളെ അതിലേക്കു നയിക്കാന്‍ ശ്രമിച്ചിരുന്നു.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">1921ല്‍ കേരളയുവജനമിത്രം മാസികയില്‍(ബുക്ക്5, ലക്കം3) പുതിയതായി കണ്ടുപിടിക്കപ്പെട്ടത് എന്ന അവകാശവാദത്തോടെ തൃശ്ശൂര്‍ ലക്ഷ്മീവിലാസം വര്ത്തകശാലയുടെ സിനിമാട്ടോഗ്രാഫ് എന്ന ചലനചിത്രയന്ത്രത്തിന്റെ പരസ്യം വന്നതായി കാണുന്നുണ്ട്. അതില്‍ കൂടുതല്‍ ആളുകള്‍ക്കു കാണുന്നതിനുള്ള ആള്ക്കൂട്ടവിനോദത്തെയാണ് അതു ലക്ഷ്യമാക്കുന്നതെന്നു പറയുന്നുണ്ട്. ''ഇതില്‍ ബയോസ്കോപ്പില്‍ കാണുന്നതുപോലെ മോട്ടോര്‍വണ്ടി, തീവണ്ടി, കുതിര മുതലായതു ഓടുന്നത്, കമ്പികളിന്മേല് നടക്കുക മുതലായ ജാലവിദ്യകള്‍, സര്‍ക്കസില്‍ സിംഹം മുതലായ കാട്ടുമൃഗങ്ങളെ കളിപ്പിക്കുന്നതും കുതിരപ്പന്തയം മുതലായ അത്യാശ്ചര്യകരമായ പലവിധ വിനോദകാഴ്ച്ചകള് നാനാവര്‍ണങ്ങളില്‍ രാത്രിയിലും പകലും ഒരുപോലെ കാണാവുന്നതാണ്. ബയോസ്കോപ്പ് എന്നു കേട്ടതല്ലാതെ ആയതിനെ കണ്ടാനന്ദിപ്പാന്‍ സാധിക്കാത്തവര്‍ക്കു യഥേഷ്ടം സാധിക്കാവുന്നതും കൂടാതെ ധനസമ്പാദ്യത്തെ ഇച്ഛിക്കുന്നവര്‍ക്കു ജനക്കൂട്ടങ്ങളില്‍ ഈ വിനോദങ്ങളെ കാട്ടുന്നതിനാല്‍ ധാരാളം പണം കിട്ടുന്നതും ആകുന്നു.'' മരപ്പെട്ടിയും തടിയുരുളുകളും കണ്ണാടിത്തുണ്ടുകളും കൊണ്ട് സൃഷ്ടിച്ചെടുക്കുന്ന സിയോട്രോപ്പ്, മാജിക് പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഉല്‍സവപ്പറമ്പുകളിലും മൈതാനങ്ങളിലും കടല്‍ത്തീരങ്ങളിലുമെല്ലാം കാഴ്ച്ചയുടെ കൗതുകം നിറഞ്ഞ അനുഭൂതിരസങ്ങള് വിതറി. എന്നാല്‍ നേരത്തെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായി ഈ കാഴ്ച്ചകളൊക്കെയും പുരുഷന്മാരെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തമാണല്ലോ? തൃശ്ശൂര്‍ പൂരത്തിന്റെ സ്ത്രീവിരുദ്ധമായ ഉല്സവസ്വഭാവത്തെക്കുറിച്ച് സമീപകാലത്തും ഒന്നിലധികം ലേഖികമാര്‍ എഴുതിയതോര്‍ക്കുന്നു. മറ്റുള്ളവരുടെ തുണയോ അനുവാദമോ ഇല്ലാതെ വീടിനു പുറത്തേക്കു പോകുക, അഥവാ തക്കതായ കാരണമില്ലാതെ ഇറങ്ങുക എന്നത് ഇന്നും ഏറിയും കുറഞ്ഞും സ്ത്രീക്കു വിലക്കപ്പെടുന്നുണ്ട്. </span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif;">ചുറ്റിക്കറങ്ങല്‍ (Loiter)</b><br style="font-family: arial, sans-serif;" /><span face="arial, sans-serif">നന്നായി അണിഞ്ഞൊരുങ്ങി, സ്വന്തം ശൈലിയില്‍ പുതുമകള്‍ ഉള്‍ച്ചേര്‍ത്ത് നടക്കുന്നവരെ പൊതുസമൂഹം പൊങ്ങച്ചക്കാരികളെന്നോ, അഴിഞ്ഞാട്ടക്കാരികളെന്നോ വിളിക്കുന്നതിനു പിന്നില്‍ പല തരം ആശങ്കകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു പക്ഷേ അതിലെല്ലാം ആനന്ദത്തെ സംബന്ധിച്ച തെറ്റായ ആകാംക്ഷയും സ്വേച്ഛയുമുണ്ടെന്നുള്ളതു വ്യക്തമാണ്. പുറത്തേക്കു പോകുന്ന സ്ത്രീകളുടെ കയ്യിലുള്ള ഡുങ്കു ഡുങ്കു സഞ്ചിയെപ്പറ്റി ബഷീറിന്റെ കഥാപാത്രം ചിന്തിക്കുന്നത് ഓര്‍ക്കുക. തകഴിയുടെ വാനിറ്റിബാഗ് എന്ന കഥതന്നെ ഒരു യുവതിയുടെ സ്വേച്ഛാനുസൃതമായ പ്രണയസഞ്ചാരത്തെക്കുറിച്ചുള്ള ജിജ്ഞാസ നിറഞ്ഞതാണ്. കാറ്റുകൊള്ളാനോ പാര്‍ക്കില്‍ പോകാനോ ആഗ്രഹിക്കുന്ന സ്ത്രീകള്‍ പലപ്പോഴും ഈ തരത്തില്‍ സദാചാരവിചാരണ നേരിടുന്നവരാണ്. ഒന്നിനു വേണ്ടിയുമല്ലാതെയുള്ള ചുറ്റിക്കറങ്ങല്‍ സ്ത്രീകള്‍ക്ക് പൊതുവേ സാധ്യമാകുന്നില്ല. സ്വന്തം ഇഷ്ടത്തിനു ഇറങ്ങിപ്പുറപ്പെട്ടു നടത്തുന്ന യാത്ര സ്ത്രീകളുടെ സ്വത്വസമര്ത്ഥനത്തിന്റെയും ഇച്ഛാധികാരത്തിന്റെയും ഭാഗം തന്നെയാണ്. കുഞ്ചന്‍ നമ്പ്യാരുടെ ഘോഷയാത്രയിലെ അച്ചിമാരുടെ ഒരുക്കവും പുറപ്പാടും ഘോഷയാത്രകാണാനെന്നതിലുപരി പരസ്പരം കാണാനും പ്രാരബ്ധങ്ങള്‍ പങ്കുവെയ്ക്കാനുമാണെന്നു തോന്നിപ്പോകും. ഉണ്ണിയാര്‍ച്ചയുടെ പുറപ്പാട് അല്ലിമലര്‍ കാവിലെ പൂരവും അയ്യപ്പന് കാവിലെ വിളക്കും കാണാന്‍ തന്നെയായിരുന്നു. ലക്ഷ്മീകേശവം എന്ന ആദ്യകാലനോവലിനെ സവിശേഷമാക്കുന്നത് ഇപ്രകാരം സ്വയം ഇറങ്ങിപ്പുറപ്പെട്ട് നടത്തുന്ന ലക്ഷ്മിയുടെ യാത്ര തന്നെയാണ്. ആര്.ഉണ്ണിയുടെ ആനന്ദമാര്‍ഗത്തില്‍ മധ്യവയസ്ക്കരായ കോളേജധ്യാപികമാര്‍ ഒന്നിച്ചു ചേര്‍ന്നു നടത്തുന്ന വിനോദയാത്രയും അതിനിടയിലെ ആനന്ദത്തിരച്ചിലുമെല്ലാം ഉണ്ട്. നിത്യജീവിതത്തിലെ മടുപ്പിനെ അകറ്റി ആനന്ദം കണ്ടെത്താനുള്ള ഈ യാത്രയിലൂടെ പരസ്പരം സങ്കടങ്ങള്‍ പങ്കുവെയക്കുന്നതിന്റെയും വിലക്കുകളില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുന്നതിന്റെയും ഹരം അവരറിയുന്നു. ഉറക്കെ പാട്ടു പാടിയും കൂവിയും ചില്ലറ മദ്യപാനവുമൊക്കെയായി അവര്‍ ആനന്ദം തേടുന്നു.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">കൊച്ചാട്ടില്‍ കല്യാണിക്കുട്ടി എഴുതിയ ഞാന്‍ കണ്ട യൂറോപ്പ് എന്ന യാത്രാവിവരണകൃതിയില് യൂറോപ്പു കാണാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു സ്ത്രീയുടെ സാഹസികമായ ആനന്ദവാഞ്ഛയുണ്ട്. ജിസാ ജോസിന്റെ മുദ്രിതയിലും സ്ത്രീകള്‍ നടത്തുന്ന ആനന്ദയാത്രയുടെ രാഷ്ട്രീയം ഭംഗിയായി പറയുന്നുണ്ട്. റാണിപദ്മിനി സിനിമ, ലേഡീസ് കൂപ്പേ നോവല്‍ തുടങ്ങിയവയൊക്കെ സ്ത്രീയുടെ ചുറ്റിക്കറങ്ങലിന്റെ ആനന്ദാവകാശങ്ങള്ക്കു നേരെയുള്ള കൈചൂണ്ടികളാണ്. യാത്രയും വെറുതെയുള്ള ചുറ്റിക്കറങ്ങലും രണ്ടും രണ്ടു തരത്തിലുളള രാഷ്ട്രീയത്തെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. വൈ ലോയിറ്റര്‍ എന്ന കൃതി മുംബൈനഗരങ്ങളിലെ പൊതുവിടങ്ങളില്‍ സ്ത്രീസാന്നിധ്യത്തെ മുന്‍നിര്‍ത്തി മൂന്നു സ്ത്രീകള്‍ ചേര്‍ന്നു നടത്തിയ അന്വേഷണമാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">ചുറ്റിക്കറങ്ങല്‍ സ്ത്രീകളുടെ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. മറിച്ച് അവരുടെ പൂര്‍ണപൗരത്വത്തെ സംബന്ധിച്ച നിലപാടുകളെ സ്വരൂപിക്കുന്ന ഒരു ആശയമാണ്. റുഖിയ സെഖാവത്ത് ഹൊസ്സൈന് 1905ല്‍ എഴുതിയ സുല്‍ത്താനയുടെ സ്വപ്നം എന്ന കഥ, സ്ത്രീപക്ഷഭാവനയിലെ സുപ്രധാനമായ ഒരു രാഷ്ട്രീയമുദ്രയാണ്. ഈ കഥ ആദ്യകാല മലയാള മാസികകളിലൊന്നായ 'മുസ്ലിം മിത്ര'ത്തില്‍ 1927ല്‍ വിവര്‍ത്തനം ചെയ്ത് ചേര്‍ത്തിരുന്നു. വിമോചനത്തെക്കുറിച്ചുള്ള തീക്ഷ്ണവും തീവ്രവുമായ കാമനകളില്‍ നിന്നുണ്ടായ ഒരു സ്വപ്നമാണ് അതിന്റെ കാതല്‍. ഹിംസാത്മകമല്ലാത്ത, യുദ്ധമോ ആക്രമണങ്ങളോ രാഷ്ട്രീയമായ കിടമല്‍സരങ്ങളോ ഇല്ലാത്ത ഒരു ഉട്ടോപ്പിയന്‍ ലോകത്തിലൂടെ സ്നേഹിതയോടൊപ്പം നടത്തുന്ന യാത്രയാണ് സുല്‍ത്താന സ്വപ്നം കാണുന്നത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">സഞ്ചാരികളായി ചുറ്റിക്കറങ്ങല്‍ സ്ത്രീകള്‍ക്കു സാധ്യമാകുന്നത് നിരുപാധികമായ, ക്ഷമാപണമാവശ്യമില്ലാത്ത കറങ്ങിനടക്കല്‍ സാധ്യമാകുമ്പോഴാണ്. തങ്ങളുടെ ആവാസസ്ഥാനങ്ങള്‍ക്കു തൊട്ടടുത്തുള്ള പൊതുവിടങ്ങള്‍, ബസ്സ് സ്റ്റോപ്പുകളും പാര്‍ക്കും റെയില്‍വേ സ്റ്റേഷനും ഹോട്ടലുകളും ബീച്ചുകളും തിയ്യേറ്ററും പോലുള്ള ഇടങ്ങളില്‍ പോലും പ്രത്യേകിച്ചൊരു ഉദ്ദേശവുമില്ലാതെ സ്ത്രീകള്‍ക്കു ചുറ്റിക്കറങ്ങാന്‍ കഴിയുന്ന അവസ്ഥ. പലപ്പോഴും പുരുഷന്മാരുടെ അനുവാദത്തോടെ മറ്റുള്ളവരാല്‍ പരിധി നിശ്ചയിക്കപ്പെട്ട സഞ്ചാരമാണ് സ്ത്രീയുടേത്. സ്ത്രീയുടെ രണ്ടാംകിട പൗരത്വത്തെ ഉറപ്പിക്കും വിധമാണ് ഇതെല്ലാം. ആനന്ദത്തിനായി നഗരങ്ങളിലേക്കു കടന്നു ചെല്ലാന്‍, ഒന്നിനു വേണ്ടിയുമല്ലാതെ, പ്രത്യേകിച്ചൊരുദ്ദേശ്യമില്ലാതെ ചുറ്റിത്തിരിഞ്ഞുനടക്കാന്‍ സ്ത്രീകള്‍ക്കവസരം ലഭിക്കാറില്ല. നൂറായിരം തടസ്സങ്ങളാണവരെ വരവേല്‍ക്കുക. സ്ത്രീകള്‍ക്കു സാഹസികരാകാന്‍ അവകാശമുണ്ടെങ്കില്‍ അതവരുടെ ഇഷ്ടത്തിനു വിടാവുന്നതാണ് എന്നതാണ് ഫെമിനിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്. അതിനര്‍ത്ഥം അവര്‍ക്കു അതിനാവശ്യമായ ഭൗതികസാഹചര്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട് എന്നു തന്നെയാണ്. അതായത്, നല്ല ഗതാഗത സൗകര്യങ്ങളും തെരുവുവെളിച്ചവും സുരക്ഷിതത്വവും സ്വകാര്യതയുമുള്ള പബ്ളിക് ടോയ്ലെറ്റുകളും എല്ലാം അവരര്‍ഹിക്കുന്നു എന്നര്‍ത്ഥം. പൊതുവിടത്തിലെ സ്ത്രീകള്ക്കേര്പ്പെടുത്തുന്ന പല തരം ഉപാധികളോടുകൂടിയ സംരക്ഷണം എന്നത് ഫലത്തില്‍ ആണ്കോയമാസ്വഭാവമുള്ള നിയന്ത്രണം തന്നെയാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">ആണ്‍തുണയോടെ സഞ്ചരിക്കുക എന്നതില്‍ നിന്നു വിട്ടുള്ള രീതികള്‍ തക്കതായ കാരണമില്ലാതെ പൊതുവേ സ്വീകരിക്കപ്പെടാറില്ല. ആദ്യകാലകേരളത്തിലെ സ്ത്രീകളുടെ സഞ്ചാരത്തില്‍ ആചാരപരമായ സമ്മര്‍ദ്ദം ഉണ്ടെന്നു നിരീക്ഷിക്കുന്ന മുത്തിരിങ്ങോടന്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു തന്നെ യാത്ര ചെയ്യുന്നതാണ് നല്ലതെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. (പൂര്‍വാചാരം അഥവാ കീഴ്നടപ്പ്, പുറം574, ഉണ്ണിനമ്പൂതിരി, വാള്യം7, 1101, മിഥുനം ലക്കം10)</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">ആദ്യകാലത്ത് സ്ത്രീകളുടെ ഡ്രൈവിംഗ് വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. വാഹനമോടിക്കുക എന്നതില്‍ സഞ്ചാരത്തിന്റെ നിയന്ത്രണം സ്വന്തമായി കയ്യാളുക എന്നാണല്ലോ. കേരളത്തിന്റെ സ്വാതന്ത്ര്യപൂര്‍വഘട്ടത്തില്‍ നടന്ന സ്ത്രീസഞ്ചാരത്തിന്റെ ഒരു മുദ്ര കെ.ആര്.ഗൗരിയുടെ മൂത്ത സഹോദരിയായിരുന്ന കെ.ആര് നാരായണിയുമായി ബന്ധപ്പെട്ടതാണ്. നാരായണിക്കൊച്ചമ്മ എന്നു വിളിച്ചിരുന്ന സ്വന്തം ചേച്ചി നാരായണിയുടെ ഡ്രൈവിംഗ് കമ്പം ഗൗരിയമ്മയുടെ ആത്മകഥയിലുമുണ്ട്. ''അങ്ങനെയിരിക്കേ കൊച്ചമ്മയ്ക്ക് സൈക്കിള്‍ ഓടിച്ചു പഠിക്കണമെന്നായി. കൊച്ചമ്മയുടെ നിര്‍ബന്ധം കൊണ്ട് ഡ്രൈവര്‍ക്ക് അവരെ പഠിപ്പിക്കേണ്ടി വന്നു. കൊച്ചമ്മ ടൗണില്‍ വണ്ടി ഓടിക്കാന്‍ തുടങ്ങിയ ശേഷമാണ് അച്ഛനതറിഞ്ഞത്. അക്കാലത്ത് കാറും ബസ്സും സൈക്കിളുമൊക്കെ കുറവാണ്. മോട്ടോര്‍ സൈക്കിള്‍ കൊച്ചമ്മയുടേതല്ലാതെ വേറെ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. കൊച്ചമ്മ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നത് കാണാന്‍ ജനക്കൂട്ടമുണ്ടായിരുന്നു. ചില പുരുഷന്മാര് കൂവുകയും ചെയ്തു. ഇതു കൊച്ചമ്മയെ ദേഷ്യം പിടിപ്പിച്ചു. പിന്നെ എല്ലാ ദിവസവും കുട്ടികളായ ഞങ്ങളെ സൈഡ്കാറിലിരുത്തി ചേര്‍ത്തല 11-ാം മൈല്‍ വരെ പോകും...(പുറം 95 ആത്മകഥ, കെ.ആര്. ഗൗരിയമ്മ). അതേക്കുറിച്ചുതന്നെയാണ് സാജു ചേലങ്ങാട് ബുള്ളറ്റ് നാരായണിയെന്ന കുറിപ്പില്‍ എഴുതുന്നത്.*3</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">പ്രീമിയര്‍ പദ്മിനി കാറുകളുടെ പരസ്യത്തെക്കുറിച്ച് ഡോ. സ്വപ്ന ശ്രീനിവാസന് പറയുന്നു: '' .......പ്രീമിയര്‍ പദ്മിനി ആധുനികവനിതയുടെ ചലനാത്മകതയുടെ പ്രതീകമായി എത്തുന്നു. ഈ പരസ്യത്തില്‍ സാരി ധരിച്ച പരസ്യമോഡലിന്റെ യുവത്വവും പ്രൊഫഷണലിസവും അംബാസിഡറിന്റെ മോണോക്രോം പരസ്യത്തെക്കാള്‍ ഊര്ജ്ജസ്വലത നിറഞ്ഞ അന്തരീക്ഷമൊരുക്കുന്നു''. (പരസ്യം പതിക്കരുത്: ചുവരെഴുത്തിന്റെ കല ഭാവുകത്വപരിണാമത്തിന്റെ നൂറ്റാണ്ടുകളില്‍, മലയാളം റിസേര്‍ച്ച് ജേണല്‍ , വോള്യം12, ലക്കം1, ജനുവരി-ഏപ്രില്‍ 2019) ''Why should boys only have fun?'' എന്ന പരസ്യവാചകം സ്ത്രീകേന്ദ്രിതമായ ലെഷറിന്റെ പൗരാവകാശരാഷ്ട്രീയത്തില് തന്നെയാണ് ഊന്നുന്നത്. ലെഷര്‍ എന്നത് തൊഴിലിടത്തിലേക്കുള്ള യാത്രയോ തൊഴില്‍ പോലുമോ ആകാം. ഉദ്യോഗസ്ഥകളായ പല സ്ത്രീകളും ജോലിസ്ഥലത്തേക്കുള്ള തീവണ്ടിയാത്രകളിലും മറ്റുമാണ് ലെഷര്‍ അനുഭവിക്കുന്നതെന്ന് പല സര്‍വേകളും നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്. സ്വയം ഒറ്റക്കിരിക്കാനും നഗരത്തിലെ അപരിചിതസ്വത്വത്തില് മറഞ്ഞിരുന്ന് സുരക്ഷിതമായിരുന്നു മനോരാജ്യം കാണാനും വിശ്രമിക്കാനും കഴിയുന്ന ഇടങ്ങള്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif;">ലൈംഗികതയും ഭക്ഷണവും: ഇച്ഛാധികാരത്തിന്റെ സാധ്യതകള്‍</b><br style="font-family: arial, sans-serif;" /><span face="arial, sans-serif">പരമ്പരാഗതചിന്തയില്‍ സ്ത്രീ എല്ലായപ്പോഴും ആനന്ദം കൊടുക്കുന്നവളാണ്, എടുക്കുന്നവളല്ല. സ്ത്രീശരീരത്തെ ചുറ്റിപ്പറ്റിയുള്ള ആനന്ദാന്വേഷണങ്ങളില് പുരുഷപക്ഷത്തുനിന്നുള്ള ആഗ്രഹകാമനകളാണ് ആവിഷ്കരിക്കപ്പെടുന്നത്. സിനിമയിലും സാഹിത്യത്തിലും സംസ്കാരത്തിലും പൊതുവെ സ്വന്തം കാമനകള്‍ വെളിപ്പെടുത്താനുള്ള സ്ത്രീയുടെ ശ്രമങ്ങളെ നിശ്ശബ്ദീകരിക്കുകയോ പൈശാചവല്ക്കരിക്കുകയോ ആണ് മുഖ്യധാരാസമൂഹം ചെയ്യുന്നത്. വിവാഹത്തിനുള്ളിലെ ലൈംഗികത എല്ലായപ്പോഴും പുരുഷകാമനകളെ കേന്ദ്രീകരിച്ചുള്ളവയും അവയെ തൃപ്തിപ്പെടുത്തുന്ന നൈതികതകളാല് മെനഞ്ഞതുമാണ്. പലപ്പോഴും അതിന്റെ ഉദ്ദേശ്യം തന്നെ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുക എന്നതില്‍ പരിമിതപ്പെട്ടു പോകുന്നുമുണ്ട്. ഒരു സ്ത്രീ ആരെങ്കിലുമായി ലൈംഗികമായ ബന്ധം സ്ഥാപിച്ചാല്‍ തന്നെ അയാളുമായി വിവാഹം കഴിക്കണമെന്നാണ് പൊതുബോധം കരുതുന്നത്. ബലാല്‍സംഗം ചെയ്തവനെക്കൊണ്ടു വിവാഹം കഴിപ്പിച്ച് പ്രശ്നം പരിഹരിക്കുന്ന എത്രയോ സംഭവങ്ങള്‍ ഇന്നുമുണ്ട്.</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">മായാനദിയിലെ പെണ്‍കുട്ടി ലൈംഗികബന്ധത്തിനുശേഷം വിവാഹാഭ്യര്ത്ഥനനടത്തുന്ന കൂട്ടുകാരനെ നിരസിക്കുന്നതിലൂടെ വ്യത്യസ്തയാകുന്നത് ശ്രദ്ധേയമാണ്. ലൈംഗികാഗ്രഹം എന്നത് വിവാഹസമ്മതമല്ല എന്ന പറച്ചിലിലൂടെ അവള് സമര്‍ത്ഥിക്കുന്നത് സ്ത്രീയുടെ ലൈംഗികകര്‍തൃത്വവും കാമനാസ്വത്വവും തന്നെയാണ്. വിഖ്യാതനടി കനി കുസൃതിയുടെ മെമ്മോയെഴ്സ് ഓഫ് എ മെഷീന് പറയുന്നത് സ്ത്രീയുടെ സ്വയംഭോഗത്തിന്റെ ആനന്ദത്തെക്കുറിച്ചാണ്. നവ സാമൂഹികമാധ്യമങ്ങളിലും മറ്റും സ്വയംഭോഗത്തെക്കുറിച്ചും രതിമൂര്ച്ഛയെക്കുറിച്ചുമുള്ള സ്ത്രീകള്‍ തന്നെ നടത്തുന്ന ചര്‍ച്ചകള്‍ ഏറിവരുന്ന സാഹചര്യത്തില്‍ സ്ത്രീയുടെ ആനന്ദകര്തൃത്വത്തെ മുന്‍നിര്‍ത്തി പൊതുബോധം വെച്ചുപുലര്‍ത്തുന്ന ഇരട്ടത്താപ്പുകള്‍ക്ക് ഇളക്കം തട്ടിത്തുടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍തന്നെ സ്ത്രീശരീരത്തെക്കുറിച്ചും സ്ത്രൈണലൈംഗികതയെക്കുറിച്ചും ആനന്ദങ്ങളെക്കുറിച്ചും തുറന്നെഴുതുന്നതോടെ അതുവരെ വെച്ചുവാഴിച്ചിരുന്ന പുരുഷാധികാരത്തിന്റെ കോയ്മകള്‍ വെല്ലുവിളിക്കപ്പെടുകയും ഫലത്തില്‍ ഒറ്റയടിക്ക് അപ്രസക്തമാകുകയും ചെയ്യുന്നുണ്ട്. ശ്രീലക്ഷ്മി അറയക്കലിനെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ സ്ത്രീലൈംഗികതയെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകള്‍ ഫേസ്ബുക്കു വ്ളോഗുകളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നതോടെ രൂപപ്പെട്ടുവരുന്ന രാഷ്ട്രീയവും ഇതുതന്നെ. സ്ത്രീലൈംഗികതയില്‍ പുരുഷനില്‍ നിന്നും ലഭിക്കുന്ന പരിമിതമായ പരിഗണനകളും അവഗണനകള്‍ തന്നെയും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. രതിയിലെ പുരുഷകേന്ദ്രിതത്വവും ലിംഗകേന്ദ്രിതവുമായ ആനന്ദസങ്കല്പനങ്ങള് ഒരുവശത്തും സ്ത്രീയുടെ..... സ്ത്രീലൈംഗികതയെക്കുറിച്ചുള്ള പുരുഷന്മാരുടെ അജ്ഞതയും സ്ത്രീയുടെ രതിമൂര്‍ച്ഛയെപ്പറ്റിയുള്ള മിഥ്യകളുമെല്ലാം ചേര്‍ന്ന് സങ്കീര്‍ണത സൃഷ്ടിക്കുന്നു. മാധവിക്കുട്ടിയുടെ രോഹിണി എന്ന കഥ തന്റെ ലൈംഗികാഹ്ലാദങ്ങളെ തന്റെ ഭര്‍ത്താവുതന്നെ ഏര്‍പ്പെടുത്തിയ ഒരു വാടകക്കൊലയാളിയിലൂടെ തിരിച്ചറിയുന്ന ഒരുവളുടെ കഥയാണ്. പ്രായമായവരും വികലാംഗരായവരും എല്ലാം തന്നെ ലൈംഗികമായ കാമനകളുടെ കര്‍തൃത്വം നിരസിക്കപ്പെടുന്നവരാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">സ്ത്രീയുടെ പാചകകര്തൃത്വം യാഥാസ്ഥിതികപുരുഷാധിപത്യസമൂഹം ഏറെ ഉറപ്പിക്കുന്നു. അവിടെ വെച്ചുണ്ടാക്കുന്ന ഒരുവളാണ് സ്തീ, തിന്നുന്നവളല്ല. നല്ലപോലെ ഭക്ഷണം ആസ്വദിച്ചുകഴിക്കുന്ന സ്ത്രീയെ പുരുഷദൃഷ്ടികള് പരിഹാസ്യമായാണ് ചിത്രീകരിക്കുക. സ്ത്രീകള്‍ എത്രമാത്രം കഴിക്കണം എന്തുകഴിക്കണം എപ്പോഴാണ് കഴിക്കേണ്ടത, വീട്ടില്‍നിന്നോ ഹോട്ടലില്‍ നിന്നോ കഴിക്കേണ്ടത് എന്നതിനെക്കുറിച്ചെല്ലാം ചില അലിഖിതനിയമങ്ങള്‍ ആണ്‍കോയ്മാസമൂഹം നിര്‍മിച്ചുവെച്ചിട്ടുണ്ട്. അവയെല്ലാം ആ നിശ്ചിത സമൂഹത്തില്‍ സ്ത്രീയുടെ പൗരത്വപദവിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ ഭക്ഷണം ആസ്വദിക്കുന്ന പെണ്ണ് തിന്നാനുളള അവളുടെ അവകാശത്തെ മാത്രമല്ല, തീറ്റയിലൂടെയുള്ള ആനന്ദത്തെയും തൃപ്തിയെയും അവകാശപ്പെടാനുള്ള അര്‍ഹതയെയും കൂടിയാണ് സ്ഥാപിക്കുന്നത്. പുരുഷാധിപത്യസമൂഹത്തില്‍ പാചകം സ്ത്രീയുടെ കടമയും നടപ്പു പുരോഗമനകല്പനകളില് പാചകം ഒരു ബാധ്യതയുമായാണ് കാണപ്പെടുന്നത്. എന്നാലിവ രണ്ടും- വെയക്കലും കഴിക്കലും - നല്കുന്ന രസാനുഭൂതിയിലൂടെ സ്ത്രീകള്‍ തങ്ങളുടെ ഇച്ഛാധികാരത്തെ മുന്നോട്ടുവെയ്ക്കുന്നുണ്ട്. പുതിയ സ്ത്രീകള്‍ പാചകത്തെ, ഭക്ഷണത്തെ, വിളമ്പല്‍രീതികളെ, കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ഇടങ്ങളെ വൈവിദ്ധ്യപൂര്ണവും കലാപരവുമാക്കുന്നതില്‍ അവര്‍ ശ്രദ്ധവെയ്ക്കുന്നു. ആസ്വാദനത്തിന്റെ മാനങ്ങളിലാണ് അവരുടെ ഊന്നല്‍. കാമനകള്‍ സ്വത്വപ്രകാശനത്തിന്റെ ഇടങ്ങളാണെന്ന് അവര്‍ തിരിച്ചറിയുന്നു.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">ലൈംഗികത മുതല്‍ യാത്രയും ഭക്ഷണവും വരെ, ഫാഷനും ലെഷറും വരെ ഇച്ഛാധികാരത്തിന്റെ മണ്ഡലങ്ങളാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആകാംക്ഷകള്ക്കകത്ത് സാഹസികമായ ഇടങ്ങള്‍ ഇനിയുമേറെയുണ്ടാകാം. പ്രതിരോധത്തെ, വിമോചനത്തെ മുന്‍കൂട്ടി നിശ്ചയിച്ച മൂശകകള്ക്കകത്തു പരുവപ്പെടുത്തുന്ന തരം രീതികള്‍ വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുകയേ ഉള്ളൂ.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">ചുരുക്കത്തില്‍ പൊതുവിടമെന്നോ ഗാര്‍ഹിക ഇടമെന്നോ ഉള്ള ഭേദമില്ലാതെ ലെഷര്‍ അനുഭവിക്കാനും ആസ്വദിക്കാനും സ്ത്രീകള്‍ അര്ഹിക്കുന്നിടത്താണ് അവരുടെ പൗരത്വകാമന പൂര്‍ത്തീകരിക്കപ്പെടുന്നത്. മുന്നുപാധികളില്ലാത്ത വിധം അഭിരുചികള്‍ക്കനുസൃതമായും ലിംഗപരമോ വര്‍ഗപരമോ ജാതിമതപരമോ ആയ വിവേചനങ്ങള്ക്കതീതമായും മാനുഷികമായും നിര്‍വഹിക്കപ്പെടേണ്ടതാണ് ലെഷര്‍. ജനായത്തഭാവനയില് ഇച്ഛാധികാരപൂര്ണമായി ഇടപെടാനുള്ള അധികാരം സാധൂകരിക്കുമ്പോഴേ പൗരത്വം പൂര്ണമാകുന്നുള്ളു. പൊതുമണ്ഡലത്തിലെന്ന പോലെ വൈയക്തികവും ആന്തരികവുമായ പ്രേരണകളിലും അതിന്റെ വ്യവഹാരങ്ങള്‍ നടക്കുന്നുണ്ട്. അതിലേക്കുള്ള സൈദ്ധാന്തികവിഭാവനമായി ലെഷര്‍ ചിന്ത ഉയര്‍ന്നുവരേണ്ടതായുണ്ട്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">കുറിപ്പുകള്‍:</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">1. ''കൊളോണിയല്‍ സൈന്യങ്ങള്‍ റസിഡന്റ് ജനറലിന്റെ ഹെഡ്ക്വാട്ടേഴ്സിനു മുന്നില്‍ പരേഡുകള്‍ നടത്തിയിരുന്ന കാലം അവസാനിച്ചു. അതെല്ലാം ഭൂതകാലത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടും ഇന്ന് റിസ്റ്റുവാച്ചുകളുടെ സാര്‍വത്രിക സാന്നിധ്യത്തിന്റെ രൂപത്തിലുള്ള ആധിപത്യം തുടരുകയാണ്. ക്വാര്‍ട്സ് വാച്ചുകളുടെ വിചിത്രമായ ശബ്ദങ്ങള്‍ ട്രിപ്പോളിയിലെയോ റിയാദിലെയോ സുഗന്ധം തങ്ങിനില്ക്കുന്ന രാത്രിയില്‍ രണ്ട് അറബികള്‍ നടത്തുന്ന സംഭാഷണങ്ങള്‍ക്കിടയ്ക്ക് ഓരോ മണിക്കൂറും അലോസരമുണ്ടാക്കുന്നു. സമയത്തിന്റെ ഈ നെടുനിര്‍ണായകത്വം അസംബന്ധജടിലവും രാഷ്ട്രീയഭൂമിശാസ്ത്രത്തെ അവമതിക്കുന്നതുമാണ്. ഏതൊരു രാഷ്ട്രത്തിന്റെയും സാമ്പത്തികവും രാഷ്ട്രീയവുമായ പരമാധികാരത്തിന്റെ അടിസ്ഥാനമായ സ്ഥലത്തിനെ (space) നിയന്ത്രിക്കാനുള്ള പഴയ സംവിധാനങ്ങള്‍ക്കു പകരം സമയത്തിനെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ന് സമയത്തിനെ നിയന്ത്രിക്കാനുള്ള കഴിവാണ് അധികാരത്തിന്റെ അടിസ്ഥാനം.''(പുറം44, ഇസ്ളാമും സ്ത്രീകളും-കെ.എം.വേണുഗോപാലന്റെ പരിഭാഷ).</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">2. ''ഒരു കുടിയനു രാത്രിയില്‍ സമയഭേദത്തിനും ഉള്ളില്‍ പ്രവേശിച്ച മദ്യത്തിന്റെ തുകയ്ക്കും അനുസരിച്ചുള്ള പരിണാമാവസ്ഥയെ രസികനായ ഒരു കുടിയന് ''കാകന്, കൊക്ക്, ചെറുകിളി, ഹനുമാന്, കുംഭകര്‍ണ്ണോ വിഭീഷണ'' എന്നു വിവരിച്ചു കേട്ടിട്ടുണ്ട്. മദ്യവിക്രയസ്ഥലങ്ങളില് പ്രവേശിക്കുന്നതിനു മുമ്പ് വല്ലവരും തന്നെ കാണുന്നുണ്ടോ എന്നു അങ്ങുമിങ്ങും പാളിനോക്കുന്ന സ്ഥിതിയിലാണ് കാകനോട് ഉപമിക്കപ്പെട്ടിട്ടുള്ളത്. ഷാപ്പില് കടന്നു കഴിഞ്ഞാല്‍ കുറേനേരത്തേക്ക് തങ്ങള്‍ അവിടെയുള്ള വിവരം ആരും അറിയരുതെന്നുള്ള ബുദ്ധി ഉണ്ടായിരിക്കും. ആ സ്ഥിതിയിലാണ് കൊക്കെന്ന പക്ഷിയോടു തുല്യമാകുന്നത്. പിന്നെയുള്ള പരിണാമം ചെറുകിളിയായിട്ടാണ്. അല്പം വയറ്റിലായി കുറെ തലയ്ക്കും പിടിച്ചു കഴിഞ്ഞാല്‍ ചെറുകിളികളെപ്പോലെ പിറുപിറെ പറഞ്ഞുകൊണ്ടിരിക്കും. ആ സ്ഥിതിയും കഴിഞ്ഞാല്‍ ഹനൂമാനായി. തുള്ളുക, ചാടുക മുതലായ പലവിധ വികൃതികളും തുടങ്ങി. പിന്നെ ആരു കണ്ടാലും ഭയവും ലജ്ജയും ഇല്ല. മദ്യം കൊണ്ടുണ്ടായ ഫലത്തിന്റെ പ്രത്യാഘാതം തുടങ്ങുമ്പോള്‍ ക്ഷീണം ബാധിച്ച്, കുംഭകര്ണസേവയായി രാവിലെ ഉറക്കം ഞെട്ടിയാല്‍ തലവേദനയും വയറ്റുവേദനയും തുടങ്ങി. അപ്പോള്‍ വിഭീഷണനെപ്പോലെ സല്‍ബുദ്ധി തുടങ്ങി.'' (പുറം.56, 57 വസുമതി. മൂര്‍ക്കോത്തു കുമാരന്).</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">3. സാജു ചേലങ്ങാടിന്റെ ഫേസ്ബുക് പോസ്റ്റില്‍ നിന്ന്: ''1940കളിലാണ് സംഭവം. പുതുതായി നിര്‍മിച്ച ചേര്‍ത്തല - അരൂര്‍ റോഡില്‍ ചേര്‍ത്തല പട്ടണത്തില്‍ ഇംഗ്ലണ്ടില്‍ നിന്നിറക്കുമതി ചെയ്ത ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ് പ്രത്യക്ഷപ്പെട്ടു. (ബി.എസ്.എ കമ്പനിയുടെ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ആണെന്നും പറയുന്നുണ്ട്. രണ്ട് ബുള്ളറ്റുകളും ഏറെക്കുറെ ഒരേ മാതൃകയിലാണ് നിര്‍മിച്ചിരുന്നത്.1973 വരെ ബര്‍മിങ്ങ്ഹാം സ്മോള്‍ ആംസ് കമ്പനിയുടെ ബി.എസ്.എ ബൈക്കുകള്‍ക്ക് വന്‍ പ്രിയമായിരുന്നു) സൈക്കിള്‍ പോലും അത്യപൂര്‍വമായ ഒരു നാട്ടില്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഭാവനയില്‍പ്പോലും കണ്ടിട്ടില്ലാത്ത ജനം അത് കണ്മുന്നില് വന്നപ്പോള്‍ കാണാന്‍ വെമ്പി റോഡരികിലേക്ക് ഓടിക്കൂടി. വന്നവര്‍ വന്നവര്‍ ആ കാഴ്ച കണ്ട് ഞെട്ടി. ബുള്ളറ്റ് ഓടിക്കുന്നത് ഒരു യുവതി. സാരിയുടെ കോന്തലചുറ്റി അരയില്‍കുത്തി ഒരു യുവാവിനെപ്പോലേ ആ യുവതി ബുള്ളറ്റ് ഓടിച്ചു. കണ്ടവര്‍ കണ്ടവര്‍ പരസ്പരം ചോദിച്ചു ആരാ ഇവള്? കുറെ ദിവസത്തേക്ക് ആ സംഭവമായിരുന്നു ജനസംസാരം. വൈകാതെ ആളെ മനസിലായി. പേര് നാരായണി. നാട്ടുകാര്‍ ഒരു വിശേഷണത്തോടെ അവരെ വിളിച്ചുതുടങ്ങി - ബുള്ളറ്റ് നാരായണി. മരിക്കും വരെ ആ പേരിലാണവര്‍ അറിയപ്പെട്ടത്. ചേര്‍ത്തല പട്ടണത്തിലെ പ്രമുഖ അഭിഭാഷകനും എസ്.എന്‍.ഡി.പി നേതാവുമായിരുന്ന എന്‍.ആര്.കൃഷ്ണന് വക്കീലിന്റെ പത്നിയായി പിന്നീട്. കേരളത്തില്‍ പൊതുനിരത്തിലൂടെ ആദ്യമായി ഇരുചക്രവാഹനമോടിച്ച വനിത എന്ന ബഹുമതി നാരായണിക്ക് നല്‍കണം''.</span><br style="font-family: arial, sans-serif;" /><span face="arial, sans-serif"> </span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">അവലംബം:</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">1. മുരളീധരന് ടി, സദാചാരം, ആനന്ദം, ശരീരം: ചില സമസ്യകള്‍, കേരളം, ലൈംഗികത, ലിംഗനീതി കെ.എം. വേണുഗോപാലന്‍ (എഡി.), സൈന്‍ ബുക്സ്, തിരുവനന്തപുരം, 2006</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">2. രാമകൃഷ്ണന്. എ.കെ, കെ.എം. വേണുഗോപാലന്‍ (എഡി.), കേരളം, ലൈംഗികത, ലിംഗനീതി. സൈന്‍ ബുക്സ്, തിരുവനന്തപുരം, 2006</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">3. കേശവന്.സി. ജീവിതസമരം, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം, 1999</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">4. കല്പറ്റ നാരായണന്, ഭക്ഷണമല്ലാതൊന്നും ഭക്ഷിക്കാനില്ലിവിടെ, തത്സമയം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2011</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">5. മുത്തിരിങ്ങോട്ട് ഭവത്രാതന് നമ്പൂതിരിപ്പാട്, മടി, മുത്തിരിങ്ങോടിന്റെ കഥകളും ഉപന്യാസങ്ങളും, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2003</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">6. ഡോ. സ്വപ്ന ശ്രീനിവാസന്, പരസ്യം പതിക്കരുത്: ചുവരെഴുത്തിന്റെ കല ഭാവുകത്വപരിണാമത്തിന്റെ നൂറ്റാണ്ടുകളില്‍, മലയാളം റിസേര്‍ച്ച് ജെണല്‍ , വോള്യം12, ലക്കം1, ജനുവരി-ഏപ്രില്‍ 2019</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">7. Meenakshi Ravivanshi, The Gendering Of Leisure: Who Gets To Rest? </span><a data-saferedirecturl="https://www.google.com/url?hl=en&q=http://feminisminindia.com/2020/03/11&source=gmail&ust=1643821366225000&usg=AOvVaw3rotsjxGIjN23LWReZ2Dff" href="http://feminisminindia.com/2020/03/11" style="color: #1155cc; font-family: arial, sans-serif; text-decoration-line: none;" target="_blank">feminisminindia.com/2020/03/11</a><br style="font-family: arial, sans-serif;" /><span face="arial, sans-serif">8. ചേലങ്ങാട് ഗോപാലകൃഷ്ണന്, മലയാളസിനിമ ചരിത്രം വിചിത്രം ചിന്ത പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം, 2013</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">9. Bindu Menon, Miasmic Screens: Contagion and Control in Early 20th Century Cinema Halls, </span><a data-saferedirecturl="https://www.google.com/url?hl=en&q=http://ala.keralascholars.org/issues/29/contagion-and-control-in-cinema-halls/?fbclid%3DIwAR2z_aCUc0mX1KqQ_LksW9_m2oILgQQPKa0a4bqHvLYDopLoGDyGCUIlkUk&source=gmail&ust=1643821366225000&usg=AOvVaw1E-8gSEAPCqSw4Rtg9zujP" href="http://ala.keralascholars.org/issues/29/contagion-and-control-in-cinema-halls/?fbclid=IwAR2z_aCUc0mX1KqQ_LksW9_m2oILgQQPKa0a4bqHvLYDopLoGDyGCUIlkUk" style="color: #1155cc; font-family: arial, sans-serif; text-decoration-line: none;" target="_blank">http://ala.keralascholars.<wbr></wbr>org/issues/29/contagion-and-<wbr></wbr>control-in-cinema-halls/?<wbr></wbr>fbclid=IwAR2z_aCUc0mX1KqQ_<wbr></wbr>LksW9_<wbr></wbr>m2oILgQQPKa0a4bqHvLYDopLoGDyGC<wbr></wbr>UIlkUk</a><br style="font-family: arial, sans-serif;" /><span face="arial, sans-serif">10. വള്ളിക്കാവ് മോഹന്‍ദാസ്, കെ.പി.എ.സി.യുടെ ചരിത്രം, നാഷണല്‍ ബുക്ക്സ്റ്റാള്‍, കോട്ടയം, 2016</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">11. Kannalmozhi Kabilan, Chennai's historians give thinnai a chance of revival, </span><a data-saferedirecturl="https://www.google.com/url?hl=en&q=https://www.newindianexpress.com/cities/chennai/2020/sep/13/chennais-historians-give-thinnai-a-chance-of&source=gmail&ust=1643821366225000&usg=AOvVaw2zYcIZJTq-vMF6CgEs9E89" href="https://www.newindianexpress.com/cities/chennai/2020/sep/13/chennais-historians-give-thinnai-a-chance-of" style="color: #1155cc; font-family: arial, sans-serif; text-decoration-line: none;" target="_blank">https://www.newindianexpress.<wbr></wbr>com/cities/chennai/2020/sep/<wbr></wbr>13/chennais-historians-give-<wbr></wbr>thinnai-a-chance-of</a><span face="arial, sans-serif"> revival-2196385.html?fbclid=</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif">IwAR2IVCY-</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif">pItYwcx297kqWHzYV3DEZUeji6F_</span><wbr style="font-family: arial, sans-serif;"></wbr><span face="arial, sans-serif">7fC5EvbMnn9Q9FALJEMRwtE</span><br style="font-family: arial, sans-serif;" /><span face="arial, sans-serif">12. Shilpa Phadke, Shilpa Ranade, Sameera Khan, Invisible women,</span><a data-saferedirecturl="https://www.google.com/url?hl=en&q=https://journals.sagepub.com/doi/full/10.1177/030642201350073&source=gmail&ust=1643821366225000&usg=AOvVaw1UHEQzFCm1Z73UVxp7M3sO" href="https://journals.sagepub.com/doi/full/10.1177/030642201350073" style="color: #1155cc; font-family: arial, sans-serif; text-decoration-line: none;" target="_blank">https://journals.<wbr></wbr>sagepub.com/doi/full/10.1177/<wbr></wbr>030642201350073</a><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">13. കെ.ആര്. ഗൗരിയമ്മ, ആത്മകഥ, മാതൃഭൂമി ബുക്സ്, കോഴിക്കോട് 2010</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">14. മിസിസ് റിച്ചാര്‍ഡ് കോളിന്‍സ്, ഘാതകവധം, നോവല്‍ പഴമ സീരീസ്, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം 2013</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">15. ഗീത, എഴുത്തമ്മമാര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">16. പി.ശങ്കുണ്ണിമേനോന്‍, തിരുവിതാംകൂര്‍ ചരിത്രം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">17. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍, 'എന്റെ മൃഗയാസ്മരണകള്‍' , ആത്മകഥാസാഹിത്യം മലയാളത്തില്‍, നടുവട്ടം ഗോപാലകൃഷ്ണന്, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1998</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">18. മൂര്‍ക്കോത്തു കുമാരന്, വസുമതി, ശാരദാ ബുക്ക് ഡിപ്പോ, തോന്നയ്ക്കല്‍, 1950</span><br style="font-family: arial, sans-serif;" /><span face="arial, sans-serif"> </span><br style="font-family: arial, sans-serif;" /><span face="arial, sans-serif">19. പി.രഞ്ജിത്, മലയാളിയുടെ ഭൂതകാലങ്ങള്‍ ഓണവും സാമൂഹ്യഭാവനയും, കറന്റ് ബുക്സ്, തൃശൂര്‍ 2011</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">20. ഗീത, പെണ്‍കാലങ്ങള്‍, കറന്റ് ബുക്സ്, തൃശ്ശൂര്‍, 2010</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">21. സാജു ചേലങ്ങാട്, തേജസ് ആഴ്ചവട്ടം, 2018 മാര്‍ച്ച്</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">22. ദേവിക, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം 2010</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span face="arial, sans-serif">23. കിഴക്കേപ്പാട്ട് രാമന്കുട്ടിമേനോന്, പറങ്ങോടീപരിണയം, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം</span><br style="font-family: arial, sans-serif;" /><br />(2022 ജാനുവരിയിൽ കോട്ടയം ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഉത്തരസ്ത്രീവാദസിദ്ധാന്തങ്ങൾ (എഡി. മിനി ആലീസ്, ഷിമി പോൾ ബേബി) എന്ന കൃതിയിലെ അദ്ധ്യായം)<br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /></span><br style="font-family: arial, sans-serif; font-size: small;" />ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-24682174783958103192021-12-28T05:26:00.005-08:002021-12-28T05:46:11.518-08:00യുക്തിവാദവും സ്ത്രീയവബോധവും കുറ്റിപ്പുഴയില്‍<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgIJKG0eaiha44ymQe9XAlkd4FuZ9WXFyyTgLbCtsTSyRNRQQoY2tv0BEtrKcjxL-CIr3DSYLgiAnV7pyYmqr5-vUFA76YuCi_Sz9VS3yvfJ2MmZ9RMpgT0ule9cQVoQw_3mADqppvgsA0pGYHn_YPNg2IKMDubso8G40vf5BqnnVezi844IuvXyK75=s378" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="378" data-original-width="307" height="320" src="https://blogger.googleusercontent.com/img/a/AVvXsEgIJKG0eaiha44ymQe9XAlkd4FuZ9WXFyyTgLbCtsTSyRNRQQoY2tv0BEtrKcjxL-CIr3DSYLgiAnV7pyYmqr5-vUFA76YuCi_Sz9VS3yvfJ2MmZ9RMpgT0ule9cQVoQw_3mADqppvgsA0pGYHn_YPNg2IKMDubso8G40vf5BqnnVezi844IuvXyK75=s320" width="260" /></a></div><br /><div><br /></div><div><span style="color: #2b00fe; font-size: x-large;">കു</span>റ്റിപ്പുഴ കൃഷ്ണപിള്ളയുടെ രചനകളിലെ യുക്തിവാദം എങ്ങനെ സ്ത്രീവാദത്തെ മുന്നോട്ടുവെയ്ക്കുന്നു അഥവാ അദ്ദേഹത്തിന്റെ സ്ത്രീകാഴ്ച്ചപ്പാടിനെ രൂപീകരിക്കുന്നതില്‍ യുക്തിവാദം ഇടപെട്ടതെങ്ങനെ എന്നു പ്രാഥമികതലത്തില്‍ നിന്നുകൊണ്ട് അന്വേഷിക്കാനാണ് ഈ ലഘുപ്രബന്ധം ശ്രമിക്കുന്നത്. കുറ്റിപ്പുഴ എഴുതിയ ഏഴോ എട്ടോ ചെറു ഉപന്യാസങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ അന്വേഷണം നടത്തുന്നത്. </div><div><br /></div><div>1900 ല്‍ ജനിച്ച് 1971 ല്‍ മരിച്ചുപോയ അദ്ദേഹം കേരളത്തിന്റെ തദ്ദേശീയമായ സാമൂഹികനവോത്ഥാനപരിഷ്കരണശ്രമങ്ങളില്‍ നിന്നും ധൈഷണികമായ ഊര്‍ജ്ജം സ്വരൂപിക്കുകയും പില്ക്കാലത്ത് കൂടുതല്‍ സാര്‍വലൗകികമായ സാമൂഹികകാഴ്ച്ചപ്പാടുകളിലേക്ക് തന്റെ പുരോഗമനചിന്തയെ ചേര്‍ത്തുവെയ്ക്കുകയുമാണ് ചെയ്തത്. ലോകരാഷ്ട്രങ്ങളുടെ വികാസത്തിലും ചലനങ്ങളിലും താല്പര്യപൂര്വം ശ്രദ്ധിച്ചുകൊണ്ടാണ് ഈ സാര്‍വലൗകികവീക്ഷണത്തെ അദ്ദേഹം സ്വരൂപിക്കുന്നത്. സാര്‍വലൗകികമായ തലത്തിന് അക്കാലത്തെ സാമൂഹികചിന്തകളില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കുറ്റിപ്പുഴയുടെ ചിന്താഘടനയില്‍ അക്കാലത്തെ ബുദ്ധിജീവിവിഭാഗം പൊതുവേ ഉയര്‍ത്തിപ്പിടിച്ചിരുന്ന സാര്‍വദേശീയത, സമഗ്രത തുടങ്ങിയ ഘടകങ്ങളുടെ ബാധ ഏറെയുണ്ടായിരുന്നു. കമ്യൂണിസ്റ്റ് റഷ്യയോട് സവിശേഷമായുള്ള ആരാധന കുറ്റിപ്പുഴ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. യുക്തിവാദം ഒരു തത്വചിന്ത എന്നതിലുപരി സമഗ്രവും മാതൃകാപരവുമായ ആശയമണ്ഡലമായും പ്രവര്‍ത്തനപദ്ധതിയായും അദ്ദേഹം ഉയര്‍ത്തിക്കാണുന്നുണ്ട്. </div><div>തൊണ്ണൂറുകളോടെയാണ് കേരളീയസമൂഹത്തില്‍ സ്ത്രീവാദവീക്ഷണത്തിന്റെ അടിസ്ഥാനധാരണകള്‍ വേരുറപ്പിക്കുന്നത്. പാശ്ചാത്യ ധൈഷണികതയിലൂന്നിയ സാംസ്കാരികവിമര്‍ശനത്തെ ഉപയോഗിച്ചുകൊണ്ടാണതു വളര്‍ന്നതെങ്കിലും തദ്ദേശീയമായ ഒരു ജ്ഞാനമണ്ഡലവും പാരമ്പര്യവും സ്ത്രീവാദത്തിന്റേതായി സ്വരൂപിച്ചെടുക്കാന്‍ സ്ത്രീപക്ഷചരിത്രകാരികള്‍ ശ്രമിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളോടെ ആരംഭിച്ച് 1930 കളോടെ സജീവമായ ആ ധാരയെ മുന്‍നിര്‍ത്തി കേരളത്തിന്റെ നവോത്ഥാനപരിഷ്കരണശ്രമങ്ങളെ പുനര്‍വിചാരണ ചെയ്യാനും സ്ഥാനപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഇന്നും നടക്കുന്നുണ്ട്. സ്ത്രീകളെ പരിഷ്കരണത്തിന്റെ ഉപാധികളോ വസ്തുക്കളോ ആക്കി നിലനിര്‍ത്തുന്ന മട്ടിലുള്ള ഒരു പദ്ധതിയായതു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും സ്ത്രീകളുടെ വൈയക്തികവും സാമൂഹികവുമായ സാമൂഹികനിര്‍വഹണക്ഷമതയും സ്വത്വവാഞ്ഛകളും അടക്കിയൊതുക്കിക്കൊണ്ടുമാണ് പുരോഗമനപുരുഷ നേതൃത്വം മുന്നേറിയത്. രാജീവ് ചേലനാട്ടിനെപ്പോലുള്ളവര്‍ വി.ടിയെക്കുറിച്ചെഴുതിയതു വായിക്കുമ്പോള്‍ ഇതു തെളിച്ചത്തോടെ മറനീക്കുന്നുണ്ട്. (http://rajeevechelanat.blogspot.com/2012/10/blog-post.html) വി.ടി.യുടെ കുടുംബത്തിലെ തന്നെ ഉമാദേവി അന്തര്‍ജ്ജനത്തോടും അവരുടെ വിജാതീയവിവാഹത്തിലുണ്ടായ മകനോടും പുലര്‍ത്തിയ നിലപാടുകളുടെ വെളിച്ചത്തില്‍ വി.ടി.യിലെ പുരോഗമനനിലപാടുകളുടെ വിള്ളലുകളെ രാജീവ് വിശദമാക്കുന്നു. പുരുഷപുരോഗമനത്തിന്റെ നേതൃകേന്ദ്രങ്ങള്‍ കീഴാളസമരങ്ങളുടെ നേര്‍ക്കു കാണിച്ചിരുന്ന പ്രമാണിത്തങ്ങളും ചരിത്രവിശകലനങ്ങളില്‍ മരനീക്കിത്തുടങ്ങിയിട്ടുണ്ട്. രക്ഷാകര്‍തൃസ്വഭാവത്തോടുകൂടിയ പുരോഗമനപരിഷ്കരണകേന്ദ്രങ്ങളുടെ നോട്ടത്തില്‍ കീഴാളര്‍ക്കും സ്ത്രീകള്‍ക്കും നിര്‍വഹണശേഷിയില്ല. അവര്‍ക്കുവേണ്ടി പൊരുതാനും നിലപാടെടുക്കാനും ഉള്ള അവകാശം തങ്ങള്‍ക്കാണ് എന്നവര്‍ വിശ്വസിക്കുന്നു. വൈക്കം സത്യാഗ്രഹം പോലുള്ള പ്രക്ഷോഭങ്ങളുടെ പലസമരഘങ്ങളിലും കീഴാളര്‍ മാറ്റിനിര്‍ത്തിയതിനെ സംബന്ധിച്ചും ചരിത്രസ്മരണകള്‍ തെളിവു നല്കുന്നു. പറഞ്ഞുവരുന്നത് ബുദ്ധിപരവും പ്രായോഗികവുമായ മണ്ഡലങ്ങളില്‍ കീഴാളരുടെയും സ്ത്രീകളുടെയും ഏജന്‍സിയെ റദ്ദുചെയ്തുകൊണ്ടുള്ള ഈ മേധാവിത്വനില പ്രശ്നഭരിതമാണെന്നാണ്. പരിധികള്‍ക്കു വിധേയമായ സ്ത്രീ, കീഴാളസ്വത്വങ്ങളെ സംബന്ധിച്ചിടത്തോളം നേതൃപദവികള്‍ക്കു കീഴ്പ്പെട്ടുകൊണ്ടേ തങ്ങളുടെ വിമോചനകാഴ്ച്ചപ്പാടുകളെ ചലിപ്പിച്ചെടുക്കാനാവുമായിരുന്നുള്ളു. അല്ലാത്തവ പലപ്പോഴും അവഗണിക്കപ്പെടുകയോ റദ്ദു ചെയ്യപ്പെടുകയോ ചെയ്തു പോന്നു. </div><div><br /></div><div>ഇങ്ങനെ നോക്കുമ്പോള്‍ സമുദായപരിഷ്കരണം പുരുഷനെയാണ് ഒരു യഥാര്‍ത്ഥപരിഷ്കര്‍ത്താവിന്റെ രൂപത്തില്‍ സ്വരൂപിക്കുന്നത് എന്നു കാണാം. ഉയര്‍ന്ന വിദ്യാഭ്യാസം, തൊഴില്‍ പരിചയം, ആധുനിക സാമൂഹികമണ്ഡലങ്ങളും രാഷ്ട്രീയമണ്ഡലങ്ങളും മറ്റുമായുള്ള ഇടപഴകല്‍ ഒക്കെ സ്ത്രീയെ അപേക്ഷിച്ച് പുരുഷനാണുള്ളത്. സ്വാഭാവികമായും പുരോഗമനത്തിന്റെയും പരിഷ്കരണത്തിന്റെയും അളവുകോലുകള്‍ നിര്‍ണയിക്കപ്പെടുക പുരുഷമുന്‍കൈയിലാണ്. അതോടൊപ്പം പരിഷ്കരിക്കപ്പെടേണ്ട അസംസ്കൃതര്‍ എന്ന നിലയക്ക് സ്ത്രീവര്‍ഗം ക്രമീകരിക്കപ്പെടുന്നു. ഡോ.ജോ.ദേവിക എഴുതുന്നു,: 'പാരമ്പര്യത്തിന്റെ ഭാരം മൂലം ശ്വാസം മുട്ടുന്ന, അവശകളായ സ്ത്രീകളെ രക്ഷപ്പെടുത്തി ആധുനികതയുടെ തുറന്ന ഇടങ്ങളിലെത്തിക്കുക എന്ന മഹത്തായ ദൗത്യം- പരിഷ്കര്‍ത്താവിന്റെ ഭാരം- പുരുഷനാണ് ന്ല്‍കപ്പെട്ടത്. സ്ത്രീയുടെ മോശപ്പെട്ട നിലയുടെ വിവരണം അവള്‍ക്കു സ്വയംനിര്‍ണയം സാദ്ധ്യമേയല്ല എന്നു പറയുന്നിടത്തേക്കു വരെ എത്തി. ഇരയക്കു സ്വന്തം കാര്യം പറയാനാവില്ലെന്നതു വരെ; അല്ലെങ്കില്‍ മര്‍ദ്ദിതനില സ്വാഭാവികമായും നിഷ്ക്രിയതയ്ക്കു വഴിയൊരുക്കും എന്ന മട്ടില്‍ ഇതാകട്ടെ ആധുനികപുരുഷനെ പരിഷ്കര്‍ത്താവിന്റെ നിര്‍ണായകസ്ഥാനത്തു ബലപ്പെടുത്തി. (പുറം,38, കേരളം, ലൈംഗികത, ലിംഗനീതി എഡി. കെ.എം.വേണുഗോപാലന്‍) </div><div><br /></div><div>മലയാളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ പരിഷ്കര്‍ത്താവായ ആധുനികപുരുഷന്റെ പാരമ്പര്യം വളരെ ശക്തമാണ്, ആ നിര വളരെ നീണ്ടതുമാണ്. ധൈഷണികമണ്ഡലത്തില്‍ വ്യവഹരിച്ചിരുന്ന ഏതൊരാള്‍ക്കും ആ കണ്ണികളിലൊന്നായി തുടരാന്‍ കഴിയുമായിരുന്നു. കുറ്റിപ്പുഴ വ്യത്യസ്തനായിരുന്നില്ല. തന്റെ ചിന്തയുടെയും ആശയമണ്ഡലത്തിന്റെയും അദ്ദേഹം കണ്ടത് യുക്തിവാദത്തെയാണ്. അതിലൂന്നി നിന്നുകൊണ്ട് മതത്തെയും കുടുംബത്തെയും സ്ത്രീയുടെ വികാസത്തെയും നോക്കിക്കാണുന്ന ഒരു രീതിശാസ്ത്രമാണ് പൊതുവേ അദ്ദേഹം സ്വീകരിച്ചത്. സാമ്പത്തികവും സാമൂഹികവുമായ കാര്യകാരണങ്ങള്‍ക്കകത്ത് സ്ത്രീയുടെ കീഴായ്മയെ പ്രതിഷ്ഠിച്ചുകൊണ്ടുള്ളതും ഉദാരമാനവവാദപരവുമായ വിശകലനരീതിയാണ് അദ്ദേഹം ഉപയോഗിച്ചത്. താന്‍ ആരാധിച്ചിരുന്ന നവോത്ഥാനനായകരും വിശ്വസാഹിത്യകാരന്മാരുമായ വോള്‍ട്ടയര്‍, ചെഖോവ്, ബര്‍ണാഡ് ഷാ, ട്രോട്സ്കി, നെഹ്റു, ലെനിന്, മാര്‍ക്സ് എന്നിവരെല്ലാം മുന്നോട്ടുവെച്ചിരുന്ന സാര്‍വലൗകികത, സാര്‍വകാലികത തുടങ്ങിയ മൂല്യസങ്കല്പങ്ങളിലും ഈ വിചാരഗതിക്കു പങ്കുണ്ടായിരുന്നു. </div><div><br /></div><div>മേല്‍ സൂചിപ്പിച്ചതുപോലെ ഭൗതികവാദനിഷ്ഠമായ ലോകവീക്ഷണത്തിനകത്ത് സ്ത്രീയുടെ പാരതന്ത്ര്യത്തിനു പിന്നില്‍ സാമ്പത്തികസാമൂഹികകാരണങ്ങള്‍ നിരത്തുന്നതിനു പിന്നില്‍ യുക്തിയാണ് അദ്ദേഹത്തില്‍ പ്രേരണ ചെലുത്തുന്നത്. സ്ത്രീവിമോചനത്തിന്റെ യുക്തിയെ പൊതുമണ്ഡലപ്രവേശനത്തിലേക്കുള്ള പരിധിവിടാത്തതും പ്രാഥമികവുമായ ഒരു ലിബറല്‍ ആഹ്വാനമായാണ് അദ്ദേഹം സ്വരൂപിക്കുന്നത്. അവര്‍ ചരിത്രപരപരമായി അനുഭവിക്കുന്ന ഗാര്‍ഹിക അടിമത്തത്തിന്റെയോ ലൈംഗികപാരതന്ത്ര്യത്തിന്റെയോ ഉള്ളടക്കത്തില്‍ നിന്നുകൊണ്ട് സ്ത്രീപ്രശ്നത്തെ സമീപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അത്തരം കീഴായ്മയുടെ അടിത്തട്ടില്‍ നിന്നു വരുന്ന ഭാവനാപരമായ ആവിഷ്കാരങ്ങള്‍ക്കുള്ള വിധ്വംസകമായ സാധ്യതകളെ ഭാവനചെയ്യാന്‍ കുറ്റിപ്പുഴയ്ക്കു കഴിയാത്തതും നടപ്പു മാനവികതാവാദത്തിന്റെ ബാധയാല്‍ത്തന്നെയാണ്. 'അന്യ'ത്തിന്റെ വിമോചനമെന്ന പുരോഗമനഭാരം മാത്രമായതു നിലകൊള്ളുന്നതെങ്ങനെയാണ്. കേരളത്തിന്റെ പുരോഗമന നവോത്ഥാനപാരമ്പര്യത്തില്‍ പ്രബലമായ ഒരു ദിശയാണ്, മുകളില്‍ നിന്നും താഴേയ്ക്കുള്ള ഈ നോട്ടം. </div><div><br /></div><div><b>ജെന്നിയും ഹൈപേഷ്യയും </b></div><div>മാര്‍ക്സിന്റെ സഹധര്‍മിണി എന്ന ലേഖനം പ്രത്യേകമായി എടുത്തു പരിശോധിച്ചാല്‍ മേല്‍പ്പറഞ്ഞ അന്യത്തിന്റെ നിഴല്‍ കാണാന്‍ കഴിയും. ഏറെ പ്രകീര്‍ത്തിച്ചു കൊണ്ടും മഹത്വവല്‍ക്കരിച്ചുകൊണ്ടും ജെന്നിയെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നു എന്നു പ്രത്യക്ഷത്തില്‍ പ്രതീതി ജനിപ്പിക്കുന്ന ഈ ലേഖനം സമകാലികവായനയില്‍ സ്ത്രീവിരുദ്ധതയുടെ അംശങ്ങള്‍ ഏറെ നിറഞ്ഞതാണ്. ലേഖനത്തിന്രെ തലക്കെട്ട്- 'മാര്‍ക്സിന്റെ സഹധര്‍മിണി'- തന്നെ ഈ വൈരുദ്ധ്യത്തെ നേരിട്ടു പ്രതിഫലിപ്പിക്കുന്നതാണ്. ജെന്നിയുടെ പേര് പരാമര്‍ശിക്കാതിരിക്കുന്നു എന്നതിനേക്കാള്‍ സഹധര്‍മിണി എന്ന പരമ്പരാഗതവും അടഞ്ഞതുമായ സ്വത്വഘടനയില്‍ നിര്‍വചിക്കാനുള്ള ശ്രമമായി ഈ തലക്കെട്ടിനെ വ്യാഖ്യാനിക്കാന്‍ കഴിയും. മാര്‍ക്സിന്റെ മഹത്വത്തെ ഉടനീളം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രസ്തുത ഉപന്യാസത്തില്‍ ജെന്നിയുടെ ത്യാഗമനസ്കതയാണ് കുറ്റിപ്പുഴ എടുത്തു പറഞ്ഞ് സ്തുതിക്കുന്നത്. ഭര്‍തൃപരിചരണം എന്ന ചിരപുരാതനവും പരമ്പരാഗതവുമായ ഘടകത്തിലാണ് അദ്ദേഹം ഇവിടെ ഊന്നുന്നത്. ഗ്രന്ഥരചനയില്‍ മാര്‍ക്സിനെ സഹായിക്കുന്നത് ഭര്‍തൃപരിചരണമായി വ്യാഖ്യനിക്കുകയാണ് ഇവിടെ. ബുദ്ധിപരമായ ഒരു പ്രവര്‍ത്തിയിലെ പങ്കാളിത്തത്തെ ചുരുക്കിക്കെട്ടി ജെന്നിയെ വെറും ഒരു കുടുംബിനി എന്ന നിലയിലേക്കു പരിമിതയാക്കിത്തീര്‍ക്കുകയാണ് ഈ വിശേഷണം. അതേ സമയം അവര്‍ വളരെ മഹതിയാണെന്നു പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ ജെന്നിയുടെ സ്വതന്ത്രമായ വ്യക്തിത്വം, അഭിരുചികള്‍,കഴിവുകള്‍ നിലപാടുകള്‍ ഇവിടെ പരാമര്‍ശിക്കപ്പെടുന്നുമില്ല. പുരുഷന്റെ റഫറന്‍സ് പോയിന്റില്‍ നിര്‍ത്തിക്കൊണ്ട് സ്ത്രീയുടെ വ്യക്തിത്വത്തെ വരച്ചിടുന്നതിന്റെ അരാഷ്ട്രീയപരിമിതികളാണിവിടെയുള്ളത്. ' തന്റെ ഭര്‍തൃപരിചരണം മഹത്തായ ലോകസേവനമായി വികസിക്കുമെന്ന് അവര്‍ കണ്ടു.' എന്നദ്ദേഹം എഴുതുന്നുണ്ട്. സ്ത്രീയുടെ സ്വതന്ത്രവ്യക്തിത്വത്തെക്കുറിച്ചും ലോകസേവനത്തെക്കുറിച്ചും അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്ന നിലപാടുകളുടെ സങ്കുചിതത്വങ്ങളെയാണ് ഇതെടുത്തു കാണഇക്കുന്നത്. കുടുംബത്തിലെ സഹനമൂര്‍ത്തിയായ ദേവത എന്ന ഒരു ബിംബവല്‍ക്കരണത്തിനു മുതിര്‍ന്നുകൊണ്ട് സ്ത്രീയെ സംബന്ധിച്ച ത്യാഗമൂര്‍ത്തിയായ 'നല്ല സ്ത്രീ'യായി ജെന്നിയെ വിശദീകരിക്കുകയാണിവിടെ. </div><div><br /></div><div><span style="white-space: pre;"> </span>സ്ത്രീയുടെ സ്വതന്ത്ര്യവ്യക്തിത്വത്തെകുറിച്ചും ലോക സേവനത്തെക്കുറിച്ചും അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്ന നിലപാടുകളുടെ സങ്കുചിതത്വയാണ് ഇതെടുത്തു കാണിക്കുന്നത്. കുടുംബത്തിലെ സഹനമൂര്‍ത്തിയായ ദേവത എന്ന ഒരു ബിംബവല്‍ക്കരണത്തിനു മുതിര്‍ന്നുകൊണ്ട് സ്ത്രീയെ സംബന്ധിച്ച് ത്യാഗമൂര്‍ത്തിയായ നല്ല സ്ത്രീ എന്ന ഒരു ചിത്രം വരച്ചിട്ടുണ്ട്. സാന്ദര്‍ഭികമായി കേരളത്തിലെ സ്ത്രീവാദചര്‍ച്ചകളില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു നിരീക്ഷണവുമായി ഇതിനെ ചേര്‍ത്തുവെയ്ക്കാം. ഏതാണ്ട് ഒരേ കാലത്ത് എഴുതപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യ ബി. കല്ല്യാണിയമ്മ എഴുതിയ 'വ്യാഴവട്ടസ്മരണ'കളും കൊച്ചോട്ടില്‍ കല്യാണിക്കുട്ടിയമ്മയുടെ 'ഞാന്‍ കണ്ട യൂറോപ്പും' തമ്മിലുള്ള താരതമ്യമാണത്. വ്യാഴവട്ടസ്മരണകള്‍ വളരെയധികം സ്വീകരിയ്ക്കപ്പെട്ടപ്പോള്‍ ഞാന്‍ കണ്ട യൂറോപ്പ് പല പ്രമുഖരാലും പരിഹസിക്കപ്പെട്ടു. ബഹുമാന്യനായ ഭര്‍ത്താവിനെ സ്തുതിച്ചും അദ്ദേഹത്തെകുറിച്ചുള്ള ബഹുമാനം കലര്‍ന്ന സ്മരണകള്‍ പങ്കുവെച്ചും എഴുതുന്നതിന്റെ ആഖ്യാനകേന്ദ്രത്തില്‍ വിനയാന്വിതയായ സ്ത്രീയാണ്. മറ്റേതില്‍ ഭര്‍തൃസാമിപ്യമില്ലാതെ അപരിചിതരോടൊപ്പം സാഹസികമായി വൈദേശികയാത്ര നടത്തിയ സ്ത്രീയാണുള്ളത്. തന്റേടിയും തന്നിഷ്ടക്കാരിയുമെന്ന് എളുപ്പത്തില്‍ വിളിക്കാവുന്ന ഒരുവള്‍. പോരാത്തതിനു കൊച്ചോട്ടില്‍ കല്യാണഇക്കുട്ടിയമ്മ ജനനനിയന്ത്രണത്തിനുവേണ്ടി വാദിക്കുന്ന ഒരാളെന്ന നിലയിലും അപഹസിക്കപ്പെട്ടിരുന്നു. </div><div><br /></div><div><span style="white-space: pre;"> </span>മറ്റൊരു ലേഖനമായ 'ഹൈപേഷ്യ'യുമായി ചേര്‍ത്തുവെച്ച് താരതമ്യം ചെയ്യുന്നതിലൂടെ യുക്തിവാദി എന്ന നിലയില്‍ സ്ത്രീയ്ക്ക് കുടുംബത്തിനകത്തുള്ള തുല്യനിലയേക്കാള്‍ സ്ത്രീയുടെ മതവിര്‍ശനത്തെ എത്ര പ്രധാനമായാണ് അദ്ദേഹം കണ്ടതെന്നു മനസ്സിലാക്കാം. 1963-ല്‍ ആണ് ഈ ലേഖനം എഴുതുന്നത്. ജെന്നിയെകുറിച്ചുള്ള ലേഖനത്തിന്റെ നേര്‍വിപരീത നിലയില്‍ ഒരു സ്വതന്ത്രചിന്തക എന്ന നിലയ്ക്കാണ് അവരെ അവതരിപ്പിക്കുന്നത്. ശാസ്ത്രചിന്തകയും വിദൂഷികയുമായ ഹൈപേഷ്യയ്ക്കെതിരെ തിരിഞ്ഞ മതഭ്രാന്ത് എത്രമാത്രം നിഷ്ഠൂരവുമാണ് എന്നതിലാണ് ആ ലേഖനത്തിന്റെ ഊന്നല്‍. ഹൈപേഷ്യയുടെ ആരാധകരെകുറിച്ചും അവരില്‍ അനുരക്തരായ ശിഷ്യഗണങ്ങളെകുറിച്ചും പറയുമ്പോള്‍ ഹൈപേഷ്യയുടെ വ്യക്തിപ്രഭാവത്തിലാണ് എഴുത്തിന്റെ ഊന്നല്‍. ഗണിതശാസ്ത്രപണ്ഡിതയായ അവര്‍ ക്രിസ്തുമതത്തില്‍ വിശ്വസിച്ചിരുന്നില്ല. മതത്തില്‍ വിള്ളലുണ്ടാക്കി എന്നാരോപിച്ച് അവര്‍ ആക്രമിക്കപ്പെട്ടു. കുത്തിക്കീറി തൊലിയുരിച്ച് ഇഞ്ചിഞ്ചായി കൊന്ന് ശവം തുണ്ടുകളായി മുറിച്ച് തീയിട്ടു കരിച്ചുകളഞ്ഞു എന്ന മട്ടില്‍ എഴുതുമ്പോഴും മതഭ്രാന്തിന്റെ നൃശംസതയെ കുറിച്ചാണദ്ദേഹം എഴുതുന്നത്. മതചിന്തകള്‍ക്കെതിരായ യുക്തിവാദ കാഴ്ചപ്പാടാണ് ഇവിടെ പ്രമുഖമായി നില്‍ക്കുന്നത്. </div><div><br /></div><div><b>ജനനനിയന്ത്രണവും സ്ത്രീയുടെ ഏജന്‍സിയും</b></div><div>ജനനനിയന്ത്രണത്തെകുറിച്ച് കുറ്റിപ്പുഴ 1962-ല്‍ എഴുതിയ ലേഖനം സാമ്പത്തികശേഷിയില്‍ അമിതമായ ഊന്നല്‍ കൊടുത്ത് എഴുതിയതാണ് കാണുന്നത്. പട്ടിണി, തൊഴിലില്ലായ്മ, ദാരിദ്ര്യം, വികസനം ഈ മേഖലകളെ സ്പര്‍ശിച്ചുമാത്രം ജനനനിയന്ത്രണത്തെകുറിച്ചെഴുതുകയാണ് കുറ്റിപ്പുഴ ചെയ്തത്. മാര്‍ക്സിയന്‍ ഭൗതികവാദത്തിന്റെ ഉപരിപ്ലവതലത്തിലുള്ള സ്വാധീനമായിതിനെ ആരോപിക്കാന്‍ കഴിയും. <span style="white-space: pre;"> </span>എന്നാല്‍ ജനനനിയന്ത്രണം എത്രമാത്രം സ്ത്രീകളുടെ പൗരത്വവുമായും കര്‍തൃത്വശേഷിയുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നത് സ്ത്രീവാദികള്‍ എത്രയോ വാദിച്ചിട്ടുണ്ട്. അതേപോലെ പെരിയോര്‍ ഇ.വി.രാമസ്വാമിയെപ്പോലുള്ളവര്‍ വളരെ വിധ്വംസകമായ രീതിയില്‍ ഇക്കാര്യത്തെകുറിച്ച് അതേ കാലത്തു തന്നെ തുറന്നെഴുതിയിട്ടുണ്ട്. അന്നചാണ്ടി, കെച്ചോട്ടില്‍ കല്യാണിക്കുട്ടിയമ്മ തുടങ്ങി അനേകം സ്ത്രീവാദികള്‍ ഈ വിഷയം ഉന്നയിച്ചു പൊതുവേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. </div><div><br /></div><div><span style="white-space: pre;"> </span>സ്ത്രീകളുടെ ഗാര്‍ഹികവും കുടുംബപരവുമായ ചുമതലകളെ ഇരട്ടിപ്പിക്കുകയും അവരുടെ ആരോഗ്യത്തെയും സര്‍ഗാത്മകതയെയും പ്രതികൂലമായി സ്വാധീനിക്കുകയും ചെയ്യുന്ന അടിക്കടിയുള്ള പ്രസവം ഒരു വലിയ പ്രതിസന്ധിതന്നെ എന്ന് 1950 കളോടെ പല സ്ത്രീ എഴുത്തുകാരും ഉന്നയിച്ചുപോന്നിരുന്നു. ഇ.വി. രാമസ്വാമി നായ്ക്കനാര്‍ സ്ത്രീകള്‍ക്കു വിമോചനം കിട്ടുന്നതിന് ഇപ്പോള്‍ ആണുങ്ങളേക്കാള്‍ തടസ്സം പെണ്ണുങ്ങള് തന്നെയാണെന്ന് കുറ്റപ്പെടുത്തുന്നു. എന്തെന്നാല്‍ ഇനിയും തങ്ങള്‍ പൂര്‍ണ്ണവിമോചനത്തിന് അര്‍ഹരായവരാണെന്ന് ബോധമേ സ്ത്രീകള്‍ക്കില്ല എന്നദ്ദേഹം പറയുന്നു. തങ്ങളുടെ സ്വാഭാവികസ്വാഭാവങ്ങളുടെ സവിശേഷത തന്നെ ഈശ്വരന് തങ്ങളെ ആണുങ്ങളുടെ അടിമകളാക്കി സൃഷ്ടിച്ചതിന്റെ സൂചനയാണെന്ന് അവര്‍ കരുതി വരുന്നു. എങ്ങനെയെന്നാല്‍ പെണ്ണില്ലെങ്കിലും ആണുങ്ങള്‍ക്കും ജീവിക്കാം; എന്നാല്‍ ആണില്ലെങ്കില്‍ പെണ്ണിനു ജീവിക്കാന്‍ കഴിയില്ലെന്ന് ഓരോ പെണ്ണും വിശ്വസിക്കുന്നു. എന്താണ് അവര്‍ അങ്ങനെ വിശ്വസിക്കുന്നതിനു കാരണം ? പെണ്ണുങ്ങള്‍ക്ക് പ്രസവം എന്ന ഒരു സൊല്ലയുണ്ട്. ആ സൊല്ല കാരണമായി തങ്ങള്‍ക്ക് ആണുങ്ങളില്ലാതെ ജീവിക്കാന്‍ കഴിയും എന്നത് വിശ്വസിക്കാന്‍ കഴിയാത്തവരായിരിക്കുന്നു. ആണുങ്ങള്‍ക്ക് ആ തൊന്തരവില്ലാത്തതിനാല്‍ പെണ്ണുങ്ങളില്ലാതെ തങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയും എന്നവര്‍ക്ക് പറയാന്‍ സാധിക്കുന്നു. പ്രസവം എന്ന സൊല്ല കാരണം സ്ത്രീകള്‍ക്ക് അന്യരുടെ സഹായം ആവശ്യമായി വരുന്നു. അവിടെയാണ് ആണുങ്ങളുടെ ആധിക്യം നിലനില്ക്കുന്നതും. അതുകൊണ്ട് യഥാര്‍ത്ഥമായ സ്ത്രീവിമോചനത്തിന് പ്രസവം എന്ന സൊല്ല അടിയോടെ ഒഴിയണം. അത് ഒഴിയാതെ ശമ്പളം കൊടുത്ത് പുരുഷനെ നിയമിച്ചാലും സ്ത്രീകള്‍ക്ക് സാമാന്യമായി പറഞ്ഞാല്‍ യഥാര്‍ത്ഥ വിമോചനം കിട്ടാന്‍ സാധ്യതയില്ലന്ന് പറയേണ്ടിയിരിക്കുന്നു.പെണ്ണുങ്ങള് പ്രസവം നിര്‍ത്തിയാല്‍ ലോകം അഭിവൃദ്ധിപ്പെടുകയില്ല; മനുഷ്യവര്‍ഗം നിലനില്ക്കുകയില്ല എന്ന് ധര്‍മന്യായം പറയാന്‍ ചിലര്‍ മുന്‍വന്നേക്കും. ലോകം അഭിവൃദ്ധിപ്പെടാതിരുന്നാല്‍ പെണ്ണുങ്ങള്‍ക്കെന്താണ് നഷ്ടം? മനുഷ്യവര്‍ഗം വര്‍ദ്ധിക്കാതിരുന്നാല്‍ പെണ്ണുങ്ങള്‍ക്ക് എന്താപത്താണ് ഏര്‍പ്പെടുക? ഇങ്ങനെ പോകുന്നു പെരിയോരുടെ വാദഗതികള്‍.</div><div><br /></div><div>എന്നാല്‍ കുറ്റിപ്പുഴയോ? സ്ത്രീകളെ പ്രസവയന്ത്രങ്ങളാക്കരുതെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുകയല്ലാതെ ജനനനിയന്ത്രണം ഏതെല്ലാം വിധത്തിലാണ് സ്ത്രീയുടെ സാമൂഹികമായ നിര്‍വഹണക്ഷമതയെ സ്വാധീനിക്കുന്നതെന്ന് കുറ്റിപ്പുഴ അന്വേഷിക്കുന്നില്ല. അതിനു പകരം ജനപ്പെരുപ്പം എന്ന ഘടകത്തിന്റെ ആശയപരമായ വ്യാപ്തികളിലേക്കും അതിന്റെ ദുരന്തങ്ങളിലേക്കും ധാര്‍മികമായ ഒരവലോകനം നടത്തുകയാണദ്ദേഹം ചെയ്യുന്നത്. ഇതൊരു സവിശേഷരീതിയിലുള്ള സ്ത്രീപ്രശ്നമായി മാറാത്തതിനുപിന്നില്‍ അടിയുറച്ചുപോയ ഭൗതികവീക്ഷണത്തിലധിഷ്ഠിതമായ യുക്തിവാദമായിരിക്കണം കാരണം. </div><div><br /></div><div><span style="white-space: pre;"> </span>1930കളില്‍ തിരുവിതാകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ ജനനനിയന്ത്രണം വലിയ ചര്‍ച്ചകളെ ക്ഷണിച്ചു വരുത്തിയിരുന്നു. 1935 ല്‍ തിരുവനന്തപുരത്ത് ഒരു അഖിലേന്ത്യാ സ്ത്രീസമ്മേളനം നടന്നു. അവിടെ കൊച്ചോട്ടില്‍ കല്യാണിക്കുട്ടിയമ്മ ഗര്‍ഭനിരോധനത്തിനായി ശക്തമായി വാദിച്ചു. അതേ തുടര്‍ന്ന് മാധ്യമങ്ങള്‍ അവര്‍ക്കുനേരെ ആക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്തു. (ജെ. ദേവിക, കല്പനയുടെ മാറ്റൊലി). സ്ത്രീപുരുഷസമത്വത്തിനുള്ള ചില പ്രതിബന്ധങ്ങള്‍ എന്ന ലേഖനത്തില്‍ അവര്‍ എഴുതുന്നു: 'ഏതൊരു സ്ത്രീക്കും സന്താനനിയന്ത്രണത്തില്‍ പൂര്‍ണ്ണമായ അറിവു ലഭിക്കാന്‍ സൗകര്യമുണ്ടാവണം. നിയന്ത്രണം, കൃത്രിമോപകരണങ്ങളെക്കൊണ്ടോ അണുസംയോജനംകൊണ്ടോ എങ്ങനെയുമാകട്ടെ, തങ്ങളുടെ ജീവിതത്തെ നിശ്ചിതമായ ഒരു പ്ലാനനുസരിച്ച് നിയന്ത്രിച്ച് പുരുഷന്മാരെപ്പോലെ നിര്‍വിഘ്നമായി പൗരകൃത്യം നിര്‍വഹിക്കുന്നതിന് അവിചാരിതമായ ഗര്‍ഭധാരണം വലിയ തടസ്സമാണ്. അമ്മമാര്‍ തന്നയാണ് കുട്ടികളുടെ എണ്ണം നിര്‍ണയിക്കേണ്ടത്. 'സ്ത്രീ തൊട്ടില് നിറച്ചാല്‍ തനിക്ക് ലോകം കീഴടക്കാം' എന്ന വിചാരമാണ് . ഹിറ്റ്ലറെയും മുസ്സോളിനിയെയും സന്താനത്തുകയനുസരിച്ച് മാതാപിതാക്കന്മാര്ക്ക് പാരിതോഷികങ്ങള്‍ നല്കുവാന് പ്രേരിപ്പിക്കുന്നത്.' പുറം 198. (കല്പനയുടെ മാറ്റൊലി) പെരിയോരുടെയും കല്യാണിക്കുട്ടിയമ്മയുടെയും കാഴ്ച്ചപ്പാടുകളുമായി ചേര്‍ത്തുവെച്ചു പരിശോധിക്കാന്‍ വേണ്ടിയാണ് ഇരുവരുടെയും വാദഗതികളെ ഇവിടെ വിശദമായി ഉദ്ധരിച്ചത്.</div><div><br /></div><div><span style="white-space: pre;"> </span>ഡോ. ജെ. ദേവികയുടെ കുടുംബാസൂത്രണം സംബന്ധിച്ച പഠനത്തില്‍ (മലയാളിയുടെ ലൈംഗിക വിപ്ളവവും കുടുംബാസൂത്രണവും കേരളത്തില്‍, പുറം 33, (കേരളം, ലൈംഗികത, ലിംഗനീതി). 60കളിലെ തീവ്ര കുടുംബാസൂത്രണ പരിപാടി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷനേടാനുള്ള ഉത്തമമാര്‍ഗം എന്ന നിലയ്ക്കായിരുന്നു എന്ന് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഭരണകൂടം ജനസംഖ്യാനിയന്ത്രണത്തെ വികസനത്തിനുള്ള മുഖ്യമാര്‍ഗങ്ങളിലൊന്നാണെന്ന നിലയ്ക്ക് കാണുകയും കൃത്രിമ ജനനനിയന്ത്രണത്തെ അതിനുള്ള മുഖ്യ ഉപകരണമായി എടുത്തുകാട്ടുകയും ചെയ്തു. ഏതാണ്ടിതു തന്നെയാണ് കുറ്റിപ്പുഴയിലും കാണുന്നത്. </div><div><br /></div><div><span style="white-space: pre;"> </span>കുറ്റിപ്പുഴ കൃത്രിമമായ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഗര്‍ഭനിരോധനത്തെകുറിച്ചു പറയുന്നുണ്ട്. അതിനെതിരെ മതവിഭാഗം നിലപാടു കൈകൊള്ളുന്നതിനെ അദ്ദേഹം പരിഹസിക്കുന്നുമുണ്ട്. ' ഇക്കൂട്ടരുടെ വാദഗതി നോക്കിയാല്‍ ഇവര്‍ ജാംബവാന്റെ കാലത്താണോ ജീവിക്കുന്നതെന്നു തോന്നിപ്പോകും. കൊല്ലങ്ങള്‍ക്കു മുന്‍പുണ്ടായ ഏതെങ്കിലും ഗ്രന്ഥത്തില്‍ കാണുന്നതൊക്കെ ഈ അണുയുഗത്തിലും ജീവിതപ്രമാണമാക്കണമെന്നു ശീലിക്കുന്നവര് സുബോധമുള്ളവരാകാന്‍ വഴിയില്ല. ബ്രഹ്മചര്യാനുഷ്ഠാനം കൊണ്ടുവേണം ജനനനിയന്ത്രണം നിര്‍വഹിക്കുകയെന്നു വാദിക്കുന്ന ചില സ്വപ്നദര്‍ശികളുണ്ട്. അവര്‍ മനുഷ്യലോകത്തിലെ യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കാതെ ആദര്‍ശധൂമികയില്‍ തപ്പിനടക്കുന്നുവത്രെ. ആഹാരം കഴിക്കാം, നീഹാരം പാടില്ല എന്നു പറയുന്നതിന് തുല്യമാണിവരുടെ വാദം. പ്രായോഗിക ജീവിതവുമായി പൊരുത്തപ്പെടാത്ത ഇത്തരം കീറാമുട്ടികളെടുത്തിട്ടു ജനനനിയന്ത്രണത്തില്‍ ഗവണ്മെന്റിനും മറ്റുള്ളവര്‍ക്കും മാര്‍ഗവിഘ്നം വരുത്തുന്നത് ഏറ്റവും ഗര്‍ഹണീയമായ ഒരു സാമൂഹ്യവിരുദ്ധപ്രവര്‍ത്തിയാണെന്നു പറയേണ്ടിയിരിക്കുന്നു. തീരെ നിര്‍ദ്ദോഷമെന്നു പറയപ്പെടുന്നു ഒരു ഋതുക്രമപദ്ധതിയുണ്ട്. അത് ഈ പഴമക്കാര്‍ പോലും ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടെന്നു തോന്നുന്നു. എന്നാല്‍ പ്രായോഗികതലത്തില്‍ പലപ്പോഴും പരാജയപ്പെടുന്നതുകൊണ്ട് അതും അവലംബനീയമെന്നു പറഞ്ഞുകൂടാ. ഏതായാലും കൃത്രിമ പദ്ധതികള്‍ക്ക് അശുദ്ധികല്‍പിക്കുന്നത് മുഴുത്ത മൂഢതയാകുന്നു.'</div><div><br /></div><div>പൊതുവേ നോക്കുമ്പോള്‍ രണ്ടു കാര്യങ്ങളാണ് കുറ്റിപ്പുഴയുടെ സമീപനത്തിലുള്ളത്. </div><div>1. സ്ത്രീകളുടെ സാമൂഹിക നിര്‍വഹണക്ഷമതയെ ബാധിക്കുന്ന കാര്യമെന്നതിനേക്കാള്‍ സാമ്പത്തികാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകം എന്നതാണ് ജനനനിയന്ത്രണത്തിനുളള പ്രാധാന്യമായി അദ്ദേഹം കാണുന്നത്. 2. ജനനനിയന്ത്രണരീതികള്‍ മതപരമാകരുത്; യുക്തിപരമായ സമകാലിക കാഴ്ചപ്പാടിലാകണം. ഈ രണ്ടു അളവുബിന്ദുക്കളിലും സ്ത്രീ എന്ന സ്വതന്ത്രമനുഷ്യജീവിയുടെ ആഗ്രഹാഭിലാഷങ്ങളോ, തീര്‍ച്ചകളോ തെരഞ്ഞെടുപ്പുകളോ പ്രധാനമായി എടുത്തിട്ടില്ല. മതപരമായതെന്തും വികൃതവും അന്ധവിശ്വാസജഡിലവും പിന്തിരിപ്പനുമാണെന്ന യുക്തിവാദ മുന്‍വിധികളാണ് രണ്ടാമത്തെ വാദത്തിലുള്ളത്. ജനതകളായി കൈമാറിവരുന്ന വിശ്വാസധാരണകളും ചോദനകളും മനുഷ്യരുടെ ബോധാബോധങ്ങളിലും ജീവിതസങ്കല്പത്തിലും വിചിത്രവും വ്യത്യസ്തവുമായ പലതരം നിലപാടുകളായി പടരുന്നുണ്ട്. അന്തവിചിത്രമായ ഈ ജീവിതപ്രവാഹത്തിന്റെ ബഹുസ്വരതയെ ഇപ്രകാരം ചുരുക്കിക്കാണുന്നതിന്റെ പ്രതിസന്ധി വളരെയേറെയാണ്. </div><div><br /></div><div> ജെ. ദേവിക എഴുതുന്നു, 'മലയാളിയുടെ യുക്തിബോധവും സ്ത്രീകളുടെ സ്വതന്ത്രനിര്‍വാഹകത്വവും ചോദ്യം ചെയ്യപ്പെടാത്ത അടിസ്ഥാന വാക്യങ്ങളായി അംഗീകരിക്കപ്പെടുമ്പോള്‍ അദൃശ്യമായിത്തീരുന്ന ചരിത്രം - അധികാരബന്ധങ്ങളുടെ രൂപീകരണചരിത്രം - ഇത്തരമൊരു അന്വേഷണത്തില്‍ വെളിവായേക്കും. ആധുനിക കേരളചരിത്രത്തിന്റെ സാമുദായികപരിഷ്ക്കരണഘട്ടത്തില്‍ വിരചിതമായ അധികാരശ്യംഖലകള്‍ എങ്ങനെയാണ് സാമൂഹ്യവികസനഘട്ടത്തിലും പ്രയോഗത്തില്‍ തുടര്‍ന്നതെന്നും ഇതിലൂടെ കാണാന്‍ കഴിയും. (പുരുഷനായ) പരിഷ്കര്‍ത്താവിലൂടെ പ്രസരിച്ച നവപിത്യമേധാവിത്വാധികാരവും ശാസ്ത്രജ്ഞാനം, ഭരണകൂടാധികാരം, മദ്ധ്യവര്‍ഗ സദാചാരം എന്നിവ ഒത്തുചേര്‍ന്ന നവവരേണ്യതയും വളര്‍ച്ച പ്രാപിച്ചതിന്റെ ചരിത്രത്തിലെ ഒരദ്ധ്യായം കൂടിയാണ് ഇത്. നഗ്നവും കായികവുമായ ബലപ്രയോഗം നടന്നില്ലെന്നത് അധികാരബന്ധങ്ങളുടെ അസാന്നിദ്ധ്യമല്ല, വെളിവാക്കുന്നത്. സ്ത്രീകള്‍ക്ക് ആധുനികതയ്ക്കുള്ളില്‍ തുറന്നു കിട്ടിയ നിര്‍വഹാകത്വം പലപ്പോഴും നവീകരിക്കപ്പെട്ട ആണ്‍കോയ്മാവ്യവസ്ഥയ്ക്കുള്ളില്‍ അവരെ കൂടുതല്‍ ഫലപ്രദമായി ഉള്‍ച്ചേര്‍ക്കാനാണ് ഉപകരിച്ചതെന്ന കാര്യവും കൂടിയാണ്. (പുറം 24, കേരളം: ലൈംഗികത, ലിംഗനീതി)</div><div><span style="white-space: pre;"> </span>ഈ ഉദ്ധരിക്കപ്പെട്ട ഖണ്ഡികയിലെ നിലപാട് തീര്‍ച്ചയായും പുരോഗമന പുരുഷകര്‍തൃത്വത്തെ വിചാരണ ചെയ്യുന്നതാണ്. കുറ്റിപ്പുഴയുടെ ലേഖനത്തിലെ സമ്പൂര്‍ണ്ണമായ സ്ത്രീ അസാന്നിദ്ധ്യം, സ്ത്രീലൈംഗികതയെക്കുറിച്ചും സ്ത്രീനിര്‍വാഹത്വത്തെക്കുറിച്ചും സ്ത്രീപക്ഷത്തുനിന്നുതന്നെയുള്ള വിവിധതരം വ്യവഹാരങ്ങളെ അമര്‍ച്ചചെയ്തുകൊണ്ടാണ് നിലനില്‍ക്കുന്നത്. ഈ നിശബ്ദത അതിനെ സാധൂകരിക്കുകമാത്രമേ ചെയ്യുന്നുള്ളൂ. </div><div><br /></div><div><span style="white-space: pre;"> </span>1930 കളില്‍ ജനനനിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ ആരംഭിച്ചപ്പോള്‍ ലൈംഗികതയെ സംബന്ധിച്ച ആത്മനിയന്ത്രണം ഒരു പ്രധാനപ്പെട്ട കാര്യമായി ഉന്നയിക്കപ്പെട്ടു എന്നു ദേവിക പറയുന്നു. കുടുംബം എന്ന സ്ഥാപനത്തിനകത്തേക്കു ലൈംഗികതയെ ചുരുക്കുവാന്‍ അത്തരം വാദഗതികള്‍ വലിയ പങ്കുവഹിച്ചു എന്നും അവര്‍ പറയുന്നു. കൃത്രിമ ജനനനിയന്ത്രണത്തിനെ എതിര്‍ത്തവര്‍ പലരും ലൈംഗിക അച്ചടക്കത്തിനും ആത്മനിയന്ത്രണത്തിനും എതിരാണതെന്നു വാദിച്ചു. അനുകൂലിച്ചവര്‍ സഹോദരന് അയ്യപ്പനെപ്പോലെയുള്ളവര്‍ പൊതുജനാരോഗ്യം മാതൃസംരക്ഷണം മുതലായ കാരണങ്ങള്‍ പറഞ്ഞു. കൊച്ചി നിയമസഭാ കൗണ്‍സിംലംഗമായിരുന്ന സി.ഒ. ഔസേഫ് സഹോദരന് അയ്യപ്പനെ എതിര്‍ത്തു. തിരു-കൊച്ചി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന എ.ജെ. ജോണ്‍ 1951-ല്‍ കൃത്രിമ ജനനനിയന്ത്രണത്തെ എതിര്‍ത്തു. ഇവയെല്ലാം ചേര്‍ന്നു നിര്‍മിച്ചെടുക്കുന്ന വ്യവഹാരങ്ങള്‍ക്കകത്ത് സ്ത്രീയുടെ ലൈംഗികകാമന, സ്വയംനിര്‍ണയനം, അതിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്ന പൗരത്വപദവി പ്രശ്നഭരിതമായാണ് നിലകൊള്ളുന്നതെന്നു പറയാം. സ്ത്രീകളെ പ്രസവയന്ത്രങ്ങളായി കാണുന്നു എന്ന ആക്ഷേപം സ്ത്രീയുടെ വസ്തുവല്‍കൃതമായ നിലകള്‍ക്കെതിരായി വ്യാഖ്യാനിക്കാമെങ്കിലും അത് ഉന്നം വെയ്ക്കുന്നത് പുരുഷന്മാരോടാകയാല്‍ അവിടെയും തീരുമാനത്തിനുള്ള ശേഷി പുരുഷനു വിട്ടു കൊടുക്കുന്നതായും പറയാം.</div><div><br /></div><div><b>കവികളും സ്ത്രീകളും.</b></div><div> പുരുഷന്, സ്ത്രീ എന്ന ലിംഗഭേദഘടനയെ രണ്ടു ദ്വന്ദ്വങ്ങളാക്കി ധ്രൂവീകരിച്ചുകൊണ്ടാണ് ഈ ലേഖനങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നത്. മഴവില്‍ ലിംഗസ്വത്വങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന പുതിയ കാലത്ത് ഈ വാദം അറുപഴഞ്ചനാണെങ്കിലും കാലഘട്ടത്തിന്റെ ചലനാത്മകതയെ കണക്കിലെടുത്ത് വ്യഖ്യാനിക്കുമ്പോള്‍ ഈ ദ്വന്ദ്വയുക്തി ന്യായീകരിക്കപ്പെടുന്നു. നിവൃത്തി, പ്രവൃത്തി എന്നിങ്ങനെ രണ്ടവസ്ഥകള്‍ ചേര്‍ന്നതായി ജീവിത്തെ വ്യവസ്ഥ ചെയ്തുകൊണ്ട് നിവൃത്തി സ്ത്രീയും പ്രവൃത്തി പുരുഷനും അനുകൂലമാണെന്ന് കുറ്റിപ്പുഴ വാദിക്കുന്നു. എഴുതുന്നവരൊക്കെ കവികളും അതിനകത്തെ എഴുത്ത് വിഷയം സ്ത്രീയും ആണെന്ന വര്‍ഗ്ഗീകരണം ഈ </div><div>ലേഖനത്തിന്റെ തുടക്കം മുതലേ ഉണ്ട്. 1950 കളിലോ മറ്റോ എഴുതപ്പെട്ട ഈ ലേഖനം സാഹിത്യത്തിന്റെ ലിംഗരാഷ്ട്രീയപരിസരത്തെ ഒട്ടും തന്നെ ഉള്‍ക്കൊള്ളുന്നില്ല. സാര്‍വലൗകികവും സാര്‍വകാലികവുമായ അടിത്തറയില്‍ നിന്നുകൊണ്ട്, ഉദാരമാനവവാദത്തിന്റെ കണ്ണിലൂടെ സാഹിത്യവിശകലനം നടത്തി, സ്ത്രീകളെ അപരമോ അന്യമോ ആയിത്തന്നെ പ്രതിഷ്ഠിക്കുകയാണ് ഈ ലേഖനം ചെയ്യുന്നത്. സ്ത്രീയെപ്പോലെ /ഭാര്യയെപ്പോലെ സന്തോഷിപ്പിക്കുന്നതാവണം സാഹിത്യം എന്നും സാഹിത്യം/ കവിത തന്നെ സ്ത്രീയാണ് എന്നുമെല്ലാമുള്ള മട്ടില്‍ സ്ത്രീയെ കര്‍മസ്ഥാനത്തു നിര്‍ത്തുന്ന അതേ പൗരസ്ത്യചിന്തയാണ് ഇവിടെയും പ്രകടമാകുന്നത്. രണ്ടുവാദങ്ങളാണ് ലേഖകന്‍ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. </div><div>1. കവികള്‍ സ്ത്രീത്വത്തെ സൂക്ഷ്മമായി പരിശോധിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു.</div><div>2. കവികള്‍ സ്ത്രീകളെ അബലകളെന്നു വിളിക്കുമെങ്കിലും അവരെ സബലകളാക്കി തീര്‍ത്തിട്ടുണ്ട്. സാഹിത്യലോകത്തില്‍ കഥാപാത്രങ്ങളായിത്തീരുന്ന സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള് പ്രാബല്യവും പ്രാമാണ്യവും ലഭിക്കുന്നത് എന്നതാണ് മറ്റൊരു വാദം.</div><div><br /></div><div><span style="white-space: pre;"> </span>കവിതയെഴുതുന്നവര്‍ക്ക് സ്ത്രീകളോടുള്ള അമിതമായ പ്രതിപത്തിയെകുറിച്ചു വിശകലനം ചെയ്യുന്നതിനുള്ള ഉദ്ദേശ്യത്തോടെയാണ് ഈ ലേഖനം എഴുതപ്പെടുന്നത്. എഴുതുന്നവരെല്ലാം തന്നെ പുരുഷന്മാരാണെന്ന ഒരു തീര്‍പ്പാണ് ഇതിലും പ്രവര്‍ത്തിക്കുന്നത്. <span style="white-space: pre;"> </span>ഷേക്സ്പിയറുടെ നായികമാരുടെ ഔന്നത്യവും നായകന്മാരുടെ വ്യക്തിത്വമില്ലായ്മയും സീത, ശകുന്തള മുതലായവരുടെ ജീവിതമഹത്വവും ഒക്കെ മുന്‍നിര്‍ത്തി കുറ്റിപ്പുഴ ഇതു വിശദീകരിക്കുന്നു. സത്യപാലനം, പ്രേമപരിശുദ്ധി. സഹനം, നിശ്ചയദാര്‍ഢ്യം, ധൈര്യം, വീര്യം മുതലായ സദ്ഗുണങ്ങള്‍ക്കു വിളനിലമായ നായികമാര്‍ക്കു മുന്പില് നായക•ാര്‍ പ്രായേണ നിഷ്പ്രഭരാണെന്നു കുറ്റിപ്പുഴ വാദിക്കുന്നു. എന്നാല്‍ മേല്പറഞ്ഞ പല ഗുണങ്ങളും സ്ത്രീപക്ഷത്തുനിന്നു നോക്കുമ്പോള്‍ സ്ത്രീയവസ്ഥയെ കൂടുതല്‍ സംഘര്‍ഷത്തിലാഴ്ത്തുന്നവയാണ്. ഇത്തരം മൂല്യങ്ങളുടെ ഭാരം സ്ത്രീക്ക് തന്റെ സ്വത്വത്തിന്മേലുള്ള ഉത്തരവാദിത്തം അധികരിപ്പിക്കുകയാണ് ചെയ്യുന്നത്. നായികാമഹത്വത്തിനു ഉദാഹരണമായി കുറ്റിപ്പുഴ എടുത്തുകാണിക്കുന്ന നായര്‍സ്ത്രീയും മുഹമ്മദീയനും വീരപത്നി, രാധ, ഭാരതസ്ത്രീകള്‍ തന് ഭാവശുദ്ധി, നാഗില, തൂക്കുമരത്തില്‍വെച്ച് മുതലായവ ഇന്നത്തെ പുതിയ രാഷ്ട്രീയചിന്തകളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുമ്പോള്‍ സ്ത്രീകളെ കൂടുതലായി പ്രജാവല്‍ക്കരിക്കുന്നവയാണ് എന്നും കാണാം. </div><div><br /></div><div><span style="white-space: pre;"> </span>കവിതയെഴുതിയവരില്‍ അധികവും പുരുഷന്മായതിനാലാണ്, അതിനാലുള്ള ലൈംഗിക/ലിംഗാകര്‍ഷണമാണ് സ്ത്രീകളെട് കൂടുതല്‍ താല്പര്യം വരാന്‍ കാരണം എന്നദ്ദേഹം പറയുന്നു. എന്നാല്‍ കവിതയെഴുതിയിരുന്ന എണ്ണത്തില്‍ കുറവെങ്കിലും ഉണ്ടായിരുന്ന സ്ത്രീകളോ? അതേകുറിച്ച് അദ്ദേഹം മിണ്ടുന്നില്ല. എഴുത്തുകാരായി സ്ത്രീകളെ വിഭാവനം ചെയ്യാനുള്ള ശേഷി (സ്ത്രീയുടെ സര്‍ഗാത്മകതയെക്കുറിച്ചുള്ള ചരിത്രപരമായ അജ്ഞത മൂലം) വിഭാഗീയമായ ആ യുക്തിബോധത്തിനുണ്ടായിരുന്നില്ലെന്നു വേണം കരുതാന്‍. ഹൃദയം, ബുദ്ധി എന്നിങ്ങനെ കവിതാ തത്വങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം സ്ത്രീയിലും ബുദ്ധിയുടെ പ്രവര്‍ത്തനം പുരുഷനിലുമാണ് പ്രബലമായത് എന്നദ്ദേഹം വിവരിക്കുന്നു. പ്രവര്‍ത്തിയെടുക്കുന്നത് ഏറയും പുരുഷനും അവന്റെ ക്ഷീണം മാറ്റുന്നതും വിശ്രമിപ്പിക്കുന്നതും സ്ത്രീയും എന്നാണദ്ദേഹം വിശദീകരിക്കുന്നത്. </div><div><br /></div><div><span style="white-space: pre;"> </span>ഇങ്ങനെ നോക്കുമ്പോള്‍ സത്താവല്‍കൃതമെന്നുറപ്പിച്ചു പറയാവുന്ന മട്ടിലുള്ള ലിംഗഭേദവിചാരം തന്നെയാണ് കുറ്റിപ്പുഴയില്‍ പ്രവര്‍ത്തിച്ചത്. ദ്വന്ദ്വവിപരീതങ്ങളായി സ്ത്രീപുരുഷന്മാരെ തളച്ചിടുന്നതിലുപരി സ്ത്രീയുടെ പരോക്ഷപദവിയെ, പുരുഷാപേക്ഷമായി മാത്രം വിവരിക്കുന്നതിലാണ് ഏറെ അപകടം. സ്ത്രീകള്‍ ധാരാളമായി എഴുത്തിലേക്കു വന്നുകൊണ്ടിരുന്ന ഒരു കാലത്തുപോലും ഈ വിചാരത്തെ ധൈര്യപൂര്‍വ്വം വെളിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ യുക്തിബോധം തടസ്സമായിരുന്നില്ല എന്നു കരുതണം. </div><div><br /></div><div><b>സ്ത്രീകളുടെ പാരതന്ത്ര്യം</b></div><div><span style="white-space: pre;"> </span>ഈ ലേഖനത്തില്‍ കുറ്റിപ്പുഴ മുമ്പു സൂചിപ്പിച്ച ലേഖനങ്ങളുടെ കാഴ്ചപ്പാടിനെ ഒന്നു കൂടി ആഴത്തില്‍ ഉറപ്പിച്ചെടുക്കുകയാണ്. അതായത് സ്ത്രീകള്‍ സ്വാതന്ത്ര്യം കയ്യാളുന്നില്ല എന്നും സ്വാതന്ത്ര്യപ്രകടനത്തിനു തയ്യാറാവുന്നില്ല എന്നും പരസ്യരീതിയിലുള്ള ഒരു പ്രസ്താവന അദ്ദേഹം നടത്തുന്നു. സ്വാതന്ത്ര്യബോധത്തിനനുസരിച്ചു ജീവിക്കുന്നതിനുവേണ്ട സാമൂഹ്യമായ പരിവര്‍ത്തനം ഇനിയും വന്നുചേര്‍ന്നിട്ടില്ല എന്നും എല്ലാത്തരം സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനം സാമ്പത്തികമായ പ്രാപ്തിയാകുന്നുവെന്നും അദ്ദേഹം എഴുതുന്നു. ഇവിടെ നോക്കുമ്പോഴും സാമൂഹ്യപരിവര്‍ത്തനവും സമൂഹവും സ്ത്രീകളില്‍ നിന്നു ബഹുദൂരം നിലനില്‍ക്കുന്ന എന്തോ ആയാണ് കല്പിക്കപ്പെടുന്നത്. പരസ്പരമുള്ള ഏതെങ്കിലും ഇടപെടല്‍ വിഭാവനം ചെയ്യാന്‍പോലുമാകാത്ത വിധം ആണതു നിലനില്ക്കുന്നതെന്നു തോന്നും. സ്ത്രീകളുടെ സ്വാതന്ത്ര്യക്കുറവിനു കാരണം സാമ്പത്തികമായ ശേഷിക്കുറവാണെന്ന വാദവും അപൂര്‍ണ്ണമാണ്. സ്ത്രീകളുടെ സ്വത്വപദവിയെ സംബന്ധിച്ച സംസ്ക്കാരികപശ്ചാത്തലം, മനശ്ശാസ്ത്രം, കാമനകള്‍ ഇവയൊന്നും തിരിച്ചറിഞ്ഞു വിശകലനം ചെയ്യാന്‍ കുറ്റിപ്പുഴയ്ക്കു കഴിഞ്ഞിട്ടില്ല. </div><div><br /></div><div><span style="white-space: pre;"> </span>സ്ത്രീകളുടെ പ്രാപ്തിക്കുറവ് കുറ്റിപ്പുഴ എടുത്തുകാട്ടുന്നു. അടിമത്തത്തിന്റെ നീണ്ട ഒരു പാരമ്പര്യം പുറകില്‍ തൂങ്ങുന്നതുകൊണ്ട് എത്ര പഠിച്ചിട്ടും അതില്‍നിന്നും വിട്ടുമാറാനുള്ള ശക്തി ആധുനികവനിതയ്ക്ക് ഉണ്ടാകുന്നില്ല. അഥവാ പഴ ദാസ്യം തന്നെ അവര്‍ ഇഷ്ടപ്പെടുന്നു. ഏറെനാള്‍ കൂട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട പക്ഷി കൂടുതുറന്നുകൊടുത്തിട്ടും പുറത്തുപോകാന്‍ മടിക്കുന്നതുപോലെയാണത്രെ ഇത്. കേവലവാദത്തിന്റെയും സാമാന്യവല്‍ക്കരണത്തിന്റെയും ബാധ ഏറി നില്ക്കുന്ന ഇത്തരം ഇടങ്ങളില്‍ യുക്തിബോധം ഒട്ടുതന്നെ പ്രസരിക്കാത്ത ചിന്തയാണിത്.</div><div><br /></div><div><span style="white-space: pre;"> </span>ഭൗതികമായ ജീവിതസാഹചര്യങ്ങളിലൂന്നിയാണ് കുറ്റിപ്പുഴ സ്ത്രീസ്വാതന്ത്യത്തെ വിശകലനം ചെയ്യുന്നതെന്ന് ശ്രദ്ധിക്കണം. വിവാഹം, സ്വത്തവകാശം, കുടുംബവ്യവസ്ഥ, മുതലായവയെ ബാധിക്കുന്ന ജീര്‍ണാചാരങ്ങളില്‍നിന്നും സ്ത്രീകള്‍ മോചിക്കപ്പെടുമ്പോഴേ സ്ത്രീസ്വാതന്ത്യം നേടുകയുള്ളൂ എന്നാണദ്ദേഹത്തിന്റെ വാദം. ശാസ്ത്രീയത, വസ്തുനിഷ്ഠ എന്നിവയിലൂന്നിയ യുക്തിവാദചിന്തയില്‍ നിന്നും പുറപ്പെടുന്ന വാദഗതികളായി ഇതിനെ മനസ്സിലാക്കാം. കേവലവും ഭൗതികനിഷ്ഠവുമായ സ്വാതന്ത്ര്യവാദമാണദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. ചലനാത്മകമായ ഒരു സാംസ്കാരികപരിസരത്തില്‍ നിന്നുകൊണ്ട് സ്ത്രീയുടെ കീഴായ്മയെ ചരിത്രപരമായി നോക്കികാണാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. മുകളില്‍ നിന്നു താഴേയ്ക്കുള്ള രക്ഷകര്‍തൃനോട്ടമായി ഈ വ്യാഖ്യാനങ്ങള്‍ മാറുന്നത് അതുകൊണ്ടാണ്. ഫലം സ്ത്രീയുടെ അന്യവല്‍കൃതത്വം വ്യാഖ്യാനങ്ങളില്‍പോലും എടുത്തുകാട്ടപ്പെടുന്നു. മാത്രമല്ല, സ്ത്രീയുടെ കീഴാഴ്മയുടെ അനുഭവാഖ്യാനങ്ങള്‍ സൂഷ്മബന്ധങ്ങളോടെ വിവിധ മണ്ഡലങ്ങളില്‍ നില്‍ക്കുന്നുണ്ട്. ലൈംഗികത, പ്രത്യുല്പാദനം, സാഹിത്യം, കല, രാഷ്ട്രീയം, ഇതര സാമൂഹികമണ്ഡലങ്ങള്‍ ഒക്കെയും ഈ അനുഭവസ്പര്‍ശങ്ങളുടെ, പ്രതികരണങ്ങളുടെ സൂഷ്മബന്ധങ്ങള്‍കൊണ്ട് പുനര്‍നിര്‍വചിക്കപ്പെടുന്നുണ്ട്.</div><div><br /></div><div><b>റഷ്യയിലെ സ്ത്രീകള്‍</b></div><div>റഷ്യയിലെ സ്ത്രീകള്‍ എന്ന ലേഖനം സ്വാതന്ത്ര്യപൂര്‍വകാലത്ത് എഴുതുന്നതാണ്, 1944 ല്‍. ഈ ലേഖനത്തില്‍ ലെനിന്റെ കാലഘട്ടത്തില്‍ അലക്സാന്ദ്രാ കൊല്ലന്തോയ്, യാക്കോവ് ലേവ തുടങ്ങിയ സ്ത്രീകള്‍ രാജ്യകാര്യങ്ങളില്‍ ഏര്‍പ്പെടുന്നു എന്നദ്ദേഹം എടുത്തു കാട്ടുന്നുണ്ട്. ഇവിടെ സത്രീകള്‍ സൈനികപരിശീലനം നടത്തുന്നതും വിമാനസൈന്യം നയിക്കുന്നതും എടുത്തുപറയുന്നുണ്ട്. തൊട്ടിലാട്ടുകയും തോക്കെടുക്കുകയും ചെയ്യുന്ന വിധത്തില്‍ സമര്‍ത്ഥകളും ദ്വൈധീഭാവത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരുമായ സ്ത്രീകളെ സൃഷ്ടിച്ചത് ലെനിന്റെ ദീര്‍ഘ ദര്‍ശികത്വമാണെന്നും എടുത്തുപറയുന്നു.<span style="white-space: pre;"> </span>ഇവിടെയും സ്ത്രീകളുടെ ഏജന്‍സി പുരുഷനാല്‍ നിര്‍വഹിക്കപ്പെടുന്ന തരം യുക്തി പ്രവര്‍ത്തിക്കുന്നു. നിരന്തരമായി തുടരുന്ന ഒരു അബോധമായി നിര്‍ജ്ജീവയായ സ്ത്രീ എന്ന ബിംബം അദ്ദേഹത്തില്‍ സ്പന്ദിക്കുന്നുണ്ട്.</div><div><br /></div><div><b>ദാമ്പത്യജീവിതത്തിലെ സാമ്പത്തികഘടകം</b></div><div><span style="white-space: pre;"> </span>മിശ്രവിവാഹത്തെയും സ്ത്രീസ്വാതന്ത്ര്യത്തെയും ദാമ്പത്യത്തെയും കൂട്ടിയിണക്കി നിര്‍ത്തിക്കൊണ്ടാണ് ഈ ലേഖനം എഴുതപ്പെടുന്നത്. ദാമ്പത്യത്തിലേക്കു കടക്കുന്നവര്‍ ദരിദ്രരായാല്‍ പരസ്പരപ്രണയം പമ്പകടക്കുമെന്ന ഒരു മുന്‍വിധിയോ ആശങ്കയോ ആണദ്ദേഹം പങ്കുവെയ്ക്കുന്നത്. കുചേലന്റെ കഥയിലൂടെ സാമ്പത്തികമായ ഇല്ലായ്മയെ ദൈവഭക്തികൊണ്ട് പകരം വെയ്ക്കുന്നതിനെ കുറ്റിപ്പുഴ പരിഹസിക്കുന്നു. യുക്തിവാദി വിശ്വാസിയെ കാണുന്ന പതിവുരീതി തന്നെയാണിത്. ഭര്‍ത്താവും ഭാര്യയും ഒന്നുപോലെ പണിയെടുത്തു കഴിയേണ്ടതാണെന്ന പുരോഗമനസ്വഭാവമുള്ള നിലപാടാണ് അദ്ദേഹത്തിന്. തുടര്‍ന്ന് ഭര്‍ത്താവു തലയിലേറ്റേണ്ടതായ ഒരു ഭാരമാണ് ഭാര്യ എന്നു വരുന്നത് ഇരുകൂട്ടര്‍ക്കും നന്നല്ല എന്നുമെഴുതുന്നു. ഭര്‍ത്താവ് വലിയ പണക്കാരനാണെങ്കില്‍ത്തന്നെയും ഭാര്യ ആ പണത്തെ മാത്രം ആശ്രയിക്കുന്നത് അനഭിലഷണീയമാകുന്നു. സമത്വം, സ്വാതന്ത്ര്യം, സ്നേഹം ഈ മൂന്നിനും അതു ഹാനികരമാകും. സ്ത്രീയുടെ പണ്ടത്തെ അടിമത്തം വീണ്ടും പ്രത്യക്ഷപ്പെടുമത്രെ.</div><div><br /></div><div><b>മതവും സന്മാര്‍ഗബോധവും</b></div><div><span style="white-space: pre;"> </span>ലൈംഗികസദാചാരത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന ലേഖനമാണിത്. കൃത്രിമമായ രീതിയിലുള്ള നിരോധനങ്ങള്‍ വഴി ലൈംഗികതയെ അടിച്ചമര്‍ത്തുന്നതാണ് മതപരമായ സന്മാര്ഗം എന്ന് ആക്ഷേപിക്കുന്നു. ഇതിനര്‍ത്ഥം കുറ്റിപ്പുഴ മുമ്പു സൂചിപ്പിച്ച ആത്മനിയന്ത്രണവാദിയെന്നാണോ എന്ന ചോദ്യം ഉയരാവുന്നതാണെന്നാണ്. കാരണം അദ്ദേഹം തുടര്‍ന്നു പറയുന്നത് തിരശീലയ്ക്കുള്ളില്‍ മതാധികാരികള്‍ കാമാന്ധരാണെന്നാണ്. സ്ത്രീപുരുഷബന്ധത്തെ ജീവശാസ്ത്രപരമായി വീക്ഷണം ചെയ്തു ശാരീരികവും മാനസികവുമായ ഒരു സന്മാര്‍ഗവ്യവസ്ഥ ഏര്‍പ്പെടുത്തുവാന്‍ റഷ്യക്കാര്‍ക്കു മാത്രമേ സാധിച്ചിട്ടുള്ളുവത്രെ. തല്‍ഫലമായി അവര്‍ സന്മാര്ഗത്തില് ഒരുപിടി ഉയരുന്നതായാണ് കാണുന്നതത്രെ. മതം നശിച്ചതിന്റെ ഫലമായി അവിടെ ദാമ്പത്യബന്ധം ശിഥിലമായി പോയെന്നും റഷ്യക്കാരെപ്പോലെ കണ്ടമാനം ജീവിക്കുകയാണെന്നും മറ്റും എത്രയെത്ര ദുഷ്പ്രവാദങ്ങള്‍ ഈ അടുത്തകാലം വരെ മതാധികാരികളും മറ്റു ശത്രുകളും പറഞ്ഞു പരത്തിയിരുന്നുവെന്നും അദ്ദേഹം അപലപിക്കുന്നു. </div><div><br /></div><div><span style="white-space: pre;"> </span>ഇവിടെയും മതത്തെയാണ് അദ്ദേഹം എതിര്‍ക്കുന്നത്. മതത്തെ മനുഷ്യന്റെ ഒരു ജീവിതക്രമവും ശൈലിയും ജീവിതചര്യയുമായി കാണുകയും കൂടി ചെയ്യുന്നതിനു പകരം അത് അടിമുടി പുരോഗമനവിരുദ്ധമാണെന്ന മുന്‍വിധിയാണ് ഇവിടെ പ്രകടമാകുന്നത്. വിശ്വാസത്തിന്റെ വൈകാരികതയെയും ഭാവനയെയും മാനവികതയെയും ഒട്ടുംതന്നെ കണ്ടെടുക്കാന്‍ കുറ്റിപ്പുഴ ശ്രമിക്കുന്നില്ല. മനുഷ്യജീവിതത്തിന്റെയും സമൂഹത്തിന്റെയും അനന്തവും അവിരാമവും പ്രവചനാതീതവുമായ പ്രയാണത്തില്‍ ഏല്ലാം കലങ്ങിമറിയുമെന്ന വിദൂരമായ സാധ്യതപോലും തള്ളിക്കളയുന്നത്ര രേഖീയവും ദൃഢവുമാണ് അദ്ദേഹത്തിന്റെ യുക്തിബോധം എന്നു കരുതേണ്ടിയിരിക്കുന്നു. മതത്തെയും (ആത്മീയതയും വിശ്വാസവും) സാമൂഹികവികാസത്തെയും വിപരീതനിലയില്‍ കാണുന്ന കാഴ്ചപ്പാട് സമകാലിക ഇന്ത്യയിലെ പുതിയ വ്യവഹാരങ്ങള്‍ പൊളിച്ചടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. പുതുതായി രൂപം കൊള്ളുന്ന ജീേെ ടലരൗഹമൃ വായനകള്‍ അതാണ് സൂചിപ്പിക്കുന്നത്. ബ്രാഹ്മണ്യദാസ്യത്തെയും ജാതിവിവേചനത്തെയും മതാന്ധതയെയും എതിര്‍ക്കുവാനുള്ള ഉദാരമനോഭാവത്തിനകത്ത് മജ്ജയും മാംസവും വികാരവിവേകങ്ങളുമുള്ള, പൗരത്വത്തില്‍ പരിപൂര്‍ണരായ സ്വതന്ത്രവ്യക്തികളാണ് സ്ത്രീകളെന്നു പലപ്പോഴും അദ്ദേഹം തിരിച്ചറിഞ്ഞില്ല എന്നതിലേക്കാണ് ഈ വായനകള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. ലോകത്തെ എല്ലാ മതങ്ങളെക്കാളും ആദിമമായ മതമാണ് ആണ്‍കോയ്മയെന്നും മറ്റു മതങ്ങളൊക്കെ അതിന്റെ അവാന്തരവിഭാഗങ്ങളാണെന്നും കേറ്റ് മില്ലറ്റ് പറഞ്ഞിട്ടുണ്ട്. തീവ്രവും സാര്‍വത്രികവുമായ ആണ്‍കോയ്മാമതത്തിന്റെ ബൗദ്ധികാധികാരത്തില്‍ നിന്നും സാംസ്കാരികാധീശത്തില്‍ നിന്നും മുക്തമായിരുന്നില്ല, കുറ്റിപ്പുഴ മുന്നോട്ടുവെച്ച യുക്തിവാദത്തിന്റെ ചിന്താമണ്ഡലമെന്നും ഈ പ്രകരണത്തില്‍ നാം തിരിച്ചറിയുന്നു. </div><div><br /></div><div><b>റഫറന്‍സ്: </b></div><div>1. കുറ്റിപ്പുഴയുടെ പ്രബന്ധങ്ങള്‍-നിരീക്ഷണം, പ്രൊഫ.കുറ്റിപ്പുഴ കൃഷ്ണപിള്ള, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 1998</div><div>2. കുറ്റിപ്പുഴയുടെ പ്രബന്ധങ്ങള്‍-തത്വചിന്ത, പ്രൊഫ.കുറ്റിപ്പുഴ കൃഷ്ണപിള്ള, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 1990</div><div>3. കുറ്റിപ്പുഴയുടെ പ്രബന്ധങ്ങള്‍-സാഹിത്യവിമര്‍ശം, പ്രൊഫ.കുറ്റിപ്പുഴ കൃഷ്ണപിള്ള, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2000</div><div>4. ഞാനും നിങ്ങളും, ഇ. വി. രാമസ്വാമിനായ്ക്കനാര്‍ (വിവ. കെ.എം.പ്രഭാകരവാരിയര്‍), ചിന്തനൈയാളര്‍ കഴകം, തിരുച്ചിറപ്പിള്ളി, 1985</div><div>5. കേരളം ലൈംഗികത, ലിംഗനീതി എഡി. കെ.എം.വേണുഗോപാലന്‍, സൈന്‍ ബുക്സ്, തിരുവനന്തപുരം, 2006</div><div><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; font-size: 15px; white-space: pre-wrap;"><br /></span></div><div><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; font-size: 15px; white-space: pre-wrap;">ആലുവ യു.സി. കോളെജ് ശതാബ്ദിയാഘോഷത്തിൻ്റെ ഭാഗമായി</span></div><div dir="auto" style="background-color: white; color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; font-size: 15px; white-space: pre-wrap;">മലയാള പഠന വകുപ്പ് നടത്തിയ സെമിനാറിലെ പ്രബന്ധങ്ങൾ ഡോ. വി.പി.മാർക്കോസ് എഡിറ്റ് ചെയ്ത് യുസി കോളേജ് 2021 ൽ പ്രസിദ്ധീകരിച്ച കുറ്റിപ്പുഴ- ദർശനവും വിമർശനവും എന്ന കൃതിയിൽ ഉൾപ്പെട്ടത്. </div><div dir="auto" style="background-color: white; color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; font-size: 15px; white-space: pre-wrap;"><br /></div><div><br /></div><div><br /></div><div><br /></div><div><br /></div>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-35036639398129099652021-11-17T21:20:00.005-08:002021-11-17T21:37:44.616-08:00കാലാപാനിയുടെ നോവല്‍ വഴികള്‍- ജി.ഉഷാകുമാരി , ഫെല്‍ബിന്‍ ആന്റണി
<p><span style="color: #2b00fe; font-size: large;"> അ</span><span style="font-size: medium;">ന്തമാന്‍- നിക്കോബാര്‍ ദ്വീപുകളിലെ 1858 മുതല്‍ 1947 വരെയുള്ള കാലത്തെ വിദേശാധിപത്യത്തിന്റെയും അധിനിവേശത്തിന്റെയും ചരിത്രത്തെ അവതരിപ്പിക്കുന്ന നോവലാണ,് കുണ്ടനി മുഹമ്മദ് എഴുതിയ 'കാലാപാനി: അധിനിവേശത്തിന്റെ നാള്‍വഴികള്‍'. 1969 മുതല്‍ അന്തമാന്‍ - നിക്കോബാര്‍ ദ്വീപുകളില്‍ വിദ്യുച്ഛക്തി വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്ന കുണ്ടനി മുഹമ്മദ് പല ഗ്രന്ഥങ്ങളില്‍ നിന്നും 1970കളില്‍ ജീവിക്കുന്ന മുതിര്‍ന്നവരായ ദ്വീപുവാസികളില്‍ നിന്നുമൊക്കെയാണ് ഈ രചനയ്ക്കുള്ള വിവരങ്ങള്‍ ശേഖരിച്ചത്. യഥാര്‍ത്ഥജീവിതത്തില്‍ നിന്നുള്ള സംഭവങ്ങളുടെ ഒരു ക്രോഡീകരണമാണ് ഈ നോവല്‍ എന്നു ഒറ്റ നോട്ടത്തില്‍ തോന്നാം. അതിനുള്ള കാരണങ്ങളിലൊന്ന് ജീവിച്ചിരുന്നവരുടെ പേരുകള്‍ മാറ്റം വരുത്താത്തതാണ്. ആഖ്യാനത്തിന്റെ സ്വകാര്യത്തിനായി ചുരുക്കം ഘട്ടങ്ങളില്‍ ചില കഥാപാത്രങ്ങളെ കൂടുതലായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നു മാത്രം. ആഖ്യാനഭാഷയിലും മലയാളത്തിന് ഏറെ വേരോട്ടമുള്ള യഥാതഥമായ ശൈലി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. സംഭവങ്ങളുടെ വിവരണത്തിലും ക്രമത്തിലും രേഖീയമായ രീതി കൂടിയായതോടെ ഏറ്റവും ലളിതവും അടിസ്ഥാനപരവുമായ ആഖ്യാനസാങ്കേതികതയാണ് ഈ നോവലില്‍ പ്രവര്‍ത്തിച്ചതെന്നു പറയാം. എങ്കില്‍ തന്നെയും ഈ കൃതി ഒട്ടാകെ തന്നെ മുന്നോട്ടു വെയ്ക്കുന്ന പ്രത്യയശാസ്ത്രം വിമോചനത്തിന്റെയും വീണ്ടെടുപ്പിന്റേതുമാണ്. സാഹിത്യത്തിന്റെ സ്വകീയജീവിതം മാത്രമായി നോവല്‍ സാഹിത്യത്തിന്റെ ചരിത്രത്തെ വായിച്ചെടുക്കാനുള്ള ശ്രമത്തില്‍ നിന്നു ഭിന്നമായി, ചരിത്രത്തില്‍ മറഞ്ഞു കിടക്കുന്ന അപരജീവിതങ്ങളെയും അതിജീവനങ്ങളെയും തെലിച്ചെടുക്കാനുള്ള ശ്രമമാണ് ഈ നോവല്‍.്</span></p><div><span style="font-size: medium;"><br />വിശാലമായ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ദേശീയതയുടെയും ദേശീയസ്വാതന്ത്ര്യസമരത്തിന്റെയും<wbr></wbr> ചരിത്രത്തിലെ നിര്‍ണായകമായ ഖണ്ഡമാണ് ആന്തമാനിലേക്കുള്ള തടവുകാരുടെ കുടിയേറ്റം. സവിശേഷമായ തലത്തില്‍ നോക്കുമ്പോള്‍ മലബാര്‍സമരത്തിന്റെ സുപ്രധാനമായ ഒരേടാണ് ഈ കുടിയേറ്റം. അതോടൊപ്പം കൈദികളെന്നു വിളിക്കപ്പെടുന്ന തടവുകാരുടെ ഗോത്രസമാനമായ ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും ഉജ്ജ്വലമായ ഗാഥയും. സുപ്രസിദ്ധമായ ശിപായി ലഹളക്കുശേഷം 1858 മാര്‍ച്ച് 10നാണ് അന്തമാന്‍ - നിക്കോബാര്‍ ദ്വീപിലേക്കുള്ള കൈദികളുടെ കുടിയേറ്റം ആരംഭിക്കുന്നത്. എന്നാല്‍ 1788 ഡിസംബര്‍ 19നാണ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മേല്‍നോട്ടത്തില്‍ അന്‍ഡമാന്‍ - നിക്കോബാര്‍ ദ്വീപുകളില്‍ സര്‍വ്വേ ആരംഭിക്കുന്നത്. ബ്രിട്ടനെ സംബന്ധിച്ചേടത്തോളം മോശമായ കാലാവസ്ഥയിലും മറ്റു അപകടങ്ങളിലും കപ്പലുകള്‍ക്കു താവളമാകുവാന്‍ ഒരു സുരക്ഷിത സ്ഥലം വേണ്ടിവന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു 1758ലെ സര്‍വ്വേ. ലഫ്റ്റനന്റ് ആര്‍ക്കിബാര്‍ഡ് ബ്ളയറിന്റെ മേല്‍നോട്ടത്തിലായിരുന്നു ഈ സര്‍വ്വേ നടന്നത്. 1789 ഒക്ടോബര്‍ 25ന് ബ്ലെയര്‍ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ ഇറങ്ങി. അതിന് ചാത്തം എന്ന് പേരിട്ടു. അതായിരുന്നു, ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലേക്കുള്ള ആദ്യ കുടിയേറ്റം! കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്തു. പേരില്ലാതെ കിട്ടുന്ന സ്ഥലങ്ങള്‍ക്കു പേരിട്ടു. പതുക്കെ പതുക്കെ കുടിയേറ്റജീവിതം അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്നു. 1790 ആയപ്പോഴേക്കും 119-ഓളം കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നു അവിടെ. എന്നാല്‍ 1796ലെ ശക്തമായ ചുഴലിക്കാറ്റില്‍ ദ്വീപില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. കുടിയേറിയവരില്‍ പലരെയും നാട്ടിലേക്ക് തിരിച്ചയക്കേണ്ടി വന്നു. ഇതിനു ശേഷം പലരും പലപ്പോഴായി അന്‍ഡമാന്‍ ദ്വീപുകളിലേക്ക് എത്തിപ്പെടാന്‍ ശ്രമിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അത് പരാജയപ്പെട്ടു. കുടിയേറ്റം ഒഴിഞ്ഞുകിടന്ന 67 വര്‍ഷങ്ങള്‍ക്കുശേഷം 1857ലെ ശിപായിലഹളയുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട വിമത പട്ടാളക്കാര്‍, രാഷ്ട്രീയ കുറ്റവാളികള്‍, നാട്ടുരാജാക്കന്മാര്, രാജ്യസ്നേഹികള്‍, ബുദ്ധിജീവികള്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവരെ നാടുകടത്തി ദൂരസ്ഥലങ്ങളില്‍ കുടിയിരുത്താന്‍ അന്തമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ വീണ്ടും പരിഗണിക്കപ്പെട്ടു. 1858 മാര്‍ച്ച് 10ന് 200 രാഷ്ട്രീയത്തടവുകാരുമായി ആദ്യസംഘം ദ്വീപില്‍ വന്നെത്തി. 1758ല്‍ ദ്വീപില്‍ സര്‍വ്വേ നടത്തിയ ലഫ്റ്റനന്റ് ആര്‍ക്കിബാര്‍ഡ് ബ്ലെയറിന്റെ സ്മരണാര്‍ത്ഥം ചാത്തം ദ്വീപിന് 'പോര്‍ട്ട് ബ്ലെയര്‍' എന്ന പേര് നല്കി. തുടര്‍ന്ന് 1858 മുതല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ കാലഘട്ടം വരെയുള്ള അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ വൈദേശിക അധിനിവേശത്തിന്റെ കഥ പറയുകയാണ് കുണ്ടനി മുഹമ്മദിന്റെ ഈ നോവല്‍. ബംഗാള്‍ ഉള്‍ക്കടലിലെ തെക്കുകിഴക്കുഭാഗത്ത് 319-ഓളം ചെറുതും വലുതുമായ ദ്വീപുകളുണ്ട് അന്തമാന്‍ നിക്കോബാറില്‍. ചിലവ തൊട്ടുരുമ്മി നില്ക്കുന്നു ചിലവ് 150 കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്നു. ആന്തമാന്‍ സമൂഹത്തില്‍ മാത്രം 287 ദ്വീപുകള്‍, 62 എണ്ണം നിക്കോബാറില്‍. പല ദ്വീപുകളിലും ജനവാസം ഒട്ടും തന്നെ ഇല്ലായിരുന്നു. പുറം ജനതയെ കണ്ടാല്‍ ആദിവാസിസമൂഹം അമ്പും വില്ലും ഉപയോഗിച്ച് ശക്തമായി ആക്രമിക്കും. അപരിചിതരായി ദ്വീപിലേക്ക് കടന്നുവന്ന 'കൈദി'കളുടെ കുടിയേറ്റ സംഘത്തിന് സ്വാഭാവികമായും ഇതുള്‍പ്പടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിയിരുന്നു.<br /><br /><b>ശിക്ഷാകുടിയേറ്റങ്ങള്</b><br /> <br />അന്തമാന്‍ കുടിയേറ്റത്തില്‍ ആദ്യ സൂപ്രണ്ട് ആയ ഡോ. പാട്ടിസാന്റെ നേതൃത്വത്തില്‍ ആദ്യ കുടിയേറ്റ സംഘം അന്ഡമാനില് ഇറങ്ങുമ്പോള്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ആ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ബംഗാളിലെ ഒറീസയിലെ ബീഹാറിലെ, ഡല്‍ഹിയിലെ, മഹാരാഷ്ട്രയിലെ, പഞ്ചാബിലെ ഒക്കെ വിപ്ളവകാരികള്‍, രാജാക്കന്മാര്, മാടമ്പികള്‍, സാമന്തന്മാര്, സാഹിത്യകാരര്‍, കവികള്‍, അധ്യാപകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, നേതാക്കള്‍, നാട്ടുരാജ്യാക്കന്മാരുടെ സേനാപതികള്‍, ബ്രിട്ടനെതിരെ വെല്ലുവിളിച്ച് പോരാടിയ ഇന്ത്യന്‍ ഭടന്മാര്, ഹിന്ദുകളും മുസ്ലിങ്ങളുമായ മതപണ്ഡിതര്‍, സമുദായനേതാക്കള്‍ തുടങ്ങിയ നിരവധി ആളുകള്‍. 200 കൈദികളുടെ കൂടെ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉണ്ടായിരുന്നു. കൈദികള്‍ പല ഭാഷക്കാര്‍ ആയിരുന്നു. എല്ലാവരും തമ്മിലുള്ള ആശയവിനിമയം എളുപ്പമായിരുന്നില്ല. പട്ടാളക്കാരും ഓഫീസര്‍മാരും ഉറുദുവില്‍ ആണ് സംസാരിക്കുന്നത്. ബംഗാളികള്‍ക്കും ബിഹാറികള്‍ക്കും ആസാമികള്‍ക്കും മുകള്‍ സാമ്രാജ്യത്തില്‍ നിന്നും വന്നവര്‍ക്ക് ഉറുദു ഭാഷ മനസ്സിലാവും. അതിനോടകം ഇംഗ്ലീഷിനു ശേഷം മുഖ്യ ഇന്ത്യന്‍ഭാഷ ഉറുദ്ദു ആയി മാറിയിരുന്നു. ബംഗാളിയും ഹിന്ദിയും മറാത്തിയും പഞ്ചാബിയും ഗുജറാത്തിയും ഒന്നും തന്നെ ഈ അധിനിവേശത്തിന് കീഴില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. ആന്തമാനില്‍ കുടിയേറിയ ആദ്യ സംഘങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന യാതനകള്‍ ഇത്തരത്തില്‍ നിരവധിയായിരുന്നു. കാലും കൈകളും എല്ലാ സമയവും ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ നിന്ന് വേണം എല്ലാ ജോലികളും ചെയ്യാന്‍. ആദിവാസികളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കാടുകള്‍ വെട്ടിത്തെളിച്ചു കുടിലുകള്‍ ഉണ്ടാക്കി. കിഴങ്ങുകളും പഴങ്ങളും ഭക്ഷിച്ചു. കേറിക്കിടക്കാനൊരു പാര്‍പ്പിടം മറ്റൊരു വെല്ലുവിളിയായിരുന്നു. മഴയും തുറന്ന സ്ഥലത്തെ പാര്‍പ്പും വൃത്തിയില്ലാത്ത ഭക്ഷണവും തടവുകാരെ അവശരാക്കി. ജോലിയില്‍ മുടക്കം വരുത്തിയാല്‍ പട്ടാളത്തിന്റെ ക്രൂരമായ പീഡനങ്ങള്‍. പലരും മരണപ്പെട്ടു. രാത്രിയില്‍ കൈദികള്‍ കടല്‍തീരത്ത് ആയിരുന്നു കിടന്നിരുന്നത്. കഠിന പരിശ്രമങ്ങള്‍ക്ക് ശേഷം ചാത്തം ദ്വീപില്‍ ഒരു ബാരക്ക് പൂര്‍ത്തീകരിച്ചു. അതില്‍ ഒരു മുറി ആശുപത്രിയായി. ബാക്കിയുള്ളതില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ താമസിച്ചു. അതുവരെ അവര്‍ താമസിച്ചിരുന്നത് കപ്പലിലായിരുന്നു. വീണ്ടും ബാരക്കുകളും ബംഗ്ലാവുകളും പണിതു. അവസാനം പണിത ബാരക്കില്‍ കൈദികളെ പ്രവേശിപ്പിച്ചു. അങ്ങനെ ശിക്ഷിക്കപ്പെട്ടവരുടെ കോണ്‍വിക്റ്റ് സ്റ്റേഷന്‍സ് വളര്‍ന്നുവന്നു. ഓരോ കേന്ദ്രവും ഓരോ ജയിലറുടെ നിയന്ത്രണത്തില്‍. ജമാദാര്‍, സ്റ്റോര്‍കീപ്പര്‍, മുന്‍ഷി, പെറ്റി ഓഫീസര്‍ തുടങ്ങിയ സ്ഥാനപദവികളില് ഓരോ ജീവനക്കാരെയും നിയമിച്ചു. സൂപ്രണ്ടിനും എന്‍ജിനീയര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഓവര്‍സിയറിനും ഓഫീസുകള്‍ ഉണ്ടായി. കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍, കാര്‍പെന്‍ഡര്‍ ഷോപ്പ്, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ദ്വീപില്‍ സ്ഥാപിക്കപ്പെട്ടു. ചാത്തം ദ്വീപ് അങ്ങനെ ക്രമേണ പട്ടണമായി വളര്‍ന്നു. മരങ്ങള്‍ വെട്ടി നിരത്തി സ്ഥലങ്ങളിലും തലങ്ങും വിലങ്ങും നടപ്പാതകള്‍. പാതകള്‍ക്ക് വീതി കൂടിക്കൊണ്ടിരുന്നു. കാളവണ്ടികളിലും ഉന്തുവണ്ടികളിലും ചരക്കുകള്‍ നീങ്ങുന്നു. കാളകള്‍ കല്‍ക്കത്തയില്‍ നിന്നാണ് എത്തിയിരുന്നത്. നായയും പൂച്ചയും അടക്കം ബ്രിട്ടീഷുകരുടെ വളര്‍ത്തുമൃഗങ്ങളെല്ലാം ദ്വീപിലെത്തി. ധാരാളം കുതിരവണ്ടികളും അവയില്‍ നിര്‍മ്മാണസാമഗ്രികളും സുലഭമായി വന്നു. റേഷനും വെടിമരുന്നും എത്തി. മലകളും കുന്നുകളും നിരത്തി കൃഷിപ്പാടങ്ങള്‍ തയ്യാറായി കൊണ്ടിരുന്നു. പ്രധാനമായും ഒരു തുറമുഖമായി ചാത്തം ദ്വീപ് മാറി. സമുദ്രത്തില്‍ സ്വതന്ത്രമായി വേറിട്ടുനില്‍ക്കുന്ന ദ്വീപാണ് റോസ് ദ്വീപ്. കുടിയേറ്റം റോസ് ദ്വീപിലേക്ക് വ്യാപിക്കുകയാണ്. കുടിവെള്ളത്തിന്റെ ലഭ്യത നിമിത്തം കുടിയേറ്റ തലസ്ഥാനം 'ചാത്ത'ത്തില്‍ നിന്നും റോസിലേക്ക് മാറി. 1858 ജൂണോടെ ആകെ 773 കൈദികള്‍ ദ്വീപില്‍ എത്തിയിരുന്നു. അതില്‍ 298 പേര് മരിച്ചു. കപ്പലുകള്‍ വീണ്ടും വന്നു, എങ്കിലും കൈദികളുടെ പ്രവാഹം നിലച്ചില്ല. പോര്‍ട്ട് ബ്ലെയറിലും റോസിലും പട്ടണങ്ങള്‍ ഉയര്‍ന്നു. ചരക്ക് കപ്പലുകളില്‍ വന്നത് കെട്ടിട സാമഗ്രികള്‍, ഭക്ഷണവസ്തുക്കള്‍, മരുന്ന്, തുണി, ആര്‍ഭാടവസ്തുക്കള്‍ തുടങ്ങിയവയെല്ലാമായിരുന്നു. അന്തമാനില്‍ താമസിക്കുവാനും കൃഷി ചെയ്യുവാനും തൊഴിലിനും കച്ചവടത്തിനും അവര്‍ക്ക് അനുവാദം ലഭിച്ചു. കടകള്‍ തുറന്നു. വില്‍ക്കാനും വാങ്ങാനും ആളുകള്‍ ഉണ്ടായി. കുടിയേറിയതിന് ആറ് മാസങ്ങള്‍ക്ക് ശേഷം അറുപത്തിനാല് ഗ്രാമങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് വൈപ്പര്‍ ദ്വീപിലേക്കു ആളുകളെ അധിവസിപ്പിച്ചു. അങ്ങനെ വിവിധ ഇടങ്ങളിലേക്കായി കുടിയേറ്റം വ്യാപിച്ചു.<br /><br /><br /><b>കാലാപാനിയും ബ്ലാക്ക് വാട്ടര്‍ പണീഷ്മെന്റും</b><br />അന്തമാനിലെ ആദ്യ സൂപ്രണ്ടായിരുന്ന ഡോ. പാട്ടിസാന്‍ വാക്കര്‍ ആണ് ശിക്ഷാ കുടിയേറ്റത്തിന് ബ്ലാക്ക് വാട്ടര്‍ പണിഷ്മെന്റ് എന്ന് പേരിട്ടത്. കാലാപാനി ഒരു ശിക്ഷയുടെ പേരായിട്ടാണ് പാട്ടിസാന്‍ വാക്കര്‍ ഉപയോഗിച്ചത്.<br />'കാലാപാനി അതൊരു വാക്കല്ല ശബ്ദമല്ല. വസ്തുതയല്ല. രൂപഭാവമല്ല. ഭാവനയല്ല. ഒരനുഭവമാണ്. ഒരവസ്ഥയാണ്. കറുപ്പ് മുറ്റിക്കിടക്കുന്ന ആഴക്കടലിനെ വിവരിക്കാന്‍ സാധ്യമല്ല. അനുഭവിച്ചറിയാനും സാധ്യമല്ല. കാലാപാനിയും അതുപോലെയാണ്. സാഹിത്യമില്ലാത്ത, സംഗീതമില്ലാത്ത കോപവും സമാധാനവുമില്ലാത്ത, കലയുടെ രൂപഭാവങ്ങളൊന്നും ഉരുത്തിരിഞ്ഞിട്ടില്ലാത്ത ജീവിതാവസ്ഥ മരണതുല്യമായത്. മരണം തന്നെ. കടലിന്റെ തിരമാലകള്‍ക്ക് അവ വായുവിലേക്ക് തലയുയര്ത്തുമ്പോളത്തെ വീണ്ടും വീണ്ടും കുതിച്ചുയരുമ്പോള്‍, പിന്നെ കരയിലേക്ക് ഇരമ്പിക്കയറുമ്പോള്‍, മരത്തിന്റെ വേരുകളും പാറക്കെട്ടുകളും കാര്ന്നെടുക്കുമ്പോളത്തെ താണ്ഡവത്തിന്റെ ഒരു ശബ്ദമുണ്ട്. ഭാഷയുണ്ട്. ലിപിയുണ്ട്. സംഗീതമുണ്ട്. കാലാപാനിയുടെ ലിപി, ഭാഷ, സംഗീതം അതെല്ലാമാണ്.'<br />(പുറം58)<br />ഹിന്ദുവായിരുന്നവനും മുസല്മാനായിരുന്നവനും ഇവിടെ ഒത്തുചേരുകയാണ്. ബംഗാളിയും ബിഹാറിയും ഒറീസയിലെ ആദിവാസിയും പഞ്ചാബിയും ഹിന്ദുസ്ഥാനിയും മഹാരാഷ്ടക്കാരനും ഇവിടെ ഒത്തുചേരുകയാണ്. സ്വന്തം ആചാരങ്ങളും മതവിശ്വാസങ്ങളും പ്രസക്തമാവാത്ത അവസ്ഥയില്‍, ആ അവസ്ഥയില്‍ നിന്ന് ഒരു ജീവിതം ഉരുത്തിരിയുന്നു. ആ ജീവിതമാണ് കലാപാനി (പുറം.58). അതിപ്പോള്‍ ഒരു സംസ്കാരമായി വികസിക്കുകയാണ്. അത് ഈ ദ്വീപുകളുടെ പേരായി, ചരിത്രമായി, മാറുകയാണ്. ഇവിടെ ഒരു പുതുസംസ്കാരം അങ്ങിനെ ഉടലെടുക്കുന്നു. മാറോടു മാറ് ചേര്‍ത്ത് മരിച്ചു കിടക്കുന്ന ഹിന്ദുവിന്റേയും മുസല്‍മാന്റേയും സംസ്കാരം, ഹിന്ദുവും മുസല്‍മാനും ഒന്നിച്ച് സ്നേഹിക്കുന്ന, ജീവിക്കുന്ന, മരിക്കുന്ന സംസ്കാരം. ഇത് കാലാപാനി എന്ന ദുരന്തമായിരിക്കും. ഇവിടെ മുസല്മാന് ഹിന്ദുവിനും ഹിന്ദു മുസല്‍മാനും അവര്‍ രണ്ടുകൂട്ടരും ദൈവത്തിനുമുള്ളതായിരിക്കും(പുറം<wbr></wbr>.74).<br /><br /><b>കൈദികളും പ്രതിരോധങ്ങളും</b><br />1858 മുതല്‍ ശിക്ഷാകുടിയേറ്റത്തിനു വിധേയരായ ആളുകളും അവരുടെ തലമുറകളും നോവലില്‍ കഥാപാത്രങ്ങളാവുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കഥാപാത്രത്തില്‍ കേന്ദ്രീകരിച്ചല്ലാ നോവലിന്റെ ആഖ്യാനം. 90 വര്‍ഷത്തെ കാലയളവില്‍ അന്തമാനില്‍ ശിക്ഷയനുഭവിക്കാനായി എത്തപ്പെട്ട ആളുകളുടെ അനുഭവങ്ങള്‍ കാലഗണനാക്രമത്തില്‍ വിവരിക്കുകയാണ് നോവലില്‍. ആദ്യ ശിക്ഷാകുടിയേറ്റക്കാരായി വന്നവര്‍ ശിക്ഷാകാലാവധി കഴിഞ്ഞ് തങ്ങള്‍ക്ക് അനുവദിച്ചു കിട്ടിയ സ്ഥലത്ത് സാധാരണ ജീവിതം നയിക്കുന്നു. വിവാഹങ്ങള്‍ നടത്തുന്നു. തലമുറകള്‍ ഉണ്ടാകുന്നു. ചിലര്‍ രക്ഷപെടാന്‍ ശ്രമിച്ചു. പരാജയപ്പെട്ടു. വസൂരിയും സിഫിലിസും മലേറിയയും പോലുള്ള പകര്‍ച്ച വ്യാധികളാല്‍ ധാരാളം പേര് മരണപ്പെട്ടു. ആദിവാസികളുടെ ആക്രമണവും പ്രകൃതിക്ഷോഭങ്ങളും വെല്ലുവിളികളായി. അതിക്രൂരമായ ശിക്ഷകളും ബ്രീട്ടീഷ് പട്ടാളത്തിന്റെ നെറികേടുകളും തടവുകാരെ അങ്ങേയറ്റം തളര്‍ത്തി. മരണപ്പെടുന്ന ആളുകള്‍ക്ക് മാന്യമായ ശവസംസ്കാരത്തിനുള്ള അവസരം പോലും അവര്‍ നല്‍കിയില്ല. എണ്ണിയാല്‍ ഒടുങ്ങാത്ത കൊടും ക്രൂരതകളുടെയും അതിജീവനത്തിനായുള്ള പോരാട്ട ശ്രമങ്ങളുടെയും വിവരണമാണ് നോവല്‍.<br />1858ലെ ആദ്യകുടിയേറ്റ സംഘത്തില്‍ ഉണ്ടായിരുന്ന ഷേക് ഫോര്മ്മുദ് അലി, മായാറാം, മധു വിശ്വാസ്, ഭാര്യ സുഷ്മി അമാന്‍സിംഗ്, ഖുദാ ബക്സ്, ഭാര്യ ഹമീദ, മകന് പീര്‍ ബക്സ്. ഒറീസയിലെ ജഗന്നാഥ് പുരിയിലെ രാജാവായിരുന്ന ഗജ്പതി ബീര്കിഷോര് സിംഗ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ആദ്യകാല സാഹചര്യങ്ങളെ വിവരിക്കുന്നു. ഇവരില്‍ പലരും പല കാരണങ്ങളാല്‍ മരണപ്പെടുന്നു. കപ്പലുകളില്‍ തുടരെ ത്തുടരെ തടവുകാര്‍ എത്തികൊണ്ടിരുന്നു. 1874ല്‍ 11848 പേര് ആകെ തടവുകാരായി എത്തി. 1901 ആയപ്പോഴേക്കും 18138 പേരായി.(144,175)<br />1931ലെ സെന്‍സസില്‍ 12978പേരാണ് ദ്വീപില്‍ ഉണ്ടായിരുന്നത്. ശിക്ഷകഴിഞ്ഞവരില് പലരും നാട്ടിലേക്കും മടങ്ങിപ്പോയില്ല. ദ്വീപിലെ ജനസംഖ്യ വര്‍ദ്ധിച്ചതോടെ സമീപദ്വീപുകളില് ആളുകള്‍ താമസ സൗകര്യം കണ്ടെത്തി. ബ്രീട്ടിഷിന്റെ അധീനതയില്‍ ആയിരുന്നെങ്കിലും ഇന്ത്യ സ്വതന്ത്രമാകുന്നത് തടവുകാര്‍ സ്വപ്നം കണ്ടിരുന്നു. ബ്രിട്ടിഷ് അധികാരികളോടും പട്ടാളത്തോടും അവര്‍ പ്രതികരിച്ചു. ജയിലില്‍ സഹനസമരം തന്നെ നടത്തി. ചിലര്‍ ആയുധം കൊണ്ട് പ്രതികരിച്ചു.1872 ല്‍ ബ്രിട്ടീഷ് വൈസ്രോയി ലോര്‍ഡ് മേയോ ദ്വീപ് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ തടവുകാരില്‍ ഒരാളായ ഷേറലി വൈസ്രോയിയെ കുത്തി കൊലപ്പെടുത്തി(141). സ്വതന്ത്ര ഇന്ത്യ സ്വപ്നം കണ്ട് ജനങ്ങള്‍ നിരോധിക്കപ്പെട്ട മംഗള്‍ പാണ്ഡേയുടെ കവാലികള്‍ പാടി(പുറം.188). രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്റെ സഹായത്തോടെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുമെന്ന് ദ്വീപുകാര്‍ വിശ്വാസിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ദ്വീപ് സന്ദര്‍ശനം(പുറം.410) പ്രതീക്ഷയോടെയാണ് അവര്‍ നോക്കി കണ്ടത്. എന്നാല്‍ ബ്രീട്ടിഷുകാരുടെ കൈയ്യില്‍ നിന്നും ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുത്ത ജപ്പാന്‍കാരും ക്രൂരമായി തന്നെയാണ് ദ്വീപുകാരോട് പെരുമാറിയത്. ഈ രാഷ്ട്രീയ സാഹചര്യങ്ങളെയും ചരിത്ര വസ്തുതകളെയും ഒട്ടും മങ്ങലിലല്ലാതെ നോവലില്‍ തീക്ഷ്ണതയോടെ വിവരിക്കുന്നുണ്ട്.<br /><br /><b>അന്തമാന്‍ നിക്കോബാറും മലയാളികളും</b><br />1881ലാണ് അന്തമാനില്‍ ഭാഷാടിസ്ഥാനത്തിലുള്ള കണക്കെടുപ്പു നടത്തിയത്. അന്ന് 5 സ്ത്രീകളും 57 പുരുഷന്മാരും ഉള്‍പ്പെടെ 62 മലയാളികള്‍ ഉണ്ടായിരുന്നതായാണ് രേഖകള്‍. 1891ല്‍ 311 പേരും 1901ല്‍ 36 പേരും 1911ല്‍ 16 പേരുമായി. അതില്‍ നാല് സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു.1931ലെ കണക്കുപ്രകാരം 1400 ഓളം മാപ്പിളമാര്‍ ആയ കൈദികളും കുടുംബാംഗങ്ങളുമടക്കം 1885 പേര് ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തതിനു ശിക്ഷിക്കപ്പെട്ടവരായിരുന്നു മലയാളികളില്‍ കൂടുതലും. സത്യത്തില്‍ മലബാര്‍ കലാപത്തിനുശേഷമാണ് മലയാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്. 1920 ഒക്ടോബര്‍ ഇരുപതിന് ദ്വീപു മാന്വല്‍ ഭേദഗതി ചെയ്തപ്പോള്‍ പത്തു ഭാഷകളെ അംഗീകരിച്ചു. ഇംഗ്ലീഷ്, ദേവനാഗരി, പേര്‍ഷ്യന്‍, ബംഗാളി, തെലുഗു, ഗുജറാത്തി, ബര്‍മീസ്, ഗുരുമുഖി, സിംഹളീസ്, തമിഴ് എന്നീ ഭാഷകള്‍ക്കാണ് ഈ ഭേദഗതിയില്‍ അംഗീകാരം ലഭിച്ചത്. മലയാളം അംഗീകരിക്കപ്പെടാത്ത ഒരു ഭാഷ ആയതു കൊണ്ടുതന്നെ മലയാളം സംസാരിക്കാന്‍ ജയിലില്‍ അനുവാദം ഉണ്ടായിരുന്നില്ല. മലയാളികളില്‍ കൂടുതലും ഏറനാടന്‍ മലയാളം സംസാരിക്കുന്ന മാപ്പിള കൈദികളായിരുന്നു. മലയാളമല്ലാതെ മറ്റു ഭാഷകള്‍ സംസാരിക്കാന്‍ അവര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ അവര്‍ക്കു നേരിട്ട മാതൃഭാഷാ നിരോധനം നോക്കൂ: ''എല്ലാ മനുഷ്യരും അമ്മയെ പോലെ, അച്ഛനെ പോലെ സ്നേഹിക്കുന്ന ഭാഷ. അതിന് നിരോധം, വായ മൂടിക്കെട്ടി, ആവശ്യങ്ങള്‍ കൈമാറാന്‍ കഴിയാതെ ആയിരത്തിലേറെ മാപ്പിള കൈദികള്‍ ശ്വാസം മുട്ടി നടന്നു. മലയാളത്തെ, ഏറനാടന്‍ മലയാളത്തെ ഇത്രയധികം സ്നേഹിച്ച, ഭാഷയുടെ ഇത്രയധികം നഷ്ടബോധമുണ്ടാക്കിയ ഒരവസരമുണ്ടായിട്ടില്ല. മലയാള ഭാഷയെ ഈ ജയിലില്‍ കൊണ്ടുവന്ന് വീര്‍പ്പു മുട്ടിക്കുകയാണ്''(പുറം.232).<br /><br />'ശിക്ഷകള്‍ സഹിക്കാതെയായി. പ്രതിഷേധിക്കാന്‍ മാതൃഭാഷയുടെ ചുരുക്കം വാക്കുകള്‍ പോലും ഉച്ചിരിക്കാന് അനുവാദമില്ല. നിര്‍ത്താതെ എണ്ണച്ചക്ക് വലിച്ചുകൊണ്ടിരിക്കെ, വിയര്‍പ്പ് കുടിച്ചു കൊണ്ടിരിക്കെ, വെയിലത്ത് ഉറക്കെ തേങ്ങിക്കൊണ്ടിരിക്കെ പുറത്ത് ചാട്ടവാറടി സഹിക്കാതെയായപ്പോള്‍ അരിപ്പാറ പോക്കര് പെട്ടെന്ന് ഉറക്കെ, കോപത്തില്‍ ഒരു മാപ്പിളപ്പാട്ടുപാടി.<br /><br />''അറ്റൊരു മലയാളെ പെറ്റുള്ള തുമ്പരാം മാപ്പിള വിര..<br />കൊമ്പരോടേറ്റ് പട പൊരുതിയ വരേ, മാപ്പിള ധീര...''<br /><br />പാട്ടുനിര്‍ത്താന്‍ കല്പ്പനയായി. ചാട്ടവാറടി നിര്‍ത്തിയില്ല, തുടര്‍ന്നു. അപ്പോള്‍ വെയിലത്തുനിന്ന് രാവിലെത്തൊട്ട് നിര്‍ത്താതെ വിറകു വെട്ടിക്കൊണ്ടിരുന്ന മറ്റൊരാള്‍ അതേ പാട്ട് ഏറ്റുപാടി. കോലാപ സന് കുഞ്ഞലവി. കല്പ്പനകളും അടിയും വകവെച്ചില്ല. പിന്നെ ശിക്ഷ സഹിച്ചുകൊണ്ടിരുന്ന ഓരോ മാപ്പിളമാരും അതേ പാട്ട് പാടാന്‍ തുടങ്ങി. വെള്ളക്കാരോട് ഏറ്റുമുട്ടാന്‍ പോകുമ്പോള്‍ ഏറനാടിന്റെ തെരുവുകളില്‍ പാടിയ അതേ പാട്ട്! പാട്ട് നിര്‍ത്തിക്കാന്‍ കഴിയാതെയായി. ജയില്‍ അങ്കണത്തില്‍ ഒരു ഭീകരാവസ്ഥ തന്നെ സംജാതമായി. ജയില്‍ അധികാരികള്‍ക്ക് ഭീഷണി അനുഭവപ്പെട്ടു.'(235)മലയാളികളായ മാപ്പിള കൈദികളുടെ എണ്ണം ജയിലില്‍ വര്‍ദ്ധിച്ചു കൊണ്ടിരുന്നപ്പോള്‍ മാന്വല്‍ പരിഷ്കരണം നടത്താന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. 1922ല്‍ മാന്വല്‍ ഭേദഗതി വരുത്തുകയും മലയാളത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തു.<br /><br />1858ല്‍ അന്തമാന്‍ ജയിലിലെത്തിയ ബാപ്പുട്ട എന്ന് മലബാറുകാരനെക്കുറിച്ച് നോവലില്‍ ഒരു പരാമര്‍ശം ഉണ്ട്.<br />'ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യത്തെ നാല്‍പ്പതു വര്‍ഷം മലബാറില്‍ തൊണ്ണൂറ് സംഘട്ടനങ്ങള്‍ നടന്നു. 1834 ല്‍ മലപ്പുറത്ത് ഒരു കലാപം, നാല്‍പ്പത് ആളുകള്‍ മരിച്ചു. മാനുപ്പ ബാപ്പുട്ടയുടെ ബാപ്പ അന്ന് മുപ്പത്തെട്ട് വയസ്സ്. ബാപ്പയുടെ അനുജന് കോയപ്പക്ക് മുപ്പത്താറ് വയസ്സ്. മാനുപ്പയേയും കോപ്പയേയും ബാപ്പുട്ടിയേയും അറസ്റ്റു ചെയ്തു. നാടുകടത്താന്‍ വിധി. മാനുപ്പയെ ഏഡനിലേക്ക്. കോയപ്പ ആസ്ത്രേലിയയിലെ ബോട്ടനി ബേയിലേക്ക്. ബാപ്പുട്ടയെ ബല്ലാരി ജയിലിലേക്കും. 1849ല്‍ ബാപ്പുട്ട ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. വീട്ടില്‍ ബാപ്പയും ബാപ്പയുടെ അനുജനും എത്തിയിട്ടില്ലായിരുന്നു. എന്ന് വരുമെന്ന് ഒരറിവുമില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്നു പോലും അറിയില്ല. ഭാര്യ സാറയോടുള്ള ബാപ്പുട്ടയുടെ സംശയം അതേ പടി നിലനിന്നു. അത് അവന്റെ ജയില്‍ ജീവിതകാലത്ത് വര്‍ധിക്കുകയാണുണ്ടായത്. അവന് ഭാര്യയുടേയും മകന്റെയും മുഖത്ത് നോക്കാന്‍ പോലും മടിച്ചു. അങ്ങനെ ചിന്തിക്കരുതെന്ന് പലരും ഉപദേശിച്ചു.<br /><br />അക്കാലത്ത് അങ്ങാടിപ്പുറം ഒരു സമരത്തിനു വേണ്ടി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു<wbr></wbr>. സാറയില്‍ നിന്ന് അകലുകയും വേണം. ബാപ്പുട്ട അങ്ങാടിപ്പുറത്തെത്തി. ലഹളയില്‍ പങ്കുകൊണ്ടു. അറുപത്തിനാല് പേര് കൊല്ലപ്പെട്ടു. ബാപ്പുട്ടയെ അറസ്റ്റു ചെയ്തു. കൊലക്കുറ്റത്തിന് കേസ്. തൂക്കി കൊല്ലാനായിരുന്നു വിധി. പിന്നെ ഇളവു ചെയ്തു. ജീവപര്യന്തമാക്കി. വീണ്ടും ബല്ലാരി ജയിലില്‍. 1858വരെ അവിടെ. പിന്നീട് 1858ല്‍ അന്തമാനിലേക്കു മാറ്റി.'(89).<br />മലബാര്‍ കലാപത്തിനു മുമ്പ് അന്തമാന്‍ ജയിലിലുണ്ടായിരുന്ന മലയാളികളില്‍ വാര്യംകുന്നന് മൊയ്തീന് ഹാജിയേയും പുന്നക്കാടന് ചേക്കുട്ടി ഹാജിയേയും കുറിച്ചും നോവലില്‍ പരാമര്‍ശമുണ്ട്. വളാഞ്ചേരിക്കടുത്ത് ആതവനാടിലെ വെട്ടിക്കാട്ടിരി ഖാദര്‍ എന്ന കഥാപാത്രത്തെയും നോവലില്‍ കാണാം.(194,203). ബ്രിട്ടീഷ് അധികാരികളോട് വിധേയത്വം പുലര്‍ത്തുന്ന ഒരാള്‍ ആയിരുന്നു വെട്ടിക്കാട്ടിരി ഖാദര്‍ .<br />1894 ല്‍ മലബാറില്‍ ഇംഗ്ലീഷ് വിരുദ്ധ സമരം നടന്നു. മണ്ണാര്‍ക്കാട്ട് പയ്യനാട് അംശം നെല്ലിക്കുന്നു ദേശത്തെ വാരിയന്‍ കുന്നന് മൊയ്തീന് ഹാജിയെ പിടിച്ച് നാടുകടത്താന്‍ ശിക്ഷിച്ചു. സ്യാലന്‍ പുന്നക്കാടന് ചേക്കുട്ടി ഹാജിയേയും ഒരു ചെറിയ സംഘം മാപ്പിളമാരേയും പോലീസ് അറസ്റ്റു ചെയ്തു. ബെല്ലാരി ജയില്‍ വഴി 1896ല്‍ അവര്‍ അന്തമാനിലെത്തി(പുറം.171). 1912 ജനുവരി മൂന്നിന് വാരിയംകുന്നത്ത് മൊയ്തീന് കുട്ടി ഹാജിക്ക് മലേറിയ മൂര്‍ച്ഛിച്ചു മരിച്ചു.<br /><br /><b>മലബാര്‍ കലാപവും ശിക്ഷാകുടിയേറ്റവും</b><br />1914ല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനപ്രകാരം എല്ലാ രാഷ്ട്രീയ തടവുകാരെയും തിരിച്ച് വന്‍കരയില്‍ എത്തിച്ചു.1921ലെ കണക്കുപ്രകാരം അന്തമാന്‍ സെല്ലുലാര്‍ ജയിലില്‍ മലയാളികള്‍ ആരും തന്നെ ഇല്ലായിരുന്നു. ജയിലിലുണ്ടായിരുന്ന മലയാളികള്‍ വന്‍കരയിലെ ജയിലിലേക്ക് മാറ്റപ്പെടുകയോ ആന്‍ഡമാനില്‍ വച്ച് തന്നെ മരണപ്പെടുകയോ ചെയ്തിരുന്നു. എന്നാല്‍ മലബാര്‍ കലാപത്തിനുശേഷം മാപ്പിളമാരായ കൈദികള്‍ ധാരാളമായി ജയിലിലേക്ക് എത്തിചേര്‍ന്നു. ''മാപ്പിള കൈദികള്‍ ഓരോരുത്തരായി പേരു കൊടുത്ത് ജയിലിലേക്കു നീങ്ങിത്തുടങ്ങി.<br />നെല്ലിപ്പറമ്പില്‍ അലവി ഹാജി, കോഴിശ്ശേരി കോയക്കുട്ടി,കയക്കാട്ടിപ്പറമ്പി<wbr></wbr>ല്‍ കുഞ്ഞനി കുത്തുക്കാലന് കുഞ്ഞാര പോക്കത്ത് കോയാമി ...<br />ടി.സച്ചിതാനന്ദശിവം വീണ്ടും ചോദിച്ചു. ഏത് ചരിത്ര മുഹൂര്‍ത്തത്തില്‍ നിന്നാണ് ഈ മനുഷ്യര്‍ വരുന്നത്<br />മാപ്പിളമാര്‍, മലബാറിലെ വീരന്മാര്. ദൈവത്തെയല്ലാതെ മറ്റാരെയും പേടിക്കാത്തവര്‍, മറ്റൊന്നിനേയും ആരാധിക്കാത്തവര്‍. എല്ലാ കര്‍മങ്ങളും ദൈവകൃപക്കുവേണ്ടി അര്‍പ്പിച്ചവര്‍. ഇതാ അങ്ങനെ ഒരു ലഹളയില്‍ പിടിക്കപ്പെട്ടു. ഖിലാഫത്ത് സമരം, പിന്നെ സമരങ്ങളുടെ കുറേ മാനങ്ങള്‍. എന്തായാലും അവര്‍ ബ്രിട്ടീഷുകാരോടാണ് യുദ്ധം ചെയ്തത്. ഒരു നാട്ടുരാജ്യത്തിന്റെ അധികാരം പോലും കൈയിലില്ലാതെ, വിശപ്പു തീര്‍ക്കാന്‍ പോലും കഷ്ടപ്പെടുന്നവര്‍. ധീരമായി പൊരുതി. ക്രൂരമായി ശിക്ഷിക്കപ്പെടുകയും ചെയ്തു.''(പുറം.225)<br /><br />കുഞ്ഞിരാമന് നായരായിരുന്നു മലബാറിലെ ഡെപ്യൂട്ടി കലക്ടര്‍. ഭരണാധികാരികള്‍ ആലോചിച്ചുകൊണ്ടിരുന്നു. മലബാറില്‍ മാപ്പിള കലാപം വീണ്ടും സംഭവിക്കാതിരിക്കാനുള്ള വഴികളെപ്പറ്റി കുഞ്ഞിരാമന് നായര്‍ അഭിപ്രായപ്പെട്ടു. മാപ്പിളമാര്‍ അധിക ഭാഗവും കൂടിയായാരാണ്. ഭൂമിയില്ലാത്തവര്‍. അവര്‍ക്ക് ജന്മിമാരുടെ ഭൂമിയാണ് ആവശ്യം. ആ ആവശ്യം സ്വീകരിക്കാന്‍ സാധ്യമല്ല. ഭൂമിയെ പറ്റിയുള്ള പ്രശ്നങ്ങള്‍ നിലനില്ക്കും. ലഹള ഇനിയുമുണ്ടാകും. നാടുകടത്തപ്പെട്ടവരെല്ലാം പുരുഷന്മാരാണ്. അവരുടെ ഭാര്യമാരേയും മക്കളേയും ഉമ്മമാരേയും ബാപ്പമാരേയും അന്തമാനിലേക്ക് പറിച്ചു നടണം. അന്തമാനില്‍ ധാരാളം വനഭൂമിയുണ്ട്. അത് പതിച്ചു കൊടുക്കണം. വെട്ടിവെളുപ്പിച്ച് കൃഷി നടത്താന്‍ അനുവദിക്കണം. അതിനുവേണ്ടി ചില്ലറ സഹായങ്ങള്‍ ചെയ്യണം. മലബാര്‍ സ്വതന്ത്രമാക്കപ്പെടും. ഇതായിരുന്നു മലബാര്‍ സ്ക്രീം. 1924 സെപ്തംബര്‍ 6ന് മലബാര്‍ കലക്ടര്‍ തോറന് മലബാര്‍ സ്കീം നടപ്പിലാക്കാന്‍ ഉത്താവുനല്കി. ഇക്കാലത്ത് കേണല്‍ ഫെറോര്‍ ആയിരുന്നു. അന്തമാനിലെ ചീഫ് കമ്മീഷണര്‍. അദ്ദേഹം സ്കീം നടപ്പാക്കുന്നതിനെ നേരിട്ട് നിരീക്ഷിച്ചുകൊണ്ടിരുന്നു.(240)<br />പോലീസുകാര്‍ വീടുവീടാന്തരം കയറിയിറങ്ങുന്നു. തിരൂര്‍, വണ്ടൂര്‍, മണ്ണാര്‍ക്കാട്, കന്യാപുരം, മഞ്ചേരി, മലപ്പുറം, തൃക്കോട്ടൂര്‍ ......... അങ്ങനെ മലബാറില്‍ എല്ലായിടത്തും. മാപ്പിള ലഹളയില്‍ നാടുകടത്തപ്പെട്ടവരുടെ ബന്ധുക്കളെ അന്വേഷിക്കുന്നു. ഭാര്യമരേയും കുടുംബാംഗങ്ങളേയും, ഇഷ്ടമുള്ളവര്‍ക്ക് അന്തമാനിലേക്കു പോവാം. പോലീസ് അകമ്പടിയും സംരക്ഷണവുമുണ്ട്. കപ്പലിന് ടിക്കറ്റ് വേണ്ട, യാത്രയില്‍ ഭക്ഷണം സര്‍ക്കാര്‍ വക. അന്തമാനില്‍ വന്നാല്‍ ഭൂമി. മഹാരാജാ കപ്പല്‍ വീണ്ടും വന്നു. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട് ചങ്ങല കെട്ടിയ കൈദികള്‍ മാത്രമല്ല, ഭാര്യമാരും മക്കളും ആ കൂടെ എത്തി. സെല്ലുലാര്‍ ജയിലില്‍ ഇനി സ്ഥലമില്ല. പുതുതായി വന്ന കൈദികളെ ചാത്തം ജട്ടിയില്‍ നിന്ന് ബോട്ടില്‍ കയറ്റി നേരെ എതിര്‍വശത്തുള്ള ജട്ടിയിലേക്ക്. ബംബൂഫ്ളാട്ട്, വളഞ്ഞു തിരിഞ്ഞു കിടക്കുന്ന തെക്കേ അന്തമാനിലെ ഒരു ചെറിയ തുറമുഖം, ചാത്തത്തില്‍ നിന്നാല്‍ കാണാം. ജെട്ടിയിലെ മനുഷ്യരെപ്പോലും കാണാം. അടുത്ത് തിരമാലകളില്ലാത്ത ശാന്തമായ കടലിടുക്ക്,<br />കുന്നുമ്മല്‍ മരക്കാര്‍, നെച്ചുമണ്ണില്‍ കുഞ്ഞഹമ്മദു, അവറാന് കുട്ടി മുസ്ലിയാര്, കിഴക്കേ പീടിയേക്കല്‍ അബ്ദുള്ള എന്നിങ്ങനെ കൈദികളുടെ നീണ്ട വരികള്‍. ആമം വെക്കപ്പെട്ടവര്‍, ഫ്ളാട്ടില് നിന്ന് ഈ സംഘത്തോട് നടക്കാന്‍ പറഞ്ഞു. തെളിച്ച് കാട്ടിലൂടെ. ഇടതിങ്ങിയ കൂറ്റന്‍ മരങ്ങള്‍, വഴികള്‍ കല്ലും മുള്ളും നിറഞ്ഞത്. സര്‍പ്പങ്ങള്‍. വിഷമുള്ള നീണ്ട തേളുകള്‍. കാലാപാനിയിലെ ഭൂതലം. കാടുകള്‍, കൈദികള്‍ വസിച്ച് ഗ്രാമങ്ങളുണ്ടാവണം. ഗ്രാമങ്ങള്‍ക്ക് അപ്പോള്‍ പേരുകളുണ്ടാകും.<br /><br />1858 ലെ അവസ്ഥ. മരം വെട്ടി, ബാരക്കുണ്ടാക്കി. വഴി വെട്ടി. പുതിയ കൃഷിസ്ഥലം വെളിപ്പിച്ചെടുത്തു. കൈദികള്‍ പകല്‍ മുഴുവന്‍ ജോലി ചെയ്തു. രാത്രി സ്വയം നിര്‍മിച്ച ബാരക്കില്‍ കിടന്ന് ശിക്ഷയനുഭവിച്ചു. ചങ്ങലക്കിട്ടു തന്നെ കിടന്നു. ആദിവാസികളുടെ അമ്പുകള്‍ കൊണ്ട് മരണം. ഇഴജന്തുക്കളുടെ വിഷം, ശരീരഭാഗങ്ങള്‍ തടിച്ചു വീര്‍ക്കല്‍, സഹിക്കാനാവാത്ത വേദന, മലമ്പനി !!<br /><br />''കൈദികള്ക്കു പിന്നില്‍ത്തന്നെ അന്തമാന്‍ സ്കീമില്‍ വന്ന കുടുംബാംഗങ്ങളും നടന്നു. തകരപ്പെട്ടികള്‍ തൂക്കിപ്പിടിച്ചു. കുഞ്ഞി പാത്തുമ്മ ഇടക്ക് പെട്ടി ചുമലിലേറ്റി. പെട്ടിയില്‍ മഴു, അരിവാള്‍, വെട്ടുകത്തി, പാത്രങ്ങള്‍, വെള്ളക്കാച്ചിത്തുണി, കറുപ്പ് സൂപ്പ് എന്നിവയുണ്ട്. വെള്ളക്കാച്ചി വിശേഷ ദിവസങ്ങളില്‍ ധരിക്കുവാനുള്ളതാണ്. ഉടുത്ത കറുപ്പു സൂപ്പിനു മുകളില്‍ വെള്ളിനാണയം കെട്ടിയിരിക്കുന്നു. ശരീരത്തില്‍ അവശേഷിച്ച ഒരേ ഒരാ ഭരണം. കാതു നിറയെ പൊന്നിന്റെ ചിറ്റുണ്ടായിരുന്നു. കഴുത്തില്‍ അലുക്കു നിറച്ച് പൊന്നിന്റെ പുറംതോടുള്ള മണികള്‍ തൂക്കിയ ചങ്കേലസ്സ്. കുമ്മത്ത്. കൊരലാരം. ഏറനാടന്‍ മാപ്പിള സ്ത്രീകളുടെ മാന്യതയുടെ അടയാളം.''<br /><br />കുടിവെള്ളത്തിന് കിണറുകളില്ല. കുഴിച്ചാല്‍ ഉപ്പു രസമാണ് വെള്ളത്തിന് പോര്‍ട്ട്ബ്ളെയറില്‍ ടാങ്കും പൈപ്പു വെള്ളവുമുണ്ട്. വേനല്‍ക്കാലത്ത് ട്രക്കില്‍ വെള്ളം കൊണ്ടുവരും. ഇവിടെ അതൊന്നും തുടങ്ങിയിട്ടില്ല. അടുത്ത കാലത്തൊന്നും തുടങ്ങുകയുമില്ലത്രെ. കുടിവെള്ളത്തിന് പോലും തോടുകളാണ് ഇപ്പോഴുള്ളത്. അലവി ഹാജി പറഞ്ഞു: മാപ്പിളമാരോട് അവഗണനയാണ്. അങ്ങനെ പറയാന്‍ ഇതാണ് കാരണമിതാണ്: ''ആദ്യം വന്ന വടക്കെ ഇന്ത്യക്കാര്‍ക്ക് നല്ല സ്ഥലങ്ങള്‍ കിട്ടി. പോര്‍ട്ടു ബ്ളയര് പട്ടണത്തിനടുത്ത് നമ്മള് ദൂരെ ഗ്രാമങ്ങളിലാണ്. ആശുപത്രിയില്ല. കുടിവെള്ളമില്ല. അങ്ങാടിയില്ല. പാര്‍ക്കാന്‍ നല്ലകുടിലുകളില്ല. മുമ്പ് വയറിളക്കം,. മാപ്പിളമാര്‍ ഇവ ഉണങ്ങിയ മരങ്ങളെപ്പോലെ ഒരു വര്‍ഗമായി. മരിച്ചാല്‍ ഖബറടക്കാന്‍ ഒരു ഖബറീസ്താന് പോലുമില്ല. കൈദികള്‍ക്ക് പുര വെക്കാനുള്ള സ്ഥലം അടുത്തടുത്താണ് അനുവദിക്കുക. ഗ്രാമങ്ങള്‍ അങ്ങനെയാണുണ്ടാകുന്നത്.കുടിലി<wbr></wbr>നടുത്തായി വേറെ കുടിലുകള്‍ ഉയര്‍ന്നു തുടങ്ങി. എല്ലാവര്ക്കും കാട്ടില്‍ അഞ്ചേക്കര്‍ ഭൂമി അളന്നു കൊടുക്കുന്നുണ്ട് അത് കൃഷിക്ക്.''(പുറം.253)<br /><br />ഗ്രാമം പൂര്‍ത്തിയായി. തിരൂരില്‍ നിന്നു വന്ന മാപ്പിള കൈദികള്‍ അവരെ കുടിയിരുത്തിയ ഗ്രാമത്തിന് തിരൂരെന്ന് പേരിട്ടു. ഗോവിന്ദന് തഹസില്‍ദാര്‍ സന്തോഷത്തോടെ അംഗീകരിച്ചു. അതേപോലെ വണ്ടൂര്‍, മണ്ണാര്‍ക്കാട്, മുസ്ലിം ബസ്തി, നയാപുരം തുടങ്ങി ഒമ്പത് ഗ്രാമങ്ങള്‍ നിലവില്‍ വന്നു. തെക്കെ അന്തമാനില്‍ മാപ്പിളമാര്‍ ജീവിച്ചുതുടങ്ങി. ഈ ഗ്രാമങ്ങളിലെലെല്ലാം കാലാവധി തീരാത്ത കൈദികള്‍ ഇപ്പോഴും ബാരക്കിലാണ് ചങ്ങലക്കിട്ടുകൊണ്ടുള്ള ഉറക്കം'.(255)<br />നടപ്പാതകളും കുടിവെള്ള സൗകര്യങ്ങളും ആശുപത്രികളുമില്ലാത്ത, ആദിവാസികള്‍ തുടര്‍ച്ചയായി ആക്രമിച്ചുകൊണ്ടിരിക്കുന്ന പുതിയ മാപ്പിള ഗ്രാമങ്ങള്‍ നിലവില്‍ വന്നു ഗോവിന്ദന് തഹസില്‍ദാര്‍ സെറ്റില്‍മെന്റ് സൂപ്രണ്ടിന് റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരുന്നു. ഹത്താബാദ്, കാലിക്കറ്റ്, കന്യാപുരം, മഞ്ചേരി, മലപ്പുറം,വീണ്ടും തുടര്‍ന്നു. സ്റ്റിവാര്‍ട്ട് ഗഞ്ജ, മേമിയോ, ടെമ്പിള്‍ ഗഞ്ജ്....<br />ഗോവിന്ദ് തഹസില്‍ദാര്‍ക്ക് സെറ്റില്‍മെന്റ് സൂപ്രണ്ടിന്റെ നിര്‍ദേശം: ക്രൂരന്മാരായ മാപ്പിള കൈദികളെ തിരൂരില്‍ വസിപ്പിക്കുക! കാരണം ഇങ്ങനെ വിശദീകരിച്ചു. തിരൂര്‍ ജവാ താവളത്തിനടുത്താണ്. അവിടെയാണ് കൂടുതലായി ആക്രമണങ്ങള്‍ നടക്കുന്നത്, മരണവും. ആദ്യം മരിക്കുന്നത് കടുത്ത ആക്രമികളായിരുന്ന മാപ്പിളമാരാവണം.(പുറം.256)<br /><br />പുനരധിവാസത്തിന്റെ ഭാഗമായി മതസമുദായങ്ങള്‍ക്കു പ്രാര്ഥനാലയങ്ങള് സര്‍ക്കാര്‍ പണികഴിപ്പിച്ചു കൊടുക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും സിക്കുകാര്‍ക്കും വേറെ വേറെ. ജനങ്ങള്‍ ആകാശത്തിലെ ദൈവത്തെ ഭജിച്ച് ശാന്തരായി ജീവിക്കുന്നത് നല്ലതാണ്. ബ്രിട്ടീഷ് സര്‍ക്കാരിന് അതില്‍ അപകടമൊന്നുമില്ല. രാഷ്ട്രീയമായി അവര്‍ സംഘടിച്ചുകൂടാ എന്നു മാത്രം. ഗാന്ധിയുടേയും നെഹ്റുവിന്റേയും അനുയായികള്‍ പോലുമാവരുത്. മംഗള്‍ പാണ്ഡേ എന്ന കവാലിയും അപകടമുണ്ടാക്കും. മാപ്പിളമാര്‍ മുസ്ലിങ്ങളില്‍ത്തന്നെ വേറിട്ടു നില്ക്കുന്നു, ഭാഷാപരമായി. അവരുടെ ഗ്രാമങ്ങളിലും പള്ളികള്‍ സ്ഥാപിക്കപ്പെട്ടു. നിര്‍മാണത്തിന് നേതൃത്വം വഹിച്ചത് ഗോവിന്ദന് തഹസില്‍ദാര്‍ ആയിരുന്നു. നയാപുരം, കാലിക്കറ്റ്, വണ്ടൂര്‍, മണ്ണാര്‍ക്കാട്, തിരൂര്‍, എന്നിവിടങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കപ്പെട്ടു.<br /><br />1931ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലേയും ബര്‍മയിലേയും 347 ജില്ലകളില്‍ നിന്നു വന്നവര്‍ മലബാറിലെ മാപ്പിളമാര്‍ കൈദികളായി വന്നവര്‍ മാത്രം 1400 പേരുണ്ടായിരുന്നു. കൈദികളും കുടുംബാംഗങ്ങളുമടക്കം 1885. ഗ്രാമങ്ങളില്‍ കക്കൂസില്ല. കുടിവെള്ളമില്ല. ആശുപത്രിയില്ല. ഉള്ള ഡിസ്പെന്‍സറി ഗ്രാമത്തില്‍ നിന്ന് വളരെ അകലെയും. തുടര്‍ച്ചയായ പകര്‍ച്ചവ്യാധികള്‍... ലൈംഗികജീവിതം പ്രകൃതി വിരുദ്ധമായ നിലയില്‍... സ്ത്രീകളുടെ അമിതമായ കുറവു തന്നെ കാരണം. (കാലാപാനി: അധിനിവേശത്തിന്റെ നാള്‍വഴികള്‍)<br /><br />ഈ മരണത്തിലേക്കും നാശത്തിലേക്കും മൃഗതുല്യമായ ജീവിതത്തിലേക്കും തടവുകാരുടെ കുടുംബാംഗങ്ങളെ ഇനി അയക്കരുത്. തടവുകാര്‍ മാത്രം കാലാപാനിയില്‍ ശിക്ഷിക്കപ്പെട്ടാല്‍ മതി. കൈദികളുടെ ആവശ്യമായിരുന്നു, അത്. 1936 ഒക്ടോബര്‍ 13ന് കൈദികള്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു. മൃഗതുല്യമായ ജയില്‍ ജീവിതത്തെപ്പറ്റി അവര്‍ തുറന്നെഴുതി. പൗരസ്വാതന്ത്ര്യങ്ങളും അവര്‍ ആവശ്യപ്പെട്ടു. എങ്കിലും സ്വാഭാവികമായും ഇത് അനുവദിക്കപ്പെട്ടില്ല. പക്ഷെ, ചില തീരുമാനങ്ങളുണ്ടായി ഇരുപത് കൊല്ലത്തെ ജീവപര്യന്തം തടവുകള്‍ പുനര്‍നിര്‍വചിക്കപ്പെട്ടു. പതിനാല് കൊല്ലം തടവില്‍ കഴിഞ്ഞാല്‍ മതിയെന്നായി. അങ്ങിനെ എല്ലാ മാപ്പിള തടവുകാരും മോചിപ്പിക്കപ്പെട്ടു. മഹാത്മാഗാന്ധി ഈ പ്രശ്നത്തില്‍ ഇടപെട്ടു. ജയിലുകളില്‍ നിന്ന് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജയിലുകളിലെ സ്ഥിതി മെച്ചപ്പെടുത്തുകയും വേണം. 1938 ജനുവരി 18ന് രാഷ്ട്രീയത്തടവുകാരുടെ അവസാനത്തെ ബാച്ച് സെല്ലുലാര്‍ ജയിലില്‍ നിന്നിറങ്ങി. കല്‍ക്കത്തയിലേക്കുള്ള കപ്പലില്‍ കയറി. ശിക്ഷാ കാലവധി കഴിഞ്ഞവരില്‍ പലരും ദ്വീപില്‍ തന്നെ തുടര്‍ന്നു. ക്രമരഹിതമായിരുന്നു ദ്വീപിലെ ജീവിതം. നിരവധി കാരണങ്ങള്‍ അതിനു കണ്ടെത്താന്‍ കഴിയും. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി ആയിരുന്നു അതില്‍ പ്രധാനപ്പെട്ടത്. സ്ത്രീകള്‍ എണ്ണത്തില്‍ കുറവായിരുന്നതുകൊണ്ട് തന്നെ സദാചാരപരമായ പ്രശ്നങ്ങളും എറെയുണ്ടായി. ബ്രിട്ടനെ കീഴ്പ്പെടുത്തി ജപ്പാന് ദ്വീപിന്റെ അധികാരം പിടിച്ചടക്കുമ്പോഴും ദ്വീപുവാസികളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി.<br /><br />മലബാര്‍ കലാപത്തിലൂടെ ദ്വീപില്‍ എത്തിയ കോയാമി എന്ന കഥാപാത്രവും ഭാര്യയായ സീതാമണിയും അനുഭവിക്കുന്ന സംഘര്‍ഷങ്ങളിലൂടെ ദ്വീപിലേക്ക് എത്തപ്പെട്ടവരുടെ അവസ്ഥയെ അടയാളപ്പെടുന്നുന്നുണ്ട് നോവലില്‍. ഇവരുടെ മകന് മലബാറില്‍ നിന്നും ദ്വീപിലേക്ക് എഴുതുന്ന ഒരു കത്തും ശ്രദ്ധേയമാണ്. 1942ല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്താണ് ഈ കത്ത് എഴുതുന്നത്. 'മകന്റെ കത്ത് വന്നിരിക്കുന്നു. സീതാമണി അത് കോയാമിക്ക് വായിച്ചു കൊടുത്തു. ''അച്ഛനും അമ്മയും വായിക്കുവാന്‍, മലബാര്‍ കലാപമാണ് അച്ഛനെ അന്തമാനിലെത്തിച്ചത്. അതുകൊണ്ട് അമ്മയെയും. ആ സമരം ഒരു സമ്പൂര്‍ണ്ണ പരാജയമാണ്. വാഴ്ത്തിപ്പറയുന്നതുപോലെ അത് വാഴ്ത്തപ്പെടേണ്ടതുമല്ല. കര്‍ഷകരാണ് ലഹള തുടങ്ങിയത്. ഭൂമിക്കുവേണ്ടി. പക്ഷെ, മാപ്പിളമാര്‍ മാത്രമാണ് ലഹള നടത്തിയത്. മുല്ലമാരും മാപ്പിള നേതാക്കളും യുദ്ധത്തിന് ആഹ്വാനം ചെയ്തു. നേതൃത്വം നല്കി. തക്ബീറുകള്‍ മുഴക്കി ലഹളക്കാരെ നയിച്ചു. ഭൂമി നിഷേധിക്കപ്പെട്ടവര്‍ ലഹളയില്‍ പങ്കു ചേര്‍ന്നു. മാപ്പിളമാര്‍ മാത്രമാണോ ഭൂമി നിഷേധിക്കപ്പെട്ടവര്‍? ഹിന്ദുക്കളെ ലഹളയില്‍ അണിചേര്‍ക്കാന്‍ കഴിഞ്ഞില്ല. ക്രമേണ ഇതൊരു ഇസ്ലാമികയുദ്ധമായി. ഹിന്ദുക്കളും മുസ്ലിമിങ്ങളും തമ്മിലടിക്കുകപോലും ചെയ്തു. ലഹള പരാജയപ്പെട്ടു. ലഹളയെ അനിവാര്യമാക്കിയ, അതിന് തുടക്കം കുറിച്ച അവസ്ഥ നിലനില്ക്കുന്നു. എല്ലാ കര്‍ഷകര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭൂമി ലഭ്യമാക്കണം. ഉടമകളുടെ മേധാവിത്വം അവസാനിപ്പിക്കണം. ലഹള തുടരണം. അതവസാനിക്കുന്നില്ല. ഞാനും എന്റെ സഖാക്കളും ആ സമരത്തിലാണ്. അച്ഛനും അമ്മയ്ക്കും നിര്‍ഭയരായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും കൂടിയാണ് ഞങ്ങളുടെ സമരം. ഞങ്ങളെ അന്വേഷിച്ച് പോലീസും പട്ടാളവും ഇറങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഒളിവു ജീവിതമാണ്. ഞങ്ങള്‍ക്ക് ആദ്യം പരാജയപ്പെടുത്തേണ്ടത് ബ്രിട്ടീഷ് സര്‍ക്കാറിനെയാണ്. അടുത്ത കത്ത് താമസിച്ചെന്നു വരും. ഇനി എന്റെ കത്ത് വന്നില്ലെന്നുമാവാം. എന്നെയോര്‍ത്ത് വ്യസനിക്കരുത്. ഇന്ത്യക്കുവേണ്ടി കഴിയുന്ന ത്യാഗം ചെയ്യുക.'' കോയാമി കുറേ നേരം കരഞ്ഞു. സീതാമണി കരഞ്ഞില്ല. അവള് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ഭഗവത്ഗീതയെടുത്ത് പാരായണം ചെയ്തു. കോയാമി സംശയത്തോടെ നോക്കിയപ്പോള്‍ അവള് പറഞ്ഞു. സമാധാനമാണ്. നമുക്കു വേണ്ടത്. ഇത് സമാധാനം തരും. വേദഗ്രന്ഥങ്ങളൊന്നും ഒരു ധര്‍മത്തിനും എതിരല്ല. എല്ലാം നന്മയുടെ സമാധാനത്തിന്റെ സ്രോതസ്സുകളാണ്. അവള് കോയാമിയുടെ മുന്നിലേക്ക് ഖുര്‍ആന്‍ നീക്കിവെച്ചു.'(315)<br /><br />കോയാമിയെ പോലെ നിരവധിപേര്‍ ശിക്ഷ കഴിഞ്ഞിട്ടും ദ്വീപില്‍ തുടര്‍ന്നു. ഒരോരുത്തര്‍ക്കും ഒരോ കഥകള്‍ ഉണ്ടായിരുന്നു. ഒന്നിനു പിറകെ ഒന്നൊന്നായി ഒഴിയാതെ ഒരോ ദുരിതങ്ങള്‍... അസാധാരണമായ അനുഭവങ്ങള്‍. പ്രതിഷേധങ്ങളും പ്രതിരോധവും മാത്രമായിത്തീര്‍ന്ന ജീവിതം. അതിനിടയിലും സ്വതന്ത്രഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകള്‍. വിദേശശക്തികള്‍ക്കു കീഴ്പ്പെട്ട് ജീവിക്കേണ്ടി വന്നപ്പോഴും അധിനിവേശ ശക്തികള്‍ മനുഷ്യന്റെ സാധാരണജീവിതത്തെ എങ്ങനെ അട്ടിമറിക്കുന്നു എന്ന് അടയാളപ്പെടുത്തുകയാണ് കുണ്ടനി മുഹമ്മദ് എഴുതിയ നോവല്‍. അധികാരത്തിന്റെ നൃശംസതയും പൗരന്റെ വിധേയത്വവും തമ്മിലുള്ള അഭിമുഖീകരണത്തെ വൈകാരികമായി അനുഭവിപ്പിക്കുകയാണ് ഈ നോവല്‍. ആത്യന്തികമായി അധികാരത്തിനെതിരെയുള്ള കലാപമായി ഈ അധിനിവേശസ്മരണകള് ഉണര്‍ത്തിയെടുക്കുകയാണ് ഈ നോവല്‍.<br /><br />മലയാളത്തിന്റെ നോവല്‍സാഹിത്യ പാരമ്പര്യത്തെ സംബന്ധിച്ചുള്ള അന്വേഷണങ്ങളില്‍ പലതരം ഗണവിഭജനരീതികള് കാണാം. ചരിത്രനോവല്‍, രാഷ്ട്രീയ നോവല്‍, പരിസ്ഥിതി നോവല്‍, കാവ്യനോവല്‍, കാര്‍ട്ടൂണ്‍ നോവല്‍, സൈബര്‍ നോവല്‍, പട്ടാളനോവല്‍, ബോധധാരാനോവല്‍, ആധുനിക/ഉത്തരാധുനികനോവല്‍ എന്നൊക്കെ പലതരം വര്‍ഗീകരണങ്ങള്‍ നിരൂപകര്‍ മുന്നോട്ടു വെയ്ക്കാറുണ്ട്. ഭാവുകത്വപരമായും പ്രത്യയശാസ്ത്രപരമായും ചരിത്രപരമായും പലതരം അളവുകോലുകള്‍ അവയെ നിര്‍ണയിക്കാറുണ്ട്. സ്ഥലകാലങ്ങളുടെയും അധിവാസങ്ങളുടെയും ഊന്നലോടെ ദല്‍ഹി നോവല്‍, കൊച്ചി നോവല്‍, പ്രവാസി/ഗള്‍ഫ് നോവല്‍ എന്നു വിളിക്കപ്പെടുന്ന ഒരു പറ്റം നോവലുകളും നമുക്കുണ്ട്. നോവല്‍ എന്ന സാഹിത്യരൂപം തന്നെ ദേശത്തിന്റെയും ദേശീയതയുടെയും സാധൂകരണകരണയുക്തിക്കകത്തു നിര്‍വചിക്കപ്പെടുന്നു. സ്വയംഭരണാധിഷ്ഠിതമായ രാഷ്ട്രീയഭൂപടത്തിന്റെ ഭാവന കൂടിയാണ് സാഹിത്യരൂപമെന്ന നിലയില്‍ നോവല്‍. ഇന്ത്യന്‍ ദേശീയതയെസംബന്ധിച്ച പുതിയ തരം ഉന്നയിക്കലുകള്‍, ആരായലുകള്‍ ദേശീയതയുടെ അപരമെന്ന നിലയില്‍ മുസ്ലിം സ്വത്വത്തെ തിരിച്ചറിയുന്നുണ്ട്. ആ നിലയ്ക്കു മുസ്ലിം സാമൂഹികരാഷ്ട്രീയ സ്വത്വത്തെ നിര്‍വചിക്കുവാന്‍ നമ്മുടെ മലയാളനോവല്‍ പ്രാപ്തിനേടിയോ എന്ന ചോദ്യം പ്രസക്തമാണ്. മുസ്ലിം സാമുദായികതയുടെയും ദൈനംദിനജീവിതത്തിന്റെയും അനുഭവപ്രതിഫലനങ്ങളെ പലകാലങ്ങളിലെ മലയാളസാഹിത്യകോയ്മകള് എങ്ങനെ സ്വീകരിച്ചു എന്നത് ബഷീറിന്റെയും മറ്റും സാഹിത്യജീവിതത്തെ മുന്‍നിര്‍ത്തി നാം മനസ്സിലാക്കിയിട്ടുണ്ട്. സവര്‍ണേതരമായ ജീവിതാഖ്യാനമെന്ന നിലയില്‍ മാത്രമല്ല, ദേശീയതാപ്രസ്ഥാനത്തിന്റെ അവിഭാജ്യവും ചലനാത്മകവുമായ പല അടരുകളും മുസ്ലിം സാമൂഹികജീവിതത്തിനകത്തു വായിച്ചെടുക്കാനാവും. അവയില്‍ പലതും ഇന്ത്യന്‍ സ്വാതന്ത്ര്യസസമരത്തിന്റെ പൊതുധാരയ്ക്കകത്തു സൂക്ഷ്മമായി അടയാളപ്പെടേണ്ടവ തന്നെയാണ്. മലബാര്‍ സമരത്തിന്റെ സമകാലികമായ വീണ്ടെടുപ്പിന്റെ ധര്‍മം അതു തന്നെയാണ്. ആന്തമാന്‍ ദ്വീപുകളിലെ തടവുകാരുടെ ജീവിതത്തെക്കുറിച്ചുള്ള ഈ നോവല്‍ പ്രതിരോധപരമാകുന്നതങ്ങനെയാണ്. കൊടുവള്ളി അബ്ദുള്‍ ഖാദറിന്റെ ചുവന്ന തിരമാലകള്‍, സി.കെ.വിജയന് മടപ്പള്ളിയുടെ കാലവും കാലാപ്പാനിയും കടന്ന് മുതലായ വേറെയും നോവലുകളെ ഈ ധാരയില്‍ പെടുത്താനാവും. ആന്തമാന്‍ ദ്വീപുകളുടെ ലവണപരിസരം കൂടി ചേര്‍ന്നതാണ് മലയാളിയുടെ ഭാവനാഭൂപടമെന്ന തിരിച്ചറിവു ഇനിയും നാം സ്ഥാപിച്ചെടുക്കേണ്ടതുണ്ട്. മറയക്കപ്പെട്ടു കിടക്കുന്നവയെ മറനീക്കിക്കാണിക്കുകയെന്ന ദൗത്യത്തിനൊപ്പം ആന്തമാന്‍ രചനകള്‍ പുനര്വായിക്കപ്പെടേണ്ടതുമുണ്ട്<wbr></wbr>.</span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">(WTP LIVE Online ൽ 2021, 28 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചത്)<br /></span><div class="yj6qo"></div><div class="adL"><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /></div></div>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-10983362751943104372021-10-09T07:27:00.006-07:002021-10-09T07:28:55.451-07:00ഓര്‍മയും ചരിത്രവും: അനുഭവത്തിന്റെ സാംസ്കാരികപാഠങ്ങള്‍ (അബ്ദുള്‍ കലാം മാട്ടുമ്മലിന്റെ 'ചേറുമ്പിലെ ചെറുത്തുനില്‍പ്പുകളു'ടെ പുസ്തകപരിചയം)<p><br /></p><p><br /></p><p></p><div class="separator" style="clear: both; text-align: left;"><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-NHjrjp9_oJk/YWGlSLeXedI/AAAAAAAAHJY/B0qtQv7NJKQW7wijp-kD6Ox_qJNT3El5wCLcBGAsYHQ/s1106/229671281_4552197021481541_6720427890660063502_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1106" data-original-width="871" height="255" src="https://1.bp.blogspot.com/-NHjrjp9_oJk/YWGlSLeXedI/AAAAAAAAHJY/B0qtQv7NJKQW7wijp-kD6Ox_qJNT3El5wCLcBGAsYHQ/w181-h255/229671281_4552197021481541_6720427890660063502_n.jpg" width="181" /></a></div></div><br /><b><span style="color: #2b00fe; font-size: x-large;">കോ</span></b>ളനിയനന്തരസങ്കല്പനങ്ങളില് ദേശരാഷ്ട്രം എന്ന അധീശദേശത്തെ ചെറുത്തുകൊണ്ടാണ് പ്രാദേശികതകള്‍ സ്ഥാപിക്കപ്പെടുന്നത്. പരസ്പരം പങ്കുവെയ്ക്കുന്ന ഓര്മകളാല്, മുറിവുകളാല്‍, സ്വപ്നങ്ങളാല്, ഭാവനകളാല്‍ ഓരോ പ്രാദേശികതയുടെയും തന്മകള് അനന്യമാണ്. അത്തരം ആത്മാനുഭൂതിയും സ്വത്വാഭിമാനവും പോരാട്ടസ്മരണകളും ചേര്‍ന്ന പ്രാദേശികതയുടെ ഒരേടിലേക്കു ശ്രദ്ധ ക്ഷണിക്കുന്ന കൃതിയാണ് അബ്ദുള്‍ കലാം മാട്ടുമ്മലിന്റെ 'ചേറുമ്പിലെ ചെറുത്തുനില്‍പ്പുകള്‍'. മലബാര്‍സമരത്തിന്റെ ഒരു നൂറ്റാണ്ടു പിന്നിട്ട്, വ്യത്യസ്തവും വിപുലവുമായ വീണ്ടെടുപ്പുകളും പുനര്‍വായനകളും നടക്കുന്ന കാലത്താണ് ഈ കൃതി പുറത്തുവന്നത്. ചെറുതെങ്കിലും ശക്തമായ അടയാളവും രാഷ്ട്രീയവുമാണ് അത് നിര്‍മിച്ചെടുക്കുന്നത്. പ്രതിരോധാത്മകമായ സമരവീര്യത്തെ ബഹുജനാനുഭവങ്ങളുടെ നനവും ചൂടുമുള്ള സ്മരണകള്‍ക്കകത്തു പുന:പ്രതിഷ്ഠിക്കാനാണ് ഗ്രന്ഥകാരന് ശ്രമിക്കുന്നത്. എന്നാലിത് ഓര്‍മയെഴുത്തല്ല താനും. ചരിത്രത്തിനും സ്മരണകള്‍ക്കുമിടയില്‍ നില്ക്കുന്ന നൈതികമായൊരു നേരിടത്തിലാണ് ഈ പുസ്തകം അതിന്റെ ഇടം തേടുന്നത്. അതെ, തികച്ചും ആപത്ക്കരമായൊരു സമകാലികസന്ദര്‍ഭത്തില്‍ എത്തിപ്പിടിക്കുന്ന ഓര്മ!<p></p><p><br /></p><p>ചരിത്രം എന്നത് മഹാഖ്യാനങ്ങളിലൂടെ അതികായരൂപമായി വളര്‍ന്നു നില്ക്കുന്ന അധീശബോധമാണെന്ന ധാരണയെ ഈ കൃതി ചെറുക്കുന്നു. ശകലിതമായ ജീവിതചിത്രങ്ങള്‍ ഏറെയുള്ള ഈ കൃതി അത്തരമൊരു ഘടനയിലൂടെ പങ്കുവെയ്ക്കുന്നത് മഹാഖ്യാനങ്ങളുടെ വഴികളെ ഇളക്കിക്കൊണ്ടു തന്നെയാണ്. അഥവാ അവയോടു നിസ്സംഗത പുലര്‍ത്തിക്കൊണ്ടാണ്. മലബാര്‍സമരം വര്‍ഗ്ഗീയലഹളയോ ദേശീയസമരമോ കര്‍ഷകസമരമോ എന്ന ത്രികോണ/ചതുര്‍കോണ സ്വഭാവത്തിലുള്ള ചോദ്യങ്ങള്‍ക്കപ്പുറം, ഒട്ടു നിഴലിലാണ്ട ചില ഛായകളെ ഈ കൃതി വെളിച്ചത്തിലേക്കു കൊണ്ടുവരുന്നു. ആരാണ് ആലിമുസലിയാര്‍, വാരിയന്‍ കുന്നത്ത് എന്ന ചോദ്യങ്ങള്‍ക്കപ്പുറം ആരാണ് മാളുഹജ്ജുമ്മ, ആരാണ് മാട്ടുമ്മല്‍ മരയ്ക്കാര്‍ എന്ന് ചോദിക്കുവാന്‍ ഈ കൃതി നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്. ചെറുചരിത്രരചന എന്നതിനപ്പുറം, ബദല്‍ രാഷ്ട്രീയാവബോധമെന്ന നിലയ്ക്ക് ഈ കൃതി വളരുന്നതവിടെയാണ്. ഇന്ത്യാ-പാക്കിസ്ഥാന് വിഭജനത്തിന്റെ മുറിവുകളിലൂടെ യാത്ര ചെയ്ത ഉര്‍വശി ഭൂട്ടാലിയയും മലബാര്‍ വിപ്ലവത്തിന്റെ പെണ്‍വാമൊഴികളിലൂടെ കടന്നു പോയ ഡോ. ഷംഷാദ് ഹുസൈനും മറ്റും വേറൊരുതരത്തില്‍ പങ്കുവെയ്ക്കുന്ന അരികിന്റെ, ചെറുതിന്റെ തന്മകളെ തേടുകയാണ് ഈ കൃതിയും. വലിയ ചരിത്രകഥനങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയ മൗനത്തിന്റെ അടരുകളെ പതിയെ പതിയെ പൊളിച്ചുകൊണ്ടാണ് ഈ കൃതിയുടെ ആഖ്യാനം നീങ്ങുന്നത്. </p><p><br /></p><p>മലബാര്‍സമരത്തെ സംബന്ധിച്ചിടത്തോളം മൗനത്തിന്റെ രാഷ്ട്രീയമായ നിഹിതാര്‍ത്ഥങ്ങള്‍ ഏറെയാണ്. ദേശീയതയുടെ ചരിത്രവും കടന്ന് ആദിമ ഇന്ത്യന്‍ജനതയുടെ സാംസ്കാരികനിര്‍മിതിയുടെ ഭൂപടരേഖകളിലേക്കുകൂടി ചെന്നെത്താവുന്ന പലതും മൗനത്തിന്റെ കമ്പളത്തിനടിയിലുണ്ടാവാം. 'മൂല്‍സൂട്ടാ ഉഖ്ഡെ' എന്ന ഗുജറാത്തി ഭാഷയിലെ കൃതിയില്‍ കമലാബെന്‍ പട്ടേല്‍ എന്ന എഴുത്തുകാരി ഹൃദയഭേദകമാം വണ്ണം വിവരിക്കുന്നത് ഇന്ത്യാ- പാക്കിസ്ഥാന് വിഭജനത്തിന്റെ ഇരകളായ സ്ത്രീകള്‍ അനുഭവിച്ച സമാനതകളില്ലാത്ത ക്രൂരതകളെക്കുറിച്ചാണ്. ബലാല്‍ക്കാരത്തിന്റെയും പലതരം അംഗച്ഛേദങ്ങളുടെയും മറ്റനേകം ലൈംഗികപീഡനങ്ങളുടെയും വിവരണങ്ങള്‍...ഇവയെല്ലാം നേരിട്ടു ചോദിച്ചറിഞ്ഞിട്ടും ദശകങ്ങള്‍ക്കു ശേഷമാണവര്‍ അതെഴുതുന്നതെന്നു ഉര്‍വശി ഭൂട്ടാലിയ അത്ഭുതപ്പെടുന്നു. അവരതിന്റെ കാരണം തിരക്കിയപ്പോള്‍ ഗ്രന്ഥകാരി പറഞ്ഞതിങ്ങനെ: '' ഈ പുസ്തകം ഞാന്‍ നേരത്തെ എഴുതാതിരിക്കാനുള്ള കാരണം, അക്കാലത്ത് ഞാന്‍ കണ്ടതൊക്കെ ഉള്‍ക്കൊള്ളാന്‍ എനിക്കു കഴിയുമായിരുന്നില്ല. മനുഷ്യര്‍ക്കിങ്ങനെയൊക്കെയാകാന്‍ കഴിയുമെന്ന് എന്റെ വിദൂരസങ്കല്പത്തില് പോലും ഇല്ലായിരുന്നു. ദുര്‍ദ്ദേവതകളെല്ലാം ഭൂമിയിലേക്കിറങ്ങി വന്നതു പോലെ!'' (പുറം 148, മൗനത്തിന്റെ മറുപുറം). സമാനമാണ് മലബാര്‍സമര പോരാളികളുടെ ചരിത്രവും. ഏറെക്കാലം പുറത്തേക്കു അധികം വെളിപ്പെടാതെ നിന്ന ദുരിതങ്ങളുടെയും പീഡനങ്ങളുടെയും പലായനങ്ങളുടെയും കഥകള്‍ ഇത്രയും കാലങ്ങള്‍ക്കു ശേഷം ചുരുളഴിയുന്നു! അതിലേക്കുള്ള ആഖ്യാനശ്രമങ്ങള്‍ പുനര്‍വായനകളായും വീണ്ടെടുപ്പുകളായും അന്വേഷണങ്ങളായും ഇനിയുമേറെ നീളാനുണ്ട്. അടിച്ചേല്പിക്കപ്പെട്ട മൗനത്തെ ഭേദിച്ചുകൊണ്ട് മണ്ണടരില്‍നിന്നും ചരിത്രത്തിന്റെ ആര്‍ത്തനാദങ്ങളും നിശ്വാസങ്ങളും നിലവിളികളും മുഴങ്ങിത്തുടങ്ങി. മറവിയുടെയും മായ്ച്ചെഴുത്തുകളുടേതുമായ ഇക്കാലത്ത് അത് അനിവാര്യമാണ്.</p><p><br /></p><p>മലബാര്‍സമരവുമായി ബന്ധപ്പെട്ട ഈ കൃതിയുടെ ഏറ്റവും പ്രധാന സവിശേഷത എന്താണ്? ചേറുമ്പ് എന്ന പ്രദേശത്തെയാണ് ഇതു കേന്ദ്രീകരിക്കുന്നത് എന്നത് സരളമായ ഇതിന്റെ ഗ്രന്ഥനാമം തന്നെ സൂചിപ്പിക്കുന്നുണ്ട്. റവന്യൂ രേഖകളില്‍ നിലമ്പൂര്‍ അംശത്തിലെ ചേറുമ്പ് എന്നു പേരു പതിഞ്ഞ പ്രദേശം കരുവാരക്കുണ്ടും എപ്പിക്കാടും അതിനടുത്ത ചെറുദേശങ്ങളും ഉള്‍പ്പടെയുള്ള ഭൂമികയെ കുറിക്കുന്നു. പ്രാദേശികതയെ, സ്ഥലപരമായിത്തന്നെ പ്രകൃതിയും ആളുകളും ഉള്‍പ്പെട്ട അതിന്റെ സൂക്ഷ്മദേശങ്ങളെയും അത്രമേല്‍ അമര്‍ത്തി തൊട്ടുഴിഞ്ഞുകൊണ്ടാണ് ഈ കൃതി എഴുതപ്പെട്ടത്. കരുവാരക്കുണ്ടിലെ മലയോരങ്ങള്‍ എത്ര ജീവനോടെയാണ് ഗ്രന്ഥകാരന് വരച്ചിട്ടതെന്നു കാണുമ്പോള്‍ അതു മനസ്സിലാകും. ഹാജിപ്പാറയുടെ ചിത്രീകരണവും കണ്ടഞ്ചോലയുടെ വിവരണവും മറ്റും പ്രദേശത്തിന് മിത്തിക്കലായ പരിവേഷം നല്‍കുന്നുണ്ട്. കര്‍ഷകരായ മുസ്ലിങ്ങളും ദളിതരും തിങ്ങിപ്പാര്‍ത്ത ഈ ഭൂവിഭാഗത്തിലാണ് ചരിത്രനായകനായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അധിനിവേശത്തിനെതിരായ തന്റെ സമാന്തരഭരണം നടത്തിയത്. കരുവാരക്കുണ്ടും എപ്പിക്കാടും പെരിന്തല്‍മണ്ണയും ചേറുമ്പും മഞ്ചേരിയും തിരൂരങ്ങാടിയും മാത്രമല്ല, ആന്തമാനും ഈ പ്രാദേശികതയുടെ അതിരുകളിലേക്കു ചേര്‍ത്തുവെയ്ക്കപ്പെടുന്നുണ്ട്. ആ നിലയ്ക്ക് മലബാര്‍ സമരമല്ല, സമരങ്ങളാണ് എന്ന നോട്ടപ്പാടിനകത്തേക്കു പ്രദേശപരമായ ഈ വൈവിദ്ധ്യത്തെക്കൂടി ചേര്‍ത്തുവെയ്ക്കാം. </p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-3-KEYxOBpq8/YWGmMN1RipI/AAAAAAAAHJo/IruLpGRf-ik1n-rZx0Cf3S1R3ytZCiO4gCLcBGAsYHQ/s2048/240667003_4599744543393455_2782863380820039542_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2048" data-original-width="1404" height="320" src="https://1.bp.blogspot.com/-3-KEYxOBpq8/YWGmMN1RipI/AAAAAAAAHJo/IruLpGRf-ik1n-rZx0Cf3S1R3ytZCiO4gCLcBGAsYHQ/s320/240667003_4599744543393455_2782863380820039542_n.jpg" width="219" /></a></div><br /><p><br /></p><p><b>മാളുഹജ്ജുമ്മ</b></p><p>വാരിയന്‍കുന്നത്തു കുഞ്ഞഹമ്മദുഹാജിയുടെ ഭാര്യയായിരുന്ന മാളുഹജ്ജുമ്മയുടെ ധീരമായ ഓര്‍മകളാണ് ഈ കൃതിയുടെ പ്രധാനജീവന്‍.</p><p>റസിയ സുല്‍ത്താനയുടെയും ചാന്ദ്ബീവിയുടെയും നൂര്‍ജഹാന്റെയും അര്‍ജുമന്ദ്ബാനുവിന്റെയും സൈബുന്നിസയുടെയും കൂടെ പരിഗണിക്കേണ്ട ഒരു പേര് എന്തുകൊണ്ട് വിസ്മൃതമാക്കപ്പെട്ടു എന്ന പ്രശ്നം ഗൗരവമായി ഉന്നയിക്കുന്നുണ്ട് ഗ്രന്ഥകാരന്. നാടകീയമായ ഒരു രംഗത്തിന്റെ അവതരണത്തിലൂടെയാണ് ഫാത്തിമ എന്ന മാളുഹജ്ജുമ്മയെ ഈ കൃതിയുടെ തുടക്കത്തില്‍ അവതരിപ്പിക്കുന്നത്. വലിയൊരു ചക്ക പറമ്പില്‍നിന്നു കൊണ്ടുവന്ന പണിക്കാരനോട് ചെറിയ കത്തികൊണ്ട് അതുമുറിക്കാന്‍ വാശിപിടിച്ചപ്പോള്‍ അതസാദ്ധ്യമാണെന്നു അയാള്‍ നീരസത്തോടെ പറഞ്ഞു. കണ്ടു നിന്ന ബാപ്പയും വല്യാപ്പയും താന്‍ ഭര്‍തൃഗൃഹത്തിലേക്കു തിരിച്ചുപോകാത്തതിന്റെ കാരണം അതിലൂടെ മനസ്സിലാക്കാന്‍ ഒരവസരം ഉണ്ടാക്കുകയായിരുന്നു ഫാത്തിമ. ചേറുമ്പ് ദേശത്ത് കോയാമു ഹാജിയുടെ മകളായി 1879 ലാണ് അവര്‍ ജനിച്ചത്. കാല്പനികചരിത്രകാരന്മാര്‍ അവതരിപ്പിച്ച വാരിയന്‍കുന്നത്തുമായുള്ള മാളുഹജ്ജുമ്മയുടെ പ്രണയം എന്ന പഴങ്കഥയെ അബ്ദുള്‍ കലാം പാടെ നിരസിക്കുന്നുണ്ട്. സ്വതന്ത്രവ്യക്തിത്വമായിരുന്ന മാളുഹജ്ജുമ്മ തന്റെ പ്രണയഭാജനമായി അദ്ദേഹത്തെ കണ്ടിരുന്നെങ്കില്‍ അങ്ങനെ വിവാഹത്തിനു നിന്നുകൊടുക്കുമായിരുന്നില്ല എന്ന സരളവും ഭദ്രവുമായ യുക്തിയിലൂടെ ജനപ്രിയമായ ചരിത്രാഖ്യാനങ്ങളുടെ ഉദാസീനതയെ അദ്ദേഹം ചെറുക്കുന്നുണ്ട്. ചരിത്രരേഖകള്‍ സംസാരിക്കട്ടെ എന്നദ്ദേഹം വെല്ലുവിളിക്കുന്നു. എന്നാല്‍ കുടുംബാഗംങ്ങളുടെ നേരനുഭവങ്ങളില്‍, ''വാരിയംകുന്നനെ വിവാഹം കഴിച്ചാല്‍ തൂക്കിലേറ്റുന്ന പട്ടാളമുണ്ടെങ്കില്‍ അതൊന്നു കാണണമെന്ന'' ധീരമായൊരു തീരുമാനത്തിലേക്കു സാഹസികമായി കടന്നുവന്ന ഒരുസ്ത്രീയെ വരച്ചിടുന്നുണ്ട്. സ്ത്രീകള്‍ക്കൊപ്പം നിന്നുകൊണ്ട് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ യുദ്ധത്തിനു വീര്യം പകരാനും അവര്‍ ശ്രമിച്ചതിന്റെ ഓര്‍മകള്‍ വാമൊഴികളിലൂടെ പകര്‍ന്നിടുന്നു. 'നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ആണുങ്ങള്‍ക്ക് ധൈര്യം പകരേണ്ടത് നമ്മുടെ കടമയാണെന്ന വിശ്വാസത്തില്‍' അവര്‍ സ്ഥൈര്യത്തോടെ നിന്നു. ബ്രിട്ടീഷുകാരന്റേതാണെങ്കില്‍ പോലും മൃതദേഹം ജീര്‍ണിക്കാനിടവരാതെ മറവുചെയ്യാനുള്ള കടമയുണ്ട് എന്ന ദീനിന്റെ മാനവികത അവര്‍ പ്രസരിപ്പിച്ചു. പോരാട്ടത്തില്‍ ഭര്‍ത്താവും പിതാവുമെല്ലാം നഷ്ടപ്പെട്ടിട്ടും സ്വത്തുവഹകള്‍ ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയിട്ടും വെള്ളക്കാരനോട് നിയമയുദ്ധത്തിലൂടെ വിജയം വരെ പോരാടുകയായിരുന്നു മാളുഹജ്ജുമ്മ. തിരിച്ചുകിട്ടിയ സ്വത്തുക്കള്‍ പലതും പള്ളികള്‍ക്കും മറ്റുമായി ദാനം ചെയ്യാനവര്‍ മടിച്ചില്ല. കരുവാരക്കുണ്ടിലെ ആദ്യത്തെ പൊതുവിദ്യാലയം സ്ഥാപിച്ചത് അവര്‍ നല്കിയ ഭൂമിയിലായിരുന്നുവെന്നതും പ്രധാനമാണ്. ചീനിപ്പാടത്തെ വീട്ടില്‍ ഒരുക്കിയ 'ദര്‍സി'ല്‍ വിദ്യാര്‍ത്ഥികളായിരുന്നവരിലേറെയും പില്ക്കാലത്ത് പ്രദേശത്തിന്റെ മത, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രഗല്ഭരായിരുന്നു. 1962ല്‍ തന്റെ എണ്‍പത്തിമൂന്നാം വയസ്സില്‍ മരിക്കുന്നതു വരെ ഉജ്ജ്വലമായ മാതൃകയായിത്തുടര്‍ന്നു, അവരുടെ താന്‍പോരിമ. ഹിച്ച് കോക്കിനെപ്പോലുള്ളവരുടെ സാമ്രാജ്യത്വകേന്ദ്രിതമായ ചരിത്രരചനകളില്‍ കാണുന്ന ഫാത്വിമയും ഈ ഫാത്വിമയും ഒന്നാണെന്ന ധാരണയെ തിരുത്തുകയും ചെയ്യുന്നുണ്ട് വിശദാംശങ്ങളോടെയുള്ള ഈ ആഖ്യാനം. പള്ളിയിലെ മീറ്റിംഗുകളില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന സ്വാധീനമായിത്തീരുകയും പെണ്ണാണെന്നു പെട്ടന്നു തിരിച്ചറിയാതിരിക്കാന്‍ നീളന്‍കുപ്പായത്തില്‍ മുഖം മറച്ചു വാരിയന്‍ കുന്നത്തിനൊപ്പം യുദ്ധത്തില്‍ പങ്കുചേരുകയും മലബാറിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായി ബലിയറുത്ത സ്ത്രീയായി അടയാളപ്പെടുകയും ചെയ്ത മാളുഹജ്ജുമ്മയുടെ നാനാവിധത്തിലുള്ള ചിത്രങ്ങളെല്ലാം മുഖ്യാധാരാ പുരോഗമനസ്ത്രീകളുടെ ഘടനയില്‍ നിന്നെല്ലാം എത്രയോ വ്യത്യസ്തമാണ്! മതം സാമൂഹികനിര്‍വഹണശേഷിക്കെതിരല്ല എന്നു മാത്രമല്ല ഇതു പറയുന്നത്. മറിച്ച്, അതിനുള്ള ഊര്‍ജ്ജമായിത്തന്നെ അവരില്‍ ഉള്‍ച്ചേര്‍ന്നതായാണ് ഈ വിവരണങ്ങളിലൂടെ നാം കാണുന്നത്! പില്ക്കാലത്തെ പുരോഗമന മതേതരത്വത്തിന്റെ നാട്യപരതകളെ ഈ ചരിത്രസ്മരണകളുടെ ജൈവികത തെല്ലൊന്നുമല്ല, ഇളക്കുന്നത്!</p><p><br /></p><p><b>പലായനത്തിന്റെ അടയാളങ്ങള്‍</b></p><p>ഗ്രന്ഥകാരന്റെ ഉപ്പുപ്പായുടെ ജ്യേഷ്ഠന് കൂടിയായ മാട്ടുമ്മല്‍ മരക്കാരുടെ ഡയറിക്കുറിപ്പുകള്‍ ഈ കൃതിയെ ചരിത്രപരമായി നിര്‍ണയിക്കുകയും അതിനെ ചലനാത്മകതയോടെ മനസ്സിലാക്കാന്‍ സഹായിക്കുന്നുമുണ്ട്. ആന്തമാനിലേക്കു നാടുകടത്തപ്പെട്ട അദ്ദേഹം ജയില്‍ശിക്ഷ കഴിഞ്ഞുവന്നു നാട്ടിലെത്തി നോക്കുമ്പോള്‍ തന്റെ വീടും പറമ്പുമെല്ലാം ജന്മികള് കൈവശപ്പെടുത്തിയതറിഞ്ഞ നിരാശയില്‍ തിരിച്ച് ആന്തമാനിലേക്കു തന്നെ മടങ്ങേണ്ടിവന്നു. അവിടെ തന്നെ കിടന്നു മരിക്കുകയും ചെയ്തു. മുസ്ലിം എന്ന സ്വത്വത്തിന്റെ, പലവിധ സമ്മര്‍ദ്ദങ്ങളാല്‍ ഞെരുക്കിയമര്‍ത്തപ്പെട്ട അസ്തിത്വം പ്രകടമാകുന്ന ഭാഗമാണ് മരക്കാരുടെ ഡയറിക്കുറിപ്പുകള്‍ എന്ന രണ്ടാമദ്ധ്യായം. ഈ കൃതിയുടെ സമഗ്രമായ നൈതികതയെയും വൈകാരികതയെയും ഒന്നിച്ചുരുക്കിയെടുത്ത് ഒതുക്കിവെച്ചതും ഈ ചെറു അദ്ധ്യായത്തിലാണ്. ഗ്രന്ഥകാരന്റെ ഉപ്പുപ്പായുടെ ജ്യേഷ്ഠനാണ് ഡയറിക്കുറിപ്പുകള്‍ എഴുതിയ മാട്ടുമ്മല്‍ മരയ്ക്കാര്‍ എന്നതു മാത്രമല്ല വൈകാരികതയുടെ അടിസ്ഥാനം. മലബാര്‍സമരത്തില്‍ ശിക്ഷിക്കപ്പെട്ട് ആന്തമാനിലേക്കയക്കപ്പെട്ട നൂറുകണക്കിനു തദ്ദേശീയരായ മുസ്ലിമുകളുടെ പ്രതിനിധിയാണ് മരയ്ക്കാര്‍. പാണ്ടിക്കാട്ടെ ക്യാമ്പിലേക്കും പിന്നീടു മലപ്പുറത്തേക്കും ശേഷം കോഴിക്കോട്ടേക്കും കൊണ്ടുപോയവര്‍ക്കൊപ്പം പട്ടിണിയും കൊടിയ ശാരീരിക പീഡനങ്ങളും സഹിച്ചു അദ്ദേഹവുമുണ്ടായിരുന്നു. ഒടുവില്‍ വിധിക്കപ്പെട്ട ശിക്ഷയായിരുന്നു നാടുകടത്തല്‍. മൂന്നു മാസം തൃശ്ശിനാപ്പള്ളി ജയിലില്‍ കിടന്ന ശേഷം അലവി, അഹമ്മദ് കുട്ടി, മറ്റു തടവുകാര്‍ എന്നിവര്‍ക്കൊപ്പം 1922 ല്‍ ആന്തമാന്‍ ജയിലില്‍ അടയ്ക്കപ്പെട്ട മരയ്ക്കാര്‍ അവിടെ തടവിലും കൃഷിപ്പണി തന്നെയാണ് പണിയായി ചെയ്തത്. നീണ്ട 11 വര്‍ഷങ്ങള്‍ക്കു ശേഷം മോചിപ്പിക്കപ്പെട്ട്, ഏറെ പ്രതീക്ഷകളോടെ തിരിച്ചെത്തുമ്പോള്‍ നടുക്കുന്ന അനുഭവമാണ് മരയ്ക്കാരെ കാത്തിരുന്നത്. പൊളിഞ്ഞ് മണ്ണോടമര്‍ന്ന വീടും ജന്മികള് കൈവശപ്പെടുത്തിയ കൃഷിസ്ഥലവും. തിരികെ ആന്തമാനിലേക്കു പോകാതിരിക്കാനാവുമായിരുന്നില്ല മരയ്ക്കാര്‍ക്ക്. അനുജനോടൊപ്പം പത്തേമാരി കയറി ദ്വീപിലെത്തി കൃഷിപ്പണി തുടര്‍ന്ന് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. മലബാര്‍സമരത്തിന്റെ രാഷ്ട്രീയ, അനുഭവഭൂമികയായി ആന്തമാന്‍ രൂപപ്പെട്ടതിന്റെ ശകലിതമായ ഒരു ചരിത്രമായിരുന്നു അത്. ''പോര്‍ട്ട് ബ്ലെയറിനെ കരുവാരക്കുണ്ടായും ഗാന്ധിനഗറിനെ ഇരിങ്ങാട്ടിരിയായും അബിറിഡിയന്‍ ബസാറിനെ പുന്നക്കാട്ടെ ചന്തയായും പ്രേംനഗറിനെ കിഴക്കേത്തലയായും ജംഗ്ലിക്കാടിനെ കല്‍ക്കുണ്ടായും വൃഥാ പേരുമാറ്റി നാടായിക്കണ്ട് ദ്വീപ് ജീവിതം തള്ളിനീക്കി.'' (പുറം 42, ചേറുമ്പിലെ ചെറുത്തു നില്പ്പുകള്- അബ്ദുള്‍ കലാം മാട്ടുമ്മല്‍). സ്വന്തം ദേശത്തുനിന്നു സ്വദേശികളായ ആഭ്യന്തരവൈരികളാലും വിദേശീയരായ അധിനിവേശകരാലും ഒരുപോലെ ക്രൂരമായി ആട്ടയോടിക്കപ്പെട്ടതിന്റെ ചതവ് കല്ലിച്ചുകിടക്കുന്ന ഈ വരികള്‍ തൊണ്ടയില്‍ നീരുനിറയ്ക്കും. മലബാര്‍സമരത്തിനെതിരായ പട്ടാളാക്രമണത്തിന്റെ ഇരകളെക്കുറിച്ചു സവിസ്തരം ഈ കൃതി പറയുന്നൊന്നുമില്ല. പക്ഷേ അതൊന്നും പറയാതെതന്നെ മരയ്ക്കാരുടെ അമര്‍ന്നൊതുങ്ങിഞെരുങ്ങിയ വാക്കുകളുടെ ചൂട് നാം അനുഭവിക്കുന്നു!</p><p><br /></p><p><b>ഖബറിടങ്ങളും വെട്പ്പോതുകളും</b></p><p>കൊള്ളയും കൊലയും നടന്ന ആ കാലത്തിന്റെ സ്മൃതിചിത്രങ്ങളിലേക്കു വീണൊഴുകുന്ന ചുടുകണ്ണീരിലൂടെ നാം കാണുന്നതു പലപ്പോഴും ഖബറിടങ്ങളാണ്. കേരളസംസ്കാരത്തിന്റെ അരികിലും മൂലയിലുമെല്ലാം നാം കാണുന്നത് അധിനിവേശങ്ങളുടെ ഭാഗമായ ഇത്തരം കൊലപാതക/മൃതസ്ഥാനങ്ങളാണ്! എങ്കിലും മാന്യമായ വിശ്വാസമര്യാദകള്‍ എല്ലായ്പ്പോഴും മൃതമായശരീരങ്ങള്‍ അര്‍ഹിക്കുന്നു. 'കിഴക്കു പടിഞ്ഞാറ് ദിശയിലെ ഖബര്‍' എന്ന അദ്ധ്യായം പ്രധാനമാകുന്നത് അതിനാലാണ്. പെരിന്തല്‍മണ്ണയില്‍ നിന്നും കരുവാരക്കുണ്ടിലേക്കുള്ള വഴിയില്‍ തരിപ്പയില്‍ക്കാരെന്നു അറിയപ്പെടുന്ന ചാലില്‍ തറവാട്ടു വീടിന്റെ അടുക്കളഭാഗത്തായുള്ള ഖബറിന്റെ ദിശ കിഴക്കു പടിഞ്ഞാറായതിനെക്കുറിച്ചാണ് സൂചന. ഇസ്ലാമികവിശ്വാസപ്രമാണമനുസരിച്ച് പൊതുവേ ഖബറുകളുടെ ദിശ തെക്കു-വടക്ക് ദിശയിലാണ്. ഗൂര്‍ഖപ്പട്ടാളത്തിന്റെ ആക്രമണത്തെ ഭയന്ന് ഒളിച്ചിരുന്ന സമരക്കാരല്ലാത്ത നൂറിലധികം പേരെ കൊലചെയ്തതിനു പിന്നാലെ നാട്ടു പോലീസിന്റെ മൃഗീയത വീണ്ടും അരങ്ങേറി. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതു തടയാന്‍ ശ്രമിച്ച പാലേമ്പിടിയന്‍ ബീവി എന്ന ഗര്‍ഭിണിയായ സ്ത്രീയെ പോലീസ് മര്‍ദ്ദിച്ചു. ഉമ്മയെ ഉപദ്രവിക്കുന്നതു കണ്ട് അവരുടെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ ചെറിയ മകളെ പോലീസ് മുകളിലേക്കു വലിച്ചെറിഞ്ഞു. രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടിയെ ബയണറ്റില്‍ കോര്‍ത്തെടുത്തു. കുടല്‍മാലകള്‍ പുറത്തേക്കു തൂങ്ങി പിടയുന്ന മകളുടെ ചിത്രം, എണ്‍പതാം വയസ്സില്‍ മരണം വരെ ഉള്ളില്‍ പേറേണ്ടിവന്ന ഉമ്മ! മറവുചെയ്യാന്‍ ഉറ്റവരാരും ഇല്ലാത്തതിന്റെ പേരില്‍ അഴുകിയ ജഡങ്ങള്‍ ചുറ്റിലും വേറെ!! ഒറ്റയടിക്ക് ഇല്ലാതായ ഒരു ഗ്രാമത്തിലെ തന്നെ നൂറോളം പുരുഷന്മാരെ പലരെയും ഒരേ കുഴിയില്‍തന്നെ അടക്കേണ്ടിവരുന്നു. അവശേഷിച്ച സ്ത്രീകളാണ് ഇതെല്ലാം ചെയ്തതും. ചോരയും മാംസവുമായി ഛിന്നഭിന്നമാക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ പിറ്റേന്നു മറവുചെയ്തത് പ്രദേശത്തെ ദളിതരാണ്. വീടിനടുത്തായി സ്ഥലസൗകര്യം നോക്കി മറവു ചെയ്തതിനു ശേഷമാണ് കിഴക്കു-പടിഞ്ഞാറല്ല, തെക്കു-വടക്കു ദിശയിലാണ് മറവുചെയ്യേണ്ടത് എന്നു മനസ്സിലാക്കുന്നത്. ലഭ്യമായ വിവരങ്ങളില്‍ ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞിന്റെ ഖബറിടമായതു ഗ്രന്ഥകാരന് അടയാളപ്പെടുത്തുന്നു. സ്വന്തം നാടിനുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങള്‍ക്കൊപ്പം നിന്ന, രക്തസാക്ഷികളായ അനേകം ദളിതരുടെ സൂചനകള്‍ തരുന്ന ഈ അടയാളം വേറിട്ടതാണ്. ദളിത് മുസ്ലിം ഐക്യത്തിലൂന്നിയ പുതിയ രാഷ്ട്രീയദിശകളിലേക്കുള്ള സൂചനകളായി കൂടി അതിനെ നീട്ടിവായിക്കാം. </p><p><br /></p><p> കരുവാരക്കുണ്ട് എന്ന സ്ഥലത്തിന്റെ പ്രാദേശികചരിത്രത്തെക്കുറിച്ചു സവിസ്തരം പറയുന്നതോടൊപ്പം തന്നെ അവിടത്തെ കൊല്ലന്മാരെക്കുറിച്ചുള്ള സൂചനകള്‍ കൃതി മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇരുമ്പയിരായ കരു വാരുന്ന കുണ്ടാണ് പിന്നീട് കരുവാരക്കുണ്ടായത്. കരുവാരക്കുണ്ടില്‍ ഉണ്ടാക്കിയെടുത്ത വാളും കഠാരകളും കത്തിയും പോലുള്ള ഇരുമ്പുപകരണങ്ങള്‍ അറേബ്യന്‍ നാടുകളിലും മറ്റും പ്രശസ്തിനേടിയിരുന്നത്രേ. തോക്കുണ്ടാക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയവരായിരുന്ന ഇവരെ സമരക്കാലത്ത് കലി പൂണ്ട് ബ്രിട്ടീഷ് പട്ടാളം പിടികൂടി ജയിലലടയ്ക്കുകയാണ് ആദ്യം ചെയ്തതത്രേ. പിന്നീടവര്‍ പുറം ലോകം കണ്ടിട്ടില്ല എന്നാണ് വാമൊഴിചരിത്രം പറയുന്നത്. ഇപ്രകാരം മുസ്ലിം ജനതയ്ക്കൊപ്പം നിന്നതിന്റെ പേരില്‍ സാമ്രാജ്യത്വത്തിന്റെ ക്രൂരമായ ആക്രമണങ്ങളാല്‍ വംശഹത്യചെയ്യപ്പെട്ട അപരരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഈ കൃതിക്കു പുതിയ വെളിച്ചമാകുന്നുണ്ട്. </p><p><br /></p><p>പ്രാദേശികചരിത്രരചനയുടെയും രാഷ്ട്രീയവ്യാഖ്യാനങ്ങളുടെയും കുടുംബചരിത്രത്തിന്റെയും അതൊടൊപ്പം തന്നെ സംസ്കാരപഠനത്തിന്റെയും സ്വഭാവങ്ങള്‍ ഈ ചെറുകൃതിയുടെ ചേരുവകളായി നില്‍ക്കുന്നുണ്ട്. 'വെട്പ്പോത് അഥവാ വെടിപ്പഴുത്' എന്ന അവസാന അദ്ധ്യായം ഏറനാടന്‍ വാസ്തുവിദ്യയെക്കുറിച്ചും കൂടിയാവുന്നത് അങ്ങനെയാണ്. അത്തരമൊരു സമീപനത്തെക്കുറിച്ചുതന്നെ ചെറുതായൊരു സൂചന നല്‍കിക്കൊണ്ടാണ് ഈ അദ്ധ്യായം തുടങ്ങുന്നതും. പഴയകാലത്തെ ഉപകരണങ്ങളെക്കുറിച്ചും അവയുടെ ഉപയോഗക്രമത്തെക്കുറിച്ചുമുള്ള പുതിയ കാലത്തുനിന്നുള്ള നോട്ടത്തിന്റെ അഭിരുചിയെ മുന്‍നിര്‍ത്തിയാണദ്ദേഹം പറയുന്നത്. അതേസമയം വെറും വസ്തുരതി എന്നതിനേക്കാള്‍ അതിജീവനത്തിന്റെ അര്‍ത്ഥസന്നിവേശത്തിനായി ഈ 'വെട്പ്പോതു'കളെ മനസ്സിലാക്കുന്നതിനാണദ്ദേഹം താല്പര്യപ്പെടുന്നത്. പ്രാദേശികഭാഷയില്‍ വെട്പ്പോത് എന്നു വിളിക്കുന്ന വെടിപ്പഴുത് മാപ്പിളവീടുകളുടെ ചുവരുകളില്‍ നാലടി ഉയരത്തിലായി ചെറിയ വൃത്താകൃതിയിലുള്ള ദ്വാരങ്ങളാണ്. അടുക്കളയുടെ ചുമരുകളിലാണ് ഇവ കാണാറുള്ളത്. കേരളത്തിന്റെ തെക്കു വടക്കന്‍ പ്രദേശങ്ങള്‍ വാസ്തുഘടനയില്‍ വെവ്വേറെ രീതികള്‍ നിലനില്‍ക്കുമ്പോഴും അതില്‍ത്തന്നെ ഏറനാടന്‍ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഇത്തരം വ്യത്യസ്തതകള്‍ ആ നാടിന്റെ കഥ തന്നെയായി മാറുന്നു. കുളര്‍മാവിന്റെ കറ ലയിപ്പിച്ച വെള്ളത്തില്‍ ചുട്ടെടുക്കുന്ന മണ്‍കട്ടകള്‍ കൊണ്ടാണ് ചുവരുകള്‍ പണിയുന്നത്. റെയ്ഡിനായി പോലീസുകാര്‍ അക്രമാസക്തരായി വീടുകളിലേക്കു വരുമ്പോള്‍ അവരെ ആക്രമിച്ചു തുരത്തുക എന്ന ലക്ഷ്യമാണവയ്ക്കുണ്ടായിരുന്നത്. ചെറിയ വലുപ്പത്തിലുള്ള ദ്വാരങ്ങളിലൂടെ തോക്കിന്റെ കുഴല്‍ കടത്തിവെയ്ക്കുകയും പോലീസ് കടന്നു വരുന്ന അതേ സന്ദര്‍ഭത്തില്‍ ഉന്നം നോക്കി വെടിയുതിര്‍ക്കുകയുമായിരുന്നു രീതി. തിരഞ്ഞോടുകയല്ലാതെ മാര്‍ഗമില്ലാത്ത അവസ്ഥ. ഇങ്ങനെ സാഹസികമായ എത്രയേറെ അനുഭവപാഠങ്ങളിലൂടെ സാംസ്കാരികചരിത്രത്തെ പൊടിതുടച്ചെടുക്കുന്നു ഈ കൃതി. </p><p><br /></p><p>അതിജീവനത്തിന്റെ സ്മരണകള്‍ സവിശേഷമായ സാംസ്കാരികവായനകളിലൂടെ തിരിച്ചുപിടിക്കുക എന്ന നൈതികമായ ഒരു ഇടപെടലാണ് ഈ കൃതി കേരളീയസമൂഹത്തില്‍ ചെയ്യുന്നത്. മലബാര്‍ വിപ്ലവത്തിന്റെ ശതാബ്ദിസമരണകളുടെ കാലത്ത് മറവിയില്‍ നിന്നുണരാന്‍, തമസ്കരണങ്ങളെ നേരിടാന്‍ ഈ ചെറുത്തുനില്പുകള് ഉതകട്ടെ. ദേശവിഭാവനങ്ങളിലെ തദ്ദേശീയരുടെ, ബഹുജനങ്ങളുടെ ആധികാരികതയെ പുന:സ്ഥാപിക്കാനുള്ള ബദല്‍ശ്രമമായി ഈ സ്മൃതിചിത്രങ്ങള്‍ പ്രവര്‍ത്തിക്കട്ടെ!</p><p>(2021 സെപ്തംബർ 7 നു ട്രൂകോപ്പി വെബ്സിനിൽ പ്രസിദ്ധീകരിച്ചത്)</p>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-57677130938966961242021-08-30T08:39:00.000-07:002021-08-30T08:39:07.275-07:00കീഴാളസ്ത്രീഭാവുകത്വം പുതുമലയാളകഥയില്‍<div><span style="color: #2b00fe; font-size: large;">കീ</span>ഴാളത വിമര്‍ശനാത്മകവും ജനാധിപത്യപരമായി നവീകരിക്കപ്പെട്ടതുമായ അര്‍ത്ഥത്തെ സ്വയം വഹിക്കുന്ന ഒരു ആശയമണ്ഡലമാണ്. അധികാരവ്യവഹാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് അതിന്റെ ജ്ഞാനവ്യവഹാരം. ഇന്ത്യന്‍ സന്ദര്‍ഭങ്ങളില്‍ കീഴാളത ജാതിയുമായി ബന്ധപ്പെട്ട ഒരു പദമാണ്. അത് ചരിത്രപരമായി എല്ലാ കാലത്തും ഒരേയളവില്‍ മാറ്റമില്ലാത്ത ഒരു സ്ഥിരരാശിയുമല്ല. എങ്കിലും അടിസ്ഥാനപരമായ ചില ഘടകങ്ങള്‍ കീഴാളതയില്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. അതിലേറ്റവും നിര്‍ണായകമായത് കീഴാളരുടെ കീഴായ്മ ശ്രേണീബദ്ധമാണ് എന്ന വസ്തുതയാണ്. അവര്‍ വരേണ്യസമൂഹവുമായി ബന്ധപ്പെട്ട് തൊട്ടുകൂടായ്മ, തീണ്ടല്, അകറ്റിനിര്‍ത്തപ്പെടല്‍, സാമൂഹ്യമായ ഇടങ്ങളില്‍ നിന്നുമുള്ള ആട്ടിയോടിക്കല്‍, വിലക്കുകള്‍ ഇവയൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അത്തരം വിവേചനങ്ങളുടെ പ്രത്യക്ഷതലങ്ങള്‍ ഇന്ന് ദൃശ്യമല്ലെങ്കിലും സംസ്കാരത്തിന്റെ ഉള്ളടരുകളില്‍ അവയുടെ അവക്ഷിപ്തങ്ങള്‍ കലര്‍ന്നിട്ടുണ്ട്. കീഴാളരില്‍ എല്ലാവരും തന്നെ തങ്ങളുടെ കീഴായ്മയുടെ പേരില്‍, അതിനെതിരായ ചെറുത്തുനില്പിന്റെ പേരില്‍ ഒരേയളവില്‍ ഐക്യപ്പെടുന്നുണ്ടോ എന്നതില്‍ ഉറപ്പുകളില്ലാത്തതും അതിനാലാണ്. കീഴാളജ്ഞാനമണ്ഡലം മലയാളത്തില്‍ ഇന്ന് അവഗണിക്കാന്‍ കഴിയാത്ത ഒരു അക്കാദമികവ്യവഹാരവുമാണ്. സമീപകാലത്ത് ദളിത് എന്ന വാക്കുമായി ബന്ധപ്പെട്ടു നടന്ന ഒരു ചര്‍ച്ച ഈ വിഷയത്തിന്റെ രാഷ്ട്രീയപ്രാധാന്യത്തിലേക്കു കടക്കുന്നതിനു നമ്മെ സഹായിക്കും. ദളിത്, കീഴാളത എന്നീ വാക്കുകള്‍ ആ ജനതയുടെ ദൗര്‍ബല്യങ്ങളെ, ദൈന്യത്തെ കൂടുതല്‍ ഉറപ്പിച്ചെടുക്കുന്നതാണോ അതോ ഊര്‍ജ്ജസ്വലതയെയും ആധികാരികതയെയും സമര്‍ത്ഥിച്ചെടുക്കാനാവും വിധം ധനാത്മകമാണോ എന്ന നിലയ്ക്ക് മലയാളം സര്‍വകലാശാലയില്‍ ഒരു പഠനവേദിക്കു മുമ്പാകെ സണ്ണി കപിക്കാട് ഒരു സംവാദമുയര്‍ത്തിയിരുന്നു.1 </div><div><br /></div><div><b>കീഴാളസ്ത്രീ എന്ന രാഷ്ട്രീയസാംസ്കാരികകര്‍തൃത്വം</b></div><div>കീഴാളസ്ത്രീയെ ഒരു രാഷ്ട്രീയസംവര്‍ഗമായി മനസ്സിലാക്കേണ്ടതെങ്ങനെ എന്ന വിഷയത്തിലേക്കിനി കടക്കാം. ആ വിഷയമാകട്ടെ ഋജുവായ ആഖ്യനത്തിനുവഴങ്ങുന്ന വിധം ലളിതമല്ല. എങ്കിലും ജാതിയുടെയും പുരുഷാധിപത്യത്തിന്റെയും വിവേചനങ്ങളെ ഒരേസമയം നേരിടേണ്ടിവരുന്ന വിഭാഗം സ്ത്രീകളാണ് കീഴാളസ്ത്രീകള്‍ എന്നു സാമാന്യമായി പറയാം. സാധാരണസ്ത്രീകളെ അപേക്ഷിച്ച് ഇരട്ട അടിമത്തം അവര്‍ അനുഭവിക്കുന്നു. കുടുംബത്തിനകത്ത് പുരുഷാധിപത്യത്തിന്റെയും പുറത്ത് ജാതിയുടെയും അടിച്ചമര്‍ത്തലിനെ നേരിടേണ്ടിവരുന്നു. സൈദ്ധാന്തികമായും കീഴാളസ്ത്രീവാദം മുഖ്യധാരാസ്ത്രീവാദത്തില്‍ നിന്നും വ്യത്യസ്തമാണെന്നു മാത്രമല്ല. അവിടെ അദൃശ്യമാക്കപ്പെടുന്ന പല വിഷയങ്ങളും കീഴാളസ്ത്രീവാദത്തില്‍ മറനീക്കിക്കാട്ടുന്നു. അത്തരത്തില്‍ മുഖ്യധാരാസ്ത്രീവാദത്തിന്റെ വിമര്‍ശനസ്ഥാനത്താണ് കീഴാളസ്ത്രീവാദത്തിന്റെ നില. മുഖ്യധാരാസ്ത്രീവാദത്തിന്റെ സവര്‍ണാടിത്തറയെ പൊളിച്ചെഴുതാന്‍ കീഴാളസ്ത്രീവാദം ശ്രമിക്കുന്നു. ഇന്ത്യയില്‍ത്തന്നെ റൂത്ത് മനോരമ, ഉമാ ചക്രവര്‍ത്തി, ചന്ദ്രാ മൊഹന്തി, ഗായത്രി സ്പിവാക്, ഊര്‍മിള പവാര്‍, ഷര്‍മിള റെഗേ മുതലായവരാണ് ഈ മേഖലയില്‍ സൈദ്ധാന്തികമായ സംവാദങ്ങള്‍ ഉയര്‍ത്തിവിട്ടത്. ജ്യോതിബാ ഫൂലേയുടെയും പെരിയോറുടെയും നവോത്ഥാനകാലത്തെ പരിഷ്കരണചിന്തകളില്‍ നിന്നും അംബേദ്കര്‍ ചിന്തയില്‍ നിന്നുമൊക്കെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടവരും അതേപോലെ ആഫ്രോ അമേരിക്കന്‍ ബ്ലാക്ക് ഫെമിനിസത്തില്‍ നിന്നുമുള്ള ധാരകളെ ഉള്‍ക്കൊണ്ടവരുമെല്ലാം ദളിത് സ്ത്രീ സംവാദത്തെ സജീവമാക്കി നിലനിര്‍ത്തി. കേരളത്തെ സംബന്ധിച്ചെടത്തോളം കഴിഞ്ഞ 10 വര്‍ഷത്തോളമെങ്കിലുമായി നിരന്തരം പല വിഷയങ്ങളിലുമുള്ള ഇടപെടലുകളിലൂടെ ദളിത് സ്ത്രീവാദം സജീവമാണ്. ഭൂമിസമരങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് സി.കെ.ജാനു നടത്തിയ സമരങ്ങള്‍ മുതല്‍ പയ്യന്നൂരെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിത്രലേഖയുടെ അതിജീവനപ്പോരാട്ടം, സെലീനപ്രക്കാനത്തിന്റെ മുന്‍കയ്യില്‍ നടത്തിയ ചെങ്ങറഭൂസമരം, മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ പൊമ്പിള ഒരുമൈ എന്ന പേരില്‍ ഗോമതിയക്കന്റെ നേതൃത്വത്തില്‍ നടത്തിയ സമരം, നിയമവിദ്യാര്‍ത്ഥി ജിഷയുടെ നേര്‍ക്കുണ്ടായ ലൈംഗിക അതിക്രമവും കൊലപാതകവും, രജനി എസ്.ആനന്ദിന്റെ ആത്മഹത്യ, മാധ്യമപ്രവര്‍ത്തകരായ ദളിത് യുവതികള്‍ ഫേസ്ബുക്കിലൂടെ നടത്തിയ മീ ടൂ കാമ്പെയിന് വരെയുള്ള നിരവധി ഇടപെടലുകള്‍ ഈയൊരു മണ്ഡലത്തിന്റെ പോരാട്ടമുഖത്തെ, രാഷ്ട്രീയസ്വഭാവത്തെ വ്യക്തമാക്കുന്നതാണ്. പഠനലേഖനങ്ങളിലൂടെ ദളിത് സ്ത്രീസംവാദത്തെ വികസിപ്പിക്കുന്നതിലും ആക്ടിവിസ്റ്റുകള്‍ തന്നെയാണ് മുന്‍കൈ എടുത്തിട്ടുള്ളത്. രേഖാരാജ്, ജെന്നി റൊവീന, മായാപ്രമോദ്, മൃദുലാദേവി, പ്രവീണ താളി, സതി അങ്കമാലി തുടങ്ങിയവരുടെ രചനകള്‍ എടുത്തു പറയാവുന്നതാണ്. </div><div><br /></div><div>ഇനി കേരളത്തിന്റെ സംവാദമണ്ഡലത്തില്‍ ദളിത്സ്ത്രീഭാവുകത്വം എന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിന്റെ വെളിച്ചത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കഥകളെ വിശകലനം ചെയ്യുക എന്നതാണ് ഇവിടെ നിര്‍വഹിക്കാനുള്ളത്. ദളിത്സ്ത്രീയെ സംബന്ധിച്ച സാമൂഹികരാഷ്ട്രീയനിലപാടുകളും അവയുടെ സാംസ്കാരികയുക്തികളും കഥകളില്‍ സൃഷ്ടിച്ചെടുക്കുന്ന സൗന്ദര്യശാസ്ത്രപരിസരത്തെ കണ്ടെടുക്കാന്‍ കഴിയണം. കൂടാതെ സവിശേഷമായ സാംസ്കാരികഭാവുകത്വം എന്ന നിലയില്‍ സാഹിത്യത്തിലും കലയിലും കണ്ടുവരുന്ന ദളിത് സ്ത്രീസ്വത്വാവിഷ്കാരത്തെ അവയുടെ ആഖ്യാനരാഷ്ട്രീയവുമായി ചേര്‍ത്തുവെച്ചു പഠിക്കാവുന്നതാണ്. ആഖ്യാനകേന്ദ്രത്തിനകത്തു പ്രവര്‍ത്തിക്കുന്ന സവര്‍ണതയുടെ യുക്തിയെ തിരിച്ചറിയാന്‍ കഴിയുന്നതിനൊപ്പം പുതിയ അടയാളങ്ങളായി തെളിയുന്ന കീഴാളസ്ത്രീയുടെ അനുഭവപരിസരങ്ങളെയും കണ്ടെടുക്കണം. അതില്‍ത്തന്നെ കീഴാളസ്ത്രീയെ ദൈന്യതയുടെയോ ദുര്‍ബലതയുടെയോ മൂര്‍ത്തീഭാവങ്ങളായി ചിത്രീകരിക്കുന്ന പതിവുരീതികള്‍ക്കപ്പുറം എന്താണുള്ളതെന്ന പരിശോധന നടക്കേണ്ടതുണ്ട്. കാല്പനികവും ആദര്‍ശാത്മകവുമായ വിശുദ്ധിസ്ഥാനം എന്ന മട്ടിലുള്ള പ്രതിഷ്ഠാപനത്തിനും വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ സാഹിത്യചിന്തയില്‍ അത്തരം പരിശ്രമങ്ങള്‍ ഇനിയും പച്ചപിടിക്കേണ്ടതായാണിരിക്കുന്നത്. പ്രധാനമായും ത•കളെ കേന്ദ്രീകരിച്ചുള്ള വായനകള്‍ ത•ാരാഷ്ട്രീയത്തെ യാന്ത്രികമായി അവലംബിക്കുന്നതിന്റെ ഭാഗമായി അവയ്ക്ക് സാധുതയും വൈകാരികമായ സ്വാധീനശേഷിയും നഷ്ടപ്പെട്ടുപോകുന്നു. കീഴാളസ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള സമീപനത്തിന് ഇതിലേറെ സാധ്യതകള്‍ തീര്‍ച്ചയായും ഉണ്ട്. ഇവിടെ പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന ഒരു ഡസനോളം കഥകള്‍ പലനിലകളില്‍ സാമാന്യമായി ദളിത്സ്ത്രീ പ്രതിനിധാനം സാധ്യമാക്കുന്നവയും ദളിത്സ്ത്രീ അനുഭവങ്ങളെ സാക്ഷാല്‍ക്കരിക്കുന്നവയുമാണ്. അവയ്ക്കുള്ളില്‍ നിന്നുകൊണ്ട് ചില പൊതു സമീക്ഷകളെ കണ്ടെത്താനും വിശകലനം ചെയ്യാനും കഴിഞ്ഞേക്കും. </div><div><br /></div><div><br /></div><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-sz0UdV4Ahz8/YSz4oBGgYeI/AAAAAAAAHFk/gQBxnnMrkycZQQphgLrp77sPEWHRfZxfQCLcBGAsYHQ/s1334/117300863_10224070534054698_353717507556357529_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1334" data-original-width="750" height="375" src="https://1.bp.blogspot.com/-sz0UdV4Ahz8/YSz4oBGgYeI/AAAAAAAAHFk/gQBxnnMrkycZQQphgLrp77sPEWHRfZxfQCLcBGAsYHQ/w279-h375/117300863_10224070534054698_353717507556357529_n.jpg" width="279" /></a></div><br /><div><br /></div><div><br /></div><div>യമയുടെ കഥകള്‍ മുമ്പെങ്ങുമില്ലാത്തവിധം കീഴാളസ്ത്രീകളുടെ അനുഭവലോകത്തെ ആഴത്തില്‍ ചിത്രീകരിക്കുന്നുണ്ട്. അതിന്റെ സൂക്ഷ്മബന്ധങ്ങളെ നല്ലവണ്ണം പരിചരിച്ചുകൊണ്ടാണ് യമ അതു നിര്‍വഹിക്കുന്നത്. അവരുടെ ചുടലത്തെങ്ങ്, സിനിമാതിയ്യേറ്റര്‍, പോസ്റ്റ്മാന്റെ മകള്‍ എന്നീ കഥകള്‍ ഈ രാഷ്ട്രീയപരിഗണനകള്‍ക്കകത്തു നില്ക്കുന്നവയാണ്. കെ.ആര്.മീരയുടെ മരിച്ചവളുടെ കല്യാണം, നായ്ക്കോലം, സന്തോഷ് ഏച്ചിക്കാനത്തിന്റെ പന്തിഭോജനം, രേഖാരാജിന്റെ ഞാറുകള്‍, ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്, കടവരാല്, രേഖയുടെ പാലാഴിമഥനം, സിതാരയുടെ കറുത്തകുപ്പായക്കാരി, എച്ച്മുക്കുട്ടിയുടെ അറപ്പിന്റെ ഏകപക്ഷം, സി.അയ്യപ്പന്റെ പ്രേതഭാഷണം, ജിസാജോസിന്റെ ദണ്ഡവിമോചനം തുടങ്ങിയ കഥകളൊക്കെ ഈ രീതിയില്‍ പഠനാര്‍ഹമാണ്.</div><br /><div><br /></div><div><b>കോളനികേരളത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍</b></div><div>യമയുടെയും ഫ്രാന്‍സിസ് നെറോണയുടെയും കഥകള്‍ പ്രധാനമായും ഇവിടെ നാം പരിഗണിക്കുന്നു. കഥാപരിസരം ഏറെയും കോളനികളോ ചേരികളോ നഗരപ്രാന്തങ്ങളിലെ അധ:സ്ഥലികളോ ഒക്കെയായി വരുന്നവയാണ് യമയുടെ കഥകള്‍. വീടെവിടെയാണെന്നു ആരെങ്കിലും ചോദിക്കുമ്പോള്‍ തെറ്റിച്ചു പറയുന്ന കീഴാളാവസ്ഥയെക്കുറിച്ച് എം.ബി.മനോജ് എഴുതിയിട്ടുണ്ട്. (കൂട്ടാന്തതയുടെ എഴുപതു വര്‍ഷങ്ങള്‍) അതേയനുഭവത്തെ വിധുവിന്‍സെന്റിന്റെ മാന്‍ഹോളെന്ന സിനിമയിലും കാണാം. ഒരു മലഞ്ചെരുവില്‍ കുമ്പളം കേറിക്കിടക്കുന്ന പുളിക്കരികില്‍ പിറന്ന വീടിരിക്കുന്നു, വഴിയില്ലാവഴിയുടെ അടിയിലായിരിക്കുന്നു പിറന്നവീടെന്നു ജോസഫും എഴുതുന്നുണ്ട് (പിറന്ന വീട്). വരേണ്യമല്ലാത്തയിടങ്ങളിലെ കുടികിടപ്പ് നിരന്തരം സവര്‍ണതയുടെ ദൃഷ്ടിദംശനങ്ങള്‍ക്കു വിധേയമാണ്. അഭിമാനിക്കാനോ എടുത്തു പറയാനോ ഒന്നുമില്ലാത്തിടങ്ങളില്‍ ഏറ്റവും പരിമിതമായൊരിടം മാത്രമാണ് വീട്. മലയാളിയുടെ സവര്‍ണഗൃഹാതുരതകളെ പൊതിഞ്ഞു നില്ക്കുന്ന എല്ലാ മെച്ചങ്ങളുടെയും വിപരീതമോ അപരമോ ആയാണിവിടെ കോളനി നിലകൊള്ളുന്നത്. കലമ്പലുകളുടെയും കലര്‍പ്പിന്റെയും ഇടം. ഇതുവരെയില്ലാത്തവിധം കോളനികളുടെ സ്ഥലരാശിയെ ആദര്‍ശാത്മകതയില്ലാതെ, അനുഭവങ്ങളുടെ ഇടമായി യമ ആവിഷ്ക്കരിക്കുന്നു. വീട് വിട്ടിറങ്ങിപ്പോയി കലഹിക്കുവാന്‍, അത്രമാത്രം ഭൗതികമായെങ്കിലും സുരക്ഷിതമായ ഒരു വീട് ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ ചുടലത്തെങ്ങിലും കടവരാലിലും മറ്റും വീട് എന്നത് പലപ്പോഴും പ്ലാസ്റ്റിക് മറകളും ഇരുമ്പുതകിടുകളും കൊണ്ട് മറച്ച ഉറപ്പില്ലാത്ത ഒരിടമാണ്. വീടുകളുടെ അകം/പുറം, സ്വകാര്യത, സുരക്ഷ ഒക്കെ അവിടെ അപ്രസക്തമാണ്. സിനിമാതിയേറ്ററില്‍ റെയില്‍വേ ലൈനിനോടു ചേര്‍ന്നുകിടക്കുന്ന പുറമ്പോക്കിലെ കോളനിയുടെ വിവരണം: ' നട്ടുച്ചയക്കു പോലും ഇരുണ്ടരാത്രികളുടെ ഒളിത്താവളങ്ങളെന്നു തോന്നിപ്പിക്കുന്ന ആ മുറിയുടെ മുക്കിലും മൂലകളിലും രൂക്ഷഗന്ധമുള്ള ചാരപ്പുക കട്ടപിടിച്ചുകിടന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും കണ്ടുപിടിക്കാനാവാതെ മുറിക്കകത്തെ വലിച്ചുവാരിയിട്ട മുഷിപ്പിനുള്ളിലെവിടെയോ കുടുങ്ങിക്കിടന്ന മൊബൈല്‍ഫോണിന്റെ അമര്‍ത്തിയ പ്രതിഷേധസ്വരം. ചായ്പ്പിലെ അടുപ്പില്‍ ചവറുവാരിവെച്ച് കത്തിച്ചു ചൂടാക്കിക്കൊണ്ടിരുന്ന തലേന്നത്തെ പഴങ്കഞ്ഞി അടുപ്പില്‍ നിന്നിറക്കിവെയ്ക്കാന്‍ തരം കിട്ടാതെ അവളോടി അകത്തേയക്കു കയറിയതും ചായ്പ്പിനു മുന്നിലൂടെ ഐലന്റ് എക്സ്പ്രസ് പാഞ്ഞു'(പുറം 37, വായനശാലാവിപ്ലവം)</div><div><br /></div><div>തിരുവനന്തപുരത്തിന്റെ വാമൊഴിഭേദങ്ങളെക്കൊണ്ട് അതിരിട്ടുനില്ക്കുന്ന വരേണ്യമുക്തവും കീഴാളവുമായ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളാണ് യമ ഈ അനുഭവങ്ങളില്‍ ഏറെയും കൈകാര്യം ചെയ്യുന്നത്. കാല്പനികവരേണ്യതയുടെ ഭാവുകത്വത്തെ ഈയൊരു ഭാഷാഭേദത്തിലൂടെ മറികടക്കുന്നതില്‍ വലിയൊരളവില്‍ യമ വിജയിച്ചിട്ടുണ്ട്. തിരുവനന്തപുരം വാമൊഴിഭേദത്തെ ഹാസ്യോല്പാദനത്തിനായി സിനിമ നിരന്തരം ഉപയോഗിച്ചു പഴകിയെങ്കിലും അതിന്റെ ജൈവികമായ കരുത്ത് ഈ കഥകള്‍ ഉണര്‍ത്തിയെടുക്കുന്നു. ചന്ദ്രമതി അന്താരാഷ്ട്രവനിതാദിനത്തിലും കെ.ആര്.മീര സ്വവര്‍ഗസങ്കടങ്ങളിലും ഇതേ തന്ത്രം രസകരമായി ഉപയോഗിച്ചിട്ടുള്ളത് ഓര്‍ക്കാം. രാജലക്ഷ്മിയും അഷിതയും മുതല്‍ ഇ.കെ. ഷാഹിനയും ധന്യാരാജും വരെ ഉപയോഗിച്ചു പഴകിയ അന്തര്‍മുഖവും കാലപനികവുമായ സ്ത്രീകഥനത്തിലെ ആന്തരികഭാഷണത്തിന്റെ പതിഞ്ഞ ശൈലിക്കു നേരെ വിപരീതമാണ് ഇത്. 'പുല്ല് എവിടേണോ കെടക്കണത്, ട്രേനിന് പോവാന്‍ കണ്ടനേരം', ' ഇതും നോക്കി നടന്ന സമയത്ത് നാമം ജവിച്ചങ്കി പുണ്യോങ്കിലും കിട്ടിയേനെ. ഹൂ ശ്വാസം മുട്ടീട്ടു വയ്യ... പന്നകള്‍ക്കു പൊക അടിച്ചു കേറ്റാന്‍ കണ്ടനേരം', 'കണ്ണും തള്ളി അവിടെ ഇരിക്കാതെ നിങ്ങക്കെണീറ്റ് പൊറത്തോട്ടു പോയിരുന്നൂടെ? ശ്വാസം മുട്ടലെന്നും പറഞ്ഞ് രാത്രി കെടന്ന് കരഞ്ഞാ എന്റ കയ്യീ പൈസേന്നും ഇല്ല ആശൂത്രീ കൊണ്ടോവാന്‍'(പുറം 37, വായനശാലാവിപ്ലവം) ഇത്തരം അതിരുകളിലെ ഭാഷണഭേദങ്ങളെ, കീഴാളസ്വരങ്ങളെ തമസ്കരിക്കുന്ന തീവണ്ടിയിരമ്പങ്ങളും ചൂളങ്ങളുമായി വരേണ്യഭാവുകത്വം അടക്കിവാഴുന്നിടത്തെ അതിജീവനത്തിന്റെ പിടച്ചിലാണ് ഈ കഥകളിലെമ്പാടും നാം കാണുന്നത്. <div class="separator" style="clear: both; text-align: center;"><br /></div></div><div><br /></div><div><b>വിഭവദാരിദ്ര്യത്തിന്റെ അവസ്ഥകള്‍</b></div><div>ചുടലത്തെങ്ങില്‍ ജാതിസൂചനകളില്ല. എങ്കിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളുടെയും പുറമ്പോക്കിന്റെയും സൂചനകള്‍ അന്തരീക്ഷസൃഷ്ടിയായി കഥയില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. മുമ്പു സൂചിപ്പിച്ചതു പോലെ കോളനി, ചേരി എന്നീ സ്ഥലഭൂമികകളുടെ രാഷ്ട്രീയം അവയുടെ സൂക്ഷ്മാംശങ്ങളോടെ യമയുടെ കഥയില്‍ പതിഞ്ഞു കിടക്കുന്നു. കീഴാളാനുഭവങ്ങളില്‍ സ്വാഭാവികമായ വിഭവദാരിദ്ര്യത്തിന്റ യാഥാര്‍ത്ഥ്യമാണ് ഈ കഥയുടെ രാഷ്ട്രീയത്തെ നിര്‍ണായകമാക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിനിയായ കീഴാളയുവതിയുടെ ജീവിതത്തിന്റെ അകം പുറം നിറഞ്ഞുനില്ക്കുന്ന മടുപ്പും പീഡയും വെറുപ്പും വേദനയും ഈ കഥയെ വേറിട്ടൊരു ആന്തരികനിര്‍മിതിയാക്കി പണിതുയര്‍ത്തുന്നു. മരണവും ജീവിതവും തമ്മിലുള്ള മല്പ്പിടുത്തത്തിലാണ് കഥ തുടങ്ങുന്നത്. നിത്യേനയുള്ള വഴക്കും ബഹളവും വീടിനെ അതിനോടകം അസഹ്യമാക്കിത്തീര്‍ത്തിരുന്നു. വീടിനകത്തെ വയലന്‍സ് പുറത്തറിയാതിരിക്കാന്‍ ടിവി വോള്യം കൂട്ടിവെയ്ക്കുന്നു. അമ്മയും സഹോദരനും തമ്മിലാണ് ലഹള. പത്താംക്ലാസ് തോറ്റ അയാള്‍ പല തൊഴിലിലും പയറ്റി ഒടുവില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ ഭാഗമായി തൊഴില്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്. വീട്ടിലുള്ള പലതും വിറ്റു തീര്‍ന്നെങ്കിലും ഇനി ആകെയുള്ള സ്വര്‍ണമാല അമ്മയുടെ കഴുത്തില്‍ നിന്നും ഊരിവാങ്ങാനാണയാള്‍ ശ്രമിക്കുന്നത്. ഒരു ബൈക്കു വാങ്ങിയാല്‍ ജോലിക്കു പോകാനും വരാനും എളുപ്പമാകുമത്രേ. പെണ്‍കുട്ടിയാണെങ്കില്‍ കോളേജ് ഫീസടയക്കാനുള്ള പണത്തിനായി ഇവന്റ് മാനേജ്മെന്റുകളില്‍ വോളണ്ടിയറായി പങ്കെടുത്ത് പണം കണ്ടെത്താറാണ് പതിവ്. പൊട്ടിപ്പൊളിഞ്ഞ് ബലമില്ലാതായ മുന്‍വാതില്‍ ആ വീടിന്റെ ഭൗതികവും ആത്മീയവുമായ അരക്ഷിതാവസ്ഥയുടെ പ്രതീകം തന്നെയാണ്. മുതിര്‍ന്ന പെണ്കുട്ടിയുള്ള ആ വീട്ടില്‍ ഒരു കുളിമുറിയില്ല. അമ്മയാണ് പ്ലാസ്റ്റിക് മറ കൊണ്ട് തട്ടിക്കൂട്ടിയ ഒരു കുളിപ്പുര ഉണ്ടാക്കിയെടുക്കുന്നത്. സഹോദരനുമായുള്ള തര്‍ക്കത്തിനിടയില്‍ അമ്മ ആക്രമിക്കപ്പെട്ട് താഴെ വീണ് തലപൊട്ടി ചോരയൊലിച്ചു കിടക്കുന്നതാണവള്‍ കാണുന്നത്. നിമിഷങ്ങള്‍ക്കകം അമ്മ മരിച്ചുവെന്നറിഞ്ഞ് അവളെ തനിച്ചാക്കി സഹോദരന് ഓടിപ്പോകുന്നു. പിന്നീടങ്ങോട്ട് അവളുടെ ദൈന്യത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്. ഒരു ജോലി തേടി അവള് പലയിടത്തും അലഞ്ഞു. ഇതിനിടെ അമ്മയുടെ ആകെയുണ്ടായിരുന്ന സ്വര്‍ണമാല വിറ്റ് ശവസംസ്കാരം നടത്തിയതില്‍ ബാക്കിയായ പതിനായിരം രൂപ അമ്മാവന് അവളെ ഏല്പിച്ചതെടുത്ത് അവള് അമ്മയുടെ ഓര്‍മയ്ക്കായി ജൂവലറിയില്‍ പോയി ഒരു മൂക്കുത്തി വാങ്ങി ധരിക്കുന്നു. അമ്മയുടെ മാല അവരുടെ അമ്മ അവര്‍ക്കു നല്കിയതാണത്രെ. ജൂവലറിയില്‍ സ്വര്‍ണം വില്‍ക്കാനെത്തിയ കസ്റ്റമറുടെ അരിമണിമാല കണ്ടപ്പോള്‍ അവള്‍ക്കത് അമ്മ അണിഞ്ഞിരുന്ന അതേ മാലപോലെ തോന്നി. പെട്ടന്നുള്ള ഒരു ആവേഗത്തില്‍ നിമിഷങ്ങള്‍ക്കകം അവള് അതു കൈക്കലാക്കി വീട്ടിലേക്കോടി. ദിവസങ്ങള്‍ക്കു ശേഷം ആകെയുണ്ടായിരുന്ന ജോലി പോയ സെയില്സ്മാന് അവളെ തേടിയെത്തി. അവള്‍ക്കയാള്‍ താന്‍ അമ്മയുടെ കുഴിമാടത്തിനരുകെ കുഴിച്ചിട്ട അരിമണിമാല എടുത്തുകൊടുത്തു. അയാളും അവളും ഒരേ യാതനകളുടെ ഇരകളെന്നു പരസ്പരം മനസ്സിലാക്കുന്നുണ്ട്. ആ മാലയുമായി പോകാതിരിക്കാനയാള്‍ക്കു കഴിയില്ലെങ്കിലും അവളെ കൂടുതല്‍ മനസ്സിലാക്കുകയും മനസ്സുകൊണ്ട് അവള്‍ക്കു തുണയാവുകയും ചെയ്യുകയാണയാള്‍. ആകെയുള്ള ഭൗതികവിഭവമായ ആ ഇത്തിരിപ്പോന്ന സ്വര്‍ണം നിര്‍ണായകമാണ്. അതി•േ-ലാണ് അതിജീവനവും പ്രതീക്ഷയും. വാസ്തവത്തില്‍ മരണത്തിനും കാരണം അതുതന്നെ. അതിന്റെ പേരിലാണ് സഹോദരന് കൊലപാതകിയായത്. അതില്‍ വൈകാരികത നിക്ഷേപിക്കപ്പെട്ട അവളും ഇപ്പോള്‍ മോഷ്ടാവായി, കുറ്റക്കാരിയായി. മൂവരും ദാരിദ്ര്യത്തിന്റെ ഇരകള്‍, നിഷ്കാസിതര്‍.</div><div> </div><div><a href="https://1.bp.blogspot.com/-t5H1_ZwLyJU/YSz5lRKo5zI/AAAAAAAAHFs/jyWqXgDgl0ImgsKannkQ44RePuoUXdFoQCLcBGAsYHQ/s500/jisa.j.jpg" imageanchor="1" style="margin-left: 1em; margin-right: 1em; text-align: center;"><img border="0" data-original-height="500" data-original-width="499" height="218" src="https://1.bp.blogspot.com/-t5H1_ZwLyJU/YSz5lRKo5zI/AAAAAAAAHFs/jyWqXgDgl0ImgsKannkQ44RePuoUXdFoQCLcBGAsYHQ/w176-h218/jisa.j.jpg" width="176" /></a></div><div><br /></div><div>ജിസാജോസിന്റെ ദണ്ഡമോചനത്തിലും പാറവിളുമ്പിലെ ഇത്തിരിമണ്ണില്‍ കെട്ടിപ്പൊക്കിയ വീടിന്റെ ദൈന്യത്തിന്റെ പിടച്ചിലും അരക്ഷിതത്വത്തിന്റെ ഞരക്കങ്ങളും കേള്‍ക്കാം. അമ്മ പണിക്കു പോകുന്ന വലിയ വീട്ടിലെ കാരണവരുടെ ലൈംഗികവേട്ടയ്ക്കു മുന്നില്‍ അമ്മ എങ്ങനെയോ പിടിച്ചുനിന്നു. ഒന്നുമറിയാത്ത കൗമാരക്കാരി മകളെ കീഴ്പ്പെടുത്തിയാണയാള്‍ പകരം വീട്ടിയത്. അച്ഛന് കയ്യൊഴിഞ്ഞ് അനാഥമായ ദരിദ്രകുടുംബം പുരുഷാധിപത്യത്തിന്റെയും മേലാളത്തത്തിന്റെയും കടന്നല്‍ക്കുത്തേറ്റു പിടയുന്നതിന്റെ ചിത്രങ്ങളാണതില്‍ ജിസ വരച്ചിടുന്നത്. സന്ധ്യാസമയത്ത് കപ്പയ്ക്കു ചമ്മന്തിയാക്കാന്‍ മേലേപ്പറമ്പിലെ വളപ്പില്‍ നിന്നും കുറച്ചു 'കരണംപൊട്ടി'- കാന്താരിമുളകു പറിക്കാന്‍ പെറ്റിക്കോട്ടു കുമ്പിളുപോലാക്കി വീട്ടിലേക്കു തിരിക്കുമ്പോള്‍ കാരണവര്‍ കടന്നാക്രമിക്കുകയാണ്. അതു പിന്നീടു പലപ്പോഴായി ആവര്‍ത്തിക്കുന്നു. അയാള്‍ മരിച്ച ദിവസം മൃതദേഹത്തിനരികില്‍ നിന്ന് കയ്പും രോഷവുമേറിയ പഴയതൊക്കെ പെറുക്കിയെടുക്കുന്നതാണ് കഥ. ജിസാജോസിന്റെ കഥയില്‍ എരിവ് ബലാല്ക്കാരത്തിന്റെ എന്ന പോലെ ബാലപീഡനത്തിന്റെ സമര്‍ത്ഥമായ രൂപകമായി കഥയില്‍ ചേരുന്നതുപോലെ ഫ്രാന്‍സിസ് നെറോണയുടെ കഥയില്‍ കടവരാല് മല്‍സ്യം ലൈംഗികതയുടെ സൂചനകളോടെ പ്രവര്‍ത്തിക്കുന്നു. </div><div><br /></div><div><b>കുടുംബത്തിന്റെ ഐക്യപ്പെടല്‍. </b></div><div>മുഖ്യധാരാസാഹിത്യത്തില്‍ ഏതാണ്ട് 70 കള്‍ മുതല്‍ക്ക് പ്രണയമാണ് വ്യവസ്ഥാവിമര്‍ശനത്തിന്റെ ഉപാധിയായി പലപ്പോഴും കടന്നു വരുന്നത്. അതില്‍ത്തന്നെ സ്ത്രീകഥകളില്‍ കുടുംബവിമര്‍ശനമാണ് ഏറെയും പുരുഷാധിപത്യവിമര്‍ശനത്തിനുള്ള ഉപാധി. എന്നാല്‍ മേല്‍ സൂചിപ്പിച്ച കഥകളില്‍ പലപ്പോഴും കുടുംബം ഒരു അഭയസ്ഥാനമാണ്. ദരിദ്രരും കീഴ്ജാതിക്കാരുമായ ദളിത് ജീവിതങ്ങളുടെ മേല്‍ സവര്‍ണസമൂഹം അടിച്ചേല്പിക്കപ്പെടുന്ന ഭ്രഷ്ടത അവരില്‍ അന്യവല്‍ക്കരണം സൃഷ്ടിക്കുന്നു. എങ്കിലും അവര്‍ അതിനോട് വേദനയോടെ ചെറുത്തു നില്ക്കുന്നു. നിരന്തരം തങ്ങളെ കരുതലോടെ കൂട്ടിച്ചേര്‍ത്തു നിര്‍ത്തുന്ന ഒരു അഭയസ്ഥാനമായി കുടുംബത്തെ കാണുന്നു. അവിടെ അവ സ്വാഭാവികമായും ന്യായീകരിക്കപ്പെടുന്നുണ്ട്. ദളിത് സ്ത്രീകളുടെ കടന്ന രീതിയിലുള്ള അരക്ഷിതാവസ്ഥ അവളില്‍ ഒരു കുടുംബത്തിനായുള്ള വെമ്പല്‍ ജനിപ്പിക്കുന്നുണ്ട്. മുഖ്യധാരാ സ്ത്രീരചനകളില്‍ കുടുംബത്തില്‍ നിന്നുമുള്ള വിടുതല്‍ ആണ് രാഷ്ട്രീയമായി ഉന്നയിക്കപ്പെടുന്നതെങ്കില്‍ ദളിത ് സ്ത്രീകവിതകളിലും മറ്റും കണ്ണിചേര്‍ന്നു നില്ക്കുന്ന കുടുംബബന്ധങ്ങളുടെ വൈകാരികോഷ്മളതകള്‍ കാണാം. വംശീയമായ കൂട്ടായ്മകള്‍ ഒരു പ്രതിരോധം തന്നെയാണ്. അജിതയുടെ അച്ഛന് എന്ന കവിതയില്‍ ഞങ്ങള്‍ 16 പൊളികളെ ചേര്‍ത്തുനിര്‍ത്തുന്ന ഒറ്റപൊളിയാണ് അച്ഛന് എന്നു പറയുന്നുണ്ട്. ജെയിംസ് ബാള്‍ഡ്വിനില്‍ താന്‍ ഒരു സുഹൃത്തിനെയോ കാമുകനെയോ അല്ല, ഒരു സഹോദരനെയാണ് കാണുന്നതെന്നു പറയുന്ന മായോ ആഞ്ജലോയും മറ്റൊന്നല്ല സാധൂകരിക്കുന്നത്. സിനിമ തിയ്യേറ്ററിലെ സ്വര്‍ണലത തന്റെ അമ്മ വിശന്നു നിലവിളിക്കുന്നതു കാണാനാവാതെയാണ് സിനിമ തിയ്യേറ്ററില്‍ ലൈംഗികത്തൊഴില്‍ ചെയ്യാനായി പോകുന്നത്. ചുടലത്തെങ്ങിലെ യുവതി എത്ര വെറുക്കപ്പെട്ടവനായിട്ടും ഏതാള്‍ക്കൂട്ടത്തിലും തന്റെ സഹോദരനെ തിരയുന്നു. പെണ്‍കുട്ടി തന്റെ അമ്മയുടെ ആഗ്രഹങ്ങളെ അവരുടെ മരണാനന്തരവും സംരക്ഷിക്കുന്നതിനായാണ് ഏറ്റവും അപകടകരമായ വിധത്തില്‍ കളവു നടത്തുന്നത്. തന്റെ അമ്മയുടെ മാല അവരുടെ അമ്മ കൊടുത്തതാണ്. അതില്‍ നിന്നും പാരമ്പര്യമെന്ന നിലയക്ക് തന്റെ ദേഹത്ത് ഒരു മൂക്കുത്തിയായെങ്കിലും ആ മാല വിറ്റ തുകയുടെ ബാക്കി കിടക്കട്ടെ എന്ന തോന്നല്‍ അവളിലെ കുടുംബത്തോടുള്ള വിശ്വാസസ്നേഹങ്ങളും അഭയസ്ഥാനമായി കുടുംബത്തെ കരുതുന്ന കരുതലുമാണുള്ളത്.</div><div><br /></div><div><b>മരണത്തിന്റെ നിഹിതാര്‍ത്ഥങ്ങള്‍</b></div><div>കൂടാതെ അവള് ചെയ്യുന്ന മറ്റൊരു കാര്യം ജൂവലറിയില്‍ നിന്നും മോഷ്ടിച്ചെടുത്ത അരിമണിമാല അമ്മയുടെ ശരീരം അടക്കിയ മണ്ണിനോടു ചേര്‍ത്തു കുഴിച്ചിടുകയാണ്. പരലോകവുമായി ബന്ധപ്പെട്ട ഒരു ആത്മീയഭാവന ഇവിടെ ഇടം തേടുന്നുണ്ട്. അതാവട്ടെ, കീഴാളഭാവനയില്‍ വളരെ സജീവമായി നിറയുന്ന ഒരു അംശം കൂടിയാണ്. സി.അയ്യപ്പന്റെ കഥകളിലെ പ്രേതാത്മാക്കള്‍ തന്നെ ഒരുദാഹരണം. ടോണിമോറിസന്റെയും മറ്റും രചനകളിലും മരിച്ചവരുടെ ആത്മാക്കള്‍ കഥയില്‍ നിര്‍ണായകമായി ഇടപെടുന്നവരാണ്. ജീവിച്ചിരിക്കുമ്പോള്‍ ഇഹലോകത്തിന്റെ അധികാരഘടനയ്ക്കു വഴങ്ങി, ഞെരുങ്ങി കഴിഞ്ഞ അവരൊക്കെയും ആ നിയമങ്ങള്‍ക്കു പുറത്തു കടക്കുന്നത് മരണത്തോടെയാണ്. മരണം അവരില്‍ ഒരു വിമോചനമാണ്. അതവരെ ശക്തരാക്കുന്നു. പ്രേതഭാഷണം, ഭൂതബലി, കാവല്‍ഭൂതം തുടങ്ങിയ കഥകളില്‍ മരണത്തിന്റെ നിഹിതാര്‍ത്ഥങ്ങള്‍ അനവധിയാണ്. രേഖാരാജ് എഴുതിയ ഞാറുകളിലും പ്രേതങ്ങളായി വന്ന് ഞാറുനട്ടു പോകുന്ന പിതൃക്കളുടെ സാന്നിധ്യമുണ്ട്. പുതുകവിതയില്‍ കലേഷും രേണുകുമാറും ധന്യ.എം.ഡിയും ആവിഷ്ക്കരിക്കുന്ന പരലോകസന്ദര്‍ഭങ്ങളും ചേര്‍ന്നു പോകുന്നവയാണ്. തങ്ങളുടെ മുന്‍കാല പിതാമഹികളെയും മുതുമുത്തച്ഛൻമാരെയും ഒക്കെ സ്വന്തം ശരീരത്തിലൂടെ ഉരുണ്ട മൂക്കറ്റങ്ങളായും ചുരുണ്ട മുടികളായും കറുത്ത തൊലികളായും അവരെഴുതുന്നുണ്ട്. (തൊലിക്കടിയില്‍ വേരുള്ള മണങ്ങള്‍) വംശീയതയുടെയും പാരമ്പര്യത്തിന്റെയും ഉറവകളും ഊര്‍ജ്ജങ്ങളും പരലോകത്തെ പ്രേതാത്മാക്കള്‍ വരെ നീളുന്നു. </div><div><br /></div><div>യമയുടെ 'പോസ്റ്റുമാന്റെ മകളി'ല്‍ മരണം ഒരു സാന്നിധ്യമാണ്. കീഴാളരെ സംബന്ധിച്ച് മരണം സ്വാതന്ത്ര്യം പോലുമാണ്. അയ്യപ്പന്റെ 'പ്രേതഭാഷണ'-ത്തിലെന്ന പോലെ മരണത്തിനു ശേഷവും സജീവമാകുന്ന ബോധം അഴുകുന്ന ശരീരത്തെ നോക്കിക്കാണുകയാണതില്‍. താന്‍ മരിച്ചശേഷം ദഹിപ്പിക്കരുതെന്നായിരുന്നു പുലയനായ പോസ്റ്റ്മാന് ഗോപാലന് പറഞ്ഞത്. മണ്ണിലടക്കപ്പെടാനാണയാള്‍ ആഗ്രഹിച്ചത്. ''പുലയന്റെ ദേഹം മണ്ണിനുള്ളതാണ്.... ജീവിതത്തില്‍ കൈവിട്ടു കളഞ്ഞെങ്കിലും മരണത്തിലെങ്കിലും വാരിപ്പുണരാന്‍ മണ്ണിന്റ കനിവ് അവരാഗ്രഹിച്ചു''. കഥയില്‍ മറ്റൊരിടത്ത് വീഴാന്‍ ഒരു തറയില്ലാത്തതിനാല്‍ അന്തരീക്ഷത്തില്‍ പറന്നു നടക്കുന്ന ശവങ്ങളെക്കുറിച്ചുള്ള സൂചനയുമുണ്ട്. 'സതി'-യും മീരയുടെ 'മരിച്ചവളുടെ കല്യാണ'വുമൊക്കെ കീഴാളമരണത്തിന്റെ വിധ്വംസകതയെ തെളിച്ചെഴുതുന്നുണ്ട്. മരിച്ചടക്കാന്‍ ഭൂമിയില്ലാത്തതിനാല്‍ കല്ലുകെട്ടി കായലില്‍ താഴ്ത്തേണ്ടിവരുന്ന വൃദ്ധയായ കീഴാളസ്ത്രീയുടെ ശരീരത്തെക്കുറിച്ച് സതി അങ്കമാലി 'ഒറ്റച്ചേല'-യില്‍ എഴുതുന്നുണ്ട്. ഒരാള്‍ക്കെത്ര മണ്ണുവേണം എന്ന ഇ.സന്തോഷ്കുമാറിന്റെ കഥയും ദളിതരുടെ ഈ അവസ്ഥയാണ് പറയുന്നത്. മരണത്തിലും തീക്ഷ്ണമായിത്തുടരുന്ന പ്രണയകാമനകളെയാണ് 'മരിച്ചവളുടെ കല്യാണം' പറയുന്നത്. 'ദണ്ഡവിമോചന'ത്തിലെ മരണം പീഡിതയ്ക്ക് കടന്നുചെല്ലാനും കീഴടക്കാനുമുള്ള ഒരു രഹസ്യവാതില്‍ തന്നെ കരുതിവെച്ചപോലെയാണ്. അവിടെ നിത്യജീവിതത്തിലെ സാമ്പത്തികമായ മേല്‍കീഴുകളില്ല, വഞ്ചനയില്ല. സത്യത്തിന്റെ ബലിഷ്ഠവും നിശിതവുമായ അധികാരം അവള്‍ക്കു കയ്യാളാം.</div><div><br /></div><div><b>ദേശീയതാവിമര്‍ശനത്തിന്റെ സന്ദര്‍ഭങ്ങള്‍</b></div><div>സവര്‍ണദേശീയതാസങ്കല്പങ്ങള്‍ക്കും ദേശീയതാകാമനയിലൂന്നിയ പൗരഘടനകള്‍ക്കും പുറത്താണ് കീഴാളശരീരങ്ങള്‍. അവ ദേശീയതയുടെ നിയമങ്ങള്‍ കൊണ്ട് നിരന്തരം പരിക്കേല്പിക്കപ്പെടുന്നവ കൂടിയാണ്. എന്നാല്‍ നിരന്തരം ദേശീയതയുടെ സാക്ഷ്യത്തിനായവര്‍ സ്വയം ബലി നല്കേണ്ടതായും വരുന്നു. ആയതിനാല്‍ കീഴാളപരിസരങ്ങളില്‍ നിന്നുള്ള ദേശീയതാപരാമര്‍ശങ്ങള്‍ ഈ സംഘര്‍ഷങ്ങളെ ഉള്‍വഹിക്കുന്നവയാണ്. അധികാരദേശീയതയ്ക്കു മുന്നില്‍ പുറത്തുനില്ക്കുന്നവര് മാത്രം അനുഭവിക്കുന്ന തരം പകപ്പ്, അകാരണമായ കുറ്റബോധം, ഭീതി, ഉള്‍വിറയല്‍ ഒക്കെ അവരനുഭവിക്കുന്നു. ദേശീയതയോടുള്ള വിമര്‍ശനം യമയുടെ കഥകളില്‍ ഒന്നു രണ്ടിടങ്ങളിലായി പ്രകടമായ രാഷ്ട്രീയധ്വനിയോടെ കണ്ടെത്താന്‍ കഴിയും. </div><div><br /></div><div> ഒരു വായനശാലാവിപ്ലവത്തില്‍ കല്യാണീ ദാമോദരനെ അവതരിപ്പിക്കുന്ന സന്ദര്‍ഭം ഉദാഹരണം. '' ഈ കല്യാണീ ദാമോദരന്‍ എന്ന നീട്ടല്‍ പ്രസിഡന്റ് ഓഫ് നേഷന്‍ എന്നു പറയുന്ന ഘനത്തില്‍ എടുത്താല്‍ മതി. ഫലത്തില്‍ രണ്ടിനും വല്യ പ്രാധാന്യം ഇല്ല. ഒറ്റയ്ക്കൊറ്റയക്കു നില്ക്കുമ്പോള് മുഖമില്ലാത്തവര്‍ ചേര്‍ന്നുണ്ടാക്കുന്ന ഗുണ്ടാസംഘങ്ങള്‍ ചേര്‍ന്നു കൈവരിക്കുന്ന ഭയഘടനയുടെ വ്യാകരണം ആണിത് ''. മറ്റൊരു കഥയില്‍ സിനിമാതിയ്യേറ്ററില്‍ ദേശീയഗാനം പാടിയപ്പോള്‍ എഴുന്നേറ്റുനില്ക്കാതെ കസേരയിലിരുന്നുറങ്ങുകയായിരുന്ന ആളെ ആരൊക്കെയോ ചേര്‍ന്ന് ശകാരിച്ചു പുറത്താക്കുന്നു. '' ഈ ഉറങ്ങുന്ന മനുഷ്യനെ എന്തിനാണവര്‍ ശകാരിക്കുന്നത്? സിനിമാ തിയ്യേറ്ററില്‍ ഉറങ്ങാനും പാടില്ലേ? എന്തിനാണ് മനുഷ്യ•ാര്‍ കാശും കൊടുത്ത് തെറി കേള്‍ക്കാന്‍ ഇതിനകത്തു കയറുന്നത്? അതുകൊണ്ടാവും കുറച്ചു വലുപ്പക്കുറവുണ്ടങ്കിലും ആള്ക്കാര് വീട്ടില്‍ ടിവി വാങ്ങിവെയ്ക്കുന്നത് എന്നുപോലും അവള് ചിന്തിച്ചു. എല്ലാ നിയമങ്ങളും പാലിക്കുന്നതുകൊണ്ടാണോ ഈ മനുഷ്യര്‍ക്ക് ഇങ്ങനെ വന്ന് ആഹ്ലാദിക്കാന്‍ കഴിയുന്നത്? നിയമങ്ങള്‍ പാലിച്ചാല്‍ ആ ചേരിയില്‍ നിന്ന് ഒരു വിടുതല്‍ ഉണ്ടാവുമെങ്കില്‍ എത്രത്തോളം കഠിനമായ നിയമവും പാലിക്കാന്‍ താന്‍ സന്നദ്ധയാണെന്നു വിളിച്ചുപറയാന്‍ അവള്‍ക്കു തോന്നി. '' കുഞ്ഞുന്നാളില്‍ ജനഗണമനയുടെ വരികളില്‍ നാക്കിനു വഴങ്ങാതെ നിന്നതോര്‍ത്ത് അവളുടെ കണ്ണിലൂടെ കണ്ണുനീര് നിറഞ്ഞൊഴുകി. കണ്ണുനീരിന്റെയും മൂക്കീറയുടെയും ഉപ്പു ചവച്ചുകൊണ്ട് അവള് ഉച്ചലജലജിതരംഗ എന്നു പാടി. '' </div><div><br /></div><div><b>ജാതി ഉപജാതിസംഘര്‍ഷങ്ങള്‍</b></div><div> ജാതി ഒരു മേല്‍/കീഴ്ഘടനയായിരിക്കേതന്നെ അതിന്റെ കോയമകള്‍ എല്ലാ ബന്ധങ്ങളിലും അധികാരത്തിന്റെ നിഴല്‍ വീഴ്ത്തി നില്ക്കുന്ന അവസ്ഥകള്‍ കീഴാളജനത അനുഭവിക്കുന്നുണ്ട്. വായനശാലാവിപ്ലവത്തിലെ ലീലാമ്മയെന്ന ഈഴവസ്ത്രീ തന്റെ ചെറുപ്പകാലത്തെ കാമുകനായ ദാമോദരനില്‍ ആധിപത്യം ചെലുത്തുന്നത് സാംസ്കാരികമായാണ്. വായന അവളില്‍ മധ്യവയസ്സില്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകങ്ങള്‍ തീര്‍ത്തു. ജാതിപരവും ലിംഗപരവും സാമ്പത്തികവും രാഷ്ട്രീയവുമായ അധീശനിലയില്‍ നിന്നും ദാമോദരനെ തള്ളിയിടാന്‍ അവളാര്‍ജ്ജിച്ച സാംസ്കാരികമൂലധനത്തിനു മാത്രമേ കഴിയൂ എന്നവള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് വായന അവളുടെ അതിജീവനവും സ്വാതന്ത്ര്യവുമായി. മുന്‍കാമുകനും നായരുമായ രാഷ്ട്രീയഎതിരാളിയുടെ വയറിളക്കം ബാധിച്ച വിസര്‍ജ്ജനത്തെ ശബ്ദത്തോടുകൂടി ആദ്യത്തെ ചാപ്റ്റര്‍ പുറത്തേക്കു തെറിച്ചു എന്നാണ് വിവരിക്കുന്നത്! കെ.ആര്. മീരയുടെ 'നായ്ക്കോലം' എന്ന കഥ കീഴാളര്‍ക്കിടയിലുള്ള പാരസ്പര്യത്തിന്റെ സംഘര്‍ഷങ്ങളെ തീക്ഷ്ണവും സൂക്ഷ്മവുമായ വിധത്തില്‍ പറയുന്നുണ്ട്. അവിടെ അധികാരം പ്രവര്‍ത്തിക്കുന്നതിനാധാരം പത്രപ്രവര്‍ത്തകയായ ദളിത് ക്രൈസ്തവയുവതിയുടെ സാംസ്കാരികപ്രതിനിധാനമാണ്. എയിഡ്സ് ബാധിച്ച ദരിദ്രരും അനാഥരുമായ 10 കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തയിലൂടെ പത്രപ്രവര്‍ത്തക പ്രശസ്തിയുടെ പടവുകള്‍ കയറുന്നു. ഇംഗ്ലീഷ് മീഡിയത്തിലേക്കു മാറ്റി ചേര്‍ക്കപ്പെട്ട ഒരേയൊരു കുട്ടിയായ യേശുദാസന് സ്വാഭാവികമായും കൂടുതല്‍ വിവേചനമനുഭവിച്ച് ഒറ്റപ്പെടുന്നു. അവനെക്കുറിച്ചുള്ള അടുത്ത സ്റ്റോറിക്കായവള്‍ കോപ്പു കൂട്ടുന്നു, അവനു ചോക്കലേറ്റു സമ്മാനിക്കുന്നു, വാല്‍സല്യം കാട്ടുന്നു. ലീലാമ്മയുടെ സാംസ്കാരികാധികാരം ലിംഗപരമായ അട്ടിമറിയാകുമ്പോള്‍, ഹാസ്യത്തിന്റെ ടോണില്‍ ആഖ്യാനം ചെയ്യപ്പെടുമ്പോള്‍ നായ്ക്കോലത്തില്‍ നേട്ടങ്ങള്‍ക്കുവേണ്ടി സ്വന്തം വംശത്തെത്തന്നെ മുതല്‍ക്കൂട്ടാക്കി മുന്നേറുന്നതാണ് കാണുന്നത്. ജാതിയുടെ തീക്ഷ്ണതയെ രാഷ്ട്രീയമായി ഉന്നയിക്കുമ്പോഴും ഉള്‍പ്പിരിവുകളിലെ നിര്‍ദ്ദയമായ ലാഭക്കൊതിയുടെ കണ്‍തിളക്കം നമ്മെ ഭയപ്പെടുത്താതിരിക്കില്ല. യമയുടെ 'പോസ്റ്റുമാന്റെ മകളി'ല്‍ പറയുന്ന 'വെളിച്ചത്തിന്റെ കണക്കില്‍ ലാഭം കൊയ്യുന്നവരി'ലൊരാളായി അവളും. എങ്കിലും അവന്റെയും തന്റെയുമെല്ലാം ജീവിതത്തെ 'ഇരുട്ടിന്റെ സംഗ്രഹ'-മായി കണ്ടെടുക്കാനവള്‍ക്ക് ഒടുവില്‍ കഴിയുന്നുണ്ട്. സി.അയ്യപ്പന്റെ കഥകളില്‍ ഒരേ ജാതിക്കീഴായ്മയ്ക്കകത്തു പുലരുമ്പോഴും പരസ്പരം അകലം പാലിക്കുന്ന മനുഷ്യരെ നാം കാണുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ജാതിഘടനയുടെ അതിസങ്കീര്‍ണവും നിസ്സഹായവുമായ അവസ്ഥയെ നിര്‍ദ്ദയമായി എഴുതുകയാണ് ഈ കഥകള്‍. ''നീ മാളങ്ങളില്‍ നിന്ന് പാമ്പുകളെ പുറത്തെടുക്കുമ്പോ എന്തെരാണ് പറ്റണതെന്നറിയാമോ? അതിനാഗ്രഹം ഇല്ലാത്ത ലോകത്തോട്ടാണ് നീ അതിനെ വിളിക്കണത്. എന്നിട്ട് കണ്ടുനിക്കണ പാമ്പുകള്‍ അല്ലാത്തവര്‍ പാമ്പിനെ നോക്കി പാമ്പ് പാമ്പ് എന്നു വിളിക്കും. പേടി ശരിക്കും വിളിക്കണവരുടെ ഉള്ളിലാണെങ്കിലും പേടിക്കണത് പാമ്പാണ്. ഞാന്‍ ഈ കോളനീന്ന് പുറത്തു പഠിക്കാന്‍ പോകുമ്പോ എനിക്ക് തോന്നണത് അങ്ങനേണ്. നമ്മടെ കോളനിക്കുളളില്‍ ഇരുട്ടാണെന്നും അതു ഭീകരമാണെന്നും ഒക്കെയാണ് പുറത്തുള്ളവര്‍ വിചാരിക്കണത്. എത്ര വിഷവും ശക്തിയും ഒണ്ടെങ്കിലും പാമ്പിനെ മാളത്തീന്നു പൊറത്തെടുക്കുമ്പോ അതു പെടയണ കണ്ടിട്ടില്ലേ...രാത്രി വരണതും കാത്താണ് അത് പൊത്തില്‍ ഇരിക്കണത്....''</div><div><br /></div><div><b>കാമനകളുടെ ഇടങ്ങള്‍</b></div><div>ദളിത് സ്ത്രീകള്‍ ജാതിയുടെയും ലിംഗത്തിന്റെയും പദവിയില്‍ ഏറ്റവും താഴ്ന്ന ശ്രേണിയിലായിരിക്കുമ്പോഴും അവരുടെ ആത്മത്തെ ഇരയുടെ ഘടനയില്‍ തളച്ചിടുന്നില്ല ഈ കഥകള്‍. സ്ത്രീയുടേതായ തൃഷ്ണാലോകങ്ങളെ വാരിപ്പുണരാന്‍ അവര്‍ വെമ്പുക തന്നെയാണ്. പ്രണയകാമനകള്‍ സ്വേച്ഛയുടെയും അതിര്‍ത്തിലംഘനത്തിന്റേയുമാണ്. എല്ലാത്തരം കറുത്ത വേദനകളെയും കീഴായ്മകളെയും ഒറ്റയടിക്കു മായ്ച്ചുകളയുന്ന വിധം മായികമായി അത് ഈ സ്ത്രീകളെ ചൂഴുന്നു. കാമനയുടെ വിഷയമായിത്തീരുന്നതിനേക്കാള്‍ സ്വയം കാമനാകര്‍തൃത്വമായി രൂപപ്പെടുന്ന സ്ത്രീകളെ ഈ കഥകളില്‍ കാണാം. മീരയുടെ മരിച്ചവളുടെ കല്യാണത്തിലത് പച്ചമാംസം തുളഞ്ഞുകയറുന്നത്ര കൂര്‍ത്തും വേഗമാര്‍ന്നും പ്രവര്‍ത്തിക്കുന്നു. മേല്ജാതിക്കാരനും സുന്ദരനുമായ യുവാവിനോടു 'കറുത്തു തടിച്ച് തേറ്റയില്ലാത്ത കാട്ടുപന്നിയെപ്പോലെ രൂപമുളള' ഒരു ഗോത്രവര്‍ഗക്കാരിപ്പെണ്‍കുട്ടിയ്ക്കുണ്ടായ അഭിനിവേശത്തിന്റെയും തിരസ്കാരത്തിന്റെയും കഥയാണത്. അയാള്‍ക്ക് അവളോട് ഒരു സ്ത്രീയോടുള്ള ആകര്‍ഷണം തോന്നിയില്ല. ഒരു വായനക്കാരിയോടുള്ളയോടുള്ള സൗഹൃദവും ഒരു സഹജീവിയോടുള്ള സഹാനുഭൂതിയും മാത്രം. അവളുടെ ആശ മനസ്സിലാക്കിയിട്ടും അവള്‍ക്ക് എത്താത്ത ഉയരത്തിലേക്ക് അയാള്‍ ചില്ലകള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. വെളുത്തു മെലിഞ്ഞ ശാലീനസുന്ദരിയായ ഭാര്യക്കൊപ്പം അയാള്‍ അവളുടെ മുമ്പാകെ വിലസി. അവളുടെ ആത്മഹത്യയ്ക്കു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് കാസര്‍കോട്ടെ വീട്ടിലെത്തിയതായിരുന്നു അയാള്‍. മരണാനന്തരം നടത്തുന്ന വിവാഹത്തില്‍ പങ്കുകൊള്ളാന്‍ ക്ഷണിക്കപ്പെട്ട്. അപ്പോള്‍ അയാള്‍ വികാരവൈവശ്യത്തില്‍പ്പെട്ട് ചടങ്ങു പൂര്‍ത്തിയാകും മുമ്പേ മടങ്ങുന്നു. ''ആശകള്‍ക്ക് കാന്തശക്തിയുണ്ട്. അയാള്‍ പരാജയബോധത്തോടെ വിചാരിച്ചു. അവളുടെ ആശയ്ക്ക് പ്രത്യേകിച്ചും. ഒന്നുകില്‍ കാന്തം ഇങ്ങോട്ട്. അല്ലെങ്കില്‍ ഇരുമ്പുകഷണം അങ്ങോട്ട്. അല്ലായിരുന്നെങ്കില്‍ ഇന്നത്തെ ദിവസം ഇവിടെയിങ്ങനെ അപരിചിതമായ ദേശത്ത് അപരിചിതര്‍ക്കിടയില്‍ ഈ തണുപ്പിലും ഇരുട്ടിലും വെറുതെ വന്നിരിക്കുന്നതെന്തിന്?...'' സി.അയ്യപ്പന്റെ 'ഭൂതബലി'യിലും 'പ്രേതഭാഷണ'-ത്തിലും ഇതേ മട്ടില്‍ കീഴാളപ്പെണ്ണിനു മേലാളപുരുഷനോടുതോന്നുന്ന ദാഹമോഹങ്ങള്‍ കാണാം. പ്രേതഭാഷണത്തില്‍, മരിച്ചവളുടെ കല്യാണത്തിലെന്നപോലെ തന്നെ മരിച്ച ശേഷവും കുടുകൊള്ളുന്ന തീക്ഷ്ണകാമനകളുടെ സ്ഫുലിംഗങ്ങള്‍ കാണാം. </div><div> </div><div>'പോസ്റ്റ്മാന്റെ മകളി'ല്‍ പെണ്കാമനകള് പ്രതിരോധപരമായാണ് നീങ്ങുന്നത്. കോളനിയിലെ ചെക്കന്മാരെ വേണ്ടെന്നുവെച്ച് മാട്രിമോണിയല്‍ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യാന്‍ നഗരത്തിലെ ആധുനിക സ്റ്റുഡിയോവില്‍ പോയി ഫോട്ടോ എടുത്തു വെയ്ക്കുകയാണ് അഛനും മകളും. അച്ഛന്റെ മരണം തൊട്ടുപിന്നാലെയായിരുന്നു. മായികമായൊരു രാത്രിയില്‍ ചോതിയും രണ്ടു കണ്ണിലും വെവ്വേറെ നിറമുള്ള കണ്ണനും കണ്ടുമുട്ടുന്നു. അപ്പന്റെ അടക്കു കഴിഞ്ഞ് നിലാവുള്ള ആ രാത്രിയില്‍ വെള്ളവും ചെളിയും കുഴഞ്ഞമണ്ണില്‍ അവര്‍ പരസ്പരം ചേര്‍ന്നു. പാമ്പുകളെപ്പോലെ ഇരുട്ടത്തുള്ള വാഴ്വില് അഭയംതേടിയ അവള് ഇരുട്ടും വെളിച്ചവും ഒരുപോലെ കാഴ്ച്ചയാക്കിയവനിലേക്ക് സ്വപ്നത്തിലെന്നവണ്ണം വന്നടുക്കുകയായിരുന്നു. ഇരുട്ടില്‍ കാഴ്ച്ചയുള്ളവരുടെ വംശത്തിന്റെ പിറവിക്കായ് അവര്‍ ഒന്നുചേരേണ്ടതുണ്ടായിരുന്നു. </div><div><br /></div><div>കേരളത്തിന്റെ സമകാലികരാഷ്ട്രീയചരിത്രത്തിലെ കലുഷമായൊരു സന്ദര്‍ഭത്തിന്റെ പശ്ചാത്തലത്തില്‍ ദളിത് കോളനിവാസിയായ പെണ്‍കുട്ടിയുടെ കഥ പറയുകയാണ് സിതാരയുടെ 'കറുത്തകുപ്പായക്കാരി'. പേരിലെ സൂചന പോലെ ഡി.എച്ച്.ആര്.എം. പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പോലീസ് അത്രിക്രമങ്ങളും അഴിഞ്ഞാട്ടങ്ങളിലും തകരുന്ന കറുത്ത ജീവിതങ്ങള്‍... ഉറങ്ങുന്ന സൂര്യന്റെ നിറമുള്ളവളെന്നു സ്വയം വരയ്ക്കുന്ന പെണ്‍കുട്ടിയുടെ ആത്മാഖ്യാനമാണ് ഈ കഥ. അനുജന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായ രാജീവനുമായുളള പ്രണയം അവളില്‍ പ്രതിരോധമായും രാഷ്ട്രീയോര്‍ജ്ജമായും വഴിമാറുന്നു. </div><div><br /></div><div>കീഴാളസ്ത്രീകാമനയെ സമര്‍ത്ഥമായ കൗശലത്തിലൂടെ വരുതിയിലാക്കി ജാതിവഞ്ചനയും പ്രൊഫഷണല്‍ അധാര്‍മികതയും ഒന്നിച്ചു നടപ്പാക്കുന്ന ഒരു സവര്‍ണപദ്ധതിയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പന്തിഭോജന'-ത്തില്‍ കാണുന്നത്. ഭക്ഷണത്തിന്റെ ജാതിപരമായ കീഴായ്മയും കോയ്മയും പാരമ്പര്യവും ചരിത്രവും പ്രണയവുമെല്ലാം പരസ്പരം കയറിയുമിറങ്ങിയും നില്ക്കുന്ന രാഷ്ട്രീയത്തിന്റെ ഘടന ഈ കഥയിലുണ്ട്. പബ്ളിക് പ്രൊസിക്യൂട്ടറായ രുക്മിണിയെന്ന ദളിത് യുവതിയുടെ പ്രണയവാഞ്ഛകളുടെ ചെലവിലാണ് സവര്‍ണനും കാമുകനുമായ സതീഷ് വര്‍മയുടെ ഒത്താശയിലൂടെ കേസ് അട്ടിമറിക്കുന്നത്. കാപ്പക്കുട്ടിയെന്ന ദളിതന് തന്നെ ജാതിയധിക്ഷേപം നടത്തിയതിനു ഗോപാലമേനോനെതിരെ നല്കിയ കേസിനെ ആണിവര്‍ അട്ടിമറിക്കുന്നത്. തന്റെ അകന്ന ബന്ധുകൂടിയായ കാപ്പക്കുട്ടിയെ കയ്യൊഴിയാനും ഗോപാലമേനോനെ രക്ഷിക്കാനും വേണ്ട കരുനീക്കങ്ങളുടെ ഭാഗമായി രുക്മിണിയും അതിലുള്‍പ്പെട്ടുപോകുകയായിരുന്നു. എന്നാല്‍ അവളറിയാത്ത കഥയിലെ പ്രധാനപ്പെട്ട കരുനീക്കം ആരാവശ്യപ്പെട്ടിട്ടാണോ ഇതെല്ലാം ചയ്യുന്നത് ആ വര്‍മ ഒരിക്കലും അവളെ വിവാഹം കഴിക്കാന്‍ പോകുന്നില്ലെന്നുളള വസ്തുതയാണ്. അതിനായി ആസൂത്രണം ചെയ്തുനടത്തുന്ന ഉച്ചഭക്ഷണവേദിയെയാണ് നവോത്ഥാനകാലത്ത് ജാതി അയിത്തങ്ങളെ മറികടക്കാന്‍ സഹോദരന് അയ്യപ്പന്റെ മുന്‍കൈയില്‍ നടന്ന പന്തിഭോജനത്തിന്റെ ചരിത്രസ്മരണയെ പുനരാനയിക്കുന്നത് എന്ന വിരോധാഭാസമാണുള്ളത്! </div><div><br /></div><div>എച്മുക്കുട്ടിയുടെ അറപ്പിന്റെ ഏകപക്ഷം എന്ന കഥ പ്രണയത്തിന്റെ ഇരയായ, എം.ബി.ബി.എസ് പാസ്സായ വീട്ടമ്മയുടേതാണ്. കൈകള്‍ നിരന്തരം കഴുകാന്‍ തോന്നുന്ന മനശ്ശല്യത്തിനുള്ള പരിഹാരം തേടി മനോരോഗവിദ്ഗ്ധയെ തേടി വന്നതാണവര്‍. ധനിക, ഭര്‍ത്താവ് ഡോക്ടര്‍, അതിസുന്ദരി, ഏകമകന്റെ അമ്മ. സംസാരിച്ചുവന്നപ്പോള്‍ അവസാനം ഡോക്ടര്‍ മനസിലാക്കുന്നു, അവര്‍ ആകെ ചെയ്യാനനുവദിക്കപ്പെട്ട ഒരേയൊരു വീട്ടുജോലി കക്കൂസ് കഴുകലാണെന്നും അടുക്കളയില്‍ കയറാറില്ലെന്നും. ഭര്‍ത്താവിന്റെ വിസര്‍ജ്ജനത്തിനുശേഷം ശുചീകരിച്ചുകൊടുക്കേണ്ടതിനെക്കുറിച്ചും അവര്‍ മടിച്ചുമടിച്ചു പറയുന്നു. പ്രണയവിവാഹത്തിന്റെ അടുപ്പമാകുമോന്നു തെറ്റിദ്ധരിച്ച ഡോക്ടറോട് അവര്‍ തന്റെ ജാതിസ്വത്വം വെളിപ്പെടുത്തുന്നു. തോട്ടിസമുദായക്കാരിയാണ് താനെന്ന്. ഡോക്ടര്‍ക്കുപോലും അനുതാപത്തിനു പകരം തന്റെ മേശയിലെ മുഷിഞ്ഞവിരിപ്പുകള്‍ മാറ്റാനും രോഗി കുടിച്ച ചില്ലുഗ്ലാസ് ഇനിയുപയോഗിക്കാന്‍ കഴിയാത്തവിധം നിലത്തിട്ടു തകര്‍ക്കാനുമാണ് തോന്നുന്നത് എന്നിടത്തു വെച്ച് നിസ്സഹായതയിലും നടുക്കത്തിലുമാണ് കഥ അവസാനിക്കുന്നത്. കാമനകള്‍ ബലികൊടുത്ത് സ്വത്വനാശം വിലയ്ക്കുവാങ്ങേണ്ടി വന്നവരുടെ ജീവിതമാണ് പലപ്പോഴും മേല്‍ജാതി പുരുഷനെ വിവാഹം ചെയ്ത കീഴാളസ്ത്രീകളുടേത് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് കഥ നമ്മെക്കൊണ്ടുചെന്നെത്തിക്കുന്നത്. </div><div> </div><div>ദളിത് സ്ത്രീയുടെ കറുത്ത ശരീരം, എളുപ്പം ലഭ്യമാവുന്ന വിലകുറഞ്ഞ ലൈംഗികശരീരമെന്ന നിലയ്ക്കു നിരന്തരം ആക്രമിക്കപ്പെടുന്ന ഒന്നാണ്. പ്രണയം നടിച്ചുകൊണ്ടും പ്രണയത്തെ നീട്ടിക്കൊണ്ടും വിവാഹപ്രലോഭനം നടത്തിയും ചൂഷണം ചെയ്യപ്പെടുന്ന എത്രയോ അനുഭവങ്ങളാണ് കീഴാളസ്ത്രീയുടെ അനുഭലോകത്തുള്ളത്. സി.അയ്യപ്പന്റെ 'പ്രേതഭാഷണം' ആ വഞ്ചനയുടെ കഥയെ മാന്ത്രികഭാവനയുടെ പരിസരത്തുവെച്ചുകൊണ്ട് പുതുക്കിയെഴുതുകയാണ്. പ്രേതമായി മാറിയ കാമുകി കാമുകന്റെ സഹോദരിയോടു നടത്തുന്ന ഭാഷണം. അവള് ആത്മഹത്യ ചെയതതെങ്ങനെയെന്നും അവളുടെ കാമുകനെ അവന്റെ അപ്പന് തല്ലിക്കൊന്നുപോയതെങ്ങനെയെന്നും അവളുടെ കാലില്‍ ചങ്ങലവീണതെങ്ങനെയെന്നും ഒക്കെ വിസ്തരിച്ചു പറയുകയാണ്. ആത്മാക്കളുടെ ലോകത്തു നിന്നുകൊണ്ട്, സ്വന്തം സ്വത്വത്തിന്റെ പരമയാഥാര്‍ത്ഥ്യങ്ങള വെളിപ്പെടുത്തുകയാണവള്‍. ക്രിസ്ത്യാനിക്കെങ്ങനെയാ മൂപ്പീന്നേ പെലക്കള്ളി പെങ്ങളാവണത് എന്നുള്ള ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ക്കു മുമ്പില്‍ ദൈവം മിണ്ടാതെ മൗനത്തിലാണ്! 'ദൈവത്തിന്റെ വായില്‍ പഴം' കേറിയിരിക്കുന്ന ആ സന്ദര്‍ഭം ഒരു ഉദ്ധൃതവും വിധ്വംസകവുമായ ഹാസ്യസ്തംഭമാണ്. ജാതികേരളത്തിലെ 'ഏറ്റവും വലിപ്പം കൂടിയ പ്രതിമ' ഇത്തരം ഉത്തരമില്ലായ്മയുടെ പഴങ്ങള്‍ വായില്‍ തിരുകിയ ദൈവം തന്നെയാണ്.</div><div><br /></div><div>സാവിത്രീ രാജീവന്റെ സഞ്ചാരിയുടെ താണുപോയ വീട് എന്ന <div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-SoVJU7JNgRM/YSz6jQaWjxI/AAAAAAAAHF0/BrgpZIffo28VeNVmDHIYfaE7OGSdzTZAQCLcBGAsYHQ/s1440/sav.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1432" data-original-width="1440" height="231" src="https://1.bp.blogspot.com/-SoVJU7JNgRM/YSz6jQaWjxI/AAAAAAAAHF0/BrgpZIffo28VeNVmDHIYfaE7OGSdzTZAQCLcBGAsYHQ/w208-h231/sav.jpg" width="208" /></a></div><br /> സമാഹാരത്തിലെ ദളിതര്‍, മറ്റൊരുവന്റെ കാഷ്ഠം, ആത്മകഥ തുടങ്ങിയ കഥകള്‍ ദളിത് എന്ന അവസ്ഥയെ മധ്യവര്‍ഗവരേണ്യത സമീപിക്കുന്നതിലെ പ്രശ്നങ്ങളും പ്രതിസന്ധികളും എഴുതുന്നു. രേഖാരാജിന്റെ ഞാറുകള്‍ പോലത്തെ കഥകള്‍ കീഴാളതന്മയുടെ വംശീയമായ ഐക്യപ്പെടലിന്റെ വികാരത്തെ സ്ഫുരിപ്പിക്കുന്നുണ്ട്. അതോടൊപ്പം അധ്വാനത്തിന്റെയും പരലോകസാന്നിധ്യങ്ങളുടയും മാന്ത്രികതകളെ റിയലിസ്റ്റിക്കായി എഴുതുകയും ചെയ്യുന്നു. </div><div><br /></div><div><b>കീഴാളസ്ത്രീപ്രധാനമായ മറ്റു ചില കഥകള്‍</b></div><div><br /></div><div>മുമ്പു സൂചിപ്പിച്ച ചന്ദ്രമതിയുടെ അന്താരാഷ്ട്രവനിതാദിനം എന്ന കഥ കീഴാളസ്ത്രീയുടെ പക്ഷത്തുനിന്നും പ്രബലസ്ത്രീവാദത്തിനു നേര്‍ക്കുള്ള വിമര്‍ശനമായി കാണാം. സാറാജോസഫിന്റെ 'വിയര്‍പ്പടയാളങ്ങളു'ം 'വെളുത്ത നിര്‍മിതികളും കറുത്തകണ്ണാടികളും' ഒക്കെ കീഴാളസ്ത്രീയുടെ അതിജീവനത്തിന്റെ സംസ്കാരത്തെ വരച്ചിടുന്നു. 'തായ്കുലം', 'ശൂര്‍പ്പണഖ' പോലുള്ള കഥകള്‍ കീഴാളസ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള ഇതിഹാസവിമര്‍ശനങ്ങളായി കാണാം. ബ്രഹദാഖ്യാനങ്ങള്‍ക്കുമേല്‍ സൃഷ്ടിച്ചെടുക്കുന്ന പ്രാദേശികവും അരികുനിര്‍മിതവുമായ പ്രതിരോധങ്ങളായവയെ വായിച്ചെടുക്കാം.</div><div><br /></div><div>തൊട്ടപ്പനിലും ഭ്രൂണത്തിലുമെല്ലാം കീഴാളതയിലെ പെണ്‍ജീവിതങ്ങളുടെ പിടച്ചിലും അതിജീവനവുമൊക്കെ കാണാം. എങ്കിലും നിശിതമായ അര്‍ത്ഥത്തില്‍ അവയുടെ സ്വത്വഘടന കീഴാളജാതിയുടേതല്ല എന്നും പറയേണ്ടതുണ്ട് എന്നതിനാല്‍ ആ വര്‍ഗീകരണത്തിനകത്തു പെടുന്നില്ല. എങ്കിലും ഒരു അന്തരീക്ഷമെന്ന നിലയിലും ജീവിതചര്യകളെന്ന നിലയിലും ഈ കഥകളില്‍ കീഴാളത നിറഞ്ഞു നില്‍ക്കുന്നുണ്ട്. നിഷ്കാസിതമായ, വിഭവദാരിദ്ര്യമുള്ള, ചൂഷണത്തിനും വിവേചനത്തിനും വിധേയമായ പെണ്‍ജീവിതത്തിന്റെ അടയാളങ്ങള്‍ എന്ന നിലയ്ക്ക് അവയെ വിശാലവും സാമാന്യവുമായ അര്‍ത്ഥത്തില്‍ കീഴാളപദവിയിലേക്ക് ചേര്‍ത്തുനിര്‍ത്താവുന്നവയാണ്. കീഴാളരല്ലാത്തവര്‍ കീഴാളതയെ ആഖ്യാനം ചെയ്യുന്നതിലെ പ്രശ്നം പ്രതിനിധാനത്തിന്റെ സങ്കീര്‍ണതകളെയാണ് വെളിപ്പെടുത്തുന്നത്. കീഴാളകര്‍തൃത്വത്തിന് ആഖ്യാനത്തിന്റെ ആധികാരികതയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ പ്രാധാന്യമുണ്ട്. കീഴാളര്‍ എഴുതുന്നു, പറയുന്നു എന്ന സംഗതി പ്രധാനമാകുന്നത് അതുകൊണ്ടാണ്. സവര്‍ണമാത്രമായിരുന്ന എഴുത്തധികാരത്തിന്റെ സാംസ്കാരികമൂലധനത്തില്‍ അവകാശപ്പെട്ട പങ്കു കൈപ്പറ്റുകയാണ് കീഴാള എഴുത്തുകാര്‍. കീഴാളധാര്‍മികതയുടെ രാഷ്ട്രീയത്തെ ഉന്നയിക്കുന്ന ഏതൊരു രചനയെയും കീഴാളമെന്ന വിശേഷണം അര്‍ഹിക്കുമെങ്കിലും കൂടുതല്‍ വിശാലവും സൂക്ഷ്മവുമായി ഈ പ്രശ്നത്തെ നാം മനസ്സിലാക്കേണ്ടതുണ്ട്.</div><div><br /></div><div><br /></div><div><b>കുറിപ്പുകള്‍</b></div><div>1. ഒ.ബി.സി, മുസ്ലിം വിഭാഗങ്ങളെ കൂടി ചേര്‍ത്തുകൊണ്ട് ബഹുജനപഠനകേന്ദ്രം എന്ന നിലയ്ക്ക് അതിനെ സങ്കല്പിക്കേണ്ടതുണ്ടെന്നാണ് ഡോ.എം.ബി.മനോജിനെയും ഡോ.ഉമര്‍ തറമേലിനെയും പോലെയുള്ളവര്‍ പറഞ്ഞത്. എന്നാല്‍ മായാവതിയും മറ്റും മുന്നോട്ടുവെച്ച ബഹുജന്‍ രാഷ്ട്രീയകക്ഷിയുടെ പേരിനെ അത് അനുസ്മരിപ്പിക്കുമെന്നതിനാല്‍ ആശാസ്യമല്ല എന്ന വാദമാണ് കെ.കെ.കൊച്ചും മറ്റും പറഞ്ഞത്. അതേത്തുടര്‍ന്ന പുതുസമൂഹപഠനകേന്ദ്രം എന്ന നാമത്തെ ഡോ.പി.പവിത്രന് നിര്‍ദ്ദേശിച്ചു. തുടര്‍ന്നു നടന്ന സംവാദത്തില്‍ നവസമൂഹപഠനകേന്ദ്രം എന്ന പേരാണ് ഉറപ്പിക്കപ്പെട്ടത്. ഡോ.ദിലീപ് രാജും സണ്ണി കപിക്കാടുമാണ് ആ വാക്കു നിര്‍ദ്ദേശിച്ചത്.</div><div><br /></div><div><b>അവലംബം:</b></div><div><br /></div><div>1. വായനശാലാവിപ്ലവം, യമ, ഡി.സി. ബുക്സ്, കോട്ടയം, 2018</div><div>2. കെ.ആര്.മീരയുടെ കഥകള്‍, കെ.ആര്. മീര, കറന്റ് ബുക്സ്, തൃശ്ശൂര്‍, 2010</div><div>3. സാറാജോസഫിന്റെ സമ്പൂര്‍ണകഥകള്‍, സാറാജോസഫ്, കറന്റ് ബുക്സ്, തൃശ്ശൂര്‍, 2010</div><div>4. ഞാറുകള്‍, എ.ആര്. രേണുകുമാര്‍ (എഡി.) , നാഷനല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം, 2014</div><div>5. കറുത്ത കുപ്പായക്കാരി, സിതാര.എസ്. ഡി.സി.ബുക്സ്, കോട്ടയം, 2010</div><div>6. വഴുക്കല്‍, എം.ആര്.രേണുകുമാര്‍(എഡി.) ഡി.സി.ബുക്സ്, 2015</div><div><br /></div><div><br /></div><div> ( കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2021 ജനുവരിയിൽ പ്രസിദ്ധീകരിച്ച <b>കഥയുടെ പുതുനൂറ്റാണ്ട് - സമകാലചെറുകഥയുടെ വർത്തമാനം-</b> സമ്പാദനം, പഠനം-ഡോ.ഉണ്ണി ആമപ്പാറയ്ക്കൽ എന്ന കൃതിയിൽ ഉൾപ്പെട്ട ലേഖനം)</div><div><br /></div><div><br /></div>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-50714857806773313252021-07-12T06:25:00.005-07:002022-03-24T10:31:57.252-07:00പെണ്ണും പൗരിയും (ആശാലതയുടെ കവിതകളിലേക്കൊരു പ്രവേശിക)<p> </p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-2v0S6IMumv8/YOxCSgh3R2I/AAAAAAAAG_I/HHt7-W76woo-b58y0lcCjEYtBuAnJ2zkQCLcBGAsYHQ/s1044/as.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1044" data-original-width="1040" height="477" src="https://1.bp.blogspot.com/-2v0S6IMumv8/YOxCSgh3R2I/AAAAAAAAG_I/HHt7-W76woo-b58y0lcCjEYtBuAnJ2zkQCLcBGAsYHQ/w489-h477/as.jpg" width="489" /></a></div><br /><p></p><div><br /></div><div><br /></div><br />മൂന്നു ദശാബ്ദങ്ങളായി പല മട്ടില്‍ കവിതയില്‍ പെരുമാറുന്ന ഒരാളെ ഒട്ടാകെ വായിച്ചു തയ്യാറാക്കിയ ഒന്നല്ല ഈ ലേഖനം എന്നാദ്യമേ പറയട്ടെ. 90 കള്‍ക്കു ശേഷം രൂപപ്പെട്ട മലയാളത്തിലെ സ്ത്രീകവിതയുടെ പാരമ്പര്യത്തോട്, രാഷ്ട്രീയത്തോട് സദാ സംവാദസന്നദ്ധമായ ഒരിടത്തു നിന്നാണ് ആശാലതയുടെ വരവ്. സ്വയം മറന്നു നടക്കല്ലേയെന്നും മയങ്ങിവീഴരുതെന്നും കരുതല്ക്കാവലായി ഖരമായ വാക്കുകളിലൂന്നി, നല്ലൊരു ദൂരം നടന്നു കഴിഞ്ഞ ഒരു എഴുത്തുകാരിയുടെ വ്യതിരിക്തതകളെ സമകാലികമായി നിര്‍വചിക്കാന്‍ എളുപ്പമല്ല. എന്നാല്‍ അതിനെ അവഗണിക്കുന്നത് പലപ്പോഴും എഴുത്തില്‍ അവര്‍ ഏറെയായി നേരിടുന്ന തമസ്കരണത്തെ ഫലത്തില്‍ ന്യായീകരിക്കലായി മാറുകയും ചെയ്യും. കടല്‍പ്പച്ച എന്ന ആദ്യസമാഹാരത്തില്‍ നിന്നും 'എല്ലാ ഉടുപ്പും അഴിക്കുമ്പോള്‍' എന്ന രണ്ടാം സമാഹാരത്തിലേക്ക് എത്തുമ്പോള്‍ മലയാളകവിതയില്‍ ഒരു ഡിജിറ്റല്‍ യുഗം വളരെ സജീവമായിക്കഴിഞ്ഞിരുന്നു. മുഖ്യധാരാ അച്ചടിമാസികകളില്‍ പുതുകവികള്‍ക്കു പരമ്പരാഗത കവികളേക്കാള്‍ പ്രാധാന്യമേറി. ഡിജിറ്റല്‍ പ്രതലത്തില്‍ കവിതയെന്ന പോലെ കാവ്യചര്‍ച്ചകളും ഗണ്യമായ ഇടം നേടി. കവിതാബ്ലോഗുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഫേസ്ബുക്ക് പോലുള്ളവയിലെ കവിതാഗ്രൂപ്പുകളും എല്ലാം ചേര്‍ന്ന് കവിതയെ വിശേഷപരിഗണനയോടെ പരിചരിച്ച ഇക്കാലത്തും ആശാലതയുടെ ഒറ്റവഴിനടത്തം അദൃശ്യപ്പെട്ടുകിടന്നു. ആധുനികകവിതയുടെ പുഷ്കലകാലത്ത് സ്ത്രീകവിതയുടെ ആദ്യസ്വരങ്ങളായി പ്രത്യക്ഷപ്പെട്ടവരില്‍ നിന്നുള്ള തുടര്‍ച്ചകളേക്കാള്‍ ഇടര്‍ച്ചകളാണ് എന്നതിനാല്‍ തന്നെ ഈ കവിത ഫലത്തില്‍ കാവ്യപഠനങ്ങളിലെ വെറും പട്ടികപ്പേരുകളിലൊന്നായി സാമാന്യവല്‍ക്കരിക്കപ്പെട്ടു. പലപ്പോഴും പ്രധാനപ്പെട്ട നിരൂപകരുടെ പട്ടികയില്‍ നിന്നു പോലും പുറത്തായി. ഇതെല്ലാം ചേര്‍ന്നാണ് ഒരു കവിയുടെ അനന്യതയെ, സ്വന്തം നിയോജകമണ്ഡലത്തെ ഒരു പക്ഷേ രൂപപ്പെടുത്തുക.<br /><br />സുഗതകുമാരിയിലൂടെ ഒ.വി. ഉഷ, ലളിത ലെനിന്, വിജയലക്ഷ്മി മുതലായവരിലേക്കു പടര്‍ന്നു കിടക്കുന്ന ആത്മപ്രതിഫലനാത്മകമായ വൈകാരികകവിത ഒരു സവിശേഷമായ ആഖ്യാനകേന്ദ്രത്തെ മലയാളകവിതയില്‍ നിര്‍മിച്ചെടുത്തിട്ടുണ്ട്. ബാലാമണിയമ്മ വരെയുള്ളവരുടെ കാരുണ്യം നിറഞ്ഞതും അഹിംസാത്മകവുമായ സ്വരത്തെ ഉദാരമാനവികതയുടെ ഘടനയില്‍ മനസ്സിലാക്കിയാല്‍ ഈ വിച്ഛേദം മനസ്സിലാക്കാന്‍ കഴിയും. സമഷ്ടിചേതനയെ ചേര്‍ത്തുവെച്ചുകൊണ്ടുള്ള ആത്മപ്രകാശനമാണവിടെ എന്നതിനാല്‍ കാല്പനിക അഹത്തിന്റെ ഘടനയിലേക്കുള്ള വഴികള്‍ അധികം തുറക്കപ്പെട്ടില്ല. സുഗതകുമാരിക്കവിതകളുടെ ഭാവലോകങ്ങളുടെ മൃദുതരളതകള്, ഹരിതസങ്കീര്‍ത്തനങ്ങള്‍, പെണ്‍വഴികള്‍ ഈ തുടര്ച്ചയിലല്ലെങ്കിലും വേറിട്ട ഒരു 'അഹ'ത്തെ തുടച്ചുമിനുക്കിയെടുത്തു. പ്രണയിനിയും വിഷാദവതിയും വിരഹിണിയും അഭയാര്‍ത്ഥിയുമായി 'അവള്' ഏറെ നിറഞ്ഞു. വിജയലക്ഷ്മിയിലതു വ്യാപ്തിയോടെ നിര്‍വചിക്കപ്പെട്ടു. സാവിത്രി രാജീവന് ഇതേ ഘട്ടത്തില്‍ നിന്നും സ്വീകരിച്ച വേറിട്ട വഴി, സ്ത്രീ എന്ന സംവര്‍ഗത്തെ തന്നെ രാഷ്ട്രീയമായി, ഭൗതികമായി കണ്ടെടുക്കാനാവുമെന്നതിലേക്കുള്<wbr></wbr>ള കൈചൂണ്ടിയായിരുന്നു. വേറിട്ടൊരു ഭാഷയ്ക്കായുള്ള ശ്രമം അവര്‍ തുടങ്ങിവെയ്ക്കുന്നുമുണ്ട്. പ്രഭാഷണപരമായ നാടകീയതയിലൂടെ രാഷ്ട്രത്തോടും ചരിത്രത്തോടും പുരുഷനോടും അധികാരത്തോടുമുള്ള സംവാദമായി കവിതയെ മാറ്റാനുള്ള ശ്രമം ഉണ്ടാക്കിയെടുക്കാനാണവര് ശ്രമിച്ചത്. ഭാഗവതം, മൃഗശിക്ഷകന്‍, കൗസല്യ, തച്ചന്റെ മകള്‍ തുടങ്ങിയ കവിതകളിലൂടെ വിജയലക്ഷ്മിയും ഈ വഴികളിലേക്കെത്തുന്നുണ്ട്. എങ്കിലും ആത്മപ്രതിഫലന സ്വഭാവത്തോടെയുള്ള വൈകാരികമായ സ്വരം വിട്ടുപോകാത്തതിനാല്‍ ഫലത്തില്‍ സ്ത്രൈണതയെ അകം ലോകങ്ങളില്ത്തന്നെയാണ് പരിചരിച്ചത്. <br /><br />സ്ത്രീയുടെ അനുഭവലോകങ്ങളെയും സര്‍ഗാത്മകതയെയും രാഷ്ട്രീയമായി സ്വരൂപിച്ചു സമര്‍ത്ഥിക്കപ്പെടുന്നത് പിന്നെയും തൊട്ടടുത്തു വരുന്ന ഒരു നിര കവികളിലൂടെയാണ്. പറ്റസ്വഭാവത്തോടെയും എഴുത്തിന്റെ സമൃദ്ധിയിലൂടെയും പെണ്‍കവിത എന്നു എല്ലാ ആര്‍ത്ഥത്തിലും വിളിക്കാവുന്ന ഈ ചരിത്രഘട്ടത്തില്‍ ആശാലത ഉള്‍പ്പടെ ഒട്ടേറെപ്പേരുണ്ട്. വി.എം.ഗിരിജ, അനിത തമ്പി, റോസ് മേരി, എം.ആര്. രാധാമണി, ഗീതാ ഹിരണ്യന്, കവിതാ ബാലകൃഷ്ണന്, റോസി തമ്പി, മ്യൂസ് മേരി, വി.കെ.ഹേമ, അലക്സി സൂസന് ചെറിയാന്, റോഷ്നി സ്വപ്ന, ബിലു സി നാരായണന്, രാധാമണി അയിങ്കലത്ത്, മാധവി മേനോന്, അമൃത, ഇന്ദിര അശോക്, രജനി മന്നാടിയാര്‍, ജെനി ആന്‍ഡ്രൂസ്, ശ്രീദേവി എസ് കര്‍ത്ത, മാധവി മേനോന്, മോളി, ബിന്ദു കൃഷ്ണന്, ഗിരിജ പാതേക്കര, ബി.സന്ധ്യ, കണിമോള്‍, ആര്യാംബിക (പട്ടിക അപൂര്‍ണം) എന്നിങ്ങനെ ഒട്ടേറെ കവികള്‍ ഈ ഭാഗത്തെ വിപുലവും വൈവിദ്ധ്യമുള്ളതുമാക്കി തീര്‍ത്തു. (ഇതേതുടര്‍ന്നു വന്ന അടുത്ത ഒന്നോ രണ്ടു നിര എഴുത്തുകാരും ഇന്നിവിടെയുണ്ട്) മേല്‍പ്പറഞ്ഞവരെല്ലാം ഒരേപോലെ സ്ത്രീപക്ഷസ്വഭാവത്തോടെ എഴുതുന്നു എന്നു പറയാനാവില്ലെങ്കിലും മലയാളത്തിലെ സ്ത്രീകവികള്‍ എന്നു തികച്ചും പേരിട്ടു വിളിക്കാവുന്ന തരത്തില്‍ കവിതയില്‍ മുന്നേറിയവരാണ്. അതിനോടകം പെണ്ണെഴുത്തിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ധാരാളമായി പൊതുമണ്ഡലത്തില്‍ കടന്നു വരുന്നുണ്ട്. ഒപ്പം നാടകങ്ങളും സ്ത്രീമുന്നേറ്റ രാഷ്ട്രീയപ്രവര്‍ത്തനങ്ങളും സമൂഹത്തെ ചലനാത്മകമാക്കുന്നു. സ്ത്രീപക്ഷ സൈദ്ധാന്തികതയുമായി ബന്ധപ്പെട്ട ധാരാളം വിദേശകൃതികള്‍ വിവര്‍ത്തനങ്ങളായി രൂപം കൊള്ളുന്നു. സ്ത്രീപക്ഷ രാഷ്ട്രീയത്തിലൂന്നിയ സാഹിത്യ, കലാസംസ്കാരത്തിനായുള്ള ആരായല്‍ കേരളത്തില്‍ പലയിടങ്ങളിലായി രൂപം കൊള്ളുന്നു. മാനുഷി, അന്വേഷി, ബോധന, പ്രചോദന, സഹജ തുടങ്ങിയ അനേകം സ്ത്രീവിമോചനസംഘടനകളുടെ പ്രവര്‍ത്തനങ്ങളിലൂടെ സ്വരൂപിക്കപ്പെട്ട ഊര്‍ജ്ജപ്രസരണം ഒരു പരിധിവരെ ഇവയെ സ്വാധീനിച്ചിട്ടുണ്ട്. രണ്ടായിരാമാണ്ടോടെയൊക്കെ സിലബസിലും മറ്റും സ്ത്രീരചനകള്‍ സവിശേഷമായ പഠനവിഷയമാകുന്നതും സര്‍വകലാശാലകളില്‍ സ്ത്രീപഠനവകുപ്പുകള് കടന്നുവരുന്നതുമെല്ലാം ചേര്‍ന്ന് പൊതുമണ്ഡലത്തില്‍ സവിശേഷപ്രാധാന്യമുള്ള ഒരു ജ്ഞാനവിഷയമായിത്തന്നെ സ്ത്രീവാദം തിരിച്ചറിയപ്പെടാനിടയാക്കി. സാഹിത്യനിരൂപണത്തിലും സര്ഗാത്മകരചനകളിലുമെല്ലാം സ്ത്രീകള്‍ പൊരുതിമുന്നേറിയ ചരിത്രം പൂര്‍വാധികം പുനര്‍വായിക്കപ്പെടുകയും വീണ്ടെടുക്കുകയും ചെയ്യുന്ന സമകാലികതയില്‍ മലയാളത്തിലെ ഏതെങ്കിലും സ്ത്രീകവിയെക്കുറിച്ചുള്ള പരാമര്‍ശം തികച്ചും ജാഗരൂകതയോടെ ചെയ്യേണ്ടതാണ്. അത്രമേല്‍ ബഹുസ്വരവും സംവാദാത്മകവുമാണ് സമകാലിക സ്ത്രീരചനകള്‍ എന്നതുകൊണ്ടു കൂടിയാണത്.<br /><br />പിതൃമേധാവിത്തത്തിനെതിരായ ഒരു മാധ്യമ/വിനിമയ ഭാഷ കൈകാര്യം ചെയ്യുന്ന ഏതൊരു കവിയും സ്ത്രീകവിതയുടെ ലേബലിനകത്തു സ്വയം തിരിച്ചറിയണമെന്നില്ല. തങ്ങള്‍ പെണ്ണെഴുത്തുകാരികളല്ല എന്ന 80കളിലെ ചില കഥാകാരികളുടെ കലഹം നമുക്കോര്‍ക്കാം. ഓരോരുത്തരും തങ്ങളുടെ നില്പിടം സംബന്ധിച്ച സൂക്ഷ്മവും കൃത്യവുമായ നിലപാട് വെച്ചു പുലര്‍ത്തുന്ന സാഹിത്യമണ്ഡലത്തില്‍ തന്റെ എഴുത്തു മാധ്യമത്തിലൂടെ, കവിതയിലൂടെ ആശാലത എവിടെയാണ് പ്രതിഷ്ഠ നേടുന്നത്? സമകാലികരായ മറ്റുള്ളവരില്‍ നിന്നും തന്റെയിടം തിരഞ്ഞെടുത്തതിന്റെ വഴികളെന്തെല്ലാം? കവിതയിലും വിവര്‍ത്തനത്തിലും സംസ്കാരചിന്തകളിലും നവസാമൂഹികചലനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഒരുപോലെ വ്യവഹരിക്കുന്ന ഒരാളെന്ന നിലയ്ക്ക് അവരുടെ എഴുത്തിന്റെ രാഷ്ട്രീയം എളുപ്പത്തില്‍ ലഘുവായി വ്യാഖ്യാനിക്കാനാവില്ല. ബഹുശാഖിയായ വൃക്ഷത്തിന്റെ സാദ്ധ്യത- ഒരേ സമയം അതു പലതും മറയ്ക്കുകയും ചിലതു എത്തിത്തൊടുകയും ചെയ്യുന്നുണ്ട്. കലയുടെയും സംസ്കാരികപ്രവര്ത്തനത്തിന്റെ<wbr></wbr>യും ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയുമെല്ലാം പിന്നാമ്പുറങ്ങളിലേക്കുള്ള വഴികള്‍ തെളിഞ്ഞുകിടക്കുന്ന ഈ കവിതകള്‍ അരികുകളെത്തന്നെ തെളിച്ചെടുക്കുകയാണ്. ഓരങ്ങളില്‍ നില്‍ക്കുന്നത്, പെണ്ണ് എന്ന തന്മയെ ഊന്നി മാത്രമല്ല; പലതരം കോയ്മകളാല്‍ ഭ്രഷ്ടരാക്കപ്പെട്ടവരുടെ ഇടം കയ്യാളുന്ന ഒരാള്‍ എന്ന നിലയ്ക്കാണ്. അതിനാല്‍ ഒറ്റയ്ക്കൊരുവളായി ഈ കവിതയിലെ ആഖ്യാനസ്വരത്തെ നിങ്ങള്‍ക്കു കേള്‍ക്കാനാവില്ല. എന്നാലത് പതിവു സംഘസ്വരത്തിലേക്കു ഉച്ചമാകാനോ മുഴക്കമാകാനോ മടിക്കുന്നുമുണ്ട്. സൂക്ഷ്മമായ ഈ സ്വരസ്ഥാനം ആശാലതയുടെ കവിതകളെ സംബന്ധിച്ചു പ്രധാനമാണ്. തന്റെ മൗലികമായ സ്വസ്ഥാനം, മുദ്ര, ഇടം 'വര്ക്കത്തുകെട്ടതാറാവി'ലെ (വൈലോപ്പിള്ളി) താറാക്കുഞ്ഞിനെപ്പോലെ തെല്ലു വൈകിയെങ്കിലും തിരിച്ചറിയുന്ന കവി, പെണ്ണില്‍ നിന്നും പൗരിയിലേക്കുള്ള ആളൊഴിഞ്ഞ ഒരു വഴിയിലാണ് ഈ സമാഹാരത്തില്‍. 'മുന്നം കരുതാതരയന്നത്തിന് മുട്ടപൊരുന്നിയ' അമ്മത്താറാവിനും ചിറകൊതുക്കി വഴികൊടുക്കുവാനേ ഇവിടെ നിര്‍വാഹമുള്ളു! പതിവു സ്ത്രീകവിതയിലെ ആത്മപ്രതിഫലനത്തിന്റെ വൈകാരികപ്രവാഹം ഇവിടെ നാം കണ്ടുമുട്ടുന്നില്ല. ഓരങ്ങളിലെങ്കിലും കീഴടങ്ങല്‍ രോദനമോ പ്രതിഷേധവിലാപമോ അല്ല എന്നതും നമുക്കറിയാം. പ്രാപഞ്ചികതയുടെ ഏറ്റവും ഉപരിതലത്തില്‍ നിന്നുകൊണ്ടും അവ നമ്മോടു സംസാരിച്ചെന്നുമിരിക്കും. മൂര്‍ത്തമായ അധികാരപ്രത്യക്ഷങ്ങളോട് മൂര്‍ത്തമായിത്തന്നെ അവ കലഹിക്കുന്നു. പുതിയ അഭിരുചികളും പുതുവഴക്കങ്ങളും പുതിയ സമീപനസമവാക്യങ്ങളും ആഖ്യാനപരമായി തേടുന്ന ഈ കവിത ആശ്രമപ്രാന്തത്തിലെ ഉള്ളിണങ്ങിയ പേടമാനല്ല!<br /><br /><b>ഭാഷണാത്മകം</b><br />പ്രതിഭാഷണത്തിന്റ സാധ്യതകള്‍ നിരന്തരം ഉപയോഗിക്കുന്ന കവിതകളാണിവ. ഉദാസീനതയുടെയും വികല്പത്തിന്റെയും മേമ്പൊടിയില്‍ ഈ പ്രതിഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്ന സംവാദങ്ങളായി നമുക്കു തോന്നാം. ഇടയക്കിടെ പ്രമേയപരമായി കടന്നു വരുന്ന പ്രകൃതിയുടെ നേര്സാന്നിദ്ധ്യങ്ങളില് പോലും എന്തിന് ജീവജന്തുജാലങ്ങളില് പോലും നാവൊഴിയാതുള്ള പേച്ചും പറച്ചിലുകളുമുണ്ട്. പിറുപിറുക്കല്‍, ഏറ്റുപറച്ചില്‍, മുറുമുറുക്കല്, ചിലപ്പുകള്‍, റിപ്പോര്‍ട്ടിംഗ്, കമന്ററി, തര്‍ക്കം, വഴക്ക് ഒക്കെ അവിടെയുണ്ട്. ഉറക്കത്തിനും സ്വപ്നത്തിനുമകത്തുള്ള മൂളക്കങ്ങളും മുരളലുകള്‍ പോലുമുണ്ട്. ഇതിനര്‍ത്ഥം ഈ കവിത കാതുകൊണ്ടു മാത്രം വായിക്കേണ്ടതെന്നല്ല തന്നെ. അവ നടുനായകസ്ഥാനത്തു നിന്നുള്ള ഉദീരണങ്ങളോ വെളിപാടുകളോ അല്ല തന്നെ; നടുവില്‍നിന്നുള്ള അകലമറിയുന്ന ഒരിടത്തു തന്നെയാണീ പ്രതിഭാഷണം രൂപപ്പെടുന്നത്. മുമ്പുസൂചിപ്പിച്ച ഏകാത്മകമായ ആഖ്യാനസ്വരത്തെ കവിതയുടെ കേന്ദ്രത്തില്‍ നിന്നും പടിയിറക്കാനുള്ള ശ്രമമായിത്തന്നെ ഇതിനെ കാണാം. കേന്ദ്രത്തിലെ ഒരുവള്‍ക്കു പകരം നില്ക്കുന്ന പൗരിയെ, ബഹുജനമായി വിപുലപ്പെടുത്തിയെടുക്കുകയാണ് ഈ കവിതകള്‍. ഈ പൗരി അകത്തുനിന്ന് അകത്തേക്കു നോക്കുന്നതിനു പകരം പുറത്തേക്കും വശങ്ങളിലേക്കും എല്ലാം നോക്കുന്നു. ആയതിനാല്‍ പല ഘടനകള്‍ ചേര്‍ന്ന കലര്‍പ്പുകളുടെ ഒരിടമാണ് ആശാലതയുടെ കവിത. ആഖ്യാനങ്ങളുടെ സംഘമേള/കാര്‍ണിവെല്‍ എന്നു പറയുന്ന തരത്തില്‍ എഴുത്തിന്റെ ഒരു 'മേളാങ്കം' നാം ഈ കവിതയില്‍ കാണുന്നു. <br /><br /><b>പൗരിയും സാക്ഷിയും</b><br />മാദ്ധ്യമീകൃതവും സാങ്കേതികവുമായ നവലോകവിനിമയം സൃഷ്ടിച്ചെടുത്ത പുതിയ ആഖ്യാനകേന്ദ്രത്തിലൂടെയാണ് ആശാലതയുടെ കവിതകള്‍ പലപ്പോഴും സംസാരിക്കുന്നത്. വെറും വെറുതേ എന്ന കവിതയില്‍ പുതുകാല മമതകളെ പുരികം ചുളിച്ചാണു നോക്കുന്നത്. എങ്കിലും അനുഭവത്തിന്റെയും എഴുത്തിന്റെയും ഇടയിലെ നവസാങ്കേതികരീതികളെ, ആംഗ്യങ്ങളെ വരവു വെയ്ക്കുന്നതിലൂടെയാണ് അതിവൈകാരികമല്ലാത്ത ഈ പുതിയ ആഖ്യാനകേന്ദ്രത്തെ നിര്‍മിച്ചെടുക്കുന്നത്.<br />''പ്രതീക്ഷിക്കാത്തയിടങ്ങളില്‍<br />വാക്ക്<br />ഭൂമി പിളര്‍ന്ന ഗര്‍ത്തത്തിലേക്ക്<br />നിലയറ്റ്<br />വീഴുന്നു<br />എന്നൊക്കെ വികാരം കൊള്ളുന്ന കവിത<br />പോപ്കോണ്‍ കൊറിച്ചുകൊണ്ടോ മറ്റോ വികാരരഹിതമായി എഴുതാമെന്ന് തെളിയിക്കാനെഴുതിയത്.<br />ചില പദങ്ങളും രൂപകങ്ങളും ചേരുമ്പടി ചേര്‍ത്തുവെച്ചും സൂചകങ്ങള്‍ വരികള്‍ക്കിടയില്‍ കൊടുത്തും മിന്നിപ്പൊലിയുന്ന ഹൃദയമുദ്രകള്‍, ഇമോജികള്‍ വാരിവിതറിയുമാണ് കൃത്യം നടത്തിയത്.<br />ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഇങ്ങനെ എഴുതുന്നതാണ് രചനയുടെ സ്കില്ലെന്ന് ഇന്നലെ ക്ലാസെടുത്ത സാറു പറഞ്ഞു.'' <br /><br />'പുലര്‍ച്ചേ മൂന്നേമുക്കാല്‍ മണിക്ക്', 'വെര്‍ച്വല്‍', 'പ്ലാവില' എന്നിങ്ങനെ ഇനിയും അനേകം കവിതകളില്‍ നിറയുന്ന എഴുത്തുലോകത്തെക്കുറിച്ചുള്ള സന്ദേഹങ്ങളും ഉപഹാസങ്ങളും ശ്രദ്ധിച്ചാല്‍ അതിനു നിലനില്‍ക്കുന്ന പാരമ്പര്യത്തോടുള്ള വിച്ഛേദം വായിച്ചെടുക്കാം. 'മരങ്കൊത്തി' എന്ന വാക്കിനെപ്പറ്റിയുള്ള ഭാഷാപരമായ ആരായലാണ് പുലര്‍ച്ചെ മൂന്നേമുക്കാല്‍മണിക്ക്. മരങ്കൊത്തിയുടെ ങ്ക എന്ന ഭാഷാസന്ധി രാഷ്ട്രീയസന്ധിയായും മരംകൊത്തിയിലെ ക എന്ന ഖരം യുദ്ധഭാഷണമായും മാറുന്നതിലൂടെ ഭാഷ തന്നെ ഭാഷണവ്യവഹാരത്തിലേക്ക് തട്ടിമറിഞ്ഞു വീഴുന്നു. ഈ ആകുലത 'വെര്‍ച്വലില്‍' കൂടുതല്‍ വളരുന്നു. വെര്‍ച്വല്‍ പെണ്ജയിലീന്നുള്ള റോസാക്കമ്പുകൊണ്ടോ ടക്, ടക് എന്ന ഇല്ക്ട്രോണിക് വാക്കുകൊത്തികൊണ്ടൊ ഒന്നും മതിലിനപ്പുറത്തെ ശ്രദ്ധ ക്ഷണിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഒരു റോസാക്കമ്പോ വാക്കു കൊത്തിവെയ്ക്കാന്‍ ഭാഷയോ ഇല്ല താനും! 'പ്ലാവില'യില്‍ കോയ്മയ്ക്കു മുന്നിലെ ദാസ്യവും കീഴടങ്ങലുമായി ഭാഷ മാറിപ്പോകുന്നുണ്ട്. ഒരു വെറും ആടായി മെരുക്കപ്പെട്ടു കഴിയുമ്പോള്‍ 'മ്..മ്..ഹേ' എന്നല്ലാതെ കരയാന്‍ കഴിയില്ല. അനുസരണയുള്ള ആട്, മെരുക്കപ്പെടുന്ന വീട്ടുമൃഗം. ആടായും പൂച്ചയായും പൂച്ചയായതു പിന്നെ പുലിയായും പകര്‍ന്നാടുന്ന ഈ സ്വഭാവം വേറൊരു സൂചനയിലേക്കു നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നുമുണ്ട്<wbr></wbr>. കടല്‍പ്പച്ച, എല്ലാം ഉടുപ്പും അഴിക്കുമ്പോള്‍ എന്നീ സമാഹാരങ്ങളില്‍ നിന്നും പുതിയ കൃതിയിലേക്കു വരുമ്പോള്‍ ആഖ്യാനകേന്ദ്രത്തില്‍ വന്നിട്ടുള്ള ആ മാറ്റം നാം വ്യക്തമായും തിരിച്ചറിയുന്നു. സ്ത്രീയുടെ ഇരിപ്പിടത്തെ ഇളക്കിച്ചലിപ്പിച്ചും പലപ്പോഴും ജന്തുജീവിലോകങ്ങളിലേക്കും ഭൂത,പ്രേത,യക്ഷി ജന്മങ്ങളിലേക്കു പറിച്ചു നട്ടും മറ്റൊരു സാധ്യതയെ അതു തേടുന്നു. സാംസ്കാരികരൂപങ്ങളില്‍ ഏറെ പരിചരിച്ചു മുഷിഞ്ഞ സ്ത്രീത്വത്തില്‍ നിന്നും അക്ഷമയോടെ പുറത്തു കടന്നു കൊണ്ടുതന്നെ, വെറും പൗരിയായ സ്ത്രീയുടെ മൗലികമായ പ്രതിസന്ധികളെ ഉന്നയിക്കാനുള്ള ശ്രമമായി ഇതിനെ കാണാം. അതിനവര്‍ സ്വീകരിക്കുന്ന ധാര്‍മികമായ ഇടം അധികാരത്തിനെതിരായ പ്രജയുടെ തന്നെ ഇടമാണ്. അതിലേക്കുള്ള സംഘര്ഷഭൂമികകളെ തെളിച്ചെടുക്കുക വഴി പലപ്പോഴും ആത്യന്തികമായി തന്റെ സ്ത്രീപരിഗണന തന്നെയാണവര്‍ ഫലത്തില്‍ ആവിഷ്കരിക്കുന്നതും. എന്നാല്‍ അതില്‍ മാത്രമായി ഒതുക്കിനിര്‍ത്താവുന്ന ഒന്നല്ല വിമോചനത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച പ്രതീക്ഷകള്‍ എന്നും കവി മനസ്സിലാക്കുന്നു. എല്ലായ്പ്പോഴും സ്ത്രീപുരുഷദ്വന്ദ്വങ്ങള്ക്<wbr></wbr>കകത്തു നിന്നു കൊണ്ട് ഗാര്‍ഹികത, ലൈംഗികത, സദാചാരം തുടങ്ങിയ പതിവുപ്രമേയങ്ങളെ മുന്‍നിര്‍ത്തിയുള്ള എഴുത്തിനു പകരം അവയെ വിപുലപ്പെടുത്തി നീട്ടിവായിക്കുന്ന, അധികാരിയുടെയും പ്രജയുടെയും ഇടങ്ങളായി അവയെ വരച്ചുതീര്‍ക്കുന്നു. അഭിമാനമുള്ള പൗരിയായിത്തീരാന്‍ മലയാളിസ്ത്രീക്കു ഭാഷയുടെയും രചനാസങ്കേതങ്ങളുടെയും പ്രതിരൂപകല്പനകളുടെയും മാഹാവിപിനങ്ങളിലൂടെ പിന്നെയും അലയേണ്ടിവരുന്നു. അതിനുമുമ്പു തന്നെ താന്‍ വളരെ ദൂരം നടന്ന, വിശ്വാസ്യമെങ്കിലും ദൈര്‍ഘ്യമേറിയ മുഷിഞ്ഞ വഴി അവളുപേക്ഷിക്കുന്നു. പകരം പ്രതികവിതയുടെ പുതിയ വഴികള്‍ സ്വയം വരഞ്ഞെടുക്കുന്നു.<br /><br />സ്ഥാപനസ്വഭാവമുളള സാഹിത്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ സാധ്യത അല്പ്പായുസ്സാണ്. സ്വാതന്ത്ര്യത്തിനായുള്ള പഴയ രൂപമാതൃകള്‍, ആര്‍ക്കിടൈപ്പുകള്‍ ഫലിക്കുന്നില്ല. അവ മുന്‍കാലങ്ങളില്‍ നിന്നും അവക്ഷിപ്തമായി ഊറിക്കൂടി ഉറച്ചുപോയതാവാം. പക്ഷേ എഴുത്തിനകത്തെ വിമോചനതൃഷ്ണകള്‍ അവയെ വിശ്വാസ്യതയ്ക്കായി പ്രയോജനപ്പെടുത്തിക്കൊണ്ടു തന്നെ, പുതുരൂപകങ്ങളെക്കൂടി ആനയിക്കുന്നു. മാര്‍ക്സിനെക്കുറിച്ചും മാക്സിം ഗോര്‍ക്കിയെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും മാവോയെക്കുറിച്ചും പറഞ്ഞുകൊണ്ടുതന്നെ സമീപഭൂതകാലങ്ങളെ വലിച്ചുകീറി പറത്തുന്നു. ഫ്രോയ്ഡും ബുദ്ധനും ക്രിസ്തുവും കൃഷ്ണനും വരെയുള്ളവരില്‍ നിന്നുള്ള ദൈവശാസ്ത്രപരവും ബൗദ്ധികവുമായ പ്രമേയങ്ങള്‍ ആവര്‍ത്തിച്ചു വരുന്ന ഈ രചനകള്‍ അധീശ ആണ്‍ലോകങ്ങളെക്കുറിച്ചുള്ള വിചാരണ തന്നെയായിത്തീരുന്നുണ്ട്. ആണുങ്ങളുടെ ലോകത്തിലേക്കുള്ള വെറും നോട്ടങ്ങളെന്നു നടിക്കുമ്പോഴും അവ അങ്ങനെയല്ല തന്നെ. അവിടേക്കു കയറിച്ചെന്നു തീന്മേശ മറിച്ചിട്ടു എല്ലാം വലിച്ചെറിഞ്ഞുടയ്ക്കാന്‍ പാകത്തിലുള്ള വിധ്വംസകതയെ ഈ ലീലാപരമായ നാട്യം ഉള്ളടക്കുന്നുണ്ട്. ഒപ്പം മറ്റൊരു സമാന്തരലോകത്തിനായുള്ള തൃഷ്ണകളും.<br /> മഴപെയ്യാന്‍ മുട്ടിനില്‍ക്കുമ്പോ ചുമ്മാ കാള്‍ മാര്‍ക്സ് എന്ന കവിത നോക്കൂ,<br />''ആകാശത്തൂടെ ദേ യഹോവ പോണൂ എന്ന്<br />എന്റെയടുത്തു നിന്ന ഒരു കിളുന്ത് മാലാഖക്കൊച്ച്<br />യഹോവേടെ താടി നര ഇത്ര പോരാ എന്ന്<br />അപ്പുറത്തുനിന്ന് ഒരു വല്യമ്മ തിരുത്തി<br />ശ്ശ്യോ! മ്മടെ കാറല്‍ മാര്‍ക്സോ എന്നു പുളകം കൊള്ളുന്നു<br />ചെല്ലിച്ച പഴേ സഖാവ്<br />(കാറലും കനപ്പു ചൊവേം ഒക്കെക്കാണും<br />ഒന്നു രണ്ടു നൂറ്റാണ്ടു കഴിഞ്ഞില്ലേ?)<br />അപ്പഴത്തേക്കും ഒരു കറുത്ത മേഘത്തിന്റെ മേല്‍<br />അങ്ങേര്ടെ താടീം ചുരുളന്‍ മുടീം ഒക്കെ<br />ചിന്നിച്ചെതറിപ്പോയി''<br /><br />താഴെ നിന്നും എല്ലാം കണ്ടുനില്ക്കുന്ന സാക്ഷിയായി ഇവിടെ ആഖ്യാതാവു മാറുന്നു. ഓരങ്ങളില്‍ സാക്ഷിയായവള്‍ കര്‍ത്താവായിത്തീരുന്ന സാധ്യതയാണീ കവിതകള്‍ക്കുള്ളത്!<br /><br /><b>ഉറക്കം, വികല്പം, സ്വപ്നം</b><br />സംസ്കാരത്തിനകത്തെ ജാഗ്രത എന്നത് എക്കാലത്തെയും പ്രബുദ്ധതയുടെ ആശയമാണ്. കാലാകാലങ്ങളായി ഒരല്പം മുഷിയുമ്പോഴേക്കും നാം ഉദ്ധരിച്ചെടുക്കുന്ന ഒന്നാണ്. ആശാലതയുടെ കവിത സാംസ്കാരികരാഷ്ട്രീയത്തെ നിരന്തരം പ്രശ്നവല്ക്കരിക്കുന്നവയുമാണ്. അക്കാര്യത്തിലവര്‍ 70 കളിലെ കാവ്യപാരമ്പര്യത്തെ ഒരു നിരന്തരസ്രോതസ്സായി സ്വീകരിക്കുന്നുണ്ട്. അതിലേറെ പ്രധാനം അത്തരം ഒരു കാവ്യാനുശീലനത്തിനകത്തു വിരുദ്ധോക്തിയായെന്നവണ്ണം ഈ കവിതകള്‍ക്കകത്തു പലപ്പോഴും കടന്നു വരുന്ന ഉറക്കം, സ്വപ്നം, വികല്പം തുടങ്ങിയ പ്രതിപാദനങ്ങളാണ്. ഉറക്കത്തിനകത്തു അന്തമില്ലാതെ പെട്ടുപോയതിന്റെ വികല്പങ്ങളാണ് 'റിപ് വാന്‍ വിങ്കിള്‍'. ഉറക്കത്തില്‍ സ്വപ്നത്തില്‍ ചെസ് കളിയും വീഞ്ഞു കുടിയും. കാലത്തിനു മാറ്റമില്ല, സൂര്യന് അതേപടി നില്‍പ്പുണ്ട്. ചുകന്ന കോട്ടയില്‍ കുറിക്കമ്പിനിക്കാരുടെ കൊടിപാറുന്നു. ഉണര്‍ന്നിരുന്നിട്ടും കാര്യമില്ലാത്ത വിധം കുറിക്കമ്പിനിക്കാര് കയ്യേറിയ ദേശത്തെക്കുറിച്ചുള്ള ഭയാശങ്കയുടെ നിഴല്‍ ഒരു സൂചനയായി മാത്രമാണവിടെ തെളിയുന്നത്. ആകാശത്തെ കറുത്ത മഴമേഘത്തില്‍, ചിതറിയലിയുന്ന കാള്‍മാര്‍ക്സിനെ കണ്ടുനില്ക്കുന്നവള്ക്ക് താനൊരു വികല്പത്തിലാണെന്ന തോന്നലുണ്ട്. മഴമാറി വെയിലോ മഴവില്ലോ വരുമെന്ന പ്രതീക്ഷയില്‍ (മഴപെയ്യാന്‍ മുട്ടി നില്ക്കുമ്പോള് ചുമ്മാ കാള്‍ മാര്‍ക്സ്) തൂണിനു മറഞ്ഞുനില്ക്കുമ്പോള് ആ ഒളിഞ്ഞുനോട്ടത്തിന് ഒരു അറസ്റ്റു പോലും വരുമെന്ന ആശങ്കയുണ്ട്. എന്നാലും മഴവില്ലു വരുമല്ലോ എന്ന പ്രതീക്ഷ തന്നെ പറഞ്ഞുവെയ്ക്കുന്നു!<br />'ഒറക്ക'ത്തിലെ മുക്കുന്നിമല ആല്പ്സായും കുടിച്ച കള്ള് വീഞ്ഞോ വേദകാലത്തെ സോമയോ ആയും മാറുന്നു. വീഞ്ഞായി ചുവന്നു പതയുന്ന വെള്ളവും സങ്കീര്‍ത്തനവും മൂന്നുവട്ടം കൂകുന്ന കോഴിയും എല്ലാം ചേര്‍ന്നു ബിബ്ലിക്കലായ സൂചനകളോടെ ആടിത്തുടങ്ങുന്ന സ്വപ്നം. അടര്‍ന്നു വീഴുന്ന നക്ഷത്രവും പൊടിഞ്ഞു തുണ്ടങ്ങളായ മഴവില്ലും. വിളര്‍ത്ത ചന്ദ്രനില്‍ നിന്നിറങ്ങി താളത്തിലിളകുന്ന രോമത്തുടയും നഖവും തേറ്റയുമായി അടുത്തേക്കാഞ്ഞുവരുന്ന രൂപത്തെ ഭയത്തോടെ കാണുന്നു. യാഥാര്‍ത്ഥ്യത്തെ മിത്തിക്കലായ സ്വപ്നഭാവനകളാക്കി മാറ്റി അതേ സമയം ലീലാപരമായ ഉദാസീനതയോടെ, ചിലപ്പോഴെല്ലാം പരിഹാസത്തോടെ ആവിഷ്കരിക്കുന്നതാണ് നാമിവിടെ കാണുന്നത്.<br /> <br />വ്യവസ്ഥയെ അതിന്റെ ദൈനംദിനസ്വഭാവത്തിലൂടെ വരച്ചിട്ടുകൊണ്ട് അതിനകത്തെ അധികാരത്തെ പുറത്തേക്കു വലിച്ചിടാന്‍ കഴിയുന്നു, ഇവിടെയെല്ലാം. ചെറുതന്മകളില് നിന്നുള്ള ആക്ഷേപങ്ങളോ ഉപഹാസങ്ങളോ കൊണ്ട് അവയില്‍ ഒരു അട്ടിമറി നടത്തുന്നു. ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയിലുള്ള വിഭ്രാമകതയിലാണ് 'ജലപിശാച്' നിറഞ്ഞു നില്‍ക്കുന്നത്. വൃത്തി കലശലായ പേരമ്മയുടെ തിരോധാനം. വെള്ളത്തിനകത്തേക്കകത്തേക്കു നീന്തിമറഞ്ഞും മേലാകെ ഉരച്ചു കഴുകിയും കണ്ണുകൊണ്ടു കാണാന്‍ പറ്റാത്ത അണുക്കളെ വെള്ളത്തില്‍ നിന്നു കണ്ടുപിടിച്ചു പ്രാകി കണ്ണുപൊട്ടിക്കുന്ന പേരമ്മയെ ആണ് കാണാതായത്. 'തുണിയൊലമ്പുന്ന പോലെ വെള്ളത്തിക്കെടന്ന് തന്നത്താനെ മേലൊലമ്പിയെടുത്തും' എന്നിട്ടൊലമ്പിയത് പിഴിയുകയും ചെയ്യുന്ന അവിവാഹിതയായ പേരമ്മ സദാചാരഭീതിയ്ക്കകത്തു സ്വയം തളച്ചിട്ട പെണ്‍ജീവിതം തന്നെ! പേരമ്മയും ആഖ്യാതാവായ കുട്ടിയും തമ്മില്‍, കവിതയ്ക്കകത്തു പൊടിഞ്ഞു നില്ക്കുന്ന അഗമ്യകാമനയുടെ നിഗൂഢസൂചനകള് കൂടിയാകുമ്പോള്‍ ഉടുതുണിയില്ലാതെ പുഴയുടെ നടുക്കായി മുളച്ചുനിന്ന പാറപ്പുറത്തേക്കു കേറിപ്പോയ പേരമ്മ വിഭ്രാമകമായ മായയായി തീരുന്നു. ഇടശ്ശേരിയുടെ 'വിവാഹസമ്മാന'വുമായുള്ള പ്രമേയസമാന്തരതയെ മറികടക്കുന്നത് മേല്‍പ്പറഞ്ഞ രാഷ്ട്രീയധ്വനിയിലൂടെയാണ്.<br /><br />ആകാശച്ചെരുവിലൂടെ രണ്ടു കുട്ടികള്‍ ഹാന്റില്‍ ബാര്കൊണ്ടു കൈകോര്‍ത്തു പാഞ്ഞു പോകുന്ന പണ്ടു സൈക്കിളുകളുടെ ഭാവനയും (സവാരി) ഇത്തരത്തില്‍ നിഷ്കളങ്കമെന്നു തോന്നുന്ന അന്തരീക്ഷത്തില്‍ ഭ്രമാത്മകതയുടെ കൗതുകം നിറച്ചുകൊണ്ട് എഴുതപ്പെട്ട കവിതയാണ്. സ്വാതന്ത്ര്യത്തിന്റെ പരമാവധിയുടെ ചക്രവാളങ്ങളെ തന്നെയാണ് ഇവിടെ അസാന്നിദ്ധ്യമാക്കുന്നതും. ശിശുസഹജമായ നിഷ്കളങ്കതയുടെയും നിസ്സഹായതയുടെയും വിധ്വംസകശേഷിയെയും മാന്ത്രികതകൊണ്ടു ആഖ്യാനം ചെയ്യുന്ന രചനാതന്ത്രം കുഞ്ഞുവാച്ച്, പിണക്കം എന്നീ കവിതകളിലുമുണ്ട്. സ്വാതന്ത്ര്യം പാലിക്കുന്ന ക്രൂരമായ നിശ്ശബ്ദതയെ കുറിച്ചാണ് 'പരോള്‍ സ്വാതന്ത്ര്യത്തോടു പറഞ്ഞത്' എന്ന കവിത പറയുന്നത്. സ്വാതന്ത്ര്യത്തോടുള്ള പ്രണയമാണയാളെ തടവറയിലെത്തിച്ചത്. പിന്നീടു പരോളിലൂടെ സ്വാതന്ത്ര്യം കിട്ടിയതും അതുകൊണ്ടുതന്നെ. പക്ഷേ എന്താണ് സ്വാതന്ത്ര്യം എന്ന മൗലികമായ ചോദ്യത്തെ ഒരു ബഷീറിയന്‍ നാടകീയത(മതിലുകള്‍)യിലൂടെ മായക്കാഴ്ച്ചയാല് ഉന്നയിക്കുന്നു. പ്ലാവില കാട്ടി വഴിതെളിച്ചു മെരുക്കപ്പെട്ട, അനുസരണപ്പെടുത്തിയ സ്വാതന്ത്ര്യം അവസാന തന്മയെപ്പോലും ചോര്‍ത്തി ആളിനെ ആടാക്കി മാറ്റുന്ന മായികത 'പ്ലാവില'യിലുണ്ട്. പഠനത്തിനിടെ എവിടുന്നോ പ്രത്യക്ഷപ്പെട്ട അമ്മാമ്മ, വിലക്കപ്പെട്ട തോട്ടത്തിലേക്കുള്ള പ്രലോഭനവുമായി വന്നെത്തുന്നതും ഇതേ മാന്ത്രികതയുടെ തരംഗമായാണ് (ജാതിക്കാത്തോട്ടം). അതേ തുടര്‍ച്ചയില്‍ 'മാമ്പഴക്കാറ്റി'ല്‍ കൂനകൂട്ടിയിട്ട മാമ്പഴങ്ങളുടെ മേല്‍ കയറിനിന്ന് പാമ്പ് ആര്‍ത്തിയോടെ ഉലയൂതുമ്പോലെ ഊതിക്കൊണ്ടിരുന്നു.<br /><br /><b>കാഴ്ചകളും നോട്ടങ്ങളും</b><br />മേല്‍പ്പറഞ്ഞ കവിതകളെല്ലാം പ്രസരിപ്പിക്കുന്ന അപൂര്‍വമായ മറ്റൊരു തലം കാഴ്ചയുടേതാണ്. കാഴ്ചയുടെ മായികതയും വികല്പവും പലപ്പോഴും വക്രീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അര്‍ത്ഥങ്ങളാണ് ഉല്പാദിപ്പിക്കുന്നത്. വിജയന്റെയും അരവിന്ദന്റെയും മറ്റും കാര്‍ട്ടൂണുകളിലെ രാഷ്ട്രീയനോട്ടങ്ങള്ക്കു സമാനമായ ഏങ്കോണിപ്പുള്ള കാരിക്കേച്ചറുകളായി ഇവിടെ കാണാം. സാമൂഹ്യശാസ്ത്രരചയിതാവും സഹൃദയനുമായ ഡോ. മാത്യു ജോസഫ്. സി ഇതു എടുത്തു പറയാറുള്ളത് ഓര്‍ക്കുന്നു.<br /><br />സമകാലികജീവിതത്തില്‍ ദൃശ്യതയ്ക്കു കൈവന്നിട്ടുളള മേല്‍ക്കോയ്മ നമ്മുടെ ബോധങ്ങളെ ആഴത്തില്‍ ബാധിച്ചിട്ടുണ്ട്. അത് അക്ഷരങ്ങളെത്തന്നെ പുറംകാഴ്ചകളായി, ലിപികളെ വരയപ്പെട്ട രൂപങ്ങളായി കാണാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ അത്ഭുതമില്ല. ദൃശ്യത്തിന്റെ ശകലിതമാത്രകളായി അനുഭവങ്ങള്‍ ചിതറിക്കപ്പെടുന്നത് ആശാലതയുടെ മിക്ക ആഖ്യാനങ്ങളിലും കാണാം. പുതുകവിതയ്ക്കത്ത് ഭാഷാപരമായി സംഭവിച്ച വിച്ഛേദങ്ങളുടെ പൊതുസ്വഭാവം ഇവയ്ക്കുണ്ട്. കവിതയില്‍ മലയാളി അനുശീലിച്ച പ്രതീകാത്മകവും ധ്വനിസാന്ദ്രവുമായ ഭാഷയ്ക്കു പകരം ദൈനംദിന ഭാഷയുടെ അതിസാധാരണത്വം കടന്നുവരുന്നു. ചിലപ്പോള്‍ അത് ഒരുപടികൂടിക്കടന്ന് ചുവരെഴുത്തുകളിലെ (Grafity) തുറസ്സും വികടതയും കയ്യാളുന്നു. ഹിംസാത്മകമായ ഒരു അധിക്ഷേപച്ചിരി ഉള്ളില്‍ കുറുക്കിവെച്ചുകൊണ്ട് ഈ കവിത നമ്മോടു പെരുമാറുന്നു. പരസ്യപ്പലകളിലും ചുവരെഴുത്തുകളിലും മറ്റുമുളള നിര്‍ദ്ദോഷവും നിസ്സംഗവുമായ ഒരു പുറംചട്ട അവയ്ക്കുണ്ട്. ഈ ഉദാസീനത അല്ലെങ്കില്‍ നിസ്സാരത 'അന്ന് ആദ്യമായിട്ട് ', 'ക്ലിപ്പിലൊതുങ്ങാത്ത സ്വാതന്ത്ര്യം' തുടങ്ങിയ കവിതകളില്‍ കാണാം. അയയില്‍ കിടന്ന അടിവസ്ത്രം കാറ്റത്തു പറന്ന് മഴയില്‍ ഒലിച്ചുപോയതിനെക്കുറിച്ചാണ് 'ക്ലിപ്പിലൊതുങ്ങാത്ത സ്വാതന്ത്ര്യം' പയുന്നത്.<br />'അറുപതുകളിലോ എഴുപതുകളിലോ<br />എന്തോ<br />ആരൊക്കെയോ അടിവസ്ത്രമുപേക്ഷിച്ച<br />സ്വാതന്ത്ര്യത്തെക്കുറിച്ച്<br />കേട്ടിട്ടേ ഇല്ലായിരുന്നു<br />..............................<wbr></wbr>.........<br />പാവം! ലിംഗപദവി, ഭിന്നലൈംഗികത<br />ന്യൂനപക്ഷം, എം.എസ്.എം എന്നൊന്നും<br />കേട്ടുകേള്‍വി പോലുമില്ല....'<br /><br />ജനപ്രിയ സംസ്ക്കാരത്തിന്റെ മുഖ്യഘടകമായ ദൃശ്യപ്രതീതിയാണ്്് 'ഇന്നലത്തെപ്പോലെ ഓര്‍ക്കുന്ന ദിവസം' എന്ന കവിതയുടെ പ്രത്യേകത. വലിയ സ്ക്രീനിലെ വൈഡ് ആംഗിള്‍ ദൃശ്യങ്ങളായി നോട്ടങ്ങളും കാഴ്ചകളും കവിതയില്‍ പെരുമാറുന്നു. നീണ്ടുകിടക്കുന്ന പുഴ, അപ്പുറത്തു ചൂണ്ടയിടുന്ന പയ്യന്, അവന്റെ മൂളിപ്പാട്ട്, അലക്കുകല്ലില് നിന്നും തെറിക്കുന്ന, ആകാശത്തേക്കുപറക്കുന്ന തുണികള്‍, അക്കരെ കുരയ്ക്കുന്ന പട്ടി, വല്യമ്മായിയും പെണ്‍കുട്ടിയും, ജലത്തിന്റെ ചില്ലുപായകളും എല്ലാം ചേര്‍ന്ന് ദൃശ്യത്തിന്റെ അനുസ്യൂതി പൂര്‍ത്തിയാക്കുന്നു. മൊബൈല്‍ ടു മൊബൈല്‍, ലോഡ്സ്ക് സ്പേസ്്് , ഡിജിറ്റല്‍, സ്ക്രീനിലെ തടാകം, തൂക്കുപാലം തുടങ്ങി അനേകം കവിതകളില്‍ അനുഭവങ്ങളെയും വസ്തുതകളെയും ഇങ്ങനെ മുറിച്ചെടുത്ത് ദൃശ്യവിതാനത്തിലേക്ക് പലതരം ചേരുവകളിലൂടെ കണ്ണിചേര്‍ക്കുന്ന രീതി കാണാം. നവസാങ്കേതികതയുടെയും ബിനാലെയുടെയും മറ്റുമായ കലയുടെ പുതിയകാലത്ത് പലതരം വായനക്കാരും പ്രേക്ഷകരും ആള്‍ക്കൂട്ടവും ചേര്‍ന്നു പൂര്‍ത്തിയാക്കേണ്ട ഒന്നായി കല മാറുന്നു. നവസാങ്കേതികതയുടെ സാധ്യതകള്‍ കല പൂര്‍ണമായും ഉപേക്ഷിക്കുന്നു. വായന, വിനിമയം, സംവേദനം എന്നിവ വളരെയധികം പ്രശ്നവത്ക്കരിക്കപ്പെടുന്നു. 'സ്ക്രീനിലെ തടാകത്തില്‍' ലാപ്ടോപ്പിലും ഫോണിലുമുളള പ്രകൃതിദൃശ്യങ്ങളാണ് വിഷയം.<br />'വെയിലുകൊള്ളേണ്ട<br />മഞ്ഞില്‍ പനിപിടിക്കേണ്ട<br />പൊടിയലര്‍ജ്ജിയില്‍ മൂക്കു ചുമക്കേണ്ട, ചുമയ്ക്കേണ്ട<br />വെറുതെ കളയേണ്ട സമയം<br />..............................<wbr></wbr>....<br />വാതില്‍പ്പടിയില്‍ വന്നു വിളിക്കുന്നുണ്ട് പ്രകൃതി<br />നിറഞ്ഞു നില്‍ക്കുന്നുണ്ടകത്തും<br />ഇത്രയും പോരേ കവിതയ്ക്കു വിഷയം<br />ഇനി ഞാന്‍ പരസ്യവാചകം ചൊല്ലിത്തരട്ടെ<br />നീയതേറ്റു ചൊല്ലിയാല്‍ മതി'<br /><br />'തൂക്കുപാല'ത്തില്‍ മഞ്ഞനിറപ്പാടത്തെ 'സോഫ്റ്റ് ഫോക്കസ് ' കാണിച്ചുതരുന്നു കവി. നീലവാനവും ഭ്രമണം ചെയ്യുമവസാന നക്ഷത്രങ്ങളും ഫ്രീസ് ചെയ്ത ഫ്രെയിമില്‍ കണ്ടെടുക്കുന്നു.<br />അനുഭവങ്ങളുടെ ആകത്തുകയായി വാക്കുകളും ഭാഷയെയും അതിലൂടെ വരയപ്പെടുന്ന വ്യക്തിയെയും കണ്ടുവരുന്ന രീതി ഇവിടെ തകര്‍ന്നു പോകുന്നു. ആഖ്യാനകര്‍തൃത്വമായി തെളിയുന്ന ആത്മത്തെ സമഗ്രസത്തയായി പകര്‍ത്താനല്ല, പലവിധ ചേരുവകളുടെ പല നിറകലര്‍പ്പുകളില്‍ ചിതറിക്കാനാണ് ഈ കവിത ശ്രമിക്കുന്നത്.<br /> <br /><b>താന്ത്രികപ്രതിരോധത്തിന്റെ ആഖ്യാനം</b><br />കവിതയ്ക്കകത്തെ വിഭ്രാമകത ഒരു രചനാസങ്കേതം എന്നതില്‍ക്കവിഞ്ഞ് ഉന്മാദം കലര്‍ന്ന ഉച്ചാടനത്തിന്റെ സ്വഭാവമായി ഇളകിയാടുന്ന ചില കവിതകള്‍ കൂടി ഈ കവിതകളിലുണ്ട്. കാളിപ്പാട്ട്, ഒടിവിദ്യ, പുകമഞ്ഞ്, വകുപ്പ് തുടങ്ങിയ രചനകളിലെ ആഭിചാരപരമായ കണ്‍കെട്ടുകള്‍ അത്തരത്തിലുള്ളവയാണ്. പ്രചണ്ഡമായ താളപ്പെരുക്കത്തിലും മുറുക്കത്തിലും തീര്‍ത്ത ഭാഷാശയ്യ മന്ത്രവാദത്തിലേക്കും ബാധ കയറലിലേക്കും നമ്മെ എടുത്തെറിയുന്നു. അതുവരെയുള്ള 'റിപ്പോര്‍ട്ടഡ് സ്പീച്ചി'ന്റെയും ആക്ഷേപഹാസ്യത്തിന്റെയും ടോണ്‍ വകഞ്ഞുമാറ്റി ഭാഷയെ മുഷിവു നീക്കിയും ചുളിവുനിവര്ത്തിയും വെടിപ്പാക്കിയെടുക്കുന്നു. ഒരു പക്ഷേ കഥയില്‍ എം.പി. നാരായണപിള്ള നെയ്തെടുത്ത മാജിക്കല്‍ റിയലസത്തിന്റേതായ മൂശയെ കവിതയില്‍ കാലം തെറ്റിയെങ്കിലും ആശാലത ഏറ്റെടുക്കുന്നു. (വകുപ്പ് എന്ന കവിതയില്‍ ആ പേരു കടപ്പാടായി സൂചിപ്പിക്കുന്നുമുണ്ട്). സാമാന്യതയുടെ നിയമങ്ങളും പാറ്റേണുകളും ഇവിടെ കലങ്ങിമറിയുന്നു. പെരുകിയിറങ്ങി, കയറിമറിയുന്ന തിരകള്‍ പോലെ വാക്കുകള്‍ക്കകം പുറം നുരയും പതയും കാണാനാവും. ചോറിലെ കാരമുള്ളായും ഉറക്കത്തിലെ മൂന്നുകാലുള്ള കാളക്കൂറ്റനായും വഴികളില്‍ കാട്ടുകല്ലായും ഇല്ലാത്ത കടമ്പയായും നടത്തുന്ന ഒടിവിദ്യ കിരീടമണിഞ്ഞ ക്രൗര്യങ്ങളോടുള്ള പകരം തീര്‍ക്കലാണ്.<br />''സമാധാനം സ്ഥാപിക്കാനെന്നു പറഞ്ഞ്<br />നീ കൊന്നുതിന്ന ആള്‍ക്കാരുടേം പിള്ളയൂറ്റിക്കുടിച്ച പെണ്ണുങ്ങള്ടേം<br />അത്രേം എണ്ണം കണക്കാക്കി<br />കുനിച്ചു നിര്‍ത്തി ഞാന്‍ ഏത്തമിടീക്കും<br />നിന്റെ തലച്ചോറില്‍ ഒടിവിദ്യയുടെ പേടി നിറയ്ക്കും''<br /><br />'കാളിപ്പാട്ടി'ല്‍ താന്ത്രികതയുടെ അന്തരീക്ഷം നിറഞ്ഞു കവിയുന്നു. ആദ്യഖണ്ഡം പെണ്വിലക്കുകളെ ചൊല്ലിയാടുന്ന മട്ടില്‍ എഴുതുന്നു . രണ്ടാം ഖണ്ഡത്തില്‍ അനുഷ്ഠാനത്തിന്റെ താളത്തില്‍ എതിര്പക്കമായി ജ്വലിച്ചു പാടിയാടുന്നു. പകര്ന്നാട്ടങ്ങളൊക്കെയും വിലക്കുകളെ പറപറത്തുന്നു, സ്ത്രൈണതയുടെ പേലവങ്ങള്ക്കു പകരം കടുപ്പത്തിന്റെ രൂപാന്തരം എടുത്തണിയുന്നു.<br />''യക്ഷിയായിപ്പറക്കും ഞാന്‍<br />പനങ്കുരലിലിരിക്കും ഞാന്‍<br />കള്ളുമോന്തിത്തെറി പറയും<br />ഭരിക്കാന്‍ നീ<br />വരുന്ന നേരം<br />മുടിയേറ്റു കാളിയായ് നിന്<br />മുടിയെടുക്കും ഞാന്‍''<br />'വകുപ്പി'ല്‍ മന്ത്രതന്ത്രങ്ങളിലൂടെയുള്ള ഉച്ചാടനത്തിനും വശീകരണത്തിനുമപ്പുറം പ്രതിരോധത്തിന്റെ സൂക്ഷ്മഭാവന കൂടി കലര്‍ന്നിരിക്കുന്നു. ഭരണകൂട വേട്ടയാടലുകളുടെയും അന്യായത്തടങ്കലുകളുടേതുമായ വര്‍ത്തമാനസാഹചര്യങ്ങളില്‍, പലരൂപങ്ങളില്‍ പതുങ്ങി ഇരപിടിക്കാനെത്തുന്ന എതിരാളനു നാം കണ്ടു പരിചയിച്ച ഛായ തന്നെ! ഹിംസയെ നേരിടാന്‍, സത്യത്തെ തിരഞ്ഞു കണ്ടെത്താന്‍ കവിത ഭാഷയെ തന്നെ പീഡിപ്പിക്കേണ്ടതായി വരുന്നു എന്ന ഒരു സങ്കല്പനം സിസെക്കിന്റേതായുണ്ട്. യഥാര്‍ത്ഥത്തില്‍ യെല്ഫ്രിഡോ യെല്‍നിക് പറഞ്ഞ ഒരു നിരീക്ഷണത്തെ എടുത്തു സൂചിപ്പിക്കുകയാണ് സിസെക് ചെയ്യുന്നത്. ശുദ്ധീകരണത്തിനായി നടത്തുന്ന അനുഷ്ഠാനങ്ങള്‍ക്കു സമാനമാണ് ഈ കവിതയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന കാരുണ്യരഹിതമായ, ആഖ്യാനപരവും ഭാഷാപരവുമായ ചര്യകള്‍. ആയതിനാല്‍ ഭാഷ എന്നത് ചിത്രം, ഇന്സ്റ്റലേഷന്, മന്ത്രവാദം തുടങ്ങിയ എല്ലാമായി മാറുന്നു.<br /><br /><b>പ്രതിലോമകാരി</b><br />പഴയകാലത്തെ വിമോചനപരമായ രാഷ്ട്രീയസാംസ്കാരിക ബലങ്ങളെ ചരിത്രപാഠങ്ങളായി സ്വീകരിക്കുന്നത് ആശാലതയുടെ കവിതകളില്‍ പലപ്പോഴും ആവര്‍ത്തിക്കുന്ന ഒരു രീതിയാണ്. നവോത്ഥാനം, ദേശീയത, മാര്‍ക്സിസം, ഗാന്ധിസം, 70 കളിലെ സാംസ്കാരികമുന്നണി എന്നിങ്ങനെ നിരനിരയായി അവ ധ്വനിപ്പിക്കപ്പെടുന്നുണ്ട് പലയിടത്തും. എന്നാല്‍ പലപ്പോഴും ഈ രാഷ്ട്രീയഭാവനയെ സ്വരൂപിച്ചുകൊണ്ട്, അവയെ മിമിക് ചെയ്തുകൊണ്ട് സല്ലാപാത്മകമായി കാവ്യഭാഷയെ മാറ്റിയെഴുതുകയും ചെയ്യുന്നുണ്ട്. ചിലപ്പോള്‍ തെന്നിത്തെറിച്ചും കൊഞ്ഞനം കുത്തിയും ആക്ഷേപിച്ചും നീങ്ങുന്നു. മറ്റു ചിലപ്പോള്‍ ആശയക്കുഴപ്പം തീര്‍ക്കുന്ന മട്ടില്‍ ഔപചാരികമായി ആദരിച്ചുകൊണ്ടും അതേസമയം മുമ്പു സൂചിപ്പിച്ച ഏങ്കോണിപ്പു മാതൃകയില്‍ അനാദരിച്ചുകൊണ്ടും നീങ്ങുന്നു. ഇതു വ്യത്യസ്തമായ ഒരു സാംസ്കാരിക പാഠം തീര്‍ക്കുന്നു. സമകാലികതയുടെ ചലനാത്മകമായ ദൈനംദിനങ്ങളില്‍ ഇവ വെറും കെട്ടുകോലങ്ങളായിത്തീരുന്ന അവസ്ഥയെ കൂടി അതു ഉപദര്‍ശിക്കുന്നുണ്ട്. 'മഴപെയ്യാന്‍ മുട്ടി നില്ക്കുമ്പോള്...', 'ക്വാണ്ടം തിയറി'യില്‍ 3D യിലൂടെ കാണുന്ന ത്രിവര്‍ണക്കൊടി, 'ഓഷ്വിറ്റ്സ് ഒക്കെയും അതിന്റെ സഫലമായ ഉദാഹരണങ്ങളാണ്. പ്രബലതകളോടുള്ള ഈ അനാദരവ് അധികാരത്തെ തന്നെയാണ് ആത്യന്തികമായി ചോദ്യം ചെയ്യുന്നത്. അതിന്റെ പരമാവധിയാണ് പ്രതിലോമകാരി എന്ന കവിതയിലുള്ളത്. പൊതുസ്ഥലത്തു വളി വിട്ടതിനു പിടിക്കപ്പെട്ടയാളുടെ ആത്മഗതം പോലെയുള്ള വിദൂഷകഭാഷണത്തില് ബലങ്ങളെല്ലാം കലങ്ങിമറിയുന്നു. ബൗദ്ധികവരേണ്യതകള്ക്കു നേരെ അസ്സല് ഒരു ഭര്ര്....<br />''പൊതു സ്ഥലത്ത് വളിവിട്ടേനാണ്<br />പിടിച്ചുകൊണ്ടുപോയത്<br />..............................<wbr></wbr>.......<br />..............................<wbr></wbr>...<br />ജനാധിപത്യംന്നോ മറ്റോ പറയണ എന്തോ ഒരു കുന്ത്രാണ്ടത്തിനെ<br />തകര്‍ക്കാനാണത്രെ ഞാന്‍ വളിവിട്ടത്<br />..............................<wbr></wbr>...മാവോയിസ്റ്റാണോ എന്റെ പിന്നിലെന്നും ചോദിച്ചു സാറേ<br />ആ പേരില്‍ ആരേം എനിക്കറിഞ്ഞൂടാ<br />പെരുമ്പാവൂരെ മാവൂട്ടിച്ചേട്ടനെ അറിയാം.<br />അങ്ങേരെ ഇനിയിപ്പോ അങ്ങനെ എരട്ടപ്പേരു വിളിക്കുന്നുണ്ടോ ആവോ!''(പ്രതിലോമകാരി)<br />ഭാഷാപരമായി നോക്കുമ്പോള്‍ ഈ രാഷ്ട്രീയം പ്രധാനമാണ്. കാരണം, ആഖ്യാനത്തിന്റെ പതിവില്ലാത്ത, സവിശേഷമായ ഒരു തിമിര്പ്പ ്(ഷീശമൈിരല) നാമിവിടെ കാണുന്നു. സ്ത്രൈണതയുടെ അതിര്‍വരമ്പുകളെ അത് ലംഘിക്കുന്നുണ്ട്. മറ്റൊരു തരത്തില്‍ ജനാധിപത്യവും പതിവു വിമോചനവും മാവോയിസവുമൊക്കെ ഒരു പെണ്‍ദൃഷ്ടിയുടെ വലയത്തിനകത്തേക്കു വലിച്ചിട്ട് അപ്രസക്തമാക്കുന്നതിലെ ധ്വനി കൂടി നാം ശ്രദ്ധിക്കുക. 'മാമ്പഴക്കാറ്റ്', 'വെഷം' തുടങ്ങിയ കവിതകളിലൂടെ പാമ്പും ഹവ്വയും ആദവും പോലുള്ള പ്രതിഷ്ഠാപിതമായ പ്രാചീനമിത്തുകളെപ്പോലും തോണ്ടിപ്പരിഹസിക്കുന്നതും നാം കാണുന്നു. ചരിത്രത്തെ സമകാലികതയിലേക്കു വലിച്ചുനീട്ടി മിമിക് ചെയ്യുന്ന ഭാവന. 'വെഷ'ത്തില്‍ ആദം ചന്തയില്‍ പോയപ്പോ ഹവ്വ തുണിയലക്കുന്നു. പാമ്പു വന്നപ്പോള്‍ 'അങ്ങേരിവിടെയില്ല, പോയിട്ട് പാമ്പ് പിന്നെ വാ' എന്നാണ് ഹവ്വ പറഞ്ഞത്...സദാചാരവും പെണ്ണും തമ്മിലുള്ള ചിരപുരാതനസമസ്യയെ ഇത്രമേല്‍ കൊഞ്ഞനം കുത്തുന്ന രചന വേറെയില്ല!<br /><br /><b>എഴുത്ത് എന്ന രാഷ്ട്രീയപ്രമേയം</b><br />കാവ്യരചനയുടെ പ്രാരംഭകാലം മുതലേ എഴുത്തും അതിന്റെ സാങ്കേതികപദ്ധതികളും പ്രത്യശാസ്ത്രവും എല്ലാം ഈ കവിതകളില്‍ തെളിഞ്ഞു കാണാം. പാഠാന്തരബന്ധങ്ങളായും ആഖ്യാനത്തിന്റെ രാഷ്ട്രീയമായും അവ കാണാം.<br /><br />എഴുത്തിനെ സാംസ്കാരിക സന്ദര്‍ഭങ്ങളുടെ നിര്‍മിതിയായി തിരിച്ചറിയുന്ന ബോധം ആശാലതയില്‍ ശക്തമാണ്. എഴുത്തിന്റെയും വായനയുടെയും പ്രക്രിയകള്‍, സൗന്ദര്യബോധത്തില്‍ പ്രവര്‍ത്തിക്കുന്ന വരേണ്യ/ കീഴാള അബോധങ്ങള്‍ മുതലായ കരുതലുകള്‍ അടിയടരായി ഇവിടെ പ്രവര്‍ത്തിക്കുന്നു. സാങ്കേതികമായ ഒരു രീതിപദ്ധതിയായിത്തന്നെ ഈ കവിതകളില്‍ പാഠാന്തര (inter textual) സൂചനകള്‍ കടന്നുവരുന്നത് അതുകൊണ്ടാവാം. കാവ്യപാരമ്പര്യം/വായന അടിസ്ഥാന അനുഭവമുദ്രയായി പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിനിധാനമായി എഴുത്തു നിലനില്‍ക്കുന്ന രീതിക്ക് ഇളക്കം തട്ടിയേക്കാം. ദേവദാസ് അഥവാ ട്രാന്‍സ്മൈഗ്രേഷന്‍ ഓഫ് സോള്‍ എന്ന കവിതയില്‍ ആവിഷ്ക്കാരത്തിനു വഴങ്ങാതെ സ്വയം കുതറിമാറി മറ്റെന്തെങ്കിലുമാവാന്‍ ശഠിക്കുന്ന അനുഭവമുണ്ട്. ശരത്ചന്ദ്രന് എന്ന ബംഗാളി എഴുത്തുകാരന്, ദേവദാസ് എന്ന മദ്യാസക്തനായ നായകന്, പിന്നെ വായനക്കാരി, വായന എന്നിങ്ങനെ അസ്ഥിരപ്രതലങ്ങളിലൂടെ കവിതയുടെ കേന്ദ്രം മാറിമാറി വരുന്നു.<br />''ഞാന്‍ അവനല്ല, അവനല്ല'' എന്നു പറഞ്ഞുകൊണ്ട് ,<br />അയാള്‍ പേനയുന്തുന്നതിനനുസരിച്ച്<br />പ്രേമരോഗിയായി കരഞ്ഞുകരഞ്ഞു ചാവാന്‍<br />ഞാനെന്താ അയാളുടെ ഡമ്മിയോ! എന്ന രോഷം വായനക്കാരിയെ തൊടുന്നേയില്ല. കാരണം കഥാപുസ്തകത്തിലെ കൈവിട്ടുപോയ കാമിനിയോ കൈവന്ന ദേവദാസിയോ അല്ല അവള്. ഇവിടെ ചിതറിയ സ്വത്വങ്ങളായി , പലതരം പകര്‍ന്നാട്ടങ്ങളായി അവള് സ്വയം കണ്ടെടുക്കുന്നു.<br />'ആറാമങ്കം', 'നാരായണി' മുതലായ കവിതകളിലെ പാഠാന്തര സൂചനകള്‍ ലബ്ധപ്രതിഷ്ഠമായ കാവ്യസങ്കേതങ്ങളെ കുഴച്ചു മറിക്കുന്നു.'ആറാമങ്കത്തില്‍' പരിണാമഗുപ്തിയും കാലാനുക്രമണികതയും ആഭ്യന്തരപ്പൊരുത്തവും ഒക്കെച്ചേര്‍ന്ന ആഖ്യാനയുക്തിയെയാണ് കവി അട്ടിമറിക്കുന്നത്.<br />''കൊള്ളാവുന്നൊരു സ്വര്‍ണമോതിരം വിഴുങ്ങാത്തതിന്<br />മീനിനെ മുഴുത്തൊരു തെറി പറഞ്ഞുകൊണ്ട്<br />പാചകന് അടുത്തതിന്റെ വയറുകീറുമ്പോള്‍<br />പെട്ടെന്ന് യവനിക പൊട്ടിവീണ്<br />ആറാമങ്കത്തില്‍<br />സ്ക്രിപ്റ്റില്‍ പറയാത്തപോലെ നാടകം തീരുന്നു''<br />(ആറാമങ്കം)<br /><br />'അങ്ങനെ അന്ന് ആദ്യമായിട്ട്' എന്ന കവിതയിലെ പാഠാന്തരബന്ധം ഉപഹാസപൂര്‍വ്വമായാണ് എഴുതപ്പെടുന്നത്. പ്രഖ്യാതമായ രമണന്റെയും മദനന്റെയും ഇതിവൃത്തത്തിലൂടെ സഞ്ചരിച്ച് 'അങ്ങനെയാണ് മലയാളസാഹിത്യത്തില്‍ ഹോമോസെക്ഷ്വാലിറ്റി നടപ്പില്‍ വന്നത്' എന്ന് ഉപസംഹരിക്കുന്നിടത്ത് അനുഭവങ്ങളുടെ ആധികാരികതയ്ക്ക് സാഹിത്യകോയ്മകളുമായുളള ബന്ധം പ്രശ്നവല്‍ക്കരിക്കാനുളള ശ്രമം കാണാം. 'നാരായണി'യിലും 'കൃഷ്ണാ എനിക്കു നിന്നെ അറിയില്ല'യിലുമൊക്കെ പുരുഷാധിപത്യമൂല്യങ്ങളെ നുള്ളിയും ചുരണ്ടിയും എടുത്തുകാണിക്കുവാനുളള സന്ദര്‍ഭങ്ങളായി ഇന്റര്‍ ടെക്സറ്റ്വാലിറ്റിയെ ഉപയോഗിക്കുന്നു. സ്ത്രീത്വത്തെക്കുറിച്ചുളള പതിവു വൃത്തങ്ങളെ ഭേദിച്ച് ഉപഹാസം ചൊരിയുകയും ചെയ്യുന്നു.<br /><br />ആഖ്യാനത്തിനകത്തെ പരിണാമഗുപ്തി എഴുത്തിന്റെ രാഷ്ട്രീയനിലപാടാകുന്ന രേഖീയമായ ആവിഷ്കാരരീതിയെ പലപ്പോഴായി ഈ കവിതകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. 'പതിനാറായിരത്തെട്ടാമവള്', 'മൃഗശാലയ്ക്കു മുന്നില്‍ കാത്തുനില്‍ക്കുന്നവള്‍(മൂന്നു സാധ്യതകളടക്കം)' എന്നീ കവിതകളൊക്കെ ആഖ്യാനമെന്ന നിര്‍മിതിയെത്തന്നെ കാട്ടിത്തരുന്നു. പതിവു പ്രതീക്ഷകളെ തകിടം മറിക്കുന്ന ട്വിസ്റ്റ് അവിടെ എഴുത്തിന്റെ ഭൗതികതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചന്ദ്രമതിയുടെയും മറ്റും കഥയില്‍നിന്നു കഥാപാത്രങ്ങള്‍ ഇറങ്ങിനടക്കുമ്പോലെ, കവി കവിതയ്ക്കകത്തുനിന്ന് കഥാപാത്രങ്ങളെ ഉറ്റുനോക്കുന്നു, ഒളിഞ്ഞു നോക്കുന്നു. 'രണ്ടു കോഴിക്കുഞ്ഞുങ്ങളി'ല്‍ പാലത്തിനക്കരെ സുരക്ഷിതരായി അവരെത്തിക്കാണുമെന്ന് കഥയുടെ ഒളിമൂലയില്‍ നിന്നും ആഖ്യാതാവ് ആകാശത്തേക്ക് കൈ വീശിക്കാണിക്കുന്നുണ്ട്. പ്രണയസമാഗമത്തെ കാല്പനിക ഏകാത്മക ആഖ്യാനത്തില്‍ നിന്നും പിടിച്ചിറക്കി, അതിന്റെ സര്‍വസാധാരണതയെ പരത്തിവിരിച്ചു മൂന്നു സാദ്ധ്യതകളാക്കി കവി വിവരിക്കുന്നു. ആദ്യഖണ്ഡത്തിന്റെ രചനയില്‍ നിന്നു കൊണ്ട് രണ്ടാംഖണ്ഡത്തിലേക്ക് ഒളിഞ്ഞു നോക്കുന്നു. ജനപ്രിയമായ ജീവിതവീക്ഷണത്തെയും പ്രണയപ്രതീക്ഷകളെയും പരിഹസിക്കുന്നു. പ്രണയത്തിലെ സ്ത്രീവിരുദ്ധത കൊണ്ടുവരാന്‍ ശ്രമിക്കുന്നു. എഴുത്തധികാരത്തിനകത്തു കവി സ്വയം സ്ഥാനപ്പെടുത്തി ഇടനില സ്വീകരിക്കുകയാണിവിടെ. എഴുത്തിനകത്തെ കവിദൃഷ്ടി എഴുത്തിലേക്ക് കടന്നിടപെടുന്ന കവിതകളാണ് 'മീന്‍ പൂച്ച എന്നിവര്‍', 'വചനം', 'രണ്ടുകോഴിക്കുഞ്ഞുങ്ങള്' എന്നിവ. മീന്‍ വെട്ടിക്കൊണ്ടിരുന്നവള് പൂച്ചകള്‍ പറ്റിക്കൂടി ചുറ്റിത്തിരിയുന്നതു കാണുന്നു. സ്ലീപ്പിംഗ്ബ്യൂട്ടിയെപ്പോലെ കിടന്ന ചട്ടിയിലെ ഒടുവിലത്തെ മീനിനെ കണ്ടപ്പോള്‍ അകാലത്തില്‍ ചത്തു പോയ കവിത മീനായിപ്പിറന്നതാണ് എന്ന വിചാരത്തില്പ്പെടുന്നു. പൂച്ചയോ? നിരൂപകനത്രെ! ഒന്നും ബാക്കിവെയ്ക്കാതെ, ഒറ്റച്ചാട്ടത്തിനത് വാലും ചെകിളയും പോലും ബാക്കി വെയ്ക്കാതെ അകത്താക്കി സ്വന്തം രൂപത്തിലേക്കു മടങ്ങി 'ദീര്ഘനിരൂപണം എഴുതാന്‍ ലാപ്ടോപ്പിന്റെ മുന്നിലിരുന്നു'!<br />വചനത്തില്‍ ചെന്നമല്ലികാര്ജ്ജുനന് കേട്ടാലുമില്ലെങ്കിലും ചിലങ്കയണിഞ്ഞ് ഉടല് മൂടിയ മുടി വെളുത്തിട്ടും പാടിക്കൊണ്ടേയിരിക്കുന്നവളെക്കു<wbr></wbr>റിച്ചു പറയുന്നു.<br />''ഞാന്‍ വചനം<br />മഹാവചനം<br />നീ കേട്ടാലുമില്ലെങ്കിലും'' (മുന്‍പേ സൂചിപ്പിച്ച അധീശ ദൈവശാസ്ത്രബിംബങ്ങളോടുള്ള പ്രതികരണമായും ഇത്തരം കവിതകളെ കാണാം.)<br /><br />എഴുത്തിനെ സാംസ്കാരിക സന്ദര്‍ഭങ്ങളുടെ നിര്‍മിതിയായി തിരിച്ചറിയുന്ന ബോധവും ആശാലതയില്‍ ശക്തമാണ്. എഴുത്തിന്റെയും വായനയുടെയും പ്രക്രിയകള്‍, സൗന്ദര്യബോധത്തില്‍ പ്രവര്‍ത്തിക്കുന്ന വരേണ്യ/ കീഴാള അബോധങ്ങള്‍ മുതലായ കരുതലുകള്‍ അടിയടരായി ഇവിടെ പ്രവര്‍ത്തിക്കുന്നതു കാണാം. സാങ്കേതികമായ ഒരു രീതിപദ്ധതിയായിത്തന്നെ ഈ കവിതകളില്‍ പാഠാന്തര(ശിലേൃ ലേഃൗേമഹ)സൂചനകള്‍ കടന്നുവരുന്നത് അതുകൊണ്ടാവാം. കാവ്യപാരമ്പര്യം/വായന അടിസ്ഥാന അനുഭവമുദ്രയായി പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിനിധാനമായി എഴുത്തു നിലനില്‍ക്കുന്ന രീതിക്ക് ഇളക്കം തട്ടിയേക്കാം. പൂര്വപാഠങ്ങളും പാഠാന്തരബന്ധങ്ങളും മുന്സമാഹാരങ്ങളിലെന്ന പോലെ ഈ കൃതിയിലും കടന്നു വരുന്നുണ്ട്. 'ബുദ്ധനും ഞാനും നരിയും' എന്ന കവിത ഉദാഹരണം. പ്രശസ്തമായ ഇടശ്ശേരിക്കവിതയുടെ മൂല്യവിചാരങ്ങളില്‍ നിന്നു വിട്ട് പല്ലും നഖവും കൊഴിച്ചെടുത്ത പുലിയെ വീട്ടുപൂച്ചയാക്കിത്തരാനാണ് കവി ബുദ്ധനോടു പറയുന്നത്. 'പുലിക്കളി'യില്‍ നേരെ തിരിച്ചു പുലിയെ പൂച്ചയാക്കുന്നു. ബ്യൂട്ടിപാര്‍ലറിലെ സൗന്ദര്യപരിചരണത്തിന്റെ ഭാഷയിലൂടെ, കുക്കറിഷോയിലെ പാചകറെസിപ്പിയുടെ ആഖ്യാനവടിവില്‍ പ്രത്യക്ഷപ്പെടുന്ന സ്വത്വത്തിന്റെ വെച്ചുമാറ്റം ഈ കവിതയിലുണ്ട്. വെറും പൂച്ചയെ ചമയിച്ചൊരുക്കി പുലിയാക്കുന്നതില് കാലവിപര്യയത്തിന്റെ സൂചന അപ്പാടെയുണ്ട്.<br /><br /><b>ദേശരാഷ്ട്രഭാവനയിലെ പൗരിജീവിതം</b><br />ജീവിതം പോലെതന്നെ അറസ്റ്റും തടവും പരോളും ഈ കവിതകളില്‍ ഏറെയുണ്ട്. വര്ത്തമാനരാഷ്ട്രീയസാഹചര്യങ്<wbr></wbr>ങളും സാമൂഹികജീവിതവും ചേര്ന്നുന്നയിക്കുന്ന ഒരു കാഴ്ചപ്പാടിലാണ് അതിനുത്തരം കാണാനാവുക. ഭരണകൂടവേട്ടയും മര്ദ്ദിതജനജീവിതവും വളരെ സ്വാഭാവികവല്‍ക്കരിക്കപ്പെട്ടു<wbr></wbr>കൊണ്ടിരിക്കുന്ന കാലത്തിന്റെ വിപര്യയം/ക്രമരാഹിത്യം എഴുത്തിലേക്കു പലതരം സൂചനകളായി കടന്നു വരുന്നുണ്ട്.<br />'കഴുത്ത്' എന്ന കവിത നോക്കൂ. കഴുത്തും കത്തിയുമായുള്ള സംവാദവുമായാണ് കവിത. മനുഷ്യത്വരഹിതമായ നിയമവ്യവസ്ഥയിലെ കാഫ്കെയന്‍ അന്തരീക്ഷത്തിലെ ഈ സംവാദം കുറ്റത്തെക്കുറിച്ചോ ശിക്ഷയെക്കുറിച്ചോ വേവലാതിപ്പെടുന്നില്ല; മേലാവില്‍ നിന്നുള്ള ഉത്തരവു മാത്രമാണ് പ്രധാനം. തല്‍ക്കാലത്തേക്കെങ്കിലും ഉത്തരവു വന്നിട്ടില്ലാത്തതിനാല്‍ കൊല തല്ക്കാലം നീട്ടിവെച്ചതുകൊണ്ട് കഴുത്ത് ഉറങ്ങാനായി തലയിണയിലേക്കു ചാരി. 'കോടതി സമക്ഷ'ത്തില്‍ ഇരയും വേട്ടക്കാരനും ഒറ്റുകാരനും ഒരാള്‍ തന്നെയാകുന്നുവെങ്കില് സ്ക്രിപ്റ്റ് റൈറ്റര്‍ 5 പ്രണയവും ഒരു ഭാര്യയുമായി സാഹസികമായി ഒത്തൊപ്പിച്ചു പോകുന്നതിനിടയില്‍ പ്രണയ/ദാമ്പത്യ ജീവിതത്തിന്റെ സ്ക്രിപ്റ്റ് എല്ലാം തകിടം മറിയുന്നു. പിന്നീടു ഹിമാലയം തേടി, ധ്യാനിച്ചിരിക്കാന്‍ ഒരു ഗുഹ തേടി യാത്രയിലാണ്! സമയത്തിന്റെ കണ്കെട്ടിക്കളിമൂലം ജീവപര്യന്തത്തടവിനിടയില് അനുവദിച്ച പരോളിന്റെ ഓരോ സെക്കന്റിലും വഴുതിപ്പോയ സുഹൃദ്സമാഗമത്തെയാണ് 'ജീവപര്യന്തം' പറയുന്നത്. ഒടുവില്‍ തിരിച്ചു തടവുമുറിയിലേക്കുള്ള യാത്രയില്‍ ഓടുന്ന തീവണ്ടിയില്‍ നിന്നും ഇരുട്ടിലേക്ക് എടുത്തുചാടി. പരോളിലിറങ്ങിയ ആള് സ്വാതന്ത്ര്യത്തോടു കാട്ടുന്ന ഉല്‍ക്കടമായ സൗഹൃദത്തോടും പ്രണയത്തോടുമുള്ള സ്വാതന്ത്ര്യത്തിന്റെ ഉദാസീനത കാലവിപര്യയം തന്നെ! ('പരോള്‍ സ്വാതന്ത്ര്യത്തോടു പറഞ്ഞത്')<br />'നാടോടിക്കഥ'യില്‍ അതിര്‍ത്തിരാജ്യങ്ങളിലെ രണ്ടു മരങ്ങളുടെ പ്രണയം എല്ലാത്തരത്തിലും വിലക്കപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ വേരുകളിലേക്കു മടങ്ങി ഭൂമിയുടെ ഗര്‍ഭത്തിനുള്ളിലെ ആദിമജലത്തില്‍ ചെന്നു പറ്റി, ഇരുമീനുകളായി മാറുന്നു. സമയത്തിന്റെ കണ്‍കെട്ടിക്കളി 'കുഞ്ഞുവാച്ചി'ലും 'പതിനെട്ടാമത് വയസ്സി'ലും കാണാം. 'വകുപ്പ്' സമ്പൂര്‍ണമായും തളച്ചു തടവിലിടാനുള്ള വകുപ്പാണ് വിസ്തരിക്കുന്നത്. 'പാന്‍ ഓപ്റ്റിക്കോണ്‍' തുടങ്ങിയ കവിതകളിലെല്ലാം പറയുന്ന പോലെ പ്രണയവും ദേശവിരുദ്ധസാഹിത്യവുമെന്നല്ല, ക്രിയാത്മകമായ മനുഷ്യാവസ്ഥയേതും നിരീക്ഷണത്തിലാണ്! നിതാന്തമായ സര്‍വെയിലന്‍സ് ആവിഷ്കാരപ്രശ്നം മാത്രമല്ല, പരമാധികാരത്തിന്റെ പ്രകടനവുമാണ്! പ്ലാവില എന്ന കവിതയിലും ആട്ടിന്‍കുട്ടികള്‍ എന്ന കവിതയിലും നിരീക്ഷണം എപ്പോഴുമുണ്ട്. ആടുകള്‍ അനുസരണയോടെ നടന്നു മറുതെരുവു കടന്ന് അവരവരുടെ കല്ലിന്മേല് തല വെച്ചു കിടക്കുന്നു, കഴുത്തുവെച്ചു കൊടുക്കുന്നു. 'പാന്‍ ഓപ്റ്റിക്കോണി'ല്‍ മുറിയടച്ചിരുന്ന് എഴുതുന്നവളുടെ കടലാസിലേക്ക് നിരീക്ഷണക്യാമറയിലൂടെ ദൈവം നോക്കുന്നുണ്ട്.<br />''ഉടല് കടല്‍ രതി തെറി<br />(ചെറുപ്പക്കാര്‍ പിള്ളേരോ മറ്റോ ആണെങ്കില്‍ പിന്നേം)<br />പോരാഞ്ഞ് ദൈവനിഷേധം രാജ്യദ്രോഹം<br />അരാജകത്വം, അത്, ഇത്<br />ഇനി ഇവളൊക്കെ വല്ല മാവോയിസ്റ്റോ മറ്റോ ആണോ എന്ന് ദൈവം ആറാമിന്ദ്രിയം<br />കൊണ്ട് ആലോചിച്ചു.''<br /><br />ദേശരാഷ്ട്രത്തിന്റെ അധീശരൂപങ്ങളോടുള്ള സംവാദങ്ങള്‍ ഈ സമാഹാരത്തിലെ ഏതെങ്കിലും കവിതകളിലെ ഒരു ഒറ്റ പ്രമേയമായി കണ്ടെടുത്തു വര്‍ഗീകരിക്കാനാവില്ല. അവ മിക്ക രചനകളിലും ഒരു അന്തര്‍ദ്ധാരയായി പ്രവര്‍ത്തിക്കുന്നു. ആശാലതയുടെ പുതിയ കവിതകളില്‍ അത്തരം ആകാംക്ഷകളോ ഉത്ക്കണ്ഠകളോ ഭരിക്കാത്ത ഇടങ്ങള്‍ കുറവ്. അവ മുമ്പു സൂചിപ്പിച്ച പോലെ പെണ്ണില്‍ നിന്നും പൗരിയിലേക്കുള്ള വഴികളില്‍ തെളിഞ്ഞു കിടപ്പുണ്ട്. സമകാലികജീവിതത്തിലെ കോയ്മയുടെ സമവാക്യങ്ങളെ നേരിടുന്നതില്‍ ഇതു സര്‍വപ്രധാനമാണ് എന്നീ കവി തിരിച്ചറിയുന്നു. 'ക്വാണ്ടംതിയറി', 'ഉയിര്‍പ്പു ഞായര്‍', 'പ്രതിലോമകാരി', 'പാന്‍ ഓപ്റ്റിക്കോണ്‍', 'റിപ്പബ്ലിക്ക'്, 'വകുപ്പ്' തുടങ്ങി അനേകം കവിതകള്‍ ഇതു സ്പഷ്ടമായി ഉദാഹരിക്കുന്നു. ക്വാണ്ടം തിയറിയില്‍ 3Dയില്‍ തെളിഞ്ഞ ത്രിവര്‍ണക്കൊടിയും രാജ്യസ്നേഹം കൊണ്ടു ജൃംഭിച്ചുയര്ന്നു കൂറ്റന്‍ ബലൂണായി 'ഝണ്ടാ ഊംചാ' എന്ന പാട്ടു പാടിത്തീരും മുമ്പേ അതിര്‍ത്തിയിലെ കമ്പിവേലിയിലുടക്കി സൗജന്യകോണ്ടവും അവശേഷിപ്പിക്കുന്നത് പ്രത്യയശാസ്ത്രവിമര്‍ശനം തന്നെ. 'ഉയിര്‍പ്പു ഞായറി'ല്‍ കാപ്പിക്കൊഴിക്കാന് പാലന്വേഷിച്ചപ്പോഴാണ് ഗോരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍ പശുക്കള്‍ക്ക് എല്ലാ ഞായറാഴ്ച്ചയും ശമ്പളത്തോടെ അവധിയാണെന്ന കാര്യം ഓര്‍ക്കുന്നത്! 'റിപ്പബ്ലിക്ക്' ശുദ്ധ ആക്ഷേപഹാസ്യത്തില്‍ ചാലിച്ചെഴുതിയ രാഷട്രീയകവിതയാണ്. സ്വാതന്ത്ര്യദിനത്തില്‍ മൂവാറ്റുപുഴയിലെ കടാതിയുടെ സ്വന്തം ദേശീയപതാക ഉയര്‍ത്താനുള്ള മാവൂട്ടിച്ചേട്ടന്റെ ആലോചനയാണ് വിഷയം.<br /><br /><b>പെണ്‍ദൃഷ്ടി</b><br />മുമ്പു സൂചിപ്പിച്ച പോലെ നോട്ടത്തിന്റെ പല തലങ്ങള്‍ ഈ കവിതകളിലെമ്പാടും കാണാം. ഭൗതികവും മൂര്‍ത്തവുമായ ജൈവപ്രകൃതിയോടുള്ള ഇടപെടല്‍ ആദ്യകാലകവിതകളില്‍ പ്രകടമാണ്. അത് ഇതുവരെയില്ലാത്ത സ്വാതേ്രന്ത്യച്ഛയും തുറസ്സും കൂടിയാണ്. ബന്ധനങ്ങളെക്കുറിച്ചും നിരാസങ്ങളെക്കുറിച്ചും മാഴ്കുന്നതിനുപകരം അത് ചിറകു വിരുത്തി പറന്ന് പുതിയ ആകാശങ്ങളെ കാട്ടിതരുന്നു. ഈ വിഛേദം സ്ത്രൈണപ്രതിരോധമായി പ്രകാശനമായി ആവിഷ്്്കരിക്കപ്പെടുകയാണ് ഇന്നലത്തെപ്പോലെ ഓര്‍ക്കുന്ന ദിവസത്തില്‍. അപ്പുറത്തെകടവില്‍ ചൂണ്ടയിടുന്ന പയ്യനെ വല്യമ്മായിയുടെ വിലക്ക് ഓര്‍ക്കാതെ നോക്കിപ്പോകുകയാണിവിടെ. ഇന്നലത്തെപ്പോലെ ഓര്‍ത്തുപോകുന്ന ആ ദിവസത്തില്‍ പെണ്ണില്‍ നിന്ന് ആണിലേക്കുള്ള നോട്ടം മാത്രമല്ല നാം കാണുന്നത്. മരുഭൂമി പോലെയുള്ള മണല്‍പരപ്പിലുള്ളിലേക്കു വലിഞ്ഞ് ഇല്ലാതെയായിത്തീര്‍ന്ന പുഴയും കാണുന്നു.ഓര്‍മ്മയുടെ സജീവത, ജൈവികത പ്രകൃതിയെ പിടിച്ചു നിര്‍ത്താന്‍ ആയുന്നു. ജലത്തിന്റെ ചില്ലുപായകളും അവയില്‍ വീണ വെയിലും തുണിയലക്കുന്ന വല്യമായിയും പുഴക്കുമീതെയുള്ള പച്ചത്തുരുത്തും നനഞ്ഞു കുതിര്‍ന്ന പെണ്‍കുട്ടിയുടെ കിളുന്നുടലും ഒക്കെ ചേര്‍ന്നുണ്ടാകുന്ന സ്ത്രൈണപരിസ്ഥിതിയുടേതായ അന്തരീക്ഷം കവിതയില്‍ മറ്റൊരു ജൈവമണ്ഡലമൊരുക്കുന്നു. അതിനാല്‍ അടക്കാന്‍ ശ്രമിച്ചിട്ടും പൊട്ടിപ്പുറപ്പെടുന്ന വെറുമൊരു പെണ്നോട്ടത്തിന്റെ (Female gaze)ന്റെ ഓര്മ മാത്രമല്ല ഈ കവിത. സര്‍വ്വസാധാരണമായ ഒരു ദൈനംദിനാനുഭവത്തില്‍ നിന്നോ ചര്യകളില്‍ നിന്നോ ഹാബിറ്റാറ്റുകളില്‍ നിന്നോ അതിസൂക്ഷ്മമായ രാഷ്ട്രീയബോധം തെളിയിച്ചെടുക്കാന്‍ കവിക്കു കഴിയുന്നു എന്നീ കവിത പറയുന്നു.<br /><br />വളരെ സ്ഥൂലവും പ്രകടവുമായ സ്ത്രീപക്ഷസൂചനകളെ എഴുതുന്ന കവിതകളും ആശാലതയുടേതായുണ്ട്്. . 'ഉടലി'ല്‍ പരീക്ഷണമേശമേല്‍ കിടക്കുന്ന, കുപ്പിയിലെ ലായനി മണക്കുന്ന ഒരു പച്ചത്തവളക്കു സമാനമായി കൈകാല്‍ പരത്തി മലച്ചുകിടക്കുന്ന ഒരു പെണ്ണിനെ കാണാം. 'അനിഷ്ട സ്പര്‍ശങ്ങള്‍ക്ക് പിഴച്ചുപോവുന്ന' ഉടലിന്റെ കിടപ്പിനെ നാണം കെട്ടതായി പറയുന്നു. പനിക്കോളിലേയ്ക്കു ഛര്‍ദ്ദിച്ച് ഒഴിച്ചുകളയേണ്ട ഒന്നായി കവിയതിനെ വെറുക്കുന്നു.ഈ കവിതകള്‍ പെണ്ണുടലിന്മേലുള്ള നായാട്ടും വാണിഭവും കേന്ദ്രമാക്കിയുള്ളതാണ്. 'സവാരി'യില്‍ സമാനമായ അവസ്ഥ(''ഉത്സവത്തിരക്കില്‍ വിജൃംഭിച്ചു നില്ക്കുന്ന വന്‍ശരങ്ങള്‍ക്കിടയില്‍പ്പെട്ട് കുഞ്ഞുടല്‍ ഗതി കിട്ടാതെനിക്ക്...'')യുണ്ടെങ്കി<wbr></wbr>ലും മേഘത്തെയും ചന്ദ്രനെയും മറികടന്ന് ആകാശചാരിയാകാനുള്ള സാധ്യതകളിലേയ്ക്ക് നീളുന്നു. ഗാര്‍ഹികവല്‍ക്കരിക്കപ്പെട്ട സ്ത്രീയുടെ രോഷം ..(സാ)യുധപൂജ, വിഭവവിശേഷം, വിഷപര്യവസായി തുടങ്ങിയ കവിതകളിലൊക്കെ കാണാം. കലിപ്പും വെറുപ്പും പകയും പുകയുന്ന വാക്കുകളെ പരിഹാസത്തോടെ ചുരുട്ടിയെറിയുന്നു കവി.<br />'ഒരു ദിവസം<br />തിളയടക്കാനാവാതെ<br />അടുക്കളപ്പാത്രത്തോളം പോന്ന ഈ അഗ്നിപര്‍വ്വതം<br />പുറത്തേക്ക് ചിതറും വരെ' മാത്രമേ കൈപ്പുണ്യമാഹാത്മ്യം പുലരൂ എന്നവള്‍ തിരിച്ചറിയുന്നു. അവളുടെ സായുധപൂജ, കറിക്കത്തി, കുക്കര്‍, ഹാര്‍പിക്, ചപ്പാത്തിപ്പലക, കുറ്റിച്ചൂല് മുതലായവ കൊണ്ടുതന്നെ. സഹികെട്ടാല്‍ ചുളിഞ്ഞ പുരികങ്ങളോടെ പറയാനുള്ള ചില തമാശകളാണീ് രോഷങ്ങള്‍ എന്നാണീ കവി പറയുന്നത്.<br />''ചില നേരം സഹികെട്ടാല്‍<br />തമാശ പറയും<br />കൂട്ടാന്‍ കലങ്ങള്‍ പോലും''<br />അടുക്കള എങ്ങനെ ഗാര്‍ഹികചൂഷണത്തിന്റെ വേദിയാവുന്നുവെന്ന ദൈനംദിന മൂര്‍ത്ത യാഥാര്‍ത്ഥ്യത്തെയാണ് കവി പുറത്തേക്ക് വലിച്ചിടുന്നത്. പെണ്‍ശരീരം അടുക്കളയും അടുപ്പുമാക്കി മാറ്റുന്ന ഫ്രഞ്ച് സ്ത്രീപക്ഷ നാടകവേദിയുടെ തീക്ഷ്ണതയെ ഇതോര്‍മിപ്പിക്കുന്നു.<br /><br />ഗാര്‍ഹികാദ്ധ്വാനമായോ സ്ത്രീശരീരത്തിനു നേര്‍ക്കുള്ള ലൈംഗികാതിക്രമണമായോ പെണ്‍കാമനകളായോ ഒക്കെ മാത്രം അടയാളപ്പെട്ടു കിടന്ന പെണ്ണനുഭവപരിധികള്‍ സ്ത്രീകവിതയെ നിര്‍വചിക്കാന്‍ മുമ്പു പര്യാപ്തമായിരുന്നു. എന്നാലിന്ന് അവ അത്തരം പരിസരത്തില്‍ നിന്നുമുള്ള പുനരെഴുത്തുകളോ മായ്ച്ചെഴുത്തുകളോ ആവശ്യപ്പെടുന്നു. മേല്‍പ്പറഞ്ഞ 'പെണ്ണനുഭവങ്ങള്‍'ക്കു ഇന്നു പ്രസക്തി ഇല്ലാഞ്ഞല്ല തന്നെ; മറിച്ച് ആവിഷ്കാരത്തില്‍ അവയ്ക്ക് പുതിയ സാധ്യതകള്‍ തേടേണ്ടതായുണ്ട് എന്നതു പില്ക്കാലരചനകളില് ഈ കവി തിരിച്ചറിയുന്നുണ്ട്. കോയ്മകള്‍ക്കെതിരായ കീഴിടത്തില്‍ പെണ്ണും പൗരിയുമായി പരസ്പരം ഇഴുകിച്ചേര്‍ന്ന് ഈ കവിതകളിലെ ആഖ്യാനകേന്ദ്രം പ്രവര്‍ത്തിക്കുന്നതിനെ പറ്റി മുമ്പു സൂചിപ്പിച്ചുവല്ലോ. അതിലിരുന്നുകൊണ്ട് രൂക്ഷമായ ഇരുണ്ടചിരിയുടെ പരിണതമായ താത്വികപക്വത ഈ കവിതകളെ സവിശേഷമാക്കുന്നുണ്ട്. ആവേശകരമായ സ്ത്രീപക്ഷസ്വരങ്ങള്ക്കു പകരം നിര്‍മമവും നിസ്സംഗവുമായ നിരീക്ഷണത്തിന്റെ ധ്വനിസാന്ദ്രതകളാണ് ഇവിടെ കടന്നു വരുന്നത്.<br /><br />'നല്ലപാതി'യില്‍ പാതിയാകാശത്തിന്റെ ഉടമയായ സ്ത്രീ എന്ന സങ്കല്പനത്തെ തന്നെയാണ് ഉപഹാസപൂര്‍വം പരിചരിക്കുന്നത്. ആകാശത്തിന്റെ പാതി തുറന്നു കിടക്കുന്നു, ഒന്നു തൊട്ടിട്ടു വരാന്‍ നിന്നവളെയാണ് ഈ കവിതയില്‍ കാണുന്നത്. ഓഫീസിലെ പണിതീര്‍ക്കാന്‍ നിന്നും അടുക്കളപ്പണികഴിയാന് കാത്തും നിന്നു നേരം വൈകി. പിന്നെ കുഞ്ഞിനെ ഉറക്കി, മേല്‍ കഴുകി ടെറസ്സിലെത്തുമ്പോഴേക്കും ഹോസ്റ്റല്‍ ഗ്രില്‍ പോലെ അടയക്കപ്പെട്ട ആകാശപ്പകുതിയാണ് കണ്ടത്! തുറന്ന മറുപകുതിയില്‍ കണ്ട മുഴുവന്‍ ചന്ദ്രന് നിലാവു പൊഴിച്ചുകൊണ്ട് അങ്ങുമിങ്ങും ഉലാത്തുന്നു! ചിരിയില്‍ നിന്നാണ് അനുഭവങ്ങള്‍ക്കകത്തെ വക്രീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെ ആശാലത വലിച്ചുപുറത്തിടുന്നത്. അങ്ങനെയവ രണ്ടാമത്തെയോ മൂന്നാമത്തെയോ സൂചനകളില്‍ മുനയുളള വാങ്മയങ്ങളായിത്തീരുന്നു.<br /><br />പ്രണയം ആശാലതയില്‍ നിഷ്ക്കളങ്കവും അനുസ്യൂതവുമായ ഒരു ഒഴുക്കല്ല. അധികാര നിരപേക്ഷമല്ല അത്. ആണിനും പെണ്ണിനും വെവ്വേറെ ഇടങ്ങളും വെവ്വേറെ ഓര്‍മകളും വെവ്വേറെ സ്വാതന്ത്ര്യവുമായി അത് ഈ കവിതയില്‍ കണ്ടെടുക്കപ്പെടുന്നു. ആണ്‍ജയിലിന്റെ മുറ്റത്തുനിന്നും റോസാക്കമ്പിന്റെ അടയാളം കൊടുക്കുമ്പോള്‍ മാത്രം വിടരുന്ന സ്വപ്നമായി നാരായണിക്കതു മനസ്സിലാവുന്നു. അകന്നുപോയ ആകാശങ്ങളില്‍ അവള് പതിവുപോലെ അന്യവല്‍കൃതയും അസ്വതന്ത്രയുമായിത്തന്നെ തുടര്‍ന്നു. 'മൊബൈല്‍ ടു മൊബൈല്‍' എന്ന കവിതയില്‍ പ്രണയനാട്യങ്ങളുടെ നിരാശ്രയമായ, ഹതാശമായ, ആണ്/പെണ് അവസ്ഥകളാണ്. 'രാധ കൃഷ്ണനോടു പറയുന്നു' എന്ന കവിതയിലും പ്രണയത്തിലെ ആണധികാരത്തിന്റെ ബലതന്ത്രങ്ങളെ തിരിച്ചറിയുന്ന കാമുകിയെ കാണാം.<br /><br />'ഓഫ് ദറെക്കോഡി'ല്‍ രാത്രിവിരുന്നില്‍ അദ്ധ്യാപകനൊപ്പം 12 ആണ്‍കുട്ടികളും വന്നു പെട്ട സഹപാഠിയായ പെണ്‍കുട്ടിയും. ബലാല്‍സംഗികളുടെയും കൊലപാതകികളുമായ ആണ്‍ലോകത്തിന്റെ അക്രമാസക്തിയെ അങ്ങനെതന്നെ വിവരണാത്മകമാക്കി എഴുതുന്നു.<br />''പന്ത്രണ്ടാമതായിരുന്നു എന്റെ ഊഴം<br />ബലാല്സംഗമൊന്നുമായിരുന്നില്ല<br />അറിയാമല്ലോ, അവള് ഇത്തിരി പെശകാണെന്ന്<br />എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല<br />പിന്നെ ഞാനായിട്ട് പെനിട്രേഷനൊന്നും നടക്കാത്തകൊണ്ട്<br />കുറ്റവും ചെയ്തിട്ടില്ല<br />പിന്നെന്തിനാ കുറ്റബോധം''<br /><br />'തോക്കി'ല്‍ രാജാവിന്റെ പ്രതിമയില്‍ അറിയാതെ കാഷ്ഠിച്ചതിനാല്‍ ക്രുദ്ധനായ രാജാവ് അലറി<br />''ഇങ്ങോട്ടിറങ്ങിവാടീ<br />ഞാന്‍ നിന്നെ ബലാല്‍സംഗം ചെയ്തു മര്യാദ പഠിപ്പിച്ചുതരാം.''<br />രാജാവിന്റെ കാലുകള്‍ക്കിടയില്‍ നിന്നും യന്ത്രത്തോക്ക് ഉദ്ധരിച്ചു കിളി നുരുനുരാന്നു മുറിഞ്ഞു കീറിപ്പോയി.<br /><br />ആശാലതയുടെ സമകാലികരചനകളില്‍ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന ഒരു സവിശേഷത അതിലേക്കു വന്നു മുറ്റി നില്ക്കുന്ന അധീശവിരുദ്ധതയുടെ സൗന്ദര്യശാസ്ത്രമാണ്. പലതരം ഇരുണ്ടഹാസ്യങ്ങളും വാമൊഴിഭേദങ്ങളും പ്രതിഭാഷണങ്ങളും ആഖ്യാനപരമായി കൂടുതല്‍ മുന്നേറിയതായി നാം കാണുന്നു. എഴുത്തിനകത്തേക്കു കയറിവരുന്ന ജനപ്രിയസംസ്കാരത്തിന്റെ ഹരങ്ങള്‍, ഇലക്ട്രോണിക് ഭാവുകത്വത്തിന്റെയും മാധ്യമഭാഷയുടെയും കളര്‍ടോണുകള്‍ ഒക്കെ നാമിവിടെ കാണുന്നു. കവിതയെഴുത്തിന്റെ പ്രതിഷ്ഠാപിതമായ ഘടനയില്‍ നിന്നും കവിതയെന്ന 'വിശുദ്ധ'സങ്കല്പത്തില് നിന്നും തെല്ലെങ്കിലും അകന്നുനില്‍ക്കാനും ആശാലത ഈ കൃതിയുടെ സന്ദര്‍ഭവും ഉപയോഗിച്ചിരിക്കുന്നു. മലയാളത്തിലെ ആധുനിക ഉത്തരാധുനിക കവിതകളോടു പൊതുവായിത്തന്നെ പെണ്‍കവിത നടത്തുന്ന സംവാദമായി ഈ മാറ്റങ്ങളെ കാണാം.<br /><br />'റിപ്പബ്ലിക്കി'ല്‍ ദേശീയതയുടെ നേര്‍ക്കുള്ള ഒരു പെണ്‍ദൃഷ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയതയെക്കുറിച്ചുള്ള പരിഭ്രമങ്ങളും ഭയഭക്തികളും പങ്കുവെയ്ക്കുന്ന നാട്ടിന്‍പുറത്തുകാരിയുടെ വാമൊഴിയില്‍ കവിത വാര്‍ന്നു വീഴുന്നു. കോലഞ്ചേരിയിലേക്ക് ആശുപത്രിയില്‍ പോകുന്നതെങ്ങനെയെന്നും പേഴയ്ക്കാപ്പള്ളീന്നു മീന്കാരന് വരുന്നതെങ്ങനെയെന്നുമുള്ള വേവലാതികള്‍...<br />''ഇതൊക്കെ ചോദിച്ചപ്പം<br />ഇതൊക്കെ രാജ്യകാര്യങ്ങളാടീ,<br />പെണ്ണുങ്ങളതൊന്നും അന്വേഷിക്കേണ്ട കാര്യമില്ല<br />നീ വല്ല മീനും വെട്ടിക്കഴുകി<br />കൂട്ടാന്‍ വെക്കാന്‍ നോക്ക് എന്നാ മാവൂട്ടിച്ചേട്ടന്‍ പറഞ്ഞത്.<br />അല്ലേലും പൂച്ചക്കെന്താ പൊന്നുരുക്കണേടത്തു കാര്യം''<br /> ആദ്യരണ്ടു സമാഹാരങ്ങളിലും<br />'മഹാദേവിയക്കന്‍ മീന്‍ വെട്ടുന്നു' എന്ന കവിത സ്ത്രീയുടെ ദൈനംദിനപരമായ ജീവിതവേദാന്തത്തിന്റെ ദൃഷ്ടാന്തമായാണ് ഉരുത്തിരിയുന്നത്. ക്ഷുരസ്യധാരയാല് അദ്വൈതം പഠിപ്പിക്കുകയും ജീവിതം അനശ്വരമെന്നു പറഞ്ഞു കനിവോടെ അതിനെ മോക്ഷപഥത്തിലേക്കെത്തിക്കുകയും ചെയ്യുന്നു. മീന്‍ ചെകിളയും തലയും വാലും പട്ടിക്കും പൂച്ചയ്ക്കുമായി സമഷ്ടിവാദം പങ്കിട്ടും നല്കുന്നു. തിളച്ചുപാകമാകുന്ന വിഭവമാണിവിടെ വചനം!<br />'വെഷം', 'ജാതിക്കാത്തോട്ടം', 'പതിനാറായിരത്തെയെട്ടാമവള്' മുതലായ രചനകളില്‍ മിത്തിന്റെയും പുരാണങ്ങളുടെയും പാരമ്പര്യം എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന, അഥവാ സ്ത്രീവിരുദ്ധതയുടെ സാംസ്കാരികചരിത്രം എത്രയോ പഴക്കമേറിയതെന്ന ധ്വനി പ്രവര്‍ത്തിക്കുന്നു! 'ജാതിക്കാത്തോട്ടം' ഒന്നു നീട്ടിവായിച്ചാല് അക്കാദമികഫെമിനിസത്തിന്റെ നേര്‍ക്കു ' ഓ, എന്റെ ബുവ്വാ, എന്റെ ബട്ലര്' എന്നു തോണ്ടി ചിരിക്കുന്നതു കാണാം. 'പ്രണയപാശം' വിവാഹത്തിന്റെ വ്യവസ്ഥാധികാരത്തിന്കീഴില് ഇഞ്ചിഞ്ചായി മരിക്കുന്ന സ്ത്രീയവസ്ഥയെ രൂക്ഷഹാസ്യത്തില്‍ വരച്ചുകാട്ടുന്നു. 'ചാരിത്ര്യബോധ'മാകട്ടെ പാപപുണ്യങ്ങളുടെയും ശാപ, മോക്ഷങ്ങളുടെയും അന്തരീക്ഷത്തിലെ സ്ത്രീപുരുഷബന്ധങ്ങളെ കൂര്‍ത്തമുനയുള്ള നര്‍മത്തില്‍ തൊടുക്കുന്നു. 'മൃഗശാലയ്ക്കു മുന്നില്‍ കാത്തുനില്‍ക്കുന്നവള്‍ (മൂന്നു സാധ്യതകളടക്കം)' ദീര്‍ഘമായ ആഖ്യാനകവിതയാണ്. മൂന്നു സാദ്ധ്യതകളിലും സ്ത്രീയുടെ നേര്‍ക്കുള്ള പൊതുദൃഷ്ടിയെ ശരവ്യമാക്കുന്നുണ്ട്.<br /><br />ചുരുക്കത്തില്‍ പലതരം ആഖ്യാനഭേദങ്ങളും പല തരം ജനാധിപത്യപരിഗണനകളും പ്രവര്‍ത്തിക്കുന്ന ഒരു സൗന്ദര്യശാസ്ത്രത്തെയാണ് ഈ കവിതകള്‍ തേടുന്നത്. അതിനായി അവ പലതരം കലര്‍പ്പുകളെയും ചേരുവകളെയും പരീക്ഷിക്കുന്നു. എഴുത്തിനകത്തെ അനുതാപസാന്ദ്രമായ താദാത്മ്യത്തെ സമ്പൂര്‍ണമായും കയ്യൊഴിയുന്നു. അത്തരത്തില്‍ റിയലിസത്തിന്റെയും ഭ്രമാത്മകതയുടെയും അലിഗറികളുടെയും മിത്തീകരണങ്ങളുടെയും ഘടനകളെ കൂട്ടിക്കുഴച്ച് പുതിയ ശില്പം പണിയുന്നു. എന്താണീ സമാഹാരത്തിലെ കവിതകള്‍ മുന്നോട്ടുവെയ്ക്കുന്ന ആഖ്യാനഭേദത്തിന്റെ പ്രസക്തി എന്ന ചോദ്യം പ്രധാനമാണ്. ആധുനികതയിലും ആധുനികാനന്തരതയിലും മുഖ്യധാരാ ഭാവുകത്വത്തിന്റെ തുടര്‍ച്ചയോ അനുബന്ധങ്ങളോ മാത്രമായി മുദ്രകുത്തപ്പെട്ട സ്ത്രീരചനകള്‍ സൗന്ദര്യശാസ്ത്രപരമായി നേടിയ വ്യത്യസ്തതകളും ബഹുലതകളും വേണ്ടത്ര തിരിച്ചറിയപ്പെട്ടില്ല. ഉളളടക്ക കേന്ദ്രീകരണം ഒരു ബാധ്യതയായി വിശകലനങ്ങളില്‍ നിറഞ്ഞുനിന്നു. സ്ത്രീയവസ്ഥയിലെ കീഴായ്മകളോടും പുരുഷാധിപത്യമൂല്യങ്ങളോടുമുളള അമര്‍ഷവും കയ്പ്പും നിറഞ്ഞ പ്രതികരണസ്വഭാവമുളള രചനകള്‍ പെരുകുകയും ചെയ്തിരുന്നു. ഒന്നുകില്‍ കാല്പനിക ഏകാകിനിയുടെ വിങ്ങലുകളായി, അല്ലെങ്കില്‍ അന്യവല്‍കൃതയായ ഒരുവളുടെ പ്രതിഷേധമായി സ്ത്രീകവിതയുടെ ഭാഷ നിലകൊണ്ടു. ഈ രണ്ടു നിലകളോടുമുളള വ്യക്തമായ അകലമാണ് ആശാലതയുടെ ആഖ്യാനഭാഷയെ വേറിട്ടതാക്കുന്നത്. മാത്രമല്ല, ജനപ്രിയമായിത്തീര്‍ന്ന സ്ത്രീപക്ഷകാഴ്ച്ചപ്പാടുകളില്‍ നിന്നുള്ള അകലം തന്റെ കവിതകളുടെ രാഷ്ട്രീയോന്മുഖത്വം നിലനിര്‍ത്തുന്നതിന് അനിവാര്യമാവുകയും ചെയ്തു. ഇപ്രകാരം പലപ്പോഴും സ്ത്രീപക്ഷജ്ഞാനത്തിലേക്കുള്ള വിമര്‍ശനാത്മക ഇടപെടലായി വികസിക്കാന്‍ കരുത്തു നേടുന്നവയാണീ കവിതകള്‍ എന്നത് എടുത്തു പറയേണ്ടതാണ്. സര്‍വോപരിയായി എല്ലാത്തരം അധീശതകളെയും ജനാധിപത്യത്തിന്റെ സര്‍ഗാത്മകഭാവനയാല്‍ നേരിടാനുള്ള വാസന ഈ കവിതകളിലെമ്പാടും നിറഞ്ഞു നില്ക്കുന്നു. അവയുടെ കേന്ദ്രത്തിലും പാര്‍ശ്വങ്ങളിലും അടിയിലും മുകളിലുമെല്ലാം നാം സ്ത്രീകളെ കാണുന്നു. മതിലു ചാടി ജാതിക്ക പറിക്കാനെത്തുന്ന അമ്മാമ്മയായും അസമയത്തു കുളിക്കാനിറങ്ങി കാണാതാവുന്ന പേരമ്മയായും പയ്യന്മാരെ നോക്കിയാല്‍ പിഴച്ചു പെറുമെന്നു പേടിപ്പിക്കുന്ന വല്യമ്മായിയായും ഒക്കെ ഇവരെല്ലാം നിരനിരയായി ഇവിടെയുണ്ട്! പ്രതിലോമകാരികളും സ്വപ്നാടകരും പതിനാറായിരത്തെട്ടാമവളുമായി, നാരായണിയും ഹവ്വയുമായി, പല പ്രകാരഭേദങ്ങളില്‍ അവരുടെ നവഗാഥകള്‍ നാം കേള്‍ക്കുന്നു<br /><br /><b>റഫറന്‍സ്</b><br />1. ആശാലത, കടല്‍പ്പച്ച, ഹോം പേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, 2001<br />2. ആശാലത, എല്ലാ ഉടുപ്പും അഴിക്കുമ്പോള്‍, പാപ്പിറസ് ബുക്സ്, 2013<br />3. ഉഷാകുമാരി.ജി, ആശാലതയുടെ അഭിരുചികള്‍, ഗ്രന്ഥാലോകം, 2014, ആഗസ്ത്<br />4. ബിജു കാഞ്ഞങ്ങാട്, തുടച്ചുമിനുക്കി ഭംഗി നോക്കി, സമകാലികമലയാളം, 2013 ജൂലായ്12<br />5. ശ്രീഹരി.എ.സി, സ്ത്രീ ആഖ്യാനവും അതിജീവനവും, <a data-saferedirecturl="https://www.google.com/url?q=http://wtplive.in/&source=gmail&ust=1626182293745000&usg=AFQjCNFD04II_1hmPmWf5k1cChDz6ZHjdw" href="http://wtplive.in/" style="color: #1155cc;" target="_blank">http://wtplive.in/</a> issue 7, 2020 ജൂണ്‍11<br />6. Slzvoj Zizek, <a data-saferedirecturl="https://www.google.com/url?q=https://www.poetry&source=gmail&ust=1626182293746000&usg=AFQjCNF_x2aEBtFaZinaEgmCs9F1Bjy2ow" href="https://www.poetry/" style="color: #1155cc;" target="_blank">https://www.poetry</a> <a data-saferedirecturl="https://www.google.com/url?q=http://foundation.org/poetrymagazine/articles/70096/the-poetic-torture-house-of-language&source=gmail&ust=1626182293746000&usg=AFQjCNH8AlQIxJZ5hIIahbvYcJPR9qNDwQ" href="http://foundation.org/poetrymagazine/articles/70096/the-poetic-torture-house-of-language" style="color: #1155cc;" target="_blank">foundation.org/<wbr></wbr>poetrymagazine/articles/70096/<wbr></wbr>the-poetic-torture-house-of-<wbr></wbr>language</a><br />7. എ.സി.ശ്രീഹരി, ഡോ.മാത്യൂ ജോസഫ് സി എന്നിവരുമായുള്ള സംഭാഷണം<br />8. സിമിത ലെനീഷ്, ആശാലതയുടെ പുകമഞ്ഞ് എന്ന കവിതയുടെ വായന, പോയട്രിയ ഫെയ്സ്ബുക് കൂട്ടായ്മ. 26.102020<br /><a data-saferedirecturl="https://www.google.com/url?q=https://m.facebook.com/story.php?story_fbid%3D156469259482675%26id%3D108509157612019&source=gmail&ust=1626182293746000&usg=AFQjCNE2yKFpzX94QOZ8BjSPXDdYrd10vQ" href="https://m.facebook.com/story.php?story_fbid=156469259482675&id=108509157612019" style="color: #1155cc;" target="_blank">https://m.facebook.com/story.<wbr></wbr>php?story_fbid=<wbr></wbr>156469259482675&id=<wbr></wbr>108509157612019</a><div><br /><br /><b>ആശാലത</b><br />കവിയും വിവര്‍ത്തകയും ലേഖികയും. മൂവാറ്റുപുഴ സ്വദേശിനി. ഇംഗ്ലീഷിലും മലയാളത്തിലും എം.എ ബിരുദം. ലിംഗരൂപനിര്മിതികള് സമകാലികമലയാളസിനിമയില് എന്ന പ്രബന്ധത്തിന് കോഴിക്കോടു സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ്. എം.ജി.സര്‍വകലാശാലയുടെ ഓഫീസ് സേവനത്തില്‍ നിന്നും 2019 ല്‍ വിരമിച്ചു. ഇപ്പോള്‍ എറണാകുളത്തു താമസം. 90 കള്‍ മുതല്‍ 'സഹജ' പോലെയുള്ള നവസാമൂഹികപ്രസ്ഥാനങ്ങളും ആശയങ്ങളുമൊക്കെയായി ചേര്‍ന്നുപോകുന്നു. കടല്‍പ്പച്ച, എല്ലാ ഉടുപ്പുമഴിക്കുമ്പോള്, ജാതിക്കാത്തോട്ടം ( അച്ചടിയില്‍) എന്നിവ കവിതാസമാഹാരങ്ങള്‍. വിവര്‍ത്തനങ്ങള്‍: ആടിന്റെ വിരുന്ന് (Mariyo varghese Llosa യുടെ Feast of the goat), ചിത്രഗ്രീവന്‍(ധന്‍ഗോപാല്‍ മുഖര്‍ജിയുടെ Gay neck), ആഗോളവല്ക്കരണവും അസംതൃപ്തികളും(Joseph stigltiz ന്റെ Globalisation and its discontenst, കെ.രാജഗോപാലിനൊപ്പം) ഫാന്റസികഥകള്‍, മഹാകവി രബീന്ദ്രനാഥടാഗോര്‍ കൃതികള്‍, സംഭാഷണങ്ങള്‍( അയ്യപ്പപ്പണിക്കരുമായുള്ള അഭിമുഖങ്ങള്‍-അയ്യപ്പപ്പണിക്കരോ<wbr></wbr>ടൊപ്പം) അമര്‍ത്യാസെന്നിന്റെ ദി ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍, ഡ്രാക്കുള എന്നിവയുടെ പരിഭാഷകള്‍ അച്ചടിയിലാണ്. <div class="yj6qo"></div><div class="adL"><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /></div></div><div class="adL"><br /></div><div class="adL">ട്രൂകോപ്പി വെബ്സീനിൽ 05.07.2021 ൽ കവിവായനയിൽ പ്രസിദ്ധീകരിച്ചത്</div>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-20018079126907721712021-05-22T10:53:00.004-07:002021-05-22T11:02:13.367-07:00പലിശയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രതീക്ഷ*<p> <span style="color: #2b00fe; font-size: large;">അ</span>ധികാരത്തോടുള്ള സംവാദം സാധ്യമാകുന്നതിനെക്കുറിച്ചുള്ള ഭാവന ഏറെ വിപുലമാണ്. അധികാരത്തോടുള്ള ജനാധിപത്യപരമായ ചോദ്യങ്ങളും സംവാദങ്ങളും സാധ്യമാണ് എന്ന പ്രതീതി വാസ്തവത്തില്‍ അധികാരനിലയെ കൂടുതല്‍ ഉറപ്പിച്ചു നിര്‍ത്താനാണ് സഹായിക്കുക. ആ പ്രതീതിയിലേക്കു സംശയം നിറഞ്ഞ നോട്ടങ്ങളെറിയുക എന്നതും അവ കൂടുതല്‍ മുനയോടെ തെളിച്ചത്തോടെ പ്രത്യക്ഷീകരിക്കുക എന്നതുമാണ് ജനായത്തരാഷ്ട്രീയത്തെ കൂടുതല്‍ ഈടുള്ളതാക്കുക. </p><p><br /></p><p>പിന്നീടെപ്പോഴെങ്കിലും നല്ലൊരു പുതിയ വീടുവെച്ചു 'അന്തസ്സു'ണ്ടാവുമ്പോള്‍ ഊണുമുറിയിലെ ചില്ലലമാരയില്‍ വെച്ചു പ്രദര്‍ശിപ്പിക്കാന്‍ പാകത്തില്‍ വിലകൂടിയ നല്ല തിളങ്ങുന്ന പാത്രങ്ങള്‍ എടുത്തു കട്ടിലിനടിയില്‍ നിധിപോലെ സൂക്ഷിക്കുന്ന അമ്മയെക്കുറിച്ചുള്ള ഒരു കവിത യുവകവികളിലൊരാളായ അലീന ആകാശമിഠായി എഴുതിയിട്ടുണ്ട്. അപരര്‍ക്കു മുമ്പില്‍ അന്തസ്സു കാട്ടാന്‍ വേണ്ടി മാറ്റിവെച്ചതിന്റെ ഭാഗമായി ഇപ്പഴത്തെ അനിവാര്യതകളെ നിഷേധിക്കുന്നതും നീട്ടിവെയ്ക്കുന്നതും നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷയായി (തെറ്റി)ധരിപ്പിക്കുന്നത് ഇവിടെ കാണാം. അത് അപ്പപ്പോള്‍ തന്നെ കുറ്റകരമായിത്തീരും. </p><p><br /></p><p>''എന്നോ വരാനിരിക്കുന്ന</p><p>സുന്ദരഭാവിയിലേക്കു വേണ്ടി</p><p>അമ്മയുടെ സൂക്ഷിപ്പാണിത്. </p><p>വരുമെന്നുറപ്പില്ലാത്ത വിരുന്നുകാര്‍ക്ക്</p><p>അമ്മയുടെ കരുതലാണ്.</p><p>പലിശയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രതീക്ഷ.</p><p>അതു വരേക്കും,</p><p>നമ്മളോളം ദയനീയമായ പാത്രങ്ങളില്‍</p><p>ഉണ്ടുറങ്ങിയാല്‍ മതി.'' </p><p><br /></p><p>സമത്വത്തെക്കുറിച്ചും തുല്യപ്രാതിനിധ്യത്തെക്കുറിച്ചുമുള്ള ഭരണവിഭാഗത്തിന്റെ നയരൂപീകരണം തിരുതകൃതിയാണ്. തത്വത്തിലുള്ള സമഗ്രതയും കൃത്യതയും ഇതുപോലെതന്നെ ഭാവിയിലെ തിളങ്ങുന്ന പാത്രങ്ങളും തീന്മേശയും പോലെ നമ്മെ കൊതിപ്പിക്കും. നാം കാത്തിരിക്കുക തന്നെയാണ്. വിരുന്നുകാര്‍ക്കു മാത്രമല്ല, നമുക്കുതന്നെയും ഭംഗിയും തിളക്കവുമുള്ള ചായക്കോപ്പയിലെ ഉശിരന്‍ ചായക്കായി! തെരഞ്ഞടുപ്പിന്റെ പരിസമാപ്തിയില്‍ ഉയര്‍ന്നു വന്ന പ്രതീക്ഷകളെ നേരിടാനൊരുങ്ങുമ്പോള്‍ വിഭവങ്ങളിലും സാമൂഹിക സാംസ്കാരിക മെച്ചങ്ങളിലുമുള്ള തുല്യ അവകാശത്തെ, പങ്കാളിത്തത്തെ ഭാവിയിലേക്കു വെറുതെ നീട്ടിവെയ്ക്കപ്പെടാന്‍ ജനാധിപത്യവാദികളാരും ആഗ്രഹിക്കുന്നില്ല. കാരണം വൈവിധ്യപൂര്‍ണമായ ലിംഗ, ജാതി മതവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ജനാധിപത്യമെന്നത് തുല്യതയിലാണ്, അത്ര തന്നെ ധാര്‍മികമായ പാരസ്പര്യത്തിലാണ് ഊന്നുന്നത്. തുല്യതയെപ്പോലെ തന്നെ പ്രധാനമാണ് വ്യത്യാസത്തെയും കണ്ടറിയല്‍ എന്നര്‍ത്ഥം. അപ്പോഴേ അതു ധാര്‍മികവും ആകുന്നുള്ളു. </p><p><br /></p><p><b>ധാര്‍മികബദലിന് ഒരവസരം</b></p><p><br /></p><p>സ്ഥാനാര്‍ത്ഥി നിര്‍ണയനത്തിലും മന്ത്രിസ്ഥാനങ്ങളിലും സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചുള്ള പരാതികള്‍ പുരോഗമനസ്വഭാവമുള്ള സാമൂഹികപ്രവര്‍ത്തകരും ചിന്തകരും ഏറെ പറഞ്ഞ കാലമാണിത്. ഏതാനും ദിവസം മുമ്പ് അന്തരിച്ച ഗൗരിയമ്മയുടെ മരണം കക്ഷിരാഷ്ട്രീയത്തിലെയും ഭരണനേതൃത്വങ്ങളിലെയും സ്ത്രീ പങ്കാളിത്തത്തെക്കുറിച്ചുള്ള ചരിത്രപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുവാനിടയാക്കി. ഒരു വനിതാമുഖ്യമന്ത്രിയെ വിഭാവനം ചെയ്യാന്‍ എന്താണ് തടസ്സം എന്നതായിരുന്നു സ്വാഭാവികമായ ചോദ്യം. യുപിയിലും തമിഴ്നാട്ടിലും ബംഗാളിലുമെല്ലാം അതു സാധ്യമായപ്പോഴും എന്തുകൊണ്ട് പ്രബുദ്ധതയുടെ ഇന്ത്യന്‍ മാതൃകയെന്ന് അവകാശപ്പെടുന്ന കേരളത്തിലതു സാധ്യമാകുന്നില്ല എന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്. ആയതുകൊണ്ടാണ് എല്ലായ്പ്പോഴുമെന്ന പോലെ സ്ത്രീപ്രതിനിധാനത്തെയും പങ്കാളിത്തത്തെയും സംവരണത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും ഉത്തരം കിട്ടാതലയുന്നത്. </p><p><br /></p><p>ശൈലജട്ടീച്ചര്‍ വരെയെത്തി നില്ക്കുന്ന സ്ഥാനപരിഗണനകളെ നേതൃത്വപദവിയിലേക്ക് എത്തിക്കുന്നതിനുള്ള തടസ്സത്തെയാണ് നീട്ടിവെയ്ക്കലിന്റെ യുക്തിയിലേക്ക് പലിശയേറിക്കൊണ്ടിരിക്കുന്ന ജനാധിപത്യപ്രതീക്ഷയിലേക്ക് ചേര്‍ത്തുവെയ്ക്കുന്നത്. സാമൂഹികസ്ഥാപനങ്ങള്‍ക്കും ഇതിനെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനും കുടുംബത്തിനും പുരുഷാധിപത്യത്തിനു തന്നെയും നിഷ്ക്രിയമായി കീഴ്പ്പെട്ടു നില്‍ക്കുന്നതാണ് സ്ത്രീയുടെ പദവി എന്ന ധാരണയ്ക്കു ഉടവു വന്നിരിക്കുന്ന പുതിയ കാലത്ത,് നിലനില്‍ക്കുന്ന അവസ്ഥയില്‍ നിന്നു സ്ത്രീകള്‍ പല തലങ്ങളിലും ഏറെ മുന്നേറി വരുന്ന കാലത്ത് ഈ നീട്ടിവെയ്ക്കലിനെ എങ്ങനെ കാണണം? ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്രമാധ്യമങ്ങളും ഏറെ പുകഴ്ത്തിയ ആരോഗ്യരംഗത്തെ കേരളമാതൃകയുടെ നേതൃത്വമായ ശൈലജട്ടീച്ചറെ മുഖ്യമന്ത്രിയാക്കാനുള്ള ആഹ്വാനം പൊതുമനസ്സാക്ഷിയില്‍ സ്ത്രീനേതൃത്വം നേടിയെടുത്ത വിശ്വാസം തന്നെയാണ്. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ അതു സാക്ഷാല്‍ക്കരിക്കുക വഴി സ്ത്രീകളെ കൂടുതലായി ശാക്തീകരിക്കുവാന്‍ ഇതുവഴി സര്‍ക്കാരിനു കഴിയും. ജാതിപരവും ലിംഗാധിപത്യപരവുമായ അനേകം വിലക്കുകളെ മറികടന്ന് വിദ്യാഭ്യാസം, തൊഴില്‍, കല, സാഹിത്യം തുടങ്ങിയ സാമൂഹികസാംസ്കാരിക ഇടങ്ങളുടെ വ്യത്യസ്ത തുറകളിലേക്കു കടന്നു വന്ന മലയാളിസ്ത്രീകളുടെ മുന്നോട്ടുപോക്കിനു ആത്മവിശ്വാസവും ഊര്‍ജ്ജവും പകരാനും ഈ തീരുമാനത്തിനു കഴിയുമായിരുന്നു. വൈകാരികമായിത്തന്നെ! ലോക്ഡൗണ്‍ കാലത്ത് വീട്ടകങ്ങളിലെ പെണ് ജീവിതത്തെക്കുറിച്ചു വേവലാതിപ്പെടുകയും സ്ത്രീയുടെ ഗാര്‍ഹികാധ്വാനത്തെക്കുറിച്ചു അവബോധനിര്‍മിതിക്കായി ശ്രമിക്കുകയും ചെയ്യുന്ന കക്ഷി തന്നെ ഭരണത്തുടര്‍ച്ചയിലെത്തുമ്പോഴതു പ്രതീക്ഷിക്കാന്‍ കേരളത്തിനു അവകാശമുണ്ടല്ലോ. </p><p><br /></p><p>പരീക്ഷണാത്മകമായിത്തന്നെ ഒരവസരം സൃഷ്ടിക്കുവാനുള്ള സാധ്യത എത്ര മനോഹരമാണ്! ആണ്കോയ്മയെ തത്വത്തിലും പ്രയോഗത്തിലും കയ്യൊഴിയാന്‍ കാണിക്കുന്ന അര്‍പ്പണബോധം കേരളം ഇരുകയ്യാലെ ഏറ്റെടുക്കും. 16 ഇലക്ഷനുകളില്‍ മല്‍സരിക്കുകയും അതില്‍ത്തന്നെ 13 എണ്ണത്തില്‍ വിജയിക്കുകയും ദീര്‍ഘകാലം എം.എല്‍. എ ആയിത്തുടരുകയും ചെയ്ത ഗൗരിയമ്മയെപ്പോലെയൊരു തീപ്പൊരി നേതാവിന്റെ പിന്‍ഗാമിയായ ഒരു സ്ത്രീനേതാവിന് എന്തെല്ലാം സാധ്യമല്ല!! ഏറെയും പുരുഷന്മാര് മാത്രമായ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്കെന്തു മാറ്റമാണ് സാധ്യമാവുക എന്നവരും ഒന്നു പയറ്റി നോക്കട്ടെ. സോവിയറ്റ്കാലത്ത് ക്ലാരാസെത്കിനില്‍ നിന്നും അതിശയകരമായി പഠിക്കാനും തിരുത്താനും കഴിഞ്ഞ ലെനിനെപ്പോലെ സ്ത്രീ രാഷ്ട്രീയക്കാരോടും സാമൂഹികപ്രവര്‍ത്തകരോടും ഇടപെട്ടുകൊണ്ടുയരാനും അഹിംസാത്മകമായി വളരാനും ഒരു സാഹചര്യം ആണധികാരികള്‍ക്കും ലഭിക്കട്ടെ! ഇത് സ്ത്രീകളുടെ അധികാരത്തിന്റെ പ്രശ്നത്തില്‍ മാത്രമല്ല, ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെയും പരിഗണയുടെ പ്രശ്നമാണ്. </p><p><br /></p><p>അതെന്തുമാകട്ടെ, പ്രതിലോമ യാഥാര്‍ത്ഥ്യത്തെ തിരുത്താന്‍ പാകത്തില്‍ പണിതെടുക്കേണ്ട ധാര്‍മികബദല്‍ ഇനിയങ്ങോട്ടു നിയുക്തസര്‍ക്കാരിന്റെ ചുമതലയാണ്. </p><p><br /></p><p><b>സാമൂഹികശാസ്ത്രവല്‍ക്കരിക്കുക</b></p><p><br /></p><p>വിവിധ ഭരണവകുപ്പുകള്‍ ഏറെക്കുറെ സ്വയംപൂര്‍ണമായ അധികാരപരിധി കയ്യാളുമ്പോഴും അവയെല്ലാം തന്നെ നിശ്ചയമായും സാമൂഹികശാസ്ത്രത്തിന്റെയും സാംസ്കാരികചിന്തകരുടെയും ഉള്ക്കാഴ്ച്ചകളെ ഉപയോഗിക്കാന്‍ തക്കവണ്ണമായാല്‍ എത്രയോ ശുഭകരമായിരിക്കും. എല്ലാ വകുപ്പുകളിലും തന്നെ കഴിവുള്ള തഴക്കവും പഴക്കവും ചെന്ന സാമൂഹികശാസ്ത്രജ്ഞരുടെ നിരന്തരസാന്നിദ്ധ്യമുണ്ടാവുന്നത് പലപ്പോഴും കാര്യങ്ങളെ കുറച്ചുകൂടി ജനാധിപരമാകാന്‍ സഹായിക്കും. ഉദാഹരണത്തിനു ഇന്ന് ആരോഗ്യമേഖലയില്‍ സമീപകാലത്തു കണ്ടുവരുന്ന വാക്സിന് സംബന്ധമായ പ്രശ്നങ്ങള്‍ നോക്കൂ. സര്‍ക്കാര്‍ ഇതിനകം തന്നെ വാക്സിന് സൗജന്യമാണെന്നു പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും ലഭ്യതക്കുറവ് ഒരു യാഥാര്‍ത്ഥ്യം തന്നെയായി നിലക്കൊള്ളുന്നു. ഇന്നത്തെ വാക്സിന് ക്ഷാമം പരിഹരിച്ചാല്‍ത്തന്നെ വാക്സിനിലേക്കെത്തുക വിഭവക്കുറവുളളവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതാവും. കര്‍ണാടകയിലും മറ്റും ഇതൊരു യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. മറ്റു പല മേഖലകളിലുമെന്നതുപോലെ ഇവിടെയും പ്രകടമായ ഒരു ഡിവൈഡ് രൂപം കൊണ്ടുവരുന്നുണ്ട്. 'ഡിജിറ്റല്‍ ഡിവൈഡ്' താമസിയാതെ 'അര്‍ബന്‍ ഡിവൈഡി'ന്റെയും ആത്യന്തികമായി 'വാക്സിന് ഡിവൈഡി'ന്റെയും രൂപത്തില്‍ അവതരിക്കും. പ്ലാനിംഗ് രംഗത്തു തന്നെ സാമൂഹികമായ ധാരണാശേഷി ഉള്‍ക്കൊള്ളണമെന്നാണിതു സൂചിപ്പിക്കുന്നത്. </p><p><br /></p><p><b>ആ ഉന്മേഷം നീട്ടിവെയ്ക്കാവതല്ല!! </b></p><p>ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനമാണ് കഴിഞ്ഞ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയത്. പലപ്പോഴും ഇസ്ലാമോഫോബിയയുടെ ഏറ്റവും നിര്‍ലജ്ജമായ പ്രകടനമായിരുന്നു ഈ വകപ്പിന്റേത്. സംഘ്പരിവാര്‍ രാഷ്ട്രീയത്തോടുള്ള സഹിഷ്ണുതയും മുസ്ലിം പ്രതിനിധാനങ്ങളോടുള്ള അസഹിഷ്ണതയും പ്രകടമായിത്തന്നെ തിരിച്ചറിയപ്പെട്ടു. പൗരത്വഭേദഗതിനിയമത്തിനെതിരെയുള്ള സമരക്കാലത്ത് ഇത് അതിന്റെ പാരമ്യത്തിലെത്തിച്ചേര്‍ന്നു. പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍ പോലും ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. ഒരുപക്ഷേ, കേരളചരിത്രത്തില്‍ മാത്രമല്ല, ഇന്ത്യാചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഇങ്ങനെയൊരു അനുഭവം. രാഷ്ട്രീയനേതൃത്വം എന്തൊക്കെ അവകാശപ്പെട്ടാലും താഴെത്തലത്തില്‍ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ നടത്തിപ്പുകാരായി മാറുന്നുവെന്നത് സിവില്‍സര്‍വീസില്‍ വന്നുചേര്‍ന്ന വംശീയചിന്തയുടെ ഫലമാണ്. പുതിയ സര്‍ക്കാര്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു ഇടം ഇതുതന്നെ. മറ്റൊന്ന്, മറ്റു പല സംസ്ഥാന സര്‍ക്കാരുകള്‍ക്കും അവകാശപ്പെടാനാവാത്ത പോലെ നമുക്കൊരു ട്രാന്സ്ജെന്റര് നയമുണ്ട്. പക്ഷേ, തെരുവില്‍ ട്രാന്‍സ്ജെന്ററുകളെ ആക്രമിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് പലപ്പോഴും പോലിസ് തന്നെയാണ്. ദലിതരോടും ആദിവാസികളോടും സ്ത്രീകളോടും ഒക്കെ ഇതേ സമീപനമാണ് താഴെത്തലത്തില്‍ പ്രാവര്‍ത്തികമാകുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ ഈ വിസമ്മതത്തെ അധികാരം സമീപിച്ച രീതിയെ പുറത്തുകൊണ്ടുവരുന്നു. ഇതും പരിശോധിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം. നിലപാടുകളെ, ശരികളെ ഭാവിയിലേക്ക് മാറ്റിവയ്ക്കുന്ന ഈ ശൈലി പുന:പരിശോധിക്കപ്പെടണം. വിമതചിന്തകളോടുള്ള വിസമ്മതം ആരോഗ്യപരരമാവുകയാണ് ഒരു ജനാധിപത്യസമൂഹത്തിന്റെ കാതല്‍. </p><p><br /></p><p>വിദ്യാഭ്യാസരംഗത്ത് തൊഴില്‍പരമായ തീരുമാനങ്ങളെടുക്കുന്നതില്‍ തൊഴിലാളരായ അധ്യാപകരുടെ താല്പര്യങ്ങളെയും തിരഞ്ഞെടുപ്പിനെയും ഉറപ്പു വരുത്തുന്ന, പുതുകാലത്തെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ തക്കവണ്ണം അവരെ സജ്ജരാക്കുന്ന തരം നീക്കങ്ങള്‍ ഇനിയുമേറെ ഉണ്ടാവേണ്ടിയിരിക്കുന്നു. മാനവികവിഷയങ്ങളെ കൂടുതലളവില്‍ കേന്ദ്രീകരിക്കുന്ന ഇന്റര്‍ ഡിസിപ്ലിനറി സമീപനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിലധികം തൊഴിലിടങ്ങളിലെ മാന്യവും സുരക്ഷിതവുമായ ഇടപെടല്‍ ഉറപ്പു വരുത്തുംവിധം നിര്‍ബ്ബന്ധമായും ജെന്റര്‍, ജാതി അവബോധം നടപ്പിലാക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുത പോലെതന്നെ പ്രധാനമായി ദളിത,് മുസ് ലിം, ക്വിയര്‍, ഭിന്നശേഷി വിഭാഗങ്ങള്‍ക്കു നേരെയുള്ള സമീപനങ്ങളെയും കാണേണ്ടതുണ്ട്. കൃത്യമായ നിയമനിര്‍മാണവും അവ നടപ്പിലാക്കാനുള്ള ഔപചാരികമായ നിയമസംവിധാനങ്ങളും ശക്തമാകണം. </p><p><br /></p><p>സംവരണനിയമങ്ങളില്‍ വന്ന പുതിയ സമീപനങ്ങള്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. സാമ്പത്തികസംവരണം എന്ന പുതിയ വാദവുമായി നീങ്ങുമ്പോള്‍ തുല്യത എന്ന ആശയം അട്ടിമറിക്കപ്പെടുന്നു. അവ പിന്‍വലിച്ചു പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ കൂടുതല്‍ കൃത്യമാക്കുന്ന ഘടനകള്‍ സ്വരൂപിക്കേണ്ടതുണ്ട്. സാമ്പത്തികമായി താഴ്ന്ന സവര്‍ണര്‍ക്കു കിട്ടുന്ന സംവരണം സവര്‍ണസംവരണം തന്നെയാണ്. മറ്റൊന്ന്, വലിയൊരു തൊഴില്‍ മേഖലയായ എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ നിയമനരീതികള്‍ പി.എസ്.സിക്കു വിടുക എന്നതാണ്. വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും നിയമനരംഗത്തെ അഴിമതികളും യുവാക്കളുടെ മാനസികോര്‍ജ്ജം കെടുത്തുക തന്നെയാണ്. വ്യാവസായികവകുപ്പിനു തദ്ദേശീയമായ സാദ്ധ്യതകളില്‍ കൂടുതല്‍ ഊന്നുന്ന തരം സമീപനം ഗുണം ചെയ്യുമെന്ന തോന്നലുണ്ട്. അതാതു പ്രദേശങ്ങളിലെ വിഭവസാധ്യതകളും തൊഴില്‍രീതികളും തിരിച്ചറിഞ്ഞുകൊണ്ട് മുന്നേറാന്‍ കഴിയണം. </p><p><br /></p><p>സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ - അവ പൊതുവിടത്തിലോ ഓണ്‍ലൈനിലോ ആകട്ടെ- ശക്തമായിത്തന്നെ നേരിടാനും ശിക്ഷയേര്‍പ്പെടുത്താനും കഴിയുന്ന നിയമസംവിധാനങ്ങള്‍ ഉണ്ടാവണം. ഓണ്‍ലൈനില്‍ വര്‍ദ്ധിച്ചുവരുന്ന പ്രതിപക്ഷബഹുമാനം തീണ്ടാത്തതും വ്യക്തിഹത്യ ചെയ്യുന്നതുമായ ഹിംസാത്മകമായ ആണ്‍കൂട്ടങ്ങളെ നിയന്ത്രിക്കാനുമുളള ശ്രമങ്ങള്‍ ശക്തമാക്കണം. തൊഴില്‍സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കു അന്തസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട് എന്നതുറപ്പിക്കും വിധം ഈ കാര്യങ്ങള്‍ കാലികമായി അവലോകനം ചെയ്യേണ്ടതുണ്ട്. വനിതാശിശുക്ഷേമവകുപ്പു പുറത്തുവിട്ട പോസ്റ്ററുകളില്‍ ഇനി വിട്ടുവീഴ്ച്ച വേണ്ട എന്നു തന്നെ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ആ ഉന്മേഷം നീട്ടിവെയ്ക്കാവതല്ല!! </p><p>കേരളം ഇനിയും പരിഗണിക്കേണ്ട പ്രശ്നങ്ങളിലൊന്നാണ് ഭൂപ്രശ്നം. ഭൂപ്രശ്നത്തെ വാസസ്ഥലത്തിന്റെ പ്രശ്നമായി ചുരുക്കുന്ന സമീപനം കേരളത്തില്‍ ശക്തമാണ്. ഏറ്റവും പരിഗണന അര്‍ഹിക്കുന്ന ഒരു പ്രശ്നങ്ങളിലൊന്നാണ് ഇത്. </p><p><br /></p><p>എല്ലാ വകുപ്പുകളിലും നിര്‍വഹണത്തിനുശേഷമുളള സാമൂഹിക ഓഡിറ്റിങ് പ്രധാനം തന്നെ. അതേസമയം അതിനേക്കാള്‍ പ്രധാനമാണ് നിര്‍വഹണ സമയത്തുതന്നെയുളള സാമൂഹികശാസ്ത്രപരമായ പരിഗണനകള്‍ക്കുളളില്‍ പ്രവര്‍ത്തിക്കുകയെന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം, വ്യവസായം തുടങ്ങിയ എല്ലാ വകുപ്പുകളിലും നിര്‍വഹണതലത്തില്‍ മുതിര്‍ന്ന സാമൂഹിക ശാസ്ത്രജ്ഞരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമിതികള്‍ക്ക് രൂപം കൊടുക്കണം. </p><p>വിദ്യാര്‍ത്ഥികളും തൊഴിലാളികളും കൃഷിക്കാരും വീട്ടമ്മമാരും ബുദ്ധിജീവികളും ദലിതരും ന്യൂനപക്ഷങ്ങളും എല്ലാം ചേര്‍ന്നു ഉന്നയിക്കുന്ന ജനാധിപത്യഭാവനയിലേക്കു എത്തുവാന്‍ കഴിയുമ്പോള്‍ മെച്ചപ്പെട്ട കേരളമായതു തിളങ്ങും. എല്ലാവരുടേതുമാകുക എന്നത് ഉട്ടോപ്പിയയേ അല്ലാതാകും. </p><p><br /></p><p>*തലക്കെട്ടിന് അലീന ആകാശമിഠായിയുടെ കവിതയിലെ പ്രയോഗത്തിനോടു കടപ്പാട്</p><p><br /></p><p><b>16.05.2021 ന് ട്രൂകോപ്പി വെബ്സിനിൽ വന്ന ലേഖനം</b></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-4276574341934070982021-05-13T11:16:00.002-07:002021-05-13T11:16:23.140-07:00മാറ്റാത്തിയുടെ ഉള്ളടക്കങ്ങള്‍<p><br /></p><div class="gs" style="background-color: white; margin: 0px; padding: 0px 0px 20px; width: 950px;"><div class=""><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-0ROXQ7jY5QU/YJ1slTNPEjI/AAAAAAAAGyE/-j9AIonrpCs8oZ22qN0iZtT-xVbTco6fACLcBGAsYHQ/s600/maattathi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="600" data-original-width="400" height="320" src="https://1.bp.blogspot.com/-0ROXQ7jY5QU/YJ1slTNPEjI/AAAAAAAAGyE/-j9AIonrpCs8oZ22qN0iZtT-xVbTco6fACLcBGAsYHQ/s320/maattathi.jpg" /></a></div><br /><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"> </span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><span style="color: #2b00fe; font-size: medium;">സാ</span><span style="color: #222222;">മൂഹ്യാധികാരത്തിന്റെ കഠിനഹൃദയത്തിലെ അഴുക്കുകളെ നിഷ്കളങ്കമെങ്കിലും ദൃഢതയുള്ള സ്വന്തം കൈകൊണ്ട്് തല്ലി അലക്കി വെളുപ്പിക്കുന്ന ഒരു ദൃശ്യത്തിന്റെ നിസ്സഹായവും അതേസമയം പ്രത്യാശാഭരിതവുമായ ഒരിടത്താണ് മാറ്റാത്തി പര്യവസാനിക്കുന്നത്. അധികാരമെന്ന സമസ്യയെ ഇത്രയധികം സൂക്ഷ്മബന്ധങ്ങളോടെ, പടര്‍ച്ചകളോടെ എഴുതിയ മറ്റൊരു നോവലില്ല, സാറാജോസഫിന്റേതായി. പകച്ച കണ്ണുകളും അനുനിമിഷം ഭയം മിടിക്കുന്ന ഹൃദയവുമായി അനാഥയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം നമുക്കു മുന്നില്‍. ബ്രിജിത്ത എന്ന ഇളയമ്മയുടെ ഔദാര്യത്തിന്റെ കറ പോലും ഇളക്കിയൊഴുക്കി ചെറോണയോടൊപ്പം നില്ക്കുന്ന ലൂസി ജീവിതത്തിന്റെ ഗതിവിഗതികളുടെ പരിണാമവിധേയമായ അഭിസന്ധികളിലാണ്. ക്രിസ്ത്യന്സാമുദായികജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ദേശചരിത്രവും സ്ത്രീജീവിതവും ആവിഷ്കരിക്കുന്ന ഈ നോവലിലൂടെ സാറാജോസഫ് മലയാളനോവല്‍ വഴിയിലൂടെ വേറൊരു ഇടവഴികൂടി വെട്ടിത്തെളിക്കുന്നുണ്ട്. കീഴാളജീവിതത്തിന്റെ അതിരുകളെ അടുക്കിപ്പെറുക്കിവെച്ച് അടരടരുകളായി ഇഴവിടര്ത്തുക എന്ന ധര്‍മമാണത്.</span></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">ഒരേ സമയം ചരിത്രപരവും സാമൂഹികവുമായ നോട്ടപ്പാടിനകത്തു വിശദമാക്കപ്പെടുന്ന അനുഭൂതിപരമായ അവബോധമാണ് ഈ നോവലിനെ സാധൂകരിക്കുന്നത്. പറച്ചിലിന്റെ അഥവാ കഥനത്തിന്റെ അനുഭൂതികളെ ഭാഷാപരമായും ആഖ്യാനശാസ്ത്രപരമായും ഏച്ചുകെട്ടിയും തെറ്റിച്ചും പരിചരിച്ചും അതു സാധ്യമാക്കുന്നു. ആദ്യനോവലായ ആലാഹയുടെ പെണ്മക്കളിലെന്ന പോലെ ഭാഷാപരമായി പ്രാദേശികവാമൊഴിയുടെ ഗ്രാമ്യതയെ തൊട്ടുനില്ക്കുന്ന ആഖ്യാനഭാഷയാണിവിടെയും കടന്നുവരുന്നത്. ('അടിയോടടി പൊടിയരിക്കഞ്ഞി', തൂറ്വോളം പണി, തിക്കും തിരക്കും തൃശ്ശൂരു വിളക്കും എന്നിങ്ങനെ...) ഭാഷാപരമായി ഇതൊരു സംവാദമായി നോവല്‍ എന്ന രൂപത്തിനോടുതന്നെ വിലപേശാന്‍ കെല്‍പ്പുള്ളതാണ്. തൃശ്ശൂര്‍ എന്ന പ്രാദേശികതയുടെ ചൂരില്ലാതെ ഈ നോവല്‍ സാധ്യമല്ല. അതേസമയം തൃശ്ശൂരിലൂടെ അതു സൃഷ്ടിക്കുന്ന 'ലോര്‍' നോവല്‍ എന്ന രൂപത്തിന്റെ സാര്‍വലൗകികതയെ പുണര്‍ന്നുമാണ് നില്‍ക്കുന്നത്.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">തൃശ്ശൂര്‍, അതില്‍ത്തന്നെ മറിയപുരം എന്ന ചെറുപ്രദേശം ആണിതിലെ സ്ഥലഭൂമിക. ലൂസിയുടെ ഇളയമ്മയാണ് ബ്രിജിത്ത എന്നു തുടങ്ങുന്ന ഈ നോവല്‍ ഇവര്‍ക്കിടയിലെ സ്ഥലകാലങ്ങളെത്തന്നെ തൊട്ടു തന്നെയാണ് നീങ്ങുന്നത്. ഒരേസമയം അടിസ്ഥാനപരമായ ഘടനകളെ സ്പര്ശിച്ചും അതേസമയം അവയ്ക്കിടയിലെ തന്നെ പല നിലകളിലുള്ള അധീശത്വങ്ങളോടു സംവാദം നടത്തുകയും ചെയ്യുന്ന രചനയാണ് മാറ്റാത്തി. ഇതു നമ്മോടു പറയുന്നതെന്താണ്? നേര്‍രേഖയില്‍ പരസ്പരം എതിരായി, രണ്ടറ്റത്തു നില്ക്കുന്നതല്ല അധികാരകേന്ദ്രങ്ങള്‍ എന്നു തന്നെയാണ്. ആലാഹയുടെ പെണ്മക്കളെന്ന ആദ്യനോവലില്‍ ആനിയുടെ നിസ്സഹായമായ ലോകത്തിനെതിരെ ബലിഷ്ഠമായ കോയ്മകളെ പടുത്തുയര്‍ത്തിയതു നാം കാണുന്നു. ദേശചരിത്രത്തിന്റെ കഥനത്തിലൂടെ ചെറുതുകള്‍ ഞെരുങ്ങിയമരുന്നതിന്റെ ധ്വനി തന്നെയാണ് അവിടെ നാം കേള്‍ക്കുന്നതും. എന്നാല്‍ മാറ്റാത്തിയിലേക്കതു കൂടുതല്‍ തത്വചിന്താപരമായി ആഴമുള്ളതും വിവിധഘടകങ്ങള്ക്കകത്തു ഒരേസമയം വര്‍ത്തുളമായി പ്രവര്‍ത്തിക്കുന്ന രീതിയിലുമാണ് കാണുന്നത്. സാറാജോസഫിന്റെ എഴുത്തു ജീവിതവുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോള്‍ ആലാഹയില്‍ നിന്നും മാറ്റാത്തിയിലേക്കു വരുമ്പോഴുള്ള ഈ മാറ്റം Self steriotyping നെതിരെ പ്രവര്‍ത്തിക്കുന്നതായി കാണാം.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">എന്തുകൊണ്ടാണിതു എന്നതിനു ഈ നോവലിന്റെ കഥാപാത്രഘടന തന്നെയാണ് ഉത്തരം. ബ്രിജിത്ത ലൂസിയുടെ ഇളയമ്മയായിരിക്കെത്തന്നെ, ഒരേ വംശത്തിലെ, കുടുംബത്തിലെ ഒരേ ലിംഗഘടനയിലുള്ള, ഒരേ വീട്ടില്‍ താമസിക്കുന്നവരായിട്ടും അവര്‍ പരസ്പരം അപരങ്ങളായി നില്ക്കുന്നു. ഓര്ഹാന് പാമുക്കിന്റെ ദി വൈറ്റ് കാസില്‍ എന്ന നോവലിലെ രണ്ടു പുരുഷന്മാരെ പോലെ പരസ്പരം കൊമ്പുകൊരുത്തുകൊണ്ടും ആശ്രയിച്ചുകൊണ്ടും നില്‍ക്കുമ്പോഴും അവര്‍ പരസ്പരം അപരരാണ്. രണ്ടുപേരുടെയും വ്യത്യാസങ്ങളിലാണ് ഊന്നുന്നത്. ബോര്‍ദ്യുവിനെ വിശദീകരിച്ചുകൊണ്ട് പി.പി.രവീന്ദ്രന് വിശദീകരിക്കുന്ന, ലളിതജീവിതം നയിക്കുന്ന കോടീശ്വരനെക്കുറിച്ചുള്ള ഒരു കഥ ഇതിനുത്തരമേകും. ''പട്ടണത്തിലെ ചെറിയ ചായക്കടയില്‍ ഒന്നിച്ചു വളര്‍ന്ന പഴയ കൂട്ടുകാര്‍ക്കൊപ്പം ചായകുടിച്ചും ഊണുകഴിച്ചും സാധാരണക്കാരെപ്പോലെ ജീവിക്കുന്ന കോടീശ്വരന് പരിസരവാസികള്‍ക്കൊക്കെ അത്ഭുതമായിരുന്നു. വിശേഷിച്ച് നഗരത്തിലെ സമ്പന്നരായ സുഹൃത്തുക്കള്‍ക്കൊപ്പം പഞ്ചനക്ഷത്രഹോട്ടലുകളിലും പരിസരങ്ങളിലും ആര്‍ഭാടജീവിതം നയിക്കുന്ന കോടീശ്വരപുത്രനുമായുള്ള താരതമ്യത്തില്‍. മകന്റെ നില്പും നടപ്പും ഭാവങ്ങളുമെല്ലാം അച്ഛന്റേതില്‍ നിന്നും നേര് വിപരീതം. എന്തുകൊണ്ട് അച്ഛനും മകനും തമ്മില്‍ സ്വഭാവത്തിലും ജീവിതശൈലിയിലും ഇത്ര ഭീമമായ അന്തരമെന്ന ചോദ്യത്തിന് അച്ഛന്റെ ഉത്തരം അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ ലളിതമായിരുന്നു.''ഞാനൊരു പാവപ്പെട്ട കര്‍ഷകന്റെ മകനായാണ് ജനിച്ചത്. എന്റെ മകനാകട്ടെ ഒരു കോടീശ്വരപുത്രനായും. ഈ വ്യത്യസ്തത ഞങ്ങളുടെ ജീവിതശൈലിയിലും കാണുമല്ലോ.'' ലൂസി എന്ന നിസ്സഹായായ അനാഥപ്പെണ്കുട്ടിയും ബ്രിജിത്ത എന്ന തന്റേടിയും സ്വേച്ഛാധിപതിയുമായ ഒരു വൃദ്ധയും എങ്ങനെ അന്യോന്യം വേറിട്ടവരായി എന്നതിലേക്കുള്ള പ്രവേശിക ഈ കഥനത്തിലുണ്ട്.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><b>പെണ്‍കുട്ടിയുടെ ശരീരജീവിതം</b></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">മുതിര്‍ന്നവര്‍ക്കും ബാലികയ്ക്കും ഇടയില്‍ നിന്നും പുറപ്പെടുന്ന ആഖ്യാനദൃഷ്ടിയെ കഥകളിലെന്ന പോലെ ആലാഹയില്‍ ഏറെ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്, സാറാ. ഈ നോവലിലും അതു തുടരുന്നുണ്ട്. എന്താണതിന്റെ സര്ഗാത്മകസാധ്യത? വാസ്തവത്തില്‍ മുതിര്‍ന്ന സ്ത്രീയേക്കാള്‍ ഒരേ സമയം സാഹസികവും സ്വതന്ത്രവും അതേസമയം ദുര്‍ബലവുമായ സ്വത്വമെന്ന നിലയില്‍ ബാലികയ്ക്ക് വിധ്വംസകത ഉണ്ട്. (ടുണീഷ്യന്‍ സംവിധായിക രാജാ അമരിയുടെ ബറീഡ് സീക്രട്സ് എന്ന സിനിമയിലെ അയ്ഷയിലെന്ന പോലെ) വെല്ലുവിളികളും സംഘര്‍ഷങ്ങളും അവര്‍ അനുഭവിക്കുന്നതും നേരിടുന്നതും വളരെ തീവ്രതയോടെയാണ്. ആനിയേക്കാള്‍ മുതിര്‍ന്ന കൗമാരപ്രായക്കാരിയായ ലൂസിയിലേക്കെത്തുമ്പോഴേക്കും തന്റെ ഇടം കൃത്യമായി തിരിച്ചറിയാനാവാതെ കുഴങ്ങുന്ന പകപ്പിന്റെ കണികകള്‍ പെരുകുന്നുമുണ്ട്. ഒരു വശത്ത് താന്‍ അനാഥയും അപകൃഷ്ടയുമാണെന്ന തിരിച്ചറിവ് അവള്ക്കുള്ളപ്പോഴും മറ്റുള്ളവരുടെ നിരാര്ദ്രതയെ, കുടിലതകളെ വിവേകത്തോടെ പിടിച്ചെടുക്കാനും അവള്‍ക്കാവുന്നുണ്ട്. മുതിര്‍ന്നവരുടെ കന്മഷം നിറഞ്ഞ സമവാക്യങ്ങള്‍ പെരുകി മുറുകുന്ന ഒരിടത്തു പെണ്‍കുട്ടിയായി അതിജീവിക്കുക എന്ന അവസ്ഥ എത്രമാത്രം ഭാരം നിറഞ്ഞതാണ് എന്നു ഈ നോവല്‍ പറയുന്നു. ബ്രിജിത്ത എളേമയ്ക്കു പുറമേ തനിക്ക് ആരെങ്കിലുമൊക്കെ കൂടി തനിക്കില്ലല്ലോ എന്നു രാത്രി ബ്രിജിത്തയുടെ കട്ടിലിനു താഴെ പായവിരിച്ചു കിടക്കുമ്പോള്‍ ലൂസി എന്നും സങ്കടപ്പെട്ടു. ലൂസിയുടെ ശരീരബോധത്തില്‍ അപകര്‍ഷത അരച്ചു ചേര്ക്കുവാനെന്നവണ്ണം അവള്‍ക്കു ചുറ്റുമുള്ളവരുടെ പ്രതികരണങ്ങള്‍ ഓരോന്നും വന്നു തറഞ്ഞുകൊള്ളുന്നവയാണ്. ജനിച്ച് അമ്മ ഉപേക്ഷിച്ചു പോകുമ്പോള്‍ ഒരു പുഴുവിന്റെയത്ര മാത്രമുള്ള, കണ്ടാലറയ്ക്കുന്ന ലൂസി എന്ന് ബ്രിജിത്ത ദിവസേന ആവര്‍ത്തിക്കും.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">'അമ്മയെ പറ്റി ലൂസി കുറേ കേട്ടിട്ടുണ്ട്. മുഴുവന്‍ തെറികളാണ്. അപ്പനെ പറ്റി ബ്രിജിത്ത ഒരക്ഷരം പറഞ്ഞിട്ടില്ല. അപ്പന് ആരായിരിക്കും? അതോ ലൂസിക്ക് അപ്പനില്ലേ? അമ്മയ്ക്കു മാത്രം ഉണ്ടായ കുട്ടിയെ പോലെ അവളുടെ ജീവിതത്തില്‍ അപ്പന് ഒരു ഇരുട്ടായി തുടര്‍ന്നു. ആ ഇരുട്ടു മാറിക്കിട്ടണമെന്നൊന്നും ലൂസി ആഗ്രഹിച്ചില്ല. അമ്മയും അപ്പനും ഇട്ടിട്ടു പോയതു കൊണ്ട് ജീവിക്കാന്‍ പറ്റില്ലെന്ന് ലൂസിക്ക് തോന്നിയില്ല. അവര്‍ക്കു വേണ്ടാഞ്ഞിട്ടല്ലേ? ലൂസിക്കെന്തായാലും ലൂസിയെ വേണം.' (പുറം 33 മാറ്റാത്തി) ഇതാരാ മോളാ? എന്നു വരുന്നു വന്ന ഓപ്പന്റൈ കൂട്ടര് ചോദിക്കുമ്പോള്‍ അല്ല, ഇവിടത്തെ പണിക്കാരിയാ എന്നു മറുപടി കൊടുക്കുന്ന ബ്രിജിത്ത അവളുടെ അനാഥത്വത്തെ അനാദിയായ യാഥാര്‍ത്ഥ്യമാക്കി പെരുപ്പിക്കുന്നുണ്ട്. അകത്തു നെഞ്ചില്‍ പാളുന്ന വേദനയും കണ്ണിലെ ശൂന്യതയും വേഗം മറികടന്നവള്‍ പണികളില്‍ മുഴുകുന്നു.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">ഒരുവള്‍ എങ്ങനെയാണ് ബാല്യത്തില്‍ നിന്നും സ്ത്രീത്വത്തിലേക്ക് പകര്‍ന്നെത്തുന്നത്? 'ദി ഡേ ഐ ബികെയിം എ വുമണ്‍' എന്ന ഇറാനിയന്‍ സിനിമയില്‍ സംവിധായിക മെഴ്സിയേ മെഷ്കിനി ആദ്യത്തെ ആര്‍ത്തവം പെണ്‍കുട്ടിയില്‍ സൃഷ്ടിക്കുന്ന ആഘാതം ആവിഷ്കരിക്കുന്നുണ്ട്. ഇനി നീയധികം വൈകിക്കില്ല, അതോടെ നിന്റെ ചാട്ടോക്കെ നിന്നോളും എന്നു ബ്രിജിത്ത പറയുമ്പോള്‍ അതൊരു താക്കീതു പോലെയാണ് ലൂസിയും ഉള്‍ക്കൊള്ളുന്നത്. ആ 'അത്' താനാഗ്രഹിച്ചതെങ്കിലും അന്യഥാത്വമാണവിടെയും അവള് അനുഭവിച്ചത്. അതിലൊരു കുഞ്ഞ് മിടിക്കുന്നുണ്ടെന്നു ലൂസി മനസ്സിലാക്കിയിട്ടുണ്ട്. ഏകാന്തതയുടെ അവസാനം പോലെ ഒരു മിടിപ്പിന്റെ കൂട്ട് അതിലാണുള്ളത്. ആദ്യം കിനിഞ്ഞ ചോരയുടെ നനവില്‍ വിരല്‍മുക്കി സൂര്യനു നേരെ പിടിച്ചു. ബാലികയില്‍ നിന്നും യുവതിയിലേക്കുള്ള സംക്രമണത്തെ സവിശേഷമാക്കുന്ന വിധത്തില്‍ പെണ്ണിന്റെ ശരീരബോധം മാറ്റാത്തിയില്‍ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ഇറച്ചിക്കടക്കാരുടെ തുളച്ചുകയറുന്ന ആണ്‍നോട്ടം കൊള്ളാതിരിക്കാന്‍ തോള് ഉള്ളിലേക്കു വളച്ചു നെഞ്ചും വയറും എക്കിപ്പിടിച്ചു നടക്കുന്ന ലൂസി അതാണ് വെളിവാക്കുന്നത്. എങ്കിലും ആണുങ്ങളുമായുള്ള എല്ലാ സമ്പര്‍ക്കത്തിനും ബ്രിജിത്ത വിലക്കുമായി നിന്നു. ''ഇനിയ്ക്ക് മനസ്സിലായിരീ. നീയ് നിന്റെ തള്ളേരെ തല്സ്വബാവത്തില്ണ് വളരണേ. വിത്തു ഗുണം പത്തു ഗുണണ്. വേലിപ്പൊത്ത്ലാ ചെന്നു നിന്നട്ട് കണ്ണും കയ്യും കാട്ടി ആണുങ്ങളെ വെശീകരിക്ക്യേ?''(പുറം.22)</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">വളരുന്ന ശരീരം ലൂസിക്ക് ആഹ്ലാദവും ഭാരവുമായിരുന്നു. പക്ഷേ അത് തനിക്ക് ഉണര്‍വായും ഉന്മാദമായും വൈകാതെ അവളറിയുന്നു. പുളിയുറുമ്പിന്റെ മണം എന്ന അധ്യായത്തില്‍ ഒരു പെണ്‍കുട്ടികുട്ടിക്ക് പുരുഷനോടുള്ള അഭിലാഷ കാമനകളും വിവരിക്കപ്പെടുന്നുണ്ട്. ആരോടും പങ്കുവെയ്ക്കാനാവാത്ത ദാഹജ്വാലകളായും വിഷാദത്തിരകളായും അതവളെ പൊതിയുന്നുണ്ട്. ബ്രിജിത്തയുടെ പറമ്പിലെ വാഴക്കുലകള്‍ കരാറിനെടുത്ത പൂച്ചെട്ടിയിലുള്ള വര്‍ഗീസിനെ ചൂട്ടഴികള്ക്കുള്ളിലൂടെ നോക്കിക്കാണുന്നു, ലൂസി. '' .... വര്‍ഗീസ് തിരിഞ്ഞു നിന്നു. അയ്യേ! നെഞ്ഞത്ത് ഒരൊറ്റ രോമല്യ. പക്ഷേ പരന്ന് ഉറച്ച നെഞ്ചാണ്. ആ പരപ്പ് ലൂസിക്കിഷ്ടായി. മണ്ണ് കൊത്തിക്കിളക്കുമ്പോഴും ഇങ്ങനെ ചില പരപ്പുകള്‍ ലൂസിയെ പെട്ടന്ന് വശീകരിക്കാറുണ്ട്''(പുറം.97). ശാരീരികമായ ആനന്ദത്തിനായുള്ള, ശരീരത്തിന്റെ യൗവനാനന്ദങ്ങള് സ്വന്തമായറിയുന്നതിന്റെ അനുഭൂതികളും പുളപ്പുകളും പ്രണയമോഹങ്ങളും അവളിലുണരുന്നതു ഭയസംഭ്രമങ്ങളോടെയാണ്. വീടാകെ പുളിയുറുമ്പിന്റെ ഗന്ധം നിറഞ്ഞ ആ രാത്രിയില്‍ ലൂസി ഉറങ്ങാതെ, അനങ്ങാതെ കിടന്നു. '' കാല്‍വണ്ണയില്‍ അരിച്ചു നടക്കുന്നത് ഒരു പുളിയുറുമ്പാണോ? അവള് അനങ്ങിയില്ല, അനങ്ങിയാല്‍ ഇറുക്കും. വേര്‍പെടുത്താന്‍ വിഷമിക്കും. അസ്വസ്ഥത, പേടി, ഇക്കിളി. മുട്ടിനു മീതേക്കൂടി തുടകളിലേക്ക് അരിച്ചു കേറുന്നു. അനങ്ങിയാല്‍ മരണം നിശ്ചയമാണെന്ന പോലെ ലൂസി കിടന്നു. തന്റെ ദേഹം ഇത്രത്തോളം ഭംഗിയുള്ളതും ഇത്രത്തോളം മൃദുലവുമാണെന്ന് ലൂസി അറിഞ്ഞതങ്ങനെയാണ്. കിടന്ന കിടപ്പില്‍ ഉറുമ്പിനു പിന്നാലെ, അതറിയാതെ ലൂസിയുടെ വിരലുകള്‍ സഞ്ചരിച്ചു. പുളിയുറുമ്പ് ചിലപ്പോള്‍ പേടിയായി, ചിലപ്പോള്‍ പൊട്ടിത്തരിപ്പായി. ചിലപ്പോള്‍ വേദനിച്ചു. അന്നു വരെ ലൂസി തേടിയിട്ടില്ലാത്ത ഇടങ്ങളിലൂടെ ഉറുമ്പ് അവളെ നടത്തിച്ചു. തുടകള്‍ക്കിടയില്‍ വിലലുകളെത്തിയപ്പോള് ലൂസി പേടിച്ചു വിറച്ചു. ഇങ്ങനെ ഒരന്വേഷണം അവള് നടത്തിയിട്ടില്ല. ഇതെന്താണ് ? ലൂസി അന്വേഷിച്ചു ഇതെന്താണ്, ഇതെന്താണ് ഇത്. ഇത്, ഇത്. ഇത് ...ദൈവമേ, ഇതോരോന്നും എന്തൊക്കെയാണ്!'' (പുറം.103) പിന്നീടൊക്കെ അതവളുടെ ഏകാന്തതകളില്‍ നിന്നു രക്ഷതേടിയുള്ള പിടച്ചിലാവുന്നു. കൂട്ടില്ലാത്തവളുടെ നീണ്ട നിലവിളിയായാണ് അവളതിനെ കണ്ടതെന്നും ഇതല്ല, ഇങ്ങനെയല്ല, വേണ്ടതെന്ന് അവളുടെ ശരീരം നാലുവശത്തേക്കും അവളെ കോട്ടിവലിച്ചുകൊണ്ടിരുന്നുവെന്നും എഴുതുന്ന നോവലിസ്റ്റ് നാളിതുവരെ മലയാളരചനയില്‍ തെളിയാത്ത സ്ത്രീലൈംഗികകാമനയുടെ വേറിട്ട ആവിഷ്കാരത്തെയാണ് സ്ഥാപിച്ചെടുക്കുന്നത്. പെണ്തൂലികയിലൂടെ അതെഴുതപ്പെടുന്നതിന്റെ രാഷ്ട്രീയം സാംസ്കാരികമായ തിരുത്തെഴുത്തുകൂടിയാവുന്നുണ്ട്. ബ്രിജിത്തയുടെ മരുമകള്‍ സെലീനയും ഭര്‍ത്താവും തമ്മിലുള്ള സൈ്വരകേളികള് ഒളിച്ചുനിന്നു കാണുന്ന ലൂസിയിലൂടെയും ഈ പെണ്തൃഷ്ണകളുടെ സൂക്ഷ്മരചന സാധ്യമാക്കുന്നുണ്ട്. ''ഒളിഞ്ഞു നോക്കുന്നതില്‍ വിഷമിച്ചുകൊണ്ടും ഒളിഞ്ഞുനോക്കാതിരിക്കാന്‍ കഴിയില്ലെന്നറിഞ്ഞു കൊണ്ടും ഓരോ തവണ നെല്‍സനും സലീനയും ''തൊടും പിടിക്കും'' ചെയ്യുമ്പോള്‍ ലൂസിയുടെ നട്ടെല്ലിലൂടെയാണ് മിന്നലുകള്‍ പായുന്നത്. ലൂസിയുടെ ദേഹമാണ് ഞെട്ടുന്നത്. ആ സുഖത്തിനു വേണ്ടിയാണ് കള്ളക്കണ്ണുകൊണ്ട് ലൂസി ഓരോ നിമിഷവും പിന്തുടരുന്നത്.'' (പുറം200) ഉറങ്ങിക്കിടക്കുന്ന അവരുടെ കുഞ്ഞിന്റെ ചുണ്ടിലേക്ക് തന്റെ മുലക്കണ്ണുകള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും ലൂസി സ്ത്രൈണകമാനകളുടെ വഴിയേ തന്നെ അലയുകയാണ്.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">ലൂസി എന്ന പെണ്ണിന് ആണ് എന്ന അനുഭവം സ്വന്തം ജീവിതത്തില്‍ ആദ്യമായി മുദ്രിതമാകുന്നത് സേതുവിലൂടെയാണ്. പിന്നീടു ഓപ്പനിലൂടെയുമാണ്. സേതുവിന്റെ ഒരു നോട്ടം അവളെ കാണാത്ത വിദൂരലോകങ്ങള്ക്കകത്തേക്ക് വിളിച്ചുണര്‍ത്തുന്നു. ഓപ്പന്റെ ബ്രൂട്ട് സുഗന്ധം, വര്‍ഗീസിന്റെ പുളിയുറുമ്പിന്റെ മണം ഒക്കെ അവളെ സ്ത്രൈണമായ ഏതൊക്കെയോ വിഭ്രമങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നു. വിഫലമെങ്കിലും ഒരിക്കലും അവസാനിക്കാത്ത തേടലില്‍ ലൂസി, നിസ്സഹായമായി മുറിഞ്ഞു പിളരുന്ന അവളെത്തന്നെ ഓരോ പ്രാവശ്യവും മുറികൂട്ടിക്കൊണ്ടിരുന്നു.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"> </span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><b>ആധുനികതയുടെ പെണ്‍ദൃഷ്ടി</b></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">കാലത്തിന്റെയും ദേശത്തിന്റെയും സാമൂഹികജീവിതത്തിന്റെയും ആധുനികീകരണത്തിനു സമാന്തരമായി ലൂസിയുടെ ജീവിതത്തിലും അവളാഗ്രഹിച്ചാലുമില്ലെങ്കിലും പല പുതുമകളും മാറ്റങ്ങളും വരുന്നു. പറമ്പു മുഴുവന്‍ വെട്ടിത്തെളിച്ചു വാഴവെച്ചു കിട്ടുന്ന വരുമാനം കൊണ്ട് കോളേജില്‍ പോകാനുള്ള അനുവാദം കിട്ടിയതോടെ അതു ലൂസി അപ്രതീക്ഷിതമായി കിട്ടിയ ഒരവസരമായിത്തന്നെ എടുത്തു. പതിവു ജോലികളില്‍ വിട്ടുവീഴ്ച്ചകളില്ലാതെ തന്നെ സമയത്തിനു കോളേജില്‍ എത്താനാവുമായിരുന്നില്ല. വൈയക്തികമായി ലൂസിക്ക് അതെല്ലാം ഇരട്ടി ഭാരമാകുന്നുവെങ്കിലും അതവളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പുതുലോകങ്ങള്‍, പുതുഭാഷ, പുതുമനുഷ്യര്‍ എല്ലാം. ആധുനികതയുടെ ചരിത്രവല്‍ക്കരണം ഒരു പെണ്ദൃഷ്ടിയിലൂടെ ആവിഷ്കരിക്കുന്നതായി ഇതു നോവലില്‍ മാറുന്നു. കോരിച്ചൊരിയുന്ന ഇടവപ്പാതിമഴയില്‍ ലോകാരംഭത്തിന്റെ പഴക്കമുള്ള ബ്രിജിത്തയുടെ കാലന് കുടയുമായി ചെന്ന അവള് തുടക്കം മുതലേ പരിഹാസപാത്രമാകുന്നുണ്ട്. സ്വതേ ഉള്ള നിസ്സഹായതയെയും പാവത്തത്തെയും അതു വര്‍ധിപ്പിക്കുന്നു. നിവര്‍ത്തിപ്പിടിക്കുമ്പോള്‍ തോന്നാത്ത അസൗകര്യമാണ് അതു മടക്കിപ്പിടിക്കുമ്പോള്‍ എന്നവള്‍ മനസ്സിലാക്കുന്നു. കോളേജിലെ കുട്ടികളൊന്നും അത്തരം ഒരു കുടപിടിക്കുന്നില്ല. അതിന്റെ വളഞ്ഞ മരക്കാലും വല്ലാത്ത നീളവും നരയും ഓര്‍ത്തവള്‍ നാണം കെട്ടു. തന്റെ പോലെ ഉടുപ്പും നടപ്പും ഭാവവുമുള്ള ഒരാളെയെങ്കിലും കാണാനവള്‍ കൊതിച്ചു. ഒടുവില്‍ സുന്ദരിയെന്ന കറുത്തു മലെിഞ്ഞ കുട്ടിയെകണ്ടതോടെ തന്റെ പ്രതിച്ഛായയെ കിട്ടിയതുപോലെ ലൂസി ആശ്വസിച്ചു. തങ്ങളുടെ അപകര്‍ഷതകള്‍ ഓരോന്നും പരസ്പരം പങ്കിട്ടു വളര്‍ന്ന സൗഹൃദമായതു മാറി. പിച്ചക്കാരിയുടെ കയ്യിലെ മുഷിഞ്ഞ നോട്ടുപോലെ തന്റെ നാടന്‍ സംസാരഭാഷയിലെ വാക്കുകള്‍ പോലും പരിഹസിക്കപ്പെടുന്നതറിഞ്ഞു ലൂസി ചൂളിപ്പോകുന്നുണ്ട്. മീനിനു പകരം മല്‍സ്യം എന്ന വാക്കു ശീലിക്കാനവള് തത്രപ്പെടുന്നു. സ്വത്വത്തിന്റെ അവമതിക്കലായി നിറഞ്ഞു വളരുന്ന തിരിച്ചറിവുകളും നാഗരികവും വരേണ്യവുമായ പരിഷ്കാരങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് ലൂസിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. കാലന് കുടപോലെ തന്നെ, ചോറിനുകൂട്ടാനായി കൊണ്ടുപോയ ഉണക്കച്ചെമ്മീനും അതിന്റെ മണവും അവളെ ഒറ്റുകൊടുത്തു, താഴ്ത്തിക്കെട്ടി. കീഴ്ജാതിക്കാരിയായ സുന്ദരിയുടെ ഹോസ്റ്റല്‍ വാസം നിത്യേനയെന്നവണ്ണമുള്ള വിവേചനത്തിന് അവളെയും വിധേയയാക്കി. ജാതിയധിക്ഷേപത്തെ നേരിടാനുറച്ച സുന്ദരി ഹോസ്റ്റലില്‍ നോട്ടപ്പുള്ളിയായി. മെസ്ഹാളിലും ടോയ്ലെറ്റിലും റീഡിംഗ്റൂമുകള്‍, കുളിമുറികള്‍ എല്ലായിടത്തും അത്തരം പെണ്‍കുട്ടികള്‍ വിവേചനമനുഭവിക്കുന്നു.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">സ്വന്തം പേരെന്താണെന്ന ഇംഗ്ലീഷിലുള്ള ചോദ്യം തിരിച്ചറിയാത്ത, ഇംഗ്ലീഷ് ടെസ്റ്റ് പേപ്പറില്‍ പൂജ്യം കിട്ടിയ ലൂസി അതേ അവമാനം തന്നെ ഏറ്റുവാങ്ങുന്നു. 'കോഴിപ്പെര' എന്നു വിളിക്കപ്പെട്ട മലയാളം ബ്ലോക്കിലെ ഇംഗ്ലീഷ് ക്ലാസുകളില്‍ പ്രൊഫസറും ചന്ദ്രു എന്ന വിദ്യാര്‍ത്ഥിയും തമ്മിലേറ്റുമുട്ടി. പ്രൊഫസറുടെ സ്പെല്ലിംഗ് പിടിവാശികള്ക്കേറ്റ പ്രഹരത്തിനു പകരമായി ചന്ദ്രുവിനെ പുറത്താക്കിയപ്പോള്‍ സ്വയമറിയാതെ അതിനോടു തെല്ലുച്ചത്തില്‍ പ്രതിഷേധിച്ചുപോകുന്നുണ്ട്, ലൂസി. ലിംഗം, ഭാഷ, ജാതി, ഭക്ഷണം എല്ലാറ്റിനെയും ചോല്ലിയുള്ള വിവേചനത്തിന്റെ ഭിന്നമുഖങ്ങളെ മറനീക്കിക്കാണാന് കോളേജിലെ ചെറിയകാലം തന്നെ ലൂസിക്കു ധാരാളമായിരുന്നു. ''ചന്ദ്രു ചെയ്തത് തെറ്റാണെന്നു പെണ്കുട്ടികളെല്ലാരും ഉറപ്പിച്ചു പറഞ്ഞു. ലൂസി പറഞ്ഞില്ല. ലൂസി തൊള്ളതൊറന്ന് നാലു വര്‍ത്താനാ പറഞ്ഞു. ലൂസിയുടെ ആദ്യത്തെ വെളിപ്പെടല്‍! കുട്ടികളൊക്കെ അതിശയത്തോടെ ലൂസിയെ നോക്കി. ലൂസിയുടെ ഒച്ച. ലൂസിയുടെ ഒച്ച. ഇതാണോ ലൂസിയുട ഒച്ച? ലൂസിയുടെ ഭാഷ. ലൂസിയുടെ ഭാഷ. ഇതാണോ ലൂസിയുടെ ഭാഷ? ലൂസി നിന്നു കിതച്ചു....''(പുറം94). അവളുടെ പ്രതിഷേധത്തെ വരേണ്യമായ നാഗരിക ആധുനികീകരണത്തോടുള്ള പെണ് പ്രതികരണമായിത്തന്നെ കാണാം. സ്വന്തം ദൈനംദിനജീവിതത്തിനകത്ത് അനുഭവിച്ച മാറ്റിനിര്ത്തലിന്റെയും ചൂഷണത്തിന്റെയും അപകര്ഷതയുടേതുമായ, ഒരു ജീവിതചരിത്രം അവളില്‍ ആ ബോധത്തെ അവള് പോലുമറിയാതെ നിര്മിച്ചെടുത്തിട്ടുണ്ടായിരുന്നു. പിയറി ബോര്‍ദ്യൂ അദ്ദേഹത്തിന്റെ ഹാബിറ്റസ് എന്ന സങ്കല്പനത്തിലൂടെ ഓരോ വ്യക്തിയുടെയും അവളുടെ/ അവന്റെ ചുറ്റുപാടുകളുടെയും സാംസ്കാരികമൂലധനത്തെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന ശരീരഭാവം/ശാരീരം എന്തെന്നു പറയാന്‍ ശ്രമിക്കുന്നുണ്ട്. ഏതൊരു കൂട്ടത്തിനും മറ്റു കൂട്ടങ്ങളില്‍ നിന്നും ജീവിതശൈലിയിലും മനോഭാവത്തിലും പ്രതികരണസ്വഭാവത്തിലുമെല്ലാം പ്രകടമായ വ്യതിരിക്തതയുള്ളതായി മനസ്സിലാക്കാന്‍ കഴിയുന്നത്ന് ഹാബിറ്റസിന്റെ ധാരണ സഹായിക്കുമെന്ന് ബോര്‍ദ്യുവിനെ പരിചയപ്പെടുത്തിക്കൊണ്ട് പി.പി.രവീന്ദ്രന് പറയുന്നു. സത്യത്തില്‍ സാമൂഹ്യശ്രേണികളുടെ അധികാരബന്ധങ്ങളെ തന്നെയാണിവിടെ വിശകലനവിധേയമാക്കുന്നത്. </span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">എത്രയോ കാലങ്ങള്‍ക്കു ശേഷം അവള് സേതുവിനെ കാണുമ്പോള്‍ അവന് ഹിപ്പിയായി മാറിയിരുന്നു. കുളിക്കാതെയും നനയ്ക്കാതെയും കഞ്ചാവു വലിച്ചും മുഷിഞ്ഞുനാറി നടക്കുന്ന സേതു എന്ന കഥാപാത്രം വാസ്തവത്തില്‍ പരിഹാസത്തിന്റെ അലിഗറിയായാണ് നിലകൊള്ളുന്നത്. മലയാള ആധുനികത എന്ന സാംസ്കാരികപരിപ്രേക്ഷ്യത്തെ നല്ലപോലെ കുടഞ്ഞു ചിരിക്കാന്‍ ഈ പെണ്ദൃഷ്ടിക്കാവുന്നുണ്ട്. സേതുവിന്റെ 'ഞാനാരാണ്?' എ്ന്ന ചോദ്യത്തിന് നിന്റപ്പന്റെ കാലന് എന്നു പല്ലു ഞെരിക്കുന്നുണ്ട്, സേതുവിന്റെ അച്ഛന് കുമാരേട്ടനും. വെറും ഫാഷന്‍ തരംഗമായി വ്യാപിച്ച ഹിപ്പിയിസത്തെത്തന്നെയാണ് ലൂസിക്കും പിടികിട്ടാത്തത്. '' റെബലുകളുണ്ടാവുന്നതെങ്ങനെയെന്നു പിടിയില്ലാത്ത ലൂസി, റെബലുകളുണ്ടാവുന്നതെങ്ങനെയെന്നു പിടിയില്ലാത്ത സുന്ദരിയോടു ചോദിച്ചു, ''ആ ചെക്കന്മാര് റെബലുകള്ണ്?'' ആ!സുന്ദരി കൈമലര്‍ത്തി.'' (പുറം.90) ആധുനികതയുടെ താത്വിക അടിത്തറ ഇത്തരം ആണ്മാത്ര ബോധ്യങ്ങളാണെന്ന പരിഹാസമാണിവിടെ ധ്വനിച്ചു കിട്ടുന്നത്! സേതു എന്ന പേരുതന്നെ എം.ടി കഥാപാത്രമെന്ന നിലയില്‍ അത്തരം ഉള്ളടക്കങ്ങളെ മുഴുവന്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><b>സാമൂഹ്യത</b></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">ആര്‍ത്തിരമ്പുന്ന ജനസാമാന്യത്തെ നോവലില്‍ എഴുതുന്നതില്‍ സാറാ ജോസഫിനു സവിശേഷമായ കലയുണ്ട്. ചേറും ചെളിനനവും മത്സ്യച്ചൂരും സെന്റു വാസനയും ആട്ടവും പാട്ടും എല്ലാം കലര്‍ന്ന ഈ ജനത്തെ ലൂസിയുടെ സമസ്തചേതനയും ചെന്നു പിടിച്ചെടുക്കുന്നുണ്ട്. അതിലൂടെ സഞ്ചരിച്ചാണ് അവളും മുതിരുന്നത്. ഓരോ നാടുകളെയും സവിശേഷമാക്കുന്നത് അവിടത്തെ ചെറുകഥനങ്ങളല്ലാതെ മറ്റൊന്നുമല്ല. നാടിന്റെ ലോറുകള്‍ കഥാപാത്രങ്ങളെ കാണികളും ആട്ടക്കാരുമാക്കുന്നു. ജീവിതത്തിന്റെ നിത്യനിദാനങ്ങളില്‍ അവളും അവളുടേതായ ബലി അര്‍പ്പിക്കുന്നു. തൊട്ടുനക്കിയാല്‍ ആരും വിരലുകടിക്കുന്ന, കുടമ്പുളിയിട്ടു വെച്ച മീന്കറിയായും ചായക്കടകളിലെ പാല്ക്കുപ്പികളായും വേലിക്കരുകിലെ കോവല്‍ വള്ളികളായും ആടും കോഴിയും ബ്രിജിത്തയുടെ പാല്‍ക്കഞ്ഞിയും തേങ്ങാച്ചമ്മന്തിയും കുഴമ്പും ചൂടുവെള്ളവുമായും അതങ്ങനെ ഇടതടവില്ലാതെ സ്വീകരിക്കപ്പെട്ടു.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"> നെഹ്റു തലയുള്ള നോട്ടു കത്തിച്ചു ചായ തിളപ്പിക്കുന്ന ഗള്ഫുകാരന് ഓപ്പനും അയാളിലൂടെ അവിടെ ആദ്യമായി മണം പരന്ന ബ്രൂട്ട് എന്ന സുഗന്ധദ്രവ്യവും അയാളുടെ ടേപ്പ് റെക്കോര്‍ഡറും എല്ലാം മറിയപുരത്തെ മറിയപുരമാക്കുന്നു. ഒല്ലൂരുകാരും കോക്കാഞ്ചിറക്കാരും തമ്മിലുള്ള ഞായറാഴ്ചത്തല്ലും നക്സലൈറ്റു രാഷ്ട്രീയവും ഒക്കെച്ചേര്‍ന്ന് ദേശചരിത്രമായതു മുദ്രിതപ്പെടുന്നു. ഒരര്‍ത്ഥത്തില്‍ ദേശചരിത്രം തന്നെയാണിവിടെ സാമൂഹ്യതയുടെ മാനങ്ങളെ സ്വരൂപിക്കുന്നതെന്നു പറയാം. കുട്ടികള്‍ക്കു സേമിയ പായസം കൊടുത്തു ആളെക്കൂട്ടിയ കൊട്ടേക്കാടന്‍ ചേറുവിനോടു മല്‍സരിച്ചു ദേശീയപതാക പറത്തുന്ന ബ്രിജിത്ത തന്റെ ഇടങ്ങളിലേക്കുള്ള കൊടിയായി അതിനെ പാറിക്കുന്നു. കുട്ടികളാരും വന്നില്ലെങ്കിലും മറിയപുരം പള്ളിയിലുയര്ത്തിയ ദേശീയപതാകയും നാം കാണുന്നുണ്ട്. സ്വരാജ് റൗണ്ടിലേക്കു സൈക്കിളിലും വണ്ടികളിലും ചെറിയ പതാകകള്‍ കെട്ടിവെച്ചു പറത്തി പോകുന്ന ഇരമ്പുന്ന റാലികാണാന് ഒരുങ്ങിയിറങ്ങുന്ന മറിയപുരത്തുകാര് ദേശസ്നേഹികളാണ് എന്നു നോവല്‍ പറയുമ്പോള്‍ അവ തമ്മിലുള്ള വിലപേശല്‍ നാം കാണാതിരിക്കുന്നില്ല. വീടില്ലാത്തവര്‍ക്കു വീടുപണിയാനായി നൂറുശതമാനം പാര്‍പ്പിടം എന്ന പേരില്‍ മറിയപുരം പള്ളിയിലെ അച്ചന്‍നടത്തുന്ന സംരംഭങ്ങള്‍ നോവലിന്റെ ജനസ്വഭാവത്തെ എടുത്തു കാണിക്കുന്നുണ്ട്. ബ്രിജിത്തയുടെ സ്ഥലം ഉപയോഗിച്ചു പാപ്പാനഗര്‍ പണിയാനായി അച്ചന് പ്ലാനിടുന്നു. നടേശന് മുതലാളിയുടെയും മച്ചിട്ടീച്ചറുടെയും പിന്നാലെ കൂടിയിട്ടും ഒന്നും സാധ്യമായില്ല. ഒടുവില്‍ അരമനയുടെ മുന്‍കൈയില്‍ തൊമ്മാനച്ചന് വഴി പാര്‍പ്പിടങ്ങള്‍ സാധ്യമായി. ഇരുട്ടുമൂടിക്കിടന്ന ഇടം വൈദ്യുതിവിളക്കുകള്‍ കൊണ്ട് പ്രകാശിച്ചു. ജനജീവിതത്തിന്റെ ചരിത്രം സമൃദ്ധമായി ഇഴചേര്‍ത്ത ഈ നോവല്‍ സംസ്കാരത്തിന്റെ സൂക്ഷ്മചരിത്രത്തെ സവിശേഷമായി നിര്‍മിച്ചെടുക്കുന്നുണ്ട്. മനോഭാവങ്ങളെന്ന പോലെ പ്രക്രിയകളായും വസ്തു പരിചരണങ്ങളായും ജിവിച്ചറിഞ്ഞ അനുഭവരസങ്ങളായും (lived Experiences) അതു നോവല്‍ ഘടനയെ ബഹുവിതാനമുള്ളതാക്കിത്തീര്ക്കുന്നു.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">ഭക്ഷണം മാറ്റാത്തിയില്‍ സമൃദ്ധമായ ഒരു മോഹവസ്തു തന്നെയാണ്. രാവിലെ അമ്മിക്കല്ലില്‍ അരയ്ക്കുന്ന തേങ്ങാച്ചമ്മന്തിയുടെ റെസിപ്പി സൂക്ഷമവും കൃത്യവുമാണ്. ''നല്ലോണാ മൂത്ത നാലു മെളക്, രണ്ടു ചൊള ചോന്നുള്ളി, ശെകരം പുളി, ഒരു മുറി നാളേരം, ഉപ്പ്, ലൂസി അമ്മിയില്‍ വെച്ച് തേങ്ങാച്ചമ്മന്തി അരച്ചെടുക്കും. അപ്പോഴേക്കും കഞ്ഞിവെന്ത മണം വരും. ചമ്മന്തിയരച്ച അമ്മിയില്‍ ആവി പറക്കുന്ന ഒരു കയില് ചോറിട്ടു പുരട്ടിയെടുത്തതാണ് ബ്രിജിത്തയുടെ ദിവസത്തിലെ ആദ്യത്തെ ആഹാരം. പിന്നാലെയാണ് കഞ്ഞി.'' (പുറം.8) ഭക്ഷണം അനുഭവത്തിന്റെ, അധികാരത്തിന്റെ സകലവും ചൂഴ്ന്നുനില്ക്കുന്ന കാമനകളുടെ കേദാരം. അവിടെയും പക്ഷേ പുറന്തള്ളപ്പെടുന്നത് ലൂസി തന്നെയാണ്. ലൂസിക്ക് നല്ല ഭക്ഷണത്തിനര്ഹതയില്ല. വരട്ടിയെടുത്ത പോത്തിറച്ചിക്കഷണങ്ങള്‍ ബ്രിജിത്തയ്ക്കു മാത്രം. ഇറച്ചിയുടെ വില കുറഞ്ഞ വെട്ടിക്കൂട്ടു കഷണങ്ങള്‍ മാത്രം ലൂസിയ്ക്ക്. മീന്‍ കൂട്ടാനിലെയും നാടന്കോഴിക്കറിയിലെയും കഷണങ്ങള്‍ക്കും ബ്രിജിത്ത കണക്കു വെച്ചിട്ടുണ്ട്. പാചകത്തിന്റെയും ഹരം പിടിപ്പിക്കുന്ന വര്‍ണനകള്‍ ഏറെ. ലൂസിയുണ്ടാക്കുന്ന പുട്ടും കടലയും കഴിച്ചാല്‍ നിലത്തുനില്ക്കാത്തവിധമാണ് സലീനയ്ക്കത്. ലൂസി മീന്‍ കുടമ്പുളിയിട്ടുവെച്ചാല് ആരും വിരലുകടിക്കുമെന്നു മറിയപുരത്താകെ പ്രസിദ്ധം. ഓപ്പന്റെ കുടമ്പുളിയിട്ടുവെച്ച മീന്കറിപ്രിയം അവര്‍ക്കിടയിലെ ആകര്‍ഷണത്തെ പെരുപ്പിക്കുന്നുണ്ട്.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">മുള്ളു ചുറ്റിപ്പിടിച്ച് നൂലെടുത്ത് ഉണ്ണിപ്പിണ്ടിയരിയുന്നതും ചെമ്മീന്‍ ചമ്മന്തിയും മുതല്‍ പോത്തിറച്ചി വരെ പാചകത്തിന്റെ വിവരണങ്ങളായി കടന്നു വരുന്നു. തീറ്റ പോലെ തന്നെ പാചകവും ഭക്ഷണത്തെ മാദകമാക്കുന്നുണ്ട്. മുളകരച്ചു വെയ്ക്കുന്ന മീന്‍ കറി , നിറവും ചൂടും ഉപ്പു മുളകു മസാലരുചികളും ചേര്‍ന്ന് അനുഭൂതിപരമായാണത് ആഖ്യാനം ചെയ്യുന്നത്. തേങ്ങാച്ചമ്മന്തി മുതല്‍ പോത്തുലര്‍ത്തിയതും മുളകരച്ചു വെയ്ക്കുന്ന കുടമ്പുളി ഇട്ട മീന്‍കറിയും താറാവു വറുത്തതും വരെ! കൊച്ചു വേലായുധന്റെ കടയിലെ ദോശ ചുടലും അതിന്റെ നറുമണവും (പു.38). ബ്രിജിത്തയ്ക്കു ഞായറാഴ്ച്ച കള്ളുകുടിക്കാനായി പോത്തുവരട്ടിയെടുക്കുന്ന പാചകത്തിന്റെ സൂക്ഷ്മ വിധികളോരോന്നും നോവലിലുണ്ട്. കഴുകിയെടുത്ത മാംസളമായ ഇറച്ചിക്കഷണങ്ങള്‍ ലൂസി മണ്കലത്തിലേക്കിട്ടു വെയ്ക്കുന്നു. '' ലൂസി ഇഞ്ചിയും ഉള്ളിയും കറിവേപ്പിലയും ചതച്ച് ഇറച്ചിക്കഷണങ്ങള്‍ക്കു മീതെയിട്ടു. പാകത്തിന് ഉപ്പ്. മുളകും മല്ലിയും വറുത്തു പൊടിച്ചത്. മഞ്ഞള്‍പ്പൊടി.....ലൂസി കുറച്ചു വെളിച്ചെണ്ണ കൂടി ഇറച്ചിയിലൊഴിച്ചു നന്നായി കൂട്ടിത്തിരുമ്മി. ലൂസിക്കു കിട്ടേണ്ട മണം കിട്ടുന്നതുവരെ പിന്നെ ഇറച്ചിക്കലം അടുപ്പത്തുവെച്ചു. ഇനി ചെറുതീയില്‍ വെന്തു കുറുകട്ടെ, എന്നിട്ടുവേണം ഇരുമ്പു ചീനച്ചട്ടിയിലേക്കു മാറ്റാന്‍. മൂക്കാത്ത തേങ്ങ കൊത്തിയിട്ടതും ഇത്തിരിപെരുംജീരകം പൊടിച്ചതും വെള്ളുള്ളിയും കുരുമുളകും ചതച്ചതും ഒരുതാള് കറിവേപ്പിലയും ചേര്‍ത്ത് വെളിച്ചെണ്ണയൊഴിച്ച് ഇളക്കിയിളക്കി വരട്ടിയെടുക്കണം.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">ചെറോണയെന്ന കഥാപാത്രത്തിലൂടെ തുണിയലക്ക് കടന്നു വരുന്നു. അലക്കുവാന്‍ തന്ന തുണികളില്‍ അടയാളമിടുന്നതും കുരുവി മാര്‍ക്ക് പൂ നീലം കൊണ്ടു വെളുപ്പിച്ചെടുക്കുന്നതും കോഴിമുട്ടയുടെ വെള്ള കൂട്ടി മുണ്ടിന്റെ കസവുകര തേച്ചു തിളക്കുന്നതുമെല്ലാം കലര്‍ന്ന സംസ്കാരത്തിന്റെ ദൈനംദിനഗാഥകള് കൂടി ചേര്‍ന്നതാണ് ഈ നോവല്‍.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">ഓപ്പനെന്ന പുതുപ്പണക്കാരനോടു മല്‍സരിച്ച് ബ്രിജിത്ത വീടിന്റെ അകത്ത് മുറിയോടു ചേര്‍ത്തു കക്കൂസ് പണിയുന്നതും ടേപ്പ് റെക്കോര്‍ഡറിന്റെ കൗതുകവിസ്മയങ്ങളും എല്ലാം നാടിന്റെ പരിണാമചിത്രങ്ങള് കാലത്തില്‍ നടത്തിയ കൊത്തുപണികളാവുന്നു. നിലം മിനുക്കാനുപയോഗിച്ച പഴയ ഗൃഹനിര്മാണസാങ്കേതികത പോലും ഇവിടെ കടന്നു വരുന്നു. പതിനായിരം ചെമ്പരത്തിപ്പൂമൊട്ടുകള് പതിനായിരം ചിരട്ടക്കരിയുടെ കൂടെ അരച്ചു ചേര്‍ത്ത് പതിനായിരം കോഴിമുട്ടയുടെ വെള്ളയും കൂട്ടി സിമന്റ് ചാലിച്ചു ചാന്തുണ്ടാക്കിയാണ് നിലം സിമന്റിട്ടത് എന്നു ബ്രിജിത്ത പറയുന്നു. പിറ്റേന്നു മുതല്‍ രണ്ടു ദിവസം തുടര്‍ച്ചയായി രാപകല്‍ നല്ലെണ്ണയില്‍ തുണി മുക്കി തേച്ചു മിനുക്കിയെടുത്താണത് തിളങ്ങുന്ന നിലമാക്കിയെടുത്തത്. ജൈവപ്രകൃതിയുടെ വാഴ്വിന്റെയിടങ്ങള് അതിജീവനത്തിന്റെ ധര്‍മത്തോടെ പുലരുന്നു. ഒടിച്ചുകുത്തി, ആടലോടകം , മുഞ്ഞ, നീരോലി, കൊങ്ങിണി, കോവല്‍ വള്ളി തുടങ്ങിയ വേലിച്ചെടികള്‍ നിറഞ്ഞ നാടന്‍ പറമ്പിന്റെ അതിരുകള്‍ എല്ലാം ഈ സൂക്ഷ്മ സാംസ്കാരിക ചരിത്രമായിത്തീരുന്നു. അതിരില്‍ നിറയെ പടര്‍ന്നുകേറി വേലിമൂടിനില്ക്കുന്ന കോവല്‍ വള്ളിയുടെ അനിച്ഛാപൂര്വകത, സ്വാതന്ത്ര്യം ലൂസിയുടെ വെമ്പല്‍ തന്നെയാവുന്നു. ആലാഹയിലെ അമരപ്പന്തലിന്റെ സുരക്ഷിതമായ തണലില്ലെങ്കിലും അതും പടര്‍ന്നേറുകയാണ്.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">ചരിത്രത്തെ ഒരു അതികഥനമായി ഉപയോഗിക്കുന്ന ഒരു രീതി കൂടി ഈ നോവല്‍ പരീക്ഷിക്കുന്നുണ്ട്. നോവലിലൊരിടത്തു വിവരിക്കുന്ന ബ്രായുടെ ചരിത്രം അത്തരത്തിലൊന്നാണ്. ''1893 ല്‍ തന്നെ മുലകളെ പൊന്തിച്ചു താങ്ങി നിര്‍ത്തുന്ന ബ്രാ എന്ന അടിയുടുപ്പിനു പേറ്റന്റ് കിട്ടിയിട്ടുണ്ട് അതിനും മുമ്പ് 1870കളില്‍ത്തന്നെ രണ്ട് കിളുന്ത് കാബേജിലകളും രണ്ടു പട്ടുതൂവാലകളും ഉപയോഗിച്ച് കഴുത്തില്‍ കെട്ടിയിടുന്നതരം മുലതാങ്ങികള് ഉണ്ടാക്കിയിരുന്നു. ആധുനിക ബ്രായുടെ മാതാവ് മേരി ഫിലിപ്സ് എന്ന മഹതിയാണ്. 1913ല്‍ മേരി ഫിലിപ്സിന്റെ ബ്രായക്ക് പേറ്റന്റ് കിട്ടി. മുലകളെങ്ങനെ കുത്തനെ നിറുത്താം എന്ന അന്വേഷണം ഇന്നും അവസാനിച്ചിട്ടില്ല. ലേകത്ത് എത്രതരം ബ്രാകള്‍ ഉണ്ട്? എണ്ണിയാലൊടുങ്ങില്ലത്രെ.'' (പുറം.59) സ്കൂളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചു പറയുമ്പോള്‍ സ്ഥൂലചരിത്രവും സൂക്ഷ്മചരിത്രവും തമ്മിലുള്ള വിലപേശല്‍ കലര്‍ന്ന അധികാരബന്ധത്തിലേക്കതു വിരല്‍ ചൂണ്ടുന്നു. ''ചരിത്രം എപ്പോഴും അങ്ങനെയാണ്. ചില സത്യങ്ങള്‍ക്കു സ്ഥലം കൊടുക്കില്ല. അതൊക്കെ വല്യേ മെനക്കെട്ണ്. ചരിത്രം വിചാരിച്ചു. ഇങ്ങന്ത്തെ എന്തോരം കുഞ്ഞ്യേ കുഞ്ഞ്യേ കാര്യങ്ങള്ണ്ട് ലോകത്ത്? അതൊക്ക്യാ കുത്തിത്തിരുകാന്‍ ചരിത്രത്തിലെവിട്ണ് സ്ഥലം? പിന്നെ, ആണും പെണ്ണും തമ്മിലുള്ള എടവാട്ക്ള് ചരിത്രത്തിന്റെ ചരിത്രത്തിന്റെ വിഷയല്ലാട്ടാ. അതൊക്കെ വല്ല കഥേലാ സിനിമേലാ പറഞ്ഞാപ്പോരേ? ചരിത്രത്തിന്റെ മെക്കട്ട് കേറണോ? ചരിത്രത്തിന് ഗൗരവമുള്ള വിഷയം വേണം.യുദ്ധം, കൊലപാതകം, കയ്യേറ്റം അങ്ങന്ത്ത വല്ലതും.'' (പുറം.24) ഈ രീതിയില്‍ നോവലിനകത്തെ സംഭവങ്ങളും കഥാസന്ദര്‍ഭങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രീയത്തെ പുറത്തു നിന്നു നിര്‍വചിക്കുന്ന ആഖ്യാനകേന്ദ്രമായി നോവലിന്റെ സ്വരം മാറുന്നുണ്ട്. ഓരങ്ങളുടെ കഥനം എന്ന മുന്നുപാധി പിടിച്ചുറപ്പിക്കുന്ന തരത്തില്‍ പ്രബലമാണത്. നോവലില്‍ ആഖ്യാനസ്വരം നേടാനുള്ള ഈ ത്വര കഥയ്ക്കു വെളിയിലേക്കു പോകുന്നത് എന്തിന്റെ സൂചനയാണ്? പരിചിതമായ നോവല്‍ ആഖ്യാനത്തിലും സൗന്ദര്യശാസ്ത്രത്തിലും അതു ചെറിയ ഇടര്‍ച്ചകളെ രൂപപ്പെടുത്തുന്നുണ്ട് എന്നാതാണ് ശ്രദ്ധേയം. കേരളത്തിലെ ഹിപ്പിതരംഗത്തെക്കുറിച്ചും ജനപ്രിയഗാനത്തിന്റെ ഭ്രമങ്ങളെക്കുറിച്ചും ഫാഷന്‍ പ്രവണതകളെക്കുറിച്ചുമെല്ലാം കഥാസന്ദര്‍ഭങ്ങളിലൂടെ പറഞ്ഞുപോകുമ്പോള്‍ സംസ്കാരവും ചരിത്രവും ജീവിതവുമെല്ലാം പരസ്പരം പങ്കിട്ടെടുക്കുന്ന പോര്‍നിലമായി നോവല്‍ മാറുന്നു.</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">ഗ്രന്ഥസൂചി</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">1. രവീന്ദ്രന്.പി.പി, പിയര്‍ ബോര്‍ദ്യൂ: പ്രയോഗത്തിന്റെ സിദ്ധാന്തം(ജീവചരിത്രം) സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 2019</span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;">2. സാറാ ജോസഫ്, മാറ്റാത്തി, കറന്റ് ബുക്സ്, 2003 </span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></span></div><div class=""><span style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><i>(2021 മെയ് 8ന്റെ wtplive ല്‍ പ്രസിദ്ധീകരിച്ചത്)</i></span></div><div style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><br /></div><div class="" style="color: #222222; font-family: Roboto, RobotoDraft, Helvetica, Arial, sans-serif;"><div class="ii gt" id=":23r" style="direction: ltr; font-size: 0.875rem; margin: 8px 0px 0px; padding: 0px; position: relative;"><div class="a3s aiL " id=":1vp" style="font-family: Arial, Helvetica, sans-serif; font-size: small; font-stretch: normal; font-variant-east-asian: normal; font-variant-numeric: normal; line-height: 1.5; overflow: hidden;"><div class="adL"></div></div></div><div class="hi" style="background: rgb(242, 242, 242); border-bottom-left-radius: 1px; border-bottom-right-radius: 1px; margin: 0px; padding: 0px; width: auto;"></div></div></div>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-58574321236022235082021-03-13T09:09:00.004-08:002021-03-13T09:11:09.378-08:00വിഷ്ണുവിന്റെ വാസനകള്‍<p> </p><div class="separator" style="clear: both; text-align: center;"><a href="https://1.bp.blogspot.com/-URNelkwP2pY/YEzxp3hbUJI/AAAAAAAAGVY/oXHig2XQdxoI_5ktDOEIKbiWF9ZNDp3_QCLcBGAsYHQ/s894/vishnu.webp" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="571" data-original-width="894" height="255" src="https://1.bp.blogspot.com/-URNelkwP2pY/YEzxp3hbUJI/AAAAAAAAGVY/oXHig2XQdxoI_5ktDOEIKbiWF9ZNDp3_QCLcBGAsYHQ/w454-h255/vishnu.webp" width="454" /></a></div><br /><p></p><p><br /></p><p>മലയാളകവിതയിലെ ആധുനിക കാല്പനികരില് ഒരാളായ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആദ്യകാലരചനയായ സ്വാതന്ത്ര്യത്തെക്കുറിച്ചൊരു സ്തുതിഗീതത്തിലെ മൂന്നു നാലു കവിതകളെ മുന്‍നിര്‍ത്തിയുള്ള ചില പര്യാലോചനകളാണ് ഈ ചെറുകുറിപ്പ്. പാരമ്പര്യവുമായുള്ള ബന്ധത്തെ ആസ്തികനായ ഒരു കവി തന്റെ കാവ്യജീവിതത്തിലുടനീളം പാലിക്കുന്നതെങ്ങനെയെല്ലാമാണ്, അതില്‍ തന്നെ മാനുഷികമായ അനുഭൂതിവാസനകളെ കാവ്യഭാവന സ്വീകരിക്കുന്നതെങ്ങനെ എന്നെല്ലാമുള്ള ആലോചനകള്‍ക്കു അതിലൂടെ തെളിച്ചം കിട്ടുമെന്നു തോന്നുന്നു. സമകാലികതയുടെ സമ്മര്‍ദ്ദം കവിതയെ ബാധിക്കുന്നതു പോലെതന്നെ ചരിത്രപരമായ ഭാവശക്തികളായി പാരമ്പര്യത്തിന്റെ ബലങ്ങളും പലപ്പോഴും കവിയെ സവിശേഷമായി നിര്‍ണയിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ചൊരു സ്തുതിഗീതം എന്ന ആദ്യസമാഹാരത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കൂടുതല്‍ സ്വതന്ത്രവും ഉച്ഛൃഖലവുമായ ഭാവമുദ്രകള്‍ ജ്വലിച്ചു നില്‍ക്കുകയും പില്ക്കാലത്തെ നൈതികവും ആദര്‍ശാത്മകവുമായ ജീവിതബോധത്തിലേക്കു അവ പരിണാമപ്പെടുകയും ചെയ്തതിന്റെ യുക്തി തിരയുവാന്‍ ഇതിലൂടെ കഴിഞ്ഞേക്കും. </p><p><br /></p><p>പുരാണങ്ങളില്‍ നിന്നുള്ള കഥാസൂചനകളെ മൗലികമായി പിന്തുടരുന്ന ഒരു രീതി ഈ കവി എക്കാലത്തും തുടര്‍ന്നിരുന്നു. പണ്ഡിതനായ മുത്തച്ഛനില്‍ നിന്നും നേടിയ സംസ്കൃതകാവ്യപരിചയം അതിനദ്ദേഹത്തിനെ പ്രാപത്നാക്കി. പരമ്പരാഗതമായ അര്‍ത്ഥത്തിലുള്ള സവിശേഷമായ ജ്ഞാനവും വ്യുല്‍പ്പത്തിയും എഴുത്തിനു ഏറെ വളമായി. പാശ്ചാത്യകവിതയോടുള്ള പരിചയം വിദ്യാഭ്യാസത്തിലൂടെ, പ്രൊഫസര്‍ ഷെപ്പേര്‍ഡിലൂടെ പകര്‍ന്നു കിട്ടി. ടി.എസ്.എലിയട്ട് മുതല്ക്കുള്ള കാവ്യപണ്ഡിതരുടെ, കവികളുടെ വായനയിലൂടെ, യേറ്റ്സിനെപ്പോലുള്ളവരിലെ ധ്യാനാത്മകതയിലൂടെ രൂപപ്പെടുത്തിയ ഒരു അഭിരുചി വിഷ്ണു എന്ന കവിയില്‍ കലര്‍ന്നു പ്രവര്‍ത്തിച്ചു. കവിതയെ നിരന്തരം പുതുക്കിയെടുക്കാനുള്ള പ്രേരണകളിലൊന്നായി ജ്ഞാനമെന്നപോലെ ധ്യാനവും ഈ കവിയില്‍ വര്‍ത്തിച്ചു. ഇതില്‍ വൈയക്തികതലത്തില്‍ താന്‍ സ്വരൂപിച്ച ആസ്തികതയ്ക്കും ഈശ്വരപൂജയക്കും പങ്കുണ്ടെന്ന് നിരവധി അഭിമുഖങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടുണ്ട്. പ്രാഥമികവും അടിസ്ഥാനപരവുമായ ചോദനകളെ കേന്ദ്രീകരിച്ചുള്ള ചിന്തകളെ കവിതയില്‍ പരിചരിക്കുമ്പോള്‍ ഈ പ്രേരണ ഒരേ സമയം പക്വമായ ധ്യാനാത്മകവും അതേസമയം സ്വതന്ത്രമായ ഉച്ഛൃഖലതയും പ്രതിഫലിപ്പിക്കുന്നതെങ്ങനെ എന്നാലോചിക്കേണ്ടതുണ്ട്. വേദപുരാണങ്ങളും ഋഷിപ്രോക്തമായ ധാര്മികാനുശാസനങ്ങളും ചേര്‍ന്ന വൈദികപാരമ്പര്യത്തിനപ്പുറം മനുഷ്യസത്തയെ ചൂഴുന്ന ആത്മീയമായ അകം പൊരുളിലേക്കാണ്, അതിന്റെ ജൈവികതയിലേക്കാണ് തന്റെ കാവ്യാഖ്യാനങ്ങളിലൂടെ കവി നടന്നേറിയതെന്നു കരുതാവുന്നതാണ്. അതിനു സാക്ഷ്യങ്ങളാണ് പുരാണേതിഹാസസൂചനകളിലൂടെ താന്‍ രൂപപ്പെടുത്തിയ ഒട്ടേറെ രചനകള്‍. </p><p><br /></p><p><b>ഓര്‍മയും കാമനയും</b></p><p>ശാപകഥനങ്ങളാണ് ദിലീപന്, ഉര്വശീനൃത്തം, അഹല്യാമോക്ഷം എന്നീ കവിതകള്‍. പരമ്പരാഗതമായ പ്രമേയങ്ങളെ എടുത്തു പെരുമാറുമ്പോഴും സമകാലികമായ സ്ത്രീപുരുഷബന്ധങ്ങളുടെ ചലനാത്മകതയോട് ഉന്മുഖത പുലര്‍ത്തിയ കവി തന്നെയാണ് വിഷ്ണുനാരായണനെന്ന് ഈ രചനകള്‍ പറയുന്നുണ്ട്. ദിലീപന് എന്ന കവിതയില്‍ കാളിദാസഭാവനയെ ആശ്രയിച്ചുകൊണ്ടാണ് കവിത ചമയ്ക്കുന്നതെങ്കിലും പ്രണയകാമനയുടെ, സ്ത്രീപുരുഷബന്ധങ്ങളുടെ പുതിയ അഭിരുചി അതില്‍ തിളങ്ങി നില്ക്കുന്നു. ഓര്‍മയുടെ സാങ്കേതികതയെ കവി പുതുക്കിയെഴുതുന്നു. ഋതുസ്നാതയായ ഭാര്യയക്കടുത്തേയ്ക്കണയാന് വെമ്പുന്ന ദിലീപന്റെ തൃഷ്ണാഭരിതമായ ഹൃദയത്തെ മറയില്ലാതെ കണ്ടെടുക്കുന്നു കവി. പുരാണസങ്കല്പങ്ങളിലെ പാപപുണ്യങ്ങള്ക്കുള്ള ഊന്നലിനേക്കാള് പ്രണയത്തിനും സ്മരണയ്ക്കുമാണെന്നു കാണാന്‍ വിഷമമില്ല. ഉര്വശീനൃത്തത്തില് ഇന്ദ്രസദസ്സിലെ നൃത്തത്തിനിടയില് പുരൂരവസിനെ ഓര്ത്തുപോയതിനാല് ചുവടുപിഴച്ച ഉര്‍വശിയെ നാം കാണുന്നു. ശപിക്കപ്പെട്ടു ഭൂമിയിലേക്ക് അയക്കപ്പെടുമ്പോഴും ഇഹലോകകാമനകളുടെ, സുഖദു:ഖങ്ങളുടെ മടിത്തട്ടാണ് തന്നെ കാത്തിരിക്കുന്നതെന്ന് ഉര്‍വശി അറിയുന്നു. ഓര്മ എന്നതിന്മേല് വന്നു വീഴുന്ന ശാപത്തിന്റെ വാളുകളെ, വ്യവസ്ഥയായി എഴുതുകയാണീ കവിതകള്‍. </p><p><br /></p><p><b>സന്യാസപൗരുഷം</b></p><p>അഹല്യാമോക്ഷത്തില്‍ പ്രണയത്തെക്കുറിച്ചുള്ള ഉന്മാദംകലര്‍ന്ന മാദകഭാവനയ്ക്കാണ് കവി ഇടം കൊടുത്തതെന്നു കാണാം. ''കരളാല്‍ നുണയ്ക്കേണ്ടുമോര്മയല്ലെന്റെ പ്രണയം, ഉയിരില്‍ പടര്ന്നെരിഞ്ഞാളിടും ദാഹജ്വാല'' എന്നു അന്ദിഗ്ദ്ധമായി തന്നെ പറഞ്ഞുവെയ്ക്കാനും കഴിയുന്നു. ധര്‍മാധര്‍മങ്ങളുടെയും ശാപമോക്ഷങ്ങളുടെയും നാട്യം കലര്‍ന്ന ലോകത്തിലെ നേരിടമായി അഹല്യയെ പ്രതിഷ്ഠിക്കുകയും അവളിലൂടെ രാമനോട് സംവദിക്കുകയും ചെയ്യുന്നു, അവസാനഭാഗത്ത്. </p><p>''ഭദ്രമാത്താടിക്കാര് തന് </p><p>മടയില്‍ തിരിച്ചെത്തി</p><p>ക്ഷുദ്രമാം മോക്ഷോപായം</p><p>തിരയുന്നതേക്കാളും'' പുണ്യം കല്ലായി മണ്ണോടു ചേര്‍ന്നിരിക്കുന്നതു തന്നെയെന്നവള്‍ രാമനോടു പറയുന്നു. തിരിച്ചു ഇന്ദ്രനോടു ചേരുവാനല്ലെങ്കില് പെണ്ണാവേണ്ടതില്ലെന്നും. ഉറപ്പുള്ള, നേരുള്ള സ്ത്രീസ്വരത്തിന്റെ തൃഷ്ണാപരമായ എതിര്‍ബലം ആത്മീയതയുടെ എടുപ്പുകളെ നേര്‍ക്കു നേരെ നേരിടുന്നതിന്റെ സാധ്യതകള്‍ നാമിവിടെ കാണുന്നു. അരുതുകളുടെ തിട്ടൂരങ്ങള്‍ക്ക് അനുഭൂതിവാസനകളെ എതിര്‍ക്കാമെങ്കിലും ഒരിക്കലും എരിച്ചുകളയാനാവില്ലെന്നും ഈ സ്ത്രീസ്വരം പറയുന്നുണ്ട്. ആശാന്റെ സീതയുടെ സഹചാരിയെന്നവണ്ണം ശമസ്വരയും ഉജ്ജ്വലപ്രജ്ഞയുമായിവിടെ അഹല്യ മാറുന്നു. </p><p><br /></p><p>സുഭദ്രാര്‍ജുനം എന്ന കവിതയിലും സന്യാസത്തെ പ്രണയത്തിനെതിര് നിര്‍ത്തി വിചാരണ ചെയ്യുന്നുണ്ട്. </p><p>''തകരട്ടെന്നിലെപ്പാഴാം </p><p>ജടയും ഭസ്മവും, എല്ലാ-</p><p>മടര്ന്നു വീഴ്കെയെന്നാത്മ-</p><p>നാളമൊന്നുന്നയിച്ചാവൂ!'' </p><p><br /></p><p>'രതിയാം നേരി'നെപ്പറ്റി പരസ്പരം പങ്കുവെയ്ക്കും വിധം അടുത്തവര്‍, നൈവേദ്യമായുള്ള ഫലങ്ങളില്‍ ഇച്ഛയുടെ പരിണാമങ്ങളും അമ്മയുടെ വാല്സല്യവും കര്‍മബന്ധത്തിന്റെ കണ്ണികളും തിരിച്ചറിയുന്നവരായി മാറുന്നു, കര്മരഥം സ്ത്രീയുടെ, പ്രണയിനിയുടെ വലംകയ്യാല്‍ തെളിക്കപ്പെടാന്‍ തയ്യാറാകുന്നു. അതേ വലംകയ്യാല്‍ യോഗദണ്ഡു തകര്ന്നോട്ടെയെന്നു തന്നെ കരുതാനും അയാള്‍ക്കാവുന്നുണ്ട്. പരമ്പരാഗതമൂല്യങ്ങളുടെ തടവുകാരന് എന്നു പലപ്പോഴും മുദ്രകുത്തപ്പെട്ട കവിയുടെ ആദ്യകാലകവിതകളിലെ സ്ത്രീപുരുഷബന്ധങ്ങളുടെ വിന്യാസവും അവയുടെ രാഷ്ട്രീയവുമാണ് ഈ ചെറു വിശകലനത്തിലൂടെ പറയാന്‍ ശ്രമിച്ചത്. പില്ക്കാലകവിതകളിലേക്ക വരുമ്പോള്‍ പ്രത്യേകിച്ചും പ്രണയഗീതങ്ങളിലും മറ്റും വളരെ ലോലവും കാല്പനികവുമായ, അതേസമയം പുരുഷകേന്ദ്രിതമായ പ്രണയാഖ്യാനങ്ങളായി ഈ രചനകള്‍ മാറുന്നു. വിഷ്ണുനാരായണനെന്ന കവിയുടെ എന്നതിലുപരിയായി മലയാളകവിതയുടെ തന്നെ ഭാവുകത്വപരിണാമത്തിലേക്കും അതിന്റെ ചരിത്രത്തിലേക്കും നീളാവുന്ന അന്വേഷണങ്ങള്‍ അവിടെ സാധ്യമാണ്. പാരമ്പര്യബദ്ധത എല്ലായ്പ്പോഴും വ്യവസ്ഥാനുകൂലമാകണമെന്നില്ലെന്നതിന്റെ സാധൂകരണമായവ മാറിയേക്കാം. </p><p><br /></p><p>(2021 മാർച്ച് 8 ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)</p><p><br /></p><p><br /></p><p><br /></p>ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-58636604976234784902021-03-09T09:36:00.007-08:002022-03-29T03:01:38.032-07:00 വെളിച്ചത്തെ മേയ്ക്കുന്നവര്‍ (കീഴാളപെണ്മയുടെ കാവ്യാനുഭവങ്ങള്‍)
ജാതിയുടെയും ആണ്‍കോയ്മയുടെയും മറ്റനേകം അധീശതകളുടെയും ചൂഷണങ്ങള്‍ കീഴാളസ്ത്രീ ജീവിതത്തെ സവിശേഷമാക്കുന്നുണ്ട് എന്നതിനാല്‍ത്തന്നെ സ്ഥിരമായ ഒരു എതിര്‍നില, പ്രക്ഷോഭസ്വരം നാം കീഴാളസ്ത്രീയെഴുത്തില് നിന്നു പ്രതീക്ഷിക്കുന്നുണ്ട്. 30, 40 കള്‍ മുതല്ക്കുള്ള പുരോഗമനസാഹിത്യത്തിന്റെ ചരിത്രപരമായ ഇടപെടല്‍, അതേപോലെ 60,70 കളിലെ തീവ്ര ഇടതുഭാവുകത്വം എന്നിവയിലൂടെ ഉയര്‍ന്നു വന്ന പ്രതിരോധനില പൂര്‍ണമായും ഒഴിഞ്ഞുപോകാത്ത മലയാളഭാവുകത്വത്തെ സംബന്ധിച്ചിടത്തോളം ആ പ്രതീക്ഷ സ്വാഭാവികമാണുതാനും. എന്നാല്‍ മുഖ്യാധാരാസ്ത്രീകവിതയില് നിന്നും വിശാലാര്‍ത്ഥത്തില്‍ സമകാലികമലയാളകവിതയില്‍ നിന്നും സമദൂരം പാലിച്ചുകൊണ്ടുള്ള ഈ കവിതകള്‍ ഒരുതരം അപാരമ്പര്യത്തെയാണ് മുന്നോട്ടു വെയ്ക്കുന്നത്. സുപ്രതിഷ്ഠിതമായ പ്രബുദ്ധതയേക്കാള്‍, ദര്‍ശനങ്ങളേക്കാള്‍, കാല്പനികഭാവനകളേക്കാള് അനുഭവപരതയെ ഇവ ഏറ്റെടുക്കുന്നു. അനുഭവങ്ങളേക്കാള്‍ മറ്റൊന്നിനെയും ഈ കവിതകള്‍ വിശ്വാസത്തിലെടുക്കുന്നില്ല. തന്മയെക്കുറിച്ചുള്ള മുന്നുപാധിയായി പ്രവര്‍ത്തിക്കുന്നത് അനുഭവങ്ങള്‍ തന്നെ.
വിമര്ശനസങ്കല്പങ്ങളും ചരിത്രസാഹചര്യങ്ങളും പ്രത്യയശാസ്ത്രങ്ങളുമെല്ലാം തന്നെ പൊതുവേ പുലര്‍ത്തിവന്നിരുന്ന നിസ്സംഗതയോ ഹിംസാത്മകസമീപനങ്ങളോ സ്ത്രീരചനകളെ അരികെഴുത്തായി രൂപപ്പെടാനിടയാക്കി. ദേശീയത, സാര്‍വകാലികത, സാര്‍വദേശീയത മുതലായ ആശയങ്ങളുടെ അന്തരീക്ഷം പ്രബലമായിരുന്ന സ്വാതന്ത്ര്യപൂര്‍വകാലത്ത് സാഹിത്യചരിത്രകാരര്ക്ക് സ്ത്രീയെഴുത്തിലെ പലപ്രധാനഘടകങ്ങളും ആഖ്യാനസങ്കേതങ്ങളും തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന പ്രതിസന്ധിയെക്കുറിച്ച് ഇന്ത്യന്‍ സ്ത്രീരചനയുടെ സാഹിത്യചരിത്രമെഴുതിയ സൂസി താരു & കെ.ലളിത അവരുടെ കൃതിയുടെ ആമുഖത്തില്‍ പറയുന്നുണ്ട്. സമാനമാണ് മലയാളത്തിലെ കീഴാളസ്ത്രീയെഴുത്തിന്റെ അവസ്ഥയും. വേണ്ട രീതിയില്‍ മനസ്സിലാക്കപ്പെടായ്ക എന്നത് അവയെ വെറും 'അനുഭവമെഴുത്തു'കളായി പരിമിതപ്പെടുത്തുന്നു. ഉച്ചത്തിലുള്ള മുദ്രാവാക്യസ്വരങ്ങളില്ലാത്തതിനാല് കൂടിയാണത്. വ്യത്യാസങ്ങള്‍ക്കും വ്യതിരേകങ്ങള്ക്കുമകത്ത് ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സവിശേഷതയുടെ രാഷ്ടീയഭാവനയെ തിരിച്ചറിയാന്‍ വായനകള്‍ക്കു പ്രാപ്തിയില്ല എന്നതാണിവിടുത്തെ പ്രശ്നം. അവയിലെ വിമര്‍ശനാത്മകത മറ്റൊരുതരത്തിലുള്ള നൈതികതയും ധാര്‍മികതയുമാണ് മുന്നോട്ടുവെയ്ക്കുന്നത്. ആയതിനാല്‍ അനുഭവങ്ങള്‍, ഓര്‍മകള്‍ എന്നിവയെ കേവലമായി കാണുന്നതിനു പകരം വംശീയതയുടെയും സ്വത്വഘടനകളുടെയും സാങ്കേതികതയായിത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. അതേസമയം അത്തരം ഘടനകളെ സത്താവല്ക്കരിക്കാതിരിക്കാനുള്ള കരുതലും പ്രധാനമാണ്. മലയാളത്തില്‍ അത്തരം ഉണര്‍വുകള്‍ വന്നുതുടങ്ങിയിട്ടേയുള്ളു. പ്രബലധാരകളോടുള്ള വിചാരപരമായ അന്യവല്‍ക്കരണം ദളിത് സ്ത്രീകവിതകളെ അവഗണിക്കാന്‍ ഒരു കാരണമായിട്ടുണ്ടെന്നു തോന്നുന്നു. എന്നാല്‍ ഇന്നു വര്‍ധിച്ചുവരുന്ന കീഴാള എഴുത്തുകളിലെ അനുഭവപരമായ സമാനതകള്‍ അവയ്ക്കൊരു പറ്റസ്വഭാവം നല്‍കുന്നുണ്ട്. അതിലൂടെത്തന്നെ ശക്തമായൊരു സാന്നിധ്യമായി മലയാളത്തില്‍ വളര്‍ന്നിട്ടുമുണ്ട്. 'തുടങ്ങിയവര്‍' എന്ന രേണുകുമാര്ക്കവിതയില് പറയുന്നതുപോലെ 'ഇരുളിന്റെ അദൃശ്യമായ മുള്ളുവേലി'കളാല്‍ സാംസ്കാരികമെച്ചങ്ങളില് നിന്നും വേര്‍തിരിക്കപ്പെട്ട മനുഷ്യര്‍ക്ക് ചേര്ന്നുനില്പ് അത്രമേല്‍ അനിവാര്യമാണ്.
മറിയാമ്മച്ചേടത്തിയെപ്പോലുള്ള നാടന്പാട്ടുകാരികളോ പാട്ടുസമ്പാദകരോ മുതല്‍ വാമൊഴിയായി കീഴാളസ്ത്രീരചനയുടെ വലിയൊരു പാരമ്പര്യം മറഞ്ഞുകിടക്കുന്നുുണ്ട്. തൊഴില്‍പ്പാട്ടുകളും ഉല്‍സവ, ആരാധനാ ഗാനങ്ങളും അനുഷ്ഠാനപരമായ കീര്‍ത്തനങ്ങളും ഒക്കെയായി അവ ചരിത്രത്തില്‍ ജീവിച്ചിട്ടുണ്ട്. പാട്ടുകള്‍ കീഴാളജീവിതസംസ്കാരത്തിന് എപ്പോഴും അനിവാര്യതയായിരുന്നു എന്നു പൊയ്കയിലപ്പച്ചന്റെയും മറ്റും ഗാനങ്ങളിലൂടെ നാം അറിയുന്നു. ജീവിതത്തെ സംബന്ധിച്ച ധാര്മികനൈതികതയും സൗന്ദര്യങ്ങളും ഉള്‍ച്ചേര്‍ന്ന ആ പാട്ടുകള്‍ അതിജീവനത്തിന് അനിവാര്യമായിരുന്നു. വരേണ്യപാഠങ്ങളുടെ കാനോനീകരണങ്ങളുടെയും പീഠവല്ക്കരണങ്ങളുടെയും ഭാഗമായി ഇത്തരം ചരിത്രങ്ങള്‍ തമസ്കരിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഉറുമ്പു കടിച്ചു മരിച്ച ചോരക്കുഞ്ഞിന്റെ ജഡം മടിയില്‍ കിടത്തി അടിമപ്പെണ്ണു പാടുന്ന താരാട്ടുപാട്ട് പലരും കേട്ടിട്ടുകൂടിയുണ്ടാവണമെന്നില്ല. പ്രസവിച്ചയുടനേ ജന്മിയുടെ ശാസനയ്ക്കു വഴങ്ങി, കുഞ്ഞിനെ മാവിന്കൊമ്പിലെ തൊട്ടിലിലിട്ട് പണിക്കു പോകേണ്ടിവന്ന അമ്മയുടെ തീവ്രദു:ഖം ജന്മി നാടുവാഴിവ്യവസ്ഥയക്കു നേരെയുള്ള കുറ്റാരോപണം കൂടിയാണ്. ഈ പാട്ട് താരാട്ടുപാട്ടുകളുടെ ഗണത്തില്‍ ഉള്പ്പെട്ടുകാണുന്നുമില്ല. ഇരയിമ്മന്‍ തമ്പിയുടെ പാട്ടിലെ തിളങ്ങുന്ന പ്രകാശം നിറഞ്ഞ ഉപമാനങ്ങളൊന്നും ഇവിടെയില്ല. സവര്‍ണാധികാരത്തിനു നേരെ ചൂണ്ടുന്ന വിരലായി അത്തരം കവിതകള്‍ മറയ്ക്കപ്പെട്ടു കിടന്നതില്‍ അത്ഭുതവുമില്ല.
ബാലാമണി മുതല്‍ രാധാമണിവരെ
മലയാളസ്ത്രീകവിതയിലെ കീഴാളസ്ത്രീഭാവുകത്വത്തെ ചരിത്രപരമായി വകയിരുത്താന്‍ നോക്കുമ്പോള്‍ കവിതയ്ക്കുള്ളിലെ പ്രതിനിധാനങ്ങള്‍ ബാലാമണിയമ്മ മുതല്‍ക്കേയുണ്ട്. സുഗതകുമാരിയില്‍ കൂടുതല്‍ പ്രകടമായി കവി ഒറ്റയ്ക്ക് രക്ഷിച്ചെടുക്കേണ്ട രക്ഷകര്തൃസ്വഭാവത്തിലുള്ള ഒരു ആഖ്യാനകേന്ദ്രത്തെ സദാ ഉറപ്പിച്ചുകൊണ്ടാണ് ഈ പ്രതിനിധാനം പ്രവര്‍ത്തിക്കുന്നത്. ജാതിയുടെ കീഴായ്മകളും സങ്കീര്‍ണതകളും സവര്‍ണ ഉദാരതകള്ക്കകത്തു മൂടിപ്പോകുന്ന കീഴാളമുദ്രകള്‍ എന്നവയെ പൊതുവേ പറയാം. ആധുനികാനന്തരകവിതയുടെ ഘട്ടത്തില്‍ ദളിത് പെണ്കവിതയക്കുള്ളിലെ രാഷ്ട്രീയത്തിലും ആഖ്യാനത്തിലുമുള്ള നിരവധിയായ വിച്ഛേദങ്ങളിലേക്കും അവയുടെ വൈവിധ്യങ്ങളിലേക്കും വഴികാട്ടുവാന്‍ ഈ ചരിത്രപരത സഹായിക്കും. ആദിവാസി, ഗോത്രഭാഷകളിലെഴുതുന്ന ഒട്ടനേകം കവികതകള്ക്കത്തെ സ്വത്വപരമായ നിലയെ, അതിന്റെ വെല്ലുവിളികളെ തിരിച്ചറിയുവാനും ഇതാവശ്യമാണ്. സഹപാഠികള്‍, പുലരിപ്പൂക്കള്‍, കുളക്കടവില്‍, സഹതാപം, കല്‍ക്കത്തയിലെ ഇരുട്ടറ, ഒരു പഴത്തിന്റെ കഥ എന്നിങ്ങനെ ഒട്ടേറെ കവിതകളില്‍ ദരിദ്രരോടുള്ള അനുതാപം എന്ന നിലയില്‍ കീഴാളമുദ്രകള്‍ കാണാം. വലിയവീട്ടിലെ പെണ്‍കുട്ടികള്‍ക്കു കുളക്കടവില്‍ വെച്ചു താളിയുരച്ചു കൊടുക്കുന്ന വേലക്കാരിയെ പുതിയ തോര്‍ത്തില്‍ താളിയരിച്ചതിനു ശാസിച്ചത് ഓര്‍ത്തെടുക്കുകയാണ് കുളക്കടവില്‍. വര്‍ഷങ്ങള്‍ക്കു ശേഷം വാര്‍ധക്യത്തിന്റെ പ്രജ്ഞയില്‍ കുറ്റബോധത്തോടെ കവി അതൊരു ക്രൂരതയായിരുന്നുവെന്ന് തിരിച്ചറിയുകയാണ്. കണ്ണീരു തുളുമ്പി ഗദ്ഗദത്തോടെ '' നിങ്ങളെ ഞാനനിയത്തിമാരെപ്പോലോര്ത്തിരുന്നു'' എന്നവള്‍ പറയുന്നു. ''അടിമയെന്നോരുമ്പോള് പിഞ്ചുഹൃത്തും കഠിനമായ്ത്തീരുന്നതെന്തുകൊണ്ടോ?'' എന്നും ''അങ്ങകലെയുള്ള ചൈനയെയും വിയറ്റ്നാമിനെയും ഓര്‍ത്താണ്, തൊട്ടടുത്തുള്ളതിനെയോര്ത്തല്ല വേദനിക്കുന്നതെന്നും കവി തിരിച്ചറിയുന്നുമുണ്ട്. 'പഴത്തിന്റെ കഥ'യില്‍ മക്കളെ കാണാന്‍ വീട്ടില്‍ പോകാനാഗ്രഹിച്ച വേലക്കാരിക്ക് അനുവാദം കൊടുക്കാത്തതിലുള്ള പശ്ചാത്താപമാണ്. വിരുന്നുകാര്‍ക്കു സല്‍ക്കരിച്ചതില്‍ നിന്നും ബാക്കിയായ രണ്ടു പഴം മക്കള്‍ക്കു കൊടുക്കാനവള് വാതില്‍പ്പടിയില്‍ സൂക്ഷിച്ചു വെച്ചത് ചീഞ്ഞളിഞ്ഞപ്പോള്‍ അവള് തന്നെ കണ്ണീരോടെ എടുത്തു കുപ്പയിലിടുന്നതു കവി കാണുന്നു. വേലക്കാരിയുടെ മാതൃത്വം സഫലീകരിക്കപ്പെടാതെ പോയതില്‍ തനിക്കുള്ള വിഷമമായാണവര് അതു ചിത്രീകരിക്കുന്നത്. വേലക്കാരിയും യജമാനത്തിയും തമ്മിലുള്ള ജാതിയധികാരബന്ധത്തിന്റെ പശ്ചാത്തലത്തിലോ വേലക്കാരിയുടെ വിഭവദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തിലോ അല്ല, അതുണ്ടാവുന്നതെന്നു ശ്രദ്ധിക്കണം. കേവലമായ മാതൃത്വത്തിന്റെയും അതിനാധാരമായ കേവലസ്ത്രീത്വത്തിന്റെയും കാഴ്ച്ചകള്‍ മാത്രമേ കവി കാണുന്നുള്ളു.
''ഭീതരാം പാവങ്ങള്ക്കുള്ളിലുരുകിപ്പോം
മാതൃത്വത്തിന്റെ ചരിത്രം''
എന്നു പറഞ്ഞ് നിഷേധിക്കപ്പെട്ട അവകാശത്തെക്കുറിച്ച് നിശ്ശബ്ദത അവലംബിക്കുകയാണ് ഈ കവിത. വിഭവദാരിദ്ര്യത്തേക്കാള്‍ അതിനോടു തോന്നുന്ന പാളിയ ദിശയിലുള്ള സഹതാപത്തിനാണ് മേല്‍ക്കൈ. 'എങ്ങുപോയ്' എന്ന കവിതയില്‍ യാചകബാലരാണ് വിഷയം. പെരുമഴയിലും കൊടുങ്കാറ്റിലും അവര്‍ പെട്ടു പോയതാണോ എന്ന മാതൃസദൃശമായ വേവലാതിമാത്രമാണവിടെ പങ്കിടുന്നത്. തെണ്ടികള് എന്ന മറ്റൊരു കവിതയില്‍ യാചകബാലരുടെ ദൈനംദിനദൈന്യങ്ങള് എണ്ണിപ്പറയുന്നു.
വലിയവീട്ടിലെ പെണ്‍കുട്ടിയുടെ പോറ്റമ്മയായി ജീവിക്കേണ്ടിവന്ന വേലക്കാരിയാണ് പോറ്റമ്മയിലെ ആഖ്യാതാവ്. അമ്മ നഷ്ടപ്പെട്ട അവള്‍ക്കു പോറ്റമ്മയാണു താനെങ്കിലും ശാസിക്കാനും ലാളിക്കാനും കഴിയുന്നില്ല. തന്റെ സാമുദായികമായ കീഴായ്മയാണ് വൃദ്ധയായ പോറ്റമ്മയുടെ അസ്വാതന്ത്ര്യത്തിനു കാരണം.
''എന്‍ കരളുഴറാറു-ണ്ടെങ്കിലും ധൈര്യം പോരാ-
നിന് കവിള് മുകരാന്‍, കൈത്തണ്ടൊന്നു തൊടാന്‍ പോലും!
ഞാനൊരു വേലക്കാരി; പിഞ്ചുകുഞ്ഞല്ലോ നീയും;
മാനികള്‍ പൊറുക്കുമോ ഞങ്ങള്‍ തന് സ്പര്‍ശത്തെയും!'' .
സാമുദായികമായ വേര്‍തിരിവുകളും കീഴായ്മയും സൂക്ഷ്മമായി ഉന്നയിക്കുന്ന ഈ രചനയുടെ മറ്റൊരു ഇണക്കവിതയാണ് വേലക്കാരി. ഇവിടെ മക്കളില്ലാത്ത വീട്ടുകാരിയുടെ വാല്‍സല്യത്തിന്റെ നിരോധത്തിനു കാരണം മകളുടെ പ്രായമുള്ള പെണ്‍കുട്ടിയുടെ വേലക്കാരിയെന്ന വര്ഗനിലയാണ്. പെണ്‍കുട്ടിയോട് മനസ്സില്‍ വാല്‍സല്യം നുരയുമ്പോഴും ഏതോ മാനഭയത്താല്‍ കാര്‍ക്കശ്യമായാണ് പ്രകടമാകുന്നതെന്നവര് വിഷമിക്കുന്നു. ഒടുവില്‍ കുറച്ചു പണം നല്കി എങ്ങനെയെങ്കിലും അവളെ പറഞ്ഞയക്കുമ്പോള്‍ അനുഭവിക്കുന്ന ശോകമാണ് കവിത.
സ്വപ്നം എന്ന കവിത കൂലിപ്പണിക്കാരിയായ ഒരു യുവതിയുടെ ദിവാസ്വപ്നത്തെയാണ് ആധാരമാക്കുന്നത്. കൂടുതല്‍ വിഭവസമ്പന്നമായൊരു ഭാവിയും പ്രണയവും വിവാഹവുമൊക്കെയാണവള് കാണുന്ന സ്വപ്നം. രോഗിണിയായ അമ്മയും തന്റെ സൗഭാഗ്യത്താല്‍ തളിര്പ്പിക്കപ്പെടുമെന്നവള് പ്രത്യാശിക്കുന്നു. കല്‍ക്കത്തയിലെ ഇരുട്ടറയിലും കൂലിവേലക്കാരുടെ ദാരിദ്ര്യദൈന്യങ്ങളോടുള്ള അനുകമ്പാനിര്‍ഭരമായ നോട്ടങ്ങളോടൊപ്പം സമത്വപൂര്‍ണമായ ദേശീയതയെക്കുറിച്ചുള്ള പ്രതീക്ഷയും ഇടകലരുന്നു. തെണ്ടികളില്‍ യാചകജീവിതത്തതിന്റെ അകങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ട്. അപ്പോഴുമവ അപരത്തിന്റെ വിദൂരമായ ജീവിതക്കാഴ്ച്ചകളായിത്തന്നെയാണ് നിലകൊള്ളുന്നത്. കേവലമായ വിഭവദാരിദ്യത്തിന്റെ അവസ്ഥകളായും ദൈനംദിനജീവിതത്തിന്റെ പ്രതിസന്ധികളിലേക്കുള്ള അനുതാപദൃഷ്ടികളായുമാണീ കവിതകള്‍ നില്‍ക്കുന്നത്. അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യമെന്ന നിലയില്‍ ജാതിയെക്കുറിച്ചോ അസമമായ മറ്റനേകം ഘടകങ്ങളെക്കുറിച്ചോ ഈ കവിതകള്‍ നിശ്ശബ്ദമാണ്. സ്ത്രൈണത എന്നതിനെ ദേശീയതാബോധ്യങ്ങളില് ഉള്‍ച്ചേര്‍ന്നു കിടക്കുന്നതും പരമ്പരാഗതമൂല്യങ്ങളോടു ഇണങ്ങി നില്ക്കുന്നതുമായ മാതൃത്വമായാണ് ഈ കവി ഏറെയും ആവിഷ്കരിക്കുന്നത്. വൃദ്ധകന്യ, മഴുവിന്റെ കഥ, വിളി മുതലായ കവിതകളെ അപവാദമായി കരുതാമെങ്കിലും. സ്വാനുഭവസീമകള്ക്കപ്പുറത്തേക്കു കടന്നു ചെന്ന് മറഞ്ഞുകിടക്കുന്ന മറ്റൊരു വഴി തെളിച്ചെടുക്കാന്‍ അവര്‍ക്കായില്ല എന്നാണ് അവരുടെ കീഴാളമുദ്രകള്‍ കാണിച്ചു തരുന്നത്. റിയലിസ്റ്റ് സമീപനമുള്ച്ചേര്ന്നതും, ഉദാരമാനവികതയിലൂന്നിയ കരുണയുടെ പാഠങ്ങളിലേക്കു ചൂണ്ടുന്നതുമായ വൈകാരികമുദ്രകളായി, മിന്നി മറയുന്നചില അംശങ്ങളായി ഈ കീഴാളപരിഗണനകള് നില്ക്കുന്നു. അവിടെ കീഴാളര്‍ സജീവരായോ കര്തൃശേഷിയുള്ളവരായോ കാണപ്പെടുന്നില്ല. നിസംഗമായി, വിധിയുടെ ഇച്ഛയ്ക്കു വിധേയമായി ചലിക്കുന്ന വെറും മനുഷ്യരൂപങ്ങള്‍ മാത്രമാണവര്‍. കടത്തനാട്ടു മാധവിയമ്മ, മുതുകുളം പാര്‍വതിയമ്മ , സിസ്റ്റര്‍ മേരി ബനീഞ്ജ തുടങ്ങി, അക്കാലത്തെ സ്ത്രീകവികളൊക്കെത്തന്നെ ഉദാരമാനവികതയുടേതായ രക്ഷകര്‍തൃപദവിയില്‍ ആഖ്യാതാവായി വര്‍ത്തിച്ചുകൊണ്ടാണ് കീഴാളപാത്രങ്ങളെ രചനകളില്‍ സന്നിവേശിപ്പിച്ചത്. സോഷ്യലിസ്റ്റ് റിയലിസത്തിന്റേതായ ആദര്‍ശങ്ങള്‍ക്കകത്തുള്ള വര്‍ഗരാഷ്ട്രീയ നിലപാടുകളായവയെ കാണാനാവില്ലെങ്കിലും ദേശീയതാപ്രചോദിതവും ആദര്‍ശാത്മകവുമായ നവമാനവികതാ ബോധം അവയുടെ പ്രേരണയായി നിന്നിരിക്കണം. അവരില്‍ത്തന്നെ കടത്തനാട്ടു മാധവിയമ്മയുടെ ഗ്രാമശ്രീകള്‍, ഗ്രാമലക്ഷ്മി എന്നീ കവിതകളില്‍ കീഴാളസ്ത്രീയുടെ അധ്വാനം കാര്യമായിത്തന്നെ അടയാളപ്പെടുന്നുണ്ട്. ആ വ്യത്യാസം പ്രധാനമാണ്. ഓലക്കുടയുടെ തണലില്‍ നില്ക്കുന്ന വരേണ്യയായ യജമാനത്തിയായി തന്നെ പ്രതിഷ്ഠിച്ചുകൊണ്ട് വയലില്‍ പൊരിവെയിലത്തു വടക്കന്‍പാട്ടു മൂളി ഞാറുനടുന്ന സ്ത്രീകളെ ആദര്ശാത്മകനിലയില് ആഖ്യാനം ചെയ്യുകയാണ് 'ഗ്രാമശ്രീകള്‍'.
''ചേര്‍ക്കുണ്ടില്‍ത്താഴ്ത്തുമീത്തൂവിരല്‍ത്തുമ്പത്രെ
നാടിന്റെ നന്മകള് നെയ്തെടുപ്പൂ'' (ഗ്രാമശ്രീകള്‍) പാടവരമ്പത്തു കുടയും ചൂടി അധ്വാനിക്കാതെ നില്ക്കുന്നവളെങ്കിലും ഒരിക്കല്‍ താനവരോടു ചേര്‍ന്ന് നില്ക്കുമെന്നു കവി പ്രത്യാശിക്കുന്നു.
''തോളില്‍ തോള് ചേര്‍ത്തു കയ്യോടുകൈചേ-
ര്ത്താളിമാര്പോലെ നമ്മളൊന്നിക്കും!'' എല്ലാവരും ഏകകുടുംബമാകുന്ന, സഹോദരീത്വം പുലരുന്ന, ആ 'നല്ല നാളെ'യെക്കുറിച്ചുള്ള ആദര്ശചിത്രമാണ് ഗ്രാമശ്രീകള്‍.
സുഗതകുമാരിക്കവിതകളിലേക്കു വരുമ്പോഴും കീഴാളസ്ത്രീ അടയാളങ്ങള്‍ സാമാന്യതലത്തില്‍ ഏറെയൊന്നും വ്യത്യസ്തമല്ല. കേവലമായ യാഥാര്‍ത്ഥ്യമെന്ന നിലയില്‍ സ്ത്രീകളുടെ ദാരിദ്ര്യത്തെ കവി കാണുന്നുണ്ട്. ദാരിദ്ര്യത്താലും പുരുഷന്റെ ക്രൂരതകളാലും ദുരിതമനുഭവിക്കുന്ന പെണ്മയെ കാണാമെങ്കിലും ബാലാമണിയമ്മയുടെ കവിതകളില്‍ പ്രകടമാകുന്ന വര്‍ഗനിലകളുടെ വ്യത്യാസങ്ങള്‍ ഇവിടെ എടുത്തുകാണിക്കുന്നില്ല. ബാലാമണിയമ്മയില്‍ കീഴാളവര്‍ഗത്തോടുള്ള കരുണാനിര്‍ഭരമായ ഇടനിലകളുടെ പടര്‍ച്ച കാണാമെങ്കില്‍ സുഗതകുമാരിയില്‍ സ്ത്രീപക്ഷധാരയിലേക്കുള്ള വികാസമാണ് കാണാവുന്നത്. മഴുവിന്റെ കഥയും വൃദ്ധകന്യയും പോലെ ഐതിഹാസികമായ മാനങ്ങളേക്കാള്‍ സമകാലികമായ സംഘര്‍ഷങ്ങളുടെ വൈകാരികമാനങ്ങളിലാണവര് ശ്രദ്ധ ചേലുത്തിയത്. അത്തരത്തില്‍ വര്‍ഗപരമെന്നതിനേക്കാള്‍ ലിംഗപരമായ കീഴായ്മയുടെ വശങ്ങളെ വിടര്‍ത്തിയെടുക്കാനാണവര്‍ ശ്രമിച്ചത്. മലയാളകവിതയുടെ മധ്യവര്ഗഭാവുകത്വത്തിന് ആധുനികതയുടെ ഘട്ടത്തിലും വലിയ മാറ്റം വരുന്നില്ല. കുറത്തി പോലുള്ള അപൂര്‍വം രചനകള്‍ ഉച്ചസ്വരങ്ങളാല് നിര്‍വചിക്കാന്‍ ശ്രമിച്ചതൊഴിച്ചാല്‍ മുഖ്യധാരാ ആധുനികതയില്‍ കീഴാളസ്ത്രീപ്രാതിനിധ്യത്തിന്റെ സ്വരങ്ങള്‍ നിശബ്ദമാണ്. തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവായ വര്ഗസമീപനത്തിനകത്തു കുറത്തിയെ മനസ്സിലാക്കാനുള്ള ശ്രമങ്ങളായിരുന്നു ഏറെയും.
കീഴാളപെണ്ഭാവന
ചുരുക്കത്തില്‍ 90 വരെയുള്ള ഘട്ടങ്ങളില്‍, കീഴാളപെണ്മയെ സംബന്ധിച്ചിടത്തോളം ആഖ്യാനപരമായുള്ള കര്തൃനില കാണാനാവുന്നില്ല. ആധുനികാനന്തരഘട്ടത്തില്‍ പൊതുവെ നടന്ന സൗന്ദര്യശാസ്ത്രവിച്ഛേദങ്ങള്ക്കൊപ്പം രാഷ്ട്രീയമായിത്തന്നെ കീഴാളതന്മയെ വിശദീകരിക്കാനും സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ കവിതയില്‍ നടന്നു. രാഘവന് അത്തോളി, എം.ആര്. രാധാമണി, എസ്. ജോസഫ്, എം.ആര് രേണുകുമാര്‍, എം.ബി.മനോജ്, എസ്. കലേഷ്, വിജില, ധന്യ. എം.ഡി, സുനില്‍കുമാര്‍, സതി അങ്കമാലി, ധന്യ വേങ്ങച്ചേരി. അമ്മുദീപ, സുധീര്‍രാജ്, ബിനു എം. പള്ളിപ്പാട്, സുനിത തോപ്പില്‍, രാജേഷ് ചിറപ്പാട്, അജിത് എം. പച്ചനാടന്‍, അശോകന് മറയൂര്‍, സുകുമാരന്‍ ചാലിഗദ്ദ, വിനീത വിജയന്, അനീഷ് പാറമ്പുഴ, പി. ശിവലിംഗന്‍, അജിത എം.കെ, വിപിത, സുനിത ഓതറ, സി.എസ്.രാജേഷ് (ലിസ്റ്റ് അപൂര്‍ണം) എന്നിങ്ങനെ കീഴാളസ്വത്വവൈവിധ്യങ്ങളെ കവിതയിലൂടെ ആവിഷ്കരിക്കുന്ന വലിയൊരു നിര കവികള്‍ ഇന്നുണ്ട്. ഇതിനോടകം പൊതുമണ്ഡലത്തില്‍ തന്നെ ചര്‍ച്ചയായ സ്വത്വവാദരാഷ്ട്രീയത്തെ സംബന്ധിച്ച സംവാദത്തിന്റെ അലയൊലികളും ഈ കവിതകളെ സൗന്ദര്യപരമായി പുതുക്കിയിട്ടുണ്ട്. അതോടെ എഴുത്തിനകത്തു നിവര്‍ന്നു നില്‍ക്കാനും മിണ്ടിപ്പറയാനുമുള്ള ആത്മവിശ്വാസം കവികള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞിരുന്നു. പുതുകവിത എന്ന ഗണത്തെ തന്നെ രചനാപരമായി സ്വാധീനിക്കുന്ന ചേരുവകള്‍ (ജോസഫിന്റെയും രേണുകുമാറിന്റെയും കലേഷിന്റെയും മറ്റും കവിതകളിലെ തോട്ടുവക്കും ചെങ്കുത്തായ ഇറക്കങ്ങളുമുള്ള പ്രാദേശികസ്ഥലികളും അനാര്‍ഭാടമായ പ്രകൃതിയിലെ പാമ്പും കീരിയും എക്കലുകളിലെ പൊടിമീനുകളും ചെറുജീവിതങ്ങളും മൃഗ, പക്ഷി, പ്രാണിജീവിതങ്ങളും ഓര്‍ക്കുക) അവയുടെ അരികുനിലയെ എപ്പോഴും ഉന്നയിച്ചുകൊണ്ടിരുന്നു. ഭാഷയിലെ ലാളിത്യം, നേരിട്ടുള്ള പറച്ചിലിന്റേതായ ആഖ്യാനഘടന, വൈകാരികവും ആത്മനിഷ്ഠവുമായ അനുഭവങ്ങളിലുള്ള ഊന്നല്‍ ഒക്കെ എടുത്തു പറയേണ്ട മാറ്റങ്ങളാണ്. ഒട്ടനേകം കവിതകളില്‍ എഴുത്തിന്റെ ഈ മാറിയ രാഷ്ട്രീയത്തെ തോറ്റിയുണര്‍ത്തുന്ന കവിതകള്‍ ഇവരെല്ലാം ചേര്‍ന്നെഴുതി. അതില്‍ത്തന്നെ പുരുഷകവികളിലെ സ്ത്രീയടയാളങ്ങളെ വേറെതന്നെ മനസ്സിലാക്കേണ്ടതുണ്ട്. ജോസഫിന്റെ കവിതകളിലെ അമ്മയും പെങ്ങളും പേരില്ലാത്ത പെണ്‍കുട്ടികളും ചിന്നച്ചേച്ചിയും രേണുകുമാറിന്റെ കവിതകളിലെ അമ്മയും കാമുകിമാരും കളിക്കൂട്ടുകാരികളും ഒക്കെ ജീവനുള്ള പെണ്‍രൂപങ്ങളാണ്. അവ മറ്റൊരു വിശകലനം/ സമീപനം അര്‍ഹിക്കുന്നു. അതവിടെ നില്ക്കട്ടെ.
ആധുനികതയുടെ നീക്കിയിരുപ്പുകള്‍ കനം തൂങ്ങുന്ന രചനകളില്‍ നിന്ന് പുതുപെണ്കവികളും ഉണര്ന്നെഴുന്നേല്ക്കാന് യത്നിക്കുന്നുണ്ടായിരുന്നു. വിജയലക്ഷ്മി, സാവിത്രി രീജീവന്, റോസ്മേരി എന്നിവര്‍ക്കു ശേഷം കടന്നുവന്നവരില്‍ വി.എം. ഗിരിജ, അനിത തമ്പി, ആശാലത, കവിത ബാലകൃഷ്ണന് തുടങ്ങി പലരും സ്ത്രീ എന്ന സംവര്ഗത്തി•േലുള്ള രാഷ്ട്രീയാര്ത്ഥങ്ങളെയാണ് പ്രമേയപരമായി ഉല്പാദിപ്പിച്ചുകൊണ്ടിരുന്നത്. എങ്കില്‍ തന്നെയും ഒറ്റനോട്ടത്തില്‍ മുമ്പെന്നത്തേക്കാളും സ്ത്രീപക്ഷനിലയെ നിരന്തരം സന്ദിഗ്ദ്ധതയോടെ എഴുതുകയാണിവര് ചെയ്തത്. ആധുനികസ്ത്രീകവിതയുടെ 'ഉറച്ച' സ്ത്രീപക്ഷങ്ങളോടുള്ള വിച്ഛേദം സ്ത്രീയെ കേവലമോ സത്താപരമോ ആയി കാണുന്നതില്‍ നിന്നുള്ള മോചനമായി ഇവര്‍ ഏറ്റെടുത്തു. പലമകളും ബഹുലതകളുമുള്ള ഈ ബഹുസ്വരമായ പെണ്മയോടൊപ്പം തന്നെയാണ് കീഴാളസ്ത്രീ ഭാവുകത്വത്തിനും അതിന്റേതായ സവിശേഷമായ ആവിഷ്കാരസാധ്യതകള്‍ തുറക്കപ്പെടുന്നത്. അതേസമയം പൊതു സ്ത്രീകവിതയോടും എഴുത്തിനോടു സാമാന്യമായിത്തന്നെയും കലഹിച്ചുകൊണ്ടുള്ള എതിര്‍സ്വരങ്ങളും ഇവര്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. രാധാമണിമുതല് വിപിത വരെയുള്ള കവികള്‍ ഈയൊരര്‍ത്ഥത്തില്‍ വേറെത്തന്നെ സംവര്‍ഗമായി സ്വയം കള്ളിതിരിഞ്ഞു നില്ക്കുന്ന വഴികളിലാണ് ഉള്ളത്. വ്യത്യസ്തതകള്ക്കകത്തു പുലര്‍ത്തുന്ന സാഹോദര്യം അവരെ കണ്ണിചേര്‍ക്കുന്നുണ്ടെങ്കിലും അവയിലേക്ക് ഒറ്റ വഴിയല്ല, ഉള്ളത്. സ്വത്വപരമായ വേറിട്ടു നില്പിലും സൗന്ദര്യശാസ്ത്രപരമായ മൗലികമുദ്രകളിലും പുതുകവിതയിലെ ദളിത് പെണ്മയുടെ സാന്നിധ്യത്തെ ഇതിനോടകം മലയാളഭാവുകത്വം സ്വീകരിക്കാന്‍ ഒട്ടൊക്കെ സജ്ജമായിരുന്നു. എം.ബി.മനോജ് എഡിറ്റു ചെയ്ത മുദിത, ഒ. കെ.സന്തോഷ് എഡിറ്റു ചെയ്ത കാതല്‍ എന്നീ കാവ്യസമാഹാരങ്ങള്‍ ശ്രദ്ധേയമായി. കവികളുടെതന്നെ കവിതാസമാഹാരങ്ങള്‍, അതെക്കുറിച്ചുള്ള പഠനലേഖനങ്ങള്‍, എഴുത്തുകള്‍, മറ്റു ഭാഷകളിലെ ദളിത് സ്ത്രീകവിതയുടെ വിവര്‍ത്തനങ്ങള്‍, ഒക്കെചേര്ന്ന് ഈ കാവ്യഭാവുകത്വത്തെ ഉറപ്പുള്ള സാന്നിധ്യമാക്കി മാറ്റി. ദളിത് പെണ്ണെഴുത്തുകളെ സംബന്ധിച്ച് മുമ്പുണ്ടായിരുന്ന അസാന്നിധ്യം, നിശബ്ദത എന്ന അവസ്ഥകള്‍ പാടെ മാഞ്ഞുപോയി.
കീഴാള പെണ്‍കവിതയുടെ പുതുമണ്ഡലം വളരെ ഊര്‍ജ്ജസ്വലമാണ്. പരസ്പരം വ്യത്യസ്തത പുലര്‍ത്തുന്നതും തനത് എന്നു പറയാവുന്ന കാവ്യഭാവുകത്വത്തെ പ്രസരിപ്പിക്കുന്നതുമായ ഒട്ടനേകം രചനകളുടെ ഒരു കൂട്ടം എന്ന നിലയക്ക് അവയുടെ പ്രസക്തി വലുതാണ്. പുതുകവിതയുടെ മുഖ്യധാരയില്‍ നിന്നുമാത്രമല്ല സ്ത്രീഭാവുകത്വത്തിന്റെ ജനപ്രിയഘടനയില്‍ നിന്നും ഈ കവിതകള്‍ വഴിപിരിയുന്നു. സ്വമേധയാ അവയുടെ വിമര്‍ശനസ്ഥാനങ്ങളെ പുര:ക്ഷേപിക്കുകയും ചെയ്യുന്നു. കീഴാളജ്ഞാനമണ്ഡലത്തോടു സവിശേഷമായി നടത്തുന്ന സംവാദങ്ങള്‍ ഇവിടെ അതിസൂക്ഷ്മമായ, വ്യത്യസ്തമായ ഒരു ജൈവഭൂമികയായി വികസിക്കുന്നുണ്ട്. കീഴാളജീവിതത്തെ സംബന്ധിച്ച അവശതകളും ദുര്‍ബ്ബലതകളും പരാധീനതകളും ഈ രചനകള്‍ക്കകത്തെ അനുഭവലോകത്തിന്റെ ആസ്പദങ്ങള്‍ ആയിരിക്കുമ്പോള്‍ തന്നെ അവ ആഘോഷിക്കപ്പെടുന്നില്ല എന്നതാണ് ശ്രദ്ധേയം. കെ.കെ. ബാബുരാജ് എഴുതുന്നു, ''പാശ്ചാത്യ യൂണിവേഴ്സിറ്റികളില്‍ സ്ത്രീവാദങ്ങള്‍ പോലെ, കറുത്തവരുടെ സാഹിത്യകൃതികളും സാമൂഹിക/വൈജ്ഞാനിക രംഗത്തെ ഇടപെടലുകളും പഠന വിഷയമാകാന്‍ തുടങ്ങിയപ്പോള്‍ യാഥാസ്ഥിതികരില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ രൂപപ്പെട്ടു. ഈ വിവാദങ്ങളെ പരാമര്‍ശിച്ചുകൊണ്ട് സി.എല്‍.ആര്. ജെയിംസ് 'കറുത്തവരുടെ പുതുകാലത്തെ സാംസ്കാരിക നിര്‍മിതികളെ കാണേണ്ടത് നാഗരികതയുടെ മുന്നോട്ടുപോക്കുമായി കണ്ണിചേര്ത്താണെന്ന്' എഴുതുകയുണ്ടായി. ദലിത്വാദങ്ങളില് ഭാവനാപരം എന്നതിനൊപ്പം വൈജ്ഞാനികവും നൈതികവുമായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടു തന്നെ വെറും സവര്ണവിരുദ്ധതയെയും ഭൂതകാല പീഡനങ്ങളെയും വര്‍ത്തമാനകാലത്തെ 'വിഭവദാരിദ്ര്യ'ത്തെയും പറ്റിയുള്ള കേവലപ്രതിപാദനങ്ങളായി അതിനു ചുരുങ്ങാനാവില്ല. നിശ്ചയമായും, നാഗരികതയുടെ മുന്നോട്ടുപോക്കാണ് അതിനെ തൃഷ്ണാഭരിതവും ജീവിതപ്രലോഭനം നിറഞ്ഞതുമാക്കുന്നത്.'' (ഉത്തരകാലം ഓണ്‍ലൈന്‍ മാസിക) എം.ആര് രാധാമണി മുതല്‍ ധന്യ. എം.ഡി, വിജില, ധന്യ വേങ്ങച്ചേരി, അമ്മുദീപ, ചിഞ്ചു റോസ, സതി അങ്കമാലി, അലീന ആകാശമിഠായി, വിപിത വരെയുള്ള ഒട്ടനേകം കവികളെ ഈയൊരു പാരമ്പര്യത്തിനകത്തു നിര്‍ത്തി മനസ്സിലാക്കാന്‍ കഴിയും. ഇവരില്‍ പലരും അച്ചടിയിലെന്ന പോലെതന്നെ ഫേസ്ബുക്കും യൂട്യൂബും ബ്ലോഗും ഒക്കെപോലുള്ള പലതരം ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും കവിതയില്‍ വ്യവഹരിക്കുന്നവരാണ്.
അനുഭവപരത
സുപ്രതിഷ്ഠിതമായ ദര്‍ശനങ്ങള്‍, കാല്‍പനികഭാവനകള്‍ രാഷ്ട്രീയ, സാമൂഹിക നിലപാടുകള്‍ എന്നിവയ്ക്കു പകരം അനുഭവപരതയെ സുപ്രധാനമായി കാണുന്ന തരം കവിതകളാണിവ. സ്വന്തം അനുഭവങ്ങളുടെ പുറത്തുളള ആധികാരികതയാണ് കവിയെ ഭാഷകയാക്കുന്നത്, ഭാഷണകേന്ദ്രമാക്കുന്നത്. പ്രണയത്തിനകത്ത് അവള് സ്വയം ആഖ്യാനകര്‍തൃത്വമായി സ്ഥാപിച്ചെടുക്കുന്നു, ദു:ഖങ്ങള്ക്കകത്ത് അവള് സ്വന്തം ബുദ്ധനെയും ക്രിസ്തുവിനെയും പണിതുണ്ടാക്കുന്നു. ആര്‍ത്തലച്ചൊഴുകുന്ന കണ്ണീരുകൊണ്ട് ചില്ലുപോലുള്ള ലംബമാനമായൊരു ആകാശം നമുക്കായി തുറന്നിടുന്നു. കാവ്യലോകത്ത് ഇടയ്ക്കും വഴിക്കും തന്റേതായ മുദ്രകള്‍ പതിപ്പിച്ചുകൊണ്ടിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയ കവിയാണ് എം.ആര് രാധാമണി. അവരുടെ കവിതകളിലെ ഘനീഭവിച്ച കദനം നമുക്കു സുഗതകുമാരിയിലോ വിജയലക്ഷ്മിയിലോ പരിചിതമായതല്ല. ഇരുണ്ട ഓര്മകളാല് വേട്ടയാടപ്പെട്ട ഒരുവളുടെ കിതപ്പാറാത്ത വാക്കുകളാണ് എം.ആര്. രാധാമണിയുടെ കവിതകള്‍. അനുഭവത്തഴമ്പുള്ള ഈ വിരലുകളില്‍ ഓര്‍മകള്‍ പ്രാണന് പിടയുന്നതു നാം കാണുന്നു. ഏറ്റവും പ്രിയതമമായതിനെ ചിലപ്പോള്‍ കൊന്നു കളയുന്നതിലുള്ള രൗദ്രഭീകരവും ദയനീയവുമായ ഒരു ഉള്ളടക്കം ഈ കവിതകളെ ഭരിക്കുന്നു. ഓര്‍മകളുടെ വേരുറവകളായവ ചാവുമണക്കുന്ന വഴികളിലേക്ക് പടര്‍ന്നൊഴുകും. രാധാമണിയുടെ കവിതകളില്‍ മരണമണം എപ്പോഴുമുണ്ട്. വിപിതയുടെ കവിതകളിലത് സാമൂഹികനിരാസത്തിന്റെയും ആത്മാഹുതിയുടെയും ഛായകളോടെ പടരുന്നു. അലീനയില്‍ ഹിംസയുടെ ചിഹ്നം വിളിയായി അതു മുഴങ്ങുന്നു. സ്വകാര്യജീവിതത്തിനകത്തെ ദു:ഖങ്ങളും നഷ്ടബോധങ്ങളുമായാണ് രാധാമണി മരണത്തെ ധ്വനിപ്പിച്ചെടുക്കുന്നതെങ്കില് വിപിതയില് അത് പ്രപഞ്ചത്തിലെ ഏതടരിലും എപ്പോഴുമുള്ള അനിശ്ചിതമായ ഒന്നത്രെ. സദാ സാഹസികമായ ജീവിതത്തിന്റെ വിളുമ്പിലൂടെ ചങ്കിടിപ്പോടെ അതിവേഗത്തില്‍ പായുന്ന മരണക്കിണറിന്റെ ഉദ്വേഗം അലീനക്കവിതകളിലമര്ന്നു നില്‍പ്പുണ്ട്. മരണത്തിനും ഉന്മാദത്തിനുമിടയ്ക്കൊരു ബിന്ദുവില്‍ നിന്നുമാണ് അമ്മുദീപയുടെ കവിത കരിങ്കുട്ടി എന്നു പേരുള്ള ഒരു കല്ലുമായി ചങ്ങാത്തത്തിലാവുന്നത്. അതിനെ പുഴക്കിയെടുത്ത് ചോക്കുകൊണ്ട് കണ്ണും മൂക്കും വരച്ച് പാവക്കുട്ടിയാക്കി ചിരട്ടയില്‍ ചെകിടിമണ്ണു കുറുക്കി കോരിക്കൊടുത്തും കാലില്ക്കിടത്തി താളിതേപ്പിച്ചു കുളിപ്പിച്ചും ഒക്കത്തിരുത്തി, പ്ലാവിലപ്പേഴ്സുമായി ബസ്സില്‍ കേറി, പേരക്കൊമ്പുപിടിച്ച് പട്ടാമ്പിക്കു പോകുന്നത്! ചിലപ്പോള്‍ അശുഭപ്രതീക്ഷകളില്‍ നിന്ന്, അതുമല്ലെങ്കില്‍ ലോകത്തെ പുറംതള്ളിയിടുന്ന വിജിഗീഷുഭാവത്തില് നിന്ന് ഒടിച്ചെടുത്ത ഒരുകഷ്ണം വാക്കുമായി ഈ കവികള്‍ നമ്മുടെ കണ്ണുകളിലേക്കുറ്റു നോക്കുകയാണ്. ശകലിതമായ ഒരിടത്തു നിന്നും തുടരുന്ന ഒരു ഗാഥ.
അരൂപികളുടെ സാന്നിധ്യം
കവിതകള്‍ക്കകത്ത് രാധാമണി സൃഷ്ടിച്ചെടുക്കുന്ന രൂപങ്ങളേറെ സഹജരുടേത്. പരസ്പരം പകുത്തെടുക്കാന്‍ ചാവുകളും തൊടാപ്പാടകലങ്ങളും തേരാപ്പാരാ കഞ്ഞികളും മണ്ണടരും വഴികളും മാത്രമുള്ളവര്‍. തുല്യാക്ഷരങ്ങള്‍ പോലെ പരസ്പരം ചേര്‍ന്നലിഞ്ഞവര്‍. നെട്ടോട്ടങ്ങളില്‍, കൈത്തഴമ്പുകളില്‍ കണ്ണാടിയിലെന്നപോലെ പരസ്പരം പ്രതിബിംബമായവര്‍. ഒറ്റപ്പെടലില്‍ നിന്നുള്ള മോചനമായി വംശീയമായ ഐക്യപ്പെടലിന്റെ ദാഹം വൈകാരികമായി നിറയ്ക്കുകയാണീ കവിതകള്‍. അതിലൂടെ സ്വര്‍ഗനരകങ്ങളില്ലാത്ത പരലോകസഞ്ചാരമായി കവിതകള്‍ മാറുന്നു. പ്രേതലോകമെന്നു അഭിജാതര്‍ വ്യവഹരിക്കുന്നിടത്തുനിന്നാണ് അഭയത്തിന്റെ കണ്ണികളെ കവി വലിച്ചടുപ്പിക്കുന്നത്. ഭ്രഷ്ടരായവരുടെ ലോകങ്ങളിലേക്കുള്ള മറനീക്കലായി കവിത ജീവന് വെയ്ക്കുന്നു. മനുഷ്യര്‍ രൂപമോ പേരോ ഇല്ലാത്ത, അവ അസംഗതമായ ഒരു സവിശേഷരംഗത്താണുള്ളതെന്നു തോന്നിയേക്കാം. പക്ഷേ അവ യാഥാര്‍ത്ഥലോകത്തിന്റെ അതിരുകള്‍ക്കകത്താണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ സജീവരാണ്, സി. അയ്യപ്പന്റെ കഥകളിലെന്നപോലെ. അവര്‍ മുറിവുണക്കാനെത്തുന്നു, മുന്നറിയിപ്പായി സ്വപ്നദൃഷ്ടികളില്‍ വിരുന്നെത്തുന്നു. അപ്പാവണക്കിന്‍തണ്ടിന്റെ കറ കൊണ്ട് മഴവില്ലുണ്ടാക്കി പൊട്ടിച്ചിരിച്ച്, വെളുത്ത ചില്ലുകുപ്പികളിലെ കരിങ്ങണാമീനുകളെയും വെളിന്താളുകളെയും പറ്റി പറഞ്ഞ്, പേന്തലയുള്ള ആ പെറ്റിക്കോട്ട് നമ്മെ അങ്കലാപ്പിലാക്കുന്നു(പേന്തലയുള്ളൊരു പെറ്റിക്കോട്ട്). തന്റെ ലോകത്തെ ഈ 'ആത്മാക്കളു'മായുള്ള മിണ്ടിപ്പറച്ചിലുകളും ഏറ്റുപറച്ചിലുകളുമില്ലാതെ ഈ കവിതകള്‍ക്കു നിലനില്പില്ല. ധന്യ.എം.ഡി.യില്‍ പൂര്വികരുമായുള്ള അഭിമുഖങ്ങള്‍ സ്വന്തം ചോരത്തുടര്ച്ചകളുടെ ഉറവിടങ്ങളായി കണ്ടെടുക്കലാണ്. 'ചിട്ടകളി'ലും 'തൊലിക്കടിയില്‍ വേരുള്ള മണങ്ങളി'ലുമൊക്കെ അതിജീവനത്തിന്റെ വൈകാരികപാഠങ്ങള്‍ ഒന്നുകൂടി വംശീയമായ തിരിച്ചറിവായി ഉണര്‍ത്തിയെടുക്കപ്പെടുന്നു. ഉറക്കത്തിന്റെ അതീന്ദ്രിയമായ ഓരോ അടുക്കാക്കരകളില്‍ നിന്നും തൊട്ടുതൊട്ടു വിളിക്കുന്ന, ഞെട്ടിഞെട്ടിയുണര്‍ത്തുന്ന വിളികള്‍...പൂര്‍വികരുടെ പരമ്പരകള്‍ ഉള്ളിലേക്കൂതി നിറച്ച കരിന്തൊലിയാഴം, ഉരുണ്ട മൂക്കറ്റങ്ങളുടെയും ചുരുള്‍മുടിയുടെയും മഹിമകള്‍ ഉ•ാദവും ഞെട്ടലും ഭയവും ആഹ്ലാദവുമായി പതയുകയാണ്. ഉറക്കത്തിന്റെ ഇരുകരകളിലും ഐന്ദ്രിയമായ സ്പര്‍ശിനികളായി ഈ ചോരത്തുടര്ച്ചകളുണ്ട്. 'ചെന്നിയില്‍ കടിച്ചിഴഞ്ഞ ചോദ്യങ്ങള്‍' ചെവിക്കല്ലു പൊട്ടുന്ന പോലത്തെ രണ്ടടികൊണ്ട് മറ്റേച്ചെവിയിലൂടെ പറത്തുന്നത് അവരാണ്. ആ കരണത്തടി ശാസനയും ശിക്ഷയും കരുതലുമാണ്, കരുത്തും നേര്‍വഴിയുമാണ്. വംശീയമായ കൂട്ടായ്മയെ ആത്മീയമായി തിടം വെയ്പ്പിച്ച് ഉള്ളുറവകളെ ഉണര്‍ത്തി തോറ്റുകയാണ് കവി ഇവിടെ. ചിഞ്ചു റോസയിലും അമ്മു ദീപയിലും ഉന്മാദത്തിന്റെയും കിനാവുകളുടെയും ലോകത്തുനിന്ന് ഇത്തരം പ്രത്യക്ഷങ്ങളേറെയുണ്ട്.
സാഹോദര്യം
ചെറുതിന്റെയും നിസ്സാരതകളുടെയും ലോകത്തിന്റെ ലാളിത്യനേര്‍മകളേക്കാള്‍ അതു സംഭരിച്ചുവെച്ചിരിക്കുന്ന കനപ്പെട്ട കദനഭാരവും നിരാശ്രയത്വവും അനിശ്ചിതാവസ്ഥയുമാണ് രാധാമണിയുടെ കവിതകളിലെല്ലാം വന്നു നിറയുന്നത്. കയ്പും ഇരുട്ടും ഇഴുകിയ ആത്മനിഷ്ഠവൈകാരികതകളുടെ സവിശേഷമായ ഈ ചേരുവ ആധുനികാനന്തരകാലത്തെ മുഖ്യധാരാ സ്ത്രീകവിതയില് നിന്നതിനെ വ്യത്യസ്തമാക്കുന്നുണ്ട്. ആധുനികതാവാദ സ്ത്രീകവിതയില് കാണുന്ന മാഴ്കലോ വിധിവിലാപങ്ങളോ തേടലോ കലഹമോ കലര്‍ന്ന ധൂര്‍ത്തമായ വൈകാരികത നമുക്കു പരിചിതമാണ്. എന്നാല്‍ എം.ആര്.രാധാമണിയിലും മറ്റും അതങ്ങനെ തുറന്നു വിടുകയാണെന്നു പറയാന്‍ കഴിയില്ല. തുളുമ്പിത്തെറിക്കുന്ന നോവുകളെ അടക്കിയൊതുക്കിയമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അവയെ നിസംഗതകള്‍ കൊണ്ട്, നേര്‍ത്ത ആത്മോപഹാസം കൊണ്ട് പൊതിഞ്ഞുപിടിക്കുന്ന ദയനീയതകളും നാം കാണുന്നു. ആ പൊതിയലില്‍ അല്പമെങ്കിലും അവനവനെ പാത്തുവെയ്ക്കലുണ്ട്. (എവിടെയാണ് ഞാനെന്നെയൊന്ന് പാത്തുവെക്കുക?- പേന്തലയുള്ള പെറ്റിക്കോട്ട്) ആധുനികാനന്തരകവിതയിലെ സുതാര്യമായ ആഖ്യാനപ്രകൃതം ഈ കവിതകളിലില്ല തന്നെ. എല്ലാം തുറന്നു പറയുക എന്നതിനപ്പുറം ഒരല്പം അവനവനെ, ഒളിച്ചു ചേര്‍ത്തുപിടിക്കുന്ന, അനന്യമായ ആത്മത്തെ സ്വയം അള്ളിപ്പിടിക്കുന്ന ഈ പ്രത്യേകതരം ആത്മനിഷ്ഠത ആധുനികതാവാദകവിതകളോടാണ് വേരുബന്ധം പുലര്‍ത്തുന്നത്. എന്നാല്‍ അവയുടെ പ്രബലസ്വഭാവഘടനകളോട് പൂര്‍ണമായി ഇണങ്ങിയല്ല താനും രാധാമണിയുടെ നില. രാധാമണിയുടെ ഒറ്റപ്പെടലില്‍ നിന്നും വ്യത്യസ്തമാണ് വിജിലയും ധന്യയും മുന്നോട്ടുവെയ്ക്കുന്ന കൂട്ടായ്മയുടെ രാഷ്ട്രീയം. ഉള്ളിണക്കവും കരുതലുമുള്ള ഈ അടുപ്പം സൗഹൃദവും സാഹോദര്യവുമാണ്. കീഴാളസ്ത്രീയെ ഒരു രാഷ്ട്രീയസംവര്‍ഗമായി തിരിച്ചറിയുന്ന ഒരവബോധം നേര്‍മയോടെ ഈ കവിതകളിലുണ്ട്. വൈയക്തികതയുടെയും വൈകാരികതയുടെയും തലങ്ങളില്‍ പുലരുമ്പോഴും തമസ്ക്കരണത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയും അനുഭവങ്ങളെ തിരിച്ചറിയുന്നുണ്ട്. കവിതകള്‍ക്കകത്തു കൂട്ടകാരികള്‍ വരുന്നതങ്ങനെയാണ്. തൊട്ടറിയലും മനസ്സിലാക്കലുമായി ഒന്നു കൂടെ, ഒപ്പം ചേര്‍ന്നു നില്‍ക്കുകയാണിവിടെ. 'കൂട്ടുകാരി' എന്ന വിജിലയുടെ കവിതയില്‍ അതിജീവനത്തിനും ആഗ്രഹപൂര്‍ത്തികള്‍ക്കും നിലനില്‍പ്പിനുമുളള തത്രപ്പാടില്‍ കൂട്ടുകാരിയുടെ ഒപ്പം നില്‍ക്കാനാഗ്രഹിക്കുന്ന ഒരുവളാണ് കവി. ധന്യ എം.ഡിയുടെ 'സുജ' എന്ന കവിതയിലും തൊഴിലിടത്തും ജീവിതത്തിലും ഒറ്റപ്പെട്ടുപോയ തിരിച്ചറിയപ്പെടാതെ പോകുന്ന ദളിത് പെണ്ണവസ്ഥയാണുള്ളത്.
കൂട്ടിപ്പിടിക്കലിന്റെ രാഷ്ട്രീയം
പൊതുപെണ്‍കവിതകളില്‍നിന്നു തികച്ചും വേറിട്ടുനില്‍ക്കുന്നതായി ഇതിലെ കുടുംബബന്ധങ്ങളോടുള്ള സമീപനം കാണിച്ചുതരുന്നു. കുടുംബത്തിന്റെ ഘടനകളെ പുരുഷാധിപത്യ പ്രത്യയശാസ്ത്രമായി വിശദീകരിക്കുന്ന പൊതുപെണ്‍കവിതകളില്‍ നിന്നു വ്യത്യസ്തമായി പുരുഷന്റെ സഹവര്‍ത്തിത്വം കുടംബത്തിനകത്തുളള കണ്ണിയായി വായിച്ചെടുക്കുന്ന കവിതകള്‍ ഇവിടെയുണ്ട്. അജിതയുടെ അച്ഛന് എന്ന കവിതയിലെ അച്ഛന്.
'നടുവില്‍ നിന്ന്
ഞങ്ങളില്‍ പതിനാറു പൊളിയുടെ
മനസ്സില്‍ നിന്ന്
അവസാനം വരെ
ഒരുമിച്ചു നിര്‍ത്തുന്ന ഒരു പൊളിക്കീറാണ്'' കൊട്ട മെടയുന്ന കരവിരുതും കുടുംബം മെനയുന്ന മനവിരുതും അച്ഛനു മാത്രമാണുളളത്. ചിഞ്ചു റോസയുടെ അപ്പച്ചന്, സുനിത തോപ്പിലിന്റെ വല്യമ്മായി, അമ്മുദീപയുടെ ഉടനെ എന്നീ കവിതകളെല്ലാം ഇവിടെ ചേര്‍ത്തുവെയ്ക്കാം. സ്ത്രീവിമോചനപ്പോരാളിയും ആഫ്രോ അമേരിക്കന്‍ കവിയുമായ മായോ ആഞ്ചേലോ, വിശ്രുതകവിയായ സുഹൃത്ത് ജെയിംസ് ബാള്‍ഡ്വിനില്‍ സഹോദരത്വം സ്ഥാപിച്ചെടുക്കുന്നുണ്ട്. കറുത്തവര്‍ഗ്ഗക്കാര്‍ക്കാരിയായ ഒരു സ്ത്രീക്ക് പലപ്പോഴും ഒരു സഹോദരനെ ആവശ്യമായിരുന്നു എന്നവര്‍ പറഞ്ഞു. വംശീയമായ വൈകാരികതകള്‍ക്കകത്ത് കുടുംബബന്ധങ്ങള്‍ക്ക് കൂടുതല്‍ ആഴത്തിലുളള. പ്രതിരോധാത്മകമായ അര്‍ത്ഥമുണ്ടെന്നു കൂടി കരുതേണ്ടതുണ്ട്. അതു രക്തബന്ധമെന്നതിനേക്കാള്‍ കീഴായ്മയുടെ കണ്ണിചേരലും കൂട്ടായ്മയും കൂടിയാണ്.
പ്രകൃതി
കീഴാളമായ അനുഭവലോകത്തെ പ്രകൃതിയെ സത്താവല്ക്കരണങ്ങള്ക്കപ്പുറം നാം സവിശേഷമായി പഠിക്കേണ്ടതുണ്ട്. പ്രകൃതിയോടു വളരെ മൗലികമായി ചേര്‍്ന്നു നില്ക്കുന്ന അതേയവസ്ഥ തന്നെ ഒരേ സമയം അവരുടെ തന്മയെ നിര്‍ണയിക്കുകയും അതേ സമയം ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നു. അധ്വാനവും അതിജീവനവും ആവാസപരിസ്ഥിതി (habitat) യുമൊക്കെയായി കീഴാളജീവിതത്തില്‍ പ്രകൃതി ഇഴചേര്‍ന്നു കിടക്കുന്നു.
പ്രകൃതിയും മാതൃത്വും ശരീരവും അധ്വാനവും പ്രണയവുമെല്ലാം ചേര്‍ന്ന ഒരവസ്ഥ എം.ആര്.രാധാമണിയുടെ 'തരിച്ച കതിരുകളി'ല്‍ കാണാം.
''പാടത്തിനു നടുവില്‍
നൊന്തും വെന്തും
മൊലപ്പാലു കെട്ടിക്കിടന്നും
തരിച്ചു നിന്നൊരു കതിരുണ്ട്''
'വയലിന്റെ ചിത്രകാരനി'ലെ (ഇടശ്ശേരി)
(''ഇരുളില്‍ കാതലിലുളികള്‍ ചെത്തിച്ച
ച്ചതുരം ചതുരം ചെത്തിമിനുക്കീ
ട്ടുഡുനയനങ്ങളമിഴ്ത്തീട്ടൊരു
ശില്പ വിശേഷം.............') അധ്വാനിയായ പുരുഷനെയല്ല നാമിവിടെ കാണുന്നത്. ഇവിടെ ഈ വയല്‍ തന്നെയാണ് ചിത്രവും ചിത്രകാരിയും. മെലിഞ്ഞൊട്ടിയ 'കറുത്ത ഉടുക്കാകുണ്ടന്‍ വരമ്പുകള്‍' വയലില്‍ രാപകല്‍ അധ്വാനിക്കുന്ന അവളുടെ നിര്‍മിതിയാണ്. പ്രകൃതിയുടെ ഉപകരണാത്മകയുക്തി ഇവിടെ കാണുന്നില്ല. മറിച്ച് സജീവമായ ക്രിയാംശമായി സ്വയം വെളിപ്പെട്ടുകിടക്കുകയാണിവിടെ പ്രകൃതി.
'പച്ചലച്ചാര്ത്തിനുള്ളിലവള്
ഈ പ്രപഞ്ചത്തിന്നരസി
പരുത്ത കൈവിരലുകളിലൂടെയുതിരും
ഉദയസൂര്യന്' (തമിളരസി, കെ.പി.ചിത്ര)
പി. ലിസയുടെ 'ഉതപ്പില്‍' വാമൊഴിഭേദങ്ങളായി അതു പ്രത്യക്ഷപ്പെടുന്നു. അജിതയുടെ 'മഴക്കൊയ്ത്തില്‍' മഴയും കൊയ്ത്തും ഒന്നു ചേരുകയാണ്. പ്രകൃതി എപ്പോഴും ജീവിതത്തിനകത്ത്, അതിന്റെ സ്ഥലരാശികള്‍ക്കകത്ത് ഉള്‍പ്പെട്ടു നില്‍ക്കുകയാണ്.
''ഇരുട്ടിന്റെ ചരിത്രവും
ഭൂമിശാസ്ത്രവും
എഴുതിച്ചേര്‍ക്കപ്പെട്ട
വേരുകള്‍ ''(സസ്യശാസ്ത്രം)
'പൂവുകളുടെ ചിരികള്‍ക്കും മൃദുലമണങ്ങള്‍ക്കും കീഴെ വേദനയുടെ മഹാകാവ്യങ്ങള്‍' ധന്യ കണ്ടെടുക്കുന്നു. 'ജീവന്റെ സൂത്രവാക്യങ്ങളെ പൂമണങ്ങളിലേക്കു പ്രസരിപ്പിക്കാന്‍' അവ എപ്പോഴും ഈ കവിതകളില്‍ പതിയിരിക്കുന്നു. തക്കം പാര്‍ത്തിരിക്കുന്ന ഓര്‍മകളെ, ഭയങ്ങളെ അതിനാല്‍ ധന്യ വേരുകളായി സസ്യപ്പെടുത്തുന്നു. അത് ആഴത്തില്‍നിന്നും പറിഞ്ഞുവരുന്ന വേദനകളാണ്. ഇരുട്ടിലും കാണാവുന്ന നിറങ്ങളുമാണവ. അതിലും കവിഞ്ഞ് നോക്കാന്‍ കരുത്തില്ലാത്ത, നോക്കാതെയും കാണുന്ന ഭൂതത്തിന്റെ പ്രേതക്കാഴ്ച്ചകളുമാണ്.
''മഴ കുടിച്ച് നുഴഞ്ഞിറങ്ങാന്‍ ഒരു കൊച്ചുമാളം കടം വാങ്ങിയ പച്ചമണ്ണാണു ഞാന്‍'' (ഞാന്‍) എന്നു പറയുന്നത്ര അനാര്‍ഭാടമായ അടിസ്ഥാനപ്രകൃതിയാണ് ധന്യ വേങ്ങച്ചേരിയില്‍ നാം കാണുന്നത്. ഇവിടെ 'പാമ്പാകില്‍ ഭൂമി തന് മാറില്‍ തലയുയര്‍ത്തിപ്പിടിച്ചിഴയാം' എന്ന ജോസഫ് വരികളോടുള്ള ചാര്‍ച്ചയും വൈരുദ്ധ്യവും സൂക്ഷ്മവും ധ്വനിപരവുമാണ്. ഭൂമിയവകാശങ്ങളുയര്ത്തിയ ഗോത്രജനതയുടെ പുതുസമരചരിത്രത്തെ അതുണര്ത്തിയെടുക്കുകതന്നെ ചെയ്യുന്നു. ധന്യ.എം.ഡി.യുടെ പ്രകൃതിസസ്യപടലങ്ങള്‍ക്ക് ഭൂതകാലത്തിന്റെ വേരുപടര്‍ച്ചകള്‍ക്കകത്ത് സവിശേഷമായ ഒരു അര്‍ത്ഥം വാര്‍ന്നുവീഴുന്നുണ്ട്. നിറവ്യത്യാസങ്ങളും പലനേരങ്ങളും കൂടിക്കുഴഞ്ഞ പലതരം അര്‍ത്ഥഭേദങ്ങളാണവ. 'തമോഗര്‍ത്തം', 'വെയില്‍വരയ്ക്കും ചിത്രങ്ങള്‍', 'ഇരുട്ടില്‍ കാണാവുന്ന നിറങ്ങള്‍', 'മ്യൂട്ടേഷന്' എന്നീ കവിതകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. ഒറ്റവായനയില്‍ കാല്പനികമെന്നു തോന്നാമെങ്കിലും ഈ പ്രകൃതിവായനയ്ക്ക് തന്മയെക്കുറിച്ചുള്ള പ്രത്യേകമായൊരു അര്‍ത്ഥമുണ്ട്.
ഉടലനക്കങ്ങള്‍
രാധാമണിക്കവിതകളില് അവയവങ്ങള്‍ സന്നിഹിതമല്ലാത്ത ശരീരമോ മറ്റു ചിലപ്പോള്‍ ശരീരമില്ലാത്ത അവയവങ്ങളോ പെരുമാറുന്നതു നാം കാണുന്നു. മുറിഞ്ഞതോ പരിക്കേറ്റതോ വിലക്ഷണമായതോ ആയ അപൂര്‍ണശരീരങ്ങള്‍ ദലിതത്വത്തിന്റെ സൂചനകളായി നാം പരിചയിച്ചിട്ടുണ്ട്. എന്നാലിവിടെ ഒരു കണ്‍കെട്ടിലെന്നവണ്ണം അപ്രത്യക്ഷമാകലോ അദൃശ്യമായിരിക്കലോ ആയാണ് ശരീരം കാണുന്നത്. മറഞ്ഞിരിക്കുന്നതുകൊണ്ട് അവ ദുര്‍ബലമല്ല, മറിച്ച് പ്രബലമായ അംശങ്ങളാണെന്നര്‍ത്ഥം. ചുരുക്കിയൊതുക്കിക്കെട്ടി ഘനീഭവിപ്പിച്ചെടുക്കുന്ന, ശരീരത്തിന്റെ മാന്ത്രികമായ അസാന്നിധ്യം എന്നതിനെ വിളിക്കാം. ചുക്കിലിമുട്ട തീറ്റ കെട്ടിയ ഈര്‍ക്കിലി ചൂണ്ടകള്‍ രണ്ടാഞ്ഞിലി മരത്തിനു നടുവിലിരുന്ന് വെള്ളത്തിലെ പൂഞ്ഞാനുകളെ ഉന്നം പിടിക്കുന്നു. അടുക്കിവെച്ച കൊരണ്ടിപ്പലകകള്‍ നെല്ലു വറുത്തു കുത്തി കഞ്ഞിയാക്കുന്നു. പേന്തലയുള്ളൊരു പെറ്റിക്കോട്ട് അപ്പാവണക്കിന്‍തണ്ട് കറയില്‍ മുക്കി മഴവില്ലുകളുണ്ടാക്കി പൊട്ടിച്ചിരിക്കുകയും ഉപ്പും മുളകും ചേര്‍ന്ന് വെളിന്താളുകള്‍ വെന്താലും നാവിനെയും തൊണ്ടയെയും ചൊറിയിക്കുമെന്നും പറയുന്നു. നെല്ലുവറക്കുന്നതിന്റെ പിന്നാമ്പുറങ്ങളില്‍ വരണ്ട ചുണ്ടുകളോടെ ഉറുമ്പിനിരയായൊരു പുട്ടിലായും പുട്ടിലിന്റെ പിടച്ചിലുകളെ വാപൊത്തിപ്പിടിക്കുന്ന നനവുമാറാത്ത കട്ടയായും നാം കാണുന്നു. കവിതകള്‍ക്കകത്തെ ചില പ്രാപഞ്ചികവസ്തുക്കളുടെ സാന്നിധ്യംകൊണ്ട് മറയ്ക്കപ്പെട്ട ശരീരവും തെളിച്ചെടുക്കപ്പെട്ട അനുഭവവുമാണ് ഈ കവിതകള്‍ മുന്നോട്ടു വെയ്ക്കുന്നത്. പിടഞ്ഞും നീറിയുമുള്ള അനുഭവങ്ങള്‍ക്കകത്ത് ഒരു ഉടലിനെ പണിതെടുക്കാന് പ്രകൃതിയെയാണ് കടമെടുക്കുന്നത്. 'മെല്ലിച്ച ഉടുക്കാക്കുണ്ടന്‍ വരമ്പു'കളായും 'മുലപ്പാല്‍ കെട്ടിക്കിടന്ന് പാടത്തിനു നടുവില്‍ നൊന്തും വെന്തും തരിച്ചുനിന്ന കതിരുകളാ'യും അവര്‍ അധ്വാനശരീരത്തിന്റെ ആവാസസ്ഥാനമായി പകര്‍ന്നാടുന്നു. കടുക്കനിട്ട കാതുകള്‍, ചെരട്ടക്കള്ളിന്റെ പാട്ടുകള്‍ ഒക്കെയായത് പിതൃശരീരമായി ധ്വനിക്കുമ്പോഴും അത് എന്നോ പടിയിറങ്ങിപോയിക്കഴിഞ്ഞിരിക്കുന്നു, ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്തിടങ്ങളിലേക്ക്. അവിടേക്കു എത്തിപ്പെടാനുള്ള പരദാഹത്വരകള്‍ കവിയെ സ്വയം 'അശരീരി'യായിമാറ്റിയെന്നു തോന്നിപ്പിക്കാന്‍ പാകത്തിലാണ് ഈ അസാന്നിധ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കറുത്ത ഉടലുകളുടെ ഉണ്മ അതിന്റെ ഉടമകള്‍ ആരാണെന്ന ചോദ്യത്തെപോലും വഹിക്കുന്നുണ്ട്. അടിമചരിത്രത്തെ മറികടക്കാനാവാത്ത ഓര്‍മകള്‍ കുരുക്കു വീഴുന്നിടത്ത് പ്രത്യേകിച്ചും. ഒരു പരിധികൂടി കടന്ന് മേലാളരുടെ ലൈംഗികവസ്തുക്കളായി കൊള്ളയടിക്കപ്പെടുന്നിടത്ത് തീര്‍ച്ചയായും ശരീരം അവളവളില്‍ത്തന്നെ അന്യമാണ്. അതുകൊണ്ട് തകര്‍ത്തു ഞെരിക്കപ്പെട്ട ഓരോ ഉടലും കൊടും പാറകളായി പരസ്പരം വെച്ചുമാറുന്ന ഭാവനയുമായി ഈ കവിത പാരസ്പര്യം പങ്കിടുന്നു.
''ഉറച്ച പാറകളോരോന്നും
മനുഷ്യരാണ്, കറുത്ത നിറത്തോടു കൂടിയവര്‍.
അവര്‍ക്കു പതുക്കെ വളരുന്നതിനേ കഴിയൂ
പാറ വളരുന്നതുപോലെ'' (പാറകള്‍- എം.ബി.മനോജ്)
ഇത്തരത്തില്‍ ശരീരത്തിന്റെ ശകലിതവും വ്രണിതവുമായ ഘടനയാണ് ധന്യ വേങ്ങച്ചേരിയുടെ കാവലിലുമുള്ളത്. വിത്ത് വിതച്ചു കാവല്‍ നില്ക്കുമ്പോള് ദാ വരുന്നെന്നു പറഞ്ഞു ഇറങ്ങിപ്പോയ കാലുകളും വരമ്പുകൊത്തിയിളക്കുമ്പോള് പഴുത്തില പോലെ ഉരുണ്ടുപോയ കണ്ണുകളും ചിറമാന്തി കുഴിയാക്കി മൂടുമ്പോഴൊക്കെയും സ്വന്തം രക്തങ്ങളുടെ വിളികേട്ട് പറന്നുപോയ കാതുകളും ശരീരത്തിന്റെ അപൂര്ണതകൊണ്ട് പൂര്ണശരീരങ്ങളെ വിചാരണ ചെയ്യുന്നുണ്ട്. (മഹാശ്വേതാദേവിയുടെ ശിശു എന്ന കഥയുടെ ക്ലൈമാക്സ് ഓര്‍ക്കുക) രാപകല്‍ കാവലിരുന്ന്, കാടുകൊത്തുന്നവന്റെയും കക്കുന്നവന്റെയും കഴുത്തറുക്കാനുള്ള വീറ് നല്കുന്ന സൂചന അതാണ്.
വേദന എന്ന ചെറു കവിതയില്‍ ''ഉണങ്ങിയ മരത്തില്‍ നിന്ന്
നിലവിളിച്ച ഒരു പക്ഷി
എന്റെ കണ്ണ്
കൊത്തിയെടുത്ത്
എങ്ങോട്ടായിരിക്കും
പറന്നു പോയത് ? ''എന്നും ആരായുന്നു.
1990കളോടെ മലയാളത്തില്‍ ശക്തിപ്പെട്ടു വന്ന പെണ്ണഴുത്തില്‍ ഏറ്റവും പ്രബലമായി വന്ന ഒരു ധാര ശരീരമെഴുത്തിന്റേതായിരുന്നു. വിലക്കുകളുടെയും കാമനകളുടെയും സൗന്ദര്യരാഷ്ട്രീയം ശരീരത്തെ മുന്‍നിര്‍ത്തി ആവിഷ്ക്കരിക്കപ്പെട്ടു. 2000ങ്ങളോടെ ശരീരമെഴുത്തിന്റെ രാഷ്ട്രീയസ്വഭാവം കൂടുതല്‍ പ്രകടമായിത്തീര്‍ന്നു. എന്നാല്‍ മെല്ലെയാണെങ്കിലും രൂപപ്പെട്ടു വന്ന പ്രതിസന്ധി ആണ്/പെണ് ബന്ധങ്ങളുടെ ആവിഷ്ക്കാരത്തിലായിരുന്നു. ദ്വന്ദ്വഘടനയിലുളള, ഭിന്നവര്‍ഗ ലൈംഗികതയിലുളള ഊന്നല്‍ സ്ത്രീയെ ഇരയായും പുരുഷനെ വേട്ടക്കാരനായും സ്ഥിരീകരിച്ചു കൊണ്ടിരുന്നു. സൗന്ദര്യശാസ്ത്രപരമായി കല്ലിച്ച അവസ്ഥ പതുക്കെ വഴിമാറുന്നത് 2010നുശേഷമുളള പുതുകവിതയുടെ സമൃദ്ധിയില്‍ തന്നെയാണ് വി.എം.ഗിരിജയും, ആശാലതയും അനിതാതമ്പിയും ഗിരിജാ പാതേക്കരയും ബിന്ദുകൃഷ്ണനും മറ്റും ലൈംഗികത എന്ന സംവര്‍ഗത്തെ സാമൂഹികവും ചരിത്രപരവും ആത്മീയവും ആത്മനിഷ്ഠവുമായ പല തലങ്ങളില്‍ പരിചരിച്ചുകൊണ്ടെഴുതി. പ്രതീകാത്മകതയുടെ ഇടനിലകളില്‍ നിന്നും മുക്തമായ ശരീരം നേരിട്ടു മൂര്‍ത്തമായി കവിതകളില്‍ നിറഞ്ഞു.
സ്ത്രീരചനകളുടെ ചരിത്രപരമായ ഈ സന്ദിഗ്ദ്ധഘട്ടത്തിലേക്ക് കണ്ണിചേര്‍ത്തു മനസ്സിലാക്കേണ്ടവയാണ് കീഴാളസ്ത്രീകവിതകളിലെ ശരീരമെഴുത്ത്. കാരണം അതില്‍ മേല്‍പ്പറഞ്ഞ ധാരകളോടുളള ഇടര്‍ച്ചകളും തുടര്‍ച്ചകളും അടയാളപ്പെട്ടു കിടക്കുന്നു. ശരീരത്തെ ഭൗതികമായി, മൂര്‍ത്തമായി ആഗ്രഹങ്ങളുടെയും അധ്വാനത്തിന്റെയും വിനിമയകേന്ദ്രമായി കാണുന്നു എന്നതിലുടെ തുടര്‍ച്ചയോടൊപ്പം തന്നെ, ജാതീയവും വംശീയവുമായ അര്ത്ഥമണ്ഡലങ്ങളിലേക്കുളള സൂചനകളിലൂടെ ഇടര്‍ച്ചകളും ഇവിടെ കാണാം. ചൂഷണത്തിന്റെയും അപമാനത്തിന്റെയും വിവക്ഷകള്‍ക്കകത്താണ് ഈ ശരീരം നിലനില്‍ക്കുന്നത്. കീഴാളതയ്ക്കകത്തു തന്നെയുളള മേല്‍/കീഴ് ബന്ധങ്ങളെ അതു ചര്‍ച്ച ചെയ്യുന്നു.
സുനിത തോപ്പിലിന്റെ മെയ്ക്കാട്ടുകാരി 'എന്ന കവിതയില്‍ പറയുന്നതിങ്ങനെ....
''പണിക്കാളെ കൂട്ടാന്‍
പലരും വരുന്നുണ്ട്
വെളുപ്പിനേ വന്നതാണ്
വെട്ടം വെയിലായിക്കഴിഞ്ഞു
.............................................................
ആരോഗ്യമുളളവര്‍ക്കും
തുടുത്തു വെളുത്തവര്‍ക്കുമൊക്കെ
ആദ്യംതന്നെ വിളിക്കാന്‍ വരും
........................................................
വെയില് ചൂടായിമാറിയിട്ടുണ്ട്
ഇന്നിനി പണിക്ക് വിളിക്കാനാള് വരില്ല''
ചിഞ്ചുറോസയുടെ കറുത്ത പെണ്‍കുട്ടി കറുപ്പിനു നേരെയുള്ള വര്‍ണവെറിയെ സമകാലികമായി വരച്ചിടുന്നു.
'ഒറ്റച്ചേല' എന്ന കവിതയില്‍ ശരീരം നഗ്നമാണ്. എന്നാല്‍ ലൈംഗികമല്ല തന്നെ. ഒരറ്റം വെയിലിലും മറ്റേയറ്റം ഒരേയൊരു ഉടലിലുമായി ഒരേയൊരു ചേല ഉണക്കിയെടുക്കുന്ന വൃദ്ധയെ നാമിവിടെ കാണുന്നു. മരിച്ചാല്‍ കുഴിച്ചിടാന്‍ സ്ഥലമില്ലാത്തതുകൊണ്ട് കായലില്‍ കെട്ടിത്താഴ്ത്തേണ്ടി വന്നേക്കാവുന്ന ഒരു ശരീരവും കൂടിയാണത്. കീഴാളസ്ത്രീയുടെ വിഭവാധികാരമില്ലായ്മകളിലേക്കു കൂടി നീളുന്ന സൂചനകള്‍ ശരീരമെഴുത്തില്‍ ലയിച്ചു കിടക്കുന്നു. ഏറ്റവും അടിസ്ഥാനപദവിയിലുളള ശരീരങ്ങള്‍ ലൈംഗിക കാമനകള്‍ക്കകത്തുള്ളതിനേക്കാളുപരി പുറത്തുമുളള പലതരം കോയ്മകളെകൂടി അഭിസംബോധനചെയ്യുന്നു. സാറാബര്‍ട് മാന്‍ ഉന്നയിക്കുന്ന വസ്തുവല്‍കൃതമായ കീഴാള ശരീരഭാഷ്യത്തിന്റെ രാഷ്ട്രീയം ഇങ്ങനെ അനേകം പടര്‍ച്ചകളുളള വിധ്വംസകമായ ഒന്നാണ്.
എത്രയെളുപ്പം കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ലൈംഗിക ശരീരങ്ങളായി ദളിത് പെണ് ശരീരങ്ങള്‍ വിനിമയം ചെയ്യപ്പെടുമ്പോള്‍ തന്നെ കൈയ്യേറ്റം ചെയ്യപ്പെടുകയും കൊലചെയ്യപെടുകയും ജീവിക്കാനുളള അവകാശത്തെത്തന്നെ നിഷേധിച്ച്, മുച്ചൂടും ചൂഴ്ന്ന്, ഉന്മൂലനാശനം ചെയ്യുന്ന ഒരവസ്ഥയാണുളളത്. സമകാലിക കീഴാളപെണ്ണവസ്ഥയെ സംബന്ധിച്ച ശരീരം, ബലാല്‍സംഗം, മരണം എന്ന ക്രമത്തെയാണ് വി.ആര്.സന്തോഷിന്റെ രണ്ടു പെണ്‍കുട്ടികള്‍ (മാധ്യമം ജൂലൈ 294) എഴുതുന്നത്. മേല്പറഞ്ഞ സന്ദര്‍ഭങ്ങളിലെല്ലാം തന്നെ കീഴാളസ്ത്രീശരീരങ്ങള് കാമനകളെ നിരാകരിക്കുന്നുവെന്നോ വേട്ടയാടപ്പെടുന്നുവെന്നോ ഉള്ള സൂചനകളുണ്ടായിരിക്കാം. എന്നാല്‍ എല്ലായ്പ്പോഴും ശരീരം ഇപ്രകാരം തൃഷ്ണാമുക്തമാണെന്നു പറയാനാവില്ല. അപൂര്‍വമായി രചനകളില്‍ പെണ്ണുടലിന്റെ ഊര്‍ജ്ജപ്രവാഹം, ജൈവികചോദനകള്‍ അവളെ ഉര്‍വ്വരമായ, ഒരു ഉറവയായി കണ്ടെടുക്കുന്നു.
എന്റെ രക്തദിനങ്ങള്‍ കഴിഞ്ഞുളള
രാവുകള്‍, പകലുകള്‍
എത്ര ആനന്ദകരമാണ്
അതു പൂവുകള്‍ക്കും
പച്ചപ്പുകള്‍ക്കും
യുദ്ധം ജയിച്ചവളുമാര്‍ക്കുമൊപ്പം
തലയുയര്‍ത്തി നില്ക്കുന്നു.''
(വീണപൂവിനും വിരിയുന്ന പൂവിനും മധ്യേ- വിജില)
ഇപ്രകാരം സ്വയം മുക്തമായ ഒരുഭാഷണ/ആഖ്യാനകേന്ദ്രമായ സ്ത്രീ എങ്ങനെ മുഖ്യധാരാ പെണ്‍കവിതയോടു സംവദിക്കുന്നു എന്നതു പ്രധാനം തന്നെ. മുലകളെപ്പറ്റി, ഒരേ മുഖ(ല)ച്ഛായയുള്ള പെണ്ണുങ്ങള് എന്നീ കവിതകളിലൂടെ ചിഞ്ചു റോസ പങ്കുവെയ്ക്കുന്ന ഉടലിന്റെ കാമനാവിനിമയങ്ങള്‍ വളരെ ഉന്മേഷം നിറഞ്ഞവയാണ്.
പ്രണയം
പ്രണയം ഈ കവിതയിലെ സജീവമായ ഘടകം തന്നെ. എങ്കിലും അത് അടിസ്ഥാനപരമായ ജീവിതസന്ദര്‍ഭങ്ങളില്‍ വലിയ ചോദ്യങ്ങളാവുന്നുമുണ്ട്. ചിലരങ്ങനെയൊക്കെയാണ്' എന്ന എം. ആശയുടെ കവിതയില്‍ ജാതി, ജാതകം, മുഴുപ്പ് നോക്കിയുളള പ്രണയവിവാഹത്തില്‍ കാമുകി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. 'പച്ച ഈര്‍ക്കിലി'ല്‍ പ്രണയത്തിനകത്തും സ്ത്രീയനുഭവിക്കുന്ന ലിംഗപരമായ കീഴായ്മയും വിധേയത്വവും കണ്ടെടുക്കുന്നു.
''സ്നേഹം തന്നാല്‍
പച്ച ഈര്‍ക്കില്‍ പോലെയായിരുന്നു ഞാന്‍
നിനക്കെന്നെ
കാല്‍ക്കീഴോളം വളയ്ക്കാം
വട്ടമാക്കാം വടിയാക്കാം
ചൂലാക്കാം ചൂണ്ടലാക്കാം''
'പെന്‍സിലി'ല്‍ സതി അങ്കമാലിയും എഴുതുന്നത് തേഞ്ഞു തീരുന്നതിന്റെയും മുനയൊടിഞ്ഞ് തെളിയാതിരിക്കുന്നതിന്റെയും കീഴാളസ്ത്രീയനുഭവമാണ്. പ്രണയമരത്തില്‍ തലകീഴായി വേരുകള്‍ മുകളിലേക്കായ് നടുന്ന ഒരു മരമായി പ്രണയത്തെ സതി എഴുതുന്നു.
എന്നെയിഷ്ടപ്പെടുന്നതത്തയ്യലാളി-
ന്നന്തരംഗമല്ലര്‍ദ്ധദാരിദ്ര്യം
കന്യമാര്‍ക്കു നവാനുരാഗങ്ങള്‍
കമ്രശോണസ്ഫടികവളകള്‍ പോലെ''(കുടിയൊഴിക്കല്‍)
എന്ന് അപരമാക്കപ്പെട്ട നിലയില്‍ നിന്നവള്‍ കുതറി മാറുന്നു. അവള് പറയുകയും അയാള്‍ കേള്‍ക്കുകയും ചെയ്യുന്ന ഒരു സന്ദര്‍ഭമായി ഇപ്പോള്‍ കവിത മാറിയിരിക്കുന്നു. അതിനാല്‍ പ്രണയവിചാരം വിചാരണയായി മാറുന്നു. 'പ്രണയമരം' എന്ന സതി അങ്കമാലിയുടെ കവിത നോക്കൂ.........
''ഞാനതു തലകീഴായ് കുഴിച്ചിട്ടു...
മണ്ണുപുരണ്ടപച്ചയ്ക്ക്-
ജീര്‍ണ നിശബ്ദത!
ആകാശം കണ്ട വേരുകള്‍
വാ പിളര്‍ന്ന് .....
ഞെരിച്ചുടച്ച്
അടര്‍ന്നു വീണ മഴവില്ലിനൊപ്പം
വിചാരണക്കിട്ടു.''
''അച്ചടക്കമുളള ഭരണിക്കകത്തു
അടച്ചുറപ്പോടെ കഴിയുമ്പോഴും
ഒറ്റ രാത്രിയില്‍ തൊട്ടുകൂട്ടാന്‍ നിന്നുകൊടുക്കുന്ന അച്ചാറാകാന് തയ്യാറാകാത്ത'' സ്ത്രീജന്മത്തെ അമ്മുദീപയെഴുതുന്നു.
പ്രണയത്തെയും രതിയെയും അന്യവല്ക്കരണത്തോടെ കാണുന്നു, ധന്യ വേങ്ങച്ചേരിയുടെ ഭോഗാഗ്നിയില് വെന്ത ഉടല് പറഞ്ഞത് എന്ന കവിത, സ്ത്രീകവിതയുടെ പതിവു പ്രമേയമായ പുരുഷന്റെ ഭോഗത്തെയാണ് കവി വിവരിക്കുന്നത്. മുഖ്യധാരാ സ്ത്രീകവിതകളിലെ പുരുഷാധിപത്യവിമര്ശനമെന്ന യുക്തി ഈ പ്രണയകവിതകളില്‍ ഏറെയും വഹിക്കുന്നുണ്ട്. മറാത്തി ദളിത് എഴുത്തുകാരിയായ മല്ലിക അമര്‍ ഷേയ്ക്കിനെപ്പോലുള്ളവര് (ദളിത് പാന്ഥര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കവിയുമായ നാം ദിയോ ധസാലിന്റെ ജീവിതപങ്കാളി) തന്റെ പ്രസിദ്ധമായ ഓര്മക്കുറിപ്പുകളില് 'പുരോഗമനകാരി'യായ കീഴാളപുരുഷന് പോലും സ്ത്രീയുടെ ഗാര്‍ഹികവും ലൈംഗികവുമായ അടിമത്തത്തെ ഇരട്ടിപ്പിക്കുന്നു എന്നു ഭംഗ്യന്തരേണ പറയുന്നുണ്ട്. വിജിലയുടെ കവിതകളില്‍ പലപ്പോഴും ഇത്തരം അടയാളങ്ങള്‍ കാണാം. ബട്ടര്‍ഫ്ളൈ കുരുക്ക്, മോബിയസ് ചിത്രങ്ങള്‍ , കുളക്കടവില്‍ കുളിക്കുമ്പോള്‍ എന്നിങ്ങനെയുള്ള കവിതകളില്‍ പുരുഷന്റെ ഉടല്ചൂഷണങ്ങളെ ചെറുക്കുന്ന പെണ്‍ദൃഷ്ടി കാണാം. കീഴാളവൃത്തങ്ങളിലെ പുരുഷാധിപത്യം, സ്ത്രീപുരുഷബന്ധങ്ങളുടെ സംഘര്‍ഷങ്ങള്‍ എന്നിവ വ്യത്യസ്തമായ വിശകലനം ആവശ്യപ്പെടുന്നവയാണ്. പ്രണയത്തിന്റെ രതിപരിമളം പുരണ്ട അമ്മുദീപയുടെ ശില്പവേല, കളി, പതുക്കെ, മറയ്ക്കല്‍ തുടങ്ങിയകവിതകളെല്ലാം തന്നെ സ്ത്രൈണകാമനയുടെ സജീവതകള്‍ കാണാം. പ്രണയത്തിനും വിവാഹത്തിനുമകത്ത് ബലതന്ത്രമായി പ്രവര്‍ത്തിക്കുന്ന ജാതി/ഉപജാതി സംഘര്‍ഷത്തെ അംബിക പ്രഭാകരന്റെയും വിനീതയുടെയും കവിതകള്‍ കണ്ടെടുക്കുന്നു. 'എന്റെയും അവളുടെയും അവന്റെയും' എന്ന കവിതയില്‍ ഒരുവള്‍ സാക്ഷിയെപോലെ നിന്ന് മറ്റു രണ്ടു പേരുടെ പ്രണയത്തെ ആഖ്യാനം ചെയ്യുകയാണ്. പരിത്യക്തയായ കാമുകിയെ
''പുകയെടുത്തു കണ്ണിലിട്ട അവളെ
കാപ്പി ഗ്ലാസിലടിഞ്ഞ മട്ടുപോലെ ഞാന്‍ കണ്ടു''
വിനീതയുടെ മഴയില്‍ കീഴാള ജാതികള്‍ക്കകത്തെ മാമൂലുകള്‍, ശാഠ്യങ്ങള്‍ പ്രണയത്തെ കരിച്ചുകളയുന്നതെഴുതുന്നു.
''നായരും നായാടിയും ചേര്‍ന്നാലും
പുലയനും പറയനും
ചേരില്ലെന്നൊരു കനല് ചവിട്ടിനടുങ്ങി''പ്പോയ
പ്രണയത്തെ നാമിവിടെ കാണുന്നു.
ചിട്ടിബുക്കിലെ ജീവിതവും കവിതയും
എഴുത്തിന്റെ അഭിജാതപാരമ്പര്യങ്ങളോടു സംശയം പുലര്‍ത്തുന്ന, അവയോടകന്നു നില്ക്കുന്ന പ്രവണത കീഴാളബോധ്യമുള്ള രചനകളില്‍ കാണാറുണ്ട്. തങ്ങളുടെ അനുഭവമണ്ഡലങ്ങളെയും ഭാവനയെയും എഴുത്തില്‍ അപ്രസക്തമാക്കുന്ന കോയ്മകളെ തിരിച്ചറിയുന്ന ഘട്ടത്തില്‍ അവയില്‍ നിന്നു വ്യത്യസ്തമായ സ്വന്തം ആത്മത്തെ സ്വയം പ്രകാശിപ്പിക്കുവാനുള്ള ഉത്ക്കണ്ഠ നിറഞ്ഞ അദമ്യമായ ആവിഷ്കാരത്വര പ്രത്യക്ഷപ്പെടുന്നു. ചവിട്ടിമെതിക്കപ്പെട്ടതും തമസ്ക്കരിക്കപ്പെട്ടതുമായ വേറിട്ട ഒരു പാരമ്പര്യത്തിന്റെ കണ്ണിയായി സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഈ ആവിഷ്കാരങ്ങള്‍ സര്‍ഗാത്മകതയെക്കുറിച്ചു പറയുന്നത് വേറെയാണ്. എസ്.ജോസഫിന്റെ പെങ്ങളുടെ ബൈബിള്‍ പോലെ അത് ഭാവനയുടെയും വായനയുടെയും എഴുത്തിന്റെയും മറുപുറങ്ങള്‍ തേടുന്നു. രാധാമണിയിലത് കണ്ടിട്ടും കാണാതെ പോയ ഒരു ചിട്ടിബുക്കായി തെളിഞ്ഞുവരുന്നു. അതിജീവനത്തിന്റെ ഗൃഹപാഠങ്ങളുടെ അടയാളങ്ങള്‍ക്കിടയില്‍ കണ്ടെടുത്ത ചെറുതെങ്കിലും തീക്ഷ്ണമായ വെട്ടിത്തിളക്കങ്ങള്‍. കാണാതെപോയ ചിട്ടിബുക്കിനെ കണ്ടെടുക്കുന്നിടത്ത് കവിത ഒരു എഴുത്തു പാരമ്പര്യത്തിന്റെ മറഞ്ഞിരിപ്പിനെ പതുക്കെ വലിച്ചു പുറത്തേക്കിടുകയാണ്. 'നമ്മുടെ അമ്മമാരുടെ തോട്ടങ്ങളില്‍' (In search of our mothers garden- ആലീസ് വാക്കര്‍). നാം കാണാന്‍ വിട്ടുപോയ വസന്തങ്ങളും നുകരാത്ത പൂമണങ്ങളും പച്ചിലച്ചന്തങ്ങളും ഉള്ളില്‍ തേടുന്നവളാണ് ഈ കവിയും. നിര്‍വചനമില്ലാതെ എന്ന കവിതയില്‍ അരികെഴുത്തിന്റെ ഈ ഭാവനയെ രാഷ്ട്രീയമായിത്തന്നെ കൊത്തിയെടുക്കുന്നു, കവി. ആത്മനിഷ്ഠതയെ കേന്ദ്രീകരിക്കുമ്പോഴും കൂട്ടത്തെ അഭിമുഖീകരിക്കുന്ന ഒന്നാണിവിടെ ഭാവന. ആഫ്രോ അമേരിക്കന്‍ കീഴാള ആത്മകഥകള്‍ ഒരേ സമയം വൈയക്തികവും പ്രതിനിധാനപരവും ആയിരിക്കുന്നതിനെക്കുറിച്ച് ടോണിമോറിസണ്‍ പറയുന്നുണ്ടല്ലോ. (Rootedness: The Ancestor as Foundation എന്ന ലേഖനം)
''ലിപികളില്ലാത്ത
ഭാഷകളിലേക്കവര്‍
എന്നെയും കൂട്ടി നടക്കുന്നു...
...................................
ഏതോ നിയമങ്ങളുടെ
തീറെഴുത്തുകള്‍
വാക്കുകളുടെ വക്കുകള്‍ക്ക്
ചെത്തിമിനുക്കമില്ലെന്ന്
ചുമ്മാ വെറുതെ
പേടിപ്പിക്കുന്നു, അട്ടഹസിക്കുന്നു''
ഭാവനാപരമെങ്കിലും ഇതൊന്നും അസത്യമല്ലെന്നു കവി ഉറപ്പിക്കുന്നുണ്ട്. അനുഭവങ്ങള്‍ക്കകത്തു
''പകലു പോലെ
സത്യവും
രാവാല്‍ മറയക്കാനാവാത്തതുമായ
ഒരൊറ്റ
ഏടാണതെന്നു''(നെലത്തെഴുത്തുകള്‍) ഇവിടെ തിരിച്ചറിയുന്നു. 'ആകാശങ്ങളില്‍ തിരയും ആഴിയില്‍ മേഘങ്ങളും പൊന്നില്‍ മണ്ണും ഒരു തിരിവെട്ടത്തില്‍ സൂര്യനെയും ഉള്ളംകയ്യില്‍ കാത്തുവെച്ച' പൂര്‍വികരുടെ കിതപ്പിനെയും അമര്‍ത്തലിനെയും കുതറലിനെയും തന്നെയാണ് തന്റെ നെലത്തെഴുത്തു പാഠങ്ങളായി രാധാമണി മനസ്സിലാക്കുന്നത്. വട്ടപ്പൂജ്യം എന്ന കവിതയില്‍ എഴുത്തും അനുഭവവും തമ്മിലുള്ള പൊരുത്തക്കേടുകളില്‍ പകച്ചുപോകുന്ന കവിയെ കാണാം. എഴുതിമായ്ക്കാനാകാത്ത ഭൂതകാലം, ജീവിതത്തിന്റെയും എഴുത്തിന്റെയും രണ്ടറ്റങ്ങള്‍ തൊടാതെ നില്ക്കുന്ന 'റ' എന്ന അക്ഷരത്തിലൂടെ, വട്ടപ്പൂജ്യത്തില്‍ നിന്നും 'റ'യെ വകതിരിച്ചെടുക്കുന്നതിലൂടെ കവി ഓര്‍ത്തെടുക്കുന്നു.
എഴുത്തിനെ സര്‍ഗാത്മകത എന്ന വിശാലമായ വ്യാപ്തിക്കുള്ളില്‍ വെച്ചാണ് ആലീസ് വാക്കര്‍ നോക്കിക്കാണുന്നത്. അധ്വാനം ചൂഷണാത്മകമായിരിക്കുമ്പോഴും അതിലെ കലയെ തരിമ്പും അവഗണിക്കുന്നില്ല, അവര്‍. വാഷിംഗ്ടണില്‍ കണ്ട, കുരിശാരോഹണത്തിന്റെ ചിത്രങ്ങളുള്ള, പഴകിയതെങ്കിലും വിചിത്രവും വര്‍ണമനോഹരവുമായ ആ പുതപ്പ് തുന്നിയ അജ്ഞാതയായ കറുത്തവര്‍ഗസ്ത്രീയെക്കുറിച്ചു പറയുമ്പോള്‍ അവര്‍ വികാരാധീനയാകുന്നു. ആരായിരിക്കുമവര്‍? തുണ്ടുതുണികള്‍ ഉപയോഗിച്ചു തുന്നിയ ചിത്രാലംകൃതമായ ആ പുതപ്പ് ശക്തമായ ഭാവനയുടെയും അഗാധമായ ആത്മീയതയുടെയും കലര്‍പ്പിനെയാണ് വെളിപ്പെടുത്തുന്നതെന്നവര്‍ പറയുന്നു. തനിക്കു സമൂഹമനുവദിച്ച ജീവിതനിലയില്‍ നിന്നുകൊണ്ട് അനുവദനീയമായ മാധ്യമത്തില്‍, ലഭ്യമായ പ്രതലത്തില്‍ അവര്‍ ചിത്രങ്ങള്‍ കോറിയിട്ടു. അവയെല്ലാം തങ്ങളുടെ കലയുടെ മാതൃപാരമ്പര്യത്തെ തന്നെയാണ് ഉദ്ഘോഷിക്കുന്നത്. ഈ ചിട്ടിബുക്ക് ചെയ്യുന്നതും അതുതന്നെ. ചട്ടിയും ചടന്തിയും നടന്നു തീര്‍ത്ത വഴികളില്‍ മുന്‍പേ പോയവളുടെ കിതപ്പുകളെയും നോവുകളെയും തെളിയിച്ചെടുക്കുന്നു. സംസ്ക്കാരത്തിനകത്തെ തന്മയുടെ അടയാളങ്ങളെ തിരഞ്ഞുപോകാനും നേരിടാനും ആഗ്രഹിക്കുന്നു ഈ കവിതകള്‍. 'മുമ്പേ പിറന്നവള്' എന്ന കവിത (വിജില ചിറപ്പാട്)യില്‍ സാഹിത്യത്തിനകത്തെ കീഴാളജീവിതം എങ്ങനെ എന്നാരായുന്നു. വീട്ടില്‍ ടി.വിയോ, ഫ്രിഡ്ജോ ഇല്ലാത്തതിനാല്‍ തനിക്കവ പ്രവര്‍ത്തിപ്പിക്കാനറിയില്ല. എന്നാല്‍ അമ്മയ്ക്കറിയാം. കാരണം അവള് എം.ടി സിനിമയിലെയും മാധവിക്കുട്ടി കഥകളിലെയും ജാനുവാണ്. എഴുത്തും ആവിഷ്ക്കാരവുമായി ബന്ധപ്പെട്ട ആലോചനകളുടെ പങ്കുവെയ്ക്കലാണ് അമ്മുദീപയുടെ ഇറങ്ങിപ്പോകുമ്പോള്‍ എന്ന കവിത. ഇവിടെ കവിത എന്ന കവിത അവഹേളനങ്ങളും അസംതൃപ്തികളും വിട്ട് ഇറങ്ങിപ്പോകുക തന്നെയാണ്. അന്നോളം പറയാത്ത പലതും പറയാനായി പിണങ്ങിപ്പോയ ഭാവുകത്വത്തെ തിരികെ വിളിച്ച് ചേര്‍ത്തു പിടിച്ചുകൊണ്ടത് ഇറങ്ങിത്തിരിക്കുന്നു. ഉപമകള്‍ തോല്‍വി പറയുന്ന വേദനകളെ പക്ഷേ അവള് സൃഷ്ടിക്കും. ഭൂമിയില്‍ ദൈവത്തിന് അപ്രാപ്യമായ ഭാഷകൊണ്ട് വസന്തം തീര്‍ക്കുമ്പോള്‍ എല്ലാ അമ്മമാരും ഇതിഹാസകര്‍ത്രികളായിത്തീരുമെന്നു കവി പ്രവചിക്കുന്നു. സ്ത്രീയെഴുത്തിനെക്കുറിച്ചുള്ള അനിവാര്യമായ ഈ ആദര്‍ശാത്മകമായ പ്രത്യാശകള്‍ക്കകത്താണ് ഇവിടെ കവിത പിറക്കുന്നത്. വായിക്കപ്പെടാത്ത ആത്മകഥയാണ് ഓരോ പെണ്ജന്മം എന്ന തിരിച്ചറിവാണ് 'പെണ്‍ക്രിയകളുടെ പ്രസാധനം '(വിജില ചിറപ്പാട്). ജീവിതം എല്ലായ്പോഴും എഡിറ്റിംഗിനും പരിഭാഷയ്ക്കും പ്രൂഫ് റീഡിംഗിനും വിധേയപ്പെടുന്ന ജീര്‍ണാവസ്ഥയെക്കുറിച്ചതു പറയുന്നു. അമ്മുദീപയുടെ 'തിരച്ചില്‍' നഷ്ടമായൊരു ഭൂതകാലത്തിന്റെ തനിമയിലേക്കു മടങ്ങിപ്പോകാനുള്ള ഇച്ഛകളിലൂടെ സ്വന്തം ഭാഷയെ കണ്ടെടുക്കാനാവുമെന്നു പറയുന്നുണ്ട്. 'കുനിഞ്ഞ മുതുകില്‍ ചൂട്ടും കത്തിച്ച് ആഞ്ഞാഞ്ഞു പുറകോട്ടു നടക്കുന്നതി'ന്റെ ധ്വനിപരമായ രാഷ്ട്രീയം ഭാവുകത്വത്തെക്കുറിച്ചുള്ള തിരിച്ചറിവുതന്നെയാണ്.
അധ്വാനം/തൊഴില്‍
തൊഴില്‍ കലയായി മാറുന്ന സന്ദര്‍ഭങ്ങള്‍ കീഴാളകവിതകളില് സാമാന്യമായി കാണാം. ജോസഫിന്റെ 'കൊട്ട'പോലെ നിരവധി കവിതകള്‍ അക്കൂട്ടത്തില്‍ എടുത്തുപറയാം. എന്നാല്‍ കീഴാളസ്ത്രീകവിതയില് അത് ഭാവനാത്മകമായ സാധ്യതയായിരിക്കുമ്പോള്‍ തന്നെ അടിസ്ഥാനപരമായ അടിയന്തര ഭൗതികസാഹചര്യങ്ങളിലേക്ക് സന്ദര്‍ഭങ്ങളെ ഉണര്‍ത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. ധന്യ എം.ഡി.യുടെ 'നെയ്തുനെയ്തെടുക്കുന്നവ' അത്തരത്തിലൊന്നാണ്. വിളക്കിന് തുമ്പത്തെ ചെമപ്പില്‍ ഉറ്റുനോക്കിയിരുന്നു പായ നെയ്യുന്നതിനെക്കുറിച്ചതു പറയുന്നു.
''പലരുടെ പഠിത്തങ്ങള്‍
നാട്ടു വെടി വട്ടങ്ങള്‍
കുറിക്കണക്ക് പരാതികള്‍
അരിക്കണക്ക്
മഞ്ഞളുപ്പ്, മുളക് ചേരുവകള്‍
.....
അപ്പോള്‍
തേരും ചതുരവും
പൊന്നു തീര്‍ത്ത്
നടുവൊന്നു തിരുമ്മി
നിവര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍
പടരുന്നുണ്ടൊരാശ്വാസം
നാളെയാരാള്‍ക്കു വണ്ടിക്കൂലിയായി.'
ചെന്നു മുട്ടുന്നത് അതിജീവനത്തിന്റെ ഭൗതികഅടിത്തറയിലാണ്.അത് മുഖ്യധാരാ പെണ്‍കവിതകളിലെ ഗാര്‍ഹിക അധ്വാനസംസ്കാരത്തില്‍ നിന്നു വ്യത്യസ്തമാണ്. വംശീയതയെക്കുറിച്ചുള്ള ഈ അകം നിറവുകള്‍ ആന്തരികമായ അതിജീവനത്തിന് അനിവാര്യമാവാം. എന്നാലതിന്റെ ദൈനംദിനവും യാഥാര്‍ത്ഥ്യനിഷ്ഠവുമായ തലങ്ങള്‍ 'നെയ്തുനെയ്തെടുക്കുന്നവ' എന്ന മനോഹരമായ കവിതയില്‍ കാണാം. ചിത്രകലയുടെ വര്‍ണ/രേഖാസങ്കലനങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്ന ആഖ്യാനസാധ്യതകളെ മറ്റനേകം കവിതകളിലെന്നപോലെ ഇവിടെയും ധന്യ ഉപയോഗിച്ചിരിക്കുന്നു. പ്രത്യേകിച്ചും ലാന്‍ഡ് സ്കേപ് പെയിന്റിംഗ്. തവിട്ടും ആനക്കൊമ്പും നിറങ്ങളില്‍ ചതുരന് ആകാശങ്ങള്‍ ഒരു തഴപ്പായുടെ ഭൂപടത്തില്‍ വരച്ചെടുക്കുന്നു. പായതന്നെ നുരയും പതയും നിറഞ്ഞ, തിരകളിരമ്പുന്ന കടലായി വരയ്ക്കുന്ന ഭാവന എത്ര പുതുമയും ഓജസ്സും നിറഞ്ഞതാണ്! ഒരു പക്ഷേ ചിന്താപരമാണ്. വയലറ്റ് നാവ്, മണ്ണെണ്ണവിളക്കിന്‍തുമ്പത്തെ ചെമന്ന വെളിച്ചം, പായക്കു ചുറ്റുമുള്ള ആള്‍രൂപങ്ങളിലെ കറുപ്പു ചാലിച്ച ജ്യാമിതീയരൂപങ്ങള്‍ ഒക്കെച്ചേര്‍ന്ന് അരികുജീവിതങ്ങളിലെ അധ്വാനത്തെ വര്‍ണഭംഗിയോടെ കലയാക്കുന്നു. പായയും കടലും പരസ്പരം പകരുന്നു, നെയ്ത്തും തുഴച്ചിലുമെന്ന പോലെ. അവസ്ഥകളുടെയും അനുഭവങ്ങളുടെയും അരികും മൂലയും സ്പര്‍ശിച്ചുകൊല്ലാതെ കീഴാളരുടെ അധ്വാനത്തെ എഴുതാനരുത്. 'നാട്ടുവെടിവട്ടങ്ങളും കുറിക്കണക്കുപരാതികളും അരിക്കണക്ക് മഞ്ഞളുപ്പു ചേരുവകളും' എല്ലാം ചേര്‍ന്ന് ആ ക്ലമത്തെ അന്നന്നത്തേതാക്കുന്നു. അതിനാല്‍ നെയ്തുതീര്‍ന്ന പായയെ 'സൂക്ഷ്മനോട്ടങ്ങളാല്‍ ഇടുങ്ങിയ കണ്ണുകള്‍ വിടര്‍ത്തി നോക്കുമ്പോള്‍' പടരുന്ന ആശ്വാസം 'നാളെയൊരാള്‍ക്കു വണ്ടിക്കൂലിയായ്' എന്നതാണ്. ഇപ്രകാരം വിഭവാധികാരത്തെക്കുറിച്ചുള്ള രൂക്ഷമായ ഉള്ളറിവില്‍ നില്‍ക്കുകയാണ് കവിത. ഒരുവേള 'കിഴക്കുനിന്നു വെള്ളകീറിവരുന്നുണ്ട് ഒരു കൊട്ട' (കൊട്ട-എസ്.ജോസഫ്) എന്ന കൊട്ടനെയ്ത്തിനെക്കാള്‍ മ(പെ)ണ്ണെഴുത്താവാന്‍ പിടയുന്നു, ഇക്കവിത. കീഴാളപെണ്മയുടെ പണിയും കലയും സ്ത്രീയുടെ പതിവു ഗാര്‍ഹികാധ്വാനത്തിന്റെ അടുക്കളപ്പുറങ്ങളേക്കാള്‍ വംശീയമായ തൊഴിലടയാളങ്ങളിലൂടെ സ്വയം വരച്ചു ചേര്‍ക്കുന്നു. ഉറച്ച പ്രഖ്യാപനങ്ങളും പ്രതിഷ്ഠാപിതമായ പ്രതിരോധവാക്യങ്ങളുമില്ലാതെയാണിതെന്നതും പെണ്‍കവിത എന്ന സാമാന്യഗണത്തില്‍നിന്നും വേറിട്ടതാക്കുന്നു.
. അതിജീവനം എന്നതിന്റെ വേറിട്ട ഭാഷ്യത്തെ ഉല്പാദിപ്പിച്ചു കൊണ്ടാണിതു സാധിക്കുന്നത്. വിജിലയുടെ 'കയ്ക്കലത്തുണികളി'ല്‍ അധ്വാനത്തിന്റെ ലിംഗപരമായ പരിപ്രേക്ഷ്യം കടന്നു വരുന്നു. കാണാപ്പണികളുടെ അടുക്കളവട്ടത്തില്‍ അഴുക്കടിഞ്ഞ്, വിഴുപ്പു കുമിഞ്ഞ് ഉറച്ചുപോയ ഒരു പാറയായി കയ്ക്കലത്തുണികള്‍, സ്ത്രീജീവിതം. അത് 'കറുത്തകല്ലി'(എസ്.ജോസഫ്) ന്റെ സ്വച്ഛമായ പുറം സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല.
മുറ്റമടിക്കാതിരിക്കുമ്പോള്
കീഴാളസ്ത്രീയുടെ അധ്വാനവും സര്‍ഗാത്മകതയും സാംസ്ക്കാരികമായി അതിനു പുറത്തുള്ള മറ്റെല്ലാറ്റിന്റെയും ആദിമൂലകമായ വിഭവമായി, ഊര്‍ജ്ജപ്രഭവമായി മനസ്സിലാക്കുമ്പോള്‍ത്തെന്നെയാണ് സ്ത്രൈണതയുടെ നിര്‍വാഹകശേഷി ഇപ്രകാരം യാഥാര്‍ത്ഥ്യനിഷ്ഠം കൂടിയാവുന്നത്. അതിനര്‍ത്ഥം അവളുടെ ഉണ്മ എല്ലായ്പ്പോഴും ചൂഷിതവും ചൂഴ്ന്നെടുക്കപ്പെട്ടതുമായ അധ്വാനശേഷിയിലാണെന്നല്ല. കീഴാളസ്ത്രീസംവാദങ്ങളിലെ സത്താപരമായ നിര്‍ണയങ്ങളെ ആട്ടിയോടിക്കും വിധം ഉണര്‍വ്വും ഊര്‍ജ്ജസ്വലതയുമുള്ള, ലാസ്യവതിയും അനുരാഗിണിയും കാമവതിയുമൊക്കെയായ ഒരുവളെ നാം ഈ കവിതകളില്‍ കാണുന്നു. സ്വന്തം മേധയ്ക്കുമേല്‍ മനോരാജ്യത്തിന്റെയും അലസലഹരികളുടെയും കാട്ടുമുന്തിരിവള്ളികള്‍ പടരാനവള്‍ അനുവദിച്ചെന്നുമിരിക്കും. മുറ്റമടിക്കാതിരിക്കുമ്പോള് എന്ന കവിതയെ മുന്‍നിര്‍ത്തിയാലോചിക്കുമ്പോള്‍ കീഴാളസ്ത്രീയെ സംബന്ധിച്ചു പതിഞ്ഞുപോയ ദുര്‍ബ്ബലയും ചൂഷിതയുമായ ഇര എന്ന സ്വത്വത്തെ തകര്ക്കു കാഴ്ച്ചകള്‍ നാം കാണുുന്നു. കസേരയ്ക്കുള്ളിലേക്കു വളഞ്ഞിരുന്ന് ദിനപ്പത്രത്തിന്റെ ഇളം ചൂട് ആസ്വദിക്കുമ്പോള്‍ മടിയുടെ ലഹരിയില്‍
കോട്ടുവായ് നുണഞ്ഞ് 'ആഹാ, മുറ്റമടിക്കാതിരിക്കുമ്പോള്' എന്നൊരു
കവിതയുടെ സാധ്യത തിരയുന്നു, ആഖ്യാതാവ്.
ഇവിടെ അധ്വാനമല്ല, അധ്വാനിക്കാനുള്ള മടിയാണ് താലോലിക്കപ്പെടുന്നത്..അനിതാ തമ്പിയുടെ ' മുറ്റമടിക്കുമ്പോള്‍' എന്ന
പൂര്‍വകവിതയുമായുള്ള പാഠാന്തരസാമീപ്യം ഇക്കവിതയുടെ രാഷ്ട്രീയവ്യാപ്തിയെ കൂസലില്ലാതെ പ്രകാശിപ്പിക്കുന്നു.
ജന്തുപാഠങ്ങള്‍
കീഴാളഭാവനയില്‍ ജന്തുലോകത്തേക്കുള്ള പകര്‍ന്നാട്ടങ്ങള്‍ക്ക് അസ്വാഭാവികത ഏറെയില്ല. കാളയും പശുവുമൊക്കെ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്, ഒരേ നുകത്തിനു കീഴില്‍ പൂട്ടപ്പെട്ട അവരോടാണ് നാം നമ്മുടെ സങ്കടങ്ങള്‍, ദുരിതങ്ങള്‍ എണ്ണിപ്പെറുക്കിയത്, അവരെ നാം കൊന്നു തിന്നരുത്! എന്നു പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകള്‍ പറയുന്നു. കീരിയായും മഞ്ഞക്കിളിയായും പാമ്പായും ജോസഫിന്റെ കവിതകളിലും ഒരു തേടലുണ്ട്. ധന്യ.എം.ഡി.യുടെയും വിപിതയുടെയും കവിതകളില്‍ ഈ കൂടുമാറല്‍ നാം കാണുന്നു. മൃഗീയം എന്ന കവിതയില്‍ ധന്യ കറുപ്പില്‍ തിളങ്ങുന്ന മഞ്ഞവരകളാല്‍ 'ശൗര്യമാര്‍ന്നൊരു കടുവപ്പെണ്‍മുഖം' തന്റെ നിറകണ്‍നോട്ടങ്ങളാല്‍ വരച്ചെടുക്കുമ്പോള്‍ സ്വത്വം ഒരു മറികടക്കലാവുന്നു. മനുഷ്യത്വമെന്ന സാംസ്കാരികപദവിയെത്തന്നെ ഇവിടെ കയ്യൊഴിക്കുന്നു. അതിന്റെ അര്‍ത്ഥങ്ങളും അന്വയങ്ങളും ബാധകമാകാത്ത, കൂടുതല്‍ ജൈവമായ ലോകങ്ങള്‍ ധന്യ നിര്‍മിച്ചെടുക്കുന്നതങ്ങനെയാണ്. 'ഒരു വെറും മഞ്ഞക്കവിത'യിലെ പെരുമ്പാമ്പ് അദൃശ്യനും സുതാര്യനുമായി നിന്നു വായ്നോക്കുമ്പോള്‍ തിരിച്ചും വായ്നോക്കുന്നത് മനുഷ്യകാമനകള്‍ക്കകത്ത് വിശദീകരിക്കപ്പെടണമെന്നില്ല. കീഴാളരെ ജന്തുജീവിലോകത്തുനിന്നു 'മെരുക്കി, മിനുക്കി' 'മനുഷ്യ'പദവിയിലേക്കു കൈപിടിച്ചുയര്‍ത്തുന്ന പുരോഗമനേച്ഛയുടെ നേര്‍വിപരീതദിശയിലേക്കാണ് ഈ വായ്നോട്ടക്കാരി (വായനക്കാരി-പടിഞ്ഞാറേ മുറ്റത്തിരുന്നു വായിക്കുകയായിരുന്നു, അവള്) ചെന്നെത്തുന്നത്. കറുത്തവര്ഗസ്ത്രീയുടെ പ്രേക്ഷകത്വത്തെ മുന്‍നിര്‍ത്തി ബെല്‍ഹുക്സ് അവതരിപ്പിക്കുന്ന വിമര്‍ശനാത്മകമായ എതിര്നോട്ടത്തിലെ ആനന്ദവും കര്തൃനിലയും സംബന്ധിച്ച പാഠങ്ങളിലേക്ക് ഇതു നീട്ടിവായിക്കാവുന്നതാണ്! (Oppositional gaze : Black female spectators) പാമ്പിനുള്ളില്‍ ചെന്നു പെട്ടവള്‍ 'വഴുവഴുത്ത ഏകാന്തതയുടെ പ്രതിദ്രവ'ത്തില്‍ അകത്തേക്കൊഴുകി. മൃഗീയം എന്ന കവിതയിലേക്കു വരുമ്പോള്‍ നോട്ടത്തെയും കവിഞ്ഞ് വാചാലമാകുന്നു, ഇത്തരം പ്രതികരണങ്ങള്‍. തമിളരസി(കെ.പി.ചിത്ര)യില്‍ ആയിരം കണ്ണുകള്‍ കൊണ്ടു തടുക്കുന്ന ഒളിനോട്ടമുണ്ട്.
''ഇരുള്‍ത്തരികളുതിരുമ്പോള്‍
അവളുടെ ദേഹത്തുമുളയക്കും
ആയിരം കണ്ണുകള്‍
അവ മറയ്ക്കും ഉടല്ച്ചന്തങ്ങള്''
മൃഗലോകങ്ങളുടെ അനിശ്ചിതത്വവും സജീവതയും ബഹുലതയും വൈവിധ്യങ്ങളും മനുഷ്യനിര്‍ണീതമോ മനുഷ്യപ്രാപ്തമോ അല്ലെന്നു പറയാന്‍ മൃഗം തന്നെ വേണം. മൃഗീയതയാണതിന്റെ തനിമ. കടുവയ്ക്ക് ആകെയുള്ള ആസ്തി അതിന്റെ തോലുതന്നെ. ചില മനുഷ്യര്‍ക്കെന്ന പോലെ അത് കടുവയ്ക്കും രക്ഷയും ശിക്ഷയുമാകുന്നു.
പ്രകൃതിയും മനുഷ്യനും എന്ന ദ്വന്ദ്വം മൃഗവും മനുഷ്യനും എന്നതിലേക്ക് നീട്ടിവായിക്കുമ്പോള്‍ അപരങ്ങളെക്കുറിച്ചുളള സൂക്ഷ്മവായനയായി കവിത വികസിക്കുന്നു. ഇരട്ടനോട്ടങ്ങളുടെ കലവറയാണ് വിപിതയുടെ കവിതകളും. വിപിത തന്റെ ശീര്‍ഷകമില്ലാത്ത കവിതകളിലൊന്നില്‍ വിപിത എഴുതുന്നു,
' ഒരീച്ച ചത്ത ചായയെ
മൊത്തിക്കുടിച്ചിട്ടുണ്ടോ.?
എനിക്കത് പരിചിതമാണ്.
ലോകം മുഴുവനും
മധുരപാനീയങ്ങള്‍
നിറച്ച ഒരു കോപ്പയായിരുന്നെങ്കില്,
അതിലെ ഒരു ചത്ത
ഈച്ചയാകുമായിരുന്നു ഞാന്‍.
അതിനെ മൊത്തിക്കുടിക്കാനെത്തുന്ന
ഏതോ ഒരാള്‍ അറപ്പോടെ വലിച്ചെറിഞ്ഞേക്കുമെന്ന്
ഉറപ്പുള്ളതിനാല്‍
ഏറ്റവും അടിത്തട്ടില്‍
ഒളിച്ചിരുന്ന്,
ഈ ലോകത്തോട് ഞാന്‍
പക വീട്ടിയേനെ.'
രണ്ടു തരം നോട്ടങ്ങളുടെ ആകെത്തുകയായി ഈ കവിതകളുടെ സ്വത്വാവിഷ്ക്കാരത്തെ കണ്ടെടുക്കാമെന്നു തോന്നുന്നു. സ്വന്തം ഉള്ളില്‍ നിന്നുകൊണ്ടും അപരങ്ങളുടെ ഉള്ളില്‍ നിന്നുകൊണ്ടുമുള്ള നോട്ടങ്ങള്‍. പെരുമ്പാമ്പിന്റെ ഉള്ളില്‍ മഞ്ഞദ്രാവകത്തില്‍ അലിഞ്ഞുകിടന്നുള്ള നോട്ടം. (ഒരു മഞ്ഞക്കവിത, ധന്യ.എം.ഡി)
''ഇരുണ്ട തൊലിക്കും
ചൂടുചോരയ്ക്കുമിടയില്‍
ഇരുട്ടു പറ്റിയൊളിച്ചു താമസിക്കുന്ന
ആ മറ്റത്'' എപ്പോഴും ഒരു ഇരട്ടയെപ്പോലെ കൂടെക്കൂടുന്നു.
ഒരു ആഭിചാരത്തിലെന്നവണ്ണം ആ മറ്റതിനെ ഇടത്തെക്കണ്ണിന്റെ താഴത്തെപ്പോളയില്‍നിന്നും ചിറകു വിരുത്തി നീന്തിത്തുടങ്ങുമ്പോള്‍ വലങ്കൈ കൊണ്ട് ഇടങ്കൈഞരമ്പിലൂടെ വലിച്ചെടുത്ത് ഒറ്റയടിക്ക് താഴെയിട്ട് വലിച്ചുനിവര്‍ത്തി ആണിയടിക്കാന്‍ ഒരുവള്‍ ആഗ്രഹിക്കുന്നു. എങ്കിലും ഇടയ്ക്കിടെ തന്നിലേക്കു വഴുക്കി മടങ്ങിവീഴുകയാണവള്‍. തന്നില്‍ത്തന്നെയുള്ള ഇരട്ടകളെ മെരുക്കുവാന്‍ പാടുപെടുകയാണ് 'മറ്റൊരുത്തി' (അമ്മുദീപ).
മലയാളകവിതയിലെ കീഴാളസ്ത്രീഭാവുകത്വവും തന്മയും എത്രമാത്രം വൈവിധ്യങ്ങള്‍ നിറഞ്ഞതും ചലനാത്മകവുമാണെന്നു തിരിച്ചറിയാനാണ് പ്രാഥമികമായി ഇവിടെ ശ്രമിച്ചിട്ടുള്ളത്. ഏതെങ്കിലുമര്‍ത്ഥത്തില്‍ സാമാന്യമായ ഇരവല്ക്കരണത്തെയോ ഉദാത്തവല്ക്കരണത്തെയോ അവ സ്വീകരിക്കുന്നില്ല എന്നത് പ്രധാനമാണ്. സര്ഗാത്മകതയില് സത്താവല്ക്കരണത്തെ ചെറുത്തുകൊണ്ടു അവ മുന്നോട്ടുനീങ്ങുക തന്നെയാണ്.
''മങ്ങിമയങ്ങിവരുന്ന നേരത്ത്
തിരക്കൊഴിഞ്ഞ
വഴിയിലൂടെ
രണ്ട് സൂര്യന്മാരെ
ഉരുട്ടിക്കൊണ്ട് വരികയാണൊരു കൊച്ചുപെണ്ണ്
തിളക്കത്തില്‍
മുക്കിയെടുത്തൊരു
പുഞ്ചിരി
ഇറ്റിനില്ക്കുന്നുണ്ടവളുടെ
ചുണ്ടില്‍...'' (ധന്യ. എം.ഡി, വെളിച്ചത്തെ മേയ്ക്കുന്നോള്)
ആധുനികത മുതല്‍ കവിതയുടെ നിയോലിബറല്‍ ഭാവുകത്വം വരെയുള്ള, കണ്‍വഴികളില്‍ ഇടറിയും ഉറച്ചും കീഴാളസ്ത്രീഭാവന നടന്നേറേിയ ദൂരങ്ങള്‍, പടര്‍ന്നേറ്റിയ നിറഭേദങ്ങള്‍ ഈ ആഖ്യാനസ്വരങ്ങളിലും കാവ്യകല്പനകളിലും തെളിഞ്ഞ ഭാഷയിലുമുണ്ട്. മുമ്പെന്നത്തേക്കാളുമധികം ഇരുണ്ടിരുണ്ടു വരുന്ന നേരങ്ങളില്‍ വെളിച്ചത്തെ മേയ്ക്കാനവര്ക്കറിയാം. വേണ്ടിവന്നാല്‍ അമ്മുദീപയുടെ കവിതയിലേതുപോലെ സൂര്യനെത്തന്നെ രാകിച്ചിരകി വെളിച്ചം വീഴ്ത്താനവള്‍ മടിക്കില്ല.
''ഇടങ്കയ്യില്‍
സൂര്യനെ എടുത്തുയര്‍ത്തി
വലങ്കയ്യിലെക്കൊടുവാളിനാല്
നടുക്കാഞ്ഞുവെട്ടി
ഇരുമുറിയാക്കി
അതിലൊരു മുറിയെടുത്ത്
അവള് ചിരവിത്തുടങ്ങി
താഴെ വച്ച പ്ലേറ്റിലേയ്ക്ക്
വെളിച്ചം
ഉതിര്‍ന്നു വീണുകൊണ്ടിരുന്നു.'' (രാവിലെ, അമ്മുദീപ)
റഫറന്‍സ്:
1. ഉഷാകുമാരി.ജി, വയലറ്റുനാവിലെ പാട്ടുകള്‍, സൈകതം ബുക്സ്, കോതമംഗലം, 2016
2. സതി അങ്കമാലി, തീമരങ്ങള്‍, സെക്കുലര്‍ സാഹിത്യവേദി, 2011
3. എം.ബി.മനോജ്(എഡി.), മുദിത , വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ്, 2014
4. ഉഷാകുമാരി.ജി, തരിച്ച കവിതകള്‍, മറുവാക്ക്, മെയ് 2020
5. ധന്യ. എം.ഡി, അമിഗ്ദല, ഡി.സി.ബുക്സ്, കോട്ടയം, 2014
6. വിജില, പകര്‍ത്തിയെഴുത്ത്, ചിന്ത പബ്ലിഷേഴ്സ്, മാര്‍ച്ച് 2015
7. ചിഞ്ചു റോസ, ഒരേ മുഖ(ല)ച്ഛായയുള്ള പെണ്ണുുങ്ങള്, പാപ്പാത്തി ബുക്സ്, 2019
8. അമ്മുദീപ, കരിങ്കുട്ടി, ഡി.സി.ബുക്സ്, 2019
9. അലീന ആകാശമിഠായിയുടെയും വിപിതയുടെയും സുനിത തോപ്പിലിന്റെയും ഫേസ്ബുക്ക് താളുകള്‍
(2021 ഫെബ്രുവരി 8,15 തീയതികളില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഷ്കൃതരൂപം)
ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-6978998019197937542020-07-01T03:32:00.000-07:002020-07-01T03:32:18.820-07:00സ്പര്‍ശം: സാമൂഹികചരിത്രവും സാംസ്കാരികഭാവനകളും <div dir="ltr" style="text-align: left;" trbidi="on">
<br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif;"><span style="color: #6fa8dc; font-size: x-large;">മ</span><span style="font-size: large;">നുഷ്യസംസ്കാരത്തിന്റെ ചരിത്രത്തില്‍ ഇന്ദ്രിയാനുഭൂതികള്‍ക്കുള്ള പങ്ക്, അവയുടെ ഇടപെടല്‍ എന്നിവയെക്കുറിച്ചുള്ള ചിന്ത വളരെ സങ്കീര്‍ണവും ആഴമേറിയതുമാണ്. അതു വാസ്തവത്തില്‍ അവ്യാഖ്യേയവും വൈരുദ്ധ്യപൂര്‍ണവുമാണ്. ഏറ്റവും അടിസ്ഥാനപരമായ ഇന്ദ്രിയാനുഭവമെന്ന നിലയ്ക്ക് സ്പര്‍ശം, കാഴ്ചയേക്കാള്‍, കേള്വിയേക്കാള്, ഗന്ധത്തേക്കാള്‍, രുചിയേക്കാള്‍ തീവ്രവും മൂര്ത്തവുമാണ്. ആയതിനാല്‍തന്നെ സ്പര്‍ശത്തെ അനുഭൂതികളുടെ രാജാവ് എന്നാണ് പറയാറ്. സ്പര്ശത്തിന് ആധാരമായ ഇന്ദ്രിയം കേവലം ഏതെങ്കിലും ഒരു അവയവമല്ല, മറിച്ച് കൃത്യമായ അവയവത്തിന്റെ പദവിയിലും ഘടനയിലുമല്ലാതെ ത്വക്ക് ശരീരമാസകലം പൊതിഞ്ഞിരിക്കുന്നു. സ്പര്‍ശം എന്ന ഇന്ദ്രിയാനുഭൂതിയുടെ കേന്ദ്രമെന്ന നിലയ്ക്ക്, ഒരേസമയം നൈരന്തര്യമുള്ള, അതേസമയം ശിഥിലമായ ഘടനയാണ് ത്വക്കിനുള്ളത്. ശാരീരികമായ മൂര്‍ത്തതയോട്, പ്രാപഞ്ചികതയോട് ഏറ്റവും ചേര്‍ന്നുകിടക്കുന്നു സ്പര്‍ശം. കാഴ്ച്ചയേക്കാള്‍, കേള്വിയേക്കാള്, ഗന്ധത്തേക്കാള്‍ ഒക്കെ സ്പര്‍ശം ശരീരത്തോട് ചേര്‍ന്നലിഞ്ഞുകിടക്കുന്നു. അനുഭൂതിയും അതിനാധാരമായ കരണം(വസ്തു)വും തമ്മിലുള്ള ഏറ്റവും ചെറിയ ദൂരം പോലും ഇവിടെയില്ല. വസ്തുവും അനുഭൂതിയും ഒരിടത്തു സംപൃക്തമായിനില്‍ക്കുന്ന, വാക്കും അതില്‍ത്തന്നെ അര്‍ത്ഥവും ഒട്ടിച്ചേര്ന്നിരിക്കുന്നതുപോ</span></span><span style="font-family: arial, sans-serif; font-size: large;">ലു<wbr></wbr>ള്ള തന്മയാണ് സ്പര്‍ശത്തിനുള്ളത്. ഉണ്മയുടെ നിരന്തരസന്നിഹിതത്വം അതിനെ എല്ലാ അനുഭൂതികളുടെയും മേല്‍ പ്രതിഷ്ഠിക്കുന്നു. ഇല്ലാത്ത ഒന്നിന്റെ അഭാവം കൊണ്ടുണ്ടാവുന്ന നിരന്തരസാദ്ധ്യത പോലുമാണത്. എന്നാല്‍ എപ്പോഴുമുള്ളത്, ഏറ്റവും തൊട്ടരികെ! അന്ധതയ്ക്കു സ്പര്‍ശം കാഴ്ച്ചയാണ്. സരമാഗുവിന്റെ നോവല്‍ അന്ധത, ഇ.സന്തോഷ്കുമാറിന്റെ മൂന്ന് അന്ധന്മാര് ആനയെ വിവരിക്കുന്നു പോലുള്ള രചനകള്‍ നേരിട്ടു തന്നെ പറയുന്നത് അതാണ്. രുചി എല്ലായ്പ്പോഴും സ്പര്‍ശമാണ്, നാവുകൊണ്ട് സ്പര്‍ശിക്കാതെ രുചി അറിയുന്നില്ല. അതിനാലാണ് പലപ്പോഴും ഭക്ഷണം രുചിച്ചു നോക്കാതെയാണ് ബഹുമാന്യര്‍ക്കു നേദിക്കുന്നത്. ദൈവങ്ങള്‍ക്കും പരേതര്‍ക്കും. ബഷീറിന്റെ മതിലുകളില്‍ സ്പര്‍ശത്തിനു പകരമാകുന്നത് കേള്‍വിയാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"> അതിസുന്ദരിയും ലോലമനസ്കയുമായ ഒരു രാജകുമാരിയുടെ കഥയുണ്ട്. അവള്‍ക്കു വിഷമമാകുമെന്നതിനാല്‍ കൊട്ടാരത്തിലാരും മങ്ങിയ മുഖത്തോടെ കാണപ്പെടരുതെന്നായിരുന്ന രാജകല്പന. ആരെങ്കിലും വേദനിക്കുന്നതറിഞ്ഞാല്‍ രാജകുമാരി തളര്‍ന്ന് അസുഖബാധിതയാകും. അവള്‍ക്കു കിടക്കാന്‍ കടലിലെ ഇരണ്ടപ്പക്ഷികളുടെ മാറിലെ മൃദുവായ തൂവലുകള്‍ ചേര്‍ത്തുണ്ടാക്കിയ കിടക്കയാണ് രാജാവൊരുക്കിയത്. കിടക്കയുടെ അടിയില്‍ ഒരു കൊച്ചു പയര്‍മണി പെട്ടിരുന്നു. അതുകൊണ്ടവള്‍ക്കു സ്വസ്ഥമായി കിടക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ത്തന്നെ അച്ഛനമ്മമാരെത്തി കിടക്കയ്ക്കടിയിലെ പയര്‍മണി നീക്കം ചെയ്ത് അവളെ ആലിംഗനം ചെയ്തു. കൊട്ടാരത്തിലാരും അഴുക്കു നിറഞ്ഞ വസ്ത്രം ധരിച്ചോ രോഗത്തില്‍പ്പെട്ടോ വിഷാദത്തില്‍പ്പെട്ടോ അവളുടെ കണ്മുമ്പില് വന്നില്ല. അതെല്ലാം അവളെ സ്വയം രോഗത്തിലും വിഷാദത്തിലുമാക്കും, അതു രാജകോപത്തിനുമിടയാക്കുമെന്ന് അവര്‍ക്കറിയാം. രാജാവും രാജ്ഞിയും ജനങ്ങളും അവള്‍ക്കു വേണ്ടി എന്തും ചെയ്തു. അവളുടെ സൗന്ദര്യത്തിലും പദവിയിലും അഭിമാനിച്ചു. എങ്കിലും എന്തിലും അലര്‍ജിയുള്ള അവളുടെ അതിമൃദുലമായ ചര്‍മം! അതവരെ കുഴക്കി. അവളെ സംബന്ധിച്ചിടത്തോളം പരുത്തിവസ്ത്രങ്ങള്‍ വളരെ പരുക്കനും പട്ടുവസ്ത്രങ്ങള്‍ കനമേറിയവയുമായിരുന്നു. രാജാവ് വളരെ ബുദ്ധിമുട്ടി മാര്‍ദ്ദവമുള്ള നൂലുണ്ടാക്കിച്ച് വസ്ത്രങ്ങള്‍ നെയ്യാനേല്പിച്ചു. എല്ലാവരും കഠിനാധ്വാനത്തില്‍ മുഴുകി പണിയെടുത്തു. എന്നാല്‍ ഫലമുണ്ടായില്ല. അങ്ങനെയിരിക്കെ രാജകുമാരിക്കു ജലദോഷം പിടിപെട്ട് അവള് പെട്ടന്നു മരിച്ചുപോയി! (സുനീതി നാംജോഷി, ദ ഫെമിനിസ്റ്റ് ഫേബിള്‍സ്). ഈ കഥയുടെ സ്ത്രീവാദദിശ 'സ്ത്രൈണത'യുടെ നേര്‍ക്കാണ് സംവദിക്കുന്നതെങ്കിലും സ്പര്‍ശം എന്ന സംവേദനത്തിന്റെ ചില അംശങ്ങളിലേക്കുകൂടി വെളിച്ചം വീശുന്നു. എന്താണ് സ്പര്‍ശത്തിലൂടെ സംഭവിക്കുന്നത്? വ്യത്യസ്തതയോടുള്ള സംവേദനമോ അഭിവാഞ്ഛയോ ആണത്. തൊടുന്നയാളുടെ തുടര്‍ച്ച തേടലാണത്. അനുസ്യൂതിയും സ്വരലയവും കാംക്ഷിക്കുന്ന പ്രവാഹത്തിനു സമാനം. സ്പര്‍ശം താദാത്മ്യപ്പെടലിന്റെ തുടക്കമാണ്. വേദനയുടെയും കരുണയുടെയും ആനന്ദത്തിന്റെയും സ്നേഹത്തിന്റെയും മറ്റനേകം വികാരങ്ങളുടെയും പകര്‍ച്ചകള്‍ക്ക് സ്പര്‍ശം കൂടിയേ കഴിയൂ. പരിചരണത്തിന്റെ രാഷ്ട്രീയവും ഉള്ളടക്കവും തന്നെയാണ് സ്പര്‍ശത്തിന്റെയും. മാത്രമല്ല എല്ലാറ്റിന്റെയും പൂര്‍ണതയില്‍, സമഗ്രതയിലറിയാന്‍ 'തൊട്ടറിയേണ്ടി'യിരിക്കുന്നു. തൊലിപ്പുറം വെറും തൊലിപ്പുറമല്ല തന്നെ. സ്പര്‍ശം അറിയലിന്റെ, അറിവിന്റെ വിഷയമാകുന്നതങ്ങനെയാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">നമ്മുടെ ശാരീരികാനുഭൂതികള്‍ കൂടി ചേര്‍ന്നാണ് ആന്തരികം, ബാഹ്യം എന്ന തരത്തിലുള്ള ആശയങ്ങളെ നാം ഗ്രഹിക്കുന്നത്. സ്ഥലപരമായ ആശയങ്ങളെ സ്വരൂപിക്കുന്നതില്‍ കാഴ്ച്ചയും കേള്‍വിയും സ്പര്‍ശവും ഗന്ധവും ഒക്കെയായ എല്ലാ ഇന്ദ്രിയാനുഭൂതികളും ഒന്നുചേര്‍ന്ന്, സ്വരഭംഗമില്ലാത്ത ഒരു താളക്രമം സൃഷ്ടിച്ചെടുക്കുന്നു. വസ്തുക്കളുടെയും സ്ഥലങ്ങളുടെയും പ്രതലങ്ങളുടെയും വക്കും മൂലകളും പുറവുമെല്ലാം സ്പര്‍ശത്തിലൂടെ നാം സ്വാംശീകരിക്കുന്നു. ഹാപ്റ്റിക് സ്പേസ് എന്ന സങ്കല്പനം അതാണ്. അളവുകള്‍, ദൂരം മുതലായ ഏകകങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്ന മൂര്‍ത്തമായ ഒരനുഭവമാണ് സ്ഥലം. നിരവധി ഗവേഷണപഠനങ്ങള്‍ ആ മേഖലയില്‍ നടക്കുന്നുണ്ട്. ടക്റ്റൈല്‍ അഥവാ സ്പര്‍ശം/ അസ്പൃശ്യത ഇവിടെ മര്‍മപ്രധാനമായ ഒരു ആശയമണ്ഡലമാണ്. കേരളത്തിന്റെ സാമൂഹികചരിത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ മറ്റ് ഇന്ദ്രിയാനുഭവങ്ങളേക്കാള്‍ സ്പര്‍ശം കൂടുതല്‍ ധൂര്‍ത്തവും മാദകവുമായാണ് കരുതപ്പെടുന്നത്. 'പുണര്‍ന്നുപെറുക' എന്നത് എല്ലാരും ചെയ്യുന്ന, എന്നാല്‍ ഒരല്പം 'കുറഞ്ഞ' കാര്യം തന്നെയാണ്. വിട്ടുനില്‍ക്കുക, ധ്യാനിച്ചിരിക്കുക എന്നതിലാണ് ആഢ്യത്തം. ശരീരം മനസ്സ് എന്ന ദ്വന്ദ്വത്തില്‍ അധിഷ്ഠിതമായ ഒരു തത്വചിന്താരീതി പ്രബലമായിരുന്ന ഒരിടമെന്ന നിലയില്‍, ശരീരം താഴെയും ശരീരത്തിന്റെ കാര്യങ്ങള്‍ കുറഞ്ഞതുമായി പരിഗണിക്കപ്പെടുന്ന രാഷ്ട്രീയം ഇന്നും നിലനില്‍ക്കുന്നുണ്ട്. സ്പര്‍ശം എന്നത് ഓര്‍മയുടെ, ചിന്തയുടെ എതിര്‍പക്ഷമായി നില്‍ക്കുന്നതങ്ങനെയാണ്. അതിനാല്‍ സ്പര്‍ശം എന്നത് ആഴത്തിലുള്ള ചിന്തയുടെ വിഷയമായി പരിഗണിക്കപ്പെടുന്നതിന്റെ റിസ്ക്ക് ഇവിടെയുണ്ട്. എന്നാല്‍ സംസ്കാരപഠനത്തിന്റെ രാഷ്ട്രീയം അതിനെ വിശാലമാക്കിയിട്ടുണ്ട്. ശരീരത്തെയും സ്പര്‍ശത്തെയും ഒരു സാമൂഹികസാംസ്കാരികനിര്മിതിയാ</span><span style="font-family: arial, sans-serif; font-size: large;">യി<wbr></wbr> കണ്ടുകൊണ്ട് അതിലെ അധികാരബന്ധങ്ങളെ അഴിച്ചു പണിയാനുള്ള ശ്രമങ്ങള്‍ ഇന്നു സജീവമാണ്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">കൊറോണക്കാലത്തെ വൈകാരികവും ആരോഗ്യപരവുമായ ആശങ്കകള്‍ ഏറി നില്ക്കുന്ന സാഹചര്യത്തില്‍ സ്പര്‍ശത്തെക്കുറിച്ചുള്ള പ്രതികരണ ങ്ങള് സമ്മിശ്രമാണ്. സാമൂഹികമായ അകലം പാലിക്കണം എന്ന് ഭരണകൂടത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും ആവര്‍ത്തിച്ചു വരുന്ന നിര്‍ദ്ദേശങ്ങള്‍ സ്പര്‍ശത്തെക്കുറിച്ചുള്ള ആലോചനകളെ പുതുക്കിപ്പണിയുന്നുണ്ട്. മാനസികമായ അടുപ്പം എന്നു കൂട്ടിച്ചേര്‍ക്കുന്നതിലെ 'പുരോഗമന' ഉള്ളടക്കം ഈ വിഷയത്തിന്റെ സങ്കീര്‍ണമായ വിവക്ഷകളിലേക്കാണ് നമ്മുടെ ആലോചനകളെ നയിക്കുന്നത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif; font-size: x-large;">ഭാഗം 1<br />ആധുനികപൂര്‍വ കേരളവും സ്പര്‍ശവും</b><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">കേരളത്തിന്റെ ആധുനികപൂര്‍വസമൂഹത്തെ സംബന്ധിച്ചിടത്തോളം സ്പര്‍ശം എന്ന അനുഭവം സ്ഥൂലമായ ഒരു സാമൂഹികപരിപ്രേക്ഷ്യത്തിലായിരു</span><span style="font-family: arial, sans-serif; font-size: large;">ന്നു<wbr></wbr> വ്യവഹരിക്കപ്പെട്ടിരുന്നത്. പ്രവാസജീവിതത്തിന്റെ ഭാഗമായി കടല്‍ കടന്നു പോയാലും എന്തിന്, കോരപ്പുഴ കടന്നു പോയാല്പ്പോലും ഊരുവിലക്കും ജാതിഭ്രഷ്ടതയുമുള്ള കാലത്തെക്കുറിച്ചു കേട്ടിട്ടുണ്ട്. നിശ്ചിതമായ ഒരു സ്ഥലപരിധിക്കകത്ത് വരുന്നവയെല്ലാം സ്പര്‍ശത്തിന്റെ മൂല്യം പേറിയിരുന്നു. ഓരോ സാമൂഹികഘടനയുടെയും ആവൃതിയ്ക്കുള്ളില്‍ കടന്നുവരുന്ന അപരസാന്നിധ്യത്തെ സ്പര്‍ശമായി കണ്ടു. ഈ കാലഘട്ടത്തില്‍ സ്പര്‍ശത്തെ നാം തിരിച്ചറിയുന്നത് അതിനുനേരെയുള്ള വിലക്കുകളുമായി ബന്ധപ്പെട്ടാണ്. വിലക്കുകളാല്‍ നിര്‍ണീതമായ സ്പര്‍ശമാണ് നമ്മുടെ സമൂഹത്തിന്റെ മുഖമുദ്ര എന്നു വേണമെങ്കിലും പറയാവുന്ന വിധമായിരുന്നു, അത്. സ്പര്‍ശത്തിന്റെ പരിധിക്കനുസരിച്ച്, സ്പര്‍ശിക്കുന്നവരുടെ ജാതി/ലിംഗഭേദമനുസരിച്ച്, വിലക്കുകളുടെ നീണ്ട നിരതന്നെ രൂപപ്പെട്ടിരുന്നു. ഈ വിലക്കുകളെ ഭേദിച്ചുകൊണ്ട് മുന്നോട്ടുനീങ്ങിയ പ്രസ്ഥാനങ്ങളും സമരങ്ങളും വ്യക്തികളുമാണ് നമ്മുടെ സമൂഹത്തെ ചലനാത്മകമാക്കിത്തീര്‍ത്തത്. പടിഞ്ഞാറന്‍ സമൂഹങ്ങളില്‍ പണ്ടു മുതല്ക്കേ സ്പര്‍ശം ഇത്രമേല്‍ വിലക്കുകള്‍ നിറഞ്ഞതല്ല, അത് ശക്തമായ ഇന്ദ്രിയാനുഭൂതിയായി അവരുടെ സംസ്കാരത്തില്‍ കാണാനും കഴിയും. എങ്കിലും 16, 17 നൂറ്റാണ്ടുകളില്‍ സ്പര്‍ശം യൂറോപ്പില്‍ തിന്മയുടെ, പാപത്തിന്റെ സ്വഭാവമുള്ളതായി കരുതപ്പെട്ടിരുന്നു. പ്ലേഗ്, കുഷ്ഠം തുടങ്ങിയ പകര്‍ച്ചവ്യാധികളായിരുന്നു കാരണം. മുതലാളിത്തത്തോടെ, കാഴ്ച്ച സ്പര്‍ശത്തെയും കവിഞ്ഞ് മുന്നേറുകയും ഫോട്ടോഗ്രഫി, ക്യാമറ, സിനിമ, ടി.വി തുടങ്ങിയവയുടെ കടന്നുവരവോടെ കാഴ്ച്ചയുടെ ഇന്ദ്രിയവിതാനങ്ങള്‍ സംസ്കാരം അടക്കിവാണു. സമാനമായ വിധത്തില്‍ വ്യത്യസ്തകാലത്താണെങ്കിലും കാഴ്ച്ചാധിഷ്ഠിതമായ ഒരു സംസ്കൃതി നമ്മെയും മാറ്റിത്തീര്‍ത്തിട്ടുണ്ട്. കേരളത്തിന്റെ സവിശേഷ സാമൂഹികഘടനയില്‍ നടന്ന നവോത്ഥാനസംവാദങ്ങളധികവും സ്പര്‍ശവിലക്കുകളെ ഭേദിക്കുന്നതിനായി രൂപപ്പെട്ടവയാണ്. സ്പര്‍ശത്തെ വിലക്കുകളില്‍ നിന്നും മുക്തമാക്കിയും പുതുതായി നിര്‍വചിച്ചും കൊണ്ടുതന്നെയാണ് കേരളീയജനത പൗരത്വം സ്ഥാപിച്ചത്. ആ മറികടക്കല്‍ ഒരു ജനാധിപത്യസമൂഹത്തിന് അനിവാര്യമായിരുന്നു.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"><b>അടുപ്പം/അകലം</b></span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">മനുഷ്യശരീരങ്ങള്‍ തമ്മിലുള്ള അകലം ആദ്യകാലകേരളത്തില്‍ സാങ്കേതികമായും മൂല്യപരമായും വളരെ കൂടുതലായിരുന്നു. പഴയകാലത്ത് നിലവിലിരുന്ന വീടുനിര്‍മാണത്തിന്റെ ഫ്യൂഡല്‍ മാതൃകകളില്‍ ഒരു ഒറ്റഘടനാരീതി അധികമില്ല എന്നു കാണാം. അതായത് വീട് എന്നത് പല കഷണങ്ങളായി ചിതറിയതാണ്. അകം, പുറം എന്ന ഘടനയക്കു പുറമേ വീടിന്റെ ഘടന ശകലിതവും വിസ്തൃതവുമാണ്. പെണ്ണുങ്ങളും പണിക്കാരും പെരുമാറുന്ന പിന്നാമ്പുറങ്ങള്‍, പടിഞ്ഞാറ്റികള്‍, ഉരല്‍പ്പുരകള്‍, മറപ്പുരകള്‍, ഈറ്റുപുരകള്‍ ഒക്കെ കാരണവന്മാരും ആണുങ്ങളും വിരാജിക്കുന്ന പൂമുഖങ്ങളില്‍ നിന്നും വ്യത്യസ്തമാണ്, ദൂരെയാണ്. അകത്തുള്ളാള്, അന്തര്‍ജ്ജനം എന്നൊക്കെയുള്ള പേരുതന്നെ ഈ അകം പുറം സംബന്ധിച്ച മൂല്യപരമായ വേര്‍തിരിവിനെക്കൂടി വഹിക്കുന്നുണ്ട്. തളങ്ങളും വരാന്തകളും പുറം കോലായകളും പടിപ്പുരകളും, വിറകുപുരകളും ഒക്കെ വേറെയാണ്. നിലവറകള്‍, അറപ്പുരകള്‍, പത്തായപ്പുരകള്‍, അരിയും നാളികേരവും മറ്റും സൂക്ഷിക്കുന്ന കലവറകള്‍, ഞാറ്റുപുരകള്‍, മച്ചിന്‍പുറങ്ങള്‍ ഒക്കെ പലതരം സാമ്പത്തികാധാരങ്ങളാല്‍, അധ്വാനഘടകങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നവയാണ്. സ്വാഭാവികമായും എല്ലാം എല്ലാവര്ക്കും കയറിയിറങ്ങാനുള്ള ഇടങ്ങളല്ല.</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">'തീണ്ടലിലില്ലാത്ത ജാതിക്കാരെ സ്വീകരിക്കുന്ന നാടശാല, ബഹുമാന്യരായ അതിഥികളെ ഊട്ടാനുള്ള പടിഞ്ഞാറ്റിത്തറ, രോഗികളായ പുരുഷന്മാര്ക്കു കിടക്കാനുള്ള ദീനമുറി, ഔപാസനം, ശ്രാദ്ധം മുതലായ വൈദികകാര്യങ്ങള്‍ക്കുള്ള വടക്കിനി, നമ്പൂതിരിമാരുടെ അത്താഴത്തിന് ഉപയോഗിക്കുന്ന മേലടുക്കള, സ്ത്രീകള്‍ക്ക് ആര്‍ത്തവകാലങ്ങളില്‍ ശയിക്കാനുള്ള മുറി, പാത്രക്കലവറ, അന്തര്‍ജ്ജനങ്ങളുടെ പെട്ടി മുതലായവയും ഉപ്പിലിട്ടവകയും സൂക്ഷിക്കുന്ന പുത്തനറ, പ്രസവമുറിയായ വടക്കേ അകം, അന്തര്‍ജ്ജനങ്ങള്‍ക്ക് അത്താഴമുണ്ണാനുള്ള തുണ്ടനടുക്കളയും വടക്കേക്കെട്ടും പൂജാമുറി എന്ന ശ്രീലകം, മോരും മറ്റുവകകളും സൂക്ഷിക്കുന്ന മോരകം, ....ഊട്ടുപുര, നടുമുറ്റങ്ങള്‍....' (പുറം80, 81 പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം) എന്നിങ്ങനെ നീളുന്ന വാസ്തുഘടനാവൈശദ്യങ്ങളില്‍ ഒരേ ജാതി സമൂഹങ്ങളിലെ തന്നെ ശരീരങ്ങളുടെ അടുപ്പം/ അകലം വ്യക്തമാണ്. എന്നാല്‍ അയിത്തജാതികളുമായുള്ള സ്ഥിരമായ അകല്‍ച്ചയെയും അവ ഉള്‍ക്കൊള്ളുന്നുണ്ട്. പടിഞ്ഞാറ്റിയുടെ സ്ഥാനം എപ്പോഴും തെക്കു പടിഞ്ഞാറെ കോണിലായി നിശ്ചയിക്കുന്നത് അയിത്തജാതിക്കാരില്‍ നിന്നും സ്ഥിരമായ കഴിയുന്നത്ര അകന്നൊഴിഞ്ഞ് നില്ക്കാന് വേണ്ടിക്കൂടിയാണെന്നും ഭാസ്കരനുണ്ണി എഴുതുന്നു. ഒപ്പം ഈ വാസ്തുവിവരണങ്ങളില്‍ ജാതി മേല്‍ക്കോയ്മയുടെയും ധൂര്‍ത്തിന്റെയും അടയാളങ്ങളും സ്പഷ്ടമാണ്. ഇതേ നമ്പൂതിരിയില്ലങ്ങളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കിടന്നുറങ്ങാനുള്ള വെവ്വേറെ മച്ചറകള്‍ മുകളിലായി ഉണ്ടെന്നും അവിടേക്കുള്ള കോണിപ്പടികളും വെവ്വെറെയാണെന്നും ഭാസ്കരനുണ്ണി എഴുതുന്നു.</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"> </span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">സവര്‍ണഗൃഹനിര്‍മിതിയില്‍ നിന്നും കടകവിരുദ്ധമായ വിധത്തിലാണ് പഴയ കീഴാളഗൃഹനിര്‍മിതി എന്ന് ഗ്രന്ഥകാരന് പറയുന്നു. കൂണുകള്‍ പോലെ എന്നതിനെ കാവ്യാത്മകമാക്കുകയും ചെയ്യുന്നു. ''കാണാം ചെറുതായകലെ നിന്നാലൊരു കൂണെന്നപോലെ വയല്‍വരമ്പില്‍..''(പുലയന്റെ കുടില്‍-ആശാന്) ഈ കൂണുകള്‍ എല്ലാ സവര്‍ണവിഭാഗങ്ങളുടെയും വളപ്പുകളില്‍ നിന്നും അകലെയായി, യാതൊരു കാരണവശാലും കണ്ടോ മിണ്ടിയോ അയിത്തമുണ്ടാകാത്തത്ര അകലത്തിലായിരുന്നുവെന്നും അദ്ദേഹമെഴുതുന്നു. ഇക്കൂട്ടരുടെ വര്‍ണവിവേചനാപരമായ അകല്‍ച്ചയെ 11-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ അല്‍ബിറൂനി വ്യക്തമാക്കുന്നു. 'അലക്കുകാരന്, ചെരുപ്പുകുത്തി, നെയ്ത്തുകാരന് മുതലായവരെ ഏറ്റവും താഴ്ന്ന ജോലിക്കാരായി ഗണിച്ചിരുന്നു. മേല്‍പ്രസ്താവിച്ച നാലുകൂട്ടര്‍ മറ്റുള്ളവരുമായി ഒരു സ്ഥലത്തും കൂടിച്ചേര്‍ന്നു താമസിക്കുകയില്ല.' (പുറം 81, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം) വീടുകളുടെ ഘടന സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഘാതകവധത്തിലൊരിടത്തു കാണാം. അക്കാലത്ത് ജനാലകള്‍ പണിതു തുടങ്ങിയിരുന്നില്ല. എന്നാല്‍ മറിയത്തിന്റെ വീട്ടില്‍ കിളിവാതിലുകളുണ്ടായിരുന്നു. അത് കാണുമ്പോള്‍ മറിയത്തെ പെണ്ണുകാണാന്‍ വന്ന ആള് എന്തിനാണത് എന്നാരായുന്നു. അപ്പോള്‍ പെണ്ണിന്റെ അപ്പനായ കോശികുര്യന് പറയുന്നു: ''വളരെ ആളുകള്‍ കിടന്നുറങ്ങുമ്പോള്‍ ഉണ്ടാകുന്ന ദുര്‍വായു പുറത്തിറങ്ങി നല്ലതു കേറേണ്ടതിനു തന്നെ. ഇതുകൊണ്ടു തന്നെയാണ് ഇവിടെയുള്ളവര്‍ക്കു ഏറെ ദീനം വരാത്തതു. ഈ ദിക്കുകാരെല്ലാം ഈ സൂത്രം അംഗീകരിച്ചെങ്കില്‍ കൊള്ളായിരുന്നു എന്നു ഇനിക്കു വളരെ ആഗ്രഹവുമുണ്ടു''. (പുറം, 90, ഘാതകവധം)</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"><b>ജാതിസ്പര്‍ശങ്ങള്‍</b></span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">നമ്മുടെ നാട്ടിലെ സ്പര്‍ശത്തിന്റെ സാംസ്കാരികചരിത്രം ഏറെയും ജാതിയുടെ ചരിത്രബന്ധങ്ങളുമായി ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നു. ജാതി ഉപജാതികള്‍ തമ്മിലുള്ള അയിത്തവും ചാര്‍ച്ചകളും കെട്ടുപിണഞ്ഞുകിടക്കുന്ന സാംസ്കാരികമായ പ്രതലമാണതിനുള്ളത്. മേല്‍ജാതി കീഴ്ജാതി അയിത്തങ്ങള്‍ക്കു പുറമേ കീഴ്ജാതികള്‍ തമ്മില്‍ത്തമ്മിലും കൃത്യമായ അയിത്തം പാലിക്കപ്പെട്ടിരുന്നു. പി.ഭാസ്കരനുണ്ണി എഴുതുന്നു: 'മണ്ണാന്മാരും പാണന്മാരും മറ്റും ഈഴവര്‍ക്കു വഴിമാറണം. പുലയനും പറയനും മറ്റും പാണനും മണ്ണാനും വഴിമാറണം. പറയനും മറ്റുള്ളവരും നായാടിക്കു വഴിമാറണം. ഈ പറഞ്ഞ എല്ലാ ജാതിയും നാലുവര്‍ണത്തിനും വഴിമാറണം. ചില ജാതിക്കാരെ തൊട്ടാലേ അയിത്തമുണ്ടാകൂ. മറ്റു ചില ജാതിക്കാരുടെ സാന്നിധ്യം പോലും അയിത്തമുണ്ടാക്കും. ചില ജാതിക്കാരെ കണ്ടാല്‍ മതി അയിത്തമായി. ചില കര്‍മങ്ങള്‍ക്ക് നമ്പൂതിരി കുളിച്ചു ശുദ്ധമായി വരുമ്പോള്‍ നായരോടൊന്നു മിണ്ടിയാല്‍ മതി, അശുദ്ധമാകും. പിന്നെ കുളി വേണം. ഓരോ ജാതിയും സവര്‍ണജാതിക്കു മുമ്പില്‍ എത്രയെത്ര ദൂരമാണ് മാറിനില്‍ക്കേണ്ടതെന്നുള്ളതിന് കൃത്യമായി , ശാസ്ത്രഗ്രന്ഥങ്ങളില്‍ അളവു കല്പിച്ചിട്ടുണ്ട്. നായാടികള്‍ 72 അടി ദൂരം, പുലയന് 64 അടി ദൂരം, കണിശന്‍ 36 അടി ദൂരം, മുക്കുവന് 24 അടി ദൂരം. കേരളത്തില്‍ താണജാതികള്‍ തമ്മില്‍ത്തമ്മിലുള്ള അസ്പൃശ്യതയും രൂക്ഷമായിരുന്നു. പുലയന് പറയനെ തൊട്ടാല്‍ ആ പറയന് അയിത്തം മാറാന്‍ മൂന്നുവട്ടം മുങ്ങിക്കുളിക്കണം. തിരിച്ചു പറയന് പുലയനെ തൊട്ടാലും പുലയന് മൂന്നുവട്ടം മുങ്ങിക്കുളിക്കണം (പി.ഭാസ്കരനുണ്ണി 19 നൂറ്റാണ്ടിലെ കേരളം) തീണ്ടല് നിയമം തെറ്റിച്ചാല്‍ കീഴാളന് തക്കതായ ശിക്ഷ ലഭിക്കാതെ വഴിയില്ലായിരുന്നു. മരണം വരെ ആവാം ശിക്ഷയുടെ കടുപ്പം. ജാതിയുടെ കീഴാളനില എത്രത്തോളം താഴെയാണോ അത്രത്തോളം കടുത്തതായിരിക്കും ശിക്ഷ. ഒരേ കുറ്റങ്ങള്‍ക്ക് വ്യത്യസ്തജാതികള്‍ക്ക് വ്യത്യസ്ത ശിക്ഷകളായിരുന്നു എന്നത് ശരീരത്തിലും തീണ്ടലിലും അതുവഴി സ്പര്‍ശത്തിലും ഉള്ളടങ്ങിയ ജാതിയെ കാട്ടിത്തരുന്നു. പണ്ടുമുതല്ക്കേ നിലവിലിരുന്ന പുലപ്പേടി, മണ്ണാപ്പേടി മുതലായ ആചാരബദ്ധവും കുറ്റകരവുമായ അസ്പൃശ്യതയുടെ സ്ത്രീവിരുദ്ധത ചരിത്രകാരന്മാര് ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മേല്പറഞ്ഞ ആചാരങ്ങള്‍ കെട്ടുകഥയാണെന്ന വാദവും ചരിത്രകാരന്മാര്ക്കിടയിലുണ്ട്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif; font-size: x-large;">എറിഞ്ഞടി</b><span style="font-size: large;"><span style="font-family: arial, sans-serif;"></span></span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">താന്‍ പഠിച്ച സ്കൂളിലെ 'ജാതിക്കുശുമ്പന'ായ ഒരധ്യാപകന്റെ പ്രത്യേകരീതിയിലുള്ള ശിക്ഷാമുറയെപ്പറ്റി സി.കേശവന് എഴുതുന്നുണ്ട്. വടി കയ്യില്‍ പിടിച്ച് കുട്ടികളെ അടിച്ചാല്‍ അയിത്തമാകുമെന്നതിനാല്‍ വടി കൊണ്ട് എറിഞ്ഞു മര്‍ദ്ദിക്കുന്ന സവിശേഷമായ രീതിയായിരുന്നു അയാളുടേത്. ''ചൂരലിന്റെയോ വടിയുടേയോ ഒരറ്റം ഒരാള്‍ ഒരു കയ്യില്‍ മുറുക്കെ പിടിക്കുക. അനന്തരം കയ്യിലെ മസിലുകളുടെ ശക്തി ചൂരലില്‍ കടത്തി, മറ്റേ അറ്റം കൊണ്ടു വേറൊരാളുടെ കൈപ്പത്തിയിലോ ഭുജത്തോ പൃഷ്ഠത്തോ ഊക്കായി സംഘട്ടനം നടത്തുക. രണ്ടു ശരീരങ്ങള്‍ ചൂരല്‍ വഴി ബന്ധപ്പെടുന്ന ഒരു നിമിഷമുണ്ട്. അപ്പോഴാണ് അടി പൂര്‍ത്തിയാകുന്നത്. കൃഷ്ണപിള്ളസ്സാര്‍ ഏകകാലത്ത് ഒരു ഈഴവശരീരത്തെയും തന്റെ നായര്‍ശരീരത്തെയും ഈ വടികൊണ്ട് ബന്ധിക്കാന്‍ അനുവദിച്ചിരുന്നില്ല. വടിവഴി പോലും ഈഴവന്റെ അശുദ്ധം തന്റെ മേല്‍ ബാധിക്കരുതെന്ന് അത്ര നിര്‍ബന്ധമുള്ളയാളായിരുന്നു സാര്‍. അതിനാലാണ് ഈ വടിയെറിച്ചില്‍. ഉദ്ദിഷ്ഠഫലം ഉണ്ടാവുകയും ചെയ്യും, അയിത്തമൊട്ടാവുകയുമില്ല!'' (പുറം 62, ജീവിതസമരം)</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ചെറുകാടിന്റെ ജാതിയനുഭവം അദ്ദേഹത്തിന്റെ ആത്മകഥയായ ജീവിതപ്പാതയില്‍ പലയിടങ്ങളിലായി കടന്നുവരുന്നുണ്ട്. വടുവങ്കരരാമന്‍ എന്ന ഈഴവക്കുട്ടിയുമായി പ്രൈമറിസ്കൂള്‍ കാലത്തുണ്ടായിരുന്ന ചങ്ങാത്തം കളവു പഠിക്കാനിടയാക്കിയത്രെ. നെല്‍പാടത്തിനു നടുവിലിരുന്ന് മോഷ്ടിച്ച കരിമ്പിന്‍കഷണങ്ങള്‍ വെട്ടിക്കണ്ടിച്ചു തിന്നത് വീട്ടിലറിഞ്ഞു ശകാരം കിട്ടി. കൂടാതെ വടുവങ്കരരാമന്‍ ഈഴവനാണെന്നും ഈഴവനെ തീണ്ടിയാല്‍ അശുദ്ധമാകുമെന്നും ആ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും തന്റെ ഗുരുനാഥനായ ഗോപാലനെഴുത്തച്ഛന് വഴി കല്പനകിട്ടിയെന്നും ചെറുകാട് എഴുതുന്നു. (ജീവിതപ്പാത, പുറം 58) ''വടുവങ്കര രാമനുമായുള്ള എന്റെ സൗഹാര്‍ദ്ദം ചെറുകാട്ടുകരയില്‍ ഒരു പ്രശ്നമായിത്തീര്‍ന്നു. ഞാന്‍ തീയശുദ്ധമായി പിഷാരത്തും അമ്പലത്തിലും കടക്കുന്നു. എല്ലാം അശുദ്ധമാക്കി ചുട്ടു പൊടിക്കുന്നു- ഇതായിരുന്നു പരാതി. അശുദ്ധം അഗ്നിപോലെ ചൂടുള്ളതാണെന്നാണ് ആളുകള്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ടാവാം ചുട്ടുപൊടിക്കുക എന്നു പറഞ്ഞത്....... ഗോവിന്ദന്‍കുട്ടി പിഷാരത്ത് തീയശുദ്ധമാക്കിയാല്‍ പിഷാരത്തുനിന്ന് അവര്‍ക്കു ഉണ്ണാന്‍ കഴിയില്ലത്രെ. പിഷാരത്തുനിന്ന് കൊണ്ടുപോവുന്ന ഉണങ്ങലരി, നെയ്യ്, പൂവ്, തുടങ്ങിയ സാധനങ്ങളിലൂടെ ഈ അശുദ്ധം ഈശ്വരനെയും ബാധിക്കും. അശുദ്ധമായാല്‍ ഈശ്വരന് അമ്പലത്തിലിരിക്കാനാവുമോ? ഈശ്വരന് അമ്പലത്തില്‍ നിന്നിറങ്ങിപ്പോവും...''(പുറം 59, ജീവിതപ്പാത). ജാതി അയിത്തം കൊണ്ട് താന്‍ ശിക്ഷയില്‍ നിന്ന് ഒഴിവായ കഥയും അദ്ദേഹം വിവരിക്കുന്നുണ്ട്. എള്ളുകൃഷി നടക്കുന്ന പാടത്തുനിന്ന് കുട്ടികള്‍ കണക്കില്ലാതെ എള്ളു മോഷ്ടിച്ചു തിന്നതിന് എല്ലാര്ക്കും ശിക്ഷകിട്ടി. എന്നാല്‍ തനിക്കു ശുദ്ധം മാറിയാല്‍ കുളിക്കാതെ ഒന്നും കഴിക്കാറില്ലെന്നും അതിനാല്‍ എള്ളുതിന്നിട്ടില്ലെന്നും ചെറുകാട് കളവു പറഞ്ഞ് ശിക്ഷയില്‍ നിന്ന് ഒഴിവായി. ഒരു മുന്നാഴി എള്ളെങ്കിലും താന്‍ തിന്നുകാണുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. ചാമി എന്ന ഈഴവന് അയിത്തത്തെക്കുറിച്ചുള്ള ചെറുകാടിന്റെ കാഴ്ച്ചകളെ മാറ്റിക്കളഞ്ഞ സംഭവവും ഉണ്ട്. ഒരിക്കല്‍ സന്ധ്യക്ക് പുഴയില്‍മുങ്ങിക്കുളിച്ചു കയറി തലതുവര്‍ത്തിയ ചെറുകാടിന്റെ നേരെ ചാമി എന്ന ഈഴവയുവാവിന്റെ പോത്ത് ചാടി വന്നു. അയാളതിനെ വെള്ളത്തിലേക്കു തന്നെ ഇറക്കി കഴുകാന്‍ തുടങ്ങി. തന്നെ അയിത്താക്കിയതില്‍ ചെറുകാട് ഈര്‍ഷ്യ കാണിച്ചു. അപ്പോള്‍ ചാമി അയിത്തൊക്കെ ഇപ്പോ ഇല്ലാണ്ടാവും എന്നും നാരായണഗുരു പറഞ്ഞ ജാതിസമത്വം ഉരുവിടുകയും ചെയ്തു. പിറ്റേന്ന് ആശാന്റെ കൃതികളും അവ പരിചയപ്പെടുത്തിയ മലയാളം പണ്ഡിറ്റായ തന്റെ അളിയനെയും ചാമി കാട്ടിക്കൊടുത്തു. (പുറം 75, 76 ജീവിതപ്പാത)</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"><b>വൈദ്യശാസ്ത്രവും സ്പര്‍ശവും</b></span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">സ്പര്‍ശചികില്‍സയില്‍ അഗ്രഗണ്യനായ ചോലയില്‍ കുഞ്ഞിമാമി വൈദ്യര് ഈഴവനായതിനാല്‍ അംഗീകരിക്കപ്പെട്ടില്ല. നാഡി നോക്കി ചികില്‍സിച്ചിരുന്ന ജീവന് മശായിയേക്കാള്‍ ഒരു പടികൂടി കടന്ന് കൈയില്‍ നൂലുകെട്ടി ആ നൂലില്‍ പിടിച്ചുകൊണ്ട് രോഗനിര്‍ണയം നടത്തിയിരുന്നു അദ്ദേഹം. അസ്പൃശ്യത വൈദ്യനെയും ബാധിച്ചിരുന്ന കാലം. അദ്ദേഹത്തെ പരിഹസിക്കാനോ പരീക്ഷിക്കാനോ എന്നറിയില്ല, കട്ടിലിന്റെ കാലില്‍ ചരടുകെട്ടി അത് പുറത്തുനിന്ന വൈദ്യന്റെ കയ്യില്‍ കൊടുത്തു. എന്നിട്ട് ചികില്‍സ ആരാഞ്ഞു. വൈദ്യര് നൂലു പിടിച്ച് മരവിച്ചു പോയിരിക്കുന്നു, ഇനി ചികില്‍സയുടെ ആവശ്യമില്ല എന്നു പറഞ്ഞുവത്രെ. സമാനമായ ഒരു കഥ തലശ്ശേരിയിലെ ഊരാച്ചേരി ഗുരുനാഥന്മാരെക്കുറിച്ചും പറഞ്ഞുകേള്‍ക്കാറുണ്ട്. ചൊക്ലിക്കടുത്ത് ഒളിവിലത്ത് പൊയ്യുപ്രം തറവാട്ടിലെ കെട്ടിലമ്മയക്കു കഠിനമായ മാറാത്ത തലവേദന. ഊരാച്ചേരില്‍ ഗുരുക്കന്മാരില് കേമനായ ഒതേനന് ഗുരുക്കളെത്തന്നെ വിളിക്കാന്‍ ചിറയക്കല്‍ തമ്പുരാന് കല്പിച്ചു. ഗുരുക്കളെത്തി, നാഡി പരിശോധിക്കണമെന്നാവശ്യപ്പെട്ടു. പക്ഷേ കെട്ടിലമ്മ പുറത്തു വരില്ല, രോഗവിവരം കേട്ട് മരുന്നു കുറിക്കുകയാണ് മറ്റു വൈദ്യന്മാര് ചെയ്യാറുള്ളതെന്നു തമ്പുരാന് പറഞ്ഞു. പുറത്തു വരാന്‍ വിഷമമാണെങ്കില്‍ തമ്പുരാട്ടി നൂലിന്റെ ഒരറ്റം കയ്യില്‍ പിടിച്ചിട്ട്, മറ്റേ അറ്റം പുറത്ത് എന്റെ കയ്യില്‍ തന്നാല്‍ മതി എന്നായി ഗുരുക്കള്‍. അതനുസരിച്ച് നൂലിന്റ ഒരറ്റം ഗുരുക്കളുടെ കയ്യില്‍ കൊടുത്തു. ഗുരുക്കള്‍ കുറേ നേരം നൂല് കാതില്‍ ചേര്‍ത്തു പിടിച്ചു കണ്ണടച്ചിരുന്നു. പിന്നെ പതുക്കെ പറഞ്ഞു, 'രണ്ടു നേരം കറക്കുന്നത് ഒരു നേരമാക്കിയാല്‍ മതി, ഇപ്പോഴുള്ള ക്ഷീണം മാറിക്കൊള്ളും'. വൈദ്യരെ പരീക്ഷിക്കുന്നതിനായി നൂല് അകത്ത് ഒരു പശുവിന്റെ കാലിലാണ് കെട്ടിയിരുന്നതത്രെ!</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"> ഇക്കണ്ടന്‍ അകത്ത് എന്ന ഒരു ചൊല്ല് കൊച്ചീഭാഗത്തു പ്രചാരത്തിലുണ്ടായിരുന്നത്രെ. ഒരിക്കല്‍ കൊച്ചീരാജകുടുംബത്തിലെ ഒരംഗത്തിനു കലശലായ അസുഖം. പ്രഗല്ഭരായവര് പലരും നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ രാജാവിന്റെ ആജ്ഞപ്രകാരം ഇക്കണ്ടന്‍ എന്ന പ്രസിദ്ധ ഈഴവവൈദ്യനെ വിളിക്കാന്‍ കല്പനയായി. വൈദ്യന് വന്ന വിവരം രാജാവിനെ അറിയിച്ചു. ഇക്കണ്ടന്‍ വൈദ്യന് എവിടെ എന്നായി രാജാവ്. പുറത്തുനില്ക്കുന്നു എന്നാണ് സേവകരറിയിച്ചത്. ഉടനെ രാജാവ് കല്പിച്ചു, ഇക്കണ്ടന്‍ അകത്ത്. ഈഴവരായ വൈദ്യന്മാര്ക്കും മറ്റും രാജകൊട്ടാരത്തിനുള്ളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് രാജാവ് അദ്ദേഹത്തെ അകത്തു പ്രവേശിച്ചതു മുതലാണ് ഇക്കണ്ടന്‍ അകത്ത് എന്ന പ്രയോഗം നിലവില്‍ വന്നത്. അതോടെ അയാള്‍ കൊട്ടാരം വൈദ്യനുമായി.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ചികില്‍സകരായിരുന്ന ബ്രാഹ്മണസമൂദായാംഗങ്ങള്‍ ധാരാളമായി ഉണ്ട്. അഷ്ടവൈദ്യന്‍ ചെറിയനാരായണന്‍ നമ്പൂതിരി അതിലൊരാളാണ്. തങ്ങള്‍ ബ്രാഹ്മണസമുദായത്തിലെ അസ്പൃശ്യരാണ് എന്നത്രെ അദ്ദേഹത്തിന്റെ ഭാഷ്യം. കാരണം ചികില്‍സ ചെയ്യുന്ന വൈദ്യന്മാരാണ്. എന്നാല്‍ ഈ പതിതത്വം തനിക്കില്ലെന്നദ്ദേഹം വാദിക്കുന്നുണ്ട്. കാരണം വേദാധികാരമുണ്ടത്രെ. അതിനു കാരണം വേദചര്‍ച്ച നടക്കുന്നിടങ്ങളില്‍ തങ്ങളുടെ സാന്നിധ്യം നിര്‍ബന്ധമായിരുന്നുവത്രെ. ആ സമയത്ത് ആര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ അതു പരിഹരിക്കാനായിരുന്നു അതെന്നാണ് യാഥാര്‍ത്ഥ്യം (ആല്‍ബത്തിലെ ഓര്‍മകള്‍). നവോത്ഥാനപരിഷ്കര്‍ത്താവായ ഒരെഴുത്തുകാരന് തനിക്കു ബാധിച്ച വിഷമിറക്കാന്‍ വൈദ്യന്റെ ഇല്ലത്തെത്തിയത്രെ. എന്നാല്‍ ശുദ്ധം വിട്ടുകളിക്കാത്ത വൈദ്യന് അകത്തുപ്രവേശിപ്പിക്കാതെ പുറത്തുകിടത്താന്‍ നിര്‍ദ്ദേശിച്ചതില്‍ പ്രതിഷേധിച്ച് മരണപ്പെട്ടാലും വേണ്ടില്ല, തനിക്കു ചികില്‍സവേണ്ടെന്നു പറഞ്ഞ് പോന്ന കഥ എവിടെയോ വായിച്ചതോര്‍ക്കുന്നു.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">കൊട്ടാരവും ക്ഷേത്രവും പോലുള്ള ഫ്യൂഡല്‍ ഇടങ്ങള്‍ മാത്രമല്ല, മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയും ശുദ്ധാശുദ്ധങ്ങള്‍ പാലിച്ചിരുന്നതായി ആത്മകഥകള്‍ പറയുന്നു. സവര്‍ണേതരരായ ആരെയും തന്നെ അവിടെ ഡോക്ടര്മാരായും നിയമിച്ചിരുന്നില്ലത്രെ.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">തിരുവിതാംകൂറില്‍ ആദ്യമായി ദലിത് വിഭാഗത്തില്‍ നിന്നും ഒരു സര്‍ക്കാര്‍ ജോലിക്കാരന് ഉണ്ടായതിനു പിന്നില്‍ ജാതിപരമായ അസ്പൃശ്യതയ്ക്കു കാര്യമായ പങ്കുണ്ടെന്നു വിനില്‍ പോളിനെപ്പോലുള്ള ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തിരുവിതാങ്കൂറില്‍ വസൂരി പടര്‍ന്നു പിടിച്ചു. സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് പ്രതിരോധകുത്തിവെയപ്പിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. എന്നാല്‍ രോഗബാധിതരായ പുലയര്‍ക്കു വേണ്ടി ആരാണതു ചെയ്യുക? അച്ചുകുത്തുജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരായ സര്‍ക്കാരുദ്യോഗസ്ഥര്‍ ദളിതരുടെ കാര്യം വരുമ്പോള്‍ അയിത്തമാകുന്നതിനാല്‍ ആ ജോലി ദളിതരെത്തന്നെ ഏല്പിച്ചതിലൂടെയാണിതു സാധ്യമായത്. (ഇതു സംബന്ധിച്ച വിശദമായ പരാമര്‍ശം ജെ.ഡബ്ല്യൂ. ഗ്ലാഡ്സ്റ്റന്‍ 1984 ല്‍ എഴുതിയ protestant christianity and peoples movements in Kerala: A study of christian mass movements in relation to Hindu socio- religious movements in Kerala 1850-1936 (സെമിനാരി പബ്ലിക്കേഷന്‍സ്, 1984, പുറം 121) പുസ്തകത്തില്‍)</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">1830 കളില്‍ തിരുവിതാംകൂറിലെ ഒരു രാജാവ്, ഉത്രം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ(1846-60)യാണെ</span><span style="font-family: arial, sans-serif; font-size: large;"><wbr></wbr>ന്നു രേഖകള്‍ പറയുന്നു, അനാട്ടമി പഠിക്കാനാഗ്രഹിച്ച കഥ വിനില്‍ പോള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നുണ്ട്. സ്വാതി തിരുന്നാളിന്റെ ഇളയ സഹോദരനായ ഈ രാജാവ് പരിഷ്കാരപ്രിയനും ബ്രിട്ടീഷ് മാതൃകകളുടെ ആരാധകനുമായിരുന്നുവത്രെ. രാജാവിനെ അനാട്ടമി പഠിപ്പിക്കാന്‍ ബ്രൗണ്‍ എന്ന ബ്രിട്ടീഷ് ഡോക്ടറും അസ്ഥികൂടവും ബ്രിട്ടനില്‍ നിന്നും എത്തിച്ചു. പക്ഷേ മൃതദേഹത്തില്‍ സ്പര്‍ശിച്ചാല്‍ രാജാവിന് തീണ്ടല് ആവുന്നതിനാല്‍ അസ്ഥികൂടത്തില്‍ തൊടാനാവില്ല. പകരം ആനക്കൊമ്പു കൊണ്ട് വേഗം ഒരു അസ്ഥികൂടമുണ്ടാക്കി അതില്‍ പഠനം പൂര്‍ത്തിയാക്കിയത്രെ. രാജാവിന്റെ മരണശേഷം അത് ഒരു സൂക്ഷിപ്പായി അവിടെ കാത്തുവെച്ചു. ഉത്രം തിരുന്നാള്‍ സ്വയം ഒരു പരീക്ഷണശാല സജ്ജമാക്കി അതില്‍ മരുന്നു പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായും മറ്റും തിരുവിതാംകൂര്‍ ചരിത്രകാരനായ ശങ്കുണ്ണിമേനോന്‍ എഴുതുന്നു. പയ്യെപയ്യെ അദ്ദേഹം മുന്‍കയ്യെടുത്ത് ആളുകളെ ചികില്‍സിക്കാനും തുടങ്ങി. അതോടെ വേറെ തന്നെ ഒരു ആതുരാലയം സ്ഥാപിക്കുന്നതിനും തുനിഞ്ഞു. അങ്ങനെ രാജാവ് മുന്‍കൈയെടുത്തു തുടങ്ങിയ സ്ഥാപനത്തിലേക്ക് ബ്രാഹ്മണരും മറ്റ് സവര്‍ണവിഭാഗക്കാരും കടന്നു വന്നു തുടങ്ങി. ദ്രവരൂപത്തിലുള്ള ഇംഗ്ലീഷ് മരുന്നുകളില്‍ സ്പിരിറ്റ് കലര്‍ന്നിരിക്കുന്നുവെന്ന ധാരണയില്‍ അവരാരും തൊട്ടുനോക്കാറുപോലുമില്ലായിരുന്</span><span style="font-family: arial, sans-serif; font-size: large;"><wbr></wbr>നു. എന്നാല്‍ രാജാവു തുടങ്ങിയ ഈ ആശുപത്രിയില്‍ അവര്‍ വന്നു ചികില്‍സിച്ചിരുന്നു. മരുന്നു സ്വീകരിച്ചിരുന്നു.</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">അഷ്ടവൈദ്യന്മാരിലൊരാളെക്കുറിച്</span><span style="font-family: arial, sans-serif; font-size: large;">ചു<wbr></wbr> ഐതിഹ്യമാലയില്‍ പറയുന്ന ഒരു ആഖ്യാനം സ്പര്‍ശവും ആചാരവും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ സൂക്ഷ്മമായി മനസ്സിലാക്കാന്‍ സഹായിക്കും. കുഷ്ഠരോഗം ബാധിച്ച ഒരു നമ്പൂതിരി വൈദ്യനെ കാണാനെത്തുകയാണ്. പെരുമ്പാമ്പിന്റെ നെയ്യ് കഴിച്ചാല്‍ അസുഖം മാറുമെന്നു പറഞ്ഞതുകേട്ട് നിരാശയോടെ രോഗി മടങ്ങി. ശുദ്ധസസ്യഭുക്കായ താന്‍ എങ്ങനെ പെരുമ്പാമ്പിന് നെയ്യു കഴിക്കും?! പോരാത്തതിന് ആചാരവിരുദ്ധമായി നിഷിദ്ധമായതു ഭക്ഷിച്ചാല്‍ ജാതിഭ്രഷ്ടുമാവും. വിഷണ്ണനായ നമ്പൂതിരിയുടെ സ്വപ്നത്തില്‍ തന്റെ ഇഷ്ടദൈവം ചമ്രവട്ടത്തപ്പന് പ്രത്യക്ഷപ്പെട്ടു, 40 ദിവസം കുളിച്ചുതൊഴുത് പുഴയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞു മറഞ്ഞു. നമ്പൂതിരി അതനുസ്സരിച്ചു പ്രവര്‍ത്തിച്ചു. രോഗവും മാറി. ഇതറിഞ്ഞ വൈദ്യന് തനിക്ക് രോഗി വെള്ളം കുടിച്ച ആ സ്ഥലമൊന്നു കാണണമെന്നു പറഞ്ഞു ചെന്നു. അപ്പോഴതാ പെരുമ്പാമ്പിന്റെ അസ്ഥികൂടം ആ ഒഴുക്കിനോടു ചേര്‍ന്നു തന്നെയുണ്ട്. വൈദ്യനതോടെ സമാധാനമായി. സത്യത്തില്‍ നമ്പൂതിരിക്കും സമാധാനമായി, കാരണം താനായിട്ട് ആചാരലംഘനം നടത്തിയിട്ടില്ല, സ്വപ്നമാണ് തന്നെ നയിച്ചത്. സ്വപ്നത്തിലൂടെ അതാവാം! അപ്പോള്‍ പാപമില്ല. മറ്റൊരു കാര്യം വെള്ളത്തിന്റെ സ്പര്‍ശം എല്ലാ അശുദ്ധികളെയും കഴുകിക്കളയുമെന്ന സവര്‍ണാബോധവും. മറ്റുള്ളവര്‍ തൊട്ട വസ്തുക്കള്‍ വെള്ളം തളിച്ചു ശുദ്ധിവരുത്തുക എന്നത് സവര്‍ണര്‍ക്കിടയില്‍ നടപ്പിലുള്ള ഒരു രീതിയാണല്ലോ. വൃത്തിയേക്കാള്‍ ശുദ്ധമാണ് ഇവിടെ പ്രബലമായ ഘടകം. ജെ. ദേവികയും ഹരികൃഷ്ണനും ചേര്‍ന്ന് കഫീല ഓണ്‍ലൈന്‍ മാസികയിലെഴുതിയ ലേഖനത്തില്‍ സവര്‍ണസ്ത്രീകള്‍ തങ്ങളുടെ മുണ്ടും നേരിയതും വെള്ളത്തില്‍ മുക്കി ശുദ്ധിയാക്കുന്നതിനെക്കുറിച്ചു പറയുന്നു. അഴുക്കു കളഞ്ഞ് വൃത്തിയാക്കുന്ന അലക്കായി തോന്നുമെങ്കിലും ഈ പ്രവൃത്തിയുടെ പ്രധാനപ്രേരണ വൃത്തിയേക്കാള്‍ ശുദ്ധിബോധമാണെന്നവര്‍ പറയുന്നു. അയിത്തജാതിക്കാരുമായുള്ള ഇടപഴകലിലൂടെ 'അശുദ്ധ'മായ വസ്ത്രമാണവരുടെ പ്രശ്നം.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">പഴയകാലകേരളത്തിലെ വ്യാപാരരീതികളില്‍ സ്പര്‍ശത്തിന്റെ വിവേചനങ്ങള്‍ കാണാം. ചന്തയിലോ കടകളിലോ ഒക്കെ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന കീഴാളര്‍ പണം ദൂരെ വെച്ച് തീണ്ടാപ്പാടകലെ മാറിനില്‍ക്കുമത്രെ. കടക്കാരന് പുറത്തു വന്ന് സാധനം അവിടെ വെച്ച് പണമെടുത്തുകൊണ്ടു പോകും. പണത്തിന് തീണ്ടലില്ല, മനുഷ്യശരീരത്തിനേയുള്ളു! സവര്‍ണര്‍ പറയുന്ന പോലെ ഉപ്പ് എന്നു ഉപ്പു വാങ്ങാനെത്തിയ ഒരു കീഴാളന് പറഞ്ഞതിന് അയാളെ തല്ലിക്കൊന്ന കഥ കേരളത്തിലുണ്ട്! കീഴാളര്‍ ഉപ്പെന്നു പറയാന്‍ പാടില്ല, പുളിഞ്ചാടന്‍ എന്നാണ് പറയേണ്ടതത്രെ.</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"> </span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സിനിമാശാലകളിലും മറ്റും പലജാതിക്കാര്‍ അടുത്തടുത്തിരുന്ന് ഇടപെടുമ്പോഴുണ്ടാവുന്ന അയിത്ത/ശുദ്ധിയെക്കുറിച്ചുള്ള, ആരോഗ്യത്തെയും പകര്‍ച്ചവ്യാധികളെക്കുറിച്ചും ഒക്കെയുള്ള സവര്‍ണരുടെ ആകുലതകള്‍ പ്രദര്‍ശനശാലകളെ ബാധിച്ചിരുന്നുവെന്ന് ബിന്ദുമേനോനും മറ്റും പറയുന്നുണ്ട്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ആരാധന-സ്പര്‍ശത്തിന്റെ കീഴാളത</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന സമരങ്ങളെല്ലാം തന്നെ വഴിനടക്കാനും അസ്പൃശ്യതയെ മറികടക്കാനുമുള്ള പൗരത്വാവകാശങ്ങളിലൂന്നിയവയായിരു</span><span style="font-family: arial, sans-serif; font-size: large;"><wbr></wbr>ന്നു. ആരാധനാലയങ്ങള്‍ക്കകത്തുള്ള വിവേചനങ്ങളും ധാരാളമുണ്ടായിരുന്നു. നാരായണഗുരുവിന്റെ ഈഴവശിവപ്രതിഷ്ഠ ആരാധനയ്ക്കുള്ള സ്വാതന്ത്ര്യത്തിലൂന്നിയതായിരു</span><span style="font-family: arial, sans-serif; font-size: large;">ന്നു<wbr></wbr>. താന്‍ താമസിച്ചിരുന്ന ഒരു കര്‍ഷകന്റെ കുടിലില്‍ തറയില്‍ കണ്ട ഒരു കല്ല് പൂജക്കായി കര്ഷകന് ഉപയോഗിച്ചിരുന്നതാണെന്നറിഞ്ഞ് അതിനെ വെയിലത്തു വെച്ചു നോക്കാനാഞ്ഞ ഒരു പ്രഫസറുടെ കഥ അനന്തമൂര്‍ത്തി പറയുന്നുണ്ട്. പക്ഷേ പിന്നെ പാവം കര്‍ഷകന്റ വിശ്വാസത്തെ താന്‍ മാനിച്ചില്ല എന്നുള്ളതാലോചിച്ച് അയാള്‍ ആകെ കുറ്റബോധമുള്ളവനായി. വൈകിട്ട് കര്ഷകന് പണികഴിഞ്ഞുവന്നപ്പോള്‍ പ്രഫസര്‍ തെറ്റും മാപ്പും പറഞ്ഞു. അയാള്‍ ചിരിച്ചുകൊണ്ട് മറ്റൊരു കല്ലെടുത്തു പൂജക്കായി തിരഞ്ഞെടുത്തു. കല്ലല്ല, തന്റെ വിശ്വാസമാണ് അയാള്‍ക്കു പ്രമാണമായത് എന്നാണ് അനന്തമൂര്‍ത്തിയുടെ വ്യാഖ്യാനമെന്നു കരുതാം. ദളിതനു പകരം അതൊരു ബ്രാഹമ്ണനായിരുന്നെങ്കില് കല്ല് എടുത്തുനോക്കാന്‍ പ്രഫസറുടെ ജിജ്ഞാസ ഉണരുമായിരുന്നോ എന്ന ചോദ്യവും ബാക്കിനില്ക്കുന്നു.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"> കീഴാളക്രിസ്ത്യാനികള്‍ക്ക് പള്ളിയില്‍ കൃപാന കയ്യില്‍ കൊടുക്കാറില്ല. എറിഞ്ഞാണത്രെ കൊടുക്കാറുണ്ടായിരുന്നത്. പാമ്പാടി ജോണ്‍ ജോസഫ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അതിനെതിരെ ഒരു നിവേദനം കൊടുത്തതായി കീഴാള ചരിത്രപണ്ഡിതര്‍ പറയുന്നു. വീഞ്ഞ് വായില്‍ മുട്ടിക്കാതെ വലിയ തവിയില്‍ കോരി ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നതെന്നും മിഷനറിരേഖകളില്‍ കാണാമത്രെ. പത്തൊമ്പതാം നൂറ്റാണ്ടിലെ അടിമകകളുടെ ആത്മീയജീവിതത്തെക്കുറിച്ചെഴുതപ്</span><span style="font-family: arial, sans-serif; font-size: large;"><wbr></wbr>പെട്ട 'വിശ്വാസവും വിമോചനവും:കൈപ്പറ്റ ഹാബേല്‍' എന്ന കൃതിയിലും ഇതു കടന്നു വരുന്നുണ്ട്. (പുറം64, സനല്‍ മോഹന്‍, വിനില്‍ പോള്‍). സിസ്റ്റര്‍ ജെസ്മിയുടെ അനുഭവങ്ങളില്‍ പരസ്പരം സ്പര്‍ശിക്കാതെ ഇരിക്കേണ്ടതായ തൊടലടക്കം എന്ന വ്രതത്തെക്കുറിച്ചു പറയുന്നുണ്ട്. പ്രാര്‍ത്ഥനയ്ക്കിടയിലോ അല്ലാതെയോ മറ്റൊരാളെ സ്പര്‍ശിക്കാന്‍ പാടില്ലെന്നുള്ള കര്‍ശനമായ വിലക്കാണത്. ലംഘിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമായിരന്നുവത്രെ. ആഢ്യത്തം കുറഞ്ഞ കന്യാസ്ത്രീകളില്‍ ചിലര്‍ക്ക് മറ്റുള്ളവരോടൊപ്പം പ്രാര്‍ത്ഥനകളിലും കുര്‍ബാനയിലും പങ്കുചേരാന്‍ അനുവാദമില്ലായിരുന്നുവെന്നും പറയുന്നുണ്ട്. അവരെ കസേരകളില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ല. മറിച്ച് പെട്ടിപ്പുറങ്ങളാണ് അവരുടെ ഇരിപ്പിടം. പെട്ടിപ്പുറത്തമ്മമാര്‍ എന്നാണത്രെ അവര്‍ വിളിക്കപ്പെട്ടിരുന്നത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">സമീപകാലത്തുണ്ടായ വടയമ്പാടി ക്ഷേത്രമതില്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ഈ വിവേചനത്തിന്റെ ആധുനികരൂപത്തെയാണ് പ്രക്ഷേപണം ചെയ്യുന്നത്. വടയമ്പാടി ദേവീക്ഷേത്രത്തിനടുത്തു സ്ഥിതിചെയ്യുന്ന ദളിത് കോളനി നിവാസികളുടെ കലാകായികവിനോദാവശ്യങ്ങള്‍ക്കായും</span><span style="font-family: arial, sans-serif; font-size: large;"> നടവഴിയായും ഉപയോഗിച്ചിരുന്ന മൈതാനം എന്‍.എസ്.എസ്.കരയോഗം അടച്ചുകെട്ടിയതിനെതിരെയാണ് ദളിതര്‍ പ്രക്ഷോഭം ആരംഭിച്ചത്. പറയസമുദായാംഗമായ മാക്കോത പാപ്പു പ്രതിഷ്ഠവെച്ച് പൂജനടത്തിയിരുന്നതും പുലയസമുദായത്തില്െപ്പട്ട നടത്താക്കുടി ചോതി എന്ന വെളിച്ചപ്പാട് കൊടുവാളും ചിലങ്കയും സൂക്ഷിച്ചിരുന്നതുമായ തറ/പതി ഈ മൈതാനത്തിലാണ് സ്ഥിതിചെയ്തിരുന്നത്. വിഗ്രഹം പണിയുന്ന കമ്മാളനോ തച്ചനോ തങ്ങള്‍ പ്രതിഷ്ഠിച്ച വിഗ്രഹത്തില്‍ തൊടാനവകാശമുണ്ടായിരുന്നില്ല. അത്തരമൊരു രംഗം പെരുന്തച്ചന് സിനിമയിലുണ്ട്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif; font-size: x-large;">ഭാഗം 2.<br />ആധുനികതയിലേക്കുള്ള അന്തരാളഘട്ടം : സ്പര്‍ശത്തെ കണ്ടെടുത്ത് സ്ഥാപിക്കുന്നു.</b><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">സ്പര്‍ശത്തിന്റെ വിലക്കുകളെ ക്ഷേത്രങ്ങള്‍ മാത്രമല്ല, പാര്‍ക്കുകള്‍, സിനിമാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഫാക്ടറികള്‍ മുതലായ ആധുനിക പൊതുവിടങ്ങളെല്ലാം തന്നെ സ്പര്‍ശത്തിന്റെ മേഖലയിലെ ലിഖിതവും അലിഖിതവുമായ വിലക്കുകള്‍ ലംഘിച്ചു മുന്നേറിയിട്ടുണ്ട്. അതിലൂടെ ജനാധിപത്യത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും മറ്റുമുള്ള പുതിയ സമവാക്യങ്ങള്‍ നമ്മുടെ സാമൂഹികജീവിതത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. തിരുവിതാംകൂറില്‍ ആദ്യകാലത്ത് സിനിമാശാലകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പൊതുബോധത്തെ ഭരിച്ചിരുന്ന ആകാംക്ഷകളെക്കുറിച്ച് ബിന്ദുമേനോന്‍ തന്റെ സിനിമാഗവേഷണത്തില് സൂചിപ്പിക്കുന്നുണ്ട്. ജാതി അയിത്തവും കോളറ, പ്ലേഗ് തുടങ്ങിയ പകര്ച്ചവ്യാധിഭീതികളുമൊക്കെ അവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പി.കെ.റോസി എന്ന ദളിത് അഭിനേത്രി താനഭിനയിച്ച ഒരു ചിത്രം ഒന്നു കാണാന്‍ പോലും തിയ്യേറ്റററിനകത്തു കയറാന്‍ അക്കാലത്തെ സവര്ണമാടമ്പിത്തം അനുവദിച്ചില്ല. അത്തരം കാലങ്ങളെ പുറകിലേക്കു തള്ളിക്കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിലെ കലാലോകം മുന്നോട്ടു ചലിച്ചത്. എങ്കിലും ഗുരുവായൂരമ്പലത്തില്‍ ഏതെങ്കിലും ഒരു ദിവസം പോകാന്‍ കഴിയുമെന്നാണ് യേശുദാസിനുപോലും ഉറപ്പില്ലാതെ പറയാനായത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"><b>ഹസ്തദാനം</b></span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">സ്പര്‍ശം ശരീരത്തിനെ, അതിലെ അവയവങ്ങളെ കേന്ദ്രീകരിക്കുന്നത് ആധുനികതയുടെ കാലത്താണ്. അതുവരെ ശരീരങ്ങള്‍ തമ്മിലുള്ള അകലം, അടുപ്പം ആണ് സ്പര്‍ശത്തിന്റെയും അസ്പൃശ്യതയുടെയും മാനങ്ങളെ രൂപപ്പെടുത്തിയത്. കൈകൊണ്ടുള്ള സ്പര്‍ശത്തിന്റെ മൂല്യവിവേചനങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ പ്രബലമാണ്. കൈകൊണ്ടു സ്പര്‍ശിച്ച് അശുദ്ധമാക്കിയെന്നാരോപിച്ച് കൈയറുത്തു കളഞ്ഞ സംഭവങ്ങളുണ്ടായതായി കേട്ടിട്ടുണ്ട്. ഉപകരണങ്ങളുടെ ഉപകരണമാണ് കൈ.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"> പഴയ ആചാരബദ്ധമായ അകലങ്ങളും അടുപ്പങ്ങളും ഇല്ലാതെ ശാരീരിക ഉപചാരങ്ങള്‍ പുതുക്കിയെഴുതുന്നതിലൂടെ ഒരു ജനത സ്വയം മാറിത്തീരുന്നതിന്റെ കാഴ്ച്ചകള്‍ ആദ്യകാലനോവലുകളിലെമ്പാടും കാണാം. പരിഷ്കാരവിജയത്തിലെ പുരോഗമനകാരിയായ മാത്തു തന്റെ സുഹൃത്ത് ലോനച്ചന് കുഞ്ഞ് ജനിച്ചതറിഞ്ഞ് അഭിനന്ദനസൂചകമായി ഹസ്തദാനം ചെയ്യുന്നത് കാണാം. ഇതു കൗതുകപൂര്‍വം നിരീക്ഷിച്ച അവരാ എന്ന കാരണവര്‍ അതു തൃശൂരെ പരിഷ്കാരമാണോ എന്നാരായുന്നു. എന്നാല്‍ അത് പൊതുവേ എല്ലായിടത്തുമുള്ള പരിഷ്കാരമാണെന്നാണ് മാത്തു പറഞ്ഞു മനസ്സിലാക്കുന്നത്. തുടര്‍ന്ന് പരിഷ്കാരമെന്നതിന്റെ അര്‍ത്ഥം മാത്തു വിശദീകരിക്കുന്നു.</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">''പരിഷ്കാരികളെന്നത് ഒരു പ്രത്യേകജാതിയോ സമുദായമോ അല്ല. സജ്ജനസംസര്‍ഗ്ഗം കൊണ്ടും ഉയര്‍ന്ന പഠിപ്പു കൊണ്ടും മനോമാഹാത്മ്യം ഉണ്ടായി, അതുകാരണം ഹീനത്വ സമ്പ്രദായങ്ങളെ ഉപേക്ഷിച്ചും പരദേശീയരുടെ ഭേദപ്പെട്ട നടപടികള്‍ കണ്ടു പഠിച്ചും അനാവശ്യവും ദുര്‍ച്ചിലവുള്ളതുമായ സാമൂഹികചട്ടങ്ങളെ ഭേദപ്പെടുത്തിയും പുതുനടപ്പുകളെ കാലാനുസരണം അംഗീകരിച്ചും നടക്കുന്ന ഏവരെയും പരിഷ്കാരമുള്ളവരെന്നു പറയാം'' (പുറം 31, പരിഷ്കാരവിജയം). സ്പര്‍ശത്തെ ആധുനികതയുടെയും സ്വത്വപരമായ അന്തസ്സിന്റെയും അടയാളമായി പതുക്കെപ്പതുക്കെ കണ്ടെത്തുന്ന മലയാളിചേതനയെ ഇവിടെ നാം കാണുന്നുണ്ട്. കല്പറ്റ നാരായണന്റെ കവിത ഹസ്തദാനം അതിലുള്ളടങ്ങിയ സംവേദനത്തിന്റെയും സംസ്കാരത്തിന്റെയും ആന്തരികരാഷ്ട്രീയത്തെ ഇഴകീറുന്നതാണ്.</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">'കൈകൊടുക്കുമ്പോള്‍</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">എത്രവരെ മുറുകെ പിടിക്കാം?</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">മൃദുവായി കൈകൊടുത്താല്‍</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ദുര്ബ്ബലന് എന്നു തെറ്റിദ്ധരിക്കുമോ?</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">.........</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">...........</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ആലിംഗനത്തിന്റെ ഈ ചുരുക്കെഴുത്ത്</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">അഭിനന്ദനത്തിന്റെ ഈ ഫോസില്‍</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">മധ്യസ്ഥന്മാരുടെ ഈ ഇഷ്ടസങ്കേതം</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ഈ ഇളക്കി ഉറപ്പിക്കല്‍ എന്തിന്?</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">തണുപ്പില്‍ നിന്നാണിത് വന്നതെന്നും</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ഗാമയാണാദ്യം കൈനീട്ടിയതെന്നും</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">കൈമാറ്റങ്ങളിവയെ വളര്‍ത്തിയെന്നും</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">വര്‍ഗരഹിത ഊഷ്മളതയാണിവയക്കെന്നും</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">പണ്ഡിതന്മാര്</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">പക്ഷേ ഇത് ഒന്നും അതേപടി ഏറെ നിര്‍ത്താനാവാത്ത</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">അപ്പോഴേയ്ക്കും അസംബന്ധമാകുന്ന</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ഒരു ലോകത്തിന്റെ ദാനം.'(സമയപ്രഭു)</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">കൊറോണക്കാലത്ത് പ്രത്യക്ഷപ്പെട്ട ശാസ്ത്രീയമായ ആരോഗ്യനിര്ദ്ദേശങ്ങളധികവും സ്വാഭാവികമായും സ്പര്ശവിലക്കുമായി ബന്ധപ്പെട്ടായിരുന്നതായിരുന്നു. ഹസ്തദാനത്തിനു പകരം നമസ്കാരം പറഞ്ഞു കൈകൂപ്പി അഭിവാദനം ചെയ്യുന്ന പരമ്പരാഗതരീതി വീണ്ടും പ്രചാരത്തിലായി. ഇറ്റലിയിലെ ആരോഗ്യമേഖലയെ സേവിക്കാനായി കൊറോണക്കാലത്തു വന്നു ചേര്‍ന്ന ക്യൂബന്‍ വൈദ്യന്മാരുടെ വിദഗ്ദ്ധസംഘം വന്നിറങ്ങുമ്പോള്‍ കണ്ട പുതിയതരം അഭിവാദനരീതി കൗതുകമുള്ളതായി. കൈമുട്ടുകള്‍ പരസ്പരം മുട്ടിച്ചുകൊണ്ടാണ് ആതിഥേയര്‍ അവരെ അഭിവാദനം ചെയ്തത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">പരിഷ്കാരവിജയത്തില്‍ പുതിയ പരിഷ്കാരപ്രകാരം സദ്യക്ക് ഇലയിട്ട് ഊണുവിളമ്പുന്ന രീതിയില്‍ മാറ്റം വരുത്താന്‍ മാത്തു പലരോടും ഉപദേശിക്കുന്നുണ്ട്. ആധുനികമായ ജീവിതചര്യകളെക്കുറിച്ചും രീതിമര്യാദകളെക്കുറിച്ചും സാമുദായികമായി ഇടപെട്ടുകൊണ്ട് ബോധവല്‍ക്കരണം നടത്താന്‍ മാത്തു ശ്രമിക്കുന്നു. ഇത് മാത്തുവിന്റെ സുഹൃത്തായ ലോനച്ചന്റെ കുടുംബാംഗങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പുലകുളിയടിന്തിരത്തിന്റെ സദ്യക്ക് ഒരിലയില് രണ്ടാള് ഉണ്ണുന്ന പതിവുരീതിയെപ്പറ്റി മാത്തുവിന് വളരെ മോശം അഭിപ്രായമാണുള്ളത്. ഓരോരുത്തരും വെവ്വേറെ ഇലയില്‍ കഴിക്കണം എന്നാണ് മാത്തു പറയുന്നത്. അതനുസരിച്ച് സദ്യയുടെ രീതി പരിഷ്കരിച്ചെങ്കിലും ആ പരിഷ്കാരം അതില്‍ വിധേയരായി നിന്ന വിഭാഗങ്ങളെ എത്രമാത്രം പരിഗണിച്ചിരുന്നുവെന്ന സംശയം വെളിവാക്കുന്നുണ്ട് നോവലിസ്റ്റ്. മരണാനന്തരം പുലകുളിയടിന്തിരം കഴിഞ്ഞ് പിരിഞ്ഞുപോകുന്ന ദമ്പതിമാരുടെ സംഭാഷണമാണ് ഇവിടെ സൂചിപ്പിക്കുന്നത്. പെണ്ണുങ്ങള്‍ക്കു ഓരോരുത്തര്‍ക്കും വെവ്വേറെ ഇലകളില്‍ ഊണുകൊടുത്തത് അസൗകര്യമായി എന്ന് ഒരു സ്ത്രീ ഭര്‍ത്താവിനോട് അഭിപ്രായപ്പെടുന്നു.</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ചാണ്ടി: ''എന്തേ ? അമ്മമാര്‍ക്കു വെടിപ്പായിട്ട് വിളമ്പിയില്ലേ?''</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">മറിയത്തമ്മ: ''വെളമ്പിയത് മുറയ്ക്കുതന്നെയായിരുന്നു. പെമ്പറന്നോര് അടുത്തു അടുത്തു തല തമ്മില്‍ ഏകദേശം മുട്ടി മുട്ടി ഇരിക്കുമ്പഴല്ലേ വല്ലതും തിന്നുകയുള്ളൂ. ഇതു എല്ലാവരും അകലെ ഇരുത്തി വെവ്വേറെ എലയില്‍ വിളമ്പി. കണ്ണീക്കണ്ട ആണുങ്ങളൊക്കെ പന്തലീ നിന്ന് മുഖത്തിട്ടു നോക്കിക്കൊണ്ടു നിന്നാല്‍ അമ്മമാര്‍ എങ്ങനെ തിന്നും? ലോനച്ചനും ആ പരിഷ്കാരി മാത്തുവും കൂടിയാണ് ഈ ചട്ടം ഉണ്ടാക്കിയത് അടിയന്ത്രം കഴിച്ചെന്ന് ഒരു പേരുവരുത്തി.''</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ചാണ്ടി: ''വെവ്വേറെ എലയില്‍ ഊണു കൊടുക്കുന്നതു നല്ല ഒരു ചട്ടമാണ്. ഓരോരുത്തന്ന് ഇഷ്ടം പോലെ തിന്നാം, ഇതാണ് നല്ല ചട്ടം. എനിക്ക് നന്നാ പിടിച്ചിട്ടുണ്ട്. ''</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">മറിയത്തമ്മ: ''ആമ്പ്രന്നോര്‍ക്ക് ഇതു നല്ല ചട്ടമാണെന്നു തോന്നുന്നൊണ്ടായിരിക്കും. പക്ഷേ പന്തിയിലിരുന്ന അമ്മമാര്‍ നല്ലവണ്ണം ഉണ്ടില്ലെന്നേയുള്ളു,''</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ആനുഷംഗികമെന്നു തോന്നാവുന്ന ഈ അഭിപ്രായവ്യത്യാസങ്ങളെ ഇന്നത്തെ നിലയക്ക് വളരെ സൂക്ഷ്മതയോടെ നാം സമീപിക്കേണ്ടതുണ്ട്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">പന്തിഭോജനം ഒരു രാഷ്ട്രീയസമരമായി കോണ്‍ഗ്രസ് ഏറ്റെടുത്തസമയത്ത് പുലാമന്തോള്‍ കോണ്‍ഗ്രസിന്റെ മുന്‍കയ്യില്‍ ദളിതരെ സംഘടിപ്പിച്ച് രഹസ്യമായി തിരുനാരായണപുരത്തെ അമ്പലത്തിലെ വാരസദ്യയില് പങ്കെടുത്ത് കോലാഹലമുണ്ടാക്കിയ കഥ ജീവിതപ്പാതയില്‍ പറയുന്നുണ്ട്. യാഥാസ്ഥിതികരുടെ വിറളിപിടിച്ചതും പകച്ചതുമായ മുഖങ്ങള്‍ ആഖ്യാനത്തിലുണ്ട്. ഭയാനന്ദസമ്മിശ്രമായ ചേഷ്ടകളോടെ ദളിതരും. സി.കേശവന്റെ ആത്മകഥയില്‍ തന്റെ വിവാഹത്തിന് ഒരു മിശ്രഭോജനം സംഘടിപ്പിച്ച കഥ പറയുന്നുണ്ട്. വിവാഹത്തിനു വന്ന ഉല്പതിഷ്ണുക്കളായ നായര്‍ സുഹൃത്തുക്കള്‍ സ്വമേധയാ വിവാഹപ്പന്തലില്‍ മറ്റുള്ളവരോടൊപ്പം കയറിയിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ആ സമയം അവിടെ ഉണ്ടായിരുന്ന മറ്റു നാട്ടുകാരായ മയ്യനാട്ടുകാര്‍ എങ്ങനെയോ സൂത്രത്തില്‍ മുങ്ങിക്കളഞ്ഞെന്നും തന്റെ സുഹൃത്തുക്കളിലൊരാളുടെ മിശ്രഭോജനംകൊണ്ട് അദ്ദേഹത്തിന്റെ അച്ഛന് യജമാനനില്‍ നിന്നും വലിയ ശിക്ഷ അനുഭവിക്കേണ്ടി വന്നെന്നും സി.കേശവന് പറയുന്നു. (പുറമ 189, ജീവിതസമരം)</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">അസ്പൃശ്യതയുടെ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി, വിമോചകരും വിമോചിതരും തമ്മിലുള്ള രക്ഷാകര്തൃസ്വഭാവമുള്ള ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണവും സൂക്ഷ്മവുമായി അവതരിപ്പിക്കുന്ന ഒരു ആഖ്യാനമുണ്ട്. മഹാദേവ് ദേശായ് ആണ് ഈ കഥ പറയുന്നത്. ദളിതരുടെ വിമോചനത്തിനായി 1933 ല്‍ ഗാന്ധിജി ജയിലില്‍ നിരാഹാരമനുഷ്ഠിച്ചു കിടക്കുന്നു. അദ്ദേഹത്തെ കാണാന്‍ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനു ശേഷം ഒരു ദളിത് ബാലന് എത്തുന്നു. തനിക്കു ഒരു സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനുവേണ്ടി ഗാന്ധിജിയുടെ സഹായം തേടിയാണ് കുട്ടി എത്തിയത്. വളരെ ബുദ്ധിമുട്ടിയാണ് അവന് അവിടെ എത്താന്‍ കഴിഞ്ഞത്. ജയിലിലേക്കുള്ള യാത്രയ്ക്കായി ഒരു ജോഡി ചെരുപ്പു സംഘടിപ്പിക്കാന്‍ പോലും അവനു വളരെ കഷ്ടപ്പെടേണ്ടി വന്നു. ഗാന്ധിജിയുടെ അനുയായികളെ തനിക്കു വിശ്വാസമില്ലെന്നും ഗാന്ധിജിയെ മാത്രമേ തനിക്കു വിശ്വാസമുള്ളൂ എന്നും അവന് സങ്കടത്തോടെ പറഞ്ഞു. അെങ്ങന്തിനാണ് മരണം വരെ നിരാഹാരമിരിക്കുന്നത്? അങ്ങെന്തിനാണ് ഞങ്ങളെ വിട്ടുപിരിയുന്നത് എന്നെല്ലാമവന് ഗാന്ധിജിയോട് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു. അവനു ഗാന്ധിജി ഉറപ്പുകൊടുത്തു, താന്‍ മരിക്കുകയില്ലെന്നും അവന്റെ കാര്യങ്ങള്‍ നടത്തിച്ചു കിട്ടുമെന്നും. ഈ വാക്കുകള്‍ കേട്ട് കുട്ടി കണ്ണീരോടെ തന്റെ വിശ്വാസം ഏറ്റുപറഞ്ഞു. ഗാന്ധിജി അവനോട് പറഞ്ഞു, ''ഞാന്‍ മരിക്കുകയൊന്നുമില്ല, വരൂ നമുക്ക് ഒരു ഉടമ്പടിയിലെത്താം. ഞാന്‍ ഉപവാസം അവസാനിപ്പിക്കുന്ന ദിവസം നീ ഒരു മധുരനാരങ്ങയുമായി വരൂ. അതിന്റെ നീര് കഴിച്ച് ഞാന്‍ നിരാഹാരമവസാനിപ്പിക്കാം''. അവന് സന്തോഷത്താല്‍ മതിമറന്നു. നിരാഹാരം അവസാനിപ്പിക്കുന്ന ദിവസം വന്നെത്തി. ദേശായ് ബാലനെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവന് വന്നില്ല. പകരം ലേഡി താക്കര്‍സേ ആണതു നിര്‍വഹിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ കഥയുടെ ആഖ്യാതാവായ ദേശായ് കരുതിയതും വിശ്വസിച്ചതും കുട്ടി വനിനല്ലെന്നു തന്നെയാണ്. അവന് വന്നിരുന്നുവെന്ന പത്രവാര്‍ത്ത അയാള്‍ പൂര്‍ണമായും നിഷേധിച്ചു. എന്നാല്‍ അവന് അയാള്‍ക്കെഴുതിയ കത്തിലൂടെ സത്യം പുറത്തുവന്നു. ''അവന് ഇടയക്കിടെ അവിടെ വന്ന് നിരാഹാരത്തിന്റെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അവസാനദിവസം അവന്റെ ധൈര്യമെല്ലാം ചോര്‍ന്നുപോയി. അന്നേ ദിവസത്തെ ചടങ്ങുകളിലേക്ക് പ്രവേശനാനുമതി ലഭിക്കാനുള്ള യോഗ്യത അവനില്ലെന്നും അത്രത്തോളം നിസ്സാരനായ ബാലനാണ് താനെന്നവനു മനസ്സിലായി. തനിക്കു ലഭിക്കുന്ന മഹാഭാഗ്യം തന്റെ കൂട്ടുകാരില്‍ അസൂയ വളര്‍ത്തുമെന്നും അവനറിയാമായിരുന്നു. അതോടെ അവനനുഭവിക്കുന്ന ഇത്തിരി ഭാഗ്യങ്ങള്‍ നഷ്ടമാകുമെന്നും അവന് ഭയപ്പെട്ടു. വികാരങ്ങളുടെ അസ്വാഭാവിക മിശ്രണമാണ് അവനെ ഭരിച്ചത്. എന്നാല്‍ അവന് പേറുന്ന അസ്പൃശ്യതയുടെ അടിസ്ഥാനത്തിലാണ് ആ വികാരമിശ്രങ്ങളെയെല്ലാം വിലയിരുത്തേണ്ടത്. ...'' (പുറം.49, ജ്വലിക്കുന്ന പാദങ്ങള്‍, ഡി.ആര് നാഗരാജ്) അവസാനനിമിഷത്തില്‍ ആ ഭാഗ്യദേവതയെ സ്വീകരിക്കാനുള്ള മനക്കരുത്ത് അവനുണ്ടായില്ല. അനര്‍ഹമായ വിധത്തില്‍ സ്വയം നിന്ദയുടേതായ ഒരു വികാരം അവനില്‍ വളര്‍ത്തിയെടുത്തതിന്റെ ഉത്തരവാദിത്തം നമുക്കോരോര്ത്തര്ക്കുമുണ്ടെന്</span><span style="font-family: arial, sans-serif; font-size: large;"><wbr></wbr>നും ദേശായ് പറയുന്നു.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"><b>കുടുംബം</b></span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ആധുനികകുടുംബം രൂപപ്പെട്ടുവരുന്നതുമായി ബന്ധപ്പെട്ട് ചരിത്രപഠനങ്ങള്‍ സുലഭമാണ്. അതിലെ ശാരീരിക അടുപ്പത്തെക്കുറിച്ചും അവ വിലക്കപ്പെടുകയോ വീണ്ടെടുക്കപ്പെടുകയോ ചെയ്തതിന്റെ ചരിത്രപരമായ അന്വേഷണം ഇനിയും നടക്കേണ്ടതായാണിരിക്കുന്നത്. ഭാര്യാഭര്ത്താക്കന്മാര്ക്കി</span><span style="font-family: arial, sans-serif; font-size: large;">ടയി<wbr></wbr>ല്‍ രഹസ്യമായല്ലാതെയുള്ള സമ്പര്‍ക്കങ്ങള്‍ മ്ലേച്ഛവും പരിഹാസ്യവുമായാണ് ഈയടുത്തു വരെ കണ്ടിരുന്നത്. അടുത്തടുത്തിരുന്ന് യാത്ര ചെയ്യുന്നതോ ഒന്നിച്ചിരുന്ന് സംസാരിക്കുന്നതോ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതോ ഒക്കെ അല്പം 'നാണക്കേടു'ള്ള കാര്യമായി കണ്ടിരുന്നുവെന്ന് പല അനുഭവക്കുറിപ്പുകളും പറയുന്നു. വീട്ടില്‍ നിന്ന് ഒന്നിച്ചിറങ്ങിയാലും ഭര്‍ത്താവ് നടക്കുന്നതിന്റെ നാലടി പിന്നിലായാണ് റോഡിലൂടെ ഭാര്യ നടക്കുക. രതി എന്ന രഹസ്യപരിപാടിയല്ലാതെ മറ്റൊന്നും അവര്‍ക്കിടയിലില്ല എന്നു പരസ്യമായി ഉറപ്പിച്ചെടുക്കുന്ന വിധമായിരുന്നു ആ കുടുംബത്തിന്റെ കാര്യപരിപാടികള്‍. സംബന്ധസമ്പ്രദായത്തില് ജാതിയില്‍ ഉയര്‍ന്ന ബ്രാഹ്മണനായ അച്ഛന് താഴ്ന്ന ജാതിയിലുണ്ടായ മക്കളെ തൊട്ടുലാളിക്കാന് അവകാശമില്ല. സ്നേഹത്തിന്റെയും സമ്പര്‍ക്കത്തിന്റെയും തരളതകള്‍ അന്യമായ ആ കുടുംബം ഇന്നത്തെ നിലയക്ക് വികലമായാണ് പുതുതലമുറ വിലയിരുത്തുക. </span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് 2006ല്‍ തന്മാത്ര എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ പൊങ്ങിവന്ന സംവാദം കൗതുകകരമായിരുന്നു. അച്ഛനമ്മമാരും മക്കളുമടങ്ങുന്ന കുടുംബചിത്രങ്ങളില്‍ അതിവൈകാരികമായ രംഗങ്ങളിലല്ലാതെ, അതിന്റെ പ്രതിഫലനമായിട്ടല്ലാതെ സ്പര്‍ശം പൊതുവെ കടന്നുവരാറില്ല. സിനിമയിലെ കുടുംബത്തില്‍ മാത്രമല്ല, അതിനു പുറത്തുള്ള കുടുംബത്തിലും സാധുവാണിത്. പണയരംഗങ്ങളില് ദാമ്പത്യരംഗങ്ങളേക്കാധികം സ്പര്ശനത്തിന് ഊന്നല്‍ ലഭിക്കുന്നതായി കാണാം. ദാമ്പത്യത്തിന്റെ സ്വകാര്യവും അടഞ്ഞതും 'മാന്യ'വും ആയ ഘടന 'മൂന്നാമതൊരാളെ' സദാചാരപരമായ അകലത്തിലേക്ക് നീക്കിനിര്‍ത്തുകയാവണം (അതുകൊണ്ടുതന്നെ അച്ഛനമ്മമാരുടെ സല്ലാപരംഗങ്ങളൊക്കെ മക്കള്‍ക്കു ചമ്മലോടെയാണ് കാണിക്കുക-പവിത്രം സിനിമ) വ്യക്ത്യനുഭവങ്ങള്‍ സാമൂഹ്യാനുഭവങ്ങളിലേക്ക് സംക്രമിപ്പിക്കുന്നതിലുള്ള വൈമുഖ്യമായതിനെ കാണാം. പൊതുവെ ദാമ്പത്യരംഗങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടാത്ത നഗ്നത കാമുകീ-കാമുകരംഗങ്ങളില്‍ (രതി പ്രചോദകമായിത്തന്നെ) കണ്ടെന്നുവരാം. അവിടെ സൃഷ്ടിക്കപ്പെടുന്ന ഉല്‍സവപരത, ചടുലവേഗങ്ങള്‍, വര്‍ണ്ണപകിട്ടുകള്‍, നിഗൂഢതകള്‍, പ്രലോഭനങ്ങള്‍ പ്രേക്ഷകന്റെ ഐന്ദ്രിയതയെ സിനിമയിലേക്ക് ക്ഷണിക്കുകയോ താദാത്മ്യപ്പെടുത്തുകയോ ആണ്. ദാമ്പത്യം, കുടുംബം, ലൈംഗികത എന്നിവയെ ഒക്കെ മുഖ്യധാരസിനിമകളുടെ പതിവനുസരിച്ചാണ് തന്മാത്രയും സ്വാംശീകരിച്ചിരുന്നതെങ്കിലും അവയില്‍ നിന്നു വ്യത്യസ്തമായി, ശാരീരികമായ അകലങ്ങളെ കുറച്ചുകൊണ്ട് സ്പര്‍ശങ്ങളുടെ ഒരു ഉത്സവംതന്നെ സൃഷ്ടിക്കുന്നു. കുടുംബബന്ധങ്ങളുടെ കൗതുകകരവും ആശാസ്യവുമായ ഒരു ഇഴുകിച്ചേരല്‍ എന്ന നിലയില്‍ തന്മാത്രയുടെ ചുവര്‍പരസ്യങ്ങളിലൊക്കെ ഇതുകാണാം. ഊഷ്മളതയുടെ ഈ പ്രസരം ഭര്‍ത്താവും (അച്ഛന്) ഭാര്യയും (അമ്മ) തമ്മില്‍ മാത്രമല്ല മക്കളിലേക്കും വ്യാപിച്ചു നില്ക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള (അമ്മായിയച്ഛന് മരുമകളുടെ തോളത്തുചാഞ്ഞുതേങ്ങുതുള്പ്പെടെ</span><span style="font-family: arial, sans-serif; font-size: large;"><wbr></wbr>യുള്ള) ശാരീരികമായ അടുപ്പം ഈ സിനിമയുടെ മുഖ്യചാലകശക്തിയാണ്. മുഖ്യപ്രമേയമെന്നു പറയാവുന്ന അള്ഷിമേഴ്സിനെ/മറവിയെ മറികടക്കുന്ന ഇന്ദ്രിയപരമായ ഓര്‍മ്മ (സാധ്യത) കൂടിയാണിത്. രുചികളും മണങ്ങളും ഓര്‍മ്മകളിലൂടെ കടുവരുന്നു. പിന്നീടത് അനുഭവങ്ങളിലൂടെ ഓര്‍മ്മയെ സൃഷ്ടിച്ചെടുക്കുന്നു. സ്പര്‍ശം കേവലമായ ഐന്ദ്രിയാനുഭവമെന്ന നിലയില്‍നിന്ന് സിനിമയുടെ കേന്ദ്രസ്ഥാനമായ ഒന്നിലേക്ക് കണ്ണിചേര്ക്കപ്പെടുന്നതിങ്ങനെ</span><span style="font-family: arial, sans-serif; font-size: large;">യാ<wbr></wbr>ണ്. മകന്റെ സ്ക്കൂളിലെ പി.ടി.എ.യോഗത്തില്‍ സംസാരിക്കുന്ന രമേശന് മക്കളെ തൊട്ടു സംസാരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് പറയുന്നത്. മഴയുടെ/ജലത്തിന്റെ സ്പര്‍ശമാണ് കൗമാരത്തെയും ഭാരതീയര്‍ കവിതയെയും അയാളില്‍ പുനഃസൃഷ്ടിക്കുന്നത്. സ്പര്‍ശം ഇവിടെ ഒരു വിലക്കായല്ല, ഒരു വിനിമയമായും കുടുംബഘടനയിലേക്കുള്ള ഒരു തുറസ്സായും തന്മാത്രയില് നിറഞ്ഞുനില്ക്കുന്നു. നമ്മുടെ സിനിമയില്‍ ഗോപ്യവും അപകൃഷ്ടവുമായി മാത്രം കടുവരുന്ന ശാരീരികസാമീപ്യം. സ്പര്‍ശം ഈ സിനിമയില്‍ സുതാര്യമാകുന്നു. ഉദാത്തമാകുന്നു. ഭൂതകാലത്തിന്റെ ഒസ്യത്തായ സ്പര്‍ശനത്തിന്റെ വിലക്ക് ഇവിടെ റദ്ദുചെയ്യപ്പെടുകയും കുടുംബഘടനയുടെ അധികാരത്തെ (ഭര്‍ത്താവ്>ഭാര്യ>മകന്>മകള്‍.</span><span style="font-family: arial, sans-serif; font-size: large;"><wbr></wbr>..) ചെറുതാക്കുകയും ചെയ്യുന്നു. അബോധത്തിലൂടെയെങ്കിലും കുടുംബത്തിന്റെ ഒരു ജനാധിപത്യക്രമത്തെ സ്പര്‍ശത്തിന്റെ ഉല്‍സവം തീര്‍ക്കുന്നതിലൂടെ ഈ സിനിമ ആഗ്രഹിക്കുന്നുണ്ടാവണം.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള സ്പര്‍ശത്തിന്റെ നിഷ്കര്‍ഷകള്‍ ഏറെയായിരുന്ന സമൂഹമാണ് മലയാളികളുടേത്. തീണ്ടാരി എന്ന വാക്കില്‍തന്നെ അസ്പൃശ്യതയുണ്ട്. തീണ്ടാരിയായ സ്ത്രീ തുളസിയില, കറിവേപ്പില, കൂവളം, ഫലവൃക്ഷങ്ങള്‍ മുതലായവ സ്പര്‍ശിക്കുന്നതിന് ആചാരപരമായ വിലക്കുണ്ടായിരുന്നു. പല സമുദായങ്ങളിലും ആര്‍ത്തവമുള്ള സ്ത്രീക്കു മറ്റുള്ളവരില്‍ നിന്നകന്നു താമസിക്കാന്‍ വെവ്വേറെ അറകളോ മുറികളോ തന്നെ ഉണ്ടായിരുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട സ്ത്രീപക്ഷചര്ച്ചകള് വലിയ തോതില്‍ രാഷ്ട്രീയമായിത്തന്നെ ഉയര്‍ന്ന രണ്ടുമൂന്നു വര്‍ഷങ്ങളാണ് കടന്നുപോയത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"><b>ശിശു-മാതൃലോകങ്ങള്‍</b></span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ബാലാമണിയമ്മയുടെ കാവ്യലോകത്തേക്കു ചെന്നാല്‍ നാം കാണുന്ന സ്പര്‍ശത്തിന്റെ മണ്ഡലങ്ങള്‍ കൗതുകകരമാണ്. ഇഹപരലോകങ്ങളുടെ അനന്തവും അവിരാമവുമായ താരതമ്യ/മാത്സര്യം എല്ലാക്കവിതകളിലുമുണ്ട്. അതേ മൂല്യസംഘര്‍ഷങ്ങളില്‍ നിര്‍ത്തിക്കൊണ്ടാണ് പ്രസവവും മുലയൂട്ടലുമുള്പ്പടെയുള്ള ശാരീരികതയെയും കവി തുലനം ചെയ്യുന്നത്. വൃദ്ധകന്യ പോലുള്ള ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ ഒഴിച്ചാല്‍ രതിപരമായ കാമനകളെ അവര്‍ പൂര്‍ണമായും ഒഴിച്ചുനിര്‍ത്തുന്നുണ്ട്. ഏറെ പറയപ്പെട്ടതെങ്കിലും കുഞ്ഞുങ്ങളുമായി ചേര്‍ന്നുള്ള ശാരീരികാടുപ്പങ്ങളെ മൂല്യസംബന്ധിയായിത്തന്നെ തരളതകളോടെ അവരെഴുതി. കുഞ്ഞുങ്ങളുടെ മൃദുലത, അവരുടെ ദേഹത്തെ തഴുകല്‍, പുണരല്‍, ചുംബിക്കല്‍, മുലയൂട്ടല്‍ മുതലായവയെ ആസ്വദിച്ചും മാനിച്ചുമെഴുതുന്നു. അതിനെ പ്രാപഞ്ചികതയ്ക്കപ്പുറമുള്ള പുണ്യത്താല്‍ കൈവരുന്ന മറ്റൊരു ലോകവുമായി ചേര്ത്തുവെച്ചുകൊണ്ടായാലും ശാരീരികസ്പര്ശത്തെക്കുറിച്ചുള്</span><span style="font-family: arial, sans-serif; font-size: large;"><wbr></wbr>ള സവിശേഷമായ ഒരു വാങ്മയം അവര്‍ ചമച്ചു. മൂല്യവിവേകിയും അതേസമയം തരളചിത്തയുമായ അമ്മയുടെ ചോദനകള്‍ എന്ന നിലയക്കാണതില് സ്പര്‍ശം കടന്നുവരുന്നത്. പലപ്പോഴും കുഞ്ഞിന്റെ ലോകം ആദര്‍ശാത്മകമായി ഉയര്‍ത്തി പ്രതിഷ്ഠിക്കുന്ന തരം കവിതകളാണവ.</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">''ഓമനേ നിന്നിലപൂര്ണത ചേര്‍ത്തിടാ-</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">യ്കീ മുലപ്പാലിലെ ദൗര്‍ബല്യങ്ങള്‍'' (അമ്മയും മകനും, ബാലാമണിയമ്മയുടെ കവിതകള്‍, 2008, മാതൃഭൂമി)</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">അച്ഛനും മകളും എന്ന കവിതയില്‍ വിശ്വാമിത്രനോട് ചോദിക്കപ്പെടുന്ന ചോദ്യം മുമ്പു സൂചിപ്പിച്ച ഇഹപര തുലനവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്.</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">'ഞാനൊന്നു ചോദിക്കട്ടെ, സാദരം മഹാമുനേ</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ധ്യാനത്തിലുള്ച്ചേരുന്നോരാ സച്ചിദാനന്ദം താനോ</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">മാനിച്ചീയിളം മെയ് പുല്കലിലുളവായോ-</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">രാനന്ദമിതോ ഭവാനധികം സമാസ്വാദ്യം?' (വള്ളത്തോള്‍, അച്ഛനും മകളും)</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">മാധവിക്കുട്ടിയുടെ കഥകളില്‍ സ്പര്‍ശത്തിന്റെ പലവിതാനങ്ങളുള്ള അനുഭൂതികളും കാമനകളും കണ്ടെത്താനാവും. മാധവിക്കുട്ടിയുടെ ഓര്‍മകളിലെ സുപ്രതിഷ്ഠിതമായ ഒരു റഫറന്‍സ് ചേര്‍ത്തു വായിക്കാവുന്നതാണ്. വയസ്സായ തന്റെ മുത്തശ്ശിയുടെ ചന്ദനം മണക്കുന്ന, ഞാന്നു തൂങ്ങിയ മുലകളില്‍ മുഖം ചേര്‍ത്തു കിടക്കുന്ന സുഖത്തെക്കുറിച്ചവര് പറയുന്നു. തന്റെ മക്കളെ ലാളിച്ചും ഉമ്മവെച്ചും അവര്‍ക്കു മുലകൊടുത്തും കിട്ടുന്ന അവാച്യമായ നിര്വൃതിയെക്കുറിച്ചും അവര്‍ ഒന്നിലേറെ തവണ എഴുതി. ഗാന്ധിയനായ ബാലാമണിയമ്മയുടെ മകളായ മാധവിക്കുട്ടി, കുഞ്ഞുങ്ങളെ നക്കിത്തോര്‍ത്തുകയും മണക്കുകയും ചേര്ത്തണയക്കുകയും ചെയ്യുന്ന മൃഗങ്ങളെപ്പോലെയാണ് താന്‍ മക്കളോട് ഇടപഴകിയതെന്ന് പറയുന്നുണ്ട്. അവരുടെ പ്രതിഭയില്‍ ലീനമായ ശരീരബോധം, ശാരീരികമമത സംബന്ധിച്ച ഉച്ഛൃഖലത്വം ഗാന്ധിയന്‍ ദേശീയതാപാരമ്പര്യങ്ങളോടുള്ള കലഹം കലര്‍ന്ന നിരാസമായിത്തന്നെ വായിച്ചെടുക്കാവുന്നതാണ്. ആധുനികവിദ്യാഭ്യാസത്തില്‍ നിന്നും തനിക്കു ലഭിച്ച ഉദാരതയുടെയും കനിവിന്റെയും പാഠങ്ങളേക്കാളേറെ തന്നെ നവീകരിച്ചത് നാട്ടിന്‍പുറത്തുകാരിയായ തന്റെ അമ്മമ്മയുടെ ജീവിതശൈലിയായിരുന്നുവെന്ന് അവര്‍ പറയുന്നുണ്ട്. കവി വിജയലക്ഷ്മി അവരുമായി നടത്തിയ ഏഷ്യാനെറ്റ് ചാനല്‍ അഭിമുഖത്തില്‍ ദുരിതമനുഭവിക്കുന്നവരായ രോഗികളെ സ്പര്‍ശിച്ച് ആശ്വസിപ്പിക്കാന്‍ തന്റെ അമ്മമ്മയ്ക്കുള്ള കഴിവ് തന്നില്‍ ഒരു സ്വാധീനമായി വളര്‍ന്നതിനെപ്പറ്റിയും പറയുന്നുണ്ട്. രതിയും സ്ത്രീപുരുഷബന്ധത്തിലെ മറ്റു പലതരം രാഗദ്വേഷങ്ങളും അവരുടെ രചനകളിലെ പ്രബലമായ ഘടകമാണ്. എങ്കിലും മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ ശാരീരികമായ തുറന്ന ഇടപഴകലിനെ ഇത്രയേറെ വിഭാവന ചെയ്ത, അതിന്റെ നേര്ച്ഛേദങ്ങളെ ഇത്ര സംവേദനക്ഷമമാക്കിയ മറ്റൊരെഴുത്തുകാരി നമുക്കില്ല. 'പാറുവമ്മയോടൊപ്പം ഒരു രാത്രി'യില്‍ വൃദ്ധയായ വേലക്കാരി പാറുവമ്മയ്ക്കൊപ്പം കിടന്നുറങ്ങേണ്ടിവരുന്ന ഹരിയെന്ന ബാലന്റെ കഥയാണ്. യജമാനത്തിയുടെ കുട്ടിയെ അഭിമാനപൂര്‍വം തന്റെ പായയില്‍ ചേര്ത്തുകിടത്തുന്ന സ്ത്രീയുടെ വികാരങ്ങള്‍ അസാധാരണമായ സൂക്ഷ്മതയോടെ പകര്‍ത്തുന്നുണ്ട്. അങ്ങനെ നിര്‍ദ്ദേശിക്കപ്പെട്ട നിമിഷം മുതല്‍ അവര്‍ കുട്ടിയെ കൈവിടാതെ കൊണ്ടു നടന്നു. 'കുട്ടിക്കു പരിചല്യാത്തോരാ അവടെ കെടക്കാന്‍ പോണ്. അവടെ കെടന്നാ കുട്ടി ഒറങ്ങില്ല്യ. പാറുവമ്മ പറഞ്ഞു. അവര്‍ തന്റെ മുണ്ടഴിച്ചു കുടഞ്ഞു. അവരുടെ ചരടിട്ടു കെട്ടിയ സഞ്ചിപെലെയുള്ള അടിവയറിന്റെ തൊലി ചുളിഞ്ഞു കാണപ്പെട്ടു. അതിന്നും കീഴില്‍ പച്ചക്കരയുള്ള ഒരൊന്നരമുണ്ട് അവര്‍ ഞൊറിഞ്ഞുടുത്തിരുന്നു.</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">'പാറ്വോമ ചഡ്ഢി ഇടില്യേ?' ഹരി ചോദിച്ചു.</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ചഡ്ഢിയോ ? അതൊക്കെ ചെറുപ്പക്കാര്‍ക്കല്ലേ മോനേ? പാറ്വേമ തള്ളയല്ലേ? ഞാന്‍ ഒന്നരയാ ഉടുക്ക്ാ. ഒന്നരയുടുത്തില്ലെങ്കി അരയക്ക് ഉറപ്പുണ്ടാവില്യ. ഒന്നര മുറുക്കി ഉടുക്കണോണ്ടാ ഇന്റെ അരയക്കിത്രണ്ട് ഉതുക്കം.' അവര്‍ പറഞ്ഞു. മുണ്ടു രണ്ടു തവണ കുടഞ്ഞതിനുശേഷം അതു കൊണ്ട് ഹരിയുടെ ശരീരവും തന്റെ സ്വന്തം ശരീരവും അവര്‍ പുതപ്പിച്ചു. പൊതച്ചില്യെങ്കി കൊതു കടിക്കും കുട്ടാ. അവര്‍ പിറുപിറുത്തു. പാറുവമ്മയുടെ ശ്വസോച്ഛ്വാസത്തിനു പുകയിലയുടെ സുഗന്ധമുണ്ടായിരുന്നു. അവര്‍ ഹരിക്കുട്ടിയെ നോക്കി പുഞ്ചിരിതൂകി. 'ഇങ്ങനെ കിടക്കാന്‍ നല്ല സുഖണ്ട് ഇല്യേ മോനേ?'' അവര്‍ ചോദിച്ചു. അവന് ഉത്തരം പറഞ്ഞില്ല. വെറുതെ കണ്ണടയ്ക്കുകമാത്രം ചെയ്തു. 'പാറ്വേമയുടെ ഭാഗ്യല്ലേ ഇന്റെ കുട്ടന്റെ കൂടെ കെടക്കാന്‍ സായിച്ചത്?' വൃദ്ധ ചോദിച്ചു. അവര്‍ ഹരിയെ തന്റെ ചുക്കിച്ചുളിഞ്ഞ കരങ്ങളാല്‍ ആശ്ലേഷിച്ചു. രണ്ടുനിമിഷങ്ങള്‍ക്കകം ഹരി ഉറങ്ങിത്തുടങ്ങി.'' (പുറം730, മാധവിക്കുട്ടിയുടെ കൃതികള്‍, സമ്പൂര്‍ണം. വാല്യം1). കുട്ടികളുമായി ചേര്‍ന്നുള്ള ഇത്തരം നിരവധി സ്പര്ശാനന്ദങ്ങളെ, അവയുടെ ഭാവതാരള്യങ്ങളെ പ്രഭാതം പോലുള്ള നിരവധികഥകളില് അവര്‍ വേറെയും എഴുതിയിട്ടുണ്ട്. കീഴാളതന്മയുടെ നിരങ്കുശമായ സംവേദനത്വം ആഴത്തില്‍ പതിഞ്ഞവയാണ് ഇവിടത്തെ കഥാപാത്രഘടനകള്‍ എന്നും ഓര്‍ക്കണം. വേലക്കാരികള്‍ക്കും പുറംപണിക്കാര്‍ക്കും മാത്രം അനുഭവിക്കാന്‍കഴിയുന്ന 'ഭാഗ്യ'ത്തിന്റെ സാഫല്യമാണ് ഇതിലെ ശിശുശരീരത്തിന്റെ സ്പര്ശതാരള്യങ്ങള്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><b style="font-family: arial, sans-serif; font-size: x-large;">ഭാഗം 3<br />പുതിയകാലത്തിന്റെ സ്പര്‍ശിനികള്‍</b><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ജാതിശരീരത്തില്‍ നിന്നും ലിംഗശരീരത്തിലേക്കുള്ള കേരളീയസമൂഹത്തിന്റെ പരിവര്‍ത്തനത്തിലൂടെയാണ് പുതിയകാലത്തെ സ്പര്‍ശത്തെ സാംസ്കാരികമായി മനസ്സിലാക്കാനുള്ള സാങ്കേതികത ഉരുത്തിരിച്ചെടുക്കാനാവുക എന്നു തോന്നുന്നു. പരിവര്‍ത്തനത്തിന്റെ ഈ രൂപഘടനയക്കായി ബി. രാജീവന്റെ ചിന്തകളെയാണ് ആശ്രയിക്കുന്നത്. (ജാതിശരീരത്തില്‍ നിന്ന് ലിംഗശരീരത്തിലേക്ക്, ജൈവരാഷ്ട്രീയവും ജനസഞ്ചയവും, റാസ്ബെറി റെഡ്, കോഴിക്കോട്, 2013) ഈ പരിണാമം ശരീരങ്ങളെ ആണും പെണ്ണും ആക്കിത്തീര്‍ത്ത് കൃത്യമായ മാനകപദവിയിലേക്കു മെരുക്കിയെടുത്ത് മാനകമൂല്യങ്ങളുടെ വാഹനമായി ശരീരത്തെ പരുവപ്പെടുത്തുന്നു. ഉടലുകളുടെ ബാഹ്യരൂപം മാത്രമല്ല അതിനെ ചൂഴ്ന്നു നില്ക്കുന്ന തൃഷ്ണകളും വെട്ടിയൊതുക്കപ്പെട്ട് ക്രമീകരിക്കുന്നു. ഈ മാനകതാഘടന (Hetero-normative, monogamous, reproductive structure) ഒരു പ്രതലബലമായി എല്ലാ സാമൂഹികഘടനയിലും പ്രവര്‍ത്തിക്കുന്നു. കൊളോണിയല്‍ സാംസ്കാരികത ഒരു അധികാരശക്തിയായി ഇടപെട്ടുകൊണ്ടാണ് ലിംഗഭേദത്തിന്റെ മാതൃകകള്‍ ഇവിടെ സ്ഥാപിച്ചെടുത്തത്. ആണിനും പെണ്ണിനും വെവ്വേറെ സ്കൂളുകള്‍ നിര്‍മിച്ചും ആശ്രമങ്ങളും സഭകളും സ്ഥാപിച്ചും അതു പിന്നീട് ഉറച്ചു വളര്‍ന്നു. ശക്തമായ ഒരു അധികാരകേന്ദ്രം തന്നെയായി പ്രവര്‍ത്തിച്ചുകൊണ്ട്, ഭിന്നലിംഗഘടനയക്കു പുറത്തുള്ള എല്ലാ തരം അപഭ്രംശങ്ങളെയും അനുശാസനകളിലൂടെ തിരുത്താനോ ശിക്ഷിക്കാനോ പുറന്തള്ളാനോ ശ്രമിക്കുന്നു. സ്പര്‍ശത്തെ സംബന്ധിച്ചും ഇതാണ് ഒരു അധികാരഘടനയായി പ്രവര്‍ത്തിക്കുന്നത്. മുമ്പ് ജാതി/സമുദായങ്ങള്‍ എപ്രകാരം സ്പര്‍ശത്തിന്റെ ശരീരവിന്യാസത്തില്‍ ഇടപട്ടതെങ്ങനെ എങ്ങനെയെന്നു നാം ഉദാഹരണങ്ങളിലൂടെ കാണുകയുണ്ടായി. അത്രതന്നെ പ്രബലമാണ് ഈ ഘട്ടവും.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ലിംഗശരീരങ്ങളില് ജാതി പ്രവര്‍ത്തിക്കാറില്ല എന്നിതിനര്‍ത്ഥമില്ല. രണ്ടും ഒരേസമയം സഹവര്‍ത്തിക്കുന്ന കാഴ്ച്ചകള്‍ ചരിത്രത്തിലെമ്പാടും കാണാം. സ്പര്‍ശവുമായി ബന്ധപ്പെട്ടുള്ള കോളനികാലത്തുണ്ടായിരുന്ന ഒരു ചരിത്രാഖ്യാനം സബാള്‍ട്ടേണ്‍ സ്റ്റഡീസിലുണ്ട്. അധിനിവേശഭാരതത്തില് പ്ലേഗ് പടര്‍ന്നു പിടിച്ച 1896 കാലം. ഏതാണ്ട് 4 കൊല്ലക്കാലം നീണ്ടുനിന്ന പ്ലേഗിനെ അമര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര് ഇന്ത്യക്കാര്‍ക്കിടയില്‍ പലതരം പദ്ധതികള്‍ ആവിഷ്കരിച്ചു. ആശുപത്രികള്‍ കൂടാതെ റെയില്വേസ്റ്റേഷന് പോലുള്ള പൊതുവിടങ്ങളിലും നിരത്തിലും വരെ പരിശോധനകള്‍ കര്‍ക്കശമാക്കി. ബോംബെയിലും മറ്റും നിയമനിര്‍മാണത്തിലൂടെ പ്ലേഗ് ബാധിതരെ മാറ്റിപ്പാര്‍പ്പിച്ചു. തീര്‍ത്ഥാടകരെയും വഴിയാത്രക്കാരെയും ഒന്നും ഒഴിവാക്കാതെയുള്ള വൈദ്യപരിശോധനയ്ക്കു നേരെ തദ്ദേശീയര്‍ വലിയ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. യൂറോപ്യന്‍ വൈദ്യചികില്സാരീതിക്ക് അഭ്യസ്തവിദ്യരായവര്‍ക്കിടയില്‍ സ്വീകാര്യതയുണ്ടായിരുന്നിട്ടും രോഗികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും എതിരെ വലിയ രോഷപ്രകടനമാണുണ്ടായത്. പത്രങ്ങളില്‍ അത്തരം വാര്‍ത്തകള്‍ ധാരാളമായി വന്നുകൊണ്ടിരുന്നു. അതിലേറെ ആരോപണങ്ങള്‍ നേരിടേണ്ടിവന്നത് സ്ത്രീകളെ പരിശോധിക്കുന്ന വെള്ളക്കാരായ ആണ്ഡോക്ടര്മാര്ക്കാണ്. അവര്‍ സ്ത്രീകളുടെ കഴുത്തിലോ കക്ഷത്തിലോ തുടകളിലോ ഒക്കെ നടത്തുന്ന പരിശോധനകള്‍ അവരുടെ പരിശുദ്ധി നശിപ്പിക്കുന്നതാണെന്നും ലൈംഗികാതിക്രമത്തിനു തുല്യമാണെന്നുമൊക്കെ വാദഗതികള്‍ പരന്നു. 1897 ലെ കാലപത്ര് എന്ന ദിനപ്പത്രം ഈ വക ലൈംഗിക അവഹേളനങ്ങളേക്കാള് തദ്ദേശീയരായ സ്ത്രീകള്‍ മരണമാണ് ഇഷ്ടപ്പെടുന്നതെന്നുവരെ എഴുതി. ഗുരാഖി എന്ന പത്രം കല്യാണ്‍ റെയില്‍വേസ്റ്റേഷനില്‍ യാത്രക്കാരികള്‍ക്കു നടത്തിയ വൈദ്യപരിശോധനയെ അങ്ങേയറ്റം അപലപിച്ചു. അപരിചിതരായ വെള്ളക്കാരായ പുരുഷന്മാര്ക്കുമുമ്പില് സാരി നീക്കി കാണിക്കേണ്ടി വന്നതിലുള്ള രോഷം ചെറുതായിരുന്നില്ല. പരിശോധനയക്കായി സമുദായത്തിലെ ഉയര്‍ന്നജാതിക്കാര്‍ കൂലിത്തൊഴിലാളികള്ക്കൊപ്പം ക്യൂ നില്‍ക്കേണ്ടിവന്നതിന്റെ അവമാനവും സ്ത്രീപരിശുദ്ധിയെക്കുറിച്ചുള്ള വേവലാതികളും ഏതാണ്ട് ഒരേസമയം ഒരേയളവില്‍ പ്രവര്‍ത്തിച്ചിരുന്ന സന്ദര്‍ഭം എന്ന നിലയക്കാണിത് വിശദീകരിച്ചത്. ജാതിപരമായ അസ്പൃശ്യത ആരോപിച്ച് ബലാല്‍സംഗത്തെ തന്ത്രപരമായി ന്യായീകരിക്കുന്ന സ്ത്രീവിരുദ്ധത പ്രസിദ്ധമായ ഭാന്വാരീദേവി കേസിലുണ്ടായിട്ടുണ്ട്. ജാതിയില്‍ താഴ്ന്ന സ്ത്രീ ആകയാല്‍ സവര്‍ണനായ ബലാല്‍സംഗി അവളെ തൊട്ടിട്ടുപോലുമുണ്ടാവില്ലെന്നാ</span><span style="font-family: arial, sans-serif; font-size: large;"><wbr></wbr>യിരുന്നു അക്കാലത്തെ സവര്ണക്കോടതിയുടെ കണ്ടെത്തല്‍! അതിനെതിരെയാണവര്‍ ഒറ്റയക്കു പോരാടിയത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">മഹാരാജാസ് കോളേജിലും മറ്റും ആദ്യകാലങ്ങളില്‍ ആണ്,പെണ് വിദ്യാര്‍ത്ഥികള്‍ക്ക് വെവ്വേറെ കോണിപ്പടികളാണുണ്ടായിരുന്നത്. പുതിയകാലത്ത് പൊതുവിടങ്ങളിലെ ടിക്കറ്റ് ക്യൂവും വിശ്രമമുറികളും മറ്റും വ്യത്യസ്തമല്ല തന്നെ. ട്രെയിന്‍യാത്രയില്‍ ആളുകള്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ലിംഗഭേദമില്ലാതെ മുട്ടിയുരുമ്മിയിരിക്കുമ്പോഴും ബസ് യാത്രയില്‍ ലിംഗഭേദം കര്‍ക്കശമായി പാലിക്കപ്പെടുന്നു. തങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലല്ലാതെ, ഒഴിഞ്ഞ ജനറല്‍ സീറ്റുകളില്‍ കടന്നിരിക്കാനോ പുരുഷന്മാര്ക്കൊപ്പം സീറ്റു പങ്കിടാനോ പലപ്പോഴും സ്ത്രീകള്‍ താല്പര്യപ്പെടാറില്ല. ലിംഗപരമായ അസ്പൃശ്യത എത്രത്തോളം പൊതുവിടത്തിലെ സ്ത്രീയുടെ സുരക്ഷാഭീതിയുമായി കണ്ണിചേര്‍ന്നിരിക്കുന്നു എന്നാണിത് കാണിക്കുന്നത്. സദാചാരത്തെ സംബന്ധിച്ച പൊതുബോധം ബസ് യാത്രകളില്‍ അധികരിച്ചും ട്രെയിന്‍ യാത്രകളില്‍ കുറവുമാകുന്നത് ട്രെയിനിന്റെ സഞ്ചാരപരിധി ദേശീയമാകയാലാണോ എന്നാലോചിക്കാവുന്നതാണ്. മറ്റൊരു വിധത്തില്‍ അഭിമുഖമായി ക്രമീകരിച്ച സീറ്റുകളും അതിനൊരു കാരണമാകാം. ഒരേ വ്യക്തി തന്നെ വ്യത്യസ്ത ഇടങ്ങളില്‍ വ്യത്യസ്തമായാണ് സ്പര്‍ശത്തെ ഏറ്റെടുക്കുന്നത്. സ്പര്ശത്തിന് വ്യക്തിപരതയെന്ന പോലെ സ്ഥലപരത കൂടിയുണ്ട്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"> വസ്ത്രങ്ങളിലൂടെയും ആഭരണാദികളിലൂടെയും ചിട്ടപ്പെട്ട ലിംഗഭേദത്തിന്റെ മൂശ ഒരു മാനകതാ/മാതൃകാസമൂഹത്തിന്റെ പ്രതീതിയില്‍ വളരെക്കാലം മുന്നോട്ടു പോയ കേരളം സ്ത്രീകളുടെ സാമൂഹികനിര്വഹണശേഷിയെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ കൂടി ഭാഗമായി വേണം സ്ത്രീകളുടെ സ്പര്ശകര്തൃത്വത്തെ മനസ്സിലാക്കാന്‍. തൊടപ്പെടുകയല്ലാതെ തൊടാനുള്ള ശേഷി, സ്പര്‍ശനത്തിനുള്ള നിര്‍വാഹകശേഷി അവരില്‍ നിക്ഷിപ്തമല്ല. അതാര്ജ്ജിച്ചവരാകട്ടെ നികൃഷ്ടരായി പുറന്തള്ളപ്പെട്ടു. പഴയകാലത്തെ സ്വതന്ത്രയായ ഒരു നായിക ലക്ഷ്മിക്കുട്ടി കൂട്ടുകാരിയോട് ഇപ്രകാരം ആവലാതിപ്പെട്ടത് വെറുതെയല്ല, ''ഉറക്കത്തില്‍ ഞാന്‍ ദിവസംപ്രതി അദ്ദേഹത്തെ സ്വപ്നം കാണാറുണ്ട്. പക്ഷേ സ്വപ്നത്തില്‍ കൂടിയും ഇനിക്കദ്ദേഹത്തൈ തൊടുവാന്‍ കഴിയുന്നില്ല.'' (ലക്ഷ്മീകേശവം. പുറം. 67) ആണ്‍പെണ്‍ രതിയിലെ സ്പര്‍ശത്തെക്കുറിച്ചുള്ള സങ്കല്പനങ്ങളധികവും ആണ്കേന്ദ്രീകൃതമായതിനാല് അതില്‍ സ്പര്ശനപാത്രമായ സ്ത്രീയെ ആണ് കാണാനാവുക. പുളകമണിഞ്ഞവള്. കോരിത്തരിപ്പിന്റെ ഇരിപ്പിടമായിട്ടാണ് 'ഉത്തമ'സ്ത്രീയുടെ ചര്‍മം ക്രമീകരിക്കപ്പെട്ടത്. ടെലിവിഷന്‍ പരസ്യങ്ങളിലെ ചര്മമൃദുത്വം പുരുഷനല്ല. കാമസൂത്രത്തിലെ സ്പര്ശപരമായ രതിമര്മങ്ങളുടെ തുടര്‍ച്ചതന്നെയാണതും. അത്തരം രതിയുടെ ശാരീരികമര്മസ്ഥാനങ്ങള് സ്ത്രീയില്‍ മാത്രമേ കല്പിക്കപ്പെടുന്നുള്ളു, പുരുഷന് പറയുന്നില്ല. മൃദുവായ വസ്ത്രം സ്ത്രീയ്ക്ക,് പരുക്കന്‍ വസത്രം പുരുഷന് എന്നിടത്തും കാണാം ഈ ഭേദവിചാരം. ലൈംഗികതയുടെ കര്‍തൃത്വം പുരുഷനില്‍ മാത്രമേ ഉള്ളൂ എന്ന മുന്‍വിധിയാണതിനു കാരണം. സ്പര്‍ശത്തിലൂടെ വസ്തുവല്‍ക്കരിക്കപ്പെടുന്ന സ്ത്രീശരീരം ഇനിയുമേറെ വിമോചനത്തിന്റെ വഴികളിലാണ്. എങ്കിലും ചുംബനസമരം, ആര്‍ത്തവ/ശബരിമലസമരം എന്നീ രണ്ടു സമകാലികപ്രക്ഷോഭങ്ങളും ഇതിനെ മുന്നോട്ടു കൊണ്ടുപോകുന്നവയാണ്. രണ്ടിലും വാച്യമായിത്തന്നെ സ്പര്‍ശം കടന്നുവരുന്നുണ്ട് എന്നതു മാത്രമല്ല കാരണം; സാമൂഹികമായ നിര്‍വഹണശേഷി പ്രകടമാക്കുന്ന അതിലെ സ്ത്രീ മുന്കൈകളും കൂടി പ്രധാനകാരണമാണ്. </span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"><b>ചുംബനത്തിന്റെ രാഷ്ട്രീയം-ചുംബനസമരം</b></span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ചുംബനം സ്പര്‍ശത്തിന്റെ ഉയര്‍ന്ന രൂപമായിരിക്കുമ്പോള്തന്നെ സ്പര്‍ശത്തിലൂടെ ഗന്ധവും രുചിയും കാഴ്ച്ചയും കേള്‍വിയും ഒക്കെ ചേര്‍ന്ന ഒന്നാണ്. കേരളത്തിന്റെ ലിംഗസമരരൂപങ്ങളിലേറ്റവും ശ്രദ്ധേയമായ സമരരൂപം എന്ന നിലയ്ക്ക് വളരെ പ്രാധാന്യമുണ്ട് ചുംബനസമരത്തിന്. മോറല്‍ പോലീസിംഗിനെതിരെ പലയിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട തികച്ചും പ്രകോപനപരമായ ഒരു പ്രക്ഷോഭമായിരുന്നു അത്. അതുവരെ കണ്ടുവന്നിരുന്ന ആക്രമണത്തിന്റെയോ എതിര്‍പ്പിന്റെയോ രൂപങ്ങളില്‍ നിന്നും വ്യത്യസ്തമായി അടുപ്പത്തിന്റെയും പാരസ്പര്യത്തിന്റെയും പ്രകടനമായ ചുംബനം തുടക്കത്തിലേ വലിയ ആശയക്കുഴപ്പങ്ങള്ക്കിടയാക്കിയി</span><span style="font-family: arial, sans-serif; font-size: large;"><wbr></wbr>രുന്നു. അപരിചിതമായ സമരരൂപത്തിനുമുന്നില് കേരളത്തിന്റെ ചിരപരിചിതമായ പ്രബുദ്ധതയുടെ യുക്തികള്‍ പതറിപ്പോയി. ഗാന്ധിസവും കമ്യൂണിസവും മുന്നോട്ടുവെച്ച ത്യഗനിര്‍ഭരമായ സമരപ്രത്യക്ഷങ്ങള്ക്കു പകരം തൃഷ്ണാഭരിതമായ ശരീരവാഞ്ഛകളെ മുന്നോട്ടുവെയ്ക്കുന്ന, തുറന്നതും പരസ്യവുമായ ചുംബനസമരം പിടികിട്ടാത്ത സമവാക്യങ്ങളെ പൊളിച്ചെഴുതി. ഒന്നാമത് അതു പ്രകടമായും ഏറ്റെടുത്ത പ്രധാന രാഷ്ട്രീയമുദ്രാവാക്യം സദാചാരപോലീസിംഗിനെതിരെ എന്നതായിരുന്നു. അതിലുപരി അത് ഹെട്രോനോര്മേറ്റിവ് അഥവാ പുരുഷാധിപത്യത്തിലൂന്നിയ മാനകമായ ഭിന്നലിംഗമൂല്യങ്ങള്ക്കെതിരെ ആയിരുന്നു. മഹാരാജാസ് കോളേജില്‍ ഏതാനും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ചുംബനസമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടത്തിയ ഹഗ് ഓഫ് ലവ് ഉണര്‍ത്തിവിട്ട സംവാദങ്ങള്‍ വളരെ കൗതുകകരമായിരുന്നു. അതില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാനാവശ്യപ്പെടാന് 250 അധ്യാപകരില്‍ വെറും 8 പേര് മാത്രമാണ് താല്പര്യം കാണിച്ചതെന്നത് നമ്മുടെ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന സദാചാരഭീതിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. </span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ഓസ്കാര്‍ അവാര്‍ഡ് വേദികളില്‍ നടീനടന്മാരും വിശിഷ്ടവ്യക്തികളും പരസ്പരം ആലിംഗനം ചെയ്തു ചുംബിക്കുന്നതിനു സമാന്തരമായാവാം കേരളത്തിലെ അവാര്‍ഡു വേദികളിലും ആണ് പെണ് വ്യത്യസമില്ലാതെ അത്തരം ശാരീരികാടുപ്പങ്ങള് പ്രകടമാക്കപ്പെടാറുണ്ട്. ഈദ് ആശംസകളില്‍, ഹോളി പോലുള്ള ഉത്തരേന്ത്യന്‍ ആഘോഷങ്ങളില്‍ ഒക്കെത്തന്നെ ശാരീരിക അടുപ്പങ്ങളുടെയും സ്പര്‍ശത്തിന്റെയും സന്ദര്‍ഭങ്ങള്‍ കടന്നുവരാറുണ്ട്. ഏറ്റവും പുതിയ കാലത്തുനിന്നു നോക്കുമ്പോള്‍ പ്രളയകാലത്തെയും കൊറോണകാലത്തെയും സ്പര്‍ശത്തിന്റെ അടയാളങ്ങളാണ് മുന്നിലുള്ളത്. അവിടത്തെ സ്പര്ശമാനകങ്ങള് മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നു. പ്രളയകാലത്ത് സ്ത്രീകളുടെ ഒരു വന്‍പട ദുരിതാശ്വാസത്തിനായി മുന്നിട്ടിറങ്ങി. എന്നാല്‍ സോഷ്യല്‍ മീഡിയയിലും മറ്റും രക്ഷകന്മാരായ പുരുഷന്മാരെ മാത്രം സ്ഥിരീകരിക്കുന്ന ആഖ്യാനങ്ങള്‍ക്കെതിരെ 'വിംഗ്സ് ഓഫ് കേരള'യും മറ്റും ആഞ്ഞടിച്ചതോര്ക്കുന്നു. ജെയ്സല്‍ എന്ന മല്‍സ്യത്തൊഴിലാളിയുടെ മുതുകില്‍ രോഗിയായ സ്ത്രീ ചെരുപ്പിട്ടു ചവിട്ടിക്കയറിയ സംഭവവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കൊളോണിയല്‍ കാലത്തും മുതുകില്‍ ചവിട്ടക്കയറുന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നു. (കാലാപാനി സിിനിമയിലെ രംഗം ഓര്‍ക്കുക)</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"><b>സ്ത്രീയും സ്ത്രീയും തമ്മിലുള്ള സ്പര്‍ശത്തിന്റെ സംവേദനങ്ങള്‍</b></span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">മാര്‍ദ്ദവമുള്ള സ്പര്‍ശം ആരെയാണ് മോഹിപ്പിക്കാത്തത്? സ്വവര്ഗകാമനയോളം പോന്ന വിധത്തില്‍ സ്ത്രീകള്‍ സ്ത്രീകളുടെ സ്പര്‍ശം ഇഷ്ടപ്പെടുന്നു എന്ന് മാധവിക്കുട്ടിയുടെ കഥകള്‍ പറയുന്നുണ്ട്. എന്നാല്‍ സ്വവര്ഗലിംഗഭീതി ആഴത്തില്‍ അനുഭവിച്ച എഴുത്തുകാരിയെന്ന നിലയില്‍ സ്ത്രീശരീരത്തെക്കുറിച്ചും സ്ത്രൈണകാമനകളെക്കുറിച്ചുമുള്ള സങ്കീര്‍ണമായ വ്യത്യസ്തമായൊരു ഭാഷ്യമായാണിത് മനസ്സിലാക്കേണ്ടത്.</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">മാര്‍ദ്ദവമുള്ള സ്പര്‍ശത്തിനു നേര്‍ക്ക് മാധവിക്കുട്ടി എന്നും ഉന്മുഖയായിരുന്നു എന്നവര്‍ അനുഭവകഥനങ്ങളില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിക്കാലത്ത് ഭയം തോന്നി ഉറക്കം വരാതിരുന്ന കല്‍ക്കത്താ രാത്രികളില്‍ ത്രിപുര എന്ന വേലക്കാരി അടുത്തുവിളിച്ചു കിടത്തി ധൈര്യം തന്നതിനെക്കുറിച്ചും പില്ക്കാലത്ത് സഹപാഠിയായ പെണ്‍കുട്ടി ചുംബനങ്ങളാല്‍ മുഖം പൊതിഞ്ഞപ്പോഴും ഒക്കെ അവര്‍ തരളിതയായി. മൃദുവായ പട്ടുവസ്ത്രങ്ങള്‍ അവരെ വല്ലാതെ മോഹിപ്പിച്ചു. വിവാഹവസ്ത്രങ്ങള്‍ ഒരിക്കലും കല്ലും ചില്ലും ലേഹശകലങ്ങളും നിറഞ്ഞതാകരുത്. അവ മിനുസമുള്ള പട്ടുകൊണ്ട് നിര്‍മിച്ചവയാകണം എന്നവരെഴുതി. (പുറം 1253, മാധവിക്കുട്ടിയുടെ കൃതികള്‍ സമ്പൂര്‍ണം,വാല്യം1) താന്‍ സ്ത്രീകളുടെ മൃദുവായ വിരല്‍ സ്പര്‍ശമേല്‍ക്കാനും സുഖമനുഭവിക്കാനും ബ്യൂട്ടിക്ലിനിക്കില്‍ പോകാറുള്ളതിനെപ്പറ്റിയും അവര്‍ എഴുതിയിട്ടുണ്ട്: ''എന്റെ മുഖത്ത് അത്യന്തം സുഗന്ധിയായ ഒരു ലേപനം തേച്ചു തിരുമ്മി.... കഴുത്തിലും മുഖത്തും അനിലയുടെ കൈവിരലുകളുടെ മൃദുസ്പന്ദനം ഏറ്റവും സുഖദമായ ഒരനുഭവമായിരുന്നു. രണ്ടുരാത്രികള്‍ ഉറക്കമൊഴിച്ച് ഞാന്‍ എഴുതിവരുന്ന ചരിത്രപുസ്തകത്തിന്റെ ഏഴാം അധ്യായം പൂര്‍ത്തിയാക്കിയിരുന്നു. അനിലയുടെ പരിചരണം എന്റെ മാംസപേശികളെ തളര്‍ത്തി. ആ സ്പര്‍ശം ഒരു താരാട്ടായി മാറി' (പുറം 1140, മാധവിക്കുട്ടിയുടെ കൃതികള്‍, സമ്പൂര്‍ണം,വാല്യം1). ബെയ്റൂട്ടിലെ അഞ്ചുസ്ത്രീകള്‍ ഒരു ബ്യൂട്ടിപാര്‍ലറില്‍ വെച്ചു കൂടിക്കഴിയുന്നതിന്റെ ഇതിവൃത്തമാണ് കരാമല്‍ എന്ന സിനിമയുടേത്. പരസ്പരം സങ്കടങ്ങളും ആനന്ദങ്ങളും പങ്കുവെയക്കാന്‍ അവര്‍ ശരീരത്തെ മാധ്യമമാക്കി, അതിനെ പരിചരിച്ചും ഓമനിച്ചും കഴിഞ്ഞു. ശരീരത്തെ തൊടുക, അറിയുക, പരിചരിക്കുക, മിനുക്കുക, അവതരിപ്പിക്കുക എന്നീ ധര്‍മ്മങ്ങള്‍ നടക്കുന്ന ഒരിടമാണ് ബ്യൂട്ടീപാര്‍ലര്‍. ശരീരം അതിന്റെ നിഷ്കളങ്കതയിലും നിസ്സഹായാവസ്ഥയിലും പൂര്‍ണ്ണമായും വിധേയപ്പെട്ട,് സമര്‍പ്പിക്കപ്പെടുകയാണ്. സ്വയം കണ്ണാടിയില്‍ കാണുന്ന പോലെ ഓരോ ബ്യൂട്ടീഷ്യനും തന്റെ തന്നെ സ്വത്വത്തിന്റെ അനുബന്ധമെന്നവണ്ണം അപരയുടെ ദേഹത്തെ പരിചരിക്കുന്നു. ഒരുതരം ആത്മീയശുശ്രൂഷ, റിപ്പയറിംഗ്...അതിലെ നായിക ലായേലിന് തന്റെ കാമുകന്റെ ഭാര്യയുടെ ഉടലിനോടുള്ള സമീപനം കൗതുകകരമാണ്. സ്വവര്‍ഗരതിപരമായ താല്പര്യമാണെന്നു പുറമേയ്ക്കു തോന്നിപ്പിക്കുമെങ്കിലും അതിനേക്കാളേറെ പരോക്ഷമായി കാമുകന്റെ കാമനകളുടെ സാക്ഷാല്‍ക്കാരമായ പെണ്‍ശരീരത്തോടുള്ള ആരാധനയാണത്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;"><b>ഒരാള്‍ക്ക് എത്രത്തോളം സ്വയം സ്പര്ശിക്കാം?</b></span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">സദാചാരവുമായി ബന്ധപ്പെട്ടാണ് സ്വന്തം ശരീരത്തിന്മേലുള്ള സ്പര്‍ശത്തെ ആദ്യകാലകേരളം നിര്‍വചിച്ചത്. ആവശ്യമില്ലാതെ കണ്ണ്, ചെവി മുതലായവ സ്പര്‍ശിക്കരുത്. മൂത്രദ്വാരം, ഗുദദ്വാരം മുതലായവയില്‍ ശൗചാര്ത്ഥമായല്ലാതെ സ്പര്‍ശിക്കരുത് എന്നിങ്ങനെ നിരവധി അരുതുകളാലാണ്</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">സദാചാരം ഏറെയും നിര്‍വചിക്കപ്പെട്ടത്(പുറം110, പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം). ഒരുപക്ഷേ രതിപരമായ മണ്ഡലത്തില്‍ താന്‍ സ്വയം ഉണര്‍ത്തുന്ന ഉന്മാദങ്ങളില്, സ്പര്‍ശം ഏറ്റവും തീക്ഷ്ണമായ ഒരു ഘടകമാണ്. സ്ത്രീയുടെ സ്വയംഭോഗവുമായി ബന്ധപ്പെട്ട കാമനകൡ ക്ലിറ്റോറല്‍ സ്പര്ശങ്ങളിലൂടെയുള്ള രതിമൂര്‍ഛയുടെ സാധ്യത വൈദ്യശാസ്ത്രപരമായും മനശ്ശാസ്ത്രപരമായും ഏറെ ചര്ച്ചചെയ്യപ്പെട്ടിട്ടുള്ളവയാ</span><span style="font-family: arial, sans-serif; font-size: large;"><wbr></wbr>ണ്. എസ്. കലേഷിന്റെ ഒറ്റ എന്ന കവിത ശരീരത്തിന്റെ അസാന്നിധ്യത്തെ സ്പര്ശിക്കുന്നതിന്റൈ സംവേദനത്തെക്കുറിച്ചു വിചിത്രമായ ഒരു ഭാവന പങ്കു വെയ്ക്കുന്നു. ബൈക്കപകടത്തില്‍ തകര്‍ന്ന വലതുകാല്‍ മുറിച്ചു കളയേണ്ടിവന്നു. അതാശുപത്രിയില്‍ ഉപേക്ഷിച്ചുവന്നു. മുറിഞ്ഞുപോയ കാലിന്റെ ഒരേട് റോഡില്‍ കിടന്നത് ലോറിയുടെ പിന് ചക്രത്തില്‍ ഒട്ടിപ്പറ്റി കിടന്നു. ആ കാലിന്റെ ചൂടും ചൂരും പുരണ്ട ചാടുമായി തമിഴ്ലോറി ഏതോ വഴികളിലൂടെ പാഞ്ഞുകൊണ്ടിരിക്കുന്നു. പെട്ടന്ന് ആ ഡ്രൈവര്‍ ആ ചാടിനിട്ട് ഒരു തൊഴി കൊടുത്തിട്ടുണ്ടെന്നുറപ്പ്. അന്നേരം ദൂരങ്ങള്‍ക്കിപ്പുറം കറങ്ങുന്ന ഫാനിനു താഴെ കിടന്നുറങ്ങുന്ന അവന്റെ വലതു കാല്‍പ്പത്തിയില്‍ ഒരു തുടിപ്പുണ്ടാവുന്നു. ഇടതു കാല്പത്തി മെല്ലെയനക്കി ആ തുടിപ്പില്‍ തൊടാനാഞ്ഞ്, കിടക്കയില്‍ അവന് വരയക്കുന്ന ചിത്രം നോക്കിയിരിക്കുന്ന ഞാന്‍. ഇവിടെ സ്പര്‍ശഭാവന അസാന്നിധ്യത്തെകേന്ദ്രീകരിച്ചാ</span><span style="font-family: arial, sans-serif; font-size: large;">ണ്<wbr></wbr> ഉണരുന്നത്. പുതുകവിത തന്നെ ഇന്ദ്രിയാനുഭൂതികളെ മറ്റു സാഹിത്യരൂപങ്ങളേക്കാള്‍, കവിതയുടെ തന്നെ മുന്രൂപങ്ങളേക്കാള് സജീവതയോടെ ആവിഷ്കരിക്കുന്നു. അതില്‍ത്തന്നെ കലേഷിന്റെ കവിതയക്ക് ഐന്ദ്രിയതയും മാദകത്വവും ഏറും. ഇവിടെ അനുഭവാനുഭൂതികളെ വായിക്കുകയല്ല, തൊട്ടെടുക്കാനാണാവുക. ഇ. സന്തോഷ്കുമാര്‍ കലേഷിന്റെ കവിതകളെക്കുറിച്ചു നടത്തുന്ന ഒരു വായനയില്‍ ശാസ്ത്രജ്ഞനായ വി.എസ്.രാമചന്ദ്രന്റെ ഫാന്റം പെയിന്‍ എന്ന സങ്കല്പനം ഉപയോഗിച്ച് ഇത് വിശദീകരിക്കുന്നുണ്ട്.</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">സ്പര്‍ശത്തെക്കുറിച്ചുള്ള കവിത കൊണ്ട് അവസാനിപ്പിക്കാം. സ്പര്‍ശത്തിന്റെ പുതിയ കാലത്തെ വിനിമയസ്വഭാവത്തെ മുന്‍നിര്‍ത്തി പരോക്ഷമായ അന്യാപദേശം നിര്‍മിക്കുകയാണ് കല്പറ്റ നാരായണന്റെ കവിത, ടച്ച് സ്ക്രീന്‍. ഇച്ഛയ്ക്കൊപ്പം ലോകം പരിവര്‍ത്തിപ്പിക്കുന്ന പുതുകാലത്തെ, അടച്ചിട്ട വാതില്‍ വെറും മൊട്ടുസൂചി കൊണ്ട് പൂട്ടിലെ ഏഴുമതിലും തകര്‍ത്ത കൂട്ടുകാരനെ, ജലത്തിനുമീതെ നടന്ന് അദ്ഭുതങ്ങള്‍ തീര്‍ത്തവരെ കവിക്കു മനസ്സിലാവുന്നില്ല. തുറക്കാന്‍ ബലം വേണ്ടാത്ത വാതിലിനരികെ എന്തിനാണ് വന്നതെന്നു പോലും തിരിച്ചറിയാനാവാതെ ഏകാകിയായി നില്ക്കുകയാണയാള്</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">'മെല്ലെ അമര്‍ത്തിയാല്‍ മതി</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">അമര്‍ത്തുകയും വേണ്ട</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ഒന്നു തൊട്ടാല്‍ മതി</span><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ശരിക്കു പറഞ്ഞാല്‍ തൊടുകയും വേണ്ട'</span><br style="font-family: arial, sans-serif;" /><br style="font-family: arial, sans-serif;" /><span style="font-family: arial, sans-serif; font-size: large;">ഇനിയും തകര്‍ക്കപ്പെടാത്ത ഇന്ദ്രിയവിലക്കുകള്ക്കു മുമ്പില്‍ കാലത്തിന്റെ മനസ്സാക്ഷിയെന്നവണ്ണം അയാള്‍ ചോദിക്കുകയാണ്, താന്‍ ആവശ്യത്തിലധികം ബലം ചെലുത്തിയോ എന്ന്, അതുകൊണ്ടാണോ ലോകം വഴങ്ങാത്തതെന്ന്!</span><br />
<div style="font-family: arial, sans-serif;">
<span style="font-size: large;"><br /></span></div>
<div style="font-family: arial, sans-serif;">
<span style="font-size: large;">(2018 ഡിസംബറില്‍ ബ്രണ്ണന്‍കോളേജ് മലയാളവിഭാഗം സംഘടിപ്പിച്ച അനുഭൂതികളുടെ സംസ്കാരപഠനം എന്ന ദേശീയസെമിനാറിലവതരിപ്പിച്ച പ്രബന്ധത്തിന്റെ പരിഷ്കരിച്ച</span></div>
<div style="font-family: arial, sans-serif;">
<span style="font-size: large;">ലിഖിതരൂപം)<br /><br /><br />റഫറന്‍സ്<br />1.<a data-saferedirecturl="https://www.google.com/url?hl=en&q=https://www.tribuneindia.com/news/nation/to-study-anatomy-travancore-king-got-made-ivory-skeleton-in-&source=gmail&ust=1593685706128000&usg=AFQjCNGFNnD-gLlEgrAkCxrj9XigYsZyhQ" href="https://www.tribuneindia.com/news/nation/to-study-anatomy-travancore-king-got-made-ivory-skeleton-in-" style="color: #1155cc; text-decoration-line: none;" target="_blank">https://www.tribuneindia.<wbr></wbr>com/news/nation/to-study-<wbr></wbr>anatomy-travancore-king-got-<wbr></wbr>made-ivory-skeleton-in-</a> 1853/448087.html?fbclid=IwAR0b<wbr></wbr>Jq1tNBplAVHooeCe4Mmhiedgix8dc7<wbr></wbr>uRReYgNDscPWP62ZYtW9xWCLM<br />2. ശബ്ദമഹാസമുദ്രം, എസ്.കലേഷ്, ഡി.സി.ബുക്സ്, കോട്ടയം 2016<br />3. ശരീരം, ജാതി, അധികാരം:അസ്പൃശ്യതയുടെ പ്രാതിഭാസികത. എഡി. ഡോ.എം.അനില്‍, പ്രോഗ്രസ് പബ്ലിഷേഴ്സ്, 2018<br />4. സമയപ്രഭു, കല്പറ്റ നാരായണന്<br />5. ജ്വലിക്കുന്ന പാദങ്ങള്‍, ഡി.ആര്.നാഗരാജ്, വിവ.പി.എസ്.മനോജ്കുമാര്‍, ഫേജിയന് ബുക്സ്, 2008<br />6. ജാതിശരീരത്തില്‍ നിന്നും ലിംഗശരീരത്തിലേക്ക്, ബി.രാജീവന്<br />7. ജാതിവ്യവസ്ഥയും കേരളചരിത്രവും, പി.കെ.ബാലകൃഷ്ണന്, ഡി.സി.ബുക്സ്, 2016<br />8.ബിന്ദുമേനോന്‍, Archival records all through the early decades of the 20th century report continuing negotiations around the political and cultural valence of cinema. Thus the rich debates around the first Cinematograph Bill enacted by the Sri Mulam Prajasabha in 1926, bear witness to social anxieties around caste pollution and the 'moral nature' of cinema and exhibition spacse (A select committee was constituted by Thiruvithamkoor legislative assembly, Sree Moolam Prajasabha in 1922 to evaluate the nature and condition of film exhibition practices in Thiruvithamkoor. The report of the select committee was discussed by the Travancore Legislative council on 22 April 1926, following which The Cinematograph Regulation (Regulation 1 of Malayalam Era 1102) was passed by her highness Maharani of Travancore on 24 May 1927, under Section 14 of Municipal Regulation of 1922. The council discussions are confused attempts at knowing the object called cinema – its specific commodity form, exhibition system, ownership pattern, moral economy and the spatial reconfiguration that it engendered.<br />9. ജീവിതപ്പാത, ചെറുകാട്, കറന്റ് ബുക്സ്, തൃശൂര്‍,1992<br />10. ജീവിതസമരം, സി.കേശവന്,ഡി. സി.ബുകസ്, കോട്ടയം, 2005<br />11. Touching the Body: Perspectives on the Indian Plague, 1896-1900, David Arnold, Subaltern studies, Oxford University Press, 1990<br />12. Sensible Flesh : On Touch in Early Modern Culture, Ed. by Elizabeth D.Harvey, University of Pennsylvania Press, Philadelphia, 2002<br /><br /><div>
( ട്രൂകോപ്പി തിങ്ക് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ 31.05.2020 നു വന്നത്. )</div>
<div>
<br /></div>
</span></div>
</div>
ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-37515364599375468852020-05-20T23:02:00.003-07:002020-05-20T23:17:11.679-07:00വ്യവസ്ഥയോടു കലഹിക്കാതെ<div dir="ltr" style="text-align: left;" trbidi="on">
<span style="color: blue; font-size: large;"><span style="background-color: white; font-family: "helvetica" , "arial" , sans-serif;"><b>സിസ്റ്റര്‍ മേരി ബനീഞ്ജയുടെ (1899 -1985 ) മുപ്പത്തഞ്ചാം ചരമ വാര്‍ഷികദിനം.</b></span></span><br />
<span style="font-size: medium;"><span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px;"><br /></span></span></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-tmZ0j8-ZtSw/XsYbKV18tsI/AAAAAAAAD_8/Vixt3sJxOwwJTJOVdfJY_0Ov-qb5GWsZQCLcBGAsYHQ/s1600/99112506_2985630704824914_8128804371703005184_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="151" data-original-width="101" height="400" src="https://1.bp.blogspot.com/-tmZ0j8-ZtSw/XsYbKV18tsI/AAAAAAAAD_8/Vixt3sJxOwwJTJOVdfJY_0Ov-qb5GWsZQCLcBGAsYHQ/s400/99112506_2985630704824914_8128804371703005184_n.jpg" width="264" /></a></div>
<span style="font-size: medium;"><span style="color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: 14px;"><br /></span></span></span>
<span style="font-size: large;"><br /></span><br />
<span style="font-size: large;">{പീഡിഗ്രിക്കാലത്ത്' ലോകമേയാത്ര'പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതാണ് ആദ്യത്തെ ബനീഞ്ഞാ അനുഭവം. ഒരു യാത്രപറയലിന്റെ വൈകാരികത ഈ കവിതയെ തീവ്രവും വൈകാരികവുമായ അനുഭവമാക്കുന്നുണ്ട് എന്നതിനാല്‍ വളരെ ആഘോഷിക്കപ്പെട്ട കവിതയാണത്. ആശാന്റെ സീതയുടെ യാത്രപറച്ചില്‍ പുരുഷാധിപത്യത്തെയും രാജനീതിയെയും വിമര്‍ശിച്ചുകൊണ്ടായിരുന്നെങ്കില്‍ ഇവിടെ ലോകഗതിക്കു വഴങ്ങി ആത്മീയജീവിതത്തിലേക്ക് ഇടറാതെ പ്രവേശിക്കുന്ന സംയമം കലര്‍ന്ന ഉറപ്പാണ് കാണാന്‍ കഴിയുക. പിന്നീട് വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞ്,സിസ്റ്റര്‍ ജസ്മിയുമായുള്ള കുറച്ചധികം കാലത്തെ വ്യക്തബന്ധമുണ്ടായി. അതിലൂടെ സന്യാസിനീ ജീവിതത്തിന്റെ അകം പുറം മനസ്സിലാക്കാന്‍ കുറേയൊക്കെ കഴിഞ്ഞു. അവരുടെ ആമേന്‍ എന്ന ആത്മകഥയില്‍ അത് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പൗരോഹിത്യം എങ്ങനെ ഒരു അധികാരവ്യവസ്ഥയായി അതിനകത്തെ സ്ത്രീജീവിതവും ആത്മീയതയും അടിച്ചമര്‍ത്തപ്പെടുന്നതെന്ന് ആമേന്‍ പറയുന്നു. സ്ത്രീശരീരവും ലൈംഗികതയും ചൂഷണം ചെയ്യപ്പെടുന്നതെങ്ങനെ എന്നൊക്കെ അവര്‍ എഴുതുന്നുണ്ട്. രണ്ടാംപ്രജയായി കരുതപ്പെടുന്ന സന്യാസിനി എന്ന പദവിയ്ക്കകത്തു തന്നെ, നിലനിന്ന മേല്‍ക്കീഴ് ബന്ധങ്ങളെക്കുറിച്ചും അവരെഴുതി. അവരുമായി നടത്തിയ അഭിമുഖത്തില്‍ കീഴാളമായ അവസ്ഥയിലുള്ള സന്യാസിനികളെക്കുറിച്ചു പറയുന്നുണ്ട്. കസേരയില്‍ ഇരിക്കാന്‍ അനുവാദമില്ലാത്ത, അതുകൊണ്ട് പെട്ടിപ്പുറത്തെിരിക്കുന്ന കന്യാസ്ത്രീകളെക്കുറിച്ചൊക്കെ പറഞ്ഞതോര്‍ക്കുന്നു. ആഢ്യത്തം, കുടുംബമഹിമ, തറവാടിത്തം, തൊലിനിറം, സമ്പത്ത് ഇവയൊക്കെ വളരെയധികം ഇടപെടുന്ന ആ ലോകത്തെക്കുറിച്ചുള്ള സൂചനകള്‍ പക്ഷേ, ബെനീഞ്ഞാമ്മയില്‍ നിന്നധികം കിട്ടുന്നില്ല.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വ്യവസ്ഥയില്‍ നിന്ന് അതിന്റെ പരിമിതികളോടു കലഹിക്കാതെ വിധേയത്വം പുലര്‍ത്തിയ കവിയാണ് ബനീഞ്ഞ. അത് അവരുടെ കാവ്യഭാവുകത്വത്തെയും രാഷ്ട്രീയത്തെയും രൂപപ്പെടുത്തി. ആത്മീയത, ദേശീയത, പ്രകൃതിസ്നേഹം, തത്വചിന്ത, നിത്യജീവിതത്തിലെ കൗതുകങ്ങള്‍, ബാല്യകാല സ്മരണകള്‍ ഇവയൊക്കെ അവരുടെ കവിതകളില്‍ നിറഞ്ഞുനില്ക്കുന്നു. സരളവും വാചാലവുമാണ് അവരുടെ കാവ്യശൈലി. പൗരസ്ത്യാചാര്യന്മാര് നിഷ്കര്‍ഷിക്കുന്ന പ്രസാദഗുണം ഏറിയ ഒരു സമ്പ്രദായമാണവര്‍ പുലര്‍ത്തിയത്. 1899 നവംബര്‍ 6ന് ജനിച്ച് 1985 മെയ് 21ന് മരിച്ച ഈ എഴുത്തുകാരി വിപുലമായ ഒരു രചനാസമ്പത്തിനുടമയാണ്.. സാമൂഹികമായ ഉല്‍ക്കര്‍ഷം എന്ന ആദര്‍ശം കവിതകളില്‍ നിറഞ്ഞുനിന്നു. ഇടശ്ശേരിയും എന്‍വിയും ജിയും വൈലോപ്പിള്ളിയും മറ്റും മുന്നോട്ടുവച്ച ലോകന•, അതിനകത്തു സ്വജീവിതത്തെ നോക്കിക്കാണുക എന്ന ഉദാരമാനവവാദപരമായ കാഴ്ചപ്പാടിലാണ് ബനീഞ്ഞയുടെ കാവ്യദര്‍ശനം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>ലോകമേ യാത്ര</b></span><br />
<span style="font-size: large;">ലോകമേ യാത്ര എന്ന കൃതിയിലൂടെയാണ് സിസ്റ്റര്‍ മേരി ബനീഞ്ഞ വായനക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നത്. 1928ല്‍ ദീപികയിലൂടെ അത് പ്രകാശിപ്പിക്കപ്പെട്ടു. </span><br />
<span style="font-size: large;">'ജനിച്ച നാള് തുടങ്ങിയെന്നെ യോമനിച്ചു തുഷ്ഠിയോ</span><br />
<span style="font-size: large;">ടെനിക്കു വേണ്ടതൊക്കെ നല്കിയാദരിച്ച ലോകമേ</span><br />
<span style="font-size: large;">നിനക്കു വന്ദനം പിരിഞ്ഞു പോയിട്ടെ ഞാനിനി</span><br />
<span style="font-size: large;">ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയെ വരിക്കുവാന്‍ എന്നു തുടങ്ങുന്ന കവിത യുവതിയായിരുന്ന ഒരു സന്യാസിനിയുടെ ആത്മീയജീവിതത്തിന്റെ ഭാവാന്തരീക്ഷമാണ് നിര്‍മിച്ചെടുക്കുന്നത്. തുടര്‍ന്ന് 'സമര്‍ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റന്നേളമന്‍ തുടങ്ങിയുള്ള വിജ്ഞരും അമര്‍ന്നുപോയി കാലചക്ര വിമഭ്രത്തിലെങ്കിലീ</span><br />
<span style="font-size: large;">നമുക്കു പിന്നെയെന്തു ശങ്ക മാറ്റമൊന്നുമില്ലതില്‍.</span><br />
<span style="font-size: large;">എന്നൊക്കെയുള്ള തത്വചിന്തയുണ്ട്. ഭൗതികജീവിതത്തിന്റെ നശ്വതയിലും ഒപ്പം ആത്മീയ ജീവിതത്തിന്റെ ശ്രേഷ്ഠതയിലുമാണ് കവിതയുടെ ഊന്നല്‍.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>ആത്മീയതയും പ്രണയവും</b></span><br />
<span style="font-size: large;">ഏറ്റവും ശ്രദ്ധിക്കപ്പെട്ട കവിത ലോകമേയാത്ര ആണെങ്കിലും ആത്മാവിന്റെ സ്നേഹഗീത കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം ഇതില്‍ അന്വേഷിയായ ഒരു കവിയെ കാണാം. ഈ കൃതിയുടെ അവതാരികയില്‍ ആധ്യാത്മികമായി ഒരു ആനന്ദം എന്ന വാക്ക് സിസ്റ്റര്‍ മേരി ബനീഞ്ഞ പല പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. എന്താണ് അധ്യാത്മികത? എന്താണ് ആനന്ദം? ഈ രണ്ടു കാര്യങ്ങളെക്കുറിച്ചുള്ള വിചാരങ്ങളും അവരുടെ ദര്‍ശനത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.. 1926ല്‍ ആണ് ഈ കവിത അവര്‍ ആദ്യമായി എഴുതുന്നത്. ഈ കൃതിയില്‍ സ്ത്രീയുടെ ആത്മീയത എങ്ങനെ പ്രണയവുമായി കണ്ണിചേര്‍ന്നു കിടക്കുന്നു എന്നതിന്റെ സാക്ഷ്യങ്ങള്‍ നിരവധിയാണ്.</span><br />
<span style="font-size: large;"> 'അറയില്‍ തിരിയും കൊളുത്തിയെന്‍</span><br />
<span style="font-size: large;">പ്രിയനെ കാത്തു ദിനങ്ങള്‍ പോക്കിടും' എന്നവര്‍ പറയുന്നുണ്ട്. ഇവിടെ പ്രണയവും കാത്തിരിപ്പും കാണാം. സ്ത്രീയുടെ പ്രണയത്തെയാണോ സ്ത്രീയുടെ ആധുനികതയിലേക്കു നാം നീട്ടി വായിക്കേണ്ടത്? പുരുഷന് പ്രണയത്തെക്കുറിച്ചും സ്വതന്ത്രമായും നിര്‍ഭയമായും നടത്തുന്ന ആവിഷ്ക്കാരത്തിന്റെ സ്വാതന്ത്ര്യം സ്ത്രീകവികള്‍ അനുഭവിച്ചിരുന്നോ? സംശയമാണ്. ഉഛ്യംഖലമായ സ്ത്രീലൈംഗികതയുടെയും പ്രണയത്തിന്റെയും ടൗയഹശാമലേറ ആയ ആശയങ്ങള്‍ കൂടി ഈ ആധ്യാത്മികതയില്‍ കലര്‍ന്നിട്ടുണ്ടാവണം.ആധ്യാത്മികതയുടെയും പ്രണയത്തിന്റെയും പദാവലികള്‍ ഇവിടെ പരസ്പരം അനുരോധമായി കൂട്ടിയിണക്കിയിരിക്കുന്നു. ആത്മാവിന്റെ സ്നേഹഗീതയില്‍ അവര്‍ പറയുന്നു,'അസഹ്യമായ വിരഹദു:ഖം സഹിച്ച് അജയ്യമായ പ്രതിബന്ധങ്ങളെ ജയിച്ച്, ദിവ്യപ്രേമമഹാഗിരിയുടെ ഉന്നത ശൃംഗത്തിലെത്തി. സ്വപ്രേമഭാജനത്തിന്റെ 'നരകുലമറിഞ്ഞ ദിവ്യരാഗപ്രവപ്രചുരിമ'യോടു കൂടിയ ഗാഢാശ്ലേഷത്തില്‍ ലയിച്ച് ആത്മാവു ധന്യമാക്കിത്തീരുന്നു'.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ദിവ്യപ്രേമം, വിരഹദു:ഖം, ഗാഢാശ്ലേഷം ഒക്കെ എന്താണു സൂചിപ്പിക്കുന്നത്? സ്ത്രീപുരുഷന്മാര്ക്കിടയിലെ കാല്പനിക പ്രണയത്തിന്റെ അന്തരീക്ഷത്തെ പ്രകടമായും ഉദ്ഘോഷിച്ചു ഈ വരികള്‍ എന്നതില്‍ സംശയമില്ല. ദൈവം പുരുഷനും കാമുകനും രക്ഷകനുമായി സ്ത്രീക്കനുഭവപ്പെടുന്നു.പ്രണയത്തില്‍ സ്ത്രീ അനുഭവിക്കുന്ന ചകിതമായ സന്നിഗ്ധതയും സമുദായഭീതിയും കൃതിയുടെ അവതാരികയില്‍ കാണാം. സദാചാരഭയം കലര്‍ന്ന ആ വരികള്‍ ഇങ്ങനെയാണ്. 'എന്റെ മനോധര്‍മ്മങ്ങളില്‍ ഇങ്ങനെയൊരാത്മാവിനെ ഞാന്‍ മുന്നോട്ടുകൊണ്ടുപോയി എന്നല്ലാതെ അത് എന്റെ ആത്മാവാണെന്നു വായനക്കാര്‍ ഖണ്ഡിക്കേണ്ടതില്ല.' സ്വര്‍ഗത്തെ വരംഗഗൃഹം എന്നാണവര്‍ വിശേഷിപ്പിക്കുന്നത്. ഈശ്വരനെ കാമുകനായി കാണുന്ന കവിതകള്‍ക്ക് ഇന്ത്യന്‍ സാഹിത്യത്തില്‍ പഞ്ഞമില്ല. ചെന്ന മല്ലികാര്‍ജുനനത്തെ വിളിച്ചു കേഴുന്ന അക്കമഹാദേവി, മീര, ലല്ലാദെദ് മുതലായ എത്രയോ കവികള്‍. ടാഗോറിന്റെ ഗീതാജ്ഞലി, ആശാന്റെ നളിനി, കരുണ, ലീല, ജി. യുടെ എന്റെ വേളി തുടങ്ങിയ കവിതകള്‍ക്കുള്ളിലെ പ്രണയത്തോടാണീ കവിതയ്ക്കു കൂടുതല്‍ സാമ്യം. എപ്പോഴും അടുത്തെത്തി എന്ന തോന്നലില്‍ ഒടിയണയുകയും എന്നാല്‍ ഉടനെത്തന്നെ അകന്നു മറന്നുപോവുകയും ചെയ്യുന്ന പ്രണയ ബിംബത്തിന്റെ മാതൃക. കിട്ടി/ കിട്ടിയില്ല എന്ന ആസന്നമായ നഷ്ട/ലബ്ധികള്‍ക്കയില്‍ ചകിത മായ ഉല്‍കണ്ഠ ഇവിടെ കാണാം. ലീലയും മദനനും തമ്മിലുള്ള സമാഗമത്തിന്റെ ഓര്മ ആത്മാവിന്റെ സ്നേഹഗീത വായിക്കുന്നവരില്‍ ഉണ്ടാവും. ഉറക്കം വിട്ടുണര്‍ന്ന കാമുകി കാമുകനെ തിരഞ്ഞോടുന്ന കല്പന ഇവിടെയുണ്ട്. സമയമായില്ലപോലും എന്ന കരുണയിലെ നീട്ടിവയ്ക്കപ്പെട്ട പ്രണയസമാഗമം ഈ കവിതയില്‍ ഒരുപാടു സ്വാംശീകരിച്ചിട്ടുണ്ട്. 'ഒരു ചുവടിവള്‍ മുമ്പിലേക്കു വച്ചാലതിലധികം പുറകോട്ടു തെറ്റി മാറും എന്നു പറയുന്നു: ബെനീഞ്ഞ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മാര്‍ത്തോമ്മാവിജയം, ഗാന്ധിജയന്തി, ആദ്യത്തെ കല്ല് ആരെറിയും? എന്നീ രചനകള്‍ പ്രധാനമാണ്. . ഒട്ടനേകം ലളിതകോമങ്ങളായ ലഘുകാവ്യങ്ങളും ബനീഞ്ഞ എഴുതിയിട്ടുണ്ട്. പാടിത്തെളിഞ്ഞ ആ കുയില്‍ മലവേടന്റെ കൂട്ടില്‍ അകപ്പെട്ടുവെന്നും അതിന്റെ ശബ്ദം ഇനി കേള്ക്കുകയില്ലെന്നും ഒരിക്കല്‍ അവരെക്കുറിച്ച് ചിലര്‍ പറഞ്ഞപ്പോള്‍ അവരതിനെ എതിര്‍ത്തു. കന്യാസ്ത്രീമഠം തനിക്ക് എതിര്‍പ്പുണ്ടാക്കിയില്ല എന്നവര്‍ കരുതി. ഉള്ളൂരിന്റെ പ്രോത്സാഹനത്തില്‍ അവര്‍ സംസ്കൃതവും പഠിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ശാസ്ത്രികളില്‍ നിന്നായിരുന്നു അത്. സംസ്കൃതത്തില്‍ അവര്‍ കത്തെഴുതുമായിരുന്നുവത്രെ. ഇങ്ങനെ സവിശേഷമായ ഒട്ടേറെ കാര്യങ്ങള്‍ ഈ പില്‍ക്കാലപ്രതിഭയെക്കുറിച്ച് ഓര്‍ക്കാനുണ്ട്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">(2016, 19 ജൂണിൽ ആഴ്ച്ചവട്ടം </span><span style="font-size: large;"> തേജസിൽ എഴുതിയ കുറിപ്പ് ഇപ്പോള്ർ ഇവിടെയിടുന്നത് )</span><br />
<span style="font-size: large;"><br /></span>
</div>
ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-54449118044828046602020-05-19T08:24:00.001-07:002020-05-19T08:27:26.363-07:00വിശ്വാസപൂര്‍വം മന്‍സൂര്‍: ഒരു എതിര്‍വായന<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-lWbo_ynZ6m4/XsP5IdmwQhI/AAAAAAAAD90/FpiHVc_Y4RQxFEVtag31r2PZgrQJJd4rgCLcBGAsYHQ/s1600/images-7.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="168" data-original-width="300" height="224" src="https://1.bp.blogspot.com/-lWbo_ynZ6m4/XsP5IdmwQhI/AAAAAAAAD90/FpiHVc_Y4RQxFEVtag31r2PZgrQJJd4rgCLcBGAsYHQ/s400/images-7.jpg" width="400" /></a></div>
<br />
<span style="color: #3d85c6; font-size: x-large;">പി</span>.<span style="font-size: large;">ടി.കുഞ്ഞിമുഹമ്മദ് സിനിമകളുടെ പൊതുസ്വഭാവത്തില്‍ നിന്ന് ഒട്ടു വിഭിന്നമായാണ് വിശ്വാസപൂര്‍വം മന്‍സൂര്‍ അതിന്റെ രാഷ്ട്രീയം പങ്കുവെയ്ക്കുന്നത്. പരദേശിയിലും മറ്റും അദ്ദേഹം പങ്കുവെച്ച ന്യൂനപക്ഷസമീപനത്തിന്റെ രാഷ്ട്രീയദിശ ദേശീയതയുടെ പൊതുബോധയുക്തികളെ പിന്താങ്ങുന്നതായിരുന്നുവെങ്കില് ഇവിടെ ഒരു പടികൂടി കടന്ന് ദേശീയതയെ തെല്ലെങ്കിലും പ്രശ്നവല്‍ക്കരിക്കാനും അതിനകത്തുനിന്നുകൊണ്ട് മുസ്ലിം പ്രാതിനിധ്യത്തെ ഉള്‍ക്കൊള്ളാനും ശ്രമിക്കുന്നുണ്ട്. ഇരകളുടെ രാഷ്ടീയം ആവര്‍ത്തിക്കുമ്പോഴും ചില സവിശേഷചിന്തകളെ ഉണര്‍ത്തുന്നു എന്നതാണ് ഈ സിനിമയുടെ സമകാലികപ്രാധാന്യം. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-W_nTwrt7yKo/XsP5ZjsJWEI/AAAAAAAAD94/jCG2fC3o_wcnFlzXuBTYPYm5ifzzgfa1QCLcBGAsYHQ/s1600/images-9.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="183" data-original-width="275" src="https://1.bp.blogspot.com/-W_nTwrt7yKo/XsP5ZjsJWEI/AAAAAAAAD94/jCG2fC3o_wcnFlzXuBTYPYm5ifzzgfa1QCLcBGAsYHQ/s1600/images-9.jpg" /></a></div>
<span style="font-size: large;"> </span><span style="color: magenta;">പി.ടി.കുഞ്ഞിമുഹമ്മദ്</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മലബാറിന്റെ പശ്ചാത്തലത്തില്‍ പരദേശിക്കും വീരപുത്രനും ശേഷം ദേശീയതയെ മുന്‍നിര്‍ത്തി മറ്റൊരു വിഷയമാണ് വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമയിലൂടെ പി.ടി. കൈകാര്യം ചെയ്യുന്നത്. ഇടതുസഹയാത്രികനും പൊതുപ്രവര്‍ത്തകനുമൊക്കെയായ മന്‍സൂര്‍ ഒരു സിനിമ പിടിക്കാനുള്ള ആലോചനകളിലാണ്. ഉമ്മ ഫാത്തിബിയുടെ ഒരേയൊരു മകന്. ചെറുപ്പത്തിലേ പിതാവു നഷ്ടപ്പെട്ട മന്‍സൂറിന് ഉമ്മയാണെല്ലാം. കൂട്ടുകാരുടെ സഹായത്തോടെ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടക്കുന്നതിനിടയില്‍ ഒരു ദിവസം തന്റെ വീട്ടില്‍ അഭയാര്‍ത്ഥികളായെത്തിയ ഒരമ്മയും മകളും മന്‍സൂറിന്റെ ജീവിതത്തെ മാറ്റി മറിക്കുന്നതാണ് സിനിമയുടെ കേന്ദ്രപ്രമേയം. ആരാണ് അപരന് എന്ന ചോദ്യത്തെ നിരന്തരം ഉന്നയിക്കുന്ന രാഷ്ട്രീയത്തിന്റെ ഒരു ഉള്ളടക്കമെന്ന നിലയിലാണ് സിനിമ മുന്നോട്ടുപോകുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മുസ്ലിങ്ങളെന്ന നിലയില്‍ ബോംബേയില്‍ ഹിന്ദുത്വഭീകരരാല്‍ വേട്ടയാടപ്പെട്ട ഒരു കുടുംബത്തിലെ അനാഥരായ അമ്മയും മകളും അഭയാര്‍ത്ഥികളായി വടക്കേമലബാറിലെ ഒരു ചെറുപട്ടണത്തില്‍ മാളിയേക്കല്‍ തറവാട്ടില്‍ പഴയ കുടുംബബന്ധത്തിന്റെ പേരില്‍ തിരഞ്ഞെത്തുന്നു. മാളിയേക്കല്‍ എന്ന വലിയ വീട്ടില്‍ ആകെയുള്ളത് വിധവയായ ഫാത്തീബിയും മകന് മന്‍സൂറും. സമീപവാസികളിലും ബന്ധുക്കളിലും സംശയത്തിന്റെ കരിനിഴല്‍ പതുക്കെപ്പതുക്കെ വളര്‍ന്നു പടരുന്നു. ഫാത്തീബിയുടെ സഹോദരന് കലന്തര്‍ഹാജിയും അതിനോട് വിപ്രതിപത്തി കാണിക്കുന്നു. പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി അയാള്‍ അവരെ ചോദ്യം ചെയ്യിപ്പിക്കുന്നു. അതു മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും മന്‍സൂര്‍ നോട്ടപ്പുള്ളിയാവുകയും ചെയ്യുന്നു. ഇതിനിടയില്‍ മന്‍സൂറിന്റെ ചങ്ങാതിക്കൂട്ടം അവന്റെ സിനിമയോടും അവനോടും അകലം പാലിച്ചുതുടങ്ങി. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ താന്‍ മാതൃകയായിക്കാണുന്ന ജയരാജേട്ടനെന്ന സഖാവിന്റെ പെങ്ങള് സൗമ്യയുമായുള്ള അടുപ്പം വിവാഹത്തിലെത്താതെ വഴിപിരിയുന്നു. അവള് മറ്റൊരാളെ വിവാഹം കഴിക്കുന്നു. ഇതിനിടയില്‍ മന്‍സൂര്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. അഭയാര്‍ത്ഥിയായെത്തിയ ഉമ്മ കാന്‍സര്‍ പിടിപെട്ട് മരിക്കുന്നു. മകന്റെ താല്പര്യമറിഞ്ഞ് ഫാത്തിബിയും മുംതാസുമായുള്ള വിവാഹത്തിനു സമ്മതം പ്രകടിപ്പിക്കുന്നു. സ്വന്തം മകളെ മന്‍സൂറിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനാഗ്രഹിച്ചിരുന്നെങ്കിലും കലന്തര്‍ ഹാജിയും അതിനു വിസമ്മതിക്കുന്നില്ല.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"> വിവാഹത്തിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടു പോകവേ പെട്ടന്നാണ് മുംബൈയിലെ കലാപത്തില്‍ മരിച്ചെന്നു കരുതിയ ഫിറോസ് (മുംതാസിന്റെ പ്രതിശ്രുതവരന്) മുംതാസിനെത്തേടി മാളിയേക്കലേക്ക് എത്തുന്നത്. അവളെ അയാളുടെ കൂടെ വിടുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല അമ്മയക്കും മകനും. മന്‍സൂര്‍ തീവ്രവാദിബന്ധം ആരോപിക്കപ്പെട്ട് പോലീസിന്റെ നോട്ടപ്പുളളിയാണെന്നുള്ള വാര്‍ത്തയറിഞ്ഞ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മതവിശ്വാസികളായ രണ്ടുപേര്‍ അവനെ കാണാനെത്തുന്നു. രാജ്യമെങ്ങും മുസ്ലിംങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്നും മന്‍സൂര്‍ അവരോടു സംവദിക്കാന്‍ കൂട്ടാക്കാതെ ഒഴിവാക്കുന്നു. നാളുകള്‍ക്കുള്ളില്‍ അവരും പോലീസ് പിടിയിലായി. കഠിനമായ മര്‍ദ്ദനത്തിനും ചോദ്യം ചെയ്യലിനുമൊടുവില്‍ അവര്‍ തങ്ങള്‍ക്കു പരിചയമുള്ള നാട്ടുകാരെക്കുറിച്ചു പറയുന്ന കൂട്ടത്തില്‍ മന്‍സൂറിനെക്കുറിച്ചും പറയുന്നു. അത് മന്‍സൂറിന്റെ അറസ്റ്റിലാണ് എത്തിക്കുന്നത്. കൊടിയ ശാരീരികപീഡനങ്ങളേറ്റുവാങ്ങുന്ന മന്‍സൂറിനെ ജയിലില്‍ സന്ദര്‍ശിച്ചു തിരിച്ചെത്തിയ ഉമ്മ പെട്ടന്നു തലചുറ്റിവീണ് ആശുപത്രിയിലാവുകയും തുടര്‍ന്നു മരണപ്പെടുകയും ചെയ്യുന്നു. ജാമ്യം ലഭിച്ചു പുറത്തുവന്നെങ്കിലും ഉമ്മയുടെ മരണത്തോടെ പൂര്‍ണമായും തകര്‍ന്നു തികച്ചും ഒറ്റയ്ക്കായ മന്‍സൂറിനെ കൂട്ടുകാര്‍ പോലും അകറ്റിനിര്‍ത്തി. ദുസ്വപ്നപീഡിതമായ രാത്രികള്‍ പിന്നിട്ട്, ഏകാന്തജീവിതം മതിയാക്കി, പാര്‍ട്ടിസെക്രട്ടറിക്ക് ഒരു കത്തെഴുതിവെച്ച് മന്‍സൂര്‍ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിത്തിരിക്കുന്നു. ഇരുട്ടു വീണ വഴിവക്കില്‍ വണ്ടി കാത്തുനില്ക്കുമ്പോള് മുമ്പില്‍ നിര്‍ത്തിയ ഓട്ടോവില്‍ നിന്നും മുംതാസ് തോളത്തൊരു കൈക്കുഞ്ഞുമായി വന്നിറങ്ങുന്നു. ഫിറോസ് കൊല്ലപ്പെട്ട വിവരം അവളറിയിക്കുന്നു. എവിടേക്കും ഒളിച്ചോടാതെ ഇതേ മണ്ണില്‍ പരസ്പരം ചേര്‍ന്നു നിന്ന് പൊരുതാമെന്നവര്‍ തീരുമാനിക്കുന്നിടത്ത് സിനിമ തീരുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>ആണ്‍കൂട്ടം</b></span><br />
<span style="font-size: large;">മേല്‍വിവരിച്ച കഥാഗതിക്കപ്പുറം അതിന്റെ ഉദ്വേഗഭരിതമായ പരിണതികള്‍ക്കപ്പുറം എന്താണ് സിനിമ നമ്മില്‍ അവശേഷിപ്പിക്കുന്നത് എന്ന ചോദ്യമാണ് നാം നേരിടേണ്ടത്. പൊതുപ്രവര്‍ത്തനവും കുടുംബവും സംബന്ധിച്ച പതിവു മധ്യവര്‍ഗയുക്തികള്‍ക്കപ്പുറം സിനിമയുടെ സാമൂഹികചലനങ്ങളെ ഉണര്‍ത്തിയെടുക്കുന്നത് മന്‍സൂറും അയാളെ ചുറ്റിപ്പറ്റി നില്ക്കുന്ന സൗഹൃദങ്ങളുമാണ്. സിനിമയുടെ പരിധിക്കകത്തു സാമൂഹികമായ വിമര്‍ശനശേഷിയുടെ കേന്ദ്രമായി നിലക്കൊള്ളുന്നത് ഈ ആണ്‍കൂട്ടമാണ്. അവര്‍ക്കിടയില്‍ ഇടയക്കിടെ സൗമ്യയെന്ന പെണ്‍കുട്ടിയുമുണ്ടെങ്കിലും ആ കൂട്ടുകെട്ടിന് മിക്കപ്പോഴും തന്നെ ഒരു ആണ്‍മാത്രസ്വഭാവമാണുള്ളത്. ഇടതുബോധത്തിലൂന്നിയ ബുദ്ധിപരമായ ചര്‍ച്ചകളുടെ പുറം തൊലി മിന്നിമറയുമ്പോഴും അതിന്റെ ഉപരിപ്ലവസ്വഭാവം പ്രകടമാകുന്ന വൃന്ദമാണത്. കാശുണ്ടാക്കാനാണ് സത്യത്തില്‍ അവരുടെ ആഗ്രഹം. ഗള്‍ഫിലേക്കു പോകാന്‍ വിസ വന്നതില്‍ സന്തോഷിക്കുന്ന ഒരാളാണ് അവരിലൊരുവന്. മന്‍സൂറിന്റെ തീവ്രവാദിത്തം ആരോപിക്കപ്പെട്ട പത്രവാര്‍ത്തയില്‍ പോലും അസൂയാലുക്കളാണ് കൂട്ടുകാര്‍. പബ്ലിസിറ്റി നെഗറ്റീവായാലും പോസിറ്റിവായാലും പബ്ലിസിറ്റി തന്നെയാണത്രെ! സൗമ്യയുടെ വിവാഹശേഷം കൂട്ടുകാരിലൊരാള്‍ മദ്യസദസ്സില്‍ പറയുന്നത്, പിരിഞ്ഞകാമുകിയും പിരിഞ്ഞ പാലും പണ്ടേ കാച്ചണ്ടതായിരുന്നു എന്നാണ്. സ്ത്രീവിരുദ്ധതയെന്നു പറഞ്ഞുകൊണ്ടു തന്നെ അതിനോടു രൂക്ഷമായി പ്രതികരിക്കുന്ന മന്‍സൂറിന്റെ വാക്കുകള്‍ക്കകം വല്ലാതെ പൊള്ളയാക്കുകയാണ് സിനിമയിലെ സന്ദര്‍ഭങ്ങളേറെയും. നിന്നെപ്പോലത്തെ സുന്ദരികളായ പെണ്‍കുട്ടികള്‍ സന്തോഷമായിരിക്കുന്നതു കാണാനാണ് ഞാനിഷ്ടപ്പെടുന്നതെന്നു മന്‍സൂര്‍ പറയുന്നിടത്തും ഒക്കെ സ്ത്രീയെ തുല്യനിലയില്‍ ഗൗരവമുള്ള മനുഷ്യപദവിയില്‍ കാണുന്നില്ല എന്നതാണ് വ്യക്തമാകുന്നത്. പുതിയവസ്ത്രം വാങ്ങിക്കൊടുത്തും പുറത്തു ചുറ്റാന്‍ കൊണ്ടുപോയുമൊക്കെ അവളെ സന്തോഷിപ്പിക്കാനാണ് അയാളുടെ ശ്രമം. ഉള്ളില്‍ കഴമ്പില്ലാത്ത, ചിന്താശേഷിയില്ലാത്ത കാഴ്ച്ചവസ്തു മാത്രമായി സ്ത്രീയെ കാണുന്ന പാരമ്പര്യത്തെ കൈവിടാന്‍ മന്‍സൂറിനെപ്പോലെയുള്ളവര്‍ക്ക് എളുപ്പമല്ല. ജയരാജേട്ടന്റെ ഭാര്യ അയാളുടെ തിരക്കുകളെക്കുറിച്ചു കലഹിക്കുമ്പോള്‍ അതൊരു പതിവു അലോസരമായോ വിവരക്കേടായോ ആണ് പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്. പൊതുകാര്യവ്യഗ്രനായ സൂക്ഷ്മമായിപ്പറഞ്ഞാല്‍ ഇടതുപൊതുബോധത്തിലാണ്ടു പോയ ആണ്‍ശീലങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ സാമൂഹികപ്രതലം നെയ്തിരിക്കുന്നത്. നായകന്റെ മുന്‍കാമുകി സൗമ്യ വേറെ കല്യാണം കഴിക്കുന്നു. സ്വന്തം ജാതിയില്‍ നിന്നും. യാഥാസ്ഥിതികമായ ആചാരങ്ങളോടെ കല്യാണനിശ്ചയം നടത്തുന്നു. അവിടെ അമ്മയുടെ താല്പര്യങ്ങള്ക്കു വഴങ്ങിയാണ് അത്തരം സ്വജാതീയമായ വിവാഹം എന്ന ന്യായം കൊണ്ടു പിടിച്ചു നില്ക്കാന് ജയരാജന് പറയുന്നുണ്ട്. ആ വലിയ കുടുംബത്തെയും അമ്മയെയുമൊക്കെ വേദനിപ്പിക്കാനാവാത്തതുകൊണ്ടാണ് താന്‍ സൗമ്യയോടുള്ള പ്രണയത്തെ താന്‍ അവഗണിച്ചതെന്ന് മന്‍സൂര്‍ പറയുന്നുണ്ട്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സിനിമയക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്ന സിനിമാപിടുത്തത്തെക്കുറിച്ചു പറയുമ്പോഴെല്ലാം ചരിത്രരചനയുടെ രാഷ്ട്രീയത്തെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ഏതോ ഒരു ചരിത്രത്തെ വീണ്ടെടുക്കുക, പുനര്‍വായിക്കുക എന്ന വിപ്ലവകരമായ ശ്രമത്തിന്റെ പിന്നാലെയാണ് തങ്ങളെന്നാണ് മന്‍സൂറും കൂട്ടരും പറയുന്നത്. നമ്മുടെ ചരിത്രത്തിലൂടെ കാണപ്പെടുന്ന വിപ്ലവപ്രസ്ഥാനങ്ങള്‍ക്കും ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കും ഒരു കൊളോണിയല്‍ ആശ്രിതത്വമുണ്ടെന്നാണ് മന്‍സൂറും തുടക്കത്തിലേ നടത്തുന്ന സിനിമാചര്‍ച്ചകളില്‍ നിരീക്ഷിക്കുന്നത്. ചങ്ങാതിമാര്‍ കൂട്ടംകൂടിയിരിക്കുന്നിടത്തേക്ക് എത്തുന്ന മന്‍സൂര്‍ അവരുടെ കൈകളിലെ പുസ്തകങ്ങള്‍ നോക്കുന്നു. ലോസ്റ്റ് ഹിസ്റ്ററിയെന്നും മോഷ്ടിക്കപ്പെട്ട പൈതൃകം എന്നുമൊക്കെയാണവയുടെ പേരുകള്‍. മലയാളികള്‍ യഥാര്‍ത്ഥത്തില്‍ ചരിത്രത്തില്‍ നിന്നും ഒളിച്ചോടുന്നവരാണെന്നും മലയാളിക്കു മാനവികതയുടെയും പോരാട്ടത്തിന്റെയും മതേതരത്വത്തിന്റെയും ഒക്കെയായ അതിവിപുലമായ ഭൂതകാലമുണ്ടെന്നും ഒക്കെയുള്ള ഉപരിപ്ലവമായ പ്രസ്താവനകളിലാണ് സിനിമ ചരിത്രത്തെ സംബന്ധിച്ച സൈദ്ധാന്തികനിലപാടുകളെ കെട്ടിയിട്ടിരിക്കുന്നത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<span style="font-size: large;"><b>പുസ്തകം വായിക്കുന്ന പെണ്‍കുട്ടി. </b></span><br />
<span style="font-size: large;">പുസ്തകത്തിന്റെ ഹാങ്ങോവര്‍ പി.ടി. മുംതാസിന്റെ പാത്രസൃഷ്ടിയിലും കൂടി ചെലുത്തുന്നുണ്ട്. മന്‍സൂറിന്റെ മുറി വൃത്തിയാക്കാനും മുഷിഞ്ഞ വസ്ത്രങ്ങള്‍ പെറുക്കിയെടുക്കാനുമൊക്കെയായി അവള് അവിടെ പെരുമാറുന്നുണ്ട്. ഓരോ ഘട്ടത്തിലും വിപ്ലവത്തെ സ്വപനം കാണുന്ന ഇടതുബോധത്തിന്റെ പ്രതിനിധാനമെന്ന നിലയ്ക്ക് അതിലെ സ്ത്രീവിരുദ്ധത ഒട്ടും തന്നെ മന്‍സൂറിനെ അലട്ടുന്നില്ലെന്നതു പോട്ടെ, അവള് അവന് അക്കാലത്തു വായിച്ചുകൊണ്ടിരുന്ന പുസ്തകമെടുത്തു നോക്കുമ്പോള്‍ അതവള് വായിച്ചിട്ടുണ്ടാവുകയില്ലെന്നുറപ്പിച്ചു ചോദിച്ച ചോദ്യവും അതോടു ചേര്‍ത്തു വെയ്ക്കാം. രണ്ടു കൊല്ലം മുമ്പേ താനതു വായിച്ചുവെന്നവള്‍ പറയുമ്പോള്‍ മന്‍സൂറിന്റെ മുഖത്തുള്ള ചെറുതല്ലാത്ത അത്ഭുതാരാധന അല്പത്തമാണുണര്‍ത്തുക. ജീവിതത്തില്‍ ഒരിക്കലും മനസ്സിലാവാത്ത പുസ്തകങ്ങള്‍ വായിച്ചുനടന്ന കാലത്ത് ഇങ്ങനെയെന്തെങ്കിലും തമാശ പഠിച്ചെങ്കില്‍ നന്നായിരുന്നേനെയെന്നാണ് മുതാസ് പറയുന്നത്. കമ്യൂണല്‍ റയട്സ് ഇന്‍ പോസ്റ്റ് ഇന്‍ഡിപ്പന്‍ഡന്റ് ഇന്ത്യ എന്ന പുസ്തകം പലപ്പോഴായി പെണ്‍കുട്ടിയുടെ കൈകളില്‍ കാണാം. </span><br />
<br />
<span style="font-size: large;"><b>ഗുഡ് മുസ്ലിം/ ബാഡ് മുസ്ലിം</b></span><br />
<span style="font-size: large;">തുടക്കം മുതലേ പി.ടി.സിനിമകളില്‍ ഇരകളുടെ രാഷ്ട്രീയം പറയുന്ന ഒരു രീതിശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. അതിവിടെയും തുടരുന്നുണ്ട്. എങ്കിലും ചെറിയ മാറ്റം ഇത്തവണയുണ്ട്. സെക്കുലര്‍ മുസ്ലിം ഇരയാവുന്നതിന്റെ പ്രശ്നമാണ് ഈ സിനിമയില്‍ വരുന്നത്. മുസ്ലിങ്ങള്‍ പീഡിതരാണെന്നും അവര്‍ക്കായി സംഘടിക്കണമെന്നും പറയുന്നവരോട് മന്‍സൂര്‍ ഇടയുന്നു. മന്സൂറിനോട് പോലീസ് ആരോപണത്തിന്റെ പേരില്‍ ഐക്യപ്പെടാനെത്തിയ അവര്‍ മന്‍സൂറിനെ മതേതരത്വത്തിന്റെ പൊള്ളത്തരത്തിന്റെ പേരില്‍ ആക്ഷേപിക്കുന്നു. കപടമായ ബിംബവല്‍ക്കരണത്തിന്റെ സന്ദര്‍ഭമാണിത്. ദീനിനുവേണ്ടി നിലകൊള്ളുന്നവര്‍ എന്ന നിലയ്ക്കു പതിവു രീതിയില്‍ വാര്‍പ്പുമാതൃകകളായാണ്, യാഥാസ്ഥിതികരും മതമൗലികരുമായാണ് ഈ രണ്ടു കഥാപാത്രങ്ങളും ചിത്രീകരിക്കപ്പെടുന്നത്. സെക്കുലറും ഇടതുമായ നായകന്റെ അപരമായാണവര്‍ പ്രതിഷ്ഠിക്കപ്പെടുന്നത്. സിനിമയുടെ ആദ്യഭാഗത്തെ മന്‍സൂര്‍ ഇതു പൂര്‍ണമായും ശരിവെയ്ക്കുന്നു. കുടുംബത്തിനവെളിയില്‍ എല്ലാ അര്‍ത്ഥത്തിലും വിവിധജാതിമതവിഭാഗങ്ങളുമായി ഇടകലര്‍ന്ന് പൊതുജീവിതമാണയാള്‍ക്കുള്ളത്. അതിന്റെ പിന്തുണകളാണ് സൗഹൃദങ്ങളും സിനിമയും പാര്‍ട്ടിപ്രവര്‍ത്തനവും സൗമ്യയുമെല്ലാം. സെക്കുലറായ ഒരാളെ മുസ്ലിം ത•-യിലേക്ക് ഒതുക്കിത്തീര്‍ക്കുകയാണ് രണ്ടാം ഭാഗത്തില്‍ സിനിമ ചെയ്യുന്നത്. ഗുഡ് മുസ്ലിം/ ബാഡ് മുസ്ലിം എന്ന ദ്വന്ദ്വത്തിനകത്താണ് ഇതൊക്കെ പ്രവര്‍ത്തിക്കുന്നത്. സെക്കുലര്‍ മുസ്ലിമിനു പോലും ഭരണകൂടത്തിന്റെ മുന്‍കയ്യിലൂടെ ഇസ്ലാമോഫോബിയ നേരിടേണ്ടിവരുന്നു എന്നതാണ് സിനിമ ദുരന്തമായി കാണുന്നത്. എന്തിനെയാണോ താന്‍ എതിര്‍ത്തത് അതേ മതമൗലികവാദത്തിന്റെ ആരോപണമാണ് താന്‍ ഏറ്റുവാങ്ങേണ്ടിവന്നതെന്ന മന്‍സൂറിന്റെ പരിദേവനത്തില്‍ സെക്കുലര്‍ എന്ന വിശുദ്ധപദവിയുടെ സുരക്ഷിതത്വം എത്രമാത്രം ഭരണകൂടത്താല്‍, നീതിന്യായവ്യവസ്ഥകളാല്‍ നിയന്ത്രണവിധേയമാണെന്നു കാണാം. സെക്കുലറായ മന്‍സൂറിന്റെ വേദനകള്‍ക്കൊപ്പമാണ് സിനിമ. എന്നാലതൊരിക്കലും മറ്റേ രണ്ടു കഥാപാത്രങ്ങള്‍ക്കൊപ്പമല്ല. കാരണം അവര്‍ പ്രാക്ടീസിംഗ് മുസ്ലിമുകളാണ്. പൊതുബോധത്തെ സംബന്ധിച്ചിടത്തോളം അവര്‍ അപരരാണ്, ക്രിമിനലുകളാണ്. അവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല! മന്‍സൂറിന്റെ വിശ്വാസം പാര്‍ട്ടിയോടാണ്, മതത്തോടല്ല എന്നു സിനിമ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനാവുന്നതിലധികമാണ് യാഥാര്‍ത്ഥ്യങ്ങള്‍ എന്നു ധ്വനിപരമായി പറയാന്‍ ഈ സിനിമയക്കു സാധിച്ചിട്ടുണ്ട്. സിനിമയക്കുള്ളിലെവിടെയും മതപരമായ മുസ്ലിം ജീവിതത്തിന്റെ ശൈലികള്‍, ജീവിതപരിസരങ്ങള്‍ എന്നിവ സവിശേഷമായി കടന്നു വരാത്ത മട്ടിലാണ് അതടയാളപ്പെട്ടുകിടക്കുന്നത്. ഭക്ഷണം, പ്രാര്‍ത്ഥന, ഖുറാന് തുടങ്ങിയ മുസ്ലിം ഹാബിറ്റാറ്റുകളെയൊക്കെ ബോധപൂര്‍വം അദൃശ്യമാക്കിയ ഒരു ദൃശ്യപ്രതലമാണ് ഇവിടെയുള്ളത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>ജാതി</b></span><br />
<span style="font-size: large;">ഇടതുവിപ്ലവബോധത്തിന്റെ പരിമിതികളെ ധ്വനിപരമായി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതായി തോന്നുന്ന ചില സന്ദര്‍ഭങ്ങളെങ്കിലും സിനിമയിലുണ്ട്. അതിലൊന്നാണ് മന്‍സൂറിനെ തീവ്രവാദിബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് സൗമ്യയുടെയും മന്‍സൂറിന്റെ സുഹൃത്തുക്കളുടെയും പ്രതികരണങ്ങള്‍. ഇങ്ങനെയിരുന്നാല് മതിയോ എന്ന ചോദ്യത്തിന് നേതാവു ജയരാജേട്ടന് കണ്ണുതുറക്കേണ്ട സമയമായി എന്നു പറയുന്നുണ്ട്. ഇതേ ജയരാജനെ ടിപ്പിക്കല്‍ ഇടതുപ്രവര്‍ത്തകന്റെ പതിവു ശരീരഭാഷയുടെയും വിവാഹകാര്യത്തിലുള്ള ഇരട്ടത്താപ്പിന്റെയും പേരില്‍ നമുക്കു പരിഹാസം തോന്നുമെങ്കിലും പാര്‍ട്ടി ജില്ലാക്കമ്മിറ്റിയംഗം ദാമോദരന്‍ സഖാവ് മന്‍സൂറുമായുള്ള ചങ്ങാത്തത്തെക്കുറിച്ചു നടത്തുന്ന പരാമര്‍ശങ്ങളോടയാള്‍ തുടക്കത്തില്‍ മുരത്താണ് പ്രതികരിക്കുന്നത്.</span><br />
<span style="font-size: large;">മറ്റൊരു സന്ദര്‍ഭം മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച സൗമ്യ മന്‍സൂറിനെ കാണാന്‍ ശ്രമിക്കുന്ന രംഗമാണ്. സൗമ്യയോട് പ്രണയമുണ്ടായിട്ടും അതുള്ളിലൊതുക്കുകയാണ് ചെയ്തതെന്നയാള്‍ പറയുന്നു. നാമെന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും ജാതിയും മതവുമൊക്കെ ഇവിടെയുണ്ടെന്നു അയാള്‍ സമ്മതിക്കുന്നു. അതിനെ മറികടക്കാനാവാത്തവണ്ണം താന്‍ ദുര്‍ബലനാണെന്നയാള്‍ തിരിച്ചറിയുന്നുണ്ട്. ദാമോദരന്‍ സഖാവു പറയുന്നതുപോലെ വ്യവസ്ഥകള്‍ക്കു കീഴടങ്ങുന്ന അയാള്‍ ഒരു കമ്യൂണിസ്റ്റല്ല അവിടെ. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇതേ മന്‍സൂര്‍ തന്നെക്കാണാന്‍ വന്നവരോട് മുസ്ലിങ്ങള്‍ മതത്തിന്റെ പേരില്‍ പീഡിതരാണെന്നും അവരുമായി ഐക്യപ്പെടണമെന്നും പറഞ്ഞതിന് കലഹിക്കുന്നു. അവരെ തീവ്രവാദികളെന്നും മതമൗലികവാദികളെന്നും പറഞ്ഞ് ആട്ടിയകറ്റുന്നു. ജാതിയുടെയും മതത്തിന്റെയും അസമത്വങ്ങളെക്കുറിച്ചും അധികാരബലതന്ത്രങ്ങളെക്കുറിച്ചും ആര്‍ക്കാണു സംസാരിക്കാന്‍ അവകാശം? തീര്‍ച്ചയായും അതൊരു മതേതരവാദിക്കു മാത്രം. മതേതരത്വത്തെ സ്വപ്നത്തിലെങ്കിലും സംശയിച്ച ഒരാള്‍ക്കും അത്തരമൊരു കര്‍തൃത്വശേഷി അഥവാ നിര്‍വാഹകത്വം ഭരണകൂടം അനുവദിക്കില്ലതന്നെ. മതേതരാനന്തരബോധങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ മതപരതയോടുള്ള കടുത്ത സംശയവും അപരത്വഭീതിയുമാണ് ഈ സിനിമ പങ്കുവെയക്കുന്നതെന്നു പറയാം. അതായത് മന്‍സൂറിന്റെ വിശ്വാസം അയാളെ നിലംപരിശാക്കിയ കപടവും ഹൈന്ദവവുമായ സെക്കുലറിസത്തോടുതന്നെയാണ് എന്നര്‍ത്ഥം. ഏതു വിധേനയും അതിനെ ('ആ വലിയ കുടുംബത്തെയും അമ്മയെയും') മുറിവേല്പിക്കാതിരിക്കാനാണ് സിനിമയും ശ്രമിക്കുന്നത്. തന്റെ ഏജന്‍സിയെ കയ്യൊഴിഞ്ഞ്, മതപരമായ ജീവിതങ്ങളുടെ കുറ്റവാളിവല്‍ക്കരണത്തില്‍ നിസംഗത പാലിക്കാനും അയാള്‍ക്കു കഴിയുന്നതും അതുകൊണ്ടാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"></span><br />
<span style="color: blue;">(ഉത്തരകാലം വെബ് പോര്‍ട്ടലില്‍ 2020 മെയ് 19 നു പ്രസിദ്ധീകരിച്ചത്)</span><br />
<div>
<br /></div>
<span style="font-size: large;"><br /></span>
</div>
ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-37794615984750477732020-05-06T06:43:00.000-07:002020-05-06T07:04:47.575-07:00 ഉറവകള്‍ കണ്ണീരാണ് (എം.ആര്.രാധാമണിയുടെ കവിതകളിലൂടെ ഒരു വായന)<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"> </span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><a href="https://1.bp.blogspot.com/-2IYhLiPMVfY/XrK_XQR4AXI/AAAAAAAAD30/c4gW4V2aL-Unr1TKAjzHCyAeDmKoj81BgCLcBGAsYHQ/s1600/radhamani.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="228" data-original-width="215" height="400" src="https://1.bp.blogspot.com/-2IYhLiPMVfY/XrK_XQR4AXI/AAAAAAAAD30/c4gW4V2aL-Unr1TKAjzHCyAeDmKoj81BgCLcBGAsYHQ/s400/radhamani.jpg" width="376" /></a></span></div>
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<span style="background-color: #6fa8dc; font-size: x-large;">ഇ</span><span style="font-size: large;">രുണ്ട ഓര്മകളാല് വേട്ടയാടപ്പെട്ട ഒരുവളുടെ കിതപ്പാറാത്ത വാക്കുകളാണ് എം.ആര്. രാധാമണിയുടെ കവിതകള്‍. ഭൂതകാലത്തോടുള്ള കാല്പനിക ഗൃഹാതുരതകളെ കവിതകളോളം പരിചരിക്കുന്ന മറ്റൊരു സാഹിത്യരൂപമില്ല. എന്നാലവ അനുഭവത്തഴമ്പുള്ള ഈ വിരലുകളില്‍ പ്രാണന് പിടയുന്നതു നാം കാണുന്നു. ഏറ്റവും പ്രിയതമമായതിനെ ചിലപ്പോള്‍ കൊന്നു കളയുന്നതിലുള്ള രൗദ്രഭീകരവും ദയനീയവുമായ ഒരു ഉള്ളടക്കം ഈ കവിതകളെ ഭരിക്കുന്നു. അതിനാല്‍ പലപ്പോഴും വേണ്ടത്ര പാകമാകാത്ത ഒരു വായനയ്ക്കു മുമ്പില്‍ ഈ കവിത ഉള്ളു തുറന്നു തരാതെ അറച്ചു നില്‍ക്കുമെങ്കിലും അലിവോടെയുള്ള ദീര്‍ഘക്ഷമയില്‍ ഈ കവിതകള്‍ അവയുടെ ആഴത്തിളക്കത്തിലേക്ക് വലിച്ചിട്ട് പിടിച്ചൂട്ടും. ചെറിയ വാവട്ടമുള്ള കിണറിന് ആഴം കൂടും. അതിലെ അരണ്ടവെളിച്ചം കാലത്തിന്റെ തിരശ്ശീലയ്ക്കപ്പുറം പെരുമാറുന്ന മുഴുരൂപങ്ങളെ നിങ്ങള്‍ക്കു കാണിച്ചു തരും. ഓര്‍മകളുടെ വേരുറവകളായവ ചാവുമണക്കുന്ന വഴികളിലേക്ക് പടര്‍ന്നൊഴുകും. രാധാമണിയുടെ കവിതകളില്‍ മരണമണം എപ്പോഴുമുണ്ട്. ജലത്തിന്റെയും മണ്ണിന്റെയും വായുവിന്റെയും അതീവസഹജമായ ഇടങ്ങളിലൊക്കെ അവള് ഏറെയും മരണത്തിന്റെ പൊരുളാണ് തിരയുന്നത്. ചാവുകളോടു മിണ്ടിപ്പറയാനവള്‍ക്ക് ഇരുളിന്റെ വാക്ക് അത്യാവശ്യം, അതിനാല്‍ കവിതയും. സഹിച്ചുതീര്‍ത്ത അനുഭവങ്ങളില്‍ നിന്ന്, അശുഭപ്രതീക്ഷകളില്‍ നിന്ന് ഒടിച്ചെടുത്ത ഒരുകഷ്ണം വാക്കുമായവള്‍ നമ്മുടെ കണ്ണുകളിലേക്കുറ്റു നോക്കുകയാണ്. ശകലിതമായ ഒരിടത്തു നിന്നും തുടരുന്ന ഒരു ഗാഥ. പെട്ടന്നൊരു ദിനം എല്ലാം മറികടന്നു പോയേക്കുമെന്ന തോന്നലും മരണത്തിലൂടെയാണ് പ്രതീക്ഷിക്കുന്നത്.(മറികടക്കുന്നവര്‍)</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കവിതകളിലെ ആത്മനിഷ്ഠതയും അതുപോലെ അതിനെ സാധൂകരിക്കുകയോ താലോലിക്കുകയോ ചെയ്യുന്ന ആസ്വാദകദൃഷ്ടി പോലും വല്ലാതെ മുഷിഞ്ഞു തുടങ്ങിയ ഒരു കാലത്താണ് ഈ കവിതകള്‍ പീഡിതമായ ആത്മസത്തയും വിണ്ടുകീറിയ നെഞ്ചുമായി വരുന്നത്. അതിന്റെ അകം പൊരുളുകളിലേക്കുള്ള സ്വകാര്യമായ നോട്ടപ്പാടുകളാണ് ഈ കുറിപ്പ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>പരലോകസഞ്ചാരങ്ങള്‍</b></span><br />
<span style="font-size: large;">കവിതകള്‍ക്കകത്ത് രാധാമണി സൃഷ്ടിച്ചെടുക്കുന്ന രൂപങ്ങളേറെ സഹജരുടേത്. പരസ്പരം പകുത്തെടുക്കാന്‍ ചാവുകളും തൊടാപ്പാടകലങ്ങളും തേരാപ്പാരാ കഞ്ഞികളും മണ്ണടരും വഴികളും മാത്രമുള്ളവര്‍. തുല്യാക്ഷരങ്ങള്‍ പോലെ പരസ്പരം ചേര്‍ന്നലിഞ്ഞവര്‍. നെട്ടോട്ടങ്ങളില്‍, കൈത്തഴമ്പുകളില്‍ കണ്ണാടിയിലെന്നപോലെ പരസ്പരം പ്രതിബിംബമായവര്‍. ഒറ്റപ്പെടലില്‍ നിന്നുള്ള മോചനമായി വംശീയമായ ഐക്യപ്പെടലിന്റെ ദാഹം വൈകാരികമായി നിറയ്ക്കുകയാണീ കവിതകള്‍. അതിലൂടെ സ്വര്‍ഗനരകങ്ങളില്ലാത്ത പരലോകസഞ്ചാരമായി കവിതകള്‍ മാറുന്നു. പ്രേതലോകമെന്നു അഭിജാതര്‍ വ്യവഹരിക്കുന്നിടത്തുനിന്നാണ് അഭയത്തിന്റെ കണ്ണികളെ കവി വലിച്ചടുപ്പിക്കുന്നത്. ഭ്രഷ്ടരായവരുടെ ലോകങ്ങളിലേക്കുള്ള മറനീക്കലായി കവിത ജീവന് വെയ്ക്കുന്നു. മനുഷ്യര്‍ രൂപമോ പേരോ ഇല്ലാത്ത, അവ അസംഗതമായ ഒരു സവിശേഷരംഗത്താണുള്ളതെന്നു തോന്നിയേക്കാം. പക്ഷേ അവ യാഥാര്‍ത്ഥലോകത്തിന്റെ അതിരുകള്‍ക്കകത്താണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ സജീവരാണ്, സി. അയ്യപ്പന്റെ കഥകളിലെന്നപോലെ. അവര്‍ മുറിവുണക്കാനെത്തുന്നു, മുന്നറിയിപ്പായി സ്വപ്നദൃഷ്ടികളില്‍ വിരുന്നെത്തുന്നു. അപ്പാവണക്കിന്‍തണ്ടിന്റെ കറ കൊണ്ട് മഴവില്ലുണ്ടാക്കി പൊട്ടിച്ചിരിച്ച്, വെളുത്ത ചില്ലുകുപ്പികളിലെ കരിങ്ങണാമീനുകളെയും വെളിന്താളുകളെയും പറ്റി പറഞ്ഞ് പേന്തലയുള്ള ആ പെറ്റിക്കോട്ട് നമ്മെ അങ്കലാപ്പിലാക്കുന്നു (പേന്തലയുള്ളൊരു പെറ്റിക്കോട്ട്). തന്റെ ലോകത്തെ ഈ 'ആത്മാക്കളു'മായുള്ള മിണ്ടിപ്പറച്ചിലുകളും ഏറ്റുപറച്ചിലുകളുമില്ലാതെ ഈ കവിതകള്‍ക്കു നിലനില്പില്ല.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ചെറുതിന്റെയും നിസ്സാരതകളുടെയും ലോകത്തിന്റെ ലാളിത്യനേര്‍മകളേക്കാള്‍ അതു സംഭരിച്ചുവെച്ചിരിക്കുന്ന കനപ്പെട്ട കദനഭാരവും നിരാശ്രയത്വവും അനിശ്ചിതാവസ്ഥയുമാണ് ഇവിടെയെല്ലാം വന്നു നിറയുന്നത്. കയ്പും ഇരുട്ടും ഇഴുകിയ ആത്മനിഷ്ഠവൈകാരികതകളുടെ സവിശേഷമായ ഈ ചേരുവ ആധുനികാനന്തര സ്ത്രീകവിതകളില്‍ നിന്നതിനെ വ്യത്യസ്തമാക്കുന്നുണ്ട്. ആധുനികതാവാദ സ്ത്രീകവിതയില് കാണുന്ന മാഴ്കലോ വിധിവിലാപങ്ങളോ തേടലോ കലര്‍ന്ന ധൂര്‍ത്തമായ വൈകാരികത നമുക്കു പരിചിതമാണ്. എന്നാല്‍ ഇവിടെ അതങ്ങനെ തുറന്നു വിടുകയാണെന്നു പറയാന്‍ കഴിയില്ല. തുളുമ്പി തെറിക്കുന്ന നോവുകളെ അടക്കിയൊതുക്കിയമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അവയെ നിസംഗതകള്‍ കൊണ്ട്, നേര്‍ത്ത ആത്മോപഹാസം കൊണ്ട് പൊതിഞ്ഞുപിടിക്കുന്ന ദയനീയതകളും നാം കാണുന്നു. ആ പൊതിയലില്‍ അല്പമെങ്കിലും അവനവനെ പാത്തുവെയ്ക്കലുണ്ട്. (എവിടെയാണ് ഞാനെന്നെയൊന്ന് പാത്തുവെക്കുക?- പേന്തലയുള്ള പെറ്റിക്കോട്ട്) ആധുനികാനന്തരകവിതയിലെ സുതാര്യമായ ആഖ്യാനപ്രകൃതം ഈ കവിതകളിലില്ല തന്നെ. എല്ലാം തുറന്നു പറയുക എന്നതിനപ്പുറം ഒരല്പം അവനവനെ, ഒളിച്ചു ചേര്‍ത്തുപിടിക്കുന്ന, അനന്യമായ ആത്മത്തെ സ്വയം അള്ളിപ്പിടിക്കുന്ന പ്രത്യേകതരം ആത്മനിഷ്ഠത ആധുനികതാവാദകവിതകളോടാണ് വേരുബന്ധം പുലര്‍ത്തുന്നത്. എന്നാല്‍ അവയുടെ പ്രബലസ്വഭാവഘടനകളോട് പൂര്‍ണമായി ഇണങ്ങിയല്ല താനും രാധാമണിയുടെ നില. രണ്ടു സമാഹാരങ്ങള്‍ രാധാമണിയുടേതായി ഉണ്ടെങ്കിലും പരമ്പരാഗതമായ അര്‍ത്ഥത്തില്‍ സമഗ്രമായ കാവ്യസങ്കല്പമോ ഏകശിലാത്മകമായ കാവ്യഘടനയോ രചനാരീതിയോ ഒന്നും ഈ കവിതകളില്‍ നിന്നും സ്വരൂപിച്ചെടുക്കാനാവില്ല. ശിഥിലവും ശകലിതവുമായ മാത്രകളില്‍ നിന്നുകൊണ്ട് ഭൂതകാലത്തിന്റെ നൈരന്തര്യതകളെ വരച്ചെടുക്കാനുള്ള ശ്രമമാണ് പ്രമേയപരമായി രാധാമണി നടത്തുന്നത്. ആ അര്‍ത്ഥത്തില്‍ ഈ കവിതകളുടെ ഭാഷയും ഘടനയും ആധുനികാനന്തരകവിതയുടെ സ്വഭാവഗണത്തിനുള്ളിലാണ് വകയിരുത്തപ്പെടുക. അധ്വാനത്തെക്കുറിച്ചുള്ള സൂചനകള്‍, ദൈനംദിനപരത, വിഭവദാരിദ്ര്യം, പച്ചപ്പും ചെറുമീനുകളും കൃഷിനിലങ്ങളും നിറഞ്ഞ കീഴാളപ്രകൃതി എന്നിങ്ങനെ ആഭ്യന്തരഘടനകള്‍ ഏറെയും അതിനെ കൂടുതല്‍ ഉറപ്പിച്ചെടുക്കുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അശരീരി</span><br />
<span style="font-size: large;">അവയവങ്ങള്‍ സന്നിഹിതമല്ലാത്ത ശരീരമോ മറ്റു ചിലപ്പോള്‍ ശരീരമില്ലാത്ത അവയവങ്ങളോ ഈ കവിതകളില്‍ പെരുമാറുന്നതു നാം കാണുന്നു. മുറിഞ്ഞതോ പരിക്കേറ്റതോ വിലക്ഷണമായതോ ആയ അപൂര്‍ണശരീരങ്ങള്‍ ദലിതത്വത്തിന്റെ സൂചനകളായി നാം പരിചയിച്ചിട്ടുണ്ട്. എന്നാലിവിടെ ഒരു കണ്‍കെട്ടിലെന്നവണ്ണം അപ്രത്യക്ഷമാകലോ അദൃശ്യമായിരിക്കലോ ആയാണ് ശരീരം കാണുന്നത്. മറഞ്ഞിരിക്കുന്നതുകൊണ്ട് അവ ദുര്‍ബലമല്ല, മറിച്ച് പ്രബലമായ അംശങ്ങളാണെന്നര്‍ത്ഥം. ചുരുക്കിയൊതുക്കിക്കെട്ടി ഘനീഭവിപ്പിച്ചെടുക്കുന്ന, ശരീരത്തിന്റെ മാന്ത്രികമായ അസാന്നിധ്യം എന്നതിനെ വിളിക്കാം. ചുക്കിലിമുട്ട തീറ്റ കെട്ടിയ ഈര്‍ക്കിലി ചൂണ്ടകള്‍ രണ്ടാഞ്ഞിലി മരത്തിനു നടുവിലിരുന്ന് വെള്ളത്തിലെ പൂഞ്ഞാനുകളെ ഉന്നം പിടിക്കുന്നു. അടുക്കിവെച്ച കൊരണ്ടിപ്പലകകള്‍ നെല്ലു വറുത്തു കുത്തി കഞ്ഞിയാക്കുന്നു. പേന്തലയുള്ള ളരു പെറ്റിക്കോട്ട് അപ്പാവണക്കിന്‍തണ്ട് കറയില്‍ മുക്കി മഴവില്ലുകളുണ്ടാക്കി പൊട്ടിച്ചിരിക്കുകയും ഉപ്പും മുളകും ചേര്‍ന്ന് വെളിന്താളുകള്‍ വെന്താലും നാവിനെയും തൊണ്ടയെയും ചോറിയിക്കുമെന്നും പറയുന്നു. നെല്ലുവറക്കുന്നതിന്റെ പിന്നാമ്പുറങ്ങളില്‍ വരണ്ട ചുണ്ടുകളോടെ ഉറുമ്പിനിരയായൊരു പുട്ടിലായും പുട്ടിലിന്റെ പിടച്ചിലുകളെ വാപൊത്തിപ്പിടിക്കുന്ന നനവുമാറാത്ത കട്ടയായും നാം കാണുന്നു. കവിതകള്‍ക്കകത്തെ ചില പ്രാപഞ്ചികവസ്തുക്കളുടെ സാന്നിധ്യംകൊണ്ട് മറയ്ക്കപ്പെട്ട ശരീരവും തെളിച്ചെടുക്കപ്പെട്ട അനുഭവവുമാണ് ഈ കവിതകള്‍ മുന്നോട്ടു വെയ്ക്കുന്നത്. പിടഞ്ഞും നീറിയുമുള്ള അനുഭവങ്ങള്‍ക്കകത്ത് ഒരു ഉടലിനെ പണിതെടുക്കാന് പ്രകൃതിയെയാണ് കടമെടുക്കുന്നത്. മെല്ലിച്ച ഉടുക്കാക്കുണ്ടന്‍ വരമ്പുകളായും മുലപ്പാല്‍ കെട്ടിക്കിടന്ന് പാടത്തിനു നടുവില്‍ നൊന്തും വെന്തും തരിച്ചുനിന്ന കതിരുകളായും അവര്‍ അധ്വാനശരീരത്തിന്റെ ആവാസസ്ഥാനമായി പകര്‍ന്നാടുന്നു. കടുക്കനിട്ട കാതുകള്‍, ചെരട്ടക്കള്ളിന്റെ പാട്ടുകള്‍ ഒക്കെയായത് പിതൃശരീരമായി ധ്വനിക്കുമ്പോഴും അത് എന്നോ പടിയിറങ്ങിപോയിക്കഴിഞ്ഞിരിക്കുന്നു, ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്തിടങ്ങളിലേക്ക്. അവിടേക്കു എത്തിപ്പെടാനുള്ള പരദാഹത്വരകള്‍ കവിയെ സ്വയം 'അശരീരി'യായിമാറ്റിയെന്നു തോന്നിപ്പിക്കാന്‍ പാകത്തിലാണ് ഈ അസാന്നിധ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കറുത്ത ഉടലുകളുടെ ഉണ്മ അതിന്റെ ഉടമകള്‍ ആരാണെന്ന ചോദ്യത്തെപോലും വഹിക്കുന്നുണ്ട്. അടിമചരിത്രത്തെ മറികടക്കാനാവാത്ത ഓര്‍മകള്‍ കുരുക്കു വീഴുന്നിടത്ത് പ്രത്യേകിച്ചും. ഒരു പരിധികൂടി കടന്ന് മേലാളരുടെ ലൈംഗികവസ്തുക്കളായി കൊള്ളയടിക്കപ്പെടുന്നിടത്ത് തീര്‍ച്ചയായും ശരീരം അവളവളില്‍ത്തന്നെ അന്യമാണ്. അതുകൊണ്ട് തകര്‍ത്തു ഞെരിക്കപ്പെട്ട ഓരോ ഉടലും കൊടും പാറകളായി പരസ്പരം വെച്ചുമാറുന്ന ഭാവനയുമായി ഈ കവിത പാരസ്പര്യം പങ്കിടുന്നു.</span><br />
<span style="font-size: large;">''ഉറച്ച പാറകളോരോന്നും</span><br />
<span style="font-size: large;">മനുഷ്യരാണ്, കറുത്ത നിറത്തോടു കൂടിയവര്‍.</span><br />
<span style="font-size: large;">അവര്‍ക്കു പതുക്കെ വളരുന്നതിനേ കഴിയൂ</span><br />
<span style="font-size: large;">പാറ വളരുന്നതുപോലെ'' (പാറകള്‍- എം.ബി.മനോജ്)</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>ചിട്ടിബുക്ക്</b></span><br />
<span style="font-size: large;">എഴുത്തിന്റെ അഭിജാതപാരമ്പര്യങ്ങളോടു സംശയം പുലര്‍ത്തുന്ന, അവയോടകന്നു നില്ക്കുന്ന പ്രവണത കീഴാളബോധ്യമുള്ള രചനകളില്‍ കാണാറുണ്ട്. തങ്ങളുടെ അനുഭവമണ്ഡലങ്ങളെയും ഭാവനയെയും എഴുത്തില്‍ അപ്രസക്തമാക്കുന്ന കോയ്മകളെ തിരിച്ചറിയുന്ന ഘട്ടത്തില്‍ അവയില്‍ നിന്നു വ്യത്യസ്തമായ സ്വന്തം ആത്മത്തെ സ്വയം പ്രകാശിപ്പിക്കുവാനുള്ള ഉത്ക്കണ്ഠ നിറഞ്ഞ അദമ്യമായ ആവിഷ്കാരത്വര പ്രത്യക്ഷപ്പെടുന്നു. ചവിട്ടിമെതിക്കപ്പെട്ടതും തമസ്ക്കരിക്കപ്പെട്ടതുമായ വേറിട്ട ഒരു പാരമ്പര്യത്തിന്റെ കണ്ണിയായി സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഈ ആവിഷ്കാരങ്ങള്‍ സര്‍ഗാത്മകതയെക്കുറിച്ചു പറയുന്നത് വേറെയാണ്. എസ്.ജോസഫിന്റെ പെങ്ങളുടെ ബൈബിള്‍ പോലെ അത് ഭാവനയുടെയും വായനയുടെയും എഴുത്തിന്റെയും മറുപുറങ്ങള്‍ തേടുന്നു. രാധാമണിയിലത് കണ്ടിട്ടും കാണാതെ പോയ ഒരു ചിട്ടിബുക്കായി തെളിഞ്ഞുവരുന്നു. അതിജീവനത്തിന്റെ ഗൃഹപാഠങ്ങളുടെ അടയാളങ്ങള്‍ക്കിടയില്‍ കണ്ടെടുത്ത ചെറുതെങ്കിലും തീക്ഷ്ണമായ വെട്ടിത്തിളക്കങ്ങള്‍. കാണാതെപോയ ചിട്ടിബുക്കിനെ കണ്ടെടുക്കുന്നിടത്ത് കവിത ഒരു എഴുത്തു പാരമ്പര്യത്തിന്റെ മറഞ്ഞിരിപ്പിനെ പതുക്കെ വലിച്ചു പുറത്തേക്കിടുകയാണ്. 'നമ്മുടെ അമ്മമാരുടെ തോട്ടങ്ങളില്‍' (In search of our mothers garden- ആലീസ് വാക്കര്‍). നാം കാണാന്‍ വിട്ടുപോയ വസന്തങ്ങളും നുകരാത്ത പൂമണങ്ങളും പച്ചിലച്ചന്തങ്ങളും ഉള്ളില്‍ തേടുന്നവളാണ് ഈ കവിയും. നിര്‍വചനമില്ലാതെ എന്ന കവിതയില്‍ അരികെഴുത്തിന്റെ ഈ ഭാവനയെ രാഷ്ട്രീയമായിത്തന്നെ കൊത്തിയെടുക്കുന്നു, കവി. ആത്മനിഷ്ഠതയെ കേന്ദ്രീകരിക്കുമ്പോഴും കൂട്ടത്തെ അഭിമുഖീകരിക്കുന്ന ഒന്നാണിവിടെ ഭാവന. ആഫ്രോ അമേരിക്കന്‍ കീഴാള ആത്മകഥകള്‍ ഒരേ സമയം വൈയക്തികവും പ്രതിനിധാനപരവും ആയിരിക്കുന്നതിനെക്കുറിച്ച് ടോണിമോറിസണ്‍ പറയുന്നുണ്ടല്ലോ. (Rootedness: The Ancestor as Foundation എന്ന ലേഖനം)</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">''ലിപികളില്ലാത്ത</span><br />
<span style="font-size: large;">ഭാഷകളിലേക്കവര്‍</span><br />
<span style="font-size: large;">എന്നെയും കൂട്ടി നടക്കുന്നു...</span><br />
<span style="font-size: large;">...................................</span><br />
<span style="font-size: large;">ഏതോ നിയമങ്ങളുടെ</span><br />
<span style="font-size: large;">തീറെഴുത്തുകള്‍</span><br />
<span style="font-size: large;">വാക്കുകളുടെ വക്കുകള്‍ക്ക്</span><br />
<span style="font-size: large;">ചെത്തിമിനുക്കമില്ലെന്ന്</span><br />
<span style="font-size: large;">ചുമ്മാ വെറുതെ</span><br />
<span style="font-size: large;">പേടിപ്പിക്കുന്നു, അട്ടഹസിക്കുന്നു''</span><br />
<span style="font-size: large;">ഭാവനാപരമെങ്കിലും ഇതൊന്നും അസത്യമല്ലെന്നു കവി ഉറപ്പിക്കുന്നുണ്ട്. അനുഭവങ്ങള്‍ക്കകത്തു</span><br />
<span style="font-size: large;">''പകലു പോലെ</span><br />
<span style="font-size: large;">സത്യവും</span><br />
<span style="font-size: large;">രാവാല്‍ മറയക്കാനാവാത്തതുമായ</span><br />
<span style="font-size: large;">ഒരൊറ്റ</span><br />
<span style="font-size: large;">ഏടാണതെന്നു'' ( നെലത്തെഴുത്തുകള്‍) ഇവിടെ തിരിച്ചറിയുന്നു. 'ആകാശങ്ങളില്‍ തിരയും ആഴിയില്‍ മേഘങ്ങളും പൊന്നില്‍ മണ്ണും ഒരു തിരിവെട്ടത്തില്‍ സൂര്യനെയും ഉള്ളംകയ്യില്‍ കാത്തുവെച്ച' പൂര്‍വികരുടെ കിതപ്പിനെയും അമര്‍ത്തലിനെയും കുതറലിനെയും തന്നെയാണ് തന്റെ നെലത്തെഴുത്തു പാഠങ്ങളായി രാധാമണി മനസ്സിലാക്കുന്നത്. വട്ടപ്പൂജ്യം എന്ന കവിതയില്‍ എഴുത്തും അനുഭവവും തമ്മിലുള്ള പൊരുത്തക്കേടുകളില്‍ പകച്ചുപോകുന്ന കവിയെ കാണാം. എഴുതിമായ്ക്കാനാകാത്ത ഭൂതകാലം, ജീവിതത്തിന്റെയും എഴുത്തിന്റയും രണ്ടറ്റങ്ങള്‍ തൊടാതെ നില്ക്കുന്ന റ എന്ന അക്ഷരത്തിലൂടെ, വട്ടപ്പൂജ്യത്തില്‍ നിന്നും 'റ'യെ വകതിരിച്ചെടുക്കുന്നതിലൂടെ കവി ഓര്‍ത്തെടുക്കുന്നു. എഴുത്തിനെ സര്‍ഗാത്മകത എന്ന വിശാലമായ വ്യാപ്തിക്കുള്ളില്‍ വെച്ചാണ് ആലീസ് വാക്കര്‍ നോക്കിക്കാണുന്നത്. അധ്വാനം ചൂഷണാത്മകമായിരിക്കുമ്പോഴും അതിലെ കലയെ തരിമ്പും അവഗണിക്കുന്നില്ല, അവര്‍. വാഷിംഗ്ടണില്‍ കണ്ട, കുരിശാരോഹണത്തിന്റെ ചിത്രങ്ങളുള്ള, പഴകിയതെങ്കിലും വിചിത്രവും വര്‍ണമനോഹരവുമായ ആ പുതപ്പ് തുന്നിയ അജ്ഞാതയായ കറുത്തവര്‍ഗസ്ത്രീയെക്കുറിച്ചു പറയുമ്പോള്‍ അവര്‍ വികാരാധീനയാകുന്നു. ആരായിരിക്കുമവര്‍? തുണ്ടുതുണികള്‍ ഉപയോഗിച്ചു തുന്നിയ ചിത്രാലംകൃതമായ ആ പുതപ്പ് ശക്തമായ ഭാവനയുടെയും അഗാധമായ ആത്മീയതയുടെയും കലര്‍പ്പിനെയാണ് വെളിപ്പെടുത്തുന്നതെന്നവര്‍ പറയുന്നു. തനിക്കു സമൂഹമനുവദിച്ച ജീവിതനിലയില്‍ നിന്നുകൊണ്ട് അനുവദനീയമായ മാധ്യമത്തില്‍, ലഭ്യമായ പ്രതലത്തില്‍ അവര്‍ ചിത്രങ്ങള്‍ കോറിയിട്ടു. അവയെല്ലാം തങ്ങളുടെ കലയുടെ മാതൃപാരമ്പര്യത്തെ തന്നെയാണ് ഉദ്ഘോഷിക്കുന്നത്. ഈ ചിട്ടിബുക്ക് ചെയ്യുന്നതും അതുതന്നെ. ചട്ടിയും ചടന്തിയും നടന്നു തീര്‍ത്ത വഴികളില്‍ മുന്‍പേ പോയവളുടെ കിതപ്പുകളെയും നോവുകളെയും തെളിയിച്ചെടുക്കുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<span style="font-size: large;">(തലക്കെട്ടിന് എം.ബി.മനോജിന്റെ പാറകള്‍ എന്ന കവിതയോടു കടപ്പാട്)</span><br />
<span style="font-size: large;"></span><br />
<div style="text-align: left;">
(wtp live.in എന്ന ഓണ്‍ലൈന്‍ മാസികയില്‍ 05.05.2020 നു പ്രസിദ്ധീകരിച്ചത്<span style="font-size: large;">)</span></div>
<div>
<br /></div>
<span style="font-size: large;"><br /></span>
<span style="font-size: large;"></span><br />
<span style="color: magenta; font-size: large;"><u>ലിങ്കുകള്‍</u></span><br />
<div>
<br /></div>
<span style="font-size: large;">1. <a href="https://www.facebook.com/groups/2507003799560185/permalink/2521756261418272/">https://www.facebook.com/groups/2507003799560185/permalink/2521756261418272/</a></span><br />
<br />
<br />
.2. <a href="https://www.facebook.com/Radhamani-MR-897913983673247/">https://www.facebook.com/Radhamani-MR-897913983673247/</a><br />
<span style="font-size: large;"><br /></span>
<span style="font-size: large;">https://m.facebook.com/story.php?story_fbid=10220376463815838&id=1057544940</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"></span><br />
<b><u>കവിയുടെ ജീവിതരേഖ</u></b><br />
<b><u><br /></u></b>
<b><u><br /></u></b>
എം.ആര്. രാധാമണി കോട്ടയം ജില്ലയിലെ കാരാപ്പുഴയില്‍ ജനിച്ചു. ചെറുകിട ജലസേചന വകുപ്പില്‍നിന്നും ജൂണിയര്‍ സൂപ്രണ്ടായി വിരമിച്ചു. വിദ്യാഭ്യാസകാലത്തുതന്നെ എഴുത്ത് തുടങ്ങിയിരുന്നെങ്കിലും റിട്ടയര്‍മെന്റിന് ശേഷമാണ് എഴുത്തില്‍ സജീവമായത്. 'വരയ്ക്കാത്ത കണ്ണുകള്‍'(2013) എന്നൊരു കഥാസമാഹാരവും 'വഴിപോക്കത്തി'(2018) എന്നൊരു കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സര്‍വകലാശാല സിലബസുകളില്‍ കവിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സന്തോഷ് ഒ. കെ. എഡിറ്റുചെയ്ത 'കാതല്‍- മലയാളത്തിലെ ദലിത് കവിതകള്‍', എം.ബി. മനോജ് എഡിറ്റുചെയ്ത 'മുദിത- മലയാളത്തിലെ ദലിത് പെണ്‍കവിതകള്‍' എന്നീ സമാഹാരങ്ങളില്‍ കവിതകള്‍ വന്നിട്ടുണ്ട്. മാതൃഭൂമി, സമകാലിക മലയാളം, പച്ചക്കുതിര, പാഠഭേദം, ഓറ മാസിക തുടങ്ങി നിരവധി ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ കവിതാസമാഹാരം 'പേന്തലയുള്ള പെറ്റിക്കോട്ട്' അച്ചടിയില്‍.'സര്‍ഗരേഖ' എന്ന സമാന്തര മാസികയില്‍ വര്‍ഷങ്ങളോളം ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയിരുന്നു. ഓര്‍മ്മക്കുറിപ്പുകള്‍ സമാഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഇപ്പോള്‍ കോട്ടയം ജില്ലയിലെ മധുരവേലിയില്‍ താമസം. ഭര്‍ത്താവ് പരേതനായ വൈക്കം രാജ്. മക്കളായ ഷെല്ലി ടി. രാജും ഷെറി ടി. രാജും 'ഓട്ടിസ' അസുഖബാധിതരാണ്. കവി എം.ആര്. രേണുകുമാര്‍ സഹോദരനാണ്. (എം.ആര്.രാധാമണിയുടെ കവിതകളിലൂടെ ഒരു വായന)<br />
<br />
<span style="font-size: x-small;">(ജീവിതരേഖ കവി രേണുകുമാര്‍ തയ്യാറാക്കിയത്)</span><br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-NxhvUoNohdQ/XrLBVAm_5LI/AAAAAAAAD4A/8U8GotavhPw_EXfPBSGBKyucjc1y4eBfgCLcBGAsYHQ/s1600/cover.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="960" data-original-width="720" height="200" src="https://1.bp.blogspot.com/-NxhvUoNohdQ/XrLBVAm_5LI/AAAAAAAAD4A/8U8GotavhPw_EXfPBSGBKyucjc1y4eBfgCLcBGAsYHQ/s200/cover.jpg" width="150" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-knpXKPzLU6s/XrLD9Yy_I1I/AAAAAAAAD4M/4PZV0N9uIz0_5ITLziSrQSJmG1hCoZEugCLcBGAsYHQ/s1600/covr.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="539" data-original-width="720" height="239" src="https://1.bp.blogspot.com/-knpXKPzLU6s/XrLD9Yy_I1I/AAAAAAAAD4M/4PZV0N9uIz0_5ITLziSrQSJmG1hCoZEugCLcBGAsYHQ/s320/covr.jpg" width="320" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
</div>
ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-15112825747924635872020-03-07T01:58:00.000-08:002020-03-07T01:58:22.973-08:00വിലാപ്പുറങ്ങള്‍: ദേശം, ദേഹം, ദാഹം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-xPpH0ZCQTVc/XmNvKJ9_wlI/AAAAAAAADoM/zRzDSbKLphESivqwk61G3TpRb_PImOT4ACLcBGAsYHQ/s1600/vilapurangal.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="864" data-original-width="581" height="400" src="https://1.bp.blogspot.com/-xPpH0ZCQTVc/XmNvKJ9_wlI/AAAAAAAADoM/zRzDSbKLphESivqwk61G3TpRb_PImOT4ACLcBGAsYHQ/s400/vilapurangal.jpg" width="268" /></a></div>
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<a href="https://1.bp.blogspot.com/-JC-tzYWHEVs/XmNvzN9SCBI/AAAAAAAADoU/4r7tkR8C17MRw8oSSYkiM3mQbcUN_cGRgCLcBGAsYHQ/s1600/lissy.jpg" imageanchor="1" style="margin-left: 1em; margin-right: 1em; text-align: center;"><img border="0" data-original-height="100" data-original-width="79" src="https://1.bp.blogspot.com/-JC-tzYWHEVs/XmNvzN9SCBI/AAAAAAAADoU/4r7tkR8C17MRw8oSSYkiM3mQbcUN_cGRgCLcBGAsYHQ/s1600/lissy.jpg" /></a><br />
<br />
<br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" />
<span style="background-color: white; font-family: "arial" , "helvetica" , sans-serif;"><b><span style="color: blue; font-size: x-large;">മ</span></b><span style="color: #222222; font-size: large;">ണ്ണും പെണ്ണും എന്ന സംയുക്തം </span></span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: large;">മ</span><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif; font-size: large;">ലയാളഭാവനയില് ആണിന്റെ അജയ്യതയ്ക്കകത്താണ് നിര്‍വചിക്കപ്പെട്ടത്. പെണ്ണും മണ്ണും ഒരുപോലെ ആണ്വിഭവമായിരുന്നിടങ്ങളില് പെണ്‍കര്‍തൃത്വം വിധേയസ്ഥാനത്തെയാണ് പൂരിപ്പിച്ചിരുന്നത്. പെണ്‍ഭാവനകളുടെ മുന്നേറ്റം സ്ത്രൈണമായ അനുഭവലോകങ്ങളിലൂടെ, ലോകബോധങ്ങളിലൂടെ അവയെ മാറ്റിയെഴുതാനുള്ള ശ്രമങ്ങളുണ്ടായി. സ്ഥലഭാവനയുടെ സൂക്ഷ്മവും പ്രാന്തീകൃതവുമായ ആഖ്യാനരൂപങ്ങളായി പുതുകാലത്ത് നോവല്‍ എന്ന രൂപം തന്നെ പുതുക്കിയെഴുതപ്പെടുന്നതിനു ഏറെക്കുറെ സമാന്തരമായാണീ പെണ്ണുയിര്‍പ്പും സംഭവിക്കുന്നത്. ചെറിയ ചെറിയലോകങ്ങളുടെ ഉള്ളില്‍ നിന്നും പൊട്ടിപ്പുറപ്പെടുന്ന ശിഥിലമെങ്കിലും തീക്ഷ്ണമായ സ്വരങ്ങളായാണവ ആഖ്യാനം ചെയ്യപ്പെട്ടത്. സ്ഥലപരവും അധികാരപരവുമായ കേന്ദ്രീകരണത്തേക്കാള്‍ ചിതറലുകള്‍ ഉണ്ടെന്നതിനാലാണ് ശിഥിലമെന്നു പറയേണ്ടിവരുന്നത്. സ്ഥൂലവും ഏകശിലാത്മകവുമായ ദേശീയതാപരമായ സ്ഥലരാശിക്കു നേരെ പിടിച്ച വിമര്‍ശനാത്മകദര്‍പ്പണങ്ങളായി പ്രാദേശികമായ ഇടങ്ങളെ നോവലുകള്‍ ആവിഷ്ക്കരിച്ചു തുടങ്ങി. വിമര്ശനാത്മകറിയലിസം എന്നു ഇ.വി. രാമകൃഷ്ണനെപ്പോലുള്ളവര്‍ പറയുന്ന നോവലിന്റെ ഈ പുതുആഖ്യാനസങ്കേതം അഥവാ സമീപനം ഇതിനാക്കം കൂട്ടുന്നുണ്ട്. </span><br />
<span style="font-size: large;"><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"> </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">ലന്തന്‍ ബത്തേരിയിലെ ലുത്തീനിയകള്‍ , ആലാഹയുടെ പെണ്മക്കള്, തിയ്യൂര്രേഖകള്, മരക്കാപ്പിലെ തെയ്യങ്ങള്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, കരിക്കോട്ടക്കരി തുടങ്ങി അനേകം നോവലുകള്‍ പ്രാദേശികതയുടെ രാഷ്ട്രീയത്തെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട് അതിനെ ആഖ്യാനത്തിന്റെ പ്രത്യയശാസ്ത്രമായി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">. ദേശീയതയെക്കുറിച്ചുള്ള പുനര്‍വായനകളോ പുനരാഖ്യാനങ്ങളോ ആയി നിലനില്‍ക്കാനുള്ള സാധ്യതകളെ തള്ളിക്കൊണ്ട് പ്രാദേശികതയുടെ സവിശേഷതകളാല്‍ നിര്‍മിതമായ പ്രതിരോധത്തിന്റെ പാഠങ്ങളായി അവ നിലകൊള്ളുന്നു. ലിസിയുടെ വിലാപ്പുറങ്ങളിലേക്കു വരുമ്പോള്‍ ഈ വിച്ഛേദം പാഠപരമെന്നതിലും ഏറെയാണ്. പ്രാദേശികതയുടെ ചരിത്രപാഠങ്ങളില്‍ പെണ്ണനുഭവങ്ങളുടെ, പെണ്‍കാമനകളുടെ ആളിപ്പടരല്‍ നീറിപ്പിടിക്കുന്നു എന്നതാണതില്‍ മുഖ്യം. ആകാശവും ഭൂമിയും തെരുവും വീടും പുല്‍പ്പരപ്പും പൂരപ്പറമ്പും ഇറച്ചിക്കടയും പള്ളിപ്പറമ്പും കള്ളുഷാപ്പും വെട്ടുവഴികളും എല്ലാം അവളിലൂടെ രെു സവിശേഷപ്രദേശത്തെ ഉരുവപ്പെടുത്തുകയാണ്. തൃശ്ശൂര്‍ എന്ന നാടിനോട് മറിയം എന്ന പെണ്ണിന്റെ ജീവിതം ഉണ്ടാക്കിയെടുത്ത സംഘര്ഷാത്മകബന്ധത്തിലൂടെ സ്ത്രൈണതയുടെ സ്വാച്ഛന്ദ്യംകലര്ന്ന ആവിഷ്കാരമായി നോവല്‍ മാറുകയാണ്. ആണിന്റെ സ്വാഭാവിക ഇടം പുറവും പെണ്ണിന്റെ സ്വാഭാവിക ഇടം അകവും എന്നാണ് ആധുനികകുടുംബക്രമം വ്യവസ്ഥ ചെയ്തുപോന്നത്. പെണ്ണിന്റെ ഗാര്‍ഹികമായ അകം ജീവിതം വീട്ടകത്തിനു പുറത്തേക്കു വെറുതെ നീട്ടിവായിക്കുകയല്ല ഈ നോവല്‍; മറിച്ച് അകത്തിന്റെ മൂല്യവ്യവസ്ഥകളെ ചുഴറ്റിയെറിഞ്ഞ് തനിക്കന്നോളം അന്യമായിരുന്ന പുറം ജീവിതത്തിലേക്കു കടന്നു ചെന്ന് അതിനെ അനുഭവിച്ചറിഞ്ഞ് അതിന്റെ ആനന്ദത്തിരകളിലൂടെ ഒഴുകിയിറങ്ങി അതിലൂടെ സ്െൈത്രണതയെ ആഘോഷിക്കുകയാണ് മറിയയിലൂടെ ഈ നോവല്‍ ചെയ്യുന്നത്. ആ നിലയ്ക്ക് നോവലിന്റെ സ്ഥലരാശി ആന്തരികമായിത്തന്നെ ഒരു ലിംഗപ്രത്യശാസ്ത്രത്തെ ചുഴ്ന്നാണ് വിശദീകരിക്കപ്പെടുന്നത്. തൃശ്ശൂരിന്റെ പ്രാദേശികസ്ഥലികളെ അടയാളപ്പെടുത്തുന്നതില്‍ മുഖ്യധാരാ ആഖ്യാനശൈലികളെ കയ്യൊഴിഞ്ഞ് അതിനെ സവിശേഷമായ ഒരു ലിംഗപരിപ്രേക്ഷ്യത്തിലൂടെ വരച്ചുകാട്ടുവാന്‍ നോവലിസ്റ്റ് ലിസി ശ്രമിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് വഴിയേ വരാം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">90കളിലെ നോവലുകളില്‍ പ്രാദേശികതയുടെ ആഖ്യാനരാഷ്ട്രീയം രൂപപ്പെടുന്നതിനെക്കുറിച്ചു പറഞ്ഞു. അവിടെ നാട് എന്നാല്‍ വെറും ജീവിതസ്ഥലി മാത്രമല്ല, മറിച്ച് വലുതും ചെറുതുമായ ജൈവചരിത്രങ്ങളുടെ സഞ്ചയമാണ്, മനുഷ്യാനുഭവങ്ങളുടെയും ചരിത്രത്തിന്റെയും കുത്തൊഴുക്കില്‍ വക്കടര്ന്നും തൊലിപൊളിഞ്ഞും വേരുലഞ്ഞും നിലനിന്ന പെരുംമരമാണ്. കുളിരും കണ്ണീരും കിതപ്പും വിയര്പ്പുമുളള ജന്തുജീവിതമാണ്; ഒരുപാടു ജീവിതങ്ങള്‍ തന്നെയാണ്. പലതരം ഒച്ചയുടെയും കാഴ്ച്ചകളുടെയും കലര്‍പ്പിന്റെയും ആരവങ്ങളുടെയും ഇടമായി ബഷീറിലും മറ്റും നാട് വളര്‍ന്നു തിടം വെച്ചു നില്‍ക്കുന്നത് നാം പാത്തുമ്മയുടെ ആടിലും ആനവാരിയിലും സ്ഥലത്തെ പ്രധാനദിവ്യനിലും മറ്റും കണ്ടിട്ടുണ്ട്. ദേശമെന്ന ബൃഹദ്വ്യവഹാരത്തിന്റെ എതിര്‍ലോകങ്ങളായി നില്ക്കുന്ന ഉള്നാടുകള് എങ്ങനെ അധികാരത്തിന്റെ പ്രാന്തീയദര്ശനമാകുന്നുവെന്ന് നിരൂപകര്‍ ഇതിനോടകം നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ മുമ്പു സൂചിപ്പിച്ചതു പോലെ വിലാപ്പുറങ്ങള്‍ അതിനപ്പുറവും പോകുന്നുണ്ട്. മേല്‍പ്പറഞ്ഞ ദേശരാഷ്ട്രഘടനയ്ക്കപ്പുറം ചലനാത്മകവും ബഹുസ്വരവും വൈവിധ്യമുള്ളതുമായ ഒരു ലോകത്തെ അതു നിശ്ചയമായും നോവലിന്റെ പ്രതലമായി സ്വീകരിക്കുന്നുണ്ട്. ഒപ്പം അതിനെയും കവിഞ്ഞുനില്ക്കുന്ന പുരുഷാധിപത്യത്തിന്റെ അധീശയുക്തികളോട് കലഹിക്കുവാന്‍ പാകത്തില്‍ ആയിടത്തെ കയ്യാളുവാന്‍ അനുഭവകേന്ദ്രത്തില്‍ ഒരു സ്ത്രീയെ പ്രതിഷ്ഠിക്കുന്നു എന്നതാണ് ഈ നോവലിനുള്ള പ്രാധാന്യം. വിലക്കുകള്‍ക്കകത്തും പുറത്തുമായി മറിയം എന്ന പെണ്ണിന്റെ സഞ്ചാരദൂരങ്ങളായി, വിധ്വംസകമായ ക്രിയാപഥങ്ങളായി ഈ ആഖ്യാനത്തെ നോക്കിക്കാണുകയാണിവിടെ. അതിലൂടെ തന്റെ ഇടമായി തൃശ്ശൂരെന്ന ദേശത്തെ പൊളിച്ചെഴുതി, 'തന്റേടി'യായി ജീവിച്ച മറിയം തന്റെ ഉടലിന്റെയും കാമനകളുടെയും സര്‍വാധിപത്യം സ്വയം സ്ഥാപിക്കുന്നതിന്റെയും കൂടി ആഖ്യാനമായി നോവല്‍ വിസ്തൃതമാകുന്നു. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">തൃശൂരിന്റെ കഥ</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">തൃശൂരിന്റെ നഗരപ്രദേശങ്ങളും പ്രാന്തങ്ങളും കഥനത്തിനു വഴങ്ങുന്നത് ഇതാദ്യമായല്ല. ആലാഹയുടെ പെണ്മക്കളിലെ കോക്കാഞ്ചിറയിലൂടെ സാമുദായികവും സ്ഥലപരവുമായ ആഢ്യവരേണ്യ പാരമ്പര്യങ്ങള്ക്കകത്ത് കീഴാളജീവിതം ചവിട്ടിയരക്കപ്പെട്ടതിന്റെ കഥ മലയാളിവായന അറിഞ്ഞിട്ടുണ്ട്. ആനിയെന്ന ചെറിയ പെണ്‍കുട്ടിയുടെ കണ്ണിലൂടെ അനാവൃതമാകുന്ന, പലതും കൂടിക്കുഴഞ്ഞ ഒരു ലോകമാണത്. അധികാരത്തിന്റെയും മദമല്സരങ്ങളുടെയും പാപപുണ്യങ്ങളുടെയും കുടുംബത്തിനുള്ളിലെ രാഗദ്വേഷങ്ങളുടെയും നിസ്സഹായതയുടെയും കഥയാണത്. കീഴാളമായ അനുഭവപരിസരങ്ങളിലൂടെ പ്രതിരോധത്തിന്റെ മാനങ്ങളെ തീര്‍ക്കുമ്പോഴും സ്ത്രൈണവും നിരുദ്ധവുമായ ശരീരകാമനകളെ അഭിസംബോധന ചെയ്തുകൊണ്ടെത്തിച്ചേരാന് കഴിയുന്ന അട്ടിമറി സാധ്യതകള്‍ വിലാപ്പുറങ്ങള്ക്കുള്ളതുപോലെ ആലാഹയക്ക് ലഭ്യമായിരുന്നില്ല. വിലാപ്പുറങ്ങളാകട്ടെ കാലത്തിന്റെ രാജപാതയിലൂടെ നീണ്ടുനിവര്‍ന്ന് ചവിട്ടിമെതിച്ചും കുതിച്ചും അലഞ്ഞ പെണ്‍ദാഹത്തിന്റെ കഥയാണ്. അനുഭൂതിക്കനുസൃതമായി ചലിച്ച അനുഭവസ്ഥലിയായാണ് തൃശ്ശൂര്‍ നോവലില്‍ അടയാളപ്പെടുന്നത്. ദേഹത്തെയാണതിന്റെ ഉപാധിയായി സ്വീകരിച്ചിരിക്കുന്നത്. മറിയക്ക് ദേഹം ആലയവും സ്ഥലവും പ്രപഞ്ചവുമാണ്. അതിന്റെ വാക്കുകള്‍ അവള്‍ക്കു പുതിയ വഴികള്‍ നിര്‍മിച്ചുകൊടുക്കുകയും ദിക്കറിയാതെ പാഞ്ഞുപോകുന്ന കാമനകളുടെ കുതിരപ്പുറത്തേറി എവിടേക്കെന്നില്ലാതെ അവള് ചെന്നു പെടുകയും ചെയ്തു. അനിശ്ചിതത്വവും വിധ്വംസകതയും നിറഞ്ഞ ആ പ്രയാണത്തിന്റെ പഥങ്ങള്‍ കൂട്ടിച്ചേര്‍ത്തു വരച്ച ഭൂപടമാണ് തൃശ്ശൂരെന്ന അവളുടെ നാട്, അവളെ അവളാക്കിയ നാട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">നോവലിന്റെ പ്രവേശികയുടെ ഭാഗത്തുനിന്ന്: 'ഒരു ദേശത്തിന്റെയും കാലത്തിന്റെയും ഭ്രമണം ഈ പെണ്ണിനു ചുറ്റുമായിരുന്നോ ? ഒരു നാടും നാട്ടാരും പടിയിറങ്ങുന്ന ഈ പെണ്ണിന്റെ ഭാവമാറ്റങ്ങള്‍ക്കനുസരിച്ച് അവരുടെ ജീവിതങ്ങളെയും മാറ്റിവരച്ചുവോ?' (പുറം : IX)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"> നാടിന്റെ പതിവു തനിമകളോട്, താളത്തോട് മറിയക്കുള്ള പ്രതികരണങ്ങള്‍ എന്തായിരുന്നു? വഴികളും ദേശവും നാട്ടാരും അവളെ ബാധിച്ചതെങ്ങനെ? പെണ്‍കുട്ടിക്കാലം മറിയയില്‍ ആന്തരികമായ സ്വകാര്യജീവിതം, വര്‍ണഭംഗിയേറിയ സ്വപ്നാത്മകലോകം നിര്‍മിച്ചെടുത്തു. നാടിനും നഗരത്തിനും അകത്താണെങ്കിലും വിദൂരമായൊരാകാശത്ത് കൂടുകൂട്ടിയ പെണ്കിനാവുകളിലാണവള് പ്രണയത്തിന്റെ ചില്ലകള്‍ നീട്ടിയത്. ഇരമ്പുന്ന ചടുലവും പരുഷവുമായ നാട് അവളിലേക്ക് പടര്ന്നേറുമായിരുന്നില്ല. അപ്പന്റെ, റോസാമുത്തിയുടെ, ചാക്കോരുവിന്റെ എല്ലാം സ്നേഹപരിരക്ഷകളുടെ ഉരുക്കുകോട്ടയില്‍, പീറ്ററിന്റെ പ്രണയോന്മാദങ്ങളില്‍ പൂത്തുലഞ്ഞ് അവള് തന്നെ മറന്നു ജീവിച്ചു. കൗമാരത്തിലേ ഗര്‍ഭിണിയായ മറിയയെ പീറ്റര്‍ കൈവിട്ടതോടെയാവണം അവളില്‍ നാട് നേരിട്ട് ഇടപെട്ടു തുടങ്ങിയത്. ആദ്യമാദ്യം പിറുപിറുക്കലും കുശുകുശുപ്പുകളുമായി നീണ്ട് അപവാദങ്ങളിലൂടെ ആയിരുന്നു അത്. എല്ലായപ്പോഴും അതിന്റെ അപമാനം അവള് ഏറ്റുവാങ്ങി. പക്ഷേ, പിന്നെപ്പിന്നെ മറിയ അവയെ നേര്‍ച്ഛേദം ചെയ്തു വെട്ടിയുണ്ടാക്കിയ വഴികളിലൂടെ മുന്നേറി മറിയ നാടറിഞ്ഞു. അവള് പലിശമറിയവും പനങ്കേറിമറിയവും ആയി.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">കിഴക്കേക്കോട്ടയുടെ, ഒരുപക്ഷേ തൃശൂരിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായി ഒരു പെണ്ണ് ചന്തയില്‍ ഇറച്ചിക്കച്ചോടത്തിനായി വന്നെത്തിയത് അതിന്റെ തുടക്കം തന്നെ. ആ ലോകത്തിന്റെ കലര്‍പ്പും കയ്പും അവളെ ഉടച്ചുവാര്‍ത്തു. ഇറച്ചിവെട്ടിയിരുന്ന മരമുട്ടിയെ സിംഹാസനമാക്കി അവളിരുന്നു ചുറ്റും കണ്ണോടിച്ചു. ' ഇറച്ചിക്കടയിലും പരിസരത്തും തിരക്കായിരുന്നു. അരിയങ്ങാടിയിലും അഞ്ചുവിളക്കിലും എന്തിന് മീന്‍ മാര്‍ക്കറ്റിലും വരെ അവളുടെ വരവ് കേള്‍ക്കപ്പെട്ടു. ഈ വരവിലെന്തിരിക്കുന്നു എന്ന ഭാവം വരുത്തിയിട്ടും മറിയക്കു മേല്‍ കൊളുത്തിവലിക്കുന്ന നോട്ടങ്ങള്‍ അവളുടെ മേല്‍മുണ്ടും ചട്ടയും തുരന്ന് ഉള്ളിലേക്കു കൊളുത്തുന്നു. ......മുണ്ടു ഞൊറിഞ്ഞുടുത്ത അവളുടെ തുളുമ്പുന്ന പിന്‍ഭാഗം അരയന്നങ്ങളുടെ നടയേക്കാള്‍ അഴകാര്ന്നതെന്ന് അടുത്ത പള്ളിസ്കൂളിലെ മലയാളം വാധ്യാര് സാക്ഷ്യപ്പെടുത്തിയപ്പോള്‍ പഴമക്കാരില്‍ ചിലര്‍ അവളുടെ അമ്മയെ ഓര്‍ത്തു.....'. മാര്‍ക്കറ്റിനുള്ളിലെ പ്രതികരണങ്ങള്‍ അവളുടെ ചുവടുതെറ്റിക്കുന്നതായിരുന്നു. അശരീരികളായ കമന്റുകള്‍ ഒരു മറയുമില്ലാതെ പച്ചയ്ക്കു തിന്നാനുള്ള ആണാര്ത്തികളെ വെളിപ്പെടുത്തി. ' കുലുങ്ങണ കുണ്ട്യാണല്ലോ', 'തുള്ള്യാ തുളുമ്പണ പ്രായല്ലേ, എല്ലാടോം കുലുങ്ങും!', 'ചരക്ക് നല്ല പെട്യണതാണല്ലടാ' എന്നിങ്ങനെയുള്ള കമന്റുകളില്‍ മറിയ തുടക്കത്തില്‍ തെല്ലു പതറുന്നുണ്ടെങ്കിലും പിന്നീട് അതിനോട് കോര്ത്തുനില്ക്കാന് പാകത്തില്‍ അവള് കരുക്കള്‍ മെനയാന്‍ പഠിച്ചു. ഇമ്മാനുവലിനു മറിയയ്ക്കൊപ്പം കിടക്കണമെന്ന മോഹത്തിന് വക്കാലത്തുമായി എസ്തപ്പാന് വരുമ്പോള്‍ മറിയ ചോദിക്കുന്നത് 'അതിനിവന്റെ കുലച്ചോടാ?' എന്നാണ്. എന്നിട്ടവന്‍ കാണ്‍കെ തന്നെ എസ്തപ്പാനുമായി രതിയില്‍ ഏര്‍പ്പെട്ടു. ''ഒരു കടലാക്രമണത്തിന്റെ പ്രതീതിയാണ് അത് ഇമ്മാനുവലില്‍ ജനിപ്പിച്ചത്. ഇത്രയും കരുത്തനായ എസ്തപ്പാന് എടുത്തെറിയപ്പെടുകയും കീഴ്മേല്‍ മറിയപ്പെടുകയും പിടഞ്ഞുവീഴുകയും ചെയ്യുന്നു. ആസക്തികള്‍ ചാട്ടവാറടിപോലെയാണ്. വന്യമായ മുരള്ച്ചയില് എസ്തപ്പാന് കുടഞ്ഞെറിയപ്പെട്ടു. എസ്തപ്പാന് ചത്തു പടമായിത്തീരുമെന്നു തന്നെ ഇമ്മാനുവല്‍ വിശ്വസിച്ചു.. തിരയിളക്കത്തിനൊടുവില്‍ കിതച്ചുകൊണ്ട് എസ്തപ്പാന് വാടിക്കിടന്നു.' (പുറം141, വിലാപ്പുറങ്ങള്‍) </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">ചരിത്രത്തിന്റെ പഥങ്ങള്‍</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">നോവലിന്റെ ആഖ്യാനപാഠം ചരിത്രത്തെ കഥയ്ക്കു പുറത്തേക്കു ചലിപ്പിച്ചെടുത്തുകൊണ്ടാണ് നീങ്ങുന്നത്. അതിനാല്‍ ദേശത്തിന്റെ കഥനം ചരിത്രവിവരണവും ഫോക്ലോറുമായി ഇഴചേര്‍ന്നു പോകുന്നു. ശക്തന് തമ്പുരാന്റെ കാലവും പൂരവും വെടിക്കെട്ടും മുതല്‍ കരുണാകരന്രെ രാഷ്ട്രീയജീവിതവും മുണ്ടശ്ശേരിമാഷും തീറ്ററപ്പായിയും വിമോചനസമരവും വരെയൊക്കെയുള്ള സംഭവബഹുലമായ ദേശചരിത്രങ്ങളെ രേഖീയമായ യാഥാതഥ്യഭാഷയിലാണ് നോവലില്‍ ആവിഷ്കരിക്കുന്നത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"> സാമൂതിരിയുടെ ആക്രമണം, പിന്നാലെ ടിപ്പുവിന്റെ പടയോട്ടം ഒക്കെ വിസ്തരിക്കുന്ന നാട്ടുവാമൊഴികള്‍ നാടിന്റെ പ്രാദേശികപ്പഴമകളെ നോവലില്‍ പലപ്പോഴായി തോറ്റിയുണര്ത്തുന്നുണ്ട്. പഴയ കാലത്തിന്റെ ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടുകാലത്തെ ചരിത്രസ്മരണകളില്‍ സ്പര്‍ശിച്ചുകൊണ്ടാണ് നോവലില്‍ ആഖ്യാനം നീങ്ങുന്നത്. ടിപ്പുവിന്റെ ആക്രമണകാലത്ത് ശക്തന്തമ്പുരാന് അരണാട്ടുകരയില്‍ തരകന്റെ വീട്ടില്‍ ചെന്ന് ഒളിവില്‍ പാര്‍ത്തതും പാണ്ടികശാലകള്‍ പണിതതും കച്ചവടത്തിലൂടെ പതുക്കെപ്പതുക്കെ നാടിനെ സാമ്പത്തികമായി ഉയര്‍ത്തിക്കൊണ്ടുവന്നതുമായ കഥകള്‍ ഔറാമാപ്പിള വെടിക്കെട്ടു പണികള്‍ക്കിടയില്‍ കൊച്ചുമാത്തുവനോടു പറയുന്നുണ്ട്: 'കറുത്ത പൊന്നായ കുരുമുളകിലാണ് തമ്പ്രാന് ആദ്യം ആദ്യം കൈവെച്ചത് . പ്രവൃത്തിയാന്മാര് കുരുമുളക് ശേഖരിച്ച് ഒണക്കി സര്‍ക്കാര്‍വക പാണ്ടികശാലകളില്‍ ശേഖരിക്കും. വിദേശികള്‍ക്കു വേണ്ടത് പാണ്ടികശാലകലില് നിന്നു വാങ്ങണം. ചുമ്മാ നാട്ടാരെ പറ്റിച്ച് വാങ്ങ്ണതുപോല്യല്ല. നല്ല വെല കിട്ടണം. നല്ല വെല വാങ്ങിത്തൊടങ്ങീപ്പോ കൃഷിക്കാര്‍ക്കും വെല കൂടുതല്‍ കിട്ടിത്തൊടങ്ങി. ചുരുക്കത്തി ആളോള്ടെ കയ്യില്‍ കാശ് വന്നു. കാശ് വരുമ്പോ കച്ചോടം കൂടും നാട് തനിയേ സമ്പന്നമാകും' (പുറം 112, വിലാപ്പുറങ്ങള്‍)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">കേരളത്തിന്റെ കഴിഞ്ഞു പോയ നൂറ്റാണ്ടുകളിലെ കുരുമുളക് ഉദ്പാദനത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളെക്കുറിച്ച് ഡോ. കേശവന് വെളുത്താട്ടിനെപ്പോലുള്ള പല ചരിത്രപണ്ഡിതന്മാരും സംശയാലുക്കളാണ്. ഇത്രയധികം കുരുമുളകുല്പാദനവും സംഭരണവും കച്ചവടവും മറ്റും നടത്താനുള്ള സാങ്കേതികസജ്ജീകരണങ്ങള്‍ അന്നത്തെ കാര്ഷികജനതയക്ക്, വ്യാപരീസമൂഹത്തിന് സ്വായത്തമായിരുന്നോ എന്നും നാം ചിന്തിക്കേണ്ടതുണ്ട്. കുരുമുളകിനെക്കുറിച്ചുള്ള മിത്തിക്കല്‍ ഭാവനകളുടെ പതിവു ക്ലീഷേകളായി അവ തുടരുകയാവണം എന്ന് അനുമാനിക്കാനേ കഴിയൂ.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">തമ്പുരാന് കച്ചവടത്തിനിറങ്ങിയതോടെ അതിനൊരു തറവാടിത്തം വന്നതായി ഔറാമാപ്പിള പറയുന്നു. പുകയിലയും കുരുമുളകും മറ്റു മലഞ്ചരക്കുകളുമായി കച്ചവടങ്ങള്‍ പൊടിപൊടിക്കുന്ന സ്ഥലമായി പാണ്ടികശാലകള്‍. തുണിക്കച്ചവടത്തിന് തമിഴ്നാട്ടില്‍ നിന്നു വന്ന പട്ടന്മാര് പഴയ നടക്കാവില്‍ കച്ചവടം തുടങ്ങിയ കഥ സരസമായി ഔറാമാപ്പിള പറയുന്നു. ഉമ്മറക്കോലായകളില്‍ കോലങ്ങളും നിറയെ ഉണക്കാനിട്ട കോണകങ്ങളുമായിരുന്നത്രെ. അമ്പലവഴികളിലും മടവഴികളിലും കാറ്റത്താടിക്കളിക്കുന്ന കോണകങ്ങളുടെ വാര്‍ത്ത തമ്പുരാന്റെ ചെവിയിലുമെത്തി. കോണകം കത്തിച്ച് അതിന്റെ ചാരം കലക്കി ഉടമസ്ഥരെ കുടിപ്പിക്കാന്‍ കല്പനയുമായത്രെ! കച്ചവടം വികസിച്ചതോടെ, പീടികമുറികളും അവയ്ക്കു പിന്നില്‍ താമസസ്ഥലങ്ങളുമുണ്ടായി. ക്രിസ്ത്യാനികള്‍ വന്നു കുടിയേറിപ്പാര്‍ത്തതോടെ ആട്, പോര്‍ക്ക്, പോത്ത് ഒക്കെ വില്പനച്ചരക്കുകളായി. അതോടൊപ്പം നായരങ്ങാടിയില്‍ പട്ടന്മാര്ക്ക് പച്ചക്കറിച്ചന്തകളും തുടങ്ങി. കാളവണ്ടികള്‍ക്കായി വഴികള്‍ വെട്ടിയുണ്ടാക്കി, വീതി കൂട്ടി. വണ്ടികളിടാന്‍ വണ്ടിപ്പേട്ടകളുണ്ടായി. വടക്കുന്നാഥന് ക്ഷേത്രത്തിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കാന്‍ സമ്മതിക്കാതിരുന്ന വെളിച്ചപ്പാടിനെ വകവരുത്തിയും കാടു വെട്ടിത്തെളിച്ചു. ശക്തന് തമ്പുരാന് വടക്കേച്ചിറയക്കടുത്തുള്ള കൊട്ടാരത്തില്‍ താമസിച്ചു നാടു ഭരിക്കാന്‍ തുടങ്ങിയതോടെ ബ്രാഹമ്ണര്‍ കൂട്ടത്തോടെ തൃശൂര്‍ നഗരം ഒഴിയാനാരംഭിച്ചു. വെട്ടി വൃത്തിയാക്കപ്പെട്ട തേക്കിന് കാടിനു ചുറ്റും വൃത്താകൃതിയില്‍ റോഡു നിര്‍മിച്ചു. തമ്പുരാന് രൂപകല്പനചെയ്ത നാടിന് പൂരം സംഭാവനചെയ്തതും അദ്ദേഹം തന്നെയെന്നു വാമൊഴിചരിത്രം.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">പൂരത്തിന്റെ കഥയിലും കേട്ടു കേള്‍വികളാണ്. പണ്ടുമുതലക്കേ എല്ലാ ദേശങ്ങളിലെ എഴുന്നെള്ളിപ്പുകളും ഒത്തുചേരുന്നത് ആറാട്ടുപുഴയിലാണത്രെ. ഒരു മഴക്കാലത്ത് വെള്ളം പൊങ്ങിയതുകൊണ്ട് തൃശ്ശൂരെ ചെറുപൂരങ്ങള്‍ക്ക് സമയത്തിന് എത്തിച്ചേരാനായില്ല. സമയം തെറ്റി എത്തിയ പൂരങ്ങളെ ചേര്‍ക്കാതെ തിരിച്ചയച്ചതില്‍ പ്രതിഷേധിച്ച ജനത്തിനായി ശക്തന് തമ്പുരാന് മേടമാസത്തില്‍ തൃശ്ശൂരിനു പൂരം ആരംഭിക്കാന്‍ കല്പനയായി. തിരുവാമ്പാടിക്കാരും പാറമേക്കാവും മറ്റു എട്ടു ദേശക്കാരും ചേര്‍ന്ന പൂരം ഉണ്ടായതങ്ങനെയത്രെ. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">ദേശത്തിന്റെ തനതു മുദ്രയെന്നവണ്ണം പൂരത്തിന്റെ വിവരണങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ആദ്യഭാഗത്തു തന്നെ ഉല്‍സവങ്ങളിലെ ആണത്തഘോഷം പ്രകടമാകുന്നുണ്ട്. തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന വെടിക്കെട്ടിന്റെ കാര്മികന് ചാക്കോരുവിന്റെ മകന് കൊച്ചുമാത്തു പൂരപ്പറമ്പിലൂടെ മുഴുകി നടക്കുകയാണ്. കൂടെ സുഹൃത്ത എസ്തപ്പാനുമുണ്ട്. വിശപ്പും ദാഹവും ചൂടും മറന്ന് തിരക്കിലൂടെ അവര്‍ ഊളിയിട്ടു. വെടിക്കെട്ടു വിസ്മയങ്ങള്‍, അമിട്ടുകള്‍, ആനമൂളി, യന്ത്ര ഊഞ്ഞാല്, കരിമ്പിന്കച്ചവടം, ബലൂണുകള്‍, സര്ബത്തുവില്പന, ഇലഞ്ഞിത്തറമേളം എല്ലാം കണ്ടും കേട്ടും അവര്‍ നീങ്ങി. ' നടക്കുന്നതിനിടയില്‍ ആരോടും പറയരുതെന്ന് ശട്ടം കെട്ടി കൊട്ടുമാത്തൂനായി എസ്തപ്പാന് ഒരു രഹസ്യം പുറത്തുവിട്ടു. അവനിന്ന് ഏതോ പെണ്ണിന്റെ മൊലയില്‍ കേറിപ്പിടിച്ചത്രെ! തിരക്കിനിടയില്‍ മുഴുത്ത മൊലകളില്‍ പിടിക്കാനായതിന്റെ ത്രില്ലിലാണവന്‍. അടി വീഴും മുന്‍പ് മുങ്ങാനും പഠിക്കണം. അതിലവന് പൂരം തീരുന്നതോടെ ഒരു വിദഗ്ദ്ധനാകും. മറ്റൊരു രഹസ്യംവും കൂടി അവനു പങ്കുവെയ്ക്കാനുണ്ട്. വൈകാതെ ബീഡിക്കൊപ്പം അവന് കള്ളും കഞ്ചാവും പരീക്ഷിക്കാന്‍ പോകുന്നു...' (പുറം 16, വിലാപ്പുറങ്ങള്‍). തൃശ്ശൂര്‍ പൂരത്തിലെ ആഘോഷങ്ങളിലും ജനപ്രിയതയിലും പതിഞ്ഞ ആണ് സ്വഭാവത്തെ മുന്‍നിര്‍ത്തി മായ എസ് എഴുതിയിട്ടുണ്ട്. പൊതുസ്ഥലങ്ങളെ ലിംഗവല്ക്കരിക്കുന്നതിന്റെ രാഷ്ട്രീയത്തെ അവര്‍ പ്രശ്നവല്‍ക്കരിക്കുന്നു. (2009 ഏപ്രില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പ്) പൂരത്തിന്റെ അവിഭാജ്യഘടകമായ വെടിക്കെട്ട് സ്ത്രീവിരുദ്ധതയുടെ അനുഭവം തന്നെയാണ് പ്രക്ഷേപണം ചെയ്യുന്നത്. ചില വെടിമരുന്നിന്റെ പേരു തന്നെ ഗര്‍ഭം കലക്കിയെന്നാണ്. ഒച്ചയുടെ പെരുക്കം കൊണ്ടുണ്ടാക്കുന്ന ഞെട്ടലും ഭീതിയുമാണതിന്റെ മുഖമുദ്ര. വെടിമരുന്നിന്രെ പ്രയോഗം കൊണ്ടാണ് ചാക്കോരു ചരിത്രത്തിന്റെ ഭാഗമാകുന്നത്. കേരളക്കരയില്‍ ആദ്യമായി അമിട്ടുവിരിയിച്ച പ്രതിഭ. വെടിമരുന്നിന്റെ നിര്മാണക്കൂട്ടുകളും രസവിദ്യകളും ചേര്‍ന്ന നാട്ടറിവ് ഈ നോവലിന്റെ മറ്റൊരു ഫോക്ലോര് ആണ്. അതുപോലെതന്നെ ഇറച്ചിക്കച്ചവടവും ഗോരോചനം, കൃഷ്ണണ്ടി തുടങ്ങിയ ഇറച്ചിത്തരങ്ങളും ചേര്‍ന്ന മറ്റൊരിനം അങ്ങാടി ഫോക്ലോര് കൂടിയുണ്ട്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"> </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">പുലികളിയുടെ നാട്ടുകഥകളും നോവലില്‍ ചുരുളഴിയുന്നുണ്ട്. 'പണ്ട് ശക്തന് തമ്പുരാന്റെ കാലത്ത് പട്ടാളം നേരമ്പോക്കിനായി ഓണക്കാലത്തു തുടങ്ങിയതാണത്രെ പുലികളി. ഒരാള്‍ തോക്കു പിടിച്ച് കടുവകളെ വെടിവെച്ചിടാന്‍ നടക്കും. കടുവകള്‍ അയാളെ വെട്ടിച്ചു കളിക്കും. പിന്നെ ബ്രിട്ടീഷ് പട്ടാളം കാമ്പടിച്ചപ്പോള് പഴയ കടുവാക്കളി ഇപ്പോഴത്തെ രൂപത്തിലേക്ക് അവിടവിടെ ചായം വാരിേത്തച്ച് കാമ്പില്‍ നിന്നും തേക്കിന് കാടിനു ചുറ്റും നഗരത്തിലേക്കിറങ്ങി. കാണാന്‍ നാട്ടുകാരും. പട്ടാളം നാടുവിട്ടിട്ടും ഓണക്കാലത്ത് ദേശക്കാര്‍ കളി ഏറ്റെടുത്തു.' പുലികളി കളിക്കുന്നതൊക്കെ ആണുങ്ങളെങ്കിലും പെണ്‍പുലിവേഷം കെട്ടുന്ന രീതിയും ഉണ്ട്. നോവലില്‍ കുഞ്ഞാറ്റയെ പെണ്‍പുലിവേഷം കെട്ടിച്ചാടിയ കഥ വിസ്തരിക്കുന്നുണ്ട്. പില്ക്കാലത്ത് തൃശ്ശൂര്‍ കേന്ദ്രീകരിച്ചുള്ള സ്ത്രീസംഘടനയായ 'വിംഗ്സി'ന്റെയും മറ്റും നേതൃത്വത്തില്‍ പൂരത്തിനും മറ്റും പുലിവേഷം കെട്ടാന്‍ സ്ത്രീകള്‍ സ്വയം മുന്നോട്ടുവന്നത് ഉല്‍സവങ്ങളുടെ പങ്കാളിത്തം, ആനന്ദത്തിന്റെയും തിമിര്‍പ്പിന്റെയും പങ്ക് സ്ത്രീകള്‍ കൂടി അവകാശപ്പെടുന്നതിന്റെ സൂചനകളായിത്തന്നെ കാണാം. അകത്തു നിന്നു പുറത്തേക്കു കുതിക്കുന്ന പെണ്‍ശരീരം തന്നെയാണത്. ഈസ്റ്റേണ്‍ കഫേ മുതല്‍ ചാരായക്കടയും ഇറച്ചിക്കടയും എല്ലാം തന്നെ 'പൊതു' ഇടമാകുന്നത് നോവലിലെ മറിയയുടെ, കൂട്ടാന്‍ രമണിയുടെ, കാരിച്ചി മര്‍ത്തയുടെ, അമ്മുവിന്റെ പെണ്‍ശരീരങ്ങളുടെ സാന്നിധ്യം കൊണ്ടാണ്. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">പെണ്‍ദൈവം</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">മണ്ണെണ്ണവിളക്കു കത്തിച്ചു പുത്തന്‍ പാനചൊല്ലുകയും വിഷമങ്ങളില്‍ പുണ്യാളന്മാര്ക്കു മെഴുതിരികത്തിച്ചു മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഉപചാരപരമായ ഭക്തിയുടെ ഇടങ്ങളില്‍ മറിയ സ്വസ്ഥയായില്ല. അയല്പ്പക്കങ്ങളില് മുഖത്തോടുമുഖം നില്ക്കുന്ന വീടുകളില്‍ നിന്നും വിഷാദത്തോടെ മുനിഞ്ഞുകത്തുന്ന വിളക്കുകളെ സാക്ഷിയാക്കി അമ്മ മടിയില്‍ മരിച്ചു കിടക്കുന്ന പുത്രനെ നോക്കി ഈണത്തോടെ വിലാപങ്ങള്‍ ഉണര്‍ന്നു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">'മരത്താലേ.....വന്ന ദോഷം...</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">മരത്താലേ .....ഒഴിപ്പാനായി....</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">മരത്തിന്മേല് തൂങ്ങി നീയ്യും...</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">മരിച്ചോ... പുത്രാ......'</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">ദു:ഖവെള്ളിയാഴ്ച്ചകളില് പള്ളിയള്ത്താരകളില് നാടകീയമായ പ്രാര്‍ത്ഥനകളോടെ അരങ്ങേറുന്ന ചടങ്ങുകളിലും തൃശൂര്‍ കൃസ്ത്യനികള്‍ ഭക്തിപൂര്‍വം ദൈവത്തെ സ്മരിച്ചു. എന്നാല്‍ മറിയ കാത്തിരുന്നത് വെള്ളിയാഴ്ച്ചകളെയല്ല, ഉയിര്‍പ്പിന്റെ ഞായറാഴ്ച്ചകളെയാണ്. ചമ്മട്ടികൊണ്ടുള്ള അടികളെയും പരിഹാസങ്ങളെയും ഭേദിച്ച് ഇരുളിന്റെ കല്ലറയില്‍ നിന്നും ഉയിര്ത്തെഴുന്നേല്ക്കുന്ന ആഹാളാദത്തിനായാണ് മറിയ കാത്തു കാത്തിരുന്നത്. അമ്മ കന്യാമറിയത്തില്‍ നിന്നും വ്യത്യസ്തയായ, പരിത്യക്തതയില്‍ നിന്നും ഉയിര്‍ക്കപ്പെട്ട മഗ്ദലനയിലെ മറിയത്തോടാണവള് സ്വയം ഐക്യപ്പെട്ടത്. ആയതിനാല്‍ ദൈവത്തെ ഓര്‍ക്കുമ്പോഴൊക്കെ, കാണുമ്പോഴൊക്കെ ഒരു സ്ത്രീക്കു കഴിയും വിധം അവള് ചോദിച്ചു: സ്നേഹിക്കുന്നത് പാപമാണോ? ആനന്ദിക്കുന്നത് പാപമാണോ? ആരാണ് പാപപുണ്യങ്ങളെ നിശ്ചയിക്കുന്നത്? ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ അവളെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് ചെയ്തത്. തന്റെ വിധിയെ താന്‍തന്നെ സൃഷ്ടിച്ചെടുക്കുംവിധം ഒരു പെണ്‍ദൈവമായി അവള് വളര്‍ന്നു. ആത്മീയതയെക്കുറിച്ചുള്ള സ്ത്രൈണഭാഷ്യത്തെക്കൂടി ആരാഞ്ഞുകൊണ്ട് നോവല്‍ പന്തലിക്കുന്നതങ്ങനെയാണ്. അവളടുത്തുണ്ടെങ്കിലും അവളുടെ കണ്ണുകള്‍ ദൂരെയാരെയോ തിരയുകയാവുമെന്ന് അവളോട് അടുത്തവര്ക്കൊക്കെ തോന്നി. അതു മുറിവേല്പിക്കുമെങ്കിലും അതു മുറിവല്ല , പ്രണയമായി വളരുകയാണെന്നവര് അറിയും. അടുക്കുമ്പോള്‍ പിടഞ്ഞോടുന്ന അവള് ദൈവത്തിനു സമാനമായ നിരാസക്തിയോടെ പറയുന്നു.:</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">' നിങ്ങള്‍ക്കു വേണ്ടത് ന്റെ രക്തവും മാസവുമല്ലേ...</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">വേണ്ടിടത്തോളം ഭക്ഷിച്ചു തൃപ്തരാകുക......</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">വേണ്ടിടത്തോളം പാനം ചെയ്ത് ഉന്മത്തരാകുക....'</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">അത് അവള് പറയാതെ പറഞ്ഞു. ഒരാളുടേതുമാത്രമായിരിക്കാന് കഴിയില്ലെന്നും അതേസമയം എല്ലാവരുടേതുമല്ല അവളെന്നും. അവളുടെ ഇഷ്ടക്കാര്‍ക്കു മാത്രം പ്രവേശനമുള്ള ഒരിടമാണവളുടെ ശരീരം. അങ്ങനെയുള്ളവര്ക്കാകട്ടെ, സൗജന്യമായി എടുക്കാവുന്നതാണത്. അവരില്‍ നിന്ന് പണമോ ഔദാര്യമോ ഒന്നും അവള്‍ക്കാവശ്യമില്ല. പ്രണയത്തെ വീണ്ടെടുക്കുന്ന ഈ ആഹ്ലാദലീലയാണ് അവളെ ദൈവമാക്കുന്നത്. ത്യാഗത്തിന്റെ, പീഡാനുഭവത്തിന്റെ ദിനങ്ങളേക്കാള്‍ ഉയിര്‍പ്പിന്റെ ദിനങ്ങളെ കാത്തിരിക്കുന്നവള്‍ ക്രിസ്തുവാകാനല്ല മറിച്ച്, കാമനകളുടെ സാക്ഷാല്ക്കാരത്തിലൂടെ സഫലമായ വഴികളിലൂടെ ഒരു പെണ്‍ദൈവമായി മാറിത്തീരുവാനാണ് ആഗ്രഹിച്ചത്. തന്റെ വിധിയെ താന്‍ തന്നെ സൃഷ്ടിക്കുന്ന ദൈവം. ഈ മേധയിലേക്ക് കനല് പോലെ പൊള്ളുന്ന അനുഭവങ്ങളിലൂടെ അവള് നടന്നു കയറിയതു തന്നെ, ആരോരും തുണയില്ലാതെ. പതിന്നാലാം വയസ്സില്‍ നഷ്ടപ്പെട്ട പ്രണയത്തെ അറിയലും വിവേചനപൂര്‍വം മനസ്സിലാക്കലും അതിനെ വീണ്ടെടുക്കലുമായിരുന്നു അവളുടെ ആത്മീയത. ആനന്ദകാമനകളിലൂടെയുള്ള അലച്ചിലായിരുന്നു അവളുടെ പ്രാര്‍ത്ഥനകളൊക്കെയും. ഉടല് അതിന്റെ ഉപാധിയും.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">പീറ്ററിനു വേണ്ടിയുള്ള കാത്തിരിപ്പു വെറുതെയാണെന്നറിഞ്ഞപ്പോള് മറിയ കരഞ്ഞില്ല. അവനെ നേരിട്ടു കണ്ട ദിവസം അവന് അവളോടു മിണ്ടാതെയും ചിരിക്കാതെയും അപരിചിതനെപ്പോലെ കടന്നു പോയപ്പോള്‍ സ്വയം തകര്‍ന്നു പോകാതെ, അവള് ആഘോഷിക്കാന്‍ തീരുമാനിച്ചു. മതിയാവോളം മധുരക്കള്ളും ചാരായവും കൊഞ്ചുകറിയും ചെലുത്തി അവള് ആഘോഷിച്ചു. ഒരു പൊട്ടിപ്പെണ്ണ് ചത്തുതുലഞ്ഞ ദിവസം, സ്വതന്ത്രയും തന്റേടിയുമായ പെണ്ണ് ഉയിര്‍ക്കൊണ്ട ദിവസം കൂടിയുമായി മാറി. അവളിലെ കേവലയായ മനുഷ്യസ്ത്രീയുടെ തനിമകളെ കൊഴിച്ചുകളയുന്നതിനുള്ള തുടക്കം കൂടിയായിരുന്നു, അത്. മറിയ തന്റെ ശരീരവും മനസ്സും ഒരുത്തനു മാത്രമായി ഇനി കാത്തു വെയ്ക്കേണ്ടതില്ല തന്നെ. അവളുടെ രക്തവും മാംസവും മനുഷ്യസ്ത്രീയുടേതെന്ന പോലെ ഏതെങ്കിലും ഒരാള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതല്ല. ഉടലിലൂടെയുള്ള വിമോചനം ക്രിസ്തുവിനെപ്പോലെ അവളും സാക്ഷാല്‍ക്കരിക്കുകയാണ്. തന്റെ നീതിനിയമങ്ങളെ, പാപപുണ്യങ്ങളെ താന്‍തന്നെ നിര്‍മിച്ചു, താന്‍ തന്നെ നിയന്ത്രിക്കുന്ന ദൈവം തന്നെയായി, അവള്. ഒരാള്‍ക്കും അവളുടെ മേല്‍ അധികാരമുണ്ടായിരുന്നില്ല. ക്രിസ്തീയമായ പാപസങ്കല്പങ്ങളോട് ഇടഞ്ഞും കയര്‍ത്തുമാണ് മറിയ തന്റെ പാപവിമുക്തി കൈവരിക്കുന്നതെന്നും നാമോര്‍ക്കുക. സ്നേഹം തോന്നുന്നതും ആനന്ദിക്കുന്നതും പാപമാണോ എന്ന ചോദ്യം അനുഭവങ്ങളിലൂടെ ചോദിച്ചാണ് മറിയ അപരമായ മറ്റൊരു ദൈവസങ്കല്പം സ്വരൂപിക്കുന്നത്. അത്തരം ആനന്ദനിഷ്ഠമായ ആത്മീയത അന്യമായ സാംസ്കാരികതയ്ക്കകത്ത് ഈ നോവല്‍ സൃഷ്ടിച്ചെടുക്കുന്ന വിച്ഛേദം അതിനാല്‍ പ്രധാനമാണ്. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;"> ശിവപാര്‍വതീ പുരാവൃത്തത്തിലൂടെ ദേശത്തിന്റെ പ്രാദേശികചരിത്രത്തെയും വാമൊഴിവഴക്കങ്ങളെയും തൊട്ടുകൊണ്ട് മതപരആത്മീയതയുടെ മറ്റൊരു ആഖ്യാനം കൂടി ഇവിടെയുണ്ട്. തൃശ്ശൂരിന് ആ പേരു വന്ന കഥയാണത്. ദേശനാമത്തിനപ്പുറം ദൈവത്തിന്റെ സഞ്ചാരപഥങ്ങളെ കഥ തൊട്ടുനില്ക്കുന്നു. ശിവപാര്‍വതിമാര്‍ വൈകുണ്ഡയാത്ര കഴിഞ്ഞ് നന്ദികേശ്വരന്റെ പുറത്തേറി കൈലാസത്തിലേക്കു മടങ്ങുമ്പോള്‍ ക്ഷീണം മൂലം വിശ്രമിക്കാനായി നന്ദികേശ്വരന് ഇടയ്ക്കു നിന്നുവത്രെ. ശിവനും പാര്‍വതിക്കും ആ വനഭൂമി ഏറെയിഷ്ടമായത്രെ. ' ശിവന്റെ കാലിടം പതിഞ്ഞു. ഭൂമി കോരിത്തരിച്ചു. ആ വനവും ചുറ്റുമുള്ള ദേശവും കോള്‍മയിര്‍ക്കൊണ്ടു. പുണ്യഭൂമിയില്‍ വടക്ക് പുലിത്തോലില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ഊരിന്റെ നാഥനെ പൂജാരി സ്വപ്നത്തില്‍ ദര്‍ശിക്കുന്നു. വടക്കുന്നാഥന്! ത്രിമൂര്‍ത്തികളില്‍ ഒരുവനായ ശിവന്റെ പേരിലാണ് ഇനി ഈ ദേശം അറിയപ്പെടുക. ശിവപേരൂര്‍!'</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">ഹൈന്ദവവും ക്രിസ്തീയവുമായ ആഖ്യാനങ്ങളിലൂടെ തെളിയുന്ന ദേശഭൂമികയെ നോവലിന്റെ പ്രബലരാഷ്ട്രീയം മുഖ്യമായി പരിഗണിക്കുന്നതായി തോന്നുകയില്ലെങ്കിലും അവിടെ നോവലിസ്റ്റ് സ്വീകരിക്കുന്ന വിവരണത്തിന്റെ സ്വരഘടനയക്ക് ചെറിയ പ്രാധാന്യമുണ്ട്. അതില്‍ത്തന്നെ ഹൈന്ദവമായ മിത്തിക്കല്‍ വിശ്വാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും മേല്‍ നടമാടുന്ന സാംസ്കാരികമായ അധീശതയെ ചൊടിപ്പിക്കാനെന്നവണ്ണം വാമൊഴികളുടെ ജനപ്രിയമായ ടോണിലൂടെയാണ് വിവരിക്കുന്നത്. 'വല്ലപ്പോഴുമുള്ള വരവല്ലേ.. രണ്ടീസം കൂടീട്ട് പോകാടോ.... വിഷ്ണു ശിവന്റെ പുറത്തു തട്ടി. അവര്‍ പെണ്ണുങ്ങള് അപ്രത്തെങ്ങാനും കൂടട്ടെ...നമുക്കല്പം മധുപാനവും കൊച്ചുവര്‍ത്തമാനങ്ങളുമായി...'</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">വിഷ്ണുവിന്റെ കണ്‍കോണുകളില്‍ വീണ്ടും മോഹിനി തിളങ്ങി. ശിവപൗരുഷത്തിന്റെ റഫ് ആന്റ് ടഫ് ഏണുകല് തീ പടരുന്നു. പിടിച്ച പിടിയാല്‍ പാര്‍വതി ശിവനെ നന്ദികേശന്റെ പുറത്തേറ്റി...' (പുറം 149)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">കേവലമായ ആത്മീയതയില്‍ നിന്ന് അന്യമായ ഒരു തലം വിലാപ്പുറങ്ങളിലെ ദാര്ശനികതയക്കുണ്ട്. അതിന്റെ ഊന്നല്‍ പാപത്തിലാണ്. ഉടലും പാപവും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ഒരു സംവാദബന്ധമായി, അതില്‍ത്തന്നെ പെണ്ണുടലിന്റെ കാമനകളെ വീണ്ടെടുക്കുന്നവിധം നോവല്‍ വികസിക്കുന്നതിനുള്ള പശ്ചാത്തലമൊരുങ്ങുന്നത് ഇവിടെ നിന്നാണ്. മറിയ അതിന്റെ ശുശ്രൂഷകയും ആചാര്യയുമാണ്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">വിലാപ്പുറങ്ങളില്‍ സ്ത്രൈണമായ ഈ ആത്മീയത പ്രതിരോധമാകുന്നത് മുഖ്യമായും രണ്ടുവിധത്തിലാണ്. ഒന്ന് അതിന്റെ സ്ത്രൈണാംശം സാമാന്യവും സാര്‍വലൗകികവുമായ മതാത്മീയതയും പൗരോഹിത്യവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ മറുപുറം കാണിച്ചു തരുന്നു. മറിയം എന്ന പേരുതന്നെ അത്തരത്തില്‍ പ്രസക്തിയുള്ളതായിത്തീരുന്നു. പള്ളിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും അതിനെ ചൂഴ്ന്നു നില്ക്കുന്ന മതപരവും പൗരോഹിത്യപരവുമായ ആണഹന്തകളെ സ്ത്രൈണമായ വിചാരധാരകള്‍ കൊണ്ട് പോറലേല്‍പ്പിക്കുന്നു. മറ്റൊന്ന് പൂമലക്കൂറ്റന്മാരുടേതു പോലുള്ള പ്രാദേശികമായ ലിംഗാധികാരത്തിന്റെ പ്രയോഗങ്ങളെ മുഴുവന്‍ അപ്രസക്തമാക്കുകയോ അട്ടിമറിക്കുകയോ ചെയ്യും വിധം പെണ്ണെന്ന നിലയില്‍ സ്വന്തം നിയമങ്ങളും അഭിരുചികളുമുള്ള ഒരു സ്വയംഭരണാധികാരം മേല്പറഞ്ഞ കാമനകളുടെ പരിചരണത്തിലൂടെ മറിയ സ്ഥാപിച്ചെടുക്കുന്നു. ഉടലിന്റെ സ്വേച്ഛ എന്ന സദാചാരശാസനകളുമായി നടത്തുന്ന നിരന്തരസംഗരത്തിലൂടെ അതുമുന്നേറുന്നു. വിശുദ്ധമായ വിധം അതു ന്യായീകരിക്കപ്പെടുന്നു. ഭര്‍ത്താവ്, കാമുകന്, അച്ഛന്റെ സുഹൃത്ത് എന്നൊന്നും ഭേദഭാവങ്ങളില്ലാതെ മറിയ ഇണയെ സ്വീകരിക്കുന്നു. അതിലെല്ലാം ലൈംഗികമായ തന്റെ സ്വയം നിര്‍ണയാധികാരം അധൃഷ്യമായി സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതിലൂടെ മറിയ സ്വയം വിശുദ്ധീകരിക്കുകയാണ്. 'അവളുടെ ജീവിതം പുറത്തു കാണുന്ന വേഷം കെട്ടലുകളേക്കാള് മറ്റെന്തിനോ വേണ്ടിയുള്ള ദാഹമാണ്. അത് കാമത്തിന്റെ മാത്രമല്ല.'</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">പൂമലക്കൂറ്റന്മാരാല്‍ ക്രൂരമായ കൂട്ടബലാല്‍സംഗത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്തു പോലും മറിയ സ്വയം ചോദിച്ചു പോകുന്നുണ്ട്, 'ഇത്രേം ദാഹമുള്ള മനസ്സ് ആരാണ് തന്റെ ഉള്ളില്‍ നിറച്ചത്?</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">' ഉള്ളിലെ ഏകാന്തതയെ കെട്ടഴിച്ചുവിട്ടതാരാണ്? '</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">'അശാന്തിയുടെ ഉള്ളം അവളില്‍ വെച്ച് ദൈവം ചിരിക്കുകയാണോ? എന്റെ അടുക്കല്‍ വരൂ. ജീവന്റെ ജലം നിനക്കു ഞാന്‍ തരും.'</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">മാര്‍കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍ ഉര്‍സുല ആദ്യമായി ട്രെയിന്‍ കണ്ടതിനെക്കുറിച്ചു പറയുന്നത് മുമ്പില്‍ ഒരു അടുക്കള അതിനു പിന്നാലെ ഒരു ഗ്രാമത്തെ മുഴുവന്‍ വലിച്ചിഴച്ച് ഓടിച്ചുകൊണ്ടുവരുന്നു എന്നാണ്. തന്റെ ഉടലിനു പിന്നാലെ ഒരു നാടുമുഴുവന്‍ കെട്ടിവലിക്കുകയാണ് മറിയ ചെയ്തത്. പെണ്ണിനെ നാടുമായി ചേര്‍ത്തു പരാമര്‍ശിക്കുന്ന ശൈലി നമ്മുടെ സംസ്കാരങ്ങള്‍ക്കു പൊതുവേ അന്യമാണ്. നാടിന്റെ പേര് ആണ്പേരുകളോട് എളുപ്പം ചേരും എന്നു നമുക്കറിയാം. കാസിം വാടാനപ്പള്ളി, റഹിം മുഖത്തല, ഹബീബ് വലപ്പാട് എന്നൊക്കെ. വയലാര്‍, അഴീക്കോട്, തിക്കൊടിയന്, കാവാലം എന്നിങ്ങനെ വെറും സ്ഥലനാമസൂചനകൊണ്ടുമാത്രം പെരുക്കപ്പെടുന്ന ആണ്മയുമുണ്ട്. പെണ്ണിന്റെ പേരോടു ചേര്‍ത്തുപയോഗിക്കുന്നത് അവളുടെ ഉടമയുടെ പേരാണ്, ഭര്‍ത്താവിന്റെ, അച്ഛന്റെ. വീടേയുള്ളു, നാടില്ല അവളിലെന്നാണ് സാമാന്യയുക്തി. പെണ്ണിന് ഇതെല്ലാം വിപരീതമാണ്. അഥവാ അങ്ങനെ നാട്ടുപേരില്‍ ഇണങ്ങിയ പെണ്ണ് കൊള്ളാവുന്നവളല്ല. അവള് കള്ളിയങ്കാട്ടു നീലിയോ വെള്ളൂര്‍ നാണിയോ ഒക്കെയാവാം. അവളാവട്ടെ കുടുംബത്തില്‍ പിറന്നവളല്ല. നാട് പെണ്ണില്‍ പതിയാതിരിക്കത്തക്ക വിധം അവള് നിഴലായിരിക്കണം. കൊള്ളാവുന്ന പെണ്ണ് നിഴലാണ്. നിഴല്‍ ഭുജിക്കുകയും ഭോഗിക്കുകയുമില്ല. എന്നാല്‍ മറിയ ഒരു മുഴുവന്‍ സ്ത്രീയായിരുന്നു. നിഴലല്ല, ചലനമായിരുന്നു. പലപ്പോഴും അപ്രതീക്ഷിതമായ കമ്പനമായിരുന്നു അവളില്‍ ജീവിതം. അവളില്‍ തുടങ്ങി അവളില്‍ എരിഞ്ഞടങ്ങി അവസാനിക്കുന്നതായിരുന്നു അത്.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">മറിയയുടെ വിധ്വസംകത ഒരു നായികാകഥാപാത്രത്തില് അധിഷ്ഠിതമായവിധം ചിത്രീകരിക്കപ്പെടുന്നതാണ്. എങ്കിലും പെണ്മയെക്കുറിച്ചുള്ള തിരുത്തല്‍ രാഷ്ട്രീയം അടിയടരായി നോവലില്‍ അവിടവിടെ മിന്നിത്തെളിയുന്നുണ്ട്. തലപെരുക്കുമ്പോള്‍ കുപ്പിയന്വേഷിക്കുന്ന മറിയ അതിന്റെ ശക്തമായ പ്രതിനിധാനം തന്നെ. തൊഴുത്തിന്റെ തട്ടിന്‍പുറത്തിരുന്ന് ബീഡി വലിച്ചുതള്ളുകയും മഞ്ഞപ്പുസ്തകങ്ങള്‍ വായിച്ചുരസിക്കുകയും ചെയ്യുന്ന ആമ്പിള്ളേരുടെ ചെയ്തികള്‍ ആരുമറിയാതെ നിരീക്ഷിച്ചെടുക്കുകയാണ് കിഴക്കേക്കോട്ടയിലെ പെണ്‍കുട്ടികളും. കൊച്ചുപുസ്തകങ്ങളുടെ ഒളിയിടം തൊഴുത്താണെന്നു മനസ്സിലാക്കി അവര്‍ ആമ്പിള്ളേരില്ലാത്തപ്പോള് അവ വായിച്ചു കണ്ണുതള്ളുന്നുണ്ട്. ആണ്‍കുട്ടികള്‍ പന്തുകളിക്കാനിറങ്ങുന്ന സമയം മുതലാക്കി അവര്‍ തൊഴുത്തില്‍ കേറും.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">'തൊഴുത്തിന്റെ തട്ടിന് പുറത്തിരുന്ന് ചില പദങ്ങളും സംശയങ്ങളും ആരോടു ചോദിക്കും എന്നറിയാതെ തൊട്ടടുത്ത വീടുകളിലെ കുമാരിയും ആഗ്നസ്സും മുഖത്തോടുമുഖം നോക്കി. അതിലെ പ്രധാന സാങ്കേതികം ശീഘ്രസ്ഖലനം എന്ന പദമാണ്. അവിടെയാണ് അര്‍ത്ഥമറിയാതുള്ള വഴിമുട്ടല്‍. ഈ സംഭവം എങ്ങനെ ഒഴിവാക്കാമെന്നതിനെ ചുറ്റിപ്പറ്റിയാണ് വര്‍ണങ്ങളില്ലാത്ത രേഖാചിത്രങ്ങളുള്ള കഥയുടെ പുരോഗതി. അതിന് അവര്‍ കണ്ടെത്തുന്ന പല പോസുകളും പോംവഴികളുമാണ് പുസ്തകങ്ങളെ എരിപിരികൊള്ളിക്കുന്നത്.' (പുറം 222, വിലാപ്പുറങ്ങള്‍)</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">ഇരട്ടപ്പേരുകള്‍</b><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">വിക്കന്‍ വാസു, കല്യാണമാത്തിരി, വഴുതനങ്ങാരമണി, കൂറ്റന്‍ ജോസ്, കാട്ടാളന് പൊറിഞ്ചു, എല്ലന്‍ തോമ എന്നിങ്ങനെയുള്ള പേരുകളിലൂടെ പ്രാദേശികതയുടെ ജനപ്രിയകൗതുകങ്ങള് വാരിനിറയ്ക്കുകയല്ല നോവലിസ്റ്റ്. ആനുഭവികമായ സ്ഥലകാലങ്ങളില്‍ നിന്ന് വിത്തും വേരുമായി ആ പേരിനോടു ചേര്‍ത്തുള്ള സന്ദര്‍ഭങ്ങള്‍ കൂടി നോവലില്‍ കടന്നുവരുന്നുണ്ട്. ദേശത്തിന്റെ സവിശേഷമായ ഒരു കാരിക്കേച്ചറിംഗ് തന്നെയാണത്. ചിലസന്ദര്‍ഭങ്ങളില്‍ അത് അധികാരത്തിന്രെ സൂക്ഷ്മമായ മേല്‍/കീഴുകളെക്കൂടി വെളിപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് ജോര്‍ജ്ജൂട്ടി പഠിച്ച സ്കൂളിന്റെ പേര് പാലുമെമ്മോറിയല് എന്നാണ് എങ്കിലും ആളുകള്‍ക്കിടയില്‍ അതു പൊതുവില്‍ അറിയപ്പെടുന്നത് തീട്ടെകോരിസ്കൂള് എന്നാണത്രെ. കാരണം തോട്ടികളുടെ മക്കള്‍ ഏറെയും പഠിക്കുന്ന സ്കൂളായിരുന്നു, അത്. ജാതിപരമായ അധികാരത്തിന്റെ ദൃശ്യതകളെ വെളിപ്പെടുത്തുന്ന വിധം പ്രായോഗികമായാണ് ഭാഷയുടെ നില. ഒരു കേവലാദര്‍ശത്തിനും വഴങ്ങുന്നതല്ല അവിടെ ഭാഷ. ഭാഷണങ്ങളുടെ യാഥാതത്ഥ്യസ്വഭാവം ഈ പരുക്കന്‍ സ്വഭാവത്തിനാക്കം കൂട്ടുന്നു. ഭാഷണപരതയിലുള്ള മറ്റൊരു സവിശേഷത അതു തൃശ്ശൂരിന്റെ തനതുഭാഷയെ, വാമൊഴിത്താളങ്ങളെ പതിവുരീതികള്‍ വിട്ടു തെല്ലൊന്നു മാനകീകരിക്കുന്നുണ്ട് എന്നതാണ്. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">എന്നാല്‍ നാവില്‍ നിന്നു തെറിച്ചു പോകുന്ന വാക്കുകളില്‍ കൊണ്ടുകേറുന്ന പരുപരുപ്പുള്ള ഭാഷ കളയുന്നില്ലതന്നെ. കള്ളുകുടിക്കാന്‍ ഷാപ്പില് കയറി കാത്തിരിക്കുന്ന മറിയ അക്ഷമയോടെ ചോദിക്കുന്നത് ''ഒരു കുപ്പി കിട്ടാന്‍ എത്രനേരമിരിക്കണം മൈരുകളേ'' എന്നാണ്. (പുറം 269, വിലാപ്പുറങ്ങള്‍) ഒതുക്കങ്ങളുടെയും വഴക്കങ്ങളുടെ പതിവുകള്‍ തെറ്റിച്ചു ഷാപ്പില് കയറുകയും തെറിവിളിക്കുകയും ചെയ്യുന്ന മറിയ പരിധികളെ ലംഘിച്ച് കാമനകളുടെ പുതിയ ആകാശയിടങ്ങള് വെട്ടിപ്പിടിക്കുക തന്നെയാണ്. ഭാഷാവരം ലഭിച്ച ഉപദേശി ഡേവിസിന്റെ കൃത്രിമമായ മാനകഭാഷയുടെ എതിര്നിലയിലാണ് അവളുടെ സംസാരം. എടുത്തു വെച്ചതു പോലെയുള്ള അച്ചടിഭാഷ കേള്‍ക്കുമ്പോള്‍ കാലിന്റടീന്നു ചൊറിഞ്ഞു കേറുന്നവര്ക്കൊപ്പമാണവള്. മറിയ പനങ്കേറി മറിയമാകുന്നതിനും ഇത്തരമൊരു അനുഭവപശ്ചാത്തലമുണ്ട്. പൊള്ളാച്ചിയിലേക്കുള്ള ഒരു യാത്രയാണ് അതിനു പിന്നിലുള്ളതത്രേ. പൊള്ളാച്ചിയിലേക്കുള്ള വഴിയില്‍ പനകള്‍ കണ്ടപ്പോള്‍ തളപ്പുകെട്ടി പനയില്‍ കേറി കള്ളുകുടം താഴെയിറക്കി കള്ളെടുത്തു കുടിക്കുക തന്നെയാണ് മറിയ ചെയ്തത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവളുടെ ആത്മധൈര്യത്തോടെ ജീവിതം ആഘോഷിക്കുകയാണ് മറിയ ചെയ്തത്. അവളെക്കുറിച്ചുള്ള കഥകള്‍ പോലെ തന്നെ അവളുടെ ജീവിതവും പറന്നു കളിക്കുന്നു. എങ്ങോട്ടെന്നില്ലാതെ പറന്നകലുന്നു, എവിടെയും തങ്ങിനില്ക്കുകയും ചെയ്യുന്നു. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;" /><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">സ്വത്വാഖ്യാനത്തെ സംബന്ധിച്ച് ഈ നോവലിലെ നിലപാടുകള്‍ സുവ്യക്തമാണ്. മറിയത്തിന്റെ പാത്രഘടനയാകട്ടെ, അവളില്‍ നിന്ന് അന്യമായ മറ്റു കഥാപാത്രങ്ങളാവട്ടെ ഒട്ടും അമൂര്‍ത്തമായല്ല നോവലില്‍ ചിത്രീകരിക്കപ്പെടുന്നത്. ഏതെങ്കിലുമൊരാള്‍ മറിയത്താല്‍ കീഴടക്കപ്പെടുന്ന അപരമോ അന്യമോ അല്ല. തുടക്കം മുതല്ക്കേ മറിയം അന്യങ്ങളിലേക്കു പടര്‍ന്നേറുന്നു. പീറ്റര്‍ മുതല്‍ കാട്ടാളന് ജോസ്, ദയാലു, ചാക്കോരു, കുഞ്ഞാറ്റ വരെയുള്ള എല്ലാവരും അവളുടേതായി പരിണമിക്കുന്നതങ്ങനെയാണ്. പുലികളിക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയില്‍ മറിയ പടിഞ്ഞറേക്കോട്ടക്കാരുടെയാണെന്</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">നും അതല്ല കിഴക്കേക്കോട്ടക്കാരുടേതാണെന്നു</span><wbr style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"></wbr><span style="background-color: white; color: #222222; font-family: "arial" , "helvetica" , sans-serif;">മുള്ള രീതിയില്‍ തര്‍ക്കങ്ങള്‍ രൂപപ്പെടുന്നുണ്ട്. പള്ളിക്കുളം, കീരംകുളങ്ങര ടീമുകളിലെ പുലികളിക്കാര്‍ അവരുടേതാണ് മറിയ എന്ന അവകാശവുമായി വരുന്നുണ്ട്. പൊതുവികാരമോ പൊതുസ്വത്തോ ആയിമാറുന്ന വിധം മറിയ നാട്ടുകാരില്‍ അത്ഭുതാദരങ്ങളോടെ അലിഞ്ഞവളാണ്. നാട്ടിലെ മിക്ക പെണ്ണുങ്ങളും അവളെ ഉള്ളു നിറഞ്ഞ് അംഗീകരിക്കുന്നുണ്ട്. ഭാര്യയായോ അമ്മയായോ വീടിനുള്ളിലൊതുങ്ങി ജീവിച്ചവളല്ല മറിയ. അത്തരം വലയങ്ങള്ക്കപ്പുറത്ത് തെരുവില്‍ ഒരു പ്രമാണിയെപ്പോലെ നെഞ്ചുവിരിച്ചു നടന്നവളാണവള്‍. പീറ്ററും ചാക്കോരുവും റോസാമുത്തിയും മുതല്‍ കുറുക്കനന്തു, ചുമ്മാരു, എസ്തപ്പാന്, കൊച്ചു മാത്തു, കാട്ടാളന്, ദയാലു, ഇമ്മാനുവല്‍ വരെ അവളുടെ ജീവിതത്തോട് ഒട്ടിപ്പറ്റി നിന്നവരാണ്. പലതരം മനുഷ്യര്‍, പലതരം ജീവിതങ്ങള്‍... വ്യത്യസ്തതകളുടെയും ബഹുലതകളുടേതുമായ ഈ വൈവിധ്യങ്ങളിലൂടെയാണ്, വിശുദ്ധീകരിക്കപ്പെടാത്ത കലര്‍പ്പിലൂടെയാണ് നോവല്‍ ദേശത്തിന്റെ കഥനമായി പരിണമിക്കുന്നത്. സ്ഥലകാലങ്ങള്‍ക്കകത്ത് ചലിക്കുന്ന, ഇരമ്പുന്ന ജീവിതത്തിന്റെ മുഴക്കമാണ് ഈ നോവലില്‍ ഉണര്‍ന്നു കേള്‍ക്കുന്നത്.</span></span><br />
<div class="separator" style="clear: both; text-align: center;">
<br /></div>
<br style="background-color: white;" /></div>
ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-3337866578567018952020-01-19T05:16:00.000-08:002020-01-19T05:16:28.229-08:00കണ്ണീര്പ്പാഠങ്ങള്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-nbwJqsHTCcE/XiRWWU2qwdI/AAAAAAAAClw/f5inh4aCfLUUESFwWmhnFj9JtndaAXNdgCLcBGAsYHQ/s1600/kann.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="206" data-original-width="288" src="https://1.bp.blogspot.com/-nbwJqsHTCcE/XiRWWU2qwdI/AAAAAAAAClw/f5inh4aCfLUUESFwWmhnFj9JtndaAXNdgCLcBGAsYHQ/s1600/kann.jpg" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<b><span style="color: blue; font-size: large;">സ</span></b>മകാലികകേരളത്തിന്റെ രാഷ്ട്രീയം സ്പന്ദിക്കുന്നത് രാജവീഥികളിലല്ല; മറിച്ച് കൈവഴികളിലും ഇടവഴികളിലുമാണെന്ന് സൈദ്ധാന്തികമായും പ്രായോഗികമായും നാം തിരിച്ചറിയുന്ന സമയമാണിത്. പരിസ്ഥിതി,സ്ത്രീ, ദളിത്, ന്യൂനപക്ഷ ഉയിര്‍പ്പുകളും സമരമുഖങ്ങളും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതും നേതൃപദവികളിലൂടെ മുന്നേറുന്നതുമല്ല എന്നത് നാമിന്നു തിരിച്ചറിയുന്നു. അധികാരത്തിന്റെയോ നേതൃത്വത്തിന്റെയോ പദവിമാല്സര്യങ്ങളുടെയോ അടിസ്ഥാനത്തിലുളള കക്ഷിരാഷ്ട്രീയ ചര്‍ച്ചകളെ അപ്രസക്തമാക്കിക്കൊണ്ട് ചെറുസമരങ്ങളുടെ വലിയൊരു നിര തന്നെ സമീപഭൂതകാലത്തിലുണ്ട്. പ്രഖ്യാപിതവഴികളില് നിന്നുള്ള ഈ വിച്ഛേദം തന്നെയാണ് കന്യാസ്ത്രീസമരത്തിന്റെ രാഷ്ട്രീയത്തെയും നിര്ണായകമാക്കിത്തീര്ക്കുന്നത്. അതുകൊണ്ടു തന്നെ ബഹുജനപക്ഷത്തു നിന്നുകൊണ്ടുള്ള പുതിയൊരു രാഷ്ട്രീയദിശയിലേക്കുള്ള ഈടുവെയ്പ്പായി ഈ സമരം മാറിത്തീര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ എന്ന സംവര്‍ഗത്തിന്റെ സാധുതയെ, അതിന്റെ ബഹുതലസ്പര്‍ശിയായ വ്യത്യസ്തതകളെ വകയിരുത്തിക്കൊണ്ട് അത് ചര്ച്ചയക്കെടുക്കുന്നു. സഭയ്ക്കകത്തും പുറത്തുമുള്ള സ്ത്രീകള്‍ എന്ന വിവേചനത്തെ അതു മുന്‍പില്ലാത്തവണ്ണം കുഴച്ചു മറിച്ചിട്ടുണ്ട്. സ്ത്രീകള്‍ മുന്‍കയ്യെടുത്തു മുന്നോട്ടു നയിച്ച ഈ സമരത്തിന്റെ എല്ലാ ഘട്ടങ്ങളിലും സ്ത്രീവാദപ്രസ്ഥാനത്തിന്റെ ഭാഗമായും അല്ലാതെയും പല തുറകളില്‍ നിന്നുള്ള വളരെയധികം സ്ത്രീകള്‍ പങ്കെടുത്തിരുന്നു. സ്ത്രീകളുടെ പങ്കാളിത്തം സമീപകാലത്തായി ബഹുജനസമരങ്ങളില്‍ കുറെയൊക്കെ കണ്ടുവരുന്നുണ്ടെങ്കിലും സ്ത്രീകള്‍ നയിക്കുന്ന, നിരാഹാരം കിടന്നും ജാഥനയിച്ചും പോസ്റ്റര്‍ പതിച്ചും മുദ്രാവാക്യം വിളിച്ചും കലാപ്രകടനം നടത്തിയും ഇങ്ങനെ 'ഒരുങ്ങിയിറങ്ങി'പ്പുറപ്പെട്ട സമരങ്ങള്‍ കുറവാണ്. എണ്ണത്തില്‍ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ഈ ഇറങ്ങിപ്പുറപ്പാട് രാഷ്ട്രീയമായ ഒരുതരം അക്ഷമയില്നിന്നാണ്, വോട്ടുബാങ്കുതാല്പര്യങ്ങളില് നിന്നല്ല വരുന്നതെന്നതാണ് പ്രധാനം. പൗരത്വം, രാഷ്ട്രീയം, ശരീരം, ലൈംഗികത, പൗരോഹിത്യം ഇവയെ സംബന്ധിച്ച ഒരുപാടു ചോദ്യങ്ങളിലേക്കു കൂടി അവ കണ്ണിചേര്‍ക്കപ്പെടുന്നുണ്ട്. അടിസ്ഥാനപരവും അട്ടിമറിസ്വഭാവമുള്ളവയുമാണ് ആ ചോദ്യങ്ങള്‍. അംബിക എഡിറ്റ് ചെയ്ത് മറുവാക്ക് പ്രസിദ്ധീകരിച്ച കണ്ണീര്മഠങ്ങള് ഏതൊക്കെയോ വഴികളിലൂടെ ഈ ചോദ്യമുനകളിലേക്കു നമ്മെ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.<br />
<br />
കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുമായി സാമൂഹ്യപ്രവര്‍ത്തകയായ അംബിക നടത്തിയ അഭിമുഖങ്ങള്‍, ബി.രാജീവനും കെ.എം.സലിംകുമാറും പോലെയുള്ള ഇടതുബുദ്ധിജീവികള്‍, പി.ഗീത, അഡ്വ.ഭദ്രകുമാരി, കുസുമം ജോസഫ്, റോസി തമ്പി എന്നിവരെപ്പോലുള്ള സ്ത്രീവാദികള്‍ എഴുതിയ ലേഖനങ്ങള്‍, കെ.എസ്.ഹരിഹരന്, മാര്ട്ടിന് കെ.ഡി, സി.ടി. തങ്കച്ചന്, എം.എസ് സജി എന്നിവര്‍ നടത്തുന്ന വിശകലനങ്ങള്‍ എല്ലാം ചേര്‍ന്നതാണ് ഈ പുസ്തകത്തിന്റെ ഘടന. ജനാധിപത്യത്തെക്കുറിച്ചുള്ള ബഹുസ്വരമായ ഭാവനയിലധിഷ്ഠിതമാണ് അവയോരോന്നും. കത്തുകളും അഭിമുഖങ്ങളും ലേഖനങ്ങളും കൂടിച്ചേര്‍ന്ന് ചരിത്രരേഖയായി നില്ക്കുന്ന പുസ്തകത്തെ സാംസ്കാരികമായി അടയാളപ്പെടുത്തുന്നതാണ് ആത്മനിഷ്ഠവൈകാരികതയുടെ സ്പര്‍ശമുള്ള സി.ആര്.പരമേശ്വരന്റെ അവതാരിക. ജലജ പി.എസിന്റെ ഉജ്ജ്വലമായ കവര്‍ പെയിന്റിംഗ് നൈതികതയുടെ നിസ്സഹായതയെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഒപ്പം സ്ത്രീപക്ഷവിചാരങ്ങളുടെ ദൗത്യത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്.<br />
<br />
മതം അധികാരമാണോ?<br />
കേരളത്തിലെ മതേതരപുരോഗമനപാരമ്പര്യം മതത്തെ എപ്പോഴും പ്രതിലോമകരമായ ഒന്നായാണ് കണ്ടുപോരുന്നത്. മതേതരമല്ലാത്തവ അനിവാര്യമായും മനുഷ്യത്വവിരുദ്ധവും അടഞ്ഞ പിന്തിരിപ്പന് മൂല്യമുള്ളതുമാണെന്ന മുന്വിധി് പൊതുവേ ഈ നിലപാടുകളില്‍ കാണാം. മതപരമായ സാമൂഹിക ആന്തരികജീവിതമുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം അവരുടെ അനുഭവങ്ങളെ നിര്‍ണയിക്കുകയും നിലപാടുകളെ രൂപീകരിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ അനുഭവങ്ങള്‍ മതാത്മകമായ ജീവിതപരിസരം എന്ന കാരണത്താല്‍ അന്യായമോ അസാധുവോ ആകേണ്ടതില്ല. അവരുടെ ജീവിതാനുഭവങ്ങളുടെ ആകെത്തുക, ഭാവനകള്‍, സ്വപ്നങ്ങള്‍ ഇവയെല്ലാം മതപരമാണെന്നതുകൊണ്ട് റദ്ദാകേണ്ടതില്ല. മതത്തിനകത്തു ജീവിക്കുന്നവര്‍ എന്ന നിലയില്‍ നിന്നുകൊണ്ടു തന്നെ എല്ലാതരം പൗരത്വത്തിനും ജനാധിപത്യപരിഗണനകള്ക്കും സന്യാസികള്‍ ഒന്നടങ്കം അര്‍ഹരാണ്. ലിംഗഭേദമെന്യേ, മതജാതിഭേദമെന്യേ. പരിഷ്കൃതരും പുരോഗമനവാദികളും ഒരുവശത്തും മതവിശ്വാസികള്‍ മറുവശത്തുമായി നിലകൊള്ളുന്ന തരം ദ്വന്ദ്വപരമായ എതിര്നിലയെ പൊളിച്ചുകൊണ്ടാണ് കന്യാസ്ത്രീസമരം അതിന്റെ വ്യത്യസ്തമായ ചരിത്രം എഴുതിത്തുടങ്ങുന്നത്. കന്യാസ്ത്രീകളാകുന്നത് മതത്തിന് കീഴടങ്ങലാണ്, അവര്‍ മതത്തിന്റെയും സഭയുടെയും പരിധികളെ കയ്യൊഴിഞ്ഞാലേ വിമോചനം സാധ്യമാകൂ എന്ന പതിവു യുക്തികള്‍ കാര്യമായി ഇവിടെ പ്രവര്‍ത്തിച്ചിട്ടില്ല എന്നതിനു തെളിവാണ് വിവിധതരം സന്യസ്തരും വിശ്വാസികളും പുരോഗമനസ്വഭാവമുള്ള വ്യത്യസ്ത സംഘടനകകളിലെ രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം ഈ സമരത്തോട് ഐക്യപ്പെട്ടു എന്നത്. മതം എന്നാല്‍ അധികാരമാണ് എന്ന പതിവു സമവാക്യത്തെ അപ്രസക്തമാക്കും മട്ടില്‍ മതത്തിനകത്തുനിന്നു തന്നെ ധാരാളം പേര് സമരത്തിന് പിന്തുണയുമായെത്തി. മറ്റൊരുതരത്തില്‍ മതത്തിനുള്ളിലെ ജനാധിപത്യവല്‍ക്കരണത്തിനുള്ള സംവാദങ്ങളും ആരായലുകളുമായതു മാറി. മതേതരാനന്തരം(ുീേെലെരൗഹമൃ )എന്നു വിളിക്കാവുന്ന ചലനങ്ങളായവ പൊതുസമൂഹത്തിലേക്കു വ്യാപിച്ചു വളരട്ടെ.<br />
<br />
വിമോചനം എന്നത് ജീവകാരുണ്യമല്ല<br />
അംബികയുള്പ്പടെ പലരും നടത്തിയ അഭിമുഖങ്ങളില്‍ കന്യാസ്ത്രീകളുമായുള്ള സംഭാഷണഭാഗങ്ങള്‍ അവയുടെ ജൈവികതകൊണ്ട് ശ്രദ്ധേയമാണ്. ഭയവും വേദനയും പകപ്പും നിറഞ്ഞ അനുഭവങ്ങള്‍ക്കുള്ളില്‍ നിന്നും പുറത്തുകടക്കാനുള്ള വെമ്പലിനൊപ്പം നീതിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമുള്ള വൈകാരികതകളും അവര്‍ പങ്കു വെയ്ക്കുന്നു. അവരുടെ അഭിപ്രായങ്ങളെ ആദരിച്ചുകൊണ്ടും അങ്ങനെത്തന്നെ നിലനിര്‍ത്തിക്കൊണ്ടും നടത്തുന്ന സംഭാഷണം വിമോചനം എന്നത് വെറും ജീവകാരുണ്യപ്രവര്‍ത്തനമല്ല എന്ന ധാരണയുടെ പ്രതിഫലനമാണ്. നിരവധി പൗരസമരങ്ങളുടെ അനുഭവപരിചയമുള്ള അംബിക അവരുടെ ഏജന്‍സിയെ ഹനിക്കാതെതന്നെ അതു മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. ബി.എസ് ബാബുരാജും അംബികയും കൂടി വെരി റവറന്റ് ബാര്‍ യുഹോനാന്‍ റമ്പാനുമായി നടത്തുന്ന സംഭാഷണം അതില്‍ നിന്നും വ്യത്യസ്തമാണ്. സഭയ്ക്കുള്ളിലെ ഭരണപരമായ ജനാധിപത്യത്തിനും മനുഷ്യാവകാശസംരക്ഷണത്തിനും ചര്‍ച്ച് ആക്ട് നിലവില്‍ വരേണ്ടതുണ്ടെന്നാണ് യുഹോനാന്‍ റമ്പാന്റെ വാദം. വിശ്വാസത്തെക്കാള്‍ പ്രാധ്ാന്യം ധനസമ്പത്തും പ്രമാണിത്തത്തിനുമായി മാറുന്ന ചരിത്ര്ത്തെ അദ്ദേഹം അപലപിക്കുന്നു.<br />
<br />
നവോത്ഥാനമല്ല ആവര്‍ത്തിക്കേണ്ടത്<br />
സ്ത്രീകളുടെ നേതൃത്വം, ഇടപെടല്‍, പങ്കാളിത്തം ഇത്തരം സമരങ്ങളെ പുത്തന്‍ ജനാധിപത്യത്തിനുള്ള ഈടുവെയ്പ്പാക്കി പരിവര്‍ത്തിക്കുന്നുണ്ട് എന്നു ഗീത തന്റെ സംഭാഷണത്തില്‍ പറയുന്നുണ്ട്. പുരുഷ മുന്‍കൈയിലും നേതൃത്വത്തിലും നടന്ന പോയകാലത്തെ നവോത്ഥാനപ്രക്രിയ സ്ത്രീയെ പ്രജയാക്കി മാത്രം കാണുകയും അവളുടെ സാമൂഹികമായ നിര്‍വഹണക്ഷമതയെ അദൃശ്യമാക്കുകയും ചെയ്ത ചരിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണിതെന്ന് അവര്‍ നിരീക്ഷിക്കുന്നു. റോസിതമ്പിയുടെയും ജെ.ജെ.പള്ളത്തിന്റെയും വാക്കുകളില്‍ സ്ത്രീപക്ഷ ആത്മീയതയെക്കുറിച്ചുളള ചിന്തകള്‍ കാണാം. ബൈബിള്‍ എങ്ങനെ സ്ത്രീയെ നിശ്ശബ്ദയും വിധേയയുമായ പ്രജയാക്കി മെരുക്കുന്നുവെന്ന് കുസുമം ജോസഫ് പറയുന്നു. <br />
<br />
<br />
(കണ്ണീര്മഠങ്ങളെക്കുറിച്ച് ജനപക്ഷത്തിലെഴുതിയത്)<br />
<div>
<br /></div>
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com0tag:blogger.com,1999:blog-419330539935636956.post-42877458909805647022019-04-17T21:02:00.002-07:002019-04-17T21:02:23.655-07:00താലി<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">
<span style="font-size: large;"><br /></span></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">
<span style="font-size: large;"><br /></span></div>
<div style="background-color: white; font-family: Arial, Helvetica, sans-serif;">
<span style="color: blue; font-size: x-large;">ശ</span><span style="color: #222222; font-size: large;">രാശരി മധ്യവര്‍ഗമലയാളിജീവിതത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട ബാധ്യതകളും സങ്കല്പങ്ങളും മോഹങ്ങളും ഏറെയും സ്വര്‍ണവുമായി ബന്ധപ്പെട്ടാണ്. മഞ്ഞനിറത്തിലുള്ള ഈ ലോഹത്തിന്റെ മൂല്യം സാമ്പത്തികമെന്നപോലെതന്നെ സാംസ്കാരികവുമായി മലയാളി തിരിച്ചറിയുന്നുണ്ട്. സ്വര്‍ണാഭരണങ്ങളില്‍ വെച്ച് താലി വിവാഹത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നതങ്ങനെയാണ്. കാമുകനെ ഉപേക്ഷിക്കേണ്ടിവന്ന, ഇഷ്ടമില്ലാത്ത വിവാഹത്തിനു നിര്‍ബന്ധിക്കപ്പെട്ട്, വിവാഹവേദിയില്‍ അശരണയും ദു:ഖിതയുമായിരിക്കുന്ന നായികയുടെ കഴുത്തിലേക്ക് അതിവേഗം പാഞ്ഞു പറന്നു വന്ന് താലികെട്ടുന്ന രജനീകാന്ത് പ്രേക്ഷകരുടെ ചങ്കിടിപ്പു കൂട്ടുന്നതങ്ങനെയാണ്. താലികെട്ടിയ ആള് തന്നെ എല്ലാ അര്‍ത്ഥത്തിലും 'മുതലാ'ളി! താലിച്ചരടില്‍/മാലയില്‍ കോര്‍ത്ത ലോഹത്തകിടിന്റെ ആകൃതി സ്ത്രീശരീരത്തെ പ്രതീകവല്ക്കരിച്ചുകൊണ്ട് ആ ഉടമസ്ഥതയെ ഉറപ്പിച്ചെടുക്കുന്നുണ്ട്. താലി അറ്റുപോകുക ഒരു പെണ്ണിനെസംബന്ധിച്ചിടത്തോളം ജീവിതം അറ്റുപോകലായി കണ്ടുവരുന്ന പാരമ്പര്യത്തിനു മുന്നില്‍ അത് വെറും ഒരാഭരണമല്ല തന്നെ! കുട്ടിക്കാലത്ത് പെണ്ണുങ്ങളായ ബന്ധുക്കള്‍ക്കിടയില്‍ കണ്ടിട്ടുള്ള ഒരഭ്യാസം ഓര്‍ത്തുപോകുന്നു. വിവാഹാവസരങ്ങളില് ഇട്ടിരിക്കുന്ന മാലയില്‍ നിന്നും താലി മറ്റൊരു മാലയിലേക്ക് കൊളുത്താന്‍ വേണ്ടി 2 പേരുടെ സഹായത്തോടെ ചെയ്യുന്ന ക്ലേശകരമായ ഒരു പണിയാണത്. താലി തൊണ്ടക്കുഴിയില്‍ തന്നെ അമര്‍ത്തിപ്പിടിച്ച് വെയ്ക്കും . പുറകില്‍ നിന്ന് കൊളുത്തടര്‍ത്തി മാല താലിയുടെ നടുവിലെ ദ്വാരത്തിലൂടെ ഊരിയെടുത്ത് ശേഷം ഇടാനുദ്ദേശിച്ച മാലയുടെ അറ്റം അതേ ദ്വാരത്തിലേക്ക് അടുപ്പിച്ചു പിടിച്ച് സൂക്ഷിച്ചു കേറ്റും. മൊത്തത്തില്‍ മാല കഴുത്തില്‍ നിന്നും ഊരി സൗകര്യമായി ചെയ്യാവുന്ന കാര്യം ഇത്ര കഷ്ടപ്പെട്ട് ഒരു നിമിഷം പോലും താലിയുടെ സ്പര്‍ശം കഴുത്തില്‍ നിന്നകലാതെ വെച്ച് 'മംഗല്യവതി'കളായിരിക്കാനാണ് ഈ പരാക്രമമത്രയും! ഇതു ഞാന്‍ പിറന്ന തമിഴ് തട്ടാന്മാരുടെ സമുദായത്തിലെ കാര്യം മാത്രമാണോ എന്നറിയില്ല. 'അറുതലീ'(താലി അറുത്തവള്‍- വിധവ) എന്ന വാക്കാണ് തന്റെ കുട്ടിക്കാലത്ത് ഏറ്റവും വലിയ തെറിയായി കേട്ടിരുന്നതെന്ന് അമ്മ പറഞ്ഞതോര്‍ക്കുന്നു. താലി എല്ലാ ജാതിക്കാര്‍ക്കും ഒരേ വിധമല്ല. ആകൃതിയും പണിത്തരവുമൊക്കെ വ്യത്യസ്തമാണ്. ഈഴവര്‍ക്കിടയില്‍ ചെറുക്കന്റെ പെങ്ങളാണ് താലികെട്ടിയിരുന്നതത്രേ. ചേരമാന്‍ പെരുമാളെ സഹായിക്കാനായി ശ്രീലങ്കയില്‍ നിന്നയക്കപ്പെട്ട ഈഴവസൈന്യത്തോട് രാജാവു നിര്‍ദ്ദേശിച്ചത് ഇവിടെ സ്ഥിരതാമസമാക്കരുതെന്നായിരുന്<wbr></wbr>നത്രേ. ആയതുകൊണ്ട് വിവാഹച്ചടങ്ങിന്റെ ഭാഗമായ താലികെട്ടല്‍ പെങ്ങളാണ് ചെയ്തിരുന്നതെന്ന് ചില ചരിത്രകാരന്മാര് വാദിക്കുന്നു. ഒരു പെണ്ണിന്റെ താലിമാല വേറൊരുത്തി ഇട്ടുകൂടാ എന്നാണു പ്രമാണം. ഏകദാമ്പത്യവ്യവസ്ഥയിലെ ലൈംഗികത, സദാചാരം തുടങ്ങിയ ഘടകങ്ങളിലുറച്ച മൂല്യഭേദങ്ങളിലാണതിന്റെ അടിത്തറയെന്നു വ്യക്തം. തമിഴ് തട്ടാന്മാരുടെയിടയില്‍ താലിക്കു പൊന്നുരുക്കുന്നത് ചെറുക്കന്റെ വീട്ടില്‍ വലിയ ചടങ്ങോടെയാണ്. </span></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">
<span style="font-size: large;"><br /></span></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">
<span style="font-size: large;"> വടക്കേ മലബാറിലെ ദേശീയപ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാവായ കമലാബായി പ്രഭുവിന്റെ കഥയിലും താലി സ്വത്വാഭിമാനത്തിന്റെ സങ്കീര്‍ണമായ ഒരു വ്യവഹാരമായി മാറുന്നുണ്ട്. ദേശീയസിവില്‍ നിയമലംഘനത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യപ്പെട്ട കമലാബായിക്ക് ആറുമാസത്തെ തടവും 1000 രൂപ പിഴയുമാണ് മജിസ്ട്രേറ്റ് ഡോഡ്വെല്‍ വിധിച്ചത്. പിഴ ഒടുക്കുന്നില്ലെന്നു പറഞ്ഞ കമലാബായിയോട് മജിസ്ട്രേറ്റ് ആഭരണങ്ങള്‍ അഴിച്ചുവെയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കമ്മലും മാലയും മാത്രം അഴിച്ചുവെച്ച കമാലാബായിയുടെ താലികൂടി പൊട്ടിച്ചെടുക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. അതു വലിയ പ്രതിഷേധത്തിനിടയാക്കി. താലി തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ താലിമാല സ്വീകരിക്കാന്‍ കമലാബായി തയ്യാറായില്ല. ഒടുവില്‍ മജിസ്ട്രേറ്റ് ഡോഡ്വെല്‍ മേലധികാരിക്കു മാപ്പെഴുതിക്കൊടുത്താണ് പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ത്തത്. തമിഴ്നാട്ടില്‍ പെരിയോര്‍ തുടങ്ങിവെച്ച സ്ത്രീമുന്നേറ്റത്തിന്റെ രാഷ്ട്രീയത്തെ പുനരാനയിച്ചുകൊണ്ട് ഈയടുത്തകാലത്തായി താലിപൊട്ടിച്ചെറിയല്‍ നടന്നതും നാം പത്രങ്ങളില്‍ വായിച്ചിരുന്നു. അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിലെ ഞാറ്റുവേല എന്ന സാംസ്കാരികസംഘം സദാചാരപോലീസിംഗിനെതിരെ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ താലി പൊട്ടിച്ചെറിഞ്ഞു.</span></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">
<span style="font-size: large;"><br /></span></div>
<div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">
<span style="font-size: large;"><div>
('താലി എന്ന മൂക്കുകയര്‍' എന്ന തലക്കെട്ടില്‍ 2019 ഏപ്രില്‍ ലക്കം സംഘടിതയില്‍ എഴുതിയ കുറിപ്പ്)</div>
<div>
<br /></div>
</span></div>
</div>
ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.com6